tag:blogger.com,1999:blog-2619254653999909702024-03-05T08:39:50.440+03:00ചിന്താക്രാന്തന്‍ ചിന്താക്രാന്തൻ:അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ഉണ്ടാകുന്നു. നിർവചിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകൾ അക്ഷരങ്ങളാൽ രൂപപ്പെടുത്തിയെടുക്കാവുന്നതാണ്.
പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും.
നിർവ്വചനങ്ങൾ ഉണ്ടെങ്കിൽ വാക്കുകൾക്ക് അർത്ഥം ലഭിക്കുന്നു.എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹമില്ല നിങ്ങളുടെ വിലയേറിയ അഭിപ്രായയങ്ങളും, നിര്‍ദ്ദേശങ്ങളും, പോരായ്മകളും അറിയിക്കുക.
rasheedthozhiyoor@gmail.comചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.comBlogger111125tag:blogger.com,1999:blog-261925465399990970.post-89905093339527591672020-07-12T15:43:00.004+03:002020-07-12T16:05:43.505+03:00ലേഖനം ,കൊറോണ വൈറസ് സമൂഹവ്യാപനം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE1jiFbZOpQIcBzx_Ots-Lc6KgBtpgJLnIYbW2aY572iesxFKdSQrsJb99uLNxS3tICikIr_XfB7TkqTjsrtdI0b8t-oKQISU_RSmATGdKiCmMam4kpTXVTkQktGop9ccNCUB1F3f88Ts/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="146" data-original-width="308" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE1jiFbZOpQIcBzx_Ots-Lc6KgBtpgJLnIYbW2aY572iesxFKdSQrsJb99uLNxS3tICikIr_XfB7TkqTjsrtdI0b8t-oKQISU_RSmATGdKiCmMam4kpTXVTkQktGop9ccNCUB1F3f88Ts/s1600/images.jpg" /></a></div>
<br />
കൊറോണ വൈറസ് സമൂഹവ്യാപനം തടയുക എന്നത് രാജ്യത്തെ എല്ലാ പൗരന്മാരുടെയും കടമയാണ് .ആരോഗ്യ പ്രവർത്തകരും മറ്റു ഉത്തരവാദിത്വപ്പെട്ടവരും നമ്മെ ഉദ്ബോധിപ്പിക്കുന്നത് സമൂഹ അകലം പാലിക്കുവാനാണ് . കൊറോണ വൈറസ് സമൂഹവ്യാപനം തുടരുന്ന ഈ സാഹചര്യത്തിൽ പ്രതിഷേധങ്ങളുടെ പേരിൽ തെരുവിലിറങ്ങിയ രാഷ്ട്രീയ പ്രവർത്തകരുടെ ചെയ്തികൾ കാണുമ്പോൾ വളരെയധികം വിഷമം തോന്നുന്നു .കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന് പ്രവർത്തിക്കേണ്ട രാഷ്ട്രീയ പ്രവർത്തകർ കൊറോണ വൈറസ് സമൂഹവ്യാപനത്തിനായി പ്രവർത്തിക്കുകയാണ് .<br />
<br />
പ്രിയ രാഷ്ട്രീയ പ്രവർത്തകരെ നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള പ്രായമായവരെയും,കുഞ്ഞുങ്ങളെയും, മറ്റു കുടുംബാംഗങ്ങളെയും ,നിങ്ങളുടെ പരിസരവാസികളെയും, കുറിച്ചുചിന്തിക്കണം .പ്രതിഷേധത്തിന്റെ പേരിൽ കൂട്ടംകൂടുമ്പോൾ ആ കൂട്ടത്തിൽ വൈറസ് ബാധയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങളിലേക്കും വൈറസ് പടരും. നിങ്ങൾ നിങ്ങളുടെ വീട്ടുകാർക്കും നാട്ടുകാർക്കും വൈറസിനെ പടർത്തും .ഇപ്പോൾ മറ്റ് എന്തിനേക്കാളും പ്രാധാന്യം നൽകേണ്ടത് മനുഷ്യ ജീവനുകൾക്കാണ് .<br />
<br />
നമ്മുടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പ്രതിപക്ഷ പാർട്ടികളുടെയും പ്രധാന ജോലി ഭരണ പക്ഷത്തെ താഴെ ഇറക്കുക എന്നതാണ് .അത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നയമാണ്. ഈ നയം നമ്മുടെ കേരളത്തിൽ മാത്രമല്ല ,ഇന്ത്യയിലെ എല്ലാ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നയമാണ് .ഈ നയം നമ്മുടെ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ രഷ്ട്രീയ പാർട്ടികളുടെയും നയം ഒന്നുതന്നെയാണ് .ഈ നയം പിന്തുടരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും നമ്മുടെ രാജ്യത്തില്ല .കാരണം രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ ഏറെയുള്ള രാജ്യമാണ് നമ്മുടെ രാജ്യം .രാഷ്ട്രീയത്തിലൂടെ പണം സമ്പാദിക്കുന്നവരുള്ള രാജ്യമാണ് നമ്മുടെ രാജ്യം. ജനാതിപത്യ രാജ്യമാണ് പ്രതിഷേധിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട് ,പക്ഷെ ഇപ്പോൾ പ്രതിഷേധങ്ങൾക്ക് പറ്റിയ സമയമല്ല .ഈ മഹാമാരിയുടെ ഗൗരവം ആരും നിസാരമായി കാണരുത് എത്രയോ ജീവനുകളാണ് ദിനംപ്രതി പൊലിയുന്നത് .ഇപ്പോൾ നാം ഒറ്റകെട്ടായി ഈ മഹാമാരിയെ ചെറുക്കുവാനായി പോരാടാം .അതിനായി നമുക്ക് ഏവർക്കും സാമൂഹിക അകലം പാലിക്കാം </div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com1tag:blogger.com,1999:blog-261925465399990970.post-29265553375903857772020-03-19T14:59:00.002+03:002020-03-19T14:59:59.002+03:00കഥ. അതിമൃത്യു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjztyRo45MZcHbgR-9-5Q71UX6WryKr-X9a2yf5CtU98LKfvYBdGfWhs-6ZLcHR0NH_12S4zrLL1rQCAASThviH3j7fxUTzxXBFGvrwF7pv_XAAwYwUHFe5Jzw63hc_GJbB9VRWDx_OiuM/s1600/addtext_com_MDc1NzQzODU1OQ.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="544" data-original-width="770" height="451" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjztyRo45MZcHbgR-9-5Q71UX6WryKr-X9a2yf5CtU98LKfvYBdGfWhs-6ZLcHR0NH_12S4zrLL1rQCAASThviH3j7fxUTzxXBFGvrwF7pv_XAAwYwUHFe5Jzw63hc_GJbB9VRWDx_OiuM/s640/addtext_com_MDc1NzQzODU1OQ.jpg" width="640" /></a></div>
<br />
അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന അലിക്കയുടെ അരികിൽ നിന്നും ഞാൻ യാത്ര പറഞ്ഞിറങ്ങി. ഇശാ ബാങ്കിന് മുന്നെ മസ്ജിദിൽ എത്തണം . . അലിക്കയോട് സംസാരിക്കുവാൻ പാടില്ലാ എന്ന ഡോക്ടറുടെ നിർദേശം ഉള്ളതുകൊണ്ട് അലിക്കയുടെ അരികിൽ നിൽക്കുകയല്ലാതെ ഒന്നും സംസാരിക്കുകയുണ്ടായില്ല .സംസാരിക്കുവാനാവാതെ അലിക്കയുടെ കട്ടിലിനടുത്തുള്ള നിൽപ്പും ആശുപത്രിയിലെ ഗന്ധവും എന്നിൽ വീർപ്പുമുട്ടൽ ഉളവാക്കുന്നുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുവാൻ നേരം ഞാൻ അലിക്കയുടെ കൈ പിടിച്ചു സലാം പറഞ്ഞപ്പോൾ അലിക്കയുടെ ഇമകൾ നിറയുന്നുണ്ടായിരുന്നു. നിസ്സഹായതയോടെയുള്ള അലിക്കയുടെ നോട്ടം എൻ്റെ ഇമകളേയും നനയിപ്പിച്ചു.<br />
<br />
മനസ്സ് അസ്വസ്ഥമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് ഇന്നു രാവിലെ അരങ്ങേറിയത് .നീണ്ട നാൽപതു വർഷത്തെ പ്രവാസ ജീവിതത്തോട് എന്നെന്നേയ്ക്കുമായി വിട പറഞ്ഞു അലിക്ക ഇന്ന് രാവിലെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. പ്രവാസജീവിതം അലിക്ക അവസാനിപ്പിച്ചതല്ല. പ്രായം അറുപതു കഴിഞ്ഞതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥാപനം അലിക്കയുടെ വിസ പുതുക്കി നൽകാത്തതുകൊണ്ട് നിവർത്തിയില്ലാതെ പാവം നാട്ടിലേക്ക് പോകുകയാണ് .ഒരു അഞ്ചുവർഷം കൂടി ഈ മണലാരണ്യത്തിൽ ജോലി ചെയ്യണം എന്ന് അലിക്ക ആഗ്രഹിച്ചിരുന്നു പ്രായം അറുപതു കഴിഞ്ഞിട്ടും ഇവിടെ ജോലിയിൽ തുടരണം എന്ന് ആഗ്രഹിച്ചത് അദ്ദേഹത്തിൻ്റെ പ്രാരബ്ധങ്ങൾ മൂലമാണ് .<br />
<br />
അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു അലിക്ക മക്കളിൽ രണ്ടാമനായിരുന്നു അദ്ദേഹം . മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ അതേ മാസം അലിക്കയുടെ വാപ്പ നാടുവിട്ടുപോയി. പിന്നീട് അലിക്ക വാപ്പയെ ഈ കാലം വരെ കണ്ടിട്ടില്ല .കുടുംബത്തെ രക്ഷിക്കാനായി ആയിരത്തി തൊള്ളായിരത്തി എൺപതിലാണ് അലിക്ക ഗൾഫിലേക്ക് വിമാനം കയറുന്നത്.അന്ന് അലിക്കയുടെ പ്രായം ഇരുപതായിരുന്നു.നാലു സഹോദരിമാരുടെ വിവാഹം കഴിപ്പിച്ചയച്ച് അലിക്ക വിവാഹം കഴിക്കുമ്പോൾ പ്രായം മൂപ്പത്തഞ്ചു കഴിഞ്ഞിരുന്നു.ഓരോരോ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴേക്കും തുടർകഥപോലെ അടുത്ത ഉത്തരവാദിത്വം ആസന്നമായിരിക്കും .അലിക്കയുടെ വിവാഹം കഴിഞ്ഞപ്പോൾ അടുത്ത ഉത്തരവാദിത്വം വീട് പുതുക്കി പണിയുക എന്നതായിരുന്നു.<br />
<br />
വീണ്ടും എട്ടു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ മോഹം പൂവണിഞ്ഞു.മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീടിൻ്റെ പണി കഴഞ്ഞപ്പോഴേക്കും മൂന്നു പെൺമക്കൾ അലിക്കയ്ക്ക് പിറന്നിരുന്നു .പിന്നീട് അഞ്ചുവർഷങ്ങൾക്കുശേഷം അലിക്കയ്ക്ക് ഒരു കുഞ്ഞുകൂടി പിറന്നു .ഒരു ആൺകുഞ്ഞിനായുള്ള അലിക്കയുടെയും സഹധർമിണിയുടേയും മോഹം പൂവണിഞ്ഞു .അവനിപ്പോൾ ഏഴാം തരത്തിലാണ് പഠിക്കുന്നത്.രണ്ടു പെൺ മക്കളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരു മകളുടെ വിവാഹം കൂടി നടത്തേണ്ടതുണ്ട് .അതിനുള്ള സാമ്പത്തീക കരുതലുകൾ ഒന്നും തന്നെ അദ്ദേഹത്തിൻ്റെ കൈവശമില്ലാ .അലിക്ക പലപ്പോഴും പറയുമായിരുന്നു.<br />
<br />
,,മോളുടെ വിവാഹം കൂടി നടത്തിയാൽ പിന്നെ എനിക്ക് സ്വസ്ഥമായി നാട്ടിലേക്ക് തിരികെ പോകാം.പിന്നെയുള്ളത് ഒരു ആൺകുട്ടിയല്ലേ ഒരു അഞ്ചാറു വർഷംകൂടി കഴിഞ്ഞാൽ കുടുംബം അവൻ നോക്കിക്കൊള്ളും.,,<br />
<br />
അലിക്കയെ പോലെ എത്രയോപേർ വാർധ്യക്യത്തിലും ഇവിടെ ജീവിക്കുന്നു .അവർക്കെല്ലാം പ്രാരാബ്ധങ്ങളുടെ ദുരിതപൂർണമായ കഥകളായിരിക്കും പറയുവാനുണ്ടാവുക.കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല. പ്രവാസികളുടെ ജീവിതം ഇങ്ങനെയൊക്കെയാണ് പ്രതീക്ഷകളാണ് പ്രവാസ ജീവിതം തുടരുവാനുള്ള കരുത്ത്.ചിലരുടെ പ്രതീക്ഷകൾ പാതിവഴിയിൽ അസ്തമിക്കുമ്പോൾ ,ചിലരുടെ പ്രതീക്ഷകൾ പൂവണിയും .ഞാൻ ഗൾഫിലേക്ക് പോരുമ്പോൾ മനസിലൊരു പ്രതിജ്ഞ എടുത്തിരുന്നു.അഞ്ചുവർഷം ജോലി ചെയ്ത് പ്രണയിച്ചിരുന്ന പെൺകുട്ടിയെ വിവാഹം ചെയ്തു നാട്ടിൽ സുഖമായി ജീവിക്കണമെന്ന്. പക്ഷെ പ്രണയിച്ച പെൺകുട്ടിയെ വിവാഹം ചെയ്യുവാനായില്ല എന്നതുമാത്രമല്ല ഇപ്പോൾ പതിനൊന്നു വർഷമായിട്ടും ഗൾഫ് ജീവിതത്തിൽ നിന്നും മോചനവും ലഭിച്ചില്ലാ .ഇന്നലെ രാത്രി അലിക്ക പറഞ്ഞ വാക്കുകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി .<br />
<br />
,,ഇവിടെ ഈ ഗൾഫിൽ വന്നുപെട്ടാൽ ദിവസങ്ങളും,മാസങ്ങളും,വർഷങ്ങളും കൊഴിഞ്ഞുപോകുന്നത് അറിയുകയില്ല.നാൽപതു വർഷം കഴിഞ്ഞുപോയത് നാൽപതു ദിവസം കഴിഞ്ഞുപോയതു പോലെയാണ് എനിക്ക് തോന്നുന്നത് .വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപത്തഞ്ചു വർഷം കഴിഞ്ഞു.രണ്ടു വർഷത്തിൽ രണ്ടു മാസത്തെ അവധിയാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് .അതായത് ഞാനും എൻ്റെ ഭാര്യയും ഒരുമിച്ചു ജീവിച്ചത് ഏതാണ്ട് എഴുനൂറ്റിഅമ്പതു ദിവസങ്ങൾ മാത്രം ചുരുക്കി പറഞ്ഞാൽ രണ്ടു വർഷവും ഇരുപതു ദിവസവും .നേട്ടങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടി വരും പക്ഷെ നഷ്ടങ്ങൾ ഇനി തിരികെ ലഭിക്കുകയില്ലല്ലോ ,,<br />
<br />
പ്രവാസ ജീവിതം തുടങ്ങിയ അന്നുമുതൽ അലിക്കയുടെ കൂടെ ഒരു മുറിയിലാണ് എൻ്റെ താമസം .അലിക്ക ഏതാണ്ട് ഇരുപതു പേർക്കുള്ള മെസ്സ് നടത്തിയിരുന്നു .അതിരാവിലെ എഴുനേറ്റ് ഏഴര മണിയാവുമ്പോഴേക്കും പ്രാതലും,ഊണും കാലമാക്കിയിട്ടാണ് അലിക്ക ജോലിക്ക് പോകുന്നത് .ആറുമണിക്ക് ജോലി കഴിഞ്ഞു വന്നാൽ അത്താഴത്തിനുള്ള പണികൾ തുടങ്ങും .നാൽപതു വർഷമായി തുടരുന്ന വിശ്രമമില്ലാത്ത പ്രവാസ ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന ദിവസമായിരുന്നു ഇന്ന് പക്ഷെ വിധിയുടെ വിളയാട്ടം അദ്ദേഹത്തെ എത്തിച്ചത് ആശുപത്രി കിടക്കയിലേക്കാണ് .നാട്ടിൽ പോയാൽ ഇനിയുള്ള കാലം എങ്ങിനെ ജീവിക്കും എന്ന ആധിയായിരിക്കും<br />
ഹൃദയാഘാതം ഉണ്ടാകുവാനുള്ള കാരണം .<br />
നാട്ടിലേക്കുള്ള യാത്രയുടെ മുന്നോടിയായി ശുചിമുറിയിൽ കയറിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.ഞാൻ എമർജൻസി നമ്പറായ തൊള്ളായിരത്തി തൊണ്ണൂറ്റൊൻപതിലേക്കു വിളിച്ചു പറഞ്ഞപ്പോൾ ഉടനെ ആംബുലൻസെത്തി അലിക്കയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .എനിക്കും മറ്റുള്ളവർക്കും ജോലിയുള്ളതിനാൽ ആർക്കും അലിക്കയുടെ കൂടെ പോകുവാനായില്ല .നാട്ടിലാണെങ്കിൽ കൂടെ ആശുപത്രിയിലേക്ക് പോകുവാൻ ഒത്തിരിപേരുണ്ടാവും ഇവിടെ ഇങ്ങിനെയൊക്കെയാണ് .ഞാൻ ഓഫിസിലേക്ക് പോകുന്നത് സ്ഥാപനത്തിന്റെ അധീനതയിലുള്ള ബസ്സിലാണ്.ജോലി കഴിഞ്ഞ ഉടനെ അലിക്കയെ കാണുവാനായി ടാക്സി വിളിച്ചു ആശുപത്രിയിലേക്ക് പോന്നതാണ്.<br />
<br />
ഇന്നലെ അത്താഴ ഭക്ഷണത്തോടു കൂടി അലിക്കയുടെ മെസ്സ് അവസാനിപ്പിച്ചിരുന്നു.അവിടെ പുതിയ മെസ്സ് തുടങ്ങുന്ന കാര്യം ആരും പറഞ്ഞുകേട്ടില്ല .അലിക്ക നാട്ടിലേക്കുപോയാൽ ഞാൻ കമ്പനയുടെ താമസസ്ഥലത്തേക്ക് താമസം മാറും .ഇന്നത്തെ പ്രാതൽ കഴിക്കുവാനായില്ല .ഊണ് ഇന്ന് ഹോട്ടലിൽ നിന്നുമാണ് കഴിച്ചത്.പതിവില്ലാത്ത ഭക്ഷണം കഴിച്ചതുകൊണ്ടാവാം വയറിനകത്തുനിന്നും അപശബ്ദങ്ങളൊക്കെ വരുന്നുണ്ട് .ഇവിടെ പതിനൊന്നു വർഷമായി അലിക്കയുടെ കൂടെയാണ് ജീവിക്കുന്നത്.ഇത്രയധികം സ്നേഹമുള്ള മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.എൻ്റെ സ്പോൺസർഷിപ് രണ്ടു തവണ മാറിയതാണ് ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് താമസിക്കുവാനുള്ള സൗകര്യം വാഗ്ദാനം ചെയ്തതാണ് പക്ഷെ അലിക്കയെയും അലിക്ക പാചകം ചെയ്തു തരുന്ന ഭക്ഷണവും ഉപേക്ഷിക്കാൻ എനിക്കായില്ല .ഇനി അലിക്കയുടെ ആരോഗ്യസ്ഥിതി എന്താകുമെന്നൊന്നും അറിയില്ലാ . അലിക്കയുടെ വിസ കേൻസലാക്കിയതാണ് അതുകൊണ്ട് ആശുപത്രിയിൽ നിന്നും വന്നാൽ ഉടനെ സ്വദേശത്തേക്കു പോകേണ്ടിവരും .ആശുപത്രിയിൽ നിന്നും യാത്രപറഞ്ഞിറങ്ങിയ ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ പാതയിലൂടെ ഓരംചേർന്നു നടന്നു .ഇശാ ബാങ്ക് വിളിക്കുന്നുണ്ട് ഇനി ഞാൻ മസ്ജിദിലേക്കു പോകുകയാണ് .നമസ്കാരത്തിനു ശേഷം അലിക്കയുടെ അസുഖം എത്രയും പെട്ടന്ന് ഭേതമാകുവാനായി മനമുരുകി സർവ്വശക്തനോട് പ്രാർത്ഥിക്കണം .<br />
<br />
ശുഭം</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com4tag:blogger.com,1999:blog-261925465399990970.post-84568639840040868262020-03-19T14:45:00.001+03:002023-06-12T20:47:16.549+03:00കഥ.കോടമഞ്ഞ് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6lYqfGKo4bUvE8WQIqF5M9pgZnrM_Ha64EssNWxcSil1skcM8ieNBzRgWxac9jF_yEJpjIDuJRGw0OKVymayOSLvkY-GlRwZk7-UBUC_bHoRsAxPVDj9wKR7tn3gLYRYTn0_wgCOvinY/s1600/addtext_com_MTE1MzIxODQ1.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="680" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6lYqfGKo4bUvE8WQIqF5M9pgZnrM_Ha64EssNWxcSil1skcM8ieNBzRgWxac9jF_yEJpjIDuJRGw0OKVymayOSLvkY-GlRwZk7-UBUC_bHoRsAxPVDj9wKR7tn3gLYRYTn0_wgCOvinY/s640/addtext_com_MTE1MzIxODQ1.jpg" width="566" /></a></div>
<br />
<br />
ശൈത്യകാലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന കേരളത്തിലെ ഏറ്റവും നല്ലയിടത്തേക്കൊരു വിനോദയാത്ര പോകണം എന്ന ആഗ്രഹം മകൾ അഹല്യ പറയുവാൻ തുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി .പത്താം തരം നല്ല മാർക്കോടുകൂടി വിജയിച്ചാൽ മകളുടെ ഏതാഗ്രഹവും നിറവേറ്റിത്തരാം എന്ന അച്ഛൻ നിശാലിന്റെ വാക്കുകൾക്ക് മുന്നിൽ മകൾക്ക് ഒരേയൊരു ആഗ്രഹമേ പറയുവാനുണ്ടായിരുന്നുള്ളൂ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍ കോട മഞ്ഞു മൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഏതാനും ദിനരാത്രങ്ങൾ ചെലവഴിക്കണം. അവളുടെ ഇഷ്ടവിനോദം യാത്രകളാണ്. അഹല്യ തന്നെയാണ് നിലമ്പൂരിൽ നിന്നും ഇരുപത്തിനാലു കിലോമിറ്ററോളം ദൂരമുള്ള കക്കാടം പൊയിൽ എന്ന ഇടം വിനോദയാത്രക്കായി തിരഞ്ഞെടുത്തത് .വീട്ടിൽ നിന്നും ഏതാണ്ട് നൂറ്റിപ്പത്തു കിലോമീറ്ററോളം യാത്ര ചെയ്യണം കക്കാടം പൊയിലിൽ എത്താൻ .<br />
<br /><div dir="ltr" trbidi="on"> ഡിസംബർ മാസത്തിൽ അവസാനപത്തിലെ രണ്ടാംനാൾ </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാലും,ഭാര്യ അനാമികയും,മകളും കൂടി സ്വന്തംകാറിൽ രാത്രിയുടെ മൂന്നാം യാമത്തിൽ വിനോദയാത്ര പുറപ്പെട്ടു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">യാത്ര പുറപ്പെടുവാൻ ഈ സമയം തിരഞ്ഞെടുത്തത് നേരം പുലരുന്നതിനു മുന്നെ നിലമ്പൂർ പിന്നിടാം എന്നതുകൊണ്ടാണ്. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അവിടെ നിന്നും കോടമഞ്ഞിൻ കുളിരോടെ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലിൽ എത്താം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആദ്യമായി പോയത് കോഴിപ്പാറ വെള്ളംച്ചാട്ടം കാണുവാനാണ്</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> മനോഹരമായ തോട്ടങ്ങൾക്ക് നടുവിലാണ് ഈ പ്രകൃതിരമണീയമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> വളരെ ഉയരത്തുനിന്നും കുത്തനെ താഴോട്ടൊഴുകുന്ന നദി പലയിടത്തും പരന്നും, ഒഴുകുന്നുണ്ട്.</div>
<br /><div dir="ltr" trbidi="on"> കുത്തനെയുള്ള ചുരവും കയറ്റവും പ്രകൃതിരമണീയ കാഴ്ചകളുമായി </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">സന്തോഷിപ്പിച്ചും, വിസ്മയിപ്പിച്ചും,</div><div dir="ltr" trbidi="on">കോടമഞ്ഞു മൂടിയ മലകളുടെ ഹർഷപുളകങ്ങളിൽ കാഴ്ചകൾ കണ്ടും </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഗവിയുടെ ചാരുതയാർന്ന ഭൂപ്രകൃതിയുടെ ആനന്ദകരമായ കാഴ്ച അനുഭവിച്ചറിഞ്ഞപ്പോൾ</div><div dir="ltr" trbidi="on"> നിശാൽ ഓർത്തുപോയി .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">''എന്തേ ഇവിടെയെത്താൻ ഇത്രയും വൈകിയതെന്ന് ''</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പച്ച പുതച്ച് നിൽക്കുന്ന മലകളും കുന്നിൻചെരുവിൽനിന്ന് ഒഴുകുന്ന അരുവിയുമെല്ലാം ആരുടെയും ഹൃദയംകവരും </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> ആനകള്‍, കടുവകള്‍, അപൂർവ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും ആവാസകേന്ദ്രമാണിവിടം</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> ഇത്രയും മനോഹരമായ കാടിന്റെ നിഗൂഢതതകൾ അറിയാൻ കക്കാടംപൊയിലിൽ തന്നെ വരണം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> കക്കാടംപൊയിലിൽനിന്ന് നാല് കിലോമീറ്റർ അകലെ നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അവിടെ കൂടി സന്ദർശിച്ചപ്പോഴേക്കും സമയം രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഇനി നിലമ്പൂർ പോയി വിശ്രമിക്കണം .അവിടെ നിന്നും പുലർച്ചെ മൂന്നാറിലേക്കാണ് പോകേണ്ടത്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> പഴശ്ശി ഗുഹ കണ്ടു നടക്കുമ്പോൾ നാലുയുവാക്കൾ തന്നെയും കുടുംബത്തെയും പിന്തുടരുന്നത് നിഷാലിന്റെ ശ്രദ്ധയിൽപെട്ടു,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> അവരുടെ നോട്ടവും പെരുമാറ്റവും അയാൾക്ക് പന്തികേട് തോന്നി</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> നിശാൽ മകളോട് പറഞ്ഞു,</div>
<br />
<br />
,, ഇനി നമുക്ക് പോകാം ആ ചെറുപ്പക്കാർ കുറേ നേരമായി നമ്മളെതന്നെ പിന്തുടരുന്നു എന്തോ അവരെ കണ്ടിട്ട് കുഴപ്പക്കാരാണെന്നു തോന്നുന്നു ,,<br />
<br />
<br />
അയാളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞത് അനാമികയാണ് <br />
<br />
<div dir="ltr" trbidi="on"> ,, അതേ ,, അവരെ കണ്ടപ്പോൾ എനിക്കും അവർ കുഴപ്പക്കാരാണെന്ന് തോന്നിയിരുന്നു ,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഞാൻ ഈ കാര്യം നിശാലേട്ടനോട് പറയുവാനിരിക്കുകയായിരുന്നു. ,,</div><div dir="ltr" trbidi="on">അവർ താടിയും.മുടിയും. നീട്ടിവളർത്തിയ ഒരേ വേഷപ്പകർച്ചക്കാരാണ് . </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ജീൻസ് പാന്റും, ടീഷർട്ടുമാണ് വേഷം നാലുപേരുടെ ചുണ്ടുകളിലും സിഗരറ്റ് പുകയുന്നുണ്ട് .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാലും കുടുംബവും വാഹനത്തിൽ കയറിയപ്പോൾ യുവാക്കളും അവരുടെ വാഹനത്തിൽ കയറിയിരുന്നിരുന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അല്പദൂരം പിന്നിട്ടപ്പോൾ നിശാൽ സൈഡ് ഗ്ലാസിലൂടെ നോക്കി, </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ദൂരെ നിന്നും തൻ്റെ വാഹനത്തെ പിന്തുടർന്ന് ഒരു വാഹനം ചീറിപ്പാഞ്ഞു വരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> ഹോൺ മുഴക്കി ആ വാഹനം തൻ്റെ വാഹനത്തെ മറികടന്നപ്പോൾ നിശാൽ കണ്ടു വാഹനത്തിലുള്ളവരുടെ മുഖങ്ങൾ.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> പഴശ്ശി ഗുഹയിൽ താങ്കളെ പിന്തുടർന്നിരുന്ന ആ നാലുയുവാക്കൾ,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> നിശാൽ വാഹനത്തിന്റെ വേഗം കുറച്ചു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പക്ഷെ യുവാക്കളുടെ വാഹനം നിശാലിന്റെ വാഹനത്തെ മറികടന്ന് വേഗത്തിൽ പോകുവാൻ അനുവദിക്കാതെ യാത്ര തടസപ്പെടുത്തി കൊണ്ടേയിരുന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> കുറെ ദൂരം പിന്നിട്ടപ്പോൾ നിശാലിന്റെ ക്ഷമ നശിച്ചിരുന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അയാൾ വാഹനം വേഗത്തിൽ യുവാക്കളുടെ വാഹനത്തെ മറികടക്കുവാൻ ശ്രമിച്ചു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പക്ഷെ യുവാക്കളുടെ വാഹനം അത് വിഫലമാക്കി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"><div dir="ltr" trbidi="on">അവർ വാഹനത്തിൽ നിന്നും എന്തൊക്കയോ പുലമ്പുന്നുണ്ട് .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആ യാത്ര അങ്ങിനെ കുറെയേറെ ദൂരം പിന്നിട്ടു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാൽ തന്റെ ഭാര്യയുടെയും മകളുടെയും മുഖത്തേക്ക് മാറിമാറി നോക്കി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> ഭയത്തോടെയിരിക്കുന്ന അവരുടെ മുഖത്തേക്കയാൾ നിസ്സഹായതയോടെ നോക്കി .അല്പദൂരംകൂടി പോയപ്പോൾ മകൾ പറഞ്ഞു .</div></div> <br />
<br />
,,അച്ഛാ നമുക്ക് നമ്മുടെ വാഹനം പാതയോരത്ത് നിറുത്തിയിടാം. അവർ പോയതിനുശേഷം നമുക്ക് പോകാം .എനിക്ക് പേടിയാവുന്നു ,,<br />
<br />
അയാൾ വാഹനം ഓരം ചേർത്തു നിറുത്തി മകളോട് പറഞ്ഞു .<br />
<br />
,, മോളെന്തിനാ പേടിക്കുന്നെ, അച്ഛനല്ലെ കൂടെയുള്ളത് ,,<br />
<br />
അനാമിക മകളെ ശകാരിച്ചു.<br />
<br /><div dir="ltr" trbidi="on">, ഞാൻ അപ്പോഴേ പറഞ്ഞ തല്ലേ .... നേരം ഇരുട്ടുന്നതിനു മുമ്പേ പട്ടണത്തിൽ എത്താമെന്ന്,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> അത് എങ്ങനാ... സ്ഥലങ്ങൾ എത്ര കണ്ടാലും എൻ്റെ മോൾക്ക്, മതിയാവില്ലല്ലോ . ,,</div>
<br /><div dir="ltr" trbidi="on">അഹല്യ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഭാര്യ മകളെ ശകാരിച്ചത് നിശാലിന് ഇഷ്ടമായില്ല. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അയാൾ ഭാര്യയോട് പറഞ്ഞു</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">,, നീ എന്തിനാ മോളെ വഴക്കുപറയുന്നത്. ഇത് കേരളമല്ലേ, </div><div dir="ltr" trbidi="on">നമ്മൾ വിനോദയാത്രയ്ക്ക് വന്നതല്ലേ.... അത് ഏതോ തലതെറിച്ച പിള്ളേരാണ് . അവർ പൊയ്ക്കൊള്ളും . ,,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പക്ഷെ അവരുടെ ഈ വിനോദ യാത്ര</div><div dir="ltr" trbidi="on">വലിയൊരു ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന്. അവർ അറിഞ്ഞിരുന്നില്ല.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാൽ വാഹനം ഓരം ചേർത്തു നിറുത്തിയതും , </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അല്പദൂരത്തായി യുവാക്കളുടെ വാഹനവും ഓരം ചേർത്തുനിറുത്തി .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ചങ്കിടിപ്പിൻ്റെ ഏതാനും നിമിഷങ്ങൾ </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">വാട്ടർബോട്ടിലിൽ നിന്നും നിഷാൽ വെള്ളമെടുത്തു കുടിച്ചു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ദൂരെ നിന്നും മറ്റൊരു വാഹനം വരുന്നത് നിശാലിന്റെ ശ്രദ്ധയിൽപെട്ടു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"> നിശാൽ തന്റെ വാഹനത്തിൽ നിന്നും ചാടിയിറങ്ങി കൈകാണിച്ചു.</div><div dir="ltr" trbidi="on"> പക്ഷെ ആ വാഹനം നിറുത്താതെ ചീറിപാഞ്ഞുപോയി .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അതുകണ്ട യുവാക്കൾ അവരുടെ വാഹനത്തിൽ നിന്നും ആർത്തട്ടഹസിക്കുന്നുണ്ടായിരുന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാൽ വാഹനത്തിൽ തിരികെ കയറാതെ ഭാര്യയോടായി പറഞ്ഞു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">,, ഞാനിതാ വരുന്നു അവന്മാർക്കുവേണ്ടത് എന്താണെന്ന് ചോദിക്കട്ടെ ? ,,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അനാമിക ഭയത്തോടെ പറഞ്ഞു.</div>
<br />
,,വേണ്ട അവർ നാലുപേരുണ്ട് അവർ ഏതുതരക്കാരാണ് എന്ന് ആർക്കറിയാം ഏട്ടൻ വന്ന് വാഹനത്തിൽ കയറിയിരിക്കൂ ,,<br />
<br /><div dir="ltr" trbidi="on">അച്ചടക്കമുള്ള കുഞ്ഞിനെപ്പോലെ അയാൾ വാഹനത്തിൽ കയറിയിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">വനാന്തരങ്ങളിൽ നിന്നും ചിവിടുകളുടെ ശബ്ദം മാത്രം കേൾക്കാം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">കോടമഞ്ഞിന്റെ തണുപ്പ് അയാളുടെ ശരീരത്തിൽ ഏൽക്കുന്നുണ്ടായിരുന്നില്ല.... സിരകളിലെ രക്തം ചൂടുപിടിക്കുന്നതുപോലെ അയാൾക്കനുഭവപ്പെട്ടു , </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ശരീരത്തിൽ വിയർപ്പുകണങ്ങൾ പൊടിയുന്നു . </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ആ വഴിയെ മറ്റുവാഹനങ്ങളൊന്നും പോകുന്നില്ല .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാൽ വാഹനത്തിനുള്ളിലെ ലൈറ്റിട്ട് വാച്ചിൽ സമയം നോക്കി, </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഇപ്പോൾ യുവാക്കളുടെ വാഹനത്തിൽ നിന്നും ശബ്ദം ഒന്നും തന്നെ കേൾക്കുന്നില്ല .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അയാൾ രണ്ടും കല്പിച്ചു വാഹനം സ്റ്റാട്ടാക്കി വേഗത്തിൽ വാഹനം ഓടിച്ചു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പൊടുന്നനെയാണ് യുവാക്കളുടെ വാഹനം സ്റ്റാർട്ടാക്കി നിശാലിന്റെ വാഹനത്തിന് കുറുകെയിട്ടത്. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അയാളിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഉഗ്രശബ്ദത്തോടെ അയാളുടെ വാഹനം യുവാക്കളുടെ വാഹനത്തിൽ ഇടിച്ചുനിന്നു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">യുവാക്കളുടെ വാഹനത്തിൽ നിന്നും അവർ ചാടിയിറങ്ങി. നിശാലിന്റെ അരികിലേക്ക് പാഞ്ഞടുത്ത് ഒരുത്തൻ ആക്രോശിച്ചു .</div>
<div dir="ltr" trbidi="on">താൻ എവിടെ നോക്കിയാടോ വാഹനം ഓടിക്കുന്നത് ,,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">തൻ്റെ കോളറിൽ കയറിപിടിച്ചയാളോട് നിശാൽ ചോദിച്ചു .</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">,, നിങ്ങൾക്ക് എന്താണ് വേണ്ടത്. നിങ്ങളോട് പ്രകോപനമായി ഒന്ന് സംസാരിക്കുകപോലും ഞങ്ങളിൽ നിന്നും ഉണ്ടായിട്ടില്ലല്ലോ. പിന്നെ എന്തിനാണ് ഞങ്ങളെ നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത് ,,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">,,റോഡ് തൻ്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ. ഞങ്ങൾക്ക് ഇഷ്ടമുള്ള ഇടത്ത് ഞങ്ങൾ ഞങ്ങളുടെ വാഹനം നിറുത്തും. ഞങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ ഞങ്ങൾ ഇവിടെ നിന്നും പോകുകയും ചെയ്യും. താൻ ആരാ ചോദ്യം ചെയ്യാൻ ഞങ്ങളുടെ വാഹനത്തിൽ തൻ്റെ വാഹനമാണ് ഇടിച്ചത് ഇതിന് സമാധാനം പറയാതെ താനിവിടെനിന്നും പോവില്ല ,,</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">നിശാൽ പുറത്തേക്കു വമിക്കുന്ന ദേഷ്യത്തെ കടിച്ചൊതുക്കി പറഞ്ഞു .</div><br />
<br /><div><div>,,സമാധാനമായി സംസാരിക്കു. </div><div><br /></div><div>നിങ്ങളുടെ വാഹനത്തിന് കാര്യമായ കേടുപാടുകൾ ഒന്നുംതന്നെ പറ്റിയിട്ടില്ലല്ലോ. </div><div><br /></div><div>പുറകിലെ പമ്പറിനും ഒരു സൈഡിലെ ബ്രായ്ക്ക് ലൈറ്റിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.</div><div><br /></div><div> അതിന് നിങ്ങൾ പറയുന്ന രൂപ ഞാൻ തരാം. </div><div><br /></div><div>ദയവുചെയ്ത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,</div><div><br /></div><div>ഭയാകുലയായ അഹല്യ മുൻ സീറ്റിലിരിക്കുന്ന അമ്മയുടെ തോളിലൂടെ കൈയിട്ടു ചേർന്നിരുന്നു.</div><div><br /></div><div> അനാമിക മകളുടെ മുഖത്ത് തട്ടി സമാധാനിപ്പിക്കുന്നുണ്ടായിരുന്നു .</div><div><br /></div><div>നിശാലിനോട് സംസാരിക്കുന്നയാൾ തുടർന്നു .</div><div><br /></div><div>,, ഓക്കേ സമ്മതിച്ചു. </div><div><br /></div><div>പക്ഷെ ഇപ്പോൾ പണ്ടത്തെപോലെയല്ല പോലീസ് സ്റ്റേഷനിൽ പോയി അപകടം റിപ്പോർട്ട് ചെയ്യണം.</div><div><br /></div><div> എന്നാലേ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുവാനാകു.</div><div><br /></div><div> ഒരുകാര്യം ചെയ്യാം നമുക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകാം.</div><div><br /></div><div> എന്നിട്ട് പിന്നീടുള്ള കാര്യങ്ങൾ സംസാരിക്കാം .</div><div><br /></div><div>നിങ്ങൾ ഞങ്ങളുടെ വാഹനത്തിന്റെ പുറകെ പോന്നോളൂ ,,</div>
<br /> .യുവാക്കൾ അവരുടെ വാഹനത്തിൽ കയറി നിശാലിന്റെ വാഹനത്തിന്റെ വരവിനായി കാത്തിരുന്നു .<div><br /></div><div>നിശാൽ വാഹനം സ്റ്റാർട്ടാക്കിയെങ്കിലും വാഹനം സ്റ്റാർട്ടായില്ല. </div><div><br /></div><div>അയാൾ പുറത്തിറങ്ങി ബോണറ്റ് തുറന്നു നോക്കി.</div><div><br /></div><div> ഇടിയുടെ ആഘാതത്തിൽ റേഡിയേറ്ററിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് ,</div><div><br /></div><div>റേഡിയേറ്ററിലെ ദ്രാവകം മുഴുവനും പുറത്തേക്ക് ഒഴികിയിരിക്കുന്നു .</div><div><br /></div><div> വാഹനം നന്നാക്കാതെ ഇനി മുന്നോട്ടുപോകുവാനാവില്ല എന്നയാൾക്ക് മനസ്സിലായി .</div><div><br /></div><div>നിശാൽ യുവാക്കളുടെ വാഹനത്തിനു അരികിൽ പോയി കാര്യം വിശദീകരിച്ചു.</div><div><br /></div><div> യുവാക്കൾ വീണ്ടും വാഹനത്തിൽ നിന്നും പുറത്തിറങ്ങി യുവാക്കളുടെ ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്നയാൾ പറഞ്ഞു.</div>
<br /><div>,, ഓക്കേ താങ്കൾ വാഹനത്തിൽ കയറിയിരിക്കു .</div><div><br /></div><div>ഞങ്ങൾ വാഹനം തള്ളിത്തരാം.</div><div><br /></div><div> തത്കാലം വാഹനം ഓരംചേർത്തു പാർക്ക് ചെയ്യൂ. </div><div><br /></div><div>ഇനിയിപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാഹനമൊന്നും ലഭിക്കുവാൻ പോകുന്നില്ല.</div><div><br /></div><div> കാട്ടാനകൾ കാടിറങ്ങിവരുന്ന സ്ഥലമാണിത്. </div><div><br /></div><div>നിങ്ങൾ ഞങ്ങളുടെ വാഹനത്തിൽ പോന്നോളൂ.</div><div><br /></div><div> നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം,,</div><div><br /></div><div> നിശാൽ തൻ്റെ വാഹനത്തിൽ കയറിയിരുന്നു .</div><div><br /></div><div>എന്തിനും ഏതിനും പ്രതികരിക്കുന്ന അയാൾ ആൾബലത്തിനു മുന്നിൽ നിസ്സഹായനായി യന്ത്രം പോലെ പ്രവർത്തിച്ചു .</div><div><br /></div><div>യുവാക്കൾ വാഹനം തള്ളിക്കൊടുത്തു.</div><div><br /></div><div> നിശാൽ വാഹനം ഓരം ചേർത്തിട്ട് ഭാര്യയെയും,മകളെയും കൂട്ടി യുവാക്കളുടെ വാഹനത്തിൽ കയറി ഡോറടച്ചു .</div><div><br /></div><div>യുവാക്കളിൽ രണ്ടുപേർക്ക് പുറകിൽ കയറേണ്ടതുകൊണ്ട് ഡോറിനോട് ചേർന്നിരിക്കുന്ന അനാമികയുടെ മടിയിലായാണ് അഹല്യ ഇരുന്നത്.</div><div><br /></div><div> പക്ഷെ ഡോർ തുറന്ന് ഒരാൾ അനാമികയുടെ അരികിലും മറ്റെയാൾ നിശാലിന്റെ അരികിലുമായാണ് ഇരുന്നത്.</div><div><br /></div><div> അയാളുടെ പ്രവർത്തി നിശാലിന് ഇഷ്ടമായില്ല. അയാളത് പ്രകടമാക്കുകയുംചെയ്തു .</div><div><br /></div><div><div>,, ഹേയ് മിസ്റ്റർ താങ്കൾ എന്താണ് ചെയ്യുന്നത്.</div><div><br /></div><div> താങ്കൾ അങ്ങേവശത്ത് പോയിരിക്കു.</div><div><br /></div><div> നിങ്ങൾക്കുമില്ലേ അമ്മയും സാഹോദരിമാരുമൊക്കെ ,,</div><div><br /></div><div>യുവാവ് ചിരിച്ചുകൊണ്ട് പറഞ്ഞു.</div><div><br /></div><div>,, ഞാനിവിടെ ഇരുന്നാൽ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് നോക്കാമല്ലോ .</div><div><br /></div><div>താങ്കൾ വിഷമിക്കാതെയിരിക്കു .</div><div><br /></div><div>ഒന്നുമല്ലെങ്കിലും കാട്ടാനകളിൽ നിന്നും നിങ്ങളെയൊക്കെ രക്ഷിച്ച ദൈവ ദൂദന്മാരല്ലേ ഞങ്ങൾ.</div><div><br /></div><div>യുവാവിന്റെ വാക്കുകൾക്ക് പരിഹാസ്യ ചുവയുള്ളതുപോലെ നിശാലിന് തോന്നി.</div><div><br /></div><div> വാഹനത്തിനകമാകെ മദ്യത്തിന്റെയും സികരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. </div><div><br /></div><div>അനാമികയും അഹല്യയും ഭയന്നിരിക്കുകയാണ് .</div><div><br /></div><div>ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് നിശാലും കുടുംബവും കടന്നുപോയികൊണ്ടിരിക്കുന്നത് ,</div><div><br /></div><div>അനാമിക ഇടയ്ക്കൊക്കെ രക്ഷക്കായി ഇമകളടച്ചു പ്രാർത്ഥിക്കുന്നുണ്ട്, </div><div><br /></div><div>മുൻവിധിയെന്നോണം ചിലതൊക്കെ ജീവിതത്തിൽ സംഭവിക്കുകയാണ് .</div><div><br /></div><div><br /></div><div>വാഹനം വേഗത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. </div><div><br /></div><div>അനാമികയുടെ അരികിലിരിക്കുന്ന യുവാവ് അനാമികയുടെ തോളിലേക്ക് അയാളുടെ കൈ വെച്ചപ്പോൾ.</div><div><br /></div><div> നിശാൽ യുവാവിന്റെ കൈ തട്ടിമാറ്റി .</div><div><br /></div><div>കോപിഷ്ഠനായ യുവാവ് ശക്തിയോടെ നിശാലിന്റെ ശിരസ്സ് തള്ളി.</div><div><br /></div><div> അയാളുടെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു. </div><div><br /></div><div>മുൻസീറ്റിലിരിക്കുന്ന യുവാവ്.</div><div><br /></div><div> ഒരു മദ്യകുപ്പിയെടുത്ത് മൂടി കടിച്ചുതുറന്ന്.</div><div><br /></div><div> ജലം പകർത്താത ആർത്തിയോടെ അൽപം കുടിച്ചതിനു ശേഷം വാഹനം ഓടിക്കുന്ന യുവാവിന് കൊടുത്തു ,</div><div><br /></div><div>യുവാക്കൾ നാലുപേരും മദ്യക്കുപ്പി ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാലിയാക്കി. </div><div><br /></div><div>അനാമിക യുവാവിന്റെ കൈ തട്ടിമാറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അനാമികയെ അയാളുടെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചുകൊണ്ടേയിരുന്നു .</div><div><br /></div><div>യുവാവിന്റെ പ്രവർത്തികൾ അസഹിനീയമായപ്പോൾ അനാമിക യുവാവിന്റെ കൈയിൽ കടിച്ചു,</div><div><br /></div><div> കടിയുടെ വേദനയിൽ യുവാവ് അനാമികയുടെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ട് ആക്രോശിച്ചു .</div><div><br /></div><div><div>,,അനങ്ങാതെയിരുന്നോളണം അല്ലെങ്കിൽ നീ എന്റെ തനിസ്വഭാവം അറിയും ,,</div><div><br /></div><div>യുവാവിന്റെ വാക്കുകൾ കേട്ട് മറ്റുയുവാക്കൾ ആർത്തട്ടഹസിച്ചു.</div><div><br /></div><div> നിശാലിന്റെ ജീവിതത്തിൽ ഇതുപോലെയുള്ള ക്രൂരന്മാരെകുറിച്ച് കേട്ടറിവുപോലുമില്ലായിരുന്നു .</div><div><br /></div><div>വാഹനം ടാറിട്ട പ്രധാനപാതയിൽ നിന്നും ചെമ്മൺപാതയിലേകെടുത്തപ്പോൾ നിശാൽ ചോദിച്ചു .</div><div><br /></div><div>,, നിങ്ങൾ ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നത്.</div><div><br /></div><div> ദയവുചെയ്ത് ഞങ്ങളെ ഇവിടെ ഇറക്കിവിടൂ.</div><div><br /></div><div>പണത്തിനുവേണ്ടിയാണെങ്കിൽ എൻ്റെ കൈവശമുള്ള മുഴുവൻ പണവും ഞാൻ നിങ്ങൾക്ക് തരാം ,,</div><div><br /></div><div>നിശാലിന്റെ വാക്കുകൾക്ക് .ഗ്യാങ്ങ് ലീഡറെന്നു തോന്നിപ്പിക്കുന്ന യുവാവാണ് മറുപടി പറഞ്ഞത് .</div><div><br /></div><div>,,പണം ആർക്കുവേണം.</div><div> പണം എൻ്റെ അപ്പൻ രാഷ്ട്രീയത്തിൽ നിന്നും ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്, </div><div><br /></div><div>ഞങ്ങൾ ജീവിതം ആസ്വദിക്കുന്നവരാണ്.</div><div><br /></div><div> ഞങ്ങൾ ശരീരത്തിൽ കുത്തിവയ്ക്കുന്ന സിറിഞ്ചിൽ നിന്നും സിരകളിൽ ലയിക്കുന്ന ഓരോ തുള്ളി മയക്കുമരുന്നും ഞങ്ങൾക്ക് ആനന്ദകരമാണ്. </div><div><br /></div><div>മറ്റുള്ളവരുടെ മാനസീക പിരിമുറുക്കം,</div><div><br /></div><div> ജീവിതത്തോടുള്ള കൊതി,</div><div><br /></div><div> ജീവിതം അവസാനിക്കുവാൻ പോകുന്നവന്റെ ജീവിതത്തിനായുള്ള കൊഞ്ചൽ, </div><div><br /></div><div>ശാരീരികമായി വേദനിപ്പിക്കലൊക്കെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആനന്ദം. </div></div><div><br /></div><div><br /></div> ഇന്നത്തെ ഞങ്ങളുടെ ഇര. നിങ്ങളാണ്.<div><br /></div><div> നിങ്ങൾക്കിനി ഞങ്ങളിൽ നിന്നും ഒരിക്കലും രക്ഷപെടുവാനാവില്ല ,,</div><div><br /></div><div>യുവാവിന്റെ അട്ടഹാസം കാറിനകത്ത് മുഴങ്ങിക്കൊണ്ടിരുന്നു .</div><div><br /></div><div>ക്ഷമയുടെ കടിഞ്ഞാൺ പൊട്ടിയ നിശാൽ വാഹനം ഓടിക്കുന്ന യുവാവിന്റെ കഴുത്തിന് കയറിപ്പിടിച്ചുകൊണ്ട് ആക്രോശിച്ചു .</div><div><br /></div><div>,, വാഹനം നിർത്തടാ .,,</div><div><br /></div><div>യുവാവിൽ നിന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ട്മായി</div><div>പാതയോരത്തുള്ള മരത്തിൽ ഇടിച്ചുനിന്നു, </div><div><br /></div><div>പുറകിലിരുന്ന യുവാവ് നിശാലിനെ ഡോർ തുറന്നു പുറത്തേക്ക് വലിച്ചുതാഴെയിട്ടു.</div><div><br /></div><div> തിരികെപോയി മദ്യകുപ്പിയെടുത്ത് നിശാലിന്റെ ശിരസിലടിച്ചുകൊണ്ടു പറഞ്ഞു .</div><div><br /></div>
,,പട്ടി കഴുവേറീടെ മോനെ ... നീ വലിയ ആളാകുന്നോ ,,<br /><br />നിശാലിന്റെ ശിരസ്സിൽ നിന്നും രക്തം വാർന്നൊഴുകി. ഈ സമയം അനാമികയും അഹല്യയും വാഹനത്തിൽ നിന്നും പുറത്തിറങ്ങി നിശാലിന്റെ അരികിലേക്കോടി. നിശാലിനെ യുവാക്കൾ കൂട്ടമായി മർദ്ധിക്കുകയായിരുന്നു . അനാമിക യുവാക്കളിൽ ഒരുവന്റെ കാലുപിടിച്ചു കറഞ്ഞുകേണു .<br /><br />,,ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത് ഞങ്ങളെ പോകുവാൻ അനുവദിക്കൂ ,,<br /><br /><div>മർദ്ദനംകൊണ്ട് അവശനായ നിശാൽ എഴുന്നേൽക്കുവാനാവാതെ നിലത്തുതന്നെ കിടന്നു.</div><div><br /></div><div> ശരീരമാകെ വേദനയാൽ അയാൾ പുളഞ്ഞു .</div><div><br /></div><div>വാഹനമോടിച്ചിരുന്ന യുവാവ് കാര്യമായ കേടുപാടുകൾ പറ്റാത്ത വാഹനം സ്റ്റാർട്ടാക്കി.</div><div><br /></div><div> റിവേഴ്സിൽ വന്ന് ബ്രൈക്കിട്ടു ചാടിയിറങ്ങി മറ്റുള്ള യുവാക്കളോട് ആജ്ഞാപിച്ചു .</div><div><br /></div><div>,,ഇവളുമാരെ വേഗം വാഹനത്തിൽ കയറ്റു. ഇയാൾ ഇവിടെ കിടക്കട്ടെ.</div><div><br /></div><div> നമുക്ക് പോകാം. നേരം പുലരുന്നതിനു മുന്നേ. നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് നിറവേറ്റണം ,,</div>
<div><br /></div><div><br /></div><div>അനാമികയെയും, അഹല്യയെയും ,കാറിനകത്തേക്കു വലിച്ചിട്ടതിനു ശേഷം.</div><div><br /></div><div> സിറിഞ്ചും മറ്റു സാമഗിരികളും എടുത്ത് വാഹനം സെൻട്രൽ ലോക് ചെയ്തു .</div><div><br /></div><div>നാലു യുവാക്കളും ബോണറ്റിനു ചുറ്റും നിന്നു.</div><div><br /></div><div> ഈസമയം വാഹനത്തിന് അകത്തുനിന്നുംഅമ്മയും,മകളും,</div><div>പ്രാണരക്ഷാർത്ഥം ചില്ലിൽ തട്ടി വാവിട്ടുകരയുകയായിരുന്നു.</div><div><br /></div><div>നിശാൽ എഴുനേൽക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്കതിനാവുന്നില്ല.</div><div><br /></div><div> നന്നേ പാടുപെട്ട് നിശാൽ കൈകൾ തറയിലൂന്നി നിന്നു,</div><div><br /></div><div> അതുകണ്ട ഒരു യുവാവ് നിശാലിന്റെ മുതുകിനു ചവിട്ടി വീണ്ടും അയാളെ മർദ്ദിച്ചു് അവശനാക്കി .</div><div><br /></div><div>യുവാക്കളിൽ ഒരുവൻ അലുമിനിയം ഫോയലിൽ .</div><div><br /></div><div>വെള്ള മയക്കുമരുന്ന് പൗഡറിട്ട്</div><div><br /></div><div> അലുമിനിയം ഫോയലിനു താഴെ സിഗരറ്റ്ലൈറ്റർ കത്തിച്ചു.</div><div><br /></div><div> പൗഡർ ദ്രാവകമാക്കി</div><div><br /></div><div> സിറിഞ്ചിലേക്ക് കുത്തിയെടുത്ത് ആദ്യം ഗ്യാങ് ലീഡർക്ക് നേരെ നീട്ടി .</div><div><br /></div><div>അയാളത് ഇടതുകൈയിൽ ചരട് കെട്ടി ഞരമ്പുകളെ ഉത്തേജിപ്പിച്ചു.</div><div><br /></div><div> മയക്കുമരുന്ന് സിരകളിലേക്ക് കുത്തിക്കയറ്റി .</div><div><br /></div><div>മറ്റുയുവാക്കളും ഓരോരുത്തരായി മയക്കുമരുന്ന് സിരകളിൽ കുത്തിക്കയറ്റിയതിനു ശേഷം.</div><div><br /></div><div> വാഹനത്തിൽ കയറി .</div><div><br /></div><div>വനാന്തരങ്ങളിലേക്കുള്ള പാതയിലൂടെ വാഹനം ചീറി പാഞ്ഞു പോയി.</div><div><br /></div><div>നിശാൽ നിസഹായനായി അലറിക്കരഞ്ഞു.</div><div><br /></div><div> അയാളുടെ രോദനം ആ വനത്തിൽ പക്ഷിമൃഗാദികൾ അല്ലാതെ മറ്റാരുംതന്നെ കേട്ടില്ല .</div><div><br /></div><div>നിശാൽ സർവ്വശക്തിയുമെടുത്ത് ഉയർത്തെഴുന്നേൽക്കുവാൻ ശ്രമിച്ചു.</div><div><br /></div><div> പക്ഷെ അയാൾക്ക് എഴുന്നേൽക്കുവാനായില്ല. </div><div><br /></div><div>ഇടതുകാലിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട് .</div><div><br /></div><div>നിലാവെളിച്ചത്തിൽ അയാൾ ചുറ്റുപാടും പരതി.</div><div><br /></div><div> അൽപം ദൂരത്തായി ഏതാനും മരക്കമ്പുകൾ കിടക്കുന്നത് അയാളുടെ കണ്ണിൽ ഉടക്കി.</div><div><br /></div><div> ഇടതുകാൽ നിലത്ത് കുത്തുവാനാവുന്നില്ല.</div><div><br /></div><div> അസഹനീയമായ വേദനയോടെ ഇഴഞ്ഞിഴഞ്ഞു അയാൾ മരക്കമ്പുകൾക്കരികിലെത്തി.</div><div><br /></div><div> ഊന്നി നടക്കുവാനാവുന്ന ഒരു മരക്കമ്പെടുത്ത് ഊന്നുവടിയായി ഉപയോഗിച്ചു.</div><div><br /></div><div> ഊന്നുവടിയുടെ സഹായത്താൽ അയാൾ പതിയെപ്പതിയെ പ്രധാനപാതയെ ലക്ഷ്യം വെച്ച് നടന്നു .</div><br />
<div>വേദന സഹിച്ചുകൊണ്ട് അയാൾ ഒരുവിധം പ്രധാനപാതയിലെത്തി.</div><div><br /></div><div> പക്ഷെ ആ വഴിയൊന്നും വാഹനങ്ങൾ പോകുന്നുണ്ടായിരുന്നില്ല .</div><div><br /></div><div>നേരം പുലരാൻ ഇനിയും മണിക്കൂറുകൾ കഴിയണം.</div><div><br /></div><div> മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ദൂരെനിന്നും ഒരു വാഹനം വരുന്നത് അയാൾ കണ്ടു.</div><div><br /></div><div> റോഡിനു കുറുകെ കയറിനിന്ന് അയാൾ കൈവീശി.</div><div><br /></div><div> വേഗത്തിൽ വന്നിരുന്ന വാഹനം അയാളുടെ അരികിൽ സ്റ്റഡൻബ്രേയ്ക്കിട്ടു നിന്നു.</div><div><br /></div><div> അതൊരു പാൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു.</div><div><br /></div><div> വാഹനത്തിൽ രണ്ടുപേരുണ്ട്.</div><div><br /></div><div> ഡ്രൈവറും സഹായിയും,</div><div><br /></div><div>നിശാൽ ഊന്നി ഊന്നി ഡ്രൈവറുടെ അരികിലേക്ക് പോയി.</div><div><br /></div><div> അയാളുടെ ദുരാവസ്ഥ വിവരിച്ചു .</div><div><br /></div><div>നിശാലിന്റെ വാക്കുകൾക്കൊടുവിൽ ഡ്രൈവർ പറഞ്ഞു .</div><br />
<br /><div><br /></div><div>,, ഇവിടെ ഇതിനു മുമ്പും.</div><div><br /></div><div> ഇങ്ങിനെയൊക്കെ ഉണ്ടായിട്ടുണ്ട്,</div><div><br /></div><div> പക്ഷെ പ്രതികളെ പിടിക്കുകയോ ശിക്ഷിക്കുകയോ ഉണ്ടായിട്ടില്ല.</div><div><br /></div><div> മനസാക്ഷി മരവിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ഉന്നതന്മാരുടെ മക്കളാണ് സാറെ .</div><div><br /></div><div>ഞങ്ങൾ പോകുന്ന വഴിയിലാണ് ഫോറസ്റ്റോഫിസ് </div><div><br /></div><div>സാറിനെ ഞങ്ങൾ അവിടെ ഇറക്കിവിടാം.</div><div><br /></div><div> അവർ സാറിനെ സഹായിക്കും ,,</div><div><br /></div><div>നിശാൽ വാഹനത്തിൽ കയറിയിരുന്നു .</div><div><br /></div><div>കോടമഞ്ഞിനാൽ ഡ്രൈവറുടെയും സഹായിയുടെയും ശരീരം തണുത്തുമരവിക്കുന്നുണ്ടെങ്കിലും.</div><div><br /></div><div> നിശാലിന്റെ ശരീരമാസകലം വിയർപ്പുകണങ്ങൾ പൊടിയുന്നുണ്ടായിരുന്നു .</div><div><br /></div><div>ഭാര്യയുടെയും,മകളുടെയും അവസ്ഥയെകുറിച്ചുള്ള ചിന്തകൾ അയാളെ അസ്വസ്ഥനാക്കികൊണ്ടേയിരുന്നു .</div><div><br /></div><div>ഫോറെസ്റ്റ് , ഓഫിസിൽ കയറി കാര്യം പറഞ്ഞപ്പോൾ അവിടത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു .</div><div><br /></div><div>,, താങ്കളുടെ കാലിന് സാരമായ പരിക്കുപറ്റിയിട്ടുണ്ട്.</div><div><br /></div><div> താങ്കളെ ഞങ്ങൾ ആദ്യം ആശുപത്രിയിൽ എത്തിക്കാം</div><div><br /></div><div> എന്നിട്ട് ഞങ്ങൾ താങ്കളുടെ കുടുംബത്തെ തിരയാം ,,,</div>
<div>.</div><div><br /></div><div>,, അതുവേണ്ട സാറെ</div><div><br /></div><div> എന്റെ വേദനകൾ ഞാൻ സഹിച്ചോളാം </div><div><br /></div><div>എനിക്ക് എന്റെ ഭാര്യയെയും മകളെയും എത്രയും പെട്ടന്ന് കണ്ടെത്തണം</div><div><br /></div><div> ആ ദ്രോഹികൾ </div><div><br /></div><div>അവർ അല്പംപോലും മനഃസാക്ഷിയില്ലാത്തവരാണ്</div><div><br /></div><div> എന്നെ സഹായിക്കു...... പ്ലീസ് ,,</div><div><br /></div><div>അപ്പോഴും ഇടതുകാൽ അയാൾക്ക് നിലത്ത് കുത്തുവാൻ പറ്റുന്നുണ്ടായിരുന്നില്ല.</div><div><br /></div><div> രണ്ട് ഉദ്യോഗസ്ഥരും നിശാലും ജീപ്പിൽ കയറി</div><div><br /></div><div> യുവാക്കളുടെ വാഹനം പോയ ചെമ്മൺ പാതയിലൂടെ കുറെയേറെ ദൂരം പോയെങ്കിലും</div><div><br /></div><div> വാഹനമോ യുവാക്കളെയോ കണ്ടത്തെനായില്ല.</div><div><br /></div><div> നേരം പുലരുന്നതുവരെ പല ദിക്കിലും അന്വേഷിച്ചുവെങ്കിലും </div><div><br /></div><div> ഒരു തുമ്പും കിട്ടിയില്ല </div><div><br /></div><div>ഏഴുമണിയായപ്പോഴേക്കും നിശാലിന്റെ ഇടതുകാൽപാതത്തിൽ നീര് നിറഞ്ഞിരുന്നു.</div><div>ഉദ്യോഗസ്ഥർ അയാളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</div><div><br /></div><div> .ഉദ്യോഗസ്ഥൻ പോകുവാൻ നേരം നിശാലിനോട് പറഞ്ഞു </div>
<div>,, ഞങ്ങൾ താങ്കളുടെ കുടുംബത്തെ അന്വേഷിക്കുന്നുണ്ട്.</div><div><br /></div><div> എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാം ,,</div><div><br /></div><div>,,സാർ എനിക്ക് ഒരു ഉപകാരം ചെയ്യണം.</div><div><br /></div><div> എൻ്റെ മൊബൈൽഫോൺ എൻ്റെ വാഹനത്തിലുണ്ട്</div><div><br /></div><div> അതെടുത്ത് ഇവിടെ എത്തിച്ചുതന്നാൽ വളരെ ഉപകാരമായിരിക്കും.</div><div><br /></div><div> പഴശ്ശി ഗുഹയുടെ അടുത്തായി പ്രധാനപാതയുടെ ഓരത്തായി വാഹനം കിടപ്പുണ്ട് ,,</div><div><br /></div><div>നിശാൽ പോക്കറ്റിൽ നിന്നും വാഹനത്തിന്റെ താക്കോലെടുത്ത് ഉദ്യോഗസ്ഥന്റെ നേരെ നീട്ടി .</div><div><br /></div><div>ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ </div><div><br /></div><div>ഇടതുകാലിന് പ്ലാസ്റ്റർ ഇടണം എന്നുപറഞ്ഞു.</div><div><br /></div><div> ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് പ്ലാസ്റ്റർ ഇട്ടു കഴിഞ്ഞത്.</div><div><br /></div><div> അതിനിടയ്ക്ക് ഫോറെസ്റ്റ് ഉദ്യോഗസ്ഥൻ മൊബൈൽഫോണും, താക്കോലും നിശാലിന് കൊണ്ടുവന്നു കൊടുത്തു. </div><div><br /></div><div>അപ്പോൾ നിശാൽ മൊബൈൽ ഫോൺ നമ്പർ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.</div><div><br /></div><div> നിശാലിനെ ആശുപത്രിയിൽ നിന്നും പോകുവാൻ അധികൃതർ സമ്മതിച്ചില്ല.</div><div><br /></div><div> അയാൾക്ക് വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർ പറഞ്ഞു .</div><div><br /></div><div>വിങ്ങുന്ന മനസുമായി അയാൾ ആശുപത്രി കിടക്കയിൽ എന്ത് ചെയ്യണം</div><div>എന്നറിയാതെ കിടന്നു .</div><div><br /></div><div>.മണിക്കൂറുകൾക്കു ശേഷം ഒരു ആംബുലൻസ് ആശുപത്രിയിലേക്കെത്തി.</div><div><br /></div><div> അവിടെ ഡ്യൂട്ടിയിലുള്ള നഴ്സാണ് നിശാലിനോട് കാര്യം വന്നു പറഞ്ഞത്.</div><div>,, സാർ ...അവശരായ ഒരു അമ്മയെയും മകളെയും</div><div>വനത്തിൽ വിറകുശേകരിക്കാൻ പോയവർ ഇവിടെ എത്തിച്ചിട്ടുണ്ട് .</div><div><br /></div><div>അവരെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് </div><div><br /></div><div> സാറൊന്നു വന്നുനോക്കു.</div><div><br /></div><div> ഒരുപക്ഷെ അവർ സാറിന്റെ ഭാര്യയും മകളുമായിരിക്കും ,,</div><br />
<div>നിശാൽ എഴുനേറ്റു നടക്കുവാൻ മുതിർന്നപ്പോൾ നഴ്സ് പറഞ്ഞു</div><div><br /></div><br />
<br />
,, സാർ ഈ അവസ്ഥയിൽ നടക്കരുത് ഞാൻ വീൽചെയർ എടുത്തുവരാം ,,<br />
<div>ഉടനെത്തന്നെ നഴ്സ് വീൽചെയറുമായി വന്നു</div><div><br /></div><div> അയാളെ വീൽചെയറിലേക്കിരിക്കാൻ നഴ്സ് സഹായിച്ചു .</div><div><br /></div><div>ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ മുഴങ്ങുകയാണ് .</div><div><br /></div><div> .അത്യാഹിതവിഭാഗത്തിൽ അയാൾ കണ്ടു.</div><div><br /></div><div> അബോധാവസ്ഥയിലായ മകളും അർദ്ധബോധാവസ്ഥയിലായ ഭാര്യയും,</div><div><br /></div><div> ഒരു രാത്രികൊണ്ട് ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു.</div><div><br /></div><div> എന്തൊക്കെയാണ് സംഭവിച്ചത്</div><div><br /></div><div> എത്ര കൊടും ക്രൂരതകൾ ഭാര്യയും മകളും അനുഭവിച്ചിട്ടുണ്ടാകും.</div><div><br /></div><div> അറിഞ്ഞുകൊണ്ട് ഇന്നേവരെ ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത.</div><div><br /></div><div> തനിക്കും കുടുംബത്തിനും എന്താണ് ഇങ്ങിനെയൊക്കെ അനുഭവിക്കേണ്ടി വന്നത്.</div><div><br /></div><div> ആ ദ്രോഹികളെ ഇനിയും ജീവിക്കുവാൻ അനുവദിച്ചുകൂടാ..</div><div><br /></div><div> നിയമത്തിൻ്റെ വഴിക്കുപോയാൽ അവർ ശിക്ഷിക്കപെടുമോ ?</div><div><br /></div><div> ഉന്നതരുടെ മക്കൾ.</div><div><br /></div><div> ശിക്ഷ അർഹിക്കുന്നവരല്ലേ?</div><div><br /></div><div> അവർക്കെന്താണ് വേറെ നീതി.</div><div><br /></div><div> ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാളുടെ മനസിനെകുത്തിനോവിച്ചുകൊണ്ടേയിരുന്നു.</div><div><br /></div><div> ഭാര്യയും മകളും ബോധാവസ്ഥയിൽ ആയെങ്കിലും.</div><div><br /></div><div> അയാൾക്കവരോട് ഒന്നും ചോദിക്കുവാനായില്ല .</div><div><br /></div><div>അനാമിക ഒന്നും ഉരിയാടുന്നില്ല.</div><div><br /></div><div> മരവിച്ച മനസുമായി അവൾ കിടക്കുകയാണ്.</div><div><br /></div><div> മകൾ അയാളെ കണ്ടപ്പോൾ ഒരുപാടു നേരം കരഞ്ഞു. </div><div><div> .ഏതാനും മണിക്കൂറുകൾക്കകം സ്ഥലം എസ് ഐയും പോലീസുകാരും തെളിവെടുപ്പിനായി ആശുപത്രിയിൽ എത്തി.</div><div><br /></div><div> ഭാര്യയോടും,മകളോടും,കുറെയേറെ ചോദ്യങ്ങൾ അവർ ചോദിച്ചു .</div><div><br /></div><div> തെളിവെടുപ്പിന് ശേഷം എസ് ഐ , </div><div> നിശാ ലിന്റെ അരികിൽ വന്നുപറഞ്ഞു .</div><div><br /></div><div>,, ഞങ്ങൾ പ്രതികളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് .</div><div><br /></div><div>ഞങ്ങൾ അവരെ പിടിക്കുകതന്നെചെയ്യും .</div><div><br /></div><div>മെഡിക്കൽ റിപ്പോർട്ട് പ്രകാരം താങ്കളുടെ ഭാര്യയും,മകളും കൂട്ട മാനഭംഗത്തിന് ഇരയായിട്ടുണ്ട്.</div><div><br /></div><div> നാളെ നിങ്ങൾ കോടതിയിൽ ഹാജരായതിനു ശേഷം സ്വദേശത്തേക്ക് മടങ്ങി പോകാം.</div><div><br /></div><div> പിന്നെ കേസ് വിളിക്കുമ്പോൾ കോടതിയിൽ ഹാജരായാൽ മതി ,,</div><div><br /></div><div>നിശാൽ അൽപനേരം മീശയുടെ തുമ്പ് വലിച്ചുകൊണ്ടിരുന്നു.</div><div><br /></div><div>അയാൾ പല്ലുകൾ കടിക്കുന്നുണ്ടായിരുന്നു </div><div><br /></div><div>,, സാറെന്താ പറഞ്ഞത്</div><div><br /></div><div> ഞങ്ങൾ കോടതിയിൽ ഹാജരാവണം എന്നോ ?</div><div><br /></div><div>ഞങ്ങളാണോ പ്രതികൾ</div><div><br /></div><div> ഞങ്ങൾക്ക് പരാതിയില്ല.</div><div><br /></div><div> പരാതിപ്പെട്ടാലും അവന്മാരെയൊന്നും നിങ്ങൾ അറസ്റ്റ് ചെയ്യില്ല.</div><div><br /></div><div> ഇതുപോലെയുള്ള എത്ര കേസുകൾ തെളിയാതെ പോയിരിക്കുന്നു.</div><div><br /></div><div> .മാധ്യമങ്ങൾക്ക് വാർത്തയാക്കാൻ ദയവുചെയ്ത് എൻ്റെ കുടുംബത്തിനെ ഇട്ടുകൊടുക്കരുത്.</div></div><div><br /></div><div><br /></div> . ഇതൊരു നിസ്സഹായനായ പിതാവിൻ്റെ അപേക്ഷയാണ് സർ <div><br /></div><div> പ്ലസ് വണ്ണിന് പഠിക്കുന്ന എൻ്റെ മകളുടെ ഭാവി ഇനിയെന്താകും.</div><div><br /></div><div> ഞങ്ങളിനി സമൂഹത്തിനു മുന്നിൽ എങ്ങിനെ ജീവിക്കും സാറെ ,,</div><div><br /></div><div>എസ് ഐ ക്ക് നിശാലിന്റെ വാക്കുകൾ അത്രയങ്ങു രസിച്ചില്ല</div><div><br /></div><div>,, നിങ്ങൾ നിയമം കൈയിലെടുക്കുവാൻ ശ്രമിക്കുകയാണോ ?</div><div><br /></div><div> നിങ്ങളുടെ മാനസീക വേദന എനിക്ക് മനസിലാകും.</div><div><br /></div><div> പക്ഷെ ഈ രാജ്യത്ത് നിയമങ്ങളുണ്ട് </div><div><br /></div><div> അതുപ്രകാരമേ ഞങ്ങൾക്ക് ജോലി ചെയ്യുവാനാകു .</div><div><br /></div><div>എന്ത് ക്രിമിനൽ കേസുകളും ആശുപത്രയിൽ എത്തിയാൽ </div><div><br /></div><div>ആശുപത്രിയിൽ നിന്നും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കും.</div><div><br /></div><div> അതുപ്രകാരം ഞങ്ങൾക്ക് കേസെടുക്കാതെയിരിക്കാൻ നിർവാഹമില്ല.</div><div><br /></div><div> നിങ്ങൾ നാളെ കോടതിയിൽ ഹാജരാകണം ,,</div>
<br /></div><div>
<div>എസ് ഐയും, പോലീസുകാരും, </div><div>തിരികെ പോയി </div><div><br /></div><div> സിരകളിലെ രക്തം കട്ടപിടിക്കുന്നതുപോലെ നിശാലിന് അനുഭവപെട്ടു .</div><div><br /></div><div>അവരെ കണ്ടെത്തണം ആ ദ്രോഹികളെ താൻ തന്നെ ഇല്ലാതെയാക്കണം.</div><div><br /></div><div> പോലീസ് പിടിച്ചാലും അവർക്കൊന്നും കാര്യമായ ശിക്ഷ ലഭിക്കുവാൻ പോകുന്നില്ല.</div><div><br /></div><div> തൻ്റെ ശിഷ്ടകാലം പ്രതികാരത്തിനുള്ളതാണ്.</div><div><br /></div><div> നാലെണ്ണത്തിനേയും കൊന്ന് കൊക്കയിൽ തള്ളണം .</div><div><br /></div><div>അയാൾ വീൽ ചെയറിൽ </div><div><br /></div><div>മകളുടെ കട്ടിലിനരികിലേക്കുപോയി.</div><div><br /></div><div> അയാൾ മകളുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു.</div><div><br /></div><div>അപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .</div><div><br /></div><div> പ്രതികാരത്തിൻ്റെ തീ ജ്വാല അയാളുടെ മനസ്സിൽ ജ്വലിച്ചുകൊണ്ടേയിരുന്നു .</div><div> </div><div><br /></div><div> ശുഭം</div>
<br /></div>
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com2tag:blogger.com,1999:blog-261925465399990970.post-88423022601345702392020-01-25T15:32:00.000+03:002020-03-19T15:20:54.373+03:00കഥ.അഖീഖത്ത് <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQllUrbqKRVT8uSh4le-AyxCjcQuIH2oR8BGJHXdsVqXCJv7jU6tpDSRf_T_hTmRW1S4qbVSwaBpvke9r0SZAsQEcS8MCidgUvmG-BmhzzwkE5M1ClgN4B-9IFNPztlF4gUSeiBtli0EY/s1600/addtext_com_MTMxNzE5Nzcw.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1024" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQllUrbqKRVT8uSh4le-AyxCjcQuIH2oR8BGJHXdsVqXCJv7jU6tpDSRf_T_hTmRW1S4qbVSwaBpvke9r0SZAsQEcS8MCidgUvmG-BmhzzwkE5M1ClgN4B-9IFNPztlF4gUSeiBtli0EY/s640/addtext_com_MTMxNzE5Nzcw.jpg" width="640" /></a></div>
<br />
<br />
കർക്കടക മാസത്തിലെ ഒരു നാൾ നേരം പുലരുവാനായി മെത്തയിൽതന്നെ കിടക്കുകയാണ് പതിനൊന്നാം വയസ്സുകാരി ആയിഷ. കുറേയേറെ നേരമായി അവൾ ഉറക്കമുണർന്നിട്ട് . മസ്ജിദിൽ നിന്നുള്ള സുബഹി ബാങ്ക് വിളിയുടെ അലയൊലിയാണ് നിദ്രയിൽ നിന്നും അവളെ ഉണർത്തിയത് .ബാങ്ക് വിളിയുടെ മുന്നേതന്നെ വാപ്പ ബക്കർ മസ്ജിദിലേക്കും, ഉമ്മ കദീജ അടുക്കളയിലേക്കും പോയതിനാൽ അവൾ കിടപ്പുമുറിയിൽ തനിച്ചാണ് .ബക്കറിന് കവലയിൽ പലചരക്കു വ്യാപാരമാണ്. അയാൾക്ക് രണ്ടു പെൺമക്കൾ. മൂത്തവൾ ഫാത്തിമയും ,ഇളയവൾ ആയിഷയും , കഴിഞ്ഞ വർഷമാണ് ഫാത്തിമ വിവാഹിതയായത് .ഭർത്താവ് ഷുക്കൂറിന് ഗൾഫിലാണ് ജോലി. ഫാത്തിമയിപ്പോൾ ഭർത്താവിന്റെ വീട്ടിലാണുള്ളത് .ആയിഷ എഴുന്നേറ്റ് ജാലകപാളി പാതി തുറന്ന് പുറത്തേക്കുനോക്കി. കൂരിരുട്ട് പുറത്തെകാഴ്ച അവളിൽ ഭയം ഉളവാക്കിയതിനാലാവണം ജാലകപാളി കൊട്ടിയടച്ചവൾ അടുക്കളയിലേക്കുനടന്നത് .ഇരുട്ട് അവൾക്കെന്നും ഭയമാണ് ഇരുട്ടിനെ ഇത്രയധികം ഭയക്കുവാനുള്ള കാരണം വെല്ലിമ്മ പറഞ്ഞുതന്ന കഥകളിലെ ഇരുട്ടിൽ മാത്രം സഞ്ചരിക്കുന്ന പ്രധാനകഥാപാത്രം കുറുമത്തിക്കാളിയാണ് . കുഞ്ഞുങ്ങളെ അങ്ങുദൂരെയുള്ള മലമുകളിലേക്ക് കൊണ്ടുപോയി രക്തംകുടിച്ചൂ കൊല്ലുമത്രേ കുറുമെത്തിക്കാളി ... നേരം പുലരുന്നതിനു മുൻപ് പാതിവില്ലാതെ അടുക്കളയിൽ ആയിഷയെ കണ്ട ഉമ്മ ചോദിച്ചു .<br />
<br />
,, ആയിഷക്കുട്ടി ഇന്നെന്തേ നേരത്തെ ഉറക്കമുണർന്നത് ? .മദ്രസയിൽപോകുവാൻ ഇനിയും നേരം കുറേയാവണം മോള് പോയി ഉറങ്ങിക്കോ നേരാവുമ്പോ ഉമ്മ വിളിക്കാം ,,<br />
<br />
ഉറക്കച്ചടവോടെ ആയിഷ പറഞ്ഞു .<br />
<br />
,, എൻ്റെ ഉറക്കമെല്ലാം പോയി ഉമ്മ . നമ്മുടെ ആട്ടിൻകുട്ടിയുടെ കാര്യമോർത്തിട്ട് എനിക്ക് ശെരിക്കും ഉറങ്ങുവാനെകഴിഞ്ഞിട്ടില്ല . ആട്ടിൻകുട്ടിയുടെ കാലിലെ വേദന ഇപ്പോൾ മാറിയിട്ടുണ്ടാവുമോ?... എന്നാലും ഉമ്മാടെ കാരണം തന്നെയാണ് ആട്ടിൻകുട്ടിയുടെ കാലൊടിഞ്ഞത് ,,<br />
<br />
ആയിഷയുടെ വാക്കുകൾ ഉമ്മയിൽ ചിരിയുണർത്തി<br />
<br />
,, ആ...ആ ..ആ.. ഇതാപ്പോ നന്നായത് അത് തുള്ളിച്ചാടി കരിങ്കല്ലുകൂട്ടത്തിൽ പോയി കാല് കുടിങ്ങിയത്കൊണ്ടല്ലേ . എൻ്റെ കുറ്റംകൊണ്ടാണോ അതിനു പരുക്കുപറ്റിയത് അതിന്റെ കാലൊന്നും ഒടിഞ്ഞിട്ടുണ്ടാവില്ല . ചെറിയൊരു ഉളുക്ക് പറ്റിയിട്ടേ ഉണ്ടാകു.അല്ലെങ്കിലും ആ ആട്ടിൻക്കുട്ടിക്ക് ഇത്തിരി കുറുമ്പ് കൂടുതലാ ഇനിമുതൽ അതിനെ കെട്ടിയിടണം ,,<br />
<br />
ആയിഷയുടെ വേവലാതി ആട്ടിൻകുട്ടിയുടെ കാലൊടിഞ്ഞിട്ടുണ്ടാകുമോ എന്നതായിരുന്നു അതവൾ ഉമ്മയോട് പറഞ്ഞു.<br />
<br />
,,അതിൻ്റെ കാലൊടിഞ്ഞിട്ടുണ്ടാകും. അതോണ്ടല്ലേ അതിനുശെരിക്കും നടക്കാൻ പറ്റാണ്ടായത് .ഞാൻ ഉമ്മാനോട് പറഞ്ഞതല്ലേ അതിനെ ആശുപത്രീല് കൊണ്ടോകാന്ന് .മനുഷ്യന്മാർക്ക് എന്തെങ്കിലും പറ്റിയാല്‍ ആശുപത്രീല് വേഗം കൊണ്ടൊകൂല്ലേ...... അതുപോലെ നമ്മുടെ വീട്ടിലെ ആടിന് എന്തെകിലും പറ്റിയാല്‍ അതിനേംആശുപത്രീല് കൊണ്ടോണം അങ്ങനെയാണ് വേണ്ടത് ഞാൻ പറഞ്ഞിട്ട് ഉമ്മ കേൾക്കണ്ടല്ലേ ആ പാവത്തിന് ഇങ്ങനത്തെ ഗതിവന്നത് ,,<br />
<br />
,, അയിഷാ .....എൻ്റെ പണി മെനെക്കെടുത്താണ്ട് പോണുണ്ടോ അടുക്കളെന്ന് ,,<br />
<br />
ഉമ്മയുടെ വാക്കുകൾക്ക് ദേഷ്യത്തിന്റെ ചുവയുള്ളതുകൊണ്ടാവണം ആയിഷ തിരികെ കിടപ്പുമുറിയിൽ തന്നെ പോയികിടന്നു .കിടത്തത്തിൽ ആട്ടിൻകുട്ടിയെ കുറിച്ചുമാത്രമായിരുന്നു അവളുടെ ചിന്ത .പതിയെഅവൾ ഉറക്കത്തിലേക്കുവഴുതിവീണു . ആട്ടിൻകുട്ടിയെ അവൾക്കൊരുപാട് ഇഷ്ടമാണ് മസ്ജിദിലെ റാത്തീബിന് ആരോ നിയ്യത്ത് ചെയ്തുകൊടുത്ത പെണ്ണാടിനെ വാപ്പ ലേലം ചെയ്തു വാങ്ങിയതാണ് . ആ ആടിന്റെ കടിഞ്ഞൂൽ പ്രസവത്തിൽ പിറന്ന മുട്ടനാടിൻ കുട്ടിക്കാണ് ഇന്നലെ പരുക്ക് പറ്റിയിരിക്കുന്നത് .ഒരു പഴയ ആട്ടിൻകൂട് വീട്ടിൽ ഉള്ളതുകൊണ്ടാണ് ബക്കർ ആടിനെ വാങ്ങിയത്. അയാളുടെ ഉമ്മയുള്ളപ്പോൾ വീട്ടിൽ ധാരാളം ആടുകളെ വളർത്തിയിരുന്നു .ഉമ്മയുടെ മരണശേഷം അയാൾ ആടുകളെ വിറ്റു ഒഴിവാക്കിയതാണ് .മസ്ജിദിൽ ലേലം വിളി നടക്കുമ്പോൾ അയാളും ആ ലേലത്തിൽ പങ്കെടുത്തു. അയാൾ പറഞ്ഞ തുകയ്ക്ക് കൂട്ടിവിളിക്കാൻ ആളില്ലാത്തതിനാൽ അയാൾക്ക് ആ ആടിനെ വാങ്ങിക്കേണ്ടി വന്നു .<br />
<br />
