ചിന്താക്രാന്തൻ

21 April 2012

ചെറു കഥ : വിധി നിര്‍ണ്ണയങ്ങള്‍

ചെറു കഥ .വിധി  നിര്‍ണ്ണയങ്ങള്‍,ചിത്രം കടപ്പാട് .ആര്‍ട്ട്‌ ഡ്രോയിംഗ്  
നഗരത്തില്‍നിന്നും അത്രയൊന്നും ദൂരമില്ലാത്ത ഒരു നാട്ടിന്‍പുറത്തെ പ്രധാന പാതയില്‍ നിന്നും കുറച്ചു ദൂരം നടന്നാല്‍ പാതയോര ത്ത്  ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ കോരുമാമന്‍റെ ചായപ്പീടികയില്‍ എത്താം .
ഇടത്തൂര്‍ന്ന്‍ നില്‍ക്കുന്ന കേര വൃക്ഷങ്ങളാല്‍ സമ്പന്നമായ ഗ്രാമത്തിലെ ഏക ചായപ്പീടികയാണ് കോരുമാമന്‍റെ ചായ പീടിക .
പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തന്നെ കോരുമാമന്‍ ചായപീടികയില്‍ എത്തും, ഒപ്പം സഹായത്തിനായി സഹധര്‍മിണിയും .കോരുമാമന്‍റെ  അച്ഛനായി തുടങ്ങിയ ചായപ്പീടികയില്‍ അച്ഛനെ സഹായിക്കുവാനായി കൂടിയതാണ് കോരു മാമന്‍. പിന്നീട് അച്ഛന്‍റെ മരണശേഷം ആ ചായപ്പീടിക കോരു മാമന്‍ ഏറ്റെടുത്ത്  വിപുലീകരിക്കുകയായിരുന്നു  .
പ്രഭാതഭക്ഷണത്തിനായി ഒരുക്കുന്നത് മുളം കുറ്റിയില്‍  തയ്യാറാക്കുന്ന  പുട്ടും, പുട്ടിന് സ്വാദ്‌ പകരാനായി കടലക്കറിയും  പപ്പടവും ,
 ചായ കുടിക്കുവാനായി വരുന്നവരില്‍  പുട്ടും കടലക്കറിയും കഴിക്കാതെ പോകുന്നവര്‍ വിരളമാണ്  .
എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂടുള്ള പരിപ്പുവടയും പഴംപ്പൊരിയും ലഭിക്കും. ഉച്ചയൂണ് ഒരുക്കുന്ന പതിവില്ലായിരുന്നു .
എന്നാല്‍  തോട്ടങ്ങളില്‍ പണിക്ക് വരുന്നവര്‍ പറഞ്ഞാല്‍ മാത്രം ഊണ് ഒരുക്കും. പന്ത്രണ്ട് മണിക്ക് ക്കോരു മാമനും സഹധര്‍മിണിയും സ്വന്തം ഗൃഹത്തിലേക്ക്‌ മടങ്ങും, പിന്നെ നാലുമണിക്ക് ചായ പീടികയില്‍ തിരികെ  എത്തും. നാലുമണിക്ക് ശേഷം ചായ കുടിക്കുവാന്‍ വരുന്നവര്‍ക്ക് ചായകൊപ്പം കഴിക്കാന്‍ എണ്ണയില്‍ വറുത്തു കോരി ചില്ല് അലമാരയില്‍ വെച്ച പലഹാരങ്ങള്‍ വേണ്ടുന്നവര്‍ക്ക് ലഭിക്കും .
വൈകീട്ട്‌ പൊറോട്ടയും പോത്തിറച്ചികറിയും കഴിക്കുവാന്‍ വരുന്നവരുടെ തിരക്ക് രാത്രി  പതിനൊന്ന് മണി വരെ തുടരും .

   ഒരു ദിവസ്സം  പുലര്‍ച്ചെ പതിവുപോലെ ചായ പീടികയിലേക്ക് കോരു മാമനും സഹധര്‍മ്മിണിയും ചെല്ലുമ്പോള്‍ . ദൂരെ നിന്നും   ട്ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ചായ പീടികയുടെ മുന്‍പില്‍ പതിവില്ലാതെ ഒരാള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ കോരു മാമന്‍ സഹധര്‍മ്മിണിയോടായി പറഞ്ഞു ,

,, ആരാ ഇപ്പൊ ഇത്ര നേരത്തെതന്നെ ചായ കുടിക്കാന്‍ വന്നിരിക്കുന്നത് .ആളുകള്‍ വന്നു തുടങ്ങുവാന്‍  ഒന്നൊന്നര മണിക്കൂര്‍ ഇനിയും കഴിയേണ്ടേ ,,

 കോരു മാമന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹധര്‍മിണി  പറഞ്ഞു.

