ചിന്താക്രാന്തൻ

17 June 2012

വി .എ .എന്ന ബാബുരാജ്.ലേഖനം

തമിഴ്നാടിന്‍റെ  പ്രാന്തങ്ങളില്‍   നിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂര്‍വ്വികരായ കുറേ കുടുംബക്കാര്‍ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തന്‍’ മകന്‍ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരന്‍. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) വി .എ .എന്ന ബാബുരാജ്  .ഇപ്പോഴും പതിനാറ് വയസ്സുകാരന്‍റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി. - ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വര്‍ണ്ണങ്ങളുമായി ജീവിതം ‘ആര്‍ട്സി’നൊപ്പം നീങ്ങിയപ്പോള്‍, പേരിന്‍റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേര്‍ന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസം. - സൗദിയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി  . രണ്ടുമക്കള്‍ - ഒരാള്‍ എന്‍ജിനീയറായി അതേജോലിയുള്ള ഭര്‍ത്താവുമൊത്ത് വിദേശത്ത്. ഇളയമകള്‍ ‌- ടബിംഗ് ആര്‍ട്ടിസ്റ്റായി  , രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്  കഴിയുന്നു .


   ശ്രീ .വി .എ .എന്ന ബാബുരാജിനെ കുറിച്ചുള്ള ചെറു വിവരണമാണ് ഞാന്‍ എന്‍റെ പ്രിയ വായനക്കാര്‍ക്കായി നല്‍കിയത് ശ്രീ വി .എ .യെ കുറിച്ചുള്ള ഈ ചെറിയ ലേഖനം എഴുതുവാനുള്ള എന്‍റെ പ്രചോദനം അദ്ദേഹം ഒരു നന്മയുള്ള മനസിന്‍റെ ഉടമയാണ് എന്നത് കൊണ്ടു മാത്രമാണ് .ഞാനും,  അറുപതു വയസ്സ് പിന്നിട്ട  ശ്രീ .വി .എ .യും പരിചയ പെട്ടിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. ഇരിപ്പിടം ഓണ്‍ ലൈന്‍ വീക്കിലിയുടെ അമരക്കാരിലൊരാളായ ശ്രീ .വി .എ .സൗദിയിലെ റിയാദില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന എനിക്ക് വിളിക്കുവാന്‍ കാരണം ഇരിപ്പിടം നടത്തിയ ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച  തുക എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് .പിന്നീട്   ഞങ്ങള്‍ പരസ്പരം വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും പതിവായിരുന്നു .മെയ്‌ ഒന്നാം തിയ്യതി (2012)ഞാന്‍ അവധിക്ക് നാട്ടില്‍ പോന്നതിനു ശേഷം  ,ജൂണ്‍ പതിനഞ്ചാം തിയ്യതി വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍  ഒന്നും തന്നെ  ഞാന്‍ അറിഞ്ഞിരുന്നില്ല .


അദ്ദേഹം     ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന്     തിരുവനന്ത പുരത്ത് തിരുമല എന്ന സ്ഥലത്തെ വീട്ടില്‍ വിശ്രമിക്കുകയാണ്  എന്ന സന്ദേശം എന്നെ മാനസികമായി തളര്‍ത്തി .ആദ്ദേഹത്തിന്  എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു .അദ്ദേഹത്തെ അറിയാവുന്ന  പ്രിയ     സുഹൃത്തുക്കള്‍ക്കായി   അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ കുറിക്കുന്നു :  0091- 8943688771(Mob)

20 May 2012

കാക്കപ്പുള്ളി എഴുത്തുകൂട്ടം

2012,  മെയ്‌ 19,20,  തിയ്യതികളില്‍ തൃശ്ശൂരിലെ  ഒരുകൂട്ടം  യുവ  എഴുത്തുക്കാരുടെ പ്രയത്നം കൊണ്ടു മാത്രം കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്ത്‌. ''കാലഹരണപ്പെടാത്ത നിശബ്ദ സത്യം ''  എന്ന മുദ്രാവാക്യത്തോടെ   നടത്തപെട്ട കാക്കപ്പുള്ളി എഴുത്തുകൂട്ടം  സംസ്ഥാന സാഹിത്യ ക്യാമ്പ് പുതിയ എഴുത്തുക്കാര്‍ക്ക് എന്തുകൊണ്ടും ഉപകാരപ്രദമായിരുന്നു എന്ന്  ക്യാമ്പില്‍ പങ്കെടുത്ത ആളെന്ന നിലയ്ക്ക് എനിയ്ക്ക് പറയുവാന്‍ കഴിയും .അനേകം യുവ എഴുത്തുക്കാരുടെ രണ്ടു ദിവസത്തെ, താമസം, ഭക്ഷണം ,ഉള്‍പ്പടെ   എല്ലാ വിധ ചിലവുകളും കാക്കപ്പുള്ളി എഴുത്തുകൂട്ടം സംഘാടകരാണ് വഹിച്ചത് ,19 ന് രാവിലെ  തന്നെ  ശ്രീമാന്‍ പി.സുരേന്ദ്രന്‍ സാര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു  ,അദ്ദേഹത്തിന്‍റെ പ്രസംഗവും  സംവാദവും ഏറെനേരം നീണ്ടു നീന്നു .    തുടര്‍ന്ന് ദേശിയ പുരസ്കാര ജേതാവ് ശ്രീമാന്‍ പ്രിയനന്ദനന്‍ സാറിന്‍റെ   പ്രസംഗവും  സംവാദവും  ഉണ്ടായിരുന്നു .തുടര്‍ന്ന് തൃത്താല നിയോജകമണ്ഡലം MLA ശ്രീമാന്‍ .വി.ടി.ബല്‍റാം,താനൂര്‍ നിയോജകമണ്ഡലം MLA ശ്രീമാന്‍ .കെ.ടി.ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യം ക്യാമ്പിന് മികവേകി. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞാന്‍ കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്തു നിന്നും തിരികെ  പോന്നത് , പോരുമ്പോള്‍ അടുത്തു തന്നെ വയനാട്ടില്‍ വെച്ചു നടത്തുവാന്‍ പോകുന്ന നാല് ദിവസത്തെ ക്യാമ്പിലേക്കുള്ള ക്ഷണം  സംഘാടകരില്‍ നിന്നും എനിയ്ക്ക് ലഭിച്ചു .   


MLA.കെ .ടി.ജലീല്‍
പി .സുരേന്ദ്രന്‍

സലാം കക്കേരി

റഷീദ്‌തൊഴിയൂര്‍ 














































ഭാരതപ്പുഴ
ഭാരതപ്പുഴ
    rasheedthozhiyoor@gmail.com                                                                              ശുഭം

15 May 2012

കഥ , ഹൃദയസ്പന്ദനം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                                     ഒരു  ജൂണ്‍മാസം പതിനാലാംതിയ്യതി , അനാഥാലയത്തി ലെ തന്‍റെ റൂമില്‍ പതിവായി ഉറങ്ങാറുള്ള സമയം കഴിഞ്ഞിട്ടും ഉറങ്ങുവാന്‍ കഴിയാതെ ചിന്തയിലാണ്ടിരിക്കുകയാണ് അജിത്‌ .എങ്ങിനെയാണ് തനിക്ക്‌ ഉറങ്ങുവാന്‍ കഴിയുക ,മനസ്സ് പ്രക്ഷുബ്ധമായ സമുദ്രം പോലെ  ഇളകി മറിയുന്നു .ഈ കാലംവരെ ജീവിച്ച ഈ അനാഥാലയത്തിലെ   അന്തേവാസികളോടും ഫ്രാന്‍സിസ് വികാരിയച്ഛനോടും എന്നെന്നേക്കുമായി യാത്രപറഞ്ഞ്  പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കുവാന്‍ പോകുകയാണ് . അനാഥനായ  തനിയ്ക്ക് ഇങ്ങിനെയൊരു  ജീവിതം ഉണ്ടാകും എന്ന് ഒരിക്കലും നിനച്ചതല്ല .
നന്നായി പഠിക്കണം, ഉന്നതവിദ്യാഭ്യാസം നേടണം,  നല്ലൊരു ജോലി നേടിയെടുക്കണം എന്നിട്ട് ഈ അനാഥാലയത്തിന്‍റെ ഉന്നമനത്തിനായി ജീവിക്കണം എന്നേ ആഗ്രഹിച്ചിരുന്നുളളു.അജിത്‌ ഉറങ്ങുവാന്‍ വേണ്ടി കിടന്നിട്ട് സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. പക്ഷെ കണ്ണുകള്‍ ഇറുക്കിയടച്ചുകിടന്നിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല .അജിത്ത് ഓര്‍ക്കുകയായിരുന്നു തന്‍റെ കഴിഞ്ഞുപോയ കാലങ്ങള്‍ .

                               സ്വന്തമെന്നോ ബന്ധമെന്നോ പറയുവാന്‍ ആരുമില്ല .ഓര്‍മ്മ വെച്ച കാലം മുതല്‍ ഈ അനാഥാലയത്തിലായിരുന്നു .തന്‍റെ അച്ഛനും അമ്മയുമെല്ലാം വികാരിയച്ഛനാണ്  .. ആ നല്ല മനുഷ്യന്‍ തനിയ്ക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല .മറ്റു അന്തേവാസികളില്‍ നിന്നും തന്നെ പ്രത്യേകം   വികാരിയച്ഛന്‍  ശ്രദ്ധിച്ചിരുന്നു .അതിന്‍റെ  പ്രധാനകാരണം വികാരിയച്ചനെ ഈ ലോകത്ത് മറ്റ് ആരേക്കാളും കൂടുതല്‍ ഞാന്‍  സ്നേഹിക്കുന്നത് കൊണ്ടു തന്നെയാണ് .ഇരുപത്തൊന്നു വയസ്സ് തികഞ്ഞാല്‍ അനാഥാലയത്തില്‍ നിന്നും ആര്‍ക്കുവേണമെങ്കിലും പിരിഞ്ഞു പോകാം , പക്ഷെ പിരിഞ്ഞു പോകുവാനുള്ള പ്രായപരിധി കഴിഞ്ഞിട്ടും താന്‍  പിരിഞ്ഞു പോയില്ല .തനിയ്ക്ക്‌ തുടര്‍ന്നും പഠിക്കണമായിരുന്നു. പഠിച്ച് ആരും കൊതിക്കുന്ന ഒരു നല്ല ജോലി നേടുക  എന്നതായിരുന്നു തന്‍റെ ആഗ്രഹം, അതിനുള്ള അര്‍ഹത തനിയ്ക്ക് വേണ്ടുവോളം ഉണ്ടുതാനും .പഠിപ്പ്‌ ആരംഭിച്ചതു മുതല്‍ എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് തനിയ്ക്കായിരുന്നു .സംസ്ഥാന സ്കൂള്‍  യുവജനോത്സവത്തില്‍  പലതവണയായി  ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .അനാഥാലയത്തിന്‍റെ അഭിമാനമായ തന്നെ ഇവിടെ നിന്നും പറഞ്ഞയക്കുവാന്‍ വികാരിയച്ചനടക്കം ഭരണസമിതി അംഗങ്ങളും ഇഷ്ട പെട്ടിരുന്നില്ല .

അനാഥാലയത്തിലെ  പല അന്തേവാസികളേയും അവരുടെ രക്ഷകര്‍ത്താക്കള്‍ കൊണ്ടു പോകുന്നത് കാണുമ്പോള്‍ മനസിന്‌ ഒരു പാട് വിഷമം തോന്നിയിരുന്നു .ജന്മം നല്‍കിയവരെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതിയായിരുന്നു തനിയ്ക്ക് .ബാല്യകാലത്ത്      ഒരിയ്ക്കല്‍ നടക്കുവാന്‍ ഇറങ്ങിയ  വികാരിയച്ചനോട് തന്‍റെ മനസിലെ ആഗ്രഹം താന്‍ അറിയിച്ചു.
'' അച്ചോ ...എന്‍റെ മാതാപിതാക്കള്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ? ''
'' എന്താ ഇപ്പൊ ഇങ്ങിനെ ചോദിക്കുവാന്‍ കാരണം ''
''ഇവിടത്തെ പല കുട്ടികളുടേയും മാതാപിതാക്കള്‍ അവരെ കാണുവാനായി ഇവിടേയ്ക്ക് വരുന്നുണ്ടല്ലോ എന്നെ അന്യേഷിച്ച് ആരും വരുന്നില്ല ''
''ശെരിയാണ് അധികം കുട്ടികളുടെ രക്ഷിതാക്കളും  ഇവിടെ വരുന്നുണ്ട്  .അവരുടെ മക്കളെ കാണുവാന്‍ അവര്‍ വരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും വയറു നിറയെ ആഹാരവും ധരിക്കുവാന്‍ വസ്ത്രങ്ങളും നല്‍കുവാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ് മക്കളെ ഇവിടെ ചേര്‍ത്തിരിക്കുന്നത് ''
''എന്നെ മാത്രം ആരും അന്യേഷിച്ച് വരുന്നില്ലല്ലോ അച്ചോ .....''
''അജിത്തിനെ വളരെ കുഞ്ഞായിരിക്കുമ്പോള്‍ ലഭിച്ചതല്ലേ .  ദാണ്ടേ...അവിടെ ആ ചവിട്ടുപടിയില്‍ കിടന്നു കരയുകയായിരുന്നു  നീ .അന്ന്  നേരം പുലര്‍ന്നു കാണില്ല  നിര്‍ത്താതെയുള്ള കാറിന്‍റെ ഹോണടി കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റ്‌ ഇട്ട് ജനവാതിലുകള്‍ തുറന്നതും  പുറത്തു നിന്നിരുന്ന കാര്‍ വേഗതയില്‍ പൊയ് മറഞ്ഞു . ജനവാതിലുകള്‍ അടച്ചു കിടക്കാം  എന്ന് കരുതിയപ്പോഴാണ് നിന്‍റെ നിറുത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നത് .ഞാന്‍ പുറത്തു പോയി നോക്കുമ്പോള്‍ ഒരു ചോരക്കുഞ്ഞ് ചവിട്ടുപടിയില്‍  കിടന്നു  കരയുന്നു.  ആകാറില്‍ വന്നവര്‍ നിന്നെ  ആരുംകാണാതെ ഇവിടെ ഉപേക്ഷിച്ചു പോയത് കൊണ്ട് നിന്നെ കാണുവാന്‍ ഇനി  ആരും വരുമെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല ''

                              വികാരിയച്ചന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ തേടി ഒരുനാള്‍ ആരെങ്കിലും  വരും എന്ന പ്രതീക്ഷ ഇല്ലാതായി .ഏതെങ്കിലും പണക്കാരന്‍റെ മകളില്‍ അവിഹിതമായി ജനിച്ചതാവും താന്‍ ,ഒരു പക്ഷെ തനിയ്ക്ക് ജന്മം നല്‍കിയ ആ സ്ത്രീ അറിഞ്ഞിരിക്കില്ല തന്നെ ഉപേക്ഷിച്ചത്. പ്രസവത്തില്‍ കുഞ്ഞ് മരണപെട്ടു എന്ന് നുണ പറഞ്ഞിട്ടുണ്ടാവും അല്ലെങ്കില്‍ത്തന്നെ പത്തുമാസം ഉദരത്തില്‍ വളരാന്‍ അനുവദിച്ച് നൊന്തുപ്രസവിച്ച ഏതെങ്കിലും സ്ത്രീ  അറിഞ്ഞു കൊണ്ട് ചോരകുഞ്ഞിനെ ഉപേക്ഷിക്കുമോ ...ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് പിന്നീടുള്ള  കാലം താന്‍ ജീവിച്ചത്.

                               രേണുകാ നായരെ  പരിചയപെടുമ്പോള്‍  നിനച്ചതല്ല  തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീരുമെന്ന്  .ഒരു പുരാതന നായര്‍ തറവാട്ടിലാണ് രേണു ജനിച്ചത്‌. രേണുവിന്‍റെ അച്ഛന്‍, രേണു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണപെട്ടിരുന്നു .പിന്നെ രേണുവിന്‍റെ ഏക ആശ്രയം അമ്മ മാത്രമായിരുന്നു .പാരമ്പര്യമായി ലഭിച്ച ഭൂമിയും , ഒരു യു പി സ്കൂളും  സ്വന്തമായി ഉണ്ടായിരുന്നത് കൊണ്ട് ജീവിക്കുവാന്‍ അവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല, അവരുടെ സ്കൂളില്‍  തന്നെ പ്രധാന അധ്യാപികയായിരുന്നു രേണുകയുടെ അമ്മ .രേണുവിന്‍റെ അച്ഛന്‍റെ മരണ ശേഷം മുത്തശ്ശന്‍ എപ്പോഴും പറയുമായിരുന്നത്രേ...അമ്മയോട് പുനര്‍വിവാഹം ചെയ്യാന്‍. രേണുവിന്‍റെ അമ്മ പുനര്‍വിവാഹത്തിന്  സമ്മതിച്ചില്ല .രേണുവിന്‍റെ ഭാവി ജീവിതത്തെ അത് എങ്ങിനെയാണ് ബാധിക്കുക എന്നതായിരുന്നു അവരുടെ ഭയം .തന്നെയുമല്ല രേണുവിന്‍റെ അച്ഛന്‍റെ സ്ഥാനത്ത് വേറെയൊരാളെ കാണുവാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല .

                                 രേണുവിനെ താന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് കോളേജ്‌ യുവജനോത്സവ വേദിയില്‍ നൃത്തം  ചെയ്യുമ്പോഴാണ് .രേണുവിന്‍റെ നൃത്തം  കണ്ടു താന്‍  അക്ഷരാര്‍ത്ഥത്തില്‍  നൃത്തത്തില്‍  ലയിച്ചിരുന്നു പോയി .അവളുടെ ചടുലമായ ചലനവും ലാസ്യഭാവങ്ങളും തന്നെ അത്ഭുതപരതന്ത്രനാക്കി .നൃത്തം  കഴിയുന്നത് വരെ കണ്ണിമവെട്ടാതെ താനവളെ  നോക്കിയിരുന്നു പോയി .  നൃത്തം  കഴിഞ്ഞപ്പോള്‍ എങ്ങിനെയെങ്കിലും  രേണുവിനെ പരിജയപെടണം എന്നു മാത്രമായിരുന്നു തന്‍റെ ചിന്ത .കഴിവുള്ള  ആ കുട്ടിയെ അഭിനന്ദിക്കണം എന്നു മാത്രമേ  മനസ്സില്‍    ഉണ്ടായിരുന്നുള്ളൂ.   സ്റ്റേജിന്‍റെ  പിറകിലൂടെ രേണുവും  ഒപ്പം കുറേ പെണ്‍കുട്ടികളും പിന്നെ  ഒരു മദ്ധ്യവയസ്കയും  പോകുന്നത് കണ്ടപ്പോള്‍  ഞാനും അവരെ പിന്തുടര്‍ന്നു. അവര്‍ ചെന്നു കയറിയത് ഡ്രസ്സിംഗ് റൂമിലേക്കാണ് , ഞാന്‍ കതകിന്‍റെ  അടുത്തു ചെന്ന് എത്തി നോക്കിയപ്പോള്‍  ആ മദ്ധ്യവയസ്ക   കതകിന്‍റെ അടുത്തേക്ക്‌ വന്നു ചോദിച്ചു.
 '' എന്തുവേണം  കുട്ടിക്ക്? ''
'' എനിയ്ക്ക് നിങ്ങളുടെ കൂട്ടത്തില്‍  ഉള്ള  നൃത്തം ചെയ്ത കുട്ടിയെ ഒന്നു കാണണമായിരുന്നു. ഞാന്‍ ഈ കോളേജില്‍ തന്നെയാണ് പഠിക്കുന്നത്. ''
'' രേണു മോളേ... ഒന്നിങ്ങു വരൂ ...ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു ...''
രേണു ഒന്നും മിണ്ടാതെ എന്‍റെ അരികില്‍ വന്നു നിന്നു
'' ഞാന്‍ അജിത് ....ഈ കോളേജില്‍ എം എ ക്ക് പഠിക്കുന്നു .കുട്ടിയുടെ   നൃത്തം ഒരു പാട് നന്നായിട്ടുണ്ട്   നൃത്തത്തില്‍ കുട്ടിയ്ക്ക് തന്നെയാകും ഒന്നാം സ്ഥാനം ''
എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  അവളുടെ മുഖം സന്തോഷത്താല്‍  തുടുത്തിരുന്നു .
'' താങ്ക്സ്  ഞാന്‍ രേണുക ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു  ''
അടുത്തു നിന്നിരുന്ന മദ്ധ്യവയസ്കയെ ചൂണ്ടി കൊണ്ട്  അവള്‍ പറഞ്ഞു .
'' ഇത് എന്‍റെ അമ്മയാണ് ,ഞാന്‍ പൊയ്ക്കോട്ടെ എനിയ്ക്ക് ഈ വസ്ത്രം മാറേണം ''
''പൊയ്ക്കോളൂ പരിജയപെട്ടത്തില്‍ സന്തോഷം ''
തിരികെ പോരാന്‍ നേരം രേണുകയുടെ പുറകെ പോകുവാന്‍ തുനിഞ്ഞ അമ്മയോടായി ഞാന്‍ പറഞ്ഞു .
''അമ്മേ..ഞാന്‍ പോകുന്നു അടുത്തത്‌ ലളിതഗാന മത്സരങ്ങള്‍ ആണെന്ന് തോന്നുന്നു .ഞാനും ഒരു ഗാനം ആലപിക്കുന്നുണ്ട് അമ്മ വരില്ലെ എന്‍റെ ഗാനം കേള്‍ക്കുവാന്‍? ''
''തീര്‍ച്ചയായും ഞങ്ങള്‍ വരും. രേണു മോള്‍ വസ്ത്രം മാറി കഴിഞ്ഞാല്‍ ഉടനെ ഞങ്ങള്‍ അവിടെ എത്തും കുട്ടി പൊയ്ക്കോളൂ.''

