ചിന്താക്രാന്തൻ

27 December 2013

ചെറുകഥ. നാഗബന്ധം

                      

ചിത്രം കടപ്പാട്. ബ്ലോഗ്‌. പ്രകാശേട്ടന്‍റെ ലോകം 


                             

ഗ്രാമീണതയുടെ ചാരുത വേണ്ടുവോളമുള്ള ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാടാണ് പോലിയത്ത് തറവാട് .മൂന്ന്‍ ഏക്കറില്‍ കൂടുതലുള്ള പുരയിടത്തില്‍ ഒരു ഏക്കറില്‍ കൂടുതല്‍ പാടശേഖരങ്ങളാണ്. വീടിനു മുന്‍വശത്തുള്ള പാടശേഖരം കഴിഞ്ഞാല്‍പ്പിന്നെ ടാറിട്ട പാതയാണ് .ടാറിട്ട പാതയില്‍ നിന്നും തറവാട്ടിലേക്ക് രണ്ടു വശവും കല്ലുകള്‍ കൊണ്ട് കെട്ടി ചെമ്മണ്‍പാത ഒരുക്കിയിരിക്കുന്നു .ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പിന് നടുവിലായാണ് തറവാട് സ്ഥിതിചെയ്യുന്നത് .ഗൃഹാതുരത്വമുള്ള തറവാടിന്‍റെ ഇടതു വശത്തായി കൈയ്യാല പുരയും തൊഴുത്തും കഴിഞ്ഞാല്‍പ്പിന്നെ അല്‍പമകലെയായി സര്‍പ്പക്കാവും ചെറിയൊരു ക്ഷേത്രവുമുണ്ട്.തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാര്‍ തറവാട്ടിലെ കാരണവര്‍ ഗംഗാധരന്‍, ഭാര്യ ഭാര്‍ഗവി, മൂത്ത മകന്‍ ദിനേശന്‍, ഭാര്യ സുലോചന, മക്കള്‍ രേണുക, രേവതി ,രേഖ ,എന്നിവരാണ് ഗംഗാധരന് മക്കള്‍ മൂന്നു പേരാണ് ദിനേശന് നേരെ താഴെ സഹോദരിയാണ് ദേവയാനി ,അവര്‍ രണ്ടുമക്കളും ഭര്‍ത്താവുമൊത്ത് ബോംബെയില്‍ താമസിക്കുന്നു .ഗംഗാധരന്‍റെ ഇളയമകന്‍ ദിവാകരനും ഭാര്യയും പട്ടണത്തില്‍ വീട് വെച്ചു താമസിക്കുന്നു .വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പതിനാലു കഴിഞ്ഞിട്ടും അവര്‍ക്ക് ഇതുവരെയും സന്താന ഭാഗ്യം ലഭിച്ചിട്ടില്ല .

ഗംഗാധരന് ഇപ്പോള്‍ വയസ്സ് എഴുപത് കഴിഞ്ഞിരിക്കുന്നു .ആണ്‍മക്കള്‍ രണ്ടു പേരും വിദേശത്ത്‌ ജോലി നോക്കുന്നു .പോലിയത്ത് തറവാട്ടില്‍ വിശിഷ്ട കര്‍മ്മം നടക്കുവാന്‍ ഇനി രണ്ടു ദിവസങ്ങളെ ബാക്കിയുള്ളു. പൈതൃകമായി നിലനില്‍ക്കുന്ന വര്‍ഷാവര്‍ഷം മുടക്കമില്ലാതെ സര്‍പ്പ പ്രീതിക്കായി നടത്തപെടുന്ന സര്‍പ്പം തുള്ളലിനുള്ള ഒരുക്കങ്ങള്‍ തറവാട്ടില്‍ തുടങ്ങി കഴിഞ്ഞു .ക്ഷേത്രത്തിനു മുന്‍പില്‍ ഇരുനൂറിലധികം പേര്‍ക്കിരിക്കാവുന്ന പന്തല്‍ പണി കഴിഞ്ഞിരിക്കുന്നു . ദിവാകരന് വര്‍ഷാവര്‍ഷം അവധി ലഭിക്കുന്നത് കൊണ്ട് അയാള്‍ ഒരാഴ്ച മുന്‍പ് തന്നെ നാട്ടില്‍ എത്തിയിട്ടുണ്ട് .ദിനേശന്‍ രണ്ടു വര്‍ഷം കൂടുമ്പോഴേ അവധിക്ക് നാട്ടില്‍ വരികയുള്ളു .ഇത്തവണ അയാള്‍ സര്‍പ്പം തുള്ളലിന് എത്തുകയില്ല .ദേവയാനിയും രണ്ടു മക്കളും പതിവുപോലെ ഇത്തവണയും എത്തിയിട്ടുണ്ട് .ഭര്‍ത്താവ് ഇത്തവണ അവരുടെ കൂടെ വന്നിട്ടില്ല .ദേവയാനിയുടെ മൂത്തമകന്‍ അരുണിന് ഇപ്പോള്‍ വയസ്സ് ഇരുപത് കഴിഞ്ഞു അയാള്‍ ബോംബെയില്‍ അച്ഛന്‍റെ വ്യാപാരസ്ഥാപനത്തില്‍ അച്ഛനെ സഹായിക്കുന്നു .പതിനാറുകാരി മകള്‍ അരുണ പഠിക്കുന്നു .ദിനേശന്‍റെയും ദേവയാനിയുടെയും വിവാഹം ഒരുമിച്ചായിരുന്നു നടത്തപെട്ടത്‌ .സഹോദരിയുടെ മകന്‍ അരുണ്‍ പിറന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് ദിനേശന്‍റെ മകള്‍ രേണുക പിറന്നത്‌ .അരുണിന്‍റെ മുറപെണ്ണായ രേണുകയെ തന്‍റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് ദേവയാനി കലശലായി ആഗ്രഹിക്കുന്നുണ്ട് .പക്ഷെ ജാതകം രണ്ടു പേരുടേയും പൊരുത്തമുളളവയല്ല തന്നെയുമല്ല രേണുക ചൊവ്വാദോഷകാരിയുമാണ് .

പോലിയത്ത് തറവാടിന്‍റെ അയല്‍പക്കത്തുള്ള മുസ്ലീം തറവാട്ടുകാരുമായി പോലിയത്ത് തറവാട്ടുകാര്‍ നല്ല ബന്ധം പുലര്‍ത്തുന്നു .അവിടത്തെ ഗൃഹനാഥന്‍ മുഹമ്മദ്കുട്ടി വിദേശത്താണ് ജോലി നോക്കുന്നത് .അദ്ദേഹത്തിന്‍റെ ഉമ്മയും ഭാര്യയും മക്കളായ അന്‍വറും അര്‍ഷാദുമാണ് തറവാട്ടില്‍ താമസിക്കുന്നത് .രേണുക മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകയാണ് . സഹോദരന്മാര്‍ ഇല്ലാത്ത രേണുക അന്‍വറിനേയും അര്‍ഷാദിനേയും സ്വന്തം സഹോദരന്മാരേ പോലെയാണ് കാണുന്നത് .മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ അംഗങ്ങളില്‍ രേണുക ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് അന്‍വറുമായാണ് .നിയമവിദ്യാര്‍ത്ഥിയായ അന്‍വര്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമാണ് .ചൊവ്വാദോഷകാരിയായ രേണുകായ്ക്ക് അനുയോജ്യമായ വിവാഹ ബന്ധം ലഭിക്കുന്നതിനും വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ വേണ്ടി ശിവക്ഷേത്രത്തില്‍ മംഗല്യപൂജയും വിവാഹിതയാകുന്നത് വരെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനനവും മുത്തശ്ശിയുടെ വഴിപാടായിരുന്നു .രേണുകയ്ക്ക് മുത്തശ്ശിയുടെ ആജ്ഞ അനുസരിക്കുവാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .മാസമുറയാല്‍ അശുദ്ധിയാവുന്ന ദിവസ്സങ്ങള്‍ ഒഴികെ ക്ഷേത്ര ദര്‍ശനം രേണുകയില്‍ ദിനചര്യയായി മാറി .

പോലിയത്ത് തറവാട്ടില്‍ നിന്നും എളുപ്പവഴിയിലൂടെ പോയാല്‍ ശിവക്ഷേത്രത്തിലേക്ക് എത്തുവാന്‍ മൂന്ന്‍ കിലോമീറ്ററില്‍ കൂടുതല്‍ ദൂരമേയുള്ളൂ .റോഡ്‌ മാര്‍ഗ്ഗം പോയാല്‍ അഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ളത് കൊണ്ടും സ്വന്തമായി വാഹനം ഇല്ലാത്തത് കൊണ്ടും രേണുക എളുപ്പവഴിയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പതിവായി പോകുന്നത്. കൂട്ടിന് അവളുടെ കൂടെ അമ്മയും ഉണ്ടാകും .അമ്മ അശുദ്ധിയാവുന്ന ദിവസങ്ങളില്‍ രേണുകയോടൊപ്പം കൂട്ടിന് പോകുന്നത് അന്‍വറാണ്.പാടശേഘരങ്ങളിലൂടെയുള്ള നടവരമ്പിലൂടെ പോയി ചെങ്കുത്തായ കുന്നുകയറി കമുകിന്‍ തോട്ടങ്ങളിലൂടെയുള്ള ഇടവഴിയിലൂടെ പോയാല്‍ ക്ഷേത്രത്തിലെത്താം . രേണുക ക്ഷേത്രത്തിനകത്ത് പോയി പ്രാര്‍ഥിച്ചു വരുന്നത് വരെ ക്ഷേത്ര മതില്‍കെട്ടിനു പുറത്തുള്ള ആല്‍ത്തറയില്‍ അന്‍വര്‍ ഇരിക്കും.വായാടിയായ രേണുക ഏതുനേരവും അന്‍വറിനോട് സംസാരിച്ചുകൊണ്ടിരിക്കും . പോലിയത്ത് തറവാട്ടില്‍ സ്ത്രീകള്‍ക്ക് മാസമുറ ഉണ്ടാകുമ്പോള്‍ വീടിന് അകത്തേക്ക് പ്രവേശനമില്ല .കയ്യാലപുരയിലാണ് അപ്പോള്‍ സ്ത്രീകളുടെ താമസം .

നാട്ടിലുള്ള ചില യുവാക്കള്‍ സുന്ദരിയായ രേണുകയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു .ഈശ്വരവിശ്വാസം വേണ്ടുവോളമുള്ള രേണുക പ്രേമാഭ്യര്‍ത്ഥനകള്‍ നിരസിക്കുകയാണ് പതിവ് .പാമ്പിനാളത്തിന് കളം മായ്ക്കുന്നത് സമപ്രായക്കാരായ രേണുകയും മുത്തശ്ശന്‍റെ സഹോദരന്‍റെ മകന്‍റെ മകള്‍ പാര്‍വതിയുമാണ് .അന്‍വര്‍ രേണുകയുടെ വീട്ടിലേക്ക് അധികമൊന്നും പോകാറില്ല ക്ഷേത്രവും കാവും പോലിയത്ത് തറവാട്ടുകാരുടെ വിശ്വാസങ്ങളുമാണ് അവിടേക്ക് പോകുന്നതില്‍ അയാളെ പിന്തിരിപ്പിക്കുന്നത് .സര്‍പ്പം തുള്ളല്‍ കാണുവാന്‍ അനവറും കുടുംബവും പതിവായി പോകാറുണ്ട് . ഒരു ദിനരാത്രം കൂടി വിടവാങ്ങി, അടുത്ത ബന്ധുക്കള്‍ ഏറെക്കുറെ പമ്പിനാളത്തിനായി പോലിയത്ത് തറവാട്ടില്‍ എത്തിച്ചേര്‍ന്നു .നേരം സന്ധ്യയായപ്പോള്‍ കുശിനിയില്‍ ഇരുന്ന് പരിപ്പിലെ കല്ല്‌ പറക്കികൊണ്ടിരുന്ന ഭാര്‍ഗവിയമ്മ മകള്‍ ദേവയാനിയോട് പറഞ്ഞു .

,, സദ്യ ഒരുക്കാന്‍ ഇത്തവണ ശ്രീധരന്‍ ഉണ്ടാകില്ലാത്രേ .അയാള്‍ക്ക്‌ കാഴ്ചശക്തി ഇല്ലാണ്ടായിന്ന്‍ .കാഴ്ചശക്തി നഷ്ടാവാനുള്ള പ്രായമൊന്നും ആയിട്ടില്ല .ഈശ്വരന്‍റെ പരീക്ഷണം അല്ലാണ്ടെ എന്താ പറയാ .,,

,, ശ്രീധരേട്ടന് ഒരു മകനില്ലെ അമ്മേ... സദ്യ ഒരുക്കുവാന്‍ ശ്രീധരേട്ടന്‍റെ കൂടെ വന്നിരുന്നയാള്‍ ,,

,, ഉവ്വ് ആ ചെറുക്കന്‍ ഇപ്പോള്‍ തോട്ടങ്ങളില്‍ പണിക്ക് പോകുകയാണത്രേ.ദെഹണ്ണക്കാരനാവാന്‍ അവന് ഇഷ്ടല്ലാന്ന്.ഇത്തവണ തെക്ക്നിന്നുള്ള ആരോ ആണ് സദ്യ ഒരുക്കുവാന്‍ വരുന്നത് എന്നാ മുത്തശ്ശന്‍ പറഞ്ഞത് പേരുകേട്ട ദെഹണ്ണക്കാരനാണത്രേ ,,

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഭാര്‍ഗവിയമ്മ തുടര്‍ന്നു .

,, വരുന്നവര്‍ക്ക് ചായയുടെ കൂടെ നല്‍കുവാന്‍ ഉണ്ണിയപ്പം ഉണ്ടാക്കണമായിരുന്നു .ഇവടത്തെ ഉരുളി മുഹമ്മദ്‌കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു .അത് വാങ്ങിക്കുവാന്‍ ആരെയ പറഞ്ഞയക്കുക ,,

ഇതുകേട്ട രേണുക ഞൊടിയിടയില്‍ പറഞ്ഞു .

,, ഞാന്‍ പോകാം മുത്തശ്ശി ,,

,, നേരം ഇരുട്ടിയിരിക്കുന്നു മോള് തനിച്ചുപോകേണ്ട ,,

അപ്പോള്‍ ദേവയാനി ഉമ്മറത്തേക്ക് പോയി മകന്‍ അരുണിനെ വിളിച്ചു കൊണ്ടു വന്നു പറഞ്ഞു .

,,മോന്‍ രേണുമോളുടെ കൂടെ ആ മുഹമ്മദ്‌കുട്ടിക്കാടെ വീടുവരെ പോയിവരു,,

രേണുക ട്ടോര്‍ച്ചെടുത്ത് നടന്നു ഒപ്പം അരുണും .

അപ്പോള്‍ പുറത്ത് കൂരാകൂരിരുട്ടായിരുന്നു. പ്രപഞ്ചമാകെ ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .പാതിവഴിയില്‍ എത്തിയപ്പോള്‍ ഒരു പൂച്ച മുന്‍പില്‍ നടന്നിരുന്ന രേണുകയുടെ കുറുകെ ചാടിപോയി .ഭയാകുലയായ രേണുക പെടുന്നനെ പിറകോട്ടു തിരിഞ്ഞതും അരുണിന്‍റെ മേല്‍ തട്ടി അവള്‍ വിഴാന്‍ പോയി .കയ്യിലെ ട്ടോര്‍ച്ച് അപ്പോള്‍ താഴെ വീണു .അരുണിന്‍റെ മാറിലേക്ക്‌ ചാഞ്ഞ അവളെ അയാള്‍ തന്‍റെ കരവലയത്തില്‍ ഒതുക്കി .പിന്നെ രേണുക നിനയ്ക്കാത്തതാണ് അവിടെ അരങ്ങേറിയത് .അരുണ്‍ അവളെ ചുംബിക്കുവാന്‍ തുടങ്ങിയപ്പോള്‍ .അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു .

,, അരുത് എന്താ ഈ കാണിക്കുന്നത് ഇങ്ങിനെയൊന്നും പാടില്ല .ഇതൊക്കെ പാപമാണ് ,,

,, രേണു നീ എന്‍റെയാണ് ഞാന്‍ വിവാഹം കഴിക്കുവാന്‍ പോകുന്ന പെണ്ണാ നീ ,,

അവള്‍ അയാളില്‍ നിന്നും സര്‍വ ശക്തിയും എടുത്ത് കുതറിയോടി താഴെ വീണു കിടന്നിരുന്ന ട്ടോര്‍ച്ചെടുത്ത് അരുണ്‍ അവളുടെ പുറകെയോടി വീണ്ടും അവളുടെ കൈ പിടിച്ചപ്പോള്‍ അവള്‍ പറഞ്ഞു .

,, അരുണേട്ട എന്‍റെ കൈ വിടാന്‍ ഞാന്‍ മുത്തശ്ശനോട് പറയും നോക്കിക്കോ .നാളെ കളം മായ്ക്കുന്ന പെണ്ണാ ഞാന്‍ ആ എന്നോട് ഇങ്ങിനെയൊക്കെ ചെയ്യാന്‍ എങ്ങിനെ തോന്നി അരുണേട്ടന് .നമ്മുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും ചേര്‍ന്നതാണോ ഈ പ്രവര്‍ത്തികള്‍ ,,

അയാളുടെ ഇംഗിതത്തിന് അവള്‍ വഴങ്ങുന്നില്ലാ എന്ന് കണ്ടപ്പോള്‍ അരുണ്‍ പറഞ്ഞു ,

,, എന്നോട് ക്ഷമിക്കു രേണു .ഒന്നും വീട്ടില്‍ പറയരുത് പറഞ്ഞാല്‍ പിന്നെഞ്ഞാന്‍ ഈ ഭൂലോകത്ത് ഉണ്ടാവില്ല ,,

അവള്‍ നടന്നു ഒപ്പം അരുണും. അവളുടെ ഹൃദയമിടിപ്പിന്‍റെ വേഗത അപ്പോഴും ശക്തി പ്രാപിച്ചുകൊണ്ടിരിന്നു . ഉരുളി വാങ്ങി തിരികെ പോരാന്‍ നേരം അന്‍വര്‍ രേണുവിനോട് ചോദിച്ചു ?

,, എന്താ രേണു താന്‍റെ മുഖം വല്ലാതെയിരിക്കുന്നു ,,

,, ഒന്നുമില്ല അന്‍വര്‍, ഇവിടേക്ക് വരുമ്പോള്‍ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ ഒന്നു ഭയന്നു അതുകൊണ്ടാ ,,

അന്ന് ഉറങ്ങുവാന്‍ കിടന്നിട്ട് രേണുകയ്ക്ക് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .അരുണില്‍ നിന്നും ഒട്ടും നിനയ്ക്കാത്ത പ്രവര്‍ത്തി ഉണ്ടായതില്‍ അവള്‍ ദുഃഖിതയായി .അടുത്ത ദിവസ്സം പത്തുമണിയോടെ ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ കളമെഴുത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കല്‍ ചടങ്ങ് നടന്നു.സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്ന പുള്ളുവര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു. കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച  പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി. പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ച്ചു .നൂറും പാലും സമര്‍പ്പണത്തിനു ശേഷം കാവില്‍ ചെന്നു നമസ്ക്കരിച്ചതോടെ ചടങ്ങുകള്‍ക്ക് വിരാമമായി .

അഥിതികള്‍ ഏറെകുറെ അന്ന് തന്നെ യാത്ര പറഞ്ഞിറങ്ങി. അഥിതികളില്‍ അവശേഷിച്ചവര്‍ ദേവയാനിയും മക്കളും മാത്രം. അവര്‍ രണ്ടു ദിവസ്സം കഴിഞ്ഞെ ബോംബെയിലേക്ക് മടങ്ങുകയുള്ളൂ.അരുണിന്‍റെ മുഖത്ത് കുറ്റഭോധം നിഴലിച്ചിരുന്നു .മുത്തശ്ശി അരുണിനോട് ചോദിക്കുന്നത് രേണുക കേട്ടു .