,, ഈ നേരത്ത് ആരും വരുന്ന പതിവില്ലാത്തതാണല്ലോ  ചിലപ്പോള്‍ പാല്‍ ക്കാരനവും അയാള് ഇന്ന് നേരത്തെ വന്നിട്ടുണ്ടാവും  നിങ്ങള് മുന്‍പോട്ടു  നടക്കു ആരാണെന്ന് നോക്കാം ,,

ചായപീടികയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കോരു മാമന്‍ ചായ പീടികയുടെ മുന്‍പില്‍ നില്‍ക്കുന്നയാളുടെ  മുഖം കാണുവാനായി ട്ടോര്‍ച്ച് തെളിയിച്ചു നോക്കിയ  കോരു മാമനും ഒപ്പം സഹധര്‍മ്മിണിയും അയാളുടെ മുഖം കണ്ട് ഭയന്ന് രണ്ടടിയോളം പുറകോട്ട് മാറിനിന്നു .
ആരേയും ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത് .നീട്ടി വളര്‍ത്തിയ ജടപിടിച്ച തലമുടിയും, താടിയും, തോളിലൊരു ഭാണ്ഡക്കെട്ടും,കയ്യിലൊരു ഊന്നുവടിയുമായി നില്‍ക്കുന്ന അയാളെ കണ്ടാല്‍ ഒരു മുഴു ഭ്രാന്തന്‍ എന്നെ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ .
അയാളെ കണ്ട് ഭയന്ന കോരു മാമന്‍ തിടുക്കത്തില്‍ പട്ടികകള്‍ കൊണ്ട് ഉണ്ടാക്കിയ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് സഹധര്‍മിണിയെ ആദ്യം  കടത്തി, പിന്നാലെ  അയാളും അകത്ത് കയറി കതകടച്ചു സാക്ഷയിട്ടിട്ട് പോയി  ലൈറ്റിട്ടു .എന്നും അങ്ങിനെയാണ് പതിവ് പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പ്രധാന വാതില്‍ തുറന്ന് വെക്കാറൊളളു.  
പ്രഭാതഭക്ഷണം തയ്യാറാക്കികൊണ്ടിരിക്കുംമ്പോള്‍ പുറത്തു കണ്ടയാളെ കുറിച്ചായിരുന്നു കോരു മാമന്‍റെ ചിന്ത .ഇതിനു മുന്‍പ് ഇങ്ങിനെയൊരാളെ അയാള്‍ കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു കോരു മാമന്‍ പോയി വാതില്‍ തുറന്നുനോക്കിയപ്പോള്‍ പാല്‍ ക്കാരന്‍ പാല്‍ കുപ്പികളുമായി നില്‍ക്കുന്നു .
പാല്‍ കാരനില്‍ നിന്നും പാല്‍ കുപ്പികള്‍ വാങ്ങിക്കുമ്പോള്‍ പുറത്തേക്ക് കോരു മാമന്‍ എത്തി നോക്കി . അപരിചിതന്‍  പോയിട്ടില്ല അവിടെ തന്നെ നില്‍ക്കുന്നുണ്ട് .പാല്‍ക്കാരന്‍   പാല്‍ കുപ്പികള്‍ കോരു മാമന് കൊടുക്കുംമ്പോള്‍ പറഞ്ഞു.

,, ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാന്‍  അല്ലെങ്കില്‍ത്തന്നെ വെട്ടം വിഴുന്നതിനു മുന്‍പ്‌  വീടിനു പുറത്തിറങ്ങുവാന്‍ പേടിയുള്ള ആളാ ഞാന്‍  ആരാ അയാള് കോരു മാമ,അയാളുടെ കോലം കണ്ടിട്ട്  ഞാന്‍ പേടിച്ചു പോയി   ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ  കക്ഷിയെ ,,

,, എനിക്ക് അറിയ്യില്ലടോ ഞാനും ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല .ഞാന്‍ ഇവിടേയ്ക്ക് വരുമ്പോള്‍ അയാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .അയാളുടെ കോലം കണ്ടപ്പോള്‍ എനിയ്ക്കും ഭയം തോന്നാതെ ഇരുന്നില്ല , ആരാന്ന് ഞാന്‍ ചോദിച്ചില്ല, എന്തെങ്കിലും ചോദിച്ചാല്‍ അക്രമിക്കാനെങ്ങാനും വന്നാലോ എന്ന് ഭയന്നു.   കണ്ടിട്ട് ഭ്രാന്തനെപ്പോലെയുണ്ട് ,,

