ചിന്താക്രാന്തൻ

15 May 2012

കഥ , ഹൃദയസ്പന്ദനം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                                     ഒരു  ജൂണ്‍മാസം പതിനാലാംതിയ്യതി , അനാഥാലയത്തി ലെ തന്‍റെ റൂമില്‍ പതിവായി ഉറങ്ങാറുള്ള സമയം കഴിഞ്ഞിട്ടും ഉറങ്ങുവാന്‍ കഴിയാതെ ചിന്തയിലാണ്ടിരിക്കുകയാണ് അജിത്‌ .എങ്ങിനെയാണ് തനിക്ക്‌ ഉറങ്ങുവാന്‍ കഴിയുക ,മനസ്സ് പ്രക്ഷുബ്ധമായ സമുദ്രം പോലെ  ഇളകി മറിയുന്നു .ഈ കാലംവരെ ജീവിച്ച ഈ അനാഥാലയത്തിലെ   അന്തേവാസികളോടും ഫ്രാന്‍സിസ് വികാരിയച്ഛനോടും എന്നെന്നേക്കുമായി യാത്രപറഞ്ഞ്  പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കുവാന്‍ പോകുകയാണ് . അനാഥനായ  തനിയ്ക്ക് ഇങ്ങിനെയൊരു  ജീവിതം ഉണ്ടാകും എന്ന് ഒരിക്കലും നിനച്ചതല്ല .
നന്നായി പഠിക്കണം, ഉന്നതവിദ്യാഭ്യാസം നേടണം,  നല്ലൊരു ജോലി നേടിയെടുക്കണം എന്നിട്ട് ഈ അനാഥാലയത്തിന്‍റെ ഉന്നമനത്തിനായി ജീവിക്കണം എന്നേ ആഗ്രഹിച്ചിരുന്നുളളു.അജിത്‌ ഉറങ്ങുവാന്‍ വേണ്ടി കിടന്നിട്ട് സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. പക്ഷെ കണ്ണുകള്‍ ഇറുക്കിയടച്ചുകിടന്നിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല .അജിത്ത് ഓര്‍ക്കുകയായിരുന്നു തന്‍റെ കഴിഞ്ഞുപോയ കാലങ്ങള്‍ .

                               സ്വന്തമെന്നോ ബന്ധമെന്നോ പറയുവാന്‍ ആരുമില്ല .ഓര്‍മ്മ വെച്ച കാലം മുതല്‍ ഈ അനാഥാലയത്തിലായിരുന്നു .തന്‍റെ അച്ഛനും അമ്മയുമെല്ലാം വികാരിയച്ഛനാണ്  .. ആ നല്ല മനുഷ്യന്‍ തനിയ്ക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല .മറ്റു അന്തേവാസികളില്‍ നിന്നും തന്നെ പ്രത്യേകം   വികാരിയച്ഛന്‍  ശ്രദ്ധിച്ചിരുന്നു .അതിന്‍റെ  പ്രധാനകാരണം വികാരിയച്ചനെ ഈ ലോകത്ത് മറ്റ് ആരേക്കാളും കൂടുതല്‍ ഞാന്‍  സ്നേഹിക്കുന്നത് കൊണ്ടു തന്നെയാണ് .ഇരുപത്തൊന്നു വയസ്സ് തികഞ്ഞാല്‍ അനാഥാലയത്തില്‍ നിന്നും ആര്‍ക്കുവേണമെങ്കിലും പിരിഞ്ഞു പോകാം , പക്ഷെ പിരിഞ്ഞു പോകുവാനുള്ള പ്രായപരിധി കഴിഞ്ഞിട്ടും താന്‍  പിരിഞ്ഞു പോയില്ല .തനിയ്ക്ക്‌ തുടര്‍ന്നും പഠിക്കണമായിരുന്നു. പഠിച്ച് ആരും കൊതിക്കുന്ന ഒരു നല്ല ജോലി നേടുക  എന്നതായിരുന്നു തന്‍റെ ആഗ്രഹം, അതിനുള്ള അര്‍ഹത തനിയ്ക്ക് വേണ്ടുവോളം ഉണ്ടുതാനും .പഠിപ്പ്‌ ആരംഭിച്ചതു മുതല്‍ എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് തനിയ്ക്കായിരുന്നു .സംസ്ഥാന സ്കൂള്‍  യുവജനോത്സവത്തില്‍  പലതവണയായി  ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .അനാഥാലയത്തിന്‍റെ അഭിമാനമായ തന്നെ ഇവിടെ നിന്നും പറഞ്ഞയക്കുവാന്‍ വികാരിയച്ചനടക്കം ഭരണസമിതി അംഗങ്ങളും ഇഷ്ട പെട്ടിരുന്നില്ല .

അനാഥാലയത്തിലെ  പല അന്തേവാസികളേയും അവരുടെ രക്ഷകര്‍ത്താക്കള്‍ കൊണ്ടു പോകുന്നത് കാണുമ്പോള്‍ മനസിന്‌ ഒരു പാട് വിഷമം തോന്നിയിരുന്നു .ജന്മം നല്‍കിയവരെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതിയായിരുന്നു തനിയ്ക്ക് .ബാല്യകാലത്ത്      ഒരിയ്ക്കല്‍ നടക്കുവാന്‍ ഇറങ്ങിയ  വികാരിയച്ചനോട് തന്‍റെ മനസിലെ ആഗ്രഹം താന്‍ അറിയിച്ചു.
'' അച്ചോ ...എന്‍റെ മാതാപിതാക്കള്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ? ''
'' എന്താ ഇപ്പൊ ഇങ്ങിനെ ചോദിക്കുവാന്‍ കാരണം ''
''ഇവിടത്തെ പല കുട്ടികളുടേയും മാതാപിതാക്കള്‍ അവരെ കാണുവാനായി ഇവിടേയ്ക്ക് വരുന്നുണ്ടല്ലോ എന്നെ അന്യേഷിച്ച് ആരും വരുന്നില്ല ''
''ശെരിയാണ് അധികം കുട്ടികളുടെ രക്ഷിതാക്കളും  ഇവിടെ വരുന്നുണ്ട്  .അവരുടെ മക്കളെ കാണുവാന്‍ അവര്‍ വരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും വയറു നിറയെ ആഹാരവും ധരിക്കുവാന്‍ വസ്ത്രങ്ങളും നല്‍കുവാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ് മക്കളെ ഇവിടെ ചേര്‍ത്തിരിക്കുന്നത് ''
''എന്നെ മാത്രം ആരും അന്യേഷിച്ച് വരുന്നില്ലല്ലോ അച്ചോ .....''
''അജിത്തിനെ വളരെ കുഞ്ഞായിരിക്കുമ്പോള്‍ ലഭിച്ചതല്ലേ .  ദാണ്ടേ...അവിടെ ആ ചവിട്ടുപടിയില്‍ കിടന്നു കരയുകയായിരുന്നു  നീ .അന്ന്  നേരം പുലര്‍ന്നു കാണില്ല  നിര്‍ത്താതെയുള്ള കാറിന്‍റെ ഹോണടി കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റ്‌ ഇട്ട് ജനവാതിലുകള്‍ തുറന്നതും  പുറത്തു നിന്നിരുന്ന കാര്‍ വേഗതയില്‍ പൊയ് മറഞ്ഞു . ജനവാതിലുകള്‍ അടച്ചു കിടക്കാം  എന്ന് കരുതിയപ്പോഴാണ് നിന്‍റെ നിറുത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നത് .ഞാന്‍ പുറത്തു പോയി നോക്കുമ്പോള്‍ ഒരു ചോരക്കുഞ്ഞ് ചവിട്ടുപടിയില്‍  കിടന്നു  കരയുന്നു.  ആകാറില്‍ വന്നവര്‍ നിന്നെ  ആരുംകാണാതെ ഇവിടെ ഉപേക്ഷിച്ചു പോയത് കൊണ്ട് നിന്നെ കാണുവാന്‍ ഇനി  ആരും വരുമെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല ''

                              വികാരിയച്ചന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ തേടി ഒരുനാള്‍ ആരെങ്കിലും  വരും എന്ന പ്രതീക്ഷ ഇല്ലാതായി .ഏതെങ്കിലും പണക്കാരന്‍റെ മകളില്‍ അവിഹിതമായി ജനിച്ചതാവും താന്‍ ,ഒരു പക്ഷെ തനിയ്ക്ക് ജന്മം നല്‍കിയ ആ സ്ത്രീ അറിഞ്ഞിരിക്കില്ല തന്നെ ഉപേക്ഷിച്ചത്. പ്രസവത്തില്‍ കുഞ്ഞ് മരണപെട്ടു എന്ന് നുണ പറഞ്ഞിട്ടുണ്ടാവും അല്ലെങ്കില്‍ത്തന്നെ പത്തുമാസം ഉദരത്തില്‍ വളരാന്‍ അനുവദിച്ച് നൊന്തുപ്രസവിച്ച ഏതെങ്കിലും സ്ത്രീ  അറിഞ്ഞു കൊണ്ട് ചോരകുഞ്ഞിനെ ഉപേക്ഷിക്കുമോ ...ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് പിന്നീടുള്ള  കാലം താന്‍ ജീവിച്ചത്.