,, എന്താ എന്‍റെ കുട്ടിക്ക് പറ്റിയേ, ഏതുനേരവും മിണ്ടാട്ടമില്ലാതെ മുറിയില്‍ ഒറ്റക്കിരുന്ന് സങ്കടപെടുവാന്‍മാത്രം എന്താ ഉണ്ടായെ ഇവിടെ .ആരെങ്കിലും എന്‍റെ കുട്ടിയെ സങ്കടപെടുത്തിയോ ,,

,, ഒന്നുമില്ല മുത്തശ്ശി നല്ല സുഖം തോന്നുന്നില്ല ,,

മുത്തശ്ശി അരുണിനെ തൊട്ട് നോക്കി പനിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.രേണുക അരുണിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു .എല്ലാം അന്‍വറിനോട് തുറന്നു പറയുന്ന രേണുക തന്നോട് അരുണേട്ടന്‍ അരുതാത്തത് ചെയ്തത് പറയുവാന്‍ തുനിഞ്ഞെങ്കിലും അന്‍വറില്‍ നിന്നും മറ്റാരെങ്കിലും വിവരം അറിഞ്ഞെങ്കിലോ എന്ന് ഭയന്ന് പറഞ്ഞില്ല .മൂന്ന് വര്‍ഷം കൊഴിഞ്ഞുപോയി .രേണുകയെ പെണ്ണു കാണാന്‍ ധാരാളം പേര്‍ വന്നുകൊണ്ടിരിന്നു.രേണുകയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടായിരുന്നില്ല .ജാതകം ഒത്തുനോക്കുമ്പോള്‍ ജാതക പൊരുത്തം ഇല്ലാത്തത് കൊണ്ട് രേണുകയുടെ വിവാഹം മുടങ്ങികൊണ്ടേയിരുന്നു .ഒരിക്കല്‍ രേണുകയെ കണ്ടുപോയ ചെറുക്കന്‍റെ വീട്ടില്‍നിന്നും ഫോണ്‍ കാള്‍ ഗംഗാധരനെ തേടിയെത്തി .

,, ഹലോ നമസ്കാരം. ഗംഗാധരന്‍ ചേട്ടനാണോ ,,

,,അതേലോ ആരാ എവിടെനിന്ന് വിളിക്കുന്നു ,,

,, ഞാന്‍ കഴിഞ്ഞ ദിവസ്സം പേരകുട്ടിയെ പെണ്ണ്കാണുവാന്‍ വന്ന ചെറുക്കന്‍റെ അച്ഛനാണ് .രേണുകയുമായി മോന് ജാതക പൊരുത്തമില്ല .രേണുകയുടെ നേരെ താഴെയുള്ള കുട്ടിയുടെ ജാതക കുറിപ്പ് കിട്ടിയാല്‍ ഒത്തു നോക്കാമായിരുന്നു .,,

,, ആലോചിക്കാം ,,എന്ന് പറഞ്ഞ് ഗംഗാധരന്‍ ഫോണ്‍ വെച്ചു .രേണുകയെ പെണ്ണ് കാണുവാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ രേവതി മോളെ വരുന്നവരുടെ കണ്ണില്‍ പെടുത്താറില്ല .തട്ടിന്‍പുറത്തെ മുറിയില്‍ ഇരുത്തുകയാണ് പതിവ് രേണുകയും രേവതിയും തമ്മില്‍ രണ്ടു വയസിന്‍റെ വ്യത്യാസമേയുള്ളൂ .ഇവര്‍ എങ്ങിനെ രേവതി മോളെ കണ്ടു എന്നറിയാതെ അദ്ദേഹം ഭാര്യയുടെ  അരികില്‍ ചെന്നു പറഞ്ഞു .

,, കഴിഞ്ഞ ദിവസ്സം മോളെ കണ്ടു പോയവരും ജാതക പൊരുത്തം ഇല്ലാ എന്ന് പറഞ്ഞു .ആ ചെറുക്കന്‍റെ അച്ഛന്‍ ചോദിക്കു കയാണ്‌ രേവതി മോളുടെ ജാതക കുറിപ്പ് കൊടുക്കുമോ എന്ന്.രേവതി മോളെ അവര്‍ എങ്ങിനെ കണ്ടു എന്നാ എനിക്ക് നിശ്ചയമില്ലാത്തത് .,,

,,അവര്‍ രേണു മോളെ കണ്ടു മടങ്ങുമ്പോഴാണ് രേവതി മോള്‍ കോളേജില്‍ നിന്നും വന്നത്. രേവതി മോള്‍ക്ക്‌ അറിയില്ലായിരുന്നു രേണു മോളെ അവര്‍ പെണ്ണ് കാണുവാന്‍ വന്ന വിവരം .അല്ലെങ്കില്‍ത്തന്നെ ഇനി എത്ര നാളാ രേവതി മോളെ ഒളിപ്പിച്ചു നിര്‍ത്തുന്നത് .ഈ വരുന്ന ചിങ്ങം പത്തിന് രേവതി മോള്‍ക്ക് ഇരുപത് വയസ്സ് തികയും .അവരോട് വിളിച്ചു പറഞ്ഞോളു ജാതക കുറിപ്പ് കൊടുക്കാംഎന്ന്. എല്ലാം വിധിപോലെനടക്കട്ടെ .അല്ലാണ്ടെ എന്താ ഞാന്‍ പറയാ എന്‍റെ ഈശ്വരാ .. ,,

കോവണി മുറിയിലെ തയ്യല്‍ യന്ത്രത്തില്‍ ഇരുന്നിരുന്ന രേവതി മുത്തശ്ശനും മുത്തശ്ശിയും സംസാരിക്കുന്നത് കേട്ടു .അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .മുത്തശ്ശന് മുന്‍പില്‍ പോയി രേവതി സംസാരിക്കുന്ന പതിവില്ല പക്ഷെ അവള്‍ ദൈര്യം സംഭരിച്ച് പൂമുഖവാതിലിന് പുറകില്‍ നിന്നുകൊണ്ട് പറഞ്ഞു .

,, എന്‍റെ ജാതക കുറിപ്പ് ആര്‍ക്കും കൊടുക്കേണ്ട .ചേച്ചിയുടെ വിവാഹം കഴിയാതെ എന്‍റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും അരുത് .പാവാ എന്‍റെ ചേച്ചി പച്ച പാവം .എത്ര വര്‍ഷമായി ദിവസേനെയെന്നോണം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്നു ,വര്‍ഷാവര്‍ഷം പാമ്പിനാളം നടത്തുന്നു, വയസ്സ് ഇരുപത്തിരണ്ടു കഴിഞ്ഞിട്ടും എന്‍റെ ചേച്ചിക്ക് മംഗല്യ ഭാഗ്യം ഇത് വരെ ലഭിച്ചില്ല .ഈശ്വരനും മനസാക്ഷി ഇല്ലാണ്ടായിരിക്കുന്നു .എനിക്ക് പഠിക്കണം ,,

രേവതിയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയാണ് മറുപടി നാല്‍കിയത് .

,,ശിവ ശിവാ എന്താ ഈ കുട്ടി ഈ പറയുന്നേ ഈശ്വര നിന്ദ പറയാതെ അപ്പുറത്തേക്ക് പോ ..,,

എല്ലാം കേട്ട് ഇടനാഴിയില്‍ നിന്നിരുന്ന രേണുകയെ കണ്ടപ്പോള്‍ .നിയന്ത്രണം വിട്ട് രേവതി രേണുകയെ കെട്ടിപിടിച്ചു കരഞ്ഞപ്പോള്‍ രേണുക അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

,, എന്‍റെ കുട്ടി ഇങ്ങനെയൊന്നും ആരോടും സംസാരിക്കരുത് .ചേച്ചിക്ക് ജാതക ദോഷം ഉള്ളത് കൊണ്ടല്ലെ വിവാഹം മുടങ്ങുന്നത് .ഒരിക്കലും ഈശ്വരനെ നിന്ദിക്കരുത് .ക്ഷേത്ര നടയില്‍ പോയി മാപ്പു പറഞ്ഞ് പ്രാര്‍ഥിച്ചു വരൂ ,,

അനുസരണയുള്ള കുഞ്ഞിനെപോലെ രേവതി ക്ഷേത്ര നടയിലേക്കു നടന്നു .ഗംഗാധരന്‍ മകന്‍ ദിനേശന് വിദേശത്തേക്ക് ഫോണ്‍ വിളിച്ച് കാര്യം ഭോദിപ്പിച്ച് ജാതകം കൈമാറി .ജാതകം രണ്ടു പേരുടേയും ഉത്തമം ആയതുകൊണ്ട് അധികനാള്‍ കഴിയുന്നതിനു മുന്‍പ് രേവതിയുടെ വിവഹം നടത്തപെട്ടു .ദിനേശന്‍ പതിനാലു ദിവസത്തെ അവധിക്ക് വന്ന് വിവാഹ കര്‍മ്മം കഴിഞ്ഞു തിരികെ പോയി .

നാട്ടില്‍ അന്‍വറും രേണുകയും അരുതാത്ത ബന്ധം പുലര്‍ത്തുന്നു എന്ന് നാട്ടില്‍ ചിലരൊക്കെ പറഞ്ഞുണ്ടാക്കി .വിവരം പോലിയത്ത് തറവാട്ടിലും എത്തി ഒരു ദിവസ്സം അന്‍വറിന്‍റെ വീട്ടിലേക്ക് പോകുവാന്‍ തുനിഞ്ഞ രേണുകയോട് പോക്ക് വിലക്കി കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു .

,, നാട്ടില്‍ ചിലതൊക്കെ പറഞ്ഞു കേള്‍ക്കുന്നു .വിശ്വാസങ്ങള്‍ക്ക് അതീധമായി എന്‍റെ കുട്ടിയില്‍ നിന്നും ഒന്നും തന്നെ ഉണ്ടാകുകയില്ല എന്ന് മുത്തശ്ശന് നന്നായി അറിയാം. മുള്ള് ഇലയില്‍ ചെന്നു വീണാലും ഇല മുള്ളില്‍ ചെന്നു വീണാലും കേട് പറ്റുന്നത് ഇലയ്ക്ക് തന്നെയാണ് .എന്‍റെ മോള് ആ കുട്ടിയുമായുള്ള ചങ്ങാത്തം വേണ്ടാന്ന് വച്ചോളൂ ,,

മറിച്ചൊന്നും പറയാതെ രേണുക തന്‍റെ മുറിയില്‍ പോയി മെത്തയില്‍ കിടന്നു ഒരുപാട് കരഞ്ഞു .തന്‍റെ ഏക ആശ്വാസം അന്‍വര്‍ മാത്രമാണ് .അരുതാത്ത ചിന്തകളോടെ തന്നെ ഈ കാലം വരെ ഒന്നു നോക്കിയിട്ടുപോലുമില്ലാത്ത ആ പാവത്തിന് താന്‍ കാരണം ചീത്ത പേര് ഉണ്ടായതിലാണ് രേണുകയ്ക്ക് സങ്കടം ഏറെ തോന്നിയത് .അധിക നാള്‍ ആവുന്നതിന് മുന്‍പ് തന്നെ അന്‍വര്‍ വിലക്കിനെ കുറിച്ച് അറിഞ്ഞു .രണ്ടാഴ്ചയോളം കഴിഞ്ഞപ്പോള്‍ അന്‍വര്‍ രേണുവിന്‍റെ വീട്ടിലേക്ക് ചെന്നു .പൂമുഖത്തിണ്ണയില്‍ ഇരുന്നിരുന്ന മുത്തശ്ശന്‍ അന്‍വറിനോട് കയറി ഇരിക്കുവാന്‍ പറഞ്ഞു .

,, ഞാന്‍ യാത്ര പറയുവാന്‍ വന്നതാ ഒരു വിസ തരപെട്ടിട്ടുണ്ട് ,,

,, ഉവ്വോ എവിടേക്ക യാത്ര ,,

,, ഷാര്‍ജയിലേക്ക് മറ്റന്നാള്‍ ഞാന്‍ യാത്ര തിരിക്കും ,,

ഗംഗാധരന്‍ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു .അന്‍വര്‍ ഇറങ്ങുവാന്‍ നേരം രേണുവിനെ വിളിച്ചു .

,, വരൂ എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

നിസഹായയായി അവള്‍ മുത്തശ്ശനെ നോക്കിയപ്പോള്‍ അയാള്‍ മൌനസമ്മതം നല്‍കി പടിപ്പുര കടന്നപ്പോള്‍ അന്‍വര്‍ പറഞ്ഞു .

,, പവിത്രമായ നമ്മുടെ ബന്ധത്തെക്കുറിച്ച് അപവാദം പരഞ്ഞുണ്ടാക്കിയവരെ എനിക്ക് അറിയാം .പ്രതികരിക്കാന്‍ പോയാല്‍ അത് തനിക്ക് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നത് കൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല .വാപ്പച്ചി കുറെയായി എന്നെ വിസ എടുത്ത് ഗള്‍ഫിലേക്ക് കൊണ്ടു പോകുവാന്‍ നോക്കുന്നു .തന്നെയും ഈ ഗ്രാമത്തേയും വിട്ടു പോകുവാന്‍ എനിക്ക് മനസ്സു വന്നിരുന്നില്ല .ഇപ്പോള്‍ ഞാനായിട്ട് വാപ്പച്ചിയോടു പറഞ്ഞു വിസ തരപെടുത്തുവാന്‍ . ഒരാഴ്ച കഴിഞ്ഞില്ല മൂപ്പര് വിസ തരപെടുത്തി അയച്ചു തന്നു .തന്നെ കാണാതെ താനുമായുള്ള കൂട്ടില്ലാതെ എനിക്ക് ഇവിടെ ജീവിക്കുവാന്‍ കഴിയില്ല .ഞാനിനി രണ്ടു വര്‍ഷം കഴിഞ്ഞാകും തിരികെ വരിക അപ്പോള്‍ ഇയാളുടെ വിവാഹം കഴിഞ്ഞ് ഒക്കത്തൊരു കുഞ്ഞിനെയായി വേണം എന്നെ താന്‍ വരെവേല്‍ക്കാന്‍ .,,

ചിരി വരുത്തുവാന്‍ ശ്രമിക്കുന്ന അന്‍വറിന്‍റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ രേണുക കരഞ്ഞുകൊണ്ട്‌ തിരികെ നടന്നു .ഹൃദയത്തിന്‍റെ ഒരു ഭാഗം അടര്‍ന്നു പോകുന്നത് പോലെ അപ്പോള്‍ അവള്‍ക്ക് അനുഭവപെട്ടു .ഏതുനേരവും തന്‍റെ മുറിയില്‍ മൂകയായിരിക്കുന്നത് കണ്ടപ്പോള്‍ അമ്മ അവളുടെ അരികില്‍ വന്നു പറഞ്ഞു .

,, എന്‍റെ മോള് അമ്മയെ സങ്കടപെടുത്താതെ .അന്‍വര്‍ പോകുവാന്‍ ഇനി രണ്ടു ദിവസമല്ലെയുള്ളൂ .മോള് അവന്‍റെ അരികിലേക്ക് പൊയ്ക്കോളൂ ഞാന്‍ മുത്തശ്ശനോട് പറഞ്ഞോളാം ,,

,, ഞാന്‍ കാരണമാ ആ പാവം നാട് വിട്ടു പോകുന്നത്. ഞാന്‍ ഇത് എങ്ങിനെ സഹിക്കും അമ്മേ .എല്ലാവര്‍ക്കും വേദന മാത്രം നല്‍കാനുള്ള ജന്മമാ എന്‍റെ,,

അവള്‍ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടി കരഞ്ഞു .അന്‍വര്‍ യാത്ര പോകുന്നതിന് മുന്‍പ് രേണുക അന്‍വറിന്‍റെ അരികില്‍ പോയിപോന്നു .

ദിവസങ്ങള്‍ ഏതാനും വീണ്ടും അപ്രത്യക്ഷമായി.ഇനി ഏതാനും ദിവസ്സങ്ങളെ ബാക്കിയുള്ളൂ സര്‍പ്പം തുള്ളലിന് രേണുക പതിവ് പോലെ ക്ഷേത്ര ദര്‍ശനം നടത്തിപോന്നു .അമ്മയ്ക്ക് മാസമുറയായത്‌ കൊണ്ട് രേണുക തനിയെ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു .വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ ഇല്ലാതെയുള്ള ആദ്യ യാത്ര അവളെ വല്ലാതെ സങ്കടപെടുത്തി .ദര്‍ശനം കഴിഞ്ഞു തിരികെ പോരുമ്പോള്‍ ഇടവഴിയില്‍ പതിവായി പ്രേമാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെ കണ്ടപ്പോള്‍ തെല്ലൊന്നു ഭയന്നെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കാതെ രേണുക പോന്നു .

അടുത്ത ദിവസ്സം ക്ഷേത്ര ദര്‍ശനത്തിന് തനിയെ രേണുക പുറപ്പെട്ടു .പാടശേഖരങ്ങള്‍ കഴിഞ്ഞ് കമുകിന്‍ തോട്ടത്തിലൂടെയുള്ള ഇടുങ്ങിയ നട പാതയിലൂടെ നടക്കുമ്പോള്‍ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല .മുള്ളുവേലി നടപ്പാതയുടെ ഇരുവശവും കെട്ടിയിരിക്കുന്നു .അല്‍പം കൂടി മുന്‍പോട്ടു പോയാല്‍ ഒരു പാറമടയുണ്ട് അവിടെ ഇപ്പോള്‍ ജനവാസമില്ല .

പാറമടയുട ഓരത്തുകൂടി കുന്നുകയറി ഇറങ്ങി വേണം ക്ഷേത്രത്തിലെത്താന്‍ .രേണുക കുന്നുകയറാന്‍ തുടങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസ്സം കണ്ട യുവാവിനെ ദൂരെ നിന്നും കണ്ടു .പരിസരം വീക്ഷിച്ചപ്പോള്‍ യുവാനിനെ അല്ലാതെ വേറെ ആരേയും അവിടമോന്നും കാണുവാന്‍ കഴിഞ്ഞില്ല .യുവാവിന്‍റെ അരികിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി യുവാവ് രേണുവിനെ കടന്നുപിടിച്ചു .അയാളുടെ ബലിഷ്ടമായ കരങ്ങള്‍ക്കുള്ളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു. ഒന്നു ശബ്ദിക്കുന്നതിനു മുന്‍പ് അയാള്‍ കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം പുരട്ടിയ തുവാല കൊണ്ട് രേണുകയുടെ മൂക്ക് പോത്തിപിടിച്ചു .അവള്‍ ഞൊടിയിടയില്‍ ബോധരഹിതയായി. പിന്നെയൊന്നും രേണുകയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ പാറമടയ്ക്കുള്ളില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .ശരീരത്തിന്‍റെ പുറകു വശം മുഴുവനും കരിങ്കല്ല് ചീളുകള്‍ തറച്ച് രക്തം പൊടിയുന്നുണ്ടായിരുന്നു .ശരീരമാസകലം വേദനകൊണ്ട് അവള്‍ പുളഞ്ഞു .ഭയാകുലയായ അവള്‍ നാണം മറയ്ക്കാനായി വസ്ത്രങ്ങള്‍ക്കായി പരതി.വസ്ത്രങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞ നിലയിലായിരുന്നു .വസ്ത്രങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തവള്‍ ശരീരത്തില്‍ അണിഞ്ഞു .

പാറമടയിലെ വെള്ള കെട്ടില്‍ നിന്നും വെള്ളമെടുത്തവള്‍ ശരീരത്തില്‍ പുരണ്ട രക്തം തുടച്ചു നീക്കി .ആത്മഹത്യ പാപമാണെന്നു അവള്‍ വിശ്വസിക്കുന്നത് കൊണ്ട് ആത്മഹത്യയെ കുറിച്ചവള്‍ ചിന്തിച്ചില്ല.  അവളുടെ ജീവിതത്തില്‍ .ആദ്യമായി ക്ഷേത്ര ദര്‍ശനം മുടങ്ങി .പാറമടയില്‍ നിന്നും പടികള്‍ കയറുമ്പോഴാണ് ഭയാനകമായ ആ കാഴ്ച അവള്‍ കണ്ടത് .തന്‍റെ ശരീരം പിച്ചിച്ചീന്തിയ കാമ ഭ്രാന്തന്‍ വിഷം തീണ്ടി പെരുവഴിയില്‍ കിടക്കുന്നു .ഉഗ്ര വിഷമുള്ള നാഗം ഫണം വിടര്‍ത്തി അയാളുടെ ശരീരത്തില്‍ നിന്നും വിട്ടു പോകാതെ നില്‍ക്കുന്നു .അവള്‍ കൈ കൂപ്പി നാഗത്തെ വണങ്ങിയശേഷം മനസ്സിലെ ധൈര്യം ചോര്‍ന്നു പോകാതെ തന്‍റെ വീട്ടിലേക്ക് നടന്നുനീങ്ങി .പടിപ്പുരയില്‍ രേണുകയെ കാണാതെ അമ്മയും മുത്തശ്ശിയും അനിയത്തിയും നില്‍പുണ്ടായിരുന്നു .മുത്തശ്ശിയാണ് ആദ്യ ചോദ്യ ശരം എയ്തത് .