പാല്‍ കാരന്‍ പോയപ്പോള്‍ വീണ്ടു കോരു മാമന്‍ വാതിലടച്ചു  സാക്ഷയിട്ടു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടുന്ന ശബ്ദം  കേട്ടപ്പോള്‍ കോരു മാമന്‍ വാതില്‍ തുറന്നു  നോക്കി .പതിവായി ചായ കുടിക്കുവാന്‍ വരുന്നവരാണ്. അവര്‍ അകത്ത് കടന്നപ്പോള്‍ വാതില്‍ തുറന്നു വെച്ച് കോരു മാമന്‍ തിരിഞ്ഞതും  പുറത്തു നിന്നിരുന്നയാളും അകത്ത് കയറി  ബഞ്ചി ല്‍ ഇരുന്നു   പറഞ്ഞു.

,,ഒരു ചായ വേണമായിരുന്നു,  നല്ല വിശപ്പുണ്ട്. കഴിക്കുവാനും എന്തെങ്കിലും വേണം കഴിക്കുവാന്‍ എന്താ ഉള്ളത് ,,

,,ചായ തരാം കഴിക്കുവാന്‍ ഒന്നും തയ്യാറായിട്ടില്ല കുറച്ചു സമയം കൂടി എടുക്കും  ,,

 അപരിചിതന്‍    ചായ കുടിച്ച് കഴിഞ്ഞതും ഭാണ്ഡക്കെട്ടില്‍ നിന്നും രൂപ എടുത്ത് കോരു മാമന്  നല്‍കി,  അയാള്‍  അവിടെ തന്നെ ഇരിപ്പുറപ്പിച്ചു ..പത്രക്കാരന്‍ പത്രം ഇട്ടു പോയപ്പോള്‍ അപരിചിതന്‍ വേഗം പത്രം എടുത്ത് വായിച്ചു. ഓരോ പേജും സൂക്ഷമതയോടെയാണ്  അയാള്‍ വായിച്ചുകൊണ്ടിരുന്നത്  .പുട്ടും കറിയും തയ്യാറായപ്പോള്‍  അയാള്‍ക്ക്‌ കഴിക്കുവാനുള്ളത് കോരു മാമന്‍ നല്‍കി കൊണ്ട് ചോദിച്ചു ?

,,നിങ്ങള്‍ എവിടെത്തു കാരനാണ് ? ഇവിടെ അടുത്തെങ്ങാനുമാണോ  വീട് ? ഇവിടെയെങ്ങും ഇതിന് മുന്‍പ് കണ്ടിട്ടില്ലല്ലോ     ,,

,,ഞാന്‍ ആരോരുമില്ലാത്തവാന്‍,  എനിയ്ക്ക് ദേശമില്ല, വീടില്ല  സ്വന്തമെന്നു പറയുവാന്‍ ഒന്നുമില്ലാത്തവന്‍ , ഞാന്‍ ഒരു ദേശാടനക്കാരന്‍ ,ദേശങ്ങളില്‍ നിന്നും ദേശങ്ങളിലെക്കുള്ള യാത്രയില്‍  ദാ....ഇപ്പോള്‍ ഇവിടെ എത്തി പെടുവാന്‍ പ്രപഞ്ച  സൃഷ്ടാവിനാല്‍   നിയോഗ്യനായവാന്‍  ,,

കൂടുതല്‍ സംസാരിക്കുവാന്‍ അയാള്‍ക്ക്‌ താല്‍പര്യം ഇല്ലാ എന്ന് കോരു മാമന് മനസ്സിലായപ്പോള്‍ പിന്നെ കൂടുതലൊന്നും   കോരു മാമന്‍ അയാളോട് ചോദിച്ചില്ല . അപ്പോള്‍ കോരു മാമന്‍ മനസ്സില്‍ പറഞ്ഞു. 
,, ഏതോ ബുദ്ധിജീവിയാകും  അല്ലെങ്കില്‍ ബുദ്ധി കൂടി ഭ്രാന്തായതാകും ,,

പതിവായി ഒരു ചായയും കുടിച്ച് പത്രം അരിച്ചുപെറുക്കി വായിക്കുന്ന കോരു മാമന്‍റെ  സമപ്രായക്കാരായ ചിലരുണ്ട്. അവരില്‍ ഒരാളാണ് ആ ഗ്രാമത്തിനെ കുറിച്ചുള്ള ആ വാര്‍ത്ത ഉറക്കെ വായിച്ചത് .