                      തിരികെ പോരുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പറയുന്നത് കേട്ടു'' അടുത്ത ഇനം ലളിതഗാനമത്സരമാണ്  പങ്കെടുക്കുന്നവര്‍ സ്റ്റേജിനു പുറകിലേക്ക് വരണം ''
പിന്നെ ഓരോരുത്തരുടേയും നമ്പര്‍ വിളിച്ചു പറഞ്ഞു എന്‍റെ ഊഴം മൂന്നാമത്തേതാണ് സ്റ്റേജിലേക്ക് കയറുമ്പോള്‍ ഹൃദയമിടിപ്പിന് വേഗത കൂടുന്നത്  പോലെ അനുഭവ പെട്ടു .എല്ലാ വര്‍ഷവും ലളിതഗാന മത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നയാളാ ... എന്നാലും സ്റ്റേജിലേക്ക് കയറുമ്പോള്‍ എപ്പോഴും ഒരു ഭയം ഉണ്ടാകാറുണ്ട്. അവിടെ എത്തിയപ്പോള്‍  ഊഴം കാത്തു നില്‍ക്കുന്ന സഹപാഠി   പറയുന്നത് കേട്ടു .
''അജിത്ത് പാടുന്നുണ്ടെങ്കില്‍ ഒന്നാം സമ്മാനം ഇയാള്‍ക്ക് ഉറപ്പാ ,എല്ലാ വര്‍ഷവും അങ്ങിനെയാണല്ലോ പതിവ് .നമുക്കൊക്കെ രണ്ടാം സ്ഥാനമോ മുന്നാം സ്ഥാനമോ ലഭിച്ചങ്കില്‍ ആയി .''
മറുപടിയായി താന്‍ ഒന്നും പറഞ്ഞില്ല പതിവു പോലെ ഒന്ന് ചിരിച്ചു എന്ന് വരുത്തി സ്റ്റേജിലേക്ക് കയറി, സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു താന്‍ തന്നെ രചിച്ച ഗാനം ആലപിച്ചു .സ്വരമാധുര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട എന്‍റെ സംഗീതാലാപനം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു എന്ന് തനിയ്ക്ക് ഉറപ്പായി .കയ്യടിയുടെ ആരവം വേദിക്ക് മുന്‍പില്‍ മുഴങ്ങി കേട്ടു .ഗാനാലാപനം കഴിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ എന്നെ അഭിനന്ദനങ്ങള്‍ അറിയിക്കുവാന്‍ സ്റ്റേജിനു പുറകിലേക്ക് വന്നു, കൂട്ടത്തില്‍ രേണുവും അമ്മയും ഉണ്ടായിരുന്നു .    ഗാനാലാപനത്തെ കുറിച്ച് അമ്മയാണ് പറഞ്ഞത് .
''ഇത്ര മനോഹരമായി പാട്ട് പാടും എന്ന് അറിയില്ലായിരുന്നു .ദൈവം കനിഞ്ഞു നല്‍കിയ ഈ വരദാനം വേണ്ടാംവണ്ണം വിനിയോഗിക്കുക ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ''
ആ അമ്മയുടെ വാക്കുകള്‍ മനസിന്‌ വളരെയധികം സന്തോഷം നല്‍കി, അമ്മ തന്നോട് സംസാരിക്കുമ്പോള്‍ രേണു  ആരാധനയോടെ ഇമ വെട്ടാതെ  തന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .സ്റ്റേജിനു പുറകിലെ ആള്‍ കൂട്ടം നിമിത്തം പിന്നീട് രേണു വിനോടും അമ്മയോടും അധികമൊന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല .

                   മത്സരങ്ങളുടെ ഫല പ്രഖ്യാപനം വന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തനിയ്ക്ക് ലളിത ഗാനത്തിനും രേണുവിന്  നൃത്തത്തിനും ഒന്നാം സ്ഥാനം ഉണ്ടായിരുന്നു .
പിന്നീട് രേണുവിനേയും അമ്മയേയും കുറിച്ച് മനസ്സില്‍ ഒന്നും തന്നെ  ഉണ്ടായിരുന്നില്ല .ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോളേജില്‍ നിന്നും തിരികെ പോരുമ്പോള്‍ രേണു വഴിയില്‍ നില്‍ക്കുന്നത് കണ്ടു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു .
'' അജിത്‌ ഓര്‍ഫനേജിലേക്കല്ലേ...ഞാനും ആ വഴിയേയാണ് പോകുന്നത് ഞാനും പോന്നോട്ടെ കൂടെ ''
''ഓ അതിനെന്താ കുട്ടി പോന്നോളു നമ്മള്‍ മുന്നേ പരിജയപെട്ടതല്ലേ .അമ്മയ്ക്ക്   സുഖമല്ലേ ..എന്‍റെ അന്വേഷണം പറയണം ''
ഉം... പറയാം ...അന്ന് അജിത്തിന്‍റെ പാട്ട് കേട്ടപ്പോള്‍ എന്തോ ...അജിത്തിനെ പറ്റി കൂടുതല്‍ അറിയണം എന്ന് തോന്നി .അമ്മയുടെ ഒരു കൂട്ടുകാരി നമ്മുടെ കോളേജിലെ പ്രഫസറാണ്.അമ്മയാണ് അവരോട് അജിത്തിനെ കുറിച്ച് ചോദിച്ചറിഞ്ഞത് .അജിത്തിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരുപാട് വിഷമം തോന്നി, ഒപ്പം സഹതാപവും. അജിത്തിന്‍റെ അച്ഛനേയും അമ്മയേയും അജിത്ത് കണ്ടിട്ടുണ്ടോ ''
''എനിയ്ക്ക് ജന്മം നല്‍കിയവരെ ഞാന്‍ നേരില്‍ ഇതു വരെ കണ്ടിട്ടില്ല .എന്‍റെ അച്ഛനും അമ്മയും  എല്ലാം ഫ്രാന്‍സിസ് വികാരിയച്ഛനാണ് ''
തന്‍റെ മുഖം മങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ അവളെ കുറിച്ചു പറയുകയായിരുന്നു  .  
''എന്‍റെ അച്ഛന്‍ നേരത്തെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി .അമ്മ എനിയ്ക്ക് വേണ്ടു വോളം സ്നേഹം നല്‍കിയാണ് വളര്‍ത്തിയത് ,എന്നാലും അച്ഛന്‍റെ കുറവ് ഒരു വലിയ  കുറവ് തന്നെയാണ്  ''
''എല്ലാം വിധിയാണ് രേണു വിധിയെ തടുക്കുവാന്‍ നമുക്കാവില്ലല്ലോ ..''
അനാഥാലയത്തിന് അരികില്‍ എത്തിയപ്പോള്‍ യാത്ര പറഞ്ഞു താന്‍ പിരിഞ്ഞു.

               അടുത്ത ദിവസ്സവും കോളേജില്‍നിന്ന് തിരികെ പോരുമ്പോള്‍ രേണു തന്നെ കാത്തു നിന്നിരുന്നു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ തന്നോടൊപ്പം നടന്നു കൊണ്ടു പറഞ്ഞു .
''ഞാന്‍ ഇന്നലെ അജിത്തിനെ കണ്ട വിവരം അമ്മയോട് പറഞ്ഞു .അമ്മ പറഞ്ഞു അജിത്തിനോട് വീടു വരെ ഒന്നു വരാന്‍, അമ്മയ്ക്ക് അജിത്തിനെ ഒരു പാട് ഇഷ്ട പെട്ടിട്ടുണ്ട് .ഇന്നലെ രാത്രി ഞങ്ങള്‍ അജിത്തിനെ കുറിച്ചായിരുന്നു ചര്‍ച്ച, അമ്മയുടെ സ്വഭാവം അങ്ങിനെ തന്യാ..ആരേയെങ്കിലും ഇഷ്ടായിച്ചാ ..പിന്നെ അവരെ കുറിച്ചു സംസാരിക്കുവാനെ സമയം കാണു ഇന്ന് അജിത്തിനെ കൈയ്യോടെ കൂട്ടി കൊണ്ടു ചെല്ലുവാനാണ് അമ്മയുടെ കല്‍പന ''
'' അയ്യോ ...ഇന്ന് എനിയ്ക്ക് വരുവാന്‍ പറ്റില്ലാ ..പഠനം കഴിഞ്ഞാല്‍ നേരെ വാസസ്ഥലത്തേക്ക് എത്തണം എന്നാ വികാരിയച്ചന്‍റെ കല്‍പന എന്നെ പതിവായി ചെല്ലുന്ന സമയത്ത് കണ്ടില്ലാ എങ്കില്‍ അച്ഛന്‍ വിഷമിക്കും ഞാന്‍ അച്ഛനോട് സമ്മതം ചോദിച്ചിട്ട് നാളെ വരാം . അച്ഛന്‍റെ സമ്മതം ഇല്ലാതെ ഈ കാലം വരെ ഞാന്‍ എങ്ങോട്ടും പോയിട്ടില്ല .''
''അടുത്ത ദിവസ്സം കോളേജില്‍ നിന്നും അച്ഛന്‍റെ സമ്മതത്തോടെ രേണുവിന്‍റെ കൂടെ  രേണു വിന്‍റെ വീട്ടിലേക്കാണ് പോയത്. ഒരു സംസാര പ്രിയയായിരുന്നു രേണു , വീടെത്തും വരെ   ഓരോരോ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു  ,തുളസിത്തറയുള്ള  ഒരു പുരാതന തറവാടായിരുന്നു രേണു വിന്‍റെ വീട് .ധാരാളം ഫല  വൃക്ഷങ്ങളാല്‍  ചേതോഹരമായിരുന്നു ആ പുരയിടം .വീടിന്‍റെ ഉമ്മറത്ത്‌ ഞങ്ങളേയും പ്രതീക്ഷിച്ച് രേണു വിന്‍റെ അമ്മ നില്പുണ്ടായിരുന്നു.ദൂരെ നിന്നും ഞങ്ങളെ കണ്ടപ്പോള്‍ പടിപ്പുരയുടെ അടുത്തേക്ക്‌ അവര്‍ വന്നു ,എന്നെ നോക്കി പറഞ്ഞു ''കയറി വരൂ അജിത്ത് ഇന്നലെ വരും എന്ന് കരുതിയതാണ്  ''
ആ അമ്മയുടെ  സ്നേഹത്തോടെയുള്ള സംസാരം കേട്ടിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. സംസാരത്തിനിടയില്‍ അവര്‍ പറഞ്ഞു .
''അജിത്തിന് നന്നായി പാടാന്‍ അറിയാമല്ലോ  പിന്നെ എന്തേ സംഗീതം പഠിക്കുവാന്‍  അക്കാദമിയില്‍ പോകുവാതെയിരുന്നത്  ? ''
''സംഗീതം പഠിക്കുവാന്‍  ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല  അതിനൊക്കെ ഒത്തിരി രൂപാ വേണ്ടേ ഞാന്‍ ഇതുവരെ വികാരിയച്ചനോട് ഈ കാര്യം  പറഞ്ഞിട്ടില്ലാ''
''രേണു അവധി ദിവസങ്ങളില്‍ അക്കാദമിയില്‍ നൃത്തം പഠിക്കുവാന്‍ പോകുന്നുണ്ട്. അജിത്ത് എം.ഏ.ക്ക് അല്ലെ പഠിക്കുന്നത് അജിക്ക് പറ്റുമെങ്കില്‍ രേണു മോള്‍ക്ക്‌ ട്യുഷന്‍  എടുത്താല്‍ നന്നായിരുന്നു  ''
 ,ഓര്‍ഫനേജിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  താന്‍ ട്യുഷന്‍  എടുത്തിരുന്നു'.'' അച്ഛനോട് ചോദിച്ചിട്ട് ഞാന്‍ നാളെ പറയാം ''
''അച്ഛന് സമ്മതാന്നുവെച്ചാല്‍ നാളെ കോളേജില്‍ നിന്നും രേണു വിന്‍റെ കൂടെ ഇങ്ങോട്ടേക്ക് പോന്നോളു''
അച്ഛനോട് വിവരം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു
''സ്വന്തം അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത് പുണ്യം ലഭിക്കുന്ന കാര്യ മല്ലെ നാളെ മുതല്‍ പൊയ്ക്കോളു''
അടുത്ത ദിവസം മുതല്‍ താന്‍ രേണു വിന്‍റെ  വീട്ടിലെ നിത്യ സന്ദര്‍ശകനായി.
ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ താന്‍ ആവീട്ടില്‍ തങ്ങു മായിരുന്നു തനിയ്ക്ക് ആ അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം കേള്‍ക്കുവാനായിരുന്നു കൂടുതല്‍ ഇഷ്ടം .ഒരു ദിവസം കോളേജില്‍ നിന്നും രേണു വിനോടൊപ്പം വീട്ടിലേക്ക് ചെന്നപ്പോള്‍ ഉമ്മറത്തെ ചാരുപടിയില്‍  ഒരു മദ്ധ്യവയസ്ക്കന്‍ ഇരിക്കുന്നത് കണ്ടു .അമ്മയാണ് എനിയ്ക്ക് അദ്ദേഹത്തെ പരിചയപെടുത്തി തന്നത് .
''ഇത് ആദിത്യന്‍ നമ്പൂതിരി രേണു നൃത്തം അഭ്യസിക്കാന്‍ പോകുന്ന അക്കാദമിയിലെ പ്രിന്‍സിപ്പാള്‍ ആണ് ഇദ്ദേഹം ,ഞങ്ങള്‍ പണ്ട് മുതല്‍ക്കേയുള്ള കുടുംബസുഹൃത്തുക്കളാണ്.  ഇപ്പോള്‍ ഞാന്‍ ഇദ്ദേഹത്തോട് ഇവിടം വരെ വരുവാന്‍ പറഞ്ഞത് അജിത്തിന്‍റെ കാര്യം പറയുവാനാണ് .അജിത്ത് നാളെ മുതല്‍ അക്കാദമിയില്‍ സംഗീതം പഠിക്കുവാന്‍ പൊയ്ക്കോളു  രാവിലെ ഏഴു മണി മുതല്‍  ഒന്‍പതു മണി വരെയാണ് ക്ലാസ്സ്,ക്ലാസ്സ്‌ കഴിഞ്ഞാല്‍ നേരെ അജിത്തിന് കോളേജിലേക്ക് പോകാം ''
ഏതാനും സമയം കഴിഞ്ഞപ്പോള്‍  ആദിത്യന്‍ നമ്പൂതിരി പോയി ,അപ്പോള്‍ അമ്മ പറഞ്ഞു .
'' ഫീസിനെ പറ്റിയൊന്നും അജിത്ത് പേടിക്കേണ്ട അതൊക്കെ ഞാന്‍ കൊടുത്തോളാം രേണു വിന്‍റെ നിര്‍ബന്ധമാണ് അജിത്തിനെ അക്കാദമിയില്‍ ചേര്‍ക്കണം എന്നത് ''
അമ്മയുടെ വാക്കുകള്‍  മനസിന്‌ ഒരു പാട് സന്തോഷം നല്‍കി .   കുഞ്ഞു നാള്‍ മുതല്‍ ആഗ്രഹിച്ചിരുന്നതാണ് സംഗീതം പഠിക്കണം  എന്നത്. അനാഥനായത് കൊണ്ട് ആഗ്രഹം താന്‍ ആരോടും പറഞ്ഞില്ല തന്നോട് ആരുംതന്നെ ചോദിച്ചതുമില്ല .    ട്യുഷന്‍    കഴിഞ്ഞു തിരികെ പോരാന്‍ നേരം രേണുവിനോട്  അക്കാദമിയില്‍ ചേര്‍ത്തതിന് നന്ദി പറഞ്ഞാണ് പോന്നത്, അടുത്ത ദിവസ്സം മുതല്‍ക്ക് താന്‍ സംഗീതം പഠിക്കുവാന്‍  പോയി തുടങ്ങി .രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ തന്നെ അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. എന്തായിരിക്കും കാര്യം എന്നറിയാനുള്ള ആകാംക്ഷയോടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു .
'' അജിക്ക്  ഇവിടത്തെ സ്ഥിരം നര്‍ത്തകി സുധാ മേനോനെ  അറിയാമല്ലോ, ആ കുട്ടിയ്ക്ക് നാളെ ഒരു പ്രോഗ്രാം ഉണ്ട് .പാടാം എന്ന് ഏറ്റിരുന്ന വേണു മാഷിന് തീരെ സുഖമില്ലാ  ആ കുട്ടിയുടെ കൂടെ അജിത്ത് നാളെ പാടുവാന്‍ പോകേണം .
ഇപ്പോള്‍ തന്നെ പ്രാക്ടീസ് തുടങ്ങിക്കോളു ''
പ്രാക്ടീസ് മൂലം അന്ന് തനിയ്ക്ക് രേണുവിന്   ട്യുഷന്‍ എടുക്കുവാന്‍  പോകുവാന്‍ കഴിഞ്ഞില്ല .
ഒരു വലിയ സദസ്സിനു മുന്‍പിലാണ്  പാട്ടു പാടേണ്ടത്  തന്‍റെസംഗീതാലാപനവും  സുധാ മേനോന്‍റെ നൃത്തവും സദസ്സിനെ  നിശ്ചലരാക്കി.  അന്ന്  തിരികെ ഓര്‍ഫനേജില്‍ എത്തുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു .അടുത്ത ദിവസ്സം അക്കാദമിയില്‍ പോയപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
'' അജിത്തിന്‍റെ ഫോട്ടോ പത്രത്തില്‍ വന്നിട്ടുണ്ട് ''
പത്രം തന്‍റെ നേര്‍ക്ക്‌ നീട്ടി കൊണ്ട് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
'' അജിത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചു നോക്കു''
താന്‍ അകാംക്ഷയോടെ പത്രം വായിച്ചു ,
അനാഥാലയത്തില്‍ നിന്നും പാടുവാന്‍ വന്ന  ഒരു യുവഗായകന്‍റെ സ്വരമാധുര്യം സദസ്സിനെ അത്ഭുത പെടുത്തി റിപ്പോര്‍ട്ടിനോടൊപ്പം താന്‍ ഗാനം ആലപിക്കുന്ന ഫോട്ടോ കൂടി കണ്ടപ്പോള്‍ മനസിന്  അഹ്ലാദം തോന്നി . രേണു മാത്രമാണ് തന്‍റെ ഈ നേട്ടത്തിന്‍റെ മുഖ്യ കാരണക്കാരി. മനസ്സുകൊണ്ട് താന്‍ ആ നിമിഷം രേണു വിനെ നമിച്ചു. പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
''ഇനി മുതല്‍ ഈ അക്കാദമിയിലെ സ്ഥിരം ഗായകന്‍ അജിത്താണ് ''
അല്‍പനേരം കൂടി പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍  സംസാരിച്ചിരുന്നു .
സംഗീത പഠനവും കോളേജിലെ പഠനവും കഴിഞ്ഞു തിരികെ  പോകുമ്പോള്‍ പതിവു പോലെ രേണു വഴിയില്‍ കാത്തു നിന്നിരുന്നു .പക്ഷെ രേണുവിന്‍റെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി രേണു തന്നോട് പിണക്കത്തിലാണെന്ന്.
''രേണു ഞാന്‍ പ്രതീക്ഷിക്കാതെ പ്രോഗ്രാമിന് പോയത് കൊണ്ടാണ് ഇന്നലെ വരുവാന്‍ കഴിയാതെ പോയത് ''
'' എത്ര നിസ്സാരായി പറഞ്ഞു ,ഞാന്‍ ഇന്നലെ എത്ര നേരം ഇവിടെ കാത്തു നിന്നുവെന്നു അറിയുമോ .ഒരു വാക്ക് പറയാമായിരുന്നില്ലേ പോകുന്ന വിവരം .ഞാന്‍ ശെരിക്കും പേടിച്ചു പോയി ''
രേണു തന്നെ കാണാതെ ആയാല്‍  വീട്ടിലേക്ക് പൊയ്ക്കോളും എന്നേ കരുതിയുള്ളൂ . പക്ഷെ ഒരു ദിവസം കാണാതെ ആയപ്പോള്‍ ഇങ്ങനെയൊരു പ്രതികരണത്തിന്‍റെ കാരണം തനിയ്ക്ക് മനസ്സിലായില്ല .തനിയ്ക്ക് പിന്നെ തിരക്കുകളുടെ കാലമായിരുന്നു .രേണുവിന്‍റെ അരികില്‍ ചെല്ലുമ്പോള്‍ രേണു തന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുവാന്‍ തുടങ്ങി .അവളുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ വന്ന  മാറ്റം തന്നെ അത്ഭുതപെടുത്തി, അവളുടെ ചൂഴ്ന്നിറങ്ങുന്ന നോട്ടത്തിന്‍റെയും ,അര്‍ഥം വെച്ചുള്ള  സംസാരത്തിന്‍റെയും പൊരുള്‍ തനിയ്ക്ക് മനസ്സിലായി , പക്ഷെ താന്‍ ഇതൊന്നും അറിഞ്ഞ  ഭാവം  നടിച്ചില്ല . രേണു വിനെ തനിയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.  പക്ഷെ താന്‍ ഒരു അനാഥന്‍ ,ആ ഒരു ചിന്ത തന്നില്‍ എപ്പോഴും ഉണ്ടായിരുന്നു .  തന്നയുമല്ല രേണു വിന്‍റെ വീട്ടില്‍ തനിയ്ക്ക് നല്‍കിയ സ്വാതന്ത്ര്യം ,ആ അമ്മയോടുള്ള കടപ്പാട് അതൊന്നും മറക്കുവാന്‍ പാടില്ലല്ലോ .
ഒരു ദിവസ്സം... അന്നൊരു ഞായറാഴ്ചയായിരുന്നു .  താന്‍ രാവിലെ തന്നെ രേണു വിന്‍റെ വീട്ടിലേക്ക് ചെന്നു ,പടിപ്പുര കടന്നപ്പോള്‍  വീടിന്‍റെ  ഉമ്മറത്ത് അതിഥികളെ കണ്ടു ,തിരികെ പോയി പിന്നീട് വന്നാലോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ തന്നെ അമ്മ കണ്ടിരുന്നു .
'' എന്താ അജിത്ത് അവിടെ തന്നെ നില്‍ക്കുന്നത് ഇങ്ങോട്ട് പോന്നോളു''
വീട്ടു മുറ്റത്ത്  ആഡംബര കാര്‍ കിടക്കുന്നത് കണ്ടപ്പോള്‍ വന്നിരിക്കുന്നവര്‍ വലിയ പണക്കാരവും എന്ന്    തോന്നി .