,, എന്താ ഇത്ര വൈകിയേ എവിടേയ്ക്ക എന്‍റെ കുട്ടി പോയത് ,,

,, ഞാന്‍.. ഞാന്‍ ക്ഷേത്രത്തില്‍ ഇരുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല .,,

,, എങ്ങിനെയ വസ്ത്രങ്ങളില്‍ ചെളി പുരണ്ടത് ,,

,, വഴിയില്‍ കാല് തെന്നി ഞാനൊന്നു വീണു .ഞാനൊന്നു കുളിച്ചു വസ്ത്രം മാറി വരാം മുത്തശ്ശി ,,

ജീവിതത്തില്‍ ആദ്യമായി അവള്‍ നുണ പറഞ്ഞു.കുളിച്ചു മാറുവാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിപുരയില്‍ കയറി ഷവര്‍ തുറന്നിട്ട്‌ തറയില്‍ ഇരുന്നു.തനിക്ക് വന്നുഭവിച്ച യാതനകള്‍ ഓര്‍ത്ത്‌ അവള്‍ പൊട്ടി കരഞ്ഞു . ശിരസിലേക്ക് ശക്തിയായി പ്രഹരിക്കുന്ന ജലത്തില്‍ അവളുടെ കണ്ണുനീര്‍ ലയിച്ചുകൊണ്ടിരുന്നു .ഗ്രാമത്തില്‍ യുവാവ് വിഷം തീണ്ടി മരണ പെട്ട വിവരം എല്ലാവരും അറിഞ്ഞു . തറവാട് ക്ഷേത്രത്തിലും കാവിലും വിളക്ക് തെളിയിക്കുന്നതില്‍ നിന്നും രേണുക ഓരോരൊ കാരണങ്ങള്‍ പറഞ്ഞൊഴിഞ്ഞു .ഒപ്പം ശിവ ക്ഷേത്ര ദര്‍ശനവും .പിന്നീട് വിളക്ക് തെളിയിക്കല്‍ അനിയത്തി രേഖയില്‍ നിക്ഷിപ്തമായി .

സര്‍പ്പം തുള്ളലിനായി പതിവ് പോലെ തറവാട്ടില്‍ ഒരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി .ഇത്തവണ മുതല്‍ താന്‍ കളം മായ്ക്കില്ല എന്ന് രേണുക പറഞ്ഞത്‌ ആരും തന്നെ ചെവികൊണ്ടില്ല .വിവാഹിതയാകുന്നത് വരെ രേണുക തന്നെ കളം മായ്ക്കണം എന്ന് എല്ലാവരും ശാട്യം പിടിച്ചു .തന്‍റെ സമ്മതം കൂടാതെ താന്‍ കന്യകയല്ലാതെയായിരിക്കുന്നു .കളം മായ്ക്കേണ്ടത് കന്യകകളാണ് തനിക്ക് ഇനി എന്ത് അര്‍ഹതയാണ് കളം മായ്ക്കുവാനുള്ളത് എന്ന രേണുക മനസ്സില്‍ ഓര്‍ത്തു . കളം മായ്ക്കുവാനുള്ള സമയം ആഗതമായി രേണുകയുടെ കൂടെ ഇപ്പോള്‍ കളം മായ്ക്കുവാനുള്ളത് പാര്‍വതിയുടെ അനിയത്തിയാണ് പാര്‍വതിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു .

 കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയുടെ അനിയത്തിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍പോലെ കളംമായ്ച്ചുകൊണ്ടിരുന്നപ്പോള്‍ രേണുക ബോധരഹിതയായി നിലംപതിച്ചു .പന്തലില്‍ അടക്കം പറച്ചിലും കൂട്ട നിലവിളിയും ഉയര്‍ന്നു .മുത്തശ്ശന്‍ നെഞ്ചിലേക്ക് കൈ വെച്ച് സ്വയം പറഞ്ഞു .

,, ചതിച്ചൂലോ എന്‍റെ ഈശ്വരാ വിഘ്നം  സംഭവിക്കുവാനുള്ള കാരണം എന്താണാവോ ,,

രേണുകയെ ആരൊക്കയോ എടുത്ത് കിടപ്പ് മുറിയിലെ മെത്തയില്‍ കൊണ്ടു കിടത്തി .പോലിയത്ത് തറവാട്ടില്‍ പരമ്പരാഗതമായി ഇതുവരെ വിഗ്നം സംഭവിക്കാത്ത സര്‍പ്പകളം മായ്ക്കല്‍ ആദ്യമായി വിഗ്നം സംഭവിച്ചിരിക്കുന്നു . പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊലികൊണ്ടു. പക്ഷെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അവിടെ നില നിന്നിരുന്നില്ല .അപ്പോഴും പാര്‍വതിയുടെ അനിയത്തി നാഗത്തെ പോലെ സര്‍പ്പക്കളം മായ്ച്ചുകൊണ്ടിരുന്നു .

                                                                                  ശുഭം      

rasheedthozhiyoor@gmail .com                                                     rasheedthozhiyoor.blogspot.com

20 December 2013

മഹാ കവി ടി.ഉബൈദ് പുരസ്ക്കാരം കെ.മുഹമ്മദ് ഈസക്ക്

ശ്രീമാന്‍ മുഹമ്മദ്‌ ഈസ 


ഇശൽ മാല ഫൈയ്സ് ബുക്ക് കൂട്ടായ്മയുടെ മഹാ കവി ടി .ഉബൈദ് സ്മാരക പുരസ്ക്കാരത്തിന് ശ്രീമാന്‍  കെ. മുഹമ്മദ് ഈ സയ്ക്ക് നൽകുമെന്ന്  ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 

കലയെയും കലാകാരന്മാരുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന ഒട്ടേറെ അവശ കലാകാരന്മാരുടെ കണ്ണീരൊപ്പിയ കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അസോസിയേഷന്‍ ഓഫ് സോഷ്യല്‍ കള്‍ച്ചറല്‍ ഹ്യുമാനിറ്റെരിയന്‍  അക്റ്റിവിറ്റീസ് (ആശ)എന്ന സംഘടനയുടെ പ്രസിഡണ്ടും ,വടകര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  തണല്‍ അഗതി മന്ദിരം ട്രസ്റ്റ് മെമ്പര്‍ എന്നീ സ്ഥാനങ്ങളുമൊക്കെ വഹിക്കുന്ന ഈസ മഹാ കവി മോയിന്‍ കുട്ടി വയിദ്യര്‍ സ്മാരക ട്രസ്റ്റ്‌ മെമ്പറും കൂടിയാണ്. സംഗീത ആസ്വാദകരുടെ മനസ്സുകളില്‍ എന്നെന്നും ഉറങ്ങാതെ കിടക്കുന്ന “പാമരനാം പാട്ടുകാരന്‍“.എം.എസ്.ബാബുരാജിന്റെ കുടുംബത്തിനു സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം നിറവേറ്റാന്‍ കഴിയാതെ  സമൂഹത്തിലെ പല പ്രമുഖരും കീഴടങ്ങിയപ്പോൾ ആ ദൗത്യം ഏറ്റെടുത്തു ഭംഗിയായി  നിറവേറ്റിയതില്‍ ഇദ്ദേഹത്തിലെ മനുഷ്യസ്നേഹിയെ തുറന്നു കാണിക്കുന്നു   .സ്വദേശത്തും വിദേശത്തും അനവധി സ്റ്റേജ് പ്രോഗ്രാമുകള്‍ കൊണ്ട് ജന ഹൃദയങ്ങളുടെ മനസ്സില്‍ ഇടം നേടിയ ശ്രീമാന്‍  മുഹമ്മദ് ഈസ  ഖത്തറിലെ അലി  ഇന്റര്‍  നാഷണല്‍ ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയരക്ടർ കൂടിയാണ്. 

കലാ ജീവകാരുണ്യ പ്രവർത്തങ്ങൾ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെഅമരക്കാരന്‍ കൂടിയാണ് ഈ കൊടുങ്ങല്ലൂർ സ്വദേശി. ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശ്രീമാന്‍ മുഹമ്മദ്‌ ഈസ നല്ലൊരു ഗായകനും ഫുട്ബോള്‍ പ്രേമിയും കൂടിയാണ്  .

ഡിസംമ്പർ 27 ന് ദുബായ് ഗർഹൂദ് കിന്റെർ ഗാർട്ടൻ സ്കൂളിൽ അരങ്ങേറുന്ന "ഇന്നലെയുടെ ഇശലുകൾ ' എന്നാ പരിപാടിയിൽ വെച്ച് ബഹുമാന്യനായ ഇന്ത്യന്‌ പാരര്‍ലിമെന്റ് അംഗം ഇ.ടി.മുഹമ്മദ്‌ ബഷീർ പുരസ്ക്കാരം സമ്മാനിക്കും.പ്രോഗ്രാം ഡയരക്ടർ ഷുക്കൂർ ഉടുമ്പുന്തല ,കോർഡി നേ റ്റർ സുബൈർ വെള്ളിയോട് ,കെ.എം .അബ്ബാസ് ,ജാക്കി റഹമാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

24 November 2013

മാസം ഒരു മണിക്കൂര്‍ സൗജന്യമായി ഫോണ്‍ ചെയ്യുവാന്‍ അവസരം

 മാസം ഒരു മണിക്കൂര്‍ വീതം സൗജന്യമായി ലോകത്തിലെ മുപ്പത്തേഴില്‍ പരം രാജ്യങ്ങളിലേക്ക് ഫോണ്‍ ചെയ്യുവാന്‍ അവസരം . 2013 ഡിസംബര്‍ മുപ്പത്തൊന്നാം ത്തിയ്യതിക്ക് മുന്‍പ് അംഗത്വം നേടുന്നവര്‍ക്കെ ഈ അവസരം ലഭിക്കുകയുള്ളു .ഈ അവസരം പാഴാക്കാതെ ഉടനെതന്നെ അംഗത്വം കരസ്ഥമാക്കു .വിശദമായറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . http://www.libon.com/ot



Description
PROMOTION:
JOIN LIBON BEFORE DECEMBER 31st 2013 AND GET 6 MONTHS OF THE PREMIUM OPTION FOR FREE
- The Libon app puts your voicemail on steroids!
- Amaze your friends with unique customized greetings
- Save precious time: Read your voicemails thanks to the speech to text feature.*
- Free unlimited calls and instant messages, to chat & call all your Libon friends all around the world!
- Find all your conversations with each contact (calls, SMS, IM...) on the same screen
- And so much more!
*AS SEEN ON*
BBC Click: “A great idea. Well executed.”
*** THE PREMIUM option includes ***
--------------------------------------------------------------------------
- 60 minutes of national and international calls to 37 countries** per month, to landlines and/or mobiles (not available for all countries – check in the application), from everywhere around the world
- Find out more inside the app



About Libon

 This is where we talk about everything that’s going on with Libon.  We’d like to hear what you think of it and the app and hopefully find out how we can continue to help you manage your communications better through your phone. You can download Libon on your iPhone here.
The blog is curated by the Libon team, the writers are:
Giles Corbett is a serial entrepreneur within the mobile business. He has started up, run or been a board member for mobile games, social networking, widgets and mobile advertising companies. Two years ago he joined Orange Vallée to head a group of designers, sociologists and developers to look at how new factors and consumer habits could change the mobile landscape. He grew this project to become Libon, which he now runs. Twitter – LinkedIn
Paul Beardow graduated from University College London (UCL) with an Honours Degree in Applied Physics. He worked at Eccosphere (a mobile social network) and Superscape (Mobile 3D software and games) and he’s been the CTO for the Libon project since August 2008. Paul is a big music fan. Twitter – LinkedIn
Jean Donadieu de Lavit has been working for 15 years in the telecom industry expanding in late 90’s swedish Tele2 group throughout Europe. He run at Tele2 different management position, first as Marketing and Communication VP for Europe, followed by 6 years as CEO at Tele2 Spain in Madrid. In 2008, Jean Donadieu de Lavit joined Orange Group as CMO of Orange Vallée in charge of developing and expending the Libon service worldwide. LinkedIn
Fabrice Masson is a senior consumer marketing director with 15 years of experience in the Telecom Industry at local and global levels. Mainly part of the Orange Group. Fabrice has recently joined the Libon management team to define the Libon marketing offers for both OTT consumers and Orange affiliates. He’s also heading the support team. Twitter – LinkedIn
If you have any remarks or questions, please leave a comment on the blog, email us at support.iphone@libon.comor hit us up via Facebook and Twitter. We may not be able to answer everything straightaway but we are listening and will get back to you as soon as we can!

23 October 2013

കഥ. അപശകുനം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്



          ഞാനൊരു തനി ഗ്രാമവാസിയാണ്. ഗ്രാമവാസിയായതില്‍ വളരെയധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു .വാര്‍ക്ക കെട്ടിടങ്ങളോട് താല്‍പര്യമില്ലാത്ത ഞാന്‍     അതുകൊണ്ടുതന്നെയാണ്   ഗ്രാമ വാസികള്‍ വാര്‍ക്ക വീടുകള്‍ പണിതുയര്‍ത്താന്‍  അന്യോന്യം മത്സരിക്കുമ്പോഴും  പുരാതനമായ മേല്‍കൂര  ഓടുകളാല്‍ മേഞ്ഞ   തറവാട് പൊളിക്കാതെ ഞാനും കുടുംബവും തറവാട്ടില്‍ തന്നെ വസിക്കുന്നത്. കുടുംബമെന്ന് പറഞ്ഞാല്‍ ഞാനും റിട്ടയര്‍ അദ്ധ്യാപകന്‍ ഗംഗാധരമേനോന്‍ എന്ന എന്‍റെ അച്ഛനും , അച്ഛന്‍റെ മാതാവ് ദാക്ഷായണിയമ്മയും, അനിയന്‍ ഉണ്ണികൃഷ്ണനും, അനിയത്തി കനകാംബികയും, അമ്മ..... അമ്മയെ കുറിച്ചാകും നിങ്ങള്‍ ചിന്തിക്കുന്നത് .കുടുംബാംഗങ്ങളെ പരിചയപെടുത്തുമ്പോള്‍ ആദ്യം പരിചയ പെടുത്തേണ്ടത് പെറ്റമ്മയെ തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം .പക്ഷെ  അമ്മ ഈ ഭൂലോകത്ത് ഇന്ന്  ജീവിച്ചിരിക്കുന്നില്ല  എന്നത്  കൊണ്ട് തന്നെയാണ് അമ്മയെ കുറിച്ച് പറയാതെയിരുന്നത് .

അമ്മയ്ക്ക് എന്ത് അസുഖവും നിസാരമാണ് അങ്ങിനെ അസുഖം നിസാരമാക്കിയത് കൊണ്ടാണ് അമ്മയ്ക്ക് ഇഹലോകവാസം വെടിയേണ്ടിവന്നത്.കനക മോളെ പ്രസവിച്ചു എണ്‍പത്തിനാലാം ദിവസമായിരുന്നു അമ്മയുടെ മരണം .മഞ്ഞപ്പിത്തം പിടിപെട്ടു ദേഹമാസകലം മഞ്ഞനിറമായിട്ടും അമ്മ ആശുപത്രിയിലേക്ക് പോകുവാന്‍ കൂട്ടാക്കിയില്ല .   ആശുപത്രിയിലേക്ക് പോകുവാന്‍ പറയുന്നവരോട് അമ്മ പറയുമായിരുന്നു.

,,   അസുഖം മഞ്ഞപ്പിത്തമാ. ഇതിന് അലോപ്പതി ചികിത്സ ഫലിക്കില്ല. കീഴാര്‍ നെല്ലി അരച്ച് അകത്തേക്ക് സേവിച്ചാല്‍ അസുഖം മാറിക്കിട്ടും .കുഞ്ഞുനാളില്‍ എത്ര തവണ ഈ അസുഖം പിടി പെട്ടിരിക്കുന്നു .അന്നൊക്കെ കീഴാര്‍ നെല്ലി അരച്ച് പശുവിന്‍ പാലില്‍ അങ്ങ് സേവിക്കും. നാലാം ദിവസം ശരീരത്തിലെ മഞ്ഞ നിറം പൂര്‍ണ്ണമായും മാറികിട്ടും .എന്നെകൊണ്ടാവില്ല ആശുപത്രിയില്‍ പോയി കിടക്കാന്‍.,,

വേനല്‍ക്കാലമായത് കൊണ്ട്  വരണ്ടുണങ്ങിയ പാടശേഖരങ്ങളില്‍ നിന്നും കീഴാര്‍ നെല്ലി ചെടികള്‍ ലഭിച്ചില്ല. അമ്മ അസുഖത്തിന് കാര്യമായി മരുന്നുകള്‍ ഒന്നും തന്നെ കഴിച്ചിരുന്നില്ല എന്നതാണ് വാസ്തവം..അബോധാവസ്ഥയില്‍ ആയപ്പോഴാണ് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയത് .അപ്പോഴേക്കും രോഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു .ആശുപത്രിയില്‍ എത്തിയ  രണ്ടാം പക്കം അമ്മ മരണ പെട്ടു.
കൈകുഞ്ഞായ കനകത്തിന്‍റെ കാര്യത്തിലായിരുന്നു എല്ലാവര്‍ക്കും സങ്കടം.അച്ഛന്‍റെ ഒരു അകന്ന ബന്ധുവിന്‍റെ മകള്‍ ആ ഇടയാണ് പ്രസവിച്ചത് .അച്ഛന്‍ തന്‍റെ സങ്കടം ബോധിപ്പിക്കുവാന്‍ ബന്ധുവിന്‍റെ വീട്ടിലേക്ക് യാത്രയായി.പടിപ്പുര കടന്നപ്പോള്‍തന്നെ  ദൂരെ ഉമ്മറത്ത്  നേരിയതെടുത്ത് തറയില്‍ ഇരുന്ന് മുറത്തിലെ ധാന്യത്തിലെ കല്ല്‌ പറക്കുന്ന ബന്ധുവായ മദ്ധ്യവയസ്കയായ  സ്ത്രീയെ അച്ഛന്‍ കണ്ടു . അവരുടെ മകളാണ് പ്രസവിച്ച് കിടക്കുന്നത്. അവരുടെ അരികില്‍ പോയി അച്ഛന്‍ കാര്യം പറഞ്ഞു .

,, എന്‍റെ കുഞ്ഞിന്‍റെ അമ്മ ഈ ഇടെ മരണ പെട്ട വിവരം അറിഞ്ഞിരിക്കുമല്ലോ .എന്‍റെ മോള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കുവാന്‍ ഇവിടെ പ്രസവിച്ചു കിടക്കുന്നയാള്‍ക്ക് കഴിയുമോ എന്നറിയാന്‍ വന്നതാ .,,

,,കഴിയുമോ എന്നോ  എന്താ ഗംഗാധര ഈ പറയുന്നേ ഞങ്ങള്‍ ഈ വിവരം അവിടെ വന്ന് പറയുവാന്‍ ഇരിക്കുകയായിരുന്നു.നിങ്ങളുടെ കുടുംബത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട് ഞങ്ങള്‍ക്ക്.  ഗംഗാധരന്‍റെ അച്ഛന്‍ ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നിട്ടുണ്ട് അതൊന്നും ഈ ജന്മത്തില്‍ ഞങ്ങള്‍ക്ക് മറക്കുവാന്‍ ആവില്ല  ,,

അച്ഛന് സന്തോഷമായി .എന്നും അച്ഛന്‍  വിദ്യാലയത്തിലേക്ക്‌ പോകുമ്പോള്‍  കനകത്തെ അവരുടെ വീട്ടില്‍ ഏല്‍പ്പിക്കും. തിരികെ പോരുമ്പോള്‍ കനകത്തെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയും  ചെയ്യും .രാത്രിയില്‍ കനകം മുലപ്പാലിനായി കരയുമ്പോള്‍ കൊടുക്കുവാന്‍ പിഴിഞ്ഞെടുത്ത മുലപ്പാല്‍ കുപ്പിയിലാക്കി നല്‍കുമായിരുന്നു  .  മൂന്നാമത്തെ കുഞ്ഞിനെയാണ് ചേച്ചി പ്രസവിച്ചു കിടന്നിരുന്നത് ആ ചേച്ചിക്ക് മൂന്നും ആണ്‍ കുഞ്ഞുങ്ങളായിരുന്നു .പെണ്‍കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപെടുന്ന ചേച്ചിക്ക് പെണ്‍ കുഞ്ഞുങ്ങള്‍ പിറക്കാത്തത് കൊണ്ട് കനകത്തെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു .വിദ്യാലയത്തില്‍ നിന്നും വന്നാല്‍ എന്‍റെ പ്രധാന വിനോദം കനകത്തെ കളിപ്പിച്ചിരിക്കലാണ് .