,,വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥിനിയെ   ക്രൂരമായി  ബലാത്സംഗം ചെയ്തു കൊലപെടുത്തിയ  മൂവര്‍സംഘം ജീവപര്യന്തം ശിക്ഷ കഴിഞ്ഞു നാളെ ജയില്‍ മോചിതരാവുന്നു. നാടിനെ നടുക്കിയ  കൊലപാതകികള്‍ക്ക്  വധശിക്ഷ തന്നെ  നല്‍കണം എന്ന് നാടൊട്ടുക്കും അന്ന്  മുറവിളി കൂട്ടിയിരുന്നു.നീതിന്യായ  വ്യവസ്ഥക്ക് കളങ്കമേറ്റ കോടതി വിധിയാത് കൊണ്ടാണ് പ്രതികള്‍    വധ ശിക്ഷയില്‍ നിന്നും ഇളവ്‌ ലഭിച്ചത് എന്ന് പറഞ്ഞ് പ്രതിപക്ഷം അന്ന് നാടൊട്ടുക്കും ആക്രമണം നടത്തിയിരുന്നു   ,,

ആ വാര്‍ത്ത വായിക്കുന്നത്  കേട്ടപ്പോള്‍ വയോ വൃദ്ധനായ ആ ദേശാടനക്കാരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്  ആരും അപ്പോള്‍  കണ്ടില്ല .പത്രം വായിച്ചു കൊണ്ടിരുന്നയാള്‍ വീണ്ടും സംസാരിച്ചു കൊണ്ടേയിരുന്നു.

,, ഈ കൊടും പാതകം ചെയ്ത മൂന്നു പേരും ഈ ഗ്രാമത്തില്‍ തന്നെ ജനിച്ചുവല്ലോ ഈശ്വരാ.. .സ്വന്തം സഹപാഠിയെയല്ലേ ആ ദ്രോഹികള്‍ ക്രൂരമായി കൊലപെടുത്തിയത് ,മരണ പെട്ട പെണ്‍കുട്ടി ഏതോ വലിയ തറവാട്ടിലെ കുട്ടിയായിരുന്നുവത്രേ.  ഇങ്ങനെയുള്ളവന്മാരെ  സമൂഹം കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടത് .തെളിവിന്‍റെ അഭാവമാണ് പോലും വധ ശിക്ഷ നല്‍കാതെ ഇരുന്നത് .ഈ വിധി പറയുന്നവരുടെ മക്കളാണ് ക്രൂരമായി കൊലചെയ്യപെട്ടിരുന്നതെങ്കിലോ ,അപ്പോള്‍ അറിയാം നഷ്ട പെടലിന്‍റെ  വേദന,,

അന്ന് മുഴുവനും അടുത്ത ദിവസം ജയില്‍ മോചിതരാവുന്ന  ഗ്രാമത്തിലെ മൂവര്‍ സംഘത്തെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ .
കുറച്ചു കഴിഞ്ഞപ്പോള്‍ ദേശടനക്കാരന്‍ എന്ന് പരിചയ പെടുത്തിയയാള്‍ ചായ പീടികയില്‍ നിന്നും  പുറത്തേക്ക് ഇറങ്ങി നടന്നു.
 അയാള്‍ കോരു മാമനോട് പറഞ്ഞത് പോലെ ഒരു ദേശാടന കാരനായിരുന്നില്ല എന്നതാണ്  യാഥാര്‍ത്ഥ്യം. കാത്തിരിപ്പിനൊടുവില്‍ . 
ഒരു ലക്ഷ്യംവെച്ച് കൊണ്ടാണ് അയാള്‍ ആ ഗ്രാമത്തില്‍ എത്തി പെട്ടത് .
അയാള്‍ മുന്‍ സൈനിക ഉദ്യാഗസ്ഥനായ  സോമശേഖരന്‍ നായരായിരുന്നു' മൂവര്‍സംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപെടുത്തിയ പെണ്‍ കുട്ടി അയാളുടെ ഒരേയൊരു മകന്‍റെ ഒരേയൊരു മകളായിരുന്നു .