ആയിഷാക്ക് ആദ്യമൊക്കെ ആടിനെ പേടിയായിരുന്നു പക്ഷെ ആടിന് കുഞ്ഞു പിറന്നപ്പോൾ ആ കുഞ്ഞാട് ആയിഷയെ കണ്ടാൽ അവളുടെ അരികിലേക്ക് ഓടിവരികയും .അവളുടെ കാലിൽ തൊട്ട് തുള്ളിച്ചാടുകയും പതിവായിരുന്നു. പതിയെപ്പതിയെ അയിഷയും കുഞ്ഞാടും ഏറെ അടുത്തു .അവരുടെ തൊടിയിൽ രണ്ട് വലിയ പ്ലാവുകളുണ്ട് അതിൽനിന്നും പൊഴിയുന്ന പ്ലാവിലകൾ പെറുക്കി അവൾ ആടുകൾക്ക് നൽകും .രാവിലെ ആറേമുക്കാലിനാണ് അവൾ മദ്രസ്സയിൽ പോകുന്നത് വാപ്പ കടയിലേക്ക് പോകുമ്പോൾ ആയിഷയെ സൈക്കിളിൽ മദ്രസ്സയിൽ ആക്കിയിട്ടാണ് പോകുന്നത് .രാവിലെ മദ്രസ്സയിൽ പോകുന്നതിനു മുന്നേതന്നെ അവൾ പ്ലാവിലകൾ പെറുക്കിക്കൂട്ടി ആടുകൾക്ക് നൽകിയിട്ടാണ് പോകുന്നത് .ഒമ്പതുമണിക്ക് മദ്രസ്സ വിട്ടുവന്നാലും വിദ്യാലയത്തിലേക്ക് പോകുന്നതിനു മുന്നേ അവൾ ആടുകളുടെ അരികിൽ പോയി തലോടിയാണ് പോകുന്നത്<br />
.വിദ്യാലയത്തിൽ നിന്നും വന്നാൽപ്പിന്നെ സന്ധ്യയാവുന്നതുവരെ ആടുകളുടെ കൂടെത്തന്നെയാണ് അവളുടെ സഹവാസം .ഉമ്മയുടെ വാക്കുകൾ ഉറക്കമുണർത്തി .<br />
<br />
,, ആയിഷ നീ ഉറങ്ങുന്നില്ലാന്നു പറഞ്ഞിട്ട് വീണ്ടും കിടന്ന് ഉറങ്ങിയോ, ദേ എഴുന്നേറ്റ് കുളിച്ചിട്ട് വേഗം മദ്രസ്സയിൽ പോയെ. നേരം വൈകിയാൽ വാപ്പാന്റന്നു നല്ല തല്ല് കൊള്ളും ,,<br />
<br />
ആയിഷ നേരെയോടിയത് ആട്ടിൻകൂടിന്റെ അരികിലേക്കാണ്.ഇന്നലെ പെയ്ത മഴയുടെ ഓർമ്മപ്പെടുത്തലായി മുറ്റത്ത് <span style="background-color: white; color: #333333; font-family: "times new roman" , "times" , serif; font-size: 17px; white-space: pre-wrap;"> </span>വെള്ളം കെട്ടിക്കിടക്കുന്നുണ്ട് .അവൾ ആട്ടിന്‍കൂട് തുറന്ന് ആട്ടിൻകുട്ടിയെ എടുത്ത് അതിന്റെ പരുക്ക് പറ്റിയ കാലിൽ തടവിനോക്കി .ആട്ടിൻകുട്ടി വേദനകൊണ്ടു കരഞ്ഞു .അവൾ വേഗം പ്ലാവിലകൾ പെറുക്കിയെടുക്കാനായി ഓടി, അപ്പോഴേക്കും ഉമ്മ അടുക്കളയിൽ നിന്നും ആയിഷയെ മദ്രസ്സയിൽ പോകുവാൻ വിളിക്കുന്നുണ്ടായിരുന്നു.കുറച്ചു പ്ലാവിലകൾ പെറുക്കി ആട്ടിൻ കൂട്ടിലെ കുട്ടയിലേക്കിട്ട് അവൾ കുളിക്കുവാനായി ഓടി. കുളി കഴിഞ്ഞു പ്രാതൽ കഴിച്ചപ്പോഴേക്കും ഉപ്പയുടെ ശകാരം കേട്ടു .<br />
<br />
,, ബെല്ലടിക്കുന്നതിനു മുന്നെ മദ്രസ്സയിൽ പോകില്ലാന്ന് നിയ്യത്ത് എടുത്ത് നടക്കുകയാ എൻ്റെ മോള് , എടി ആയിഷേ ......... നീ വരുന്നുണ്ടാ ഞാൻ കുറേനേരായി നിന്നേം കത്തോണ്ട് നിക്കുന്നു ,,<br />
<br />
മദ്രസ്സയിലെ പുസ്തകങ്ങളും ഹിജാബും എടുത്തവൾ വാപ്പയുടെ അരികിലേക്കോടി ,സൈക്കളിന്റെ ടയറുകൾ കുണ്ടുകളിൽ കയറിയിറങ്ങുമ്പോൾ അവൾ നേരെയിരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യാത്രക്കിടയിൽ ആയിഷ പറഞ്ഞു .<br />
<br />
,,വാപ്പ നമ്മുടെ ആട്ടിൻകുട്ടിയുടെ കാലൊടിഞ്ഞിട്ടുണ്ടെന്നാ തോന്നുന്നത് .വാപ്പ ആട്ടിൻകുട്ടിയെ ആശുപത്രീല് കൊണ്ടോകോ ?,,<br />
<br />
വാപ്പ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത് .<br />
<br />
,,ഹാ ഹാ...ഹാ .. ഇതിപ്പോ നല്ല കഥയായി മൃഗങ്ങളുടെ കാലൊടിഞ്ഞാൽ ആരാ ആശുപത്രീല് കൊണ്ടോണത് . അത് രണ്ടോ ,മൂന്നോ, ദിവസം കഴിയുമ്പോ താനെയങ്ങു നേരെയാവും. എൻ്റെ കുട്ടീടെ ഓരോരോ ബേജാറുകളെയ് ,,<br />
<br />
അയാൾ ചിരിച്ചുകൊണ്ട് അവളെ തലോടി ഒരു കൈകൊണ്ടുള്ള സൈക്കിൾ നിയന്ത്രണം മൂലം സൈക്കിൾ തെന്നിവീണു വാപ്പയും മകളും നിലംപതിച്ചു .അയാൾ ചാടിയെഴുന്നേറ്റ് മകളെ എഴുന്നേൽക്കുവാൻ സഹായിച്ചുകൊണ്ടു പറഞ്ഞു .<br />
<br />
,, ഹാവു ....പടച്ചോൻ കാത്തു , രണ്ടാൾക്കും ഒന്നുംപറ്റാണ്ട് തടി കൈച്ചിലായി . അതെങ്ങനെ മനുഷ്യന്റെ ശ്രദ്ധതെറ്റിക്കാനായിട്ട് ഒന്നും മിണ്ടാതെ സൈക്കിളിനു പുറകിലിരിക്കൂലല്ലോ ...നൂറുകൂട്ടം സംശയങ്ങളാ എൻ്റെ കുട്ടിക്ക് ,,<br />
<br />
വീണത് ആരും കണ്ടില്ല എന്ന് ഉറപ്പുവരുത്തി വാപ്പയും മകളും യാത്ര തുടർന്നു .വാപ്പ പറഞ്ഞതുപോലെ രണ്ടു ദിവസംകൊണ്ടു ആട്ടിൻകുട്ടി തുള്ളിച്ചാടി നടക്കുവാൻ തുടങ്ങി. ആട്ടിൻകുട്ടിയുടെ കുസൃതികൾ ആയിഷയുടെ മനംകുളിർന്നു .ഏതാനും ദിവസങ്ങൾക്കകം അയൽവാസികളുടെ പരാതി മൂലം ആട്ടിൻ കുട്ടിയെ കയറിൽ ബന്ധസ്ഥനാക്കി .അയൽവാസികളുടെ ചെടികൾ തിന്നാലാണ് അട്ടിൻകുട്ടിയുടെ പ്രധാന വിനോദം . രണ്ടുമൂന്നു ദിവസം അട്ടികുട്ടി തന്നെ ബന്ധസ്ഥനാക്കിയതിൽ ഏതുനേരവും കരഞ്ഞുകൊണ്ടാണ് പ്രതിഷേധമറിയിച്ചത് . എന്നാലും ആയിഷയെ കാണുമ്പോൾ അവളെ തൊട്ടുരുമ്മി പ്രത്യകതരം ശബ്ദമുണ്ടാക്കി തുള്ളിച്ചാടും . കയറിന്റെ അറ്റംപിടിച്ചു ആയിഷ ആട്ടിൻകുട്ടിയെ പാടത്ത് പുല്ലുതീറ്റിക്കാൻ കൊണ്ടുപോകും. നാൾക്കുനാൾ ആയിഷയുടെയും ആട്ടിൻകുട്ടിയുടെയും സൗഹൃദം അധികരിച്ചുകൊണ്ടേയിരുന്നു .കുറേനാളുകൾക്കു ശേഷം ആയിഷയുടെ താത്തയെ എട്ടാംമാസം പ്രസവത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു .വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ് പുതിയ അതിഥിയെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട് .വാപ്പ പേരകുട്ടിക്കായി ആട്ടുതൊട്ടിൽ വരെ വാങ്ങിവെച്ചു .<br />
<br />
ഒൻപതാംമാസം താത്ത ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു .എന്തിനും ഏതിനും ആയിഷയെ ശ്രദ്ധിച്ചിരുന്ന ഉമ്മയിപ്പോൾ ഏതുനേരവും താത്തയുടെ കുഞ്ഞിന്റെ കൂടെയാണ് .ആയിഷയെ ആരും കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതവളുടെ കുഞ്ഞുമനസ്സിലിനെ വല്ലാതെ വേദനിപ്പിച്ചു അതിനാൽ അവളിപ്പോൾ ഏറെനേരവും അട്ടിൻകുട്ടിയുടെ പുറകെയാണ് .അവൾക്ക് അവളുടെ പ്രിയങ്കരനായ ആട് ആട്ടിൻകുട്ടിയാണെങ്കിലും ആ മുട്ടനാട് വളർന്നു നല്ല തൂക്കംവെച്ചിരുന്നു .വിദ്യാലയത്തിന് അവധിയുള്ള ദിവസങ്ങളിൽ അവൾ ഭക്ഷണം കഴിക്കുവാൻ മാത്രമാണ് വീട്ടിലേക്ക് കയറുന്നത് . താത്തയുടെ മകനെ അവൾക്ക് അത്രയങ്ങു പിടിച്ചിട്ടില്ല അതിനുള്ള കാരണം വീട്ടിൽ അരുവന്നാലും അവളോട് കുശലം പറഞ്ഞിരുന്നവർക്കൊക്കെ ഇപ്പോൾ താത്തയുടെ മകനെ കൊഞ്ചിക്കുവാനെ നേരമുള്ളൂ എന്നതാണ് .<br />
<br />
താത്തയുടെ പ്രസവം കഴിഞ്ഞു അഞ്ചാംനാൾ മസ്ജിദിലെ മുസലിയാർ സന്ധ്യക്കുശേഷം വീട്ടിൽ വന്നു .പഠിച്ചുകൊണ്ടിരുന്ന ആയിഷ വാപ്പയും മുസലിയാരും സംസാരിക്കുന്നത് കേട്ടിരുന്നു . മുസലിയാർ വാപ്പയുടെ ക്ഷണപ്രകാരം വന്നതാണ് .മുസലിയാർ വാപ്പയോടു പറഞ്ഞു .<br />
<br />
<br />
,,കുട്ടി ആണാണെങ്കിലും അല്ലെങ്കിലും പ്രസവശേഷം കുട്ടിയുടെ തലമുടി വടിച്ചു കളയല്‍ സുന്നത്താണ്. പ്രസവത്തിന്റെ ഏഴാം ദിവസം ചെയ്യലാണ് സുന്നത്ത്.കുട്ടിയുടെ തലയില്‍ നിന്ന് വടിച്ചെടുത്ത മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ സ്വദഖ ചെയ്യല്‍ സുന്നത്താണ്. സ്വര്‍ണ്ണം സ്വദഖ ചെയ്യലാണ് ഏറെ ഉത്തമം.കുട്ടിക്ക് വേണ്ടി അഖീഖ അറവ് പ്രധാന സുന്നത്താണ്. കുട്ടിയുടെ ജനനത്തിലുള്ള സന്തോഷ പ്രടകനവും പിതൃത്വവും കുടുംബവും വെളിപ്പെടുത്തലും അഖീഖയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടി അഖീഖക്ക് പകരം പണയത്തിലാണെന്നും അതിനാല്‍ കുട്ടിക്ക് വേണ്ടി അഖിഖ അറവ് നടത്തണമെന്നും നബി (സ്വ) പറഞ്ഞിരിക്കുന്നു .ഏഴാം ദിവസം നടത്തിയില്ലെങ്കില്‍ പതിനാല്, ഇരുപത്തൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതതങ്ങളായ ദിവസങ്ങളില്‍ പ്രസ്തുത കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്.,,<br />
<br />
മുസലിയാരുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ടതിനുശേഷം ബക്കർ ഒന്നുനിവർന്നിരുന്നു പറഞ്ഞു .<br />
<br />
,,അഖീഖ അറക്കൽ ഏറ്റവും ഉത്തമം ഏഴാംനാൾ അറക്കുന്നതല്ലേ ? ആ പോരിശ എന്തായാലും കളയണ്ട .ഇവിടെ ഒരു മുട്ടനാടുണ്ട് അതിനെയാണ് അഖീഖയായി അറക്കുവാൻ ഉദ്ദേശിക്കുന്നത് ,,<br />
<br />
അയാളുടെ വാക്കുകൾ മുഴുവനാകുന്നതിനുമുന്നേതന്നെ മുസലിയാർ പറഞ്ഞു .<br />
<br />
,, കഴിവുപോലെ ആടിനെയോ മൂരിയെയോ അറക്കാം ഇവിടെ മുട്ടനാട് ഉണ്ടെങ്കിൽ അതുമതി ,,<br />
<br />
ചായകുടിയും പ്രാർത്ഥനയും കഴിഞ്ഞാണ് മുസലിയാർ മടങ്ങിയത് .ആയിഷ ഉമ്മയുടെ അരികിലേക്ക് ഓടിച്ചെന്നു ചോദിച്ചു.<br />
<br />
,, ഉമ്മാ ആ മുസലിയാർ അറക്കുന്ന കാര്യം വാപ്പനോട് പറയുന്നുണ്ടായിരുന്നല്ലോ . എന്തിനെയാണ് അറക്കാൻ പോകുന്നത് .അറക്കുന്നത് പാപപമല്ലേ..... എന്തിനാ നമ്മൾ ഒരു ജീവൻ കളയുന്നത് ,,<br />
<br />
ഉമ്മ പറയുന്ന മറുപടി അയിഷാക്ക് സങ്കടം ഉണ്ടാക്കുന്നതാണ് എന്നതുകൊണ്ട് ഉമ്മയുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.<br />
<br />
,, അതുപിന്നെ നമ്മുടെ ഇസ്ലാമിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ ബലികൊടുക്കേണ്ടത് നിർബന്ധമാണ് ബലി കൊടുക്കുക എന്നാൽ ഭക്ഷ്യയോഗ്യമായ മൃഗത്തെ അറുത്ത് ബന്ധുക്കൾക്കും, പാവപ്പെട്ടവർക്കും, കൊടുക്കണം .ആയിഷ കുഞ്ഞായിരിക്കുമ്പോൾ അയിഷാക്കും അറത്തുകൊടുത്തുട്ടുണ്ടല്ലോ ,,<br />
<br />
ആയിഷയുടെ മുഖം സങ്കട മൂകമായിരുന്നു..<br />
<br />
,, അപ്പോൾ എന്തിനെയാണ് അറക്കുവാൻ പോകുന്നത് ,,<br />
<br />
ഉമ്മ അവളുടെ മുഖത്ത് നുള്ളിക്കൊണ്ടുപറഞ്ഞു .<br />
<br />
,, അതുപിന്നെ നമ്മുടെ മുട്ടനാടിനെത്തന്നെ തള്ളയാടിനെ അറക്കുവാനാവില്ലല്ലോ അത് ഇനിയും പ്രസവിക്കും അപ്പോൾ ആയിഷക്ക് കളിക്കാൻ കൂട്ടാവും ,,<br />
<br />
ആയിഷയുടെ മറുപടി അൽപം ദേഷ്യത്തിലായിരുന്നു .<br />
<br />
,, തള്ളയാട് പ്രസവിച്ചിട്ട് എന്തിനാ അതിനേം എല്ലാവരുംകൂടി ബലികൊടുക്കും ,,<br />
<br />
ആയിഷ കരഞ്ഞുകൊണ്ടോടി അവളുടെ പുറകെ ഉമ്മയും. ആയിഷ ആട്ടിൻകൂടിന്റെ അരികിൽ എത്തിയാണ് നിന്നത് നിലാവെളിച്ചത്തിൽ അവൾ മുട്ടനാടിനെ തലോടി നിന്നു .ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചുകൊണ്ടുപറഞ്ഞു .<br />
<br />
,,ഈ ഇരുട്ടത്ത് വല്ല വള്ളിജാതിയും കടിക്കാനാണോ ? നടക്ക് അകത്തേക്ക്.പഠിക്കേണ്ടസമയത്ത് ഓരോന്നും പറഞ്ഞുകൊണ്ടിരിക്കും .ഇരുട്ടത്ത് അവളുടെയൊരു ഓട്ടം .നല്ല അടികിട്ടാത്തതിന്റെ കുറവാ ഈകാട്ടികൂട്ടുന്നതൊക്കെ ,,<br />
<br />
ഉമ്മ അവളുടെ കൈ പിടിച്ചുവലിച്ചുകൊണ്ടു നടന്നു.ഇളം കൈകൾ വേദനിച്ചു ആയിഷ കരയുകയാണ് അവൾക്ക് കരച്ചിൽ നിയന്ത്രിക്കുവാനാകുന്നില്ല .തൻ്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയെ കൊല്ലുവാൻ പോകുകയാണ് .തന്നെകാണുമ്പോൾ തൻ്റെ കാലിൽ തട്ടി കുസൃതി കാട്ടുവാൻ ഇനിയവൻ ഉണ്ടാവുകകയില്ല.നാളെ എന്ന ദിവസംകഴിഞ്ഞാൽ കശാപ്പുകാരൻ അവൻ്റെ കഴുത്ത് കത്തിക്കൊണ്ടു മുറിക്കും ,അപ്പോൾ രക്തം ചീറ്റും ,അവൻ പിടഞ്ഞുപിടഞ്ഞു മരിക്കും . അവൻ പലരുടേയും ഭക്ഷണമായിമാറും .അവൻ ഈ ഭൂലോകത്തുനിന്നും ഇല്ലാതെയാകും . ഓർക്കുംതോറും അവളുടെ സങ്കടം കൂടിക്കൂടിവന്നു .നിയന്ത്രണം വിട്ടവൾ കരഞ്ഞു പക്ഷെ അവളുടെ കരച്ചിൽ ആരുംതന്നെ ചെവികൊണ്ടതില്ല.അപ്പോഴും ഉമ്മ അവളുടെ കൈപിടിച്ചുവലിച്ചു വീടിന് അകത്തേക്ക് കയറ്റുവാൻ ശ്രമിക്കുകയാണ് .തൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിനാലാവണം നിസ്സഹായതയുടെ നിലവിളി ആട്ടിൻകൂട്ടിൽ നിന്നും അലയടിച്ചുയർന്നു .<br />
<br />
ശുഭം<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com2tag:blogger.com,1999:blog-261925465399990970.post-90627022139311267982017-04-07T15:05:00.001+03:002020-01-26T15:06:56.456+03:00കഥ .പര്യാലോചന<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCIha8BsgoPZ2Mh2J2g0mRexKTP3R4gz2degr8deL-S38Blg10w3CUWmNnLb1o-ZnfuoTIwQchM9GQfb_FvYRJYraBZ38bd_6ifsc24UEF-NN-aqc8HWD2-Pu0_kBwGuOBgauJXpq3Oww/s1600/923caaca4467e5b6d34c57eec754cddb+%25282%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCIha8BsgoPZ2Mh2J2g0mRexKTP3R4gz2degr8deL-S38Blg10w3CUWmNnLb1o-ZnfuoTIwQchM9GQfb_FvYRJYraBZ38bd_6ifsc24UEF-NN-aqc8HWD2-Pu0_kBwGuOBgauJXpq3Oww/s1600/923caaca4467e5b6d34c57eec754cddb+%25282%2529.jpg" /></a></div>
<br />
<span style="background-color: white; color: #333333; font-family: "georgia" , "utopia" , "palatino linotype" , "palatino" , serif; font-size: 14.85px;"><br /></span>
പതിവുപോലെ സുമിത്ര പൂജാമുറിയില്‍ നിന്നും പൂമുഖത്തേക്ക് നടന്നു.അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്. ഉദയസൂര്യന്റെ ആഗമനത്തിന് ഇനിയും ഒരുപാടുനേരം കഴിയണം.പ്രാര്‍ത്ഥന ദിനചര്യയായി മാറിയത് മകന് ഗോപാലകൃഷ്ണന്റെ തിരോധാനം മുതല്ക്കാണ് . പ്രതീക്ഷ അവരുടെ മനസ്സില്‍ നിന്നും ഇനിയും അസ്തമിച്ചിട്ടില്ല.പൂമുഖത്തിരുന്നാല്‍ പടിപ്പുരവരെ നോട്ടമെത്തും. കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തെട്ട് കഴിഞ്ഞിരിക്കുന്നു .ജീവിതത്തിലെ ഓരോ ദിനരാത്രങ്ങളും കൊഴിഞ്ഞുപോയത് എത്രപെട്ടന്നാണ് .കാത്തിരിപ്പ് ദിനരാത്രങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ട് .ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് മകനെ കാണാതായ ദിവസം മുതല്‍ താന്‍ അനുഭവിക്കുന്ന മനോവേദന മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കട്ടെ . ആഗ്രഹിച്ചതിനെക്കാളും സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ മുത്തശ്ശി പറയുമായിരുന്നു.<br />
<br />
,,ഇശ്വര വിശ്വാസം വേണ്ടുവോളമുള്ള എന്റെ കുട്ടിക്ക് ഇശ്വര കൃപ എപ്പോഴുമുണ്ടാകും നേരായ ജീവിതപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇശ്വരന്റെ തുണ എപ്പോഴുമുണ്ടാകും .എന്റെ കുട്ടി പ്രാര്‍ത്ഥനകള്‍ ഒരിക്കലും മുടക്കരുത് ,,<br />
<br />
ബാല്യകാലത്ത് പ്രാര്‍ത്ഥനകള്‍ മുത്തശ്ശിയെ തൃപ്തിപ്പെടുത്തുവാനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് പ്രാര്‍ഥിക്കുന്നത് തന്റെ മകനെ കണ്മുന്നില് ഇശ്വരന് കാണിച്ചുതരും എന്ന വിശ്വാസത്തോടെ . സുമിത്രയുടെ മനസ്സിനെ ഉത്തരം ലഭിക്കാത്ത ചോദ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.മുത്തശ്ശി കാട്ടിതന്നനേരായ ജീവിത പാതയിലൂടെ ഇശ്വരവിശ്വാസത്തോടെ മാത്രമേ ഈ നിമിഷംവരെ ജീവിച്ചിട്ടുള്ളൂ .പിന്നെയെന്താണ് കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷമായി അസഹ്യമായ ദുരിതങ്ങള്‍ മാത്രം തന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് .ഈ ഭൂലോകത്ത് മകനെ നഷ്ടമായ ഏതു മാതാവിനാണ് ശിഷ്ടകാലം അസ്വസ്ഥമല്ലാത്ത ജീവിതം നയിക്കുവാനാവുന്നത് . മുത്തശ്ശി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഈയിടെയായി മനസ്സിലേക്ക് തികട്ടിവരുന്നുണ്ട്.<br />
<br />
,, എന്റെ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു സ്ത്രീക്കും സഹിക്കുവാനാവില്ല.എന്റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മുത്തശ്ശിക്കറിയാം . മുന്ജന്മപാപമാണ് എന്റെ കുട്ടിക്ക് ഈ ഗതി വന്നത് ഇശ്വരന്റെ പരീക്ഷണങ്ങളെ തളരാതെ നേരിടണം .പ്രാര്‍ഥനകളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.എന്റെ കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഇശ്വരന് അവനെ നിന്റെ കണ്മുന്നില് എത്തിച്ചുതരും ,,<br />
<br />
മുന്ജന്മപാപം മറ്റുള്ളവര്‍ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ താനെന്തിന് അനുഭവിക്കണം .ചില വിശ്വാസങ്ങളെ പൊരുത്തപ്പെടാന്‍ ആവുന്നില്ലായെങ്കിലും ഇശ്വരന് അതൊരു സത്യമാണ് . തുറന്നിട്ട ജാലകത്തിലൂടെ നനുത്ത കാറ്റ് സുമിത്രയെ തഴുകികൊണ്ടിരുന്നു.അവര്‍ ഓര്‍ക്കുകയായിരുന്നു അവരുടെ വിവാഹജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച്.സോമനാഥന് പെണ്ണുകാണാന്‍ വന്നപ്പോള്‍ കൂടിനിന്നവരില്‍ ചിലരൊക്കെ,, അയാള്‍ പഴമക്കാരനാണ് അയാള്‍ക്ക് പ്രായംകൂടുതലുണ്ട്,, എന്നൊക്കെ പറഞ്ഞുവെങ്കിലും അയാളുടെ നിഷ്കളങ്കമായ നോട്ടമാണ് സുമിത്രയെ ആകര്‍ഷിച്ചത് .പ്രായം കൂടുതലുണ്ട് എന്ന് പറഞ്ഞത് നേരുതന്നെയായിരുന്നു.ഇരുപതുകാരിയായ സുമിത്രയെ പെണ്ണുകാണാന്‍ വന്നയാള്‍ക്ക് മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്നു.,,ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും,, എന്ന് പറഞ്ഞ് മുത്തശ്ശി സുമിത്രയെ കുളക്കടവിലേക്ക് ക്ഷണിച്ചപ്പോള്‍ സോമനാഥനും കൂടെ ചെന്നു .,,നിങ്ങള്‍ സംസാരിക്കൂ,, എന്ന് പറഞ്ഞ് മുത്തശ്ശി തിരികെപ്പോയപ്പോള് സുമിത്രയുടെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ശരീരമാകെ ഇരച്ചുകയറുന്നുണ്ടായിരുന്നു.കുളക്കടവില്‍ പരിസരവാസികളായ ഏതാനും കുട്ടികള്‍ കുളിക്കുന്നുണ്ട് കുസൃതികള്‍ നോക്കിനിന്ന സുമിത്രയോട് സോമനാഥന് പറഞ്ഞു .<br />
<br />
,, എന്നെ ഇഷ്ടമായോ .....കുട്ടിക്ക് .സത്യം പറഞ്ഞാല്‍ എനിക്ക് പ്രായം അല്പം കൂടുതലുണ്ട് .ജീവിത പ്രാരാബ്ദങ്ങളാല്‍ വിവാഹത്തെക്കുറിച്ച് മറന്നു എന്ന് പറയുന്നതാവും ശെരി.കുഞ്ഞുനാളില്‍ അച്ഛന്റെ വേര്‍പാട് നിമിത്തം വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുവാനായിരുന്നു എന്റെ വിധി .കഴിഞ്ഞ വര്‍ഷം ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മുക്തനായി എന്ന് പറയാം ,,<br />
<br />
മനസ്സുതുറന്നുള്ള സംസാരവും നിഷ്കളങ്കമായ മുഖവും ,,എന്നെ ഇഷ്ടമായോ ?...,,എന്ന ചോദ്യത്തിന് അവള് തലയാട്ടി . ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും നടന്നു .മദ്രാസിലെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സോമനാഥന് സുമിത്രയെ മദ്രാസിലേക്ക് കൊണ്ടുപോയി .സന്തോഷപ്രദമായ അവരുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. എതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി. ആനന്ദകരമായ ജീവിതത്തില്‍ അവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ പിറന്നപ്പോള്‍ സുമിത്ര ഒരു ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.സുമിത്രയുടെ കാത്തിരിപ്പ് വെറുതെയായില്ല ഈശ്വരകടാക്ഷത്താല്‍ മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു.അവര്‍ അവനെ ഗോപാലകൃഷ്ണന് എന്ന് പേരിട്ടു .വഴക്ക് രഹിതമായിരുന്നു അവരുടെ ജീവിതം .ഗോപാലകൃഷ്ണന് അറുവയസ് പ്രായമായപ്പോഴാണ് ആ കുടുംബത്തിലെ സന്തോഷപ്രദമായ ജീവിതത്തിലേക്ക് ദുഃഖങ്ങളുടെ പെരുമഴ തോരാതെ പെയ്യാന്‍ തുടങ്ങിയത്.വിനോദസഞ്ചാരത്തിന് പോയ ആ കുടുംബത്തില്‍ നിന്നും ഗോപാലകൃഷ്ണനെ കാണാതെയായി .പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന <br />
ഗോപാലകൃഷ്ണനെ ദിവസങ്ങളോളം ആ പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല .<br />
<br />
പോലീസ് തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി.സുമിത്രയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല നാളിതുവരെ ഗോപാലകൃഷ്ണനെ കണ്ടെത്താനായില്ല.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു. തകര്‍ന്ന മനസ്സും കരഞ്ഞുകലങ്ങിയ ഇമകളുമായി സുമിത്ര മകനേയും കാത്തിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ന്നു അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചു .അനുയോജ്യമായ വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവാഹം നടത്തി . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സോമനാഥന് പറഞ്ഞു.<br />
<br />
,, ഇനി നമുക്ക് നാട്ടിലേക്ക് പോകാം .കാത്തിരിപ്പിന് ഇനി ഫലമുണ്ടാവുകയില്ല കാലം കുറെയേറെ ആയില്ലേ ഈ നഗരത്തിലെ ജീവിതം തുടങ്ങിയിട്ട്.,,<br />
<br />
പക്ഷെ സുമിത്രയ്ക്ക് നാട്ടിലേക്ക് പോകുവാന്‍ സമ്മതമായിരുന്നില്ല.ആറാം വയസിലാണ് ഗോപാലകൃഷ്ണനെ കാണാതെയാവുന്നത് .ആ കുരുന്നു മനസ്സില്‍ ഈ നഗരവും ഈ വീടുമേ ഓര്‍മ്മയില്‍ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു കാരണം .സുമിത്ര സോമനാഥനോട് കരഞ്ഞുകൊണ്ട് പറഞ്ഞു.<br />
,, അരുത് ഇവിടെ നിന്നും പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത് .നമ്മുടെ മോന് ഒരിക്കല്‍ തിരിച്ചുവരും എന്റെ പ്രാര്‍ത്ഥന ഇശ്വരന് കേള്‍ക്കുക തന്നെ ചെയ്യും ,,<br />
<br />
സോമനാഥന്റെ മനസ്സുമാറിയില്ല അയാളുടെ തിരുമാനം നാട്ടിലേക്ക് പോകുക എന്നത് തന്നെയായിരുന്നു .അവസാനം സുമിത്രയ്ക്കും സമ്മതിക്കേണ്ടി വന്നു . സോമനാഥനും സുമിത്രയും സ്വദേശത്തേക്ക് മടങ്ങി .വര്‍ഷങ്ങള്‍ക്കുശേഷം സോമനാഥനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.സുമിത്ര തികച്ചും ഒറ്റപെട്ടു എന്നാലും നൊന്തു പ്രസവിച്ച മകന്റെ തിരിച്ചുവരവിനായി സുമിത്ര കാത്തിരുന്നു .<br />
<br />
ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ സുമിത്രയ്ക്കുള്ളൂ .ഗോപാലകൃഷ്ണന്റെ തിരിച്ചുവരവ് എന്ന ഒരേയൊരു ഉത്തരം. പെണ്മക്കളില് ഇളയവള്‍ വിദേശത്ത് ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു.മൂത്തവള്‍ ഭര്‍ത്താവുമൊത്ത് മദ്രാസിലും .വിവാഹിതരായാല്‍ പെണ്മക്കള് ഭര്‍ത്താവിനോടൊപ്പമാണ് ജീവിക്കേണ്ടത് സോമനാഥന്റെ മരണശേഷം പെണ്മക്കള് അവരുടെ അരികിലേക്ക് സുമിത്രയെ ക്ഷണിച്ചതാണ് .സോമനാഥനെ അടക്കംചെയ്ത പുരയിടത്തില്‍ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ സുമിത്ര എങ്ങോട്ടും പോകില്ലായെന്ന് സോമനാഥന്റെ വേര്‍പാടിന്റെ അന്ന് തന്നെ മനസ്സില്‍ ശപഥം എടുത്തതാണ് .ആ ശപഥം നാളിതുവരെ സുമിത്ര തെറ്റിച്ചില്ല ശവകുടീരത്തിലെ എണ്ണ വിളക്കിലെ തിരി ഈ നിമിഷംവരെ അണഞ്ഞിട്ടില്ല പടിപ്പുരയില്‍ നിന്നും കാലൊച്ചകള്‍ കേള്‍ക്കുമ്പോള്‍ സുമിത്ര പ്രതീക്ഷയോടെ ഉമ്മറത്തെക്ക് ഓടിചെല്ലും .വരുന്നത് ഗോപാലകൃഷ്ണന് അല്ലായെന്ന് തിരിച്ചറിയുമ്പോള്‍ പ്രതീക്ഷയെ കറുത്ത തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടതുപോലെയാണ് സുമിത്രയ്ക്ക് തോന്നാറുള്ളത് .<br />
<br />
മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ എപ്പോഴും തികട്ടിവരും .തന്റെ ഗോപാലകൃഷ്ണന് ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും ,മക്കളില്ലാത്ത ഏതെങ്കിലും സംബന്നരായിരിക്കുമോ തന്റെ ഗോപാലകൃഷ്ണനെ എടുത്തുകൊണ്ടുപോയിരിക്കുക ? .ഇപ്പോള്‍ അവന് പഠിച്ച് ഉന്നത ജോലിക്കാരനായിരിക്കുമോ ?. അവനിപ്പോള്‍ വിവാഹിതനായിരിക്കുമോ ?, അവനിപ്പോള്‍ പിതാവായിരിക്കുമോ ?. അവനെ നൊന്ത് പ്രസവിച്ച അമ്മ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന് അവനറിയുന്നുണ്ടാകുമോ ?. അവനെയോര്‍ത്ത് ഓരോ നിമിഷവും മനംനൊന്ത് ജീവിക്കുന്ന ഈ അമ്മയെ കുറിച്ച് അവന് ഓര്‍ക്കുന്നുണ്ടാകുമോ ?. ഗോപാലകൃഷ്ണനെ കാണാതായത് മുതല്‍ ഇമകളില്‍ നിന്നും കണ്ണുനീര് പൊഴിയാത്ത ദിവസങ്ങള്‍ സുമിത്രയില്‍ അന്യമായിരുന്നു .പതിവുപോലെ പ്രതീക്ഷ കൈവിടാതെ സുമിത്ര പ്രാര്‍ത്ഥനയോടെ പടിപ്പുരയിലേക്ക് കണ്ണുംനട്ടിരുന്നു.<br />
ശുഭം<br />
<br />
rasheedthozhiyoor@gmail.com </div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com12tag:blogger.com,1999:blog-261925465399990970.post-74232888574191890302016-12-02T17:13:00.001+03:002017-06-05T00:07:25.384+03:00 കഥ.ജനിമൃതികള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDPedL0dXR5iWenOkc4AjgA8qz9nilhtfgmClUlTA9m9ZJuIab3cq6xjK1eieCzcya-AC5BSG-jTsjGdVW3aAhpfO8upw6HxgDRdKdz2gy1SGzf9UMeavmADP60KlvjxBjBoEdXlQLlWE/s1600/4x6-lonely-boy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDPedL0dXR5iWenOkc4AjgA8qz9nilhtfgmClUlTA9m9ZJuIab3cq6xjK1eieCzcya-AC5BSG-jTsjGdVW3aAhpfO8upw6HxgDRdKdz2gy1SGzf9UMeavmADP60KlvjxBjBoEdXlQLlWE/s1600/4x6-lonely-boy.jpg" /></a></div>
<br />
പുലര്‍കാലെ ഓലപ്പായയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുന്ന സാദിഖ്അലിയുടെ പാതങ്ങളില്‍ ശക്തിയോടെയുള്ള ചവിട്ടിനാല്‍ ,,എന്റെ ഉമ്മോ....,,എന്ന് അലറിവിളിച്ചുകൊണ്ട് സാദിഖ്അലി ചാടിയെഴുന്നേറ്റു തന്നെ ചവിട്ടിയയാളെ തുറിച്ചുനോക്കി.കൊമ്പന്മീശക്കാരന് ഉസ്മാനിക്ക മീശപിരിച്ച് ഗൌരവത്തോടെ തന്നെയും നോക്കി നില്‍പ്പാണ് .ഇരയെപ്പിടിക്കുന്ന സിംഹത്തെപ്പോലെയായിരുന്നു അപ്പോൾ അയാളുടെ ഭാവം . ഉസ്മാനിക്കയെ സാദിഖ് അലിക്ക് വെറുപ്പാണ് കാരണം . വാപ്പയുടെ ആക്ക്രി കച്ചവടത്തില്‍ സഹായിയായിരുന്ന അയാള്‍ ഉമ്മയെ വശീകരിച്ച് അയാളുടെ കാമുകിയാക്കിയതാണ് .സാദിഖിന്റെ വാപ്പ അലി
നാൽപ്പതാം വയസ്സിലാണ് വിവാഹിതനായത്.വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം സാദിഖ്
പിറന്നു.ഇപ്പോള്‍ സാദിഖിന് പ്രായം പതിമൂന്ന് വയസ്സ് കഴിഞ്ഞു .അവരുടെ
സന്തോഷപ്രദമായ ജീവിതത്തിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് വാപ്പയുടെ സഹായിയായി
ഉസ്മാനിക്ക കടന്നുവരുന്നത്.<br />
<br />
<div>
<br /></div>
<div>
അലിയുടെ ഓലമേഞ്ഞ പുരയുടെ ചായ്പ്പിലാണ് ഉസ്മാനിക്ക അന്തിയുറങ്ങിയിരുന്നത്.മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതും അലിയുടെ വീട്ടിൽനിന്നുമാണ് .ഉന്തുവണ്ടിയില്‍ വീട് വീടാന്തരം കയറിയിറങ്ങി ആക്ക്രി സാദനങ്ങള് ശേഖരിച്ച് വീട്ടിൽ സ്വരുക്കൂട്ടി പിന്നെ പട്ടണത്തില്‍ കൊണ്ടുപോയി വില്‍പ്പന ചെയ്യുന്ന തൊഴില്‍ അലി കുഞ്ഞുനാളില്‍ തുടങ്ങിയതാണ്.അലിയുടെ മാതാപിതാക്കള്‍ തമിഴ് വംശജരായിരുന്നു.കേരളത്തില്‍ കുടിയേറിപ്പാർത്ത അലിയുടെ കുടുംബം മതപരിവര്‍ത്തനം ചെയ്തവരാണ് .അലിയുടെ മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല.ഒരു സഹോദരിയുണ്ട് അവര്‍ ഇപ്പോള്‍ ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത് ദൂരദേശത്താണ് വസിക്കുന്നത്.ഈ ഉസ്മാനിക്ക അലിയുടെ സഹോദരി ഭര്‍ത്താവിന്റെ സഹോദരനാണ് .ആരോഗ്യവാനായ ഉസ്മാനിക്ക എല്ലുമുറിയെ പണിയെടുക്കും .എപ്പോഴും കാജാബീഡി വലിക്കുന്ന അയാള്‍ സന്ധ്യയായാല്‍ മൂക്കറ്റം മദ്യപിക്കുകയും ചെയ്യും .</div>
<div>
<br /></div>
<div>
കഴിഞ്ഞ വര്‍ഷം അലി നാടുവിട്ടുപോയി . ഭാര്യയുടെ വഴിവിട്ട ബന്ധമായിരുന്നു കാരണം.അലിയുടെ മകന് സാദിഖിനെ നാട്ടുകാര്‍ സാദിഖ് അലി എന്നുവിളിച്ചു.വിദ്യാലയത്തില്‍ നല്ലകുട്ടിയായിരുന്ന സാദിഖ് അലി എട്ടാം തരത്തിൽ വിജയിച്ചുവെങ്കിലും വാപ്പയുടെ തിരോധാനത്താല്‍ ഉസ്മാനിക്ക അവനെ തുടര്‍ പഠനത്തിന് അനുവദിച്ചില്ല.മദ്രസ്സയില്‍ പോകാതെയായപ്പോള്‍ മഹാല്ലുകാര് ഇടപ്പെട്ട് മദ്രസ്സയിലെ പഠനം തുടര്‍ന്ന് പോന്നു .മദ്രസ്സയില്‍ നിന്നും വന്നാല്‍ ഉന്തുവണ്ടിയുമായി ആക്ക്രി സാദനങ്ങള് ശേഖരിക്കുവാന്‍ ഉസ്മാനിക്കയുടെ കൂടെ പോകണം .വാപ്പ പോയതില്പിന്നെ വാപ്പയുടെ സാമ്രാജ്യം ഉസ്മാനിക്കയുടെ അധീനതയിലായി. സാദിഖ് അലിയെ അയാള്‍ എപ്പോഴും ദേഹോപദ്രവം ചെയ്യും .</div>
<div>
<br /></div>
<div>
കിടക്കപ്പായില്‍ തന്നെനിൽക്കുന്ന സാദിഖ് അലിയുടെ പാദങ്ങളില്‍ വീണ്ടും ചവിട്ടി ഉസ്മാനിക്ക ഗര്‍ജിച്ചു .</div>
<div>
<br /></div>
<div>
,, നായിന്റെ മോനേ........ എഴുനേറ്റ് പല്ല് തേച്ച് മദ്രസ്സയില്‍ പോയിട്ട് വെക്കം വാടാ ഹമുക്കേ ....മദ്രസ്സ വിട്ടാല്‍ നേരെ ഇങ്ങോട്ട് വന്നേക്കണം .വല്ലവന്റെ വയേം നോക്കി നിന്നിട്ട് നേരം വൈകിയാലുണ്ടല്ലോ ....ന്റെ സ്വഭാവം നീയറിയും.മദ്രസ്സയില്‍ വിട്ടില്ലായെങ്കില്‍ മഹാല്ലുകാര് ഇവിടെ ജീവിക്കാന്‍ അനുവദിക്കൂലാ ... അല്ലെങ്കി അന്നെ മദ്രസ്സയിലേക്കും ഞമ്മള് വിടാന്‍ നിരീച്ചിട്ടില്ല ഹമുക്കേ ,,</div>
<div>
<br /></div>
<div>
സാദിഖ് അലി ഉറക്കച്ചടവോടെ ഇമകള്‍ തിരുമ്മി കിടക്കപ്പായ മടക്കിവെച്ച് തോര്‍ത്തും ഉമിക്കരിയുമെടുത്ത് നിളയുടെ തീരത്തെ കുറ്റിക്കാട്ടിലേക്ക് നടന്നു .നിളയുടെ തീരത്തെ ഈ പത്ത് സെന്റ് കിടപ്പാടം വാപ്പയുടെ മാതാപിതാക്കള്‍ മതപരിവര്‍ത്തനം ചെയ്തപ്പോള്‍ മഹല്ല് കമറ്റി ഭാരവാഹികള്‍ വാങ്ങി നല്‍കിയതാണ് .വാപ്പ കൂടുതല്‍ സ്നേഹപ്രകടനങ്ങള്‍ പ്രകടിപ്പിക്കുകയില്ല എങ്കിലും വാപ്പ ഉമ്മയോട് പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.</div>
<div>
<br /></div>
<div>
,,നമ്മുടെ മോനെ പഠിപ്പിക്കണം എന്നിട്ട് ഓന് വലുതായാല്‍ ബല്ല്യ ഉദ്യോഗസ്ഥനായിട്ട് വേണം എനിക്ക് വിശ്രമിക്കാന്‍. ഓനെ ഞമ്മള് എന്തായാലും ഈ ആക്രി കച്ചവടം ചെയ്യാന്‍ വിടൂലാ ....,,</div>
<div>
<br /></div>
<div>
വാപ്പ വീട് വിട്ടുപോയതില്പിന്നെ സാദിഖ് അലി കാത്തിരിക്കുകയാണ് തന്നെ കൊണ്ടുപോകുവാന്‍ വാപ്പ ഒരിക്കല്‍ വരും എന്ന പ്രതീക്ഷയോടെ .ഉമ്മയോട് ഇപ്പോള്‍ അവന് ലവലേശം സ്നേഹം തോന്നാറില്ല.ഉസ്മാനിക്ക അവനെ മർദ്ദിക്കുമ്പോൾ ഉമ്മ എന്റെമോനെ തല്ലല്ലെയെന്ന് പറയാറില്ല.വിശന്ന് എന്തെങ്കിലും കഴിക്കാന്‍ ചോദിച്ചാല്‍ അയാള്‍ക്ക് ഭക്ഷണം കൊടുത്തതിനു ശേഷമേ അവന് കൊടുക്കുകയുള്ളൂ .ഉമ്മാക്ക് അയാളോട് മാത്രമേ സ്നേഹമുള്ളൂ .അയാള്‍ അദ്ധ്വാനത്തിൽ ലഭിക്കുന്ന പണത്തില്‍ നിന്നും മദ്യപാനത്തിനുള്ള പണം മാത്രമേ എടുക്കുകയുള്ളൂ മിച്ചമുള്ള പണം മുഴുവനും ഉമ്മയുടെ കയ്യില്‍ ഭദ്രമായി കൊണ്ടുവന്നു കൊടുക്കും.ഉമ്മയിപ്പോള്‍ സ്വര്‍ണ്ണ വളയും,മാലയുമൊക്കെ വാങ്ങിയിട്ടുണ്ട്. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് സാദിഖ് അലി മതഗ്രന്ഥങ്ങള്‍ എടുത്ത് മദ്രസ്സയിലേക്ക് നടന്നു .</div>
<div>
<br /></div>
<div>
അവന് നല്ല വിശപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.വപ്പയുള്ളപ്പോള്‍ പ്രഭാതഭക്ഷണം കഴിക്കാതെ മദ്രസ്സയിലേക്ക് പോകുവാന്‍ വാപ്പ അവനെ അനുവദിക്കുമായിരുന്നില്ല .അന്നൊന്നും രാവിലെ വിശപ്പും തോന്നാറില്ല .ഇപ്പോഴെന്താ ഇങ്ങിനെ നേരം പുലര്‍ന്നാല്‍ ഒടുക്കത്തെ വിശപ്പാണ് .വിശപ്പടക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കി തരികയുമില്ല .മദ്രസ്സയില്‍ പോകുന്നതാണ് ഇപ്പോൾ അവന് ഏക ആശ്വാസം. മദ്രസ്സയില്‍ നിന്നും തിരികെ വരുമ്പോള്‍ ഒരു സഹപാഠി അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ ചെന്നാല്‍ പഴുത്ത പേരയ്ക്ക പോട്ടിച്ചുതരാം എന്ന് പറഞ്ഞപ്പോള്‍ സാദിഖ് അലിയുടെ നാവില്‍ വെള്ളമൂറി .പേരയ്ക്ക പൊട്ടിച്ചപ്പോള്‍ വിശപ്പിനാല്‍ രണ്ടെണ്ണം അവിടെ നിന്ന് തന്നെ കഴിച്ചു .മിച്ചം വന്നത് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചിയിലുമിട്ട് സാദിഖ് അലി വീട്ടിലേക്ക് നടന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഉസ്മാനിക്ക ഉന്തുവണ്ടിയുമായി പോകുവാന്‍ തയ്യാറായി നിൽപ്പുണ്ടായിരുന്നു . അവനെ കണ്ടതും അയാള്‍ ചോദിച്ചു.</div>
<div>
<br /></div>
<div>
,, അന്നോട് മദ്രസ്സ വിട്ടാല്‍ വെക്കം വരണം എന്ന് പറഞ്ഞിട്ട് ഇയ്യ് എന്താടാ നേരം വൈകിയേ ....,,</div>
<div>
<br /></div>
<div>
സാദിഖ്അലി മറുപടി പറയാതെ അയാളെ നോക്കുക മാത്രം ചെയ്തു .അപ്പോഴാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകുന്ന സഞ്ചി മുഴച്ചുനില്‍ക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടത് .</div>
<div>
<br /></div>
<div>
,, എന്താണ്ടാ സഞ്ചിയില്‍ .... ,,</div>
<div>
<br /></div>
<div>
സാദിഖ്അലി സഞ്ചിയില്‍ നിന്നും പേരയ്ക്ക എടുത്ത് അയാളുടെ നേര്‍ക്ക് നീട്ടി പേരയ്ക്ക കണ്ടതും അയാള്‍ അവന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു .</div>
<div>
<br /></div>
<div>
,, ഇജ്ജ് ഇത് എവടന്ന് കട്ടോണ്ട് വരാണ് ഹമുക്കേ ....,,</div>
<div>
<br /></div>
<div>
അയാളുടെ കരതലം അവന്റെ കഴുത്തില്‍ അമര്‍ന്നതിനാല്‍ ശ്വാസോച്ഛ്വാസം എടുക്കാന്‍ നന്നേ പാടുപ്പെട്ടുകൊണ്ടു പറഞ്ഞു .</div>
<div>
<br /></div>
<div>
,, ഞാനിത് കട്ടതൊന്നുമല്ല .എനിക്ക് എന്റെ കൂടെ ഓതാന്‍ വരുന്ന കുട്ടി തന്നതാണ് .ഇങ്ങള് എന്തിനാ എന്നെ എപ്പോഴും ഇങ്ങിനെ വേദനിപ്പിക്കുന്നത് .ഞാനിങ്ങളോട് എന്ത് തെറ്റാ ചെയ്യുന്നേ ? ന്റെ വാപ്പ വന്നാല്‍ ഞാന്‍ എല്ലാം പറഞ്ഞ് കൊടുക്കുന്നുണ്ട്.,,</div>
<div>
<br /></div>
<div>
അവന്റെ വാക്കുകള്‍ക്ക് മറുപടി പറയുന്നതിന് മുന്നെതന്നെ അയാള്‍ അവനെ പൊതിരെ തല്ലിച്ചതച്ചു .അയാളുടെ അവനോടുള്ള കലി അടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു .</div>
<div>
<br /></div>
<div>
,, നായിന്റെ മോനേ .... അന്റെ വാപ്പ ആ പെരട്ട കെളവന് ഇനി നിന്നെ കാണാന്‍ വരൂല്ലാ.....അയാളെ ഞാന്‍ എത്തിക്കേണ്ടോടുത്ത് എത്തിച്ചേക്കുന്ന് .മര്യാദയ്ക്ക് ഞമ്മളെ അനുസരിച്ച് ഇവിടെ കഴിഞ്ഞോ അല്ലെങ്കി അന്റെ വാപ്പാക്ക് ഇണ്ടായ ഗതി തന്ന്യാ ആനക്കും ഉണ്ടാകാ അത് ഇയ്യ് ഓര്‍ത്തോ . പോയി എന്തെങ്കിലും മോന്തീട്ട് വെക്കം വന്ന് വണ്ടി ഉന്തടാ ഹമുക്കേ.... ,,</div>
<div>
<br /></div>
<div>
അയാളുടെ വാക്കുകള്‍ കേട്ട് അവന്റെ കുഞ്ഞ് മനസ്സ് വേദനിച്ചു.താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ വാപ്പച്ചി ഇനി ഒരിക്കലും തന്നെ കാണുവാന്‍ വരില്ലാ എന്നോര്‍ത്തപ്പോള്‍ അവന് സങ്കടം ഒതുക്കി വെക്കാനായില്ല .അവന് കരഞ്ഞുകൊണ്ട് അകത്തേക്ക് ചെന്നപ്പോള്‍ ഉമ്മയും അവനെ ശകാരിച്ചു.</div>
<div>
<br /></div>
<div>
,, ഇജ്ജ് എന്തിനാണ്ടാ ഇങ്ങനെ വായ പൊളിക്കുന്നത് ഇവടെ ആരെങ്കിലും മരിച്ചിരിക്കുന്നാ ഇങ്ങനെ മോങ്ങാനായിട്ട് .വിശക്കുന്നുണ്ടെങ്കീ അടുക്കളേല് കഞ്ഞി എടുത്ത് വെച്ചേക്കുന്ന് അത് എടുത്ത് മോന്തീട്ട് മൂപ്പരെ കൂടെ ചെല്ല് .എത്ര നെരായീന്ന് അറിയോ അന്നേം നോക്ക്യോണ്ട് മൂപ്പര് നിക്കാന്‍ തൊടങ്ങീട്ട് ,,</div>
<div>
<br /></div>
<div>
ഉമ്മ മുന്‍വശത്തേക്ക് പോയപ്പോള്‍ കഞ്ഞി കുടിക്കാനായി സാദിഖ്അലി ചമ്രം പടിഞ്ഞിരുന്നെങ്കിലും .കഞ്ഞി കുടിക്കുവാന്‍ അവന് തോന്നിയില്ല .അവനൊരു ഉറച്ചതീരുമാനത്തോടെ അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയോടി.നടവഴി താണ്ടി പ്രധാനപാതയിലൂടെ അവന് എവിടെയും നില്‍ക്കാതെ ഓടുകയായിരുന്നു . ഒട്ടത്തിനോടുവില്‍ അവന് ചെന്നുനിന്നത് ജുമാമസ്ജിദിലാണ് അവിടത്തെ ഇമാമിനോടവൻ പറഞ്ഞു .</div>
<div>
<br /></div>
<div>
,, എന്നെ കാരണം കൂടാണ്ടേ അയാള്‍ തല്ലുന്നു, എന്റെ വാപ്പച്ചി എന്റെ അടുത്തേക്ക് ഇനി ഒരിക്കലും വരൂലാന്നാ അയാള്‍ പറയുന്നേ.... എനിക്ക് പേടിയാവുന്നു എനിക്ക് ഇനി ആ വീട്ടിലേ ക്ക് പോകേണ്ടാ എന്നെ ഉസ്താദ് രക്ഷിക്കണം ,,</div>
<div>
<br /></div>
<div>
ഉസ്താദ് അവനോട് ദേഹം ശുദ്ധിയാക്കിയതിനു ശേഷം മസ്ജിദില്‍ കയറിയിരിക്കുവാന്‍ പറഞ്ഞു .ഉസ്താദ് ഉടനെതന്നെ ഏതാനും കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു.അവിടെ കൂടിയിരുന്നവര്‍ ആളെ വിട്ട് സാദിഖ് അലിയുടെ ഉമ്മയെ മസ്ജിദിലേക്ക് വിളിപ്പിച്ചു .ഉമ്മ വന്നപ്പോള്‍ ഉസ്താദ് അവരോട് പറഞ്ഞു .</div>
<div>
<br /></div>
<div>
.. നിങ്ങടെ മോന് ഇവിടെ വന്നിട്ടുണ്ട് ചെറുക്കാന്‍ ഇനി നിങ്ങടെ കൂടെ കഴിയെണ്ടാന്നാണ് പറയുന്നെ .ഓന്റെ വാപ്പ ദീനിയായിരുന്ന് പക്ഷേങ്കി ഇപ്പൊ നിങ്ങടെ കൂടെ കൂടിയിട്ടുള്ള ആ കള്ളുകുടിയന് നിങ്ങടെ ചെക്കനെ തല്ലികൊല്ലും .അതോണ്ട് ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ട് .ചെക്കനെ ഏതെങ്കിലും യത്തീംഖാനയിലേക്ക് കൊണ്ടാക്കാം .അവിടെയാവുമ്പോള്‍ ഓത്തും പഠിപ്പും ഒക്കെ കിട്ടും ,,</div>
<div>
<br /></div>
<div>
ആ സ്ത്രീ അല്പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു .</div>
<div>
<br /></div>
<div>
,,എനിക്ക് ഒരോട് ചോദിക്കാണായിരുന്ന് ഒരാണ് എനിക്കും ചെക്കനും ചെലവിന് തരണത് ,,</div>
<div>
<br /></div>
<div>
ഉസ്താദ് കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .</div>
<div>
<br /></div>
<div>
,, ഇങ്ങളെ രണ്ടിനേം പോലീസില്‍ ഏല്‍പ്പിക്കാണ് വേണ്ടത് .ഓന് ഇങ്ങടെ ആരാ അന്നെ ഓന് നിക്കാഹ് ചെയ്തേക്കുന്നാ ഇങ്ങടെ അവിഹിതം നാട്ടിലാകെ പാട്ടാണ് ,,</div>
<div>
<br /></div>
<div>
പിന്നെ ഒന്നും ഉരിയാടാതെ ആ സ്ത്രീ നടന്നകന്നു . സാദിഖ് അലി മസ്ജിദിന്റെ അകത്ത് നിന്നും ഉമ്മ നടന്നകലുന്നത് നോക്കി നിന്നു. അവര്‍ ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല .ആ കുരുന്നു മനസ്സില്‍ ആരോ മന്ത്രിക്കുന്നത് പോലെ അവന് അനുഭവപ്പെട്ടു ആ നടന്നകലുന്ന സ്ത്രീ നിന്റെ സ്വന്തം മാതാവ് തന്നെയാണോ ? ഉച്ചയൂണ് കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെ കൂടെ സാദിഖ് അലി യാത്രയായി .രണ്ട് ബസ്സുകള്‍ മറികയറി പോന്നാനിയിലുള്ള ഒരു യത്തീംഖാനയില്‍ സാദിഖ് അലി എത്തിച്ചേര്‍ന്നു .അവനെ കൊണ്ടുപോയവര്‍ തിരികെ പോയപ്പോള്‍ അവിടെയുള്ള ഉസ്താദ് അവന് രണ്ടു ജോഡി വസ്ത്രം കൊടുത്ത് പറഞ്ഞു .</div>
<div>
<br /></div>
<div>
.. വെക്കം കുളിച്ചിട്ട് വസ്ത്രം മാറിക്കോ .എല്ലാ വകത്ത് നിസ്ക്കാരത്തിനും മസ്ജിദില്‍ എത്തണം .ഇപ്പോ തല്ക്കാലം അനക്ക് മദ്രസ്സയില്‍ ഒതാം .പള്ളിക്കൂടത്തില്‍ പോകണമെങ്കില്‍ ഇയ്യ് പഠിച്ചിരുന്ന പള്ളിക്കൂടത്തില്‍ നിന്നും റ്റി സി ആരെങ്കിം ഇവിടെ എത്തിക്കണം ,,</div>
<div>
<br /></div>
<div>
ഉസ്താദിന്റെ സഹായിയുടെ പുറകെ സാദിഖ്അലി നടന്നു .അൽപം നടന്നപ്പോള്‍ ആരുമില്ലാത്ത ഒരു മുറിയിലേക്ക് അവനെ അയാള്‍ ആനയിച്ചു .അവന്റെ കയ്യിലെ വസ്ത്രങ്ങള്‍ മേശയില്‍ വാങ്ങിവെച്ച് അയാള്‍ അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .</div>
<div>
<br /></div>
<div>
,, ഇയ്യെന്താ ഒന്നും തിന്നലും കുടിക്കലും ഒന്നുമില്ലേ ...അന്റെ മേലാകെ എല്ല് പോന്തിയിരിക്കുന്നല്ലാ ,,</div>
<div>
<br /></div>
<div>
അല്പനേരം അയാള്‍ അവന്റെ ശരീരത്തില്‍ തടവിക്കൊണ്ട് പറഞ്ഞു.</div>
<div>
<br /></div>
<div>
,, അന്നെ കെട്ടിപിടിച്ച് ഉമ്മ വെച്ചതൊന്നും ആരോടും പറയരുത് .പറഞ്ഞാല്‍ എന്റെ ജോലി പോകും ,,</div>
<div>
<br /></div>
<div>
അയാള്‍ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് സാദിഖ്അലിക്ക് മനസ്സിലായില്ല .അയാളുടെ കരതലം അവന്റെ ശരീരത്തിലൂടെ ഇഴഞ്ഞപ്പോള്‍ അവന് ഇക്കിളിപ്പെട്ടൂ .അയാളെ കണ്ടാല്‍ തന്റെ വാപ്പയുടെ അത്രേം പ്രായം തോന്നും കോയാക്ക എന്നാണ് അയാളുടെ പേര് . സാദിഖ് അലി യത്തീംഖാനയിലെ അന്തേവാസിയായി ജീവിതം ആരംഭിച്ചു .പുലര്‍ച്ചെ നമസ്ക്കാരത്തിന് എഴുന്നേല്ക്കുക എന്നതാണ് അവിടെ ഏറ്റവും ദുഷ്കരമായി അവന് അനുഭവപ്പെട്ടത് .നൂറുകണക്കിന് കുട്ടികളുണ്ട് യത്തീംഖാനയില്‍ അവരിൽ മാതാവോ, പിതാവോ ഇല്ലാത്തവരും ചിലര്‍ മാതാപിതാക്കള്‍ തന്നെ ഇല്ലാത്തവരുമാണ് . കോയാക്ക അവിവാഹിതനാണ് ബാല്യകാലത്ത് യത്തീംഖാനയില്‍ വന്നുപെട്ട അയാള്‍ യത്തീംഖാനയിലെ സഹായിയായി കൂടിയതാണ്. സാദിഖ് അലിക്ക് നാള്‍ക്കുനാള്‍ കോയാക്കയുടെ ശല്യം കൂടിക്കൂടി വന്നു.അയാള്‍ തന്നോടു ചെയ്യുന്നത് പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ് എന്നുള്ള തിരിച്ചറിവുകള്‍ സാദിഖ് അലിയുടെ മനസ്സില്‍ കുറ്റബോധം ഉളവാക്കി.അയാള്‍ അവനെ അസഹ്യമായി വേദനിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ മറ്റൊരു ഇരയെ സാദിഖ് അലി കണ്ടെത്തി കണ്ടാല്‍ പതിനൊന്നു വയസ്സ് തോന്നിപ്പിക്കുന്ന അവനെ തനിയെ കിട്ടിയപ്പോള്‍ സാദിഖ് അലി പറഞ്ഞു.<br />
<br />
,, ആ കോയാക്ക എന്നെ വേദനിപ്പിക്കുന്നത് പോലെ നിന്നെയും വേദനിപ്പിക്കുന്നുണ്ട് എന്ന് എനിക്കറിയാം. നീ എന്റെ ഒപ്പം ഉണ്ടാകുമോ ? നമുക്ക് അയാളെ ഒരുപാഠം പഠിപ്പിക്കണം ,,<br />
<br />
അവന് കുറ്റവാളിയെ പോലെ സാദിഖ് അലിയുടെ മുഖത്തേക്ക് അല്പനേരം നോക്കിനിന്നതിനു ശേഷം പറഞ്ഞു.<br />
<br />
,, നമ്മുടെ ജന്മം ശാപ ജന്മമാണ് .അയാളെ പിണക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ ജീവിക്കുവാനാവില്ല എന്റെ വാപ്പച്ചി എന്റെ ഉമ്മ മരിച്ചപ്പോള്‍ വേറെ കെട്ടിയതാണ് ഇവിടെ നിന്നും പോയാല്‍ അവരുടെ അടുത്തേക്ക് പോകേണ്ടി വരും എന്റെ റബ്ബേ ....ആ കാര്യം എനിക്ക് ഓര്‍ക്കാനും കൂടി വയ്യാ ...,,<br />
<br />
സാദിഖ് അലി അസ്വസ്ഥനായി .രണ്ടാംദിവസം അടുക്കളയില്‍ സഹായിക്കുവാന്‍ പോയപ്പോള്‍ പച്ചമുളക് അമ്മിയില്‍ അരയ്ക്കുമ്പോള്‍ ഉള്ളംകൈ എരുവിനാല്‍ വല്ലാതെ നീറുവാന്‍ തുടങ്ങി .അസഹ്യമായ നീറ്റല്‍ സഹിച്ചുകൊണ്ട് അവനെ ഏൽപിച്ച ച കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ അവന്റെ കുഞ്ഞ് മനസ്സില്‍ ഒരു ബുദ്ധിയുദിച്ചു.അമ്മിയിലെ അരപ്പില്‍ നിന്നും അല്പം എടുത്ത് വാഴയിലയില്‍ പൊതിഞ്ഞുകെട്ടി സൂക്ഷിച്ചു .ഭക്ഷണം കഴിഞ്ഞ് കിടക്കുവാന് നേരം പൊതിയെടുത്ത് ഉടുമുണ്ടിന്റെ അറ്റത് കെട്ടിയിട്ടു.വൈദ്യുതി വെട്ടം അണഞ്ഞു സാദിഖ്അലി നിദ്രയിലേക്ക് വഴുതിവീണൂ . അല്പം കഴിഞ്ഞപ്പോള്‍ കോയാക്കയുടെ പതിഞ്ഞ സ്വരം കേട്ട് സാദിഖ് അലി ഉറക്കമുണര്‍ന്നു .<br />
<br />
,, എടാ എഴുനേറ്റ് വായോ ,,<br />
<br />
സാദിഖ് അലി അനുസരണയോടെ അയാളുടെ പുറകെ നടന്നു.മതില്കെട്ടിനോട് ചേര്‍ന്നുള്ള വിറകുപുരയിലേക്കാണ് അയാള്‍ അവനെ ആനയിച്ചത്.അയാള്‍ ആര്‍ത്തിയോടെ അവനെ കെട്ടിപ്പിടിച്ചു .അയാള്‍ വിവസ്ത്രനായപ്പോള്‍ കരുതിയിരുന്ന പച്ചമുളകിന്റെ അരപ്പ് പ്രയോഗിച്ചു .കോയാക്ക അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പറഞ്ഞു.<br />
<br />
.. എടാ ഹമുക്കേ...... ഇയ്യ് എന്ത് പണിയാടാ ഈ ഒപ്പിച്ചേ ....,,<br />
<br />
അയാളുടെ പിടുത്തം അയഞ്ഞപ്പോള്‍ സാദിഖ് അലി ഓടി മതില്കെട്ടിനു പുറത്ത് കടന്ന് വീണ്ടും ഓടി .ആ യത്തീംഖാനയില്‍ നിന്നും എന്നെന്നേക്കുമായി അവന് വിടപറയുകയായിരുന്നു.അടുത്ത ദിവസ്സം രാവിലെ അവനൊരു കടപ്പുറത്ത് എത്തിപ്പെട്ടു .നല്ല വിശപ്പും ,ദാഹവും തോന്നി കൈയില്‍ നയാപൈസയില്ല .പൊതു കുടിവെള്ള പൈപ്പില്‍ നിന്നും ദാഹം തീരും വരെ വെള്ളം കുടിച്ചപ്പോള്‍ അല്പം ഉന്മേഷം തോന്നി.ദൂരെ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ അവനവിടെക്ക് നടന്നു .മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ കുറേപേര്‍ ചേര്‍ന്ന് കരയിലേക്ക് അടുപ്പിക്കുന്നു.നിക്കര്‍ ധാരികളായ കുറേ കുട്ടികളുമുണ്ട് കൂട്ടത്തില്‍ .വള്ളങ്ങള്‍ കരയിലേക്ക് എത്തിയാല്‍ വള്ളത്തിലുള്ളവര്‍ കുട്ടികളുടെ കുട്ടകളിലേക്കും സഞ്ചികളിലേക്കും മത്സ്യങ്ങള്‍ സൗജന്യമായി നല്‍കുന്നത് സാദിഖ്അലി നോക്കിയിരുന്നു.ആ മത്സ്യങ്ങള്‍ കുട്ടികള്‍ അവിടെ തന്നെ വില്പ്പ ചെയ്യുന്നതും അവന്റെ ശ്രദ്ദയില്‍പെട്ടു കുറേനേരം ആ ഇരിപ്പിരുന്നപ്പോള്‍ വിശപ്പിന്റെ കാഠിന്യം അവനെ വല്ലാതെ അലോസരപ്പെടുത്തി . അവനും മറ്റുള്ളവരോടൊപ്പം വള്ളങ്ങള്‍ കരയിലേക്ക് അടുപ്പിക്കുവാന്‍ സഹായിച്ചു.സാദിഖ് അലിയെ അവിടെ ആദ്യമായി കണ്ടതുകൊണ്ടാവണം വള്ളത്തിലുള്ള മലയാളവും തമിഴും ഇടകലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന യുവാവ് അവനോട് ചോദിച്ചു.<br />
<br />
,, ഉന്നെ മുന്നാടി ഇവിടെ കണ്ടിട്ടില്ലല്ലോ ...? എങ്കയാ വീട് ,,<br />
<br />
ആര്‍ത്തിരമ്പുന്ന തിരമാലകളുടെ<span class="st"><i></i></span> ഇരമ്പലില്‍ വള്ളത്തിന്റെ അങ്ങേയറ്റത്തുള്ള അയാളുടെ ചോദ്യം സാദിഖ്അലിക്ക് മനസ്സിലായില്ല അവന് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ തൊഴിലില്‍ മുഴുകി .തൊഴില്‍ കുറെനേരത്തെ അധ്വാനത്തിന്റെ ഫലമായി കുറേ മത്സ്യം സാദിഖ് അലിക്കും ലഭിച്ചു. ആ മത്സ്യങ്ങള്‍ വില്‍പ്പന ചെയ്തപ്പോള്‍ അവന്റെ കൈയിലും പണം വന്നുചേര്‍ന്നു.വിശപ്പിനാൽ വയറൊട്ടിയിരിക്കുന്നു.കടപ്പുറത്തുള്ള ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച് കാറ്റാടിമരങ്ങളുടെ താഴെയവൻ വിശ്രമിച്ചു .സൂര്യൻ അന്നത്തെ കർത്തവ്യം അവസാനിപ്പിച്ച് അസ്തമിച്ചപ്പോൾ അവിടമാകെ ഇരുട്ടായി .ഭയത്താൽ അവന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. ബീച്ചില്‍ വരുന്നവര്‍ക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടത്തില്‍ അവന് അന്തിയുറങ്ങി.<br />
<br />
അവിടത്തെ ജീവിതത്തിൽ ജീവിതത്തിന്റെ പുതിയൊരു ആസ്വാദനം അവന് കണ്ടെത്തി. പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പതിവായികടപ്പുറത്തുള്ള മസ്ജിദിലെ ശൗചാലയത്തിലാണ്<br />
സാദിഖ്അലിപോയിരുന്നത്. അവിടത്തെ ഇമാം ഒരുദിവസം അവനെ തടഞ്ഞുനിറുത്തി അവനെക്കുറിച്ച് ചോദിച്ചറിഞ്ഞു. സാദിഖ്അലിയുടെ ജീവിതത്തെ കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇമാമിന് മനസ്സലിവുണ്ടായി അദ്ദേഹം സാദിഖ് അലിയോട് അദ്ദേഹത്തോടൊപ്പം തമിസ്സിക്കുവാന്‍ പറഞ്ഞു.നമസ്കാര സമയത്ത് മസ്ജിദില്‍ വന്ന് നമസ്ക്കരിക്കണം എന്നത് മാത്രമായിരുന്നു .അദ്ദേഹത്തിന് അവനോട് വെക്കാനുണ്ടായിരുന്ന നിബന്ധന.കോയാക്കയുടെ സമാനസ്വഭാവമുള്ളവര്‍ കടപ്പുറത്തും ഉണ്ടായിരുന്നു.പലർക്കും അവന് വഴങ്ങി കൊടുക്കേണ്ടിവന്നു അവരില്‍ നിന്നുമുള്ള രക്ഷയായിരുന്നു മസ്ജിദിലേക്കുള്ള പുനരിധിവാസം.<br />
<br />
ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മസ്ജിദില്‍ സ്ഥിരമായി നമസ്ക്കരിക്കാന്‍ വന്നിരുന്ന ഒരു മധ്യവയസ്കന് സാദിഖ് അലിയെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു അയാള്‍ അവനോട് പറഞ്ഞു.<br />
<br />
,, ഞമ്മള് വീരാന്‍കുട്ടി . അന്നെ കുറിച്ച് ഞമ്മള് ഇമാമിനോട് ചോദിച്ചറിഞ്ഞേക്കുന്ന്.ഇജ്ജ് ഈ ചെറുപ്രായത്തില്‍ ഈ കടാപ്പുറത്ത് വെയിലും കൊണ്ട് നടക്കണ്ടാ ..ഇജ്ജ് ഞമ്മന്റെ പോരേല്‍ക്ക് പോരെ .ഞാനും ന്റെ കെട്ട്യോളും മാത്രേ ന്റെ പൊരേലൊള്ളൂ .ഞങ്ങക്ക് ഒരേയൊരു മോളേയുള്ളൂ .ഓളും,കെട്ട്യോനും, കുട്ട്യോളും,അങ്ങ് സൌദിഅറേബ്യയിലാ .അന്നെ ഞമ്മള് പള്ളിക്കൂടത്തില്‍ വിടാം .ഞങ്ങടെ സ്വന്തം മോനെപോലെ അന്നെ ഞമ്മള് നോക്കിക്കോളാം. പള്ളികൂടത്തീന്ന് ബന്നാല് ചില്ലറ സാമാനങ്ങള്‍ വാങ്ങാന്‍ കടേല് പോകാനുണ്ടെന്നു ബച്ചാല് പോണം അതായിരിക്കും അനക്ക് ആകപ്പാടെ ഞമ്മളെ വീട്ടില്‍ ഉണ്ടാകണ ജോലി,,<br />
<br />
ഇമാമും നിര്‍ബന്ധം പറഞ്ഞപ്പോള്‍ സാദിഖ് അലി സമ്മതം മൂളി.അനുസരണയോടെ സാദിഖ് അലി വീരാന്‍കുട്ടിക്കയുടെ കൂടെ അയാളുടെ വീട്ടിലേക്ക് യാത്രയായി.വീരാന്‍കുട്ടിക്കയുടെ പത്നി സ്നേഹസമ്പന്നയും സല്‍സ്വഭാവിയുമായിരുന്നു.അവര്‍ അവനെ മകനെപോലെ സ്നേഹിച്ചു.വീരാന്‍കുട്ടി സാദിഖ്അലിയുമായി സാദിഖ് അലിയുടെ നാട്ടില്‍പോയി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിവന്ന് അവനെ കടപ്പുറത്തുള്ള വിദ്യാലയത്തില്‍ ചേര്‍ത്തു.അപ്രതീക്ഷിതമായി വന്നുചേര്‍ന്ന സൗഭാഗ്യം സാദിഖ് അലി ആസ്വദിച്ചു ജീവിച്ചുപോന്നു.പക്ഷെ ഒന്നരവര്‍ഷത്തെ ആയുസ്സേ ആ സൗഭാഗ്യത്തിനുണ്ടായിരുന്നുള്ളൂ .വീരാന്‍കുട്ടിയുടെ മകളും കുടുംബവും സൌദിഅറേബ്യയില്‍ നിന്നും രണ്ടുമാസത്തെ അവധിക്കാലം ചിലവിടാന്‍ നാട്ടിലേക്ക് വന്നു.മക്കളിൽ മൂത്തവൾ ഫർസാനയ്ക്ക് പ്രായം ഒൻപതു വയസ്സ് കഴിഞ്ഞു.അവളുടെ ഇളയതുങ്ങൾ ആൺകുട്ടികളാണ്. സാദിഖ് അലി വിദ്യാലത്തിൽ നിന്നും വന്നാൽ ഫർസാന സാദിഖ് അലിയുടെ കൂടെയാണ് എപ്പോഴും ഉണ്ടാവുക.തെങ്ങിൻ തോപ്പിലും,കടപ്പുറത്തുമൊക്കെ കളിക്കലാണ് അവളുടെ പ്രധാന വിനോദം.<br />
<br />
ദിവസങ്ങളും,ആഴ്ചകളും പോയ്മറഞ്ഞു.ഫർസാന അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകുന്നു എന്നറിഞ്ഞതിൽ പിന്നെ സാദിഖ്അലി ദുഃഖിതനായി.അവളുമൊത്ത് കൂടുതൽ ഇടപഴുകിയപ്പോൾ അവൾ തനിക്കായി ജനിച്ചവളാണെന്ന് മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെഅവനു തോന്നി .ഫർസാനയും കുടുംബവും തിരികെ പോകുന്നതിന്റെ തലേന്നാൾ മാതാപിതാക്കളും സഹോദരങ്ങളും പുറത്തുപോയ സമയത്ത് ഫർസാനയാണ് പറഞ്ഞത് അവൾക്ക് കടപ്പുറത്തുള്ള കാറ്റാടിമരങ്ങൾക്കിടയിലൂടെ നടക്കണമെന്ന്.കുറേ ദൂരം നടന്നാലേ കാറ്റാടിമരങ്ങളുള്ള ഇടത്തേക്ക് എത്തുവാൻ കഴിയുകയുള്ളൂ അവിടേക്ക് അവളുടെ മാതാപിതാക്കളുടെ കൂടെ മാത്രമേ പോകാവൂ എന്ന് അവളുടെ ഉമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്.സന്ധ്യയായാൽ അവിടെ മദ്യപാനികൾ പലയിടത്തും കൂട്ടമായിരിക്കുന്നത് കാണാം .ഇടതൂർന്നു നിൽക്കുന്ന കാറ്റാടിമരങ്ങൾക്കിടയിലൂടെ നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം അകത്തേക്ക് പ്രവേശിക്കുകയില്ല.എപ്പോഴും അരണ്ടവെളിച്ചമുള്ള അവിടേക്ക് പോകുവാൻ സാദിഖ് അലിക്ക് ഭയം തോന്നാറുണ്ട്.ആരോടും പറയാതെ അവർ കാറ്റാടി മരങ്ങളുള്ള ഇടത്തെത്തി.കടപ്പുറത്തെ നനുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു ഫർസാനയുടെ പുറകെ നടക്കുമ്പോൾ സാദിഖ്അലി ഫർസാനയോട് ചോദിച്ചു .<br />
<br />
,, എന്താ ഫർസാന വാപ്പയും,ഉമ്മയും പോകുമ്പോൾ അവരുടെ കൂടെ പോകാതെയിരുന്നത് ?,,<br />
<br />
അവൾ അവൻറെ കൈയിൽ നുള്ളികൊണ്ട് പറഞ്ഞു <br />
<br />
,,അവരുടെ കൂടെ പോയാല്‍ എനിക്ക് സാദിഖ് ഇക്കാനോടൊപ്പം ഇങ്ങനെ കാറ്റും കൊണ്ട് നടക്കാൻ പറ്റോ ?,,<br />
<br />
അവൾ അവനെ നോക്കി പൊട്ടിപ്പൊട്ടി ചിരിച്ചു<br />
<br />
,,എൻറെ കൂടെ എപ്പോഴും നടക്കാൻ ഇഷ്ടമാണോ ?,,<br />
<br />
അവൻറെ ചോദ്യത്തിന് കാറ്റാടി മരത്തിന് വലയം വെച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്<br />
<br />
,, ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ് ,<br />
<br />
അവൻറെ മനസ്സിൽ എന്തിനോവേണ്ടിയുള്ള ദാഹം അനുഭവപ്പെട്ടു.കോയാക്ക ആദ്യമായി അവനെ ആലിംഗനം ചെയ്തപ്പോൾ അനുഭവപ്പെട്ടതുപോലുള്ള സുഖത്തിനായി മനസ്സ് വല്ലാതെ കൊതിച്ചു .പിന്നെ അവിടെ അരങ്ങേറിയത് എല്ലാം യാന്ത്രീകമായിരുന്നു ആരോ ആ കുഞ്ഞുമനസ്സിൽ മന്ത്രിക്കുന്നത് പ്രാവർത്തികമാക്കുകയായിരുന്നു സാദിഖ്അലി അവനൊരു മനസാക്ഷിയില്ലാത്തവനായിമാറി .അവൻ പരിസരമാകെ വീക്ഷിച്ചു അവരല്ലാതെ മാറ്റ് ആരേയും അവിടെ അവന് കാണുവാനായില്ല അവനവളെ കടന്നുപിടിച്ചു.അപ്രതീക്ഷിതമായുള്ള സാദിഖ്അലിയുടെ പെരുമാറ്റം അവളെ ഭയപ്പെടുത്തി .അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു .<br />
<br />
,, എന്താ ഈ ചെയ്യുന്നേ ഇങ്ങനെയൊന്നും കുട്ട്യോള് ചെയ്യാൻ പാടില്ല .ഞാൻ എല്ലാം ഉമ്മാനോട് പറയും ,,<br />
<br />
അവൾ കരഞ്ഞുകൊണ്ടോടി പുറകെയോടിയ അവൻ അവളുടെ വായ് പൊത്തിപ്പിടിച്ചു.കരതലം എടുക്കുമ്പോൾ അവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ടിരുന്നു അവൻ അവളുടെ വായ് സർവ ശക്തിയുമെടുത്ത് പൊത്തിപിടിച്ചു .ഏതാനും നിമിഷങ്ങൾ അവളുടെ കാൽപാദങ്ങൾ പൂഴിയിൽ അൽപം താന്നു.സാദിഖ്അലി വിഭ്രാന്തനായി അവളുടെ ശ്വാസോച്ഛാസ്വം പതിയെ നിലച്ചു.അവനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവളുടെ ശിരസ്സ് അവനവന്റെ മടിയിലേക്ക് എടുത്തുവെച്ചപ്പോൾ ഒരു വശത്തേക്ക് ഊർന്നുപോയി.ഫർസാനയുടെ ശരീരം നിശ്ചലമായിരിക്കുന്നു ഫർസാനയുടെ മൃദദേഹം അവിടെ ഉപേക്ഷിച്ച് സാദിഖ്അലി അവിടെ നിന്നും ലക്ഷ്യമില്ലാത്ത ദിക്കിലേക്ക് യാത്രയായി.അപ്പോൾ അസ്തമയസൂര്യന്റെ സ്വർണ്ണനിറമുള്ള പ്രഭയും പോയ്മറഞ്ഞിരുന്നു.ഇരുട്ടിലൂടെയുള്ള യാത്രയിൽ അവൻ വല്ലാതെ ഭയപ്പെട്ടു.തൊണ്ട വറ്റിവരണ്ടുണങ്ങിക്കൊണ്ടിരുന്നു. <br />
<br />
അടുത്തദിവസം പുലർച്ചെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള പാർക്കിലെ കോൺഗ്രീറ്റ് ബഞ്ചിൽ തളർന്നുറങ്ങുകയായിരുന്ന സാദിഖ്അലിയുടെ കാൽപാദങ്ങളിൽ ഏറ്റ സ്പർശനത്താൽ അവൻ ഉറക്കമുണർന്നു .കാൽപാദങ്ങളിൽ മണംപിടിക്കുന്ന രൂപത്തെ കണ്ടവൻ ഭയന്ന് അലറിയെഴുനേറ്റു തന്റെ ചുറ്റിനും കുറേ പോലീസുകാരും പൊതുജനങ്ങളും ഒരു പോലീസ് നായയും ..പിടിക്കപ്പെട്ട സാദിഖ് അലി കരഞ്ഞുകൊണ്ടേയിരുന്നു.വാഹനത്തിൽ ഇരുന്നും കരയുന്ന സാദിഖ് അലിയുടെ കരണത്ത് ഒരു പോലീസ് കാരൻ അടിച്ചുകൊണ്ട് പറഞ്ഞു.<br />
<br />
,, ,,കഴുവേറിടെ മോനെ ....ഒരു പാവം പെൺകൊച്ചിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് ഇരുന്ന് മോങ്ങുന്നോ ? . മുട്ടയിൽ നിന്നും വിരിഞ്ഞിട്ടില്ലല്ലോടാ നിനക്കൊക്കെ എങ്ങിനെ പറ്റുന്നടാ ഇങ്ങിനെയൊക്കെ ചെയ്യാൻ ,,<br />
<br />
മറ്റൊരു പോലീസുകാരൻ പറഞ്ഞു .<br />
<br />
,,സാറെ ഇപ്പോൾ പ്രായപൂർത്തിയാകാത്തവരാണ് ബലാൽസംഘ കേസുകളിൽ കൂടുതലും ഉൾപ്പെടുന്നത്.രണ്ടായിരത്തി പന്ത്രണ്ട് ഡിസംബർ പതിനാറിനു രാത്രിയിൽ ഡെൽഹിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വൈദ്യവിദ്യാർത്ഥിനിയെ ഒരുകൂട്ടം നീചന്മാർ അതിക്രൂരമായി ബലാൽസംഘത്തിന് ഇരയാക്കിയതറിയാമല്ലോ ? കേസിലെ ആറ് പേരിൽ ഒരുത്തൻ പ്രായപൂർത്തിയാകാത്തവനായിരുന്നു.അവനാണ് പീഡനത്തിനിടയിൽ ഇരയായ പെൺകുട്ടിയുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളികയറ്റിയെതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്,,<br />
<br />
കരഞ്ഞുകൊണ്ടിരിക്കുന്ന സാദിഖ് അലിയുടെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് ആ പോലീസുകാരൻ തുടർന്നു.<br />
<br />
,, ഇനിയും നീ കരഞ്ഞാൽ അടിച്ചുനിന്റെ പരിപ്പ് ഞാൻ ഇളക്കും കഴുവേറിടെ മോനെ,,<br />
<br />
സാദിഖ്അലി സ്വയം വായപൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടിരുന്നു. പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ ചോദ്യങ്ങൾക്ക് സാദിഖ്അലി സത്യസന്ധമായി ഉത്തരം നൽകി .പൊലീസിനു മുമ്പില്‍ സാദിഖ്അലി കുറ്റസമ്മതം നടത്തി .അടുത്ത ദിവസ്സം അവനെ തെളിവെടുപ്പിനായി കടപ്പുറത്തേക്ക് കൊണ്ടുപോയി അപ്പോഴൊക്കെയും സാദിഖ് അലി മനസ്സുരുകി പ്രാർത്ഥിക്കുകയായിരുന്നു വീരാന്‍കുട്ടിക്കാനെ നേരിൽ കാണരുതേയെന്ന് ആ മുഖത്തേക്ക് നോക്കുവാൻ അവനാകുമായിരുന്നില്ല..ഫർസാന മരണപ്പെട്ടിരിക്കുന്നു ഇന്നലെ എന്തൊക്കെയാണ് ഉണ്ടായത്.അവൾ ഉച്ചത്തിൽ കരഞ്ഞപ്പോൾ ആരെങ്കിലും കേൾക്കുമെന്ന് കരുതി അവളുടെ വായപൊത്തിപ്പിടിക്കുകയല്ലേ താൻ ചെയ്തുള്ളൂ. എങ്ങിനെയാണ് അവൾ മരണപ്പെട്ടത്. മരണപ്പെടുവാനായിട്ട് താൻ അവളെ പരിക്കേൽപ്പിച്ചിട്ടില്ലല്ലോ ? .സാദിഖ് അലിക്ക് സംഭവിച്ചതൊന്നും വിശ്വസിക്കുവാനാവുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസ്സത്തെ ആ നിമിഷങ്ങളെ അവൻ വല്ലാതെ വെറുത്തു.കുറ്റബോധത്താൽ അവന് ആരുടേയും മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.<br />
<br />
കാണുന്നവരൊക്കെയും അവനെ ഏറ്റവും അശ്ലീലമായ ഭാഷയിൽ വഴക്കുപറഞ്ഞുകൊണ്ടിരുന്നു.ചിലർ അവന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പി.<br />
തന്റെ ഹൃദയത്തിൻ്റെ പ്രവർത്തനം എന്നന്നേയ്ക്കുമായി നിശ്ചലമായെങ്കിൽ,അല്ലെങ്കിൽ ഏതെങ്കിലും മാന്ത്രികൻ അയാളുടെ ജാലവിദ്യയാൽ തന്നെ ഈ ഭൂലോകത്ത് നിന്നും അപ്രത്യക്ഷ്യമാക്കിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു.<br />
<br />
ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ ലോക്കപ്പിലോ കഴിയാനിടയാകരുതെന്ന് നിയമം ആഗ്രഹിക്കുന്നുണ്ടെങ്കിലും പതിനെട്ട് വയസ്സു തികയാത്തവർക്കുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ബാലനീതി നിയമപ്രകാരം കേസ് പരിഗണിച്ച് നല്കാവുന്ന പരമാവധി ശിക്ഷയായ മൂന്നുകൊല്ലത്തെ സ്പെഷ്യല്‍ ജുവനൈൽ ഹോം വാസം സാദിഖ്അലിക്ക് ലഭിച്ചു. ഏഴിനും പതിനെട്ടിനും മധ്യേപ്രായമുള്ള കൗമരപ്രായക്കരിൽ കണ്ടു വരുന്നതും സാമൂഹിക വിരുദ്ധവും ശിക്ഷയ്ക്കോ തിരുത്തലുകൾക്കോ അർഹവുമായ കുറ്റകൃത്യങ്ങൾ ചെയ്യുവാനുള്ളതുമായ സ്വഭാവ പ്രവണതയുള്ളവരെ പാർപ്പിക്കുന്ന ജുവനൈൽ ഹോമിലേക്ക് സാദിഖ്അലി എത്തപ്പെട്ടു . ജുവനൈൽ ഹോമിൽ അച്ചടക്കമുള്ളവാനായിരുന്നു സാദിഖ് അലി.വീരൻകുട്ടിക്ക അവനെ കാണുവാൻ വന്നെങ്കിലും അയാളെ നേരിൽ കാണുവാൻ സാദിഖ്അലി വിസ്സമ്മതിച്ചു. ജുവനൈൽ ഹോമിലെ ജീവിതം ജീവിച്ചു തീർക്കുമ്പോഴും ഫർസാനയുടെ ഓർമ്മകൾ അവനെ വല്ലാതെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.<br />
<br />
ജുവനൈൽ ഹോമിൽ അനവധി കുട്ടികളുണ്ടായിരുന്നു.ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ചെയ്തവർ,ഭിക്ഷാടനം,ബാലവേല,തെരുവ് കുട്ടികള്‍,എച്ച് ഐ വി ബാധിതർ അങ്ങിനെ നീളുന്നു പട്ടിക.മാതാപിതാക്കളുടെ വഴിവിട്ട ജീവിതം നിമിത്തം എച്ച് ഐ വി ബാധിതരായകുട്ടികളുടെ ജീവിതമാണ് ഏറ്റവും ദുരിതം .അവർക്കായുള്ള മുറിയിലേക്ക് മറ്റുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.സാദിഖ് അലി ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിക്കുവാനും,ചിത്രങ്ങൾ വരയ്ക്കുവാനും സമയം കണ്ടെത്തി.ജുവനൈൽ ഹോം അതികൃതർ കൂടുതൽ ചിത്രങ്ങൾ വരയ്ക്കുവാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. <br />
<br />
<br />
<br />
മൂന്നുവർഷത്തെ ശിക്ഷ കഴിഞ്ഞ സാദിഖ് അലിയെ നാളിതുവരെ അവനെക്കാണാൻ ബന്ധുക്കൾ വരാത്തതിനാൽ പതിനെട്ട് വയസ്സ് തികയും വരെ അവിടെ തന്നെ ജീവിക്കുവാൻ അധികൃതർ പറഞ്ഞുവെങ്കിലും രാവിലെ പതിനൊന്ന് മണിയോടെ അവനെ കൊണ്ടുപോകുവാൻ ഒരാൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ വന്നത് ആരാണെന്നറിയാൻ ആകാംക്ഷയോടെ അവൻ അഥിതികാൾ വന്നാൽ സന്ധിക്കുന്ന ഇടത്തേക്ക് ഓടുകയായിരുന്നു.അവനെ തേടിയെത്തിയ ആളെക്കണ്ട് അവൻ സ്തംഭിച്ചുനിന്നു.വീരൻകുട്ടിക്ക മൂന്ന് വർഷങ്ങൾകൊണ്ട് അയാൾ ആളാകെ മാറിയിരിക്കുന്നു.കാൽമുട്ടുകളുടെ വേദനയാൽ നടക്കുവാൻ നന്നായി പാടുപെടുന്നുണ്ട്.അയാൾ അവനെ അരികിലേക്ക് വിളിച്ച് ശരീരത്തോട് ചേർത്ത് നിറുത്തി പറഞ്ഞു.<br />
<br />
,,മോൻ പേടിക്കേണ്ട എനിക്ക് നിന്നെ അറിയാം അനക്ക് ഓളെ കൊല്ലാൻ ഒക്കൂലാ കാരണം ഓൾക്ക് അന്നെ പെരുത്തിഷ്ടമായിരുന്നു .ഓള് ഇത്തവണ നാട്ടിൽ വന്നപ്പോ അന്റെ പുറകെ നടക്കാനേ ഓൾക്ക് സമയം ഉണ്ടായിരുന്നുളളൂ.മോൻ എന്റെ കൂടെ പോര് നാട്ടുകാരും,വീട്ടുകാരും പലതും പറയും ഞാനതൊന്നും കാര്യമാക്കുന്നില്ല,,<br />
<br />
നടപടി ക്രമങ്ങൾ പൂർത്തിയാക്കി സാദിഖ് അലി വീരാൻകുട്ടിക്കയുടെ കൂടെ യാത്രയായി.കുറ്റബോധത്താൽ എത്ര ശ്രമിച്ചിട്ടും സാദിഖ് അലിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല.ബസ്സ്റ്റാൻഡിൽ നിന്നും വീരാൻകുട്ടിക്ക അറിയാതെ സാദിഖ് അലി പിൻവലിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തുവാനായിവീരൻകുട്ടിക്കയുടെ കണ്മുന്നിൽ പെടാതെ നടന്നു . ജുവനൈൽ ഹോമിൽ നിന്നും പോരുമ്പോൾ അവിടെ നിന്നും കുറച്ച് രൂപ അവന് ലഭിച്ചിരുന്നു ആ രൂപയിൽ നിന്നും വയറുനിറയെ അവൻ ആഹാരം കഴിച്ചു.സന്ധ്യയായപ്പോൾ മിച്ചം വന്ന രൂപ ഭിക്ഷ കൊടുത്തു തീർത്തു .റയിൽവേസ്റ്റേഷൻ എവിടെയാണെന്ന് തിരക്കി മനസ്സിൽ ഉറച്ച തീരുമാനവുമായി അവൻ റയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു.<br />
<br />
റെയിൽപ്പാതയിലൂടെ നടക്കുമ്പോൾ ഇതുവരെ കാണാത്ത പ്രാകൃതിയുടെ ഭംഗിയെ അവൻ ആസ്വദിച്ചു.നിലാവെളിച്ചത്തിൽ ആകാശത്ത് നക്ഷത്രങ്ങൾക്ക് തിളക്കം കൂടിയിരിക്കുന്നു . ഒരു വലിയ നക്ഷത്രം അവനെ പിന്തുടരുന്നതുപോലെ .ആ നക്ഷത്രത്തെ ഇമചിമ്മാതെ നോക്കി നടക്കുമ്പോൾ ആകാശത്ത് ഫർസാനയുടെ ഉടൽ തെളിഞ്ഞുവന്നു. അതെ അവൾ തന്നെ വിളിക്കുകയാണ് ക്ഷമയില്ലാത്ത കാമുകിയെപ്പോലെ അവൾ തന്നെ മാടി വിളിക്കുകയാണ്.തൂവെള്ള വസ്ത്ര ധാരണിയായ അവൾ മാലാഖയായി പരിണമിച്ചിരിക്കുന്നു. ദൂരെനിന്നും തീവണ്ടിയുടെ ചൂളം വിളി മുഴങ്ങി.റെയിൽപ്പാതയിലൂടെ ഇമകൾ ഇറുക്കിയടച്ചവൻ നടന്നു. അപ്പോൾ പൊടുന്നനെ എങ്ങോ നിന്നും പറന്നുവന്ന ഒരുകൂട്ടം ശവംതീനി പക്ഷികൾ ആകാശത്ത് വട്ടമിട്ടുപറന്നു.<br />
<br />
ശുഭം <br />
<br />
<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
<br /></div>
<div>
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com11Asia12.897489183755892 49.921875-16.551838816244107 8.613281 42.346817183755896 91.230469tag:blogger.com,1999:blog-261925465399990970.post-77153923331862567692016-10-31T22:16:00.001+03:002017-04-07T18:59:51.057+03:00കഥ.തത്ത്വദീക്ഷ<div dir="ltr" style="text-align: left;" trbidi="on">
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmuGzQza08Gk8hJvzy_BmeXu71e8ghXob5_vWGJ-AdHSJToyg-TZkIGlhblJukVdKhQs70bmI2d78X6FmTYTWm5MGZ9No-H0qVRJUTHq3LGEQOT4Y-wKAd1soetHVNzhxNmgvZfKinbGo/s1600/14333613_10205272001398847_1504172387822989612_n+2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="433" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmuGzQza08Gk8hJvzy_BmeXu71e8ghXob5_vWGJ-AdHSJToyg-TZkIGlhblJukVdKhQs70bmI2d78X6FmTYTWm5MGZ9No-H0qVRJUTHq3LGEQOT4Y-wKAd1soetHVNzhxNmgvZfKinbGo/s640/14333613_10205272001398847_1504172387822989612_n+2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് Mr ishaqh.vp വരയിടം </span></td></tr>
</tbody></table>
<br />