തൊണ്ണൂറാം ദിവസം..... ചേച്ചി ഭര്‍ത്താവിന്‍റെ ഒന്‍പതു കിലോമീറ്ററോളം ദൂരെയുള്ള  വീട്ടിലേക്ക് പോകേണ്ട ദിവസം .കനകത്തെയായി ചെന്ന അച്ഛനോട് ചേച്ചി പറഞ്ഞു .

,, ഇന്ന് ഞാന്‍ മക്കളുടെ അച്ഛന്‍റെ വീട്ടിലേക്ക് പോകുകയാണ് .കനകത്തെ ഞാന്‍ എന്‍റെ കൂടെ കൊണ്ടുപോയ്ക്കോട്ടേ .എന്‍റെ സ്വന്തം കുഞ്ഞിനെപോലെ ഇവളെ ഞാന്‍ വളര്‍ത്തും .,,

മനസ്സില്ലാമനസ്സോടെ അച്ഛന്‍ സമ്മതിച്ചു. വിദ്യാലയത്തില്‍ നിന്നും വന്ന ഞാന്‍ കനകത്തെ കാണാതെ ബഹളം വെച്ചു.ഞാനും  അനിയന്‍ ഉണ്ണിയും കരഞ്ഞ് നിരാഹാരസമരമിരുന്നത് കൊണ്ട് രാത്രീ ഒന്‍പതു മണിക്ക് ശേഷം വാഹനം വരുത്തി ഞങ്ങളെ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോയി .അവിടെയെത്തിയ അച്ഛന്‍റെ പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ കനകത്തെ കാണുവാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു എന്ന് എനിക്ക് തോന്നി.എന്നേയും ഉണ്ണിയേയും എന്നും അച്ഛന്‍ കനകത്തിന്‍റെ അരികിലേക്ക് കൊണ്ട് പോകും  .ചേച്ചിയുടെ ഭര്‍ത്താവ് പട്ടാളക്കാരനായിരുന്നു .ഇടയ്ക്കൊക്കെ അയാള്‍ നാട്ടില്‍ വന്നുപോയി കൊണ്ടിരുന്നു. രണ്ടു വയസ്സ് വരെ കനകത്തിന് മുലപ്പാല്‍ നല്‍കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ ആ ആഗ്രഹം നിറവേറിയില്ല .കനകത്തിന് ഏതാണ്ട് ഒന്നര വയസായപ്പോള്‍  അച്ഛനേയും ചേച്ചിയേയും കുറിച്ച് നാട്ടില്‍ അപവാദങ്ങള്‍ ആരൊക്കയോ ചേര്‍ന്ന് പറഞ്ഞുണ്ടാക്കി .ഈ വിവരം അച്ഛന്‍റെ ചെവിയില്‍ എത്തിയ ഉടനെതന്നെ കനകത്തെ അച്ചന്‍ തിരികെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോന്നു .കനകത്തെ കൊണ്ടുപോരുമ്പോള്‍ ,, എന്‍റെ മോളെ  കൊണ്ട് പോകരുതേ....,, എന്ന് പറഞ്ഞ് ചേച്ചി  നെഞ്ച് പൊട്ടി കരയുന്നുണ്ടായിരുന്നു.

,, ഇല്ലാ കഥകള്‍ നാട്ടിലെങ്ങും പാട്ടാണ് എനിക്ക് എന്‍റെ മോളെ കാണാതെയിരിക്കുവാന്‍ ആവില്ല  .എന്‍റെ മകള്‍ക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിക്കുവാന്‍ ഇട വരരുത് . ഞാന്‍ എന്‍റെ മോളെ കൊണ്ട് പോകുന്നു . ചെയ്തു തന്ന ഉപകാരങ്ങള്‍ മറക്കില്ല ഞാനും എന്‍റെ മക്കളും  ,,

പിന്നെ കനകം  അച്ഛമ്മയുടെ ശിക്ഷണത്തില്‍ വളര്‍ന്നു .ഇപ്പോള്‍ കാലം ഒത്തിരിയൊത്തിരി കഴിഞ്ഞൂട്ടോ .അദ്ധ്യാപകന്‍റെ മകന്‍ അദ്ധ്യാപകന്‍ ആവണം എന്നാണല്ലോ ചൊല്ല് .അച്ചന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനാ,  ഞാനും  ആയി അദ്ധ്യാപകന്‍.  എല്‍ പി സ്കൂളിലെ  അദ്ധ്യാപകന്‍ ആണെന്ന് മാത്രം  . ഉണ്ണി പട്ടണത്തിലെ കലാലയത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്നു . കനകം പത്താം തരം  കഴിഞ്ഞ് പരീക്ഷാഫലം കാത്തിരിക്കുന്നു  .അച്ഛമ്മയ്ക്ക് ഇപ്പോള്‍ തിമിരത്തിന്‍റെ അസ്ഥിരതയുണ്ട് .ക്ഷേത്രത്തില്‍ പോകുമ്പോള്‍ കനകം അച്ഛമ്മയുടെ കൈപിടിച്ചു കൊണ്ട് പോകും .അച്ഛമ്മയെ പരിപാലിക്കലാണ് കനകത്തിന്‍റെ ഇപ്പോഴത്തെ പ്രധാന ജോലി .

 പി എസ് സി എഴുതി ലഭിച്ച  അദ്ധ്യാപക   ജോലി അങ്ങ് ഇടുക്കിയിലെ മലയോര ഗ്രാമത്തിലായി പോയി .തോട്ടം തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന ഒരു എല്‍ പി സ്കൂള്‍.ബസ്സിറങ്ങി മൂന്ന് കിലോമീറ്ററില്‍ കൂടുതല്‍ നടന്നാലെ സ്കൂളില്‍ എത്തിച്ചേരുവാന്‍ കഴിയൂ .വെള്ളിയാഴ്ച അദ്ധ്യാപനം  കഴിഞ്ഞാല്‍ ഞാനിങ്ങു വീട്ടിലേക്ക് പോരും .തിരികെ പോരുന്നത് തിങ്കളാഴ്ച പുലര്‍ച്ചയും .ഓരോ ആഴ്ചയും വീട്ടിലേക്ക് ചെല്ലുമ്പോള്‍ കനകത്തിന് വാങ്ങിക്കേണ്ട സാധനങ്ങളുടെ ലീസ്റ്റ് പോകുമ്പോള്‍ തന്നെ എന്നെ ഏല്‍പ്പിക്കും .കുപ്പിവളകള്‍ കണ്മഷി റിബണ്‍ ചാന്ത് അങ്ങിനെയുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണ് കേട്ടോ .ഞാന്‍ തിടുക്കത്തില്‍ വീട്ടിലേക്ക് പോകുന്നത് കനകത്തെയായി സമയം ചിലവഴിക്കാനാ .വായാടിയാ കനകം ഏത് നേരവും സംസാരിച്ചുകൊണ്ടിരിക്കും.

അച്ഛന്‍റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ശെരിക്കും സങ്കടം തോന്നും .അമ്മയുടെ മരണശേഷം മറ്റൊരു വിവാഹത്തിന് അച്ഛന്‍ മുതിര്‍ന്നില്ല .കുടുംബാംഗങ്ങള്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ അച്ഛന്‍ അവരോട് പറയുമായിരുന്നു  .

,,എന്‍റെ മക്കള്‍ക്ക്‌ അവരുടെ അമ്മയെ പോലെ ഒരു സ്ത്രീയെ നല്‍കുവാന്‍ എന്നെ കൊണ്ട് ആവില്ല .കാരണം അവള്‍ക്ക് പകരംവെക്കാന്‍ ഈ ഭൂലോകത്ത് ആരും തന്നെ ഉണ്ടാവില്ല .,,

അച്ഛനിപ്പോള്‍ റിട്ടയറായി വീട്ടില്‍ തന്നെ ഒതുങ്ങികൂടുന്നു.നേരംപോക്കിനായി  പുരയിടത്തില്‍ കൃഷി തോട്ടം ഒരുക്കി പരിപാലിക്കുന്നു .ഞാന്‍ പഠിപ്പിക്കുന്ന വിദ്യാലയത്തില്‍ എത്തിച്ചേരുവാന്‍ നാല് ബസ്സ് കയറിയിറങ്ങണം .ഒരു കിലോമീറ്ററോളം നടന്നാല്‍ വീടിനടിത്തുള്ള ബസ്സ്റ്റോപ്പില്‍ എത്താം .പുലര്‍ച്ചെ അഞ്ചുമണിക്കുള്ള ബസില്‍ പോയാലെ അദ്ധ്യാപനം തുടങ്ങുന്നതിനു മുന്‍പ് വിദ്യാലയത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ .കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ നിന്നും യാത്രയ്ക്കായി  പുറപ്പെട്ടപ്പോള്‍ അപശകുനം പോലെ ഒരു കറുത്ത പൂച്ച പാതയ്ക്ക് കുറുകെ ഓടി .അപ്പോള്‍ തന്നെ എന്തോ വല്ലായ്ക മനസ്സില്‍ അനുഭവപെട്ടു .രാവിലെ ബസ്റ്റോപ്പില്‍ പതിവായി ചിലര്‍ ഉണ്ടാകും അവരില്‍ ഭൂരിഭാഗം പേരും  ഇരുപത്തഞ്ചു വയസിനു താഴെയുള്ള ചെറുപ്പക്കാരാണ്  . പത്ര എജന്‍സിയുടെ ഉടമ വറീത് മാപ്പിള  പ്രായാധിക്യം വകവെക്കാതെ ഓരോരുത്തര്‍ക്കും വിതരണം ചെയ്യുവാനുള്ള പത്രങ്ങള്‍ വീതിച്ചുനല്‍കും .

ബസ്റ്റൊപ്പിനോട് ചേര്‍ന്ന് നാണു അമ്മാവന്‍റെ ചായപീടികയുണ്ട് .സ്ഥിരമായി നേരം പുലരുന്നതിന് മുന്‍പ്തന്നെ ചായ കുടിക്കുവാന്‍ വരുന്ന അനവധി പേരുണ്ട്.ചായകുടിയും പത്രവായനയുമാണ് അവിടെ പ്രധാനം .വാര്‍ത്തകളെ കുറിച്ച് സമഗ്രമായ ചര്‍ച്ചതന്നെ അവിടെ നടക്കും.  ബസ്‌ കയറുന്നതിന് മുന്‍പ് കടുപ്പത്തിലൊരു ചായ കുടിയും അരമണിക്കൂറില്‍ കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യുന്ന  പതിവ് എനിക്കുണ്ട് .ഞാന്‍ ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബസ്‌റ്റോപ്പില്‍ പതിവായി കാണാത്ത ഒരു സുമുഖനായ ചെറുപ്പക്കാരനെ കണ്ടു .ഷര്‍ട്ട് ഇന്‍ ചെയ്ത് ടൈ കെട്ടിയ അയാളെ കണ്ടപ്പോള്‍ നല്ല ഉദ്യോഗസ്ഥന്‍ ആണെന്ന് തോന്നിപ്പിച്ചു .അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ എവിടെയോ കണ്ടുമറന്ന മുഖം പോലെ തോന്നിപ്പിച്ചു .ഞാന്‍ തിടുക്കത്തില്‍ ചായകുടിച്ച്‌ പതിവായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാതെ ചെറുപ്പക്കാരന്‍റെ അരികിലേക്ക് ചെന്നു .എന്നെ കണ്ടപ്പോള്‍ അയാള്‍ നമസ്കാരം പറഞ്ഞ്  എന്നോട് ചോദിച്ചു ?
,,ഇനി എപ്പോഴാ പട്ടണത്തിലേക്കുള്ള ബസ്‌ ,,
,,ഇരുപത് മിനുട്ട് കഴിഞ്ഞാല്‍ ഇത് വഴി പോകുന്ന ആദ്യത്തെ ബസ്‌ വരും ഞാനും ആ ബസിന് കാത്ത് നില്‍ക്കുകയാണ് .,,
അല്‍പനേരം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി പറഞ്ഞു .
,, ഗംഗാധരമേനോന്‍ മാഷിന്‍റെ മകനല്ലെ  കനകത്തിന്‍റെ വല്ല്യേട്ടന്‍ ,,
,, അതെ നിങ്ങള്‍ക്ക് എന്നെ എങ്ങിനെ അറിയാം ,,
,,   കനകം കുഞ്ഞായിരിക്കുമ്പോള്‍ എന്‍റെ അമ്മയാണ് കനകത്തെ ,,
അയാള്‍ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിനു മുന്‍പ് ഞാന്‍ ഇടയില്‍ കയറി പറഞ്ഞു .
,, ഒത്തിരി നാളായില്ലെ കണ്ടിട്ട് എനിക്ക് പെട്ടന്ന് ആളെ മനസിലായില്ല .എന്താ അമ്മയുടെ വിശേഷങ്ങള്‍ ,,
,, അമ്മ കിടപ്പിലായിട്ട് ഒത്തിരിനാളായി അച്ഛന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിനു ശേഷം  മദ്യപിച്ച് സ്വയ ബോധം  ഇല്ലാതെ  എന്നും   വീട്ടില്‍ വന്ന്   അമ്മയുമായി വഴക്ക് പതിവായിരുന്നു .ഒരു ദിവസം വഴക്കിനിടയില്‍ അച്ഛനില്‍ നിന്നും അമ്മയ്ക്ക് നട്ടെല്ലിന് ഏറ്റ ക്ഷതം അമ്മയെ കിടപ്പിലാക്കി .ആ സംഭവത്തിന് ശേഷം അച്ഛന്‍ മദ്യപാനം ഒഴിവാക്കി അമ്മയെ പരിപാലിക്കുന്നു .ഇപ്പോള്‍ ഞങ്ങള്‍ക്ക് അച്ഛന്‍റെ സ്നേഹം ഞങ്ങള്‍ ആഗ്രഹിച്ചത്‌ പോലെ ലഭിക്കുന്നു പക്ഷെ അമ്മ ...,,
സ്വരം ഇടറിയ  അയാള്‍ക്ക് വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിഞ്ഞില്ല  .കണ്ണുനീര്‍ തുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു .
,, അമ്മാമ കുറച്ചു നാളായി ഞങ്ങളുടെ വീട്ടിലായിരുന്നു .ഇന്നലെ അമ്മാമയെ തിരികെ കൊണ്ടന്നാക്കാന്‍  ഞാന്‍  ഇവിടെ വന്നതാ .ഞാനിപ്പോള്‍ കൊച്ചിയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിനോക്കുന്നു .ഇനി വെള്ളിയാഴ്ചയെ വീട്ടിലേക്ക് മടങ്ങുകയുള്ളൂ .അമ്മയ്ക്ക് കനകത്തെ ഒത്തിരി ഇഷ്ടമായിരുന്നു . എപ്പോഴും കനകത്തെ കുറിച്ച് അമ്മ സംസാരിക്കും .കനകത്തിന് അമ്മയെ ഓര്‍മ്മയുണ്ടോ ആവോ .അമ്മ കിടപ്പിലാകുന്നതിനു മുന്പ് ഇടയ്ക്കൊക്കെ കനകത്തിനെ കാണുവാന്‍ വിദ്യാലയത്തിലേക്ക് അമ്മ വരുമ്പോള്‍ അമ്മയ്ക്ക് കൂട്ടിന് ഞാന്‍ വരാറുണ്ട് .കനകം അറിയാതെ കനകത്തെ ഞങ്ങള്‍ വഴിയരികില്‍ നിന്നു വീക്ഷിക്കുമായിരുന്നു.  ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് വരുവാന്‍ ഇരിക്കുകയായിരുന്നു .കനകത്തെ ഒരു ദിവസം വീട്ടില്‍ക്ക്‌ പറഞ്ഞയക്കുമോ എന്നറിയാന്‍ .,,
,, കനകത്തിന് എല്ലാം അറിയാം അവള്‍ നിങ്ങളുടെ അമ്മയെ കാണുവാന്‍ വാശി പിടിക്കാറുണ്ട് അച്ഛന്‍ സമ്മതിക്കാറില്ല എന്നതാണ് വാസ്തവം.അമ്മയുടെ മുഖം കനകത്തിന് ഓര്‍മയില്ല പക്ഷെ കഥകള്‍ എല്ലാം അവള്‍ക്ക് അറിയാം  .അടുത്തയാഴ്ച ഞാന്‍ വരുമ്പോള്‍ അച്ഛനോട് വിവരങ്ങള്‍ പറഞ്ഞ് അനുവാദം വാങ്ങി കനകവുമായിതീര്‍ച്ചയായും    നിങ്ങളുടെ വീട്ടിലേക്ക്  വരും.,,

അന്ന്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു .മൊബൈല്‍ നമ്പര്‍ പരസ്പരം കൈമാറി .പട്ടണത്തില്‍ എത്തിയപ്പോള്‍ രണ്ടു പേരും രണ്ടു ദിക്കിലേക്കായത് കൊണ്ട് അന്ന് ഞങ്ങള്‍ പിരിഞ്ഞു  .ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ എനിക്ക് പോകുവാനുള്ള ബസ്‌ ബസ്റ്റാണ്ടില്‍ നില്‍പ്പുണ്ടായിരുന്നു .അയാള്‍ എന്നെ കൈവീശി യാത്രയാക്കി .ഞാന്‍ യാത്ര തുടര്‍ന്നു.
ആ അമ്മയുമായി ബന്ധം തുടരാതെയിരുന്നതില്‍ മനസ്സില്‍ കുറ്റബോധം തോന്നി.
ഏതാണ്ട് എട്ടരയോടെ  ബസ്‌ അടുത്ത  സ്റ്റാന്‍ഡില്‍ എത്തി.

 പത്ത്‌ മിനുട്ട് കഴിഞ്ഞപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസില്‍ വീണ്ടും യാത്ര തുടര്‍ന്നു .ഒരു വിധം ബസില്‍ നില്‍ക്കുവാനുള്ള ഇടം ലഭിച്ചു എന്ന് പറയാം അത്രയ്ക്ക് തിരക്കായിരുന്നു ബസില്‍ .വിദ്യാലയത്തിലെ ഒട്ടുമിക്ക അദ്ധ്യാപകരും ഈ ബസിലാണ് വരുന്നത് .സ്ത്രീകളുടെ ഭാഗത്തെക്കായിരുന്നു എന്‍റെ നോട്ടം, അതിനൊരു കാരണവും ഉണ്ട് .ഞാന്‍ വിദ്യാലയത്തില്‍ ജോയിന്‍ ചെയ്ത ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എത്തിയ അദ്ധ്യാപികയോട് ഒരു അടുപ്പം തോന്നിയിരുന്നു . ബസിലെ തിരക്കുമൂലം മുന്‍ഭാഗത്തേക്കുള്ള നോട്ടം എത്തിയില്ല .മലയോര പ്രദേശമായത് കൊണ്ടും ദുര്‍ഘടമായ പാതയായതുകൊണ്ടും വളരെ പതുക്കെയാണ് ബസ്‌ നീങ്ങികൊണ്ടിരുന്നത് .സര്‍ക്കാരിന്‍റെ ഔദാര്യം കൊണ്ട് നയാപൈസ കൊടുക്കാതെ ലഭിച്ച ജോലിയായത് കൊണ്ടും,  ഇതൊക്കെ സഹിക്കാതെ മറ്റു നിര്‍വാഹമില്ല എന്നത് കൊണ്ടും .ബസിനകത്ത് ക്ഷമയോടെ വളരെയധികം പ്രയാസപെട്ടു ഞാന്‍ നിന്നു .