 സോമശേഖരന്‍ നായര്‍   കുറച്ചു ദൂരം ചെന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടിക്കാര്‍ ഒത്തു കൂടാനായി കെട്ടിയുണ്ടാക്കിയ ഓല പുരയില്‍ ഇരുന്നു .അയാളുടെ മകനുംഭാര്യയും അമേരിക്കയിലെ അറിയ പെടുന്ന ആശുപത്രിയിലെ  പ്രശസ്തരായ ഡോക്ടര്‍മാരായിരുന്നു  .തിരക്ക് പിടിച്ച അമേരിക്കന്‍ ജീവിതം മകന്‍റെ മകള്‍ ദിവ്യ മോള്‍ക്ക്‌ ഇഷ്ട മല്ലായിരുന്നു .അവളുടെ നിര്‍ബ്ബന്ധം മൂലമാണ് പ്ലസ്ടു കഴിഞ്ഞപ്പോള്‍ നാട്ടിലെ കോളേജില്‍ അവളെ  ഡിഗ്രിക്ക് ചേര്‍ത്തത്. സോമാശേഖരന്‍ നയാര്‍ ദിവ്യ മോളെ അങ്ങേയറ്റം സ്നേഹം നല്‍കിയാണ് വളര്‍ത്തിയിരുന്നത്. സാമ്പത്തീക മായി ഉന്നതിയില്‍ നില്‍ക്കുന്ന അയാള്‍ പേരക്കുട്ടിയെ കോളേജിലേക്ക് കൊണ്ട് പോയി വിടുന്നതിനും തിരികെ വരുന്നതിനും, ഒരു പുതിയ കാര്‍ തന്നെ വാങ്ങി  നല്‍കി, .ഡ്രൈവറെയും നിയോഗിച്ചു .  പക്ഷെ അവള്‍ക്ക് ബസ്സില്‍ മറ്റുള്ള കുട്ടികള്‍ പോകുന്നത് പോലെ പോകുവാനായിരുന്നു ഇഷ്ടം .ഗ്രാമത്തിലെ സാധാരണക്കാരിയായി ജീവിക്കുവാന്‍ അവള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു . സോമാശേഖരന്‍ നായര്‍ സമ്മതിക്കാത്തത് കൊണ്ട് മാത്രം അവള്‍ കാറിലായിരുന്നു കോളേജിലേക്ക് പോകുന്നതും വരുന്നതും .

 ദിവ്യ മോള്‍ അവസാന വര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ ദാരുണമായ സംഭവം നടക്കുന്നത് .കൂടെ പഠിക്കുന്ന സഹപാഠിക്ക് ദിവ്യ മോളോട് മനസ്സില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാത്ത അത്രയും  പ്രണയം തോന്നി .പക്ഷെ പ്രണയാഭ്യര്‍ത്ഥന  നടത്തിയയാള്‍ ആ കോളേജിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായിരുന്നു.  അത് കൊണ്ട് തന്നെ അവള്‍ അയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു .അയാളുടെ നിരന്തരമായ ശല്ല്യം അവള്‍ക്ക് അസഹനീയമായിരുന്നു . മുത്തശ്ശനോട് വിവരം പറഞ്ഞാല്‍ പ്രശ്നം വഷളാകും എന്ന ഭയത്താല്‍  അവള്‍ അയാളെ കുറിച്ച് വീട്ടില്‍ പറഞ്ഞില്ല

 ഒരു ദിവസം സോമാശേഖരന്‍ നായര്‍ക്ക് ഡല്‍ഹിയില്‍ അത്യാവശ്യമായി പോകേണ്ടത് കൊണ്ട് കൊച്ചു മകളേയും വേലക്കാരിയേയും തനിച്ചാക്കി അയാള്‍ യാത്രയായി .ആ യാത്ര മൂലം അയാള്‍ക്ക്‌ നഷ്ട മായത് അയാളുടെ കൊച്ചുമകളെയായിരുന്നു .ഒരു ഞായറാഴ്ച ദിവസ്സം രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍  മൂവര്‍സംഘം സോമാശേഖരന്‍ നായര്‍ വീട്ടില്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്  തന്നെ  സോമാശേഖരന്‍ നായരുടെ വീട്ടില്‍ എത്തി കതകിനു മുട്ടി .വേലക്കാരിയാണ് കതകു തുറന്നത് .കതകു തുറന്ന പാടെ മൂവര്‍സംഘം വേലക്കാരിയെ കടന്നു പിടിച്ച്  കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം വേലക്കാരിയുടെ മൂക്കിനോട് ചേര്‍ത്തു പിടിച്ചു.
 വേലകാരി ബോധരഹിതയായി എന്ന് ഉറപ്പു വരുത്തിയ മൂവര്‍സംഘം നേരെ ചെന്നത് ദിവ്യയുടെ മുറിയിലേക്കാണ്, പഠിച്ചു കൊണ്ടിരുന്ന ദിവ്യയെ മൂന്നു പേരും കൂടെ കടന്നു പിടിച്ച് വായില്‍ മാസ്ക്കിന്‍ ടാപ്പ്‌ ഒട്ടിച്ച് നിശ്ചലയാക്കി.കൈകാലുകള്‍ ബന്തസ്ഥയാക്കിയ അവള്‍ക്ക് ഒന്ന് അനങ്ങുവാന്‍ പോലും കഴിഞ്ഞിരുന്നില്ല . പിന്നെ മൂവര്‍സംഘം മയക്കമരുന്ന് ലഹരിയില്‍  ക്രൂരതയുടെ താണ്ഡവം നടനമാടുകയായിരുന്നു .ക്രൂരതയുടെ ആ നടന മാട്ടത്തില്‍ ഏതോ ഒരു നിമിഷം ദിവ്യയുടെ ശ്വാസം നിശ്ചലമായി.
 ഈ ഭൂലോകത്ത് ജീവിച്ചു കൊതി തീരുന്നതിന് മുന്‍പ്  മൂവര്‍സംഘം അവളുടെ ജീവന്‍ കവര്‍ന്നെടുത്തു.