                               രേണുകാ നായരെ  പരിചയപെടുമ്പോള്‍  നിനച്ചതല്ല  തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീരുമെന്ന്  .ഒരു പുരാതന നായര്‍ തറവാട്ടിലാണ് രേണു ജനിച്ചത്‌. രേണുവിന്‍റെ അച്ഛന്‍, രേണു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണപെട്ടിരുന്നു .പിന്നെ രേണുവിന്‍റെ ഏക ആശ്രയം അമ്മ മാത്രമായിരുന്നു .പാരമ്പര്യമായി ലഭിച്ച ഭൂമിയും , ഒരു യു പി സ്കൂളും  സ്വന്തമായി ഉണ്ടായിരുന്നത് കൊണ്ട് ജീവിക്കുവാന്‍ അവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല, അവരുടെ സ്കൂളില്‍  തന്നെ പ്രധാന അധ്യാപികയായിരുന്നു രേണുകയുടെ അമ്മ .രേണുവിന്‍റെ അച്ഛന്‍റെ മരണ ശേഷം മുത്തശ്ശന്‍ എപ്പോഴും പറയുമായിരുന്നത്രേ...അമ്മയോട് പുനര്‍വിവാഹം ചെയ്യാന്‍. രേണുവിന്‍റെ അമ്മ പുനര്‍വിവാഹത്തിന്  സമ്മതിച്ചില്ല .രേണുവിന്‍റെ ഭാവി ജീവിതത്തെ അത് എങ്ങിനെയാണ് ബാധിക്കുക എന്നതായിരുന്നു അവരുടെ ഭയം .തന്നെയുമല്ല രേണുവിന്‍റെ അച്ഛന്‍റെ സ്ഥാനത്ത് വേറെയൊരാളെ കാണുവാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല .

                                 രേണുവിനെ താന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് കോളേജ്‌ യുവജനോത്സവ വേദിയില്‍ നൃത്തം  ചെയ്യുമ്പോഴാണ് .രേണുവിന്‍റെ നൃത്തം  കണ്ടു താന്‍  അക്ഷരാര്‍ത്ഥത്തില്‍  നൃത്തത്തില്‍  ലയിച്ചിരുന്നു പോയി .അവളുടെ ചടുലമായ ചലനവും ലാസ്യഭാവങ്ങളും തന്നെ അത്ഭുതപരതന്ത്രനാക്കി .നൃത്തം  കഴിയുന്നത് വരെ കണ്ണിമവെട്ടാതെ താനവളെ  നോക്കിയിരുന്നു പോയി .  നൃത്തം  കഴിഞ്ഞപ്പോള്‍ എങ്ങിനെയെങ്കിലും  രേണുവിനെ പരിജയപെടണം എന്നു മാത്രമായിരുന്നു തന്‍റെ ചിന്ത .കഴിവുള്ള  ആ കുട്ടിയെ അഭിനന്ദിക്കണം എന്നു മാത്രമേ  മനസ്സില്‍    ഉണ്ടായിരുന്നുള്ളൂ.   സ്റ്റേജിന്‍റെ  പിറകിലൂടെ രേണുവും  ഒപ്പം കുറേ പെണ്‍കുട്ടികളും പിന്നെ  ഒരു മദ്ധ്യവയസ്കയും  പോകുന്നത് കണ്ടപ്പോള്‍  ഞാനും അവരെ പിന്തുടര്‍ന്നു. അവര്‍ ചെന്നു കയറിയത് ഡ്രസ്സിംഗ് റൂമിലേക്കാണ് , ഞാന്‍ കതകിന്‍റെ  അടുത്തു ചെന്ന് എത്തി നോക്കിയപ്പോള്‍  ആ മദ്ധ്യവയസ്ക   കതകിന്‍റെ അടുത്തേക്ക്‌ വന്നു ചോദിച്ചു.
 '' എന്തുവേണം  കുട്ടിക്ക്? ''
'' എനിയ്ക്ക് നിങ്ങളുടെ കൂട്ടത്തില്‍  ഉള്ള  നൃത്തം ചെയ്ത കുട്ടിയെ ഒന്നു കാണണമായിരുന്നു. ഞാന്‍ ഈ കോളേജില്‍ തന്നെയാണ് പഠിക്കുന്നത്. ''
'' രേണു മോളേ... ഒന്നിങ്ങു വരൂ ...ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു ...''
രേണു ഒന്നും മിണ്ടാതെ എന്‍റെ അരികില്‍ വന്നു നിന്നു
'' ഞാന്‍ അജിത് ....ഈ കോളേജില്‍ എം എ ക്ക് പഠിക്കുന്നു .കുട്ടിയുടെ   നൃത്തം ഒരു പാട് നന്നായിട്ടുണ്ട്   നൃത്തത്തില്‍ കുട്ടിയ്ക്ക് തന്നെയാകും ഒന്നാം സ്ഥാനം ''
എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  അവളുടെ മുഖം സന്തോഷത്താല്‍  തുടുത്തിരുന്നു .
'' താങ്ക്സ്  ഞാന്‍ രേണുക ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു  ''
അടുത്തു നിന്നിരുന്ന മദ്ധ്യവയസ്കയെ ചൂണ്ടി കൊണ്ട്  അവള്‍ പറഞ്ഞു .
'' ഇത് എന്‍റെ അമ്മയാണ് ,ഞാന്‍ പൊയ്ക്കോട്ടെ എനിയ്ക്ക് ഈ വസ്ത്രം മാറേണം ''
''പൊയ്ക്കോളൂ പരിജയപെട്ടത്തില്‍ സന്തോഷം ''
തിരികെ പോരാന്‍ നേരം രേണുകയുടെ പുറകെ പോകുവാന്‍ തുനിഞ്ഞ അമ്മയോടായി ഞാന്‍ പറഞ്ഞു .
''അമ്മേ..ഞാന്‍ പോകുന്നു അടുത്തത്‌ ലളിതഗാന മത്സരങ്ങള്‍ ആണെന്ന് തോന്നുന്നു .ഞാനും ഒരു ഗാനം ആലപിക്കുന്നുണ്ട് അമ്മ വരില്ലെ എന്‍റെ ഗാനം കേള്‍ക്കുവാന്‍? ''
''തീര്‍ച്ചയായും ഞങ്ങള്‍ വരും. രേണു മോള്‍ വസ്ത്രം മാറി കഴിഞ്ഞാല്‍ ഉടനെ ഞങ്ങള്‍ അവിടെ എത്തും കുട്ടി പൊയ്ക്കോളൂ.''