മേല്‍ക്കൂര ഓടിട്ട വര്‍ഷങ്ങളായി വെള്ളപൂശാത്ത വീടിന്റെ കുശിനിയില്‍ ഭക്ഷണം പാചകം ചെയ്യുകയാണ് കുഞ്ഞിരാമന്‍നായര്‍ .തപാല്‍ ജീവനക്കാരനായിരുന്ന അയാള്‍ തൊഴിലില്‍ നിന്നും വിരമിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞിരിക്കുന്നു. സേവനം അനുഷ്ഠിച്ച തപാല്‍ കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളുടെ പ്രിയങ്കരനായിരിരുന്നു കുഞ്ഞിരാമന്‍നായര്‍ .ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ആരെയും അസൂയപ്പെടുത്തുന്ന സന്തോഷപ്രദമായ ജീവിതമായിരുന്നു അയാളുടേത്.കുഞ്ഞിരാമന്‍നായരും ,സഹധര്‍മ്മിണിയും ,ഒരേയൊരു മകനും, മകന്റെ ഭാര്യയും ,മകന്റെ രണ്ടു പെണ്മക്കളും അടങ്ങിയ കുടുംബം യാതൊരുവിധ സാമ്പത്തിക പരാധീനതകളും കൂടാതെയാണ് ജീവിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ മകന് ബാലകൃഷ്ണൻനായർ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു.ഭാര്യയെ അയാള്‍ അമിതമായി സ്നേഹിച്ചിരുന്നു.തൊഴില്‍ കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് വന്നിരുന്ന ബാലകൃഷ്ണൻ കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാനായിരുന്നു കൂടുതലിഷ്ടം .അവധിദിനങ്ങളിലും മറ്റും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ അയാളുടെ കൂടെ ഭാര്യയുമുണ്ടാകും .<br />
<br />
ബാലകൃഷ്ണൻനായരുടെ മക്കള്‍ക്ക് പതിമൂന്നും ,പതിനൊന്നും വയസുള്ളപ്പോഴാണ് ഭാര്യ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭംധരിച്ചത്.വാര്‍ത്തയറിഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാവരും സന്തോഷിച്ചു.വീട്ടില്‍ ഇനി പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ് കുഞ്ഞായിരിക്കണം എന്നതായിരുന്നു എല്ലാവരുടേയും പ്രാര്‍ത്ഥന .കാത്തിരിപ്പിന്റെ ദിനരാത്രങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലായി എല്ലാവര്ക്കും അനുഭവപ്പെട്ടു.വൈകിയ പ്രായത്തിലെ ഗര്‍ഭധാരണമായതുകൊണ്ട് ശരീരം അനങ്ങാതെ സൂക്ഷിക്കണം എന്ന ഡോക്ടറുടെ നിര്‍ദേശം മൂലം ഗര്‍ഭണിയെ അനങ്ങുവാന്‍ വീട്ടില്‍ ആരുംതന്നെ അനുവദിച്ചില്ല.പ്രതീക്ഷയോടെ മാസങ്ങള്‍ കൊഴിഞ്ഞുപോയി . ആതുരസേവനത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം അനുവദനീയമല്ലെങ്കിലും ഭാര്യയുടെ ഏഴാം മാസത്തിലെ സ്കാനിംഗ് കാണുവാന്‍ ഡോക്ടര്‍ ബാലകൃഷ്ണൻനായാരെ അനുവദിച്ചു .ഗര്‍ഭാശയത്തിലെ ഗര്‍ഭസ്ഥശിശുവിനെ ഉപകരണത്തിലെ സ്ക്രീനില്‍ വിസ്മയത്തോടെ കണ്ടുകൊണ്ടിരുന്ന ബാലകൃഷ്ണൻനായര്‍ പിറക്കുവാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മനസിലെ സന്തോഷത്തെ നിയന്ത്രിക്കുവാനയാള്‍ക്കായില്ല.സ്കാനിംഗ് അവസാനിക്കുന്നതിന് മുമ്പ്തന്നെ അയാള്‍ ഭാര്യയെ ചുംബിച്ചു. ഡോക്ടറുടെ മുമ്പാകെ അപ്രതീക്ഷിതമായി ലഭിച്ച ചുംബനത്താലവള്‍ നാണത്തോടെ ഇമകള്‍ ഇറുക്കിയടച്ചു .<br />
<br />
അന്ന് പതിവിലും നേരത്തെ ബാലകൃഷ്ണൻനായര്‍ വീട്ടിലെത്തി .ഭാര്യക്ക് അപ്പോള്‍ എട്ടുമാസം കഴിഞ്ഞിരുന്നു.അസ്വസ്ഥമായ ഭാര്യയെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.<br />
<br />
,,എന്താ ലക്ഷ്മി .....ലക്ഷ്മി വല്ലാതെ വിയര്‍ത്തിട്ടുണ്ടല്ലോ ? ,,<br />
<br />
,,എന്തോ എനിക്ക് വല്ലാതെ നെഞ്ചുവേദനിക്കുന്നുണ്ട് .ഊണിന് പയറിന്റെ പുഴുക്ക് കഴിച്ചിരുന്നു ഗ്യാസ്ട്രബിള്‍ ആയിരിക്കും ,,<br />
<br />
,, എന്നാല്‍ ഞാനൊരു മരുന്ന് ഉണ്ടാക്കിത്തരാം ,,<br />
<br />
ബാലകൃഷ്ണൻനായര്‍ ഉടനെ കുശിനിയില്‍പോയി <span style="background-color: white; font-family: "meera" , "arial" , "helvetica" , sans-serif;">തിപ്പലി,ചുക്ക്,കുരുമുളക് എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി അതില്‍ നിന്നും രണ്ട് ഉരുളകള്‍ ഭാര്യയുടെ നേര്‍ക്കുനീട്ടി പറഞ്ഞു.</span><br />
<br />
,, എത്ര കടുപ്പമുള്ള ഗ്യാസ്ട്രബിളാണെങ്കിലും ഈ മരുന്ന് കഴിച്ചാല്‍ ഉടനെ ശമനം ലഭിക്കും ,,<br />
<br />
ലക്ഷ്മി രണ്ട് ഉരുളകളും വാങ്ങികഴിച്ചുവെങ്കിലും അവളുടെ നെഞ്ചുവേദനയ്ക്ക് ശമനമുണ്ടായില്ല.സന്ധ്യയോടെ ലക്ഷ്മിയെ ആശുപത്രിയിലേക്ക്കൊണ്ടുപോയി .ഗര്‍ഭണികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ് ലക്ഷ്മിയില്‍ പ്രകടമാകുന്നതെന്ന ഡോക്ടറുടെ വാക്കുകള്‍ കേട്ട് ബാലകൃഷ്ണൻനായര്‍ ഭയാകുലനായി മഹാ മൃത്യുഞ്ജയ മന്ത്രം ഉരുവിട്ടുക്കൊണ്ടിരുന്നു .<br />
<br />
,, ഓം ത്ര്യംബകം യജാമഹേ<br />
സുഗന്ധീം പുഷ്ടിവർദ്ധനം<br />
ഉർവാരുകമിവ ബന്ധനാത്<br />
മൃത്യോർമുക്ഷീയ മാഽമൃതാത് ,,<br />
<br />
നെഞ്ചുവേദനയ്ക്ക് ശമനമില്ലതെയായപ്പോള്‍ ലക്ഷ്മിയെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെ പ്രധാന ഡോക്ടര്‍ പുറത്തേക്ക് വന്നു ബാലകൃഷ്ണൻനായരോട് പറഞ്ഞു .<br />
<br />
,, ക്ഷമിക്കണം ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ശ്രമിച്ചു പക്ഷെ നിങ്ങളുടെ ഭാര്യയേയും,കുഞ്ഞിനേയും രക്ഷിക്കുവാന്‍ ഞങ്ങള്‍ക്കായില്ല ,,<br />
<br />
നെറ്റിയിലും,മുഖത്തും ഉതിര്‍ന്നുവരുന്ന വിയര്‍പ്പുകണങ്ങള്‍ തൂവാലയാല്‍ ഒപ്പിയെടുത്ത് നടന്നുനീങ്ങുന്ന ഡോക്ടറെ നോക്കി ബാലകൃഷ്ണൻനായര്‍ സ്തംഭിച്ചുനിന്നു .ഭാര്യയുടേയും ഗര്‍ഭസ്ഥശിശുവിന്റെയും വിയോഗം ബാലകൃഷ്ണന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.അയാള്‍ പിന്നീട് തൊഴിലിനുപോകാതെയായി .ഒരു ദിവസം കുഞ്ഞിരാമന്‍നായര്‍ മകനോട് പറഞ്ഞു .<br />
<br />
,, എല്ലാം ഈശ്വരനിശ്ചയം അല്ലാതെ ഞാനിപ്പോള്‍ എന്താ പറയാ .ബാങ്കില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും തൊഴിലിന് പോയില്ലായെങ്കില്‍ നിനക്ക് എന്നെന്നേയ്ക്കുമായി തൊഴില്‍ നഷ്ടപ്പെടും .തൊഴില്‍ നഷ്ടമായാല്‍ നമ്മള് ഇനി എങ്ങിനെയാണ് ജീവിക്കുന്നത് .രണ്ടു പെണ്മക്കളാണ് കാലമായി വരുന്നത് .അവരെ പഠിപ്പിച്ച് നല്ല നിലയില്‍ വിവാഹംകഴിച്ചുക്കൊടുക്കെണ്ടേ ? ,,<br />
<br />
ബാലകൃഷ്ണൻനായര്‍ അച്ഛന്റെ വാക്കുകള്‍ക്ക് മറുപടി പറയാതെ ലക്ഷ്മിയുടെ കുഴിമാടത്തിനരികില്‍ അല്പനേരം പ്രാര്‍ഥിച്ചതിനുശേഷം തിരിഞ്ഞുനടന്നു .അപ്പോള്‍ അസ്തമയസൂര്യന്റെ പ്രഭയില്‍ പ്രപഞ്ചമാകെ സ്വര്‍ണ്ണ വര്‍ണ്ണത്താല്‍ ചെതോഹരമായി കാണപ്പെട്ടു.ബാലകൃഷ്ണൻനായര്‍ പിന്നീട് തിരികെയെത്തിയില്ല .കുഞ്ഞിരാമന്‍നായര്‍ മകനെ തേടിയലഞ്ഞു . ബാലകൃഷ്ണൻനായരുടെ തിരോധാനം കുഞ്ഞിരാമന്‍നായരുടെ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു.<br />
<br />
ബാലകൃഷ്ണൻനായരുടെ തിരോധാനം മാനസീകമായും ശാരീരികമായും ഏറെ തളര്‍ത്തിയത് മാതാവ് വിശാലാക്ഷിയെയായിരുന്നു.വിധിയുടെ വേറൊരു താണ്ഡവമായിരുന്നു വിശാലാക്ഷിയുടെ നട്ടെല്ലിന് ഏറ്റ ക്ഷതം .പൈപ്പ്ലൈന് വഴി കുശിനിയിലേക്ക് ജലമെത്തുമെങ്കിലും കുടിക്കുവാനുള്ള ജലം കിണറില്‍ നിന്നും കോരിയെടുത്ത് മണ്കുടത്തില് ശേഖരിക്കുകയാണ് പതിവ്.അന്ന് മണ്കുടത്തില് ജലമെടുത്ത് തിരിഞ്ഞപ്പോള്‍ വിശാലാക്ഷി കാല് വഴുതിവീണു .വീഴ്ചയില്‍ നട്ടെല്ലിന് സാരമായി പരിക്കുപറ്റിയ അവര്‍ക്ക് പിന്നീട് പരസഹായമില്ലാതെ എഴുന്നേറ്റു നില്ക്കുവാന് പറ്റാതെയായി .ചികിത്സകള്‍ അനവധി ചെയ്തുവെങ്കിലും അവരുടെ രോഗാവസ്ഥയില്‍ യാതൊരുവിധ മാറ്റവും സംഭവിച്ചില്ല .കുഞ്ഞിരാമന്‍നായര്‍ കുഷിനിയിലെ ജോലികള്‍ ഏറ്റെടുത്തു .അയാള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാന്‍ അറിയില്ലായിരുന്നു .അയാള്‍ അടുക്കളയിലെ ജോലികള്‍ക്കായി കുശിനിയില്‍ കയറിയാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ഭാര്യ അയാള്‍ക്ക് പാചകം പഠിപ്പിച്ചു.ഇന്ന് കുഞ്ഞിരാമന്‍നായര്‍ ഒന്നാന്തരം പാചകക്കാരനാണ്. പേരക്കുട്ടികള്‍ക്ക് ഇഷ്ടവിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ കുഞ്ഞിരാമന്‍നായര്‍ ആനന്ദം കണ്ടെത്തി .<br />
<br />
പറമ്പില്‍ നിന്നും കാര്യമായ വരുമാനമില്ലാത്ത ആ കുടുംബത്തിന്റെ ജീവിതം കുഞ്ഞിരാമന്‍നായരുടെ പെന്ഷന് തുകയാല്‍ ഒരുവിധം ജീവിച്ചുപോന്നു.പേരക്കുട്ടികള്‍ക്ക് പ്രാതല്‍ നല്കി അവര്‍ക്ക് കൊണ്ടുപോകുവാനുള്ള ഭക്ഷണം ടിഫിനിലാക്കിയപ്പോഴേക്കും സമയം എട്ടര കഴിഞ്ഞിരുന്നു.ഭാര്യയ്ക്കും അയാള്‍ക്കുമുള്ള പ്രാതല്‍ ഒരു പാത്രത്തിലെടുത്തയാള്‍ കിടപ്പുമുറിയിലേക്ക് ചെന്നു .ഭാര്യ ഒരു വശം ചെരിഞ്ഞു കിടപ്പാണ്. കാല്പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ നീണ്ടുനിവര്‍ന്നു കിടന്നു .കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയെ ചുമരില്‍ ചാരിയിരിക്കുവാന്‍ സഹായിച്ചു.ചൂടാറാത്ത ഇഡലിയും,സാമ്പാറും കഴിക്കുമ്പോള്‍ വിശാലാക്ഷിയുടെ ഇമകള്‍ നിറഞ്ഞത് കണ്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ ചോദിച്ചു .<br />
<br />
,, എന്താ ഇന്നത്തെ മനസിലെ സങ്കടം .ജീവിതം ഇങ്ങിനെയൊക്കെയാണ്. ഉള്ളജീവിതം സന്തോഷത്തോടെ ജീവിക്കുവാനാണ് മനസുണ്ടാവേണ്ടത്.കരഞ്ഞുതീര്‍ക്കുവാനുള്ളതല്ല ജീവിതം ,,<br />
<br />
ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര് ഇടതുകൈയ്യാലെ തുടച്ചുക്കൊണ്ട് വിശാലാക്ഷി പറഞ്ഞു.<br />
<br />
,, നമ്മുടെ മോന് എങ്ങിനെ മനസ്സുണ്ടായി നമ്മളെവിട്ടുപോകുവാന്‍ .എന്റെ കണ്ണടയുന്നതിനു മുമ്പ് എനിക്ക് നമ്മുടെ മോനെ ഒരു നോക്ക് കാണുവാനാവുമോ ? ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ മനസിന് അല്പമെങ്കിലും ആശ്വാസം ലഭിക്കുമായിരുന്നു ,,<br />
<br />
കുഞ്ഞിരാമന്‍നായര്‍ ഒന്ന് നെടുവീര്‍പ്പിട്ടു ഇമകള്‍ തുടച്ചുക്കൊണ്ട് പറഞ്ഞു.<br />
<br />
,,വീടുവിട്ടുപോകുവാന്‍ മാത്രം ഞാനൊന്നും അവനോട് പറഞ്ഞിട്ടില്ല .ലക്ഷ്മിയെ അവന് ജീവനായിരുന്നു .അവളുടെ വിയോഗം നമ്മുടെ മോന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു,,<br />
<br />
പഠിക്കുവാന്‍ പോകുവാനായപ്പോള്‍ പേരക്കുട്ടികള്‍ രണ്ടുപേരും കിടപ്പുമുറിയിലേക്ക് വന്ന് രണ്ടുപേര്‍ക്കും ചുംബനങ്ങള്‍ നല്‍കിക്കൊണ്ട് യാത്രപറഞ്ഞിറങ്ങി . വിശാലാക്ഷി തുടര്‍ന്നു .<br />
<br />
,,അനാമിക മോളുടെ പന്ത്രണ്ടാം ക്ലാസ്സ് അവസാനവര്‍ഷ പരീക്ഷ തുടങ്ങുവാന്‍ ഇനി രണ്ടുമാസമേയുള്ളൂ .അവള് ജയിച്ചാല്‍ എന്ജിനിയറിങ്ങിനു പഠിക്കണം എന്നാണ് പറയുന്നത്. അതിനുള്ള പണം നമ്മള് എങ്ങിനെയാണ് കണ്ടെത്തുന്നത് .രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ശ്രീകല മോളും പന്ത്രണ്ടാം ക്ലാസ്സ് കഴിയും .,,<br />
<br />
കുഞ്ഞിരാമന്‍നായര്‍ അല്പനേരം ആലോചിച്ചതിനു ശേഷം പറഞ്ഞു.<br />
<br />
,, താന്‍ ഇങ്ങിനെ ഓരോന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ ....ഇതുവരെ നമുക്കവരെ പഠിപ്പിക്കുവാനായില്ലേ.... അവരുടെ ആഗ്രഹംപോലെ ഇനിയും അവര്‍ക്ക് പഠിക്കുവാനാവും ,,<br />
<br />
പ്രാതല്‍ കഴിച്ചുകഴിഞ്ഞപ്പോള്‍ പാത്രം കഴുകി കുഞ്ഞിരാമന്‍നായര്‍ വിശാലാക്ഷിയുടെ അരികില്‍വന്നു വീണ്ടും സംസാരിച്ചിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിശാലക്ഷിയുടെ ദേഹമാസകലം തൈലം തേച്ചു കുളിക്കാന്‍ സഹായിച്ചു.കുഞ്ഞിരാമന്‍നായര്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ മാത്രമേ പുറത്തുപോകുന്ന പതിവുള്ളൂ, അതും പേരക്കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ മാത്രം .കിടപ്പിലായതിനുശേഷം വിശാലാക്ഷിയെ തനിച്ചാക്കിയിട്ടു ഇതുവരെ അയാള്‍ എവിടേക്കും പോയിട്ടില്ല.ഇപ്പോള്‍ രക്തവാതത്തിന്റെ അസ്ഥിരതയാല്‍ ഇടതു കാല്പാദങ്ങള്ക്ക് സ്വല്പം വേദന അനുഭവപ്പെടുന്നുണ്ട്.<br />
<br />
പന്ത്രണ്ടാം ക്ലാസ്സ് അവസാന വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ അനാമിക തരക്കേടില്ലാത്ത മാര്‍ക്കുവാങ്ങി വിജയിച്ചു.എന്ജിനിയറിങ്ങിനു ചേരുന്നതിനു മുന്നോടിയായി കോച്ചിംഗ് ക്ലാസിന് പോകണമെന്ന് പറഞ്ഞപ്പോള്‍ അവിടെ അടയ്ക്കേണ്ട തുകയ്ക്ക് വേണ്ടി എന്തുചെയ്യുമെന്നറിയാതെ കുഞ്ഞിരാമന്‍നായര്‍ ധര്‍മ്മസങ്കടത്തിലായി .അടുത്തുതന്നെ എന്ജിനിയറിങ്ങിനു ചേരാനുള്ള തുകയും കണ്ടത്തെണ്ടിയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എന്തുചെയ്യുമെന്നറിയാതെ അയാള്‍ ചിന്തയിലാണ്ടിരുന്നു .അവസാനമയാള്‍ ഒരു ഉറച്ചതീരുമാനത്തിലെത്തി .മുപ്പതു സെന്റ് പുരയിടത്തില്‍ നിന്നും പത്തു സെന്റ് വസ്തു വില്‍ക്കുവാനയാള്‍ തീരുമാനിച്ചു.ഗ്രാമത്തിലൊരു പുതു പണക്കാരനുണ്ട് മുമ്പ് പറമ്പ് കിളക്കുവാന്‍ വന്നിരുന്ന ഗോപാലന്റെ മകന് രാജീവന് അയാളിപ്പോള്‍ ഗള്‍ഫില്‍ എന്തൊക്കയോ വ്യാപാരങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞു കേട്ടിരുന്നു.ഗ്രാമത്തില്‍ ലഭിക്കാവുന്ന ഭൂമിയൊക്കെ അയാള്‍ വാങ്ങികൂട്ടുകയാണ് .മകന് ബാലകൃഷ്ണന്റെ സഹപാഠിയാണ് രാജീവന് .അടുത്ത ദിവസം കുഞ്ഞിരാമന്‍നായര്‍ രാജിവനെ കാണുവാനായിപോയി.പുതിയ ഇരുനില വീടിന്റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ് ഗോപാലന് .കുഞ്ഞിരാമന്‍നായരെ കണ്ടപ്പോള്‍ ഗോപാലന് ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ് കുഞ്ഞിരാമന്‍നായരുടെ അരികിലേക്ക് വന്നു ചോദിച്ചു .<br />
<br />
,, ആരാ ഈ വന്നിരിക്കുന്നെ..... മാഷെ കണ്ടിട്ട് ഒരുപാട് കാലമായല്ലോ .മകനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലാ അല്ലെ .എന്താ ചെയ്യാ എല്ലാം വിധി അല്ലാതെ എന്താ ഇതിനൊക്കെ പറയാ വരൂ കയറിയിരുന്ന് സംസാരിക്കാം ,,<br />
<br />
തറയില്‍ മുന്തിയതരം ഗ്രാനൈറ്റ് പാകിയിരിക്കുന്നു .കണ്ണാടിപോലെ തിളങ്ങുന്ന ഗ്രാനൈറ്റിനു മുകളിലെ നല്ല ഭംഗിയുള്ള ഇരിപ്പിടത്തിലേക്ക് ഗോപാലന് അയാളെ ആനയിച്ചു.<br />
<br />
,, ഞാന്‍ മകന് രാജിവനെ കാണുവാനാണ് വന്നത് മകനിവിടെയില്ലേ ,,<br />
<br />
,, അയ്യോ അവന് പത്തുദിവസത്തെ അവധിക്ക് വന്നതാണ് പക്ഷെ ഗള്‍ഫില്‍ നിന്നും ഉടനെ തിരികെയെത്താന്‍ വിളി വന്നു .ഇന്നലെ മോന് തിരികെ പോയല്ലോ .എന്താ വിശേഷിച്ച് ? വൈകീട്ട് വിളിക്കുമ്പോള്‍ ഞാന്‍ കാര്യം പറഞ്ഞോളാം ,,<br />
<br />
പോയ കാര്യം പറഞ്ഞ് അയാള്‍ തിരികെ പോന്നു .മനസ് വല്ലാതെ അസ്വസ്ഥമാണ് .ഭൂമി വില്‍ക്കുവാനായില്ലെങ്കില്‍ അനാമികമോളുടെ പഠിപ്പ് അവതാളത്തിലാവും .മനസിലെ സങ്കടം ഒതുക്കിവെച്ച് അയാള്‍ വീട്ടില്‍ തിരികെയെത്തിയപ്പോള്‍ വിശാലാക്ഷി ചോദിച്ചു .<br />
<br />
,, പോയ കാര്യം എന്തായി ആ ചെറുക്കനെ കണ്ടോ ?,,<br />
<br />
,, ഇല്ല അയാളെ കാണുവാനായില്ല. അയാള്‍ ഇന്നലെ വിദേശത്തേക്ക് പോയത്രേ .ഗോപാലനോട് വിവരം ധരിപ്പിച്ചിട്ടുണ്ട് ,,<br />
<br />
കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തെ ചാരുകസേരയിലിരുന്ന് തൊടിയിലേക്ക് നോക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അന്യമാകുന്ന പ്രദേശത്ത് പശുവും കിടാവും പുല്ല് തിന്നുന്നത് അയാള്‍ ഒരുപാടുനേരം നോക്കിയിരുന്നു .<br />
അടുത്ത ദിവസം സമയം പന്ത്രണ്ടുമണി കഴിഞ്ഞുകാണും മുറ്റത്ത് വാഹനം വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ പൂമുഖത്തേക്ക് ചെന്നുനോക്കി .ഗോപാലന് വാഹനത്തില്‍ നിന്നും ഇറങ്ങിവന്നു.അയാളുടെ കൈയ്യില്‍ ഒരു പൊതിയുമുണ്ടായിരുന്നു.ഗോപാലന് പറഞ്ഞു.<br />
<br />
,, ഇന്നലെ മോന് വിളിച്ചപ്പോള്‍ ഞാന്‍ ഇവിടത്തെ പ്രയാസങ്ങള്‍ മോനോട് പറഞ്ഞു .ഇവിടത്തെ കുട്ടിയുടെ പഠിപ്പിനുവേണ്ടിയാണ് ഭൂമി വില്‍ക്കുന്നത് എന്നറിഞ്ഞപ്പോള്‍ രാവിലെ പത്തുമണിക്ക് മുമ്പ്തന്നെ ഇവിടെ പണം എത്തിക്കണം എന്ന് മോന് പറഞ്ഞിരുന്നു .ബാങ്കില്‍ പോയപ്പോള്‍ കൂടുതല്‍ തുകയുള്ളതുകൊണ്ട് പണം ലഭിക്കാന്‍ സമയമെടുത്തു .പിന്നെ ഭൂമിയുടെ കാര്യം മോന് വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു,,<br />
<br />
കൈയ്യിലെ പൊതി കുഞ്ഞിരാമന്‍നായരുടെ കൈയ്യില്‍ കൊടുത്തിട്ട് അയാള്‍ പറഞ്ഞു .<br />
<br />
,, പണത്തിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. മക്കളുടെ പഠിപ്പ് മുടങ്ങരുത് .ഇത് എന്റെ വാക്കുകളല്ല എന്റെ മോന് മാഷോട് പറയുവാന്‍ പറഞ്ഞ വാക്കുകളാണ് .ഞാന്‍ പോകുന്നു .ഊണിനുള്ള മത്സ്യം വാങ്ങിയത് വാഹനത്തിലുണ്ട് ഇനിയും വൈകിയാല്‍ മത്സ്യം കേടാവും ,,<br />
<br />
ചായ എടുക്കാം എന്ന കുഞ്ഞിരാമന്‍നായരുടെ വാക്കുകള്‍ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് ഗോപാലന് വാഹനത്തില്‍ കയറിപോയി. ഈശ്വരന് നേരിട്ട് തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് പോലെയാണ് അപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് അനുഭവപ്പെട്ടത് .ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ ഒരു പരിചയക്കാരന് കുഞ്ഞിരാമന്‍നായരെ കാണുവാനായി വന്നു .അഥിതി കയറിയിരുന്നു പറഞ്ഞു .<br />
<br />
,,ഞാനും കുടുംബവും കഴിഞ്ഞ ദിവസം മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നു. അവിടെ ഞങ്ങള്‍ കണ്ട ഒരു സന്യാസിയുടെ മുഖത്തിന് അങ്ങേയുടെ കാണാതായ മകന്റെ മുഖച്ഛായയാണ് തോന്നിയത് .നീട്ടിവളര്‍ത്തിയ തലമുടിയും താടിയുമുള്ള ആ സന്യാസി അങ്ങേയുടെ മകനാണെന്ന് എനിക്കുറപ്പുണ്ട് .ഞങ്ങള്‍ ആളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണ് ഞങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ലാതെ ഞങ്ങളുടെ അരികില്‍ നിന്നും അയാള്‍ വേഗത്തില്‍ പോയ്മറഞ്ഞത് .ഈ വിവരം ഇവിടെ വന്നു പറയാതെ മനസ് അസ്വസ്ഥമായിരുന്നു. കുഞ്ഞിരാമന്‍നായര്‍ അവിടെവരെ ഒന്ന് പോയ്നോക്കൂ ,,<br />
<br />
ആ വാര്‍ത്തകേട്ടപ്പോള്‍ കുഞ്ഞിരാമന്‍നായര്‍ക്ക് സങ്കടവും സന്തോഷവും ഒരുപോലെ തോന്നി കുഞ്ഞിരാമന്‍നായര്‍ പറഞ്ഞു .<br />
<br />
,, ഒരിക്കലും ഞങ്ങളുടെ മോന് ഞങ്ങളില്‍ നിന്നും ഒളിച്ചോടുമെന്നു നിരീച്ചില്ല.ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് അവന്റെ ഈ സന്യാസ ജീവിതം .അവന്റെ മാതാപിതാക്കളെ അവന് മറന്നോട്ടെ പക്ഷെ അവന്റെ രക്തത്തില്‍ പിറന്ന രണ്ടു പെണ്മക്കളെ അവന് മറക്കരുതായിരുന്നു.എന്റെ ജീവന് ബാക്കിയായതുകൊണ്ട് മക്കള്‍ അല്ലലില്ലാതെ വളര്‍ന്നു .മറിച്ചായിരുന്നെങ്കില്‍. എന്താകുമായിരുന്നു അവരുടെ ജീവിതം .നാളെ നേരം പുലര്‍ന്നോട്ടെ അവന് മൂകാംബികയിലുണ്ടെങ്കില്‍ ഞാനവനെ കണ്ടെത്തിയിരിക്കും ,,<br />
<br />
അന്നുരാത്രി ഉറങ്ങുവാന്‍ കുഞ്ഞിരാമന്‍നായര്‍ക്കായില്ല .പുലര്‍ച്ചെ യാത്രയാകുവാന്‍ വാഹനം ഏര്‍പ്പാടാക്കിയിട്ടുണ്ട് .പേരക്കുട്ടികളും കൂടെ വരുന്നു എന്ന് പറഞ്ഞുവെങ്കിലും അയാള്‍ അത് നിരസിച്ചു.അയല്പക്കത്തെ ദാമോദരന്‍ കൂടെ വരാമെന്ന് പറഞ്ഞത് അയാള്‍ക്കാശ്വാസമായി.നേരം ഏതാണ്ട് പുലര്‍ച്ചെ മൂന്നുമണികഴിഞ്ഞുകാണും .കുഞ്ഞിരാമന്‍നായര്‍ ഉറങ്ങുവാനാവാതെ അസ്വസ്ഥതയോടെ എഴുന്നേറ്റിരുന്നു. വിശാലാക്ഷി അയാളോട് ചോദിച്ചു .<br />
<br />
,, പോകുവാനാവുന്നല്ലെയുള്ളൂ എന്തിനാ ഇത്ര നേരത്തെ ഉറക്കമുണര്‍ന്നത് .കെടന്നോളൂ........ സമയമാകുമ്പോള്‍ ഞാന്‍ ഉണര്‍ത്താം ,,<br />
<br />
അയാള്‍ അരണ്ടവെളിച്ചത്തില്‍ വൈദ്യുതി സ്വീച്ച് ഓണാക്കുവാനായി എഴുന്നേറ്റു നടന്നു. പക്ഷെ അയാള്‍ക്ക് നടക്കുവാനാവുന്നില്ലായിരുന്നു .നെഞ്ചിനുള്ളില്‍ വല്ലാതെ വേദന അനുഭവപ്പെട്ടു. ഹൃദയത്തിനു മുകളില്‍ വലിയ പാറകല്ല് എടുത്തുവെച്ചതുപോലെ . ശ്വസോച്ചാസം സുഖമമായി നടക്കുന്നില്ല.അപ്പോള്‍ അയാള്‍ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു.വലതു കാല്പാദം മുന്നോട്ടെടുക്കാന്‍ ശ്രമിച്ച അയാള്‍ അവശനായി നിലംപതിച്ചു.വീഴ്ചയുടെ ശബ്ദംകേട്ട് വിശാലാക്ഷി എഴുന്നേല്‍ക്കുവാതെ നിസഹായയായി നിലവിളിച്ചു .നിലവിളികേട്ട് അടുത്ത കിടപ്പുമുറിയില്‍ നിന്നും ,അനാമികയും ശ്രീകലയും ഓടിവന്ന് പ്രകാശം തെളിയിച്ചു നോക്കിയപ്പോള്‍ മുത്തച്ഛന് തറയില്‍ വീണുകിടക്കുന്നത്കണ്ട് അനാമിക അയാളുടെ ശിരസ്സ് അവളുടെ മടിയിലേക്ക് എടുത്തുവച്ച് ചോദിച്ചു .<br />
<br />
,, മുത്തച്ഛാ എന്താ ...എന്താ മുത്തച്ഛന് പറ്റിയെ? എന്താ ഉണ്ടായെ? ,,<br />
<br />
ആ നിമിഷങ്ങളിൽ കുഞ്ഞിരാമന്‍നായരുടെ കണ്ണുകള്‍ തുറിച്ചു. വായില്‍നിന്നും രക്തമൊഴുകി. അയാളുടെ ഇമകളടഞ്ഞു .പതിയെ അയാളുടെ ശ്വാസവും നിലച്ചു.അവിടമാകെ ആര്‍ത്തനാദം മുഴങ്ങി . കുഞ്ഞിരാമന്‍നായരുടെ ഭൂലോകവാസത്തിലെ അയാള്‍ക്ക് അനുവദനീയമായ അവസാനത്തെ ദിവസമായിരുന്നു ആ ദിവസം. മകനെ അന്വേഷിച്ചുള്ള യാത്രപോകുവാനാവാതെ അയാള്‍ കാലയവനികക്കുള്ളിൽ മറഞ്ഞു.ആ വീട്ടില്‍ ബാക്കിയായ മൂന്ന് ജീവനുകള്‍ ജീവിതം ഇനിയെങ്ങിനെ ജീവിച്ചു തീര്‍ക്കുമെന്നറിയാതെ വിധിയുടെ ക്രൂരതയ്ക്ക് മുമ്പില്‍ പകച്ചുനിന്നു.<br />
ശുഭം<br />
<br />
<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com15tag:blogger.com,1999:blog-261925465399990970.post-22332100290901743142016-08-04T18:21:00.000+03:002016-08-04T18:24:06.287+03:00ഒരു ബാല്യകാല ഓര്‍മ്മകുറിപ്പ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5AqcfV6a78CCKQUqeKJ4tmrhbwUrsk2mhyphenhyphenOpplX1WiQ_XQACEQqzpkCDopQGSYnkY0c7bRhIPQZldlgLmhLN2mTZz39xp7sH9qmythjn1FOE550faE3-KMA-kMFwQR9oa_lVlOX3BF-Y/s1600/1471887_426348820821422_968259198_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5AqcfV6a78CCKQUqeKJ4tmrhbwUrsk2mhyphenhyphenOpplX1WiQ_XQACEQqzpkCDopQGSYnkY0c7bRhIPQZldlgLmhLN2mTZz39xp7sH9qmythjn1FOE550faE3-KMA-kMFwQR9oa_lVlOX3BF-Y/s1600/1471887_426348820821422_968259198_n.jpg" /></a></div>
<b><br /></b>
<br />
<div style="text-align: center;">
<div style="text-align: left;">
<b><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></b></div>
</div>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">
</span>
<br />
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><b> </b>കൊഴിഞ്ഞുപോയ നമ്മുടെ ജീവിതത്തില്‍ നമുക്ക് ഏറ്റവും പ്രിയങ്കരമായൊരു കാലം ഉണ്ടാകുമല്ലോ. എന്റെ അറിവില്‍ സ്ത്രീ പുരുഷ ഭേതമന്യേ </span><span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ബാല്യകാലമാണ് ആ പ്രിയങ്കരമായ കാലം. എനിയ്ക്കും ബാല്യകാലമായിരുന്നു ഏറ്റവും പ്രിയങ്കരം.കാരണം ഉത്തരവാദിത്ത്വം ലവലേശം ഉണ്ടായിരുന്നില്ല ആ പ്രിയങ്കരമായ കാലത്ത്.</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് നമുക്കൊക്കെ തോന്നിപ്പിക്കുന്ന ഒരിടവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതെയിരിക്കില്ല .എനിയ്ക്കും ഉണ്ടായിരുന്നു അങ്ങിനെയൊരിടം. എന്റെ മാതാവിന്റെയും എന്റെയും ജന്മ ഗ്രാമം.പിതാവിന്റെ ജന്മ ഗ്രാമത്തില്‍ നിന്നും ഏതാണ്ട് എട്ടു കിലോമീറ്റര്‍ ദൂരമുണ്ട് അവിടേയ്ക്ക് .പിതാവിന്റെ ഗ്രാമമാണ് എന്റെയും ഗ്രാമം, എങ്കിലും മാതാവിന്റെ ഗ്രാമത്തോട് ഒരു വല്ലാത്ത പ്രണയമായിരുന്നു എനിക്ക് .അവിടത്തുകാരുടെ സ്നേഹവും ഗ്രാമാന്തരങ്ങളിലെ ഭംഗിയുമാണെന്നു തോന്നുന്നു അതിന് പ്രധാനകാരണം .എന്റെ ഗ്രാമത്തില്‍ നിന്നും രണ്ടു ബസ്സുകള്‍ കയറിയാലേ മാതാവിന്റെ ഗ്രാമമായ ചമ്മനൂരില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .ആദ്യ ബസ്സില്‍ കയറി <span style="background-color: white; font-size: 13px; line-height: 19.200000762939453px;"> </span><span style="background-color: white; line-height: 19.200000762939453px;">കവയത്രികളും എഴുത്തു കാരികളുമായ</span><span style="background-color: white; font-size: 13px; line-height: 19.200000762939453px;"> </span><a href="http://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B4%B2%E0%B4%BE_%E0%B4%B8%E0%B5%81%E0%B4%B0%E0%B4%AF%E0%B5%8D%E0%B4%AF" style="background-color: white; background-image: none; line-height: 19.200000762939453px; text-decoration: none;" title="കമലാ സുരയ്യ">കമലാ സുരയ്യ</a>,<a class="mw-redirect" href="http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AE" style="background-color: white; background-image: none; line-height: 19.200000762939453px; text-decoration: none;" title="ബാലാമണിയമ്മ">ബാലാമണിയമ്മ</a> എന്നിവരുടെ ഗ്രാമമായ പുന്നയൂര്‍ക്കുളത്തിന്റെ അടുത്ത ബസ്സ് സ്റ്റോപ്പില്‍ ബസ്സിറങ്ങി, അവിടെ നിന്നും വേറെ ബസ്സില്‍ കയറി വേണം ചമ്മനൂരില്‍ എത്തുവാന്‍.</span></div>
</div>
</div>
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ചമ്മനൂരില്‍ ബസ്സിറങ്ങി ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ചെമ്മണ്‍പാതയിലൂടെ നടന്നു വേണം മാതാവിന്റെ വീട് സ്ഥിതി ചെയ്യുന്ന വടക്കേക്കുന്നില്‍ എത്തുവാന്‍.വടക്കേക്കുന്നും പ്രാന്തപ്രദേശങ്ങളും ഹരിത ഭംഗിയാല്‍ ചേതോഹരമാണ്.വര്‍ണനകള്‍ക്ക് അതീതമാണ് ആ ഗ്രാമം . മാതാവിന്റെ തറവാടായ ഇരുനില വീടിനു മുന്പില്, തൊഴുത്തും കയ്യാലപുരയുമുണ്ട്. കയ്യാലപുരയുടെ ഓരം ചേര്‍ന്ന്, വേനല്‍ കാലത്താണെങ്കില്‍ വയലില്‍ നെല്‍ കൃഷി ചെയ്യുന്നതിന് വേണ്ടുന്ന മോട്ടറും മറ്റു സാമഗ്രികളും ഇരിക്കുന്നുണ്ടാവും .വേനല്‍ കാലമായാല്‍ അടക്കയും, കുരുമുളകും, നെല്ലും, മറ്റു ഉണക്കുവാനുള്ള വിളകളും ഉണക്കുവാനായി മുറ്റം മുഴുവനും ചാണകവും കളിമണ്ണും കൂട്ടിയോജിപ്പിച്ച് മെഴുകിയിരിക്കും .നെല്‍ കൃഷിക്കായി വീടിനോട് ചേര്‍ന്നുള്ള കണ്ടത്തില്‍ ആദ്യം വിത്ത് പാകി, മുളപ്പിച്ച്,തൈകള്‍ നടുവാന്‍ പാകമായാല്‍, അവ പിഴുതെടുത്ത് വയലിലെ കണ്ടങ്ങളില്‍ നടുകയാണ് പതിവ് .പുഞ്ചവയലിന് ഓരം ചേര്‍ന്ന് പെരും തോടുണ്ട്. വേനലാരംഭത്തില്‍ തോടിന്റെ ഇരു വശവും കവുങ്ങ് കുറ്റികള്‍ തറച്ച് അവയില്‍ മുടഞ്ഞ ഓല വെച്ചുകെട്ടി അതിനുള്ളില്‍ ചെമ്മണ് നിറച്ച്, ബണ്ട് ഉണ്ടാക്കിയതിനു ശേഷം വയലിലെ ജലത്തിന്റെ അളവ് പകുതിയാകുമ്പോള്‍ വയലിലെ ജലം വലിയ മോട്ടോറുകള്‍ ഉപയോഗിച്ച് തോട്ടില്‍ ശേഖരിക്കും. ഞാറു നടീല്‍ കഴിഞ്ഞാല്‍പ്പിന്നെ നെല്ല് വിളയുന്നത് വരെ കൃഷിക്ക് ആവശ്യ മുള്ള ജലം ഈ തോടുകളില്‍ സുലഭമായി ഉണ്ടാകും .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">തൊടിയില്‍ നിറയെ കവുങ്ങ് മരങ്ങളും ,വാഴയും, പലതരം പച്ചക്കറി കൃഷികളും , കവുങ്ങ് മരങ്ങളില്‍ കുരുമുളക് കൃഷിയും സമൃദ്ധിയായി വിള ചെയ്യപെടുന്നു .വീട് ഉയര്‍ന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.വീടിന്റെ പുറകുവശത്തുനിന്നും അല്പം നടന്നാല്‍ ,താഴേക്ക് ഇറങ്ങുവാന്‍ ചെമ്മണ്ണില്‍ കൊത്തിയുണ്ടാക്കിയ പടവുകളുണ്ട് . കവുങ്ങ് മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്നതിനാല് മണ്ണിലേക്ക് സൂര്യപ്രകാശം ലഭിക്കുന്നത് നന്നേ കുറവാണ് .തൊടി അവസാനിക്കുന്ന ഭാഗത്ത് വയലിനോട് ചേര്‍ന്ന് നിരയായി തെങ്ങുകളുണ്ട്, അവയെല്ലാംതന്നെ വയലിലേക്ക് ചാഞ്ഞു നില്ക്കുന്നു . വയലില്‍ നിന്നും വലിയ ഉരുളന്‍ കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയതിന് അരികിലുള്ള തെങ്ങുകള്‍ കാണാന്‍ നല്ല ഭംഗിയാണ് .അവിടെ നിന്നും നോക്കിയാല്‍ കണ്ണെത്താ ദൂരം വരെ വയലുകള്‍ നീണ്ടു കിടക്കുന്നു .അങ്ങു ദൂരെ ക്ഷേത്രവും ക്ഷേത്രത്തിനു മുന്പില് ആല്‍മരവും കാണാം.സായംസന്ധ്യയില്‍ പന്തലിച്ചു നില്ക്കുന്ന ആല്‍മരത്തിനു ചുറ്റിലും സ്വര്‍ണ വര്‍ണങ്ങള്‍ കാണാന്‍ നല്ല ഭംഗിയാണ്.പലപ്പോഴും വയലിലേക്ക് ചാഞ്ഞു നില്ക്കുന്ന തെങ്ങില്‍ ചാഞ്ഞു കിടന്ന് സൂര്യാസ്തമയം ഞാന്‍ കാണാറുണ്ടായിരുന്നു .വേനല്‍കാലത്ത് വയലിലെ ജലം വറ്റിയാല്‍ കൃഷി ചെയ്യാത്ത സ്ഥലങ്ങളില്‍ പല തരം കളികളില്‍ ഞങ്ങള്‍ ഏര്‍പ്പെടും . </span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">എനിക്ക് ആ കാലത്ത് ഏതാണ്ട് പതിനെട്ടു വയസ്സ് പ്രായം കാണും .പഠിപ്പിന് അവധിയുള്ള ദിവസങ്ങളിലെല്ലാം വടക്കേ കുന്നില്‍ ഞാന്‍ എങ്ങിനെയെങ്കിലും എത്തിയിരിക്കും .അവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എനിക്ക് .ഞാന്‍ അവിടെ എത്തിയാല്‍ എന്റെ ബന്ധുക്കളായ ചില സമ പ്രായക്കാര്‍ എനിക്ക് കൂട്ട് കിടക്കുവാന് വരാറുണ്ട് .ഭക്ഷണം കഴിച്ച് ഏതാണ്ട് ഒന്‍പതു മണിയോട് കൂടി ഉമ്മറത്ത്ഞങ്ങള്‍ ഉറങ്ങുവാന്‍ കിടക്കും .വെളിച്ചം അണച്ചാല്, കുറച്ചു നേരം ഞങ്ങള്‍ അവിടെതന്നെ കിടക്കും .അകത്തുള്ളവര്‍ ഉറങ്ങി എന്ന് ബോദ്യമായാല്‍ ഞാനും എനിക്ക് കൂട്ട് കിടക്കുവാന് വന്ന സുഹൃത്തുക്കളും എഴുന്നേല്ക്കുകയായി .മുന്‍ തീരുമാന പ്രകാരം ഞങ്ങളെ കാത്തു നില്ക്കുന്ന സുഹൃത്തുക്കളുടെ അരികിലേക്കാണ് പിന്നീട് ഞങ്ങളുടെ യാത്ര .രാത്രി സഞ്ചാരം ...അതായിരുന്നു ഞങ്ങളുടെ വിനോദം .അധികവും സിനിമ കാണുവാനാണ് ഞങ്ങള്‍ പോകുന്ന പതിവ് .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">അന്ന് ഒരു വര്‍ഷകാലമായിരുന്നു .അടുത്ത ഗ്രാമമായ പഴഞ്ഞി പെരുന്നാള്‍ ദിവസം .അവിടെ രാത്രി പത്തുമണിക്ക് ശേഷം ഗാനമേളയുണ്ട് .പതിവ് പോലെ ഞാനും സുഹൃത്തുക്കളും അവിടേക്ക് യാത്ര പോകുവാന്‍ തീരുമാനിച്ചു .അതിലൊരു സുഹൃത്ത് അന്ന് വരുന്നില്ലാ എന്ന് പറഞ്ഞിരുന്നു. അയാളെ ഞങ്ങള്‍ നിര്‍ബന്ധിച്ചു കൊണ്ടു പോകുവാന്‍ തീരുമാനിച്ചു .ചമ്മനൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം പഴഞ്ഞിയിലേക്ക് എത്താന്‍ ഏതാണ്ട് ഏഴു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട് .പക്ഷെ കായലിലൂടെ വള്ളത്തില്‍ പോയാല്‍ ഒന്നര കിലോമീറ്റര്‍ ദൂരമേ വേണ്ടു പഴഞ്ഞിയില്‍ എത്താന്‍ .ആ പ്രദേശത്തുള്ള ചില വീടുകളില്‍ യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് ശേഖരിക്കുവാനും മത്സ്യബന്ധനത്തിനും മറ്റും വള്ളം ഉപയോഗിക്കുന്നുണ്ട് .എന്റെ മാതാവിന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു തരക്കേടില്ലാത്ത വള്ളം .യാത്രയ്ക്കും പശുക്കള്‍ക്ക് പുല്ല് പറിക്കുവാനുമാണ് ആ വള്ളം പ്രധാനമായും ഉപയോഗിക്കുന്നത് .ചമ്മനൂര് നിന്നും പഴഞ്ഞി , കാട്ടകാംബാല്‍,ചെറനെല്ലൂര്‍,കൊച്ചനൂര്‍,പെരുമ്പടപ്പ് . എന്നിവടങ്ങളിലേക്ക് ആ കാലത്ത് ആ പ്രദേശത്തുള്ളവര്‍ വര്‍ഷകാലത്ത് വള്ളങ്ങളിലാണ് സഞ്ചാരം .വേനല്‍ കാലത്താണെങ്കില്‍ വയലില്‍ കൃഷി നടക്കുന്ന സമയത്ത് വരമ്പിലൂടേയും കൊയ്ത്തു കഴിഞ്ഞാല്‍ വയലിലൂടെ നടന്നുമാണ് സഞ്ചാരം .കൊയ്ത്തു കഴിയുന്നതിനോട് കൂടി തോട്ടിലെ ജലം ഏതാണ്ട് വറ്റിതുടങ്ങും അപ്പോള്‍ ഞാനും സുഹൃത്തുക്കളും തോട്ടില്‍ നിന്നും ധാരാളം മത്സ്യങ്ങളെ പിടിക്കുമായിരുന്നു . </span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">അന്ന് പഴഞ്ഞിയിലേക്ക് പോകുവാന്‍ മാതാവിന്റെ വീട്ടിലെ വള്ളമായി പോകാം എന്നായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം .പക്ഷെ വൈകുന്നേരമായാല്‍ വീട്ടിലെ വേലക്കാരന് വള്ളം നീളമുള്ള ചങ്ങലകൊണ്ട് തെങ്ങില്‍ പൂട്ടിയിടും.വേലക്കാരനില്‍ നിന്നും താക്കോല്‍ വാങ്ങിക്കുക എന്നത് അത്ര ആയാസകരമല്ല . വേലക്കാരനോട് പൂട്ടിന്റെ താക്കോല്‍ ചോദിച്ചപ്പോള്‍ പതിവായി പറയുന്നത് തന്നെ അന്നും പറഞ്ഞു .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">,, എന്നെ ഉമ്മാര് (മാതാവിന്റെ മാതാവിനെ വേലക്കാരന് വിളിക്കുന്നത്ഉമ്മാര് എന്നാണ് ) വഴക്കു പറയും. ഞാന്‍ താക്കോല്‍ തരില്ല .ഉമ്മാരോട് ചോദിച്ചോളൂ ഉമ്മാര് പറഞ്ഞാല്‍ താക്കോല്‍ തരുവാന്‍ എനിക്ക് യാതൊരു വിരോതവും ഇല്ല ,,</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">അയാളുടെ മറുപടി കേട്ടപ്പോള്‍ എനിക്ക് അയാളോട് ദേഷ്യം തോന്നി.വലിയുമ്മ അറിയാതെയാണ് രാത്രിയിലുള്ള സഞ്ചാരം .ഞാന്‍ എങ്ങിനെ വലിയുമ്മാട് വള്ളത്തിന്റെ താക്കോല്‍ വാങ്ങിക്കുവാന്‍ സമ്മതം ചോദിക്കും .എന്നെകൊണ്ട് കഴിയാവുന്നത് പോലെ എളിമയോടെ താക്കോല്‍ പലവട്ടം ചോദിച്ചിട്ടും വേലക്കാരന് ,, ഉമ്മാര് വഴക്കുപറയും ,, എന്ന പല്ലവി പറഞ്ഞുകൊണ്ടേയിരുന്നു . ഏതാണ്ട് രാത്രി എട്ടു മണിയായപ്പോള്‍. വേലക്കാരന് ഭക്ഷണം കഴിക്കുവാന്‍ പോയ സമയത്ത് ഞാന്‍ താക്കോല്‍ അയാള്‍ അറിയാതെ എടുത്തുവെച്ചു.അന്ന് ഒന്‍പതരയ്ക്ക് ഞാനും സുഹൃത്തുക്കള്‍ എട്ടുപേരും കൂടി വള്ളത്തില്‍ കയറി പഴഞ്ഞി പെരുന്നാള്‍ കാണുവാന്‍ യാത്രയായി. ഗാനമേളയും രാത്രി പെരുന്നാളും കഴിഞ്ഞു തിരികെ പോരുമ്പോള്‍ സമയം പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിരുന്നു .വള്ളത്തില്‍ കയറി ഞങ്ങള്‍ കൂട്ടമായി പല പാട്ടുകളും പാടി ആസ്വദിച്ചു വരികയായിരുന്നു . അല്പ ദൂരം പിന്നിട്ടപ്പോള്‍ കനത്ത മഴ പെയ്യുവാന്‍ തുടങ്ങി. വള്ളത്തില്‍ മഴവെള്ളം നിറയുന്നത് പാളകൊണ്ട് മാറിമാറി ഞങ്ങള്‍ കോരിപുറത്തേക്ക് ഒഴിച്ചു കൊണ്ടേയിരുന്നു .പാട്ടുകള്‍ നിലച്ചു . വയലില്‍ രണ്ടാള്‍ക്ക് പൊക്കത്തില്‍ വെള്ളമുണ്ട്.കാറ്റിനാല്‍ വള്ളം ആടിയുലഞ്ഞുകൊണ്ടിരുന്നു . ഭയം എന്നെ കലശലായി പിടികൂടിയിരുന്നു. നല്ല കുളിരും അനുഭവപെടുന്നുണ്ടായിരുന്നു .തരക്കേടില്ലാതെ എനിക്ക് നീന്തുവാന്‍ അറിയാം എന്നാലും മനസ്സില്‍ നല്ല ഭയം തോന്നി . ഇരുട്ടില്‍ വള്ളം ദിശമാറിയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നി . കരയിലേക്ക് വള്ളം എത്തേണ്ട സമയം കഴിഞ്ഞിട്ടും വള്ളം കരയിലേക്ക് എത്തുന്നുണ്ടായിരുന്നില്ല .ഇടിമിന്നലോട് കൂടി പേമാരി അതിശക്തമായി തന്നെ തുടര്‍ന്നു കൊണ്ടേയിരുന്നു .മിന്നലിന്റെ വെട്ടം പ്രപഞ്ചത്തില്‍ മിന്നുമ്പോള്‍ ഭയാകുലരായ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">നനഞ്ഞ വസ്ത്രവും ധരിച്ചു എങ്ങിനെ വീട്ടിലേക്ക് പോകും എന്നതായിരുന്നു പലരുടേയും ആധി .വരുവാന്‍ വിസ്സമ്മതിച്ചിരുന്ന സുഹൃത്ത് അയാളെ കൊണ്ടു പോകുവാന്‍ കൂടുതല്‍ നിര്‍ബന്ധം പറഞ്ഞിരുന്ന ആളോട് കയര്‍ക്കുന്നു.</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">,, ഞാന്‍ പറഞ്ഞതല്ലേ ഞാന്‍ ഇന്ന് നിങ്ങളുടെ കൂടെ പോരുന്നില്ലായെന്ന് .എന്റെ വാപ്പയാങ്ങനും അറിഞ്ഞാല്‍ പിന്നെ എന്നെ എന്റെ വീട്ടില്‍ കയറ്റില്ല ,,</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">എപ്പോഴോ വള്ളം കരയ്ക്കടുത്തു .അത് പക്ഷെ വള്ളം അഴിച്ചുകൊണ്ട് പോയ സ്ഥലത്തല്ലായെന്നു മാത്രം .ഓരോരുത്തരായി വള്ളത്തില്‍ നിന്നും ചാടിയിറങ്ങുവാന്‍ തുടങ്ങി , മൂന്നാമത് ചാടിയിറങ്ങിയത് യാത്രയ്ക്ക് വരുവാന്‍ വിസ്സമതിച്ചിരുന്ന ആളായിരുന്നു .പക്ഷെ അയാളുടെ ചാട്ടം പിഴച്ചു ,, അയ്യോ എന്റെ ഉമ്മാ ,, എന്ന ആര്‍ത്തനാദം പേമാരിയിലും അവിടമാകെ മുഴങ്ങി .അയാളുടെ ഒരു കാല് വള്ളത്തിലും മറ്റേ കാല് ജലാശയത്തിലേക്കുമായി വീണു .പിന്നെത്തെ അയാളുടെ അവസ്ത ഞാന്‍ പറയേണ്ടതില്ലല്ലോ .ഞൊടിയിടയില്‍ വലിയ ശബ്ദത്തോടെ സുഹൃത്ത് വള്ളത്തില്‍ നിന്നും ജലാശയത്തിലേക്ക് മറിഞ്ഞു .അയാളെ ഒരു വിധം എല്ലാവരും ചേര്‍ന്ന് മുങ്ങി തപ്പിയെടുത്ത് കരയിലേക്ക് എടുത്ത് കിടത്തി. പക്ഷെ അപ്പോഴേക്കും സുഹൃത്ത് അബോധാവസ്ഥയിലായികഴിഞ്ഞിരുന്നു .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">എല്ലാവരും മാറിമാറി സുഹൃത്തിനെ വിളിച്ചു നോക്കി .ഒരു രക്ഷയും ഇല്ല സുഹൃത്ത് ഒരു ചലനവും ഇല്ലാതെ ഒരേ കിടപ്പായിരുന്നു .ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ജീവന് പോയത് തന്നെ .എല്ലാവരും ഭയാകുലരായി .എന്റെ ഭയം കൊലപാതക കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുമല്ലോ എന്നായിരുന്നു .എന്റെ കാല്പാദങ്ങളില് നിന്നും ഒരു വിറയല്‍ അനുഭവപെടുന്നത് പോലെ തോന്നി ,തോന്നലല്ല ശെരിക്കും വിറയല്‍ തന്നെയായിരുന്നു .ആ വിറയല്‍ ക്രമേണ ശിരസിലേക്ക് അതിവേഗം പ്രയാണം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .എനിക്ക് സങ്കടം സഹിക്കുവാന്‍ കഴിയാതെയായപ്പോള്‍ ഞാന്‍ എല്ലാവരോടുമായി സിനിമയിലൊക്കെ പ്രധാന കഥാപാത്രം പറയുന്നത് പോലെ പറഞ്ഞു .</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">,, ഈ പാവത്തിനെ കൊലയ്ക്കു കൊടുത്തപ്പോള്‍ തൃപ്തിയായില്ലേ എല്ലാവര്ക്കും ,നമ്മുടെ കൂടെ വരുന്നില്ലായെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ചു കൂട്ടികൊണ്ട് പോയതല്ലേ ,,</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">ആരോ സുഹൃത്തിന്റെ നാസികയില്‍ വിരല്‍ വെച്ചുകൊണ്ടു പറഞ്ഞു</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"> ,,ജീവനുണ്ട് നമുക്ക് ഇവനെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ കൊണ്ട് പോകണം ,,</span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">അപ്പോഴും പേമാരി ശമനമില്ലാതെ തുടര്‍ന്നു കൊണ്ടേയിരുന്നു .കൂട്ടത്തില്‍ പ്രായം കുറഞ്ഞയാള്‍ ഞാനായത് കൊണ്ടോ വള്ളം യഥാസ്ഥാനത്ത് എത്തിച്ച് ചങ്ങലയില്‍ ബന്ധിപ്പിക്കുവാനുള്ളത് കൊണ്ടോ .... എന്തോ? എന്നോട് വള്ളവുമായി പോകുവാന്‍ പറഞ്ഞിട്ട് എന്നെ അവിടെ തനിച്ചാക്കി സുഹൃത്തിനേയും എടുത്തുകൊണ്ട് മറ്റുള്ളവര്‍ പോയി .ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ കവലയില്‍ എത്തുവാന്‍ കഴിയു അവിടെ പോയാല്‍ തന്നെ ആ നേരത്ത് വാഹനം എവിടെനിന്ന് ലഭിക്കാന്‍ .ആശുപത്രിയിലേക്ക് അവിടെ നിന്നും വീണ്ടും പോകണം ഏതാണ്ട് ഒന്‍പതു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം . എല്ലാവരും പോയപ്പോള്‍ ഞാന്‍ നിന്നു വിറയ്ക്കുവാന്‍ തുടങ്ങി .ജീവിതത്തില്‍ അന്നേവരെ അനുഭവിക്കാത്ത ഒരു പ്രത്യേക തരം വിറയലായിരുന്നു അത് .അവിടമാകെ അപ്പോഴും കൂ രാകൂരിരുട്ടായിരുന്നു .ഞാന്‍ അതുവരെ കേള്‍ക്കാതെയിരുന്ന എന്തൊക്കയോ അപശബ്ദങ്ങള്‍ അപ്പോള്‍ കേള്‍ക്കുവാന്‍ തുടങ്ങി .ആ ഗ്രാമത്തില്‍ അടുത്തകാലത്ത് ഇഹലോകവാസം വെടിഞ്ഞവരുടെ മുഖങ്ങള്‍ എന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .മൃതശരീരം കാണുവാന്‍ പോയാല്‍ ... മൃതശരീരം മൂടിയ തുണി, മുഖം കാണുവാനായി പൊക്കി നോക്കില്ലേ ,അപ്പോള്‍ നാം കാണുന്ന മുഖങ്ങളായിരുന്നു മനസ്സില്‍ മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നത് .പ്രേതങ്ങള്‍ കൂട്ടമായി ആര്‍ത്തട്ടഹസിക്കുന്നത് പോലെ എനിക്ക് തോന്നി .അപ്പോഴും മഴ തിമര്‍ത്തു പെയ്യുന്നുണ്ടായിരുന്നെങ്കിലും എന്റെ തൊണ്ട വരണ്ടിരുന്നു .ഞാന്‍ ആകാശത്തേക്ക് നോക്കി വായ തുറന്നു വെച്ചു, വായയില്‍ നിറയുന്ന വെള്ളം ആര്‍ത്തിയോടെ കുടിച്ചു .</span><br />
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"><br /></span></div>
</div>
</div>
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"> ഞാന്‍ വിറയലോടെ ഒരുവിധം വള്ളത്തില്‍ കയറി കൈക്കോല്‍ (വള്ളം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വടി )എടുത്ത് അഞ്ഞാഞ്ഞു കുത്തുവാന്‍ തുടങ്ങി ,പക്ഷെ വള്ളത്തിന് അപ്പോള്‍ ഒച്ചിന്റെ വേഗതയേ ഉണ്ടായിരുന്നുള്ളു .എനിക്കാണെങ്കില്‍ വള്ളം കുത്തി നിയന്ത്രിക്കാന്‍ അറിയുകയും ഇല്ല . എത്ര ശ്രമിച്ചിട്ടും വള്ളം ഞാന്‍ കരുതിയപോലെ നേരെ ചൊവ്വേ പോകുന്നുണ്ടായിരുന്നില്ല . ഞാന്‍ കൈക്കോല്‍ വലതു ഭാഗത്ത് കുത്തുമ്പോള്‍ വള്ളം നേരെ പോകുന്നതിനു പകരം ഇടതു ഭാഗത്തേക്കും ഇടതു ഭാഗത്ത് കുത്തുമ്പോള്‍ വലതു ഭാഗത്തേക്കും മാറിമാറി നീങ്ങി ക്കൊണ്ടിരുന്നു .എന്റെ ശ്രമം തുടര്‍ന്നു കൊണ്ടിരുന്നുവെങ്കിലും വള്ളം അവിടെ നിന്നും അല്പം ദൂരം പോലും മുന്നോട്ടു പോയില്ല . എനിക്ക് അന്നാദ്യമായി വേലക്കാരനോട് ബഹുമാനം തോന്നി .അയാള്‍ എത്ര ആയാസകരമായാണ് വള്ളം തന്റെ ലക്ഷ്യ സ്ഥനത്തേക്ക് എത്തിച്ചിരുന്നത് . അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .ഒപ്പം ഞാന്‍ നിയന്ത്രിക്കുന്ന വള്ളം ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ കാറ്റിന്റെ വേഗതയില്‍ അങ്ങിങ്ങായി ആടിയുലഞ്ഞുകൊണ്ട് ദിശ മാറി പോയിക്കൊണ്ടിരുന്നു . </span></div>
</div>
</div>
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;">
</span></div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"> ശുഭം </span></div>
</div>
</div>
</div>
<div style="text-align: left;">
<div style="text-align: left;">
<div style="text-align: center;">
<div style="text-align: left;">
<span style="font-family: "helvetica neue" , "arial" , "helvetica" , sans-serif;"> </span></div>
</div>
</div>
</div>
<div style="text-align: center;">
<div style="text-align: left;">
<div style="text-align: center;">
<br /></div>
</div>
</div>
<br />
<span style="font-family: "verdana" , sans-serif;">rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com</span><span style="font-family: "verdana" , sans-serif;"> </span><span style="font-family: "courier new" , "courier" , monospace;"> </span><br />
<span style="font-family: "courier new" , "courier" , monospace;"><br /></span>
<span style="font-family: "courier new" , "courier" , monospace;"> </span><br />
<div>
<br /></div>
<br />
<br />
<br />
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com18tag:blogger.com,1999:blog-261925465399990970.post-11596821661248844072016-06-05T16:46:00.000+03:002016-06-05T16:46:03.415+03:00കഥ .ദണ്ഡവധം<div dir="ltr" style="text-align: left;" trbidi="on">
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOqv2HujRL2l_A6LpY26_xgiDR5YmUPgzr5Z2ubXVkp1XlFbKRhqowOnlPZzlPGBE8_exc4d8I4s332nplQ6odCq1dtqnCXff_kj0GY1f_ki9_a0gyduoSQTs96rYuuPENfT30dABfR4Q/s1600/11414583_459042557598640_111670102_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOqv2HujRL2l_A6LpY26_xgiDR5YmUPgzr5Z2ubXVkp1XlFbKRhqowOnlPZzlPGBE8_exc4d8I4s332nplQ6odCq1dtqnCXff_kj0GY1f_ki9_a0gyduoSQTs96rYuuPENfT30dABfR4Q/s640/11414583_459042557598640_111670102_n.jpg" width="480" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ചിത്രം കടപ്പാട് zain തൊഴിയൂര്‍ </td></tr>
</tbody></table>
പ്രകൃതിഭംഗിയാർന്ന ഭാരതപ്പുഴയുടെ ഇരുകരകളിലേക്കുമുള്ള യാത്രയ്ക്ക് ഇരുകരകളിലും വസിക്കുന്നവരുടെ ഏക ആശ്രയം ചക്കന്‍കുട്ടിയുടെ കടത്തുതോണിയാണ്.പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിക്കുന്ന ജലം അറബിക്കടലിൽ ലയിക്കുവാനായി ഒഴുകുന്ന ജലത്തിന്. കാലാവസ്ഥയുടെ വ്യതിയാനത്തിന് അനുസൃതമായി പല ഭാവങ്ങളാണ്.വേനല്‍ക്കാലത്ത് ഭയാശങ്കകള്‍ കൂടാതെ തോണിയില്‍ യാത്രക്കാര്‍ക്ക് യാത്രചെയ്യുവാനാവുമെങ്കിലും . വര്‍ഷകാലത്ത് കരകവിഞ്ഞ് ഒഴുകുന്ന ജലത്തിന് നല്ല കുത്തൊഴുക്കുണ്ടാവുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഭയത്തോടെയല്ലാതെ യാത്ര ചെയ്യുവാനാവില്ല.വര്‍ഷകാലത്ത് എത്ര കാഠിന്യമായ കുത്തൊഴുക്കിലും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കുവാന്‍ കടത്തുകാരന് ചക്കന്‍കുട്ടി സമര്‍ത്ഥനാണ് .<br />
<br />
പതിവുപോലെ പുലര്‍ച്ചെ മൂന്നര മണിക്ക് വീട്ടില്‍നിന്നും ചക്കന്‍കുട്ടി പുഴക്കര ലക്ഷ്യമാക്കി നടന്നു .കയിലി മുണ്ടും, തലേക്കെട്ടുമാണ് അയാളുടെ വേഷം .കുപ്പായം ധരിക്കുന്ന പതിവയാള്‍ക്കില്ല .നല്ല മൂടല്‍മഞ്ഞുള്ളതിനാൽ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ദൂര കാഴ്ച കാണാനാവുന്നില്ല.തണുത്ത കാറ്റ് അയാളുടെ ശരീരമാസകലം താഴുകിതലോടി പോകുമ്പോൾ അസഹനീയമായ തണുപ്പയാൾക്ക് അനുഭവപെട്ടുകൊണ്ടിരുന്നു .തണുപ്പകറ്റാൻ മടികുത്തില്‍ നിന്നും ബീഡിയെടുത്ത് കത്തിച്ചു വലിച്ചപ്പോള്‍ തണുപ്പിന് അല്പം ആശ്വാസംകൊണ്ടു. നാലുമണിയോടെ അക്കരെയ്ക്കുള്ള യാത്ര പുറപ്പെടും.പാല്ക്കാരന് കോരനും,പച്ചക്കറി കച്ചവടക്കാരന് ചെറുമന് കണാരനും,പട്ടണത്തിലെ ക്ഷേത്ര മേല്‍ശാന്തി നാരായണന് നമ്പൂതിരിയും,മറുകരയില്‍ ചായക്കട നടത്തുന്ന മൂസയും മറ്റും എന്നും തോണിയിലെ ആദ്യയാത്രക്കാരാണ്. ചക്കൻകുട്ടി തോണിയുടെ അരികിലെത്തിയപ്പോള്‍ യാത്രക്കായ് കണാരന് ഒഴികെയുള്ളവര്‍ അവിടെ സന്നിഹിതരായിരുന്നു.<br />
<br />
ചെറുമന് കണാരന് ഗ്രാമത്തില്‍ ഒട്ടുമിക്ക തൊഴിലുകളും ചെയ്തിരുന്നയാളായിരുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെങ്ങില്‍നിന്നും വീണ് നട്ടെല്ലിന് ക്ഷതമേറ്റതിനാല്. വിട്ടുമാറാത്ത നടുവേദന നിമിത്തം ഇപ്പോഴയാൾക്ക് തൊഴില്‍ ചെയ്യുവാനാവാതെയായി. തെങ്ങില്‍നിന്നും വീണതിനു ശേഷം കണാരന് നാളിതുവരെ നടുനിവര്‍ത്തി നടക്കുവാനായിട്ടില്ല.ഇപ്പോള്‍ ഗ്രാമത്തില്‍ പച്ചക്കറികട നടത്തുന്ന കണാരന് അക്കരെയുള്ള ചന്തയില്‍ നിന്നും ദിനേനെ രണ്ട് ചാക്ക് നിറയെ പച്ചക്കറികള്‍ കൊണ്ടുവരും. സന്ധ്യയാവുമ്പോഴേക്കും കടയിലെ പച്ചക്കറികള്‍ കാലിയാവുകയും ചെയ്യും .ബാല്യകാല സുഹൃത്തുക്കളാണ് ചക്കന്‍കുട്ടിയും ,കണാരനും. ഓട്ടോറിക്ഷയില്‍ കൊണ്ടുവരുന്ന പച്ചക്കറിചാക്കുകള്‍ ഓട്ടോറിക്ഷയില്‍ നിന്നും തോണിയിലേക്ക് വെക്കുന്നതും മറുകരയില്‍ എത്തിയാല്‍ കടയിലേക്ക് ചാക്കുകള്‍ ചുമടായി എത്തിക്കുന്നതും ചക്കന്‍കുട്ടിയാണ് .ഞായറാഴ്ചകളില്‍ ഉച്ചയോടെ രണ്ടുപേരും അവരവരുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും വിരമിച്ച് ഒത്തുകൂടി സ്വല്പം മദ്യപിക്കുന്ന ശീലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് .ചക്കന്‍കുട്ടി വിവാഹിതാനാണെങ്കിലും അയാള്‍ക്ക് സന്താനഭാഗ്യമുണ്ടായില്ല <br />
<br />
യാത്രക്കാര്‍ എല്ലാവരും തോണിയില്‍ കയറിയിരുന്നു .ചക്കന്‍കുട്ടി കണാരനെ കാത്തുനിന്നു.തോണി പുറപ്പെടതെയായപ്പോള്‍ നാരായണന് നമ്പൂതിരി പറഞ്ഞു.<br />
<br />
,, നേരം ഇശ്ശി ആയിരിക്കുണൂ...ഇനിയും ആ ചെറുമനെ കാക്കണോ ചക്കന്‍കുട്ട്യേ....ക്ഷേത്രത്തില്‍ ഭക്തര്‍ വന്ന് കാത്ത് നിക്കുണുണ്ടാവും. ,,<br />
<br />
ചക്കന്‍കുട്ടി തോണിയില്‍ കയറി കഴുക്കോലെടുത്ത് യാത്രപുറപ്പെടുവാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും കൂക്കുവിളികേട്ടതിനാൽ ചക്കന്‍കുട്ടി തോണി കരയോടടുപ്പിച്ചുകൊണ്ട് പറഞ്ഞു.<br />
<br />
,,കണാരന്റെ കൂക്കുവിളിയാണ് കേള്‍ക്കുന്നത്. പാവം വേഗത്തില്‍ നടക്കുവാന്‍ കണാരന് ആവില്ലല്ലോ. ഇനിയിപ്പോ...... കണാരന് എത്തിയിട്ട് യാത്രപുറപ്പെടാം ,,<br />
<br />
ചക്കന്‍കുട്ടിയുടെ വാക്കുകള്‍ക്ക് മറുപടിയായി നാരായണന് നമ്പൂതിരി ഒന്ന് നിവര്‍ന്നിരുന്ന് പറഞ്ഞു .<br />
<br />
,,ഉവ്വ് ചക്കന്‍കുട്ടി ആ ചെറുമന് വരാതെ തോണി ഇവിടെന്ന് അല്പംപോലും നീക്കില്ലാന്ന് ആര്‍ക്കാ അറിയാത്തെ .തന്റെ ഉറ്റ ചങ്ങാതിയോടുള്ള സ്നേഹം മറ്റുള്ളവരുടെ വിലപ്പെട്ട സമയം കളിഞ്ഞിട്ടുവേണോ ചക്കന്‍ കുട്ട്യേ ...,,<br />
<br />
അതെ കണാരന് എന്റെ ഉറ്റ ചങ്ങാതിയാ... കണാരന് വരാതെ തോണി ഇവിടെ നിന്നും പോകില്ലായെന്ന് നമ്പൂതിരിയുടെ മുഖത്ത് നോക്കി പറയണമെന്ന് ചക്കന്‍കുട്ടിക്ക് തോന്നിയതാണ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായത്കൊണ്ട് അയാളെ അവഹേളിക്കേണ്ടയെന്നു കരുതി ചക്കന്‍കുട്ടി കണാരന് വരുന്ന വഴിയിലേക്ക് നോക്കിനിന്നു.<br />
<br />
ദൂരെനിന്നും ചൂട്ടിന്റെ വെട്ടം തോണിയുടെ അടുത്തേക്ക് അടുത്തടുത്ത് വന്നു ഒപ്പം ഗണപതി പാട്ടിന്റെ ഈരടികളും കേള്‍ക്കാം <br />
<br />
,, ആറുമുഖ വാ ഗണപതിയേ <br />
ഒടയതാ തന്നെ ഞാൻ<br />
കാലനാം എരിശെയ്ത്<br />
ആദരാൽ എതുർകൊൾകാ<br />
അക്കാലെ അരനുവായ്<br />
ഉമവടിവെ പിടിവതുമായ്<br />
അടവി തന്നിൽ കളിച്ച കാലം<br />
ഉമയാൾ തന്റെ തിരുവയറ്റിൽ<br />
ഉളർവായോ കരിമുഖവാ<br />
പിറന്നിതാ വളർന്നുള്ളേ<br />
ചെറുക്കനായി ചോർ മുല<br />
മങ്കയ്ക്കു മകനോ ഉമയ്ക്കൊരു<br />
പൂത്തിരരും ഒറ്റക്കൊമ്പാ<br />
നായകനെ നെറ്റിക്കണ്ണാലുടയവില്ലേ,,<br />
<br />
കണാരന് എപ്പഴും നടന് പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും.നടുനിവര്‍ത്താന്‍ കഴിയാതെ കുനിഞ്ഞുള്ള കണാരന്റെ നടത്തം കാണുന്നവരുടെ മനസ്സലിയും .കണാരന് തോണിയില്‍ കയറാനായി തുനിഞ്ഞപ്പോള്‍ ചക്കന്‍കുട്ടി അയാളെ സഹായിച്ചു.കണാരന്റെ പാദങ്ങൾ വെള്ളത്തില്‍ സ്പർശിച്ചപ്പോൾ അയാൾ പറഞ്ഞു .<br />
<br />
,,വെള്ളത്തിന് നല്ല തണുപ്പുണ്ടല്ലോ ചക്കന്‍കുട്ട്യേ ... .ഈ തണുപ്പുള്ള വെള്ളത്തില്‍ ഒന്ന് മുങ്ങികുളിച്ചാല്‍ അതൊരു സുഖം തന്നെയാണ് ,,<br />
<br />
കണാരന്റെ വാക്കുകള്‍ക്ക് മൂസയാണ് മറുപടി പറഞ്ഞത് .<br />
<br />
,, അല്ല പഹയാ ഇജ്ജ് കുളിക്കാന്‍ പോകുവാണാ .... അന്നെ കാത്ത് നിന്നിട്ട് നെരംപോയ നേരത്താ അന്റെ മുങ്ങി കുളീന്റെ ബര്‍ത്താനം .ഇജ്ജ് ബെര്‍തെ മനുഷ്യനെ പിരാന്ത് പിടിപ്പിക്കല്ലേ പഹയാ ,,<br />
<br />
കണാരന് ചിരിച്ചുകൊണ്ട് പറഞ്ഞു <br />
<br />
,, ഇതിപ്പോ നല്ല കാര്യമായി .എടോ കാക്കാ ഈ വെള്ളത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചാല്‍ അതൊരു സുഖമാണെന്ന് പറഞ്ഞതിനാണോ ഈ പുകില്.ഞാന്‍ എന്റെ പൊരേന്ന് കുളിച്ചിട്ട് തന്ന്യാ വരണത് ,,<br />
<br />
കണാരന് തോണിയില്‍ കയറിയപ്പോള്‍ അയാള്‍ക്ക് ഇരിക്കുവാനിടം ഇല്ലായിരുന്നു. രണ്ടാള്‍ക്ക് ഇരിക്കാവുന്ന ഇരിപ്പിടത്തില്‍ നാരായണന് നമ്പൂതിരി ഒറ്റയ്ക്കാണ് ഇരിക്കുന്നത്. പക്ഷെ കണാരന് നമ്പൂതിരിയുടെ അടുത്തിരിക്കാന്‍ മനസ്സുവന്നില്ല.കണാരന് തോണിയില്‍ കുനിഞ്ഞു നിന്നു.വര്‍ഷകാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് പ്രകൃതിയാകമാനം ഇടിമുഴക്കം കേള്‍ക്കാം കോരന് ആകാശത്തേക്ക് അല്പനേരം നോക്കിയതിന് ശേഷം ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ് പറഞ്ഞു .<br />
<br />
,, ഒരു ഉഗ്രന്‍ മഴയ്ക്കുള്ള കോളുണ്ടല്ലോ .എടോ കണാരാ താന്‍ ഇവിടെ ഇരുന്നോ ... ഞാന്‍ നിന്നോളാം.... . ഈ ഒടിഞ്ഞ നടുവുമായി എത്ര നാളാന്നു <br />
വെച്ചാ ഇങ്ങിനെ കഷ്ടപ്പെടുന്നേ കണാരാ...... തന്റെ മോനെ കച്ചവടം ഏല്‍പ്പിക്കടോ .ഇല്ലാത്ത കാശും മുടക്കി മോനെ പഠിപ്പിച്ചിട്ട് കലക്ടര്‍ ആക്കാംഎന്നാണോ മോഹം ?,,<br />
<br />
കൃതഞ്ജതയോടെ കണാരന് ഇരിപ്പിടത്തില്‍ ഇരുന്നതിനു ശേഷം പറഞ്ഞു.<br />
<br />
,, ഈ കാലത്ത് വിദ്യാഭ്യാസം ഇല്ലെങ്കില്‍ ജീവിക്കാന്‍ പ്രയാസാ .എന്തായാലും ഇത്രയൊക്കെ ആയില്ലെ .ഇനിയൊരു രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ മോന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാകും .ഏതെങ്കിലുംമൊരു സര്‍ക്കാര്‍ ഉദ്യോഗം അവന് തരാവാണ്ടിരിക്കില്ല .മോളുടെ വിവാഹത്തിന് വാങ്ങിയ കടം ഇപ്പോഴും ബാക്കിയാണ് .ഇളയവള്‍ക്കും വിവാഹപ്രായമായി പൊര നിറഞ്ഞു നിക്കുണൂ .ഇനി താന്‍ പറയാ.... ഞാന്‍ കച്ചവടം നിറുത്തി വീട്ടിലിരിക്കണോ ?,,<br />
<br />
കോരന് മറുപടി പറയാതെ നെടുവീര്‍പ്പിട്ടു .മറുകരയില്‍ എത്തിയപ്പോള്‍ എല്ലാവരം ചക്കന്‍കുട്ടിക്ക് കടത്ത് കൂലി കൊടുത്ത് തോണിയില്‍ നിന്നും ധൃതിയില്‍ നടന്നകന്നു.ചക്കന്‍കുട്ടി മറുകരയിലെ യാത്രക്കാരെയും കയറ്റി തോണി തിരിച്ചു .ചാറ്റല്‍മഴയുടെ തോത് കൂടിയപ്പോള്‍ ചക്കന്‍കുട്ടി തൊപ്പികുടയെടുത്ത് ശിരസ്സില്‍ വെച്ചു .എഴുമണി കഴിഞ്ഞാല്‍പിന്നെ കോളേജ് കുട്ടികളുടെ നല്ല തിരക്കാണ് . നാരായണന് നമ്പൂതിരി യുടെ മകളും വേറെയൊരു നമ്പൂതിരിയുടെ മകളും ഒരുമിച്ചാണ് കോളേജില്‍ പോകുന്നത്.ആ കുട്ടികള്‍ തോണിയില്‍ കയറിയാല്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നവര്‍ അവര്‍ക്ക് ഇരിക്കുവാന് ഇടം നല്‍കും .ഈയിടെയായി കണാരന്റെ മകനും നാരായണന് നമ്പൂതിരി യുടെ മകളും പതിവിലും കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്. ചക്കന്‍കുട്ടിക്ക് അവരുടെ പെരുമാറ്റത്തില്‍ പൊരുത്തക്കേട് തോന്നിയെങ്കിലും ഒരുമിച്ച് പഠിക്കുന്ന കുട്ടികള്‍ ആയതുകൊണ്ട് അതത്ര ഗൌനിച്ചില്ല.<br />
<br />
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെയുള്ള യാത്രയില്‍ കണാരന് <span class="w">വ്യസനത്തോടെയിരിക്കുന്നത് കണ്ടപ്പോള്‍ ചക്കന്‍കുട്ടി ചോദിച്ചു .</span><br />
<span class="w"></span><br />
<span class="w">,, എന്താ കണാരാ തനിക്ക് പറ്റിയത് പാട്ട് പടിക്കൊണ്ടാല്ലാതെ താന്‍ ഈ തോണിയില്‍ കയറാറില്ലല്ലോ .നടുവേദനയുള്ളപ്പോഴും താന്‍ പാട്ട് പാടി എല്ലാവരേയും രസിപ്പിക്കുന്ന ആളല്ലെ .സത്യം പറയാലോ തന്റെ പാട്ട് കേട്ട് യാത്രയാവുമ്പോള്‍ തോണി അക്കരെയെത്തുന്നത് ഞാന്‍ അറിയാറെയില്ല .എന്താടോ ഉണ്ടായെ ,,</span><br />
<span class="w"></span><br />
<span class="w">കണാരന്റെ മനസ്സിലെ സങ്കടം അണപൊട്ടിയപോലെ പുറത്തുചാടി .അയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">,, ഞാന്‍ ഈ നടുവേദനയുമായി കഷ്ടപെടുന്നത് വെറുതെയായടോ ...മക്കളെ പഠിക്കുവാനയച്ചാല്‍ പഠിക്കണം അല്ലാതെ കോളേജില്‍ പോയി സിന്ദാബാദ് വിളിക്കരുത്,,</span><br />
<span class="w"></span><br />
<span class="w"> പൊരുളറിയാതെ ചക്കന്‍കുട്ടി തോണി കുത്തിനിറുത്തി കണാരനെ നോക്കി .കണാരന് തുടര്‍ന്നു .</span><br />
<span class="w"></span><br />
<span class="w">,, സിന്ദാബാദ് വിളിച്ചതിന് കുറേ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി അതില്‍ എന്റെ മോനുമുണ്ട് .കുടുംബത്തിന്റെ അവസ്ഥ നോക്കാതെ മുതിര്‍ന്ന ജാതിക്കാര്‍ക്കെതിരെ മുറവിളികൂട്ടിയാല്‍ പിന്നെ പുറത്താക്കുകയല്ലാതെ പിന്നെ എന്താ ഉണ്ടാകുക .തനിക്കറിയാണോ അവനിന്നലെ വീട്ടില്‍ എത്തിയിട്ടില്ല.പോലീസ് പിടിച്ചോണ്ട് പോയെന്നാ കൂടെ പഠിക്കുന്ന ചെറുക്കന് വന്ന് പറഞ്ഞത്.ഞാന്‍ അവനെ അന്വേഷിക്കാനൊന്നും പോണില്ല .ഇനി അവനായി അവന്റെ പാടായി.മക്കളുടെ തല തിരിഞ്ഞാല്‍ പിന്നെ എന്താ ചെയ്യാ .... ,,</span><br />
<span class="w"></span><br />
<span class="w">ആശ്ചര്യത്തോടെ ചക്കന്‍കുട്ടി പറഞ്ഞു .</span><br />
<span class="w"></span><br />
<span class="w">,, എന്റെ ഭഗവാനെ എന്താ ഞാനീ കേള്‍ക്കുന്നേ .എടോ താന്‍ പോയി ഏതെങ്കിലും വക്കീലിനെചെന്നുകണ്ട് ചെറുക്കനെ ജാമ്യത്തില്‍ ഇറക്കുവാന്‍ നോക്ക് .അല്ലെങ്കില്‍ കാര്യം പൊല്ലാപ്പാവും ,,</span><br />
<span class="w"></span><br />
<span class="w">മറുപടി പറയാതെ കണാരന് വിദൂരതയിലേക്ക് നോക്കിയിരുന്നു .ഒരാഴ്ചയായി മഴ ശമനമില്ലാതെ പെയ്തൊഴിയുന്നു .ഇന്ന് മഴയ്ക്ക് അല്പം ശമനമുണ്ട് . ചാറ്റല്‍മഴയില്‍ ആഞ്ഞുവീശിയ കാറ്റിനാല്‍ തോണി നിയന്ത്രിക്കുവാന്‍ ചക്കന്‍കുട്ടി നന്നേ പാടുപെട്ടു.മഴപെയ്തു പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ജലത്തിന്റെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് .ഇനിയങ്ങോട്ട് പുഴയിലെ ജലം കുറയുന്നതുവരെ കുത്തൊഴുക്കിന് ശമനം ഉണ്ടാവുകയില്ല .ചക്കന്‍കുട്ടിക്ക് തോണി നിയന്ത്രിക്കുവാന്‍ നന്നായി അദ്ദ്വാനിക്കുക തന്നെവേണം .പുഴയില്‍ കുത്തൊഴുക്ക് തുടങ്ങിയാല്‍ ചക്കന്‍കുട്ടിയുടെ മനസ്സില്‍ ഉത്കണ്ഠയാണ് .തോണിയില്‍ യാത്രക്കാര്‍ കയറിയാല്‍ സുരക്ഷിതമായി യാത്രക്കാരെ മറുകര എത്തിക്കുന്നതുവരെ ആ ഉത്കണ്ഠ തുടര്‍ന്നുകൊണ്ടേയിരിക്കും.കുത്തൊഴുക്കുള്ളപ്പോള്‍ യാത്രക്കാരില്‍ കളിതമാശകളും ,വര്‍ത്തമാനങ്ങളും ഒന്നുംതന്നെ ഉണ്ടാവില്ല .നിശബ്ദതയില്‍ തോണിയിലെ യാത്ര ചക്കന്‍കുട്ടിക്കും ഇഷ്ടമല്ല .</span><br />
<span class="w"></span><br />
<span class="w">ദിവസം മൂന്ന് കഴിഞ്ഞിട്ടും കണാരന്റെ മകന് തിരികെ വന്നില്ല.നടക്കുവാന്‍ നന്നേ പാടുപെടുന്ന കണാരന് വിഷമം ഉള്ളിലൊതുക്കി മകനേയും കണ്ണുംനട്ടിരുന്നു.അന്ന് സന്ധ്യയോടെ കണാരന്റെ ഭാര്യ ചക്കന്‍കുട്ടിയെ കാണുവാന്‍ വാന്നു . തോണി കരയോട് അടുക്കുംതോറും കണാരന്റെ ഭാര്യയുടെ സങ്കടം അധികരിച്ചുകൊണ്ടിരുന്നു.ചക്കന്‍കുട്ടി തോണി കരയോടടുപ്പിച്ച് തോണി കയറിനാല്‍ കുറ്റിയില്‍ ബന്ധസ്ഥമാക്കി അവരുടെ അടുത്തേക്ക് നടന്നുചെന്നു. ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര് തുടച്ചുകൊണ്ടാണ് അവര്‍ പറഞ്ഞുതുടങ്ങിയത്.</span><br />
<span class="w"></span><br />
<span class="w">,, മോനെ പോലിസ് പിടിച്ചോണ്ട് പോയെന്നാ പറയുന്നെ.മോന് ചതിയില്‍പ്പെട്ടതാവാനെ തരമുള്ളൂ .മോന് അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍കൂടി പറഞ്ഞതാ രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ നമ്മുടെ കഷ്ടപ്പാടുകള്‍ എല്ലാം മാറുമെന്ന് .കുടുംബത്തെകുറിച്ച് ചിന്തിക്കുന്ന മോനാ അവന് എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാ .അവന്റെ അച്ഛന് അന്വേഷിച്ചു പോകുവാനൊന്നും പറ്റില്ലല്ലോ ,,</span><br />
<span class="w"></span><br />
<span class="w">കണാരന്റെ ഭാര്യ മടിക്കുത്തില്‍ നിന്നും കുറച്ച് നോട്ടുകള്‍ എടുത്ത് ചക്കന്‍കുട്ടിയുടെ നേര്‍ക്ക് നീട്ടികൊണ്ട് തുടര്‍ന്നു. </span><br />
<span class="w"></span><br />
<span class="w">ഏട്ടന് നാളെ മോനെ അന്വേഷിച്ചുപോകണം .മനസ്സിന് യാതൊരുവിധ സമാധാനവും ഇല്ലാണ്ടായി .മോള് വീട്ടില്‍ കരഞ്ഞുകൊണ്ടിരിപ്പാണ് ,,</span><br />
<span class="w"></span><br />
<span class="w">നീട്ടിയ നോട്ടുകള്‍ വാങ്ങാതെ ചക്കന്‍കുട്ടി പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">പഠിക്കുവാന്‍ പോകുന്ന കുഞ്ഞുങ്ങളെ അക്കരെയെത്തിച്ച് ഞാന്‍ നാളെപോയി അന്വേഷിക്കാം നേരം ഇരുട്ടുന്നതിന് മുമ്പ് വീട്ടിലേക്ക് പൊയ്ക്കോളൂ ,,</span><br />
<span class="w"></span><br />
<span class="w"> എവിടേക്കെങ്കിലുമൊക്കെ പോകുമ്പോള്‍ സഹോദരന്റെ മകനെയാണ് ചക്കന്‍കുട്ടി തോണി ഏല്പിക്കുന്നത് പുഴയില്‍ കുത്തൊഴുക്കുള്ളപ്പോള്‍ സഹോദരന്റെ മകന് തോണിയുടെ നിയന്ത്രണം ഏറ്റെടുക്കില്ല .അടുത്ത ദിവസം രാവിലെ പത്തുമണിയോടെ ചക്കന്‍കുട്ടി തോണി അക്കരെ കെട്ടിയിട്ട് പട്ടണത്തിലേക്ക് യാത്രയായി.പോലിസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അവിടെയുള്ള പോലീസ്കാരന് പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">,, നിങ്ങള്‍ അന്വേഷിക്കുന്ന ആളിവിടെയുണ്ട് .അദ്ധ്യാപകരെ മര്‍ദ്ദിച്ചതാണ് കേസ്. സംഭവം കേസാക്കിയത്കൊണ്ട് ജാമ്യമില്ലാതെ പുറത്തിറങ്ങാന്‍ പറ്റില്ല. വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ .,,</span><br />
<span class="w"></span><br />
<span class="w">ചക്കന്‍കുട്ടി പോലിസ്സ്റ്റേഷന് അടുത്തുള്ള വക്കീലിനെകണ്ട് ജാമ്യത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു .രണ്ടുമണിയോടെ കണാരന്റെ മകനെ ജാമ്യത്തിലിറക്കി. കണാരന്റെ മകന് ചക്കന്‍കുട്ടിയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ചക്കന്‍കുട്ടി പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">,, പഠിക്കാന്‍ പോകുന്നത് അറിവ് പകര്‍ന്നു തരുന്നവരെ തല്ലാനാണോ ?എങ്ങിനെ ഇങ്ങിനെയൊക്കെ ആവാന്‍ കഴിയുന്നു. ഒടിഞ്ഞ നടുവുമായി അച്ഛന് നിങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നത് ഓര്‍ക്കണമായിരുന്നു.മറ്റുള്ള കുട്ടികളെപ്പോലെയാണോ നീ ? ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നീ ,ഇനിയിപ്പോ പഠിപ്പ് എങ്ങിനെ തുടരും,,</span><br />
<span class="w"></span><br />
<span class="w">പറഞ്ഞത് കേള്‍ക്കുകയല്ലാതെ മറുത്തൊന്നും കണാരന്റെ മകന് പറഞ്ഞില്ല. കടവിലെത്തിയപ്പോള്‍ യാത്രക്കാരുടെ നല്ല തിരക്കുണ്ടായിരിരുന്നു.തോണിയില്‍ കയറ്റാന്‍ പറ്റുന്നവരെ കയറ്റി ചക്കന്‍കുട്ടി യാത്ര തുടര്‍ന്നു.അക്കരെയെത്തിയപ്പോള് കണാരന്റെ മകനെ തനിച്ചുവിടാന്‍ ചക്കന്‍കുട്ടിക്കായില്ല.അയാള്‍ തോണി കെട്ടിയിട്ട് കാത്ത് നിക്കുന്ന യാത്രക്കാരോട് ഉടനെ വരാമെന്ന് പറഞ്ഞ് കണാരന്റെ മകനോടൊപ്പം നടന്നു.പോകുന്ന വഴിയില്‍ കണാരന്റെ കടയുടെ അരികില്‍ എത്തിയപ്പോള്‍ കണാരന് മകന്റെ അരികിലേക്ക് വന്നുപറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">,,കുരുത്തംകെട്ടവനെ..... എന്റെ എല്ലാ പ്രതീക്ഷകളും നീ നശിപ്പിച്ഛല്ലോടാ ദ്രോഹി ....,,</span><br />
<span class="w"></span><br />
<span class="w">കൂടുതല്‍ ശകാരിക്കുന്നതില്‍ നിന്നും കണാരനെ ചക്കന്‍കുട്ടി പിന്തിരിപ്പിച്ചുകൊണ്ട് കണാരന്റെ മകനോട് പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">,, മോന് വീട്ടിലേക്ക് ചെല്ല് അമ്മയും പെങ്ങളും മോനെ കാണാതെ വിഷമിച്ചിരിക്കുകയാവും,,</span><br />
<span class="w"></span><br />
<span class="w">കണാരന്റെ മകന് നടന്നുനീങ്ങിയപ്പോള്‍ ചക്കന്‍കുട്ടി കണാരന്റെ ചുമലില്‍ തട്ടികൊണ്ട് പറഞ്ഞു.</span><br />
<span class="w"></span><br />