സോമശേഖരന്‍ നായരും മകനും ഭാര്യയും  സമൂഹവും ദിവ്യയുടെ ദാരുണമായ മരണ വാര്‍ത്തയറിഞ്ഞ് നടുങ്ങി . 
സൈനിക ഉദ്ദ്യഗസ്ഥനായ  സോമാശേഖരന്‍ നായരുടെ ഇടപെടല്‍ മൂലം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളായ മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞു .വേലക്കാരി പ്രതികളെ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ഉന്നതന്മാരുടെ മക്കള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നു .ദിവ്യയുടെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിവ്യയുടെ അച്ഛനും അമ്മയും അമേരിക്കയിലേക്ക് തന്നെ  തിരികെ പോയി .പക്ഷെ സോമശേഖരന്‍ നായര്‍  കൊച്ചുമകളുടെ  വിയോഗം മൂലം    ചില കണക്ക്   കൂട്ടലുകളാല്‍ ജീവിച്ചിരുന്ന ജീവിത നിലവാരത്തില്‍ നിന്നും  മാറുകയായിരുന്നു ,താടി വടിക്കാതെ മുടി മുറിക്കാതെ ഒരു ഭ്രാന്തന്‍റെ രൂപത്തിലേക്ക്അയാള്‍ പരിണമിച്ചു .ക്രമേണ  സമൂഹം  സോമാശേഖരന്‍ നായരെ മാനസികമായി തകര്‍ന്ന ആളായി മുദ്ര കുത്തി .അതായിരുന്നു അയാളും ആഗ്രഹിച്ചത്‌. പ്രതികാരദാഹിയായ അയാള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു ,മൂവര്‍ സംഘത്തിന്‍റെ  ജയില്‍ മോചനത്തിനായി.

 ഇപ്പോള്‍ കോരു മാമന്‍റെ  ചായ പീടിക സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ അയാള്‍ എത്തി പെട്ടത് വര്‍ഷങ്ങളായി നെഞ്ചില്‍ ആളി കത്തുന്ന തീ എന്നെന്നേക്കുമായി അണക്കുവാനായിട്ടാണ്.പ്രതികാരത്തിന്‍റെ സമാപ്തി കുറിക്കുന്ന ആ നിമിഷത്തിനായി അയാള്‍ തക്കം പാര്‍ത്തു നടന്നു .
   വയോ വൃദ്ധനായ അയാള്‍ക്ക്‌ അറിയാം  ഏറ്റു മുട്ടലിലൂടെ തന്‍റെ ശത്രുക്കളെ കീഴ്പെടുത്തുവാന്‍ കഴിയുകയില്ലാ എന്ന്. അത് കൊണ്ട് തന്നെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ബുദ്ധിയാണ് ഉപയോഗിക്കേണ്ടത്  എന്ന തിരിച്ചറിവ് അയാളെ ഒരുപാട് ചിന്തിപ്പിച്ചു .അവസാനം ശത്രുക്കളെ എങ്ങിനെയാണ് കീഴ്പെടുത്തേണ്ടത് എന്ന തീരുമാനം കൈകൊണ്ടു