                      തിരികെ പോരുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പറയുന്നത് കേട്ടു'' അടുത്ത ഇനം ലളിതഗാനമത്സരമാണ്  പങ്കെടുക്കുന്നവര്‍ സ്റ്റേജിനു പുറകിലേക്ക് വരണം ''
പിന്നെ ഓരോരുത്തരുടേയും നമ്പര്‍ വിളിച്ചു പറഞ്ഞു എന്‍റെ ഊഴം മൂന്നാമത്തേതാണ് സ്റ്റേജിലേക്ക് കയറുമ്പോള്‍ ഹൃദയമിടിപ്പിന് വേഗത കൂടുന്നത്  പോലെ അനുഭവ പെട്ടു .എല്ലാ വര്‍ഷവും ലളിതഗാന മത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നയാളാ ... എന്നാലും സ്റ്റേജിലേക്ക് കയറുമ്പോള്‍ എപ്പോഴും ഒരു ഭയം ഉണ്ടാകാറുണ്ട്. അവിടെ എത്തിയപ്പോള്‍  ഊഴം കാത്തു നില്‍ക്കുന്ന സഹപാഠി   പറയുന്നത് കേട്ടു .
''അജിത്ത് പാടുന്നുണ്ടെങ്കില്‍ ഒന്നാം സമ്മാനം ഇയാള്‍ക്ക് ഉറപ്പാ ,എല്ലാ വര്‍ഷവും അങ്ങിനെയാണല്ലോ പതിവ് .നമുക്കൊക്കെ രണ്ടാം സ്ഥാനമോ മുന്നാം സ്ഥാനമോ ലഭിച്ചങ്കില്‍ ആയി .''
മറുപടിയായി താന്‍ ഒന്നും പറഞ്ഞില്ല പതിവു പോലെ ഒന്ന് ചിരിച്ചു എന്ന് വരുത്തി സ്റ്റേജിലേക്ക് കയറി, സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു താന്‍ തന്നെ രചിച്ച ഗാനം ആലപിച്ചു .സ്വരമാധുര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട എന്‍റെ സംഗീതാലാപനം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു എന്ന് തനിയ്ക്ക് ഉറപ്പായി .കയ്യടിയുടെ ആരവം വേദിക്ക് മുന്‍പില്‍ മുഴങ്ങി കേട്ടു .ഗാനാലാപനം കഴിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ എന്നെ അഭിനന്ദനങ്ങള്‍ അറിയിക്കുവാന്‍ സ്റ്റേജിനു പുറകിലേക്ക് വന്നു, കൂട്ടത്തില്‍ രേണുവും അമ്മയും ഉണ്ടായിരുന്നു .    ഗാനാലാപനത്തെ കുറിച്ച് അമ്മയാണ് പറഞ്ഞത് .
''ഇത്ര മനോഹരമായി പാട്ട് പാടും എന്ന് അറിയില്ലായിരുന്നു .ദൈവം കനിഞ്ഞു നല്‍കിയ ഈ വരദാനം വേണ്ടാംവണ്ണം വിനിയോഗിക്കുക ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ''
ആ അമ്മയുടെ വാക്കുകള്‍ മനസിന്‌ വളരെയധികം സന്തോഷം നല്‍കി, അമ്മ തന്നോട് സംസാരിക്കുമ്പോള്‍ രേണു  ആരാധനയോടെ ഇമ വെട്ടാതെ  തന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .സ്റ്റേജിനു പുറകിലെ ആള്‍ കൂട്ടം നിമിത്തം പിന്നീട് രേണു വിനോടും അമ്മയോടും അധികമൊന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല .

                   മത്സരങ്ങളുടെ ഫല പ്രഖ്യാപനം വന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തനിയ്ക്ക് ലളിത ഗാനത്തിനും രേണുവിന്  നൃത്തത്തിനും ഒന്നാം സ്ഥാനം ഉണ്ടായിരുന്നു .
പിന്നീട് രേണുവിനേയും അമ്മയേയും കുറിച്ച് മനസ്സില്‍ ഒന്നും തന്നെ  ഉണ്ടായിരുന്നില്ല .ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോളേജില്‍ നിന്നും തിരികെ പോരുമ്പോള്‍ രേണു വഴിയില്‍ നില്‍ക്കുന്നത് കണ്ടു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു .
'' അജിത്‌ ഓര്‍ഫനേജിലേക്കല്ലേ...ഞാനും ആ വഴിയേയാണ് പോകുന്നത് ഞാനും പോന്നോട്ടെ കൂടെ ''
''ഓ അതിനെന്താ കുട്ടി പോന്നോളു നമ്മള്‍ മുന്നേ പരിജയപെട്ടതല്ലേ .അമ്മയ്ക്ക്   സുഖമല്ലേ ..എന്‍റെ അന്വേഷണം പറയണം ''
ഉം... പറയാം ...അന്ന് അജിത്തിന്‍റെ പാട്ട് കേട്ടപ്പോള്‍ എന്തോ ...അജിത്തിനെ പറ്റി കൂടുതല്‍ അറിയണം എന്ന് തോന്നി .അമ്മയുടെ ഒരു കൂട്ടുകാരി നമ്മുടെ കോളേജിലെ പ്രഫസറാണ്.അമ്മയാണ് അവരോട് അജിത്തിനെ കുറിച്ച് ചോദിച്ചറിഞ്ഞത് .അജിത്തിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരുപാട് വിഷമം തോന്നി, ഒപ്പം സഹതാപവും. അജിത്തിന്‍റെ അച്ഛനേയും അമ്മയേയും അജിത്ത് കണ്ടിട്ടുണ്ടോ ''
''എനിയ്ക്ക് ജന്മം നല്‍കിയവരെ ഞാന്‍ നേരില്‍ ഇതു വരെ കണ്ടിട്ടില്ല .എന്‍റെ അച്ഛനും അമ്മയും  എല്ലാം ഫ്രാന്‍സിസ് വികാരിയച്ഛനാണ് ''
തന്‍റെ മുഖം മങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ അവളെ കുറിച്ചു പറയുകയായിരുന്നു  .  
''എന്‍റെ അച്ഛന്‍ നേരത്തെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി .അമ്മ എനിയ്ക്ക് വേണ്ടു വോളം സ്നേഹം നല്‍കിയാണ് വളര്‍ത്തിയത് ,എന്നാലും അച്ഛന്‍റെ കുറവ് ഒരു വലിയ  കുറവ് തന്നെയാണ്  ''
''എല്ലാം വിധിയാണ് രേണു വിധിയെ തടുക്കുവാന്‍ നമുക്കാവില്ലല്ലോ ..''
അനാഥാലയത്തിന് അരികില്‍ എത്തിയപ്പോള്‍ യാത്ര പറഞ്ഞു താന്‍ പിരിഞ്ഞു.