ബസിറങ്ങിയപ്പോള്‍ ഞാന്‍ തേടിയിരുന്ന മുഖം കണ്ടു .അല്‍പം മാറി ഞാന്‍ നിന്നു .അവള്‍ നടക്കുവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവളുടെ പുറകെ നടന്ന് ചോദിച്ചു .
,, എന്താ റ്റീച്ചറെ വീട്ടിലെ വിശേഷങ്ങള്‍ ,,
,, അമ്മയും അനിയത്തിയും തനിച്ചാണ് വീട്ടില്‍ . കഴിഞ്ഞ ആഴ്ച ഞാന്‍ പോന്നതിനു ശേഷം അനിയത്തിയോട് ഒരുത്തന് വല്ലാത്ത പ്രേമം, ശല്ല്യം സഹിക്കാതെയായപ്പോള്‍ അനിയത്തി എന്നോട് വിവരം പറഞ്ഞു .ഞാനും നാട്ടിലെ ചിലരും ചേര്‍ന്ന്‍ അവന്‍റെ വീട്ടിലേക്ക് അങ്ങ് ചെന്നു .ഞങ്ങളെ കണ്ടതും പയ്യന്‍ ശെരിക്കും പേടിച്ചുപോയി .പ്രേമം എന്ന് പറഞ്ഞ് അനിയത്തിയുടെ പുറകെയെങ്ങാനും ഇനി നടന്നാല്‍  ശെരിയ്ക്കും വിവരമറിയും എന്ന് ഞങ്ങള്‍ പറഞ്ഞു .പക്ഷെ പയ്യന്‍ നല്ല ഒന്നാംതരം തറവാട്ടില്‍ പിറന്നവനാ .തിരികെ പോരുവാന്‍ നേരം ഞാന്‍ അവനോടു പറഞ്ഞു .പഠിച്ച് നല്ല ഉദ്ധ്യോഗസ്ഥനായിട്ടു വീട്ടില്‍ വന്ന് പെണ്ണ് ചോദിക്കുവാന്‍ .,,

എനിക്ക് റ്റീച്ചറുടെ സംസാരം കേട്ടപ്പോള്‍ ചിരിക്കാതെയിരിക്കുവാന്‍ കഴിഞ്ഞില്ല .
,, നല്ല കഥയായി പോയി അനിയത്തിയെ ശല്ല്യം ചെയ്തവനെ ഭീഷണി പെടുത്തുവാന്‍ പോയവര്‍ അനിയത്തിക്ക്  കല്ല്യാണം ആലോചിച്ചു തിരികെ പോന്നോ ,,
,, എനിയ്ക്ക് അവനെ നേരില്‍  കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി മാഷെ..... . അവന് അനിയത്തിയോടുള്ള സ്നേഹം ആത്മാര്‍ത്ഥമാണെന്ന് . മാഷിന്‍റെ വീട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്. കനകത്തിന് സുഖം തന്നെയല്ലെ ,,
,,എല്ലാവരും സുഖമായിരിക്കുന്നു .,,
ഞങ്ങള്‍ വിദ്യാലയത്തില്‍ എത്തുന്നത് വരെ സംസാരം തുടര്‍ന്നു .മനസ്സില്‍ വല്ലാത്തൊരു അസ്വസ്ഥത അനുഭവപെട്ടു .ആ അമ്മയുടെ മുഖമായിരുന്നു .മനസ്സ് നിറയെ അവര്‍ കനകത്തിനെ കാണുവാന്‍,  കനകം അറിയാതെ വരാറുണ്ടെന്ന വിവരം അറിഞ്ഞതില്‍ പിന്നെ തുടങ്ങിയ അസ്വസ്ഥത അതെപടി മനസ്സില്‍ നിലകൊണ്ടു .കനകത്തിനെ വിളിച്ചു കാര്യം പറഞ്ഞാല്‍  ഒരു പക്ഷെ അവരുടെ അരികില്‍ ഇന്ന് തന്നെ പോകണം എന്ന് കനകം വാശി  പിടിക്കും എന്ന ഭയം മൂലം കനകത്തിനെ വിളിച്ചില്ല .പകരം അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു .അല്‍പം നേരം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എനിയ്ക്ക് തിരികെ വിളിച്ചു പറഞ്ഞു .
,, ഞങ്ങള്‍ അവിടെ  നാളെ പോകുവാന്‍ തീരുമാനിച്ചിട്ടുണ്ട് .മക്കളെ ഞാന്‍ അവരുടെ അരികില്‍ പോകുന്നത് വിലക്കിയത് അവര്‍ക്ക് വേണ്ടിയാ ....അവരുടെ നല്ല ഭാവിക്ക് വേണ്ടിയാ .പക്ഷെ ഇപ്പോള്‍ അതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു .,,
അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  എന്‍റെ കണ്ണുകള്‍ നിറഞ്ഞു .അച്ഛന്‍ തന്നെ കനകത്തെ അവരുടെ അരികിലേക്ക് കൊണ്ട് പോകും എന്ന് ഞാന്‍ ഒട്ടും നിനച്ചിരുന്നില്ല .

അദ്ധ്യാപനം കഴിഞ്ഞ് വിദ്യാലയത്തില്‍ നിന്നും അല്‍പമകലെയുള്ള വാടക വീട്ടില്‍ എത്തി കുളികഴിഞ്ഞ് ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കിടപ്പ് മുറിയില്‍ വെച്ചിരുന്ന  മൊബൈല്‍ഫോണ്‍   റിങ്ങ് ചെയ്യുന്നത് കേട്ടു .ഞാന്‍ കിടപ്പ് മുറിയിലേക്ക് എത്തുമ്പോഴേക്കും റിങ്ങ് ചെയ്യുന്നത് നിലച്ചിരുന്നു . മൊബൈല്‍ഫോണ്‍ എടുത്ത് നമ്പര്‍ നോക്കിയപ്പോള്‍ രാവിലെ പരിചയ പെട്ട ആ അമ്മയുടെ മകന്‍റെ നമ്പര്‍ .തിരികെ അയാള്‍ക്ക്‌ വിളിക്കുവാന്‍ നോക്കിയപ്പോള്‍ കാള്‍ പോകുന്നുണ്ടായിരുന്നില്ല .തിടുക്കത്തില്‍ പാചകം ചെയ്തിരുന്നത് തീര്‍ത്ത്‌ മൊബൈല്‍ഫോണ്‍ എടുത്ത് പുറത്തേക്ക് ഇറങ്ങി കാള്‍ ചെയ്തപ്പോള്‍ കിട്ടി .അങ്ങേ തലയില്‍ നിന്നും ശബ്ദം
  ,, ഹലോ ഞാന്‍ രാവിലെ പരിചയ പെട്ടില്ലെ ,,
,,   മനസ്സിലായി യാത്ര സുഖമായിരുന്നില്ലെ ഞാന്‍ വിളിക്കണം എന്ന് കരുതിയതാ ,,
,,സുഖമായിരുന്നു .ഞാന്‍ ഇന്നു തന്നെ വീട്ടിലേക്ക് തിരികെ പോകുന്നു . യാത്രയിലാണ് ഇപ്പോള്‍ .അമ്മയ്ക്ക് ദീനം അല്‍പം കൂടുതലാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിരുന്നു .,,
,, പോയി വരൂ അമ്മയോട് എന്‍റെ അന്വേഷണം പറയണം പിന്നെ നാളെ കനകവും അച്ഛനും നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട് .,,
,,  ഉവ്വോ അച്ഛനും കൂടി വരുന്നുണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം  സന്തോഷം ,,

   അയാളുമായി സംസാരിച്ചതിന് ശേഷം ഞാന്‍ കനകത്തിന് വിളിച്ചു .ആ അമ്മയ്ക്ക് ദീനം കൂടുതലാണ് എന്ന വിവരം കനകത്തിനോട് പറഞ്ഞില്ല .കാരണം കനകത്തിന് അവരുടെ അരികിലേക്ക്‌ എത്തുവാന്‍ അത്രയ്ക്ക് തിടുക്കമുണ്ടായിരുന്നു .
,, ഏട്ടാ ഞാന്‍ ഇന്ന് തന്നെ അമ്മയുടെ അരികിലേക്ക് പോകണം എന്ന് അച്ഛനോട് പറഞ്ഞതാ അച്ഛന്‍ സമ്മതിച്ചില്ല, ഞാന്‍ നാളെ അവിടെ എത്തിയാല്‍ ഒരാഴ്ച കഴിഞ്ഞേ തിരികെ പോരുകയുള്ളൂ .മുത്തശ്ശിയെ ഒരാഴ്ച അച്ഛന്‍ നോക്കിക്കോളും .,,
,, ഞാന്‍ അത് പറയുവാനിരിക്കുകയായിരുന്നു.അവര്‍ കിടപ്പിലല്ലേ സ്വന്തമായി അവര്‍ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതല്ലെ.ഏട്ടന്‍ അടുത്തയാഴ്ച  വരുമ്പോള്‍ അവിടെ വരാം .,,

കനകത്തിനെയായി സംസാരിച്ചതിന് ശേഷം വേഷം മാറി വീട് പൂട്ടി പ്രധാന അദ്ധ്യാപകന്‍റെ വീട്ടിലേക്ക് പോയി അവിടെ അല്‍പനേരം സംസാരിച്ചിരുന്നു .അവിടെ ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ അധികവും കഥകളും നോവലുകളുമാണ്. പതിവായി പുസ്തകങ്ങള്‍ അവിടെ നിന്ന് എടുക്കുകയും വായന കഴിഞ്ഞാല്‍ അവ തിരികെ കൊടുക്കയും ചെയ്യുന്നത് കൊണ്ട് മാഷ്‌ എനിക്ക്  പുസ്തകങ്ങള്‍ നല്‍കാറുണ്ട് .പദ്മശ്രീ വൈക്കം മുഹമ്മത് ബഷീറിന്‍റെ ലഭ്യമാകുന്ന എല്ലാ കൃതികളും ഞാന്‍ വായിച്ചിട്ടുണ്ട് .ഇന്ന് ഞാന്‍ .....വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച  സ്ഥലത്തെ പ്രധാന ദിവ്യന്‍ ,മരണത്തിന്‍റെ നിഴലില്‍ ,എന്ന രണ്ടു പുസ്തകങ്ങള്‍ വീണ്ടും വായിക്കുവാനായി  എടുത്തുകൊണ്ടുവരികയും, എട്ടുമണി യോട് കൂടി ഭക്ഷണം കഴിച്ച് മരണത്തിന്‍റെ നിഴലില്‍ എന്ന പുസ്തകം വായിക്കുവാന്‍ തുടങ്ങി  അല്‍പം കഴിഞ്ഞപ്പോള്‍ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു.മെത്തയില്‍ നിന്നും എഴുന്നേറ്റ്  കാള്‍ എടുത്തപ്പോള്‍ ആ അമ്മയുടെ മകന്‍റെ ശബ്ദം, അയാള്‍ കരയുന്നത് പോലെ എനിക്ക് തോന്നി. ഒപ്പം ആരൊക്കയോ കരയുന്നത് പോലെ... ഇത് വരെ ഫോണിലൂടെ കേള്‍ക്കാത്ത ശബ്ദങ്ങള്‍. അല്ലെങ്കില്‍ നാം ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്ത രോദനങ്ങള്‍ ആണെന്ന് പറയുന്നതാവും ശെരി. അല്‍പസമയം കഴിഞ്ഞപ്പോള്‍ അയാളുടെ ശബ്ദം
,, അമ്മ അമ്മ പോയി മാഷെ ഞാന്‍ ഇവിടെ എത്തുന്നതിനു മുന്പ് തന്നെ അമ്മ പോയി ,,
അയാളുടെ വാക്കുകള്‍  കേട്ടപ്പോള്‍  എന്‍റെ കാല്‍ പാദങ്ങളില്‍ നിന്നും ശിരസിലേക്ക് എന്തോ ഒരു പ്രഹരം ഏറ്റത് പോലെ അനുഭവപെട്ടു . കൈകാലുകള്‍ മരവിച്ചത്‌ പോലെ മൊബൈല്‍ഫോണ്‍ കയ്യില്‍നിന്നും നിന്നും ഊര്‍ന്നുവീണു .മെത്തയിലേക്ക് കിടക്കുവാനോ മെത്തയില്‍ നിന്നും എഴുന്നേല്‍ക്കുവാനോ  കഴിയാതെ ഞാന്‍ ആ ഇരുപ്പ് ഒരു പാട് നേരം ഇരുന്നു . ഞാന്‍ ഓര്‍ക്കുകയായിരുന്നു എന്തിനാണ് ആ അമ്മയുടെ മകനെ ഇന്ന് കാണുവാന്‍ ഇടയായത് അനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ആ അമ്മയെ ഓര്‍ക്കുവാന്‍ അവസരം ഉണ്ടാകുകയും, എത്രയും പെട്ടന്നുതന്നെ ആ അമ്മയെ നേരില്‍ കാണുവാന്‍ മോഹമുദിക്കുകയും, അവരുമായുള്ള  ബന്ധം ഉപേക്ഷിച്ചതില്‍ ദുഖിക്കുകയും ചെയ്തത് .കനകത്തിനെ മുലയൂട്ടാന്‍ അവരുടെ അരികില്‍ പോയിരുന്ന കാലത്ത് ഞാനും ആ സ്ത്രീയെ അമ്മയുടെ സ്ഥാനത്തല്ലെ കണ്ടിരുന്നത് .അമ്മയെ എന്നെന്നേക്കുമായി നഷ്ട്ടപെട്ട ഞാന്‍  മോനേ എന്ന  വിളിയോടെ  അവരുടെ തലോടല്‍  ഒരുപാട് ആഗ്രഹിച്ചിരുന്നില്ലേ.ആ കാലത്ത്  ഒരു പാട് സ്നേഹം നല്‍കിയ അവരെ ഓര്‍ക്കുക പോലും ചെയ്യാതെയിരുന്നത് വലിയ തെറ്റായിപ്പോയി  എന്നുള്ള കുറ്റബോധം എന്നെ വല്ലാതെ ദുഖിതനാക്കി .

സ്തംഭനാവസ്ഥയില്‍ നിന്നും മുക്തനായപ്പോള്‍ കട്ടിലിനടുത്ത് സ്റ്റൂളില്‍ വെച്ചിരുന്ന കൂജയിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു .എന്നിട്ടും ദാഹം തീരാത്തത് പോലെ തൊണ്ട വരണ്ടുണങ്ങിയ പ്രതീതി വീണ്ടും ഉളവാക്കി.ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കാത്ത മാനസീക  അവസ്ഥ .എല്ലാം ഒരു  സ്വപ്നമാണോ ......അല്ലെങ്കില്‍ത്തന്നെ ഇങ്ങനെയൊരു അനുഭവം വളരെ വിരളമല്ലേ ഉണ്ടാവുകയുള്ളൂ .രാവിലെ തന്നെ ആ അമ്മയുടെ ഭൌതികശരീരത്തിനരികില്‍ എത്തണം. ആ ചിന്തയില്‍  വിഷമ വൃത്തത്തിലായ മനസ്സുമായി ഞാന്‍ വീണ്ടും   ഉറങ്ങുവാനായി തുനിഞ്ഞപ്പോള്‍ , രാവിലെ വീട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ വഴിയില്‍ കണ്ടതുപോലെയുള്ള  കറുത്ത പൂച്ച കരഞ്ഞുകൊണ്ട്കിടപ്പുമുറിയിലെ   തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക്‌ ചാടിപ്പോയി .ആത്മാക്കള്‍ ഇഷ്ടമുള്ളവരുടെ കൂടെ പല രൂപത്തില്‍ എപ്പോഴും കൂടെയുണ്ടാകും എന്ന ആരോ ഓതിതന്ന വാക്കുകള്‍ അപ്പോള്‍ മനസ്സില്‍ മിന്നിമറഞ്ഞു .ഞാന്‍ തിടുക്കത്തില്‍ ജാലകവാതിലുകള്‍ കൊട്ടിയടച്ച് മെത്തയിലേക്ക് ചാഞ്ഞ്‌ ഇമകള്‍ ഇറുക്കിയടച്ചു .  
                                                             
                                                                             ശുഭം
rasheedthozhiyoor@gmail.com
















  

20 September 2013

ചെറുകഥ . പ്രതിബന്ധം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
 
                     അദൃശ്യ  ശക്തിഎഴുതി തയ്യാറാക്കിയ, തിരുത്തുവാന്‍ കഴിയാത്ത  തിരകഥയില്‍ നടനമാടുന്ന അനേകായിരം പേരില്‍ താനും നടനമാടുന്നു . അതായിരുന്നു  സൂസന്‍റെ വിശ്യാസം. സൂസന് കുഞ്ഞുനാള്‍ മുതല്‍ക്കേ  ആഗ്രഹങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്നു .ആഗ്രഹിക്കുന്നത്   ഒന്നും തന്നെ   നിറവേറാതെയായപ്പോള്‍ സൂസന്‍റെ ആഗ്രഹങ്ങള്‍ക്ക് അവള്‍   പ്രാധാന്യം നല്‍കാതെയായി.പ്രാരാപ്തങ്ങളുടെ കയത്തില്‍ മുങ്ങികൊണ്ടിരിക്കുന്ന കുടുംബത്തിലെ   ആറുമക്കളില്‍ മൂത്തവളായി ജനിച്ചത്‌ തന്നെയാണ് അതിനുള്ള പ്രധാനകാരണം.സഹോദരങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് മാത്രമേ സൂസന്‍ പ്രാധാന്യം നല്‍കിയിരുന്നുള്ളൂ.  ഇടവകയിലെ പള്ളിയില്‍  കപ്പ്യാര് ജോലി നോക്കുന്ന  സൂസന്‍റെ അപ്പന്   ആണ്‍ മക്കളോടായിരുന്നു കൂടുതല്‍ ഇഷ്ടം. പക്ഷെ  ഉടയ തമ്പുരാന്‍ അഞ്ചു   പെണ്‍  മക്കളെ  നേരില്‍ കാണുവാനുള്ള ഭാഗ്യമേ അദ്ദേഹത്തിനു  നല്‍കിയുള്ളൂ  .ആറാമത് ജനിച്ച  കുഞ്ഞിനെ കാണുവാനുള്ള ഭാഗ്യം സൂസന്‍റെ അപ്പന് ഉണ്ടായില്ല .

     ഒരു പള്ളിപെരുന്നാള്‍ ദിനം . ഗ്രാമവാസികള്‍ ഒന്നടങ്കം  പള്ളി പെരുന്നാന്‍റെ ആഘോഷതിമര്‍പ്പിലായിരുന്നു. സൂസന്‍റെ അപ്പന് അന്ന്  അരമനയില്‍  പതിവില്‍ കൂടുതല്‍ ജോലികള്‍ ഉണ്ടായിരുന്നു.    ദാഹം തോന്നിയപ്പോള്‍  സൂസന്‍റെ  അപ്പന്‍ അല്‍പം വെള്ളം കുടിക്കുവാനായി  അരമനയിലെ കുശിനിയിലേക്ക് പോയതായിരുന്നു.ഒരു കവിള്‍ വെള്ളം ഇറക്കുമ്പോഴേക്കും അദ്ദേഹം കുശിനിയില്‍  കുഴഞ്ഞു വീണു.കുശിനിക്കാരന്‍ വറീത് മാപ്പിള ഒച്ചവെച്ച് ആളെകൂട്ടി .ഓടി കൂടിയവര്‍ സൂസന്‍റെ അപ്പനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ വെച്ചുതന്നെ അദ്ദേഹം   ഇഹലോകവാസം വെടിഞ്ഞു.
 . സൂസന്‍റെ   അമ്മച്ചിയുടെ ഉദരത്തില്‍ അപ്പോള്‍  ഒരു കുഞ്ഞ് പിറവിയെടുത്തിരുന്നു  .  സൂസന്‍    ബി എസ് സി നഴ്സിങ്ങിനു  പഠിക്കുന്ന കാലം  . അദ്ദേഹത്തിന്‍റെ മരണ ശേഷം  സൂസന്‍റെയും കുടുംബത്തിന്‍റെയും ജീവിതം ദുരിതപൂര്‍ണ്ണമായി.അമ്മച്ചിയുടെ ആറാമത്തെ പ്രസവത്തിലെ കുഞ്ഞും പെണ്‍കുഞ്ഞാവും  എന്ന് സമൂഹം മുന്‍വിധി എഴുതിയെങ്കിലും  സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട്‌ അമ്മച്ചി  ആറാം കാലം  ഒരു  ആണ്‍ കുഞ്ഞിനു ജന്മംനല്‍കി. 

കുടുംബത്തിന്‍റെ  ഉപജീവനമാര്‍ഗ്ഗം ഇടവകയിലെ സുമനസ്സുകളുടെ  സഹായം ഒന്നു  മാത്രമായിരുന്നു .മെത്രാനച്ചന്‍ അപ്പന്‍ ജീവിച്ചിരിക്കുന്ന കാലത്ത്  അപ്പനോട് പറയുമായിരുന്നു .