  ചാരുപടിയില്‍ ഒരു സുമുഖനായ ചെറുപ്പക്കാരനും  അയാളുടെ അരികില്‍ ഒരു മദ്ധ്യവയസ്കയും  ഇരിക്കുന്നു .    ഗ്രാമീണത തെല്ലും ഇല്ലാത്ത അവരുടെ  വേഷ വിധാനം കണ്ടപ്പോള്‍ തോന്നി ഏതോ പട്ടണത്തില്‍ നിന്നും വന്നവരാണെന്ന് .അമ്മ അഥിതികളെ എനിയ്ക്ക് പരിചയപെടുത്തി.
''   രേണു വിന്‍റെ അച്ഛന്‍റെ പെങ്ങളും മകനും ''
ചെറുപ്പക്കാരനെ ചൂണ്ടികാട്ടി അമ്മ തുടര്‍ന്നു.
'' ഇത് ഗോഗുല്‍ ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ കമ്പനിയുടെ മാനേജരായി ജോലി നോക്കുന്നു. ഇവന്‍റെ അച്ഛന്‍ മധ്യപ്രദേശില്‍ ജില്ലാ കലക്ടറാണ്   ഇത് എന്‍റെ നാത്തൂന്‍ ഡല്‍ഹിയില്‍  തന്നെ ബാങ്ക് മാനേജരായി  ജോലി നോക്കുന്നു .''
ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി അമ്മ തുടര്‍ന്നു .
''രേണു മോളെ വിവാഹം കഴിക്കാന്‍ പോകുന്നയാളാ.... ഇവര്‍ ഇപ്പോള്‍ വന്നിരിക്കുന്നത് വിവാഹം നിശ്ചയിക്കാനാണ് .രേണു പറയുന്നത് ഡിഗ്രി കഴിഞ്ഞതിനു ശേഷം മതി വിവാഹം എന്നാണ് .  ഗോഗുലിന്‍റെ അഭിപ്രായം  വിവാഹ ശേഷം ഡല്‍ഹിയില്‍ ആവാം തുടര്‍ പഠനം എന്നാണ് ''
അമ്മ തന്നെ ചൂണ്ടി കൊണ്ട് തുടര്‍ന്നു
'' ഞാന്‍ പറഞ്ഞിരുന്നില്ലേ  രേണു മോള്‍ക്ക്‌ ട്യുഷന്‍ എടുക്കുവാന്‍ വരുന്ന അജിത്തിനെ പറ്റി  ''
ചെറുപ്പകാരന്‍ എഴുന്നേറ്റ് ,ഹായ് അജിത്ത് എന്നു പറഞ്ഞ് തന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു .അന്ന് പിന്നെ രേണു വിന്  ട്യുഷന്‍ എടുക്കുവാന്‍ കഴിഞ്ഞില്ല.   അവരുമായി കുറച്ചു നേരം സംസാരിച്ചിരുന്നു ,തിരികെ ഓര്‍ഫനേജിലേക്ക്  പോന്നു .

അടുത്ത ദിവസ്സം രേണു വിന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍ രേണു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളു.   അഥിതികളുമായി അമ്മ പുറത്തു പോയിരിക്കുകയായിരുന്നു .അകത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതില്‍ തുറന്നു കിടക്കുകയായിരുന്നു .താന്‍ പൂമുഖത്തേക് കയറി ,അവിടെ നിന്നും നോക്കിയാല്‍ രേണു വിന്‍റെ മുറി കാണാം .രേണു മുറിയിലെ മെത്തയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.താന്‍   ''രേണു...'' എന്നു വിളിച്ചപ്പോള്‍ രേണു എഴുന്നേറ്റിരുന്നു    കരയുവാന്‍ തുടങ്ങി .

''എന്താ രേണു എന്താ ഉണ്ടായേ ....''
''എനിയ്ക്ക്  ഈ വിവാഹത്തിന് ഇഷ്ട മല്ലാ ''
'' എന്താ രേണു ഈ പറയുന്നത് എന്താ ഗോഗുലിന് ഒരു കുറവുള്ളത് കുഞ്ഞു നാള്‍ മുതല്‍ അറിയാവുന്നതല്ലേ രേണു വിന് അയാളെ ''
''ഗോഗുലിന് ഒരു കുറവും ഉണ്ടായിട്ടല്ല. ഞാന്‍ ഒരാളെ ഇഷ്ട പെട്ട് പോയി മനസ്സില്‍ അയാളുള്ളപ്പോള്‍ ഞാന്‍ ഗോഗുലിന്‍റെ ഭാര്യയായാല്‍ എനിയ്ക്ക് ഗോഗുലിനെ സ്നേഹിക്കുവാന്‍ കഴിയില്ല അജിത്ത് ''
''എന്ത് അസംബന്ധമാണ് രേണു ഈ പറയുന്നത്. ഇന്നലെ അമ്മ നിങ്ങളുടെ  വിവാഹ  കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടതാ... വേണ്ട രേണു ആ അമ്മയുടെ മനസ്സ് വേദനിപ്പികേണ്ട ''
''അജിത്ത് എന്നെ  പിന്തിരിപ്പിക്കാന്‍ നോക്കേണ്ട ജീവനോടെ എന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് ഞാന്‍ ഇഷ്ട പെടുന്നയാള്‍ മാത്രമാകും ,മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഈ ലോകത്ത് ഉണ്ടാവില്ല ''
 എന്തു പറഞ്ഞിട്ടും രേണു തീരു മാനത്തില്‍ തന്നെ ഉറച്ചു നിന്നു . പിന്നെ തനിയ്ക്ക് ആകാംക്ഷയായി ആരാണ് രേണു വിന്‍റെ മനസ്സിലുള്ളത് എന്നറിയാന്‍  .
''ആരാ..... ആരാണ് രേണു വിന്‍റെ മനസ്സില്‍ ''
രേണു എഴുന്നേറ്റു നിന്നു  കൊണ്ട് പറഞ്ഞു .
 '' എന്താ  അജിത്ത് ഇത്രകാലമായിട്ടും എന്‍റെ മനസ്സിലെ സ്നേഹം അജിത്തിന്  മനസ്സിലാക്കുവാന്‍  കഴിഞ്ഞിട്ടില്ലെ  . അജിത്താണ് എന്‍റെ മനസ്സില്‍ എനിയ്ക്ക്  മറക്കുവാന്‍ കഴിയുന്നില്ലാ  ....അന്ന് അജിത്തിന്‍റെ ഗാനാലാപനം കേട്ടത് മുതല്‍ എന്‍റെ മനസ്സില്‍ കുടിയേറിയതാണ് അജിത്ത് , പിന്നെ കൂടുതല്‍ അറിഞ്ഞപ്പോള്‍ ...........''  വാക്കുകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ താന്‍ രേണു വിന്‍റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടു  പറഞ്ഞു''
ഇനി മേലാല്‍ മിണ്ടി പോകരുത് ഇങ്ങനെയുള്ള വാക്കുകള്‍ .പ്രേമിക്കുമ്പോള്‍  ആളും തരവും നോക്കി വേണം പ്രേമിക്കുവാന്‍ .ജന്മം നല്‍കിയവര്‍ ആരാണെന്ന് പോലും അറിയാത്ത ,സ്വന്തമാണെന്ന് പറയുവാന്‍ ഒരിഞ്ചു  ഭൂമി പോലും ഇല്ലാത്ത   എന്നേ   കിട്ടിയുള്ളൂ  പ്രേമിക്കുവാന്‍ ''
'' അനാഥനായത്  അജിത്തിന്‍റെ കുറ്റമല്ലല്ലോ,  എന്നെ ഇഷ്ട മല്ലാ എങ്കില്‍ എന്നെ വിവാഹം കഴിക്കേണ്ട പക്ഷെ എനിയ്ക്ക് വേറെ  ഒരു വിവാഹ ജീവിതം ഉണ്ടാവില്ല . എന്നെ  അതിനായി ആരും നിര്‍ബന്ധിക്കുകയും   വേണ്ടാ ....''
'' അമ്മയങ്ങാനും ഈ വിവരം അറിഞ്ഞാല്‍ പിന്നെ എനിയ്ക്ക് ഈ പരിസരത്ത് പോലും വരുവാന്‍ അനു വാദം  ഉണ്ടാവില്ല .അമ്മയുടെ മനസ്സ് വേദനിപ്പിക്കുവാന്‍ എന്നെ കൊണ്ടാവില്ല .ഞാന്‍ പോകുന്നു, ഇനി ഞാന്‍ വരില്ല  ട്യുഷന്‍   എടുക്കുവാന്‍ .''
'' അരുത്  .....എന്നെ വിട്ടു  പോകരുത് ,നമുക്ക് എങ്ങോട്ടെങ്കിലും പോകാം ആരും നമ്മളെ കണ്ടത്താത്ത  ദിക്കിലേക്ക് ''
'' രേണു വിനെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന അമ്മയെ ഉപേക്ഷിച്ച്  ,രേണുവിനെ മാത്രം സ്വപ്നംകണ്ട് കൊണ്ട് ജീവിക്കുന്ന ഗോഗുലിനെ ഉപേക്ഷിച്ച് എന്‍റെ കൂടെ പോരുവാന്‍ കഴിയുമോ ? 
''എനിയ്ക്ക്  കഴിഞ്ഞാല്‍ എന്നെ കൂടെ കൊണ്ട് പോകുമോ ''
എന്തു തന്നെ പറഞ്ഞിട്ടും തീരുമാനത്തില്‍ നിന്നും രേണു   പിന്തിരിയാന്‍    തയ്യാറല്ലെന്ന് കണ്ടപ്പോള്‍,  തന്നെ വെറുക്കുവാന്‍ വേണ്ടി ഒരു കള്ളം പറയുവാന്‍ താന്‍ നിര്‍ബന്ധിതനായി.''
''ഞാന്‍ ഒരാളുമായി വളരെ കാലമായി  സ്നേഹത്തിലാണ് .അവളെ മറക്കുവാന്‍ എനിയ്ക്ക് ആവില്ല....... എന്നോട് ക്ഷമിക്കൂ രേണു.... ''
തന്നോടുള്ള അമിതമായ സ്നേഹമാണ് രേണുവിനെ ഇങ്ങിനെയൊക്കെ സംസാരിപ്പിക്കുന്നത് എന്നു തനിയ്ക്ക് മനസ്സിലായി . രേണു  മറുപടിയൊന്നും ഉരിയാടാതെ  മെത്തയില്‍ കിടന്നു കരയുന്നുണ്ടായിരുന്നു .  എന്തു മാത്രം സൗന്ദര്യം ഉള്ള കുട്ടിയാണ് രേണു. ആരും മോഹിച്ചു പോകുന്ന ആകാരഭംഗി യാണ് രേണുവിന്.പക്ഷെ ആരും അംഗീകരിക്കാത്ത  ഒരു ബന്ധത്തിന്നെ പ്രോത്സാഹിപ്പിക്കുവാന്‍  ഒരിയ്ക്കലും പാടില്ല എന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചു.  രേണു വിന്‍റെ കരഞ്ഞു കലങ്ങിയ മുഖം മനസ്സില്‍ നിന്നും പോകുന്നില്ല  എന്‍റെ മനസ്സ് എന്തു ചെയ്യണം എന്നറിയാതെ നീറുകയായിരുന്നു  .
മനസ്സില്‍ വേറെ ആളുണ്ടെന്നു നുണ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് തനിയ്ക്ക് തോന്നാതെയിരുന്നില്ല .

ഓര്‍ഫനേജില്‍ എത്തിയപ്പോള്‍ നേരെ മുറിയില്‍ കയറി താന്‍ മെത്തയില്‍ കിടന്നു .
ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല .പതിവായി ഓര്‍ഫനേജിലെ കുട്ടികള്‍ക്ക്  ട്യുഷന്‍   എടുക്കാറുളളതാണ്      തന്നെ   കാണാതെയായപ്പോള്‍ വികാരിയച്ചന്‍ മുറിയിലേക്ക് വന്നു ചോദിച്ചു .
''എന്തേ ഇന്ന് കുട്ടികള്‍ക്ക്     ട്യുഷന്‍  എടുക്കുന്നില്ലെ ?''
ആദ്യമായി  അച്ഛനോട് താന്‍  കള്ളം പറഞ്ഞു
''നല്ല തല വേദന, ഇന്ന് എനിയ്ക്ക് വയ്യ അച്ചോ ''
ഒന്നിനും ഒരു ഉന്മേഷവും തോന്നിയില്ല ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്‍ ഓര്‍ഫനേജിന്‍റെ  മുറ്റത്ത് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു, കുറച്ചു കഴിഞ്ഞപ്പോള്‍ കപ്പിയാര്‍ റൂമില്‍ വന്നു പറഞ്ഞു .
''അജിത്തിനെ വികാരിയച്ചന്‍ വിളിക്കുന്നു ''
എന്തിനാണ് എന്നു ചോദിച്ചില്ല അങ്ങിനെ ചോദിക്കുന്നത് അങ്ങേര്‍ക്ക് ഇഷ്ട മല്ല
വികാരിയച്ചന്‍റെ അരികിലേക്ക് എത്തിയപ്പോള്‍ ഗോഗുല്‍ അവിടെ അച്ഛനോട് സംസാരിച്ചു നില്‍ക്കുന്നു തന്നെ കണ്ടതും ഗോഗുല്‍ തന്‍റെ അരികില്‍  വന്നു പറഞ്ഞു.
  '' നമ്മുടെ രേണു ഒരു വിഡ്ഢിത്തം ചെയ്തു ''
''  എന്തേ ........എന്തു പറ്റി  ഗോഗുല്‍  ?''
''രേണു ആത്മഹത്യയ്ക്ക് ശ്രമിച്ചു , ചെടികള്‍ക്ക്   തളിക്കുവാന്‍  കരുതിയിരുന്ന കീടനാശിനി എടുത്ത്  കുടിയ്ക്കുകയായിരുന്നു . ഞങ്ങള്‍ പുറത്തു പോയി വന്നപ്പോള്‍ രക്തം ച്ഛര്‍ദ്ദിച്ചു കിടക്കുന്നു .വേഗം തന്നെ ആശുപത്രിയില്‍ എത്തിച്ചു ,ഇപ്പോഴും ബോധംതെളിഞ്ഞിട്ടില്ല. ''
ഗോഗുലിന്‍റെ വാക്കുകള്‍ എന്നെ ഭയാകുലനാക്കി .താനാണല്ലോ രേണു വിഷം കഴിക്കുവാനുള്ള കാരണക്കാരന്‍ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിന്‍റെ സമനില തെറ്റുന്നത് പോലെ തനിയ്ക്ക് അനുഭവപെട്ടു .
ഗോഗുല്‍ തുടര്‍ന്നു ''അജിത്തിനോട് ഹോസ്പിറ്റല്‍ വരെ  ആന്‍റി   വരുവാന്‍  പറഞ്ഞു '' പോകുന്ന വഴിക്ക് ഒരു എഴുത്ത് തന്‍റെ നേര്‍ക്ക്‌ ഗോഗുല്‍ നീട്ടി കൊണ്ട് പറഞ്ഞു .
'' ഈ എഴുത്ത് രേണു ആന്‍റിക്കായി എഴുതി വെച്ചതാണ്. ഒരു പക്ഷെ അജിത്തിനെ മനസ്സില്‍ കൊണ്ട് നടന്നിട്ട് എന്നെ ചതിക്കുവാന്‍ കഴിയാത്തത് കൊണ്ടായിരിക്കും രേണു ഈ കടുംകൈ ചെയ്തത് .ഞാനും  ആന്‍റിയും  അജിത്തിനെ  കുറ്റ പെടുത്തില്ല അജിത്തിനെ പോലെയുള്ളവര്‍ ഈ ലോകത്ത് വിരളമാണ് ''മറുപടിയൊന്നും ഉരിയാടാതെ ഞാന്‍ എഴുത്ത് വായിച്ചു .