<span class="w">സംഭവിച്ചത് സംഭവിച്ചു .ഇനി ഇതിന്റെ പേരില്‍ അച്ഛനും മോനും വഴക്കിടരുത് ഞാന്‍ കടവിലേക്ക് ചെല്ലാട്ടെ അവിടെ യാത്രക്കാര്‍ നിറഞ്ഞിട്ടുണ്ട് ,,</span><br />
<span class="w"></span><br />
<span class="w">കണാരന് കൃതഞ്ജതയോടെ ചക്കന്‍കുട്ടിയുടെ കരം നുകര്‍ന്ന് നിന്നു. കണാരന്റെ മിഴികളപ്പോള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ചക്കന്‍കുട്ടി തന്റെ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ കടവ് ലക്ഷ്യമാക്കി നടന്നുനീങ്ങി.രണ്ടാംനാളിലെ പ്രഭാതത്തില്‍ കണാരന്റെ മകനെ ദുരൂഹ സാഹചര്യത്തില്‍ കാണ്മാനില്ല എന്ന വാര്‍ത്തയുമായാണ് ആ ഗ്രാമം ഉണര്‍ന്നത്. കണാരന്റെ മകനുവേണ്ടിയുള്ള തിരച്ചിലിൽ ഗ്രാമവാസികൾഒന്നടങ്കം അണിനിരന്നു.തിരച്ചിലുകൾക്കൊടുവിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ കണാരന്റെ മകനെ കൊലചെയ്യപ്പെട്ട നിലയിൽ കാണപെട്ടു .വിവരമറിഞ്ഞ് കശുമാവിൻ തോട്ടത്തിൽ ജനങ്ങൾ തടിച്ചുകൂടി. അക്കരെനിന്നും പോലീസും, പോലീസ് നായയും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി .പോലീസ് നായ മൃതദേഹവും പരിസരവും മണംപിടിച്ച് ഓടി .പോലീസ് നായയെ നിയന്ത്രിക്കുന്ന പോലീസും, ഒപ്പം ഒരുപറ്റം ജനങ്ങളും നായയെ അനുഗമിച്ചു .ഇടവഴിയിൽ നിന്നും പ്രഥാന പാതയിലൂടെ കണാരന്റെ പീടികയുടെ മുമ്പിലൂടെ ഓടി നായ പുഴക്കരയുടെ മുമ്പിൽ ചെന്നുകിതച്ചു നിന്നു . മൃതദേഹം പോസ്റ്റ്മോട്ടം ചെയ്യാൻ കടത്തുതോണിയിൽ അക്കരെയുള്ള സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടിനാൽ അതികൃതർ പോസ്റ്റ്മോട്ടം ചെയ്യാൻ ഡോക്ടറെ മൃതദേഹത്തിനരികിലേക്ക് വരുത്തി .പോലീസിന്റെ വിശദമായ പരിശോധനയ്ക്കുശേഷം കശുമാവിൻ തോട്ടത്തിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ കണാരന്റെ മകൻറെ മൃതദേഹം പോസ്റ്റ്മോട്ടം ചെയ്യപ്പെട്ടു .</span><br />
<br />
<br />
<span class="w"></span>പൊസ്റ്റ്മൊട്ടം കഴിഞ്ഞ് തുന്നികെട്ടിയ മൃതദേഹം കണാരന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ സഹപാഠികളാൽ അവിടമാകെ ജനസമുദ്രമായിതീർന്നിരുന്നു .അമ്മയും സഹോദരികളും കരയുന്ന കൂട്ടത്തിൽ വാവിട്ടു കരയുന്ന നാരായണന് നമ്പൂതിരിയുടെ മകളെ ഗ്രാമവാസികൾ ആശ്ചര്യത്തോടെയാണ് നോക്കിയതെങ്കിലും സഹപാഠികൾക്ക് ഏറെകുറെപേർക്ക് അറിയാമായിരുന്നു കണാരന്റെ മകനുമായുള്ള അവളുടെ പ്രണയം . കണാരൻ മൃതദേഹത്തിനരികിൽ നിസ്സംഗനായി നിന്നു .ഗ്രാമവാസികൾ ഏറെകുറെ പേർ കണാരന്റെ വീട്ടിൽ സന്നിഹിതരായിരുന്നുവെങ്കിലും അവിടെ നാരായണന് നമ്പൂതിരിയെ ആരും കണ്ടില്ല.ദുരൂഹതകൾ ബാക്കിയാക്കി കണാരന്റെ മകന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു .<br />
<br />
ശുഭം </div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com13tag:blogger.com,1999:blog-261925465399990970.post-69324130459853968692016-05-01T19:57:00.000+03:002016-05-01T20:21:43.945+03:00കഥ .ആഹിണ്ഡകന്‍ <div dir="ltr" style="text-align: left;" trbidi="on">
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7FlCkh2wbGPyIO44S8Jhm-hTGIav62r6vx4ynBuL5zoZJ2ZWptN2IbEwA8awf0mOSP0cnJE6nwSM9OwtiTs-17-UKjOT2ULm1PV6vmbicCwyHTfjcbEDXLF1u5oUYj7SkFTO7YL0uUSM/s1600/12805725_1125762744121979_5195996023519359716_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7FlCkh2wbGPyIO44S8Jhm-hTGIav62r6vx4ynBuL5zoZJ2ZWptN2IbEwA8awf0mOSP0cnJE6nwSM9OwtiTs-17-UKjOT2ULm1PV6vmbicCwyHTfjcbEDXLF1u5oUYj7SkFTO7YL0uUSM/s400/12805725_1125762744121979_5195996023519359716_n.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
മിസോറാമിന്റെ തലസ്ഥാനമായ ഐസോളിലെ ഒരു പ്രഭാതം .വാടക വീടിന്റെ മട്ടുപ്പാവിൽ നിന്നും അഭിജിത്ത് നമ്പൂതിരി നിരത്തിലേക്ക് നോക്കിയിരുന്നു . തണുപ്പകറ്റാൻ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞ കാൽനട യാത്രക്കാർ നിരത്തിലൂടെ തലങ്ങും വിലങ്ങും ലക്ഷ്യസ്ഥാനത്ത് എത്താൻ നടന്നു നീങ്ങുന്നുണ്ട് .ഇടയ്ക്ക് ശുദ്ധവായു മലിനമാക്കിക്കൊണ്ട് പുക വിസർജിച്ച് വാഹനങ്ങൾ പോകുന്നത് കാണാം .ഉറക്കമുണർന്നാൽ മട്ടുപ്പാവിൽ വന്നിരുന്ന് നിരത്തിലേക്ക് നോക്കിയിരിക്കുന്നത് അയാളുടെ ദിനചര്യയിൽപ്പെട്ടതാണ് .ചൂടുള്ള ഒരു കപ്പ് കാപ്പി ടീപോയിൽ വെച്ചിട്ട് അയാളുടെ മിസോറം സ്വദേശിനിയായ ഭാര്യ അയാളുടെ നെറ്റിയിലും കഴുത്തിലും കൈത്തലം ചേര്‍ത്തുവച്ചുനോക്കി .ഇന്നലെ പനിയുടെ ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ അവളുടെ ഗ്രാമത്തിൽ നിന്നും കൊണ്ടുവന്ന ആയൂർവേദ മരുന്ന് അയാൾക്കവൾ നൽകിയിരുന്നു .മ്യാന്മറിന്റെ രാജ്യാന്തര അതിർത്തി പങ്കിടുന്ന മലനിരകളുള്ള ഗ്രാമത്തിലാണ് അവളുടെ സ്വദേശം .അയാൾ ഐസോളിൽ വെച്ചാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് അദ്ധ്യാപികയായ അവളെ പരിചയപ്പെട്ടത് ,ആസാമിലെ മിസോറം എന്ന സംസ്ഥാനത്തെ ഐസോൾ എന്ന പട്ടണത്തിൽ അയാൾ എത്തിപ്പെട്ടത് യാദ്രിഛികമാണ് .<br />
<br />
മുൻജന്മ പാപം തലമുറകളായി ഇല്ലത്ത് ഭ്രാന്തർ പിറവിയെടുക്കും എന്നതായിരുന്നു അയാളുടെ ഇല്ലത്തുള്ളവരുടെ വിശ്വാസം .വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛൻ ഭ്രാന്ത് മൂത്ത് വർഷങ്ങളോളം ചങ്ങലയിൽ ബന്ധിതനായി നരകയാതന അനുഭവിച്ചാണ് മരണപ്പെട്ടത് .അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛന്റെ കാലശേഷം വേദങ്ങൾ ഹൃദിസ്ഥമാക്കുകയും അത് പ്രകാരം വൈദിക വൃത്തിതൊഴിലായി സ്വീകരിക്കുകയും ചെയ്ത അഭിജിത്ത് നമ്പൂതിരിയുടെ ഇളയച്ഛൻ സന്യാസ വൃത്തിയിൽ ഏർപ്പേട്ടയാളായിരുന്നു ശങ്കരൻ നമ്പൂതിരിപ്പാട്.ഇല്ലത്തിന്റെ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരുന്നു . അഭിജിത്ത് നമ്പൂതിരിയുടെ ബാല്യകാലത്ത് ആ കുളത്തിൽ കുളിക്കുവാൻ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കൂടെയായിരുന്നു അയാൾ പതിവായി പോയിരുന്നത് .കുളത്തിൽമുങ്ങി ഗായത്രീമന്ത്രമടക്കമുള്ള മന്ത്രോച്ചാരാണങ്ങൾ ചൊല്ലേണ്ടത് അയാളെ പഠിപ്പിച്ചത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു . <br />
<br />
ശങ്കരൻ നമ്പൂതിരിപ്പാട് ചുവപ്പുകരയുള്ള ഒരു പരുക്കൻ തോർത്തും, കൌപീനവും മാത്രമേ സാധാരണയായി ധരിച്ചിരുന്നുള്ളൂ.ഇല്ലത്ത് ഒതുങ്ങികൂടിയിരുന്ന ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സ്വഭാവത്തിലും, സംസാരത്തിലും ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അഭിജിത്ത് നമ്പൂതിരിയുടെ പ്രായം പതിനെട്ട് കഴിഞ്ഞിരുന്നു.ഇല്ലത്തുള്ളവർ ശങ്കരൻ നമ്പൂതിരിപ്പാടിനെ ഭ്രാന്തിനുള്ള ചികിത്സ ആരംഭിച്ചു .ചെറിയ രീതിയിൽ മാനസീക അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നുവെങ്കിലും ഇല്ലത്തുള്ളവരുടെ പെരുമാറ്റവും ,സംസാരവും ശങ്കരൻ നമ്പൂതിരിപ്പാടിന്റെ സമനില താളം തെറ്റുന്നത് നിസഹായനായി നോക്കി നിൽക്കുവാനെ അഭിജിത്ത് നമ്പൂതിരിക്കായുള്ളൂ .മാനസീക അസ്വസ്ഥതകൾ പ്രകടമാക്കുവാൻ തുടങ്ങി നാലാം മാസം അകത്തളത്തിൽ അച്ഛൻ നമ്പൂതിരിയുടെ ഇളയച്ഛനെ തളച്ചിരുന്ന ചങ്ങലയിൽ ശങ്കരൻ നമ്പൂതിരിപ്പാടിനേയും ബന്ധിതനാക്കി .<br />
<br />
ഏതാണ്ട് നാലുവർഷം കഴിഞ്ഞപ്പോൾ ഇടിയോട് കൂടിയ മഴയുള്ള ഒരു രാത്രിയിൽ അഭിജിത്ത് നമ്പൂതിരി അച്ഛൻ നമ്പൂതിരിയുടെ കിടപ്പ് മുറിയിൽ നിന്നും ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച ചങ്ങലയുടെ പൂട്ടിന്റെ താക്കോൽ മോഷ്ടിച്ച് ഇല്ലത്തുള്ളവർ ഉറങ്ങുവാനായി കാത്തിരുന്നു.ഇല്ലത്തെവൈദ്യുതി വെട്ടം അണഞ്ഞുവെങ്കിലും അയാൾ ഉറങ്ങാതെ കാത്തിരുന്നു. സമയം ഏതാണ്ട് അർദ്ധരാത്രിയായപ്പോൾ അയാൾ ചെറിയച്ഛനെ ബന്ധിപ്പിച്ച മുറിയുടെ അരികിലേക്ക് നടന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .മഴയുടെ ശബ്ദവും, ഇടിമുഴക്കവും ,ചിവിടുകളുടെ കരച്ചിലും അയാളുടെ ഹൃദയമിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു.നാളിതുവരെ അനുഭവിക്കാത്ത ഭയത്താൽ അയാളുടെ ശരീരമാസകലം വിറകൊണ്ടു.തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന മിന്നലിന്റെ വെട്ടത്തിൽ ചുമരിൽ തപ്പിയയാൾ ശങ്കരൻ നമ്പൂതിരിപ്പാടിനെ ബന്ധിപ്പിച്ച മുറിയുടെ അരികിലെത്തി ജാലകത്തിലൂടെ അകത്തേക്ക് നോക്കി .മുറിയുടെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാട് .അഭിജിത്ത് നമ്പൂതിരി കതക് തുറന്ന് അകത്തേക്ക് പ്രവേശിച്ച് ചെറിയച്ചന്റെ അരികിൽ ചെന്നിരുന്നു .കാല്പെരുമാറ്റം കേട്ടിട്ടാവണം ശങ്കരൻ നമ്പൂതിരിപ്പാട് എഴുനേറ്റ് ചുമരിൽ ചാരിയിരുന്നു .മുറിയിലെ മൂത്രത്തിന്റെ മണം അഭിജിത്ത് നമ്പൂതിരിയെ വിമ്മിഷ്ടനാക്കി . അഭിജിത്ത് നമ്പൂതിരി അയാളോട് ചോദിച്ചു .<br />
<br />
,, ചെറിയച്ഛന് ഈ ചങ്ങലയിൽ നിന്നും രക്ഷപ്പെടണോ ? ,,<br />
<br />
ശങ്കരൻ നമ്പൂതിരിപ്പാട് മറുപടി പറയാതെ അയാളുടെ കൈത്തലം നുകർന്നു .<br />
<br />
,, എനിക്ക് സഹിക്കിണില്ല ചെറിയച്ഛനെ ഇങ്ങിനെ കാണാൻ .ചെറിയച്ഛനല്ല ഭ്രാന്ത് അന്ധവിശ്വാസത്താൽ ഇവിടെയുള്ളവർക്ക് എല്ലാവർക്കും ഭ്രാന്താ .ഇനിയിവിടെ നിക്കേണ്ട എവിടെയെങ്കിലും പോയി രക്ഷപെട്ടോളൂ ,,<br />
<br />
ഇരുട്ടിൽ ചങ്ങലയിലെ പൂട്ട് തുറക്കുമ്പോൾ കാലിലെ വ്രണത്തിൽ അയാളുടെ കൈത്തലം സ്പർശിച്ചു .ഒരു ലുങ്കി മുണ്ട് മാത്രമായിരുന്നു അപ്പോൾ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വേഷം .അഭിജിത്ത് നമ്പൂതിരി ഓർത്തു .രണ്ടു നേരം കുളിച്ച് വൃത്തിയായി സുഗന്ധലേപനങ്ങൾ ശരീരമാസകം പൂശി നടന്നിരുന്നയാൾ ദിവസങ്ങളോളം കുളിക്കാതെ വൃത്തിഹീനനായി കിടക്കേണ്ടി വന്നത് .അഭിജിത്ത് നമ്പൂതിരി അയാളുടെ കൈത്തലം നുകർന്ന് മുറിയിൽ നിന്നും പുറത്തിറങ്ങി പറഞ്ഞു .<br />
<br />
,, അൽപനേരം ഇവിടെ നിക്കു ഞാൻ ചെറിയച്ഛന് ധരിക്കാനുള്ള വസ്ത്രം എടുത്തുവരാം ,,<br />
<br />
ശങ്കരൻ നമ്പൂതിരിപ്പാട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടി . തുലാവർഷ ത്തിലെ മഴയുടെ തോത് ഇത്തവണ വളരെ കൂടുതലാണ് .ശക്തമായ മഴയത്ത് വീഴുന്ന മഴ തുള്ളികളുടെ ശബ്ദം അയാൾ കാതോർത്തു നിന്നു .മഴ നനഞ്ഞു നടക്കുന്നത് അയാൾക്ക് വലിയ ഇഷ്ടമായിരുന്നു . അഭിജിത്ത് നമ്പൂതിരി കരുതി വെച്ചിരുന്ന വസ്ത്രങ്ങളും കുടയും എടുത്ത് തിരികെവന്നു .ധൃതഗതിയിൽ ശങ്കരൻ നമ്പൂതിരിപ്പാട് വസ്ത്രങ്ങൾ ധരിച്ച ശേഷം അകത്തളത്തിലൂടെ നടന്നു .അഭിജിത്ത് നമ്പൂതിരി അയാളെ അനുഗമിച്ചു . നാലുകെട്ടിന്റെ പൂമുഖത്ത് എത്തിയപ്പോൾ കുറച്ച് രൂപ അയാളുടെ നേർക്ക് നീട്ടികൊണ്ട് അഭിജിത്ത് നമ്പൂതിരി പറഞ്ഞു .<br />
<br />
,, ഈ പരിസരത്തൊന്നും ചെറിയച്ഛനെ കാണരുത് .ചെറിയച്ഛനെ ഇവിടെയുള്ളവർ കണ്ടെത്തിയാൽ വീണ്ടും ചങ്ങലയിൽ ബന്ധിപ്പിക്കും .ദൂരെ ഏതെങ്കിലും നാട്ടിൽപോയി ജീവിച്ചോളൂ ,,<br />
<br />
കൊടുത്ത രൂപ വാങ്ങാതെ മുറ്റത്തേക്ക് ഇറങ്ങി കുട ദൂരേക്ക് വലിച്ചെറിഞ്ഞ് ഇരുകൈകളും മേൽപ്പോട്ടുയർത്തി ശങ്കരൻ നമ്പൂതിരിപ്പാട് മഴനനഞ്ഞ് ഇരുട്ടിലേക്ക് ഓടിയകന്നു .വർഷങ്ങളോളം കൂട്ടിൽ അടക്കപ്പെട്ട പക്ഷിയെ കൂട്ടിൽ നിന്നും തുറന്നുവിട്ടത് പോലെയായിരുന്നു ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ഓട്ടം .അയാൾ ഇരുട്ടിലേക്ക് മറഞ്ഞപ്പോൾ ഇമകളിൽ നിന്നും ഉതിർന്നൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് കതകിന്റെ സാക്ഷയിട്ട് ഇടിമിന്നലിന്റെ വെട്ടത്തിൽ തപ്പിത്തടഞ്ഞ് അഭിജിത്ത് നമ്പൂതിരി തന്റെ കിടപ്പ് മുറിയിലേക്ക് നടന്നു.ഉറങ്ങുവാൻ കിടന്നപ്പോൾ ഇളയച്ഛന്റെ ഇന്നെയുടെ അവസ്ഥയെ കുറിച്ചോർത്ത് മനസ്സിന് അന്നുവരെ അനുഭവിക്കാത്ത മാനസീക സംഘർഷത്താൽ വല്ലാതെ അസ്വസ്ഥമായിരുന്നു.ചങ്ങലയിൽ നിന്നും വിമുക്തനാക്കിയതിൽ സന്തോഷവും ഒപ്പം ഇനിയുള്ള ഇളയച്ഛന്റെ ജീവിതം എന്തായിരിക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യവും നിമിത്തം ഉറങ്ങുവാനുള്ള അയാളുടെ ശ്രമം വിഫലമായി.<br />
<br />
നേരം പുലർന്നപ്പോൾ ഇല്ലത്താകെ ബഹളമായിരുന്നു.ഇളയച്ഛനെ ചങ്ങലയിൽ നിന്നും വിമുക്തനാക്കിയത് ആരാണെന്ന അച്ഛൻ നമ്പൂതിരിയുടെ ചോദ്യം അവിടമാകെ മുഴങ്ങികേൾക്കാം .ഉറക്കച്ചടവോടെ അഭിജിത്ത് നമ്പൂതിരി അച്ഛൻ നമ്പൂതിരിയുടെ അരികിൽപോയി മുഖത്ത് നോക്കാതെ പറഞ്ഞു .<br />
<br />
,,ഇളയച്ഛനെ ഞാനാണ് ചങ്ങലയിൽ നിന്നും മോചിപ്പിച്ചത് .ഇല്ലത്തെ സ്വത്ത് വഹകൾ വീതം വെക്കേണ്ടി വരുമെന്നതിനാൽ ഭ്രാന്താണെന്ന് മുദ്രകുത്തി ജീവിതകാലം മുഴുവൻ കാരാഗ്രഹത്തിൽ അടയ്ക്കാൻ ഞാൻ സമ്മതിക്കില്ല .ആ പാവം എവിടെയെങ്കിലും പോയി ജീവിക്കട്ടെ ,,<br />
<br />
അച്ഛൻ നമ്പൂതിരി തോളിലെ തോർത്തുമുണ്ട് തോളിൽ നിന്നും എടുത്തുകുടഞ്ഞു പറഞ്ഞു.<br />
<br />
,, എന്താ ഈ പറയുന്നേ ....മനസ്സിൽപോലും നിരീക്കാത്ത കാര്യാണല്ലോ ഈ പറയുന്നെ ജന്മാന്തരങ്ങളായി അനുഭവിക്കുന്ന ഭ്രാന്ത് ഇല്ലാണ്ടാവണത് എങ്ങന്യാ...ഭാന്ത് വന്നാൽ ചങ്ങലയിൽ തളയ്ക്കുകയല്ലാതെ വേറെയെന്താ മാർഗ്ഗം ,,<br />
<br />
വടക്കേപുറത്ത് നിന്നും അടിച്ചുതളിക്കാരി തള്ളയുടെ നിലവിളി കേട്ടപ്പോൾ എല്ലാവരും വടക്കേപുറത്തേക്ക് ഓടിച്ചെന്നു . അടിച്ചുതളിക്കാരി തള്ള കിതച്ചുകൊണ്ട് പറഞ്ഞു .<br />
<br />
,,ചതിച്ചുലോ ഭഗവാനെ ആരാ തബ്രനെ അഴിച്ചുവിട്ടത്. ആ കിളിച്ചുണ്ടൻ മാവിൽ തബ്രാൻ തൂങ്ങി കിടക്കുണൂ ,,<br />
<br />
അഭിജിത്ത് നമ്പൂതിരിക്ക് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി. അടിച്ചുതളിക്കാരി തള്ള തളർന്ന് തൂണിൽ ചാരിയിരുന്നു.എല്ലാവരും കിളിച്ചുണ്ടൻ മാവിന്റെ അരികിലേക്കോടി .ഏറെ ഉയരത്തിലെ മാവിൻകൊമ്പിൽ തൂങ്ങി കിടക്കുന്ന ഇളയച്ഛനെ ഒരു നോക്ക് നോക്കുവാനെ അഭിജിത്ത് നമ്പൂതിരിക്ക് കഴിഞ്ഞൊള്ളൂ .അയാൾ ശിരസ്സിൽ കൈവെച്ചു കുന്തകാലിൽ ഇരുന്നു.കുഞ്ഞുനാളിൽ കിളിച്ചുണ്ടൻ മാമ്പഴം വേണമെന്ന് ആഗ്രഹം പറയുമ്പോൾ എത്ര ഉയരത്തിൽ കയറിയാണെങ്കിലും തന്റെ ആഗ്രഹം സഫലമാക്കി തന്നിരുന്ന ഇളയച്ഛൻ ഈ മാവിൽ തന്നെ ഇങ്ങിനെയൊരു പതാകം ചെയ്യുമെന്ന് അയാൾ നിരീച്ചിരുന്നില്ല . <br />
അച്ഛൻ നമ്പൂതിരി അയാളുടെ അരികിൽ വന്നുപറഞ്ഞു .<br />
<br />
,, തൃപ്തിയായില്ലെ അഴിച്ചു വിട്ടില്ലായിരുന്നെങ്കിൽ ജീവനോടെ കാണാമായിരുന്നില്ലേ ?,,<br />
<br />
പോലിസ് എത്തിയതിനു ശേഷമാണ് മൃതദേഹം താഴെയിറക്കിയത് .പൊസ്റ്റ്മൊട്ടം കഴിഞ്ഞ് അധികം താമസിയാതെ ശങ്കരൻ നമ്പൂതിരിപ്പാട് അഗ്നിയിൽ എരിഞ്ഞമർന്നു ചാരമായി .ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വിയോഗം അഭിജിത്ത് നമ്പൂതിരിയെ മാനസീകമായി തളർത്തി .ദിനേന ഷേവ് ചെയ്തിരുന്ന അയാൾ ഷേവ് ചെയ്യാതെയായി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നീട്ടിവളർത്തിയ തലമുടിയും,താടിയും മൂലം അയാളുടെ രൂപംതന്നെ മാറിപ്പോയി . എപ്പോഴും തന്റെ കിടപ്പ് മുറിയിൽ കഴിഞ്ഞു കൂടുന്ന അയാളെ ഇല്ലത്തുള്ളവർ ഭ്രാന്തിന്റെ ലക്ഷണമുണ്ടോയെന്നു സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാൻ തുടങ്ങി . അടുത്ത ഇല്ലാത്തെ ഇര താനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അഭിജിത്ത് നമ്പൂതിരി നാടുവിട്ടു.പല സംസ്ഥാനങ്ങളിലും അയാൾ പലവിധ ജോലികളും ചെയ്തു .കുറേ പണം കൈകളിൽ വന്നുചേർന്നാൽ അവിടെ നിന്നും പുതിയ ഇടം തേടിപോകും .ഇന്ത്യ മുഴുവനും സഞ്ചരിക്കണം എന്നതായിരുന്നു അയാളുടെ ലക്ഷ്യം . <br />
<br />
മിസോറാമിന്റെ തലസ്ഥാനമായ ഐസോളിൽ അയാൾക്ക് ലഭ്യമായ തൊഴിൽ വിദ്യാലയത്തിന് അടുത്തുള്ള പുസ്തകശാലയിലായിരുന്നു.അവിടെ പതിവായി വന്നിരുന്ന ഒരു പെൺകുട്ടിക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ജീവിതത്തിലൊരു പങ്കാളിയെ വേണമെന്ന് അയാളും ആഗ്രഹിച്ചു.ഏറെത്താമസിയാതെ അവൾ അയാളുടെ ഭാര്യയായി.അവളുടെ സ്നേഹത്തിനു മുമ്പിൽ അയാൾ ആശ്ചര്യപെട്ടു.പുസ്തകശാലയുടെ ഉടമസ്ഥൻ പുസ്തകശാല വില്‍പ്പനയ്ക്ക് ഒരുങ്ങിയപ്പോൾ അയാളുടെ ഭാര്യ സ്വരൂപിച്ചിരുന്ന പണവും തികയാതെ വന്ന പണം അവൾ അവളുടെ പിതാവിന്റെ പക്കൽ നിന്നും വാങ്ങിയും പുസ്തകശാല അവർ അവരുടെ സ്വന്തമാക്കി . ഏതാനും വർഷങ്ങൾക്കുള്ളിൽ അവർക്ക് രണ്ട് കുഞ്ഞുങ്ങൾ പിറന്നു . ആൺ കുഞ്ഞും,പെൺ കുഞ്ഞും മക്കൾക്കിപ്പോൾ പതിനാറും,പതിനാലും വയസ്സ് പ്രായമായി. അവർ പരസ്പരം ആശയവിനിമയം നടത്തുന്നത് ഇംഗ്ലിഷ് ഭാഷയിലാണെങ്കിലും അയാൾ അത്യാവശ്യം ആശയവിനിമയം നടത്താനുള്ള മലയാളം ഭാഷയും അവരെ പഠിപ്പിച്ചു.ഇരുപത് വർഷങ്ങൾക്കു ശേഷം അവർ അയാളുടെ സ്വദേശത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.ഇല്ലത്ത് നിന്നും പോന്നതിൽ പിന്നെ ഇല്ലത്തെ യാതൊരു വിവരവും അയാൾ അറിഞ്ഞിട്ടില്ല .ഇല്ലത്ത് ആരൊക്കെയാണ് ജീവിച്ചിരിക്കുന്നത് ? ആരായിരിക്കും ചങ്ങലയിൽ തളക്കപ്പെട്ടിട്ടുണ്ടാവുക ? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ ചിലപ്പോഴൊക്കെ അയാൾ വല്ലാതെ അസ്വസ്ഥനാകാറുണ്ട് .<br />
<br />
കൊല്ലവസാന പരീക്ഷ കഴിഞ്ഞപ്പോൾ രണ്ടു മാസത്തെ അവധിക്ക് അവർ കേരളത്തിലേക്ക് യാത്രയായി.ട്രെയിനുകളും ബസ്സുകളും മാറിക്കയറി യാത്രയ്ക്കൊടുവിൽ അവർ ഇല്ലത്തെത്തി . അമ്മ അന്തർജ്ജനം കിടപ്പിലായിട്ട് ഏതാനും മാസങ്ങൾ കഴിഞ്ഞിരിക്കുന്നു .വേറിട്ട മുഖച്ഛായയുള്ള അയാളുടെ ഭാര്യയെയും മക്കളേയും എല്ലാവരും കൗതുകത്തോടെയാണ് നോക്കിയത്.ഇല്ലത്തുള്ളവരുമായി സംസാരിക്കുമ്പോൾ അച്ഛൻ നമ്പൂതിരിയെ അവിടെയെങ്ങും അയാൾക്ക് കാണുവാനായില്ല . അച്ഛൻ നമ്പൂതിരി എവിടെയെന്നുള്ള അയാളുടെ ചോദ്യത്തിന് ആരും ഉത്തരം നൽകിയില്ല .ഭാര്യയും മക്കളും അമ്മ അന്തർജ്ജനത്തിനോട് അവർക്ക് അറിയാവുന്ന മലയാള ഭാഷയിൽ സംസാരിക്കുന്നുണ്ട് .ഭാര്യയും മക്കളും അത്ഭുതത്തോടെയാണ് ഇല്ലം വീക്ഷിച്ചത് .അല്പം കഴിഞ്ഞപ്പോൾ അയാൾ അകത്തളത്തിലൂടെ കാലാകാലങ്ങളായി ഭ്രാന്ത് വരുന്നവരെ തളച്ചിടുന്ന മുറി ലക്ഷ്യമാക്കി നടന്നു.ആരും ആ മുറിയിൽ ഉണ്ടാകുവാൻ തരമില്ല .കാൽപെരുമാറ്റം കേട്ടപ്പോൾ അടച്ചിട്ട മുറിയിൽ നിന്നും ചങ്ങല അനങ്ങുന്ന ശബ്ദം കേട്ടയാൾ നടുങ്ങി.അടച്ചിട്ട ജാലക പാളികൾ അയാൾ പതുക്കെ തുറന്നതും അകത്ത് നിന്നും നിലവിളി ഉയർന്നു .അയാൾ ചങ്ങലയിൽ ബന്ധസ്തനാക്കിയ ആ മെലിഞ്ഞ രൂപത്തെ സൂക്ഷിച്ചു നോക്കി .ജടപിടിച്ച തലമുടിയും താടിയുമുള്ള ആ രൂപത്തെ കണ്ട് അയാൾ ഇമകൾ ഇറുക്കിയടച്ചു മന്ത്രിച്ചു ,,ഈശ്വരാ ... അച്ഛൻ ....... അച്ഛൻ ,,<br />
<br />
ശുഭം <br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com7tag:blogger.com,1999:blog-261925465399990970.post-84488401473364694412016-03-26T00:26:00.001+03:002016-03-26T00:26:53.817+03:00കഥ. മോക്ഷം<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9I9P5VTKAO2dTsiT1NE4BYoxRsk_b05tlihxjOtCrd3XVj64W8SS3NUPmKofFx81dMVHY9KTiUJsNFzJ0n8Ea0KBbGweb9qCiM4d2nKBMAKYKJNM9v62PzUBOUefw0moIvkEo1GqVj4A/s1600/tumblr_nqstrdRSwk1tutagpo1_1280.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9I9P5VTKAO2dTsiT1NE4BYoxRsk_b05tlihxjOtCrd3XVj64W8SS3NUPmKofFx81dMVHY9KTiUJsNFzJ0n8Ea0KBbGweb9qCiM4d2nKBMAKYKJNM9v62PzUBOUefw0moIvkEo1GqVj4A/s400/tumblr_nqstrdRSwk1tutagpo1_1280.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #660000; font-size: large;">കഥ. മോക്ഷം</span></td></tr>
</tbody></table>
<br />
അബ്ദുള്ളക്കുട്ടി നീണ്ട രണ്ടരവര്‍ഷത്തിനു ശേഷം മണലാരണ്യത്തില്‍ നിന്നും സ്വദേശത്തെക്ക് യാത്രയാവുകയാണ് .സാമ്പത്തീക ശ്രോതസ്സ് തേടി ഗള്‍ഫില്‍ എത്തപ്പെട്ടിട്ട് മുപ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.മുനിസിപ്പാലിറ്റിയിലെ തെരുവോരങ്ങളിലെ ശുചീകരണ തൊഴിലില്‍ നിന്നുമൊരുമോചനം ആഗ്രഹിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതുവരെ തൊഴിലില്നിന്നുമൊരു മാറ്റം അയാള്‍ക്കുണ്ടായില്ല .ഉള്ള തൊഴില്‍ വേണ്ടെന്നു വെച്ചാല്‍ മറ്റൊരു വിസ തരപ്പെട്ടില്ലെങ്കിലോ എന്ന ആശങ്കയാല്‍ വെയില് കൊണ്ടുള്ള ശുചീകരണ തൊഴിലില്‍ തുടരുകയാണുണ്ടായത്.വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞ് അയാള്‍ വിമാനത്തിലേക്ക് കയറി .യാത്രക്കാര്‍ തിക്കിത്തിരക്കി അവരവരുടെ ഇരിപ്പിടങ്ങള്‍ തിരയുകയാണ് .എല്ലാ യാത്രക്കാരുടേയും മുഖങ്ങളില്‍ സന്തോഷം അലതല്ലുന്നത് വീക്ഷിച്ചുകൊണ്ട് അയാള്‍ അയാളുടെ ഇരിപ്പിടം തേടിപ്പിടിച്ചു.കയ്യിലുള്ള ബാഗേജ് വെക്കേണ്ടുന്ന ഇടത്ത് വെക്കുവാന്‍ എയര്‍ഹോസ്റ്റസ് അയാളെ സഹായിച്ചു .മണലാരണ്യത്തില്‍ നിന്നും സ്വദേശത്തെക്കു പോകുമ്പോള്‍ മനസ്സിന്റെ സന്തോഷം നിയന്ത്രിക്കുവാന്‍ എല്ലാ യാത്രയിലും അയാളും നന്നേ പാടുപെടാറുണ്ട് . ജാലകത്തിന് അടുത്തായിരുന്നു അയാള്‍ക്കുള്ള ഇരിപ്പിടം .<br />
<br />
ഏതാനും സമയം കഴിഞ്ഞപ്പോള്‍ വിമാനം ലക്ഷ്യസ്ഥാനത്തെത്താന്‍ കുതിച്ചുയര്‍ന്നു.ഇരുപതാം വയസ്സില്‍ ഗള്‍ഫിലേക്ക് യാത്ര തിരിക്കുമ്പോള്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ഗള്‍ഫില്‍ ജീവിക്കുകയില്ലെന്ന് മനസ്സില്‍ പ്രതിജ്ഞയെടുത്തതാണ് .പക്ഷെ വര്‍ഷം മുപ്പതു കഴിഞ്ഞിട്ടും <br />
ഗള്‍ഫിലെ ജോലിയില്‍ നിന്നും <br />
വിരമിക്കുവാനിതുവരെയായില്ല .ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ വിവാഹിതനായി മുപ്പതാമത്തെ വയസ്സില്‍ അയാള്‍ പിതാവുമായി .അല്പം ഭൂമി സ്വന്തമായി വാങ്ങി ഒരു വീട് പണിതു. മാതാവും,ഭാര്യയും രണ്ടു പെണ്മക്കളുമാണ് ആ വീട്ടിലിപ്പോള്‍ താമസം<br />
<br />
<br />
.ഇത്തവണ സ്വദേശത്തെക്കു പോകുന്നത് അയാളുടെ ആദ്യത്തെ കണ്മണിയുടെ വിവാഹം നടത്തുവാനാണ്.ഗള്‍ഫിലെ ജീവിതത്തില്‍ പ്രാരംഭത്തില്‍ തന്നെ അയാളോടൊപ്പം താമസിക്കുന്ന ഉസ്മാനിക്കയുടെ മകനാണ് വരന്.ഉസ്മാനിക്കയുടെ മകന് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി സ്വദേശത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .മകന്റെ വിവാഹം കഴിഞ്ഞാല്‍ ഉസ്മാനിക്ക തൊഴില്‍ ഉപേക്ഷിച്ചു പോകുവാനുള്ള ഒരുക്കത്തിലാണ്.സ്വദേശത്തെക്കു പോകുമ്പോഴെല്ലാം ഉസ്മാനിക്ക അബ്ദുള്ളക്കുട്ടിയുടെ വീട്ടിലേക്ക് പോകാറുണ്ട് .സുന്ദരിയായ അയാളുടെ മകളെ ഉസ്മാനിക്കയുടെ മകനുവേണ്ടി പെണ്ണ് ചോദിച്ചപ്പോള്‍ മറുത്തൊന്നും പറയുവാന്‍ അബ്ദുള്ളക്കുട്ടിക്കായില്ല.ഇപ്പോള്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന മകളുടെ ബിരുദം കഴിഞ്ഞിട്ട് വിവാഹം നടത്താം എന്ന് പറഞ്ഞപ്പോള്‍ ഉസ്മാനിക്ക പറഞ്ഞത് ഇങ്ങിനെയായിരുന്നു.<br />
<br />
,, എന്തിനാണ് വിവാഹം നീട്ടി വെക്കുന്നത് .മോള്‍ക്ക് പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് വിവാഹം കഴിഞ്ഞാലും തുടര്‍ന്നു പഠിക്കാം .ഇനി പൊന്നും ,പണ്ടോം വാങ്ങാന്‍ പണമില്ലാതെയാണെങ്കില് ഞങ്ങള്‍ക്ക് നിങ്ങടെ പൊന്നും പണ്ടമൊന്നും ആവശ്യമില്ല .ഇനി വിവാഹം നടത്തുവാനുള്ള പണം തന്റെ കൈവശം ഇല്ലെങ്കില്‍ നമുക്ക് വിവഹം വളരെ ലളിതായി അങ്ങ് നടത്താം ,,<br />
<br />
ഉസ്മാനിക്ക ഒരാഴ്ച മുമ്പ്തന്നെ നാട്ടിലേക്ക് പോയി, വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.മകള്‍ ബിരുദം കഴിഞ്ഞിട്ടുമതി വിവാഹം എന്നു പറഞ്ഞുവെങ്കിലും അബ്ദുള്ളക്കുട്ടി മകളുടെ വാക്കുകള്‍ ചെവികൊണ്ടില്ല. ഇന്നേക്ക് ഇരുപത്തൊന്നാം ദിവസ്സം വിവാഹമാണ് .പെണ്ണുകാണലും നിശ്ചയവും അബ്ദുള്ളക്കുട്ടിയുടെ അസാനിധ്യത്തില്‍ നാട്ടില്‍ നടന്നിരുന്നു .<br />
<br />
അല്പനേരം കഴിഞ്ഞപ്പോള്‍ വിമാനത്തിലെ പ്രകാശം അണയ്ക്കപ്പെട്ടു .അര്‍ദ്ധരാത്രിയിലെ യാത്രയായത്കൊണ്ടാവാം യാത്രക്കാര്‍ ഏറെകുറെ പേര് ഉറക്കത്തിലാണ്. അബ്ദുള്ളക്കുട്ടി ഉറങ്ങുവാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ക്കുറങ്ങുവാനായില്ല.തൊട്ടടുത്ത ഇരിപ്പിടത്തിലിരിക്കുന്നയാള് ഒരു വശത്തേക്ക് ചെരിഞ്ഞുകിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അയാളുടെ കൂര്‍ക്കംവലി അബ്ദുള്ളക്കുട്ട്ടിയെ അലോസരപ്പെടുത്തി .ഉസ്മാനിക്ക സ്വര്‍ണത്തിന്റെ കണക്ക് ചോദിക്കില്ല, എന്നാലും മോള്‍ക്ക് കുറഞ്ഞത് നാല്പതു പവന് സ്വര്‍ണമെങ്കിലും കൊടുക്കണം .പലപ്പോഴായി കൊടുത്തയച്ചതും കൊണ്ടുപോയതുമായ പണ്ടങ്ങള് പതിനഞ്ചു പവനോളം കാണണം.ബാക്കിയുള്ള സ്വര്‍ണവും വിവാഹത്തിനുള്ള ചിലവും തന്റെ അവശേഷിക്കുന്ന സമ്പാദ്യം തികയില്ലെന്ന് ഓര്‍ത്തപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ നെഞ്ചകം ഒന്നു പിടഞ്ഞു.പണം കടം ചോദിച്ചാല്‍ ആരാണ് തരിക.തികയാത്ത പണത്തിനായി വീടിന്റെ ആധാരം പണയപെടുത്തുവാനാണ് അയാളുടെ തിരുമാനം .<br />
<br />
അബ്ദുള്ളക്കുട്ടിയുടെ സന്തോഷങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്കുന്ന സ്നേഹസമ്പന്നനായ ഭാര്യയെയാണ് അയാള്‍ക്ക് ലഭ്യമായത്.വിവാഹം കഴിഞ്ഞതില്പിന്നെ ഇരുപത്തിരണ്ടു വര്‍ഷത്തില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ രണ്ടുമാസം അവധിക്ക് പോയത് കൂട്ടിയാല്‍ ഒരുമിച്ചു ജീവിച്ചത് വെറും ഇരുപത്തിരണ്ടു മാസങ്ങള്‍ മാത്രമാണെന്ന് ഓര്‍ക്കുമ്പോള്‍ അയാളുടെ ഇമകള്‍ നിറയും. <br />
<br />
ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഏതാനും സമയത്തിനുള്ളില്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങുമെന്നും സീറ്റുബല്‍റ്റ് ഇടുവാനുള്ള മുന്നറിയിപ്പും ലഭിച്ചു. അബ്ദുള്ളക്കുട്ടി നീണ്ടുനിവര്‍ന്നു സീറ്റുബല്‍റ്റ് ഇട്ടിരുന്നു. വിമാനമിറങ്ങി പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഭാര്യയും ,ഇളയ മകളും ,സഹോദരിയുടെ മകനുമായിരുന്നു കൂട്ടികൊണ്ടുപോകുവാന്‍ വന്നിരുന്നത് .മൂത്തമകളെ കാണാതെയായപ്പോള്‍ അബ്ദുള്ളക്കുട്ടി ചോദിച്ചു .<br />
<br />
,, നൂര്ജഹാന് എവിടെ മോള് വന്നില്ലെ ?,,<br />
<br />
മോള് പിറന്നതില്‍ പിന്നെ ഈ കാലംവരെ അയാളെ കൂട്ടികൊണ്ട് പോകുവാന്‍ മോളും വരാറുണ്ടായിരുന്നു .ഇത്തവണ മോളെ കാണാതെയായപ്പോള്‍ അയാളുടെ മുഖം വാടിയത് കണ്ടത് കൊണ്ട് ഭാര്യ പറഞ്ഞു .<br />
<br />
,, മോള്‍ക്ക് കുറെയേറെ പഠിക്കുവാനുണ്ടെന്നു പറഞ്ഞപ്പോള്‍. ഞാനാണ് പറഞ്ഞത് പഠിച്ചോളാന്‍ അവള് പോരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ഉമ്മയും പോന്നില്ല ,, <br />
<br />
ഭാര്യയുടെ സംസാര രീതി കണ്ടപ്പോള്‍ അയാള്‍ ഊഹിച്ചു ഇപ്പോള്‍ പറഞ്ഞത് നുണയാണെന്ന് .അബ്ദുള്ളക്കുട്ടിയുടെ മനസ്സ് അസ്വസ്ഥമായി .ഇളയ മകളെ ചേര്‍ത്തുപിടിച്ചു അയാള്‍ പറഞ്ഞു.<br />
<br />
,, എന്റെ മോള് ഈ രണ്ട് വര്‍ഷംകൊണ്ട് ആകെ മാറിപ്പോയല്ലോ . എന്റെ കുട്ടിക്കും ചെറുക്കനെ അന്വേഷിക്കാന്‍ സമയമായല്ലോ ? ,,<br />
<br />
മകള്‍ അയാളുടെ കൈയില്‍ ഒന്ന് നുള്ളി നാണത്താല്‍ ശിരസ്സ് കുനിഞ്ഞുനിന്നു.<br />
വീടിന്റെ പടിക്കല്‍ വാഹനം നിറുത്തിയപ്പോള്‍ ഉമ്മ പൂമുഖത്ത് കാത്തിരിപ്പുണ്ടായിരുന്നു .അബ്ദുള്ളക്കുട്ടി ഉമ്മയെ മാറോട് ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ചുനിന്നു.ഉമ്മയുടെ ഇമകളില്‍ നിന്നും പൊഴിയുന്ന അശ്രുകണങ്ങള്‍ അയാള്‍ തുടച്ചുനീക്കി .അയാളുടെ കണ്ണുകള്‍ മകളെ തിരയുകയായിരുന്നു.പുറത്തെ ബഹളം കേട്ടിട്ടും മകളെ കാണാതെയായപ്പോള്‍ അയാള്‍ ഉമ്മയോട് ചോദിച്ചു .<br />
<br />
,, ഉമ്മാ മോള് എവിടെ ? ,,<br />
<br />
,, വാതിലടച്ച് ഏതുനേരവും മുറിയില്‍ ഇരിക്കും .ഇനി പുറത്തേക്ക് ഇറങ്ങിയാല്‍ ഏതുനേരവും മൊബൈല്‍ഫോണില്‍ കുത്തികൊണ്ടിരിക്കും.ഞാന്‍ എന്റെ മോനോട് പറഞ്ഞതല്ലെ മക്കള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുത്തയക്കരുത് എന്ന് ,,<br />
<br />
ഉമ്മയുടെ വാക്കുകള്‍ വിലയ്ക്കെടുക്കാതെയാണ് മോള്‍ക്ക് മൊബൈല്‍ഫോണ്‍ കൊടുത്തയച്ചത് .അയാള്‍ പറഞ്ഞു .<br />
<br />
,, അത് ....അതുപിന്നെ മോള് ദൂരത്തുള്ള കോളേജിലല്ലേ പഠിക്കുന്നത് .അതുകൊണ്ടല്ലെ ഉമ്മ ഞാന്‍ മൊബൈല്‍ഫോണ്‍ കൊടുത്തയച്ചത് .<br />
<br />
അബ്ദുള്ളക്കുട്ടി മകളുടെ കിടപ്പുമുറിയുടെ കതകില്‍ മുട്ടിവിളിച്ചു.നൂര്ജഹാന് കതക് തുറന്ന് പുറത്തേക്കിറങ്ങി പറഞ്ഞു .<br />
<br />
,, എനിക്ക് കുറേ പഠിക്കുവാനുണ്ടായിരുന്നു വാപ്പച്ചി അതോണ്ടാ ഞാന്‍ വരാതെയിരുന്നെ ..<br />
<br />
അപ്പോഴും മോളുടെ ശ്രദ്ധ മൊബൈല്‍ഫോണ്‍ സ്ക്രീനിലായിരുന്നു. അയാള്‍ മകളെ ചേര്‍ത്ത് നിറുത്തി പറഞ്ഞു .<br />
<br />
,, സാരല്ല്യാ ...എന്റെ മോള് നന്നായി പഠിക്കുന്നുണ്ടല്ലോ ..... വിവാഹം കഴിഞ്ഞാലും എന്റെ മോളെ അവര്‍ പഠിപ്പിക്കും. എന്റെ കുട്ടിയുടെ ഭാഗ്യമാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് .അതുകൊണ്ടല്ലെ വാപ്പച്ചി വിവാഹത്തിന് സമ്മതിച്ചത് ,,<br />
<br />
,, എനിക്കിപ്പോള്‍ വിവാഹം വേണ്ട വാപ്പച്ചി എനിക്ക് പഠിക്കണം ,,<br />
<br />
,, ഹേയ് എന്താ എന്റെ കുട്ടി ഈ പറയുന്നെ എന്താ ഈ ബന്ധത്തിനൊരു കുറവ് .അവര്‍ വിവാഹം ക്ഷണിക്കല്‍ തുടങ്ങി കഴിഞ്ഞു .വാപ്പച്ചിനെ സങ്കടപ്പെടുത്താതെ ഇങ്ങനെയൊന്നും പറയല്ലെ........ ,, <br />
<br />
പിന്നീട് നൂര്ജഹാന് എതിര്‍പ്പുകള്‍ പറഞ്ഞില്ല .ഏതു നേരവും മൊബൈല്‍ഫോണില്‍ ചാറ്റ് ചെയ്യുന്നത് കാണുമെങ്കിലും അബ്ദുള്ളക്കുട്ടി മകളെ വിലക്കുവാനൊന്നും പോയില്ല കൂടെ പഠിക്കുന്ന കൂട്ടുകാരികളായിരിക്കും ചാറ്റ് ചെയ്യുന്നത് എന്നയാള്‍ ഊഹിച്ചു.കോളേനു പത്തു ദിവസത്തെ അവധി തുടങ്ങുന്നത് വിവാഹദിനത്തിന്റെ അന്നുമുതലാണ്. അതുകൊണ്ടുതന്നെയാണ് വിവാഹം ആ ദിവസ്സം തീരുമാനിച്ചതും.ദിനരാത്രങ്ങള്‍ ഓരോന്നായി പോയ് മറഞ്ഞുകൊണ്ടിരുന്നു.അബ്ദുള്ളക്കുട്ടി രാവിലെമുതല്‍ വീടുവീടാന്തരം കയറിയിറങ്ങി വിവാഹം ക്ഷണിക്കുവാന്‍ നടന്നു.വീടിന്റെ ആധാരം ബാങ്കില്‍ പണയം വെക്കുവാന്‍ മൂന്നു ദിവസ്സം ബാങ്കില്‍ കയറിയിറങ്ങേണ്ടി വന്നു.പണം ലഭ്യമായപ്പോഴാണ് അബ്ദുള്ളക്കുട്ടിക്ക് ആശ്വാസമായത്.വീടിന്റെ പുറം ചുമര് സിമന്റ് തെയ്ക്കുവാന്‍ ബാക്കിയുണ്ടായിരുന്നു.ആ പണി കഴിഞ്ഞപ്പോള്‍ വീടാകെ വെള്ള പൂശി.വിവാഹത്തിന് രണ്ടു ദിവസം മുന്നെതന്നെ ഏതാനും ബന്ധുക്കള്‍ വീട്ടില്‍ എത്തി.വിവാഹത്തിന് തലേദിവസം മൈലാഞ്ചി കല്യാണവും ഗാനമേളയും ഉണ്ടായിരുന്നു .കല്യാണ മണ്ഡപത്തില്‍ നിന്നും രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാണ് വീട്ടില്‍ എല്ലാവരും തിരികെയെത്തിയത്.അബ്ദുള്ളക്കുട്ടി ക്ക് നല്ല ക്ഷീണമുണ്ടായിരുന്നു .അയാള്‍ വേഗംതന്നെ കുളിച്ച് ഉറങ്ങുവാനായി കിടന്നു.<br />
<br />
സുബഹി ബാങ്കുവിളി കേട്ടപ്പോള്‍ അബ്ദുള്ളക്കുട്ടി ശരീരം ശുദ്ധിവരുത്തി മസ്ജിദില്‍ പോയി നമസ്കരിച്ചു .അയാള്‍ ഏറെ നേരം മകളുടെ നല്ല ഭാവിക്കുവേണ്ടി പ്രാര്‍ഥിച്ചു.മകള്‍ ഇന്നുമുതല്‍ വേറെയൊരു വീട്ടിലെ അംഗമാകുകയാണ് .ഉസ്മാനിക്കയുടെ കുടുംബം സ്നേഹമുള്ളവരാണ് .ആ വീട്ടില്‍ അവള്‍ക്കൊരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല എന്നത് അയാള്‍ ഏറെ ആശ്വാസംകൊണ്ടു. വീട്ടില്‍ തിരികെയെത്തിയപ്പോള്‍ വീട്ടിലാകെ ബഹളം ദൂരെ നിന്നുമയാള്‍ കേട്ടു .എന്തോ അപായം പിണഞ്ഞിട്ടുണ്ടെന്നു അയാളുടെ മനസ്സ് മന്ത്രിച്ചു ഉമ്മയുടേയും,ഭാര്യയുടേയും നിലവിളി കേള്‍ക്കാം. അബ്ദുള്ളക്കുട്ടിയുടെ ഹൃദയം പെരുമ്പറ മുഴങ്ങുന്നതുപോലെയായി. ശരീരമാകെ വിറക്കുന്നു.അയാള്‍ വേഗത്തില്‍ നടന്നു.വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഭാര്യ ഒരു എഴുത്ത് ഉയര്‍ത്തിപിടിച്ച് അയാളുടെ അരികിലേക്ക് ഓടിയെത്തി പറഞ്ഞു.<br />
<br />
,,ഇക്കാ ചതിച്ചു നൂര്ജഹാന് ഒളിച്ചോടിപ്പോയി ഈ എഴുത്ത് വായിച്ചു നോക്ക്യേ ,,<br />
<br />
വിറയാര്‍ന്ന കരങ്ങളാല്‍ അയാള്‍ എഴുത്ത് വാങ്ങി വായിച്ചു.<br />
<br />
,, സ്നേഹമുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്ക്.കുടുംബത്തിലുള്ളവരുടെ വെറുപ്പ് സമ്പാദിക്കുവാനാണ് എന്റെ വിധി .എന്റെ കോളേജില്‍ അവസാന വര്‍ഷം ബിരുദത്തിനു പഠിക്കുന്ന അന്യ മതസ്ഥനായ ചെറുപ്പക്കാരനുമായി ഒരു വര്‍ഷത്തോളമായി ഞാന്‍ പ്രണയത്തിലാണ്.ഞങ്ങള്‍ വിവാഹംകഴിച്ചു ജീവിക്കുവാന്‍ തീരുമാനിച്ചു.ഞങ്ങളെ തിരഞ്ഞു വരരുത് .ഞാന്‍ പ്രണയിക്കുന്നയാള്‍ സാമ്പത്തീകമായി വളരെ പിന്നോക്കമാണ് .അതുകൊണ്ട് വാപ്പച്ചിഎനിക്കായി ഒരുക്കിവെച്ച സ്വര്‍ണാഭരണങ്ങള്‍ ഞങ്ങള്‍ കൊണ്ടുപോകുന്നു. ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു ഞങ്ങളെ തിരഞ്ഞുപിടിക്കുവാന്‍ മുതിര്‍ന്നാല്‍ ഞങ്ങളെ നിങ്ങള്‍ക്ക് ജീവനോടെ കാണുവാനാവില്ല .ജീവിതം കുത്തിയൊഴുകുന്ന പുഴപോലെയാണ് ആ ഒഴുക്കില്‍പ്പെട്ട് മുങ്ങിപോകാതെ കുത്തൊഴുക്കിനു എതിരെ നീന്തുവാനാണ് ഞങ്ങള്‍ക്കിഷ്ടം.പ്രണയം അതൊരു മോഹവലയമാണ് .പ്രണയലോകത്ത് ജാതിയും,മതവുമില്ല .ആ മോഹവലയത്തില്‍ പ്രണയം,പ്രണയം മാത്രം എല്ലാവരിലും നന്മയുണ്ടാവും എന്ന പ്രതീക്ഷയോടെ നൂര്ജഹാന് ,,<br />
<br />
അബ്ദുള്ളക്കുട്ടി എഴുത്ത് വായിച്ച് തളര്‍ന്നിരുന്നു.പത്തൊന്‍പതു വയസ്സുവരെ സ്നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ഏതാനും മാസം മാത്രം പരിചയമുള്ളയാളില് എന്താണ് മോള് കണ്ടെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും അബ്ദുള്ളക്കുട്ടിക്ക് മനസ്സിലായില്ല . ആരൊക്കയോ പോലീസില്‍ വിവരമറിയിക്കുവാന്‍ പറയുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് ഗ്രാമവാസികള്‍ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലേക്ക് എത്തികൊണ്ടിരുന്നു.മരവിച്ച മനസ്സുമായി അഭിമാന ക്ഷതമേറ്റവനായ അയാള്‍ക്ക് ആരുടേയും മുഖത്ത് നോക്കുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല. മക്കള്‍ അതായിരുന്നു അയാളുടെ പ്രതീക്ഷ....... ചുട്ടുപൊള്ളുന്ന വെയിലിലും മണലാരണ്യത്തിലെ തെരുവോരങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ അയാള്‍ തളര്‍ന്നിരുന്നില്ല.മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളാല്‍ എത്ര വലിയ ഉഷ്ണവും അയാള്‍ക്ക് തരണംചെയ്യുവാന്‍ കഴിയുമായിരുന്നു.ഇപ്പോള്‍ ശരീരവും മനസ്സും തളരുന്നത് അയാളറിഞ്ഞു .പോലീസില്‍ പരാതി കൊടുക്കുവാന്‍ അയാള്‍ പോയില്ല .മക്കളുടെ സന്തോഷത്തിനായായിരുന്നു ഇതുവരെയുള്ള അയാളുടെ ജീവിതം .മകള്‍ അവളുടെ സന്തോഷം തിരഞ്ഞെടുത്തിരിക്കുന്നു.എന്തിന്റെ പേരിലായാലും അരുതാത്ത ബന്ധത്തിന് പോകുന്ന പെണ്മക്കളെ ഏതു മതാപിതാക്കള്‍ക്കാണ് അംഗീകരിക്കുവാനാവുക . അയാള്‍ മനസ്സില്‍ പിറുപിറുത്തു .<br />
<br />
,, ജീവിക്കട്ടെ അവളുടെ ഇഷ്ടംപോലെ ജീവിക്കട്ടെ.........എന്റെ പൊന്നുമോള് മരണപ്പെട്ടിരിക്കുന്നു .എനിക്കിനി ഒരു മകളെയുള്ളൂ ഒരേയൊരു മകള്‍ ,,<br />
<br />
ശുഭം <br />
rasheedthozhiyoor.blogspot.qa rasheedthozhiyoor@gmail.com <br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com19tag:blogger.com,1999:blog-261925465399990970.post-52087659871002013702016-03-04T21:52:00.000+03:002016-03-04T21:52:51.853+03:00ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ <div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9qKFkVxLDSxm8zHrFACEIMzE53pMvQ85REzGZLK9_Cv37oIuKn2TcgcPZzglViDERyvD0Fr9hZlGXGM_U4k7h65_F-hJ78s7nVub1DNLC9XW-Kf8TTfqw3wg15qeIIsqQqJabBBc5ChA/s1600/Bloodyknife6543.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9qKFkVxLDSxm8zHrFACEIMzE53pMvQ85REzGZLK9_Cv37oIuKn2TcgcPZzglViDERyvD0Fr9hZlGXGM_U4k7h65_F-hJ78s7nVub1DNLC9XW-Kf8TTfqw3wg15qeIIsqQqJabBBc5ChA/s400/Bloodyknife6543.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;">ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ</span> </td></tr>
</tbody></table>
<br />
<div class="separator" style="clear: both; text-align: center;">
</div>
ചിലരുടെ ചെയ്തികൾ കാണുമ്പോൾ അവർക്കൊന്നും മരണമില്ല, <br />
യാതൊരുവിധ അസുഖങ്ങളും അവർക്കുണ്ടാവുകയില്ല എന്ന് തോന്നിപോകുന്നു.രാഷ്ട്രീയത്തിന്റെ പേരിൽ,മതങ്ങളുടെ പേരിൽ,വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ,എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞു പോകുന്നത് .മനുഷ്യൻ എന്താണെന്നുളള തിരിച്ചറിവുകൾ ഇല്ലാത്തവരിൽ നിന്നുമാണ് കൊടും പാതകങ്ങൾ പിറവിയെടുക്കുന്നത്.മതം..... മനുഷ്യർ എങ്ങിനെയാണ് മതവിശ്വാസിയായിതീരുന്നത്?.നമ്മുടെ മാതാപിതാക്കൾ ഏതു മതത്തിൽ വിശ്വസിക്കുന്നുവോ ആ മതത്തെ പിൻപറ്റി നമ്മളും ജീവിക്കുന്നു.മനുഷ്യർക്ക് മാത്രമേ മതമുള്ളൂ. മൃഗങ്ങൾക്ക് എന്തുകൊണ്ടാണ് മതം ഇല്ലാതെപോയത് .മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടിയല്ലെ ?.അംഗവൈകല്യങ്ങൾ ഇല്ലാതെ ,അസുഖങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കുവാനാവുന്നുണ്ടെകിൽ എന്തിനാണ് നാം മറ്റുള്ളവരെ ആക്രമിക്കുവാൻ മുതിരുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ നാശം കാണുവാൻ നാം ആഗ്രഹിക്കുന്നത് .<br />
<br />
മാതാപിതാക്കൾക്ക് അവരുടെ മക്കളെ കുറിച്ച് സങ്കൽപ്പങ്ങൾ ഉണ്ടാകും .അവരാണ് മക്കളെ വളർത്തി വലുതാക്കുന്നത്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന ബാദ്ധ്യത നിങ്ങൾക്കുണ്ടെന്നുള്ളത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് മറന്നുപോകുന്നത് .നിങ്ങൾ ഇടയ്ക്കൊക്കെ സർക്കാർ ആശുപത്രികൾ സന്ദർശിക്കുക .അവിടെ അസുഖം മൂലം കഷ്ടത അനുഭവിക്കുന്നവരെ , മരുന്നുകൾ കഴിച്ചാലും ശാസ്ത്രക്രിയ ചെയ്താലും ജീവൻ തിരികെ ലഭിക്കുവാൻ സാധ്യതയില്ലാത്തവരെ നിങ്ങൾക്കവിടെ കാണുവാനാവും .അസുഖം മൂലം ജീവൻ തിരികെ ലഭിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞവരുടെ ദയനീയ മുഖഭാവം നിങ്ങൾ ഒരിക്കൽ കണ്ടാൽ നിങ്ങളിലെ വർഗീയത നിങ്ങളിൽ നിന്നും എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും.ഇവിടെ ഖത്തറിൽ എന്റെയൊരു ബന്ധു മരണപെട്ടപ്പോൾ ആശുപത്രിയിലെ മോർച്ചറിയുടെ മുമ്പിൽ ഏതാനും മണിക്കൂറുകൾ എനിക്ക് ചിലവഴിക്കേണ്ടി വന്നു ആ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് അഞ്ചിൽ കൂടുതൽ മൃതദേഹങ്ങൾ പെട്ടികളിൽ അടക്കംചെയ്ത് മരണപെട്ടവരുടെ സ്വദേശത്തെക്കു കയറ്റിവിടാനായി കൊണ്ടു പോകുന്നത് കാണുവാൻ ഇടയായി .എന്തെല്ലാം പ്രതീക്ഷകളുമായി പ്രവാസ ജീവിതം തുടങ്ങിയവരായിരിക്കും ആ മരണപെട്ട സഹോദരങ്ങൾ .<br />
<br />
മനുഷ്യരുടെ ശരാശരി ആയുസ്സ് എത്രയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കണം . എന്തിനാണിത്ര പ്രകോപനങ്ങള്‍,എന്തിനാണിത്ര പരാക്രമങ്ങള്‍ എന്തിനാണീ കൊലപാതകങ്ങള്‍,എന്തിനാണീ അടിച്ചമര്‍ത്തലുകള്‍ ഗര്‍ഭാവസ്ഥയില്‍ കരുതലോടെ ജീവിച്ചുപോന്ന മാതാവിന്റെ പ്രസവവേദനയുടെ കാഠിന്യം മനുഷ്യരുടെ ജീവനെടുക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കാതെയിരിക്കുന്നത് എന്തുക്കൊണ്ടാണ്?<br />
ജീവനെടുക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം ജീവന് നല്‍കിയത് നിങ്ങളാണോ ? മതം മനുഷ്യരുടെ നന്മയ്ക്കു വേണ്ടി പിറവിയെടുത്തതാണ്<br />
അല്ലാതെ തമ്മില്‍ പോരാടി ജീവനെടുക്കുവാനുള്ളതല്ല. മാതാപിതാക്കളുടെ ,കുടുംബത്തിന്റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട്<br />
നിങ്ങള്‍ ഇല്ലാതെയാക്കുന്നത്. ജീവന് ഉന്മൂലനം ചെയ്തിട്ട് മനുഷ്യാ നിങ്ങള്‍ എന്ത് നേടുന്നു .മനുഷ്യര്‍ ഈ ഭൂലോകത്ത് ആയുസ്സ് ഒടുങ്ങും വരെ ജീവിക്കട്ടെ . വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വത്തെ അംഗീകരിക്കുവാനുള്ള സന്നദ്ധത എല്ലാവരിലും ഉണ്ടാവണം .നിങ്ങള്‍<br />
ഓര്‍ത്തുനോക്കൂ നിങ്ങള്‍ ജീവിച്ചുപോന്ന നാളുകള്‍. വര്‍ഷങ്ങള്‍ നിങ്ങളില്‍ നിന്നും അന്യമാകുന്നത് എത്ര വേഗതയിലാണ് .ആരോഗ്യം നിങ്ങളിലുള്ളപ്പോള്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ വാര്‍ദ്ധക്യകാലത്ത് നിങ്ങളെ<br />
ഒരുപാട് വേദനിപ്പിക്കും അന്ന് നിങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത്<br />
പശ്ചാത്തപിക്കുക തന്നെചെയ്യും .സല്‍കര്‍മ്മങ്ങള്‍ ചെയ്ത് നന്മയുള്ള മനസ്സിന്റെ ഉടമകളായി ഭാരതത്തിന്റെ ഉന്നമനത്തിനായി തന്നാല്‍ കഴിയും വിധം പ്രവര്‍ത്തിക്കുക നിങ്ങളോടൊപ്പം നന്മ ആഗ്രഹിക്കുന്നവര്‍ എല്ലാവരുമുണ്ടാകും <br />
<br />
.നാം ഈ ഭൂലോകത്തേക്ക് വിരുന്നു വന്ന വിരുന്നുകാര് മാത്രമാണ് . കാലാവധി തീരുമ്പോള്‍ നാം ഈ ഭൂലോകത്ത് നിന്നും വിടവാങ്ങുക തന്നെവേണം . ഈയൊരു സത്യത്തെ എപ്പൊഴും നിങ്ങള്‍ ഓര്‍ത്താല്‍ നിങ്ങളില്‍ എപ്പൊഴും നന്മയുണ്ടാവും എന്നത് തീര്‍ച്ച.കഴിഞ്ഞ ദിവസം പിതാവ് സ്വന്തം മകളെ ശ്വാസംമുട്ടിച്ചു കൊലപെടുത്തി എന്ന വാര്‍ത്ത ആരേയും വേദനിപ്പിക്കും. കൊലപാതകത്തിനുള്ള കാരണം പിതാവിന്റെ അനാശാസ്യത്തിന് മകള്‍ എതിര് നിന്നു എന്നതാണ് .ആ പിതാവിന് സ്വന്തം സുഖം മാത്രമായിരുന്നു പ്രദാനം .ആ മകളുടെ ജീവന് പിതാവ് ഒരു വിലയും കല്പിച്ചില്ല പത്രങ്ങളില്‍ ദിനംപ്രതി ഇതുപോല മനസ്സിനെ നോവിക്കുന്ന എത്രയെത്ര വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത് .ജീവിതം എന്താണെന്നുള്ള തിരിച്ചറിവ് മനുഷ്യര്‍ക്കുണ്ടെങ്കില്‍ ആ മനുഷ്യരില്‍ നന്മയുണ്ടാകും .ഭൂമിയില്‍ ജീവിക്കുവാനുള്ള അവകാശത്തെ ഉന്മൂലനം ചെയ്യുന്ന പ്രവണത മാറേണ്ടിയിരിക്കുന്നു.ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീകളാണ് . എത്രയെത്ര സഹോദരിമാര്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരിക്കുന്നു.<br />
<br />
മദ്യവും,മയക്കുമരുന്നും നമ്മുടെ രാജ്യത്ത് സുലഭമായി ലഭിക്കുന്നതാണ് നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പ്രഥാന ഹേതു എന്നതാണ് വാസ്തവം .തീവ്രവാദം നമ്മുടെ രാജ്യത്തെ മാത്രം ശാപമല്ല അത് ഈ ഭൂലോകത്തിന്റെ തന്നെ തീരാശാപമാണ് .നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി മാതാപിതാക്കളുടെ ആഗ്രഹം പോലെ നന്മയുള്ള മനുഷ്യരായി മതങ്ങളുടെ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും മനുഷ്യരാണെന്നുള്ള തിരിച്ചറിവുകളോടെ സാഹോദര്യത്തോടെ സമൂഹ നന്മയ്ക്കായി നമുക്കാവുംവിധം പരിശ്രമിച്ചു ജീവിക്കാം എല്ലാവരിലും നന്മയുണ്ടാവട്ടെ<br />
ശുഭം <br />
rasheedthozhozhiyoor@gmail.com rasheedthozhiyoor.blogspot.com<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com28Qatar25.354826 51.18388400000003523.51796 48.602097000000036 27.191692 53.765671000000033tag:blogger.com,1999:blog-261925465399990970.post-62255392906301729442016-01-22T15:19:00.000+03:002016-01-22T15:40:00.453+03:00കഥ. അഭിതര്‍പ്പണം<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjncarc42wOkqS1ANuhXqZmKNAIPYB1yHnGoyPMTjoUH-Vv0uoVqop3X6p7E9rbUiiwW2o4ZtGnP2JOWTaFNUSEbTUALxyCsE5r56fYZJm_9ItJSk0YT0MLyCdcWJ7uInHfp8mdDHmoGO8/s1600/12390899_1075471459151108_3911570571773066692_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjncarc42wOkqS1ANuhXqZmKNAIPYB1yHnGoyPMTjoUH-Vv0uoVqop3X6p7E9rbUiiwW2o4ZtGnP2JOWTaFNUSEbTUALxyCsE5r56fYZJm_9ItJSk0YT0MLyCdcWJ7uInHfp8mdDHmoGO8/s400/12390899_1075471459151108_3911570571773066692_n.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
<div>
( വഴുക്കുപക്ഷി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ കഥ എന്റെ പ്രിയ ബ്ലോഗ് വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു )<br />
<br />
പുരാതനമായ തറവാടിന്റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയാണ് ആദിത്യവര്‍മ്മ .കൈയുള്ള ബനിയനും,ലുങ്കിയുമാണ് അയാളുടെ വേഷം .കട്ടിയുള്ള മീശയും കുറ്റിത്താടിയുമുള്ള അയാളെ കണ്ടാല്‍ ഗൌരവക്കാരനാണെന്ന് തോന്നും. തൊട്ടടുത്ത് ഓടിട്ട മേല്കൂരയ്ക്ക് താങ്ങായ മരത്തൂണില്‍ ചാരിയിരുന്ന് ആദിത്യ വർമ്മയുടെ കാല്പാദങ്ങള് തിരുമ്മുകയാണ് സിദ്ധാര്ത്ഥന്.മുറ്റത്തിനപ്പുറം ഇടതൂര്ന്നുനില്ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെ വീശുന്ന സുഖശീതളമായ കാറ്റ് അവരെ തഴുകിപോകുന്നുണ്ട് .നിലാവുള്ള രാത്രികളില്‍ അത്താഴം കഴിഞ്ഞാല്‍ പൂമുഖത്തെ വൈദ്യുതി പ്രകാശം അണച്ച് നിലാവെട്ടത്തില്‍ രണ്ടുപേരും വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്ന പതിവിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മേല്‍കൂര ഓടിട്ട പ്രൌഡിയുള്ള ഇരുന്നില വീടിന്റെ പൂമുഖത്തിരിക്കുന്ന സുഖം മറ്റ് എവിടെപ്പോയിരുന്നാലും സിദ്ധാര്ത്ഥന് ലഭിക്കാറില്ല.രക്തബന്ധങ്ങളെക്കാള്‍ അതീതമായ ബന്ധമാണ് ആ വീട്ടിലുള്ളവരുമായി സിദ്ധാര്‍ത്ഥനുള്ളത്. ആദിത്യവര്‍മ്മയും സഹധര്‍മ്മിണി ലീലാവതിയും, ഒരു വേലക്കാരിയുമാണ് ആ ഇരുനില മാളികയില്‍ താമസം.സിദ്ധാര്ത്ഥന് മാളികയോട് ചേര്‍ന്നുള്ള കയ്യാലപ്പുരയിലാണ് അന്തിയുറക്കം. ആദിത്യവര്‍മ്മയുടെ ഒരേയൊരു മകള്‍ ഡോക്ടര്‍ അഞ്ജലി ഭര്‍ത്താവുമൊത്ത് ആസ്ട്രേലിയയിലാണ് താമസം .മാതാപിതാക്കളെ ആസ്ട്രേലിയയിലേക്ക് സുഖവാസത്തിന് ക്ഷണിച്ചിട്ട് വരാത്തതിന്റെ വൈഷമ്യത്തിലാണ് അഞ്ജലി.മൂന്ന് ഏക്കര്‍ പുരയിടം പലതരം കൃഷികളാല്‍ സമ്പന്നമാണ് .<br />
ആദിത്യവര്‍മ്മ നിലത്തിരിക്കുന്ന കോളാമ്പിയെടുത്ത് മുറുക്കാന്‍ തുപ്പിയതിനു ശേഷം നിവര്‍ന്നിരുന്ന് സിദ്ധാര്‍ത്ഥനോട് പറഞ്ഞു.<br />
<br />
,,അഞ്ജലി ഇന്നും വിളിച്ചിരുന്നു. ഞങ്ങള്‍ക്ക് വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ ഞങ്ങളുടെ സമ്മതത്തിനായി.അമ്മയുടെ സമ്മതം നേരത്തെതന്നെ അവള് വാങ്ങിയിട്ടുണ്ട്.എനിക്ക് ഈ ഗ്രാമവും, വീടും പിന്നെ മോനെയും വിട്ടുപോകാന്‍ മനസ്സുവരുന്നില്ല.മോന് ഇവിടെ വന്നതില്പിന്നെ നമ്മള് ഒരുദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ലല്ലോ ? ലീലാവതിയോട് അഞ്ജലിയുടെ അരികിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞിട്ട് ഞാനില്ലാതെ അവളെങ്ങോട്ടും പോവുന്നില്ല എന്നാണ് പറയുന്നത്.നേരം പത്തുമണി കഴിഞ്ഞിരിക്കുന്നു.മോന് നാളെ നേരത്തെ കോളേജില്‍ പോകുവാനുള്ളതല്ലെ? മോന് പോയി കിടന്നോളൂ,,<br />
<br />
സിദ്ധാര്ത്ഥന് അയാളുടെ പാദങ്ങളില്‍ നിന്നും കൈകള്‍ പിന്‍വലിച്ച് പറഞ്ഞു.<br />
<br />
,,അഞ്ജലി ചേച്ചിക്ക് അച്ഛനോടും അമ്മയോടും ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടല്ലേ ആസ്ട്രേലിയയിലേക്ക് ക്ഷണിക്കുന്നത് .എന്നെ തനിച്ചാക്കിയിട്ടു പോകുവാനാവാത്തതുക്കൊണ്ടല്ലെ അച്ഛന് പോകുവാന്‍ വിസ്സമ്മതിക്കുന്നത്.ആസ്ട്രേലിയയിലേക്ക് പോകുവാന്‍ അവസരം ലഭിച്ചിട്ട് പോകാതെയിരിക്കേണ്ട ,,<br />
<br />
ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്റെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു .<br />
<br />
,, നേരം ഒരുപാടായി മോന് പോയി കിടക്കുവാന് നോക്ക് ,,<br />
<br />
ആദിത്യവര്‍മ്മ എഴുന്നേറ്റ് പോയി.അയാള്‍ വാതിലടച്ചു സാക്ഷയിടുന്ന ശബ്ദം കേട്ടപ്പോള്‍ സിദ്ധാര്ത്ഥന് എഴുന്നേറ്റ് നടന്നു.നനുത്ത കാറ്റിനാല്‍ അയാളുടെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു.പൗർണ്ണമി ദിവസമായതിനാല്‍ നല്ല നിലാവുണ്ട്. സൂര്യകിരണങ്ങൾ ചന്ദ്രനില്‍ തട്ടി ഭൂമിയില്‍ പ്രതിഫലിക്കുന്ന നിലാവെളിച്ചത്തെകുറിച്ചയാള്‍ ഓര്‍ത്തു.ഭൂലോകമാകെ എന്തെല്ലാം അത്ഭുതങ്ങളാണ് അരങ്ങേറുന്നത് . ചില പ്രതിഭാസങ്ങള്‍ അവശ്വസനീയാമായി തോന്നുമെങ്കിലും യാഥാര്ത്യങ്ങള് യാഥാര്‍ഥ്യം അല്ലാതെയാവുന്നില്ലല്ലോ.അയാളുടെ ജീവിതത്തിലുണ്ടായ സംഭവവികാസങ്ങള്‍ അയാള്‍ക്ക് വിശ്വസിക്കുവാന്‍ ആവുന്നില്ലെങ്കിലും ഉണ്ടായതൊക്കെ യാഥാര്‍ത്ഥ്യം ആണെന്നോര്‍ക്കുമ്പോള്‍ അയാളുടെ മനസിലെ സങ്കടം അസഹനീയമായി തോന്നും.ബാത്രൂമോട് കൂടിയ രണ്ട് കിടപ്പുമുറികളുള്ള കയ്യാലപ്പുരയുടെ പൂമുഖം തേക്കുമരത്തിനാല്‍ ആവരണം ചെയ്തിട്ടുണ്ട് .സിദ്ധാര്ത്ഥന് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു സാക്ഷയിട്ട് ബാത്രൂമില്‍ പോയിവന്നതിനുശേഷം ഉറങ്ങുവാനായി കിടന്നു.<br />
<br />
അരമണിക്കൂര്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അയാളെ തേടിയെത്തിയില്ല.കിടപ്പുമുറിയില്‍ ചുവന്ന ബെഡ് ലാമ്പിന്റെ അരണ്ടവെളിച്ചത്തിലയാള്‍ വലതുകൈ നെറ്റിയില്‍ വെച്ച് ഇമകള്‍ ഇറുക്കിയടച്ചു നീണ്ടുനിവര്‍ന്നു കിടന്നു.അമ്മയെ കുറിച്ചോര്‍ത്താല്‍ എപ്പോഴും ഇങ്ങിനെയാണ് . അസ്വസ്ഥനായ സിദ്ധാര്ത്ഥന് എഴുന്നേറ്റിരുന്നു.ഉത്തരത്തില്‍ കെട്ടിതൂങ്ങിയ അമ്മയുടെ മൃതശരീരം കണ്മുന്നില് തൂങ്ങിക്കിടക്കുന്നത്പോലെ.ആ കാഴ്ചകണ്ട് ശരീരവും മനസും ഒരുപോലെ തളര്‍ന്നിരുന്നു. തൊണ്ട വരണ്ടുണങ്ങിയതുപോലെ തോന്നിയപ്പോള്‍ ജെഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസില്‍ പകര്‍ന്നുകുടിച്ചു. വയറുനിറയെ വെള്ളംകുടിച്ചിട്ടും ദാഹം ശമിക്കാത്തതുപോലെ അനുഭവപ്പെട്ടു.മനസില്‍ സങ്കടങ്ങളുടെ വേലിയേറ്റം നടക്കുമ്പോള്‍ ഈയൊരു അവസ്ഥ പതിവാണ് . ഒമ്പതാമത്തെ പിറന്നാള്‍ ദിനംവരെ സന്തോഷപ്രദമായിരുന്നു അയാളുടെ ജീവിതം .അച്ഛന് ദുബായിയില്‍ വ്യാപാരസ്ഥാപനങ്ങളുണ്ടായിരുന്നു.പണത്തിനോട് വല്ലാത്തൊരു ആര്‍ത്തിയായിരുന്നു അച്ഛന് .ആ കാലത്ത് അച്ഛന് നാട്ടില്‍ ഒരുപാട് വസ്തുവഹകള്‍ വാങ്ങിക്കൂട്ടിയിരുന്നു. അമ്മയുടെ പക്കല്‍ എപ്പോഴും ധാരാളം പണമുണ്ടാകും , സിദ്ധാര്ത്ഥന് എന്ത് ആഗ്രഹങ്ങള്‍ പറഞ്ഞാലും അമ്മ ആഗ്രഹങ്ങളെല്ലാം നിറവേറ്റി കൊടുക്കുമായിരുന്നു .അച്ഛനെ അവസാമായി സിദ്ധാര്ത്ഥന് നേരില്‍ക്കണ്ടത് അയാളുടെ ആറാമത്തെ വയസിലാണ് .അച്ഛന് അങ്ങിനെയാണ് മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് നാട്ടില്‍ വരുന്നത്.നാട്ടില്‍ വന്നാല്‍ ഒരുമാസം തികയുന്നതിന് മുമ്പ്തന്നെ തിരികെപോകും . വീട്ടില്‍ സിദ്ധാര്‍ത്ഥനും അമ്മയും, അച്ഛമ്മയുമാണ് താമസം .<br />
<br />
അച്ഛന് അമ്മയ്ക്ക് വാങ്ങിക്കൊടുത്ത ആഡംബര കാറിന് സ്ഥിരമായി ഡ്രൈവര്‍ ഉണ്ടായിരുന്നില്ല.അയല്പക്കത്തെ അന്യമതസ്ഥനായ ഒരു യുവാവ് ആവശ്യമുള്ളപ്പോള്‍ വാഹനമോടിക്കാന്‍ വരുമായിരുന്നു.സുമുഖനായ ഡ്രൈവറേയും സിദ്ധാര്‍ത്ഥന്റെ അമ്മയേയും ചേര്‍ത്ത് ഗ്രാമവാസികള്‍ പല കഥകളും പറയുന്നുണ്ടായിരുന്നു. സിദ്ധാര്‍ത്ഥന്റെ ഒന്‍പതാം ജന്മദിനത്തിന്റെ അന്ന് ഉച്ചയൂണിന് കുടുംബാംഗങ്ങളെ ക്ഷണിച്ചിരുന്നു.ഭക്ഷണശേഷം അമ്മയുടെ കുടുംബാംഗങ്ങളുടെ കൂടെ സിദ്ധാര്ത്ഥന് അമ്മയുടെ വീട്ടിലേക്ക് വിരുന്നിന് പോയി .അന്ന് ഗ്രാമവാസികളില്‍ ചിലര്‍ അവിഹിതബന്ധം കൈയ്യോടെ പിടികൂടുവാനായി തക്കംപാര്‍ത്തിരുന്നു .കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല . അര്‍ദ്ധരാത്രി ഡ്രൈവര്‍ സിദ്ധാര്‍ത്ഥന്റെ അമ്മയുടെ കിടപ്പുമുറിയിലേക്ക് കയറിയപ്പോള്‍ .ഗ്രാമവാസികള്‍ പുറത്തുനിന്നും കതകിന്റെ സാക്ഷയിട്ടു . ഗ്രാമവാസികള്‍ എന്ന് പറഞ്ഞാല്‍ സിദ്ധാര്‍ത്ഥന്റെ അമ്മയുമായി ചങ്ങാത്തം കൂടാന്‍ അഹോരാത്രം ശ്രമിച്ചിരുന്ന ചില യുവാക്കളായിരുന്നു ആ സദാചാരപ്പോലീസ് . നേരം പുലര്‍ന്നപ്പോള്‍ സദാചാരപ്പോലീസ് യുവാവിനെ ബന്ധസ്ഥനാക്കി മര്‍ദ്ദിച്ച് അവശനാക്കി.<br />
<br />
വിവരങ്ങള്‍ കാട്ടുതീപോലെ ഗ്രാമമാകെ പരന്നു . വിദേശത്തുള്ള സിദ്ധാര്‍ത്ഥന്റെ അച്ഛന് വിവരമറിഞ്ഞപ്പോള്‍ . അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ സഹോദരനോട് ആജ്ഞാപിച്ചു .സഹോദരനും കൂട്ടാളികളും അച്ഛന്റെ ആജ്ഞാപനം പ്രാവര്‍ത്തികമാക്കി.വീട്ടില്‍നിന്നും പുറത്താക്കപ്പെട്ട അമ്മ സ്വന്തം വീട്ടില്‍ അഭയം തേടിയെത്തി .പക്ഷെ അമ്മയുടെ രണ്ടു സഹോദരന്മാര് കുടുംബത്തിന്റെ മാനംകെടുത്തിയ ഒരേയൊരു സഹോദരിക്ക് അഭയം നല്‍കിയില്ല.സിദ്ധാര്‍ത്ഥന്റെ കൈപിടിച്ചിറങ്ങിയ അമ്മയുടെ കൂടെ അമ്മാമയുമിറങ്ങി.പിന്നെ ഗത്യന്തരമില്ലാതെ എത്തപ്പെട്ടത് ദൂരെയുള്ള ഈ ഗ്രാമത്തിലാണ്.ഇവിടെ ചെറിയൊരു വീട് വാടകയ്ക്കെടുത്ത് അവര്‍ പുതിയ ജീവിതത്തിന് നാന്ദികുറിച്ചു .സിദ്ധാര്‍ത്ഥനെ ഗ്രാമത്തിലുള്ള വിദ്യാലയത്തില്‍ ചേര്‍ത്തു .ഏതാണ്ട് ഒരു വര്‍ഷം അല്ലലില്ലാതെയവര്‍ ജീവിച്ചു.അമ്മയുടെ ബാങ്കിലുള്ള പണവും,സ്വര്‍ണാഭരണങ്ങളും തീര്‍ന്നപ്പോള്‍ അമ്മാമ അമ്മാമയുടെ സ്വര്‍ണാഭരണങ്ങളും അമ്മയ്ക്ക് വില്ക്കുവാന് നല്കി .അച്ഛന് നാട്ടില്‍വന്ന് പുനര്‍വിവാഹിതനായി ഭാര്യയുമായി വിദേശത്തേക്ക്പോയി എന്ന വാര്‍ത്ത ആ കുടുംബത്തെ തേടിയെത്തി .പണത്തിന്റെ ദൌര്‍ലഭ്യം നിമിത്തം . പിന്നെപ്പിന്നെ സിദ്ധാര്ത്ഥന് ആഗ്രഹമുള്ള സാധനങ്ങള്‍ ഒന്നും തന്നെ ലഭിക്കതെയായി.പലപ്പോഴും വിദ്യാലയത്തില്‍ നിന്നുള്ള ഉച്ചക്കഞ്ഞിയാല്‍ ആ കുരുന്ന് വിശപ്പടക്കി .<br />
<br />
ഏതാനും മാസങ്ങള്‍ കൊഴിഞ്ഞുപോയി. സിദ്ധാര്‍ത്ഥന്റെ സഹപാഠികള്‍ വിദ്യാലയത്തിന് അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങിക്കഴിക്കുമ്പോള് .സിദ്ധാര്ത്ഥന് കൊതിയോടെ അത് നോക്കിനിന്നു.ചില സഹപാഠികള്‍ പറങ്കിയണ്ടി വീടുകളില്‍ നിന്നും ക്കൊണ്ടുവന്ന് കടയില്‍ കൊടുക്കും .കടക്കാരന് പറങ്കിയണ്ടിക്ക് പകരം സഹപാഠികള്‍ക്ക് മിഠായി കൊടുക്കുന്നത് സിദ്ധാര്‍ത്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു.പക്ഷെ സിദ്ധാര്ത്ഥന് താമസിക്കുന്ന പുരയിടത്തില്‍ പറങ്കിമാവുണ്ടായിരുന്നില്ല.വാടകവീടിന് അടുത്തായിരുന്നു ആദിത്യവര്‍മ്മയുടെ പുരയിടം . ആദിത്യവര്‍മ്മയുടെ തൊടിയില്‍ പറങ്കിമാവുണ്ടായിരുന്നു.സിദ്ധാര്ത്ഥന് വിദ്യാലയത്തിലേക്ക് പോകുമ്പോള്‍ ആദിത്യവര്‍മ്മയുടെ തൊടിയില്‍ കയറി പറങ്കിയണ്ടി മോഷ്ടിക്കുവാന്‍ തുടങ്ങി.സഹപാഠികള്‍ മിഠായി വാങ്ങിക്കഴിക്കുമ്പോള് സിദ്ധാര്‍ത്ഥനും പറങ്കിയണ്ടി കൊടുത്ത് പകരം മിഠായി വാങ്ങിക്കഴിച്ചു.സിദ്ധാര്ത്ഥന് ആദിത്യവര്‍മ്മയുടെ തൊടിയില്‍ നിന്നും പറങ്കിയണ്ടി എടുക്കുന്നത് പതിവാക്കി. ഒരു ദിവസം ആദിത്യവര്‍മ്മ തൊണ്ടിമുതല്‍ സഹിതം സിദ്ധാര്‍ത്ഥനെ പിടിക്കൂടി.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോട് പറഞ്ഞു.<br />
<br />
,, ആരുടേയും മുതല്‍ സമ്മതമില്ലാതെ എടുക്കരുത് .സമ്മതമില്ലാതെ എടുത്താല്‍ അത് മോഷണമാണ് .ഇത്ര ചെറുപ്രായത്തില്‍ മോഷണം തുടങ്ങിയാല്‍ വലുതാവുമ്പോള്‍ കുട്ടി വലിയ മോഷ്ടാവായി മാറും .രണ്ടുദിവസമായി ഞാന്‍ കുട്ടിയെ വീക്ഷിക്കുന്നുണ്ടായിരുന്നു . ഈ തൊടിയില്‍ നിന്നും മറ്റൊന്നും എടുക്കാതെ പറങ്കിയണ്ടികള്‍ മാത്രം എടുക്കുന്നത് എന്തിനാണ് ? ,,<br />
<br />
സിദ്ധാര്ത്ഥന് മറുപടി പറയാതെ കരഞ്ഞുക്കൊണ്ട് കീശയില്‍ നിന്നും പറങ്കിയണ്ടികള്‍ ആദിത്യവര്‍മ്മയുടെ നേര്‍ക്ക് നീട്ടി. അയാളത് സിദ്ധാര്ത്ഥന് തിരികെ നല്‍കിക്കൊണ്ട് പറഞ്ഞു .<br />
<br />
കരയണ്ട എന്ത് ആവശ്യത്തിന് എടുത്തതായാലും ഇത് മോന് തന്നെ കൊണ്ടുപോയ്ക്കോളൂ .പക്ഷെ അനുവാദം ഇല്ലാതെ ഇനിയൊരിക്കലും അന്യന്റെ മുതല്‍ എടുക്കരുത്,,<br />
<br />
സിദ്ധാര്ത്ഥന് നിലത്തുനിന്നും പുസ്തകങ്ങള്‍ വാരിയെടുത്ത് അനുസരണയോടെ തലയാട്ടി നടന്നകന്നു.അടുത്ത ദിവസം സിദ്ധാര്ത്ഥന് വിദ്യാലയത്തിലേക്ക് പോകുമ്പോള്‍ വഴിയരികില്‍ പറങ്കിയണ്ടികളുമായി ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനേയും കാത്തുനിന്നിരുന്നു. പിന്നീട് സിദ്ധാര്ത്ഥന് ആദിത്യവര്‍മ്മയുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായി .അതൊരു പുതിയ ബന്ധത്തിന്റെ നാന്ദികുറിക്കലായിരുന്നു. ആദിത്യവര്‍മ്മ സിദ്ധാര്ത്ഥന് കൈ നിറയെ പറങ്കിയണ്ടികള്‍ കൊടുത്തുക്കൊണ്ടിരുന്നു.അവധി ദിവസങ്ങളില്‍ സിദ്ധാര്ത്ഥന് ആദിത്യവര്‍മ്മയുടെ വീട്ടില്‍ പോയിരിക്കും. ആദിത്യവര്‍മ്മയ്ക്ക് നേരമ്പോക്കിന് അതൊരു ആശ്വാസമായിരുന്നു.അയാളവന് പാഠങ്ങള്‍ പറഞ്ഞുക്കൊടുത്തു.ആയിടയ്ക്ക് അമ്മാമ അസുഖമായി കിടപ്പിലായി .അധികനാള്‍ അമ്മാമ്മ ആ കിടപ്പ് കിടന്നില്ല. അമ്മാമ്മ ഇഹലോകവാസം വെടിഞ്ഞു .അമ്മാമ്മയുടെ വേര്‍പാട് അമ്മയെ മാനസീകമായി തളര്‍ത്തി.ഒരു ദിവസം ആദിത്യവര്‍മ്മയുടെ വീട്ടില്‍ നിന്നും വാടകവീട്ടില്‍ എത്തിയ സിദ്ധാര്ത്ഥന് അമ്മ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയതുകണ്ട് പൊട്ടിക്കരഞ്ഞു .അയല്പക്കക്കാര് ഓടിക്കൂടി .വിവരമറിഞ്ഞ് ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്റെ അരികിലെത്തി.അമ്മയുടെ മൃതദേഹം ഗ്രാമവാസികള്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചു . ശ്മശാനത്തില്‍ നിന്നും ഗ്രാമവാസികള്‍ പിരിഞ്ഞുപോയി .തനിച്ചായ സിദ്ധാര്‍ത്ഥന്റെ കരം നുകര്‍ന്ന് ആദിത്യവര്‍മ്മ നടന്നു.അപ്പോള്‍ ആകാശവും ഭൂമിയും തമ്മിൽ തൊടുന്നതായി തോന്നുന്ന ദ്വിഗ്വലയത്തിനാല്‍ പ്രപഞ്ചം ചുവന്നിരുന്നു.<br />
<br />
,അഗ്നിപര്‍വ്വതങ്ങളില്‍ നിന്നുമുണ്ടാകുന്ന സ്ഫോടനങ്ങളാല്‍ ഉത്ഭവിക്കുന്ന ഉരുകിയ ദ്രാവകമാഗ്മയ ലാവപോലെ മനസില്‍ എപ്പോഴും പകയുടെ അഗ്നി ആളിക്കത്തിക്കൊണ്ടിരുന്നു. കാമം ശമിപ്പിക്കാന്‍ അവിഹിതബന്ധം പുലര്‍ത്തിയ പത്തുമാസം നൊന്തുപ്രസവിച്ച അമ്മയോട്, ഒരു തെറ്റും ചെയ്യാത്ത മകനെ കുറിച്ച് അന്വേഷിക്കത്ത അച്ഛനോട്,അഭിസാരികയുടെ മകനെന്ന് മുദ്രകുത്തിയ സമൂഹത്തോട് , ദുരിതപൂര്‍ണ്ണമായ ജീവിതം നല്കിയ സൃഷ്ടാവിനോട് ഒക്കെത്തന്നെ അയാള്‍ക്ക് പകയായിരുന്നു. ഇപ്പോള്‍ സിദ്ധാര്ത്ഥന് ജീവനു തുല്യം സ്നേഹുക്കുന്നത് ആദിത്യവര്‍മ്മയേയും കുടുംബത്തേയുമാണ് . ആദിത്യവര്‍മ്മയെ സിദ്ധാര്ത്ഥന് അച്ഛനെന്നാണ് വിളിക്കുന്നത്.ആദിത്യവര്‍മ്മ യാതൊരുവിധ കുറവുകളും കൂടാതെ സിദ്ധാര്‍ത്ഥനെ പഠിപ്പിക്കുന്നു.സിദ്ധാര്ത്ഥന് സമൂഹം വിലകല്‍പ്പിക്കുന്ന സര്‍ക്കാര്‍ ഉദ്വേഗം കരസ്ഥമാക്കണം എന്നതാണ് ആഗ്രഹം .ആഗ്രഹം സഫലീകരിക്കാന്‍ സിദ്ധാര്ത്ഥന് നന്നായി പഠിക്കുന്നുണ്ട്.ഓര്‍മ്മകളുടെ ഭാണ്ഡം ശൂന്യമായപ്പോള്‍ ഉറക്കം സിദ്ധാര്‍ത്ഥനെ തേടിയെത്തി.<br />
<div>
<br /></div>
<div>
അടുത്ത ദിവസം കുളികഴിഞ്ഞപ്പോഴേക്കും വേലക്കാരി അമ്മു പ്രാതലുമായി വന്നു .കയ്യാലപ്പുരയിലെ പൂമുഖത്ത് സിദ്ധാര്ത്ഥന് ഭക്ഷണം കഴിക്കുവാനായി ചെറിയ തീന്മേശയിട്ടുണ്ട് .ആദിത്യവര്‍മ്മയുടെ കൂടെ വീടിന്റെ അകത്തിരുന്ന് ഭക്ഷണം കഴിക്കുവാന്‍ സിദ്ധാര്‍ത്ഥനെ വിളിച്ചാല്‍ സിദ്ധാര്ത്ഥന് അത് അനുസരിക്കാറില്ല.ആദ്യകാലങ്ങളില്‍ സിദ്ധാര്‍ത്ഥന്റെ വാസം വീടിനകത്തായിരുന്നു . മുതിര്ന്നതില്പിന്നെ സിദ്ധാര്‍ത്ഥന്റെ നിര്‍ബന്ധം മൂലം കയ്യാലപ്പുരയില്‍ താമസിക്കുവാന്‍ ആദിത്യവര്‍മ്മ സമ്മതം മൂളുകയായിരുന്നു.അനുവതിച്ചുകിട്ടിയ സ്വാതന്ത്ര്യം മനപൂര്‍വ്വം സിദ്ധാര്ത്ഥന് വേണ്ടെന്നു വെയ്ക്കുകയായിരുന്നു.അമ്മു തീന്മേശയില് കൊണ്ടുവന്ന് വെച്ച ചൂടുള്ള ഇഡലിയും സാംബാറും തിടുക്കത്തില്‍ കഴിക്കുമ്പോള്‍ അമ്മു ചോദിച്ചു.</div>
<div>
<br /></div>
<div>
,, ഭക്ഷണം സാവധാനം ആസ്വദിച്ചു കഴിക്കണം. എന്തിനാ ഭക്ഷണം ഇത്ര തിടുക്കത്തില്‍ കഴിക്കുന്നത്.ആരെങ്കിലും കണ്ടാല്‍ കരുതും നാലുദിവസം പട്ടിണിയായിരുന്നു എന്ന് ,,</div>
<div>
<br /></div>
<div>
സിദ്ധാര്‍ത്ഥനും അമ്മുവും കീരിയു പാമ്പും പോലെയാണ് . നേരില്‍ കണ്ടാല്‍ എപ്പോഴും രണ്ടുപേരും വഴക്കാണ്. അവളുടെ ചോദ്യം രസിക്കാതെ സിദ്ധാര്ത്ഥന് പറഞ്ഞു.</div>
<div>
<br /></div>
<div>
,,ശെ ഇതെന്തൊരു ശല്യമാണ് . ഏതുനേരവും ഇങ്ങിനെ ഓരോന്ന് പുലമ്പിക്കൊണ്ടിരിക്കും . ഭക്ഷണം ഇവിടെ കൊണ്ടന്നു വെച്ചാല്‍ ഉടനെ സ്ഥലം കാലിയാക്കണം .നേരം ഒത്തിരി വൈകി. ബസ്സ് എനിക്കായി അവിടെ കാത്തുനിക്കില്ല. ഈ പെണ്ണിന് എന്തറിയാം,,</div>
<div>
<br /></div>
<div>
അമ്മു വിട്ടുകൊടുത്തില്ല അവള് പറഞ്ഞു.</div>
<div>
<br /></div>
<div>
,, അറിവുകള്‍ പറഞ്ഞു തരുമ്പോള്‍ അത് കേള്‍ക്കുവാനുള്ള മനസുണ്ടാവണം. അല്ലാതെ ഇങ്ങിനെ കടിച്ചുകീറാന്‍ വരരുത്,,</div>
<div>
<br /></div>
<div>
സിദ്ധാര്ത്ഥന് അവളെ തുറിച്ചുനോക്കി പറഞ്ഞു .</div>
<div>
<br /></div>
<div>
,,ഹോ ഒരു അറിവുകാരി വന്നിരിക്കുന്നു .എനിക്ക് ആരും അറിവുകള്‍ പറഞ്ഞുതരേണ്ട .ഇവിടെ നിന്നും പോയിത്തരാമോ ?,,</div>
<div>
<br /></div>
<div>
അമ്മു തല തിരിച്ച് പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.</div>
<div>
<br /></div>
<div>
അങ്ങിനെ ഞാനിപ്പോള്‍ പോകുന്നില്ല. സിദ്ധു ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമേ ഞാനിവിടന്ന് പോകുന്നുള്ളൂ ,,</div>
<div>
<br /></div>
<div>