,, പെണ്‍കുഞ്ഞുങ്ങളെ മക്കളായി ലഭിക്കുന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണ് വര്‍ഗീസ്‌ മാപ്പിള എന്തിനാ ഇങ്ങിനെ വിഷമിക്കുന്നത് .മക്കള്‍ക്ക്‌ വിദ്യാഭ്യാസം വേണ്ടുവോളം നല്‍കുക ദൈവാനുഗ്രഹം നിങ്ങളില്‍ എപ്പോഴും ഉണ്ടാകും .,,

,,എന്നാലും തിരുമേനി അഞ്ചു  പെണ്‍മക്കളെ  മാത്രമല്ലേ ഉടയതമ്പുരാന്‍ ഈയുള്ളവനു നല്‍കിയുള്ളൂ ഒരു ആണ്‍ കുഞ്ഞിനു വേണ്ടിയുള്ള എന്‍റെ പ്രാര്‍ത്ഥന വെറുതെയായില്ലേ ,,

 വര്‍ഷങ്ങള്‍ ഏതാനും കഴിഞ്ഞു  സൂസന്‍ നഴ്സിംഗ് പൂര്‍ത്തിയാക്കി  ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു . തുടക്കക്കാരിയായതുകൊണ്ട് കുറഞ്ഞ വേതനമേ സൂസന് ലഭിച്ചിരുന്നുള്ളൂ. കിട്ടുന്ന വേതനം അതേപടി സൂസന്‍ അമ്മച്ചിക്ക് അയച്ചു കൊടുക്കും. സമൂഹത്തിനു  മുന്‍പില്‍ കൈനീട്ടാതെ സഹോദരങ്ങളെ പഠിപ്പിക്കേണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ലഭിച്ചു കൊണ്ടിരിക്കുന്ന വേതനംകൊണ്ട് അനിയത്തിമാരുടെ വിവാഹം നടത്തുവാന്‍ കഴിയില്ലാ എന്നത് കൊണ്ട് സൂസന്‍ വിദേശത്ത്‌ ജോലി അന്യേഷിക്കുവാന്‍ തുടങ്ങി.  നഴ്സിങ്ങിന് കൂടെ പഠിച്ചിരുന്ന സഹപാഠികളില്‍ ചിലര്‍ക്ക് അമേരിക്കയില്‍  ജോലി ലഭിച്ചിരുന്നു .അവരുടെ സഹായത്താല്‍ ഡല്‍ഹിയില്‍ നിന്നും സൂസന്‍ അമേരിക്കയിലേക്ക് യാത്രയായി .മൂന്നര വര്‍ഷത്തെ ഡല്‍ഹിയിലെ ജോലിയില്‍ നിന്നും കാര്യമായി ഒന്നും  സമ്പാദിക്കുവാന്‍ സൂസന് കഴിഞ്ഞിരുന്നില്ല .പക്ഷെ അമേരിക്കയില്‍ എത്തിയപ്പോള്‍ സൂസന്‍റെ കുടുംബത്തിന്‍റെ ജീവിത നിലവാരം തന്നെ മാറിമറിഞ്ഞു .ആശുപത്രിയില്‍ എട്ടുമണിക്കൂറെ സൂസന് ജോലി നോക്കേണ്ടതുള്ളു പക്ഷെ സൂസന്‍  രണ്ടു ഷിഫ്റ്റിലായി പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തു പണം സമ്പാദിക്കുവാന്‍ തുടങ്ങി .

ഏതാനും വര്‍ഷങ്ങള്‍ക്കകം വീട്ടില്‍ നിന്നും അല്‍പമകലെ ഗതാഗത സൗകര്യമുള്ള മുപ്പതു സെന്‍റെ വസ്തു അമ്മച്ചിയുടെ പേരില്‍  വാങ്ങി ഇരുനില വാര്‍ക്ക വീട് പണിതു . വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും   സൂസന്‍   നാട്ടില്‍ പോകാതെ തന്‍റെ കുടുംബത്തിനു വേണ്ടി  ജോലി ചെയ്തു. ഈ കാലയളവില്‍ നാലു സഹോദരിമാരെ വിവാഹംകഴിപ്പിച്ചയച്ചു .അമ്മച്ചിയും സഹോദരനും വീട്ടില്‍ തനിച്ചായപ്പോള്‍ ഒരു ദിവസ്സം വീട്ടിലേക്ക് വിളിച്ചപ്പോള്‍  അമ്മച്ചി  സൂസനോട് ചോദിച്ചു ?

,, എന്‍റെ മോള്‍ക്ക്‌ ഇനി നാട്ടിലേക്ക് പോന്നൂടെ .മോള്‍ക്ക് ഇപ്പോള്‍ വയസ്സ് മുപ്പത്തോന്പത് കഴിഞ്ഞു. കണ്ണടയുന്നതിനു മുന്‍പ് നിന്‍റെ വിവാഹം കൂടി കഴിഞ്ഞു കാണണം അമ്മച്ചിക്ക് ,,

അമ്മച്ചിയുടെ സംസാരം കേട്ടപ്പോള്‍ സൂസന്‍ പൊട്ടിച്ചിരിച്ചു .ചിരിക്കുമ്പോള്‍ അവളുടെ മനസ്സ് നഷ്ടമായ വിവാഹ ജീവിതത്തെ ഓര്‍ത്ത്‌ ‍  തേങ്ങി യത് അവള്‍ അറിഞ്ഞു.പെടുന്നനെ ചിരി അവളില്‍ നിന്നും അപ്രത്യക്ഷമായി. മിഴികളില്‍ കണ്ണുനീര്‍   പൊഴിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ തുടച്ച് സൂസന്‍ തുടര്‍ന്നു.

,,  ഞാന്‍ വരാം അമ്മച്ചി .ഒരു രണ്ടു വര്‍ഷം കൂടിയങ്ങ്  കഴിയട്ടെ .ഇവിടെ ബാങ്കില്‍ നിന്നും  ലോണ്‍ എടുത്തിട്ടുണ്ട്.കുടിശിക   കഴിയാന്‍ ഇനിയും രണ്ടു വര്‍ഷം കൂടി  കഴിയണം. ഇനിയും ചിലവുകള്‍ വരികയല്ലേ. എബി മോന്‍ നന്നായി പഠിക്കുന്നുണ്ടല്ലോ .എബി  അടുത്തവര്‍ഷം മുതല്‍ എം ബി ബി എസ് നു പഠിക്കുവാന്‍ പോകുകയല്ലേ  ,,

പതിവ് പോലെ അന്നും അവര്‍ ഒരുപാട് നേരം സംസാരിച്ചു  അമ്മച്ചിയുമായുള്ള സംസാരം കഴിഞ്ഞപ്പോള്‍  സൂസന്‍  മേശയില്‍ തല ചായ്ച്ചിരുന്നു.മനസ്സില്‍ നഷ്ടബോധം അലയടിച്ചുയരുന്ന കടല്‍ തിരമാലകളെ പോലെ ഇളകിമറിഞ്ഞു.വിവാഹം, ഭര്‍ത്താവ്‌, മക്കള്‍, എല്ലാം തന്നില്‍ നിന്നും അന്യമായി എന്ന സത്യം സൂസനെ വല്ലാതെ  നൊമ്പരപ്പെടുത്തി .  സൂസന്‍റെ  മനസ്സ്  പതിയെ  നഴ്സിങ്ങിനു പഠിക്കുവാന്‍ പോകുന്ന കാലത്തെ ഓര്‍മ്മകളിലേക്ക്  കൂട്ടിക്കൊണ്ടുപോയി  .ഈ കാലം വരെ ഒരാളോട് മാത്രമേ സൂസന് പ്രണയം തോന്നിയിട്ടുള്ളൂ . പഠിക്കുവാന്‍ പോകുമ്പോള്‍ ബസ്സില്‍  ഇടയ്ക്കു നിന്നും കയറുന്ന സുമുഖനായ യുവാവിനെ അയാള്‍ അറിയാതെസൂസന്‍  പതിവായി  വീക്ഷിക്കുമായിരുന്നു. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ തന്നെയാണ് അയാളും സ്ഥിരമായി ഇറങ്ങിയിരുന്നത്  .ഒരിക്കല്‍ ബസ്സില്‍ നിന്നും ആദ്യം ഇറങ്ങിയത്‌  സൂസനായിരുന്നു. പുറകില്‍ യുവാവും  . പുറകില്‍ നിന്നും യുവാവിന്‍റെ  കുട്ടീ...... എന്ന നീട്ടിയുള്ള  വിളി കേട്ടപ്പോള്‍ സൂസന്‍  തിരിഞ്ഞു നോക്കി. പുസ്തകത്തിനുള്ളില്‍ വെച്ചിരുന്ന    പേന നിലത്തു വീണത്‌ സൂസന്‍ അറിഞ്ഞിരുന്നില്ല . അയാള്‍ നിലത്തു നിന്നും  പേന  എടുത്ത് സൂസന്‍റെ  നേര്‍ക്ക്‌ നീട്ടി പറഞ്ഞു .

,, ഇത് ഇയാളുടെയല്ലേ ,,

ഊം ...എന്ന്  മൂളി പേന  യുവാവില്‍ നിന്നും  വാങ്ങിച്ച് മുന്‍പോട്ടു നടക്കുവാന്‍ തുടങ്ങിയപ്പോള്‍  .യുവാവ്  അവളുടെ ഒപ്പം ചേര്‍ന്നുനടന്നു . യുവാവ്   അയാളെ  സൂസന് പരിചയപെടുത്തി.

 ,, ഞാന്‍ ബിനോയ്‌ കുറേ നാളായി ഇയാളെ ഒന്ന് പരിചയപെടണം എന്ന് കരുതുന്നു വിരോധമില്ലെങ്കില്‍ പേര് പറയാമോ  ,,

അത് ഒരു സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു .പതിവായികാണുന്ന അവര്‍  ദുഃഖങ്ങളും സന്തോഷങ്ങളും  പരസ്പരം കൈമാറി.  ബിനോയിയുടെ സാനിധ്യം സൂസന് ആശ്വാസമായി  .ലളിതമായ ജീവിതം ഇഷ്ടപെടുന്ന സല്‍സ്വഭാവത്തിന്നുടമയായ,  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബിനോയിയില്‍   ഒരു കുറവും സൂസന്‍ കണ്ടിരുന്നില്ല  .ഒരു അവധി ദിവസ്സം ബിനോയിയും  വേറെ രണ്ടു മധ്യവയസ്കരും  കൂടി സൂസന്‍റെ   വീട്ടിലേക്ക് വിവാഹാലോചനയുമായി വന്നു .പ്രതീക്ഷിക്കാതെയുള്ള  ബിനോയിയുടെ വീട്ടിലേക്കുള്ള വരവ് സൂസനെ അമ്പരപ്പിച്ചു .അമ്മച്ചി തറയില്‍ പായവിരിച്ച്  എല്ലാവരോടും ഇരിക്കുവാന്‍ പറഞ്ഞു .കൂട്ടത്തില്‍ പ്രായം കൂടിയ ആളാണ് സംസാരത്തിന് തുടക്കമിട്ടത് .

,, ഞങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ളവരാ,,  .....ബിനോയിയെ ചൂണ്ടിക്കാട്ടി അയാള്‍ തുടര്‍ന്നു , ഇത് ബിനോയ്‌ എന്‍റെ ഇളയ സഹോദരന്‍റെ മകന്‍, ട്രഷറിയില്‍ കാഷ്യര്‍ ആയി ജോലി നോക്കുന്നു .ഇവന്‍റെ  അപ്പന്‍ ഇവന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരണപെട്ടു .ഇവനും ഇവന്‍റെ അമ്മച്ചിയും മാത്രമേയുള്ളൂ ഇവരുടെ വീട്ടില്‍ . ഇവടത്തെ മൂത്തകുട്ടിയെ ഇവന് വേണ്ടി  പെണ്ണ് ചോദിക്കുവാന്‍ വന്നതാ ഞങ്ങള്‍ .,,

 സൂസന്‍റെ അമ്മച്ചി  എന്ത് മറുപടി പറയണം എന്നറിയാതെ  അല്‍പനേരം പരിഭ്രമിച്ചുനിന്നു ..

,, ഇപ്പോള്‍ തല്‍ക്കാലം വിവാഹത്തെ കുറിച്ച് ചിന്തിക്കുവാനാവില്ല. എന്‍റെ മോളാണ് ഈ വീടിന്‍റെ ഏക ആശ്രയം.ഇവളുടെ  പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പോയിട്ട് വേണം  ഇവളുടെ താഴെയുള്ളവരെ നല്ല നിലയില്‍ വളര്‍ത്താന്‍. ,,
അമ്മച്ചിയുടെ വാക്കുകള്‍ക്ക് ബിനോയിയാണ് മറുപടി നല്‍കിയത്
,
, പൊന്നും പണവും ഒന്നും എനിക്ക് ആവശ്യമില്ല, സൂസനെ എനിക്ക് വിവാഹംകഴിച്ചു തന്നാല്‍ മാത്രം മതി ,,
,, എന്തുതന്നെയായാലും ഇപ്പോള്‍ വിവാഹത്തിന് ഞങ്ങള്‍ തയ്യാറല്ല,,
സൂസന്‍റെ അമ്മച്ചി നീരസത്തോടെ വീണ്ടും പറഞ്ഞപ്പോള്‍
 ബിനോയിയും  കൂടെ വന്നവരും തിരികെ പോയി.
 അടുത്ത ദിവസ്സം ബിനോയിയും സൂസനും നേരില്‍ക്കണ്ട് പിരിയാന്‍ നേരം ബിനോയ്‌ ‌  സൂസനോട് ‌ പറഞ്ഞു .

,, സൂസന്‍  എന്‍റെ കൂടെ പോരുന്നോ എന്‍റെ കണ്ണിന്‍റെ കൃഷ്ണമണി പോലെ ഇയാളെ ഞാന്‍ നോക്കിക്കോളാം സൂസന്‍റെ  അമ്മച്ചിയുടെ സമ്മതത്തോടെ ഈ അടുത്ത കാലത്തൊന്നും നമുക്ക് വിവാഹിതരാകാന്‍ കഴിയില്ല  ,,

   അവള്‍ക്ക്  മറുപടി പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു .സഹോദരങ്ങളുടെ മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു . മിഴികളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ ‍  തൂവാല കൊണ്ട് സൂസന്‍  ‍തുടച്ചുകൊണ്ടിരുന്നു.
ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം ബിനോയ്‌  സൂസനോട് ‌ പറഞ്ഞു .

,,എനിക്ക് സ്ഥലമാറ്റം ലഭിച്ചു. ഞാന്‍ അടുത്ത ദിവസ്സം തന്നെ  ഇവിടം വിട്ടു പോകും വിധിയുണ്ടെങ്കില്‍ നമുക്ക് എവിടെയെങ്കിലും വെച്ച് കാണാം ,,

   ബിനോയ്‌ യാത്രപറഞ്ഞു നടന്നു .  കണ്ണില്‍ നിന്നും മറയുന്നത് വരെ സൂസന്‍ ബിനോയിയെ തന്നെ നോക്കി നിന്നു .അയാളൊന്ന് തിരിഞ്ഞു നോക്കിയെങ്കില്‍ എന്ന് സൂസന്‍ ആഗ്രഹിച്ചു .പക്ഷെ
തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ബിനോയ്‌ നടന്നുനീങ്ങി.

   പിന്നീട് ബിനോയിയെ  കുറിച്ച് യാതൊരു വിവരവും സൂസന്‍  അറിഞ്ഞില്ല  . അയാള്‍ അവളെ തേടി വരും എന്ന് തന്നെയായിരുന്നു സൂസന്‍റെ  പ്രതീക്ഷ പക്ഷെ സൂസന്‍റെ കാത്തിരിപ്പ് വെറുതെയായി.
ഓര്‍മകളില്‍ നിന്നും വിമുക്തയായപ്പോള്‍    സൂസന്‍ ‍ എഴുന്നേറ്റ് കണ്ണാടിയുടെ മുന്‍പില്‍ പോയിനിന്ന്  മുഖത്തേക്ക് സൂക്ഷിച്ചു  നോക്കി, ‍കണ്‍ തടങ്ങളില്‍ ചുളിവുകള്‍ വീണിരിക്കുന്നു, മുടിയിഴകളിലെ നര തെളിഞ്ഞു കാണാം. സൂസന്‍ ഒരുപാട് മാറിയിരുന്നു . കാലം പോയതറിഞ്ഞില്ല പ്രരാപ്തങ്ങള്‍ ഇനിയും ബാക്കി. ഇനി ഒരു വിവാഹ ജീവിതം.... അതിന് ഇനി പ്രസക്തിയുണ്ടോ എന്നവള്‍ ചിന്തിച്ചു .ബിനോയിയുടെ   മുഖം അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു .വര്‍ഷങ്ങള്‍ക്കുശേഷം അയാളെ ഒന്നുനേരില്‍ കാണുവാന്‍ സൂസന്‍  വല്ലാതെ കൊതിച്ചു  .

വര്‍ഷങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയി. ഇപ്പോള്‍ എബി മോന്‍ എം ബി ബി എസിനു പഠിക്കുന്നു .സൂസന്‍ നാട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചു .സഹോദരങ്ങള്‍ ആവശ്യപെട്ടതും അല്ലാത്തതുമായ കുറെയേറെ സാധനങ്ങള്‍ സൂസന്‍  വാങ്ങിച്ചു .പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂസന്‍  നാട്ടിലേക്ക് പോകുന്നത് . പ്രിയപ്പെട്ടവരെ നേരില്‍ കാണുവാന്‍ സൂസന്‍റെ മനസ്സ് തുടിച്ചു.പ്രതീക്ഷയോടെ സൂസന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു,

 സൂസനെ വരെവേല്‍ക്കുവാന്‍ എയര്‍പ്പോര്‍ട്ടില്‍ എല്ലാവരും എത്തിയിരുന്നു .എല്ലാവരുടെയും മുഖത്ത് സന്തോഷം. സൂസന്‍റെ മിഴികളില്‍ ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു .എല്ലാവരും മാറിയിരിക്കുന്നു . സഹോദരിമാരെ ആരെയും തിരികെ പോകുവാന്‍ അന്ന്  സൂസന്‍ അനുവതിച്ചില്ല. വീട്ടില്‍ സഹോദരിമാരുടെ മക്കളും ഭര്‍ത്താക്കന്മാരും എല്ലാവരും കൂടി ആയപ്പോള്‍ വീട് നിറയെ ആളായി  .സൂസനും അമ്മച്ചിയും എബിയും കുട്ടികളും കൂടി ഒരു മുറിയിലാണ് അന്നുരാത്രി ഉറങ്ങുവാന്‍  കിടന്നത് . സൂസന്‍  ചെറിയ കുഞ്ഞിനെപോലെ അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി .

അടുത്ത ദിവസ്സം  മെത്രാനച്ചനെ  കാണുവാനായി സൂസന്‍ പള്ളിയില്‍ പോയി    .ഓടിട്ട മൂന്നുനിലയുള്ള പള്ളിയുടെ രണ്ടാമത്തെ നിലയിലെ വരാന്തയില്‍ ചാരുകസേരയില്‍ കിടക്കുകയായിരുന്നു അച്ഛന്‍, ഗോവണി പടികള്‍ കയറിവരുന്ന  സൂസനെ കണ്ടപ്പോള്‍ അച്ഛന്‍ നിവര്‍ന്നിരുന്നു .