               അടുത്ത ദിവസ്സവും കോളേജില്‍നിന്ന് തിരികെ പോരുമ്പോള്‍ രേണു തന്നെ കാത്തു നിന്നിരുന്നു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ തന്നോടൊപ്പം നടന്നു കൊണ്ടു പറഞ്ഞു .
''ഞാന്‍ ഇന്നലെ അജിത്തിനെ കണ്ട വിവരം അമ്മയോട് പറഞ്ഞു .അമ്മ പറഞ്ഞു അജിത്തിനോട് വീടു വരെ ഒന്നു വരാന്‍, അമ്മയ്ക്ക് അജിത്തിനെ ഒരു പാട് ഇഷ്ട പെട്ടിട്ടുണ്ട് .ഇന്നലെ രാത്രി ഞങ്ങള്‍ അജിത്തിനെ കുറിച്ചായിരുന്നു ചര്‍ച്ച, അമ്മയുടെ സ്വഭാവം അങ്ങിനെ തന്യാ..ആരേയെങ്കിലും ഇഷ്ടായിച്ചാ ..പിന്നെ അവരെ കുറിച്ചു സംസാരിക്കുവാനെ സമയം കാണു ഇന്ന് അജിത്തിനെ കൈയ്യോടെ കൂട്ടി കൊണ്ടു ചെല്ലുവാനാണ് അമ്മയുടെ കല്‍പന ''
'' അയ്യോ ...ഇന്ന് എനിയ്ക്ക് വരുവാന്‍ പറ്റില്ലാ ..പഠനം കഴിഞ്ഞാല്‍ നേരെ വാസസ്ഥലത്തേക്ക് എത്തണം എന്നാ വികാരിയച്ചന്‍റെ കല്‍പന എന്നെ പതിവായി ചെല്ലുന്ന സമയത്ത് കണ്ടില്ലാ എങ്കില്‍ അച്ഛന്‍ വിഷമിക്കും ഞാന്‍ അച്ഛനോട് സമ്മതം ചോദിച്ചിട്ട് നാളെ വരാം . അച്ഛന്‍റെ സമ്മതം ഇല്ലാതെ ഈ കാലം വരെ ഞാന്‍ എങ്ങോട്ടും പോയിട്ടില്ല .''
''അടുത്ത ദിവസ്സം കോളേജില്‍ നിന്നും അച്ഛന്‍റെ സമ്മതത്തോടെ രേണുവിന്‍റെ കൂടെ  രേണു വിന്‍റെ വീട്ടിലേക്കാണ് പോയത്. ഒരു സംസാര പ്രിയയായിരുന്നു രേണു , വീടെത്തും വരെ   ഓരോരോ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു  ,തുളസിത്തറയുള്ള  ഒരു പുരാതന തറവാടായിരുന്നു രേണു വിന്‍റെ വീട് .ധാരാളം ഫല  വൃക്ഷങ്ങളാല്‍  ചേതോഹരമായിരുന്നു ആ പുരയിടം .വീടിന്‍റെ ഉമ്മറത്ത്‌ ഞങ്ങളേയും പ്രതീക്ഷിച്ച് രേണു വിന്‍റെ അമ്മ നില്പുണ്ടായിരുന്നു.ദൂരെ നിന്നും ഞങ്ങളെ കണ്ടപ്പോള്‍ പടിപ്പുരയുടെ അടുത്തേക്ക്‌ അവര്‍ വന്നു ,എന്നെ നോക്കി പറഞ്ഞു ''കയറി വരൂ അജിത്ത് ഇന്നലെ വരും എന്ന് കരുതിയതാണ്  ''
ആ അമ്മയുടെ  സ്നേഹത്തോടെയുള്ള സംസാരം കേട്ടിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. സംസാരത്തിനിടയില്‍ അവര്‍ പറഞ്ഞു .
''അജിത്തിന് നന്നായി പാടാന്‍ അറിയാമല്ലോ  പിന്നെ എന്തേ സംഗീതം പഠിക്കുവാന്‍  അക്കാദമിയില്‍ പോകുവാതെയിരുന്നത്  ? ''
''സംഗീതം പഠിക്കുവാന്‍  ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല  അതിനൊക്കെ ഒത്തിരി രൂപാ വേണ്ടേ ഞാന്‍ ഇതുവരെ വികാരിയച്ചനോട് ഈ കാര്യം  പറഞ്ഞിട്ടില്ലാ''
''രേണു അവധി ദിവസങ്ങളില്‍ അക്കാദമിയില്‍ നൃത്തം പഠിക്കുവാന്‍ പോകുന്നുണ്ട്. അജിത്ത് എം.ഏ.ക്ക് അല്ലെ പഠിക്കുന്നത് അജിക്ക് പറ്റുമെങ്കില്‍ രേണു മോള്‍ക്ക്‌ ട്യുഷന്‍  എടുത്താല്‍ നന്നായിരുന്നു  ''
 ,ഓര്‍ഫനേജിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  താന്‍ ട്യുഷന്‍  എടുത്തിരുന്നു'.'' അച്ഛനോട് ചോദിച്ചിട്ട് ഞാന്‍ നാളെ പറയാം ''
''അച്ഛന് സമ്മതാന്നുവെച്ചാല്‍ നാളെ കോളേജില്‍ നിന്നും രേണു വിന്‍റെ കൂടെ ഇങ്ങോട്ടേക്ക് പോന്നോളു''
അച്ഛനോട് വിവരം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു
''സ്വന്തം അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത് പുണ്യം ലഭിക്കുന്ന കാര്യ മല്ലെ നാളെ മുതല്‍ പൊയ്ക്കോളു''
അടുത്ത ദിവസം മുതല്‍ താന്‍ രേണു വിന്‍റെ  വീട്ടിലെ നിത്യ സന്ദര്‍ശകനായി.
ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ താന്‍ ആവീട്ടില്‍ തങ്ങു മായിരുന്നു തനിയ്ക്ക് ആ അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം കേള്‍ക്കുവാനായിരുന്നു കൂടുതല്‍ ഇഷ്ടം .ഒരു ദിവസം കോളേജില്‍ നിന്നും രേണു വിനോടൊപ്പം വീട്ടിലേക്ക് ചെന്നപ്പോള്‍ ഉമ്മറത്തെ ചാരുപടിയില്‍  ഒരു മദ്ധ്യവയസ്ക്കന്‍ ഇരിക്കുന്നത് കണ്ടു .അമ്മയാണ് എനിയ്ക്ക് അദ്ദേഹത്തെ പരിചയപെടുത്തി തന്നത് .
''ഇത് ആദിത്യന്‍ നമ്പൂതിരി രേണു നൃത്തം അഭ്യസിക്കാന്‍ പോകുന്ന അക്കാദമിയിലെ പ്രിന്‍സിപ്പാള്‍ ആണ് ഇദ്ദേഹം ,ഞങ്ങള്‍ പണ്ട് മുതല്‍ക്കേയുള്ള കുടുംബസുഹൃത്തുക്കളാണ്.  ഇപ്പോള്‍ ഞാന്‍ ഇദ്ദേഹത്തോട് ഇവിടം വരെ വരുവാന്‍ പറഞ്ഞത് അജിത്തിന്‍റെ കാര്യം പറയുവാനാണ് .അജിത്ത് നാളെ മുതല്‍ അക്കാദമിയില്‍ സംഗീതം പഠിക്കുവാന്‍ പൊയ്ക്കോളു  രാവിലെ ഏഴു മണി മുതല്‍  ഒന്‍പതു മണി വരെയാണ് ക്ലാസ്സ്,ക്ലാസ്സ്‌ കഴിഞ്ഞാല്‍ നേരെ അജിത്തിന് കോളേജിലേക്ക് പോകാം ''
ഏതാനും സമയം കഴിഞ്ഞപ്പോള്‍  ആദിത്യന്‍ നമ്പൂതിരി പോയി ,അപ്പോള്‍ അമ്മ പറഞ്ഞു .
'' ഫീസിനെ പറ്റിയൊന്നും അജിത്ത് പേടിക്കേണ്ട അതൊക്കെ ഞാന്‍ കൊടുത്തോളാം രേണു വിന്‍റെ നിര്‍ബന്ധമാണ് അജിത്തിനെ അക്കാദമിയില്‍ ചേര്‍ക്കണം എന്നത് ''
അമ്മയുടെ വാക്കുകള്‍  മനസിന്‌ ഒരു പാട് സന്തോഷം നല്‍കി .   കുഞ്ഞു നാള്‍ മുതല്‍ ആഗ്രഹിച്ചിരുന്നതാണ് സംഗീതം പഠിക്കണം  എന്നത്. അനാഥനായത് കൊണ്ട് ആഗ്രഹം താന്‍ ആരോടും പറഞ്ഞില്ല തന്നോട് ആരുംതന്നെ ചോദിച്ചതുമില്ല .    ട്യുഷന്‍    കഴിഞ്ഞു തിരികെ പോരാന്‍ നേരം രേണുവിനോട്  അക്കാദമിയില്‍ ചേര്‍ത്തതിന് നന്ദി പറഞ്ഞാണ് പോന്നത്, അടുത്ത ദിവസ്സം മുതല്‍ക്ക് താന്‍ സംഗീതം പഠിക്കുവാന്‍  പോയി തുടങ്ങി .രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ തന്നെ അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. എന്തായിരിക്കും കാര്യം എന്നറിയാനുള്ള ആകാംക്ഷയോടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു .
'' അജിക്ക്  ഇവിടത്തെ സ്ഥിരം നര്‍ത്തകി സുധാ മേനോനെ  അറിയാമല്ലോ, ആ കുട്ടിയ്ക്ക് നാളെ ഒരു പ്രോഗ്രാം ഉണ്ട് .പാടാം എന്ന് ഏറ്റിരുന്ന വേണു മാഷിന് തീരെ സുഖമില്ലാ  ആ കുട്ടിയുടെ കൂടെ അജിത്ത് നാളെ പാടുവാന്‍ പോകേണം .
ഇപ്പോള്‍ തന്നെ പ്രാക്ടീസ് തുടങ്ങിക്കോളു ''
പ്രാക്ടീസ് മൂലം അന്ന് തനിയ്ക്ക് രേണുവിന്   ട്യുഷന്‍ എടുക്കുവാന്‍  പോകുവാന്‍ കഴിഞ്ഞില്ല .
ഒരു വലിയ സദസ്സിനു മുന്‍പിലാണ്  പാട്ടു പാടേണ്ടത്  തന്‍റെസംഗീതാലാപനവും  സുധാ മേനോന്‍റെ നൃത്തവും സദസ്സിനെ  നിശ്ചലരാക്കി.  അന്ന്  തിരികെ ഓര്‍ഫനേജില്‍ എത്തുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു .അടുത്ത ദിവസ്സം അക്കാദമിയില്‍ പോയപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
'' അജിത്തിന്‍റെ ഫോട്ടോ പത്രത്തില്‍ വന്നിട്ടുണ്ട് ''
പത്രം തന്‍റെ നേര്‍ക്ക്‌ നീട്ടി കൊണ്ട് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
'' അജിത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചു നോക്കു''
താന്‍ അകാംക്ഷയോടെ പത്രം വായിച്ചു ,
അനാഥാലയത്തില്‍ നിന്നും പാടുവാന്‍ വന്ന  ഒരു യുവഗായകന്‍റെ സ്വരമാധുര്യം സദസ്സിനെ അത്ഭുത പെടുത്തി റിപ്പോര്‍ട്ടിനോടൊപ്പം താന്‍ ഗാനം ആലപിക്കുന്ന ഫോട്ടോ കൂടി കണ്ടപ്പോള്‍ മനസിന്  അഹ്ലാദം തോന്നി . രേണു മാത്രമാണ് തന്‍റെ ഈ നേട്ടത്തിന്‍റെ മുഖ്യ കാരണക്കാരി. മനസ്സുകൊണ്ട് താന്‍ ആ നിമിഷം രേണു വിനെ നമിച്ചു. പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
''ഇനി മുതല്‍ ഈ അക്കാദമിയിലെ സ്ഥിരം ഗായകന്‍ അജിത്താണ് ''
അല്‍പനേരം കൂടി പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍  സംസാരിച്ചിരുന്നു .
സംഗീത പഠനവും കോളേജിലെ പഠനവും കഴിഞ്ഞു തിരികെ  പോകുമ്പോള്‍ പതിവു പോലെ രേണു വഴിയില്‍ കാത്തു നിന്നിരുന്നു .പക്ഷെ രേണുവിന്‍റെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി രേണു തന്നോട് പിണക്കത്തിലാണെന്ന്.
''രേണു ഞാന്‍ പ്രതീക്ഷിക്കാതെ പ്രോഗ്രാമിന് പോയത് കൊണ്ടാണ് ഇന്നലെ വരുവാന്‍ കഴിയാതെ പോയത് ''
'' എത്ര നിസ്സാരായി പറഞ്ഞു ,ഞാന്‍ ഇന്നലെ എത്ര നേരം ഇവിടെ കാത്തു നിന്നുവെന്നു അറിയുമോ .ഒരു വാക്ക് പറയാമായിരുന്നില്ലേ പോകുന്ന വിവരം .ഞാന്‍ ശെരിക്കും പേടിച്ചു പോയി ''
രേണു തന്നെ കാണാതെ ആയാല്‍  വീട്ടിലേക്ക് പൊയ്ക്കോളും എന്നേ കരുതിയുള്ളൂ . പക്ഷെ ഒരു ദിവസം കാണാതെ ആയപ്പോള്‍ ഇങ്ങനെയൊരു പ്രതികരണത്തിന്‍റെ കാരണം തനിയ്ക്ക് മനസ്സിലായില്ല .തനിയ്ക്ക് പിന്നെ തിരക്കുകളുടെ കാലമായിരുന്നു .രേണുവിന്‍റെ അരികില്‍ ചെല്ലുമ്പോള്‍ രേണു തന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുവാന്‍ തുടങ്ങി .അവളുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ വന്ന  മാറ്റം തന്നെ അത്ഭുതപെടുത്തി, അവളുടെ ചൂഴ്ന്നിറങ്ങുന്ന നോട്ടത്തിന്‍റെയും ,അര്‍ഥം വെച്ചുള്ള  സംസാരത്തിന്‍റെയും പൊരുള്‍ തനിയ്ക്ക് മനസ്സിലായി , പക്ഷെ താന്‍ ഇതൊന്നും അറിഞ്ഞ  ഭാവം  നടിച്ചില്ല . രേണു വിനെ തനിയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.  പക്ഷെ താന്‍ ഒരു അനാഥന്‍ ,ആ ഒരു ചിന്ത തന്നില്‍ എപ്പോഴും ഉണ്ടായിരുന്നു .  തന്നയുമല്ല രേണു വിന്‍റെ വീട്ടില്‍ തനിയ്ക്ക് നല്‍കിയ സ്വാതന്ത്ര്യം ,ആ അമ്മയോടുള്ള കടപ്പാട് അതൊന്നും മറക്കുവാന്‍ പാടില്ലല്ലോ .
ഒരു ദിവസ്സം... അന്നൊരു ഞായറാഴ്ചയായിരുന്നു .  താന്‍ രാവിലെ തന്നെ രേണു വിന്‍റെ വീട്ടിലേക്ക് ചെന്നു ,പടിപ്പുര കടന്നപ്പോള്‍  വീടിന്‍റെ  ഉമ്മറത്ത് അതിഥികളെ കണ്ടു ,തിരികെ പോയി പിന്നീട് വന്നാലോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ തന്നെ അമ്മ കണ്ടിരുന്നു .
'' എന്താ അജിത്ത് അവിടെ തന്നെ നില്‍ക്കുന്നത് ഇങ്ങോട്ട് പോന്നോളു''
വീട്ടു മുറ്റത്ത്  ആഡംബര കാര്‍ കിടക്കുന്നത് കണ്ടപ്പോള്‍ വന്നിരിക്കുന്നവര്‍ വലിയ പണക്കാരവും എന്ന്    തോന്നി .