 അക്ഷമയോടെ ദിവസങ്ങള്‍ മൂന്നു കഴിഞ്ഞു, കോരു മാമന്‍ സോമശേഖരന്‍ നായരോട് ചായപ്പീടികയുടെ ചായ്പ്പില്‍ അന്തിയുറങ്ങി കൊള്ളുവാന്‍ പറഞ്ഞു .മൂവര്‍സംഘം ജയില്‍ മോചിതരായ  സന്തോഷത്താല്‍  മതിമറന്ന് ആഹ്ലാദത്തോടെ ജീവിക്കുവാന്‍ തുടങ്ങി .എന്നും  ചായ പീടികയുടെ മുന്‍പിലൂടെയാണ് മൂവര്‍സംഘം യാത്ര ചെയ്തിരുന്നത് , ചിലപ്പോള്‍ കാറില്‍ ,ചിലപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ .മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ മൂന്നു പേരും ഒരു മോട്ടോര്‍സൈക്കിളില്‍ ഇരുന്നായിരുന്നു അധികവും യാത്ര ചെയ്തിരുന്നത് മൂവര്‍ സംഘത്തിന്‍റെ മോട്ടോര്‍സൈക്കിളിലെ യാത്ര, കര്‍ത്തവ്യം നിറവേറ്റുവാന്‍ എളുപ്പമാകും എന്ന് സോമശേഖരന്‍ നായര്‍ കണക്ക് കൂട്ടി.

അന്ന് നല്ല  നിലാവുള്ള രാത്രിയായിരുന്നു . എട്ടുമണി കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം ചായപീടികയില്‍ എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തിലുള്ള സംസാരവും തമാശ പറഞ്ഞുള്ള ചിരിയും കേട്ടപ്പോള്‍ സോമശേഖരന്‍ നായരുടെ  മനസ്സ് മന്ത്രിച്ചു.
,,ചെയ്തു പോയ പാപത്തെ കുറിച്ച് ഒരു കുറ്റബോധവും ഇല്ലാതെ ഉല്ലസിച്ചു ജീവിക്കുന്നു മൂന്നു പേരും, നിങ്ങളുടെ ജീവിതം അവസാനിക്കുവാന്‍ ഇനി  വിരലില്‍  എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ ,,

   ജട പിടിച്ച തല മുടിയും താടിയും വെച്ച സോമശേഖരന്‍ നായരേയും അവര്‍ കളിയാക്കുന്നുണ്ടായിരുന്നു .സോമാശേഖരന്‍ നായര്‍ ആരാണെന്ന് മൂവര്‍ സംഘത്തിന്  അറിയില്ലായിരുന്നു  .മൂവര്‍ സംഘത്തിലെ ഒരുവന്‍ പറഞ്ഞു ,

,, ദേ കണ്ടോട ഒരു ബുദ്ധിജീവി , കാട്ടില്‍ പോയി തപസ്സിരിക്കേണ്ട മഹര്‍ഷി, കോരു മാമന്‍റെ  ചായ പീടികയില്‍ തപസ്സിരിക്കുന്നു.
വേഷംകെട്ടി നടക്കുകയാണ് ഇരന്നു തിന്നാന്‍ , കോരു മാമോ ...ആരാ ഈ അവതാരം   കുറച്ചു  ദിവസ്സമായിട്ട് ഇവിടെ തന്നെയുണ്ടല്ലോ  വകയിലെ അമ്മാവനൊന്നും അല്ലല്ലോ ,,

,, എനിയ്ക്ക് അറിയില്ല മക്കളെ ദേശാടനക്കാരനാണ് എന്നാ പറഞ്ഞത് .വയസ്സായ ആളല്ലേ എന്ന് കരുതി  താമസിക്കുവാന്‍  ഞാന്‍ ഇവിടെ  ഇടം നല്‍കി യെന്നെയുള്ളൂ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല   ,,

 മൂവര്‍ സംഘത്തിന് അറിയില്ലായിരുന്നു അവരുടെ  കാലന്‍  അയാളില്‍ നിക്ഷിപ്തമാണ് എന്നത് , മൂവര്‍സംഘം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു .ഒടുക്കം ഒരു തീരുമാനത്തില്‍ മൂവര്‍സംഘം എത്തിചേര്‍ന്നു .സിനിമ കാണുവാന്‍  സെക്കന്‍ ഷോക്ക് പോകുവാനായിരുന്നു അവരുടെ തീരുമാനം .കുറച്ചു കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം മോട്ടോര്‍ സൈക്കിളില്‍ ചീറി പാഞ്ഞു പോയി. .സോമ ശേഖരന്‍ നായര്‍ വര്‍ഷങ്ങളായി  കാത്തിരുന്ന  തന്‍റെ കര്‍ത്തവ്യം നിറവേറ്റുവാന്‍ പറ്റിയ ദിവസം വന്നണഞ്ഞ സന്തോഷത്തിലായിരുന്നു . തന്‍റെ കാത്തിരിപ്പിന്‍റെ സമാപ്തിക്കായി  പ്രതീക്ഷയോടെ അക്ഷമനായി സിനിമയ്ക്ക് പോയ മൂവര്‍ സംഘത്തെ അയാള്‍  കാത്തിരുന്നു .