,, ഈശോമിശിഹായക്ക് സ്തുതിയായിരിക്കട്ടെ ,,

,, ഇപ്പോഴുമെപ്പോഴും എല്ലായിപ്പോഴും സ്തുതിയായിരിക്കട്ടെ,,

,,ആരാ ഈ വന്നിരിക്കുന്നെ   നീയങ്ങ് മദാമ്മയെ പോലെ ആയല്ലോടി കൊച്ചെ .കുടുംബ പ്രാരാപ്തങ്ങളുടെ ഇടയില്‍ നീ നിന്‍റെ ജീവിതത്തെ കുറിച്ചു മറന്നൂലെ ....  ഒപ്പം ഈ ഗ്രാമത്തേയും .നീയിനി  തിരികെ പോകേണ്ട ഇവിടെയങ്ങ് കൂടിക്കോ കാലം കുറെ ആയില്ലേ നീയിങ്ങിനെ കഷ്ടപെടുവാന്‍ തുടങ്ങിയിട്ട്. ഇനിയിപ്പോ അനിയന്‍ കുട്ടിയുടെ പഠിപ്പ് കൂടി കഴിഞ്ഞാല്‍ നീ പിന്നെ എന്തിനാ അന്യനാട്ടില്‍ പോയി കഷ്ടപെടുന്നത് ,,

,, ഇല്ല തിരുമേനി ഒരു മാസത്തെ അവധി കഴിഞ്ഞാല്‍ എനിക്ക്   തിരികെ പോകേണം. എബിയുടെ പഠിപ്പ് കൂടി കഴിഞ്ഞിട്ടേ തിരികെ പോരുന്നതിനെ കുറിച്ച് ഞാന്‍   ചിന്തിക്കുകയുള്ളൂ.,,

,,നീ നിന്‍റെ ജീവിതത്തെ കുറിച്ച് മറന്നെങ്കിലും, കുടുംബത്തെ മുഴുവനും നീ രക്ഷിച്ചില്ലേ നിന്‍റെ അപ്പന് ഇതൊന്നും കാണുവാനുള്ള യോഗം ഉണ്ടായില്ല. എല്ലാം വിധി അല്ലാതെ എന്താ പറയ .... .,,

ദിവസങ്ങള്‍ ഏതാനും കഴിഞ്ഞു ബിനോയിയെ കാണണം എന്ന സൂസന്‍റെ  ആഗ്രഹം മാത്രം ബാക്കിയായി  .സൂസന്‍ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ അമ്മച്ചി സൂസന് വേണ്ടി   വിവാഹലോചനകള്‍ ക്ഷണിച്ചിരുന്നു .രണ്ടുപേര്‍ സൂസനെ കാണുവാന്‍ വരികയും ചെയ്തു .ഒരാളുടെ ഭാര്യ മരണപെട്ടതും രണ്ടു മക്കള്‍ ഉള്ള ആളുമായിരുന്നു .രണ്ടാമത് വന്നയാള്‍ വിവാഹമോചിതാനായിരുന്നു . അമ്മച്ചിയോട്‌ സൂസന്‍ കനത്ത സ്വരത്തില്‍ തന്നെ പറഞ്ഞു .
,, ഞാന്‍ അടുത്ത ദിവസ്സം തിരികെ പോകും വിവാഹാലോചനയുമായി ഇനി ആരേയും അമ്മച്ചി ഇവിടേക്ക്‍ ക്ഷണിക്കേണ്ട .ഞാന്‍ വിവാഹിതയാകാന്‍ വേണ്ടി വന്നതല്ല. എല്ലാവരുടെയും കൂടെ കുറച്ചു ദിവസം  ജീവിക്കുവാന്‍ വേണ്ടി വന്നതാ... .നല്ല കാലത്ത് പൊന്നും പണവും ഒന്നും ആവശ്യപെടാതെ എന്നെ വിവാഹം കഴിക്കുവാന്‍ ഒരാള്‍ വന്നതല്ലെ അന്ന് അമ്മച്ചി സമ്മതിച്ചില്ല. ഇനി എനിക്ക് വേണ്ട ഒരു വിവാഹ ജീവിതം. എനിക്ക് ആരോടും പരാതിയും പരിഭവവും ഇല്ല  ,,

,, മോളുടെ മനസ്സില്‍ ഇപ്പോഴും അയാളുണ്ടോ, അന്ന് ഞാന്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെങ്കില്‍ ഈ കുടുംബത്തിന്‍റെ അവസ്ഥ എന്താകുമായിരുന്നു .,,

,, ഇപ്പോഴത്തെ അവസ്ഥയെക്കാളും നന്നാകുമായിരുന്നു .എനിക്ക് താഴെ നാല് അനിയത്തിമാരുണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബിനോയ്‌ വിവാഹാലോചനയുമായി ഇവിടെ വന്നത് .,,

 അപ്പോള്‍ അമ്മച്ചിയുടെ മുഖത്ത് കുറ്റബോധം കൊണ്ട് സങ്കടം നിഴലിച്ചിരുന്നു .
സൂസന്‍ മുറിയില്‍ പോയി മെത്തയില്‍ ചാഞ്ഞു .അനിയത്തിമാരുടെ മക്കള്‍ എല്ലാവരും സൂസനെ അമ്മച്ചി എന്നാണ് വിളിക്കുന്നത്.ഒരു കുഞ്ഞ് ഓടി വന്ന് കമഴ്ന്നു കിടക്കുന്ന സൂസന്‍റെ പുറത്ത് ചാടി കയറി കിടന്നു കൊണ്ട് ചോദിച്ചു ?.

,,അമ്മച്ചി കരയുകയാണോ എന്തിനാ അമ്മച്ചി കരയുന്നേ ,,

,, അമ്മച്ചിയുടെ കണ്ണില്‍ കരട് പോയതാ ... ചക്കരകുട്ടി  അപ്പുറത്ത് പോയി കളിച്ചോള്ളൂ അമ്മച്ചി ഇത്തിരി നേരം ഇവിടെ കിടക്കട്ടെ ,,

,, ഞാന്‍ പോവില്ലാല്ലോ ഞാനിവിടെ അമ്മച്ചിയുടെ കൂടെ കി
ടക്കുകയുള്ളു ,,

അല്പനേരം കഴിഞ്ഞപ്പോള്‍ എബി സൂസന്‍റെ അരികില്‍ വന്നിരുന്നു

,, ചേച്ചിയുടെ മുഖം വല്ലാതെയിരിക്കുന്നു .ചേച്ചി കരഞ്ഞുവോ എന്താ ഇപ്പോള്‍ ഇവിടെ ഉണ്ടായേ,,

,, ഒന്നും ഇല്ല എന്‍റെ കുട്ട്യേ ... ,,
,,
  ചേച്ചി ഇനി തിരികെ പോകേണ്ട ഒത്തിരി കാലമായില്ലേ ചേച്ചി ഞങ്ങള്‍ക്കൊക്കെ വേണ്ടി കഷ്ടപെടുവാന്‍ തുടങ്ങിയിട്ട് ,,

സൂസന്‍ എഴുന്നേറ്റിരുന്ന് എബിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു .

,, എന്‍റെ കുട്ടിയുടെ പഠിപ്പ് കൂടി  കഴിഞ്ഞാല്‍ ചേച്ചിയുടെ ഉത്തരവാദിത്തം എല്ലാം കഴിയും, എന്നിട്ട്  വേണം ചേച്ചിക്ക് നാട്ടില്‍ വന്ന് മോന്‍റെ വിവാഹം കൂടി കഴിഞ്ഞ്, മോന് ഉണ്ടാവുന്ന മക്കളേയും കളിപ്പിച്ച് ഇവിടെ കൂടാന്‍ .,,

,, നമ്മുടെ തറവാട് നില്‍ക്കുന്ന പത്തു സെന്‍റെ വസ്തു വില്‍പ്പന ചെയ്‌താല്‍  പോരെ ചേച്ചി  എനിക്ക് പഠിക്കുവാനുള്ള തുക കണ്ടെത്തുവാന്‍ ,,

,, അത് വേണ്ട അത് എല്ലാവര്‍ക്കും അവകാശപെട്ടതല്ലേ ഇനി അടുത്ത തവണ ചേച്ചി നാട്ടില്‍ വരുമ്പോള്‍ അത് കൊടുത്തിട്ട് എല്ലാവര്‍ക്കും വീതം വെയ്ക്കണം എന്‍റെ കുട്ടിക്ക് പഠിക്കുവാനുള്ള പണം ചേച്ചി തന്നെ സമ്പാദിക്കും ,,

ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ബിനോയിയെ കാണണം എന്ന ആഗ്രഹം മാത്രം സഫലമാകാതെ   സൂസന്‍ അമേരിക്കയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ സൂസന്‍റെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു  .പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ കുടുംബത്തിനായി പ്രയത്നിക്കുവാന്‍ സൂസന് കഴിഞ്ഞുവെങ്കിലും ആഗ്രഹിച്ച ഒരേയൊരു ആഗ്രഹം സഫലമാകാതെ ഇനിയുള്ള ജീവിതം ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത് എന്ന ചോദ്യം ഉത്തരം ലഭിക്കാതെ സൂസനില്‍ അവശേഷിച്ചു .

വിമാനതാവളത്തിലേക്ക് സൂസനെ അനുഗമിക്കുന്നത് അനിയത്തിയും ഭര്‍ത്താവും എബിയുമാണ് .എല്ലാവരോടും യാത്രപറഞ്ഞ്‌ നേരം പുലരുന്നതിന് മുന്‍പ് തന്നെ സൂസന്‍ വീട്ടില്‍ നിന്നും ഇറങ്ങി .ചവിട്ടുപടികള്‍ ഇറങ്ങി. വാഹനത്തിലേക്ക് കയറുമ്പോള്‍ ശീതക്കാറ്റ് വീശുന്നുണ്ടായിരുന്നു .നേര്‍ത്ത  മഴത്തുള്ളികള്‍ സൂസന് മേല്‍ പതിക്കുവാന്‍ തുടങ്ങിയപ്പോള്‍  ശരീരമാകെ കുളിരുകോരി .അപ്പോള്‍  ആകാശത്ത്‌ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ നിന്നും പ്രഭാതകിരണങ്ങള്‍ പുറത്തേക്ക് പ്രകാശിക്കുവാന്‍ തുടങ്ങിയിരുന്നു ,യാത്ര പുറപ്പെട്ടത്‌ മുതല്‍  വാഹനത്തില്‍ ഇരുന്ന് വഴിയോരത്ത് എങ്ങാനും ബിനോയിയെ ഒരുനോക്കു കാണാനാവുമോ എന്ന് സൂസന്‍ പ്രതീക്ഷയോടെ നോക്കിയിരുന്നു . വിമാനത്താവളം അടുക്കും  തോറും സൂസന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിച്ച്കൊണ്ടേയിരുന്നു . വീണ്ടും അദൃശ്യ  ശക്തി എഴുതി വെയ്ക്കപെട്ട തിരക്കഥയിലെ നടനം സൂസനില്‍ തുടര്‍ന്നുകൊണ്ടേയിരിന്നു , അവസാന രംഗം വരെ .

                                                                                                           ശുഭം

rasheedthozhiyoor@gmail.com










 

15 February 2013

കഥ .പെയ്തൊഴിയാതെ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                          മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് അറിയപെടുന്ന പുരാതനമായ തറവാടാണ് റഹീം ഹാജിയുടേത്. പാരമ്പര്യമായി ഭൂസ്വത്ത് വേണ്ടുവോളം ഉണ്ടെങ്കിലും വ്യാപാര പ്രിയനായിരുന്നു അദ്ദേഹം. കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാപിച്ചു കിടക്കുന്നു അദ്ദേഹത്തിന്‍റെ വ്യാപാര കേന്ദ്രങ്ങള്‍. .... .വ്യാപാരത്തോടൊപ്പം കൃഷിയിലും  തല്‍പരനായ അദ്ദേഹം കൃഷിയിടം അധികരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.സമ്പന്നത വിളിച്ചോതുന്ന എട്ട്‌ കിടപ്പുമുറികളുള്ള ഇരുനില മണിമാളികയായിരുന്നു റഹീം ഹാജിയുടേത് . മാളികയില്‍ ഇപ്പോള്‍ താമസിക്കുന്നത് റഹീം ഹാജിയും, ഭാര്യ ഫാത്തിമയും ,മക്കളായ  ഷാഹിദും, ഷാഹിനയും ,ഷാഹിനയുടെ  രണ്ടും നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ടു വാല്യക്കാരികളുമാണ് . മാളികയോട് ചേര്‍ന്നുള്ള കയ്യാലപുരയില്‍ കാര്യസ്ഥന്‍ ഉമ്മര്‍കുട്ടിയും കുടുംബവും താമസിക്കുന്നുണ്ട് .

  ഷാഹിദ്‌ ലണ്ടനില്‍ നിന്നും ഉപരിപഠനം കഴിഞ്ഞതില്‍ പിന്നെ വിദേശങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലെ മേല്‍നോട്ടം വഹിക്കുന്നു.  ഷാഹിനയുടെ വിവാഹം പതിനേഴാമത്തെ വയസ്സിലായിരുന്നു നടത്തപ്പെട്ടത്‌ .ഷാഹിന അന്ന് പ്ലസ്‌ടു വിജയിച്ചിരിക്കുന്ന സമയമായിരുന്നു   .തുടര്‍ന്നു പഠിക്കണം എന്ന് ഷാഹിനയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും റഹിം ഹാജി അവളുടെ വാക്കുകള്‍ ചെവികൊണ്ടില്ല.
,, വല്ല്യ പഠിപ്പുകാരിയായിട്ട് ജോലിയ്ക്ക് പോകേണ്ട  ഗതികേടൊന്നും എന്‍റെ മോള്‍ക്കില്ലാ ,,
എന്നതായിരുന്നു റഹീം ഹാജിയുടെ ഭാഷ്യം .ഷാഹിനയ്ക്ക് ഹാഷിം എന്ന സ്നേഹസമ്പന്നനായ ഭര്‍ത്താവിനെയാണ് ലഭിച്ചത് .ഒരു ജര്‍മ്മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ കപ്പലിലെ മാനേജറായ ഹാഷിം ആറുമാസം കൂടുമ്പോള്‍ അവധിക്ക്‌ നാട്ടില്‍ വന്നുപോകും .ഹാഷിം നാട്ടിലെത്തിയാല്‍  ഹാഷിമും ഷാഹിനയും മക്കളും പട്ടണത്തില്‍ റഹീം ഹാജി ഷാഹിനയ്‌ക്കായി  പണിതുയര്‍ത്തിയ  വീട്ടിലാണ് താമസിക്കുക .

 ഹാഷിം തിരികെ പോയാല്‍ ഷാഹിനയും മക്കളും റഹീം ഹാജിയുടെ വീട്ടിലേക്ക് തന്നെ തിരികെ പോരും .പിന്നീട് ആ വീട് പൂട്ടിയിടുകയാണ് പതിവ് . ഹാഷിമിന്‍റെ വീട്ടുകാരുമായി  ഷാഹിന സ്വരച്ചേര്‍ച്ചയില്ലല്ല.വിവാഹം കഴിഞ്ഞ നാളുകളില്‍ തന്നെ ഹാഷിമിന്‍റെ സഹോദരിമാരുമായി ഷാഹിന വഴക്ക് കൂടുന്നത് പതിവായിരുന്നു.ഷാഹിദിന് ഷാഹിനയെ ജീവനാണ് ഒരേയൊരു സഹോദരിക്ക് വേണ്ടി ജീവിക്കുന്നത് പോലെയാണ് അയാളുടെ  പ്രവൃത്തികൾ,
ഷാഹിന എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അത് നിറവേറ്റി ക്കൊടുക്കാതെ ഷാഹിദിന് ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല  .വിവാഹം കഴിഞ്ഞതില്‍ പിന്നെ ഷാഹിന ഡ്രൈവിംഗ് പഠിച്ചു .സ്ത്രീധന മായി നല്‍കിയ ആഡംബര വാഹനം ഉള്ളപ്പോള്‍ ത്തന്നെ പുതുതായി ഇറങ്ങിയ ആഡംബര വാഹനം വേണം എന്ന് ഷാഹിന ഷാഹിദിനോട് പറഞ്ഞപ്പോള്‍ ഒരാഴ്ചത്തെ അവധിക്ക് ഷാഹിദ് നാട്ടിലേക്ക് പോന്നു .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  പുതിയ വാഹനം ഷാഹിദ്‌ സഹോദരിക്ക് വാങ്ങിച്ചു നല്‍കി.

പുതിയ വാഹനം  വാങ്ങിച്ചു നല്‍കിയപ്പോള്‍  ഫാത്തിമ മകനോട്‌ പറഞ്ഞു.

,, ഇപ്പൊ ഓള്‍ക്ക് എന്തിനാ വേറെ വണ്ടി വാങ്ങിക്കൊടത്തത്  ഇയ്യ് ഒരുത്തനാ ഓളെ വെടക്കാക്കണത് . രണ്ട് കുട്ട്യോള് ഉണ്ട് അവറ്റകളെ നോക്കാനുണ്ടോ ഓള്ക്ക് നേരം .സര്‍ക്കീട്ട് പോകാനേ ഓള്ക്ക് നേരോളളു. സര്‍ക്കീട്ട് കയിഞ്ഞു വന്നാല് പിന്നെ കംബ്യൂട്ടറിന്‍റെ മുന്നില് ഇരിക്കാനേ ഓള്ക്ക് നെരോളളു.പെണ്ണാണെന്നുള്ള ബല്ല ബിജാരോം ഒണ്ടോ ഓള്ക്ക്   ,,

,, എന്‍റെ ഉമ്മച്ചി ഞാനും വാപ്പേം കൂടി പണം ബേണ്ടത് പോലെ ഉണ്ടാക്ക്ണു ണ്ട്. മയ്യത്താകുമ്പോ കൂടെ കൊണ്ടോകോ ഈ പണോക്കെ .എന്‍റെ ഒരേയൊരു പെങ്ങളാ ഓള് ,ഓള് പറഞ്ഞാല്‍ എന്നെകൊണ്ട് കയ്യണത്  ഞാനോള്‍ക്ക് ബാങ്ങിച്ചു കൊടുക്കും.എനക്ക് എന്‍റെ ജീവനാ ഓള് ഇങ്ങള് ഓരോന്ന്‍ പറഞ്ഞ് ഞമ്മളെ ബേജാറാക്കല്ലേ  ...... ,,

റഹീം ഹാജി ഇടയ്ക്കൊക്കെ നാട്ടില്‍ വന്നു പോയികൊണ്ടിരിന്നു .
ഷാഹിനയുടെ പ്രധാന ഹോബി ഫേസ്ബുക്കില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുക എന്നതാണ് .കഴിഞ്ഞ ദിവസം ഒരു സുമുഖനായ ചെറുപ്പക്കാരന്‍റെ ഫ്രെണ്ട് റിക്കൊസ്റ്റ് കണ്ടപ്പോള്‍ അവള്‍ അയാളെ  സുഹൃത്തായി  അംഗീകരിച്ചു. സുഹൃത്താക്കിയതിലുള്ള നന്ദി വാക്കുകളായിരുന്നു തുടക്കം. അയല്‍ ജില്ലക്കാരനായ രോഹിത് എന്ന ചെറുപ്പക്കാരനില്‍ മറ്റാരിലും ഇല്ലാത്ത സ്നേഹം ഉണ്ടെന്ന്  തിരിച്ചറിയുവാന്‍ ഷാഹിനയ്ക്ക് അധിക നാളുകള്‍ വേണ്ടി വന്നില്ല. താന്‍ എന്നും  ഷാഹിനയുടെ  നല്ലൊരു സുഹൃത്തായിരിക്കും  എന്നായിരുന്നു ആദ്യമൊക്കെ അയാളുടെ ഭാഷ്യം.പിന്നീട്‌ ഫേസ്ബുക്ക് ചാറ്റിംഗില്‍ നിന്നും വീഡിയോ ചാറ്റിംഗിലേക്കും സുഹൃദ്ബന്ധത്തില്‍നിന്നും പ്രണയബന്ധത്തിലേക്കും  അവരുടെ ബന്ധം വഴി മാറി .വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണെന്ന് അവള്‍ അയാളോട് പറയാറുണ്ടെങ്കിലും . ഷാഹിന ഇല്ലാതെ ജീവിക്കുവാന്‍ തനിക്കാവില്ലാ  എന്ന്അയാള്‍   നിരന്തരം അവളോട്‌ പറഞ്ഞു കൊണ്ടേയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ഷാഹിനയ്ക്ക് ഇപ്പോള്‍ രോഹിതുമായി ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കുവാന്‍ കഴിയാതെയായി .ഒരു ദിവസം രോഹിത്‌ പറഞ്ഞു .

,, എന്‍റെ പൊന്നെ എനിക്ക് ഷാഹിനയെ നേരില്‍ കാണുവാന്‍ കൊതിയാവുന്നു,,

ഷാഹിന അയാളില്‍ നിന്നും അങ്ങിനെയൊരു വാക്ക് കേള്‍ക്കുവാന്‍ കൊതിച്ചിരുന്നു വെങ്കിലും അവള്‍ പറഞ്ഞു .