,, എന്‍റെ പ്രിയ പ്പെട്ട അമ്മ അറിയുന്നതിന് അമ്മയുടെ രേണുമോള്‍  എഴുതുന്നത്‌ അമ്മ എന്നോട് ക്ഷമിക്കണം ഞാന്‍ ഒരു പാട് ആലോചിച്ചാണ് ഇങ്ങിനെയൊരു തീരുമാനം എടുക്കുന്നത് . എന്‍റെ പ്രശ്നപരിഹാരത്തിനു മരണ മല്ലാതെ വേറെ ഒരു പോംവഴിയും ഞാന്‍  കാണുന്നില്ല ,ഞാന്‍ അജിത്തിനെ ഒരു പാട് സ്നേഹിച്ചു പോയി എന്‍റെ ആഗ്രഹത്തിന് അമ്മ എതിരു നില്ല്ക്കില്ലാ എന്ന് എനിയ്ക്ക് അറിയാം .പക്ഷെ എന്‍റെ സ്നേഹം തിരിച്ചറിയേണ്ട ആള്‍ അത്   തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന് അമ്മയോടുള്ള കടപ്പാടാണ് വലുത്. അജിത്ത് എന്‍റെ മനസ്സില്‍ ഉള്ളപ്പോള്‍ ഞാനും ഗോഗുലും തമ്മിലുള്ള വിവാഹം നടന്നാല്‍ ഞങ്ങളുടെ ജീവിതം ഒരിക്കലും ശാശ്വതമാവില്ല .    ഗോഗുലിനോട് പറയണം  എന്നോട് ക്ഷമിക്കാന്‍.       അജിത്തിനെ ഒരിക്കലും അമ്മ കുറ്റ പെടുത്തരുത് സ്വന്തം  മകനെ പോലെ നമ്മുടെ വീട്ടില്‍ ഇനിയുള്ള കാലം ജീവിക്കുവാന്‍  അനുവദിക്കണം എന്നിട്ട് അജിത്ത് സ്നേഹിക്കുന്ന പെണ്‍ കുട്ടിയെ വിവാഹം ചെയ്തു കൊടുക്കേണം ഞാന്‍ അങ്ങ് ദൂരെ സ്വര്‍ഗത്തില്‍  ഇരുന്ന് എല്ലാം കാണും . എന്ന് അമ്മയുടെ സ്വന്തം  രേണു ...

തനിയ്ക്ക് ജീവിതത്തില്‍ ഇങ്ങിനെയൊരു അവസ്ഥ അനുഭവിക്കേണ്ടി വരും എന്ന് ഒരിയ്ക്കലും നിനച്ചതല്ല. മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയ്യാത്തത് പോലെ,  ആശുപത്രിയില്‍ എത്തിയാല്‍ രേണു വിനെ തന്‍റെ മാറോട് ചേര്‍ത്തു പിടിക്കുവാനുള്ള ഒരു അഭിനിവേശം മനസ്സില്‍ രൂപാന്തരം പ്രാപിക്കുന്നത് താന്‍ അറിഞ്ഞു .യാത്രയ്ക്കിടയില്‍   ഗോഗുല്‍ ചോദിച്ചു .
''ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?''
''എന്താ ....ഗോഗുല്‍ ചോദിക്കു''
''മനസ്സില്‍ ഒരു പെണ്‍ കുട്ടിയുണ്ടെന്നു രേണു വിനോട് പറഞ്ഞില്ലേ ..ആരാണ് ആ പെണ്‍കുട്ടി ''
''ആരുമില്ല ഗോഗുല്‍ ,രേണു വിനോട് നിങ്ങളുടെ വിവാഹം ഭംഗിയായി നടക്കുവാന്‍ വേണ്ടി ഞാന്‍ ഒരു  നുണ പറഞ്ഞതാണ് . എന്തു തന്നെ പറഞ്ഞിട്ടും രേണു തീരുമാനത്തില്‍  നിന്നും മാറുന്നില്ലെന്നു കണ്ടപ്പോള്‍ ,രേണു എന്നെ വെറുക്കുവാന്‍ ഞാന്‍ ആലോചിച്ചിട്ടു ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ ..  ഇഷ്ട മാണെന്ന് പറയുന്നവരോട് മനസ്സില്‍ വേറെയൊരാളുണ്ട്  എന്ന് പറഞ്ഞാല്‍  ആ ഇഷ്ടം ഇല്ലാണ്ടാവും എന്ന് ഞാന്‍ കരുതി ''
'' രേണു വിന്‍റെ മനസ്സ് എനിയ്ക്ക് ഇത് വരെ  മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല  സ്നേഹം പിടിച്ചു വാങ്ങുവാന്‍  ഒരു പാട് ശ്രമിച്ചിട്ടുണ്ട്  ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ഒരു തികഞ്ഞ പരിഷ്ക്കാരി തന്നെയാണ് ഞാന്‍ . ഗ്രാമീണത നന്നായി രേണു ഇഷ്ട പെടുന്നുണ്ട്. രേണു ഈ ഗ്രാമത്തില്‍ ജീവിക്കുവാനായിരുന്നു ആഗ്രഹിച്ചിരുന്നത് അതു ഞാന്‍ കാണാതെ പോയി .''

ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ രേണു വിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും റൂമിലേക്ക്‌ മാറ്റിയിരുന്നു തന്നെ കണ്ടതും രേണു കരയുവാന്‍ തുടങ്ങി ഒപ്പം രേണുവിന്‍റെ അമ്മയും . രേണുവിന്‍റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു .
''ഇത് കണ്ടോ അജിത്ത് എന്‍റെ മോള്‍ മരിച്ചാല്‍  പിന്നെ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുമെന്നു അജിത്തിന് തോന്നുന്നുണ്ടോ .എന്‍റെ മോള്‍ക്ക്‌ ഇങ്ങിനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഞാന്‍ എന്‍റെ മോളുടെ ആഗ്രഹം നിറവേറ്റി കൊടുക്കില്ലേ ...എനിയ്ക്ക് അറിയാം അജിത്ത് വേറെ ആരേയും സ്നേഹിക്കുന്നില്ലാ എന്ന് ''
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മറുപടിക്കായി  പരതുകയായിരുന്നു.
'' അമ്മേ ...ഞാന്‍ രേണു വിന്‍റെ നല്ല ഭാവിക്ക് വേണ്ടിയാണ് അങ്ങിനെയൊരു കള്ളം പറഞ്ഞത് .''
ഞാന്‍ രേണു  കിടക്കുന്ന  കട്ടിലില്‍ ഇരുന്ന് കൊണ്ട്    ചോദിച്ചു
'' എന്ത് അവിവേഗമാണ് കാണിച്ചത് ..... രേണു മരിച്ചാല്‍ പിന്നെ എനിയ്ക്ക് ഈ ലോകത്ത് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുമോ.... ''
അപ്പോള്‍ രേണു തേങ്ങി  കരഞ്ഞു കൊണ്ട് പറഞ്ഞു.
'' അജിത്ത് നുണ പറയുകയായിരുന്നു വല്ലേ ..സത്യം പറയു .....അജിത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേ ..''
''അതെ എനിയ്ക്ക് ഇഷ്ട മായിരുന്നു പക്ഷെ  അര്‍ഹതയുളളതല്ലേ  ആഗ്രഹിക്കുവാന്‍ പാടുള്ളൂ .''
'' എന്‍റെ തലയില്‍ തൊട്ടു സത്യം ചെയ്യു എന്നെ വിവാഹം കഴിക്കാം എന്ന് ''
താന്‍ നിസഹായനായി അമ്മയെ നോക്കി
അമ്മ ഗോഗിലിന്‍റെ മുഖത്തേക്ക് നോക്കി ഗോഗുല്‍ പറഞ്ഞു .
'' അജിത്ത് സത്യം ചെയ്തോളു. കളങ്കമില്ലാത്ത ഈ സ്നേഹം കണ്ടില്ലാ എന്ന് നടിക്കേണ്ട എനിയ്ക്ക് രേണു വിന്‍റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവാകുവാന്‍ ഒരിയ്ക്കലും കഴിയില്ലാ രേണു വിന്‍റെ ലോകം പാട്ടും നൃത്തവും ഒക്കെയാണ്  ''
ഗോഗുല്‍ വന്ന് എന്‍റെയും  രേണു വിന്‍റെയും കൈകള്‍ പരസ്പരം യോജിപ്പിച്ചു. അപ്പോള്‍ ഇതെല്ലാം യാഥാര്‍ത്യമാണോ എന്ന് വിശ്യസിക്കുവാന്‍  എനിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല .എന്‍റെ ആനന്ദ കണ്ണു നീര്‍ രേണു വിന്‍റെ മുഖത്ത് അപ്പോള്‍ പതിക്കുന്നുണ്ടായിരുന്നു ഞാന്‍ രേണുവിന്‍റെ ചെവിയില്‍ പതുക്കെ പറഞ്ഞു .
''എന്‍റെ ഈ പോന്നൂസിനെ ഇനി ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല സത്യം ''

ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം രേണു വിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു .ഈ ദിവസങ്ങള്‍ അത്രയും താനും ആശുപത്രിയില്‍ തന്നെയായിരുന്നു .വീട്ടിലെത്തി ഏതാനും സമയം കഴിഞ്ഞപ്പോള്‍ തനിയ്ക്ക് ഓര്‍ഫനേജ് വരെ പോകണം എന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു .
''അജി  ഞാന്‍ ജോത്സ്യന്‍ രാമമൂര്‍ത്തിയോട് ഇവിടം വരെ വരുവാന്‍ പറഞ്ഞിട്ടുണ്ട് അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തണം എല്ലാ ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിക്കണം   ഇനി എന്തിനാ അജിത്ത് ഓര്‍ഫനേജിലേക്ക് പോകുന്നത് ''
'' അമ്മ എല്ലാം തീരു മാനിച്ചോളു ഞാന്‍ വിവാഹം കഴിയുന്നത് വരെ ഓര്‍ഫനേജില്‍ തന്നെ താമസിക്കാം  അതാണ്‌ ശെരി''
എന്നും രേണു വിന്‍റെ അരികില്‍ വന്നു പോകേണം എന്ന നിബന്ധന പ്രകാരം ഞാന്‍ തിരികെ പോന്നു .അടുത്ത ദിവസ്സം മുതല്‍ ഞാനും രേണു വും കോളേജിലേക്ക്‌ പോയി തുടങ്ങി .ദിവസങ്ങള്‍ കൊഴിഞ്ഞു പോയി അങ്ങിനെ ആ ദിവസ്സം വന്നണയുവാന്‍ പോകുന്നു നാളെ ജൂണ്‍മാസം പതിനഞ്ചാം തിയ്യതി  ഞങ്ങളുടെ വിവാഹം നടക്കുവാന്‍ പോകുന്നു .

അജിത്ത് തന്‍റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നു നേരം പാതിരാത്രി കഴിഞ്ഞിട്ടും അജിത്തിന്‍റെ റൂമില്‍ വെട്ടം കണ്ടപ്പോള്‍ വികാരിയച്ചന്‍ അജിത്തിന്‍റെ റൂമില്‍ വന്നു പറഞ്ഞു .
'' അജിത്ത് ഉറങ്ങുന്നില്ലേ രാവിലെ വിവാഹവേദിയിലേക്ക് നേരത്തെ എത്തേണ്ടതല്ലേ ലൈറ്റ്  അണച്ച് വേഗം  ഉറങ്ങുവാന്‍ നോക്കു''

അടുത്ത ദിവസ്സം രേണുവിന്‍റെ  കഴുത്തില്‍ അജിത്ത് താലി ചാര്‍ത്തി  ജനസമുദ്രം തന്നെ ഉണ്ടായിരുന്നു വിവാഹത്തിന്, അധികവും രേണു വിന്‍റെ ആള്‍ക്കാരായിരുന്നു . അജിത്തിന്‍റെ ഭാഗത്ത് നിന്നും അനാഥാലയത്തിലെ അന്തേവാസികളും  സഹപാഠികളും മാത്രം. രാത്രി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ ഗോഗുല്‍ അടുത്ത് വന്നു പറഞ്ഞു
'' പുതു മണവാട്ടി മണിയറയില്‍ ഹാജരായിട്ടുണ്ട്.  ഇനി സമയം വൈകേണ്ട പ്രിയതമയുടെ അരികിലേക്ക് ചെന്നോളു''
മണിയറയില്‍ രേണു നാണത്താല്‍ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു അവളുടെ അരികില്‍ ഇരുന്ന് കൊണ്ട് അജിത്ത് പറഞ്ഞു .
ഞാന്‍ എന്ത് ഭാഗ്യവാനാണ്, എനിയ്ക്ക് ഇപ്പോള്‍ ഭാര്യയുണ്ട് അമ്മയുണ്ട് ഇങ്ങിനെയൊരു സൗഭാഗ്യം ഉണ്ടാവും എന്ന് സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.അജിത്ത് അവളുടെ നെറുകയില്‍ സ്നേഹ ചുംബനങ്ങള്‍ നല്‍കിയപ്പോള്‍ അവളുടെ പാതി അടഞ്ഞ മിഴികള്‍ക്ക് അന്നേ വരെ കാണാത്ത സൗന്ദര്യം അജിത്ത് കണ്ടു. ആ മനോഹരിയുടെ അനുവൃത്ത സൗന്ദര്യവും ഹൃദയഹാരിയായ സ്ത്രൈണഭാവവും അജിത്തിനെ വിവശനാക്കി അപ്പോള്‍ പ്രകൃതി അവര്‍ക്കായി  കനിഞ്ഞ മഴ പുറത്ത് ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു .

                    ശുഭം                                         rasheedthozhiyoor@gmail.com 

4 May 2012

ചെറു കഥ . വിധിയുടെ പൊയ്മുഖങ്ങള്‍

ചെറു കഥ .വിധിയുടെ പൊയ്മുഖങ്ങള്‍.ചിത്രം കടപ്പാട് ആര്‍ട്ട്സ് ഓഫ്  ഡ്രോയിംഗ്
ലണ്ടനിലെ പ്രധാന  വിമാനത്താവളത്തില്‍   തന്നെ യാത്രയാക്കുവാന്‍ വന്ന ഭര്‍ത്താവിനോടും മക്കളോടും യാത്ര പറഞ്ഞ് ആതിര എയര്‍ പോര്‍ട്ടിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.  വിമാനത്തില്‍ കയറുവാനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുന്നു .ഇനിയും അര മണിക്കൂറില്‍ അധികം അവിടെ തന്നെ ഇരിക്കേണ്ടി വരും എന്ന് അടുത്തിരിക്കുന്നവര്‍ പറയുന്നത് അവള്‍ കേട്ടു.പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ആയി അവള്‍ ലണ്ടനിലെ പ്രവാസജീവിതം തുടങ്ങിയിട്ട് .വിവാഹം കഴിഞ്ഞ് ഇരുപത്തൊന്നാം നാള്‍ ഭര്‍ത്താവിനോടൊപ്പം പോന്നതാണ് ലണ്ടനിലേക്ക് .ഈ കാലത്തിനിടയ്ക്ക് നാട്ടിലേക്ക് പോയത് ഒരു തവണ മാത്രം .ഭര്‍ത്താവിന്‍റെ മുത്തശ്ശിയുടെ മരണ വിവരം അറിഞ്ഞു പോയതാണ് അന്ന്,ശവസംസ്‌കാരം കഴിഞ്ഞ് ഏഴാംപക്കം തിരികെ പോരുകയും ചെയ്തു .ഇപ്പോള്‍ ആതിര നാട്ടിലേക്ക് പോകുന്നതിന്‍റെ പ്രധാന കാരണം സഹോദരന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാനാണ്.പഠിക്കുവാന്‍ പോകുന്ന മൂന്നു മക്കളുടേയും പഠിപ്പ് മുടക്കുവാന്‍ പറ്റില്ലാ എന്ന ഭര്‍ത്താവിന്‍റെ നിര്‍ബന്ധം കാരണം മക്കളെ കൂടെ കൂട്ടുവാന്‍ കഴിഞ്ഞില്ല, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഏറ്റവും ഇളയ മകനെ കൂടെ കൊണ്ടു പോരുവാന്‍ കഴിയാത്ത വിഷമം അവളുടെ മനസ്സില്‍ വേണ്ടുവോളമുണ്ട്.
  ഭര്‍ത്താവിന് നാട്ടിലേക്ക് പോകുക എന്നത് തീരെ ഇഷ്ടമല്ല  എന്നു മാത്രമല്ല  ആതിരയേയും മക്കളേയും നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്യില്ല .സ്വന്തം നാട് വിട്ട് പോരേണ്ടി വരും എന്ന് അവള്‍ സ്വപ്നത്തില്‍പ്പോലും കരുതിയതല്ല .ഗ്രാമത്തില്‍ ജീവിക്കുവാനായിരുന്നു അവള്‍ എന്നും കൊതിച്ചിരുന്നത്.

          യാത്രക്കാര്‍ വിമാനത്തിലേക്ക് കയറണം എന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ മറ്റു യാത്രക്കാരുടെ കൂടെ ആതിരയും വിമാനത്തില്‍ കയറിയിരുന്നു .ആതിരയുടെ തൊട്ട ഇരിപ്പിടങ്ങളില്‍ രണ്ട് ലണ്ടന്‍ സ്വദേശികളാണ് ഇരിന്നിരുന്നത് .കണ്ടാല്‍ ഇരുപത്താറും ഇരുപതും വയസ്സ് തോന്നിക്കുന്ന  പുരുഷനും സ്ത്രീയും. അവരുടെ  സംസാരം കേട്ടപ്പോള്‍ ആതിരയ്ക്ക് മനസ്സിലായി രണ്ടു പേരും വിവാഹം കഴിയാത്ത കമിതാക്കളാണെന്ന് .അവരുമായി പരിചയ പെട്ടപ്പോള്‍ കേരളം കാണുവാന്‍ പോകുകയാണെന്ന് പറഞ്ഞു.അവരുടെ അടക്കി പിടിച്ചുള്ള സംസാരവും സ്നേഹ പ്രകടനങ്ങളും കണ്ടപ്പോള്‍,  ആതിരയുടെ മനസ്സ് അവളുടെ പ്രണയ കാലത്തേക്ക് സഞ്ചരിച്ചു. .ആതിര ജനിച്ചതും വളര്‍ന്നതും ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ  പേരുകേട്ട തറവാട്ടിലായിരുന്നു  നോക്കിയാല്‍ നോട്ടം എത്താത്ത അത്രയും പറമ്പും വയലും സ്വന്തമായുള്ള തറവാട്ടിലെ പ്രധാപ  വര്‍മയുടെ  അഞ്ചു മക്കളില്‍ ഏറ്റവും ഇളയവള്‍ . വക്കീലായ  പ്രധാപവര്‍മയ്ക്ക് രണ്ടു ആണ്‍ മക്കളും മൂന്നു പെണ്‍മക്കളും ആയിരുന്നു .