  ചാരുപടിയില്‍ ഒരു സുമുഖനായ ചെറുപ്പക്കാരനും  അയാളുടെ അരികില്‍ ഒരു മദ്ധ്യവയസ്കയും  ഇരിക്കുന്നു .    ഗ്രാമീണത തെല്ലും ഇല്ലാത്ത അവരുടെ  വേഷ വിധാനം കണ്ടപ്പോള്‍ തോന്നി ഏതോ പട്ടണത്തില്‍ നിന്നും വന്നവരാണെന്ന് .അമ്മ അഥിതികളെ എനിയ്ക്ക് പരിചയപെടുത്തി.
''   രേണു വിന്‍റെ അച്ഛന്‍റെ പെങ്ങളും മകനും ''
ചെറുപ്പക്കാരനെ ചൂണ്ടികാട്ടി അമ്മ തുടര്‍ന്നു.
'' ഇത് ഗോഗുല്‍ ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ കമ്പനിയുടെ മാനേജരായി ജോലി നോക്കുന്നു. ഇവന്‍റെ അച്ഛന്‍ മധ്യപ്രദേശില്‍ ജില്ലാ കലക്ടറാണ്   ഇത് എന്‍റെ നാത്തൂന്‍ ഡല്‍ഹിയില്‍  തന്നെ ബാങ്ക് മാനേജരായി  ജോലി നോക്കുന്നു .''
ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി അമ്മ തുടര്‍ന്നു .
''രേണു മോളെ വിവാഹം കഴിക്കാന്‍ പോകുന്നയാളാ.... ഇവര്‍ ഇപ്പോള്‍ വന്നിരിക്കുന്നത് വിവാഹം നിശ്ചയിക്കാനാണ് .രേണു പറയുന്നത് ഡിഗ്രി കഴിഞ്ഞതിനു ശേഷം മതി വിവാഹം എന്നാണ് .  ഗോഗുലിന്‍റെ അഭിപ്രായം  വിവാഹ ശേഷം ഡല്‍ഹിയില്‍ ആവാം തുടര്‍ പഠനം എന്നാണ് ''
അമ്മ തന്നെ ചൂണ്ടി കൊണ്ട് തുടര്‍ന്നു
'' ഞാന്‍ പറഞ്ഞിരുന്നില്ലേ  രേണു മോള്‍ക്ക്‌ ട്യുഷന്‍ എടുക്കുവാന്‍ വരുന്ന അജിത്തിനെ പറ്റി  ''
ചെറുപ്പകാരന്‍ എഴുന്നേറ്റ് ,ഹായ് അജിത്ത് എന്നു പറഞ്ഞ് തന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു .അന്ന് പിന്നെ രേണു വിന്  ട്യുഷന്‍ എടുക്കുവാന്‍ കഴിഞ്ഞില്ല.   അവരുമായി കുറച്ചു നേരം സംസാരിച്ചിരുന്നു ,തിരികെ ഓര്‍ഫനേജിലേക്ക്  പോന്നു .

അടുത്ത ദിവസ്സം രേണു വിന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍ രേണു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളു.   അഥിതികളുമായി അമ്മ പുറത്തു പോയിരിക്കുകയായിരുന്നു .അകത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതില്‍ തുറന്നു കിടക്കുകയായിരുന്നു .താന്‍ പൂമുഖത്തേക് കയറി ,അവിടെ നിന്നും നോക്കിയാല്‍ രേണു വിന്‍റെ മുറി കാണാം .രേണു മുറിയിലെ മെത്തയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.താന്‍   ''രേണു...'' എന്നു വിളിച്ചപ്പോള്‍ രേണു എഴുന്നേറ്റിരുന്നു    കരയുവാന്‍ തുടങ്ങി .