,, എന്താ ഇങ്ങള്  ഈ പറയണത് ആരെങ്കിലും അറിഞ്ഞാല്‍ ?,,

,,എന്‍റെ പൊന്നെ  ആരും അറിയില്ല എനിക്ക് ഇനിയും ഷാഹിനയെ കാണാതെയിരിക്കുവാന്‍ ആവില്ല. നേരില്‍ ഒന്ന് കണ്ടാല്‍ മാത്രം  മതി .,,

അവരുടെ  ആദ്യസമാഗമം പട്ടണത്തിലെ പാര്‍ക്കില്‍ വെച്ചായിരുന്നു .ഫോട്ടോയില്‍ കാണുന്നതിനെക്കാളും സുമുഖനായിരുന്നു രോഹിത്.എപ്പോഴും ചിരിച്ചുകൊണ്ടുള്ള രോഹിതിന്‍റെ സംസാരം ഷാഹിനയ്ക്ക് ഒരുപാട് ഇഷ്ടമായി . പിന്നീട് കുറച്ചു നാളത്തേക്ക് അവര്‍ക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞില്ല .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ഒന്നുകൂടി നേരില്‍ കാണണം എന്ന് രോഹിത് പറഞ്ഞപ്പോള്‍ ഷാഹിനയാണ് പട്ടണത്തിലെ തന്‍റെ വീടിനെ കുറിച്ച് അയാളോട് പറഞ്ഞത് .അവള്‍ പറഞ്ഞത് പ്രകാരം പട്ടണത്തില്‍ അയാള്‍ അവളെ കാത്തു നിന്നു.അവളുടെ വാഹനത്തില്‍ അയാളെ അവള്‍ പട്ടണത്തിലെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി .രോഹിത് കയ്യില്‍ കഴിക്കുവാന്‍ ഭക്ഷണവും ശീതളപാനീയവും കരുതിയിരുന്നു.

അന്ന് അവര്‍ ഒരു പാട് നേരം സംസാരിച്ചിരുന്നു .സംസാരത്തിനിടയില്‍ അയാള്‍ കൊണ്ടു വന്ന ഭക്ഷണം അവര്‍  ഭക്ഷിച്ചു.ശീതളപാനീയം കുടിച്ചപ്പോള്‍  എന്തെന്നില്ലാത്ത ഒരു അനുഭൂതി ഷാഹിനയ്ക്ക് അനുഭവപെട്ടു . കണ്ണിമകള്‍ അടയുന്നത് പോലെ ,എത്രശ്രമിച്ചിട്ടും കണ്ണിമകള്‍ തുറക്കുവാന്‍ അവള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല .കൈകള്‍ കഴുകുവാനായി ഇരുന്നിടത്തു നിന്നും എഴുനേറ്റപ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറക്കാത്തത് പോലെ അനുഭവപെട്ടു.  അപ്പോള്‍  അവള്‍ രോഹിതിനെ നിസഹയായി നോക്കി . അയാള്‍ അവളുടെ അരികിലേക്ക് ച്ചെന്ന് അവളുടെ  കൈ പിടിച്ചു, അയാള്‍ അവളെ തന്‍റെ മാറിലേക്ക് ചായ്ച്ചു . പിന്നീട്  അവള്‍ ഒന്നും  അറിയുന്നുണ്ടായിരുന്നില്ല . ഏതോ മായികലോകത്ത് അകപെട്ടത്‌ പോലെ ഒരു നവ്യാനുഭവമായി അവളില്‍ അവശേഷിച്ചു .അര്‍ദ്ധ അബോതാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ കിടപ്പുമുറിയിലെ മെത്തയില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .

ചെയ്തുപോയ തെറ്റിനെക്കുറിച്ചോര്‍ത്ത്  അവളുടെ മനം നൊന്തു .രോഹിത് അപ്പോള്‍  അവളുടെ നഗ്നമായ ശരീരം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു .  എല്ലാം നേടിയെടുത്ത അഹങ്കാരിയുടെ മുഖഭാവത്തോടെയുള്ള അയാളുടെ ഇരിപ്പ് കണ്ടപ്പോള്‍ അന്ന് ആദ്യമായി അയാളോട് അവള്‍ക്ക് വെറുപ്പ്‌ തോന്നി .വസ്ത്രങ്ങള്‍ ഒരുവിധം എടുത്തണിഞ്ഞ് അവള്‍ തിടുക്കത്തില്‍ വാഹനത്തില്‍ കയറി വീട്ടിലേക്ക് തിരികെ പോന്നു .മനസ്സ് നിറയെ കുറ്റബോധവുമായി   വീട്ടില്‍ എത്തിയപ്പോള്‍ ഫാത്തിമ മകളെ കാണാതെ ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു .

,, ഇത് എന്താപ്പോ കഥ നേരം എത്രയായി എന്ന് അറിയോ അനക്ക് .
ചോയിക്കാനും പറയാനും ആരും ഇല്ലാത്തതിന്‍റെ  ഹുങ്കാണ് അനക്ക്. അവര് വിളിക്കുമ്പോ ഞാന്‍ പറയണുണ്ട്‌ പുന്നാര മോളുടെ അഴിഞ്ഞാട്ടം.  ഇത് എന്തൊരു ജന്മാ എന്‍റെ പടച്ചോനെ,,ഫാത്തിമ പിറുപിറുത്തു കൊണ്ടിരുന്നു .

ഷാഹിന ഉമ്മയോട് മറുപടി പറഞ്ഞില്ല.  കിടപ്പുമുറിയുടെ കതകടച്ച് മെത്തയിലേക്ക് അവള്‍ ചാഞ്ഞു .അന്നവള്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്നില്ല .തന്‍റെ ജീവിതം ശിഥിലമാകുവാന്‍ കാരണമായ സൈബര്‍ ലോകത്തെ അവള്‍ വെറുത്തു .അടുത്ത ദിവസം നേരം പുലര്‍ന്നപ്പോള്‍ മക്കളെ അരികിലേക്ക് വിളിച്ച് കെട്ടി പിടിച്ച് ഒരുപാട് നേരം കരഞ്ഞു .സമയം ഒന്‍പത്‌ കഴിഞ്ഞപ്പോള്‍ അവളുടെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തു. ഷാഹിന മൊബൈല്‍ഫോണ്‍ എടുത്ത് നോക്കി. രോഹിത്‌ ആണെന്ന് കണ്ടപ്പോള്‍ അവള്‍ കാള്‍ എടുത്തില്ല .തുടരെത്തുടരെ റിംഗ് ചെയ്തപ്പോള്‍ മനസ്സില്ലാമനസ്സോടെ കാള്‍ എടുത്തു.

,, എന്താ ഫോണ്‍ എടുക്കാത്തത് .എനിക്ക് ഇന്ന് രണ്ടു മണിക്ക് തന്നെ നേരില്‍ കാണണം. ഞാന്‍ ഇന്നലെ നമ്മള്‍ ഒത്തുകൂടിയ വീട്ടില്‍ കാത്തിരിക്കും,,

,, ഇല്ല ഞാന്‍ വരില്ല ഇങ്ങള് എന്നെ ചതിച്ചു ,,

  ഇന്നലെ ഞാന്‍ എടുത്ത വീഡിയോ ക്ലിപ്പ് എന്‍റെ ഫോണില്‍ ഭദ്രമായി ഇരുപ്പുണ്ട് .എന്താ ഷാഹിന വരില്ലേ  ......നീ വരും നിനക്ക് വരതെയിരിക്കുവാനാവില്ല ,,

ഭീഷണിയുടേ സ്വരമായിരുന്നു അയാളുടേത്.

അവള്‍ ,ഊം ,എന്ന് മൂളുക മാത്രം ചെയ്തു .

അവള്‍ക്ക് അയാളുടെ അരികിലേക്ക് പോകാതെയിരിക്കുവാന്‍ നിര്‍വാഹം ഉണ്ടായിരുന്നില്ല .അന്ന് അയാളുടെ കൂടെ രണ്ടു ചെറുപ്പക്കാര്‍ വേറെയും ഉണ്ടായിരുന്നു .രോഹിതിന്‍റെ കൂടെ ആളെ കണ്ടപ്പോള്‍  ഷാഹിന പകച്ചു നിന്നു.തിരികെ നടക്കുവാന്‍ ശ്രമിച്ച ഷാഹിനയെ  രോഹിത് കൈയ്യില്‍ പിടിച്ച് കിടപ്പ് മുറിയിലേക്ക് തള്ളി. രോഹിതിന്‍റെ കൂടെ വന്ന ഒരു ചെറുപ്പകാരനും ഒപ്പം  കയറി . രോഹിത് മുറിയില്‍ നിന്നും പുറത്ത് കടന്നപ്പോള്‍ ചെറുപ്പക്കാരന്‍ കിടപ്പുമുറിയുടെ കതകടച്ച് സാക്ഷയിട്ടു .അവള്‍ക്ക് ഉറക്കെ കരയണം എന്നുണ്ടായിരുന്നു പക്ഷെ ശബ്ദം    തൊണ്ടയില്‍ കുരുങ്ങി നിന്നു .അന്ന് മൂന്നു പേരും ഷാഹിനയെ മാറിമാറി  ഉപയോഗിച്ചു.പിന്നീട് ഇത് തുടര്‍ന്നു കൊണ്ടേയിരുന്നു.രോഹിതിന്‍റെ       കൂടെ പലരും വന്നുകൊണ്ടേയിരുന്നു ..ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ സ്ഥിരമായി രോഹിത് ശാഹിനയ്ക്ക് നല്‍കികൊണ്ടിരുന്നു പതിയെപ്പതിയെ ഷാഹിനയ്ക്ക് മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ കഴിയാതെയായി .ഷാഹിന രോഹിതില്‍ നിന്നും മയക്കുമരുന്ന്‌ നേരിട്ട് വാങ്ങിക്കുവാന്‍ തുടങ്ങി  അയാള്‍ ചോദിക്കുന്ന രൂപ അവള്‍ അയാള്‍ക്ക്‌ കൊടുത്ത് കൊണ്ടും ഇരുന്നു .

ഹാഷിം അവധിക്ക് നാട്ടിലേക്ക് വരുന്നു എന്ന വാര്‍ത്ത ഷാഹിനയെ തളര്‍ത്തി                                                                                                                                                                                                                                                                                                                                                                                                                    അന്ന് ഷാഹിന രോഹിതിന് വിളിച്ചു.
,, എന്‍റെ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ വരുന്നുണ്ട് ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ ,,

,, വെറുതെ വിടുവാനോ എന്‍റെ കയ്യില്‍ കുരുങ്ങിയ ഇരയെ ഇത് വരെ ഞാന്‍ വെറുതെ വിട്ടിട്ടില്ല .നമ്മള്‍ നാട് വിടുന്നു .നിനക്ക് ഇനി എന്നെ പോലെ മയക്കുമരുന്ന്‌ ഇല്ലാതെ ജീവിക്കുവാന്‍ ഈ ഭൂലോകത്ത് കഴിയില്ല . കിട്ടാവുന്ന രൂപയും എടുത്ത് നാളെ പോന്നോളു    വന്നില്ലാ എങ്കില്‍ ലോകം മുഴുവന്‍ ഞാന്‍ കാമകേളിയുടെ വീഡിയോ പ്രചരിപ്പിക്കും ,,

അന്തര്‍ദ്ദേശീയ മയക്കുമരുന്ന്‌ മാഫിയയുടെ കണ്ണിയായിരുന്നു രോഹിത് .കലാലയ ജീവിതം തുടങ്ങുന്നത് വരെ സല്‍സ്വഭാവിയായിരുന്നു അയാള്‍ .അദ്ധ്യാപകരായ മാതാപിതാക്കളുടെ സ്നേഹസമ്പന്നനായ മകന്‍. മയക്കുമരുന്ന്‌ മാഫിയയില്‍ അകപ്പെട്ടതിന്  ശേഷമാണ് ക്രൂരമായ മനസ്സിന്‍റെ ഉടമയായത്   .വീട്ടില്‍ നിന്നും മയക്കുമരുന്നിനായി രൂപ ലഭിക്കാതെ ആയപ്പോള്‍ .ഫേസ്ബുക്ക് കേന്ദ്രീകരിച്ച്‌ സമ്പന്നരായ പെണ്‍ കുട്ടികളെ സ്നേഹം നടിച്ച്‌ വലയിലാക്കുന്നത്  അയാള്‍ പതിവാക്കി .അതിനായി ഫേസ്ബുക്കില്‍ ഇരയെ തിരഞ്ഞു കൊണ്ടേയിരിക്കും .പത്തുപേരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചാല്‍ ഒരാള്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങും എന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .വീടിന്‍റെയും പുതിയ വാഹനത്തിന്‍റെയും ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കു വെച്ചതാണ് ഷാഹിനയ്ക്ക് വിനയായത്.ഇരയെ ആയി ബോംബെയിലേക്ക് നാട് വിടുന്ന രോഹിത് ഇരയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചാല്‍ ചുവന്നതെരുവിലെ പെണ്‍ വാണിഭ  ശൃംഖലയ്ക്ക്    ഇരയെ വില്‍ക്കും അതാണ്‌ അയാളുടെ രീതി .

അടുത്ത ദിവസ്സം ഷാഹിന  സഹോദരന്‍ വാങ്ങി നല്‍കിയ ആഡംബര കാറുമായി   കുഞ്ഞുങ്ങളെയും കൊണ്ട് രോഹിതിന് അരികില്‍ എത്തി .രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ബോംബെയെന്ന മഹാനഗരത്തില്‍   എത്തി .പോരുമ്പോള്‍ ഷാഹിനയുടെ  എ റ്റി എം കാര്‍ഡും സഹോദരന്‍റെ എ റ്റി എം കാര്‍ഡും സ്വര്‍ണവും ഷാഹിന കരുതിയിരുന്നു .ബോംബെയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അവര്‍ വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. ഷാഹിന രോഹിതില്‍ നിന്നും ആഗ്രഹിച്ചിരുന്നത് മയക്കുമരുന്ന്‌ മാത്രമായിരുന്നു .അയാള്‍  അത് അവള്‍ക്ക് വേണ്ടുവോളം നല്‍കി .

ഷാഹിനയും കുഞ്ഞുങ്ങളും വീട് വിട്ട് എങ്ങോട്ട് പോയി എന്നറിയാതെ റഹീം ഹാജിയും ഷാഹിദും നാട്ടില്‍  എത്തി തിരച്ചില്‍ ആരംഭിച്ചു.ഹാഷിം അവധിക്കാലം കഴിഞ്ഞ് ഭാര്യയെയും കുഞ്ഞുങ്ങളേയും കാണാന്‍ കഴിയാതെ തിരികെപോയിരുന്നു . ഏതാനും ആഴ്ചകള്‍  കഴിഞ്ഞപ്പോള്‍ .ഷാഹിനയുടെ മക്കള്‍ ദാരുണമായി ബോംബയിലെ റെയില്‍വേ പാളത്തില്‍ മരണപെട്ടു എന്ന നാടിനെ നടുക്കിയ വാര്‍ത്തയുമായാണ് ഗ്രാമം ഉണര്‍ന്നത് . പേരക്കുട്ടികളുടെ മരണ വാര്‍ത്തയറിഞ്ഞ റഹീം ഹാജിയെ ഹൃദയ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഷാഹിദും സുഹൃത്തുക്കളും ബൊംബയിലേക്ക് യാത്ര തിരിച്ചു .അത്ത്യാഹിതം നടന്ന പരിധിയില്‍ പെട്ട പോലീസ് സ്റ്റേഷനില്‍ തിരക്കിയപ്പോള്‍ അവിടെ ഷാഹിന ഉണ്ടായിരുന്നു .പോലീസ് കാര്യങ്ങള്‍ ഷാഹിദിനോട് വിശദീകരിച്ചു.ഉറങ്ങി കിടന്നിരുന്ന രോഹിതിനെ ഷാഹിന കഴുത്തറുത്തുകൊന്നു.കുഞ്ഞുങ്ങള്‍ എങ്ങിനെയാണ് മരണ പെട്ടത് എന്ന്അജ്ഞാതമാണ്   ഷാഹിന ഒന്നും ഉരിയാടുന്നുണ്ടായിരുന്നില്ല.മനോനില തെറ്റിയ ഷാഹിനയെ കണ്ടപ്പോള്‍ ഷാഹിദ് പൊട്ടികരഞ്ഞുപോയി .കുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍ ബോംബെയിലെ ഒരു കബര്‍സ്ഥാനില്‍ കബറടക്കി.

ഷാഹിനയ്ക്ക്  ജാമ്യം ലഭിക്കുവാനായി ഷാഹിദ് പണം വാരിയെറിഞ്ഞു.നാലാം ദിവസ്സം  റഹീം ഹാജിയുടെ മരണ  വാര്‍ത്തയാണ് ഷാഹിദിനെ തേടിയെത്തിയത്  .ഷാഹിദും സുഹൃത്തുക്കളും  നാട്ടിലേക്ക് തിരിച്ചു .സഹോദരി മൂലം നഷ്ടങ്ങള്‍ വേണ്ടുവോളം ഉണ്ടായെങ്കിലും അയാള്‍ ഷാഹിനയെ വെറുത്തില്ല .എങ്ങനെയെങ്കിലും സഹോദരിയെ വീട്ടിലേക്ക് കൂട്ടി കൊണ്ട്  പോകണം എന്നായിരുന്നു അയാളുടെ ചിന്ത .അതിനായി അയാള്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നു  .

പോലീസ് സ്റ്റേഷനിലെ കാരാഗ്രഹത്തില്‍ ഷാഹിന ഏകയായിരുന്നു .അവളുടെ മനസ്സ് ശൂന്യമായിരുന്നു കഴിഞ്ഞതൊന്നും ഓര്‍മയില്‍ ഇല്ലാത്ത മനസ്സായിരുന്നു   അപ്പോള്‍ അവളുടേത് .പോലീസ് അവളുടെ തല മുണ്ഡനം ചെയ്തു .മയക്കുമരുന്ന്‌ ലഭിക്കാതെ ആയപ്പോള്‍   ശിരസ്സ് ചുമരില്‍ സ്വയം  ഇടിച്ച് പരിക്കേല്‍പ്പിച്ചു  ഷാഹിന ആശ്വാസം കണ്ടെത്തി  .ശിരസ്സില്‍ നിന്നും രക്തം  വാര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഷാഹിനയെ മാനസീക  ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി .റഹീം ഹാജിയുടെ മൃതദേഹം കബറടക്കിയ ഉടനെ തന്നെ ഷാഹിദ് ബോംബയിലെക്ക് തിരികെയെത്തി ഷാഹിനയെ ജാമ്യത്തിലിറക്കുവാന്‍ ശ്രമമാരംഭിച്ചു.ഒരാഴച്ചയ്ക്കു ശേഷം ,ബോംബെ വിട്ടു പോകെരുത് എന്ന നിബന്ധനയോടെ ശാഹിനയ്ക്ക് ജാമ്യം ലഭിച്ചു .ഷാഹിദ് അപ്പാര്‍ട്ട്മെന്‍റെ വാടകയ്ക്ക് എടുത്ത് ഷാഹിനയെ പരിപാലിച്ചു.ഷാഹിന ഒന്നും ഉരിയാടാതെ ഇരുന്നിടത്ത് തന്നെയിരിക്കും  .ഷാഹിന സംസാരിക്കുന്നത് കേള്‍ക്കുവാന്‍ ഷാഹിദ് കൊതിച്ചു .പക്ഷെ നിരാശയായിരുന്നു ഫലം.  ഷാഹിനയെ കുളിപ്പിക്കുവാനും മറ്റും ഷാഹിദ് ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കി.

മാസങ്ങള്‍ക്കൊടുവില്‍ മാനസിക നില തെറ്റിയത് മൂലം കോടതി ഷാഹിനയെ കുറ്റവിമുക്തയാക്കി .അപ്പോഴും ഷാഹിനയുടെ  മക്കള്‍ എങ്ങിനെ കൊലചെയ്യപ്പെട്ടുവെന്ന് അജ്ഞാതമായിരുന്നു  . അടുത്തദിവസം നാട്ടിലേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് ഷാഹിദ് ഷാഹിനയുടെ കൈ പിടിച്ചിറങ്ങുമ്പോള്‍ ഷാഹിനയുടെ മനോനില വീണ്ടെടുക്കാന്‍ കഴിയുമെന്ന് അയാളുടെ  മനസ്സ്‌ മന്ത്രിച്ചു.അപ്പോള്‍   പെയ്തൊഴിയാന്‍ വെമ്പുന്ന മഴക്കാറുകളെ ഞൊടിയിടയില്‍ ശക്തമായി  ആഞ്ഞടിച്ച കാറ്റ് അപഹരിച്ചു കൊണ്ടു പോയി  ഒരു പക്ഷെ അരുതാത്ത തെറ്റുകള്‍ ചെയ്തതിന് ഷാഹിനയോടുള്ള പ്രകൃതിയുടെ നീരസമാവാം ആ പ്രതിഭാസം.
                                                              ശുഭം
rasheedthozhiyoor@gmail.com