         പടിപ്പുരയുള്ള വര്‍മയുടെ നാലുകെട്ട് ആ ഗ്രാമത്തിലെ  എല്ലാവരും കൌതുകത്തോടെയാണ് നോക്കിയിരുന്നത് .ഡിഗ്രി കഴിഞ്ഞപ്പോള്‍  ആതിരയെ  ബി എഡിനായി  പട്ടണത്തിലെ കോളേജില്‍ ചേര്‍ത്തു .കോളേജിന്‍റെ അടുത്തുള്ള ചേച്ചിയുടെ വീട്ടില്‍ നിന്നായിരുന്നു പഠനം .മനസില്‍ വേവലാതികളും ഉത്തരവാദിത്വങ്ങളും ഇല്ലാത്ത ആ പഠനകാലം, അതായിരുന്നു അവള്‍ എന്നും ഇഷ്ട പെട്ടകാലം .പ്രണയം അങ്ങിനെയൊന്ന്‍ അവളുടെ  ജീവിതത്തില്‍ ബി എഡിന് പഠിക്കാന്‍ കോളേജില്‍ ചേരുന്നതു വരെ ഉണ്ടായിരുന്നില്ല .ജീവിതത്തില്‍ ആദ്യമായി ഒരാളോട് ഒരു ഇഷ്ടം തോന്നി, അങ്ങിനെയൊരു ഇഷ്ടം തോന്നുവാന്‍ കാരണം അയാളുടെ ജീവിത നിലവാരം കണ്ടതിന്‍റെ സഹതാപവും അയാള്‍ ഒരു സംഗീതഞ്ജനും ആയത് കൊണ്ടാണ്  .

ചേച്ചിയുടെ വീടിനടുത്തായി അന്യംനിന്നുപോകുന്ന ഒരു മനയുണ്ടായിരുന്നു . മനയുടെ കുറേ ഭാഗങ്ങള്‍ നാളികേരം ഓടിനു മുകളില്‍ വീണ് ഓടും പട്ടികകളും തകര്‍ന്ന് മഴവെള്ളം  ചുമരിലേക്ക് ഒലിച്ചിറങ്ങി ചുമര്‍ തകര്‍ന്ന നിലയിലായിരുന്നു .ആ മനയില്‍ താമസിക്കുന്നവര്‍ മൂന്നു പേര്‍ മാത്രം , വിഷ്ണുനാരായണന്‍ നമ്പൂതിരിയും മാതാവും മുത്തശ്ശിയും. പ്രതാപം വേണ്ടുവോളം ഉണ്ടായിരുന്ന നമ്പൂതിരി കുടുംബമായിരുന്നു അവരുടേത്  കുടികിടപ്പവകാശ നിയമംമൂലം കുറേ ഭൂമി അവകാശപെട്ടവര്‍ക്ക് പതിച്ചു നല്‍കി .ബാക്കിയുള്ള ഭൂരിഭാഗം ഭൂമിയും വിഷ്ണു നമ്പൂതിരിയുടെ അച്ഛനായിട്ടു വിറ്റ് നശിപ്പിച്ചു ആതിരയുടെ ചേച്ചിയുടെ ഭര്‍ത്താവ്‌ വിഷ്ണു നമ്പൂതിരിയുടെ അച്ഛനില്‍നിന്ന് വാങ്ങിയ രണ്ടേക്കറോളം ഭൂമിയിലാണ് വീട് പണിതിരിക്കുന്നത്.

ആതിര സംഗീതം പഠിച്ചിരുന്നു. സംഗീത പഠനം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന ആതിരയോട് ചേച്ചിയാണ് വിഷ്ണു നമ്പൂതിരിയെ കുറിച്ച് പറഞ്ഞത് .

,,വിഷ്ണു നമ്പൂതിരി കച്ചേരികള്‍ക്ക് പോകുന്നയാളാ, തന്നയുമല്ല വീട്ടില്‍ സംഗീതം പഠിപ്പിക്കുന്നുണ്ട്‌ ഞാന്‍ ചേട്ടനോട് വിഷ്ണു നമ്പൂതിരിയുമായി സംസാരിക്കാന്‍ പറയാം, അവിടെയാകുമ്പോള്‍ ദൂരത്തേക്ക് പോകേണ്ടല്ലോ ,,

വിഷ്ണു നമ്പൂതിരി ആതിരയെ സംഗീതം പഠിപ്പിക്കാം എന്നു സമ്മതിച്ചു . സംഗീതം പഠിക്കാന്‍ ആദ്യദിവസം ആതിര വിഷ്ണു നമ്പൂതിരിയുടെ അരികില്‍ ചെന്നപ്പോള്‍. ഒരു ചെറുപ്പക്കാരനാണ്  അവളെ എതിരേറ്റത്. വിഷ്ണു നമ്പൂതിരിയെ കാണുമ്പോള്‍  ഇരുപത്താറ് വയസ്സ് പ്രായമേ തോന്നിക്കുന്നുണ്ടായിരുന്നുളളു.ആതിര കരുതിയിരുന്നത് വിഷ്ണു നമ്പൂതിരി പ്രായമായ ആളാകും എന്നായിരുന്നു .കോളേജില്‍ നിന്നും വന്നതിനു ശേഷമായിരുന്നു സംഗീത പഠനം, വൈകീട്ട് അഞ്ചുമുതല്‍ ആറര വരേയും   കോളേജ്‌ അവധി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരേയും
  ഒരുപാട് കുട്ടികള്‍ വിഷ്ണു നമ്പൂതിരിയുടെ മനയില്‍  സംഗീതം പഠിക്കുവാന്‍ വരുന്നുണ്ടായിരുന്നു .ആ മനയിലെ ഉപജീവന മാര്‍ഗമായിരുന്നു  സംഗീതം പഠിപ്പിക്കല്‍ എന്ന യാഥാര്‍ത്ഥ്യം അവള്‍ തിരിച്ചറിഞ്ഞപ്പോള്‍  അയാളോട് തോന്നിയ സഹതാപം പിന്നീട് ആരാധനയായി  മാറി .മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും  അയാളോടുള്ള അവളുടെ ആരാധന പ്രണയമായി അവള്‍ പോലും അറിയാതെ പരിണമിച്ചിരുന്നു .

വിഷ്ണു നമ്പൂതിരിയുടെ സൗമ്യമായുള്ള പെരുമാറ്റം, അതായിരുന്നു അയാളിലേക്ക് അവളെ ആകര്‍ഷിച്ചത്.പക്ഷെ വിഷ്ണു നമ്പൂതിരി അവള്‍ക്ക് അയാളുടെ ശിഷ്യ എന്നതിലുപരി ഒരു പരിഗണനയും നല്‍കിയിരുന്നില്ല .അവള്‍ ആഗ്രഹിച്ചതു പോലെയുള്ള സമീപനം അയാളില്‍ നിന്നും ലഭിക്കുന്നില്ലാ എന്നു കണ്ടപ്പോള്‍,ഒരു ദിവസ്സം പഠനം കഴിഞ്ഞു സഹപാഠികള്‍ എല്ലാവരും പുറത്തിറങ്ങി എന്ന് ഉറപ്പു വരുത്തി അവളുടെ ആഗ്രഹം എഴുതിയ എഴുത്ത് അയാളുടെ നേര്‍ക്ക്‌ നീട്ടി .

,, എന്താ ഇത് ആതിരെ ,,

 ,,എനിയ്ക്ക് അങ്ങയോട് പറയുവാന്‍ ഉള്ളത് എല്ലാം ഞാന്‍ ഈ എഴുത്തില്‍ എഴുതിയിട്ടുണ്ട് തെറ്റാണെങ്കില്‍ എന്നോട് പൊറുക്കണം ഇന്നേവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം  എനിയ്ക്ക് അങ്ങയോട് തോന്നുന്നു .എനിയ്ക്ക് വേണം അങ്ങയെ എന്‍റെ ശ്വാസം നിലയ്ക്കും വരെ ,,

അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .അയാള്‍ അവളുടെ മുഖഭാവം കണ്ടപ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാതെ പരിഭ്രമിച്ചു .
    അടുത്ത ദിവസം കുറേ നേരത്തെയാണ് അവള്‍ അയാളുടെ അരികിലേക്ക് പോയത് .അപ്പോള്‍ മറ്റു സഹപാഠികള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല .അന്ന് അയാള്‍  അവളോട് അയാളെ കുറിച്ച് പറഞ്ഞു .

,,പാതിവഴിയില്‍ എന്‍റെ വിദ്യാഭ്യാസം മുടങ്ങി സമ്പത്ത് ഉള്ള എന്‍റെ ബാല്യകാലത്ത് അച്ഛന്‍റെ നിര്‍ബ്ബന്ധം കാരണം  സംഗീതം അഭ്യസിച്ചത് കൊണ്ട് ഇപ്പോള്‍ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു .ആതിര കരുതും പോലെ ഒരു നല്ല ജീവിതം എന്നില്‍ നിന്നും ആതിര യ്‌ക്ക് ലഭിക്കില്ല .എനിയ്ക്ക് ഇഷ്ടമാണ് ആതിരയെ പക്ഷെ ഇല്ല കുട്ടി ഞാനായിട്ട് ആതിരയുടെ ജീവിതം തകര്‍ക്കില്ല ആതിരയ്ക്ക് പണവും പ്രശസ്തിയും പ്രതാപവും ഉള്ള ഒരു നല്ല ബന്ധം തന്നെ ലഭിക്കും എന്നെ മറന്നേക്കു ,,

,, എനിയ്ക്ക് പണവും പ്രശസ്തിയും പ്രതാപവും ഒന്നും വേണ്ട ഈശ്വരന്‍ സംഗീതം കനിഞ്ഞു നല്‍കിയ ഈ സംഗീതജ്ഞനെ മാത്രം മതി ,,

എന്താ കുട്ടി ഈ പറയുന്നത് നമ്മള്‍ എങ്ങിനെ ജീവിക്കും ഏതു നിമിഷവും നിലംപതിക്കാവുന്ന ഈ  മനയിലാണോ നമ്മള്‍ ജീവിക്കുവാന്‍ പോകുന്നത് ആതിരയുടെ വീട്ടുക്കാര്‍ സമ്മതിക്കുമോ നമ്മുടെ വിവാഹത്തിന് ,,

,,വന്നു പെണ്ണ് ചോദിയ്ക്കു .....സമ്മതിച്ചില്ലാ എങ്കില്‍ ആ നിമിഷം  ഞാന്‍ ഇറങ്ങി പോരും അങ്ങയുടെ  കൂടെ  എനിയ്ക്ക് അങ്ങ് ഇല്ലാതെ ജീവിക്കാനാവില്ല .അത്രയ്ക്ക് ഞാന്‍ സ്നേഹിച്ചു പോയി ,,

 ,,അറിയ പെടുന്ന തറവാട്ടിലെ കുട്ടിയാണ് ആതിര  ആ തറവാട്ടിനൊരു ചീത്തപേര്‍ ഞാനായിട്ട് ഒരിക്കലും ഉണ്ടാക്കില്ല ആ ശാപം കൂടി ഏറ്റു വാങ്ങാന്‍ എനിക്കാവില്ല .എന്നെ മറക്കണം ആരുടേയും മനസ് നോവുന്നത് എനിയ്ക്ക് സഹിക്കാനാവില്ല ,,

അയാളുടെ വാക്കുകള്‍ അവളെ വല്ലാതെ സങ്കടപെടുത്തി അവള്‍ കരഞ്ഞു കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു .ഒരു നിമിഷം അയാള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു പിന്നെ തിടുക്കത്തില്‍  അവളെ മാറില്‍ നിന്നും അകറ്റി കൊണ്ട് പറഞ്ഞു.

,,  പാടില്ല കുട്ടി ....ഇങ്ങനെയൊന്നും അരുത് എനിയ്ക്ക് ഇഷ്ടാ കുട്ടിയെ എന്നേക്കാളും മറ്റ് എന്തിനേക്കാളും കൂടുതല്‍ ഇഷ്ടാ ...പക്ഷെ എന്‍റെ ഭാവി ഇനിയങ്ങോട്ട് എന്താണെന്ന് നല്ല നിശ്ചയം ഉണ്ടെനിയ്ക്ക് അത് കൊണ്ട് തന്നയാ പറയുന്നത് എന്നെ മറന്നേക്കാന്‍ ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ് തെറ്റുകള്‍ ഒരിക്കലും ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അര്‍ഹമായാതെ ആഗ്രഹിക്കുവാന്‍ പാടുള്ളൂ ഞാനും ആതിരയും സാമ്പത്തികമായി ഒരുപാട് അന്തരമുണ്ട് ചേരാന്‍ പാടില്ലാത്തത് ചേര്‍ക്കുവാന്‍ ശ്രമിച്ചാല്‍ ഫലം അതി ഭയാനകമാകും ഞാനില്ല ഒരു പരീക്ഷണത്തിന് ,,

അയാളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞിരുന്നു .

,,നമുക്ക് നല്ല കൂട്ടുകാരായി കഴിയാം ,,

അയാള്‍ അങ്ങിനെ പറഞ്ഞെങ്കിലും അവള്‍ കാത്തിരുന്നു അയാളുടെ മനസ്സ് മാറുന്നതിനായി. ബി എഡ് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സ്വന്തം വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു .എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അയാളെ അവള്‍ക്ക് മറക്കുവാന്‍ കഴിഞ്ഞില്ല .
അധികം നാള്‍ കഴിയുന്നതിനു മുന്നേ അവള്‍ക്ക് വിവാഹാലോചന വന്നു .ചെറുക്കന് ലണ്ടനില്‍ നല്ല ഉദ്ദ്യോഗം നല്ല തറവാട് ആളെ കാണാനും നല്ല ഭംഗി ആദ്യമായി ആതിരയെ പെണ്ണു കാണാന്‍ വന്നവര്‍ക്ക് അവളെ ഇഷ്ടമായി. ആതിരയുടെ വീട്ടുകാര്‍ക്കും  അവരെ നന്നായി ബോധിച്ചു .പക്ഷെ  അവള്‍ അയാളുടെ മുഖത്തേക്ക് ഒന്ന്  നോക്കുക പോലും ചെയ്തില്ല .പേരിന് എല്ലാവരുടേയും മുന്‍പില്‍ പോയി നിന്നു, അത്ര മാത്രം . മുത്തശ്ശിയാണ് ആതിരയോട് വിവരം പറഞ്ഞത് .

,, എന്‍റെ കുട്ടിയുടെ ഭാഗ്യാ..... ഇങ്ങിനെയൊരു ബന്ധം ഈ വീടിന്‍റെ പടികയറി വരാന്‍ കാരണം, പതിവായി ക്ഷേത്രത്തില്‍ പോകുന്നതിന്‍റെ പ്രതിഫലം എന്‍റെ കുട്ടിക്ക്  ഈശ്വരന്‍ കനിഞ്ഞു നല്‍കിയതാ.... .വിവാഹം ഉറപ്പിച്ചു ,അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം നടത്തും ചെറുക്കന് ഒരു മാസത്തെ അവധിയെയുള്ളൂ അവന്‍ പോകുമ്പോള്‍ എന്‍റെ കുട്ടിയെയും ലണ്ടനിലേക്ക് കൊണ്ട് പോകുത്ത്രെ ,,

ഇഷ്ടമായോ എന്ന് അവളോട്‌ ആരും ചോദിച്ചില്ല . ഇഷ്ട പെടാതെ ഇരിയ്ക്കാന്‍ അയാളില്‍ ഒരു കുറവും ആരും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം .   അറിഞ്ഞവരൊക്കെ പറഞ്ഞു

,,ആതിരയുടെ ഭാഗ്യംകൊണ്ടാണ് ഇങ്ങിനെയൊരു ബന്ധം വന്നു ചേര്‍ന്നത്‌ ,,

 പക്ഷെ ആതിര കാത്തിരുന്നു വിഷ്ണു നമ്പൂതിരിയുടെ വരവിനായി.   വിവാഹത്തിനു മുന്‍പ് ഒരു ദിവസ്സം ചേച്ചിയുടെ വീട്ടിലേക്ക് ചെല്ലണം എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഒരുപാട് സന്തോഷിച്ചു .ചേച്ചിയുടെ വീട്ടില്‍ എത്തിയ ഉടനെതന്നെ അവള്‍ വിഷ്ണു നമ്പൂതിരിയുടെ വീട്ടിലേക്ക്  ചെന്നു, പോകുമ്പോള്‍ അവളുടെ മനസില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ    ഒന്നു കൂടി പറയണം എന്നെ ഉപേക്ഷിക്കരുത്....  എന്‍റെ സ്നേഹം കാണാതിരിയ്ക്കരുത്  . പക്ഷെ  അവള്‍ക്ക് നിരാശയായിരുന്നു ഫലം അമ്മയാണ് അവളോട്‌ പറഞ്ഞത്

,, വിഷ്ണുരാവിലെ തന്നെ പോയല്ലോ കുട്ടി .കച്ചേരി ഉണ്ട്‌ന്നാ പറഞ്ഞത് രണ്ടു ദിവസ്സം കഴിഞ്ഞേ മടക്കം ഉണ്ടാകൂവെന്നും പറഞ്ഞു ,,

 ആതിര അപ്പോള്‍ തിടുക്കത്തില്‍ ചേച്ചിയുടെ വീട്ടിലേക്ക് തന്നെ  തിരികെ പോയി, ചേച്ചി പരിസരവാസികളെ ക്ഷണിക്കാനായി കൊണ്ട് വന്ന വിവാഹ ക്ഷണ കത്തില്‍ നിന്നും ഒരു കത്ത് എടുത്ത് കത്തില്‍ തിടുക്കത്തില്‍  എഴുതി വരണം വരാതെയിരിക്കരുത്,  കൂടുതല്‍ എഴുതണം എന്നുണ്ടായിരുന്നു അവള്‍ക്ക് പക്ഷെ  കത്ത് അമ്മയെങ്ങാനും പൊട്ടിച്ചു വായിച്ചാലോ എന്ന ഭയത്താല്‍ കൂടുതല്‍ ഒന്നും എഴുതിയില്ല .കത്തിനു പുറത്ത് വിഷ്ണു നമ്പൂതിരി എന്ന് എഴുതി ഒട്ടിച്ച് തിടുക്കത്തില്‍ പുറത്തിറങ്ങാന്‍ നേരം ആതിരെ എന്ന ചേച്ചിയുടെ വിളി കേട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി

,,എങ്ങോട്ടാണ് പോകുന്നത് ,,

,,ഞാന്‍ വിഷ്ണു നമ്പൂതിരിയുടെ മനയിലേക്കാ,,

,,ഇപ്പോള്‍ത്തന്നെ അവിടെ പോയി വന്നല്ലെയുളളു,,

,,ക്ഷണകത്ത് കൊണ്ടുപോയിരുന്നില്ല കത്ത് കൊടുത്ത്  ഞാന്‍ ഇപ്പോള്‍ത്തന്നെ വരാം ചേച്ചി ,,

അമ്മയുടെ കയ്യില്‍ ക്ഷണ കത്ത് കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു .

,,വിവാഹത്തിന്  വിഷ്ണു മാത്രം വന്നാല്‍ മതിയോ? ഞാനും അമ്മയും വരേണ്ടേ ,,
പേരിന് ക്ഷണിച്ചു എന്നു വരുത്തി അവള്‍ തിരികെ പോന്നു .