സിദ്ധാര്‍ത്ഥനെ അമ്മു സിദ്ധു എന്നാണ് വിളിക്കുന്നത് .സിദ്ധാര്ത്ഥന് പ്രാതല്‍ കഴിച്ച്,തിടുക്കത്തില്‍ വസ്ത്രംധരിച്ച് ആദിത്യവര്‍മ്മയോട് യാത്രപറഞ്ഞു നടന്നു.അമ്മു ഇവിടേയ്ക്ക് വന്നിട്ട് മൂന്ന് വര്‍ഷം കഴിയുന്നു.ഇരുനിറമാണെങ്കിലും അവളെ കാണാന്‍ നല്ല ഭംഗിയാണ് .വട്ടമുഖവും , കവിളിലെ നുണക്കുഴിയും, നീണ്ട നാസികയും,ഇടതൂര്‍ന്ന നീണ്ട കാര്‍കൂന്തലും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട്.സിദ്ധാര്ത്ഥന് അമ്മുവിനെ ഇഷ്ടമാണ് പക്ഷെ അയാളത് പ്രകടിപ്പിക്കാറില്ല.പാലക്കാട് ജില്ലയില്‍ തമിഴ്നാടിനോടു ചേര്‍ന്നുള്ള ഗ്രാമ പ്രദേശത്താണ് അമ്മുവിന്റെ വീട് .അവള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകുവാന്‍ വലിയ താല്പര്യമില്ല രണ്ടാനച്ഛന്റെ പീഡനമാണ് അതിനുള്ള കാരണം.രണ്ടാനച്ഛന് കഴിഞ്ഞ വര്‍ഷം വരെ മാസാമാസം അമ്മുവിന്റെ ശമ്പളം വാങ്ങുവാനായി ഇവിടെ വരികയായിരുന്നു പതിവ് .പിന്നെ അമ്മു തന്നെയാണ് രണ്ടാനച്ഛനോട് പറഞ്ഞത് ശമ്പളം തപാല്‍ വഴി അയക്കാമെന്ന് . </div>
<div>
<br /></div>
<div>
സിദ്ധാര്ത്ഥന് കോളേജില്‍നിന്ന് തിരികെയെത്തിയപ്പോള്‍ ആദിത്യവര്‍മ്മ ചാരുകസേരയില്‍ കിടക്കുന്നുണ്ടായിരുന്നു.സിദ്ധാര്ത്ഥന് അയാളുടെ അരികില്‍ തൂണില്‍ ചാരിയിരുന്നു.ഇവിടെ വന്നതില്പിന്നെ ഏറ്റവുംകൂടുതല്‍ സമയം ചിലവഴിച്ചത് ഈ തുണില്‍ ചാരിയിരുന്ന് ആദിത്യവര്‍മ്മയോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നിട്ടാണ്.ആദിത്യവര്‍മ്മ അല്പം നിവര്‍ന്നിരുന്ന് ഉച്ചത്തില്‍ പറഞ്ഞു.</div>
<div>
<br /></div>
<div>
,, അമ്മൂ ....സിദ്ധാര്ത്ഥന് ചായ കൊണ്ടുവന്ന് കൊടുക്കൂ ,,</div>
<div>
<br /></div>
<div>
അകത്തുനിന്നും ലീലാവതിയാണ് മറുപടി പറഞ്ഞത് </div>
<div>
<br /></div>
<div>
,, അമ്മുവിന്റെ കൈ ഒഴിഞ്ഞത് ഇപ്പോഴാണ്.ഇന്ന് പിടിപ്പതു പണിയുണ്ടായിരുന്നു അവള്‍ക്ക് . അമ്മു കുളിക്കുകയാണ് .ചായ ഞാനിട്ടുതരാം .അവിടെ ചായ വേണോ ആവോ ,,</div>
<div>
<br /></div>
<div>
,,ആയിക്കോട്ടെ .......എനിക്ക് അല്പം കടുപ്പത്തില്‍ തന്നെ ആയിക്കോട്ടെ ,,</div>
<div>
<br /></div>
<div>
ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനോടായി പറഞ്ഞു .</div>
<div>
<br /></div>
<div>
,,മോന് പോയി വസ്ത്രം മാറി പഠിക്കുവാനിരുന്നോളൂ .ഡിഗ്രി അവസാന വര്‍ഷമാണെന്ന ഓര്‍മ്മ വേണം .ചായ അമ്മ കയ്യാലപ്പുരയിലേക്ക് കൊണ്ടുവന്നു തരും,,</div>
<div>
<br /></div>
<div>
സിദ്ധാര്ത്ഥന് എഴുന്നേറ്റ് അല്പം നടന്നതിനു ശേഷം തിരിഞ്ഞു നിന്ന് ചോദിച്ചു.</div>
<div>
<br /></div>
<div>
,, ഇന്ന് അഞ്ജലി ചേച്ചി വിളിച്ചിരുന്നോ ?,,</div>
<div>
<br /></div>
<div>
,, ഇല്ല വിളിക്കുമായിരിക്കും,,</div>
<div>
<br /></div>
<div>
സിദ്ധാര്ത്ഥന് വസ്ത്രം മാറി പഠിക്കുവാനിരുന്നപ്പോഴേക്കും .ലീലാവതി ചായയും, കലത്തപ്പവുമായി അയാള്‍ക്കരികിലെത്തി പറഞ്ഞു.</div>
<div>
<br /></div>
<div>
,, അഞ്ജലി ഞങ്ങളോട് കുറച്ചുകാലം അവളുടെ അരികിലേക്ക് ചെല്ലുവാന്‍ പറഞ്ഞിട്ട് നിര്‍ബന്ധം പിടിക്കുന്നു .അച്ഛന് ഇവിടം വിട്ടുപോകാന്‍ ഒട്ടും സമ്മതിക്കുന്നില്ല .മോനൊന്നു പറഞ്ഞു നോക്കു .മോന് പറഞ്ഞാല്‍ അച്ഛന് കേള്‍ക്കാതെയിരിക്കില്ല ,,</div>
<div>
<br /></div>
<div>
,, ഞാന്‍ പറഞ്ഞു നോക്കാം .അച്ഛന്റെ മനസ് മാറും ,,</div>
<div>
<br /></div>
<div>
ലീലാവതി പോയപ്പോള്‍ സിദ്ധാര്ത്ഥന് ഓര്‍ത്തു അച്ഛനും, അമ്മയും പോയാല്‍ താന്‍ ഒറ്റപെട്ടുപോകും .മാസങ്ങള്‍ക്ക് ശേഷമാകും അവര്‍ തിരികെ വരിക.എന്തായാലും അഞ്ജലി ചേച്ചിയുടേയും അമ്മയുടേയും ആഗ്രഹം നടക്കട്ടെ .സിദ്ധാര്ത്ഥന് പഠിപ്പില്‍ മുഴികിയിരുന്നു.കുറേനേരം കഴിഞ്ഞപ്പോള്‍ അമ്മു അയാളുടെ അരികിലേക്ക് വന്നു.രാധാസ് സോപ്പിന്റെയും കുട്ടികുറ പൌഡറിന്റെയും നറുമണം മുറിയിലാകെ നിറഞ്ഞു നിന്നു .അമ്മു ചായഗ്ലാസും, കലത്തപ്പം കൊണ്ടുവന്ന പ്ലേറ്റും എടുത്തുക്കൊണ്ട് പറഞ്ഞു.</div>
<div>
<br /></div>
<div>
,, അച്ഛനും ,അമ്മയും അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകും എന്നാണ് തോന്നുന്നത്.അവര്‍ പോയാല്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോകേണ്ടി വരും എന്നോര്‍ക്കുമ്പോള്‍.... എന്റെ ഈശ്വരാ .... ഒരു എത്തുംപ്പിടിയും കിട്ടുന്നില്ല.,,</div>
<div>
<br /></div>
<div>
സിദ്ധാര്ത്ഥന് മറുപടി പറയാതെ അവളുടെ മുഖത്തേക്ക് നോക്കുകമാത്രം ചെയ്തു .അമ്മു പോയപ്പോള്‍ അയാള്‍ ഓര്‍ത്തു. പാവം സ്വന്തം വീട്ടിലേക്ക് പോകുവാന്‍ അവള് എന്തുമാത്രം ഭയക്കുന്നു.മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടപ്പോള്‍ അയാള്‍ ഫോണെടുത്ത് നോക്കി. അഞ്ജലി ചേച്ചിയുടെ ഫോണ്‍ കാള്‍ ..... അയാള്‍ ഫോണ്‍ കാതോടടുപ്പിച്ചു .</div>
<div>
<br /></div>
<div>
,, എടാ സിദ്ധു എന്തൊക്കയാണ് വിശേഷങ്ങള്‍ ,,</div>
<div>
<br /></div>
<div>
,, സുഖമാണ് ചേച്ചി .എന്താ അവിടത്തെ വിശേഷങ്ങള്‍? .അളിയനും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നോ ?,,</div>
<div>
<br /></div>
<div>
,, ഊം ഇവിടെ എല്ലാവരും സുഖമായിരിക്കുന്നു.പഠിപ്പില്‍ നീ ഉഴപ്പുന്നുണ്ടോടാ നീ നന്നായി പഠിക്കുന്നില്ലേ ? ,,<br />
<br />
,, ഞാന്‍ നന്നായി പഠിക്കുന്നുണ്ട് ചേച്ചി ,,<br />
<br />
,, അച്ഛന് എന്താ അവിടം വിട്ടുപോരാന്‍ ഇത്ര മടി .എനിക്കറിയാം നിന്നെ തനിച്ചാക്കി പോരാന്‍ അച്ഛന് പറ്റാണ്ടെ, ആണെന്ന് നീ.... പഠിക്കുന്നത് കൊണ്ടാണ് അല്ലെങ്കില്‍ നിനക്കുംകൂടി വിസ തരപ്പെടുത്താന്‍ ഞാന്‍ അളിയനോട് പറഞ്ഞേനെ ,,</div>
<div>
<br /></div>
<div>
,, ഞാന്‍ അച്ഛന്റെ മനസ് മാറ്റിക്കോളാം .അച്ഛനും അമ്മേം ചേച്ചിയുടെ അരികില്‍ എത്തിയിരിക്കും ഉറപ്പ് ,,</div>
<div>
<br /></div>
<div>
,, എന്നാല്‍ ശെരി ഞാന്‍ പിന്നെവിളിക്കാം ,,</div>
<div>
<br /></div>
<div>
കഴിഞ്ഞ തവണ അഞ്ജലിചേച്ചി നാട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്നതാണ് മൊബൈല്‍ഫോണ്‍. ഫോണ്‍ കോളെജിലേക്ക് കൊണ്ടുപോകുവാനുള്ള അനുവാദം സിദ്ധാര്ത്ഥന് ആദിത്യവര്‍മ്മ നല്കാത്തതിനാല് ഫോണ്‍ കിടപ്പുമുറിയില്‍ വെക്കുകയാണ് പതിവ്. അത്താഴത്തിനു ശേഷം പതിവ് പോലെ ആദിത്യവര്‍മ്മയും ,സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിടിയില്‍ സിദ്ധാര്ത്ഥന് പറഞ്ഞു.</div>
<div>
<br /></div>
<div>
,, മാതാപിതാക്കളുടെ കടമയാണ് മക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റികൊടുക്കുക എന്നത് .മക്കള്‍ ആഗ്രഹങ്ങള്‍ പറയുമ്പോള്‍ അത് കേള്‍ക്കാത്ത ഭാവം നടിക്കുകയല്ല വേണ്ടത് ,,</div>
<div>
<br /></div>
<div>
ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥന്റെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .</div>
<div>
<br /></div>
<div>
,, നിനക്ക് ചേച്ചി വിളിച്ചിരുന്നോ ? നീ എന്താ പറഞ്ഞുവരുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ട് .അവിടെ പോയാല്‍ ശെരിയാവില്ലെന്നെയ് .കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷികളെപോലെ അവര്‍ രണ്ടുപേരും ജോലിക്ക് പോയാല്‍ ഞങ്ങള്‍ അവിടെ ഒറ്റപ്പെടും ,,</div>
<div>
<br /></div>
<div>
,,അച്ഛന് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞൊഴിയണ്ട .ആസ്ട്രേലിയയിലേക്ക് പോകുവാന്‍ ഒരവസരം ലഭിച്ചാല്‍ ആരെങ്കിലും പോകാതെയിരിക്കുമോ ? എന്നെക്കുറിച്ച് ഓര്‍ത്തുവിഷമിക്കേണ്ട .ഞാന്‍ പഠിപ്പില്‍ ഉഴപ്പില്ല .അമ്മയ്ക്കും നല്ല ആഗ്രഹമുണ്ട് അഞ്ജലി ചേച്ചിയുടെ അരികിലേക്ക് പോകുവാന്‍ ,,</div>
<div>
<br /></div>
<div>
പറഞ്ഞുപറഞ്ഞ് സിദ്ധാര്ത്ഥന് ആദിത്യവര്‍മ്മയെക്കൊണ്ട് സമ്മതം മൂളിപ്പിച്ചു .ഒരുമാസത്തിനകം വിസയും ടിക്കറ്റും എത്തി .പോകുവാന്‍ ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ പതിവ്പോലെ അത്താഴത്തിനു ശേഷം ആദിത്യവര്‍മ്മയും സിദ്ധാര്‍ത്ഥനും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ ആദിത്യവര്‍മ്മ അമ്മുവിനെ വിളിച്ചു .</div>
<div>
<br /></div>
<div>
,,അമ്മു ഇവിടെ വരൂ ,,</div>
<div>
<br /></div>
<div>
അമ്മു തിടുക്കത്തില്‍ അയാളുടെ അരികിലെത്തി നിന്നു .പതിവില്ലാത്ത ഈ നേരത്തുള്ള വിളി തന്നോട് വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍ പറയുവാനായിരിക്കുമെന്നവള്‍ ഊഹിച്ചു .</div>
<div>
<br /></div>
<div>
,, ഇവിടെ സിദ്ധാര്‍ത്ഥന്റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മു കൂടി ഇല്ലാതെയായാല്‍ ഒട്ടും ശെരിയാവില്ല .അതുകൊണ്ട് നാണിത്തള്ള കൂടിയുണ്ടാവും അമ്മുവിന് കൂട്ടിനായി .എന്താ അമ്മുവിന് വിരോധമുണ്ടോ ?,,</div>
<div>
<br /></div>
<div>
ആദിത്യവര്‍മ്മയുടെ ആ വാക്കുകള്‍ കേട്ടപ്പോഴാണ് അമ്മുവിന്റെ ശ്വാസം നേരെയായത് .അവള്‍ക്ക് ഒന്ന് തുള്ളിച്ചാടാന്‍ തോന്നി .അപ്പോള്‍ സിദ്ധാര്ത്ഥന് പറഞ്ഞു .</div>
<div>
<br /></div>
<div>
,,എനിക്കിവടെ തുണയ്ക്ക് ആരും വേണമെന്നില്ല .അമ്മു അമ്മുവിന്റെ വീട്ടിലേക്ക് പൊയ്ക്കോട്ടേ ,,</div>
<div>
<br /></div>
<div>
അമ്മു ദേഷ്യത്തോടെ സിദ്ധാര്‍ത്ഥനെ നോക്കി .സിദ്ധാര്ത്ഥന് അങ്ങിനെ പറഞ്ഞെങ്കിലും ആദിത്യവര്‍മ്മ അമ്മുവിനെ പറഞ്ഞുവിടും എന്ന ആശങ്കയുണ്ടായിരുന്നു .പുഞ്ചിരിയോടെ ആദിത്യവര്‍മ്മ പറഞ്ഞു.<br />
<br />
,, ഊം ഒരു ചായ ഉണ്ടാക്കുവാന്‍ അറിയാത്ത ആളാ ഇവിടെ തനിയെ ജീവിക്കുവാന്‍ പോകുന്നത്.ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഞാനിവിടെ ഇല്ലാ എന്ന് കരുതി സ്വഭാവത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാവരുത്.കോളേജ് വിട്ടാല്‍ നേരെ വീട്ടിലേക്ക് വന്നേക്കണം . പതിവായി വീട്ടില്‍ എത്തുന്ന സമയത്ത് ഞാന്‍ അമ്മുവിന് വിളിക്കും .വരാന്‍ വൈകിയെന്ന് അറിഞ്ഞാല്‍ ആ നിമിഷം ഞാന്‍ തിരികെപോരും പറഞ്ഞേക്കാം ,,<br />
<br />
നാണിത്തള്ള ആദിത്യവര്‍മ്മയുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണ് അവിവാഹിതയായ അവര്‍ ഇടയ്ക്കൊക്കെ രാപാര്‍ക്കാന്‍ വരാറുണ്ട്. യാത്രയാകുവാന്‍ ദിവസങ്ങള്‍ അടുക്കുംതോറും ആദിത്യവര്‍മ്മയിലും സിദ്ധാര്‍ത്ഥനിലും ദു:ഖം ഖനീഭവിച്ചുക്കൊണ്ടിരുന്നു .അന്ന് ശനിയാഴ്ച രാവിലെയായിരുന്നു യാത്ര . എയര്‍പ്പോര്‍ട്ടിലേക്ക് സിദ്ധാര്‍ത്ഥനും യാത്രയാക്കുവാന്‍ പോയി. അമ്മുവിനും പോകണമെന്നുണ്ടായിരുന്നു .സിദ്ധാര്‍ത്ഥനാണ് അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത് .നാണിത്തള്ളയെ വീട്ടില്‍ തനിച്ചാക്കുവാനാവില്ല എന്ന് സിദ്ധാര്ത്ഥന് തീര്‍ത്തുപറഞ്ഞു.ആദിത്യവര്‍മ്മയും ലീലാവതിയും എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്രപറഞ്ഞു നടന്നു .അല്പം നടന്നതിനു ശേഷം ആദിത്യവര്‍മ്മ തിരികെവന്ന് സിദ്ധാര്‍ത്ഥനെ കെട്ടിപ്പിടിച്ചുക്കൊണ്ട് പറഞ്ഞു.<br />
<br />
,,ഞങ്ങള്‍ ഒരാണ്‍കുഞ്ഞിനുവേണ്ടി എത്രയെത്ര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരിക്കുന്നു. എത്രയെത്ര വഴിപാടുകള്‍ നേര്‍ന്നിരിക്കുന്നു.ലീലാവതി നിന്നെ പ്രസവിച്ചില്ലായെങ്കിലും നീ ഞങ്ങള്‍ക്ക് സ്വന്തം മോന് തന്നെയാണ് .നിന്നെ പിരിഞ്ഞുപോകാന്‍ എന്നെക്കൊണ്ട് ആവാത്തത്ക്കൊണ്ടു തന്നെയാണ് ഞാന്‍ പോകുന്നില്ലെന്ന് പറഞ്ഞത്.അച്ഛന് എന്നും വിളിക്കാം .എത്രയും വേഗം തിരികെ വരാനും ശ്രമിക്കാം.,,<br />
<br />
സിദ്ധാര്‍ത്ഥന്റെ സര്‍വ നിയന്ത്രണവും കൈവിട്ടുപോയി .ആദിത്യവര്‍മ്മയുടെ മാറില്‍ തലചായ്ച്ച് അയാള്‍ കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞു.ആദിത്യവര്‍മ്മ സിദ്ധാര്‍ത്ഥനെ ച്ചുംബിച്ചുക്കൊണ്ട് നടന്നകന്നു.<br />
<br />
ദിവസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സിദ്ധാര്ത്ഥന് കോളേജ് വിട്ടാല്‍ നേരെ വീട്ടിലേക്ക് പോരും .തൊടിയിലെ കൃഷികള്‍ അയാള്‍ നല്ലതുപോലെ പരിപാലിച്ചു. അത്താഴത്തിനുശേഷം അല്പനേരം ആദിത്യവര്‍മ്മയുടെ ചാരുകസേരയുടെ അരികിലെ തൂണില്‍ ചാരിയിരിക്കുന്നത് സിദ്ധാര്ത്ഥന് പതിവാക്കി. ഒരു ദിവസം അത്താഴവുമായി വന്ന അമ്മുവിന്റെ വേഷം <span style="background-color: white; color: #252525; font-family: sans-serif; font-size: 14px; line-height: 22.4px;"> </span>ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും മാത്രമായിരുന്നു .ദാവണി പൂര്‍ണമായും ധരിച്ചാണ് ഇതുവരെ സിദ്ധാര്ത്ഥന് അമ്മുവിനെ കണ്ടിട്ടുള്ളൂ .അവളുടെ പെരുമാറ്റത്തിലും ചില പൊരുത്തക്കേട് സിദ്ധാര്ത്ഥന് അനുഭവപ്പെട്ടു.കസേരയില്‍ ഇരുന്ന് പഠിക്കുകയായിരുന്ന അയാളുടെ പുറകില്‍ വന്ന് അവള് മേശയിലിരിക്കുന്ന ജഗ്ഗ് എടുക്കുവാന്‍ ശ്രമിച്ചു.അഴിച്ചിട്ട അവളുടെ കാര്‍കൂന്തല്‍ അയാളുടെ ശിരസിലൂടെ മുഖത്തേക്ക് ഊര്‍ന്നിറങ്ങി.കാച്ചിയ എണ്ണയുടെ മണം അവിടമാകെ നിറഞ്ഞു നിന്നു .അമ്മുവിന്റെ മാറ് അയാളുടെ തോളില്‍ തട്ടിയപ്പോള്‍ എഴുന്നേല്ക്കുവാന് ശ്രമിച്ച സിദ്ധാര്‍ത്ഥനെ അവള് വാരിപുണര്‍ന്നു.അവളെ തള്ളിമാറ്റി സിദ്ധാര്ത്ഥന് അവളുടെ കവിളില്‍ ശക്തിയോടെ ആഞ്ഞടിച്ചു.അമ്മു അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .മറിഞ്ഞുവീഴാന്‍ പോയ അവള് ഭിത്തിയില്‍ കൈയൂന്നി പതുക്കെ നിലത്തിരുന്നു.സിദ്ധാര്ത്ഥന് കിതപ്പോടെ പറഞ്ഞു.<br />
<br />
,, എന്റെ അമ്മയുടെ വികാരത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിയതിന്റെ അനന്തരഫലമായി ഞാന്‍ അനുഭവിച്ച മാനസീകസങ്കര്‍ഷങ്ങള്‍ക്ക് കണക്കില്ല.സുഖം തേടി അന്യപുരുഷനെ കാമിക്കാന്‍ പോയ അമ്മയെ അച്ഛന് വീട്ടില്‍ നിന്നും പുറത്താക്കി.അമ്മയില്‍ നിന്നും സുഖം തേടിയെത്തിയവന് ഇപ്പോള്‍ വിവാഹിതനായി സുഖമായി ജീവിക്കുന്നു. എന്റെ അച്ഛന് മാത്രമല്ല ഭാര്യ പിഴച്ചുപോയാല്‍ ഏതൊരു ഭര്‍ത്താവും എന്റെ അച്ഛന് ചെയ്തതുപോലെ തന്നെ ചെയ്യുകയുള്ളൂ.അമ്മ ചെയ്ത തെറ്റിന് ഒരു തെറ്റും ചെയ്യാത്ത ഞാനും ബലിയാടായി .അവസാനം ജീവിക്കാന്‍ വകയില്ലാതെയായപ്പോള്‍ അമ്മ ഉത്തരത്തില്‍ കെട്ടിതൂങ്ങി ജീവന് അവസാനിപ്പിച്ചു.ഈ ലോകത്ത് ഒരു പെണ്ണും പിഴക്കാന്‍ പാടില്ല ,,<br />
<br />
അമ്മു കരയുകയായിരുന്നു.സങ്കടം സഹിക്കവയ്യാതെ ആയപ്പോള്‍ അവള് പറഞ്ഞു .<br />
<br />
,, ഞാന്‍ ....ഞാന്‍ അങ്ങിനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല,,<br />
<br />
സിദ്ധാര്ത്ഥന് അപ്പോഴും കിതയ്ക്കുന്നുണ്ടായിരുന്നു.അയാള്‍ കോപത്തോടെ ചോദിച്ചു .<br />
<br />
,,പിന്നെ ...പിന്നെ നീ എന്താണ് ഉദ്ദേശിച്ചത്?.,,<br />
<br />
,, എനിക്ക് സിദ്ധുനെ ഇഷ്ടമാണ്. ഒരുപാട് നാളായി സിദ്ധുവിനോടുള്ള ഇഷ്ടവും പേറി ഞാന്‍ നടക്കുന്നു,,<br />
<br />
സിദ്ധാര്ത്ഥന് പുച്ഛത്തോടെ പറഞ്ഞു .<br />
<br />
,, ഹും ഇഷ്ടം....... എനിക്ക് ഇഷ്ടമല്ല. എനിക്ക് പഠിക്കണം. പഠിച്ച് എന്റെ ലക്ഷ്യസ്ഥാനത്ത് എനിക്ക് എത്തണം .അമ്മയുടെ ശവസംസ്കാരം കഴിഞ്ഞ് ശ്മശാനത്തില്‍ തനിച്ചായ എനിക്ക് ഒരു പുതിയ ജീവിതം തന്ന ഇവിടത്തെ അച്ഛനേയും അമ്മയേയും വേദനിപ്പിക്കാന്‍ എന്നെക്കൊണ്ടാവില്ല .വിവാഹിതനാവാനാവുമ്പോള്‍ അമ്മയും അച്ഛനും കണ്ടെത്തുന്ന പെണ്ണിന്റെ കഴുത്തിലെ ഞാന്‍ മിന്നുകെട്ടുകയുള്ളൂ . സംഭവിച്ചത് സംഭവിച്ചു ഇനി മേലാല്‍ ഇങ്ങിനെയൊന്നും ആവര്‍ത്തിക്കരുത് ,,<br />
<br />
അമ്മു കരഞ്ഞുകൊണ്ട് മുറിയില്‍ നിന്നും ഇറങ്ങിനടന്നു .അവള് കരയുന്നുണ്ടായിരുന്നെകിലും അയാളോടുള്ള അവളുടെ ഇഷ്ടം കൂടുകയാണുണ്ടായത് .അടുത്ത പ്രഭാതത്തില്‍ പ്രാതലുമായി സിദ്ധാര്‍ത്ഥന്റെ അരികിലേക്ക് വന്ന അമ്മുവിന്റെ മുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ യാതൊരുവിധ ജാള്യതയും, കുറ്റബോധവും നിഴലിച്ചിരുന്നില്ല.ഏതാണ്ട് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ പതിവായി ഫോണ്‍ വിളിക്കുന്ന സമയത്ത് ആദിത്യവര്‍മ്മ വിളിച്ചു .<br />
<br />
,, മോനെ ഞങ്ങള്‍ അടുത്തയാഴ്ച നാട്ടിലേക്ക് വരികയാണ് .അഞ്ജലിയും ,അളിയനും ,മക്കളും ഞങ്ങളോടൊപ്പം നാട്ടിലേക്ക് വരുന്നുണ്ട്.വീട്ടാവശ്യത്തിനുള്ള സാദനങ്ങള് എല്ലാംതന്നെ മോന് വാങ്ങിവെക്കണം.പിന്നെ ആ വേലായുധനോട് ഞങ്ങള്‍ വരുന്ന ദിവസത്തേക്ക് വരാല് മത്സ്യം വേണമെന്ന് പറയണം .അളിയന് വരാല് വല്യ ഇഷ്ടമാണെന്ന് അറിയാലോ ,,<br />
<br />
സിദ്ധാര്ത്ഥന് സന്തോഷത്താല്‍ കുശിനിയുടെ അടുത്ത്പോയി അമ്മുവിനോടും നാണിത്തള്ളയോടും കാര്യം പറഞ്ഞു.സിദ്ധാര്‍ത്ഥന്റെ സന്തോഷം കണ്ടപ്പോള്‍ അമ്മു മനസില്‍ പ്രാര്‍ഥിച്ചു .<br />
<br />
,, ഈശ്വരാ ഈ വീട്ടിലുള്ളവരുടെ സ്നേഹം ആരോരുമില്ലാത്ത സിദ്ധുന് .എന്നും നല്കേണമേ ,,<br />
<br />
അങ്ങിനെ ആ ദിവസം വന്നണഞ്ഞു .എയര്‍പ്പോര്‍ട്ടിലേക്ക് പോകുവാന്‍ വലിയ വാഹനമാണ് സിദ്ധാര്ത്ഥന് ഏര്‍പ്പാടാക്കിയത് അതുക്കൊണ്ടുതന്നെ അമ്മുവിനേം നാണിത്തള്ളയേയും ഒപ്പം കൂട്ടി .ആദിത്യവര്‍മ്മയും ലീലാവതിയും പോയതിനിശേഷം സിദ്ധാര്ത്ഥന് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടിരുന്നു.സ്നേഹസമ്പന്നരായവരെ വരവേല്‍ക്കാന്‍ വാഹനം വളവുകളും നേര്‍വഴികളും താണ്ടി എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പടിഞ്ഞാറേ ചക്രവാളം കറുത്ത് ചുവന്നു മേഘാവൃതമായിരുന്നു .</div>
<div>
ശുഭം<br />
<br />
rasheedthozhiyoor.blogspot.qa rasheedthozhiyoor@gmail.com</div>
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com13tag:blogger.com,1999:blog-261925465399990970.post-48347857058056738112016-01-16T18:40:00.000+03:002016-01-16T21:41:26.297+03:00കഥ.കൗമാരവന്ധകി<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0dTw8N70to_AchOwGS51bKDCW0TRn5t45uZNcoxUYT07w4GpPFwKGXzWAhkKZ26K8OAl31yYc20sK73ihzPXoF0YahFMHoCpi0kC8PtueIQ_1POvtM6mwx17_zmLUawRBUsbOuqyJJY4/s1600/11037108_1088094787888775_905927932368738649_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0dTw8N70to_AchOwGS51bKDCW0TRn5t45uZNcoxUYT07w4GpPFwKGXzWAhkKZ26K8OAl31yYc20sK73ihzPXoF0YahFMHoCpi0kC8PtueIQ_1POvtM6mwx17_zmLUawRBUsbOuqyJJY4/s640/11037108_1088094787888775_905927932368738649_n.jpg" width="547" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
<span style="font-family: "arial" , "helvetica" , sans-serif;"><b><br /></b></span>
<span style="font-family: "arial" , "helvetica" , sans-serif;">ഗ്രാമത്തിലെ പ്രമാണിയായ സീതിസാഹിബിന്റെ കുടുംബത്തില്‍നിന്നും കുടികിടപ്പവകാശമായിലഭിച്ച പുരയിടത്തിലാണ് കദീജയും മകള്‍ ഇമ്മുകുല്‍സുവും ജീവിക്കുന്നത്.അനാഥയായ കദീജയെ ബാല്യകാലത്ത് സീതിസാഹിബിന്റെ പിതാവ് ദൂരദേശത്തുനിന്നും വീട്ടുജോലിക്കായി കൊണ്ടുവന്നതാണ് .അന്ന് സീതിസാഹിബിന് പ്രായം ഇരുപത് തികഞ്ഞിട്ടുണ്ടായിരുന്നില്ല.നാലാംതരത്തില്‍ പഠിക്കുമ്പോഴാണ് ഈ ഗ്രാമത്തിലേക്ക് കദീജ വന്നുപെട്ടത്. അപ്പോള്‍ കദീജയുടെ പ്രായം ഒന്‍പത് വയസായിരുന്നു.പിന്നീട് കദീജയ്ക്ക് പഠിക്കുവാനുള്ള ഭാഗ്യമുണ്ടായില്ല. അടുക്കളജോലികളും ,തൊടിയിലെജോലികളുംചെയ്ത് കദീജവളര്‍ന്നു .ഏതാണ്ട് എട്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സീതിസാഹിബ് വിവാഹിതനായി. ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ അയാളൊരു ആണ്‍കുഞ്ഞിന്റെ പിതാവുമായി .അയാളുടെഭാര്യ പ്രസവത്തിന് സ്വന്തംവീട്ടിലേക്കുപോയഅവസരത്തിലാണ് സീതിസാഹിബിന്റെവീട്ടില്‍ ചില അനിഷ്ടസംഭവങ്ങള്‍അരങ്ങേറിയത്. അപ്പോള്‍ പതിനെട്ടുവയസ്കഴിഞ്ഞ സുന്ദരിയായ കദീജയെ പ്രണയിക്കാന്‍ ഗ്രാമത്തിലെ പല യുവാക്കളും ശ്രമിച്ചിരുന്നു. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അവിവാഹിതയായിരിക്കെ കദീജ ഗര്‍ഭണിയായി ആ വാര്‍ത്ത കാട്ടുതീപോലെ ഗ്രാമമാകെപടര്‍ന്നു .വയറ് വീര്‍ത്തുവരുന്നത്കണ്ട സീതിസാഹിബിന്റെ മാതാവാണ് ഭര്‍ത്താവിനോട് സംശയം പ്രകടിപ്പിച്ചത് .വിവരമറിഞ്ഞ സീതിസാഹിബിന്റെ പിതാവ് കദീജയെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി പരിശോദിപ്പിച്ചു .ആശുപത്രിയില്‍ നിന്നും തിരികെയെത്തിയ കദീജയെ അയാള്‍ പൂമുഖത്തേക്ക് വിളിപ്പിച്ച് വിസ്തരിച്ചു.കദീജ ഭയപ്പാടോടെ കുഞ്ഞിനെപ്പോലെ അയാളുടെ മുമ്പില്‍ നിന്നുകൊണ്ട് കരഞ്ഞു.</span><br />
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഡോക്ടര്‍ പറഞ്ഞത് കേട്ടില്ലേ..... നിന്റെ പള്ളേല് ബളരുന്ന കുഞ്ഞിന് അഞ്ചുമാസം കൈയ്ഞ്ഞേക്കുന്ന് എന്ന് .ആ കുഞ്ഞിനെ ഇനി ഇല്ലാണ്ടാക്കാനാവില്ല.അതോണ്ട് നിന്നെ പെയ്പ്പിച്ചവന്റെ പേര് ഇജ്ജ് പറയ് .ഓന് ആരായാലും ഓനെക്കൊണ്ട് ഞമ്മള് അന്നെ കല്ല്യാണം കൈയ്പ്പിച്ചേക്കാം ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">കദീജ ഒന്നും ഉരിയാടാതെ കരഞ്ഞുകൊണ്ടേയിരുന്നു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഇജ്ജ് ഇങ്ങനെ നിന്നോണ്ട് മോങ്ങാതെ പെയപ്പിച്ചോന്റെ പേര് പറയ് പെണ്ണേ....മനുഷ്യനെ എടങ്ങറാക്കാനായിട്ട് ഓരോ ഗുലുമാലുകള് ഒപ്പിച്ച് ബെച്ചേക്കണ് ...... നാട്ടുകാരോട് ഞമ്മളെന്ത് സമാധാനം പറയും ന്റെ റബ്ബേ ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">തന്റെ ഗര്‍ഭപാത്രത്തില്‍ ജീവന്റെ വിത്തുപാകിയയാളെ കദീജ ആരോടും പറഞ്ഞില്ല.കാരണക്കാരനെ സമൂഹത്തിന് മുമ്പാകെ തുറന്നുകാട്ടിയാല്‍ അവള്‍ക്ക് അവളുടെ ജീവനുതന്നെ ഭീഷണിയാണെന്നവള്‍ ഭയന്നു. തന്നെയുമല്ല അയാളെ കുറിച്ച് പറഞ്ഞാല്‍ അയാളെ ഈ ജന്മത്തില് അവള്‍ക്ക് സ്വന്തമാകില്ല എന്നും അവള്‍ക്ക് അറിയാവുന്നതുകൊണ്ട് ആ രഹസ്യം ആരോടും പറയാതെ തന്റെ മനസില്‍ സൂക്ഷിച്ചു . പാടശേഖരങ്ങളുടെ ഓരത്ത് പൂട്ടിക്കിടക്കുന്ന ഒരു ചെറിയ വീട് സീതിസാഹിബിന്റെ പിതാവ് കദീജയ്ക്ക് താമസിക്കുവാനായി നല്കി .കദീജ ആ വീട്ടിലേക്ക് താമസം മാറി .ജീവിക്കുവാനുള്ള വഹകളൊക്കെ സീതിസാഹിബിന്റെ പിതാവ് അവള്‍ക്ക് കൊടുത്തുക്കൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കദീജ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.കദീജ അവള്‍ക്ക് ഇമ്മുകുല്‍സു എന്ന് പേരിട്ടു.പ്രസവിച്ച് നാല്പത്തഞ്ചാം നാള് കദീജ വീണ്ടും സീതിസാഹിബിന്റെ വീട്ടിലെ ജോലികള്‍ ചെയ്യുവാനാരംഭിച്ചു .തൊഴിലിന് വരുമ്പോള്‍ കദീജ ഇമ്മുകുല്‍സുവിനെ കൂടെ കൊണ്ടുവരും വര്‍ഷങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കടന്നുപോയിക്കൊണ്ടിരുന്നു. ഇമ്മുകുല്‍സുവും വളര്‍ന്ന് സുന്ദരിയായി . ഇമ്മുകുല്‍സു പത്താം തരത്തില്‍ പഠിക്കുമ്പോള്‍ സീതിസാഹിബിന്റെ പിതാവ് അസുഖം മൂലം കിടപ്പിലായി. അയാള്‍ പാടശേഖരങ്ങളുടെ ഓരത്തുള്ള വീടും പത്ത് സെന്റ് ഭൂമിയും കദീജയുടെ പേരിലേക്ക് തീറെഴുതികൊടുത്തു. ഇമ്മുകുല്‍സുവിന്റെ പിതൃത്വം ഇപ്പോഴും അജ്ഞാതമാണ്.ഇമ്മുകുല്‍സു പലപ്പോഴും തന്റെ പിതാവാരാണെന്ന് ഉമ്മയോട് ചോദിക്കുമെങ്കിലും കദീജ അതിനുമാത്രം ഉത്തരം പറഞ്ഞില്ല. സീതിസാഹിബിന്റെ പിതാവ് അതികം താമസിയാതെ ഇഹലോകവാസം വെടിഞ്ഞു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">പത്താംക്ലാസ് തോറ്റപ്പോള്‍ ഇമ്മുകുല്‍സു പിന്നെ പഠിക്കുവാന്‍പോയില്ല .അവള് സീതിസാഹിബിന്റെ തോട്ടത്തില്‍ ജോലിക്ക് പോകുവാനാരംഭിച്ചു.ഗ്രാമത്തിലെ ജുമാമസ്ജിദിന്റെ അധീനതയിലുള്ള മദ്രസ്സയിലെ യുവാവായ അദ്ധ്യാപകനെ അവള്‍ക്കിഷ്ടമായിരുന്നു.പുഞ്ചിരിയില്‍ തുടങ്ങിയ സൌഹ്യദം വിവാഹാഭ്യര്‍ഥനയില്‍ എത്തുകയായിരുന്നു .സമയമാകുമ്പോള്‍ വിവാഹാലോചനയുമായി അയാള്‍ അവളുടെ വീട്ടില്‍ വരുമെന്ന് അവള്‍ക്ക് വാക്കുനല്കിയിട്ടുണ്ട്. ഒരു ദിവസം കദീജ സീതിസാഹിബിന്റെ വീട്ടിലേക്ക് ജോലിക്ക് പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മകളോടായി പറഞ്ഞു .</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, മോളെ ഉമ്മ ഇറങ്ങുവാണ്..... മോള് ചോറ് ബെന്താല്‍ ഊറ്റി ബെച്ചേക്കണം .സാഹിബ് ഇന്നലെ പറഞ്ഞേക്കുന്ന് അന്നോട് കവുങ്ങിനുള്ള വളം ഞമ്മളെ പൊരേന്റെ അടുത്തൂന്ന് ഇട്ട് തുടങ്ങിക്കോളാന്‍ ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അടുക്കളയില്‍ നിന്നും ഇമ്മുകുല്‍സു മറുപടി പറഞ്ഞു .</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ആ ഉമ്മ ഞാന്‍ ചോറ് ബെന്താല്‍ ഊറ്റി ബെച്ചിട്ട് ഇറങ്ങിക്കോളാം .വളപുരേല് ഇന്നലെ ഇറക്കിയേക്ക്ണ വളം ഞമ്മളെ പോരേന്റെ അടുത്തൂന്നും കവുങ്ങുകള്‍ക്ക് ഇട്ട് കൊടുക്കാന്‍ ഞമ്മളോടും ഇന്നലെ സാഹിബ് പറഞ്ഞേക്കുന്ന് ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<span style="font-family: "arial" , "helvetica" , sans-serif;">കദീജ വീട്ടില്‍ നിന്നും ഇടവഴിയിലൂടെ ഇറങ്ങി നടന്നു. കദീജയുടെ വീടിന് മുന്‍വശം കണ്ണെത്താദൂരം പാടശേഖരങ്ങളും മൂന്ന് വശം സീതിസാഹിബിന്റെ കൃഷിടവുമാണ്.അടുത്തൊന്നും വേറെ വീടുകളില്ല. ഇടവഴിയിലൂടെ പോയി സീതിസാഹിബിന്റെ വീടിന്റെ പടി കടന്നാല്‍ അവിടെ കുറേ വീടുകളുണ്ട്.പാടശേഖരങ്ങളില്‍ വര്‍ഷക്കാലത്ത് നിറയെ വെള്ളമാണ് ചിലര്‍ വര്‍ഷകാലത്ത് പൊക്കാളി കൃഷി ചെയ്യും. വേനലില്‍ പാടങ്ങളില്‍ പുഞ്ചകൃഷിയാല്‍ സമ്പന്നമാണ് .സീതിസാഹിബിന് വേണ്ടുവോളം പാടങ്ങളുണ്ട്. വൃശ്ചികമാസത്തില്‍ പുഞ്ചകൃഷിക്ക് തുടക്കമിട്ടാല്‍ പാടത്ത് തൊഴിലാളികളുടെ തിരക്കായിരിക്കും .മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം തോടുകളുടെ ഇരുവശവും ബണ്ട് കെട്ടി വെള്ളം പാടത്തുനിന്നും തോടിലേക്ക് പമ്പ് ചെയ്താണ് കൃഷിക്ക് നിലമൊരുക്കുന്നത്. നിലം തയ്യാറാക്കാൻ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകള്‍ ഇവിടെ ഇപ്പോഴുമുണ്ട് .ആധുനികയന്ത്രങ്ങളായ ട്രാക്ടറുകള്‍ ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരമ്പരാഗതമായി ഈ തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോഴും ഗ്രാമത്തില്‍ സുലഭമായത്കൊണ്ട് ഗ്രാമവാസികള്‍ ട്രാക്ടറുകളെ പാടശേഖരങ്ങളിലേക്ക് പ്രവേശിപ്പിക്കാറില്ല.</span><br />
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">ഇമ്മുകുല്‍സു ചോറ് ഊറ്റിയതിനു ശേഷം വാതിലുകള്‍ അടച്ച് സാക്ഷയിട്ട് പുറത്തേക്കിറങ്ങി .പാവാടയും, ഫുള്‍കൈ ഷര്‍ട്ടുമാണ് അവളുടെ വേഷം തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിയിട്ടുണ്ട് . തൊടിയില്‍ കവുങ്ങു കൃഷിയാണ് കൂടുതല്‍, ഇടവിളയായി വാഴയും മറ്റുമുണ്ട് .ഇമ്മുകുല്‍സു വളപുരയിലേക്ക് നടന്നു വളപുരയുടെ കതക് തുറന്ന് അകത്തേക്ക് കടന്ന് വളചാക്ക് എടുക്കാനായി തുനിഞ്ഞപ്പോള്‍ കാല്പെരുമാറ്റം കേട്ടവള്‍ തിരിഞ്ഞു നോക്കി പുറകില്‍ സീതിസാഹിബ് .ചാക്ക് തലയിലേറ്റി പുറത്തേക്ക് നടക്കുവാന്‍ ശ്രമിച്ച ഇമ്മുകുല്‍സുവിനെ അയാള്‍ തടഞ്ഞു .അയാളുടെ കൈ അവളുടെ മാറിലേക്ക് നീണ്ടപ്പോള്‍ ചുമട് താഴെയിട്ടവള്‍ പുറത്തേക്ക് ഓടാനുള്ള ശ്രമം അയാള്‍ വിഫലമാക്കി.അയാള്‍ അവളെ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,,ബഹളം ബെക്കരുത് ഇജ്ജ് ഞമ്മളെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കൊറേ നാളുകളായി .ഇജ്ജ് ഞമ്മളെ ആഗ്രഹം സാധിപ്പിച്ചു തന്നാല്‍ അനക്ക് എന്തുവേണമെങ്കിലും ഞമ്മള് തരും.ഇജ്ജ് ബളര്‍ന്നങ്ങ് മൊഞ്ചത്തി ആയേക്കുന്ന്.എന്റെ പൊന്നല്ലേ ...അനുസരണകേട് കാട്ടല്ലേ .... ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"> അയാളില്‍നിന്നും ഒരിക്കലും ഇങ്ങനെയൊരു പ്രവര്‍ത്തി പ്രതീക്ഷിക്കാത്തതാണ് . അവള് കൈകൂപ്പി കരഞ്ഞുക്കൊണ്ട് പറഞ്ഞു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ന്റെ ഉമ്മാന്റെ ഗതി എനിക്ക് വരുത്തരുത് .ഇങ്ങടെ മോളുടെ പ്രായമല്ലെ നിക്കുള്ളൂ.... എന്നെ നശിപ്പിക്കരുത് ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അവളുടെ വാക്കുകളയാള്‍ ചെവിക്കൊണ്ടില്ല. കാമാസക്തയോടെ അയാള്‍ അവളെ വാരിപുണര്‍ന്നു .വളപുരയുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. അവളുടെ ആര്‍ത്തനാദം ആരുംകേട്ടില്ല.അയാളുടെ കരങ്ങള്‍ക്കുള്ളിലവള്‍ കിടന്നു പുളഞ്ഞു.പൊട്ടിയ കുപ്പിവളകളില്‍ തട്ടിയവളുടെ കൈതണ്ടയില്‍ നിന്നും രക്തം കിനിഞ്ഞു.അയാളൊരു മനസാക്ഷിയില്ലാത്ത പിശാചായി മാറുകയായിരുന്നു. കാര്യസാധ്യതയ്ക്ക്ശേഷം അയാള്‍ തന്റെ മൊബൈല്‍ഫോണില്‍ അവളുടെ നഗ്നമായ ശരീരം പകര്‍ത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ അവള് തിടുക്കത്തില്‍ അവളുടെ വസ്ത്രം പരതി. അയാള്‍ അവളുടെ വസ്ത്രം അയാളുടെ കാല്പാദംകൊണ്ട് ദൂരേക്ക് നീക്കിക്കൊണ്ട് പറഞ്ഞു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഉണ്ടായതൊന്നും ആരോടും പറയരുത്. പറഞ്ഞ് ഇജ്ജ് ഞമ്മളെ മാനംകെടുത്തിയാല്‍ പിന്നെ ഇജ്ജും അന്റെ തള്ളേം ഈ ദുനിയാവില് ജീവിച്ചിരിക്കൂലാ ഓര്‍ത്തോ.അനക്ക് അറിയാത്ത ബേറെയൊരു മുഖമുണ്ട് ഞമ്മക്ക് കൊല്ലേണ്ടി ബന്നാല് രണ്ടിനേം കൊല്ലുകതന്നെചെയ്യും ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അവള് തറയില്‍ കിടന്നു കുറേ കരഞ്ഞു. കുറേ കഴിഞ്ഞപ്പോള്‍ അവള് എഴുനേറ്റ് നടന്നു .പാദങ്ങള്‍ നിലത്തുറയ്ക്കുന്നില്ല.ദേഹമാസകലം കുപ്പിവളചില്ലുകള്‍ തട്ടി മുറിഞ്ഞിട്ടുണ്ട് .ഇമ്മുകുല്‍സു പാടത്തിറങ്ങി കഴുത്തൊപ്പം വെള്ളത്തില്‍ കുറേനേരം നിന്നു. മീനുകള്‍ അവളുടെ ശരീരത്തിലെ മുറിവുകളില്‍ കൊത്തുമ്പോള്‍ അവള്‍ക്ക് നോവുന്നുണ്ടായിരുന്നില്ല.മനസും ശരീരവും ഒരുപോലെ മരവിച്ചിരിക്കുന്നു. എത്രനേരം ആ നില്‍പ്പ് നിന്നെന്നവള്‍ക്ക് ഓര്‍മ്മയില്ല .കുറേനേരം കഴിഞ്ഞപ്പോള്‍ വീട്ടില്‍പോയി കുളിച്ച് വസ്ത്രം മാറി കിടന്നു.അപ്പോഴൊക്കെയും അവള് കരയുകയായിരുന്നു .എത്ര കരഞ്ഞിട്ടും മനസിലെ സങ്കടത്തിന് യാതൊരു ശമനവുമുണ്ടായില്ല . വൈകീട്ട് കദീജ വീട്ടിലെത്തി കതകിനു മുട്ടി .ഇമ്മുകുല്‍സു വാതില്‍ തുറന്നു കൊടുത്തു .</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,,ഇജ്ജെന്താ ഈ മോന്തിക്ക് വാതിലും അടച്ച് കിടക്കണത് .ആടിനെ അയിച്ചു കൂട്ടിലാക്ക്യാ.അന്നെ സാഹിബിന്റെ പൊരേല്ക്ക് കണ്ടില്ലല്ലോ ? ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഇല്ല ഉമ്മാ ..... നിക്ക് തല വേദനിക്കുന്നുണ്ട് ഞാന്‍ കിടക്കട്ടെ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">കദീജ ആടുകളെ കൂട്ടിലാക്കുവാനായി പുറത്തേക്കിറങ്ങിയപ്പോള്‍ ഇമ്മുകുല്‍സു വീണ്ടും കിടന്നു. സീതിസാഹിബ് അയാള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവളെ ഉപയോഗിച്ചു.അതികം താമസിയാതെ ഇമ്മുകുല്‍സു ഗര്‍ഭണിയായി .വിവരമറിഞ്ഞ കദീജ കുറേ കരഞ്ഞതല്ലാതെ ആളെ തിരക്കിയില്ല . പിഴച്ചുപോയ തനിക്ക് എന്ത് അര്‍ഹത മകളെ പിഴപ്പിച്ചവനെ ചോദിച്ചറിയുവാന്‍. തന്റെ ഗതി മകള്‍ക്കും വന്നതില്‍ ആ മാതാവ് ഒരുപാട് സങ്കടപ്പെട്ടു. ഒരിക്കല്‍ ഇമ്മുകുല്‍സു പലചരക്കുകടയിലേക്ക് പോകുമ്പോള്‍ മദ്രസ്സ അദ്ധ്യാപകനെ അവള് ദൂരെ നിന്നും കണ്ടു അയാള്‍ തന്നെ കാണാതെയിരിക്കുവാനവള്‍ മരത്തിനു പുറകില്‍ ഒളിച്ചുനിന്നു പക്ഷെ അയാള്‍ അവളെ ദൂരെനിന്നും കണ്ടിരുന്നു.അയാള്‍ മരത്തിനരികില്‍ സൈക്കിള്‍ നിറുത്തി അവളെ വിളിച്ചു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ഇമ്മുകുല്‍സു ......എന്താ അനക്ക് പറ്റിയത് ആളോള് ഓരോന്നും പറയണുണ്ട് കേക്കണതൊക്കെ നേരാണാ.അന്നെ നിക്കാഹ് കൈച്ചോളാന്ന് ഞമ്മള് ബെറുതെ പറഞ്ഞതല്ല അന്നെ ഞമ്മക്ക് ഇഷ്ടമാണ് പെരുത്ത് പെരുത്ത് ഇഷ്ടമാണ് ...,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">അവള് പൊട്ടികരഞ്ഞുകൊണ്ട് അയാളുടെ മുമ്പില്‍ നിന്നും ഓടിമറഞ്ഞു. മാസങ്ങള്‍ കൊഴിഞ്ഞുപോയികൊണ്ടിരുന്നു . ഇമ്മുകുല്‍സു ഒരാണ്‍കുട്ടിക്ക് ജന്മം നല്കി .ഒരു ദിവസം കദീജ സീതിസാഹിബിന്റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു.ഇടവഴിയിലൂടെ നടന്നു വരുമ്പോള്‍ കദീജയ്ക്ക് വിഷംതീണ്ടി .നേരം ഇരുട്ടിയിട്ടും ഉമ്മയെ കാണാതെയായപ്പോള്‍ ഇമ്മുകുല്‍സു മകനേയും എടുത്ത് ഉമ്മയെ അന്വേഷിച്ചിറങ്ങി.ഇടവഴിയിലൂടെ ട്ടോര്‍ച്ചിന്റെ വെട്ടത്തിലവള്‍ നിലത്തുകിടക്കുന്ന ഉമ്മയെകണ്ട് പൊട്ടികരഞ്ഞു .വായില്‍നിന്നും നുരവന്ന് ശരീരമാസകലം നീല നിറമായി കിടക്കുന്ന ഉമ്മയുടെ അരികിലിരുന്ന് എന്തുചെയ്യണമെന്നറിയാതെ നിസഹായയായി അവള് പൊട്ടികരഞ്ഞു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">ഇമ്മുകുല്‍സുവും മകനും വീട്ടില്‍ തനിച്ചായി .സീതിസാഹിബ് ആ വീട്ടിലെ നിത്യ സന്ദര്‍ശകനായി അയാള്‍ അവള്‍ക്ക് വീണ്ടും ഒരു ആണ്‍കുഞ്ഞിനെകൂടി സമ്മാനിച്ചു. ജീവിക്കുവാനുള്ള വഹകളൊക്കെ അയാള്‍ അവള്‍ക്ക് നല്കിക്കൊണ്ടിരുന്നു .സീതിസാഹിബിന്റെയും ഇമ്മുകുല്‍സുവിന്റെയും ബന്ധം ഗ്രാമത്തിലുള്ളവര്‍ക്കൊക്കെ അറിയാമെങ്കിലും എല്ലാവരും അറിയാത്തഭാവം നടിച്ചു.മൂന്നാമതും ഇമ്മുകുല്‍സു ഗര്‍ഭണിയായി .പിന്നീട് സീതിസാഹിബ് അവളെത്തേടി എത്താതെയായി മക്കള്‍ വിശന്നു കരയാന്‍ തുടങ്ങിയപ്പോള്‍ നിറവയറുമായി ഇമ്മുകുല്‍സു തോട്ടങ്ങളില്‍ തൊഴില്‍ അന്വേഷിച്ചിറങ്ങി .അവള്‍ക്ക് ആരും തൊഴില്‍ നല്‍കിയില്ല .പക്ഷെ ഗ്രാമത്തിലെ പല മാന്യന്മാരും പാതിരാത്രിയില്‍ ഗര്‍ഭണിയായ അവളെ തേടിയെത്തി . മക്കളുടെ വിശപ്പകറ്റാന്‍ വരുന്നവരെ സ്വീകരിക്കയല്ലാതെ അവളുടെ മുമ്പില്‍ വേറെയൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.ഇമ്മുകുല്‍സു മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കി അതൊരു പെണ്‍കുഞ്ഞായിരുന്നു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">ദിനരാത്രങ്ങള്‍ വിടവാങ്ങിക്കൊണ്ടിരുന്നു.ഇമ്മുകുല്‍സു ഇന്ന് അറിയപ്പെടുന്നു</span><br />
<span style="font-family: "arial" , "helvetica" , sans-serif;">വ്യഭിചാരിണിയാണ് .സമൂഹം അവളെ തെവിടിശ്ശിയെന്നു മുദ്രകുത്തി.ഒരു ദിവസം സീതിസാഹിബിനെ വഴിയില്‍ വെച്ചവള്‍ കണ്ടു.അയാളെ കണ്ടതും അവളുടെ നിയന്ത്രണം അവളില്‍ നിന്നും അന്യമായി .സങ്കടം സഹിക്കവയ്യാതെ അവള് ചോദിച്ചു.</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, എന്റെ ജീവിതം നശിപ്പിച്ചപ്പോള്‍ ഇങ്ങക്ക് സമാധാമയല്ലോ .എന്നെക്കുറിച്ച് ഇങ്ങള് ഓര്‍ക്കേണ്ട ഇങ്ങളുടെ രക്തത്തില്‍ പിറന്ന മൂന്ന് പൈതങ്ങളെകുറിച്ച് ഇങ്ങള് മറക്കരുതായിരുന്നു.അവര്‍ ഇപ്പോള്‍ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് ഇങ്ങള് ഓര്‍ത്തോ ?,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അയാളുടെ മുഖത്ത് യാതൊരുവിധ സഹതാപവും നിഴലിച്ചില്ല.അയാള്‍ പറഞ്ഞു </span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, അന്നെ ഇനി ആര്‍ക്ക് ബേണം അന്റെ ഇപ്പോയത്തെ ജീവിതം ഞമ്മള് അറിയില്ലാന്നു ഇജ്ജ് നിരീച്ചാ ? ,, </span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഞമ്മള് പിന്നെ എന്ത് ചെയ്യണം മക്കളുടെ വിശപ്പുമാറ്റാന്‍ നിക്ക് തുണിയുരിയാതെ ബേറെയെന്തു ബയീ....ഇങ്ങള് കാരണമാണ് ഞാന്‍ നശിച്ചുപോയത് ഇങ്ങള് പുയ്ത്ത് മരിക്കും നോക്കിക്കോ ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അയാള്‍ ആര്‍ത്തട്ടഹസിച്ചു ഇതുവരെ കാണാത്ത അയാളുടെ ഭാവം ഇമ്മുകുല്‍സുവിനെ ഭയപ്പെടുത്തി . അയാള്‍ അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി പറഞ്ഞു .</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">,, ഞമ്മള് ഇങ്ങനെയാ.... പെണ്ണെന്നു ബെച്ചാല് ഞമ്മക്ക് ബല്യ വീക്കന്‍സാ.... എന്നാലും അന്റെ ഉമ്മാന്റെ അടുത്തൂന്നും കിട്ടിയ സുഖം ഞമ്മക്ക് ബേറെ ഒരു പെണ്ണിന്റെ അടുത്തൂന്നും കിട്ടിയിട്ടില്ല ഒളാണ് പെണ്ണ്.ഓളെ കുറിച്ചോര്‍ത്താല്‍ ഇപ്പയും ഞമ്മടെ രോമം എയുന്നേറ്റു ന്നിക്കും ,,</span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;"><br /></span></div>
<div>
<span style="font-family: "arial" , "helvetica" , sans-serif;">അയാളുടെ വാക്കുകള്‍ കേട്ട് ഇമ്മുകുല്‍സുവിന് ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി .പവിത്രമായ പിതൃത്വത്തിന് യാതൊരു വിലയും കല്പിക്കാത്ത അയാളുളെ കാണുന്നത് തന്നെ അവള് വെറുത്തു.സ്വന്തം രക്തത്തില്‍ പിറന്ന മകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂന്ന് മക്കളെ സമ്മാനിച്ച അയാളെ ഇനിയൊരിക്കലും നേരില്‍ കാണുവാന്‍ ഇടവരുത്തല്ലെ എന്നതായിരുന്നു അവളുടെ ആഗ്രഹം . അവള് പിന്നെ അവിടെ നിന്നില്ല വീട്ടിലേക്ക് കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു .ഒക്കത്തിരിക്കുന്ന കുഞ്ഞിനെ സഹോദരങ്ങളുടെ അരികിലിരുത്തിയവള്‍ കട്ടിലില്‍ കിടന്നുകരഞ്ഞു. ജീവിതത്തിലാദ്യമായി അവള് സ്വന്തം ശരീരത്തെ വെറുത്തു.കുറേ നാളുകളായി ഇമ്മുകുല്‍സുവിന് ഈ ജീവിതം മടുത്തിരിക്കുന്നു .തന്നെ അറിയാവുന്നവരൊക്കെ മക്കളെ തേവിടിശ്ശിയുടെ മക്കളെന്നു വിളിക്കും .ആ വാക്കുകളുടെ അര്‍ഥം മക്കള്‍ മനസിലാക്കുവാനുള്ള പ്രായമായാല്‍ മക്കള്‍ തന്നെ വെറുക്കും .പിഴച്ച പെണ്ണിന് സമൂഹത്തിലെന്തുവില പിഴപ്പിച്ചവന്‍ സമൂഹത്തിലെ മാന്യനായി ജീവിക്കുന്നു. ജീവിതം അവസാനിപ്പിക്കുവാന്‍ ഒരു ശ്രമം നടത്തിയതുമാണ് .കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അന്ന് രാത്രി ഉമ്മുകുല്‍സു ഒരു ഉറച്ചതീരുമാനത്തിലെത്തി.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">അടുത്ത ദിവസം ഉറക്കമുണര്‍ന്നയുടനെ അവള് അടുക്കളയില്‍ എടുത്തുവെച്ചിരുന്ന പത്രം തിരഞ്ഞു. പെണ്‍കുഞ്ഞിനെ ദാത്തെടുക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ പത്ര പരസ്യം കണ്ടപ്പോള്‍ സൂക്ഷിച്ച് വെച്ചതാണ് . മൊബൈല്‍ഫോണെടുത്ത് പരസ്യത്തില്‍ കണ്ട നമ്പറിലേക്കവള്‍ വിളിച്ചു.കോട്ടയം ജില്ലയിലെ ഒരു ക്രിസ്തീയ കുടുംബത്തിലുള്ളവരായിരുന്നു പരസ്യം നല്‍കിയിരുന്നത്.അവര്‍ ഇവിടെ വന്ന് കുഞ്ഞിനെ കൊണ്ടുപോകാമെന്ന് പറഞ്ഞുവെങ്കിലും കുഞ്ഞിനെയായി ഇമ്മുകുല്‍സു അവരുടെയരികിലെത്താമെന്നു പറഞ്ഞ് അഡ്രസ്സ് വാങ്ങി.ഉറക്കത്തിലായിരുന്ന കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിക്കുമ്പോള്‍ മൂത്ത മകന് അവളോട് ചോദിച്ചു.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ഉമ്മച്ചി ഞമ്മള് എവിടേക്കാണ് പോകണത്.ഉമ്മച്ചിയെന്തിനാ കരയുന്നേ ? ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">അവള് കണ്ണുനീര് തുടച്ചുകൊണ്ട് പറഞ്ഞു.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ന്റെ മോന് പറയാറില്ലേ... ഞമ്മക്ക് ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണണമെന്ന്.ന്റെ മക്കളെ ഉമ്മച്ചി ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയിട്ടില്ലല്ലോ . ഇന്ന് ഉമ്മച്ചി മക്കളെ ദൂരെയുള്ള സ്ഥലങ്ങളൊക്കെ കാണിക്കാം.പള്ള നെറച്ചും ബിരിയാണിയും ബാങ്ങിതരാം ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">ആ വീട്ടില്‍ നിന്നുള്ള അവസാനത്തെ ഭക്ഷണം മക്കള്‍ക്ക് വാരിക്കൊടുക്കുമ്പോള്‍ അവളുടെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ബസ്സ് കയറവുവാന്‍ കവലയിലേക്ക് നടക്കുമ്പോള്‍ ഗ്രാമവാസികളുടെ എവിടേക്കാണ് യാത്രയെന്ന ചോദ്യത്തിനവള്‍ ഉത്തരം നല്‍കിയില്ല .നടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ഒരാളെ പരതുന്നുണ്ടായിരുന്നു അവസാനമായി അയാളെ ഒരുനോക്കു കാണാന്‍ അവളുടെ മനസ് വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.തൂവെള്ള വസ്ത്രധാരണിയനായ അയാളുടെ കാല്പാദങ്ങളില് വീണ് അയാളോട് മാപ്പ് പറയണമെന്ന അവളുടെ ആഗ്രഹം സഫലമായില്ല. പല ബസ്സുകളും മാറികയറിയവര്‍ കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു .ഉച്ചയോടെ അവര്‍ ഉദ്ദേശിച്ച വീട്ടിലെത്തി .ദമ്പതികളെ കണ്ടപ്പോള്‍ ഇമ്മുകുല്‍സുവിന് ആശ്വാസമായി തന്റെ മകള്‍ അവരുടെ കൈകളില്‍ സുരക്ഷിതയായിരിക്കുമെന്നവളുടെ മനസ് മന്ത്രിച്ചു.കുറഞ്ഞ സമയത്തിനുള്ളില്‍ ആ വീട്ടിലെ സ്ത്രീയുമായി മകള്‍ ചങ്ങാത്തത്തിലായി.തിരികെ പോരാന്‍ നേരം കുടുംബനാഥന് ഒരു കെട്ടുനോട്ട് അവളുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, മോള് ഇവിടെ രാജ്ഞിയെപോലെ ജീവിക്കും. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് മകളെ കാണാം ഈ രൂപ വാങ്ങിക്കു .പണത്തിന് ആവശ്യമുള്ളപ്പോള്‍ ഒന്ന് വിളിച്ചറിയിച്ചാല്‍ ഞാന്‍ പണം അയച്ചുതരാം ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">എത്ര ശ്രമിച്ചിട്ടും സങ്കടം ഒതുക്കിവെക്കാനവള്‍ക്കായില്ല .കരഞ്ഞുകൊണ്ടാവള്‍ പറഞ്ഞു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ഇപ്പോ ഞമ്മക്ക് പണത്തിന് ആവശ്യമില്ല .മോളെ പുറകുവശത്തെക്ക് കൊണ്ടുപോകു ഞങ്ങള്‍ പോകുന്നതുകണ്ടാല്‍ മോള് കരയും ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;"> രണ്ടുവയസ്സ് തികയാത്ത മകളെ യുമായി അവര്‍ അകത്തേക്ക് നടന്നപ്പോള്‍ ഇമ്മുകുല്‍സു തന്റെ രണ്ട് ആണ്മക്കളുമായി നടന്നുനീങ്ങി.അപ്പോള്‍ ഇളയ മകന് ചോദിച്ചു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,,ഉമ്മച്ചി ഉണ്ണിയെ വിളിക്ക് എന്തിനാ ഉണ്ണിയെ അവര്‍ക്ക് കൊടുത്തത് ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,,മക്കള്‍ വായോ ഞമ്മള് കൊറച്ച് നേരം കൈഞ്ഞാല് തിരിച്ചുവരും അപ്പോ ഞമ്മക്ക് ഉണ്ണിയെ കൊണ്ടോകാം ഇപ്പൊ മക്കള്‍ നടക്ക്,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">മക്കള്‍ രണ്ടുപേരും ആ വീട് കണ്ണില്‍നിന്നും മറയുന്നതുവരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .അല്പം നടന്നപ്പോള്‍ എതിര്‍വശത്തുനിന്നും വരുന്ന ഓട്ടോറിക്ഷയ്ക്കവള്‍ കൈകാട്ടി ഓട്ടോ ഡ്രൈവര്‍ അവരുടെ അരികില്‍ ഓട്ടോറിക്ഷ നിറുത്തി ചോദിച്ചു.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,,എവിടേക്കാ പോകേണ്ടത് ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">ഇവിടെ അടുത്തുള്ള അനാഥാലയത്തിലേക്ക് ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">ഡ്രൈവര്‍ അവളേയും കുഞ്ഞുങ്ങളേയും മാറിമാറി നോക്കി .ഏതാണ്ട് അരമണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഓട്ടോറിക്ഷ വലിയൊരു ചര്‍ച്ചിന് മുന്നില്‍ നിന്നുപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ഈ മതില്‍കെട്ടിനുള്ളിലൂടെ നടന്നാല്‍ മതി അവിടെ അനാഥാലയത്തിന്റെ ബോര്‍ഡ് കാണാം ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">ഓട്ടോറിക്ഷയുടെ കൂലി കൊടുത്തിട്ട് ഇമ്മുകുലസുവും മക്കളും അനാഥാലയം ലക്ഷ്യമാക്കി നടന്നു.മക്കളെ അനാഥാലയത്തിന്റെ കവാടത്തിനരികില്‍ നിറുത്തിയിട്ട് ഇമ്മുകുല്‍സു ഓഫിസിലേക്ക് കയറിച്ചെന്നു.ഒരു മധ്യവയസ്കനായ വികാരിയായിരുന്നു അവിടത്തെ മേലധികാരി അയാള്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, ഞമ്മള് കുറേ ദൂരെനിന്നും ബരികയാണ് എന്റെ രണ്ടു മക്കള്‍ പുറത്ത് നില്പുണ്ട് അവരെ ഇബടെയക്കാന്‍ വന്നതാണ് .മക്കളെ പോറ്റാനുള്ള കൈവെനിക്കില്ല ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവള് മക്കളോട് പറഞ്ഞു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,,ന്റെ മക്കള്‍ നന്നായി പഠിക്കണം ,മക്കള്‍ ഇനി ഇവിടെയാണ് താമസിക്കുക ഉമ്മച്ചിക്ക് താമസിക്കുവാനുള്ള സ്ഥലം അപ്പുറത്താണ് ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">മക്കളെ ചേര്‍ത്തുപിടിച്ച് ചുംബനങ്ങള്‍ നല്കിയവള് തിരിഞ്ഞു നടന്നു .അപ്പോള്‍ മക്കള്‍ കരയുന്നുണ്ടായിരുന്നു.അവള് തിരിഞ്ഞു നോക്കാതെ തിടുക്കത്തില്‍ നടന്നകന്നു .പ്രദാന പാതയില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷയ്ക്ക് കൈകാട്ടി ,ഓട്ടോറിക്ഷ അവളുടെ അരികില്‍ നിറുത്തിയപ്പോള്‍ ഇമ്മുകുല്‍സു ഓട്ടോറിക്ഷയില്‍ കയറിയിരുന്ന് പറഞ്ഞു .</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">,, റയില്വേസ്റ്റേഷന് ,,</span><br />
<span style="font-family: "arial" , "helvetica" , sans-serif;"><br /></span>
<span style="font-family: "arial" , "helvetica" , sans-serif;">ഡ്രൈവര്‍ ഓട്ടം കിട്ടിയ സന്തോഷത്താല്‍ ഓട്ടോറിക്ഷ വേഗത്തില്‍ ഓടിച്ചു. റയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ അവള്‍ക്ക് ദാഹിക്കുന്നുണ്ടായിരുന്നു.കുടിവെള്ള പൈപ്പില്‍ നിന്നും ദാഹം തീരുംവരെ വെള്ളം കുടിച്ചവള് ഫ്ലാറ്റ് ഫോം ടിക്കറ്റെടുത്ത് റയില്‍വേസ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച് റയില്‍വേ പാളത്തിന്റെ ഓരം ചേര്‍ന്ന് ദൂരേയ്ക്ക് നടന്നുനീങ്ങി .അപ്പോള്‍ സൂര്യന് ചക്രവാളത്തില്‍ നിന്നും മറയാന്‍ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്റെ അവശേഷിച്ച പ്രഭ മറഞ്ഞപ്പോള്‍ അവിടമാകെ ഇരുട്ട് പ്രാപിച്ചു .ഇമ്മുകുല്‍സു ലക്ഷ്യത്തിലെത്താന്‍ ധൃതഗതിയില്‍ നടന്നുനീങ്ങി.</span><br />
<span style="font-family: "arial" , "helvetica" , sans-serif;"> ശുഭം</span><br />
<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br />
<br />
<br />
<br />
</div>
<div>
<br /></div>
<div>
<br />
<div>
<br /></div>
<div>
<br />
<div>
<br />
<div>
<br /></div>
<div>
</div>
</div>
</div>
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com15tag:blogger.com,1999:blog-261925465399990970.post-4879405558309418152015-12-20T17:59:00.001+03:002015-12-20T17:59:39.343+03:00ചെറുകഥ . ശിരോലിഖിതം<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4yH3M5YVoRD9BfAu7HQgzKGH4eu6Bwj6GvhZ86KIChyphenhyphenzEy4yQPjJFOVOLXFkHNiZNePnDQVEivXYA-JRdv1FO4whp7KDdyTuaoMzQs3B1vHivx-BgUGiD9clN-yr3JGz-ylrMorUWzPU/s1600/12072751_1037824452915809_939732785801954923_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4yH3M5YVoRD9BfAu7HQgzKGH4eu6Bwj6GvhZ86KIChyphenhyphenzEy4yQPjJFOVOLXFkHNiZNePnDQVEivXYA-JRdv1FO4whp7KDdyTuaoMzQs3B1vHivx-BgUGiD9clN-yr3JGz-ylrMorUWzPU/s400/12072751_1037824452915809_939732785801954923_n.jpg" width="245" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
അശ്വതി വിവാഹിതയായിട്ട് ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു.ഭര്‍ത്താവ് സുജിത്തിന് കഴിഞ്ഞമാസം വരെ ഗ്രാമത്തില്‍ സ്വന്തമായി പലചരക്കുകട ഉണ്ടായിരുന്നു .സുജിത്തിന്റെ അച്ഛനായി തുടങ്ങിയ പലചരക്കുകടയിലെ അച്ഛന്റെ സഹായിയായിരുന്നു സുജിത് . അച്ഛന്റെ മരണശേഷം പലചരക്കുകട സുജിത് നടത്തിപ്പോന്നു .കഴിഞ്ഞ വര്‍ഷം ഗ്രാമത്തിലൊരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നപ്പോള്‍ സുജിത്തിന്റെ കടയിലെ വ്യാപാരം ഗണ്യമായി കുറഞ്ഞു .കടയുടെ വാടക ക്കൊടുക്കുവാനുള്ള രൂപപ്പോലും ലാഭമായി ലഭിക്കാതെയായപ്പോള്‍ പലചരക്കുകട വില്പന ചെയ്ത് അയാള്‍ ഗള്‍ഫിലേക്ക് പോയി .കഴിഞ്ഞ വര്‍ഷമാണ് സുജിത് സ്വന്തമായി നിര്‍മിച്ച വീട്ടിലേക്ക് അവര്‍ താമസം മാറിയത് .വീടിന്റെ പുറം പണികള്‍ ഇനിയും തീര്‍ക്കുവാനായിട്ടില്ല .സുജിത് ഗള്‍ഫിലേക്ക് പോയതോടെ അശ്വതിയും രണ്ടുകുട്ടികളും വീട്ടില്‍ തനിച്ചായി .കഴിഞ്ഞ വര്‍ഷംമുതല്‍ മകന് വിദ്യാലയത്തില്‍ പോയിത്തുടങ്ങി രണ്ടാമത്തേത് മകളാണ് അവള്‍ക്ക് മൂന്ന് വയസ്സ് തികഞ്ഞിട്ടില്ല.<br />
<div>
<br /></div>
<div>
അശ്വതി എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങളുണ്ടാക്കി പട്ടണത്തിലെ ചില കടകളില്‍ വിതരണംചെയ്യുന്നുണ്ട്.പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയപ്പോള്‍ ഒരു സഹായിയെ കൂടി കൂട്ടി വ്യാപാരം വിപുലീകരിക്കണം എന്നവള്‍ ആഗ്രഹിച്ചു.സുജിത് എന്നും സന്ധ്യയ്ക്ക് വിളിക്കും .സുജിത് വിളിച്ചപ്പോള്‍ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അശ്വതി പറഞ്ഞു.</div>
<div>
<br /></div>
<div>
,,സുജിത്തേട്ടാ ...പുതിയ രണ്ട് കടകളില്‍ നിന്നും പലഹാരങ്ങള്‍ അവര്‍ക്കും വേണം എന്ന് പറഞ്ഞിട്ടുണ്ട് .വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന പലഹാരങ്ങള്‍ ആയതുകൊണ്ട് പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.ദിവസക്കൂലിക്ക് സഹായിയെ വച്ചാല്‍ ഏറ്റവുംകുറഞ്ഞത് നാനൂറോളം രൂപ ദിനേനെ കൊടുക്കേണ്ടിവരും .തമിഴ് നാട്ടില്‍നിന്നുമുള്ള ഒരു പെണ്‍കുട്ടിയെ കിട്ടുകയാണെങ്കില്‍ മാസം അയ്യായിരം രൂപ കൊടുത്താല്‍മതിയാകും.പലഹാരങ്ങളുമായി ഞാന്‍ പട്ടണത്തിലേക്ക് പോകുമ്പോള്‍ മോളെ നോക്കുവാന്‍ ഒരാളാവുകയും ചയ്യും ,,<br />
<br />
അല്പനേരത്തെ മൌനത്തിന് ശേഷം സുജിത് പറഞ്ഞു.<br />
<br />
വീടിന്റെ പൂര്‍ത്തീകരിക്കുവാനുള്ള പണികള്‍ കൂടി പൂര്‍ത്തീകരിച്ചാല്‍ അശ്വതി ഈ തൊഴില്‍ അവസാനിപ്പിക്കണം .തല്ക്കാലം ആരെയെങ്കിലും കിട്ടുമോന്ന് അന്യേഷിക്കു .,,<br />
<br />
താന്‍ തൊഴിലെടുക്കുന്നതിലുള്ള നീരസം സുജിത്തിന്റെ വാക്കുകളില്‍ പ്രകടമായപ്പോള്‍ അശ്വതി പറഞ്ഞു.<br />
<br />
,, ഇനി മോളും കൂടി പഠിക്കുവാന്‍ പോയിത്തുടങ്ങിയാല്‍ ഞാന്‍ വീട്ടില്‍ തനിച്ചാവില്ലേ .എനിക്ക് ഇതൊന്നും ഒരു പ്രയാസമായി തോന്നിയിട്ടില്ല.ഇങ്ങിനെയൊരു വരുമാനം ഉണ്ടാകുന്നത് എന്തിനാ വേണ്ടെന്നു വെക്കുന്നു ,,<br />
<br />
ഗ്രാമത്തില്‍ എന്തിനും ഏതിനും ഔസേപ്പ് എന്നൊരു ബ്രോക്കറുണ്ട് അയാള്‍ കേരളത്തിന്റെ ഇതര സംസ്ഥാന തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുക്കൊടുക്കാറുണ്ട് .അടുത്ത ദിവസ്സം പട്ടണത്തില്‍ പോയിവരുമ്പോള്‍ അശ്വതി ഔസേപ്പിന്റെ വീട്ടില്‍ പോയി .അയാള്‍ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുകയായിരുന്നു .വെള്ള മുണ്ടും കൈയുള്ള ബനിയനുമാണ് അയാളുടെ വേഷം .ഷര്‍ട്ട് അഴിച്ച് തിണ്ണയില്‍ വെച്ചിട്ടുണ്ട് .ആരോഗദൃഢഗാത്രനായ അയാളെ കണ്ടാല്‍ അമ്പതു വയസ്സ് പ്രായം തോന്നും .കഷണ്ടി ബാധിക്കാത്ത അയാളുടെ തലമുടിയില്‍ ഇപ്പോഴും നര ബാധിച്ചിട്ടില്ല .ഭാര്യയും ,മക്കളുമായി പിണങ്ങിയ അയാള്‍ വാടകവീട്ടില്‍ തനിച്ചാണ് താമസം .അയാള്‍ യാത്രകഴിഞ്ഞു വന്നതായിരിക്കുമെന്ന് അശ്വതി ഊഹിച്ചു.അവള് അയാളുടെ അരികില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു.<br />
<br />
,, ഹായ് എന്താ പതിവില്ലാത്തവര്‍ ഈ വഴിക്ക്,,<br />
<br />
അശ്വതി കുഞ്ഞിനെ താഴെ ഇറക്കുന്നതിനോടൊപ്പം കൈയിലെ സഞ്ചി തിണ്ണയില്‍ വെച്ചുകൊണ്ട് പറഞ്ഞു.<br />
<br />
,,ഞാന്‍ പലഹാരങ്ങളുണ്ടാക്കി കടകളില്‍ വിതരണംചെയ്യുന്നുണ്ട് .ഇപ്പോള്‍ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട് . സഹായത്തിന് ഒരു തമിഴ് പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉപകാരമായിരുന്നു ,,<br />
<br />
ഔസേപ്പ് അല്പനേരം ആലോചിച്ച് നിവര്‍ന്നിരുന്നുക്കൊണ്ട് പറഞ്ഞു.<br />
<br />
,, കഴിഞ്ഞ ആഴ്ചയില്‍ ഒരു പെണ്‍കുട്ടി അവരുടെ നാട്ടിലേക്ക് പോയിട്ടുണ്ട് .ആ പെണ്‍കുട്ടി തൊഴില്‍ ചെയ്തിരുന്ന വീട്ടില്‍ എന്തോ പ്രശ്നം ഉണ്ടായതുക്കൊണ്ടാണ് പോയത് .ഞാന്‍ തന്നെയാണ് ആ വീട്ടിലേക്ക് ആ പെണ്‍കുട്ടിയെ എത്തിച്ചുക്കൊടുത്തത് .ഞാനൊന്ന് വിളിച്ചുനോക്കട്ടെ .ആ പെണ്‍കുട്ടിക്ക് വേറെ തൊഴില്‍ ലഭിച്ചില്ലെങ്കില്‍ ആ പെണ്‍കുട്ടിയെ ഞാന്‍ ഏര്‍പ്പാടാക്കിതരാം,,<br />
<br />
ഔസേപ്പ് തിണ്ണയില്‍ കിടക്കുന്ന ഷര്‍ട്ടെടുത്ത് കീശയിലെ ഡയറിയില്‍ നോക്കി മൊബൈല്‍ഫോണില്‍ നമ്പര്‍ ഡയല് ചെയ്തു .അയാള്‍ തമിഴ് ഭാഷയില്‍ സംസാരിച്ചുകൊണ്ട് മുറ്റത്തിറങ്ങി ഉലാത്തി .സംസാരത്തിനൊടുവില്‍ അയാള്‍ അശ്വതിയോട് പറഞ്ഞു.<br />
<br />
,, ആ പെണ്‍കുട്ടിക്ക് തൊഴിലൊന്നും ശെരിയായിട്ടില്ല.അതിന് തന്തേം തള്ളേം ഇല്ല .ഇപ്പോള്‍ അമ്മാവന്റെ കൂടെയാണ് ഉള്ളത് അയാള്‍ രണ്ടുദിവസം കഴിഞ്ഞാല്‍ അവളുമായി ഇവിടെ വരും .ഇവിടെ എത്തിയാല്‍ ഉടനെതന്നെ ഞാന്‍ അശ്വതിയുടെ വീട്ടിലേക്ക് എത്തിക്കാം ,,<br />
<br />
അശ്വതി കുഞ്ഞിനെയെടുത്ത് സഞ്ചിയുമായി നടന്നപ്പോള്‍ ഔസേപ്പ് പറഞ്ഞു.<br />
<br />
,, എന്താ സുജിത്തിന്റെ വിശേഷങ്ങള്‍ അയാള്‍ക്ക് തൊഴിലൊക്കെ ശെരിയായില്ലേ ? പിന്നെ അശ്വതിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി എന്തായാലും ഞാന്‍ നിറവേറ്റി തരും ,,<br />
<br />
അര്‍ത്ഥംവെച്ചുള്ള അയാളുടെ വാക്കുകള്‍ അശ്വതിക്ക് ഇഷ്ടമായില്ല .അവള് മറുപടി പറയാതെ നടന്നകന്നു.വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിലരുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും സംസാരവും വല്ലാതെയങ്ങ് മനസിനെ വേദനിപ്പിക്കുന്നുണ്ട് .ഭര്ത്താക്കന്മാര് വിദേശങ്ങളിലുള്ള ഭാര്യമാരെ വശീകരിച്ച് കാര്യം നേടാന്‍ ശ്രമിക്കുന്ന പുരുഷവര്‍ഗ്ഗത്തോട് അശ്വതിക്ക് വെറുപ്പാണ് . സ്ത്രീ സമൂഹത്തിന് ആകമാനം പേരുദോഷം വരുത്തുവാനായി ചൂണ്ടയില്‍ കൊത്തുന്ന ചില സ്ത്രീകളുണ്ടല്ലോ സമൂഹത്തില്‍ .സുജിത്തേട്ടന് നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ ഇങ്ങനെയുള്ള വേവലാതികള്‍ അശേഷം ഉണ്ടായിരുന്നില്ല.സുജിത്തേട്ടന് വിദേശത്തേക്ക് പോയതില്‍പ്പിന്നെ ഭയം മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.കുളിക്കുമ്പോള്‍ ബാത്രൂമിലെ ചെറിയ ജാലകത്തിലൂടെ കണ്ട ആ രണ്ട് കണ്ണുകളുടെ ഉടമസ്ഥനെ തിരിച്ചറിയുവാനായില്ല .വായുസഞ്ചാരത്തിനായി നിര്‍മിക്കപ്പെട്ട ആ ജാലകവാതില്‍ ആ സംഭവത്തിനുശേഷം ഇതുവരെ തുറക്കപ്പെട്ടിട്ടില്ല.<br />
<br />
മൂന്നാംപക്കം പട്ടണത്തില്‍ പോയിവന്നപ്പോള്‍ വീടിന്റെ പൂമുഖത്ത് ആരൊക്കെയോ ഇരിക്കുന്നത് ദൂരെനിന്നും അശ്വതി കണ്ടു .വീടിന് അടുത്തെത്തിയപ്പോള്‍ ഒരാളെ വ്യക്തമായി .ഔസേപ്പ്, അടുത്തുതന്നെ കറുത്ത ശരീരം മെലിഞ്ഞ ഒരു കൊമ്പന്‍മീശക്കാരനും .പെണ്‍കുട്ടി കൃഷിയിടത്തില്‍ ചീരകൃഷിയിലെ കള പറിക്കുകയായിരുന്നു.അശ്വതിയെ കണ്ടപ്പോള്‍ പെണ്‍കുട്ടി എഴുന്നേറ്റ് നിന്നു.ദാവണിയാണ് അവളുടെ വേഷം സാരിയോടൊപ്പം ധരിക്കുന്നതരം ബ്ലൗസും പാദംവരെയെത്തുന്ന പാവാടയും നിറം മങ്ങിയിട്ടുണ്ട് .ഒരറ്റം അരയിൽ മുൻവശത്ത് വലതുഭാഗത്ത് കുത്തിയശേഷം പിന്നിലൂടെ ചുറ്റി മുന്നിലേക്കെടുത്ത സാരി പുതിയതാണ്.നീണ്ടുമെലിഞ്ഞ വട്ടമുഖമുള്ള അവളുടെ മൂക്കിലെ മൂക്കുത്തിഇടാനായി ഉണ്ടാക്കിയ ദ്വാരം അടഞ്ഞുപോകതെയിരിക്കുവാന്‍ ഈര്‍ക്കിലിതുണ്ട് വെച്ചിട്ടുണ്ട് .എണ്ണ പുരളാത്ത ചെമ്പന്‍ മുടി പാറിപറക്കുന്നു . കറുപ്പിന് ഏഴഴകാണെന്നു പറയുന്നത് ശെരിയാണെന്ന് അശ്വതിക്ക് ബോധ്യമായി.<br />
<br />
ഔസേപ്പ് അശ്വതിയെ മാറ്റിനിര്‍ത്തി പറഞ്ഞു.<br />
<br />
,,വിശ്വസിച്ച് വീട്ടില്‍ നിറുത്താന്‍ പറ്റാവുന്ന കൊച്ചാണ് .നന്നായി അദ്വാനിക്കുകയും ചെയ്യും.ഒരു മാസത്തെ ശമ്പളം കൂടെവന്നയാള്‍ക്ക് ഇപ്പോള്‍ കൊടുക്കണം .പിന്നെ മാസാമാസം ശമ്പളം അവളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ മതിയാകും .ഒരു മാസത്തെ ശമ്പളത്തിന്റെ പകുതി എനിക്ക് കമ്മീഷന് തരണം ,,<br />
<br />
അശ്വതിക്ക് എതിര് അഭിപ്രായം ഉണ്ടായിരുന്നില്ല.അവള് അലമാരയില്‍ നിന്നും പണമെടുത്ത് കൊടുത്തു.ഔസേപ്പും കൂടെവന്നയാളും പോയപ്പോള്‍ അശ്വതി ചോദിച്ചു .<br />
<br />
,, കുട്ടിയുടെ പേരെന്താണ് ?,,<br />
<br />
,, ദുര്‍ഗ്ഗ ,,<br />
<br />
,,വീട്ടില്‍ ആരൊക്കെയുണ്ട് ,,<br />
<br />
ദുര്‍ഗ്ഗ അല്പനേരം മൌനിയായി നിന്നതിനു ശേഷം പറഞ്ഞു .<br />
<br />
,, ഏന് കൂടെ വന്ത ആള് മട്ടുംതാന്‍ ഇരിക്ക് .അവര്‍ വന്ത് എന്നുടെ മച്ചാന് .അപ്പാവെ നാന് പാക്കവേ ഇല്ലെയ്.അമ്മാവെ എമ്മാത്തി പുറന്ത പെണ്ണ് താന്‍ നാന് .നാന് പുറന്തതുക്ക് അപ്പറം അമ്മ ഓടിപ്പോയിട്ടാങ്കെ.പാട്ടി ഇരുന്ത് പാട്ടി താന്‍ എന്നെയ് കാപ്പാത്തിയത്.നാന് നാലാം ക്ലാസ് വരേക്കും പഠിച്ചിരുക്ക് അന്ത കാലത്ത് താന്‍ പാട്ടി എരന്ത് പോയത് ..<br />
<br />
ദുര്‍ഗ്ഗ പറയുന്ന മലയാളം കലര്‍ന്ന തമിഴ് ഭാഷ ഏറെക്കുറെ<br />
ഗ്രഹിച്ചുവെങ്കിലും എരന്ത് പോയി എന്നവള്‍ പറഞ്ഞത് അശ്വതിക്ക് മനസിലായില്ല അശ്വതി ചോദിച്ചു .<br />
<br />
,, എരന്തുപോയി എന്ന് പറഞ്ഞാല്‍ എന്താ ?,,<br />
<br />
,, അപ്പടി സൊന്നാല്‍ മരിച്ചുപോയി എന്നാ .പാട്ടി എരന്തതുക്ക് അപ്പറം നാന് ഈ കാലം വരെയ്ക്കും വെല പാത്തിട്ടേ ഇരുക്കത് ,,<br />
<br />
ദുര്‍ഗ്ഗ തൊഴിലിനായി വന്നതില്‍ പിന്നെ അശ്വതിക്ക് തെല്ലൊന്നുമല്ല ആശ്വാസമായത് .ചില പലഹാരങ്ങള്‍ ഉണ്ടാക്കുവാന്‍ അവള്‍ക്കും അറിയാമായിരുന്നു.കുഞ്ഞിനെ കളിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കുഞ്ഞിനെ അവളുടെ കൈകളില്‍ ഏല്‍പ്പിച്ചു<br />പോകുവാന്‍ അശ്വതിക്ക് യാതൊരുവിധ സങ്കോചവും ഉണ്ടായില്ല.ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദുര്‍ഗ്ഗ ഒരു മൂക്കുത്തി വേണമെന്ന് ആവശ്യപ്പെട്ടു .അവളുടെ ശമ്പളത്തില്‍ നിന്നും വാങ്ങിക്കൊടുക്കുവാന്‍ പറഞ്ഞെതെങ്കിലും .അശ്വതി ഒരു ഗ്രാമിന്റെ സ്വര്‍ണ്ണത്തിന്റെ മൂക്കുത്തി സ്വന്തമായി വാങ്ങി നല്കി .ദുര്‍ഗ്ഗ ആ വീട്ടിലെ ഒരംഗത്തെപോലെയായി.അശ്വതിയുടെ വ്യാപാരം നാള്‍ക്കുനാള്‍ പുരോഗമിച്ചുകൊണ്ടിരുന്നു.പലഹാരങ്ങള്‍ നിര്‍മിക്കുവാനായി പുരയിടത്തില്‍ ഒരു മുറി വാര്‍ക്കകെട്ടിടം പണിതീര്‍ത്തു .ഒരു ദിവസം അശ്വതി ദുര്‍ഗ്ഗയെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു.ദുര്‍ഗ്ഗയുടെ വാക്കുകള്‍ കേട്ട് അശ്വതി അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരുന്നു.<br />
<br />
പതിമൂന്നാം വയസില്‍ ആദ്യമായി ഋതുമതിയായപ്പോള്‍ കേരളത്തില്‍ തൊഴിലിന് നിന്നിരുന്ന വീട്ടിളില്‍ നിന്നും മച്ചാനെ വിളിച്ചുവരുത്തി സ്വദേശത്തേക്ക് പറഞ്ഞയച്ചു.ഒരുമാസകാലം മച്ചാന്റെ വീട്ടില്‍ താമസിച്ചു.മച്ചാന്റെ ഭാര്യ വേണ്ട ശ്രുശൂഷകള്‍ അവള്‍ക്ക് നല്‍കിയിരുന്നു.ഒരു ദിവസം മച്ചാന് ഭാര്യയെയും കുഞ്ഞുങ്ങളേയും ഭാര്യ വീട്ടില്‍ കൊണ്ടാക്കി അന്ന് രാത്രി ദുര്‍ഗ്ഗയും മച്ചാനും മാത്രമായിരുന്നു ആ വീട്ടില്‍ . സമയം രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ മച്ചാന് കരുതി വെച്ചിരുന്ന മദ്യകുപ്പി പുറത്തെടുത്ത് മദ്യപിക്കുവാന്‍ തുടങ്ങി.ദുര്‍ഗ്ഗയെ അയാള്‍ നിര്‍ബന്ധിച്ചു മദ്യപിപ്പിച്ചു . വേണ്ട എന്നവള്‍ ആണയിട്ടുപറഞ്ഞുവെങ്കിലും അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് മദ്യപിപ്പിച്ചു.രണ്ടു ഗ്ലാസ് മദ്യം അകത്തായപ്പോഴേക്കും ദുര്‍ഗ്ഗ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു.അന്നവള്‍ക്ക് അവളുടെ കന്യകാത്വം നഷ്ടമായി ബലിഷ്ടമായ അയാളുടെ കരങ്ങളില്‍ പലവട്ടം അവര്‍ ഞെരിഞ്ഞമര്‍ന്നു. അയാള്‍ക്ക് മതിയായപ്പോള്‍ അയാള്‍ അയാളുടെ ഒരു കൂട്ടുക്കാരനെ വിളിച്ചുവരുത്തി .അയാളുടെ പരാക്രമത്തില്‍ ദുര്‍ഗ്ഗ അബോധാവസ്ഥയിലായി.<br />
<br />
അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ ശരീരമാസകലം വേദനായാല്‍ അവള് പുളഞ്ഞു.ഒരാഴ്ചയോളം അവള് പലരുടേയും പീഡനങ്ങള്‍ക്ക് ഇരയായി.ഒരാഴ്ച കഴിഞ്ഞപ്പോള്‍ മച്ചാന്റെ ഭാര്യയും കുട്ടികളും തിരികെയെത്തി.ദുര്‍ഗ്ഗയെ കണ്ട മച്ചാന്റെ ഭാര്യ അലമുറയിട്ട് കരഞ്ഞുക്കൊണ്ട് പറഞ്ഞു.<br />
<br />
,,ഇന്ത പെണ്ണ് എപ്പടി ഇപ്പടിയായി പോയിട്ടേ .എന്നമ്മാ ഇങ്കെ നടന്തത് .എനക്ക് ഒന്നുമേ പുരിയില്ലയേ .സൊല്ലമ്മാ നീ എപ്പടി ഇന്ത കോലമായി പോയിട്ടേ ?,,<br />
<br />
ദുര്‍ഗ്ഗ ഒന്നും പറഞ്ഞില്ല .അവള് മൌനിയായിരുന്നു അവളുടെ കണ്ണുനീര് കരഞ്ഞു കരഞ്ഞ് വറ്റിപോയിരുന്നു.മച്ചാന്റെ ഭാര്യ കാര്യങ്ങള്‍ ഊഹിച്ചു അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ദുര്‍ഗ്ഗ കേരളത്തില്‍ നിന്നും പോയ വീട്ടിലേക്ക് തന്നെ തിരികെയെത്തി. അവിടേയും യജമാനന്റെ ബലിഷ്ടമായ കരങ്ങളില്‍ അവള് ഞെരിഞ്ഞമര്‍ന്നു.പിന്നീട് പല വീടുകള്‍ പല യജമാനന്മാര് എത്രയെത്ര കരങ്ങളില്‍ അവള് ബന്ധസ്തയാക്കപ്പെട്ടു എന്ന് അവള്‍ക്കുതന്നെ ഓര്‍മയില്ലാതെയായി .ഇന്നവള്‍ക്ക് ഗര്‍ഭധാരണം നടക്കാതെയിരിക്കുവാനുള്ള വിദ്യ അറിയാം യജമാനന്മാര് അതിനവളെ പ്രാപ്തയാക്കിയിരുന്നു.<br />
<br />
അശ്വതി ദുര്‍ഗ്ഗയുടെ വാക്കുകള്‍ വിശ്വാസിക്കുവാനാവാതെ മിഴിച്ചിരുന്നു.ദുര്‍ഗ്ഗ അശ്വതിയുടെ കൈത്തലം നുകര്‍ന്ന് കരഞ്ഞുക്കൊണ്ട് പറഞ്ഞു.<br />
<br />
,, ഇങ്കെ നാന് നിമ്മിതിയായിരുക്ക് .അമ്മ എന്നെ ഇങ്കെ നിന്നും അണപ്പാതെങ്കെ.ഉങ്കള് എനക്ക് കടവുള്‍ മാതിരി ,,<br />
<br />
ദുര്‍ഗ്ഗ കരയുകയായിരുന്നു.അശ്വതി അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് പറഞ്ഞു.<br />
<br />
,, ഇല്ല കുട്ടി ഇനി മോളെ ഞാന്‍ എവിടേക്കും വിടില്ല ,,<br />