''എന്താ രേണു എന്താ ഉണ്ടായേ ....''
''എനിയ്ക്ക്  ഈ വിവാഹത്തിന് ഇഷ്ട മല്ലാ ''
'' എന്താ രേണു ഈ പറയുന്നത് എന്താ ഗോഗുലിന് ഒരു കുറവുള്ളത് കുഞ്ഞു നാള്‍ മുതല്‍ അറിയാവുന്നതല്ലേ രേണു വിന് അയാളെ ''
''ഗോഗുലിന് ഒരു കുറവും ഉണ്ടായിട്ടല്ല. ഞാന്‍ ഒരാളെ ഇഷ്ട പെട്ട് പോയി മനസ്സില്‍ അയാളുള്ളപ്പോള്‍ ഞാന്‍ ഗോഗുലിന്‍റെ ഭാര്യയായാല്‍ എനിയ്ക്ക് ഗോഗുലിനെ സ്നേഹിക്കുവാന്‍ കഴിയില്ല അജിത്ത് ''
''എന്ത് അസംബന്ധമാണ് രേണു ഈ പറയുന്നത്. ഇന്നലെ അമ്മ നിങ്ങളുടെ  വിവാഹ  കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടതാ... വേണ്ട രേണു ആ അമ്മയുടെ മനസ്സ് വേദനിപ്പികേണ്ട ''
''അജിത്ത് എന്നെ  പിന്തിരിപ്പിക്കാന്‍ നോക്കേണ്ട ജീവനോടെ എന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് ഞാന്‍ ഇഷ്ട പെടുന്നയാള്‍ മാത്രമാകും ,മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഈ ലോകത്ത് ഉണ്ടാവില്ല ''
 എന്തു പറഞ്ഞിട്ടും രേണു തീരു മാനത്തില്‍ തന്നെ ഉറച്ചു നിന്നു . പിന്നെ തനിയ്ക്ക് ആകാംക്ഷയായി ആരാണ് രേണു വിന്‍റെ മനസ്സിലുള്ളത് എന്നറിയാന്‍  .
''ആരാ..... ആരാണ് രേണു വിന്‍റെ മനസ്സില്‍ ''
രേണു എഴുന്നേറ്റു നിന്നു  കൊണ്ട് പറഞ്ഞു .
 '' എന്താ  അജിത്ത് ഇത്രകാലമായിട്ടും എന്‍റെ മനസ്സിലെ സ്നേഹം അജിത്തിന്  മനസ്സിലാക്കുവാന്‍  കഴിഞ്ഞിട്ടില്ലെ  . അജിത്താണ് എന്‍റെ മനസ്സില്‍ എനിയ്ക്ക്  മറക്കുവാന്‍ കഴിയുന്നില്ലാ  ....അന്ന് അജിത്തിന്‍റെ ഗാനാലാപനം കേട്ടത് മുതല്‍ എന്‍റെ മനസ്സില്‍ കുടിയേറിയതാണ് അജിത്ത് , പിന്നെ കൂടുതല്‍ അറിഞ്ഞപ്പോള്‍ ...........''  വാക്കുകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ താന്‍ രേണു വിന്‍റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടു  പറഞ്ഞു''
ഇനി മേലാല്‍ മിണ്ടി പോകരുത് ഇങ്ങനെയുള്ള വാക്കുകള്‍ .പ്രേമിക്കുമ്പോള്‍  ആളും തരവും നോക്കി വേണം പ്രേമിക്കുവാന്‍ .ജന്മം നല്‍കിയവര്‍ ആരാണെന്ന് പോലും അറിയാത്ത ,സ്വന്തമാണെന്ന് പറയുവാന്‍ ഒരിഞ്ചു  ഭൂമി പോലും ഇല്ലാത്ത   എന്നേ   കിട്ടിയുള്ളൂ  പ്രേമിക്കുവാന്‍ ''
'' അനാഥനായത്  അജിത്തിന്‍റെ കുറ്റമല്ലല്ലോ,  എന്നെ ഇഷ്ട മല്ലാ എങ്കില്‍ എന്നെ വിവാഹം കഴിക്കേണ്ട പക്ഷെ എനിയ്ക്ക് വേറെ  ഒരു വിവാഹ ജീവിതം ഉണ്ടാവില്ല . എന്നെ  അതിനായി ആരും നിര്‍ബന്ധിക്കുകയും   വേണ്ടാ ....''
'' അമ്മയങ്ങാനും ഈ വിവരം അറിഞ്ഞാല്‍ പിന്നെ എനിയ്ക്ക് ഈ പരിസരത്ത് പോലും വരുവാന്‍ അനു വാദം  ഉണ്ടാവില്ല .അമ്മയുടെ മനസ്സ് വേദനിപ്പിക്കുവാന്‍ എന്നെ കൊണ്ടാവില്ല .ഞാന്‍ പോകുന്നു, ഇനി ഞാന്‍ വരില്ല  ട്യുഷന്‍   എടുക്കുവാന്‍ .''
'' അരുത്  .....എന്നെ വിട്ടു  പോകരുത് ,നമുക്ക് എങ്ങോട്ടെങ്കിലും പോകാം ആരും നമ്മളെ കണ്ടത്താത്ത  ദിക്കിലേക്ക് ''
'' രേണു വിനെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന അമ്മയെ ഉപേക്ഷിച്ച്  ,രേണുവിനെ മാത്രം സ്വപ്നംകണ്ട് കൊണ്ട് ജീവിക്കുന്ന ഗോഗുലിനെ ഉപേക്ഷിച്ച് എന്‍റെ കൂടെ പോരുവാന്‍ കഴിയുമോ ? 
''എനിയ്ക്ക്  കഴിഞ്ഞാല്‍ എന്നെ കൂടെ കൊണ്ട് പോകുമോ ''
എന്തു തന്നെ പറഞ്ഞിട്ടും തീരുമാനത്തില്‍ നിന്നും രേണു   പിന്തിരിയാന്‍    തയ്യാറല്ലെന്ന് കണ്ടപ്പോള്‍,  തന്നെ വെറുക്കുവാന്‍ വേണ്ടി ഒരു കള്ളം പറയുവാന്‍ താന്‍ നിര്‍ബന്ധിതനായി.''
''ഞാന്‍ ഒരാളുമായി വളരെ കാലമായി  സ്നേഹത്തിലാണ് .അവളെ മറക്കുവാന്‍ എനിയ്ക്ക് ആവില്ല....... എന്നോട് ക്ഷമിക്കൂ രേണു.... ''
തന്നോടുള്ള അമിതമായ സ്നേഹമാണ് രേണുവിനെ ഇങ്ങിനെയൊക്കെ സംസാരിപ്പിക്കുന്നത് എന്നു തനിയ്ക്ക് മനസ്സിലായി . രേണു  മറുപടിയൊന്നും ഉരിയാടാതെ  മെത്തയില്‍ കിടന്നു കരയുന്നുണ്ടായിരുന്നു .  എന്തു മാത്രം സൗന്ദര്യം ഉള്ള കുട്ടിയാണ് രേണു. ആരും മോഹിച്ചു പോകുന്ന ആകാരഭംഗി യാണ് രേണുവിന്.പക്ഷെ ആരും അംഗീകരിക്കാത്ത  ഒരു ബന്ധത്തിന്നെ പ്രോത്സാഹിപ്പിക്കുവാന്‍  ഒരിയ്ക്കലും പാടില്ല എന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചു.  രേണു വിന്‍റെ കരഞ്ഞു കലങ്ങിയ മുഖം മനസ്സില്‍ നിന്നും പോകുന്നില്ല  എന്‍റെ മനസ്സ് എന്തു ചെയ്യണം എന്നറിയാതെ നീറുകയായിരുന്നു  .
മനസ്സില്‍ വേറെ ആളുണ്ടെന്നു നുണ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് തനിയ്ക്ക് തോന്നാതെയിരുന്നില്ല .