വിവാഹം നടക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍  അവളെ കൂട്ടി കൊണ്ട് പോകുവാന്‍ വിഷ്ണു  വരും എന്ന അവളുടെ പ്രതീക്ഷ  യാഥാര്‍ത്യമായില്ല
കരഞ്ഞു കലങ്ങിയ കണ്ണുകളാല്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്ത പെട്ടു.
ആദ്യരാത്രിയില്‍ താലി ചാര്‍ത്തിയവന് അവകാശപെട്ടത്‌ ഒന്നും തന്നെ അവള്‍ അയാള്‍ക്ക്‌ നല്‍കിയില്ല. ഓരോരോകാരണങ്ങള്‍ പറഞ്ഞു ദിവസങ്ങള്‍ അവള്‍ തള്ളി നീക്കി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധൃതഗതിയില്‍ അയാള്‍ അവളുടെ  പാസ്പോര്‍ട്ട് തരപെടുത്തി ,ലണ്ടനിലേക്ക് യാത്രയായി .ലണ്ടനിലെ ഒരു രാത്രിയില്‍ അവള്‍ വിഷ്ണു നമ്പൂതിരിക്കായി  കാത്തു വെച്ച എല്ലാം അയാളുടെ ബലിഷ്ടമായ കരുത്തിനു മുന്‍പില്‍  അവള്‍ക്ക് സമര്‍പ്പികേണ്ടി വന്നു .അല്ലെങ്കിലും വിവാഹം കഴിഞ്ഞ പെണ്ണിന് മറ്റൊരാള്‍ക്ക് കരുതി വെച്ചത് ഭര്‍ത്താവിനു മുന്‍പില്‍ സമര്‍പ്പിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ലല്ലോ.

ആതിര എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ കൂട്ടി കൊണ്ട് പോകുവാന്‍ സഹോദരനും ഭാര്യയും മക്കളും വന്നിരുന്നു .മക്കളെ കൂടെ കൊണ്ട് വരാത്തതില്‍ എല്ലാവരും പരിഭവം പറഞ്ഞു .
തറവാട്ടില്‍ ചെന്നു കയറുമ്പോള്‍ എല്ലാവരും പൂമുഖത്ത് തന്നെ ആതിരയെ വരവേല്‍ക്കാന്‍ കാത്തു നിന്നിരുന്നു .സഹോദരന്‍റെ മകളുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചേച്ചിയും ഭര്‍ത്താവും കുട്ടികളും തിരികെ പോകാന്‍ നേരം ആതിര പറഞ്ഞു .

,, ചേച്ചി  ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ എനിക്ക് രണ്ടു ദിവസം നിങ്ങളുടെ കൂടെ അവിടെ താമസിക്കണം ,,

,,ഞാന്‍ ആതിരയോട് ചോദിക്കാനിരിക്കുകയായിരുന്നു ഞങ്ങളുടെ കൂടെ പോരണോ എന്ന്,,

ചേച്ചിയുടെ കൂടെ പോകുമ്പോള്‍ അവളുടെ ഒരുപാട് നാളത്തെ ആഗ്രഹം  നിറവേറ്റുക എന്നത് മാത്ര മായിരുന്നു അവളുടെ ചിന്ത .വിഷ്ണു നമ്പൂതിരിയെ ഒരു നോക്ക് കാണണം ഈ മനസ്സില്‍ ആ മുഖം ഇപ്പോഴും മായാതെ അതുപോലെ തന്നെ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ  അറിയിക്കണം .വിഷ്ണു നമ്പൂതിരി വിവാഹം കഴിഞ്ഞ് ഭാര്യയോടും മക്കളോടുമൊപ്പം സുഖമായി ജീവിക്കുന്നുണ്ടാകും എന്നതായിരുന്നു അവളുടെ സങ്കല്പം.

ചേച്ചിയുടെ വീട്ടില്‍ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വിഷ്ണു നമ്പൂതിരിയുടെ മന വരെ പോയിട്ട് വരാം എന്നു പറഞ്ഞ് അവള്‍  ഇറങ്ങുമ്പോള്‍ ചേച്ചി പറഞ്ഞു.

,, ഇപ്പോള്‍ അയാള്‍ അവിടെ തനിച്ചാണ് താമസം അയാളുടെ അമ്മയും മുത്തശ്ശിയും അടുത്തകാലത്തായി മരണ പെട്ടു, ഇപ്പോള്‍ അവിടെ മനയൊന്നും ഇല്ല ,മന പഴയ വീട് പൊളിച്ചു വാങ്ങുന്നവര്‍ക്ക് വിറ്റു  ഇപ്പോള്‍ ഒരു രണ്ടു മുറിയുള്ള ഒരു  ചെറിയവീട് പണിതിട്ടുണ്ട് ,,

,,അപ്പോള്‍  വിഷ്ണു നമ്പൂതിരിയുടെ വിവാഹം കഴിഞ്ഞില്ലേ ,,

,,ഇല്ല അയാള്‍ക്ക് ഇപ്പോള്‍ തലക്ക് അത്ര വെളിവ് ഇല്ലാ എന്നാ നാട്ടിലെ സംസാരം കച്ചേരിക്കൊന്നും പോകുന്നില്ല, സംഗീതം പഠിപ്പിക്കുന്നത്‌ കുറേ മുന്‍പ് തന്നെ നിര്‍ത്തിയിരിക്കുന്നു  ,,

ചേച്ചിയുടെ വാക്കുകള്‍ അവളെ നടുക്കി. ഈശ്വരാ എന്ന ഗദ്ഗദത്തോടെ അവള്‍   വിഷ്ണു നമ്പൂതിരിയുടെ വീട്ടിലേക്ക് നടന്നു .അവിടെ എത്തിയപ്പോള്‍  വീടിന്‍റെ വാതില്‍ അകത്ത് നിന്നും സാക്ഷയിട്ട നിലയിലായിരുന്നു .ആ വിടിന്‍റെ മുന്‍വശത്തെ ചെറിയ വരാന്തയിലേക്ക് അവള്‍ കയറിയപ്പോള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിലേക്ക് അവള്‍ നോക്കി .വിഷ്ണു നമ്പൂതിരിയുടെ  അച്ഛന്‍റെ  ഫോട്ടോയുടെ ഇരുവശത്തും മുത്തശ്ശിയുടെ ഫോട്ടോയും അമ്മയുടെ ഫോട്ടോയും തൂക്കിയിട്ടിരിക്കന്നതിനു കുറച്ചു മാറി ഒരു പെണ്‍കുട്ടി വേദിയില്‍ മൈക്കിനു മുന്‍പില്‍ ഗാനം ആലപിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അവള്‍ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി,

  അത് അവളുടെ ഫോട്ടോ ആണെന്ന് അവള്‍ തിരിച്ചറിഞ്ഞു .സംഗീതം പഠിക്കാന്‍ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് വന്നിരുന്ന കാലത്ത് അടുത്ത ക്ഷേത്രത്തിലെ  ഉത്സവത്തിന് ഗാനം ആലപിക്കുമ്പോള്‍ എടുത്ത ഫോട്ടോ, തന്‍റെ ഇഷടം അറിയിക്കുന്നതിന് മുന്‍പ് എടുത്ത ഫോട്ടോ, വിഷ്ണു നമ്പൂതിരി സൂക്ഷിച്ച് വെച്ചിരുന്നെങ്കില്‍ താന്‍ വിഷ്ണു നമ്പൂതിരിയെ ഇഷ്ട പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം തന്നെ ഇഷ്ട പെട്ടിട്ടുണ്ടാവില്ലേ എന്നതായിരുന്നു അവളുടെ ചിന്ത .പിന്നെ തിടുക്കമായിരുന്നു അവള്‍ക്ക്  വിഷ്ണു നമ്പൂതിരിയെ കാണുവാന്‍ .

അവള്‍ കതകില്‍ മുട്ടിയപ്പോള്‍ വിഷ്ണു നമ്പൂതിരി കതകു തുറന്ന് പുറത്തു വന്നു .അയാളെ കണ്ടപ്പോള്‍ അവള്‍ അത്ഭുതപെട്ടു പോയി .താടിയും മുടിയും നീട്ടി വളര്‍ത്തി നന്നായി ക്ഷീണിച്ച്  ഭിക്ഷാടനത്തിനു നടക്കുന്നവരെ പോലെയുള്ള അയാളുടെ വേഷം കണ്ടപ്പോള്‍ അവളുടെ മനസ് നന്നായി നൊന്തു .രണ്ടു പേര്‍ക്കും കുറേ സമയത്തിന് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല .കുറേ സമയത്തിന് ശേഷം അവള്‍ മൊഴിഞ്ഞു .

,,എന്‍റെ ഈശ്വരാ... എന്ത് വേഷാമാ ഇത്  എന്താ ഞാനീ .. കാണുന്നേ ...എന്താ ഇങ്ങിനെയൊക്കെ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല ഭാര്യയേയും മക്കളേയും കാണാന്‍ വന്നതാ ഞാന്‍ .എന്താ വിവാഹം കഴിക്കാതെയിരുന്നത് ,,

,,ആതിരയുടെ സ്ഥാനത്ത് വേറെയൊരാളെ സങ്കല്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല വിവാഹം ഞാന്‍ വേണ്ടാ എന്നു വെച്ചു,,

,, അപ്പോള്‍ എന്നെ ഇഷ്ട മായിരുന്നുവോ ,,

അതെ...... ആതിര എന്നെ ഇഷ്ടമാണെന്ന് പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ ആതിരയെ പ്രണയിച്ചിരുന്നു .എന്‍റെ സ്വകാര്യ പ്രണയം ,,

,, പിന്നെ എന്തേ എന്നോട് ഒരു വാക്ക് പറഞ്ഞില്ല. ഇഷ്ട മാണെന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും വേറെയാളുടെ ഭാര്യയാകുമായിരുന്നില്ല,,

,, എന്നെ ഇഷ്ട മാണെന്ന് പറയുന്നതിന് മുന്‍പ് ഇവിടെ നിന്നും എന്‍റെ ഒരു ഫോട്ടോ ആതിര കൈവശപെടുത്തിയിരുന്നുവോ,,

,,ഉവ്വ് ഞാന്‍ എടുത്തിരുന്നു എന്നും എന്നോടൊപ്പം ആ ഫോട്ടോയും ഉണ്ടായിരുന്നു  ഇപ്പോഴും ആ ഫോട്ടോ ഞാന്‍ സൂക്ഷിക്കുന്നു ,,

,,എന്നെ ആതിര പ്രണയിച്ചിരുന്ന വിവരം ആതിരയുടെ ചേച്ചിക്കും വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു . ആതിര എഴുതിയിരുന്ന ഡയറി കാണാതെ പോയിരുന്നില്ലേ ,,

ഉവ്വ് എനിക്ക് അങ്ങയോട് പാറയുവാന്‍ ഉണ്ടായിരുന്നത് എല്ലാം ഞാന്‍ ആ ഡയറിയില്‍ എഴുതിയിരുന്നു ഒരിക്കല്‍ അങ്ങ് എന്‍റെ സ്വന്തമായാല്‍ ഞാന്‍ എന്ത് മാത്രം അങ്ങയെ സ്നേഹിച്ചിരുന്നു എന്നു അങ്ങ് അറിയാന്‍ വേണ്ടി നിധി പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ ഡയറി ,,

,, ആതിര എന്നോട് ഇഷ്ടം അറിയിക്കുന്നതിന് മുന്‍പ് എനിക്ക് ആതിരയോടുള്ള ഇഷ്ടം തുറന്നു പറയണം എന്ന് കരുതിയിരിക്കുമ്പോള്‍, അന്ന് എനിക്ക് അറിയില്ലായിരുന്നു ആതിരക്ക് എന്നെ ഇഷ്ട മാണെന്ന്. ആതിര എഴുതിയിരുന്ന ഡയറി ചേച്ചിയാണ് അച്ഛന് എത്തിച്ചു കൊടുത്തത് .ഒരു ദിവസം ഞാന്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ അച്ഛനും ആതിരയുടെ ഒരു സഹോദരനും കൂടി എന്നെ വഴിയില്‍ തടഞ്ഞു നിര്‍ത്തി  .ഭീഷണിയുടെ സ്വരമല്ലാ ഞാന്‍ അച്ഛനില്‍ നിന്നും കേട്ടത് ഒരു പിതാവിന്‍റെ യാചനയായിരുന്നു  .

,,എന്‍റെ മകള്‍ക്ക് താങ്കളോട് ഒരു വല്ലാത്ത ഇഷ്ടം തോന്നിയിരിക്കുന്നു .ആ വിവരം അവള്‍ ഇന്നു വരെ താങ്കളോട് പറഞ്ഞിട്ടില്ലാ എന്ന് ഇന്ന് എനിക്ക് ലഭിച്ച ഈ ഡയറി വായിച്ചാല്‍ മനസിലാകും .അടുത്ത ദിവസം തന്നെ എന്‍റെ മകള്‍ അവളുടെ ഇഷ്ടം താങ്കളോട് പറയും .ഒരിക്കലും താങ്കള്‍ അവളുടെ ഇഷ്ടത്തെ പ്രോത്സാഹിപ്പിക്കരുത് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്, എന്‍റെ മകളുടെ നല്ല ജീവിതം ആഗ്രഹിക്കുന്ന പിതാവാണ് ഞാന്‍ ,താങ്കള്‍ക്ക് എന്‍റെ മകളെ ഇഷ്ട മല്ലാ എന്നു പറഞ്ഞാല്‍ അവളുടെ ഇഷ്ടം താനേ ഇല്ലാതെയാവും ഇപ്പോള്‍ ഞാന്‍ എന്‍റെ മകളോട് ഈ വിവരം ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ വിദ്യാഭ്യാസം തന്നെ മുടങ്ങും എന്ന് ഞാന്‍ ഭയക്കുന്നു എന്‍റെ അപേക്ഷയാണ് ,,

,, സാറ് പൊയ്ക്കോളു എന്നെ വിശ്വസിക്കാം ഞാന്‍ ഒരു ഈശ്വര വിശ്വാസിയാണ് എന്‍റെ വാക്ക് മാറില്ല ,,

വിഷ്ണു നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ എല്ലാം മറന്ന്‌ അയാളുടെ മാറിലേക്ക് ചാഞ്ഞു. കുറച്ചു നേരം രണ്ടു പേരും അങ്ങിനെ നിന്നു. പിന്നെ അയാള്‍ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടു പറഞ്ഞു,

,,അരുത്..... ആതിര ഇപ്പോള്‍   ഭാര്യയാണ്,  അമ്മയാണ് ഞാന്‍ ആതിരയെ ഇഷ്ട മല്ലാ എന്നു പറഞ്ഞതിന്‍റെ വാസ്തവം ഇനിയും ഞാന്‍ പറഞ്ഞില്ലാ എങ്കില്‍ എന്‍റെ സമ നില തന്നെ തെറ്റി പോകും ഇപ്പോള്‍ മനസിന്‌ അല്‍പം ആശ്വാസം തോന്നുന്നു ഞാന്‍ ആതിരയുടെ നല്ല ഭാവി മാത്രമേ ആഗ്രഹിച്ചിട്ടുളളു. ജീവിതത്തില്‍ ആരോടും തോന്നാത്ത പ്രണയം ആതിരയോടു തോന്നിയത് ദൈവഹിതം എന്നെ ഞാന്‍ കരുതുന്നുള്ളൂ .അന്ന് വിവാഹം ഉറപ്പിച്ചതിനു ശേഷം ആതിര ചേച്ചിയുടെ വീട്ടിലേക്കു വന്നപ്പോള്‍ ആതിരയുടെ ചേച്ചി പറഞ്ഞിട്ടാണ് ഞാന്‍ ഇവിടെ നിന്നും മാറി നിന്നത് അന്ന് എനിക്ക് കച്ചേരിയൊന്നും ഉണ്ടായിരുന്നില്ല .രണ്ടും കല്‍പിച്ചു ആതിരയെ ഇറക്കി കൊണ്ട് വരാന്‍ ഇറങ്ങിയതാ ഞാന്‍, പക്ഷെ  ക്ഷേത്രത്തിന് അടുത്തെത്തിയപ്പോള്‍ അന്ന് അച്ഛന് ഞാന്‍  കൊടുത്ത വാക്ക് ഓര്‍ത്തപ്പോള്‍ എന്‍റെ  ധൈര്യം എല്ലാം ചോര്‍ന്നു പോയി. പിന്നെ എല്ലാ വേദനകളും സ്വയം മനസിലൊളിപ്പിച്ചു. ഇപ്പോള്‍ കുറ്റ ബോധം തോന്നുന്നു. എന്നെ ഇത്ര കണ്ട് സ്നേഹിച്ചയാളുടെ മനസ് ഞാന്‍ കാണാതെ പോയതില്‍......  ,,

,,അപ്പോള്‍ ഞാന്‍ സന്തോഷായിട്ടു ജീവിക്കുകയാണ് എന്നാണോ നിനച്ചിരിക്കുന്നത്/ വിവാഹം കഴിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇതുവരെ അദ്ദേഹത്തെ എനിക്ക് സ്നേഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല ..അങ്ങേയ്ക്ക് വേണ്ടി ഞാന്‍ കാത്തു സൂക്ഷിച്ചതൊക്കെ അദ്ദഹം ബലമായി എന്നില്‍ നിന്നും നേടിയെടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന് അവകാശ പെട്ടത് ഒന്നും ഞാന്‍ നിഷേധിക്കുന്നില്ലാ എന്നേയുള്ളൂ അങ്ങയെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക്  സാധിക്കുന്നില്ല .ഇപ്പോള്‍ ഞാന്‍ കാരണ മാണല്ലോ   അങ്ങയ്ക്ക് ഇങ്ങിനെയൊരു അവസ്ഥ വന്നത് എന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല എനിക്ക് ,,

,,സാരല്ല്യാ എനിക്ക് ഇങ്ങിനെ ഒറ്റയ്ക്ക് ആതിരയുടെ ഓര്‍മ്മകളുമായി ശിഷ്ടകാലം തീര്‍ക്കുവാനാ ഇഷ്ടം ,,

,,പാടില്ല അങ്ങ് സംഗീതം ഉപേക്ഷിക്കാന്‍ പാടില്ല ,ദൈവം കനിഞ്ഞു നല്‍കിയ സിദ്ധി വേണ്ടാ എന്ന് വെക്കരുത് ഇനിയും കച്ചേരികള്‍ക്ക് പോകണം.  കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കണം.പിന്നെ വിവാഹിതനായി സുഖമായി ജീവിക്കണം അതാണ്‌ എന്‍റെ ആഗ്രഹം ,,

ആതിരയുടെ വാക്കുകള്‍ക്ക് ഉത്തരം നല്‍കാതെ അയാള്‍ പറഞ്ഞു

 ,,ഞാന്‍ ആതിരയുടെ വിവരങ്ങള്‍ ചേച്ചിയോട് എപ്പോഴും അന്യോഷിക്കാറുണ്ട് .അവിടെ ലണ്ടനില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു എന്നും അതേ സ്ക്കൂളില്‍ തന്നെയാണ് മക്കള്‍ മൂന്നു പേരും പഠിക്കുന്നത് എന്നും എല്ലാം ഞാന്‍ അറിയുന്നുണ്ട്. എനിക്ക് മനസിന്‌ ഒരുപാട് സന്തോഷമായി എന്‍റെ കൂടെ കൂടിയിരുന്നെങ്കില്‍ ഈ സൗഭാഗ്യങ്ങള്‍ ഒന്നും തന്നെ  ആതിരക്ക് ലഭിക്കുമായിരുന്നില്ല .ഞാന്‍ ഒരിക്കലും ആതിരയെ കുറ്റ പെടുത്തില്ല .ഞാനല്ലെ ആതിരയുടെ സ്നേഹം അറിഞ്ഞിട്ടും അറിയാത്തവനെ പോലെ നടിച്ചത്,,