<br />
അടുത്ത ദിവസം മുതല്‍ പട്ടണത്തിലേക്ക് പോകുമ്പോള്‍ അശ്വതി ദുര്‍ഗ്ഗയേയും കുഞ്ഞിനേയും കൂടെ കൂട്ടി .ദുര്‍ഗ്ഗയേയും കുഞ്ഞിനേയും വീട്ടില്‍ തനിച്ചാക്കി പോകുവാന്‍ എന്തോ ഒരു ഭയം അവള്‍ക്ക് അനുഭവപ്പെട്ടു.ചുറ്റിലും കാമവെറിയുള്ള കഴുകന്മാര് ഇരയെ റാഞ്ചിക്കൊണ്ട് പോകുവാന്‍ വട്ടമിട്ടു പറക്കുന്നുണ്ട് . ഒരു ദിവസം ദുര്‍ഗ്ഗയുടെ മച്ചാന് വന്നപ്പോള്‍ അശ്വതിയുടെ കോപം പിടിച്ചുവെക്കാന്‍ അവള്‍ക്കായില്ല . അശ്വതി ആക്രോശിച്ചു .<br />
<br />
,, അമ്മേനേം പെങ്ങളേം തിരിച്ചറിയാത്ത കഴുവേറിയുടെ മോനെ ഇവിടെ നിന്നും കടന്നുപോടാ .പോയില്ലായെങ്കില്‍ ഞാന്‍ പോലീസിനെ വിളിച്ചു വരുത്തും .അവര്‍ വന്നാലുണ്ടല്ലോ പിന്നെ നീ പുറം ലോകം കാണില്ല.ജീവിതാവസാനംവരെ ജയിലില്‍ കിടക്കേണ്ടിവരും .നിന്നേയും പ്രതീക്ഷിച്ചുകൊണ്ട് നിന്റെ കുടുംബം കാത്തിരിക്കുന്നതുക്കൊണ്ട് ഞാനത് ചെയ്യുന്നില്ല. ദുര്‍ഗ്ഗയെ അന്വേഷിച്ചു ഇനി ഇയാള്‍ ഇവിടേയ്ക്ക് വരികയേ വേണ്ട ,,<br />
<br />
അശ്വതിയുടെ ശരീരമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു .വെളിച്ചപ്പാടിനെ പ്പോലെ ഉറഞ്ഞുതുള്ളുന്ന അശ്വതിയുടെ ഇങ്ങനെയുള്ള പെരുമാറ്റം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ ധൃതഗതിയില്‍ നടന്നകന്നു.കതകിനു മറവില്‍ നിന്നിരുന്ന ദുര്‍ഗ്ഗയുടെ സര്‍വ നിയന്ത്രണവും അവളില്‍ നിന്നും കൈവിട്ടുപ്പോയി .അവള് ഓടിച്ചെന്ന് അശ്വതിയെ വാരിപുണര്‍ന്നു . അശ്വതി സംരക്ഷണ കവചം അവള്‍ക്ക് ചുറ്റിലും തീര്‍ത്തത് പോലെ ദുര്‍ഗ്ഗയ്ക്ക് അനുഭവപ്പെട്ടു . ജീവിതത്തിലാദ്യമായി സുരക്ഷിതത്വം എന്താണെന്നവള് തിരിച്ചറിഞ്ഞു. മാസങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു.സുജിത് ഗള്‍ഫിലേക്ക് പോയിട്ട് രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ അയാള്‍ അവധിക്ക് വരുന്നു എന്ന് പറഞ്ഞു.അശ്വതി മതിമറന്ന് സന്തോഷിച്ചു.സുജിത്തിന്റെ പിറന്ന മണ്ണിലേക്കുള്ള വരവ് പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളുടെ തുടക്കം കുറിക്കലായിരുന്നു.<br />
ശുഭം<br />
<br /> rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br /><br /><br /><br /><br /><br /><br /><br />
<br />
<br />
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com17tag:blogger.com,1999:blog-261925465399990970.post-5320882929048298412015-11-29T21:44:00.001+03:002015-12-12T16:02:20.760+03:00ചെറുകഥ .അപസ്മൃതി<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzHgvjzvEwckJ4FVVWwNz41GL-EsPTXwxZnzFwb7NrjZCZrGhp_LINuKhVyy6c0oCduE4bDBWihg42e4dpHngh1NpLLQ0I65tz_PUoL-hg4aXqZE7oaFUoxZplaBYlAIxquuG443THKr0/s1600/12243144_1061743333857254_8215168675597794452_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzHgvjzvEwckJ4FVVWwNz41GL-EsPTXwxZnzFwb7NrjZCZrGhp_LINuKhVyy6c0oCduE4bDBWihg42e4dpHngh1NpLLQ0I65tz_PUoL-hg4aXqZE7oaFUoxZplaBYlAIxquuG443THKr0/s400/12243144_1061743333857254_8215168675597794452_n.jpg" width="382" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
വിനയചന്ദ്രന് വസ്ത്രം ഇസ്തിരിയിടുകയാണ്. അയാള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന പഴയകാല ക്ലോക്കിലേക്ക് നോക്കി നേരം എട്ടരയായിരിക്കുന്നു.ആ ക്ലോക്കില്‍ തലമുറകള്‍ സമയം നോക്കിയിട്ടുണ്ട് .അത്രയ്ക്ക് പഴക്കമുണ്ട് ആ ക്ലോക്കിന് .ക്ലോക്കില്‍ സമയം നോക്കുന്നവര്‍ക്ക് കാലക്രമേണ രൂപഭേദങ്ങള്‍ സംഭവിക്കുമ്പോള്‍ കൃത്യമായി നാഴികമണി മുഴക്കുന്ന ആ ക്ലോക്കിന് യാതൊരുവിധ മാറ്റങ്ങളും സംഭവിച്ചിട്ടില്ല .ആ ക്ലോക്കിന് സംസാരിക്കുവാന്‍ ആവുമായിരുന്നെകില്‍ അനേകം തലമുറകളുടെ നേര്‍ക്കാഴ്ചകളെകുറിച്ച് പറയുവാനുണ്ടാകുമായിരുന്നു.തന്റെ വസ്ത്രം ഇസ്തിരിയിട്ട് വൈദ്യുതി സ്വിച്ച് ഓഫാക്കി തിരിഞ്ഞപ്പോള്‍ അനിയത്തി വിജയലക്ഷ്മി അവളുടെ വസ്ത്രം അയാളുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.<br />
<br />
,,ഒന്‍പതുമണിയോടെ ഏട്ടന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യും. അപ്പോള്‍ത്തന്നെ ഞാന്‍ വന്നു ബൈക്കിന്റെ പുറകില്‍ കയറിയിരുന്നില്ലെങ്കില്‍ എന്റെ ഏട്ടന് കോപം വരുമല്ലോ .നേരം വൈകിയാല്‍ ഏട്ടന് എന്നെ വഴക്കുപറയുകയും ചെയ്യും.വഴക്ക് കേട്ട് കോളിജില്‍ പോയാല്‍ അന്നത്തെ എന്റെയൊരു ദിവസം പോക്കാ ... എന്റെ പൊന്നു ഏട്ടനല്ലേ...... ഞാന്‍ കുളിച്ച് വരുമ്പോഴേക്കും എന്റെ ഈ വസ്ത്രം ഇസ്തിരിയിട്ട് വയ്ക്കു ,,<br />
<br />
വിനയചന്ദ്രന് സഹോദരിയുടെ ചെവിയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .<br />
<br />
,,എടീ മടിച്ചി ....പെങ്ങമ്മാരുള്ള വിവാഹിതരാവാത്ത ആങ്ങളമാരുടെ വസ്ത്രം ഇസ്തിരിയിടെണ്ട ചുമതല പെങ്ങമ്മാര്‍ക്കുള്ളതാ .....എനിക്കുള്ള ഒരേയൊരു പെങ്ങള് ഭൂലോക മടിച്ചിയായല്ലോ ഭഗവാനെ ,,<br />
<br />
വിജയലക്ഷ്മി അല്പദൂരം പിന്നിട്ടപ്പോള്‍ തിരിഞ്ഞു നിന്ന് പറഞ്ഞു.<br />
<br />
,,ഏട്ടാ ...തിരക്കുകൂട്ടാതെ വസ്ത്രം നല്ല വൃത്തിയായി ഇസ്തിരിയിടണം .കോളേജില്‍ എനിക്ക് വിലസാനുള്ളതാ ,,<br />
<br />
അവള് പൊട്ടിച്ചിരിച്ചുക്കൊണ്ട് തിടുക്കത്തില്‍ അകത്തളത്തിലൂടെ നടന്നകന്നു.വിജയലക്ഷ്മി അങ്ങിനെയാണ് എപ്പോഴും വിനയചന്ദ്രനെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കും .അമ്മയുടെ സ്നേഹലാളനകള്‍ ലഭിക്കാതെ വളര്‍ന്ന സഹോദരിയുടെ കുസൃതികള്‍ അയാള്‍ക്ക് ഇഷ്ടമാണ്.ഈയടുത്ത കാലം വരെ അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് അലമാരയില്‍ മടക്കിവെച്ചിരുന്നത് അദ്ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച അവരുടെ അച്ഛന് വാസുദേവനായിരുന്നു.അമ്മയുടെ കര്‍ത്തവ്യങ്ങള്‍ എല്ലാംതന്നെ മക്കള്‍ക്കായി അച്ഛന് നിര്‍വഹിക്കുമായിരുന്നു.വിനയചന്ദ്രന് ജനിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ചികിത്സയുടെ പരിണിതഫലമായി പിറവിയെടുത്തതാണ് വിജയലക്ഷ്മി .ഇനിയൊരു ഗര്‍ഭധാരണം ഉണ്ടായാല്‍ പ്രസവാനന്തരം ജീവനു തന്നെ ഭീഷണിയാണ് എന്ന ഡോക്ടറുടെ വാക്കുകള്‍ അമ്മ ചെവിക്കൊണ്ടില്ല .വൈദ്യശാസ്ത്രം പിഴച്ചില്ല .പ്രസവത്തില്‍ അമ്മയുടെ ജീവന് പൊലിഞ്ഞു .അമ്മയുടെ വിയോഗത്തിന് ശേഷം അമ്മയുടെ മാതാവ് വാസുദേവന്റെ വീട്ടിലേക്ക് താമസമാക്കി .ആയിടെ പ്രസവിച്ച അകന്ന ബന്ധത്തിലുള്ള സ്ത്രീയുടെ അമ്മിഞ്ഞപ്പാല് കുടിച്ചാണ് വിജയലക്ഷ്മി വളര്‍ന്നത്.പുനര്‍ വിവാഹത്തിന് വാസുദേവനെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചുവെങ്കിലും അയാള്‍ പുനര്‍ വിവാഹത്തിന് സമ്മതിച്ചില്ല .<br />
<div>
<br />
വാസുദേവന്‍ അദ്ധ്യാപന വൃത്തി ചെയ്തിരുന്ന വിദ്യാലയത്തില്‍ തന്നെയാണ് മക്കളും പഠിച്ചിരുന്നത് .വാസുദേവന്‍ ആ ഗ്രാമത്തിലെ സഹതാപ കഥാപാത്രമായിരുന്നു. വിജയലക്ഷ്മിയുടെ പതിനൊന്നാം വയസ്സില്‍ അമ്മാമ്മ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് ഇഹലോകവാസം വെടിഞ്ഞതില്‍പ്പിന്നെ മക്കളുടെ എല്ലാമെല്ലാം അച്ഛനായിരുന്നു.വിനയചന്ദ്രനിപ്പോള്‍ അദ്ധ്യാപകനാണ്. സഹോദരിയെ കോളേജിലാക്കിയത്തിനു ശേഷമാണ് അയാള്‍ വിദ്യാലയത്തിലേക്ക് പോകുന്നത് .വിജയലക്ഷ്മിയുടെ പഠനം നേരത്തെ കഴിയുമെങ്കിലും അവള് സഹോദരന് വരുന്നത് വരെ കോളേജില്‍ തന്നെയിരിക്കും.ഈയിടെയായി അച്ഛന് മറവിയാണ് ഒന്നും ഓര്‍മ്മയില്‍ നില്‍ക്കില്ല .ഭക്ഷണം പാചകം ചെയ്തിരുന്നത് പോലും അച്ഛന് മറന്നിരിക്കുന്നു.ഇപ്പോള്‍ അച്ഛന് ചെയ്തിരുന്ന വീട്ടിലെ ജോലികളൊക്കെ വിനയചന്ദ്രനാണ് ചെയ്യുന്നത് .വിജയലക്ഷ്മി അയാളെ സഹായിക്കും .<br />
<br />
വിജയലക്ഷ്മി കുളികഴിഞ്ഞ് വന്നപ്പോഴേക്കും വസ്ത്രം ഇസ്തിരിയിട്ട് പ്രഭാതഭക്ഷണം തീന്മേശയില് വിനയചന്ദ്രന് വിളമ്പി വെച്ചിരുന്നു.പ്രഭാതഭക്ഷണം മൂന്നുപേരും കൂടി കഴിച്ചതിനു ശേഷം വിനയചന്ദ്രന് തിടുക്കത്തില്‍ വസ്ത്രം ധരിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും വിജയലക്ഷ്മി ഓടിവന്ന് ബൈക്കിന്റെ പുറകില്‍ കയറിയിരുന്നു. പൂമുഖത്ത് ചാരുകസേരയില്‍ പത്രവുമായി ഇരുന്നിരുന്ന വാസുദേവന്‍ മകനോട് ചോദിച്ചു .<br />
<br />
,, എന്റെ കണ്ണട എവിടെയാണ്. ഈ പത്രം വായിക്കുവാനായിട്ട് ഞാന്‍ ആ കണ്ണട കുറേനേരമായി തിരയുന്നു,,<br />
<br />
വിനയചന്ദ്രന് അച്ഛനെ നോക്കിയപ്പോള്‍ അച്ഛന്റെ പോക്കറ്റില്‍ കണ്ണടയിരിക്കുന്നത് അയാള്‍ കണ്ടു .അയാള്‍ പറഞ്ഞു .<br />
<br />
,, അച്ഛന്റെ പോക്കറ്റില്‍ തന്നെയുണ്ട് അച്ഛന് അന്യേഷിക്കുന്ന കണ്ണട .അച്ഛാ ....ഞങ്ങള്‍ തിരികെ വരുന്നത് വരെ പുറത്തേക്കൊന്നും പോയേക്കല്ലേ ,,<br />
<br />
വാസുദേവന്‍ പോക്കറ്റില്‍ തപ്പിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടിക്കൊണ്ട് കണ്ണട ധരിച്ച് പത്രവായനയില്‍ മുഴുകി.ദിനരാത്രങ്ങള്‍ വിടവാങ്ങുംതോറും വാസുദേവന്റെ മറവി കൂടിക്കൂടി വന്നു .വിനയചന്ദ്രന് അച്ഛനെ ആശുപത്രിയില്‍ക്കൊണ്ടുപോയി ഡോക്ടറെ കാണിച്ചു .നീണ്ട പരിശോധനയ്ക്കൊടുവില്‍ ഡോക്ടര്‍ വിനയച്ചന്ദ്രനോട് പറഞ്ഞു.<br />
<br />
അച്ഛനെ വരാന്തയിലെ ഇരിപ്പിടത്തില്‍ ഇരുത്തിയിട്ട് താങ്കള്‍ ഇങ്ങോട്ട് വരൂ .ഇയാളോട് മാത്രമായി എനിക്ക് അല്പം സംസാരിക്കുവാനുണ്ട് ,,<br />
<br />
വിനയചന്ദ്രന് ആകപ്പാടെ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു .ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് പോലെ .തൊണ്ട വറ്റിവരണ്ടതുപോലെ .അയാള്‍ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ തൂവാലയെടുത്ത് തുടച്ചുക്കൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് കയറിച്ചെന്നു.ഡോക്ടര്‍ കൈ സോപ്പിട്ട് കഴുകിതുടച്ച് ഇരിപ്പിടത്തില്‍ ഇരിക്കുന്നതോട് കൂടി വിനയചന്ദ്രനോട് ഇരിക്കുവാനായി ആംഗ്യം കാട്ടി ഡോക്ടര്‍ പറഞ്ഞു . <br />
<br />
,, താങ്കളുടെ അച്ഛന് ഓര്‍മയെ മായ്ച്ചു കളയുന്ന ‘അള്‍ഷിമേഴ്സ് രോഗത്തിന്റെ തുടക്കമാണ് .സ്ഥിരമായ മറവിയിലേക്ക് മനുഷ്യ തലച്ചോറിനെ കുട്ടി കൊണ്ട് പോകുന്ന അപൂർവ്വ രോഗങ്ങളിൽ ഒന്നാണ് അൾഷിമേഴ്സ് . ഓര്മ നഷ്ടപ്പെട്ട് മറവിക്കും മരണത്തിനുമിടയില്‍ കഴിയുന്നത് രണ്ടു ലക്ഷം കേരളീയരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ അള്‍ഷിമേഴ്സ് ഡീസീസ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ലോകത്ത് നാല്പ്പത്തിഏഴ് ദശലക്ഷം പേര്‍ക്കാണ് അള്‍ഷിമേഴ്സ് പിടിപെട്ടിരിക്കുന്നത്.ഞാന്‍ മരുന്നുകള്‍ കുറിച്ചുതരാം രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തിനേടുവാനായുള്ള മരുന്നുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം .അച്ഛന്റെ കൂടെ എപ്പോഴും ഒരാള്‍ ഉണ്ടാകണം .കാലക്രമേണ ഓര്‍മ്മ എന്നത് അദ്ദേഹത്തിന് അന്യമാകും ,,</div>
<div>
<br /></div>
<div>
ഡോക്ടറുടെ ഉപദേശങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു .മരുന്നിനുള്ള കുറിപ്പ് ഡോക്ടര്‍ നല്കിയപ്പോള് വിനയചന്ദ്രന് പുറത്തിറങ്ങി അച്ഛനെ ഇരുത്തിയിരുന്ന ഇടത്തേക്ക് നോക്കിയപ്പോള്‍ ഇരിപ്പിടത്തില്‍ അച്ഛനെ കണ്ടില്ല.വരാന്തയിലുടനീളം അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും അച്ഛനെ കാണുവാനായില്ല .അച്ഛന് എവിടെപ്പോയി എന്ന ആശങ്കയില്‍ അയാള്‍ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ വാഹനങ്ങളുടെ കൂട്ട ഹോണ്‍ മുഴക്കവും ,നടുറോഡില്‍ ആള്‍ക്കൂട്ടവും കണ്ടു . വിനയചന്ദ്രന് ആള്‍ക്കൂട്ടത്തിലേക്ക് ധൃതിയില്‍ നടന്നു .അവിടെ അച്ഛന് ഒരു ബസിനു മുമ്പില്‍ മാറാതെ നില്ക്കുന്നു.അച്ഛന് ബസിനുള്ളിലേക്ക് നോക്കി ,, എന്റെ മോന്..... എന്റെ മോന് ...,,എന്നുരുവിടുന്നുണ്ടായിരുന്നു .വാസുദേവന്‍ വിനയചന്ദ്രനെ കണ്ടപ്പോള്‍ അച്ഛന്റെ ഓര്‍മ്മകളില്‍ നിന്നും വിനയചന്ദ്രന് അപ്രത്യക്ഷമായിട്ടുണ്ടായിരുന്നില്ല.വാസുദേവന്‍ മകനെ തിരിച്ചറിഞ്ഞു വാസുദേവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .വിനയചന്ദ്രന് അച്ഛന്റെ കൈപിടിച്ചു റോഡിന്റെ ഓരത്തേക്ക് നടക്കുമ്പോള്‍ ബസ്സിലെ ഡ്രൈവര്‍ വിനയചന്ദ്രനോടായി പറഞ്ഞു .</div>
<div>
<br /></div>
<div>
,, തലയ്ക്ക് വെളിവില്ലത്തവരെ ഇങ്ങിനെ പുറത്തേക്ക് വിട്ടാലെങ്ങനയാ ശെരിയാവുക .മനുഷ്യരെ ബുദ്ധിമുട്ടിക്കുവാനായിട്ട് ഇറങ്ങിക്കോളും ഇങ്ങിനെയോരോന്ന്.നേരം വൈകി മരണപ്പാച്ചില്‍ പായുമ്പോള്‍ ഇങ്ങിനെയോരോ കുരിശുകള്‍ വന്ന് മുമ്പില്‍പ്പെടും ,,<br />
<br />
ഡ്രൈവര്‍ പിറുപിറുത്ത് വാഹനമോടിച്ച്പ്പോയി .പുറകിലെ വാഹനത്തിലുള്ളവരുടെ മുഖങ്ങളില്‍ വഴിയിലെ തടസ്സം മാറിക്കിട്ടിയാതിന്റെ ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു .വിനയചന്ദ്രന് അച്ഛന്റെ അവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ സങ്കടം അസഹനീയമായി തോന്നി.അടുത്തകാലം വരെ അച്ഛനെ ബൈക്കിന്റെ പുറകില്‍ ഇരുത്തിയാണ് യാത്രകള്‍ ചെയ്തിരുന്നത് ഇപ്പോള്‍ വിനയചന്ദ്രന് അങ്ങിനെ യാത്രചെയ്യുവാന്‍ ധൈര്യം ഇല്ലാതെയായി .ആശുപത്രിയുടെ മുന്‍വശത്തുള്ള ഓട്ടോറിക്ഷ സ്റ്റാണ്ടിലെ ഓട്ടോറിക്ഷയില്‍ കയറി അച്ഛനും മകനും വീട്ടിലേക്ക് യാത്രതിരിച്ചു.റോഡിന്റെ ഇരുവശങ്ങളിലുള്ള വൃക്ഷങ്ങളും ഓട്ടോറിക്ഷയ്ക്കൊപ്പം സഞ്ചരിക്കുന്നതുപോലെ വിനയചന്ദ്രന് തോന്നി.<br />
<br />
ദിനരാത്രങ്ങള്‍ കൊഴിഞ്ഞുപോകുംതോറും വാസുദേവന്റെ ഓര്‍മ്മകള്‍ മാഞ്ഞുപോയിക്കൊണ്ടിരുന്നു .വാസുദേവന്റെ മനസ്സ് കുഞ്ഞുങ്ങളുടെതുപ്പോലെയായി .ഇപ്പോള്‍ കൊഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് യാതൊന്നും അയാളുടെ ഓര്‍മ്മകളില്‍ അവശേഷിക്കുന്നില്ല. സ്വന്തം മക്കളെ ക്കുറിച്ചുള്ള ഓര്‍മ്മകളും അയാളുടെ ഓര്‍മ്മച്ചെപ്പില്‍ നിന്നും അന്യമായിരിക്കുന്നു.വാസുദേവന്‍ മാഷ് ഗ്രാമത്തിലെ മാതൃകാ പുരുഷനായിരുന്നുന്നു.യാതൊരു ദുശീലങ്ങളും അയാള്‍ക്കുണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ വാസുദേവന്‍ മാഷിന്റെ ഇന്നേയുടെ അവസ്ഥയെക്കുറിച്ചോര്‍ത്ത് ഗ്രമാവാസികള്‍ ഒന്നടങ്കം സങ്കടപ്പെട്ടു.<br />
<br />
വാസുദേവന്‍ മലമൂത്രവിസര്‍ജ്ജനം കുഞ്ഞുങ്ങളുേടത്പോലെയായി .വിനയചന്ദ്രന് അദ്ധ്യാപനത്തില്‍ നീണ്ട അവധിയെടുത്ത് അച്ഛനെ ശുശ്രൂഷിക്കുവാന്‍ നിന്നപ്പോള്‍ .ബന്ധുക്കളുടെ നിര്‍ബന്ധം മൂലം അച്ഛനെ ശുശ്രൂഷിക്കാന്‍ ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കുവാന്‍ തീരുമാനിച്ചു .അതിനായി പട്ടണത്തിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ അടുത്ത ദിവസ്സം ഹോം നഴ്സ് വീട്ടില്‍ എത്തുമെന്ന് അവര്‍ ഉറപ്പുനല്‍കി.<br />
<br />
അടുത്തപ്രഭാതത്തില്‍ പതിവിലും നേരത്തെ വിനയചന്ദ്രന് ഉറക്കമുണര്‍ന്നു.പുലര്‍ച്ചെ അരമണിക്കൂര്‍ ഓടാന്‍ പോകുന്ന പതിവയാള്‍ക്കുണ്ട്.ഡിസംബര്‍ മാസത്തെ ഇത്തവണത്തെ തണുപ്പിന് നല്ല കാഠിന്യം അയാള്‍ക്കനുഭവപ്പെട്ടു.റോഡില്‍ ക്ഷേത്രക്കുളത്തിലെ കുളിയും പ്രാര്‍ഥനയും കഴിഞ്ഞു മടങ്ങുന്ന അയ്യപ്പഭക്തരുടെ തിരക്കുണ്ടായിരുന്നു. വ്യായാമവും കുളിയും കഴിഞ്ഞ് അടുക്കളയില്‍ കയറി തിടുക്കത്തില്‍ വിജയലക്ഷ്മിക്ക് കൊണ്ടുപോകാനുള്ള ഭക്ഷണവും, പ്രാതലും ഒരുക്കുമ്പോള്‍ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടു .പുലര്‍ച്ചെ തന്നെ ആരാണാവോ ? എന്ന ചിന്തയോടെ അയാള്‍ വിജയലക്ഷ്മിയോടായി പറഞ്ഞു .</div>
<div>
<br />
,,ലക്ഷ്മി ആരോ കോളിംഗ് ബെല്ലടിക്കുന്നു . ആരാണെന്ന് നോക്കൂ ....ഇനിയും നീ ഉറക്കമുണര്‍ന്നില്ലേ ? ,,</div>
<div>
<br />
കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടുക്കൊണ്ടാണ് വിജയലക്ഷ്മി ഉറക്കമുണര്‍ന്നത്.ഉറക്കച്ചടവിന്റെ ആലസ്യത്തോടെ വിജയലക്ഷ്മി പോയി പൂമുഖത്തെ കതക് തുറന്നു നോക്കി .ഒരു സ്ത്രീയും കൂടെ ഒരു കുഞ്ഞും വിജയലക്ഷ്മി അടുക്കളയിലേക്കോടി ഏട്ടനോട് പറഞ്ഞു .<br />
<br />
,,അവിടെ ഒരു സ്ത്രീയും കുഞ്ഞും നിക്കുന്നു. ,,</div>
<div>
<br />
വിനയചന്ദ്രന് ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു.<br />
<br />
,, ഇന്ന് ഹോം നഴ്സ് വരും എന്ന് പറഞ്ഞിരുന്നു.വന്നിരിക്കുന്നത് ഹോം നാഴ്സായിരിക്കും,,</div>
<div>
<br />
വിജയലക്ഷ്മി ശങ്കയോടെ പറഞ്ഞു.<br />
<br />
,, അപ്പോള്‍ ആ സ്ത്രീയുടെ കൂടെയുള്ള കുഞ്ഞോ ?,,</div>
<div>
<br />
വിനയചന്ദ്രന് പുറത്തുപോയി നോക്കിയപ്പോള്‍ വെള്ള സാരിയും കറുപ്പ് ബ്ലൌസും ധരിച്ച ഇരുപത്തിയഞ്ചു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും നാല് വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു പെണ്‍കുഞ്ഞും .ആരാണെന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ നോക്കുന്ന വിനയചന്ദ്രനോട് സ്ത്രീ പറഞ്ഞു .<br />
<br />
,,എന്റെ പേര് ആലീസ്. ഇവിടെ ഒരു ഹോം നഴ്സിനെ വേണമെന്ന് ഏജന്‍സിയില്‍ പറഞ്ഞിരുന്നില്ലേ ? ,,</div>
<div>
<br />
വിനയചന്ദ്രന് തലയാട്ടിക്കൊണ്ട് കുഞ്ഞിനെ നോക്കിയപ്പോള്‍ ആലീസ് തുടര്‍ന്നു<br />
<br />
,, എന്റെ മോളാ.... ഇവളെ ഏല്പിച്ചു പോരാന്‍ എനിക്ക് ബന്ധുക്കള്‍ ആരുമില്ല .അച്ഛനെ ശുശ്രൂഷിക്കുവാനല്ലേ ഇവിടെ ഹോം നഴ്സിനെ ആവശ്യം .ഞാന്‍ ഈ വീട്ടിലെ എല്ലാ ജോലികളും ചെയ്തോളാം..... ദയവുചെയ്ത് എന്റെ മോളെക്കൂടി ഇവിടെ താമസിക്കുവാന്‍ അനുവദിക്കണം ,,<br />
<br />
ദയനീയമായ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ പൊടിയുന്നത് പോലെ വിനയചന്ദ്രന് തോന്നി .അലീസിനേയും കുഞ്ഞിനേയും അവര്‍ സ്വീകരിച്ചു .ആലീസ് നേരെ അച്ഛന്റെ കിടപ്പുമുറിയിലേക്കാണ്പോയത് .ആലീസ് അവളുടെ ബാഗ് അവിടെ വെച്ച് അല്പനേരം ഉറങ്ങിക്കിടക്കുന്ന വാസുദേവനെ നോക്കിനിന്നു .പിന്നെ തിടുക്കത്തില്‍ അടുക്കളയിലേക്ക് ചെന്ന് വിനയചന്ദ്രനോട് പറഞ്ഞു .<br />
<br />
,, സര് ഇന്നുമുതല്‍ വിദ്യാലയത്തിലേക്ക് പൊയ്ക്കോളൂ .ഇന്നത്തെ അദ്ധ്യാപനം മുടക്കേണ്ടാ എന്ന് കരുതിയാണ് ഞാന്‍ നേരത്തെ തന്നെ ഇവിടേയ്ക്ക് പോന്നത് ഏജന്‍സിയില്‍ നിന്നും ഇവിടത്തെ അവസ്ഥയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു.ഭക്ഷണം ഞാന്‍ പാചകം ചെയ്തോളാം. സര് പോകുവാന്‍ തയ്യാറായിക്കോളൂ ,,<br />
<br />
വിനയചന്ദ്രന് അടുക്കളയില്‍ നിന്നും പുറത്തിറങ്ങി .അയാള്‍ അല്പനേരം പത്രം വായിച്ചിരുന്നു.പിന്നെ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു വന്നപ്പോഴേക്കും തീന്മേശയില് പ്രാതല്‍ തയ്യാറായിരുന്നു.അച്ഛന്റെ കിടപ്പുമുറിയില്‍ പോയി നോക്കിയപ്പോള്‍ ആലീസ് അച്ഛനെ ബാത്രൂമില്‍ പല്ല് തെയ്ക്കാന്‍ സഹായിക്കുകയാണ് .അയാള്‍ക്ക് ആ രംഗം കണ്ടപ്പോള്‍ മനസ്സിന് വല്ലാതെ ആശ്വാസം തോന്നി .ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആലീസും കുഞ്ഞും ആ വീട്ടിലെ പ്രിയങ്കരികളായിമാറി .ഒരു അവധിദിനം എല്ലാവരും പൂമുഖത്തിരിക്കുമ്പോള് വിജയലക്ഷ്മി അലീസിനിനോട് ചോദിച്ചു .<br />
<br />
,, ചേച്ചി ഇത്ര ദിവസ്സമായിട്ടും ചേച്ചിയുടെ കുടുംബത്തെകുറിച്ച് ഞങ്ങളോട് ഒന്നും പറഞ്ഞില്ല .മോളുടെ പപ്പ എവിടെയാണ് ?,,<br />
<br />
ആലീസിന്റെ മുഖഭാവം പൊടുന്നനെ കാര്‍മേഘം ഇരുണ്ടാതുപോലെയായി .വിജയലക്ഷ്മിയുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള ആലീസിന്റെ ശ്രമം പരാജയപ്പെട്ടു .ആലീസ് അവളുടെ കഥ പറഞ്ഞു.<br />
<br />
കോട്ടയം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ മത വിശ്വാസിയായ ചര്‍ച്ചിലെ കുശിനിക്കാരന് ജോണ്‍സന്റെ മൂന്ന് പെണ്മക്കളില് രണ്ടാമത്തവളായിരുന്നു ആലീസ് .ബംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ പഠനത്തിനിടയ്ക്കാണ് കോളേജിലെ തന്നെ ഡ്രൈവറായ കാസര്‍ഗോഡ് സ്വദേശി ബാബുവിനെ പരിചയപ്പെടുന്നത് .സുമുഖനായ അയാളുടെ നിരന്തരമായ പ്രാണായാഭ്യാര്‍ത്ഥനയില്‍ ആലീസിന്റെ മനസ്സലിഞ്ഞു . പ്രണയം അതുവരെ അറിയാത്ത മാസ്മരികമായ അനുഭൂതിയിലെക്കവളെ കൂട്ടിക്കൊണ്ടുപോയി .പ്രണയിച്ച പുരുഷനാല്‍ തന്റെ ന്യകാത്വം നഷ്ടമായപ്പോള്‍ അവള് വിഷമിച്ചില്ല .ആത്മാര്‍ഥമായി തന്നെ പ്രണയിക്കുന്ന തന്റെ പ്രിയതമന് ജീവിതാവസാനം വരെ തന്നോടൊപ്പമുണ്ടാകുമെന്ന കണക്കുക്കൂട്ടല്‍ പിഴച്ചത് താന്‍ പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ പ്രിയതമന് വിവാഹിതനും രണ്ടുമക്കളുടെ പിതാവുമാണെന്നറിഞ്ഞ ആ നിമിഷത്തിലായിരുന്നു.ഒരു ദിവസ്സം ആദ്യഭാര്യയും മക്കളും നേരില്‍ വന്നു വിളിച്ചപ്പോള്‍ ഒരു ഭീരുവിനെപ്പോലെ യാത്രപോലും പറയാതെ അയാള്‍ അവരുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ഉദരത്തില്‍ ജീവന്റെ പുതിയ നാമ്പ് തളിരിടുന്നതവള്‍ അറിഞ്ഞിരുന്നില്ല.അവിഹിത ബന്ധത്തില്‍ ഗര്‍ഭംധരിച്ച പെണ്‍കുട്ടിയെ കോളേജില്‍ നിന്നും പുറത്താക്കി .അഭയംതേടി സ്വന്തം വീട്ടിലേക്ക് കയറിച്ചെന്ന അവളുടെ അപ്പന് കുടുംബത്തിന്റെ മാനംകെടുത്തിയ പിഴച്ച മകളെ സ്വീകരിക്കുവാനുള്ള സന്മനസ്സുണ്ടായില്ല.ജീവിതം എന്നേക്കുമായി അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ അവളുടെ മനസ്സിനെ ജീവിക്കുവാന്‍ പ്രേരണ നല്‍കിയത് ഉദരത്തില്‍ നാമ്പിട്ട പുതുജീവനായിരുന്നു. പെരുവഴിയില്‍ തനിച്ചായ ആലീസിന് സ്ത്രീ അഭയകേന്ദ്രം സഹായഹസ്തം നീട്ടി .പിന്നീടുള്ള ആലീസിന്റെ ജീവിതം ഉദരത്തില്‍ നാമ്പിട്ട പുതുജീവന്‍ വേണ്ടിയായിരുന്നു.<br />
<br />
ആലീസ് തന്റെ കഥ പറയുമ്പോള്‍ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര് ധാരയായി ഒഴുകുന്നുണ്ടായിരുന്നു.വാസുദേവനെ ആലീസ് തന്റെ പിതാവിനെപ്പോലെ ശുശ്രൂഷിച്ചു.അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ആലീസിന്റെ മകളെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ വിനയചന്ദ്രന് ചേര്‍ത്തു.വിനയചന്ദ്രന് കുഞ്ഞിനോട് വളരെയധികം അടുത്തു.വിദ്യാലയത്തില്‍ നിന്നും വന്നാല്‍ വിനയചന്ദ്രന് കുഞ്ഞിനെ പഠിപ്പിക്കുകയും അവളുമായി കളിക്കുകയും ചെയ്യും . അവരുടെ ജീവിതത്തില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി .വിജയലക്ഷ്മി വിവാഹിതയായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക്പോയി .അടുത്തവര്‍ഷം വാസുദേവന്‍ മാഷ് ഓര്‍മ്മയായി .വിദേശത്ത് നിന്നും വിജയലക്ഷ്മിയും ഭര്‍ത്താവും എത്തിയപ്പോള്‍ വാസുദേവന്‍ മാഷിന്റെ ശവദാഹം നടന്നു. വാസുദേവന്‍ മാഷിന്റെ പതിനാറടിയന്തിരം കഴിഞ്ഞതിന്റെ അടുത്ത ദിവസ്സം ഒരു ഞായറാഴ്ചയായിരുന്നു .വിനയചന്ദ്രന് കണ്ണാടിയില്‍ തന്റെ രൂപം ആകമാനം വീക്ഷിച്ചു .തലമുടിയില്‍ ഒന്നുരണ്ടു മുടി നരച്ചിരിക്കുന്നത് അയാളുടെ കണ്ണില്‍പ്പെട്ടു .ജീവിതത്തില്‍ തനിച്ചായത്പ്പോലെയുള്ള തോന്നല്‍ അയാളുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട് .വിജയലക്ഷ്മിയും ഭര്‍ത്താവും രാവിലെ തന്നെ വിദേശത്തേക്ക്പോയി . ഊണ് കഴിഞ്ഞ് വിനയചന്ദ്രന് അച്ഛന്റെ ചാരുകസേരയില്‍ കിടന്നപ്പോള്‍ അറിയാതെ ഒന്ന് മയങ്ങിപ്പോയി .,,സര് ,,എന്ന വിളി കേട്ടപ്പോള്‍ അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു.ആലീസ് വരുമ്പോള്‍ കൊണ്ടുവന്ന ബാഗ് തോളിലിട്ട് മകളുടെ കൈ പിടിച്ചു നില്ക്കുന്നു.അയാള്‍ ആശ്ചര്യത്തോടെ ചോദിച്ചു .<br />
<br />
,, ഇതെന്താ ബാഗും തോളിലിട്ട് നിക്കുന്നത്.മോള് പുതിയ വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ .,,<br />
<br />
ആലീസ് അയാളുടെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി പറഞ്ഞു .<br />
<br />
,, ഞങ്ങള്‍ യാത്രയാവുകയാണ് ഇനി ഞങ്ങള്‍ ഇവിടെ താമസിക്കുന്നതില്‍ അര്‍ത്ഥമില്ല .ശുശ്രൂഷിക്കുവാന്‍ വന്നയാള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ലല്ലോ,,<br />
<br />
വിനയചന്ദ്രന് അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .അയാള്‍ക്ക് പൊടുന്നനെ വന്ന ദേഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് പറഞ്ഞു .<br />
<br />
,, ആരാ ഇപ്പോള്‍ ഇവിടെ നിന്നും പോകുവാന്‍ പറഞ്ഞത് .ശമ്പളം കൃത്യമായി എല്ലാ മാസം ഒന്നാംതിയ്യതി തന്നെ ആലീസിന്റെ പേരില്‍ ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ടല്ലോ .മോള്‍ക്ക് വേണ്ടിയല്ലെ ആലീസ് ഇപ്പോള്‍ ജീവിക്കുന്നത്. അവളുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണോ .അല്ലെങ്കില്‍ത്തന്നെ എവിടേക്കാണ് ഈ പോകുന്നത് ,,<br />
<br />
വിനയചന്ദ്രന് ഇരു കൈത്തലങ്ങളും കൂട്ടി തിരുമ്മിക്കൊണ്ടിരുന്നു.ഭയത്തോടെ ആലീസ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .<br />
<br />
,, ഏജന്‍സിയില്‍ പോയാല്‍ അവര്‍ പുതിയ ഒരിടത്തേക്ക് അയക്കും .ഞങ്ങള്‍ ഇവിടെ ഇനിയും താമസ്സമാക്കിയാല്‍ സറിനാണ് ചീത്തപ്പേര് കേള്‍ക്കേണ്ടി വരിക .സമൂഹത്തെ ഭയക്കണം . എത്രയുംവേഗം സര് വിവാഹിതനാവണം ഭാര്യയുമായി സന്തോഷത്തോടെ ജീവിക്കണം .ഞങ്ങള്‍ക്ക് പോകണം മറിച്ചൊന്നും പറയരുത്,,<br />
<br />
അയാളുടെ കോപത്തെ അയാള്‍ക്ക് നിയന്ത്രിക്കുവാനായില്ല .അയാള്‍ ആക്രോശിച്ചു .<br />
<br />
,, അകത്തേക്ക് കയറിപ്പോ ..സമൂഹത്തെ ഭയക്കണം പോലും.എന്നെ ഇവിടെ തനിച്ചാക്കി പോവുകയാണത്രേ ....ഇങ്ങിനെ പറയുവാന്‍ എങ്ങിനെ കഴിയുന്നു. കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചിട്ട് ഇപ്പൊ ഞാന്‍ ആരും അല്ലാണ്ടായി. ഈ കുഞ്ഞിനെ പിരിഞ്ഞിരിക്കുവാന്‍ എന്നെക്കൊണ്ടാവില്ല .ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നും എന്നെ വിമുക്തനാക്കുന്നത് ഈ മോളാണ് എന്റെ ഈ പൊന്നുമോള് ,,</div>
<div>
<br />
അപ്പോള്‍ വിനയചന്ദ്രന്റെ സ്വരം ഇടറിയിരുന്നു . ആലീസിന്റെ കുഞ്ഞ് കരഞ്ഞുക്കൊണ്ട് അയാളുടെ മടിയില്‍ കയറിയിരുന്നു.അയാള്‍ അവളെ തന്റെ മാറോട് ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ചു . അയാളുടെ സ്നേഹപ്രകടനങ്ങളും വാക്കുകളും കേട്ട് ആലീസ് അന്ധാളിച്ചു നിന്നു .<br />
ശുഭം<br />
<br />
rasheedthozhiyoor@gmail.com <br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br /></div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com17tag:blogger.com,1999:blog-261925465399990970.post-57497382892814268862015-11-20T20:50:00.002+03:002015-11-21T18:59:11.062+03:00മിനിക്കഥ .ജിഹാദികള്‍ <div dir="ltr" style="text-align: left;" trbidi="on">
<br />
അവര്‍ ആ യുവാവിന് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുന്ന സുഖ ജീവിതത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.<br />
<div>
<br />
,,സ്വര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത് സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയും കൊണ്ടാണ് . അവയ്ക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കു ന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാ ണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാ സിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായി രിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവനം ഒരിക്കലും നശി ക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.പരിശുദ്ധരായ ഇണകളെ ലഭിക്കും .അവര്‍ യുവാവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭ്യമാവുന്നത് പറഞ്ഞുകൊണ്ടേയിരുന്നു .യുവാവിന് സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ തിടുക്കമായി .<br />
<br />
യുവാവ് ചോദിച്ചു .<br />
<br />
,, നിങ്ങള്‍ക്ക് എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവുമോ ?,,<br />
<br />
കൂട്ടത്തിലൊരാള്‍ പറഞ്ഞു .<br />
<br />
ഞങ്ങള്‍ക്ക് നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവും .ഞങ്ങള്‍ ഒരുപാടുപേരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിട്ടുണ്ട് ,,<br />
<br />
പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ എന്നവര്‍ പറഞ്ഞപ്പോള്‍ യുവാവ് ചോദിച്ചു.<br />
<br />
,, എന്താണ് ആ മാര്‍ഗം ?,,<br />
<br />
അവരിലൊരാള്‍ പറഞ്ഞു<br />
<br />
,,ജിഹാദിയാവണം . ജിഹാദിയായാല്‍ ആ നിമിഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തുവാനാവും ,,<br />
<br />
യുവാവ് പൊടുന്നനെ പറഞ്ഞു .<br />
<br />
,, എനിക്ക് സ്വര്‍ഗ്ഗത്തില്‍ എത്രയുംവേഗം എത്തിപ്പെടണം .അവിടെയാണ് യഥാര്‍ത്ഥ ജീവിതം. ഒരു തൊഴിലിനും പോകേണ്ടതില്ല .സുഖമായി ജീവിതം ആനന്ദിച്ചു ജീവിക്കാം ,,<br />
<br />
അവരിലൊരാള്‍ പറഞ്ഞു .<br />
<br />
,, താങ്കളുടെ കൂടെ കൂട്ടിന് നൂറുകണക്കിന് ആളുകളേയും സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കാം ,,<br />
<br />
യുവാവ് തലയാട്ടി .അവിടെ കൂടിനിന്നവരുടെ മുഖങ്ങളില്‍ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിഴലിച്ചു. അവര്‍ ഒരു ലോഹനിർമിതമായ ശരീരാവരണം യുവാവിനെ അണിയിച്ചു .അവര്‍ താവളത്തില്‍ നിന്നും നടന്നു . യുവാവ് അവരുടെ കൂടെ യാത്രയായി .അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയത് ജനസാന്ദ്രതയുള്ള ഇടത്തേക്കാണ് .അവിടെ ഒരു ആഘോഷം നടക്കുകയാണ് കുഞ്ഞുങ്ങളും ,സ്ത്രീകളും ,പുരുഷന്മാരും തിങ്ങിനിറഞ്ഞ ഇടത്ത് പോയി നില്കുവാന് അവര്‍ യുവാവിനോട് പറഞ്ഞു .യുവാവ് തലയാട്ടിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ ജനമധ്യത്തില്‍ പോയിനിന്നു .യുവാവിനെ വാഹനത്തില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ ദൂരെയുള്ള വാഹനത്തിലിരുന്ന് അല്ലാഹു അക്ബര്‍ എന്നുരുവിട്ട് റിമോട്ടിലെ ചുമന്ന ബട്ടണില്‍ വിരലമര്‍ത്തി .ജനമധ്യത്തിലപ്പോള്‍ ഉഗ്രസ്ഫോടനമുണ്ടായി .മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി .അവിടമാകെ രോദനങ്ങളുടെ അലയൊലികള്‍ മാത്രം .യുവാവിനെ കൊണ്ടുവന്നവര്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ആതമസംതൃപ്തിയോടെ അല്ലാഹു അക്ബര്‍ എന്നുരുവിട്ട് ജിഹാദിനുള്ള പുതിയ ഇരയെ ലക്ഷ്യമാക്കി യാത്രതിരിച്ചു .<br />
<br />
<br />
ശുഭം <br />
<br />
<br />
rasheedthozhiyoor@gmail.com<br />
<div>
<div style="background-color: white; color: #141823; display: inline; font-family: helvetica, arial, sans-serif; font-size: 14px; line-height: 19.32px; margin-top: 6px;">
<br /></div>
</div>
</div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com8tag:blogger.com,1999:blog-261925465399990970.post-74866848545065619202015-11-19T21:33:00.000+03:002015-11-20T20:57:18.747+03:00 ജനിക്കേണ്ടായിരുന്നു<div dir="ltr" style="text-align: left;" trbidi="on">
<br />
വേദനാജനകമായ ജീവിതം നല്കുന്ന<br />
ഈ ലോകത്ത് ഞാന്‍ ജനിക്കേണ്ടായിരുന്നു .<br />
ജനിച്ചില്ലായിരുന്നെങ്കില്‍ നിരപരാധികളായ<br />
മനുഷ്യരെ നികൃഷ്ടമായി കൊലപ്പെടുത്തുന്ന<br />
വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.<br />
അന്ധവിശ്വാസികള്‍ ലോകമെമ്പാടും <br />
അവരവരുടെ വിശ്വാസങ്ങള്‍ ജനങ്ങളില്‍<br />
അടിച്ചേല്‍പ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന ഈ<br />
ഭൂലോകത്തെ ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
പലതരം മതങ്ങള്‍ വിശ്വാസികളെ തിരിച്ചറിയുവാന്‍<br />
തലയിലും, നെറ്റിയിലും, കഴുത്തിലും, നോക്കിയാല്‍ മതി<br />
ഞാന്‍ ഈ ലോകത്ത് ജനിച്ചില്ലായിരുന്നെങ്കില്‍<br />
പിഞ്ചുകുഞ്ഞുങ്ങളെ നിഷ്ഠൂരമായി<br />
ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന<br />
വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.<br />
മനുഷ്യരുടെ സ്വബോധം നശിപ്പിക്കുന്ന ലഹരി<br />
പദാര്‍ത്ഥങ്ങള്‍ ഭരണകര്‍ത്താക്കളുടെ<br />
മൌന സമ്മതത്തോടെ ലോകമെമ്പാടും സുലഭമാണ്.<br />
മസ്തിഷ്കത്തില്‍ ലഹരിപിടിച്ചാല്‍<br />
മാതാവിനെയും സഹോദരിയേയും<br />
അഭിസാരികളായി കാണുന്ന ഈ സമൂഹത്തിലെ<br />
ജീവിതം എനിക്ക് വെറുപ്പ് ഉളവാക്കുന്നു .<br />
സ്ത്രീ ഒരു സുഖഭോഗ വസ്തുവായി മാത്രം<br />
കാണുന്ന ഒരു കൂട്ടം ജനതയുടെ ഇടയിലുള്ള <br />
ഈ ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
രാജ്യത്തിന്റെ വികസനത്തിനായി <br />
ജനങ്ങളാല്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളുടെ<br />
അഴിമതി നിറഞ്ഞ ഭരണത്തില്‍ പൊറുതിമുട്ടിയുള്ള<br />
ഈ ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
ജീവജാലങ്ങളെ കൊന്നുതിന്നുന്ന<br />
മാംസഭുക്കുകളുടെ കൂട്ടത്തിലുള്ള<br />
ഈ ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന<br />
മനസാക്ഷിയില്ലാത്ത തീവ്രവാദികളെ<br />
ഭയന്നുള്ള ഈ ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
പ്രായം വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍<br />
മരണഭയത്തോടെയുള്ള ഈ ജീവിതം<br />
എനിക്ക് വേണ്ടായിരുന്നു . <br />
ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .<br />
ശുഭം<br />
rasheedthozhiyoor@gmail.com<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com8tag:blogger.com,1999:blog-261925465399990970.post-87145944480081070112015-11-07T20:25:00.000+03:002015-11-08T20:05:21.246+03:00മിനിക്കഥ.നിദ്ര <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
പുലര്‍കാലം ഒരു ദാരുണമായ സംഭവത്തിനു മുന്നോടിയായി </div>
<div style="text-align: left;">
നിദ്ര അയാളെ പിടിക്കൂടി . വാഹനത്തിന്റെ വളയം</div>
<div style="text-align: left;">
അയാളുടെ കൈകളിലാണ് . അയാളെ കൂടാതെ ഏഴ് ജീവനുകള്‍</div>
<div style="text-align: left;">
അപ്പോള്‍ അയാളുടെ സംരക്ഷണത്തിലാണ് .</div>
<div style="text-align: left;">
ശ്രദ്ധയൊന്നു വ്യതിചലിച്ചാല്‍ പൊലിഞ്ഞുപോകുന്ന ജീവനുകള്‍ .</div>
<div style="text-align: left;">
അയാള്‍ ഉള്‍പ്പെടെ എട്ടു ജീവനുകളുണ്ട് വാഹനത്തില്‍ </div>
<div style="text-align: left;">
പ്രവാസലോകത്ത് വര്‍ഷങ്ങളോളം തന്റെ കുടുംബത്തിന് വേണ്ടി</div>
<div style="text-align: left;">
പൊരിവെയിലില്‍ തൊഴില്‍ ചെയ്തു ഹരിതാഭമായ തന്റെ ജന്മനാടും</div>
<div style="text-align: left;">
പ്രിയപ്പെട്ടവരെയും കണ് കുളിര്‍ക്കെ കാണുവാന്‍ കൊതിയോടെ</div>
<div style="text-align: left;">
വന്നതാണ് കൂട്ടത്തിലൊരു ജീവന് .ജന്മനാട്ടില് നിന്നും ഉപജീവനത്തിനായി </div>
<div style="text-align: left;">
അന്യനാട്ടില്‍ പോയ ആ ജീവനെ സമൂഹം നേരത്തെതന്നെ</div>
<div style="text-align: left;">
പ്രവാസിയെന്ന് മുദ്രകുത്തിയിരുന്നു. ആ ജീവന്റെ രക്തത്തില്‍ നിന്നും</div>
<div style="text-align: left;">
പിറവിയെടുത്ത രണ്ട് കുരുന്നുകളുമുണ്ട് കൂട്ടത്തില്‍ .</div>
<div style="text-align: left;">
ആ കുരുന്നുകളെ പത്തുമാസം ഉദരത്തില്‍ പേറി നൊന്തുപ്രസവിച്ച</div>
<div style="text-align: left;">
മതാവുമുണ്ട് കൂട്ടത്തില്‍ . പ്രവാസിയുടെ മാതാപിതാക്കളും</div>
<div style="text-align: left;">
ഭാര്യ സഹോദരൻ എന്നിവരുമുണ്ട്. പുലർകാലേ വിധിയുടെ താണ്ഡവം</div>
<div style="text-align: left;">
നിദ്രയിലൂടെയാണ് ആഗതമായത് . ചാറ്റല്‍മഴയില്‍ നിന്നും നനുത്തൊരു</div>
<div style="text-align: left;">
കാറ്റ് വളയം നിയന്ത്രിക്കുന്നയാളെ തഴുകിപ്പോയി. അയാളറിയാതെ</div>
<div style="text-align: left;">
അയാളുടെ ഇമകള്‍ അടഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം</div>
<div style="text-align: left;">
അയാളില്‍ നിന്നും അന്യമായി.നിയന്ത്രണംവിട്ട വാഹനം </div>
<div style="text-align: left;">
ചതുപ്പിലെ വെള്ളക്കെട്ടിലെ അഗാധതയിലേക്ക്<span style="background-color: #f6f7f8; color: #141823; font-family: "helvetica" , "arial" , sans-serif; font-size: 12px; line-height: 14.6182px;">,</span> വേഗത്തില്‍ പതിച്ചു.</div>
<div style="text-align: left;">
ആരുടേയും ആര്‍ത്തനാദങ്ങള്‍ ആരുംതന്നെ കേട്ടില്ല .ജലത്തില്‍</div>
<div style="text-align: left;">
ശ്വാസംമുട്ടി എട്ട് ജീവനുകളും പിടഞ്ഞുകൊണ്ടിരുന്നു . </div>
<div style="text-align: left;">
എട്ട് ജീവനുകളില്‍ ഒരു ജീവന് മാത്രം ക്രൂരനായ മരണത്തിന് പിടികൊടുക്കാതെ ജീവിതം<br />
ജീവിച്ചു തീര്‍ക്കുവാനായി ഉയര്‍ത്തെഴുന്നേറ്റു .<br />
ഒരു പോറല്‍ പോലും ഏല്ക്കാതെ<br />
ആ ബാലന് ആശുപത്രിയില്‍ അവന്റെ<br />
കൂടെ യാത്ര ചെയ്തിരുന്നവരെ തിരക്കിക്കൊണ്ടിരുന്നു .<br />
പൊലിഞ്ഞുപോയ ഏഴ് ജീവനുകളെ ക്കുറിച്ച്<br />
പറയുവാന്‍ ആര്‍ക്കുംതന്നെ കഴിയുന്നുണ്ടായിരുന്നില്ല . <br />
ദൈവം ജീവനുകള്‍ അപഹരിച്ചാല്‍<br />
കൃത്യമായി അപഹരിക്കപ്പെട്ട<br />
ജീവനുകളെ കുറിച്ച് പുസ്തകത്തില്‍<br />
അടയാളപ്പെടുത്തും .<br />
ദൈവത്തിന്റെ വികൃതികള്‍ എഴുതുന്ന താളിലാണ്<br />
ദൈവം ഈ ഏഴ് ജീവനുകള്‍ അപഹരിച്ച കണക്ക് എഴുതിച്ചേർത്തത്</div>
<div style="text-align: left;">
ശുഭം</div>
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br />
<br />
<br />
<br />
<br />
<div style="text-align: justify;">
<br /></div>
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com6tag:blogger.com,1999:blog-261925465399990970.post-82733605791787840412015-10-26T00:24:00.002+03:002016-09-22T16:43:39.858+03:00കഥ .ചിത്താനുവര്‍ത്തനം<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFV9vYLRyYxT0OZvX8C-X6foLJ7ohesZdC4UjxD54BbPXlwmdHhA_8wcW5jGPV_5zymCXCIJLWoDpMBsPZCAbm8gFP74xoXrXnMpiE5cVe6ljkJKAtanXaXYDR4J-SInftGXF1Rk-XGZw/s1600/12036811_1032378633460391_4531250518480834074_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjFV9vYLRyYxT0OZvX8C-X6foLJ7ohesZdC4UjxD54BbPXlwmdHhA_8wcW5jGPV_5zymCXCIJLWoDpMBsPZCAbm8gFP74xoXrXnMpiE5cVe6ljkJKAtanXaXYDR4J-SInftGXF1Rk-XGZw/s400/12036811_1032378633460391_4531250518480834074_n.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">.<span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
<br />
തൊടിയിലെ നെന്ത്രവാഴത്തോട്ടത്തില്‍ നിന്നും മൂത്ത പഴക്കുല വെട്ടുവാന്‍ ഭാസ്കരനെ സഹായിക്കുകയാണ് ചന്ദ്രശേഖരമേനോന് .മുപ്പത്തിമൂന്നു വര്‍ഷം ഗ്രാമത്തിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം അദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരമേനോന് തൊഴിലില്‍ നിന്നും രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത് .ഇപ്പോള്‍ അയാളൊരു മുഴുനീള കര്‍ഷകനാണ്.പൂര്‍വികരായി പച്ചക്കറി കൃഷി ചെയ്തുപോന്നിരുന്ന തറവാട്ടില്‍ അയാള്‍ക്ക് വീതംവെച്ചപ്പോള്‍ ലഭിച്ച മൂന്നര ഏക്കര്‍ ഭൂമിയുടെ അതിരിനോട് ചേര്‍ന്നാണ് വീട് പണിതത് .വീട് നില്ക്കുന്ന സ്ഥലം ഒഴികെ പുരയിടമാകെ പച്ചക്കറികളാല്‍ സമ്പന്നമാണ് .പ്രധാന വിളകള്‍ കമുകും വാഴയുമാണ് .ബുദ്ധിവികാസമില്ലാത്ത അരോഗദൃഢഗാത്രനായ ഭാസ്കരന് കുഞ്ഞുനാള് മുതല്‍ വള്ളിനിക്കര്‍ധാരിയാണ് .അടിച്ചുതളിക്കാരിയായിരുന്ന നാണിത്തള്ളയുടെ പേരക്കിടാവാണ് ഭാസ്കരന് . നാണി തള്ളയുടെ അവിവാഹിതയായ മകള്‍ക്ക് ജനിച്ച ഭാസ്കരനെ സമൂഹം പിഴച്ചു പെറ്റ സന്താനമെന്നു വിളിച്ചു.നാണി തള്ളയുടെ മകള്‍ കൊലചെയ്യപ്പെടുകയായിരുന്നു .കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലായിരുന്നു .കാമഭ്രാന്തന്മാരുടെ പാരവശ്യം തീര്‍ക്കുമ്പോള്‍ നിശ്ചലമായതാവാം അവരുടെ ശ്വാസോച്ഛ്വാസമെന്ന് ആ മൃതദേഹം കണ്ടവര്‍ക്കൊക്കെ മനസിലാകും . നാളിതുവരെ ആ കൊലപാതകത്തിന്റെ നിഗൂഢതചുരുളഴിഞ്ഞിട്ടില്ല.അപ്പോള്‍ ഭാസ്കരന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.<br />
<br />
ചന്ദ്രശേഖരമേനോന് രണ്ടു മക്കളാണ്. ഒരാണും, ഒരു പെണ്ണും,മകനെ പഠിപ്പിച്ച് അദ്ധ്യാപകനാക്കുവാനായിരുന്നു മോഹം.. പക്ഷെ മകന് എന്ജിനിയറിങ്ങിനു പഠിക്കുവാനാണ് താത്പര്യം എന്നറിഞ്ഞപ്പോള്‍ ചന്ദ്രശേഖരമേനോന് മനസ്സില്ലാമനസ്സോടെ മകന്റെ ഇഷ്ട്ടത്തിന് സമ്മതം മൂളുകയായിരുന്നു.വിദേശത്ത് തൊഴില്‍ ലഭിച്ച മകന് മഹേഷും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്.ആറുമാസം മുമ്പാണ് ഇളയമകള്‍ മഹിതയുടെ വിവാഹം കഴിഞ്ഞത്.മകള്‍ക്ക് പല വിവാഹാലോചനകളും വന്നെങ്കിലും മകള്‍ക്ക് വരനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്നെ വേണം എന്ന് ചന്ദ്രശേഖരമേനോന് നിര്‍ബന്ധമായിരുന്നു.മഹിതയുടെ ഭര്‍ത്താവ് രാജീവിന് തൊഴില്‍ വൈദ്യുതി കാര്യാലയത്തിലാണ് .ഇന്ന് ചന്ദ്രശേഖരമേനോനും പത്നിയും പട്ടണത്തില്‍ താമസിക്കുന്ന മകളുടെ അരികിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് . തൊടിയിലെ വിളകളില്‍ നിന്നും മകളുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഒരുക്കൂട്ടി വെച്ചതിനുശേഷം ചന്ദ്രശേഖരമേനോന് ഭാസ്ക്കരനോട് പറഞ്ഞു .<br />
<br />
,, ഭാസ്കരാ നീ പോരുന്നുണ്ടോടാ മഹിത മോളുടെ വീട്ടിലേക്ക് ,,<br />
<br />
ഭാസ്കരന് തലയില്‍ ചൊറിഞ്ഞുക്കൊണ്ട് പുഞ്ചിരിച്ചു നിന്നു.ഭാസ്കരന്റെ ആ നില്പ് കൂടെ വരുവാനുള്ള താത്പര്യം പ്രകടിപ്പിക്കലാണെന്ന് ചന്ദ്രശേഖരമേനോന് അറിയാം .ഭാസ്കരന്റെ സംസാരത്തിന് വൈകല്യമുള്ളതുക്കൊണ്ട് അയാള്‍ വളരെകുറച്ച് മാത്രമേ സംസാരിക്കുകയുള്ളൂ .ചന്ദ്രശേഖരമേനോന് തുടര്‍ന്നു .<br />
<br />
,,നീ വരുന്നുണ്ടെങ്കില്‍ വേഗം കുളിച്ച് വസ്ത്രം മാറി വാ ,,<br />
<br />
ചന്ദ്രശേഖരമേനോന് അകത്തുള്ള പത്നിയോടായി പറഞ്ഞു .<br />
<br />
,,അലമാരയിലുള്ള ഭാസ്കരന്റെ പുതിയ വസ്ത്രം എടുത്തുകൊടുക്കൂ . അരമണിക്കൂര്‍ കഴിഞ്ഞാല്‍ ടാക്സിക്കാരന് വരും. അപ്പോഴേക്കും ഞാനൊന്ന് കുളിക്കട്ടെ ,,<br />
<br />
നാണിതള്ള ഭാസ്കരന് പതിനാല് വയസ്സുള്ളപ്പോള്‍ ഇഹലോകവാസം വെടിഞ്ഞതില്‍ പിന്നെ ഭാസ്കരന് വളര്‍ന്നത് ചന്ദ്രശേഖരമേനോന്റെ തറവാട്ടിലായിരുന്നു.തറവാട്ടിലുള്ളവര് പറയുന്ന എല്ലാ തൊഴിലുകളും ഭാസ്കരന് യാതൊരു മടിയും കൂടാതെ ചെയ്യുമായിരുന്നു. ചന്ദ്രശേഖരമേനോന് തറവാട്ടില്‍ നിന്നും താമസം മാറിയപ്പോള്‍ ഭാസ്കരനേയും ഒപ്പം കൂട്ടുകയായിരുന്നു.ഗ്രാമത്തിലുള്ളവര്‍ ഭാസ്കരനെ പാക്കരന് എന്നാണ് വിളിക്കുന്നത്. അങ്ങിനെ വിളിക്കുവാനുള്ള കാരണം ഭാസ്കരനോട് ആരെങ്കിലും പേര് ചോദിച്ചാല്‍ അയാള്‍ പാക്കരന് എന്നാണ് പറയുക .അങ്ങിനെ ഉച്ചരിക്കാനേ ഭാസ്കരനാവുകയുള്ളൂ. അയാള്‍ക്ക് സംസാരത്തില്‍ വിക്കലുണ്ട്. മഹിതയെ ഭാസ്കരന് വലിയകാര്യമാണ് .മഹിത വിദ്യാലയത്തില്‍ പോയിരുന്ന കാലത്ത്<br />
ഭാസ്കരനായിരുന്നു മഹിതയെ വിദ്യാലയത്തിലേക്ക് ക്കൊണ്ടാക്കുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതും .കലാലയത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ കവല വരെ മഹിതയുടെ കൂടെ ഭാസ്ക്കരന്‍ പോകുമായിരുന്നു.മഹിത ബസ്സ് കയറിപ്പോകുന്നത് വരെ ഭാസ്കരന് അവിടെത്തന്നെ നില്ക്കും . മഹിത തിരികെ വരുന്ന ബസ്സ് എത്തുന്നതിനു മുമ്പ്തന്നെ ഭാസ്കരന് കവലയില്‍ സന്നിഹിതനായിരിക്കും.മഹിതയ്ക്ക് ഭാസ്കരന് കൂട്ടുകാരനെ പോലെയായിരുന്നില്ല കൂട്ടുകാരിയെ പോലെയായിരുന്നു.<br />
<br />
വാഹനം വന്നപ്പോള്‍ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്കരനും കൂടി മഹിതയുടെ അരികിലേക്ക് യാത്രയായി .മഹിതയുടെ വീടിന്റെ പടിക്കല്‍ വാഹനം നിറുത്തിയതും ഭാസ്കരന് വാഹനത്തില്‍ നിന്നും തിടുക്കത്തില്‍ അകത്തേക്ക് നടന്നു .പാദരക്ഷകള്‍ ഉപയോഗിക്കുന്ന പതിവ് കുഞ്ഞുനാള് മുതല്ക്കേ ഭാസ്കരനില്ല.രാവിലെ പെയ്ത മഴയാല്‍ മുറ്റം നിറയെ ചെളിയായിരുന്നു .ഭാസ്കരന്റെ പാദങ്ങളില്‍ പുരണ്ട ചെളി വെള്ള നിറമുള്ള മാര്‍ബിളില്‍ കാല്‍പ്പാടുകള്‍ തീര്‍ത്തു . മഹിതയുടെ ഭര്‍ത്താവിന്റെ അച്ഛന് അതത്ര രസിച്ചില്ല .അയാള്‍ ചാരുകസേരയില്‍ നിന്നും അല്പം നിവര്‍ന്നിരുന്ന് ഭാസ്കരനോടായി പറഞ്ഞു.<br />
<br />
,, ഹേയ് എവിടേക്കാ ധൃതിയില്‍ ഈ ഓടിക്കയറി പോകുന്നെ ? മാര്‍ബിളില്‍ ചെളിക്കൊണ്ട് അഭിഷേകമാക്കിയല്ലോ ,,<br />
<br />
മുറ്റത്തിന്റെ അങ്ങേത്തലയ്ക്കലുള്ള വെള്ളത്തിന്റെ ടാപ്പ് ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു.<br />
<br />
,, ആ കിടക്കുന്ന ചെരുപ്പുകള്‍ ഇട്ട് കാല്പാദങ്ങള് കഴുകി വൃത്തിയാക്കി ഈ തിണ്ണയില്‍ വന്നിരിക്കൂ ,,<br />
<br />
ഭാസ്കരന്റെ പുഞ്ചിരി പൊടുന്നനെ എങ്ങോ പോയ്മറഞ്ഞു.അയാള്‍ ചാറ്റല്‍മഴ ഗൌനിക്കാതെ മുറ്റത്തേക്കിറങ്ങിനിന്ന് മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ നോക്കിനിന്നു .പുറത്തെ വര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും മഹിത പൂമുഖത്തേക്ക് വന്നു .ചന്ദ്രശേഖരമേനോനും പത്നിയും മഹിതയുടെ അരികിലേക്ക് നടന്നു .അമ്മ അരികിലേക്ക് എത്തിയപ്പോള്‍ മഹിത അമ്മയുടെ മാറിലേക്ക് ചാഞ്ഞു .ചന്ദ്രശേഖരമേനോന് മകളെ തലോടി .മഹിത ക്ഷീണിച്ചിരിക്കുന്നു.കണ് തടങ്ങളിലെ കരുവാളിപ്പ് അവളുടെ സൌന്ദര്യത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു,എണ്ണ പുരളാത്ത കാര്‍കൂന്തല്‍ പങ്കയുടെ കാറ്റിനാല്‍ പാറിപ്പറന്നു .അമ്മ മകളുടെ നെറുകയില്‍ ചുംബിച്ചുക്കൊണ്ട് ചോദിച്ചു .<br />
<br />
,, എന്തൊരു കോലമാണ് മോളെ ഇത് ? ന്റെ കുട്ടിക്ക് എന്താ പറ്റിയെ ?ന്റെ കുട്ടിക്ക് ഇവിടെ സുഖല്ല്യാന്നുണ്ടോ ?,,<br />
<br />
മഹിത അമ്മയുടെ കവിളുകളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു .<br />
<br />
,, ന്റെ അമ്മയ്ക്ക് തോന്നുന്നതാ . നിക്ക് ഇവിടെ ഒന്നിനും ഒരു കുറവൂല്യാ ,,<br />
<br />
മഹിതയുടെ വാക്കുകള്‍ അവിശ്വസനീയമായി തോന്നിയതിനാല്‍ അമ്മ തുടര്‍ന്നു .<br />
<br />
,,ന്നാലും ന്റെ കുട്ടി ....... ഇങ്ങിനെ ക്ഷീണം ഉണ്ടാവാന്‍ എന്താപ്പോ ഉണ്ടായെ ?,,<br />
<br />
മഹിത മറുപടി പറയാതെ മാര്‍ബിളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ തുടച്ചുനീക്കിയതിനു ശേഷം അതിഥികള്‍ക്ക് നാരങ്ങ വെള്ളം കുടിക്കുവാന്‍ കൊടുക്കുവാനായി അടുക്കളയിലേക്ക് നടന്നു, ഒപ്പം അമ്മയും . ചന്ദ്രശേഖരമേനോന് കാറില്‍ നിന്നും പച്ചക്കറികള്‍ നിറച്ച ചാക്കുകള്‍<br />
ഭാസ്ക രനോട് ഇറക്കിവെക്കുവാന്‍ പറഞ്ഞതിനുശേഷം രാജീവിന്റെ അച്ഛന്റെ അരികിലായി ഇരുന്നു.അല്പം കഴിഞ്ഞപ്പോള്‍ മഹിത ഭാസ്കരനെ പുറകുവശത്തേക്ക് വിളിച്ച് ചോദിച്ചു .<br />
<br />
,, എന്താ ഭാസ്കരേട്ടാ ...കയറിയിരിക്കാതെ മുറ്റത്തുതന്നെ നിന്നത് .അച്ഛന് പറഞ്ഞത് വിഷമമായോ ?,,<br />
<br />
എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുന്ന ഭാസ്കരന്റെ മുഖത്ത് പുഞ്ചിരിയുടെ ചെറിയ അംശം പോലും നിഴലിച്ചിരുന്നില്ല .ഭാസ്കരന് വിക്കിവിക്കി പറഞ്ഞു .<br />
<br />
,,ഈ.... ഇവിടത്തെ അച്ഛന് വാ... വാ... വഴക്കു പാ... പാ... പറഞ്ഞു ,,<br />
<br />
മഹിത ഭാസ്കരന്റെ കൈപിടിച്ചു അടുക്കളയിലേക്ക് ക്ഷണിച്ചുക്കൊണ്ട് പറഞ്ഞു .<br />
<br />
,, സാരല്യാട്ടോ.അച്ഛന് പറഞ്ഞത് കാര്യമാക്കേണ്ട ,,<br />
<br />
മഹിത അടുക്കളയിലെ കസേര ഭാസ്കരന് ഇരിക്കാനായി നീക്കിയിട്ടു പറഞ്ഞു<br />
<br />
,,ഭാസ്കരേട്ടന് ഇവിടെയിരുന്നോ ,,<br />
<br />
ഭാസ്കരന് അനുസരണയുള്ള കുഞ്ഞിനെപ്പോലെ കസേരയിലിരുന്നു . മഹിത തിടുക്കത്തില്‍ ഊണിനുള്ള ജോലികളില്‍ മുഴുകി, സഹായിക്കുവാന്‍ ഒപ്പം അമ്മയും കൂടി .മഹിതയുടെ ഭര്‍ത്താവ് ജോലികഴിഞ്ഞ് വരുന്നത് സന്ധ്യ കഴിഞ്ഞാണ് . വൈകിട്ട് അഞ്ചു മണിക്ക് ജോലി കഴിയുമെങ്കിലും <br />
കൂട്ടുകാരോടൊത്തുക്കൂടി മൂക്കറ്റം മദ്യപിച്ചിട്ടാണ് പതിവായി അയാള്‍ വീട്ടിലേക്ക് വരുന്നത് .ഈയിടെയായി മഹിതയെ അയാള്‍ ദേഹോപദ്രവം എല്പ്പിക്കുന്നുണ്ട്. നാളിതുവരെ അച്ഛനോടും അമ്മയോടും ഈ വിവരങ്ങള്‍ ഒന്നും അവള് പറഞ്ഞിട്ടില്ല.രാജീവും,ഇളയ സഹോദരനും അച്ഛനുമാണ് വീട്ടിലുള്ളവര്‍ .സഹോദരന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് .അയാള്‍ ആറുമാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വരുന്നത് .ഊണ് കഴിഞ്ഞ് രണ്ടുമണിയോടെ ചന്ദ്രശേഖരമേനോനും പത്നിയും ഭാസ്ക്കരനും തിരികെ പോന്നു.അടുത്ത വെള്ളിയാഴ്ച വൈകീട്ട് രാജീവും മഹിതയും വീട്ടിലേക്ക് വരണമെന്ന് ചന്ദ്രശേഖരമേനോന് രാജീവിന് ഫോണ്‍ ചെയ്ത് പറഞ്ഞു .അയാള്‍ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.<br />
<br />
വൈകീട്ട് അയല്‍വാസിയായ കണാരേട്ടന് റേഷന്‍കടയില്‍ നല്ല ഗോതമ്പ് എത്തിയവിവരം ചന്ദ്രശേഖരമേനോനോട് പറഞ്ഞു .ചന്ദ്രശേഖരമേനോന് ഭാര്യയോട് സഞ്ചിയും പണവും എടുക്കുവാന്‍ പറഞ്ഞ് തൊടിയിലേക്ക് നടന്നു .ഭാസ്കരന് മഹിതയുടെ വീട്ടില്‍ നിന്നും വന്നയുടനെ തൊടിയിലേക്ക് ഇറങ്ങിയതാണ് .ഭാസ്കരന് തൊടിയില്‍ നിന്നും പശുക്കളെയും കൊണ്ട് വരുന്നത് ദൂരെനിന്നും ചന്ദ്രശേഖരമേനോനോന്‍ കണ്ടു .ചന്ദ്രശേഖരമേനോന് ഭാസ്കരനോടായി പറഞ്ഞു.<br />
<br />
,, ഭാസ്കരാ നീ വേഗം പശുക്കളെ തൊഴുത്തില്‍ക്കൊണ്ടാക്കി റേഷന്‍കടയിലേക്ക് ചെല്ല്. അവിടെ നല്ല ഗോതമ്പ് വന്നിട്ടുണ്ടെന്ന് കണാരേട്ടന് പറഞ്ഞു.നേരം വൈകിയാല്‍ ഗോതമ്പ് തീര്‍ന്നുപോകും ,,<br />
<br />
ഭാസ്കരന് നടത്തത്തിന് വേഗം കൂട്ടി .അപ്പോള്‍ കാര്മേഘങ്ങളില് തുളവീഴ്ത്തിക്കൊണ്ട് മഴ ചാറാന്‍ തുടങ്ങിയിരുന്നു.ഭാസ്കരന് പശുക്കളെ തൊഴുത്തിലാക്കി വീട്ടില്‍ എത്തിയപ്പോഴേക്കും മഹിതയുടെ അമ്മ ഗോതമ്പ് വാങ്ങുവാനുള്ള പണവും, സഞ്ചിയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു .ചാറ്റല്‍മഴയുംകൊണ്ട് നടന്നുനീങ്ങുന്ന ഭാസ്കരനെ ചന്ദ്രശേഖരമേനോന് തിരികെവിളിച്ചു .<br />
<br />
ഭാസ്കരാ ...നീ മഴയും കൊണ്ടാണോ പോകുന്നത് ,,<br />
<br />
ചന്ദ്രശേഖരമേനോന് ഭാര്യയോട് ഭാസ്കരന് കുട എടുത്തുകൊടുക്കാന്‍ പറഞ്ഞു .കുടയും വാങ്ങി ചൂടി ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ ഭാസ്കരന് ധൃതിയില്‍ നടന്നു .ടാറിട്ട പ്രധാന പാതയിലൂടെ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റേഷന്‍കടയിലേക്ക്.അല്പദൂരം നടന്നാല്‍ പാതയുടെ ഇടതുവശം കുറ്റിക്കാടുകളാണ്. കുറ്റിക്കാട്ടിലൂടെയുള്ള ചെമ്മണ് പാതയിലൂടെ നടന്നാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ നടത്തം ലാഭിക്കാം .പ്രധാന പാതയില്‍ നിന്നും ചെമ്മണ്‍പാത ആരംഭിക്കുന്ന ഇടത്തുനിന്നും അലപ്ദൂരത്തായിരുന്നു ഭാസ്കരന്റെ അമ്മ കൊലചെയ്യപ്പെട്ടു കിടന്നിരുന്നത് .അവിടെ ദുര്‍മരണം നടന്നതില്‍ പിന്നെ സന്ധ്യകഴിഞ്ഞാല്‍ ആ വഴിയെ മനുഷ്യ സഞ്ചാരം കുറവാണ്.മോക്ഷം ലഭിക്കാത്ത ആത്മാവ് ഗതികിട്ടാതെ രാത്രി കാലങ്ങളില്‍ അവിടമാകെ അലയുന്നുണ്ട് എന്ന് ദുര്‍മരണം നടന്നതില്‍ പിന്നെ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പക്ഷെ ഭാസ്ക്കരന്‍ പാതിരാത്രിയിലും ആ വഴിയെ യാത്രചെയ്യാറുണ്ട്.തറവാട്ടിലെ ചന്ദ്രശേഖരമേനോന്റെ സഹോദരന്റെ മകന് അപ്പു ഭാസ്കരനെ കാരണംകൂടാതെ ദേഹോപദ്രവം എല്പ്പിക്കുന്നത് പതിവാണ് .ദേഹോപദ്രവം ഏറ്റു കഴിഞ്ഞാല്‍ ഭാസ്കരന് നേരെ അമ്മ മരണപ്പെട്ടു കിടന്നിരുന്ന ഇടത്ത് വന്നിരുന്ന് സങ്കടം പറഞ്ഞ് കരയും.ആ വഴിയെ പോകുമ്പോള്‍ അമ്മയുടെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക് നോക്കി ഭാസ്കരന് അല്പനേരം നില്ക്കും.അപ്പോള്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ അയാളുടെ കണ്ണുകള്‍ ഈറനണിയും .<br />
<br />
ബുദ്ധിയുറക്കാത്ത ഭാസ്കരന്റെ മനസ്സില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അപ്പുവിനെ നേരില്‍ കാണരുതേ എന്ന പ്രാര്‍ത്ഥനയാണ് .കവലയില്‍ എത്തിയപ്പോള്‍ കാലിത്തീറ്റ വില്പന കേന്ദ്രത്തിന് മുന്പില് അപ്പു നില്‍ക്കുന്നത് ഭാസ്കരന് ദൂരെനിന്നും കണ്ടു.അപ്പുവിന്റെ കണ്ണില്‍പ്പെടാതെയിരിക്കുവാന്‍ ഭാസ്കരന് ശ്രമിച്ചുവെങ്കിലും അപ്പു<br />
ഭാസ്ക രനെ കണ്ടു .അയാള്‍ ഭാസ്കരനെ അയാളുടെ അരികിലേക്ക് വിളിച്ചു.അപ്പുവിന്റെ അല്പമകലെയായി ഭാസ്കരന് നിന്നു.<br />
<br />
,, എടാ പാക്കരാ ...നീ ആ വാങ്ങിവെച്ച കാലിത്തീറ്റയുടെ ചാക്ക് തറവാട്ടില്‍ എത്തിക്ക്.എനിക്ക് കുറച്ചുകൂടി സാധനങ്ങള്‍ വാങ്ങിക്കാനുണ്ട്.ഭാസ്കരന് അപ്പുവിന്റെ സൈക്കിളിലേക്ക് നോക്കി പറഞ്ഞു.<br />
<br />
,,ഞാ ....ഞാ ഞാന്‍ റെ റേഷന്‍കടേക്ക് പോ .പോ .പോകാ......നേ ....നേ ...നേരം വാ... വാ...വെക്യാ ഗോ...ഗോ...ഗോതമ്പ് തീ ...തീ ..തീരും.ആ ...ആ...അപ്പൂന്റെക്കെ സാ ...സാ.സക്കിളുണ്ടല്ലോ ....,,<br />
<br />
അപ്പു ഭാസ്കരനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു .<br />
<br />
,, നീ ഈ ചാക്ക് തറവാട്ടില്‍ എത്തിച്ചിട്ടെ റേഷന്‍കടയിലേക്ക് പോകുകയുള്ളൂ. അല്ലാതെ നീ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്നു കാണണം ,,<br />
<br />
ഭാസ്കരന് നിസഹായനായി പറഞ്ഞു.<br />
<br />
,, ആ ...ആ ...അപ്പു.... വാ ...വാ ..വഴീന്ന്മാ മാ ...മാറിക്കാ ..ഈ ...ഈ...ഇക്ക് പോ...പോ...പോണം ,,<br />
<br />
അപ്പു ഭാസ്കരന്റെ വള്ളിനിക്കറില്‍ പിടിച്ച് ആകമാനം ഒന്ന് കുടഞ്ഞു.പിന്നെ നാഭിക്ക് നോക്കി തൊഴിച്ചു .തൊഴിയുടെ ആഘാതത്തില്‍ ഭാസ്കരന് നിലത്തുവീണു .ഭാസ്കരന്റെ ഇടതു കൈ കല്ലില്‍ തട്ടി ചോരപൊടിഞ്ഞു.ഭാസ്കരന് സങ്കടം സഹിക്കവയ്യാതെ കരഞ്ഞു.അടുത്ത് നിന്നിരുന്ന പരിചയക്കാരന് അപ്പുവിനോടായി പറഞ്ഞു.<br />
<br />
,,ഹേയ് ...എന്തിനാ ആ പാവത്തിനെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് .ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് വെച്ച് എന്തും ആവാമെന്നാണോ .പോരാത്തതിന് ബുദ്ധിവികാസം ഇല്ലാത്ത ആളും .കഷ്ടണ്ട്ട്ടാ....,,<br />
<br />
പരിചയക്കാരന്റെ സംസാരം ഇഷ്ടമാകാതെ അപ്പു അയാളോട് തട്ടിക്കയറി.<br />
<br />
,, തനിക്ക് അത്രയ്ക്ക് മനക്ലേശമുണ്ടെങ്കില്‍ ഈ മന്ദബുദ്ധിയെ താന്‍ കൊണ്ടുപോയി സംരക്ഷിക്കടോ.,,<br />
<br />
പരിചയക്കാരന് പിന്നെ അപ്പുവിനോട് മറുത്തൊന്നും പറഞ്ഞില്ല.അപ്പു ഭാസ്കരനെ വീണ്ടും പൊതിരെ തല്ലി .ഭാസ്കരന് ഗത്യന്തിരം ഇല്ലാതെ കാലിത്തീറ്റയുടെ ചാക്ക് തലയിലേറ്റി കരഞ്ഞുക്കൊണ്ട് തറവാട് ലക്ഷ്യമാക്കി നടന്നുനീങ്ങി .ചന്ദ്രശേഖരമേനോന്റെ പടിപ്പുരയുടെ മുന്നിലൂടെയാണ് തറവാട്ടിലേക്ക് പോകേണ്ടത് .ഭാസ്കരന് ചുമടും താങ്ങി വരുന്നത് ചന്ദ്രശേഖരമേനോന് ദൂരെ നിന്നും കണ്ടു .അയാള്‍ പടിപ്പുരയിലേക്ക് നടന്നു .ഭാസ്കരന് അടുത്തെത്തിയപ്പോള്‍ ചന്ദ്രശേഖരമേനോന് ചോദിച്ചു .<br />
<br />
,, ഗോതമ്പ് വാങ്ങുവാന്‍ പോയ നീയെന്തിനാ ഈ കാലിത്തീറ്റയുടെ ചാക്കുമായി പോന്നത്.ഗോതമ്പ് വാങ്ങിക്കുവാന്‍ അയച്ചാല്‍ അതല്ലെ വാങ്ങിയിട്ട് വരേണ്ടത് .അതോ നീ പുറത്ത് കൂലിക്ക് പണിയെടുക്കാനും തുടങ്ങിയോ ,,<br />
<br />
ഭാസ്കരന് ചന്ദ്രശേഖരമേനോന്റെ മുഖത്തേക്ക് നോക്കാതെ അല്പനേരം അവിടെ നിന്നു .ഭാസ്കരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി ഭാസ്കരന്<br />
<br />
,, താ ...താ ...തറവാട്ടിലേക്കാ ,, <br />
<br />
എന്നുമാത്രം പറഞ്ഞ് നടന്നുനീങ്ങി .വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമായി അപ്പു തന്നെ ദേഹോപദ്രവം ചെയ്തപ്പോള്‍ ഭാസ്കരന് പോയി ചന്ദ്രശേഖരമേനോനോട് കാര്യംപറഞ്ഞു. അന്ന് ചന്ദ്രശേഖരമേനോന് അപ്പുവിനെ ചൂരല്ക്കൊണ്ട് തല്ലി . അപ്പുവിന്റെ അച്ഛന് സന്ധ്യക്ക് വന്നപ്പോള്‍ അപ്പുവിനെ തല്ലിയ വിവരമറിഞ്ഞ് ചന്ദ്രശേഖരമേനോനുമായി വഴക്കായി .അന്ന് സഹോദരങ്ങള്‍ വഴക്കിടാന്‍ ഹേതുവായ ഭാസ്കരനെ മഹിതയുടെ അമ്മ വഴക്ക് പറഞ്ഞിരുന്നു.തന്നയുമല്ല അന്നുമുതല്‍ അപ്പു ഭാസ്കരന്റെ ശത്രുവായി മാറി.അവസരം കിട്ടിയാല്‍ അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുന്നത് പതിവാക്കി .പിന്നീട് അപ്പു ഭാസ്കരനെ മര്‍ദ്ദിക്കുമ്പോള്‍ നിസഹായനായി ഭാസ്ക്കരന്‍ മര്‍ദ്ദനം ഏറ്റുവാങ്ങും .ജീവിച്ചിരിക്കുന്നവരോട് ആരോടുംതന്നെ ഭാസ്കരന് പരാതി പറഞ്ഞില്ല.വല്ലാതെ സങ്കടം തോന്നുമ്പോള്‍ അയാള്‍ അമ്മ കൊലചെയ്യപ്പെട്ടു കിടന്നിരുന്നിടത്ത് പോയി സങ്കടം പറയും .കുറ്റിക്കാട്ടില്‍ എങ്ങോ അമ്മയുണ്ട് എന്നാണ് അയാളുടെ വിശ്വാസം .തറവാട്ടില്‍ ചുമടിറക്കി റേഷന്‍കടയില്‍ പോയി ഗോതമ്പ് വാങ്ങി വീട്ടില്‍ എത്തിയപ്പോള്‍ എട്ടുമണികഴിഞ്ഞിരുന്നു .<br />
<br />
വെള്ളിയാഴ്ച സന്ധ്യക്ക് മഹിതയും ഭര്‍ത്താവും വീട്ടിലെത്തി .മഹിതയെ വീട്ടിലാക്കി മഹിതയുടെ ഭര്‍ത്താവ് അപ്പോള്‍ തന്നെ അയാളുടെ ഇരുചക്രവാഹനത്തില്‍ പട്ടണത്തിലേക്ക് പോയി. തിരികെ വന്നത് പത്തുമണിക്ക് ശേഷമാണ് .അയാള്‍ മദ്യപിച്ചിരുന്നു .കൈയില്‍ രണ്ടു മദ്യകുപ്പികളും ഉണ്ടായിരുന്നു.വന്നയുടനെ അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.അത്താഴം വിളമ്പി രാജീവിനെ കാത്തിരുന്നവര്‍ നിരാശരായി .രാജീവിന്റെ പ്രവര്‍ത്തികള്‍ കണ്ട ചന്ദ്രശേഖരമേനോന് ധര്‍മസങ്കടത്തിലായി .<br />
<br />
രാവിലെ മഹിത തൊടിയിലാകെ ചുറ്റിനടന്നു .ഹരിതാഭമായ കാഴ്ചകള്‍ കാണുന്നത് മനസ്സിനൊരു കുളിരാണ്.മുരിങ്ങാ മരത്തില്‍ നിറയെ മുരിങ്ങ കായ്ച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മഹിത ഭാസ്ക്കാരനെ വിളിച്ച് മുരിങ്ങ . പറിക്കുവാന്‍ പറഞ്ഞു .അയാള്‍ മരത്തില്‍ കയറി മുരിങ്ങ പറിച്ചു കൊണ്ടിരുന്നപ്പോള്‍ എങ്ങോനിന്നും വന്ന കടന്നല് മഹിതയുടെ ദേഹത്ത് കുത്തി പറന്നുപോയി വലിയയിനം കടന്നലായിരുന്നു കുത്തിയത് . കഠിനമായ വേദനയാല്‍ മഹിത നിന്ന് പുളഞ്ഞു .ഭാസ്കരന് മരത്തില്‍നിന്ന് ചാടിയിറങ്ങി ചോദിച്ചു .<br />
<br />
,,എ...എ എന്താ മാ...മാ..മഹിത കു ....കു ...കുഞ്ഞേ ഊ ...ഊ ..ഉണ്ടായെ ,,<br />
<br />
കടച്ചില് സഹിക്കവയ്യാതെ മഹിത പറഞ്ഞു.<br />
<br />
,,ഭാസ്കരേട്ടാ ...എന്റെ പുറത്ത് കടന്നല് കുത്തിയെന്ന് തോന്നുന്നു .കടന്നലിന്റെ കൊമ്പ് മുറിഞ്ഞിരിക്കുന്നുണ്ടാവും അത് എടുക്കൂ ഭാസ്കരേട്ടാ ..,,<br />
<br />
മഹിത മാക്സിയുടെ മൂന്ന് ഹുക്കുകളും അഴിച്ച് വസ്ത്രം അല്പം നീക്കിക്കൊടുത്തു.ഭാസ്കരന് മഹിതയുടെ ദേഹത്ത് കയറിയ കൊമ്പ് കണ്ടുപ്പിടിച്ചു .കൊമ്പ് കുത്തിയ ഭാഗത്ത് ചുവന്ന് തിണര്‍ത്തിരിക്കുന്നു.അപ്പോള്‍ രാജീവ് പല്ല് തേച്ചുകൊണ്ട് കിണറിന് അരികില്‍ നില്ക്കുന്നുണ്ടായിരുന്നു .അവിടെ നിന്നാല്‍ ഭാസ്കരനേയും മഹിതയേയും രാജീവിന് കാണാം പുറംതിരിഞ്ഞു നില്ക്കുന്ന മഹിതയുടെ ശരീരത്തോട് ചേര്‍ന്നുനിക്കുന്ന ഭാസ്കരനെ കണ്ടപ്പോള്‍ രാജീവിന്റെ സമനില തെറ്റി .അയാള്‍<br />
<br />
,,കഴുവേറിയുടെ മോനേ ,,<br />
<br />
എന്നുപറഞ്ഞുകൊണ്ട് അവരുടെ അരികിലേക്ക് പാഞ്ഞടുത്തു .. മഹിത പറയുന്നത് ചെവിക്കൊള്ളാതെ രാജീവ് ഭാസ്കരനെ പൊതിരെ മര്‍ദ്ദിച്ചു .രാജീവിനെ പിടിച്ചുമാറ്റുവാന്‍ ശ്രമിച്ച മഹിതയുടെ നേര്‍ക്കായി പിന്നീട് അയാളുടെ ആക്രമണം .സമനില തെറ്റിയ രാജീവ് പറഞ്ഞു.<br />
<br />
,, ഈ മന്ദബുദ്ധിയില് നിന്നുള്ള സുഖത്തിന് വേണ്ടിയാണ് നീ ഇവിടേയ്ക്ക് വരുവാന്‍ തിടുക്കം കൂട്ടിയത് അല്ലെ .എനിക്കിത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.നീ പതിവ്രതയല്ല ,,<br />
<br />
രാജീവ് അലറിക്കൊണ്ട് മഹിതയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഭാസ്കരനത് സഹിച്ചില്ല. ഭാസ്കരന് അയാളെ ശക്തിയായി തള്ളിമാറ്റി. രാജീവ് തള്ളലിന്റെ ശക്തിയാല്‍ നിലംപതിച്ചു .തൊടിയിലെ ബഹളം കേട്ട് ചന്ദ്രശേഖരമേനോനും പത്നിയും അവരടെ അരികിലേക്ക് ഓടിവന്നു.അപ്പോള്‍ ഭാസ്കരന് രാജീവിനെ മര്‍ദ്ദിക്കുന്നതാണ് ചന്ദ്രശേഖരമേനോനും പത്നിയും കണ്ടത് .ചന്ദ്രശേഖരമേനോന് ഭാസ്കരനെ തള്ളിമാറ്റി കരണത്തടിച്ചു.ഭാസ്കരന് സ്തംഭിച്ചു നിന്നു.ചന്ദ്രശേഖരമേനോന് ഭാസ്കരന്റെ മുഖത്ത് നോക്കി പറഞ്ഞു .<br />
<br />
,, ആരെയാണ് നീ ഈ തല്ലുന്നത് .നിനക്ക് എങ്ങിനെ ധൈര്യം വന്നു മോനെ തല്ലാന്‍.ഉണ്ട ചോറിന് നന്ദിയില്ലാത്ത തെണ്ടി കടന്നുപോടാ ഇവിടെന്ന് .,,<br />
<br />
ചന്ദ്രശേഖരമേനോന് ഭാസ്കരനെ പിടിച്ചുതള്ളി .മഹിത.....<br />
<br />
,, അച്ചാ അരുത്...... ഭാസ്കരേട്ടന് പാവമാണ്,,<br />
<br />