ഓര്‍ഫനേജില്‍ എത്തിയപ്പോള്‍ നേരെ മുറിയില്‍ കയറി താന്‍ മെത്തയില്‍ കിടന്നു .
ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല .പതിവായി ഓര്‍ഫനേജിലെ കുട്ടികള്‍ക്ക്  ട്യുഷന്‍   എടുക്കാറുളളതാണ്      തന്നെ   കാണാതെയായപ്പോള്‍ വികാരിയച്ചന്‍ മുറിയിലേക്ക് വന്നു ചോദിച്ചു .
''എന്തേ ഇന്ന് കുട്ടികള്‍ക്ക്     ട്യുഷന്‍  എടുക്കുന്നില്ലെ ?''
ആദ്യമായി  അച്ഛനോട് താന്‍  കള്ളം പറഞ്ഞു
''നല്ല തല വേദന, ഇന്ന് എനിയ്ക്ക് വയ്യ അച്ചോ ''
ഒന്നിനും ഒരു ഉന്മേഷവും തോന്നിയില്ല ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്‍ ഓര്‍ഫനേജിന്‍റെ  മുറ്റത്ത് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു, കുറച്ചു കഴിഞ്ഞപ്പോള്‍ കപ്പിയാര്‍ റൂമില്‍ വന്നു പറഞ്ഞു .
''അജിത്തിനെ വികാരിയച്ചന്‍ വിളിക്കുന്നു ''
എന്തിനാണ് എന്നു ചോദിച്ചില്ല അങ്ങിനെ ചോദിക്കുന്നത് അങ്ങേര്‍ക്ക് ഇഷ്ട മല്ല
വികാരിയച്ചന്‍റെ അരികിലേക്ക് എത്തിയപ്പോള്‍ ഗോഗുല്‍ അവിടെ അച്ഛനോട് സംസാരിച്ചു നില്‍ക്കുന്നു തന്നെ കണ്ടതും ഗോഗുല്‍ തന്‍റെ അരികില്‍  വന്നു പറഞ്ഞു.
  '' നമ്മുടെ രേണു ഒരു വിഡ്ഢിത്തം ചെയ്തു ''
''  എന്തേ ........എന്തു പറ്റി  ഗോഗുല്‍  ?''
''രേണു ആത്മഹത്യയ്ക്ക് ശ്രമിച്ചു , ചെടികള്‍ക്ക്   തളിക്കുവാന്‍  കരുതിയിരുന്ന കീടനാശിനി എടുത്ത്  കുടിയ്ക്കുകയായിരുന്നു . ഞങ്ങള്‍ പുറത്തു പോയി വന്നപ്പോള്‍ രക്തം ച്ഛര്‍ദ്ദിച്ചു കിടക്കുന്നു .വേഗം തന്നെ ആശുപത്രിയില്‍ എത്തിച്ചു ,ഇപ്പോഴും ബോധംതെളിഞ്ഞിട്ടില്ല. ''
ഗോഗുലിന്‍റെ വാക്കുകള്‍ എന്നെ ഭയാകുലനാക്കി .താനാണല്ലോ രേണു വിഷം കഴിക്കുവാനുള്ള കാരണക്കാരന്‍ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിന്‍റെ സമനില തെറ്റുന്നത് പോലെ തനിയ്ക്ക് അനുഭവപെട്ടു .
ഗോഗുല്‍ തുടര്‍ന്നു ''അജിത്തിനോട് ഹോസ്പിറ്റല്‍ വരെ  ആന്‍റി   വരുവാന്‍  പറഞ്ഞു '' പോകുന്ന വഴിക്ക് ഒരു എഴുത്ത് തന്‍റെ നേര്‍ക്ക്‌ ഗോഗുല്‍ നീട്ടി കൊണ്ട് പറഞ്ഞു .
'' ഈ എഴുത്ത് രേണു ആന്‍റിക്കായി എഴുതി വെച്ചതാണ്. ഒരു പക്ഷെ അജിത്തിനെ മനസ്സില്‍ കൊണ്ട് നടന്നിട്ട് എന്നെ ചതിക്കുവാന്‍ കഴിയാത്തത് കൊണ്ടായിരിക്കും രേണു ഈ കടുംകൈ ചെയ്തത് .ഞാനും  ആന്‍റിയും  അജിത്തിനെ  കുറ്റ പെടുത്തില്ല അജിത്തിനെ പോലെയുള്ളവര്‍ ഈ ലോകത്ത് വിരളമാണ് ''മറുപടിയൊന്നും ഉരിയാടാതെ ഞാന്‍ എഴുത്ത് വായിച്ചു .

,, എന്‍റെ പ്രിയ പ്പെട്ട അമ്മ അറിയുന്നതിന് അമ്മയുടെ രേണുമോള്‍  എഴുതുന്നത്‌ അമ്മ എന്നോട് ക്ഷമിക്കണം ഞാന്‍ ഒരു പാട് ആലോചിച്ചാണ് ഇങ്ങിനെയൊരു തീരുമാനം എടുക്കുന്നത് . എന്‍റെ പ്രശ്നപരിഹാരത്തിനു മരണ മല്ലാതെ വേറെ ഒരു പോംവഴിയും ഞാന്‍  കാണുന്നില്ല ,ഞാന്‍ അജിത്തിനെ ഒരു പാട് സ്നേഹിച്ചു പോയി എന്‍റെ ആഗ്രഹത്തിന് അമ്മ എതിരു നില്ല്ക്കില്ലാ എന്ന് എനിയ്ക്ക് അറിയാം .പക്ഷെ എന്‍റെ സ്നേഹം തിരിച്ചറിയേണ്ട ആള്‍ അത്   തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന് അമ്മയോടുള്ള കടപ്പാടാണ് വലുത്. അജിത്ത് എന്‍റെ മനസ്സില്‍ ഉള്ളപ്പോള്‍ ഞാനും ഗോഗുലും തമ്മിലുള്ള വിവാഹം നടന്നാല്‍ ഞങ്ങളുടെ ജീവിതം ഒരിക്കലും ശാശ്വതമാവില്ല .    ഗോഗുലിനോട് പറയണം  എന്നോട് ക്ഷമിക്കാന്‍.       അജിത്തിനെ ഒരിക്കലും അമ്മ കുറ്റ പെടുത്തരുത് സ്വന്തം  മകനെ പോലെ നമ്മുടെ വീട്ടില്‍ ഇനിയുള്ള കാലം ജീവിക്കുവാന്‍  അനുവദിക്കണം എന്നിട്ട് അജിത്ത് സ്നേഹിക്കുന്ന പെണ്‍ കുട്ടിയെ വിവാഹം ചെയ്തു കൊടുക്കേണം ഞാന്‍ അങ്ങ് ദൂരെ സ്വര്‍ഗത്തില്‍  ഇരുന്ന് എല്ലാം കാണും . എന്ന് അമ്മയുടെ സ്വന്തം  രേണു ...

തനിയ്ക്ക് ജീവിതത്തില്‍ ഇങ്ങിനെയൊരു അവസ്ഥ അനുഭവിക്കേണ്ടി വരും എന്ന് ഒരിയ്ക്കലും നിനച്ചതല്ല. മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയ്യാത്തത് പോലെ,  ആശുപത്രിയില്‍ എത്തിയാല്‍ രേണു വിനെ തന്‍റെ മാറോട് ചേര്‍ത്തു പിടിക്കുവാനുള്ള ഒരു അഭിനിവേശം മനസ്സില്‍ രൂപാന്തരം പ്രാപിക്കുന്നത് താന്‍ അറിഞ്ഞു .യാത്രയ്ക്കിടയില്‍   ഗോഗുല്‍ ചോദിച്ചു .
''ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?''
''എന്താ ....ഗോഗുല്‍ ചോദിക്കു''
''മനസ്സില്‍ ഒരു പെണ്‍ കുട്ടിയുണ്ടെന്നു രേണു വിനോട് പറഞ്ഞില്ലേ ..ആരാണ് ആ പെണ്‍കുട്ടി ''
''ആരുമില്ല ഗോഗുല്‍ ,രേണു വിനോട് നിങ്ങളുടെ വിവാഹം ഭംഗിയായി നടക്കുവാന്‍ വേണ്ടി ഞാന്‍ ഒരു  നുണ പറഞ്ഞതാണ് . എന്തു തന്നെ പറഞ്ഞിട്ടും രേണു തീരുമാനത്തില്‍  നിന്നും മാറുന്നില്ലെന്നു കണ്ടപ്പോള്‍ ,രേണു എന്നെ വെറുക്കുവാന്‍ ഞാന്‍ ആലോചിച്ചിട്ടു ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ ..  ഇഷ്ട മാണെന്ന് പറയുന്നവരോട് മനസ്സില്‍ വേറെയൊരാളുണ്ട്  എന്ന് പറഞ്ഞാല്‍  ആ ഇഷ്ടം ഇല്ലാണ്ടാവും എന്ന് ഞാന്‍ കരുതി ''
'' രേണു വിന്‍റെ മനസ്സ് എനിയ്ക്ക് ഇത് വരെ  മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല  സ്നേഹം പിടിച്ചു വാങ്ങുവാന്‍  ഒരു പാട് ശ്രമിച്ചിട്ടുണ്ട്  ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ഒരു തികഞ്ഞ പരിഷ്ക്കാരി തന്നെയാണ് ഞാന്‍ . ഗ്രാമീണത നന്നായി രേണു ഇഷ്ട പെടുന്നുണ്ട്. രേണു ഈ ഗ്രാമത്തില്‍ ജീവിക്കുവാനായിരുന്നു ആഗ്രഹിച്ചിരുന്നത് അതു ഞാന്‍ കാണാതെ പോയി .''

ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ രേണു വിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും റൂമിലേക്ക്‌ മാറ്റിയിരുന്നു തന്നെ കണ്ടതും രേണു കരയുവാന്‍ തുടങ്ങി ഒപ്പം രേണുവിന്‍റെ അമ്മയും . രേണുവിന്‍റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു .
''ഇത് കണ്ടോ അജിത്ത് എന്‍റെ മോള്‍ മരിച്ചാല്‍  പിന്നെ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുമെന്നു അജിത്തിന് തോന്നുന്നുണ്ടോ .എന്‍റെ മോള്‍ക്ക്‌ ഇങ്ങിനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഞാന്‍ എന്‍റെ മോളുടെ ആഗ്രഹം നിറവേറ്റി കൊടുക്കില്ലേ ...എനിയ്ക്ക് അറിയാം അജിത്ത് വേറെ ആരേയും സ്നേഹിക്കുന്നില്ലാ എന്ന് ''
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മറുപടിക്കായി  പരതുകയായിരുന്നു.
'' അമ്മേ ...ഞാന്‍ രേണു വിന്‍റെ നല്ല ഭാവിക്ക് വേണ്ടിയാണ് അങ്ങിനെയൊരു കള്ളം പറഞ്ഞത് .''
ഞാന്‍ രേണു  കിടക്കുന്ന  കട്ടിലില്‍ ഇരുന്ന് കൊണ്ട്    ചോദിച്ചു
'' എന്ത് അവിവേഗമാണ് കാണിച്ചത് ..... രേണു മരിച്ചാല്‍ പിന്നെ എനിയ്ക്ക് ഈ ലോകത്ത് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുമോ.... ''
അപ്പോള്‍ രേണു തേങ്ങി  കരഞ്ഞു കൊണ്ട് പറഞ്ഞു.
'' അജിത്ത് നുണ പറയുകയായിരുന്നു വല്ലേ ..സത്യം പറയു .....അജിത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേ ..''
''അതെ എനിയ്ക്ക് ഇഷ്ട മായിരുന്നു പക്ഷെ  അര്‍ഹതയുളളതല്ലേ  ആഗ്രഹിക്കുവാന്‍ പാടുള്ളൂ .''
'' എന്‍റെ തലയില്‍ തൊട്ടു സത്യം ചെയ്യു എന്നെ വിവാഹം കഴിക്കാം എന്ന് ''
താന്‍ നിസഹായനായി അമ്മയെ നോക്കി
അമ്മ ഗോഗിലിന്‍റെ മുഖത്തേക്ക് നോക്കി ഗോഗുല്‍ പറഞ്ഞു .
'' അജിത്ത് സത്യം ചെയ്തോളു. കളങ്കമില്ലാത്ത ഈ സ്നേഹം കണ്ടില്ലാ എന്ന് നടിക്കേണ്ട എനിയ്ക്ക് രേണു വിന്‍റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവാകുവാന്‍ ഒരിയ്ക്കലും കഴിയില്ലാ രേണു വിന്‍റെ ലോകം പാട്ടും നൃത്തവും ഒക്കെയാണ്  ''
ഗോഗുല്‍ വന്ന് എന്‍റെയും  രേണു വിന്‍റെയും കൈകള്‍ പരസ്പരം യോജിപ്പിച്ചു. അപ്പോള്‍ ഇതെല്ലാം യാഥാര്‍ത്യമാണോ എന്ന് വിശ്യസിക്കുവാന്‍  എനിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല .എന്‍റെ ആനന്ദ കണ്ണു നീര്‍ രേണു വിന്‍റെ മുഖത്ത് അപ്പോള്‍ പതിക്കുന്നുണ്ടായിരുന്നു ഞാന്‍ രേണുവിന്‍റെ ചെവിയില്‍ പതുക്കെ പറഞ്ഞു .
''എന്‍റെ ഈ പോന്നൂസിനെ ഇനി ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല സത്യം ''

ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം രേണു വിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു .ഈ ദിവസങ്ങള്‍ അത്രയും താനും ആശുപത്രിയില്‍ തന്നെയായിരുന്നു .വീട്ടിലെത്തി ഏതാനും സമയം കഴിഞ്ഞപ്പോള്‍ തനിയ്ക്ക് ഓര്‍ഫനേജ് വരെ പോകണം എന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു .
''അജി  ഞാന്‍ ജോത്സ്യന്‍ രാമമൂര്‍ത്തിയോട് ഇവിടം വരെ വരുവാന്‍ പറഞ്ഞിട്ടുണ്ട് അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തണം എല്ലാ ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിക്കണം   ഇനി എന്തിനാ അജിത്ത് ഓര്‍ഫനേജിലേക്ക് പോകുന്നത് ''
'' അമ്മ എല്ലാം തീരു മാനിച്ചോളു ഞാന്‍ വിവാഹം കഴിയുന്നത് വരെ ഓര്‍ഫനേജില്‍ തന്നെ താമസിക്കാം  അതാണ്‌ ശെരി''
എന്നും രേണു വിന്‍റെ അരികില്‍ വന്നു പോകേണം എന്ന നിബന്ധന പ്രകാരം ഞാന്‍ തിരികെ പോന്നു .അടുത്ത ദിവസ്സം മുതല്‍ ഞാനും രേണു വും കോളേജിലേക്ക്‌ പോയി തുടങ്ങി .ദിവസങ്ങള്‍ കൊഴിഞ്ഞു പോയി അങ്ങിനെ ആ ദിവസ്സം വന്നണയുവാന്‍ പോകുന്നു നാളെ ജൂണ്‍മാസം പതിനഞ്ചാം തിയ്യതി  ഞങ്ങളുടെ വിവാഹം നടക്കുവാന്‍ പോകുന്നു .

അജിത്ത് തന്‍റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നു നേരം പാതിരാത്രി കഴിഞ്ഞിട്ടും അജിത്തിന്‍റെ റൂമില്‍ വെട്ടം കണ്ടപ്പോള്‍ വികാരിയച്ചന്‍ അജിത്തിന്‍റെ റൂമില്‍ വന്നു പറഞ്ഞു .
'' അജിത്ത് ഉറങ്ങുന്നില്ലേ രാവിലെ വിവാഹവേദിയിലേക്ക് നേരത്തെ എത്തേണ്ടതല്ലേ ലൈറ്റ്  അണച്ച് വേഗം  ഉറങ്ങുവാന്‍ നോക്കു''

അടുത്ത ദിവസ്സം രേണുവിന്‍റെ  കഴുത്തില്‍ അജിത്ത് താലി ചാര്‍ത്തി  ജനസമുദ്രം തന്നെ ഉണ്ടായിരുന്നു വിവാഹത്തിന്, അധികവും രേണു വിന്‍റെ ആള്‍ക്കാരായിരുന്നു . അജിത്തിന്‍റെ ഭാഗത്ത് നിന്നും അനാഥാലയത്തിലെ അന്തേവാസികളും  സഹപാഠികളും മാത്രം. രാത്രി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ ഗോഗുല്‍ അടുത്ത് വന്നു പറഞ്ഞു
'' പുതു മണവാട്ടി മണിയറയില്‍ ഹാജരായിട്ടുണ്ട്.  ഇനി സമയം വൈകേണ്ട പ്രിയതമയുടെ അരികിലേക്ക് ചെന്നോളു''
മണിയറയില്‍ രേണു നാണത്താല്‍ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു അവളുടെ അരികില്‍ ഇരുന്ന് കൊണ്ട് അജിത്ത് പറഞ്ഞു .
ഞാന്‍ എന്ത് ഭാഗ്യവാനാണ്, എനിയ്ക്ക് ഇപ്പോള്‍ ഭാര്യയുണ്ട് അമ്മയുണ്ട് ഇങ്ങിനെയൊരു സൗഭാഗ്യം ഉണ്ടാവും എന്ന് സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.അജിത്ത് അവളുടെ നെറുകയില്‍ സ്നേഹ ചുംബനങ്ങള്‍ നല്‍കിയപ്പോള്‍ അവളുടെ പാതി അടഞ്ഞ മിഴികള്‍ക്ക് അന്നേ വരെ കാണാത്ത സൗന്ദര്യം അജിത്ത് കണ്ടു. ആ മനോഹരിയുടെ അനുവൃത്ത സൗന്ദര്യവും ഹൃദയഹാരിയായ സ്ത്രൈണഭാവവും അജിത്തിനെ വിവശനാക്കി അപ്പോള്‍ പ്രകൃതി അവര്‍ക്കായി  കനിഞ്ഞ മഴ പുറത്ത് ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു .

                    ശുഭം                                         rasheedthozhiyoor@gmail.com