അവരുടെ സംസാരം നീണ്ടു പോയി നേരം ഇരുട്ടിയത് അവര്‍ അറിഞ്ഞില്ല ദൂരെ നിന്നും ടോര്‍ച്ച് ലൈറ്റിന്‍റെ വെട്ടം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു

,,ആരോ വരുന്നുണ്ട് ആതിരയെ തിരക്കിയാവും ,,

,,മേമയോട് അമ്മ ചെല്ലാന്‍ പറഞ്ഞു ,,

ദൂരേ നിന്നും  ചേച്ചിയുടെ മകന്‍റെ സ്വരം കേട്ടപ്പോള്‍ ആതിര  വിഷ്ണു നമ്പൂതിരിയുടെ രണ്ടു കൈകളും പിടിച്ചു കൊണ്ട് പറഞ്ഞു

,,വിളിക്കുന്നു ....ഞാന്‍ പൊയ്ക്കോട്ടെ   എന്നെ ഇഷ്ട മാണെങ്കില്‍ ഞാന്‍ പറഞ്ഞത് എല്ലാം അനുസരിക്കണം. രാവിലെ തന്നെ പോയി മുടിയും താടിയും വെട്ടണം  . മടങ്ങുന്നതിന് മുന്‍പ് ആ പഴയ രൂപം കണ്ട് കൊണ്ട് വേണം എനിക്ക് മടങ്ങാന്‍   . അങ്ങ് പണ്ട് പറഞ്ഞത് പോലെ ഇനിയുള്ള കാലം നമുക്ക് നല്ല സുഹൃത്തുക്കളായി ജീവിക്കാം.... ,,

അവള്‍ അയാളോട് യാത്ര പറഞ്ഞ് ചേച്ചിയുടെ മകന്‍റെ പിറകില്‍ നടന്നു നീങ്ങി ..
തനിക്ക് വന്നു ഭവിച്ച വിധിയെയോര്‍ത്ത് അയാളുടെ മനസില്‍ രൂപാന്തരപെട്ട വേദനയില്‍ നിന്നും മോക്ഷത്തിനായി   വിഷ്ണു നമ്പൂതിരിയുടെ മനസ്സ്  ആതിരയുടെ കരസ്പര്‍ശനത്തിനായി  കൊതിക്കുന്നുണ്ടായിരുന്നു. ..,,ആതിരാ.....,, എന്ന  വിളി  പുറത്തേക്ക് വരാതെ അയാളുടെ തൊണ്ടയില്‍ തന്നെ  കുരുങ്ങി നിന്നു.                             
                                                                      ശുഭം
rasheedthozhiyoor@gmail.com

21 April 2012

ചെറു കഥ : വിധി നിര്‍ണ്ണയങ്ങള്‍

ചെറു കഥ .വിധി  നിര്‍ണ്ണയങ്ങള്‍,ചിത്രം കടപ്പാട് .ആര്‍ട്ട്‌ ഡ്രോയിംഗ്  
നഗരത്തില്‍നിന്നും അത്രയൊന്നും ദൂരമില്ലാത്ത ഒരു നാട്ടിന്‍പുറത്തെ പ്രധാന പാതയില്‍ നിന്നും കുറച്ചു ദൂരം നടന്നാല്‍ പാതയോര ത്ത്  ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ കോരുമാമന്‍റെ ചായപ്പീടികയില്‍ എത്താം .
ഇടത്തൂര്‍ന്ന്‍ നില്‍ക്കുന്ന കേര വൃക്ഷങ്ങളാല്‍ സമ്പന്നമായ ഗ്രാമത്തിലെ ഏക ചായപ്പീടികയാണ് കോരുമാമന്‍റെ ചായ പീടിക .
പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തന്നെ കോരുമാമന്‍ ചായപീടികയില്‍ എത്തും, ഒപ്പം സഹായത്തിനായി സഹധര്‍മിണിയും .കോരുമാമന്‍റെ  അച്ഛനായി തുടങ്ങിയ ചായപ്പീടികയില്‍ അച്ഛനെ സഹായിക്കുവാനായി കൂടിയതാണ് കോരു മാമന്‍. പിന്നീട് അച്ഛന്‍റെ മരണശേഷം ആ ചായപ്പീടിക കോരു മാമന്‍ ഏറ്റെടുത്ത്  വിപുലീകരിക്കുകയായിരുന്നു  .
പ്രഭാതഭക്ഷണത്തിനായി ഒരുക്കുന്നത് മുളം കുറ്റിയില്‍  തയ്യാറാക്കുന്ന  പുട്ടും, പുട്ടിന് സ്വാദ്‌ പകരാനായി കടലക്കറിയും  പപ്പടവും ,
 ചായ കുടിക്കുവാനായി വരുന്നവരില്‍  പുട്ടും കടലക്കറിയും കഴിക്കാതെ പോകുന്നവര്‍ വിരളമാണ്  .
എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂടുള്ള പരിപ്പുവടയും പഴംപ്പൊരിയും ലഭിക്കും. ഉച്ചയൂണ് ഒരുക്കുന്ന പതിവില്ലായിരുന്നു .
എന്നാല്‍  തോട്ടങ്ങളില്‍ പണിക്ക് വരുന്നവര്‍ പറഞ്ഞാല്‍ മാത്രം ഊണ് ഒരുക്കും. പന്ത്രണ്ട് മണിക്ക് ക്കോരു മാമനും സഹധര്‍മിണിയും സ്വന്തം ഗൃഹത്തിലേക്ക്‌ മടങ്ങും, പിന്നെ നാലുമണിക്ക് ചായ പീടികയില്‍ തിരികെ  എത്തും. നാലുമണിക്ക് ശേഷം ചായ കുടിക്കുവാന്‍ വരുന്നവര്‍ക്ക് ചായകൊപ്പം കഴിക്കാന്‍ എണ്ണയില്‍ വറുത്തു കോരി ചില്ല് അലമാരയില്‍ വെച്ച പലഹാരങ്ങള്‍ വേണ്ടുന്നവര്‍ക്ക് ലഭിക്കും .
വൈകീട്ട്‌ പൊറോട്ടയും പോത്തിറച്ചികറിയും കഴിക്കുവാന്‍ വരുന്നവരുടെ തിരക്ക് രാത്രി  പതിനൊന്ന് മണി വരെ തുടരും .

   ഒരു ദിവസ്സം  പുലര്‍ച്ചെ പതിവുപോലെ ചായ പീടികയിലേക്ക് കോരു മാമനും സഹധര്‍മ്മിണിയും ചെല്ലുമ്പോള്‍ . ദൂരെ നിന്നും   ട്ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ചായ പീടികയുടെ മുന്‍പില്‍ പതിവില്ലാതെ ഒരാള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ കോരു മാമന്‍ സഹധര്‍മ്മിണിയോടായി പറഞ്ഞു ,

,, ആരാ ഇപ്പൊ ഇത്ര നേരത്തെതന്നെ ചായ കുടിക്കാന്‍ വന്നിരിക്കുന്നത് .ആളുകള്‍ വന്നു തുടങ്ങുവാന്‍  ഒന്നൊന്നര മണിക്കൂര്‍ ഇനിയും കഴിയേണ്ടേ ,,

 കോരു മാമന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹധര്‍മിണി  പറഞ്ഞു.

,, ഈ നേരത്ത് ആരും വരുന്ന പതിവില്ലാത്തതാണല്ലോ  ചിലപ്പോള്‍ പാല്‍ ക്കാരനവും അയാള് ഇന്ന് നേരത്തെ വന്നിട്ടുണ്ടാവും  നിങ്ങള് മുന്‍പോട്ടു  നടക്കു ആരാണെന്ന് നോക്കാം ,,

ചായപീടികയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കോരു മാമന്‍ ചായ പീടികയുടെ മുന്‍പില്‍ നില്‍ക്കുന്നയാളുടെ  മുഖം കാണുവാനായി ട്ടോര്‍ച്ച് തെളിയിച്ചു നോക്കിയ  കോരു മാമനും ഒപ്പം സഹധര്‍മ്മിണിയും അയാളുടെ മുഖം കണ്ട് ഭയന്ന് രണ്ടടിയോളം പുറകോട്ട് മാറിനിന്നു .
ആരേയും ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത് .നീട്ടി വളര്‍ത്തിയ ജടപിടിച്ച തലമുടിയും, താടിയും, തോളിലൊരു ഭാണ്ഡക്കെട്ടും,കയ്യിലൊരു ഊന്നുവടിയുമായി നില്‍ക്കുന്ന അയാളെ കണ്ടാല്‍ ഒരു മുഴു ഭ്രാന്തന്‍ എന്നെ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ .
അയാളെ കണ്ട് ഭയന്ന കോരു മാമന്‍ തിടുക്കത്തില്‍ പട്ടികകള്‍ കൊണ്ട് ഉണ്ടാക്കിയ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് സഹധര്‍മിണിയെ ആദ്യം  കടത്തി, പിന്നാലെ  അയാളും അകത്ത് കയറി കതകടച്ചു സാക്ഷയിട്ടിട്ട് പോയി  ലൈറ്റിട്ടു .എന്നും അങ്ങിനെയാണ് പതിവ് പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പ്രധാന വാതില്‍ തുറന്ന് വെക്കാറൊളളു.  
പ്രഭാതഭക്ഷണം തയ്യാറാക്കികൊണ്ടിരിക്കുംമ്പോള്‍ പുറത്തു കണ്ടയാളെ കുറിച്ചായിരുന്നു കോരു മാമന്‍റെ ചിന്ത .ഇതിനു മുന്‍പ് ഇങ്ങിനെയൊരാളെ അയാള്‍ കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു കോരു മാമന്‍ പോയി വാതില്‍ തുറന്നുനോക്കിയപ്പോള്‍ പാല്‍ ക്കാരന്‍ പാല്‍ കുപ്പികളുമായി നില്‍ക്കുന്നു .
പാല്‍ കാരനില്‍ നിന്നും പാല്‍ കുപ്പികള്‍ വാങ്ങിക്കുമ്പോള്‍ പുറത്തേക്ക് കോരു മാമന്‍ എത്തി നോക്കി . അപരിചിതന്‍  പോയിട്ടില്ല അവിടെ തന്നെ നില്‍ക്കുന്നുണ്ട് .പാല്‍ക്കാരന്‍   പാല്‍ കുപ്പികള്‍ കോരു മാമന് കൊടുക്കുംമ്പോള്‍ പറഞ്ഞു.

,, ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാന്‍  അല്ലെങ്കില്‍ത്തന്നെ വെട്ടം വിഴുന്നതിനു മുന്‍പ്‌  വീടിനു പുറത്തിറങ്ങുവാന്‍ പേടിയുള്ള ആളാ ഞാന്‍  ആരാ അയാള് കോരു മാമ,അയാളുടെ കോലം കണ്ടിട്ട്  ഞാന്‍ പേടിച്ചു പോയി   ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ  കക്ഷിയെ ,,

,, എനിക്ക് അറിയ്യില്ലടോ ഞാനും ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല .ഞാന്‍ ഇവിടേയ്ക്ക് വരുമ്പോള്‍ അയാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .അയാളുടെ കോലം കണ്ടപ്പോള്‍ എനിയ്ക്കും ഭയം തോന്നാതെ ഇരുന്നില്ല , ആരാന്ന് ഞാന്‍ ചോദിച്ചില്ല, എന്തെങ്കിലും ചോദിച്ചാല്‍ അക്രമിക്കാനെങ്ങാനും വന്നാലോ എന്ന് ഭയന്നു.   കണ്ടിട്ട് ഭ്രാന്തനെപ്പോലെയുണ്ട് ,,

പാല്‍ കാരന്‍ പോയപ്പോള്‍ വീണ്ടു കോരു മാമന്‍ വാതിലടച്ചു  സാക്ഷയിട്ടു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടുന്ന ശബ്ദം  കേട്ടപ്പോള്‍ കോരു മാമന്‍ വാതില്‍ തുറന്നു  നോക്കി .പതിവായി ചായ കുടിക്കുവാന്‍ വരുന്നവരാണ്. അവര്‍ അകത്ത് കടന്നപ്പോള്‍ വാതില്‍ തുറന്നു വെച്ച് കോരു മാമന്‍ തിരിഞ്ഞതും  പുറത്തു നിന്നിരുന്നയാളും അകത്ത് കയറി  ബഞ്ചി ല്‍ ഇരുന്നു   പറഞ്ഞു.

,,ഒരു ചായ വേണമായിരുന്നു,  നല്ല വിശപ്പുണ്ട്. കഴിക്കുവാനും എന്തെങ്കിലും വേണം കഴിക്കുവാന്‍ എന്താ ഉള്ളത് ,,

,,ചായ തരാം കഴിക്കുവാന്‍ ഒന്നും തയ്യാറായിട്ടില്ല കുറച്ചു സമയം കൂടി എടുക്കും  ,,

 അപരിചിതന്‍    ചായ കുടിച്ച് കഴിഞ്ഞതും ഭാണ്ഡക്കെട്ടില്‍ നിന്നും രൂപ എടുത്ത് കോരു മാമന്  നല്‍കി,  അയാള്‍  അവിടെ തന്നെ ഇരിപ്പുറപ്പിച്ചു ..പത്രക്കാരന്‍ പത്രം ഇട്ടു പോയപ്പോള്‍ അപരിചിതന്‍ വേഗം പത്രം എടുത്ത് വായിച്ചു. ഓരോ പേജും സൂക്ഷമതയോടെയാണ്  അയാള്‍ വായിച്ചുകൊണ്ടിരുന്നത്  .പുട്ടും കറിയും തയ്യാറായപ്പോള്‍  അയാള്‍ക്ക്‌ കഴിക്കുവാനുള്ളത് കോരു മാമന്‍ നല്‍കി കൊണ്ട് ചോദിച്ചു ?

,,നിങ്ങള്‍ എവിടെത്തു കാരനാണ് ? ഇവിടെ അടുത്തെങ്ങാനുമാണോ  വീട് ? ഇവിടെയെങ്ങും ഇതിന് മുന്‍പ് കണ്ടിട്ടില്ലല്ലോ     ,,

,,ഞാന്‍ ആരോരുമില്ലാത്തവാന്‍,  എനിയ്ക്ക് ദേശമില്ല, വീടില്ല  സ്വന്തമെന്നു പറയുവാന്‍ ഒന്നുമില്ലാത്തവന്‍ , ഞാന്‍ ഒരു ദേശാടനക്കാരന്‍ ,ദേശങ്ങളില്‍ നിന്നും ദേശങ്ങളിലെക്കുള്ള യാത്രയില്‍  ദാ....ഇപ്പോള്‍ ഇവിടെ എത്തി പെടുവാന്‍ പ്രപഞ്ച  സൃഷ്ടാവിനാല്‍   നിയോഗ്യനായവാന്‍  ,,

കൂടുതല്‍ സംസാരിക്കുവാന്‍ അയാള്‍ക്ക്‌ താല്‍പര്യം ഇല്ലാ എന്ന് കോരു മാമന് മനസ്സിലായപ്പോള്‍ പിന്നെ കൂടുതലൊന്നും   കോരു മാമന്‍ അയാളോട് ചോദിച്ചില്ല . അപ്പോള്‍ കോരു മാമന്‍ മനസ്സില്‍ പറഞ്ഞു. 
,, ഏതോ ബുദ്ധിജീവിയാകും  അല്ലെങ്കില്‍ ബുദ്ധി കൂടി ഭ്രാന്തായതാകും ,,

പതിവായി ഒരു ചായയും കുടിച്ച് പത്രം അരിച്ചുപെറുക്കി വായിക്കുന്ന കോരു മാമന്‍റെ  സമപ്രായക്കാരായ ചിലരുണ്ട്. അവരില്‍ ഒരാളാണ് ആ ഗ്രാമത്തിനെ കുറിച്ചുള്ള ആ വാര്‍ത്ത ഉറക്കെ വായിച്ചത് .

,,വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥിനിയെ   ക്രൂരമായി  ബലാത്സംഗം ചെയ്തു കൊലപെടുത്തിയ  മൂവര്‍സംഘം ജീവപര്യന്തം ശിക്ഷ കഴിഞ്ഞു നാളെ ജയില്‍ മോചിതരാവുന്നു. നാടിനെ നടുക്കിയ  കൊലപാതകികള്‍ക്ക്  വധശിക്ഷ തന്നെ  നല്‍കണം എന്ന് നാടൊട്ടുക്കും അന്ന്  മുറവിളി കൂട്ടിയിരുന്നു.നീതിന്യായ  വ്യവസ്ഥക്ക് കളങ്കമേറ്റ കോടതി വിധിയാത് കൊണ്ടാണ് പ്രതികള്‍    വധ ശിക്ഷയില്‍ നിന്നും ഇളവ്‌ ലഭിച്ചത് എന്ന് പറഞ്ഞ് പ്രതിപക്ഷം അന്ന് നാടൊട്ടുക്കും ആക്രമണം നടത്തിയിരുന്നു   ,,

ആ വാര്‍ത്ത വായിക്കുന്നത്  കേട്ടപ്പോള്‍ വയോ വൃദ്ധനായ ആ ദേശാടനക്കാരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്  ആരും അപ്പോള്‍  കണ്ടില്ല .പത്രം വായിച്ചു കൊണ്ടിരുന്നയാള്‍ വീണ്ടും സംസാരിച്ചു കൊണ്ടേയിരുന്നു.

,, ഈ കൊടും പാതകം ചെയ്ത മൂന്നു പേരും ഈ ഗ്രാമത്തില്‍ തന്നെ ജനിച്ചുവല്ലോ ഈശ്വരാ.. .സ്വന്തം സഹപാഠിയെയല്ലേ ആ ദ്രോഹികള്‍ ക്രൂരമായി കൊലപെടുത്തിയത് ,മരണ പെട്ട പെണ്‍കുട്ടി ഏതോ വലിയ തറവാട്ടിലെ കുട്ടിയായിരുന്നുവത്രേ.  ഇങ്ങനെയുള്ളവന്മാരെ  സമൂഹം കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടത് .തെളിവിന്‍റെ അഭാവമാണ് പോലും വധ ശിക്ഷ നല്‍കാതെ ഇരുന്നത് .ഈ വിധി പറയുന്നവരുടെ മക്കളാണ് ക്രൂരമായി കൊലചെയ്യപെട്ടിരുന്നതെങ്കിലോ ,അപ്പോള്‍ അറിയാം നഷ്ട പെടലിന്‍റെ  വേദന,,

അന്ന് മുഴുവനും അടുത്ത ദിവസം ജയില്‍ മോചിതരാവുന്ന  ഗ്രാമത്തിലെ മൂവര്‍ സംഘത്തെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ .
കുറച്ചു കഴിഞ്ഞപ്പോള്‍ ദേശടനക്കാരന്‍ എന്ന് പരിചയ പെടുത്തിയയാള്‍ ചായ പീടികയില്‍ നിന്നും  പുറത്തേക്ക് ഇറങ്ങി നടന്നു.
 അയാള്‍ കോരു മാമനോട് പറഞ്ഞത് പോലെ ഒരു ദേശാടന കാരനായിരുന്നില്ല എന്നതാണ്  യാഥാര്‍ത്ഥ്യം. കാത്തിരിപ്പിനൊടുവില്‍ . 
ഒരു ലക്ഷ്യംവെച്ച് കൊണ്ടാണ് അയാള്‍ ആ ഗ്രാമത്തില്‍ എത്തി പെട്ടത് .
അയാള്‍ മുന്‍ സൈനിക ഉദ്യാഗസ്ഥനായ  സോമശേഖരന്‍ നായരായിരുന്നു' മൂവര്‍സംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപെടുത്തിയ പെണ്‍ കുട്ടി അയാളുടെ ഒരേയൊരു മകന്‍റെ ഒരേയൊരു മകളായിരുന്നു .