എന്നുപറഞ്ഞുകൊണ്ട് അലമുറയിട്ട് കരഞ്ഞു.ഭാസ്കരന് കുഞ്ഞുങ്ങളെ പോലെ തേങ്ങിക്കരഞ്ഞുക്കൊണ്ട് ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര് ഇരുകൈകള്‍കൊണ്ട് തുടച്ചുനീക്കി ലക്ഷ്യസ്ഥാനം അറിയാതെ തിരിഞ്ഞു നടന്നു .അപ്പോള്‍ ഭാസ്കരന് പറിച്ചെടുത്ത മുരിങ്ങക്കായകള്‍ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.<br />
ശുഭം<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.qa<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com18tag:blogger.com,1999:blog-261925465399990970.post-41952993440261840752015-10-09T23:51:00.003+03:002015-10-10T20:48:36.046+03:00ചെറുകഥ.അനപത്യത<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcxrleodFu6-CpVv62qmJGFQQ_rKYpJhXJLfkRiUXbO_LRFWEwZvU384FrArEqb4DWOpksQ7FyqpkceSRjz3z341_KNQAeJ-SlEDf7ymGe_ep9fhKM4jWAjfgy5ZejmNqUxxWP0nwvLCQ/s1600/1982180_731763370188587_945230868_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcxrleodFu6-CpVv62qmJGFQQ_rKYpJhXJLfkRiUXbO_LRFWEwZvU384FrArEqb4DWOpksQ7FyqpkceSRjz3z341_KNQAeJ-SlEDf7ymGe_ep9fhKM4jWAjfgy5ZejmNqUxxWP0nwvLCQ/s400/1982180_731763370188587_945230868_n.jpg" width="285" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
<br />
<br />
<br />
ഇന്നും മഴ ദിവസമാണ്. ഇന്നലെത്തന്നെ പശുക്കളെ പുല്ലു തീറ്റിക്കുവാന്‍ തൊഴുത്തില്‍ നിന്നും പുറത്തിറക്കുവാനായില്ല.സമയം രാവിലെ പത്തുമണിയായികാണും ,മഴയ്ക്ക് അല്പം ശമനമായപ്പോള്‍ നിവേദിത തൊഴുത്തിനടുത്തേക്ക് നടന്നു . ഇറച്ചിവെട്ടുകാരനും സഹായിയും ഉണ്ണ്യേട്ടന്റെ അച്ഛനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ നിവേദിത തിടുക്കത്തില്‍ കോവണി പടികള്‍ ഓടിക്കയറി മച്ചിന് പുറത്തെ ജാലകത്തിനടുത്ത് കാതോര്‍ത്തുനിന്നു .മച്ചിന്‍പുറത്തെ ഇടനാഴിയിലെ ജാലകത്തിലൂടെ നോക്കിയാല്‍ വീടിന്റെ കിഴക്കുവശത്തുള്ള തൊഴുത്തിലെ പശുക്കളെ കാണാം .പടിഞ്ഞാറേക്ക് നില്ക്കുന്ന പശുക്കള്‍ വീട്ടിലെ നിലവിളക്ക് കാണാവുന്ന വിധത്തിലാണ് തൊഴുത്ത് പണിതിരിക്കുന്നത്.കഴിഞ്ഞദിവസം അച്ഛന് അമ്മയോട് പറഞ്ഞ വാക്കുകള്‍ കേട്ടതില്‍ പിന്നെ നിവേദിതയുടെ മനസ്സ് അസ്വസ്ഥമാണ്.അച്ഛന് നന്ദിനിപശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കി ഇറച്ചിവെട്ടുകാരന് കൈമാറി പണം എണ്ണി തിട്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ നിവേദിതയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .ഇറച്ചിവെട്ടുകാരനും സഹായിയും നന്ദിനിപശുവിനെയും കൊണ്ട് നടന്നുനീങ്ങി . അപരിചിതരുടെ കൂടെ പോകുവാന്‍ വിസമ്മതിക്കുന്ന നന്ദിനിപശുവിനെ ഇറച്ചിവെട്ടുകാരന് വടിക്കൊണ്ട് അടിച്ചുക്കൊണ്ടിരുന്നു.അപ്പോഴൊക്കെയും നന്ദിനി പശു അലറിക്കരയുന്നുണ്ടായിരുന്നു .<br />
<br />
നിവേദിത കോവണി പടികള്‍ ഇറങ്ങുമ്പോള്‍ അച്ഛന് അമ്മയോട് പറയുന്നത് കേട്ടു .<br />
<br />
,, ആ മച്ചിപശുവിനെ കാലമെത്രയായി തീറ്റിപ്പോറ്റാന്‍ തുടങ്ങിയിട്ട്.അശ്രീകരം ഇവിടെ ഉണ്ടായാല്‍ അത് ഈ കുടുംബത്തിന് നാശമാണ് ,,<br />
<br />
അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു .<br />
<br />
,, എന്നാലും അതിനെ ആ ഇറച്ചിവെട്ടുകാരന് കൊല്ലാന്‍ കൊടുക്കേണ്ടിയിരുന്നില്ല.,,<br />
<br />
അമ്മയുടെ വാക്കുകള്‍ ഇഷ്ടമാകാതെ അച്ഛന് ഉച്ചത്തില്‍ പറഞ്ഞു.<br />
<br />
,, പിന്നെ ആ അശ്രീകരത്തിനെ എന്ത് ചെയ്യണമെന്നാ ഈ പറഞ്ഞു വരുന്നേ? .<br />
ഒരു ഉപകാരവും ഇല്ലാത്ത ആ ജന്തുവിന്റെ ആയുസ്സ് ഒടുങ്ങും വരെ തീറ്റിപ്പോറ്റണമെന്നാണോ ?,,<br />
<br />
ഇനിയും ഈ വിഷയത്തില്‍ അച്ഛനോട് സംസാരിച്ചാല്‍ അച്ഛനുമായി വഴക്കിടേണ്ടി വരും എന്നത് കൊണ്ടാവാം അമ്മ മുറ്റത്തുനിന്നും അകത്തേക്കുപോയി .അച്ഛന് പശുവിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും അച്ഛന്റെ വാക്കുകള്‍ തന്നെയും കൂടി ചേര്‍ത്താണെന്ന് നിവേദിതയ്ക്ക് അറിയാം.പ്രസവിക്കേണ്ടുന്ന പ്രായത്തില്‍ പ്രസവിക്കാതെയായാല്‍ മൃഗങ്ങളായാലും മനുഷ്യസ്ത്രീകളായാലും സമൂഹം മച്ചി എന്ന നാമകരണം നല്കി ആദരിക്കുമല്ലോ .നിവേദിത ഉണ്ണികൃഷ്ണന്റെ സഹധര്‍മ്മിണിയായിട്ട് വര്‍ഷം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. വിവാഹത്തിനുശേഷം ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെ ഒരു കുഞ്ഞിന് ജന്മംനല്‍കുവാന്‍ നിവേദിതക്കായില്ല.ഉണ്ണ്യേട്ടന്റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഈ തറവാട്ടിലെ അംഗമാകുവാനായത് തന്റെ ഏറ്റവുംവലിയ സൗഭാഗ്യമായിട്ടാണ് നിവേദിതയ്ക്ക് തോന്നിയത് .ഉണ്ണിയുമായുള്ള വിവാഹാലോചന വന്നപ്പോള്‍ തന്നെക്കാളും പതിനാറു വയസ്സ് കൂടുതല്‍ പ്രായമുള്ള ഉണ്ണിയെ വിവാഹംകഴിക്കുവാന്‍ നിവേദിതയ്ക്കുള്ള നീരസം അമ്മയെ അറിയിച്ചപ്പോള്‍ അച്ഛനില്‍ നിന്നുമുണ്ടായ പ്രതികരണം ഇടയ്ക്കൊക്കെ നിവേദിത ഓര്‍ക്കാറുണ്ട് .<br />
<br />
,, ഉണ്ണിയുടെ തറവാടിന്റെ പടി ചവിട്ടുവാനുള്ള അര്‍ഹതയില്ലാത്തവരാണ് നമ്മള്.അയാള്‍ക്ക് അല്പം പ്രായം കൂടുതല്‍ ഉള്ളതിനാലാണ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നത് . സ്ത്രീധനമായി അവര്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഇവിടെ നിന്നും കൊടുക്കുവാന്‍ കഴിയുന്നത് കൊടുത്താല്‍മതിയെന്നാണ് ഉണ്ണിയുടെ അച്ഛന് പറഞ്ഞിരിക്കുന്നത്.ആ ഗ്രാമത്തിലെ പേരുകേട്ട തറവാടാണ് അവരുടേത് .കണ്ണെത്താദൂരത്തോളം ഭൂമിയുണ്ടവര്‍ക്ക് .നിന്റെ ഇളയതുങ്ങളെ ഓര്‍ത്തെങ്കിലും എന്റെ മോള് ഈ ബന്ധത്തിന് സമ്മതിക്കണം ,,<br />
<br />
വിവാഹപ്രായമായ നാല് പെണ്മക്കളുടെ പിതാവിന് ഇങ്ങനെയൊരു തീരുമാനം എടുക്കുവാനെ നിര്‍വാഹമുള്ളൂ .അനിയത്തിമാരുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ പിന്നെ നിവേദിത എതിര്‍പ്പുകള്‍ ഒന്നും പറഞ്ഞില്ല.ഉണ്ണ്യേട്ടന്റെ കൈപിടിച്ചു ഈ തറവാട്ടിലേക്ക് കാലെടുത്തുവെക്കുന്നത് വരെ മാത്രമേ ഉണ്ണ്യേട്ടന്റെ പ്രായ കൂടുതലിനെ കുറിച്ചുള്ള സങ്കടം നിലനിന്നുള്ളൂ .പട്ടാളക്കാരനാണെങ്കിലും ഉണ്ണ്യേട്ടന് സ്നേഹസമ്പന്നനാണെന്നുള്ള തിരിച്ചറിവ് ഇങ്ങിനെയൊരു ബന്ധം ഒത്തുവന്നതില്‍ സന്തോഷം നല്കി .ഉണ്ണ്യേട്ടന് ഒരു ജേഷ്ടനും ഒരു സഹോദരിയുമുണ്ട് .രണ്ടുപേരുടേയും വിവാഹം നിവേദിതയുടെ വിവാഹത്തിനു മുന്‍പേ കഴിഞ്ഞതാണ്.സഹോദരിയെ വിവാഹംകഴിച്ചയച്ചിരിക്കുന്നത് ദൂരദേശത്തെക്കായതിനാല്‍ അവര്‍ ഇടയ്ക്കൊക്കെയെ തറവാട്ടിലേക്ക് വരികയുള്ളൂ .നിവേദിതയുടെ വിവാഹംകഴിയുമ്പോള്‍ ഏട്ടന് രണ്ടുവയസ്സുകാരി മഞ്ജരിമോള്‍ മാത്രമേയുള്ളൂ. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു മകന് കൂടി പിറന്നു.<br />
<br />
ആദ്യകാലങ്ങളില്‍ എല്ലാവര്ക്കും നിവേദിതയോട് ഒരുപാട് ഇഷ്ടമായിരുന്നു.വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുംതോറും ആ ഇഷ്ടത്തിന് മങ്ങലേല്‍ക്കുന്നതവളറിഞ്ഞു .അതിനുള്ള കാരണം അവള്‍ക്ക് അമ്മയാകുവാന്‍ കഴിയുന്നില്ല എന്നത് തന്നെയായിരുന്നു.അമ്മയും ഉണ്ണ്യേട്ടനും തന്നെ ഈ കാലംവരെ ആശ്വസിപ്പിക്കുവാനെ ശ്രമിച്ചിട്ടുള്ളൂ .പക്ഷെ അച്ഛനും ഏട്ടത്തിയും എന്തിനും ഏതിനും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.ഈയിടെയായി അച്ഛന് അവളില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അശ്രീകരം എന്ന വാക്ക് എപ്പോഴും പറയും.ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിന് ഏല്ക്കുന്ന നോവ് ചെറുതൊന്നുമല്ല.വര്‍ഷത്തില്‍ ഒരുമാസത്തെ അവധിക്ക് ഉണ്ണ്യേട്ടന് വന്നാല്‍ എല്ലാവരും അവളോട് സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ .വീട്ടിലെ നന്ദിനി പശുവടക്കം ആറു പശുക്കളെ പരിപാലിക്കുന്ന ജോലി നിവേദിതയ്ക്കാണ്.നന്ദിനി പശുവിനെ നേരില്‍ കാണുന്നത് തന്നെ അച്ഛന് വെറുപ്പായിരുന്നു.അച്ഛന് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്തേക്കു പോകുമ്പോള്‍ നന്ദിനി പശുവിനെ അച്ഛന്റെ ദൃഷ്ടിയില് പെടാത്ത ഇടത്ത് കൊണ്ടുപോയി കെട്ടിയിടണം .പുറത്തേക്ക് പോകുവാനായി ഒരുങ്ങുമ്പോള്‍ തന്നെ അച്ഛന് വിളിച്ചു പറയും.<br />
<br />
,, എനിക്ക് ഒരിടം വരെ പോകണം ആ മച്ചി പശുവിനെ ദൃഷ്ടിയില് പെടാത്ത ഇടത്തേക്ക് മാറ്റി കെട്ടുക .ആ അശ്രീകരത്തെ കണ്ടുപോയാല്‍ പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.ജന്മംനല്‍കേണ്ട സമയത്ത് അതിന് കഴിയാത്ത ഏതു ജീവനുള്ളവയെ ശകുനം കണ്ടുപോയാലും പോകുന്ന കാര്യം ഒട്ടും ശെരിയാവില്ല.,,<br />
<br />
ഒരിക്കല്‍ നിവേദിത പശുക്കളെ പടിപ്പുരയുടെ പുറത്തുള്ള പറമ്പില്‍ കെട്ടിയിട്ടു തിരികെ പോരുമ്പോള്‍ അച്ഛന് കാലന് കുടയും എടുത്ത് പടുപ്പുര കടന്നുവരുന്നത് ദൂരെ നിന്നുതന്നെ നിവേദിത കണ്ടു .അന്ന് ഏതോ ഭൂമിയുടെ കച്ചവടത്തിന് മുന്‍കൂര്‍ പണം കൊടുക്കേണ്ടുന്ന ദിവസ്സമായിരുന്നു.നിവേദിത അച്ഛന്റെ ദൃഷ്ടിയില് പെടാതെയിരിക്കുവാന്‍ തെങ്ങിനു മറവില്‍ ഒളിക്കുവാനൊരു ശ്രമം നടത്തി പക്ഷെ അത് ഫലിച്ചില്ല.അച്ഛന് അവളെ കണ്ടതും കാര്‍ക്കിച്ചു തുപ്പിയിട്ട് പറഞ്ഞു .<br />
<br />
,, പണ്ടാരമടങ്ങാന്‍ അശ്രീകരം മുന്നില്‍ത്തന്നെ വന്നുപെട്ടൂലോ എന്റെ ഈശ്വരാ ...... ശകുനപിഴ കണ്ടുപോയാല്‍ ഇനി ഇന്ന് എന്താ ഉണ്ടാകുവാന്‍ പോകുന്നെ എന്ന് ഒരു നിശ്ചയവുമില്ല.കാത്തോളണേ ദേവീ....... മഹാമായേ ,,<br />
<br />
നിവേദിതയെ പ്രാകിക്കൊണ്ട് അച്ഛന് നടന്നകന്നു .അച്ഛന്റെ വാക്കുകള്‍ കേട്ട് സങ്കടം ഒതുക്കാന്‍ അവള്‍ക്കായില്ല .അവളുടെ കണ്ണുനീർ അണപൊട്ടിയൊഴുകി.അച്ഛന് എങ്ങിനെ ഇങ്ങനെയൊക്കെ സംസാരിക്കുവാനാവുന്നു !.മകന്റെ മക്കളെ താലോലിക്കുവാന്‍ ഏതൊരു മുത്തശ്ശനും ആഗ്രഹമുണ്ടാകും .ഒരു കുഞ്ഞിനുവേണ്ടി താന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു എന്ന് ആരും ചിന്തിക്കാത്തതില്‍ നിവേദിതയുടെ സങ്കടം അധികരിച്ചു . എത്രയോ ഡോക്ടര്‍മാരുടെ അരികില്‍ പോയി താന്‍ ചികിത്സ തേടിയിരിക്കുന്നു.തനിക്കു ചില ഹോര്‍മോണുകളുടെ തകരാറുകള്‍ ഉണ്ടെങ്കിലും ഗര്‍ഭധാരണം തന്നില്‍ സാധ്യമാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.ഉണ്ണ്യേട്ടന് അവധിക്ക് വരുമ്പോള്‍ പലപ്പോഴും പറഞ്ഞതാണ് ഏതെങ്കിലുംമൊരു ഡോക്ടറുടെ അരികില്‍ പോയി പരിശോധന നടത്താന്‍ .ഓരോരെ ഒഴിവുകള്‍ പറഞ്ഞ് ഈകാലം വരെ ഉണ്ണ്യേട്ടന് തന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല.അവള് അന്ന് നന്ദിനി പശുവിന്റെ അരികില്‍ പോയിനിന്ന് പശുവിനെ തലോടിക്കൊണ്ട് പറഞ്ഞു.<br />
<br />
,, എന്റെ നന്ദിനീ..... നിനക്കും എനിക്കും ഒരേവിധിയാണല്ലോ .പ്രസവിക്കാത്തതുക്കൊണ്ട് എല്ലാവര്ക്കും എന്നോടും നിന്നോടും വെറുപ്പാണ് .ശാപജന്മമാണ് നമ്മുടേത് .എന്റെ നന്ദിനി വിഷമിക്കേണ്ട ട്ടോ ...എന്റെ നന്ദിനിയെ ഞാന്‍ ഒരിക്കലും ശപിക്കില്ലാട്ടോ ..എനിക്ക് ജീവനുള്ള കാലം വരെ ഞാന്‍ നിന്നെ ഒരു കുറവും കൂടാതെ നോക്കിക്കോളാം ,,<br />
<br />
നന്ദിനി പശു നിവേദിതയുടെ കൈകളില്‍ നക്കിക്കൊണ്ട് അതിന്റെ സ്നേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.മിണ്ടാപ്രാണിയാണെങ്കിലും നിവേദിതയുടെ സങ്കടങ്ങള്‍ അവള് പങ്കുവെയ്ക്കുന്നത് നന്ദിനി പശുവിനോടാണ്.അവള്‍ക്കു അത്രയ്ക്ക് ഇഷ്ടമാണ് നന്ദിനി പശുവിനെ.ഉണ്ണ്യേട്ടന്റെ അച്ഛന് പോയ കാര്യം തന്റെ കഷ്ടകാലത്തിന് അന്ന് ശെരിയായില്ല .തിരികെ വന്ന അച്ഛനില്‍ നിന്നും അന്നവള്‍ക്ക് ഒരുപാട് ശകാരം കേള്‍ക്കേണ്ടി വന്നു.അന്ന് കിടപ്പുമുറിയില്‍ പോയി ഒരുപാട് കരഞ്ഞു. ഇന്ന് നന്ദിനി പശു നിവേദിതയ്ക്ക് അന്യമായിരിക്കുന്നു.നന്ദിനി പശുവിനെ വില്ക്കുവാന് പോകുന്നു എന്നറിഞ്ഞപ്പോള്‍ അമ്മയോട് അവള് അതിനെ വില്‍ക്കരുതേ എന്ന് അച്ഛനോ പറയുവാന്‍ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ വാക്കുകള്‍ അവളെ കൂടുതല്‍ വിഷമിപ്പിച്ചു.<br />
<br />
,, എന്റെ കുട്ടീ..... അച്ഛന് ഒരു തീരുമാനം എടുത്താല്‍ ഞാന്‍ പറഞ്ഞാലൊന്നും ആ തീരുമാനത്തില്‍ നിന്നും പിന്തിരിയില്ല.തന്നെയുമല്ല ആ പശു പ്രസവിക്കില്ല എന്ന് മൃഗ ഡോക്ടര്‍ തീര്‍ത്തും പറഞ്ഞതല്ലെ .അതിനെ തീറ്റിപ്പോറ്റിയിട്ട് എന്താ ഗുണം? .ഈ കാലത്ത് ഒരു പശുവിനെ തീറ്റിപ്പോറ്റാന്‍ എന്തോരം പണം ചിലവഴിക്കണം .എനിക്ക് വയ്യ കുട്ടി........ അച്ഛന്റെ വഴക്ക് കേള്‍ക്കുവാന്‍.,,<br />
<br />
അച്ഛനോട് നേരിട്ട് പറയുവാന്‍ അവള്‍ക്ക് ഭയമായിരുന്നു.വിവാഹം കഴിഞ്ഞു വന്ന കാലത്ത് അച്ഛന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും മറ്റും നിവേദിതയായിരുന്നു.വെള്ളംകുടിക്കണമെങ്കില്‍ പോലും,, മോളേ ,,എന്ന് നീട്ടി വിളിക്കുമായിരുന്നു.ആ വിളി കേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു ആശ്വാസമായിരുന്നു.ഇപ്പോള്‍ തന്നെ കണ്മുന്നില് കാണുന്നതുപോലും അച്ഛന് ഇഷ്ടമല്ല.ആ വീട്ടിലെ ജീവിതം അവള്‍ക്ക് ശെരിക്കും മടുത്തു തുടങ്ങിയിരുന്നു.ഉണ്ണ്യേട്ടനെ ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും അവളില്‍ നിന്നും പമ്പകടക്കും. ഏട്ടന്റെ മകള്‍ മഞ്ജരിക്ക് ആ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം നിവേദിതയോടാണ്.താന്‍ ഈ വീടിന്റെ പടി കയറിയതില്‍ പിന്നെ മഞ്ജരി നിവേദിതയെ അമ്മയെന്നാണ് വിളിക്കുന്നത്.ഏട്ടത്തിയെ വല്യമ്മയെന്നും . ഏട്ടത്തി കുഞ്ഞുനാള് മുതലെ നിവേദിതയെ അമ്മയെന്ന് വിളിക്കുന്നത് തിരുത്തുവാന്‍ ശ്രമിച്ചതാണ് പക്ഷെ ആ ശ്രമം വിഫലമായി .മഞ്ജരി ഉറങ്ങുവാന്‍ കിടക്കുന്നതും നിവേദിതയുടെ കൂടെയാണ്. ഏട്ടന് ഗള്‍ഫിലായത് കൊണ്ട് ഏട്ടത്തി കുഞ്ഞുങ്ങളുടെ വിദ്യാലയങ്ങള്‍ക്ക് അവധിയുള്ളപ്പോഴൊക്കെ ഏട്ടത്തിയുടെ വീട്ടിലേക്ക് പോകും. കുഞ്ഞായിരിക്കുമ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകുവാന്‍ വിസമ്മതിച്ച് നിവേദിതയുടെ പുറകില്‍ വന്നു നില്ക്കും . ഏട്ടത്തി ദേഷ്യത്തോടെ അപ്പോഴൊക്കെയും മോളെ എടുത്തുക്കൊണ്ട് പോകുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ മഞ്ജരി ഏട്ടത്തിയുടെ കൂടെ പോകാറില്ല അവളിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു .<br />
<br />
ഇന്ന് പുലര്‍ച്ചെ മുതല്‍ തുടങ്ങിയതാണ് മഴ. ഇടയ്ക്കൊക്കെ മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും അല്പസമയം കഴിയുമ്പോഴേക്കും പൂര്‍വാധികം ശക്തിയോടെ മഴ വീണ്ടും പെയ്തുകൊണ്ടിരുന്നു .രാവിലെ മഴയുള്ളതുകൊണ്ടാണ് നന്ദിനി പശുവിനെ തൊഴുത്തില്‍ നിന്നും ഇറക്കിക്കെട്ടാതെയിരുന്നത്.രാവിലെ മഴയ്ക്ക് അല്പം ശമനം കണ്ടപ്പോഴാണ് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ തൊഴുത്തില്‍ നിന്നും അഴിച്ചുക്കെട്ടാം എന്ന് കരുതി തൊഴുത്തിന് അരികിലേക്ക് പോയത്. അപ്പോഴാണ് ഇറച്ചിവെട്ടുകാരനും സഹായിയും വന്നത് .അവരെ കണ്ടപ്പോള്‍തന്നെ നിവേദിതയുടെ ഹൃദയമിടിപ്പിന്റെ വേഗം അധികരിച്ചിരുന്നു.ശരീരമാകെ തളരുന്നതുപോലെ തോന്നിയവള്‍ക്ക്.രാത്രി ഉറങ്ങുവാന്‍ കിടന്നിട്ട് അവള്‍ക്ക് ഉറങ്ങുവാനായില്ല.മഞ്ജരി മോളുടെ മുടിയിഴകളില്‍ നിന്നും ഈര് വലിച്ചെടുക്കുമ്പോള്‍ മോള് പറഞ്ഞു.<br />
<br />
,, അമ്മേ തലവേദനിക്കുന്നു. അമ്മയുടെ മനസ്സ് എവിടെയാ എനിക്ക് അറിയാം അമ്മ നന്ദിനി പശുവിനെ ഓര്‍ക്കുകയല്ലേ ,,<br />
<br />
നിവേദിത മഞ്ജരിയുടെ ശിരസ്സ് തലയണയിലേക്ക് ചായ്ച്ചു നീണ്ടുനിവര്‍ന്നി കിടന്നുക്കൊണ്ട് പറഞ്ഞു.<br />
<br />
,, അതെ മോളെ....... ഞാന്‍ നന്ദിനിയെ തന്നെയാണ് ഓര്‍ക്കുന്നത് .അതിന്റെ ആയുസ്സ് ഒരു പക്ഷെ നാളെ തന്നെ അവസാനിക്കും .ഒരു ദാക്ഷിണ്യം ഇല്ലാതെ ആ ഇറച്ചിവെട്ടുകാരന് നന്ദിനിയുടെ കഴുത്തില്‍ കത്തി വെയ്ക്കും. ആ മിണ്ടാപ്രാണി നിലംപതിച്ചു പിടഞ്ഞുപിടഞ്ഞു ഇല്ലാതെയാവും .ഈ ലോകത്ത് ജീവനുള്ളവയെ ഒന്നിനേയും കൊല്ലാതെയിരുന്നെങ്കില്‍...,,<br />
<br />
മഞ്ജരി നിവേദിതയുടെ കണ്ണുകളില്‍നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര് തുടച്ചുക്കൊണ്ട് പറഞ്ഞു .<br />
<br />
,, നമ്മുക്കൊരു കാര്യം ചെയ്താലോ? .അമ്മേടെ വീട്ടില്‍ തൊഴുത്തുണ്ടല്ലോ .അമ്മയുടെ അച്ഛനോട് പറഞ്ഞ് നമുക്ക് ആ ഇറച്ചിവെട്ടുകാരനില്‍ നിന്നും നമ്മുടെ നന്ദിനി പശുവിനെ തിരികെ വാങ്ങിയാലോ ? .തിരികെ വാങ്ങുന്നത് ഇവിടത്തെ മുത്തശ്ശന് അറിയാതെയിരുന്നാല്‍ മതിയല്ലോ ,,<br />
<br />
മോള് പറഞ്ഞ ബുദ്ധി തനിക്കു തോന്നാതെയിരുന്നതിലുള്ള കുറ്റബോധം മൂലം നിവേദിതയുടെ മനസ്സുനൊന്തു .അവള് ഉടനെതന്നെ മൊബൈല്‍ഫോണ്‍ എടുത്ത് അച്ഛനെ വിളിച്ച് കാര്യം ധരിപ്പിച്ചു .അച്ഛന് രാവിലെ തന്നെ ഇറച്ചിവെട്ടുകാരന്റെ അരികില്‍ പോയി അയാള്‍ പറയുന്ന തുകയ്ക്ക് തന്നെ പശുവിനെ തിരികെ വാങ്ങിക്കാം എന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ അവളുടെ അസ്വസ്ഥമായ മനസ്സ് അല്പം ശാന്തമായി .തിരികെ മെത്തയില്‍ വന്നുകിടന്നപ്പോള്‍ ബുദ്ധി പറഞ്ഞു തന്ന മോള്‍ക്ക് കവിളിലൊരു ചുംബനം നല്കുവാന് നിവേദിത മറന്നില്ല.നന്ദിനി പശുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളുടെ മനസ്സിനെ അസ്വസ്ഥമാക്കിയതിനാല്‍ നിദ്രാ ദേവി വളരെ വൈകിയാണ് അവളെ കടാക്ഷിച്ചത്. നേരം പുലരുന്നതിനു മുന്‍പ്തന്നെ മൊബൈല്‍ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് നിവേദിത ഉറക്കമുണര്‍ന്നത്.അങ്ങേത്തലയ്ക്കല്‍ അച്ഛന്റെ ശബ്ദമാണ് .<br />
<br />
,, മോളെ....... ഈ കശാപ്പുകാര്‍ മാടുകളെ നേരംപുലരുന്നതിനു മുന്‍പ്തന്നെ കശാപ്പുചെയ്യുന്നതിനാല്‍ അച്ഛന് പുലര്‍ച്ചെ നാലുമണിയോടെ മോള് പറഞ്ഞ കശാപ്പുക്കാരനെ ചെന്ന് ക്കണ്ടു. അയാള്‍ നമ്മുടെ പശുവിനെ ഇന്നലെത്തന്നെ കശാപ്പുചെയ്ത് ഇന്ന് നടക്കുവാന്‍ പോകുന്ന വിവാഹ സല്‍ക്കാരത്തിനായി വിതരണം ചെയ്തുവത്രേ .ഇനിയിപ്പോ എന്താ ചെയ്യാ. മോള് വെറുതെ മനസ്സ് വിഷമിപ്പിക്കാതെ, അച്ഛന് നാളെയങ്ങാനും മോളുടെ അരികിലേക്ക് വരാം ,,<br />
<br />
അച്ഛന് ഫോണ്‍ കട്ട് ചെയ്തപ്പോള്‍ നിവേദിത വീണ്ടും മെത്തയിലേക്ക് ചാഞ്ഞുകൊണ്ട് മഞ്ജരിയെ കെട്ടിപ്പിടിച്ചു കിടന്നു.നല്ല തണുപ്പുണ്ടെങ്കിലും വല്ലാത്തൊരു വിമ്മിഷ്ടം നിവേദിത അനുഭവിക്കുന്നുണ്ടായിരുന്നു.ഈയിടെയായി ഉണ്ണ്യേട്ടന്റെ അച്ഛന് തന്നെ മാനസീകമായി വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.സഹിക്കാവുന്നതിലുമപ്പുറമാണ് അച്ഛന്റെ കുറ്റപ്പെടുത്തലുകളും തന്നോടുള്ള പെരുമാറ്റങ്ങളും .ഉണ്ണ്യേട്ടന് വരുന്നതുവരെ വീട്ടില്‍ പോയി നിന്നാലോ എന്ന് പോലും തോന്നുന്നുണ്ട് .പക്ഷെ മഞ്ജരി മോളെ പിരിഞ്ഞിരിക്കുവാന്‍ തനിക്കോ തന്നെ പിരിഞ്ഞിരിക്കുവാന്‍ മഞ്ജരി മോള്‍ക്കോ കഴിയാത്ത അത്രയ്ക്കുമൊരു ആത്മബന്ധം തങ്ങളില്‍ ഉടലെടുത്തിരിക്കുന്നു.ജന്മം നല്കിയില്ലെങ്കിലും പെറ്റമ്മയെക്കാളും കൂടുതല്‍ മോള് തന്നെ സ്നേഹിക്കുന്നുണ്ട് .ഭക്ഷണം നല്കുവാനും നല്ലെണ്ണ തേച്ചു കുളിപ്പിക്കുവാനും,ഒരുക്കിക്കൊടുക്കുവാനുമൊക്കെ മോള്‍ക്ക് താന്‍ ത്തന്നെ വേണം . മച്ചി എന്ന് തന്നെ സമൂഹവും, കുടുംബവും മുദ്രകുത്തി പ്രസവിക്കാത്തതിന്റെ പേരില്‍ പരിഹസിക്കുമ്പോഴും ഈ ലോകത്ത് ജീവിക്കുവാനുള്ള പ്രേരണ മഞ്ജരി മോളും ഉണ്ണ്യേട്ടനുമാണ് .<br />
<br />
അച്ഛന്റെ കുത്തുവാക്കുകളും ശകാരവും നാള്‍ക്കുനാള്‍ അധികരിച്ചുക്കൊണ്ടിരുന്നു.ഉണ്ണ്യേട്ടന് അടുത്തമാസം ഒന്നാം തിയ്യതി അവധിക്ക് വരും. ഇത്തവണ വന്നാല്‍ എന്തായാലുമൊരു വന്ധ്യതയ്ക്കുള്ള ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകണം .പ്രായം രണ്ടുപേര്‍ക്കും അധികരിച്ചുക്കൊണ്ടിരിക്കുന്നു.സ്ത്രീകള്‍ക്ക് മുപ്പത്തിയാറ് വയസ്സില്‍ കൂടുതലായാല്‍ പിന്നെ ഗര്‍ഭധാരണം പ്രയാസകരമാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട് .ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..... ഉണ്ണ്യേട്ടന്റെ വരവിനായി നിവേദിത പ്രതീക്ഷയോടെ കാത്തിരുന്നു. <br />
<br />
കാത്തിരിപ്പിനൊടുവില്‍ ഉണ്ണ്യേട്ടന് ഒന്നാംതിയ്യതി വൈകുംനേരം വീട്ടിലെത്തി .എല്ലാവരോടും കുശലാന്വേഷണം കഴിഞ്ഞ് മച്ചിന് പുറത്തെ കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മഞ്ജരി മോളും ഒപ്പം ഉണ്ടായിരുന്നു.തനിയെ കിട്ടിയാല്‍ ആ മാറില്‍ തലചായ്ച്ച് എല്ലാ സങ്കടങ്ങളും പറഞ്ഞ് ഒന്ന് പൊട്ടിക്കരഞ്ഞാലെ മനസ്സിലെ വിമ്മിഷ്ടത്തിന് ശമനം ലഭിക്കുകയുള്ളൂ .ഉണ്ണിയേട്ടന് കുളിക്കുവാനായി പോയപ്പോള്‍ ഏട്ടത്തി വന്ന് മഞ്ജരി മോളെ കൂട്ടിക്കൊണ്ടുപോയി .ഉണ്ണ്യേട്ടന് കുളിമുറിയില്‍ നിന്നും പുറത്തുവരുവാനായി അക്ഷമയോടെ നിവേദിത കാത്തിരുന്നു. പന്ത്രണ്ടു വര്‍ഷം പോയതറിഞ്ഞില്ല .ഉണ്ണ്യേട്ടന് വര്‍ഷാവര്‍ഷം അവധിക്ക് വന്നത് കൂട്ടിയാല്‍ തങ്ങള്‍ക്ക് ഒരിമിച്ചു ജീവിക്കുവാനായത് പന്ത്രണ്ടു മാസങ്ങള്‍ മാത്രമാണ്.ജീവിതം ഏറ്റവും പ്രിയങ്കരമായതും ഈ കാലയളവിലാണ്.നിവേദിത അലമാരയുടെ കണ്ണാടിയില്‍ തന്റെ പ്രതിബിംബം നോക്കിനിന്നു.മുടിയിഴകളില്‍ വെള്ളിനൂല് പോലെ നര ബാധിച്ചു തുടങ്ങിയിരിക്കുന്നു .മനസ്സില്‍ എപ്പോഴും സങ്കടമുള്ളവരുടെ മുടി യവ്വനം കാലത്തുതന്നെ നരയ്ക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്. മുഖത്തെ പ്രസരിപ്പിനും മങ്ങലേറ്റിരിക്കുന്നു.<br />
<br />
കുളിമുറിയില്‍ നിന്നും ഉണ്ണ്യേട്ടന് പുറത്തിറങ്ങിയപ്പോള്‍ തന്നെ നിവേദിത ഓടിച്ചെന്നു അയാളുടെ മാറിലേക്ക് ചാഞ്ഞു .അവള് എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു.അയാള്‍ അവളെ തന്റെ മാറോട് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.<br />
<br />
,, എന്താടോ പതിവില്ലാത്തവിധം ഇത്രയും സങ്കടം എന്താ ഉണ്ടായെ ?,,<br />
<br />
അവളുടെ ആര്‍ത്തനാദം പുറത്തേക്ക് കേള്‍ക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ അവളുടെ വായ പൊത്തിപിടിച്ച് വീണ്ടും ചോദിച്ചു .<br />
<br />
,, എന്താ ?... എന്താ ഉണ്ടായെ എന്തായാലും ഉണ്ണ്യേട്ടനോട് പറയു,,<br />
<br />
അവള് അയാളെ ഒന്നുകൂടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു പറഞ്ഞു.<br />
<br />
,,ഉണ്ണ്യേട്ടാ.....എനിക്ക് അമ്മയാകണം എനിക്കൊരു കുഞ്ഞിനെ വേണം .ഞാന്‍ എന്തുമാത്രം ചികിത്സകള്‍ നടത്തി........ പരിശോധിച്ച എല്ലാ ഡോക്ടര്‍മാരും പറയുന്നത് എനിക്ക് ഗര്‍ഭധാരണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലാ എന്നാണ്. എന്നിട്ടും എന്നെ എല്ലാവരും മച്ചിയെന്നു വിളിക്കുന്നു.എനിക്ക് ഇനിയും വയ്യ സമൂഹത്തിന്റെ കുത്തുവാക്കുകള്‍ കേള്‍ക്കാന്‍ ,,<br />
<br />
ഉണ്ണി അവളെ തന്റെ മാറില്‍ നിന്നും അകറ്റി ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിനിന്നു .അയാളുടെ ആ പ്രവര്‍ത്തി അവളെ അങ്കലാപ്പിലാക്കി.അവള് അയാളുടെ പുറകില്‍ പോയിനിന്നു വിളിച്ചു .<br />
<br />
,,ഉണ്ണ്യേട്ടാ ....എന്താ ഒന്നും പറയാത്തെ ?,,<br />
<br />
ഉണ്ണി വിദൂരതയില്‍ നിന്നും നോട്ടം പിന്‍വലിക്കാതെതന്നെ പറഞ്ഞു .<br />
<br />
,, എന്നോട് ക്ഷമിക്കണം. കഴിഞ്ഞ തവണ അവധിക്ക് വന്നുപോയപ്പോള്‍ മിലിട്ടറിയുടെ അധീനതയിലുള്ള ആശുപത്രിയില്‍ പോയി ഞാന്‍ വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.നമുക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണക്കാരന്‍ ഞാനാണ് .ഞാന്‍ മിലിട്ടറിയില്‍ ചേര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് പാകിസ്ഥാന് അതിര്‍ത്തി കാവലിനുള്ള ബറ്റാലിയനില്‍ ഞാനും അംഗമായി ചേര്‍ന്നു .തീവ്രവാദികളുടെ ആക്രമണത്തില്‍ എനിക്ക് ഗുരുതരമായ പരിക്കേറ്റു . സാരമായി പരിക്കുകള്‍ പറ്റിയ എന്റെ വൃഷണങ്ങള്‍ അന്ന് ശാസ്ത്രക്രിയ ചെയ്തിരുന്നു .പക്ഷെ പിതാവാകുവാന്‍ ആവില്ലായെന്ന് കഴിഞ്ഞ തവണ അവധിക്ക് വന്നു തിരികെ പോകുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കാരണം എല്ലാ അപഹാസ്യങ്ങളും സഹിക്കുന്നത് ഇയാളല്ലെ ,,<br />
<br />
ഉണ്ണിയുടെ വാക്കുകള്‍ കേട്ട നിവേദിത തളര്‍ന്നിരുന്നു.മാതാവാകുക എന്ന തന്റെ ആഗ്രഹം ചിന്നഭിന്നമായിരിക്കുന്നു.തന്നിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു. വ്യസനത്തോടെയിരിക്കുന്ന നിവേദിതയുടെ നിര്‍മലമായ കൈത്തലം നുകര്‍ന്നുക്കൊണ്ട് ഉണ്ണി പറഞ്ഞു.<br />
<br />
,, എന്റെ ജന്മം പാപ ജന്മമാണ് .മക്കളില്ലാത്ത ജീവിതം അര്‍ത്ഥമില്ലാത്തതാണ് .ചികിത്സിച്ചാല്‍ പോലും എനിക്ക് ഈ ജന്മത്തില് പിതാവാകുവാന്‍ കഴിയില്ല.നമുക്ക് പിരിയാം ......തനിക്ക് ഇനിയുമൊരു ജീവിതം ലഭിക്കും ,,<br />
<br />
ഉണ്ണിയുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്‍പ് നിവേദിത ഉണ്ണിയുടെ വായ പൊത്തിക്കൊണ്ട് പറഞ്ഞു .<br />
<br />
,, അരുത് ഇങ്ങനെയൊന്നും പറയരുത്. എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുമായിരുന്നില്ലായെങ്കില്‍ എന്നെ ഉണ്ണ്യേട്ടന് ഉപേക്ഷിക്കുമായിരുന്നോ ?ഞാന്‍ പ്രസവിച്ചില്ലായെങ്കിലും സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരു മകളില്ലെ നമുക്ക്. നമുക്ക് അതുമതി .ഉണ്ണ്യേട്ടന് എന്നോട് പറഞ്ഞത് ഞാനല്ലാതെ മറ്റാരും ഒരിക്കലും അറിയരുത് .ഇനിമുതല്‍ സമൂഹം എന്നെ മച്ചിയെന്നു വിളിക്കുമ്പോള്‍ ആ വാക്കുകള്‍ എന്നെ ഒരിക്കലും വ്യസനിപ്പിക്കില്ല .ഇപ്പോള്‍ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ ഉണ്ണ്യേട്ടന്റെ മാറില്‍ എന്നും തലചായ്ച്ചുറങ്ങാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന് ,,<br />
<br />
ഉണ്ണി നിവേദിതയെ തന്റെ മാറോടു ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബനം നല്കി അപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഉണ്ണി പട്ടാളത്തില്‍ നിന്നും വിരമിക്കും .ഒരു മാസത്തെ അവധിക്ക് ശേഷം ഉണ്ണി അടുത്ത വര്‍ഷം എന്നേക്കുമായി തിരികെ വരുവാനായി യാത്രപറഞ്ഞിറങ്ങി .അപ്പോള്‍ പുലര്‍കാലത്തണുപ്പില്‍ സൂര്യന്റെ ആദ്യകിരണങ്ങളേറ്റുവാങ്ങി പ്രകൃതി ശോഭിച്ചു തുടങ്ങിയിരുന്നു .<br />
<br />
ശുഭം <br />
<br />
rasheedthozhiyoor@gmail.com rasheedthozhiyoot.blogspot.qa<br />
<br />
<br />
<br />
<br />
<br />
<span style="background-color: white; font-family: 'Helvetica Neue', Helvetica, Arial, sans-serif; font-size: 15px; line-height: 22px;"> </span> <br />
<br />
<br />
<br />
<br />
,, </div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com35tag:blogger.com,1999:blog-261925465399990970.post-49702393714434424492015-10-02T10:40:00.001+03:002015-10-02T19:43:17.920+03:00 അനുഭവക്കുറിപ്പ്. ദുരിതപൂര്‍ണ്ണമീജീവിതം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJPoEh746m_kyukDqs3MvCnQBhesn3BRqO78IyVWWIjv0tNWhDEwT9Wt9mvBEvUDmGztey8U4ZYXix5tCf84aWDXAYSl7ILdaHovz2Gm0rO_bIOHeq8LL7FYHzP206J4KAX3sxcdGg_2Q/s1600/12038564_1023665897655432_4910862160721534909_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJPoEh746m_kyukDqs3MvCnQBhesn3BRqO78IyVWWIjv0tNWhDEwT9Wt9mvBEvUDmGztey8U4ZYXix5tCf84aWDXAYSl7ILdaHovz2Gm0rO_bIOHeq8LL7FYHzP206J4KAX3sxcdGg_2Q/s400/12038564_1023665897655432_4910862160721534909_n.jpg" width="210" /></a></div>
<br />
നേരം നട്ടുച്ചയായി ക്കാണും വാഹനത്തിലെ ഏസി പരമാവധി വേഗത്തിലാക്കിയിട്ടും നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടായിരുന്നു.വാഹനത്തിന്റെ ചില്ലുകളില്‍ സ്പര്‍ശിച്ചാല്‍ കൈ പൊള്ളും . തൊഴിലിന്റെ ഭാഗമായി എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യേണ്ടതുണ്ട് .ഇന്ന് യാദൃശ്ചികമായാണ് ഇറാന് സ്വദേശി വയോവൃദ്ധനായ അലിയെ പരിചയപ്പെട്ടത് .അദ്ദേഹത്തിന്റെ ശരീരമാസകലം ചുളിവുകള്‍ വീണിട്ടുണ്ട് .വെളുത്ത ശരീരം വെയില് കൊണ്ട് ചുമന്നിരിക്കുന്നു.രോമങ്ങള്‍ക്ക് തൂവെള്ള നിറം . ദൂരെ നിന്നും ചുമട് താങ്ങി വരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി . ഞാന്‍ വാഹനം ഓരം ചേര്‍ത്ത് നിറുത്തി അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടിരുന്നു .<br />
<br />
കഠിനമായ സൂര്യതാപമേറ്റ് അദ്ദേഹത്തിന്റെ ശരീരമാസകലം വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു.നടക്കുവാനും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് .കണ്ടാല്‍ ഏതാണ്ട് എണ്‍പത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കും.ഇത്രയും പ്രായമായിട്ടും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ടെങ്കില്‍ അയാളുടെ സ്വദേശത്ത് ഇവിടെ അദ്ദേഹം തൊഴില്‍ ചെയ്തു സമ്പാദിക്കുന്ന പണം കൊണ്ട് ജീവിക്കുന്നവരുണ്ടാകും.അദ്ദേഹത്തിന് വേണ്ടിയായിരിക്കില്ല ഈ വാര്‍ദ്ധക്യ കാലത്ത് തൊഴിലെടുക്കുന്നത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.വാര്‍ദ്ധക്യത്തില്‍ സ്വസ്ഥമായി ജീവിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഈ ഭൂലോകത്തുണ്ടാവുകയില്ല.ജീവിത പ്രാരാബ്ധങ്ങളുള്ളവർ വാര്‍ദ്ധക്യത്തിലും തൊഴിലെടുക്കാതെ പിന്നെ എന്തുചെയ്യും? .<br />
<br />
എനിക്ക് അദ്ദേഹത്തെ കുറിച്ചറിയുവാന്‍ ജിജ്ഞാസയുണ്ടായി . അല്പദൂരം പിന്നിട്ടപ്പോള്‍ . ഒരു വീടിനു മുമ്പില്‍ സ്ഥാപിച്ച കുടിവെള്ളം കുടിക്കുവാനായി അദ്ദേഹം ചുമട് ഇറക്കിവെച്ചു .ച്ചുമെടെന്നു പറഞ്ഞാല്‍ ഗള്‍ഫുനാടുകളില്‍ തക്കാളിയും മറ്റു ചില മലക്കറികളും പേക്ക് ചെയ്തുവരുന്ന പെട്ടികള്‍ .അദ്ദേഹം ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കിനിന്നു.തൊണ്ട വരണ്ടുണങ്ങിയാല്‍ വെള്ളം കുടിക്കുവാന്‍ ലഭിച്ചാല്‍ ആ വെള്ളത്തിനുള്ള സ്വാദ് വേറെ ഒന്നില്‍ നിന്നും ലഭിക്കുകയില്ല . വെള്ളംകുടിച്ചു തിരിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ കാണുന്നത് . പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് സലാം പറഞ്ഞു.ഞാന്‍ സലാം പറഞ്ഞതിനു ശേഷം എനിക്ക് അറിയുവാനുള്ളതൊക്കെ ചോദിച്ചുകൊണ്ടിരുന്നു .വളരെ സൌമ്യനായി അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.<br />
<br />
അദ്ദേഹം ഹിന്ദി ഭാഷയിലാണ് എന്നോട് സംസാരിച്ചത് .അഫ്ഘാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഇറാനിലെ ഒരു കുഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വസതി .ആ ഗ്രാമത്തില്‍ വസിക്കുന്നവരില്‍ ഇറാനില്‍ മൊത്തം ജനസംഖ്യയില്‍ പത്തുശതമാനം മാത്രമുള്ള സുന്നി ഇസ്ലാമില്‍ പെട്ടവരാണ് . എണ്‍പത്തി ഒന്‍പതു ശതമാനമുള്ള ഷിയാ ഇസ്ലാമില്‍ പെട്ടവര്‍ക്കാണ് ഇറാനില്‍ മേല്‍ക്കോയ്മ .അതുകൊണ്ടുതന്നെ സുന്നി ഇസ്ലാമില്‍ പ്പെട്ടവര്‍ക്ക് ഇറാനില്‍ ജീവിതം ദുസ്സഹമാണ് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ഇപ്പോഴും വൈദ്യുതിയോ ജലവിതരണമോ ഇല്ല .മഴവെള്ളം സംഭരിച്ചാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ ജീവന് നിലനിറുത്തുന്നത്.അദ്ദേഹത്തിന് ആറു മക്കളാണ് അഞ്ചു പെണ്മക്കളും ഏറ്റവും ഇളയത് ഒരു ആണ്‍കുട്ടിയും .മകന് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞു.അദ്ദേഹം ആദ്യകാലങ്ങളില്‍ കെട്ടിടനിര്‍മാണ തൊഴിലുകള്‍ ചെയ്തിരുന്നു .ഇപ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ പിടിപ്പെട്ടതിനാല്‍ ആ തൊഴിലിന് പോകുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.ഈ പെട്ടികള്‍ പെറുക്കി വിറ്റാല്‍ മാസം ആയിരം റിയാല്‍ പോലും തികയ്ക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിരാശ നിഴലിക്കുന്നത് ഞാനറിഞ്ഞു.<br />
<br />
ഊണിനുള്ള സമയമായതിനാല്‍ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണം വാങ്ങിക്കൊണ്ടു വന്നുതരാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സ്നേഹത്തോടെ നിരസിച്ചു .അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചോട്ടെ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ ഉത്തരം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.അദ്ദേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു.താങ്കളും എന്നെപ്പോലെയൊരു പ്രവാസിയാണ് നിങ്ങളുടെ കുടുംബത്തെ വേര്‍പിരിഞ്ഞു ജീവിക്കുന്ന നിങ്ങളുടെ കുടുംബം യാതൊരുവിധ സാമ്പത്തീക പരാധീനതകളും കൂടാതെയാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സഹായം ഞാന്‍ സ്വീകരിക്കാം അല്ലാത്തപക്ഷം നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിക്കരുത്.എന്റെ ജീവിതം സര്വശക്തന് നിശ്ചയിച്ചിരിക്കുന്നു ആ ജീവിതം എനിക്ക് ജീവിച്ചു തീര്‍ക്കേണ്ടിയിരിക്കുന്നു.സംസാരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു തന്റെ ചുമട് തോളിലേറ്റി നടന്നകന്നു.വളരെ പ്രയാസപ്പെട്ടു നടന്നുനീങ്ങുന്ന അദ്ദേഹം എന്റെ ദൃഷ്ടിയില് നിന്നും മറയുന്നത് വരെ ഞാന്‍ അദ്ദേഹത്തെത്തന്നെ നോക്കി നിന്നു.ഏതാനും സമയം വാഹനത്തില്‍ നിന്നും പുറത്തിറങ്ങി നിന്ന എന്റെ നെറ്റിയില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന വിയര്‍പ്പുകണങ്ങളോടൊപ്പം എന്റെ ഇമകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര് തുള്ളികള്‍ ലയിക്കുന്നത് ഞാനറിഞ്ഞു.<br />
<br />
ശുഭം<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blospot.qa</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com20tag:blogger.com,1999:blog-261925465399990970.post-39600387484735261682015-09-13T23:27:00.000+03:002015-09-27T20:08:09.320+03:00ചെറുകഥ.അകരുണം <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5Fn5bBOKTID5EDCmAk3wx7Y64dpHxkxehwmhGFhG9ZhhOTD_xLtqMOYhb6nxrEm1wFKrk40Pa9740bgkJq2yQAcimVgHlEZgOtzoEPQ-v5JURSEijA8HvB_HagXKjoNiUk1Nm364hxPA/s1600/10527676_909143182450604_5855214468105225346_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5Fn5bBOKTID5EDCmAk3wx7Y64dpHxkxehwmhGFhG9ZhhOTD_xLtqMOYhb6nxrEm1wFKrk40Pa9740bgkJq2yQAcimVgHlEZgOtzoEPQ-v5JURSEijA8HvB_HagXKjoNiUk1Nm364hxPA/s400/10527676_909143182450604_5855214468105225346_n.jpg" width="322" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: left;">
കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം .കുന്നംകുളങ്ങര എന്നായിരുന്നു പൂർവനാമം.നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്റെ തൊണ്ണൂറ് ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. പട്ടണത്തിലെ ജനത്തിരക്കേറിയ പട്ടാമ്പി റോഡിന്റെ ഇരുവശങ്ങളിലും വ്യാപാരകേന്ദ്രങ്ങളാണ്. അവയില്‍ അധികവും മേല്‍ക്കൂര ഓടിട്ട പഴകിയ കെട്ടിടങ്ങളും.ഇപ്പോള്‍ ചില പഴകിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടസമുച്ചയങ്ങള്‍ പണിതിരിക്കുന്നു.ബസ്സ്റ്റാന്‍ഡില്‍ നിന്നും വലത്തുവശത്തേക്ക് നടന്നാല്‍ നാലുംകൂടിയ വഴിയിലെത്താം.പട്ടാമ്പി റോഡിലെ ചെമ്പ്,അലുമിനിയം,ഇരുമ്പ് മുതലായ പാത്രങ്ങളും മറ്റും വില്‍ക്കുന്ന പ്രശസ്തമായ കടയിലാണ് നീലിമയ്ക്ക് ജോലി .രാവിലെ എട്ടുമണിയോടെ കടയിലെത്തിയാല്‍ വൈകുന്നേരം ആറുമണിക്കാണ് നീലിമ തിരികെ പോകുന്നത്</div>
<div class="separator" style="clear: both; text-align: left;">
<br /></div>
<span style="font-family: 'Courier New', Courier, monospace;"> </span><span style="font-family: Courier New, Courier, monospace;">ഇന്ന് കടയില്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു.പത്തുമിനിറ്റ് വൈകിയാണ് കടയില്‍ നിന്നും ഇറങ്ങിയത്.ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പതിവായി പോകുന്ന ബസ്സ് നിറയെ യാത്രക്കാരുമായി നീങ്ങിത്തുടങ്ങിയിരുന്നു . നീലിമ ബസ്സിനു പുറകെ ഓടിയെങ്കിലും ബസ്സ് നിറുത്താതെ പോയി.നിരാശയോടെ അവൾ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലേയ്ക്ക് തിരികെ നടന്നു.അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇനി അടുത്ത ബസ്സ് വരണമെങ്കില്‍ അരമണിക്കൂര്‍ കഴിയണം. നീലിമ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറു ദിശയില്‍ സൂര്യന് ചുറ്റുമുള്ള സ്വര്‍ണ്ണ വര്‍ണ്ണങ്ങളെ എങ്ങോ നിന്നും ധൃതഗതിയില്‍ എത്തിയ മേഘശകലങ്ങള്‍ മറച്ചു.അപ്പോള്‍ പ്രപഞ്ചം ഇരുട്ടിനെ പ്രാപിച്ചു . നേരം ഇരുട്ടിയത് കൊണ്ടാകാം സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ നീലിമയെ കൂടാതെ വേറെയൊരു സ്ത്രീയും ഉണ്ടായിരുന്നില്ല .ബസ്സ്റ്റാന്‍ഡില്‍ ജോലികഴിഞ്ഞ് അവരവരുടെ വാസസ്ഥലത്തേക്ക് പോകുന്ന പുരുഷന്മാരുടെ നല്ല തിരക്കുണ്ടായിരുന്നു. ഫുട്പാത്തിലെ പലതരം കച്ചവടക്കാരുടെ ചുറ്റിലും ആളുകുള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പാവയ്ക്കയുടെ വിത്ത് വാങ്ങുവാന്‍ അമ്മ പറഞ്ഞതവള്‍ക്ക് ഓര്‍മ്മവന്നു .ഫുട്പാത്തിലെ പച്ചക്കറി വിത്ത് വില്പനക്കാരനില് നിന്നും വിത്ത് വാങ്ങി തിരിയുമ്പോള്‍ ഒരുത്തന് നീലിമയുടെ ശരീരത്തില്‍ തട്ടി നടന്നുനീങ്ങി.അയാള്‍ തന്നെ മനപ്പൂര്‍വം സ്പര്ശിക്കുവാന് ശ്രമിച്ചതാണെന്ന് നീലിമയ്ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെ അവള് വീണ്ടും ഇരിപ്പിടത്തില്‍ പോയിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ ആ യുവാവ് അല്‍പ്പമകലെ നിന്നുകൊണ്ട് തന്നെത്തന്നെ വീക്ഷിക്കുന്നതവള്‍ കണ്ടു.യുവാവിന്റെ നോട്ടം തന്നില്‍ നിന്നും മാറ്റുന്നില്ല എന്ന് കണ്ടപ്പോള്‍ നീലിമയ്ക്ക് ദേഷ്യം വന്നു. ,യുവാവ് വീണ്ടും കണ്ണുകള്‍കൊണ്ട് ആംഗ്യം കാട്ടുന്നത് കണ്ടപ്പോള്‍ അവളുടെ സര്‍വ നിയന്ത്രണവും വിട്ടുപോയി .നീലിമ അയാളുടെ അരികില്‍ പോയി പറഞ്ഞു .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">“നിന്റെ സൂക്കേട് എനിക്ക് മനസ്സിലായി .നിനക്ക് അമ്മേം പെങ്ങമ്മാരുമൊന്നും ഇല്ലെടാ.... വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിക്ക് വന്നതാടാ ഞാന്‍.ഇനി ഇവിടെ നിന്നുകൊണ്ട് നീ നിന്റെ കണ്ണുകള്‍ കൊണ്ട് വ്യത്തികെട്ട ആംഗ്യം കാട്ടിയാലുണ്ടല്ലോ .ദേ ... ആ നില്ക്കുന്ന പോലിസ് എമാനോട് പോയി നിന്റെ സൂക്കേടിന് മരുന്ന് നല്കാന് പറയും. മനസ്സിലായോടാ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ അമിത കോപത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അവള് വീണ്ടും ഇരിപ്പിടത്തില്‍ തന്നെ വന്നിരുന്നു. നീലിമയൊരു ശാന്തസ്വഭാവക്കാരിയായിരുന്നു.പ്രായപൂര്‍ത്തിയാവുകയും ശാരീരിക വളര്‍ച്ച ഉണ്ടാകുകയും ചെയ്തപ്പോള്‍ സമൂഹത്തിലെ പുരുഷവര്‍ഗ്ഗത്തിന്റെ അവളോടുള്ള ഇടപെടലുകളാണ് അവളെ കോപക്കാരിയാക്കിമാറ്റിയത്.അല്പമകലെ പുരുഷന്മാരുടെ ഇരിപ്പിടത്തിനും ചുമരിനുമിടയില്‍ നിന്നും ആളനക്കം കേട്ടപ്പോള്‍ നീലിമ അവിടേക്ക് സൂക്ഷിച്ചുനോക്കി.കീറിയ കമ്പിളി പുതപ്പിനുള്ളില്‍ നിന്നും ഒരു വയോവൃദ്ധന്റെ തല അല്‍പ്പം ഉയര്‍ന്നിരിക്കുന്നു. ഒപ്പം ഒരു കൈയില്‍ വെള്ളത്തിന്റെ ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി അയാള്‍ എന്തോ വിളിച്ച് പറയുന്നുണ്ട്.നീലിമ വൃദ്ധന്റെ അരികില്‍ പോയി കുനിഞ്ഞിരുന്നു.ഒറ്റ നോട്ടത്തില്‍ വൃദ്ധനെ കണ്ടാല്‍ ആര്‍ക്കും അയാളൊരു ഭിക്ഷക്കാരനാണെന്ന് മനസിലാകും.കെട്ടുപിണഞ്ഞ നീട്ടിവളര്‍ത്തിയ താടിയും,തലമുടിയും.മുഷിഞ്ഞ കീറിയ കാഷായ വസ്ത്രവും, കഴുത്തിലൊരു വലിയ രുദ്രാക്ഷ മാലയും കണ്ടപ്പോള്‍ നീലിമ ഊഹിച്ചു. വൃദ്ധന് സന്യാസ ജീവിതം നയിക്കുന്ന ആളായിരിക്കുമെന്ന്. അയാൾ തിരെ അവശനായി കിടക്കുകയാണ് .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">“വെള്ളം ...വെള്ളം”</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">വൃദ്ധന് കാലിയായ പ്ലാസ്റ്റിക് ബോട്ടില്‍ ഉയര്‍ത്തിക്കാട്ടി പതിഞ്ഞശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു. നീലിമ ബോട്ടില്‍ അയാളില്‍ നിന്നും വാങ്ങി അടുത്തുള്ള കടയിലെക്കോടി.നീലിമ ബോട്ടില്‍ കടക്കാരന്റെ നേര്‍ക്ക് നീട്ടികൊണ്ട് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ഈ ബോട്ടിലില്‍ വെള്ളം നിറച്ചുതരുമോ ?,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">കടക്കാരന് നീലിമയെ നീരസത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, അയ്യോ ...പെങ്ങളെ വെള്ളം ബോട്ടിലില്‍ നിറച്ചുകൊടുക്കുന്ന പതിവ് ഇവിടെ ഇല്ല .മിനറല്‍ വാട്ടര്‍ ബോട്ടില്‍ വില്പനയ്ക്കുണ്ട് ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് വെള്ളം രൂപ കൊടുത്ത് വാങ്ങിക്കുന്നത് വെള്ളത്തിന് പാലിനേക്കാളും വില. അവൾ ബോട്ടിലുമായി വൃദ്ധന്റെ അരികിലേക്കോടി .ബോട്ടലിന്റെ അടപ്പ് തുറന്ന് വൃദ്ധന്റെ നേര്‍ക്ക് ബോട്ടില്‍ നീട്ടി .ആര്‍ത്തിയോടെ വൃദ്ധന് ബോട്ടില്‍ വാങ്ങി എഴുന്നേല്ക്കുവാന് ശ്രമിച്ചുവെങ്കിലും സാധിച്ചില്ലാ .അവരുടെ ചുറ്റിലും ആളുകള്‍ കൂടിനിന്നിരുന്നുവെങ്കിലും .വൃദ്ധനെ എഴുന്നെല്പ്പിക്കുവാന് ആരും സഹായത്തിനായി എത്തിയില്ല.അവൾ വൃത്തിഹീനമായ തറയില്‍ ഇരുന്ന് വൃദ്ധന്റെ ശിരസ്സ് അവളുടെ മടിയിലേക്ക് വെച്ച് കുപ്പിയിലെ വെള്ളം അയാളുടെവായിലേക്കിറ്റിച്ചു . വൃദ്ധന് ആര്‍ത്തിയോടെ കുറേശ്ശെയായി അര ബോട്ടില്‍ വെള്ളംകുടിച്ചു തീര്‍ത്തു.വൃദ്ധന്റെ ശരീരമാകെ പൊള്ളുന്ന ചൂടുണ്ടായിരുന്നു.കൂടി നിന്നവരോട് നീലിമ പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">“ഈ മനുഷ്യന് തീരെ സുഖമില്ല. ദയവായി ആരെങ്കിലും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമോ?.ഇദ്ദേഹം ഇവിടെ ഇങ്ങിനെ കിടന്നാല്‍ മരിച്ച് പോകും“</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുപോയി .ആരും നീലിമയുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല.നീലിമ ഉടനെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ പോയി പനിക്കുള്ള മരുന്നും പിന്നെ ഹോട്ടലില്‍നിന്ന് ഒരു ഗ്ലാസ് ചായയും ഒരു കവർ ബ്രഡും വാങ്ങി വൃദ്ധന് കൊടുത്തു .ആപ്പോഴേക്കും നീലിമയ്ക്ക് പോകുവാനുള്ള ബസ്സ് സ്റ്റാന്റിൽ എത്തിയിരുന്നു.ഈ ബസ്സില്‍ പോയില്ലായെങ്കില്‍ ഇനി ഒരുപാട് നേരം കഴിഞ്ഞാലെ ബസ്സ് ലഭിക്കുകയുള്ളൂ എന്നതുകൊണ്ട് നീലിമ മനസ്സില്ലാമനസ്സോടെ ബസ്സില്‍ കയറിയിരുന്ന് വൃദ്ധനെ നോക്കി. അയാള്‍ ശിരസ്സ് പൊക്കി ബ്രെഡ് കഴിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കാശ്വാസമായി.</span><br />
<span style="font-family: Courier New, Courier, monospace;">ബസ്സ് മുന്നോട്ടുനീങ്ങി.കുത്തനെയുള്ള ഇറക്കം കഴിഞ്ഞാല്‍ പാടശേഖരങ്ങളുടെ നടുവിലൂടെയാണ് പ്രധാന പാത. ബസ്സ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുപായുന്നു.നനുത്ത കാറ്റ് നീലിമയെ തലോടിക്കൊണ്ടിരുന്നു.ഒപ്പം ജീവിതത്തില്‍ പിന്നിട്ട ജീവിത യാത്രകളെ കുറിച്ച് അവളോര്‍ത്തു.അച്ഛനെ കണ്ട നേരിയ ഓര്‍മ്മയേ നീലിമയ്ക്കുള്ളൂ വിരുന്നുകാരനെപ്പോലെ എപ്പോഴെങ്കിലും സന്ധ്യമയങ്ങിയാല്‍ മാത്രം വരികയും. നേരം പുലരുന്നതിനു മുമ്പ് തന്നെ തന്റെ ഇരുചക്ര വാഹനത്തില്‍ തിരികെ പോകുകയും ചെയ്യുന്ന അച്ഛന് കാലക്രമേണ അശേഷം വരാതെയായി.അമ്മയോട് അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മയുടെ ഇമകള്‍ എപ്പോഴും നിറയുമായിരുന്നു.‘പിഴച്ചു പെറ്റ സന്തതി‘ എന്ന് പലരും അവളുടെ നേരെ നോക്കി പറഞ്ഞപ്പോള്‍ കുഞ്ഞുനാളില്‍ ആ വാക്കുകളുടെ പൊരുള്‍ എന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു.പിന്നെപ്പിന്നെ ആ വാക്കുകളുടെ സാരം എന്താണെന്ന് മനസ്സിലായപ്പോള്‍ അച്ഛനെ കുറിച്ചവള്‍ അമ്മയോട് ഒന്നും ചോദിച്ചില്ല.അമ്മയൊരു സാധുവാണ്.മുത്തശ്ശിക്ക് ഒരേയൊരു മകളാണ് അമ്മ.മുത്തശ്ശിയെ പോലെ അമ്മയ്ക്കും ഒരേയൊരു മകളെ പ്രസവിക്കാനേ യോഗമുണ്ടായുള്ളൂ.</span><br />
<span style="font-family: Courier New, Courier, monospace;">മുത്തശ്ശിയും,അമ്മയും വയലുകളിലും മറ്റും പണിയെടുത്താണ്.നീലിമയെ പഠിപ്പിച്ചിരുന്നത്.നീലിമ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുത്തശ്ശി ഇഹലോകവാസം വെടിഞ്ഞു.പിന്നെ അമ്മയുടെ വരുമാനം കൊണ്ട് അത്യാവശ്യ ചെലവുകളും നീലിമയുടെ പഠനവും നടന്നിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് അമ്മയുടെ നട്ടെല്ലിന് ക്ഷതമേല്ക്കുന്നത്.പിന്നെ അമ്മയ്ക്ക് ജോലിചെയ്യുവാൻ ആവാതെയായി.നീലിമയുടെ പഠനത്തിന്റെ ആയുസ്സ് അതോടെ നിശ്ചലമായി.ഒരുമാസം അമ്മയുടെ മരുന്നുകള്‍ക്ക് തന്നെവേണം നല്ലൊരു തുക.രണ്ടുമൂന്നു സ്ഥാപനങ്ങളില്‍ നീലിമ ജോലി ചെയ്തു.മുന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയുടെ അര്‍ത്ഥംവെച്ചുള്ള നോട്ടവും പെരുമാറ്റത്തിലുള്ള പന്തികേടും കണ്ടപ്പോഴേ.ആ സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്നായി അവള്‍ക്ക്.ഒരു ദിവസം സ്ഥാപനത്തിന്റെ ഉടമ വലിയൊരു തുക നീലിമയ്ക്ക് മാസ ശമ്പളമായി വാഗ്ദാനം ചെയ്തു .പകരം അയാള്‍ ചോദിച്ചത് കേട്ടപ്പോള്‍ ചെരുപ്പൂരി കാരണം നോക്കി ഒരടി കൊടുത്ത് ആ നിമിഷം സ്ഥാപനത്തില്‍ നിന്നും ഇറങ്ങിപ്പോന്നു .അന്നവള്‍ ഒരുപാട് കരഞ്ഞു ജീവിതത്തോട് തന്നെ അവള്‍ക്ക് വെറുപ്പ് തോന്നി.പാത്രക്കടയില്‍ വിശ്രമമില്ലാത്ത ജോലിയാണ് എന്നാലും ആ സ്ഥാപനത്തിന്റെ ഉടമ ഒരു സ്ത്രീയായിരുന്നു.അതുകൊണ്ടവള്‍ക്ക് സ്വൈര്യമായി ജോലി ചെയ്യുവാനാവുന്നുണ്ട്.കണ്ടക്ടര്‍ പെരുമ്പിലാവ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും നീലിമ എഴുന്നേറ്റു ബസ്സിറങ്ങി നടന്നു .പരുവക്കുന്ന് കഴിഞ്ഞാല്‍ വീടെത്താം സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം അവസാനിച്ചപ്പോള്‍ ബാഗില്‍ നിന്നും ഞെക്കു വിളക്കെടുത്ത് തെളിയിച്ചു നടന്നു.വിളക്ക് എടുക്കുമ്പോള്‍ ബാഗില്‍ എപ്പോഴും കരുതാറുള്ള പേനാകത്തി ബാഗില്‍ ഉണ്ടെന്നു ഉറപ്പുവരുത്തി. കറുത്തവാവ് ആയതിനാല്‍ പ്രപഞ്ചമാകെ കൂരിരുട്ടില്‍ മുങ്ങിയിരുന്നു.വൃദ്ധനെ സഹായിച്ചതില്‍ പിന്നെ അയാളുടെ ദയനീയമായ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.പകലായിരുന്നുവെങ്കില്‍ അയാളെ ഏതെങ്കിലും അഗതി മന്ദിരത്തിലും ആക്കാമായിരുന്നു.ആളെ കണ്ടിട്ട് ഏതോ തറവാട്ടില്‍ പിറന്നയാളെ പോലെ തോന്നിച്ചു. അയാളെക്കുറിച്ച് ചോദിച്ച് അറിയുവാനും ആയില്ല.നേരത്തിന് ഭക്ഷണം കഴിക്കാതെ ശരീരമാകെ ക്ഷീണിച്ചിരിക്കുന്നു.അയാള്‍ക്ക് എന്തായാലുമൊരു കുടുംബം ഉണ്ടായിരുന്നിരിക്കില്ലേ ? .ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീലിമയെ വീര്‍പ്പുമുട്ടിച്ചു.നാളെ എന്തായാലും അയാളെ പോയികാണണം.തന്നാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കണം .സമ്മതമാണെങ്കില്‍ ഏതെങ്കിലും അഗതി മന്ദിരത്തിലും എത്തിക്കണം.ദൂരെ നിന്നും മേല്‍ക്കൂര ഓടിട്ട ചെത്തിത്തേക്കാത്ത അവളുടെ വീട്ടില്‍ നിന്നും വൈദ്യുതി പ്രകാശം കണ്ടപ്പോള്‍ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.</span><br />
<span style="font-family: Courier New, Courier, monospace;">കാല് പെരുമാറ്റം കേട്ടിട്ടാവണം അമ്മ വിളിച്ചുചോദിച്ചു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,മോളെ നീലിമേ നീ വന്നോടീ ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അമ്മയുടെ വിളി കേട്ടപ്പോള്‍ വീടിന്റെ പടി ഓടിക്കടന്നവള്‍ അമ്മയുടെ അരികിലെത്തി. </span><span style="font-family: 'Courier New', Courier, monospace;">നേരം വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു.</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,എന്താ മോളെ ഇത്രേം വൈകിയേ ....ന്റെ കുട്ടി ഇവിടന്ന് പോയി തിരികെ വരുന്നത് വരെ ഞാന്‍ തീ തിന്നുകയാണ് .ന്റെ കുട്ടീടെ യോഗം അല്ലാണ്ടെ ഞാന്‍ എന്താ പറയാ ന്റെ ഈശ്വരാ ...,,</span><br />
<br />
<span style="font-family: 'Courier New', Courier, monospace;">നീലിമ അമ്മയുടെ നെറുകയില്‍ ചുംബനം നല്‍കിക്കൊണ്ട് പറഞ്ഞു.</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,എന്തിനാ ന്റെ അമ്മെ ഇങ്ങനെ വേവലാതി പെടുന്നത്. ഞാന്‍ ഇവിടെ നിന്നും പോയാല്‍ ഇവിടേക്ക് തന്നെ തിരികെയെത്തും. അല്ലാണ്ടെ ഞാന്‍ ന്റെ അമ്മേനെ തനിച്ചാക്കി എവിടെ പോകാനാ....,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നെടുവീര്‍പ്പിട്ടുകൊണ്ട് അമ്മ പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും തനിയെ പുറത്തുപോയാല്‍ .അമ്മമാര്‍ അനുഭവിക്കുന്ന വിഷമം അറിയണമെങ്കില്‍ ന്റെ മോള് ഒരു പെണ്കുട്ടിയയെ പ്രസവിക്കണം .അല്ലാണ്ടെ ന്റെ മോളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, ഈ അമ്മയുടെയൊരു കാര്യം .ഞാന്‍ കുളിക്കട്ടെ എന്നിട്ട് എന്തെങ്കിലും കഴിക്കുവാന്‍ ഉണ്ടാക്കാം,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">കുളികഴിഞ്ഞ് വന്ന് ഭക്ഷണം പാചകം ചെയ്തു കഴിച്ച് കിടക്കുവാന് നേരം വൃദ്ധനെ കണ്ടതും ഉണ്ടായ സംഭവവികാസങ്ങളും നീലിമ അമ്മയോട് പറഞ്ഞു .എല്ലാം കേട്ടതിനുശേഷം അമ്മ പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">“ പാവം...... എത്രയോ ജന്മങ്ങള് ഇതുപോലെ ഒറ്റപ്പെട്ടു പരസഹായം ഇല്ലാതെ ജീവിക്കുന്നു.അയാള്‍ക്ക് ബന്ധുക്കള്‍ ഉണ്ടായിരിക്കും.പ്രായമായപ്പോള്‍ അയാളെ ആര്‍ക്കും വേണ്ടാതെ ആയിട്ടുണ്ടാവും .നീ അദ്ദേഹത്തെക്കുറിച്ചൊന്നും ചോദിച്ചില്ലേ?....,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;"> “ഇല്ലാ” </span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അവളുടെ മറുപടിയിൽ കുറ്റബോധം ഘനീഭവിച്ചു. </span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">“ന്റെ കുട്ടി ഉറങ്ങിക്കോളൂ......... നേരത്തെ ഉറക്കമുണരേണ്ടതല്ലേ “</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;"> അമ്മ തിരിഞ്ഞ് കിടന്നു.</span><br />
<span style="font-family: Courier New, Courier, monospace;">പുലര്‍ച്ചെ നാലര മണിക്ക് തന്നെ നീലിമ ഉറക്കമുണര്‍ന്നു.ലൈറ്റിട്ടപ്പോള്‍ അമ്മ ഉണർന്ന് കിടക്കുന്നതവള്‍ കണ്ടു .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,എന്തിനാ അമ്മേ..... ഇത്രേം നേരത്തെ ഉറക്കമുണര്‍ന്നു കിടക്കുന്നത്,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അവളുടെ ചോദ്യത്തിന് അമ്മ പുഞ്ചിരിക്കുക മാത്രം ചെയ്തു.നീലിമ പ്രാതലും,ഉച്ചയ്ക്ക് അവള്‍ക്ക് കഴിക്കുവാന്‍ കൊണ്ടുപോകുവാനുള്ള ഭക്ഷണവും തയ്യാറാക്കിക്കഴിഞ്ഞപ്പോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.പരസഹായമില്ലാതെ എഴുന്നേല്ക്കുവാന് കഴിയാത്ത അമ്മയെ പ്രഭാതകൃത്യങ്ങള്‍ക്ക് സഹായിച്ച് . കുളികഴിഞ്ഞ് വന്ന് വസ്ത്രം മാറി . ഭക്ഷണം ചോറ്റും പാത്രത്തിലാക്കി വൃദ്ധനുള്ള ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞ് പ്രാതല്‍ കഴിച്ചു എന്ന് വരുത്തി അമ്മയ്ക്ക് പ്രാതല്‍ കൊടുത്ത് അമ്മയ്ക്കുള്ള ഉച്ചഭക്ഷണം കട്ടിലിന്റെ അരികില്‍ കിടക്കുന്ന മേശയില്‍ കൊണ്ടുവന്നു വെച്ചപ്പോഴേക്കും സമയം ഏഴ് മണി .നീലിമ തിടുക്കത്തില്‍ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">ബസ്റ്റാണ്ടില് ബസ്സിറങ്ങിയപ്പോള്‍ അവള് തിരക്കിയത് വൃദ്ധനെയായിരുന്നു.ദൂരെ നിന്നും അവളയാളെ കണ്ടപ്പോഴാണ് അവള്‍ക്ക് സമാധാനമായത് .അവള് അയാളുടെ അരികിലേക്ക് ചെന്നു .അപ്പോള്‍ അയാള്‍ ചുമരിനോട് ചാരിയിരിക്കുകയായിരുന്നു.നീലിമ അയാളുടെ കഴുത്തില്‍ തൊട്ട് നോക്കി .പനി കുറഞ്ഞിരിക്കുന്നു.അയാളുടെ ക്ഷീണത്തിന് നല്ല കുറവും തോന്നിക്കുന്നുണ്ട്. വൃദ്ധന് ആശ്ചര്യത്തോടെ അവളെ നോക്കിയിരുന്നു..അല്പനേരം കഴിഞ്ഞപ്പോള്‍ കുഴഞ്ഞ സ്വരത്തില്‍ വൃദ്ധന് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, ഇന്നലെ കുട്ടി വന്നില്ലായിരുന്നെങ്കില്‍ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാന്‍ ഇവിടെ കിടന്നു ചത്തുപോയേനെ .... .ഇത്തിരി ദാഹജലത്തിനായി ഞാന്‍ ഇവിടെ കിടന്ന് യാചിച്ചു. ആരും എന്റെ അടുത്തേക്ക് പോലും വന്നില്ല മോളെ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ഇന്നലെ മരുന്നുകള്‍ കഴിച്ചുവോ ?,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ഉവ്വ് കഴിച്ചു.... അതോണ്ടല്ലേ എനിക്ക് ഇന്ന് എഴുനേറ്റ് ഇരിക്കുവാനായത്,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ രണ്ടു പൊതി ഭക്ഷണം അയാളുടെ നേര്‍ക്ക് നീട്ടികൊണ്ട് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ആദ്യം പ്രാതല്‍ കഴിക്കൂ ....ഉച്ചയ്ക്കുള്ള ഭക്ഷണം അവിടെ വെച്ചോളൂ .ഞാന്‍ ഇവിടെ അടുത്തുള്ള പാത്ര കടയിലാണ് ജോലി നോക്കുന്നത്. തരവാച്ചാ ഞാന്‍ ഇടയ്ക്കൊന്നു വരാം .പ്രാതല്‍ കഴിച്ചാല്‍ മരുന്ന് കഴിക്കുവാന്‍ മറക്കരുത്ട്ടോ...,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">വൃദ്ധന് തലയാട്ടിക്കൊണ്ട് കണ്ണുകളിൽ നിന്നും തുള്ളിയിട്ട കണ്ണനീര് തുടച്ചുകൊണ്ടിരുന്നു. നീലിമ വൃദ്ധന്റെ അരികില്‍ എല്ലാദിവസങ്ങളിലും പോയികൊണ്ടിരുന്നു.രണ്ടുനേരത്തെ ഭക്ഷണം അവള് അയാള്‍ക്കായി എന്നും കൊണ്ടുപോയി.രാത്രി ഭക്ഷണം കഴിക്കുവാനുള്ള രൂപ അവള് അയാള്‍ക്ക് കൊടുക്കും. ഞായറാഴ്ച അവള്‍ക്ക് അവധിയായിരുന്നു.പക്ഷെ അവള് അന്നും അയാള്‍ക്കുള്ള ഭക്ഷണവുമായി അയാളെ തേടിയെത്തി.തലേദിവസം വാങ്ങിയ കാഷായ വസ്ത്രം അയാളുടെ നേര്‍ക്ക് നീട്ടികൊണ്ട് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ദേ ആ കാണുന്ന മുനിസിപ്പാലിറ്റിയുടെ കുളിപ്പുരയില്‍ പോയി കുളിച്ച് വസ്ത്രം മാറി വരൂ ...ഞാന്‍ ഇവിടെ കാത്തിരിക്കാം,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">വൃദ്ധന് അനുസരണയുള്ള കുഞ്ഞിനെപ്പോലെ വസ്ത്രങ്ങള്‍ വാങ്ങി കുളിപ്പുരയിലേക്ക് നടന്നു.വൃദ്ധന് കുറെയേറെ സമയം കഴിഞ്ഞാണ് തിരികെ വന്നത്.പുതിയ വസ്ത്രം ധരിച്ചുവന്ന അയാളെ കണ്ടാല്‍ ഏതോ ബുദ്ധിജീവിയാണെന്നെ തോന്നിപ്പിക്കുകയുള്ളൂ.നീലിമ വൃദ്ധനേയും കൂട്ടി അല്പമകലെയുള്ള ബാസ്കറ്റ്ബോള്‍ ഗ്രൌണ്ടിലേക്ക് നടന്നു.അവിടെയിരുന്നാല്‍ ജനങ്ങളുടെ നോട്ടത്തില്‍ നിന്നും രക്ഷപ്പെടാം.</span><br />
<span style="font-family: Courier New, Courier, monospace;">നീലിമ വൃദ്ധനെക്കുറിച്ച് ചോദിച്ചു .വൃദ്ധന് അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങി.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,രാഷ്ട്രപിതാവിന്റെ ചിതാഭസ്മം നിര്‍മ്മാര്‍ജ്ജനം ചെയ്ത തിരുന്നാവായയാണ് എന്റെ സ്വദേശം.മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം.മാമാങ്കം അരങ്ങേറുന്ന ഇടത്തേക്ക് എന്റെ വീട്ടില്‍ നിന്നും നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ.ഒരു പെണ്‍കുഞ്ഞിനെ ഞങ്ങള്‍ക്ക് ദൈവം നല്‍കിയില്ല.രണ്ട് ആണ് മക്കളായിരുന്നു എനിക്ക്.എന്റെ ഭാര്യ നേരത്തെതന്നെ മരണപ്പെട്ടിരുന്നു.കൃഷിയായിരുന്നു.എന്റെ ഉപജീവനമാര്‍ഗ്ഗം. .ഇളയ മകന് അമേരിക്കയിലാണ് അവിടെയൊരു മദാമ്മയെ വിവാഹം കഴിച്ചതില്‍ പിന്നെ അവന് എന്നെ മാത്രമല്ല ഇന്ത്യയെ ത്തന്നെ മറന്നു. ഇപ്പോള്‍ അവനെ ക്കുറിച്ച് യാതൊരു വിവരവുമില്ല.മൂത്തമകന് മരണപ്പെട്ടിട്ട് ഏതാണ്ട് അഞ്ചു വര്‍ഷം കഴിയുന്നു.ബിസിനസ്സില്‍ ഒരുപാട് നഷ്ടം വന്നു . അവനൊരു പാവമായിരുന്നു.അവന് കിട്ടിയ ഭാര്യ ഒട്ടും മനസ്സാക്ഷിയില്ലാത്തവളായിരുന്നു .എന്റെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെയും പ്രമാണം ബിസിനസ്സ് തുടങ്ങുവാനായി എന്റെ മകന് ബാങ്കില്‍ പണയപ്പെടുത്തി . എടുത്ത രൂപ തിരിച്ചടക്കുവാന്‍ അവനെക്കൊണ്ടായില്ല.മകനാണെങ്കില്‍ സ്വന്തമായി ഒരു തുണ്ടം ഭൂമിപോലും ഉണ്ടായിരുന്നില്ല.വീടും വസ്തുക്കളും ബാങ്കുകാര് ജപ്തി ചെയ്യുവാനായി വരും എന്ന് പറഞ്ഞ ദിവസം. ഏതാനും മുഴം കയറില്‍ ന്റെ മോന് ജീവിതം അവസാനിപ്പിച്ചു. ശവദാഹം കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടും അനുബന്ധ വസ്തു വഹകളും ജപ്തി ചെയ്യപ്പെട്ടു.മരുമകളും കുഞ്ഞുങ്ങളും മരുമകളുടെ വീട്ടിലേക്കുപോയി .എന്നോട് അവരുടെ കൂടെ പോരുന്നോ എന്നൊരു വാക്ക് പോലും എന്റെ മരുമകള്‍ ചോദിച്ചില്ല.ഞാന്‍ ഒരു അകന്നബന്ധുവിന്റെ വീട്ടില്‍ അഭയംതേടി.അത് മറ്റൊരു കഥ അത് ഞാൻ മോളോട് പറയണില്ലാ.ആകപ്പാടെ ഉണ്ടായിരുന്ന ഇരുചക്രവാഹനം ബന്ധു സ്വന്തമാക്കി വെറും കൈയോടെയാണ് ഞാന്‍ ബന്ധുവിന്റെ വീടിന്റെ പടിയിറങ്ങിയത്</span><span style="font-family: 'Courier New', Courier, monospace;">.എന്റെ മകന് ഈ ലോകത്ത് നിന്നും ഒളിച്ചോടിയത് പോലെ ഒളിച്ചോടുവാന് എന്നെക്കൊണ്ടായില്ല.ഞാന്‍ ഇന്ത്യ ഒട്ടുക്കും അലഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം കുറെയായിരിക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദഊട്ട് കഴിച്ചാണ് ജീവന് നിലനിറുത്തുന്നത് .എന്റെ ഈ കോലം കണ്ടാല്‍ ചില ഭക്തര്‍ എന്റെ നേര്‍ക്ക് നാണയങ്ങളും നോട്ടുകളും നീട്ടും. അങ്ങിനെ ലഭിക്കുന്നത് വേണ്ടാ എന്നും വെയ്ക്കാറില്ല.യാത്രകള്‍ക്കുള്ള രൂപ അങ്ങിനെയാണ് സ്വരൂപിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് പോകാറുണ്ട്.ഏതാണ്ട് ആറുമാസമായി മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഞാന്‍ .എന്താണെന്നറിയില്ല കുറച്ചുനാളുകളായി ഗുരുവായൂരപ്പനെ തൊഴുതു വണങ്ങാന്‍ കലശലായ മോഹം തോന്നി.ബസ്സുകള്‍ പലതും കയറിയിറങ്ങി അവസാനം ഇവിടെയെത്തി എങ്ങിനെവീണ്ടും ഇവിടെ എത്തപ്പെട്ടൂ എന്നതും എനിക്ക് അതിശയമമാകുന്നു.ആരോഗ്യമുള്ള കാലാത്ത് അരുതാത്തത് പലതും ഞാന്‍ ചെയ്തുകൂട്ടിയിട്ടുണ്ട് അതിനൊക്കെയുള്ള ഈശ്വരന്റെ ശിക്ഷയാവും ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോള്‍ മോളെ വിട്ട് ഇവിടെ നിന്നും പോകുവാനും മനസ്സുവരുന്നില്ലാ ...,,</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: 'Courier New', Courier, monospace;">വൃദ്ധനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞപ്പോള്‍ വൃദ്ധന് നിവര്‍ന്നിരുന്ന് നെടുവീര്‍പ്പിട്ടു.അപ്പോള്‍ പുഞ്ചിരിയോടെ നീലിമ ചോദിച്ചു.</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: 'Courier New', Courier, monospace;">“എന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പോരുന്നോ എന്റെ കൂടെ.എന്നെ അങ്ങയുടെ മകളായി കണ്ടാല്‍ മതി“</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: 'Courier New', Courier, monospace;">വൃദ്ധന് അവളില്‍ നിന്നും അങ്ങിനെയൊരു വാക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.വൃദ്ധന്റെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.നീലിമ അവളെക്കുറിച്ച് വൃദ്ധനോട് സംസാരിച്ചു.അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതില്‍ പിന്നെ </span><span style="font-family: 'Courier New', Courier, monospace;">വൃദ്ധന് ഒന്നും ഉരിയാടാതെ ആലോചനയില്‍ മുഴുകിയിരുന്നു.</span><span style="font-family: 'Courier New', Courier, monospace;">തിരികെ പോരുവാന്‍ നേരം നീലിമ പറഞ്ഞു.</span><br />