 സോമശേഖരന്‍ നായര്‍   കുറച്ചു ദൂരം ചെന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടിക്കാര്‍ ഒത്തു കൂടാനായി കെട്ടിയുണ്ടാക്കിയ ഓല പുരയില്‍ ഇരുന്നു .അയാളുടെ മകനുംഭാര്യയും അമേരിക്കയിലെ അറിയ പെടുന്ന ആശുപത്രിയിലെ  പ്രശസ്തരായ ഡോക്ടര്‍മാരായിരുന്നു  .തിരക്ക് പിടിച്ച അമേരിക്കന്‍ ജീവിതം മകന്‍റെ മകള്‍ ദിവ്യ മോള്‍ക്ക്‌ ഇഷ്ട മല്ലായിരുന്നു .അവളുടെ നിര്‍ബ്ബന്ധം മൂലമാണ് പ്ലസ്ടു കഴിഞ്ഞപ്പോള്‍ നാട്ടിലെ കോളേജില്‍ അവളെ  ഡിഗ്രിക്ക് ചേര്‍ത്തത്. സോമാശേഖരന്‍ നയാര്‍ ദിവ്യ മോളെ അങ്ങേയറ്റം സ്നേഹം നല്‍കിയാണ് വളര്‍ത്തിയിരുന്നത്. സാമ്പത്തീക മായി ഉന്നതിയില്‍ നില്‍ക്കുന്ന അയാള്‍ പേരക്കുട്ടിയെ കോളേജിലേക്ക് കൊണ്ട് പോയി വിടുന്നതിനും തിരികെ വരുന്നതിനും, ഒരു പുതിയ കാര്‍ തന്നെ വാങ്ങി  നല്‍കി, .ഡ്രൈവറെയും നിയോഗിച്ചു .  പക്ഷെ അവള്‍ക്ക് ബസ്സില്‍ മറ്റുള്ള കുട്ടികള്‍ പോകുന്നത് പോലെ പോകുവാനായിരുന്നു ഇഷ്ടം .ഗ്രാമത്തിലെ സാധാരണക്കാരിയായി ജീവിക്കുവാന്‍ അവള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു . സോമാശേഖരന്‍ നായര്‍ സമ്മതിക്കാത്തത് കൊണ്ട് മാത്രം അവള്‍ കാറിലായിരുന്നു കോളേജിലേക്ക് പോകുന്നതും വരുന്നതും .

 ദിവ്യ മോള്‍ അവസാന വര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ ദാരുണമായ സംഭവം നടക്കുന്നത് .കൂടെ പഠിക്കുന്ന സഹപാഠിക്ക് ദിവ്യ മോളോട് മനസ്സില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാത്ത അത്രയും  പ്രണയം തോന്നി .പക്ഷെ പ്രണയാഭ്യര്‍ത്ഥന  നടത്തിയയാള്‍ ആ കോളേജിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായിരുന്നു.  അത് കൊണ്ട് തന്നെ അവള്‍ അയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു .അയാളുടെ നിരന്തരമായ ശല്ല്യം അവള്‍ക്ക് അസഹനീയമായിരുന്നു . മുത്തശ്ശനോട് വിവരം പറഞ്ഞാല്‍ പ്രശ്നം വഷളാകും എന്ന ഭയത്താല്‍  അവള്‍ അയാളെ കുറിച്ച് വീട്ടില്‍ പറഞ്ഞില്ല

 ഒരു ദിവസം സോമാശേഖരന്‍ നായര്‍ക്ക് ഡല്‍ഹിയില്‍ അത്യാവശ്യമായി പോകേണ്ടത് കൊണ്ട് കൊച്ചു മകളേയും വേലക്കാരിയേയും തനിച്ചാക്കി അയാള്‍ യാത്രയായി .ആ യാത്ര മൂലം അയാള്‍ക്ക്‌ നഷ്ട മായത് അയാളുടെ കൊച്ചുമകളെയായിരുന്നു .ഒരു ഞായറാഴ്ച ദിവസ്സം രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍  മൂവര്‍സംഘം സോമാശേഖരന്‍ നായര്‍ വീട്ടില്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്  തന്നെ  സോമാശേഖരന്‍ നായരുടെ വീട്ടില്‍ എത്തി കതകിനു മുട്ടി .വേലക്കാരിയാണ് കതകു തുറന്നത് .കതകു തുറന്ന പാടെ മൂവര്‍സംഘം വേലക്കാരിയെ കടന്നു പിടിച്ച്  കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം വേലക്കാരിയുടെ മൂക്കിനോട് ചേര്‍ത്തു പിടിച്ചു.
 വേലകാരി ബോധരഹിതയായി എന്ന് ഉറപ്പു വരുത്തിയ മൂവര്‍സംഘം നേരെ ചെന്നത് ദിവ്യയുടെ മുറിയിലേക്കാണ്, പഠിച്ചു കൊണ്ടിരുന്ന ദിവ്യയെ മൂന്നു പേരും കൂടെ കടന്നു പിടിച്ച് വായില്‍ മാസ്ക്കിന്‍ ടാപ്പ്‌ ഒട്ടിച്ച് നിശ്ചലയാക്കി.കൈകാലുകള്‍ ബന്തസ്ഥയാക്കിയ അവള്‍ക്ക് ഒന്ന് അനങ്ങുവാന്‍ പോലും കഴിഞ്ഞിരുന്നില്ല . പിന്നെ മൂവര്‍സംഘം മയക്കമരുന്ന് ലഹരിയില്‍  ക്രൂരതയുടെ താണ്ഡവം നടനമാടുകയായിരുന്നു .ക്രൂരതയുടെ ആ നടന മാട്ടത്തില്‍ ഏതോ ഒരു നിമിഷം ദിവ്യയുടെ ശ്വാസം നിശ്ചലമായി.
 ഈ ഭൂലോകത്ത് ജീവിച്ചു കൊതി തീരുന്നതിന് മുന്‍പ്  മൂവര്‍സംഘം അവളുടെ ജീവന്‍ കവര്‍ന്നെടുത്തു.

സോമശേഖരന്‍ നായരും മകനും ഭാര്യയും  സമൂഹവും ദിവ്യയുടെ ദാരുണമായ മരണ വാര്‍ത്തയറിഞ്ഞ് നടുങ്ങി . 
സൈനിക ഉദ്ദ്യഗസ്ഥനായ  സോമാശേഖരന്‍ നായരുടെ ഇടപെടല്‍ മൂലം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളായ മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞു .വേലക്കാരി പ്രതികളെ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ഉന്നതന്മാരുടെ മക്കള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നു .ദിവ്യയുടെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിവ്യയുടെ അച്ഛനും അമ്മയും അമേരിക്കയിലേക്ക് തന്നെ  തിരികെ പോയി .പക്ഷെ സോമശേഖരന്‍ നായര്‍  കൊച്ചുമകളുടെ  വിയോഗം മൂലം    ചില കണക്ക്   കൂട്ടലുകളാല്‍ ജീവിച്ചിരുന്ന ജീവിത നിലവാരത്തില്‍ നിന്നും  മാറുകയായിരുന്നു ,താടി വടിക്കാതെ മുടി മുറിക്കാതെ ഒരു ഭ്രാന്തന്‍റെ രൂപത്തിലേക്ക്അയാള്‍ പരിണമിച്ചു .ക്രമേണ  സമൂഹം  സോമാശേഖരന്‍ നായരെ മാനസികമായി തകര്‍ന്ന ആളായി മുദ്ര കുത്തി .അതായിരുന്നു അയാളും ആഗ്രഹിച്ചത്‌. പ്രതികാരദാഹിയായ അയാള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു ,മൂവര്‍ സംഘത്തിന്‍റെ  ജയില്‍ മോചനത്തിനായി.

 ഇപ്പോള്‍ കോരു മാമന്‍റെ  ചായ പീടിക സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ അയാള്‍ എത്തി പെട്ടത് വര്‍ഷങ്ങളായി നെഞ്ചില്‍ ആളി കത്തുന്ന തീ എന്നെന്നേക്കുമായി അണക്കുവാനായിട്ടാണ്.പ്രതികാരത്തിന്‍റെ സമാപ്തി കുറിക്കുന്ന ആ നിമിഷത്തിനായി അയാള്‍ തക്കം പാര്‍ത്തു നടന്നു .
   വയോ വൃദ്ധനായ അയാള്‍ക്ക്‌ അറിയാം  ഏറ്റു മുട്ടലിലൂടെ തന്‍റെ ശത്രുക്കളെ കീഴ്പെടുത്തുവാന്‍ കഴിയുകയില്ലാ എന്ന്. അത് കൊണ്ട് തന്നെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ബുദ്ധിയാണ് ഉപയോഗിക്കേണ്ടത്  എന്ന തിരിച്ചറിവ് അയാളെ ഒരുപാട് ചിന്തിപ്പിച്ചു .അവസാനം ശത്രുക്കളെ എങ്ങിനെയാണ് കീഴ്പെടുത്തേണ്ടത് എന്ന തീരുമാനം കൈകൊണ്ടു

 അക്ഷമയോടെ ദിവസങ്ങള്‍ മൂന്നു കഴിഞ്ഞു, കോരു മാമന്‍ സോമശേഖരന്‍ നായരോട് ചായപ്പീടികയുടെ ചായ്പ്പില്‍ അന്തിയുറങ്ങി കൊള്ളുവാന്‍ പറഞ്ഞു .മൂവര്‍സംഘം ജയില്‍ മോചിതരായ  സന്തോഷത്താല്‍  മതിമറന്ന് ആഹ്ലാദത്തോടെ ജീവിക്കുവാന്‍ തുടങ്ങി .എന്നും  ചായ പീടികയുടെ മുന്‍പിലൂടെയാണ് മൂവര്‍സംഘം യാത്ര ചെയ്തിരുന്നത് , ചിലപ്പോള്‍ കാറില്‍ ,ചിലപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ .മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ മൂന്നു പേരും ഒരു മോട്ടോര്‍സൈക്കിളില്‍ ഇരുന്നായിരുന്നു അധികവും യാത്ര ചെയ്തിരുന്നത് മൂവര്‍ സംഘത്തിന്‍റെ മോട്ടോര്‍സൈക്കിളിലെ യാത്ര, കര്‍ത്തവ്യം നിറവേറ്റുവാന്‍ എളുപ്പമാകും എന്ന് സോമശേഖരന്‍ നായര്‍ കണക്ക് കൂട്ടി.

അന്ന് നല്ല  നിലാവുള്ള രാത്രിയായിരുന്നു . എട്ടുമണി കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം ചായപീടികയില്‍ എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തിലുള്ള സംസാരവും തമാശ പറഞ്ഞുള്ള ചിരിയും കേട്ടപ്പോള്‍ സോമശേഖരന്‍ നായരുടെ  മനസ്സ് മന്ത്രിച്ചു.
,,ചെയ്തു പോയ പാപത്തെ കുറിച്ച് ഒരു കുറ്റബോധവും ഇല്ലാതെ ഉല്ലസിച്ചു ജീവിക്കുന്നു മൂന്നു പേരും, നിങ്ങളുടെ ജീവിതം അവസാനിക്കുവാന്‍ ഇനി  വിരലില്‍  എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ ,,

   ജട പിടിച്ച തല മുടിയും താടിയും വെച്ച സോമശേഖരന്‍ നായരേയും അവര്‍ കളിയാക്കുന്നുണ്ടായിരുന്നു .സോമാശേഖരന്‍ നായര്‍ ആരാണെന്ന് മൂവര്‍ സംഘത്തിന്  അറിയില്ലായിരുന്നു  .മൂവര്‍ സംഘത്തിലെ ഒരുവന്‍ പറഞ്ഞു ,

,, ദേ കണ്ടോട ഒരു ബുദ്ധിജീവി , കാട്ടില്‍ പോയി തപസ്സിരിക്കേണ്ട മഹര്‍ഷി, കോരു മാമന്‍റെ  ചായ പീടികയില്‍ തപസ്സിരിക്കുന്നു.
വേഷംകെട്ടി നടക്കുകയാണ് ഇരന്നു തിന്നാന്‍ , കോരു മാമോ ...ആരാ ഈ അവതാരം   കുറച്ചു  ദിവസ്സമായിട്ട് ഇവിടെ തന്നെയുണ്ടല്ലോ  വകയിലെ അമ്മാവനൊന്നും അല്ലല്ലോ ,,

,, എനിയ്ക്ക് അറിയില്ല മക്കളെ ദേശാടനക്കാരനാണ് എന്നാ പറഞ്ഞത് .വയസ്സായ ആളല്ലേ എന്ന് കരുതി  താമസിക്കുവാന്‍  ഞാന്‍ ഇവിടെ  ഇടം നല്‍കി യെന്നെയുള്ളൂ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല   ,,

 മൂവര്‍ സംഘത്തിന് അറിയില്ലായിരുന്നു അവരുടെ  കാലന്‍  അയാളില്‍ നിക്ഷിപ്തമാണ് എന്നത് , മൂവര്‍സംഘം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു .ഒടുക്കം ഒരു തീരുമാനത്തില്‍ മൂവര്‍സംഘം എത്തിചേര്‍ന്നു .സിനിമ കാണുവാന്‍  സെക്കന്‍ ഷോക്ക് പോകുവാനായിരുന്നു അവരുടെ തീരുമാനം .കുറച്ചു കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം മോട്ടോര്‍ സൈക്കിളില്‍ ചീറി പാഞ്ഞു പോയി. .സോമ ശേഖരന്‍ നായര്‍ വര്‍ഷങ്ങളായി  കാത്തിരുന്ന  തന്‍റെ കര്‍ത്തവ്യം നിറവേറ്റുവാന്‍ പറ്റിയ ദിവസം വന്നണഞ്ഞ സന്തോഷത്തിലായിരുന്നു . തന്‍റെ കാത്തിരിപ്പിന്‍റെ സമാപ്തിക്കായി  പ്രതീക്ഷയോടെ അക്ഷമനായി സിനിമയ്ക്ക് പോയ മൂവര്‍ സംഘത്തെ അയാള്‍  കാത്തിരുന്നു .

കോരു മാമനും സഹധര്‍മ്മിണിയും അവരുടെ വീട്ടിലേക്ക് യാത്രയായപ്പോള്‍  ഭാണ്ഡക്കെട്ടില്‍ നിന്നും കരുതി വെച്ചിരുന്ന കയറും കൈകളില്‍  ധരിക്കുവാന്‍  റബ്ബര്‍ ഗ്ലൌസും  പുറത്തെടുത്തുവെച്ച്   പീടികയുടെ പുറകു  വശത്ത് ഒളിപ്പിച്ചു വെച്ചിരുന്ന ഇരുമ്പ് വടിയും എടുത്ത് കൊണ്ട് വന്ന് മൂവര്‍ സംഘത്തെ കാത്തിരുന്നു .സമയം ഏതാണ്ട് പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ കരുതി വെച്ചിരുന്ന ഗ്ലൌസ്  എടുത്ത് കൈകളില്‍ ധരിച്ച്, കയറും ഇരുമ്പ് വടിയും എടുത്ത് പാതയിലൂടെ കുറച്ചു ദൂരം നടന്നു .പാതയുടെ രണ്ടറ്റത്തും  നേരെയുള്ള തെങ്ങ് കണ്ടപ്പോള്‍ അയാള്‍ അവിടെ നിലയുറപ്പിച്ചു .നിലാവിന്‍റെ വെട്ടത്തില്‍ റോഡു പണിക്കായി പാതയുടെ രണ്ടു വശത്തും  കൂട്ടിയിട്ട കരിങ്കല്‍     കഷ്ണങ്ങള്‍ കൂടി കണ്ടപ്പോള്‍ അയാളുടെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ഉചിതമായ സ്ഥലം അവിടമാണെന്ന് അയാള്‍ തീരുമാനിച്ചു .കയറെടുത്ത് തെങ്ങില്‍  കെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും  ഒരു കാര്‍ അതു വഴി വരുന്നത്  കണ്ടപ്പോള്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലിനു പുറകില്‍ അയാള്‍ ഒളിച്ചിരുന്നു.
 കാറു പോയതിനു ശേഷം അയാള്‍ തെങ്ങില്‍ നിന്നും ഏഴടി  പൊക്കത്തില്‍ കയറിന്‍റെ ഒരറ്റം കെട്ടി മറു അറ്റം പാതയുടെ കുറുകെയുള്ള മറ്റേ  തെങ്ങിനു താഴെയായി ഇട്ടു .

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും  മോട്ടോര്‍സൈക്കിളില്‍ വരുന്നത് തന്‍റെ ഇരകളാണെന്ന് ഉറപ്പു വരുത്തി തിടുക്കത്തില്‍ താഴെ ഇട്ടിരുന്ന കയര്‍ ഏഴടി തെങ്ങില്‍ പൊക്കി കെട്ടി ,പിന്നെ എല്ലാം പെട്ടന്നായിരുന്നു .ചീറി പാഞ്ഞു വന്നിരുന്ന മോട്ടോര്‍സൈക്കിളില്‍ ഇരുന്നിരുന്ന മൂവര്‍ സംഘത്തിന്‍റെ ഉടല്‍ കയറില്‍ തട്ടി മൂവര്‍സംഘം തെറിച്ചു  കൂട്ടി ഇട്ടിരുന്ന കരിങ്കല്ലില്‍ തലയടിച്ചു വീണു .വീഴ്ചയില്‍ മൂവര്‍ സംഘത്തിലെ  രണ്ടു പേര്‍ ബോധരഹിതരായി എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ഒരുവന്‍ എഴുന്നേല്‍ക്കുവാന്‍   ശ്രമിക്കുന്നത് കണ്ടപ്പോള്‍ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്ത് തിടുക്കത്തില്‍ ചെന്ന് തലയ്ക്ക് ആഞ്ഞടിച്ചു.പിന്നെ സര്‍വശക്തിയും  എടുത്ത് മൂന്നു പേരേയും മാറിമാറി ഇരുമ്പ് വടികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു  അയാള്‍ . അപ്പോള്‍ അയാള്‍ക്ക്‌ ഒരു യുവാവിന്‍റെ കരുത്തര്‍ജിക്കുന്നത് പോലെ അനുഭവപെട്ടു .ദിവ്യ മോളുടെ മുഖമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍. യുദ്ധം ചെയ്യുന്ന യോദ്ധാവിനെപ്പോലെ അയാള്‍ അയാളുടെ കര്‍ത്തവ്യം നിഷ്പ്രയാസം നിര്‍വഹിച്ച് തെങ്ങില്‍ കെട്ടിയിരുന്ന കയറഴിച്ച് ഭാണ്ഡക്കെട്ടില്‍  വെച്ച്  ഇരുമ്പ് വടിയും എടുത്ത്   കോരു മാമന്‍റെ കടയില്‍ വെച്ചിരുന്ന ഊന്നുവടിയും എടുത്ത്  ആത്മ    നിര്‍വൃതിയോടെ  നിലാവിന്‍റെ വെട്ടത്തില്‍ പാതയിലൂടെ തിടുക്കത്തില്‍ നടന്നു . അപ്പോള്‍  പ്രകൃതിയില്‍ നിന്നും ചാറ്റല്‍മഴ പോഴിയുവാന്‍ തുടങ്ങി  .
                                                                    ശുഭം 
rasheedthozhiyoor@gmail.com