<span style="font-family: 'Courier New', Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, എനിക്ക് രണ്ടുമൂന്നു ദിവസ്സത്തെ സാവകാശം തരണം.ആദ്യം അമ്മയുടെ സമ്മതം വാങ്ങണം.പിന്നെ ഞങ്ങളുടെ വീടിന്റെ വരാന്തയോട് ചേര്‍ന്നുള്ള കിടപ്പുമുറി ചെത്തിതേച്ചു വൃത്തിയാക്കണം .എന്നിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു പോകുവാന്‍ വരും ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അന്ന് അന്തിയുറങ്ങാന്‍ നേരം നീലിമ അമ്മയോട് പറഞ്ഞു .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,അമ്മെ ആ മുത്തശ്ശനെ ഞാന്‍ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരട്ടെ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അമ്മ ആശ്ചര്യത്തോടെ പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,എന്താ ന്റെ മോള് ഈ പറയുന്നെ നമുക്ക് തന്നെ നേരാംവണ്ണം ജീവിക്കുവാന്‍ വകയില്ല.ഒരാളുടെ കൂടി ബാധ്യത നമ്മള് ഏറ്റെടുക്കണോ...?,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ അമ്മയുടെ മുടിയിഴകളീലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,വേണം ആ ബാധ്യത നമുക്ക് ഏറ്റെടുക്കണം .നമുക്ക് സ്വന്തമെന്നു പറയുവാന്‍ വേറെ ആരുമില്ലല്ലോ .ഒരാള്‍കൂടി നമ്മുടെ കൂടെ കൂടട്ടെ.അമ്മ എന്റെ തീരുമാനത്തെ അംഗീകരിക്കണം .“</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അമ്മ പിന്നെയൊന്നും പറഞ്ഞില്ല .രണ്ടുദിവസം അവധിയെടുത്ത് നീലിമ വൃദ്ധനുള്ള കിടപ്പുമുറിയിലെ ബാക്കിയുള്ള പണികള്‍ തീര്‍ത്തു.പട്ടണത്തില്‍ നിന്നും കട്ടിലും മെത്തയും വണ്ടിക്കാരനെ പറഞ്ഞയച്ചു വാങ്ങിപ്പിച്ചു.രണ്ടുദിവസം വൃദ്ധനെ കാണാതെയിരുന്നതില്‍ നീലിമയ്ക്ക് സങ്കടം തോന്നി.മൂന്നാംനാള്‍ രാവിലെതന്നെ അക്കിക്കാവില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വൃദ്ധനെ കൂട്ടിക്കൊണ്ടു വരുവാന്‍ നീലിമ പുറപ്പെട്ടു.ബസ്സ്റ്റാന്‍ഡിനു പുറകുവശം ഓട്ടോറിക്ഷ നിറുത്തി നീലിമ ബസ്സ്റ്റാന്‍ഡിലെക്ക് നടന്നു.മനസ്സില്‍ വലിയൊരു നന്മ ചെയ്യുന്നതിന്റെ സുഖം അവള് അറിയുന്നുണ്ടായിരുന്നു. വൃദ്ധന് ഇരിക്കാറുള്ള ഇടത്ത് നോക്കിയപ്പോള്‍ വൃദ്ധനെ അവിടെയെങ്ങും കണ്ടില്ല.അയാള്‍ അവിടെ ഇല്ലെങ്കിലും അയാളുടെ ഭാണ്ഡം അവിടെ ഉണ്ടാകുമായിരുന്നു .അവള്‍ക്കെന്തോ പന്തികേട് തോന്നി . അടുത്തുള്ള ഫുട്പാത്ത് കച്ചവടക്കാരനോട് വൃദ്ധനെപ്പറ്റി തിരക്കി.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,അയാളോ ..... അയാളെ മുനിസിപ്പാലിറ്റിക്കാര് കൊണ്ടുപോയി. ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമയ്ക്ക് കാര്യം മനസിലാകാതെ ചോദിച്ചു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, എന്ത് മുനിസിപ്പാലിറ്റിക്കാര് കൊണ്ടുപോകുകയോ ? ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">കച്ചവടക്കാരന് വ്യാപാരസാധനങ്ങള്‍ തറയില്‍ വിരിച്ച ഷീറ്റിലേക്ക് എടുത്തുവെച്ചുകൊണ്ട് പറഞ്ഞു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,അതെ ആ കിഴവന് മിനിഞ്ഞാന്ന് രാത്രി ഇവിടെ കിടന്ന് ചത്തു . കിഴവന് ആത്മഹത്യ ചെയ്തതാണെന്ന് ആളുകള്‍ പറയുന്നുണ്ട്. രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ ആരോ വിളിച്ചുനോക്കി .മുനിസിപ്പാലിറ്റി ജീവനക്കാര്‍ കിഴവനെ ഏതെങ്കിലും ചുടുകാട്ടില്‍ കുഴിച്ചുമൂടിയിട്ടുണ്ടാവും .അല്ലെങ്കില്‍ വൈദ്യുതി ശ്മശാനത്തില്‍ ചാമ്പലാക്കിയിട്ടുണ്ടാവും.ആരും പരാതി പറയുവാന്‍ ഇല്ലാത്തതുകൊണ്ട് പോലീസും വന്നില്ല പോസ്റ്റുമോര്‍ട്ടവും ചെയ്തില്ല . ആര്‍ക്കാ അതൊക്കെ അന്വേഷിക്കുവാൻ നേരം,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">അയാളുടെ വാക്കുകള്‍ കേട്ട് നീലിമ സ്തംഭിച്ചുനിന്നുപോയി.വൃദ്ധന്റെ വേര്‍പാട് വിശ്വസിക്കുവാനാവാതെ എന്തുചെയ്യണമെന്നറിയാതെ നീലിമ ഓട്ടോറിക്ഷയുടെ അരികിലേക്ക് നടന്നു.ഉത്സാഹത്തോടെ പോയ നീലിമ നിരാശയോടെ മടങ്ങിയെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന് ചോദിച്ചു.</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,,ഒരാളെ കൂട്ടിക്കൊണ്ടുപോകാനുണ്ട് എന്ന് പറഞ്ഞുപോയിട്ട് അയാളെവിടെ ?,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നെടുവീര്‍പ്പിട്ടു കൊണ്ട് നീലിമ പറഞ്ഞു. </span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">,, അയാള്‍ പോയി ചേട്ടാ ... ചേട്ടന് തിരികെ പൊയ്ക്കോളൂ .ഞാനിനി വരുന്നില്ല. ,,</span><br />
<span style="font-family: Courier New, Courier, monospace;"><br /></span>
<span style="font-family: Courier New, Courier, monospace;">നീലിമ അയാള്‍ക്ക് ഓട്ടോറിക്ഷയുടെ വാടക കൊടുത്തിട്ട് തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് നടന്നു...ഓർമ്മയിൽ എവിടെയോ ഒരു ചോദ്യം അവളെ വീര്‍പ്പുമുട്ടിച്ചു.എന്തിന് അദ്ദേഹം ആത്മഹത്യ ചെയ്യണം ..... ഒരുപക്ഷേ അദ്ദേഹം.... ?</span><span style="font-family: 'Courier New', Courier, monospace;"> ശുഭം</span><br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com<br />
<br />
<br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com29tag:blogger.com,1999:blog-261925465399990970.post-90161540529453336932015-09-10T20:15:00.002+03:002015-09-10T20:18:10.581+03:00ചെറുകഥ. ധാതുരത്നാദികള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpzP65xbPfT9F2CyrbzALPV-hV-jK0oJjjheTgNxvmgLRH_rhuJSLP38sRQhx4_4hAXPIUob-00pH48tUuna_AEk01qnSddEKX0jR7j6UiWOZhoesxTGhCaEZZWkrbIgyFwLk8UCz-GVs/s1600/11954602_1023420231022898_2106561545037442810_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpzP65xbPfT9F2CyrbzALPV-hV-jK0oJjjheTgNxvmgLRH_rhuJSLP38sRQhx4_4hAXPIUob-00pH48tUuna_AEk01qnSddEKX0jR7j6UiWOZhoesxTGhCaEZZWkrbIgyFwLk8UCz-GVs/s400/11954602_1023420231022898_2106561545037442810_n.jpg" width="396" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് </span></td></tr>
</tbody></table>
മദ്ധ്യ പൂര്‍വേഷ്യ രാജ്യങ്ങളിലെ സമ്പന്നതയുടെ കൊടുമുടിയില്‍ എത്തപ്പെട്ട ഖത്തറെന്ന രാജ്യത്തെ വേനല്‍ക്കാല ചൂടിന് എക്കാലത്തെക്കാളും കാഠിന്യം ഏറിയിരിക്കുന്നു .സ്വപ്ന സാക്ഷാത്കാരത്തിനായി സാമ്പത്തിക ശ്രോതസ്സ് തേടിയെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ,വിവിധ വര്‍ണ്ണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഖത്തറെന്ന രാജ്യത്തിന്റെ തലസ്ഥാനവും പ്രധാന നഗരിയുമായ ദോഹ എന്ന നഗരത്തിലെ ഏറ്റവും വശ്യമനോഹരമായ കാഴ്ചകള്‍ കാണുവാനാവുന്നത് കോര്‍ണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട് ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളുമാണ് .കടല്‍ തീരത്തോട് ചേര്‍ന്നുപോകുന്ന പാത തുടങ്ങുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്താല്‍ റബേക്ക മാത്യൂസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിർമ്മാണ കമ്പനിയുടെ ഓഫീസില്‍ എത്തിച്ചേരാം.വെളുത്ത ശരീരവും ആകര്‍ഷകമായ ഭാവത്തിനുടമയുമായ റബേക്കയ്ക്ക് മുപ്പത്തൊന്ന് വയസ്സ് കഴിഞ്ഞിരിക്കുന്നു.വിവാഹമോചിതയായ റബേക്ക സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ പദവിയിലേക്ക് എത്തിയിട്ട് മൂന്ന് വര്‍ഷം തികയുവാന്‍ രണ്ടു മാസംകൂടി കഴിയണം .<br />
<br />
റബേക്കയുടെ പിതാവ് മാത്യൂസ് ജോര്‍ജ്ജ് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ സ്ഥാപനം ആദ്യകാലങ്ങളില്‍ നഷ്ടത്തിലായിരുന്നു.റബേക്കയുടെ ജനനം മുതല്‍ സ്ഥാപനത്തിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു.മാത്യൂസിന് റബേക്ക കൂടാതെ ഒരു മകന് കൂടി ഉണ്ടായിരുന്നു.റബേക്കയെക്കാളും നാല് വയസ്സിന് ഇളയതായ റോബിന് ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ലണ്ടനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു .അപകടസമയത്ത് റോബിനായിരുന്നു വാഹനമോടിച്ചിരുന്നത്. ലണ്ടൻ യൂണിവേഴ്സിറ്റി കോളെജില്‍ ഉപരിപഠനം കഴിഞ്ഞ് മടങ്ങുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബിന് കൊല്ലപ്പെടുന്നത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ റോബിന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞപ്പോള്‍ മാത്യൂസ് മകനെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ച നിമിഷങ്ങളെ ശപിച്ചു.ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു മാത്യുസിന്. മകനിലൂടെ കെട്ടിടനിര്‍മാണ രംഗത്ത് സ്ഥാപനത്തെ ഉന്നതിയില്‍ എത്തിക്കുവാന്‍ റോബിന് വിദേശ പഠനം അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ് മകനെ ലണ്ടനിലേക്ക് പഠനത്തിനയച്ചത്.<br />
<br />
മകന്റെ വേര്‍പാട് മത്യുസിനെ മാനസീകമായി തളര്‍ത്തി.പിന്നീട് മാനേജിംഗ് ഡയറക്ടർ പദവിയോട് നീതിപുലര്‍ത്തുവാന്‍ മത്യുസിനായില്ല.റബേക്കക്കായി അപ്പന് കണ്ടെത്തിയ വരന് വേണ്ടുവോളം സാമ്പത്തീക ശ്രോതസ്സുള്ള കുടുംബത്തിലെ സുന്ദരനായിരുന്നു.ആദ്യമായി ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ അന്ന് ഭക്ഷണം കഴിക്കുവാനിരുന്നപ്പോള്‍ അടുക്കള വേലക്കാരി ഭക്ഷണത്തോടൊപ്പം തീന്മേശയില് പലതരം വിദേശ മദ്യക്കുപ്പികള്‍ നിരത്തുന്നത് കണ്ടപ്പോള്‍ റബേക്ക അന്ധാളിച്ചിരുന്നുപോയി .അപ്പനും മക്കളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ടപ്പോള്‍തന്നെ അവിടത്തെ ജീവിതരീതിയോടവള്‍ക്ക് പൊരുത്തക്കേട് തോന്നി.സമുദായത്തിലെ ആചാരപ്രകാരം ആദ്യരാത്രി ഭര്‍ത്താവിന്റെ വീട്ടിലാണ് പതിവ്.ആദ്യരാത്രിയില്‍ മദ്യപിച്ച് തലയ്ക്ക് വെളിവില്ലാതെ വന്ന ഭര്‍ത്താവിന്റെ ലൈംഗീകമായ ക്രൂര വിനോദങ്ങള്‍ക്ക് മുന്പില് തന്റെ പവിത്രമായ ശരീരത്തെ അയാള്‍ക്ക് മുന്‍പാകെ അടിയറവ് വെക്കാനവള്‍ക്കായില്ല. റബേക്ക കണ്ട സ്വപ്നങ്ങളിലെ ആദ്യരാത്രി അങ്ങിനെയായിരുന്നില്ല. സ്നേഹലാളനകളോടെ ആദ്യമായി തന്റെ കൈത്തലം നുകര്‍ന്ന് സ്നേഹത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ഭര്‍ത്താവിനെയായിരുന്നു അവള് കൊതിച്ചത്.<br />
<br />
അവള്‍ക്ക് ആദ്യരാത്രി ഭയാനകമായ രാത്രിയായിമാറി .മദ്യത്തിന്റെ രൂക്ഷഗന്ധം മുറിയിലാകെ നിറഞ്ഞുനിന്നു. അയാളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിക്കാതെയിരുന്നപ്പോള്‍ അവളെ ദേഹോപദ്രവം ഏല്‍പ്പിക്കാനായി അയാളുടെ ശ്രമം.ഒന്ന് ഉറക്കെ പൊട്ടിക്കരയുവാന്‍ പോലുമാവാതെ റബേക്ക നിസഹായയായി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി തെങ്ങികരഞ്ഞുകൊണ്ടിരുന്നു.മുഖം പൊത്തിപ്പിടിച്ച് കരയുന്ന റബേക്കയുടെ ഇരു കൈത്തലങ്ങളും അടര്‍ത്തിയെടുത്ത് അയാള്‍ അവളെ തന്നോടടുപ്പിച്ചു. പിന്തിരിയാന് ഭാവമില്ലായിരുന്ന ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടുവാനായി റബേക്ക കളവുപറഞ്ഞു.<br />
<br />
,,എന്നോട് ക്ഷമിക്കണം എനിക്കിപ്പോള്‍ ആര്‍ത്തവകാലമാണ് ഒരു നാലുദിവസം കൂടി ക്ഷമിക്കൂ ...,,<br />
<br />
അയാള്‍ അവളെ നിരാശയോടെ തന്റെ മാറില്‍ നിന്നും അകറ്റിനിര്‍ത്തിക്കൊണ്ട് പറഞ്ഞു .<br />
<br />
,, ശ്ശെ ....നീ ഇത് നിന്റെ വീട്ടുകാരെ അറിയിച്ചില്ലേ ...അല്ല സാധാരണ ഈ സമയത്ത് ആരെങ്കിലും വിവാഹം നടത്തുമോ ?ശ്ശെ ആദ്യരാത്രി കുളമായി ,,<br />
<br />
മദ്യലഹരിയില്‍ അയാളുടെ വാക്കുകള്‍ കുഴയുന്നുണ്ടായിരുന്നു.ഗ്ലാസിലെ പാലും പലതരം പഴവര്‍ഗങ്ങളും മേശപ്പുറത്തിരിക്കുന്നുണ്ടായിരുന്നു.ഭര്‍ത്താവ് വന്ന് മെത്തയിലിരുന്നാല്‍ ഗ്ലാസിലെ പാല് ഭര്‍ത്താവിന്റെ നേര്‍ക്ക് നീട്ടണം എന്ന് കരുതിയിരുന്നതാണ് പക്ഷെ അയാള്‍ കതക് തുറന്നു അകത്ത് കടന്നതും അവളെ കെട്ടിപ്പിടിക്കുകയുമാണ് ഉണ്ടായത്.അല്പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ കൂര്‍ക്കംവലിച്ചുറങ്ങി.റബേക്ക അപ്പോഴും സങ്കടം സഹിക്കവയ്യാതെ തെങ്ങികരയുന്നുണ്ടായിരുന്നു.റബേക്ക ഒത്തിരി വൈകിയാണ് ഉറങ്ങിയത് അടുത്ത പുലരിയിലയാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ റബേക്ക അടുക്കളയിലായിരുന്നു. അയാളവളെ കിടപ്പുമുറിയില്‍ നിന്നും ഉച്ചത്തില്‍ വിളിച്ചു.<br />
<br />
,,റബേക്ക ഇവിടെ വരൂ ...,, <br />
<br />
ഭയാഷങ്കയോടെ റബേക്ക കിടപ്പുമുറിയിലേക്ക് ചെന്നു.അയാളപ്പോള്‍ ശാന്തനും സൗമ്യനുമായിരുന്നു .അയാളവളെ മെത്തയില്‍ പിടിച്ചിരുത്തി ക്ഷമാപണം നടത്തി .<br />
<br />
,,റബേക്ക ഞാനിന്നലെ അല്പം ഓവറായിരുന്നു അല്ലെ,,<br />
<br />
സൗമ്യതയോടെയുള്ള അയാളുടെ പെരുമാറ്റം അവളെ അത്ഭുതപ്പെടുത്തി .റബേക്ക മെത്തയില്‍ നിന്നും എഴുനേറ്റ് ജാലകത്തിനരികില്‍ പോയി തുറന്നുകിടക്കുന്ന ജാലകത്തിലൂടെ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.<br />
<br />
,,ആദ്യരാത്രിയില്‍ ഒരു സ്ത്രീയും ആഗ്രഹിക്കാത്തതാണ് ഇന്നലെ ഇവിടെ ഉണ്ടായത്.മദ്യലഹരിയില്‍ ഇന്നലെ ഈ മുറിയില്‍ അരങ്ങേറിയത് എന്തെങ്കിലും ഓര്‍മ്മയുണ്ടോ,,<br />
<br />
അയാള്‍ ചിന്താവിഷ്ടനായി വീണ്ടും മെത്തയിലേക്ക് ചാഞ്ഞു.റബേക്ക അവളുടെ സങ്കടങ്ങള്‍ അയാളോട് പങ്കുവയ്ക്കുകയായിരുന്നു പക്ഷെ അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. സമയം ഏതാണ്ട് പത്തുമണി കഴിഞ്ഞപ്പോഴാണ് അയാള്‍ വീണ്ടും ഉറക്കമുണര്‍ന്നത്. തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് റബേക്കയോട് യാത്രപോലും പറയാതെ വാഹനത്തില്‍ കയറി അയാള്‍ പോയി.പിന്നെ തിരികെ വന്നത് രാത്രിയിലാണ് അന്നും അത്താഴത്തിന് മുന്‍പ് അപ്പനും മക്കളും മൂക്കറ്റം മദ്യപിച്ചു .സ്റ്റെയര്‍കേസ് കയറാന്‍ ബുദ്ധിമുട്ടിയപ്പോള്‍ റബേക്ക അയാളെ നടക്കുവാന്‍ സഹായിച്ചു.കിടപ്പുമുറിയിലേക്ക് എത്തിയ ഉടനെ വസ്ത്രംപോലും മാറാതെ അയാള്‍ മെത്തയിലേക്ക് ചാഞ്ഞു .ഒരുപാട് പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച റബേക്ക അയാളുടെ പ്രവര്‍ത്തികള്‍ കണ്ട് തുടര്‍ന്നുള്ള ജീവിതത്തെ ഓര്‍ത്ത് അങ്കലാപ്പിലായി.കുറെയേറെ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു.ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നില്ല.മൊബൈല്‍ഫോണിന്റെ സ്ക്രീനില്‍ നോക്കിയപ്പോള്‍ സുസന്‍ എന്നപേര് കണ്ടു .അവള് മനസ്സില്ലാമനസ്സോടെ മൊബൈല്‍ഫോണ്‍ ചെവിയോടടുപ്പിച്ചു.അങ്ങേത്തലയ്ക്കല്‍ നിന്നുമുള്ള ശബ്ദം കേട്ട് ഭൂമി കീഴ്മേല്‍ മറിയുന്നത് പോലെ അവള്‍ക്ക് തോന്നി.<br />
<br />
,, സണ്ണി വിവാഹം കഴിഞ്ഞപ്പോള്‍ നീ എന്നെ മറന്നൂലെ.എനിക്ക് നിന്റെ സാനിധ്യമില്ലാതെ ഉറങ്ങുവാനാവുന്നില്ല.രണ്ടു ദിവസം കഴിഞ്ഞാല്‍ അങ്ങേര് ബംഗളൂരു നിന്നും വരും അതിനുമുന്‍പ് നീ എന്റെ അരികില്‍ വരണം എനിക്ക് നിന്റെ സാനിധ്യമില്ലാതെ ഭ്രാന്ത് പിടിക്കുന്നുണ്ട് .സണ്ണി നീയെന്താ ഒന്നും മിണ്ടാത്തെ നീ നാളെ വരില്ലെ ... ,,<br />
<br />
റബേക്ക മൊബൈല്‍ഫോണ്‍ കട്ടുചെയ്തു.അവള് അസ്വസ്ഥതമായ മനസ്സോടെ ഉറങ്ങുവാനായി കിടന്നെങ്കിലും അവള്‍ക്കുറങ്ങുവാനായില്ല.പ്രക്ഷുബ്ദമായ മനസ്സിന് ശാന്തി ലഭിക്കുവാനായി പ്രാര്‍ത്ഥനയോടെ റബേക്ക ഇമകള്‍ ഇറുക്കിയടച്ചു.ആ വീട്ടില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നത് മാത്രമായിരുന്നു റബേക്കയുടെ ചിന്ത .അടുത്ത ദിവസ്സം അപ്പനെ വിളിച്ചുവരുത്തി റബേക്ക എന്നെന്നേക്കുമായി ആ വീടിന്റെ ചവിട്ടുപടിയിറങ്ങി .പിന്നെ അധികം താമസിയാതെ വിവാഹമോചനവും നടന്നു .പുനര്‍വിവാഹത്തിന് അപ്പനും അമ്മച്ചിയും നിരന്തരം നിര്‍ബന്ധിച്ചുവെങ്കിലും റബേക്ക ഒഴിഞ്ഞുമാറി .പിന്നെ സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ പദവി ഏറ്റെടുത്തപ്പോള്‍ റബേക്കയുടെ ജീവിതം തിരക്കുപിടിച്ചതായി . <br />
<br />
സാമ്പത്തീക ക്രമക്കേടുകള്‍ നടത്തിയതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിട്ട മാനേജര്‍ ഉണ്ണിത്താന്റെ ഒഴിവിലേക്കാണ് പാലക്കാട് സ്വദേശി ആദിത്യന് നമ്പൂതിരി പ്രവേശിച്ചത്.ജോലിയിലുള്ള ആത്മാര്‍ഥതയും കഠിനപ്രയത്നവും മൂലം പുതിയ ഒരുപാട് വര്‍ക്കുകള്‍ സ്ഥാപനത്തിന് ലഭിച്ചു.ഇപ്പോള്‍ റബേക്കയ്ക്ക് ജോലിഭാരമില്ല എല്ലാകാര്യങ്ങളും ആദിത്യന് നമ്പൂതിരി ശ്രദ്ധിക്കുന്നുണ്ട്.റബേക്കയുടെ സഹപാഠിയും ആത്മ സുഹൃത്തുമാണ് നാന്‍സി ചെറിയാന് .ദോഹയില്‍ സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ചെറിയാന് .അവധിദിനങ്ങളില്‍ നാന്‍സിയാണ് റബേക്കയുടെ ഏക ആശ്വാസം .നാന്സിക്ക് ഒന്‍പതു വയസ്സുള്ള ആണ്‍കുട്ടിയും ഏഴു വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട് .നീണ്ട ഇടവേളയ്ക്കു ശേഷം നാന്‍സി ഇപ്പോള്‍ നാല് മാസം ഗര്‍ഭണിയാണ്. കഴിഞ്ഞ ആഴ്ച വയറുവേദന കണ്ടപ്പോള്‍ പരിശോധനയ്ക്കായി നാന്‍സിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു .പരിശോധിച്ച ഡോക്ടര്‍ നാന്സിക്ക് ബെഡ്ഡ് റെസ്റ്റ് പറഞ്ഞതിനാല്‍ നാന്‍സി ഇപ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ്.ഒഴുവുദിനങ്ങളില്‍ റബേക്കയും നാന്‍സിയും,നാന്‍സിയുടെ കുഞ്ഞുങ്ങളും കൂടി പതിവായി കോര്‍ണീഷില്‍ പോകുമായിരുന്നു.വ്യായാമം ചെയ്യുവാനും വര്‍ത്തമാനം പറഞ്ഞിരിക്കുവാനും കോര്‍ണീഷില്‍ വിവിധരാജ്യക്കാര്‍ വരുമായിരുന്നു .<br />
<br />
ചെറിയാനിപ്പോള്‍ പതിവിലും നേരത്തെ ഉറക്കമെഴുന്നേറ്റ് പ്രാതലും ഉച്ച ഭക്ഷണവും തയ്യാറാക്കി കുഞ്ഞുങ്ങളെ വിദ്യാലത്തില്‍ കൊണ്ടാക്കിയത്തിനു ശേഷമാണ് ജോലിക്ക് പോകുന്നത്.ഇന്ന് വ്യാഴാഴ്ചയാണ് സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.ഓഫീസ് ബോയി മേശപ്പുറത്തു കൊണ്ടുവന്നു വെച്ച ഫയലുകള്‍ പരിശോധിച്ച് ഒപ്പിടെണ്ടുന്നവയില്‍ ഒപ്പിട്ട് നാലരയോടെ റബേക്ക മേനേജരോട് യാത്ര പറഞ്ഞിറങ്ങി.വെള്ളിയും,ശനിയും സ്ഥാപനത്തിന് അവധിയാണ്.ഇനി ശനിയാഴ്ച രാത്രിവരെ നാന്‍സിയുടെ കൂടെ സമയം ചിലവഴിക്കും.അവിടെയാവുമ്പോള്‍ നാന്‍സിയോടും മക്കളോടും കൂടി കഴിയുമ്പോള്‍ നേരം പോകുന്നത് അറിയില്ല .റബേക്ക വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍ക്കുകയായിരുന്നു.ചെറിയാനും നാന്‍സിയും കുഞ്ഞുങ്ങളും എത്ര സന്തോഷമായി ജീവിക്കുന്നു.ഭര്‍ത്താവ് കുഞ്ഞുങ്ങള്‍ സന്തോഷകരമായ ജീവിതം ഇതൊക്കെ തനിക്കും വേണ്ടേ .ഇവിടെ അസുഖമായി കിടന്നാല്‍ പോലും ആത്മാര്‍ത്ഥമായി തന്നെ പരിപാലിക്കാന്‍ ആരുമില്ല .ഒരു വേലക്കാരി ഉണ്ടായിരുന്നത് അപ്പനും അമ്മച്ചിയും നാട്ടിലേക്ക് പോയപ്പോള്‍ കൂടെ വിട്ടു. അപ്പച്ചനും അമ്മച്ചിയും നാടിലെ ജീവിതമാണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ റബേക്ക തന്നെയാണ് അവരെ നാട്ടിലേക്ക് പറഞ്ഞയക്കുവാന്‍ മുന്‍കൈയെടുത്തത്.ആറുമാസം കൂടുമ്പോള്‍ അപ്പച്ചനും അമ്മച്ചിയും ഇവിടെ വന്ന് വിസ പുതുക്കി പോകുന്നുണ്ട്. തലമുറകള്‍ക്ക് ജീവിക്കുവാനുള്ള സ്വത്തുക്കള്‍ അപ്പനായിട്ട് തന്നെ സമ്പാദിച്ചിട്ടുണ്ട് ഇപ്പോള്‍ താനും സമ്പാദിച്ചുകൂട്ടുന്നു .<br />
<br />
റബേക്ക വാഹനം ഓരം ചേര്‍ത്തു നിറുത്തി നാന്‍സിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.നാന്‍സി മെത്തയില്‍ തന്നെ കിടക്കുകയാണ്.കുഞ്ഞുങ്ങള്‍ ടാബില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നു.നാന്‍സി റബേക്കയെ കണ്ടപ്പോള്‍ അടുത്ത് കിടക്കുന്ന കസേരയില്‍ ഇരിക്കുവാന് ആംഗ്യം കാട്ടികൊണ്ട് പറഞ്ഞു.<br />
<br />
,, ഞാന്‍ തന്നെയും കാത്തിരിക്കുകയാണ്.ഇവിടെ ഇങ്ങിനെ കിടന്ന് ശെരിക്കും ബോറടിക്കുന്നു.എന്താടോ താന്‍ വല്ലാതെയിരിക്കുന്നത് ? കമ്പനിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ?,,<br />
<br />
റബേക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കസേരയില്‍ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു<br />
<br />
,, ഹേയ് ...അവിടെ നമ്മുടെ നമ്പൂതിരി വന്നതില്പിന്നെ യാതൊരുവിധ പ്രശ്നങ്ങളുമില്ല സെയില്സില് കുറേ പുതിയ ആളുകളെ നിയമിച്ചിട്ടുണ്ട് .പുതിയ പ്രൊജെക്റ്റുകളും വേണ്ടുവോളമുണ്ട്.എന്തോ മനസ്സിന് ആകപ്പാടെ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.,,<br />
<br />
നാന്‍സി റബേക്കയുടെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു.<br />
<br />
,, എനിക്ക് മനസ്സിലാകും തന്റെ ഇപ്പോഴത്തെ വല്ലായ്മയുടെ കാര്യം.കൂട്ടിന് ഒരാള്‍ വേണമെന്ന് തോന്നി തുടങ്ങി അല്ലെ.എത്രകാലം എന്ന് വെച്ചാ ഇങ്ങിനെ തനിയെ ജീവിക്കുന്നത്,,<br />
<br />
റബേക്കയുടെ ഇമകളില്‍ നിന്നും ഇറ്റിയ കണ്ണുനീര് തുള്ളികള്‍ നാന്‍സിയുടെ കൈത്തലങ്ങളില്‍ പതിച്ചു<br />
<br />
,, എന്താടോ ഇത് കൊച്ചുകുട്ടികളെ പോലെ കരയുന്നത്.ഇനിയും വൈകീട്ടില്ല.അപ്പച്ചന് ഇന്നലെ എനിക്ക് വിളിച്ചിരുന്നു.ഒരു വിവാഹാലോചന തനിക്കായി വന്നിട്ടുണ്ട് എന്ന് പറഞ്ഞു തന്നോട് പറഞ്ഞ് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നും പറഞ്ഞു.കേട്ടിട്ട് തരക്കേടില്ലാത്ത ബന്ധമാണ് എന്ന് തോന്നുന്നു.ആളൊരു റബര്‍ എസ്റ്റേറ്റ് മുതലാളിയാ പ്രായം മുപ്പത്തിയാറ് അയാളുടെ ആദ്യവിവാഹമാണ് എന്നാണ് അപ്പന് പറഞ്ഞത് .ഞാന്‍ അപ്പന് വിളിച്ചു പറയട്ടെ ഇയാള്‍ വിവാഹത്തിന് സമ്മതിച്ചു എന്ന് ,,<br />
<br />
റബേക്ക കണ്ണുനീര് തുടച്ചുകൊണ്ട് ചിരിക്കുക മാത്രം ചെയ്തു. നാന്‍സി ഉടനെ മൊബൈല്‍ഫോണ്‍ എടുത്ത് റബേക്കയുടെ അപ്പച്ചന് കാള്‍ ചെയ്തു .സംസാരത്തിനിടയില്‍ റബേക്ക അവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അപ്പച്ചന് ഫോണ്‍ റബേക്കയ്ക്ക് കൊടുക്കുവാന്‍ പറഞ്ഞു. റബേക്ക ഫോണ്‍ ചെവിയോടടുപ്പിച്ചു<br />
<br />
,, മോളെ എന്താ വിശേഷം ,,<br />
<br />
,, സുഖമായിരിക്കുന്നു അപ്പച്ചാ ,,<br />
<br />
,,മോളെ ഇന്നലെ ഞങ്ങള്‍ ചെറുക്കനെ പോയികണ്ടിരുന്നു.മോളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ അവര്‍ക്ക് മോളെ ഇഷ്ടപ്പെട്ടു.ഞാന്‍ എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു ചെറുക്കന്റെ ഫോട്ടോകള്‍ മോള്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട് മോള്‍ക്ക് ഇഷ്ടമാകുകയാണെങ്കില്‍ നമുക്ക് ഈ ബന്ധം ഉറപ്പിക്കാം.കൃഷിയുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്ന പുരാതന തറവാട്ടുകാരാണ് .മണ്ണിനെ സ്നേഹിക്കുന്നവര്‍ സന്മനസ്സുള്ളവരായിരിക്കും,,<br />
<br />
സംസാരത്തിനൊടുവില്‍ തിരികെ വിളിക്കാം എന്ന് പറഞ്ഞ് റബേക്ക ഫോണ്‍ കട്ട് ചെയ്തു.ഹൃദയത്തിന്റെ വേഗത അധികരിക്കുന്നത് പോലെ . ആകാംക്ഷയോടെ റബേക്ക മെയില്‍ തുറന്നുനോക്കി.കട്ടമീശ, ചീകി ഒതുക്കിയ ചുരുണ്ട മുടി.ഇരുനിറം ജുബ്ബയും മുണ്ടും വേഷം.ഒറ്റനോട്ടത്തില്‍ തന്നെ അവള്‍ക്കവനെ ഇഷ്ടമായി.ഇങ്ങനെയൊരു ബന്ധം തന്നെ തേടിയെത്തുന്നതിന്റെ മുന്നറിയിപ്പാവുമോ ഒരു ജീവിത പങ്കാളി തനിക്ക് അനിവാര്യമാണെന്ന തോന്നല്‍ തന്നില്‍ ഉണ്ടായതെന്നവള്‍ ഓര്‍ത്തുപോയി.മനസ്സ് ഉന്മാദ നൃത്തം ചവിട്ടുന്നത് പോലെ അറിയാന്‍ കൊതിച്ചത് ഇനിയും വിദൂരമല്ല എന്ന തിരിച്ചറിവിനാല്‍ റബേക്ക പ്രസന്നവതിയായി.ശനിയാഴ്ച സന്ധ്യ കഴിഞ്ഞപ്പോള്‍ റബേക്ക യാത്രപറഞ്ഞിറങ്ങി സ്വന്തം വാസസ്ഥലത്തേക്ക് തിരികെ പോന്നു.<br />
<br />
അടുത്ത ദിവസം ഓഫീസില്‍ പോയി രണ്ടുമാസത്തെക്കുള്ള ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുകൊടുക്കുകയും ആദിത്യന് നമ്പൂതിരിയെ സ്ഥാപനത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്ത് ചെറിയാന്റെ ട്രാവല്‍സിലേക്ക് വിളിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു.രണ്ടാം നാള് പര്യാലോചനയോടെ റബേക്ക കേരളത്തിലേക്ക് യാത്രയായി. സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരിക്കണേ തന്റെ ജീവിതത്തിലേക്ക് വരുന്ന യുവാവ് എന്നവള്‍ പ്രാര്‍ഥിച്ചുകൊണ്ട് വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു അപ്പോള്‍ മേഘപടലങ്ങള്‍ക്കുള്ളിലൂടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുവാനായി കുതിച്ചുപായുകയായിരുന്നു.<br />
ശുഭം<br />
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com <br />
<br />
</div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com17tag:blogger.com,1999:blog-261925465399990970.post-73004214926578968782015-08-29T21:06:00.000+03:002015-09-22T22:25:39.621+03:00ചെറുകഥ.പുകയില്ലാത്ത തീനാളങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghxsw9kNtZFEnJVCEXPGUztH2mFrMUkpYtK0RRIWwaTGUGTYbTmmGC85ws8kt8TPR2zpRV2MeuGPQuoqYgKtALW9j5mbr2UsuuRU33CrWEkf0VNSRY8HJToKasMI_XP_G0uuObWUTAqI4/s1600/11910898_491531534349742_1106990785_n.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghxsw9kNtZFEnJVCEXPGUztH2mFrMUkpYtK0RRIWwaTGUGTYbTmmGC85ws8kt8TPR2zpRV2MeuGPQuoqYgKtALW9j5mbr2UsuuRU33CrWEkf0VNSRY8HJToKasMI_XP_G0uuObWUTAqI4/s640/11910898_491531534349742_1106990785_n.jpg" width="480" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;">ചിത്രം കടപ്പാട് .<span style="background-color: white; color: #141823; font-family: helvetica, arial, sans-serif; line-height: 18.6000003814697px; text-align: left; text-indent: 2px; white-space: pre;">Zain Thozhiyoor</span></span></td></tr>
</tbody></table>
<br />
<i><span style="font-family: Trebuchet MS, sans-serif;">നേരം സന്ധ്യയായിട്ടും പുറത്തുപോയ വാപ്പ തിരികെയെത്താത്തതില്‍ പരിഭ്രമിച്ചിരിക്കുകയാണ് ഫര്‍ഹാന. പൂമുഖത്ത് പഠിക്കുവാനായി ഇരുന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു .വാപ്പ വരുമ്പോള്‍ പഠിക്കുന്നത് കണ്ടാല്‍ അദ്ദേഹത്തിന് വലിയ സന്തോഷമാണ് . രാവിലെ മുതല്‍ ശമനമില്ലാതെ തിമര്‍ത്തു പെയ്തിരുന്നു ഇടവപ്പാതിയിലെ മഴയ്ക്കിപ്പോള്‍ അല്പം ശമനമുണ്ട് .വീടിന്റെ മുന്‍വശം മുതല്‍ പാടശേഖരങ്ങളാണ് .നടവരമ്പിലൂടെ അല്പം നടന്ന് പെരുംതോടിനു കുറുകെയുള്ള പാലവും കടന്ന് വീണ്ടും നടവരമ്പിലൂടെ നടന്ന് പള്ളിക്കാടിന്റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍ പ്രധാന പാതയില്‍ എത്താം.പള്ളികാടിന്റെ അങ്ങേയറ്റത്താണ് ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്. മസ്ജിദിനോട് ചേര്‍ന്ന് കണ്ണെത്താ ദൂരത്തോളമുണ്ട് പള്ളിക്കാട് .മയ്യത്തുകള്‍ ഖബറടക്കുമ്പോള് മീസാന്‍ കല്ലുകളുടെ അരികിലായി കുഴിച്ചിടുന്ന മൈലാഞ്ചി ചെടികളും മറ്റുള്ള ചെടികളും പടര്‍ന്നു പന്തലിച്ചതിനാല്‍ ഖബര്സ്ഥാന് കാടായി പരിണമിക്കുകയായിരുന്നു .അനേകായിരങ്ങള്‍ അന്ത്യനിദ്രയിലുള്ള ഈ പള്ളിക്കാട്ടിലെലെ ചെടികളും മരങ്ങളും വെട്ടിതെളിക്കുന്ന പതിവില്ല.പള്ളിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ ആത്മധൈര്യമുള്ളവര്‍ മാത്രമേ രാത്രികാലങ്ങളില്‍ സഞ്ചരിക്കുകയുള്ളൂ.</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാനയുടെ വാപ്പ മത്സ്യ വില്പനക്കാരനായ ബീരാന്‍കുട്ടി അഞ്ചു വകത്ത് നമസ്കാരത്തിനും മസ്ജിദില്‍ പോകും.സുബഹി നമസ്കാരം കഴിഞ്ഞാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള മത്സ്യ ച്ചന്തയിലേക്ക് പോകുന്നത് .എന്തിനും ഏതിനും യന്ത്ര വല്ക്കരിക്കപ്പെട്ട ഈ കാലത്തും ബീരാന്‍കുട്ടി കാവിന് കുട്ടകളില്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് മത്സ്യം വില്പനചെയ്യുന്നത്.</i></span><br />
<i><span style="font-family: Trebuchet MS, sans-serif;">ബീരാന്‍കുട്ടിയും,മാതാവും,ഭാര്യയും,ഫര്‍ഹാനയും അടങ്ങുന്ന കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചു പോരുന്നത്.തന്റെ പന്ത്രണ്ടാം വയസ്സില്‍ പിതാവിനെ നഷ്ടമായതോടെ ഏഴാം തരത്തിലെ പഠിപ്പ് അവസാനിപ്പിച്ച് കുടുംബം പോറ്റുവാനായി തൊഴിലാളിയാവുകയായിരുന്നു ബീരാന്‍കുട്ടി .പല തൊഴിലുകളും ചെയ്തുവെങ്കിലും മത്സ്യ വില്പനയാണ് ശാശ്വതമായ തൊഴിലായി സ്വീകരിച്ചത് .തന്റെ മൂന്ന് സഹോദരികളുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ താന്‍ വിവാഹിതനാവുകയുള്ളൂ എന്ന അയാളുടെ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് മൂലം നാല്പതു വയസ്സ് കഴിഞ്ഞതിനു ശേഷമാണ് ബീരാന്‍കുട്ടി വിവാഹിതനായത്.</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>വിവാഹിതനായതിനു ശേഷം കുഞ്ഞുങ്ങള്‍ ഉണ്ടാവതെയിരുന്നതിനാല്‍ ഒരു ഉസ്താദിന്റെ നീണ്ട കാലത്തെ ചികത്സയുടെ ഫലമായി അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. ഫര്‍ഹാനയുടെ ജനനത്തോടെ ജീവിതം അര്‍ത്ഥവത്തായത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു .ഏതൊരു പിതാവും ആഗ്രഹിക്കുന്നത് പോലെ ബീരാന്‍കുട്ടിയും ആഗ്രഹിച്ചു തന്റെ മകളെ പഠിപ്പിച്ചു വലിയ നിലയിലാക്കണമെന്ന് .ഫര്‍ഹാന എന്ത് ആഗ്രഹം പറഞ്ഞാലും ബീരാന്‍കുട്ടി അത് നിറവേറ്റികൊടുക്കും.ഫര്‍ഹാനയുടെ ഏറ്റവുംവലിയ ഇഷ്ടങ്ങളില്‍ ഒന്ന് യാത്രകളായിരുന്നു.യാത്രകളില്‍ ഇതുവരെ കാണാത്ത ഗ്രാമങ്ങളും, നഗരങ്ങളും,മനുഷ്യ മുഖങ്ങളും കൌതുകത്തോടെ കണ്ടാസ്വദിക്കും .വിദ്യാലയത്തിന് നീണ്ട അവധി ലഭിക്കുമ്പോള്‍ നാലംഗസംഘം യാത്ര പോകും. പുതിയ ദേശങ്ങള്‍ താണ്ടിയുള്ള യാത്ര പിന്നെപ്പിന്നെ ബീരാന്‍കുട്ടിയും ആസ്വദിച്ചു .യാത്രകളില്‍ ദര്‍ഗകള്‍ സന്ദര്‍ശിക്കുക എന്നത് ആ കുടുംബത്തിന്റെ ഇഷ്ടങ്ങളില്‍ ഒന്നാണ് .എത്രയോ തവണ അജിമീര്‍ ദര്‍ഗ സന്ദര്‍ശിച്ചിരിക്കുന്നു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാന പുസ്തകങ്ങള്‍ എടുത്തുവെച്ചു തിണ്ണയില്‍ വന്നിരുന്നു. അവിടെയിരുന്ന് നോക്കിയാല്‍ പെരും തോട് വരെയുള്ള കാഴ്ചകള്‍ കാണാം .ആകാശത്ത് കാര്‍മേഘങ്ങള്‍ പെയ്തൊഴിയുവാന്‍ തിരക്ക് കൂട്ടുന്നതുപോലെ അവള്‍ക്കു തോന്നി. നാളെ കലാലയത്തിലേക്ക് കൊണ്ടുപോകേണ്ടുന്ന നോട്ടുപുസ്തകം വാപ്പ വാങ്ങുവാന്‍ മറക്കാതെയിരുന്നാല്‍ മതിയായിരുന്നു.കാത്തിരിപ്പിന് വിരാമമിട്ട് അങ്ങ് ദൂരെനിന്ന് വാപ്പ നടന്നു വരുന്നത് അവള് കണ്ടു . ഉമ്മറത്ത് നിന്നും ഇറങ്ങി നടവരമ്പിലൂടെ വാപ്പയുടെ അരികിലേക്ക് അവളോടി . അയാളുടെ അരികില്‍ എത്തിയപ്പോള്‍ ബീരാന്‍കുട്ടി പറഞ്ഞു .</i></span><br />
<i><span style="font-family: Trebuchet MS, sans-serif;"><br /></span></i>
<span style="font-family: Trebuchet MS, sans-serif;">
<i>,, എന്ത് പായലാണ് ന്റെ മോള് ഈ പായണത് ചെറിയ കുട്ടിയാണ് എന്നാ ബിചാരം.ഇമ്മിണി പോന്ന പെണ്കുട്ട്യോള് ഇങ്ങനെ പായാന്‍ പാടില്ലാട്ടോ ,,</i></span><br />
<i><span style="font-family: Trebuchet MS, sans-serif;"><br /></span></i>
<span style="font-family: Trebuchet MS, sans-serif;">
<i>ഫര്‍ഹാന കിതപ്പോടെ പറഞ്ഞു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,ഞാന്‍ വാപ്പാന്റെ ചെറിയ കുട്ടിന്ന്യാ ... വാപ്പ ഞാന്‍ പറഞ്ഞ പുസ്തകം വാങ്ങിയോ ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ബീരാന്‍കുട്ടി മുറുക്കാന്‍ തുപ്പിക്കൊണ്ട് തൊപ്പി ക്കുട തലയില്‍ നിന്നും എടുത്ത് മകളുടെ കൈയില്‍ കൊടുത്ത് പറഞ്ഞു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,വാപ്പാക്ക് ന്റെ മോള് ചെറിയ കുട്ടിന്ന്യാ ..പക്ഷേങ്കില് നാട്ടുകാരുടെ മുമ്പില്‍ ന്റെ കുട്ടി വലിയ കുട്ട്യല്ലേ ....പുസ്തകം വാങ്ങിയോ എന്നോ .... നല്ല കാര്യായി.... ന്റെ മോള് പറഞ്ഞ സാധനം വാങ്ങാതെ വന്നാല്‍ എനിക്ക് വീട്ടിലിരിക്കാന്‍ ന്റെ മോള് പൊറുതി തരുമോ ?..,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>അവശ്യസാധനങ്ങള്‍ വാങ്ങിയ സഞ്ചിയില്‍ നിന്നും പുസ്തകവും പരിപ്പുവടയുടെ പൊതിയും മകളുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് ബീരാന്‍കുട്ടി പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ന്നാ ന്റെ മോള് പറഞ്ഞ പുസ്തകോം ന്റെ മോള്‍ക്ക് ഇഷ്ടമുള്ള പലഹാരവും ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാനയുടെ പുറകിലായി ബീരാന്‍കുട്ടി വീട് ലക്ഷ്യമാക്കി നടന്നു .ഒതുക്കുകല്ല് ചവിട്ടിക്കയറിയപ്പോള്‍ ഫര്‍ഹാനയുടെ ഉമ്മ ചോദിച്ചു ?</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇയ്യ് എന്ത് പായലാണ് ന്റെ മോളെ ഈ പായണത് .അന്റെ വാപ്പ ഇങ്ങാട്ടേക്ക് തന്നെയല്ലേ വരണത്. പിന്നെ എന്തിനാണ് ഇങ്ങനെ പായണത് .മോന്തേം കുത്തി വീണാല്‍ പിന്നെ എന്താ ഇണ്ടാവാന്ന് ആലോയിച്ചിട്ടുണ്ടാ നിയ്യ് .ഇനി മേലാക്കം ഇയ്യ് പായണത് ഞമ്മള് കാണട്ടെ .ഇറയത്തിരിക്കുന്ന ചൂലും കെട്ട് എടുത്ത് നല്ല അടി വെച്ചുതരും ഞാന്‍ ,, </i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാനയെ ശകാരിക്കുന്നത് കേട്ടപ്പോള്‍ ബീരാന്‍കുട്ടിക്ക് അത് ഇഷ്ടമായില്ല</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇയ്യെന്തിനാ ന്റെ മോളെ മെക്കട്ട് കേറാന്‍ വരണത് .ന്റെ മോള്‍ക്ക് എന്നോട് അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് തന്ന്യാ എന്നെ ദൂരത്തു നിന്നും കാണുമ്പോളെ ന്റെ അടുത്തേക്ക് പാഞ്ഞു വരണത് ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഒരു വാപ്പേം മോളും, ഇങ്ങള് കൊഞ്ചിച്ച് കൊഞ്ചിച്ച് ഓളെ വഷളാക്കിയെക്ക്ണ്.ഞമ്മള് ഓളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാ എന്നും ഞമ്മള് കുറ്റക്കാരിയാണല്ലോ ഇങ്ങള് വാപ്പേം മോളും എന്താച്ചാ ആയിക്കോ ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i></span>
<i><span style="font-family: Trebuchet MS, sans-serif;"> കലഹം കേട്ടുകൊണ്ട് ഉമ്മറത്തിണ്ണയില്‍ ബീരാന്‍കുട്ടിയുടെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു .ഫര്‍ഹാന നോട്ടുപുസ്തകം മേശയില്‍ വെച്ച് പരിപ്പുവടയുടെ പൊതിയുമായി വല്ലിമ്മയുടെ അരികിലേക്ക് ചെന്ന് ഒരു പരിപ്പുവട അവരുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു .</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ന്നാ ഇത് വെല്ലിമ്മാക്കുള്ളതാ...... നല്ല ചൂടുള്ള പരിപ്പുവടയാ, വാപ്പ ഇപ്പൊ വരുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാ ...,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>വല്ലിമ്മ പരിപ്പുവട വാങ്ങിക്കൊണ്ട് പറഞ്ഞു</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇത് മോള് തന്നെ കഴിച്ചോ... വല്ലിമ്മാക്ക് പല്ലില്ലാത്തത് കൊണ്ട് ചവയ്ക്കുവാന്‍ ആവില്ല .ന്റെ കുട്ടി കഴിച്ചാല്‍ വല്ലിമ്മയുടെ വയറ് നിറയും ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാന വല്ലിമ്മയുടെ മുഖത്തെ അരിമ്പാറയില്‍ നുള്ളിക്കൊണ്ട് പറഞ്ഞു </i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, അതെങ്ങിനെയാ ഞാന്‍ കഴിച്ചാല്‍ വല്ലിമ്മാടെ വയറ് നിറയണത് .വെല്ലിമ്മയുടെ വയറ് നിറയണമെങ്കില്‍ വല്ലിമ്മ തന്നെ കഴിക്കണം .ഞാനൊരു സൂത്രം ഒപ്പിക്കട്ടെ .ഈ പരിപ്പുവട അമ്മിയില്‍ വെച്ച് പൊടിച്ചു കൊണ്ടന്നു തരാം അപ്പൊ വല്ലിമ്മാക്ക് കഴിക്കാലോ ..,,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>വല്ലിമ്മ ഫര്‍ഹാനയുടെ മുഖത്ത് നോക്കി ചിരിച്ചു .അല്പം കഴിഞ്ഞപ്പോള്‍ പൊടിച്ച പരിപ്പുവടയുമായി ഫര്‍ഹാന വന്ന് അല്പാല്പമായി വല്ലിമ്മയുടെ വായില്‍ വെച്ചുകൊടുത്തുകൊണ്ട് ചോദിച്ചു?</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇന്ന് ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വല്ലിമ്മ എനിക്ക് ഏതു കഥയാ പറഞ്ഞു തരിക. ഈയിടെയായി </i></span>മുമ്പ് <i style="font-family: 'Trebuchet MS', sans-serif;">പറഞ്ഞു തന്ന കഥകള്‍ തന്നെയാ പറഞ്ഞു തരുന്നത് .ഇന്ന് എനിക്ക് ഇതുവരെ പറഞ്ഞു തരാത്ത കഥ പറഞ്ഞു തരണം ,,</i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>വല്ലിമ്മ അവളെ തലോടിക്കൊണ്ട് പറഞ്ഞു</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,വല്ലിമ്മാക്ക് അറിയാവുന്ന കഥകളൊക്കെ മോള്‍ക്ക് വല്ലിമ്മ പറഞ്ഞു തന്നില്ലേ ? .ഇത്രേം വലിയകുട്ടി ആയിട്ടും ന്റെ മോള്‍ക്ക് ഇപ്പോഴും കഥകള്‍ കേള്‍ക്കണം എന്നാണ് പൂതി ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>വല്ലിമ്മ അല്പം ആലോചിച്ചുക്കൊണ്ട് പറഞ്ഞു</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഒരു കഥയുണ്ട് ഒരു ജിന്നിന്റെ കഥ. കഥ കേട്ട് ന്റെ മോള് പേടിക്കില്ലാച്ചാ വല്ലിമ്മ പറഞ്ഞു തരാം ,,</i></span><br />
<i><span style="font-family: Trebuchet MS, sans-serif;"> </span></i><br />
<i><span style="font-family: Trebuchet MS, sans-serif;">ഫര്‍ഹാനയ്ക്ക് വല്ലിമ്മയെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം ഉമ്മയെക്കാളും കൂടുതല്‍ അവള് വല്ലിമ്മയെ സ്നേഹിക്കുന്നുണ്ട് .കുഞ്ഞായിരിക്കുമ്പോള്‍ ത്തന്നെ വല്ലിമ്മ ഭക്ഷണം വാരി നല്‍കിയാലേ അവള് കഴിക്കുമായിരുന്നുള്ളൂ .ഇപ്പോഴും വല്ലിമ്മ ഭക്ഷണം വാരിയാണ് അവള്‍ക്കു നല്‍കുന്നത് .ഒരിക്കല്‍ ഒരു മുല നീണ്ടുവരുന്ന കുറുമത്തികാളിയുടെ കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഫര്‍ഹാന രണ്ടു ദിവസ്സം പേടിച്ചു പനി പിടിച്ചു കിടന്നു. അതില്‍ പിന്നെ വല്ലിമ്മ അത്തരം കഥകള്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുമായിരുന്നില്ല .അത്താഴം കഴിഞ്ഞ് വാപ്പയും ഉമ്മയും അവരുടെ കിടപ്പ് മുറിയിലേക്കു ഉറങ്ങുവാനായി പോയപ്പോള്‍ ഫര്‍ഹാനയും വല്ലിമ്മയും അവരുടെ കിടപ്പുമുറിയിലെക്കും പോന്നു .വല്ലിമ്മ ഫര്‍ഹാനയുടെ തലയില്‍ തടവിക്കൊണ്ട് കഥ പറഞ്ഞു തുടങ്ങി .തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാള് പൊക്കമുള്ള ജിന്നിന്റെ കഥ..തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് പ്രത്യക്ഷമാകുന്ന ജിന്നിന്റെ ചുറ്റിലും ഒരു പ്രത്യേക വെളിച്ചം പ്രത്യക്ഷമാകും .അപ്പോള്‍ അവിടമാകെ സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്ക്കും. മനുഷ്യനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചതെങ്കിൽ ജിന്നുകളെ പുകയില്ലാത്ത തീ നാളങ്ങളിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെപ്പോലെതന്നെ ചിന്തിക്കാനും അതനുസരിച്ച് തൻറെ ജീവിതം മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യം നൽകപ്പെട്ട ജിന്നുകള്‍ക്ക് ജീവികളുടെ രൂപം പ്രാപിക്കാനുള്ള കഴിവുമുണ്ട്.</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഭയാനകമായ ജിന്നിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഫര്‍ഹാന വല്ലിമ്മയെ കെട്ടിപ്പിടിച്ചു കിടന്നു.വല്ലാത്തൊരു ഭയം അവളില്‍ നിറഞ്ഞുനിന്നു.ഉറങ്ങുവാനായി ഇമകള്‍ ഇറുക്കിയടച്ചു പക്ഷേ ഉറങ്ങുവാനവള്‍ക്കായില്ല .തുറന്നിട്ട ജാലകവാതിലിനപ്പുറം മൂന്നാള് പൊക്കമുള്ള ജിന്ന് നില്‍ക്കുന്നത് പോലെ അവള്‍ക്ക് തോന്നി.വല്ലിമ്മയെ പതുക്കെ വിളിച്ചുനോക്കിയപ്പോള്‍ വല്ലിമ്മ നിദ്ര പൂണ്ടിരുന്നു.ഹൃദയമിടിപ്പിന്റെ വേഗം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു. അവള് ധൈര്യം സംഭരിച്ച് പതുക്കെ എഴുന്നേറ്റ് ജാലകവാതില്‍ കൊട്ടിയടച്ചു.രാത്രിയുടെ എതോയാമത്തില്‍ നിദ്രയിലേക്കവള്‍ വഴുതി വീണൂ.നേരം പുലര്‍ന്നപ്പോള്‍ ഉമ്മയുടെ വിളികേട്ട് പതിവിലും വൈകിയാണ് ഉണര്‍ന്നത്.തിടുക്കത്തില്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാതഭക്ഷണം കഴിച്ചു എന്ന് വരുത്തി കലാലയത്തിലേക്ക് യാത്രയായി.പള്ളികാടിന്റെ ഓരം ചേര്‍ന്നുള്ള ഇടവഴിയിലെക്കെത്തിയപ്പോള്‍ അവളറിയാതെ ഇമകള്‍ പള്ളികാട്ടിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു.ഖബറുകളിലെ മീസാന്‍ കല്ലുകള്‍ പ്രതാപികളുടെയും ദരിദ്രരുടെയും വേര്‍ത്തിരിച്ചറിയുവാന്‍ കഴിയും.വലുതും ചെറുതുമായ അനേകായിരം മീസാന്‍ കല്ലുകള്‍ .വല്ലിമ്മ പറഞ്ഞു തന്ന കഥയിലെ ജിന്ന് പള്ളികാട്ടില്‍ നില്ക്കുന്നുണ്ടോ എന്നവള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഒരു ദിവസം കലാലയത്തിലേക്ക് പോകുമ്പോള്‍ ഗോതമ്പ് കഴുകി ഉണക്കുവാനിടുന്ന ഉമ്മയോട് ഫര്‍ഹാന പറഞ്ഞു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഉമ്മ ഞാനിന്ന് അല്പം വൈകിയേ വരൂ...... സാബിറയുടെ താത്താടെ കല്യാണ ആല്‍ബം കിട്ടിയിട്ടുണ്ടത്രേ. അത് കാണാന്‍ ഇന്നവള്‍ അവളുടെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ,,</i></span><br />
<i><span style="font-family: Trebuchet MS, sans-serif;"> </span></i><br />
<i><span style="font-family: Trebuchet MS, sans-serif;">കുനിഞ്ഞുനിന്ന് പരമ്പില് ഗോതമ്പിടുന്ന ഉമ്മ നിവര്‍ന്നുനിന്നു പറഞ്ഞു .</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഊര് തെണ്ടാന്‍ നടക്കാതെ മോന്തിയാവുന്നതിനു മുന്നെ മനുഷ്യനെ തീ തീറ്റിക്കാണ്ട് ബെക്കം ഇങ്ങോട്ട് വന്നേക്കണം. ഒന്നിനു മാത്രം പോന്ന പെണ്ണാണ് ഇജ്ജ് എന്ന ബോധം ഉണ്ടാവണം ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉമ്മ ഇങ്ങിനെയാണ് എപ്പോഴും ദേഷ്യത്തിലേ സംസാരിക്കുകയുള്ളൂ.കലാലയത്തില്‍ നിന്നും തിരികെ പോരുമ്പോള്‍ മുന്‍പ് തീരുമാനിച്ച പ്രകാരം സാബിറയുടെ വീട്ടില്‍ പോയി നിശ്ചലചിത്രങ്ങളുടെ ആല്‍ബം കണ്ടുകഴിഞ്ഞപ്പോള്‍ വീഡിയോ ആല്‍ബം കൂടി കണ്ടിട്ടു പോകാം എന്ന് സാബിറ നിര്‍ബന്ധിച്ചു .സാബിറയുടെ നിര്‍ബന്ധത്തിനവള്‍ക്ക് വഴങ്ങേണ്ടി വന്നു.മനോഹരമായ ചിത്രീകരണം കണ്ട് നേരം പോയതവളറിഞ്ഞില്ല.സാബിറയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.സൂര്യന് അസ്തമിച്ചുവെങ്കിലും ചന്ദ്രാദയമുള്ളതിനാല്‍ നടവഴി തിരിച്ചറിയുവാന്‍ കഴിയും.അവള് വീട് ലക്ഷ്യമാക്കി തിടുക്കത്തില്‍ നടന്നു .പള്ളിക്കാടിന്റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ വല്ലാത്ത ഭയം അവളില്‍ കടന്നുകൂടി.വല്ലിമ്മ പറഞ്ഞ കഥയിലെ ജിന്ന് നടവഴിയില്‍ നില്‍ക്കുന്നുണ്ടാവുമോ എന്നതായിരുന്നു അവളുടെ ഭയം.സര്‍വ ധൈര്യവും സംഭരിച്ച് നടത്തത്തിനവള്‍ വേഗത കൂട്ടി.പള്ളികാടിന്റെ ഓരം ചേര്‍ന്നുള്ള പാത അവസാനിച്ച് പാടശേഖരങ്ങളിലെ നടവരമ്പില്‍ എത്തുന്ന സ്ഥലത്തെത്തിയപ്പോള്‍, ദൂരെ പള്ളിക്കാട്ടില്‍ നില്ക്കുന്ന രൂപത്തെ കണ്ടവള്‍ സ്തംഭിച്ചു നിന്നുപോയി.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>അരണ്ടവെളിച്ചത്തില്‍ അവള് കണ്ട രൂപത്തിന് വല്ലിമ്മ പറഞ്ഞുതന്ന കഥയിലെ ജിന്നിന്റെ രൂപമായിരുന്നു.പക്ഷെ തലേക്കെട്ടും ളോഹയും ധരിച്ചുക്കൊണ്ട് നില്ക്കുന്ന രൂപത്തിന് മൂന്നാള് പൊക്കമില്ലായിരുന്നു. രൂപത്തിന് ചുറ്റിലും ഒരു പ്രത്യേക വെളിച്ചവും ഇല്ലായിരുന്നു. പക്ഷെ അവിടമാകെ സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നില്‍ക്കുന്നുണ്ട്.ജിന്ന് നടന്നടുക്കുന്നത് തന്റെ അരികിലേക്കാണ് എന്ന തിരിച്ചറിവ് അവളെ കൂടുതല്‍ ഭയപ്പെടുത്തി.സര്‍വ ശക്തിയും സംഭരിച്ച് ഫര്‍ഹാന നടവരമ്പിലൂടെ ഓടി .അവളുടെ ഓട്ടത്തിന് വേഗം കുറയുന്നതുപോലെ തോന്നിയപ്പോള്‍ അവള് നടവരമ്പില്‍ നിന്ന് തിരിഞ്ഞു നോക്കി. ജിന്ന് തന്റെ പുറകെ ഓടിവരുന്നു .അവള് പെരും തോട്ടിലെ കുറുകനെയുള്ള പാലം കടന്നപ്പോള്‍ വാപ്പ നടവരമ്പിലൂടെ നടന്നു വരുന്നത് കണ്ടു. അപ്പോള്‍ അവള്‍ക്കാശ്വാസമായി .ഫര്‍ഹാന ഓടി വാപ്പയുടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, വാപ്പ.... ജിന്ന് എന്നെ പിടിക്കുവാന്‍ വരുന്നു എന്റെ പുറകെ ജിന്നുണ്ട് ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>മകളെ കാണാതെ തിരക്കിയിറങ്ങിയ ബീരാന്‍കുട്ടി മകളുടെ വാക്കുകള്‍ കേട്ട് അന്ധാളിച്ചു നിന്നു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, എന്താ !..... എന്താ ഉണ്ടായേ ന്റെ മോള് എന്താ ഈ പറയുന്നേ ....,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i> കിതപ്പോടെ ഫര്‍ഹാന വീണ്ടും പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ജിന്ന് ....ഞാന്‍ കണ്ടൂ ജിന്നിനെ..... ഞാന്‍ നേരില്‍ കണ്ടു .....ഞാന്‍ ഓടിയപ്പോള്‍ എന്റെ പുറകെ ജിന്നും ഓടി വന്നു ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ബീരാന്‍കുട്ടി പാലത്തിന് മുകളില്‍ കയറിനിന്ന് വിദൂരതയിലേക്ക് ഞെക്കുവിളക്ക് തെളിയിച്ചു നോക്കി പറഞ്ഞു</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, എവിടെ ജിന്ന്? അവിടെ ആരെയും കാണുന്നില്ലല്ലോ....... ന്റെ മോള്‍ക്ക് തോന്നിയതാവും.ന്റെ മോള് എവിടെയായിരുന്നു ഇത്രേം നേരം? നേരം ഇരുട്ടുന്നതിനു മുന്നെ വീട്ടില്‍ എത്താം എന്ന് ഉമ്മാനോട് പറഞ്ഞല്ലേ ന്റെ മോള് പോയത്. പിന്നെ എന്തേ ഇത്രേം വൈകിയേ? .ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞുവല്ലോ ന്റെ കുട്ട്യേ .... ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാനയുടെ ഭയവും സങ്കടവും അസഹിനീയമായപ്പോള്‍ അവളുടെ എല്ലാ നിയന്ത്രണവും വെടിഞ്ഞ് പൊട്ടിക്കരഞ്ഞു .മകളുടെ അവസ്ഥകണ്ട് ബീരാന്‍കുട്ടി ധര്‍മസങ്കടത്തിലായി .അയാള്‍ അവളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു.</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ന്റെ മോള്‍ക്ക് തോന്നിയതാവും .ജിന്ന് എന്തിനാ എന്റെ മോളുടെ അരികിലേക്ക് വരുന്നത്..... പേടിക്കേണ്ടാട്ടോ ..വാപ്പയില്ലേ കൂടെ.വാപ്പാന്റെ മോളെ ആരും ഒന്നും ചെയ്യില്ലാട്ടോ ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഒതുക്കുകല്‍ കയറുമ്പോള്‍ നേരം വൈകിയതിനു വഴക്ക് പറയുവാനായി മകളുടെ നേരെ വരുന്ന ഭാര്യയോട് ബീരാന്‍കുട്ടി പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,ഇയ്യിനി ഒന്നുംരണ്ടും പറഞ്ഞ് ന്റെ മോളെ വിഷമിപ്പിക്കല്ലേ .എന്തോ കണ്ട് പേടിച്ചിട്ടാണ് മോളുടെ വരവ്. ജിന്നിനെ കണ്ടൂന്നും പറഞ്ഞ് വേണ്ട പുകിലായിരുന്നു വഴീല്.ആ സമയത്ത് ഞമ്മള് അവിടെ എത്തിപ്പെട്ടില്ലായിരുന്നെകില്‍ ന്റെ മോള് പേടിച്ച് മയ്യത്തായേനേ.... ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ബീരാന്‍കുട്ടി മകളെ തലോടിക്കൊണ്ട് പറഞ്ഞു</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,ന്റെ മോള് ചെന്ന് കുളിച്ച് വസ്ത്രം മാറി നിസ്കരിക്കാന്‍ നോക്ക്. എന്നിട്ട് ഒരു ആപത്തും വരുത്തല്ലെ എന്ന് പടച്ച റബ്ബിനോട് ദുആ ഇരക്ക് .ന്റെ മോള് പേടിക്കേണ്ട ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ബീരാന്‍കുട്ടി ഇഷാ നമസ്കാരത്തിനായി മസ്ജിദിലേക്ക് പോയി. നമസ്കാരം കഴിഞ്ഞ് തിരികെ പോരാന്‍ നേരം മകള്‍ക്ക് വഴിയില്‍ വെച്ചുണ്ടായ അനുഭവം അവിടെ കൂടിയിരുന്നവരോട് ബീരാന്‍കുട്ടി പങ്കുവെച്ചു. അടുത്ത ദിവസ്സം ഗ്രാമം ഉണര്‍ന്നത് ഒരു പുതിയ വാര്‍ത്തയുമായായിരുന്നു .ബീരാന്‍കുട്ടിയുടെ മകളുടെ മേല്‍ ജിന്ന് പ്രവേശിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.ഫര്‍ഹാനയ്ക്ക് കലശലായ പനി പിടിപ്പെട്ടു.അവള് പിച്ചും പേയും പറയുവാന്‍തുടങ്ങി .ബീരാന്‍കുട്ടി ജുമാമസ്ജിദിലെ ഉസ്താദിനെ കൊണ്ട് വെള്ളം മന്ത്രിച്ചുകൊണ്ട് വന്ന് മകള്‍ക്ക് കൊടുത്തു.ഒരാഴ്ചയ്ക്കുള്ളില്‍ ഫര്‍ഹാനയുടെ പനി മാറിയെങ്കിലും പിച്ചും പേയും പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു.ഏതുനേരവും കിടപ്പുമുറിയില്‍ അവള് തനിച്ചിരിക്കുവാന്‍ ആഗ്രഹിച്ചു.വെളിച്ചം കാണുമ്പോള്‍ ഇമകള്‍ ഇറുക്കിയടച്ച് പല്ലുകള്‍ തമ്മില്‍ ഉരസി ഒരു പ്രത്യേക ശബ്ദം പുറപ്പെടിവിക്കും.കലാലയത്തിലേക്കുള്ള പോക്ക് പിന്നീടുണ്ടായില്ല .ബീരാന്‍കുട്ടിയും കുടുംബവും നാട്ടുകാരെപ്പോലെ മകളുടെ ശരീരത്തില്‍ ജിന്ന് പ്രവേശിച്ചു എന്ന് തന്നെ കരുതി .ഒരു ദിവസം ഉസ്താദ് അവരുടെ വീട്ടിലേക്ക് വന്നു. ഫര്‍ഹാനയെ കണ്ട ഉസ്താദ് ബീരാന്‍കുട്ടിയോട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇങ്ങടെ മോളുടെ മേല്‍ ജിന്ന് കയറിയിരിക്ക്ണ് . അതിന്റെ ലക്ഷണങ്ങളാണ് ഓള് കാട്ടിക്കൊണ്ടിരിക്കണത് .അതോണ്ട് ഇത് ഇങ്ങനെ ബെച്ചിരിക്കേണ്ട കാര്യമല്ല .ജിന്നിനെ ഒഴിപ്പിക്കാന്‍ കഴിവുള്ള ഒരു ഉസ്താദിനെ ഞമ്മക്കറിയാം .കുട്ട്യോള് ഉണ്ടാവാത്ത എത്രയോ പേര്‍ക്ക് ഉസ്താദിന്റെ ചികിത്സകൊണ്ട് കുട്ട്യോള് ഉണ്ടായിരിക്ക്ണ് .ഇങ്ങള് നേരം കളയാണ്ട് ഉസ്താദിനെ പോയി കണ്ടോളീം ,,</i></span><br />
<i><span style="font-family: Trebuchet MS, sans-serif;"> </span></i><br />
<i><span style="font-family: Trebuchet MS, sans-serif;">ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ജിന്നിന്റെ ബാധ ഒഴിപ്പിക്കുന്ന ഉസ്താദിനെ പോയി കാണുവാന്‍ ബീരാന്‍കുട്ടി തീരുമാനിച്ചു .അടുത്ത ദിവസം ബീരാന് കുട്ടിയും ഭാര്യയും ഫര്‍ഹാനയുമായി ഉസ്താദിനെ കാണുവാനായി യാത്രയായി.പള്ളികാടിന്റെ ഓരം ചേര്‍ന്നുള്ള ഇടവഴിയില്‍ എത്തിയപ്പോള്‍ ഫര്‍ഹാന വീട്ടിലേക്ക് തിരികെയോടി .ബീരാന്‍കുട്ടി മകളെ പിടിക്കുവാന്‍ മകളുടെ പുറകെയോടി. ഫര്‍ഹാന ബീരാന്‍കുട്ടിയെ ഉപദ്രവിച്ചു.അവള് ബീരാന്‍കുട്ടിയുടെ കയ്യില്‍ ശക്തിയായി കടിച്ച് മുറിവേല്‍പ്പിച്ചു.ബീരാന്‍കുട്ടിക്ക് മകളെ വരുതിയിലാക്കുവാനായില്ല .അവള് ഓടി വീട്ടില്‍ കയറി കതകടച്ചിരുന്നു.വിരാന്‍കുട്ടി നാട്ടുകാരുടെ സഹായത്താല്‍ കതക് പൊളിച്ച് മകളെ ബലംപ്രയോഗിച്ച് ഉസ്താദിന്റെയരികില്‍ കൊണ്ടുപോയി.</span></i><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ദൂരെയുള്ള ഉസ്താദിന്റെ ചികിത്സാകേന്ദ്രത്തില്‍ എത്തിയപ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു .ഒരു വീടായിരുന്നു ചികിത്സാകേന്ദ്രം. വീടിന്റെ മുന്‍വശം അലുമിനിയ ഷീറ്റ് മേല്‍ക്കൂരയില്‍ പാകി സന്ദര്‍ശകര്‍ക്ക് ഇരിക്കുവാന് ഇടം ഒരുക്കിയിരുന്നു .ഭക്തിസാന്ദ്രമായ അന്തരീക്ഷം . അവിടമാകെ സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം നിറഞ്ഞു നിന്നു . സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷഗന്ധം മൂലം ഫര്‍ഹാന അവിടെ നിന്നും ഓടിപോകുവാന്‍ തുനിഞ്ഞു.കൂടെ വന്ന സഹായിയും ബീരാന്‍കുട്ടിയും കൂടി ഫര്‍ഹാനയെ ബലംപ്രയോഗിച്ച് പിടിച്ചിരുത്തി .ഫര്‍ഹാനയുടെ സമാനമായ അവസ്ഥയിലുള്ള പലരും അവിടെ ഉണ്ടായിരുന്നു.ഉസ്താദിന്റെ അരികിലേക്ക് പോകുവാനുള്ള സമയത്തിനായി ബീരാന്‍കുട്ടി അക്ഷമയോടെ കാത്തിരുന്നു .മണിക്കൂറുകള്‍ക്കുശേഷം അവരുടെ ഊഴം വന്നെത്തി.ഉസ്താദിന്റെ ചികിത്സാമുറിയില്‍ സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും പുകപടലങ്ങള്‍ നിറഞ്ഞു നിന്നു, ഒപ്പം രൂക്ഷഗന്ധവും .തൂവെള്ള വസ്ത്രധാരണത്തോടെ താടിനീട്ടി വളര്‍ത്തിയ ഉസ്താദ് തലേക്കെട്ട് രണ്ടു കൈകള്‍കൊണ്ട് നേരെയാക്കി ഫര്‍ഹാനയുടെ ഇമകള്‍ അകത്തി നോക്കി. അല്പ നേരത്തെ പരിശോധനയ്ക്ക് ശേഷം പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,ജിന്ന് കേറിയിരിക്ക്ന്ന്. നല്ല ശക്തിയുള്ള ജിന്ന് തന്നെയാണ് നിങ്ങളുടെ മകളുടെ മേല്‍ കയറിയിരിക്കുന്നത് .ഇതിനെക്കാളും ശക്തിയുള്ള ജിന്നിനെ ഞമ്മള് ഒഴിവാക്കിയിരിക്കുന്നു .ഈ ജിന്നിനെ ഞമ്മള് ഒഴിപ്പിച്ചു തരാം .ഇത്തരി പൈസയ്ക്ക് ചിലവുണ്ടാവും .എന്താ നിങ്ങള്‍ തയ്യാറാണോ ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉസ്താദ് മുറുക്കിച്ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു .ബീരാന്‍കുട്ടി ഉസ്താദിനോട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, പൈസയൊന്നും ഞമ്മക്ക് പ്രശനമല്ല .പഠിക്കാന്‍ പോയിരുന്നെന്റെ മോളെ എനിക്ക് പഴയത് പോലെ ആക്കിത്തന്നാല്‍ മതി ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാനയെ ഒഴിച്ച് എല്ലാവരോടും മുറിക്ക് പുറത്ത് പോകുവാന്‍ ഉസ്താദ് കല്പിച്ചു .ഫര്‍ഹാനയും ഉസ്താദും ഒഴികെ എല്ലാവരും മുറിക്ക് പുറത്തുകടന്നു.ഉസ്താദിന്റെ സഹായി ബീരാന്‍കുട്ടിയോട് ഉസ്താദിന്റെ കറാമത്തുകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.കലുക്ഷിതമായ മനസ്സോടെ ബീരാന്‍കുട്ടി ഉസ്താദിന്റെ കറാമത്തുകളെ കുറിച്ച് കേട്ടിരുന്നു . ഉസ്താദിന്റെ ചികിത്സാ രീതികള്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നമാണ് .ജിന്ന് ബാധ,പിശാച് ബാധ,ഭ്രാന്തുപോലുള്ള അസുഖങ്ങള്‍ക്ക് പുരുഷന്മാരാണെങ്കില് രണ്ടുകൈയും ബന്ധിപ്പിച്ച് കനമുള്ള ചൂരല്‍ പ്രയോഗമാണ്. രോഗികള്‍ മര്‍ദ്ദനത്തിന്റെ വ്യാപ്തി പോലെ അലമുറയിടും .രോഗിയുടെ ബന്ധുക്കള്‍ നിസഹായരായി സങ്കടം സഹിച്ച് പുറത്തിരിക്കും .സ്ത്രീകളാണെങ്കില്‍ ഉസ്താദിന്റെ ഇംഗിതം അനുസരിക്കുന്നവര്‍ക്ക് മര്‍ദ്ദനത്തിന്റെ വ്യാപ്തി കുറയും. അല്ലാത്തവരുടെ പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍ പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിക്കും അതോടെ രോഗി അബോധാവസ്ഥയിലാവും .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഏതൊരു ദമ്പതികളുടെയും ആഗ്രഹമാണ് സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കുക എന്നത്. കുഞ്ഞുങ്ങളില്ലാത്തവരെയാണ് ഉസ്താദ് കൂടുതലും ചികിത്സിക്കുന്നത് .ഉസ്താദിന്റെ ചികിത്സ തേടി വരുന്നവരില്‍ ഭൂരിപക്ഷം സ്ത്രീകളും ഗര്‍ഭണികളായിട്ടുണ്ട് എന്നതാണ് വാസ്തവം .എന്ത് അസുഖമായി വരുന്നവര്‍ക്കും ഉസ്താദിന്റെ ചികിത്സ ലഭിക്കും .പണ്ട് പട്ടാമ്പിയില്‍ നിന്നും ദൂരെ ദേശങ്ങളിലേക്ക് കുട്ടയില്‍ തലച്ചുമടുമായി ഞാവല്‍ പഴം വില്പനയ്ക്ക് വന്നയാളാണ് ഈ ഉസ്താദ് എന്ന് ചിലര്‍ക്കൊക്കെ അറിയാം.ഇന്ന് ഉസ്താതിനെ കുറിച്ച് അപവാദം പറയുന്നവര്‍ക്ക് മൂന്നാംപക്കത്തിനകം അപായം സംഭവിക്കും. ആ അനുഭവം പലര്‍ക്കുമുണ്ടായിട്ടുണ്ട് . കൂടുതലും അപകടങ്ങളിലാണ് അപായം സംഭവിക്കുന്നത് . മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചവരും ഈ കൂട്ടത്തില്‍ പെടും .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉസ്താദ് ഫര്‍ഹാനയെ ശരീരമാകെ വീക്ഷിച്ചുകൊണ്ടിരുന്നു . ഉസ്താദിന്റെ നോട്ടം സ്തനഗ്രന്ഥികളില്‍ പതിച്ചപ്പോള്‍ ഫര്‍ഹാന ഇരു കൈത്തലം കൊണ്ട് മാറ് മറച്ചു പിടിച്ചു .അപ്പോള്‍ അവളുടെ വെളുത്ത കൈകളിലെ സ്വര്‍ണ്ണ നിറമുള്ള രോമങ്ങളിലേക്കായി ഉസ്താദിന്റെ നോട്ടം .ഉസ്താദ് ഫര്‍ഹാനയുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,ഇജ്ജ് എന്തിനാ ഇങ്ങനെ പേടിക്കണത്. അന്റെ മേല്‍ കയറിയിരിക്ക്ണ ജിന്നിനെ ഞമ്മള് പായിച്ച് തരാം .വേദനയില്ലാണ്ടെ ജിന്നിനെ പായിക്കണോന്ന് ബെച്ചാല് ഇജ്ജ് ഞമ്മ പറയണതൊക്കെ അനുസരിക്കണം .ഇജ്ജ് വന്ന് അബിടെ കിടന്നാണി ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉസ്താദിന്റെ ദൂരെ കിടക്കുന്ന ചെറിയ മെത്തയിലേക്ക് ഫര്‍ഹാനയെ ക്ഷണിച്ചു .പന്തികേട് തോന്നിയ ഫര്‍ഹാന വാതിലിനരികിലേക്ക് കരഞ്ഞുകൊണ്ടോടി ഒപ്പം ഉസ്താദും . പിന്നെ ഉസ്താദിന്റെ അലര്‍ച്ചയായിരുന്നു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, അസത്തെ ഇജ്ജ് ഞമ്മള് പറയണത് അനുസരിക്കൂലാലെ..... .അന്റെ മേല്‍ കൂടിയിരിക്കുന്ന ജിന്നിനെ ഇന്ന് ഞമ്മള് അടിച്ച് പായിക്കും ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>പിന്നെ കനമുള്ള ചൂരല്‍ വടികൊണ്ട് മര്‍ദ്ദനമായിരുന്നു .തുരുതുരെയുള്ള മര്‍ദനം സഹിക്കവയ്യാതെയായപ്പോള്‍ ഫര്‍ഹാന അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു.ബീരാന്‍കുട്ടിയും ഭാര്യയും മകളുടെ രോദനം കേട്ട് നിസ്സഹായരായിരുന്നു.അപ്പോള്‍ വിഷമത്തോടെയിരിക്കുന്ന ബീരാന്‍കുട്ടിയോടായി ഉസ്താദിന്റെ സഹായി പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഇബിടെ ഇതുപോലത്തെ എത്ര കെയ്സുകള് ബന്നിരിക്കുന്ന്‍ . കേട്ടില്ലേ ... ഇങ്ങക്ക് തോന്നും ആ കരയണത് ഇങ്ങടെ സന്തതിയാണെന്ന്. അത് ബെറും തോന്നലാണ്. ജിന്നാണ് കരയണത്. അടികൊണ്ട് അടികൊണ്ട് ജിന്ന് ഓളെ മെലൂമ്മല്‍ നിന്നും പായണം. അതുവരെ അടി തുടര്‍ന്നുകൊണ്ടിക്കും .ഹേയ് ഇങ്ങള് ഇങ്ങനെ ബേജാറാവല്ലീം ഒക്കെ ഉസ്താദ് ശെരിയാക്കിതരും ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഫര്‍ഹാന മര്‍ദനം മൂലം തളര്‍ന്നു നിലംപതിച്ചു .അവളുടെ വെളുത്ത ശരീരമാകെ മര്‍ദ്ദനത്തിന്റെ പാടുകള്‍ തിണര്‍ത്തുനിന്നു.ഉസ്താദ് ഫര്‍ഹാനയുടെ പഞ്ചേന്ദ്രിയങ്ങളിലെ ഒന്നില്‍ പഞ്ഞിയില്‍ മുക്കിയ ലായനി അടുപ്പിച്ചു .ഏതാനും നിമിഷങ്ങള്‍ക്കകം ഫര്‍ഹാന അബോധാവസ്ഥയിലായി .ഉസ്താദ് ഫര്‍ഹാനയെ മെത്തയിലേക്ക് എടുത്തുകൊണ്ടുപോയി കിടത്തി .മേശയിലെ ഗ്ലാസിലുള്ള വെള്ളം ഒരൊറ്റ വലിക്ക് അകത്താക്കി വീണ്ടും ഫര്‍ഹാനയുടെ അരികില്‍ പോയിരുന്ന് ദേഹമാസകലം പരിശോധിച്ചു .ഫര്‍ഹാന ഋതുമതിയാണെന്ന് ഉസ്താത് തിരിച്ചറിഞ്ഞു .ഉസ്താദ് തിടുക്കത്തില്‍ നാല് ചെമ്പിന് തകിടുകളില്‍ അറബ് വാക്കുകള്‍ കുത്തികുറിച്ചു.രണ്ടുമൂന്നു തരം മരുന്നുകളും എടുത്ത് വെച്ചതിനു ശേഷം ബീരാന്‍കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,നല്ല ഇനം ജിന്ന് തന്ന്യാ മോളുടെ മേല്‍ കൂടിയിരിക്കണത് .ഇങ്ങള് ന്റെ അടുത്തേക്ക് കൊണ്ട് ബന്നത് നന്നായി .അല്ലെങ്കില്‍ ഇങ്ങടെ മോള്‍ടെ ജീവന് തന്നെ അപായപ്പെട്ടുപോയേനെ .ഈ തകിടുകള്‍ ഉടയുന്ന കുപ്പികളിലാക്കി വീടിന്റെ നാല് മൂലയിലും കുഴിച്ചിടണം .പിന്നെ ഈ മൂന്ന് തരം മരുന്നുകള്‍ ഇതില്‍ എഴുതിയ പ്രകാരം കൊടുക്കീന്‍. എന്നിട്ട് ഒരു പത്തു ദിവസം കഴിഞ്ഞ് വരീം.മോളെ കൊണ്ടോയി തത്കാലം പുറത്തുള്ള കട്ടിലില്‍ കിടത്തിക്കൊളീം .കൊറച്ച് സമയം കഴിഞ്ഞാല്‍ ഓള്ക്ക് ബോധം തെളിയും അപ്പൊ ഓളെ കൊണ്ടോയ്ക്കൊളീം ,, </i><i> </i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉസ്താദ് മുറുക്കി ചുവപ്പിച്ച മോണ കാട്ടി ചിരിച്ചു . ബീരാന്‍കുട്ടിയും മറ്റു ചിലരും കൂടി ഫര്‍ഹാനയെ എടുത്ത് പുറത്തുള്ള കട്ടിലില്‍ കൊണ്ടുപോയി കിടത്തി .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഫര്‍ഹാന അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നു .അവള് തേങ്ങി ത്തേങ്ങി കരഞ്ഞുകൊണ്ടിരുന്നു .ബീരാന്‍കുട്ടിയും കുടുംബവും തിരികെ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ സമയം സന്ധ്യകഴിഞ്ഞിരുന്നു .അപ്പോള്‍ ഉസ്താദ് സ്വയം പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഉം ഓള് എന്താ മുതല്‍ ഈ അടുത്ത കാലത്തൊന്നും ഇത്രേം സുന്ദരിയായ പെണ്ണിന്റെ മേല്‍ ജിന്ന് കയറി കൂടിയിട്ടില്ല .ഓള്‍ടെ സമയം ശെരിയായില്ല . ഏഴ് ദിവസം കയിഞ്ഞ് ബരാന് പറഞ്ഞാ മതിയായിരുന്ന് അപ്പോളേക്കും ഓള്‍ടെ കുളി കഴിയൂലോ ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>തിരികെ വരുവാന്‍ മൂന്ന് ദിവസ്സം അധികം പറയാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഉസ്താദ് പിറുപിറുത്തു കൊണ്ടിരുന്നു .അപ്പോള്‍ വാഹനത്തില്‍ ഉമ്മയുടെ തോളില്‍ ചാഞ്ഞുകൊണ്ട് ഫര്‍ഹാന ഉമ്മയോട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,, ഉമ്മ ഇനി എന്നെ ഉസ്താദിന്റെ അടുത്തേക്ക് കൊണ്ട് പോകരുത്.ഉസ്താദ് ചീത്തയാ എന്നെ ഒത്തിരി തല്ലി ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉമ്മ ഫര്‍ഹാനയുടെ വായ് പൊത്തിപിടിച്ച്കൊണ്ട് പറഞ്ഞു .</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>,,റബ്ബില്‍ ആലമീനായ തമ്പുരാനേ ....എന്താ ന്റെ മോള് ഈ പറയുന്നത്.ഉസ്താദ് ചീത്തയാണെന്ന് പറയല്ലേ ..കുരുത്തക്കേട് കിട്ടും .കറാമത്തുള്ള അല്ലാഹുവിന്റെ അവുലിയാനെ ഇങ്ങനെയൊന്നും പറയല്ലേ ....ഉസ്താദ് അടിച്ചത് ജിന്നിനെയല്ലേ ന്റെ മോള് ഉമ്മാനോട് നേരാം വണ്ണം സംസാരിച്ചിട്ട് നാളെത്രയായി .ഒരു ദിവസ്സത്തെ ചികിത്സകൊണ്ട് ന്റെ മോള്‍ക്ക് എത്ര മാറ്റമുണ്ട് .ഇനി പത്തു ദിവസ്സം കഴിഞ്ഞാല്‍ ഞമ്മക്ക് വീണ്ടും വരണം .നിക്ക് ഒറപ്പുണ്ട് ന്റെ മോളുടെ എല്ലാ അസുഖങ്ങളും ഉസ്താദ് മാറ്റിത്തരും ,,</i></span><br />
<span style="font-family: Trebuchet MS, sans-serif;"><i><br /></i>
<i>ഉമ്മ ഉസ്താദിന്റെ കറാമത്തുകളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .ഇപ്പോള്‍ തൂവെള്ള വസ്ത്രധാരണത്തോടെ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന മൂന്നാള് പൊക്കമുള്ള ജിന്നിനെക്കാളും കൂടുതല്‍ ഫര്‍ഹാന ഭയപ്പെടുന്നത് മുറുക്കി ചുവപ്പിച്ച് മോണ കാട്ടി ചിരിക്കുന്ന ഉസ്താദിനെയായിരുന്നു.അയാള്‍ കാമാസക്തനായി തന്റെ അരികില്‍ വന്ന് അടിവസ്ത്രം വലിച്ചൂരിയതോര്‍ത്തപ്പോള്‍ ഉമ്മ എന്ന രോദനത്തോടെ അവള് ഉമ്മയെ ഇറുകെ പിടിച്ചു .ബീരാന്‍കുട്ടിയും കുടുംബവും സഹായികളും കയറിയ വാഹനം നേര്‍വഴികളും തിരിവുകളും താണ്ടി തിരിച്ചുവരവിനായി യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു . അപ്പോള്‍ പ്രപഞ്ചമാകെ ഇരുട്ട് വ്യാപിച്ചിരുന്നു .വഴിയില്‍ വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും പ്രകാശങ്ങളും മാത്രം. ഫര്‍ഹാന ഉമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങി. ആകാശത്തേക്ക് നോക്കിയ ബീരാന്‍കുട്ടിക്ക് ആകാശത്ത് ഒരു നക്ഷത്രത്തെയും കാണുവാനായില്ല . മകളുടെ ശരീരത്തില്‍ കയറിക്കൂടിയ ജിന്ന് മകളുടെ ശരീരത്തില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ ബീരാന്‍കുട്ടി നെടുവീര്‍പ്പിട്ടു .</i></span><br />
<b><span style="font-family: Trebuchet MS, sans-serif;"> ശുഭം</span></b><br />
rasheedthozhiyoor.blogspot.com rasheedthozhiyoor@gmail.com <br />
<br />
<br /></div>
ചിന്താക്രാന്തൻhttp://www.blogger.com/profile/00820841322010666597noreply@blogger.com37