കോരു മാമനും സഹധര്‍മ്മിണിയും അവരുടെ വീട്ടിലേക്ക് യാത്രയായപ്പോള്‍  ഭാണ്ഡക്കെട്ടില്‍ നിന്നും കരുതി വെച്ചിരുന്ന കയറും കൈകളില്‍  ധരിക്കുവാന്‍  റബ്ബര്‍ ഗ്ലൌസും  പുറത്തെടുത്തുവെച്ച്   പീടികയുടെ പുറകു  വശത്ത് ഒളിപ്പിച്ചു വെച്ചിരുന്ന ഇരുമ്പ് വടിയും എടുത്ത് കൊണ്ട് വന്ന് മൂവര്‍ സംഘത്തെ കാത്തിരുന്നു .സമയം ഏതാണ്ട് പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ കരുതി വെച്ചിരുന്ന ഗ്ലൌസ്  എടുത്ത് കൈകളില്‍ ധരിച്ച്, കയറും ഇരുമ്പ് വടിയും എടുത്ത് പാതയിലൂടെ കുറച്ചു ദൂരം നടന്നു .പാതയുടെ രണ്ടറ്റത്തും  നേരെയുള്ള തെങ്ങ് കണ്ടപ്പോള്‍ അയാള്‍ അവിടെ നിലയുറപ്പിച്ചു .നിലാവിന്‍റെ വെട്ടത്തില്‍ റോഡു പണിക്കായി പാതയുടെ രണ്ടു വശത്തും  കൂട്ടിയിട്ട കരിങ്കല്‍     കഷ്ണങ്ങള്‍ കൂടി കണ്ടപ്പോള്‍ അയാളുടെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ഉചിതമായ സ്ഥലം അവിടമാണെന്ന് അയാള്‍ തീരുമാനിച്ചു .കയറെടുത്ത് തെങ്ങില്‍  കെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും  ഒരു കാര്‍ അതു വഴി വരുന്നത്  കണ്ടപ്പോള്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലിനു പുറകില്‍ അയാള്‍ ഒളിച്ചിരുന്നു.
 കാറു പോയതിനു ശേഷം അയാള്‍ തെങ്ങില്‍ നിന്നും ഏഴടി  പൊക്കത്തില്‍ കയറിന്‍റെ ഒരറ്റം കെട്ടി മറു അറ്റം പാതയുടെ കുറുകെയുള്ള മറ്റേ  തെങ്ങിനു താഴെയായി ഇട്ടു .

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും  മോട്ടോര്‍സൈക്കിളില്‍ വരുന്നത് തന്‍റെ ഇരകളാണെന്ന് ഉറപ്പു വരുത്തി തിടുക്കത്തില്‍ താഴെ ഇട്ടിരുന്ന കയര്‍ ഏഴടി തെങ്ങില്‍ പൊക്കി കെട്ടി ,പിന്നെ എല്ലാം പെട്ടന്നായിരുന്നു .ചീറി പാഞ്ഞു വന്നിരുന്ന മോട്ടോര്‍സൈക്കിളില്‍ ഇരുന്നിരുന്ന മൂവര്‍ സംഘത്തിന്‍റെ ഉടല്‍ കയറില്‍ തട്ടി മൂവര്‍സംഘം തെറിച്ചു  കൂട്ടി ഇട്ടിരുന്ന കരിങ്കല്ലില്‍ തലയടിച്ചു വീണു .വീഴ്ചയില്‍ മൂവര്‍ സംഘത്തിലെ  രണ്ടു പേര്‍ ബോധരഹിതരായി എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ഒരുവന്‍ എഴുന്നേല്‍ക്കുവാന്‍   ശ്രമിക്കുന്നത് കണ്ടപ്പോള്‍ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്ത് തിടുക്കത്തില്‍ ചെന്ന് തലയ്ക്ക് ആഞ്ഞടിച്ചു.പിന്നെ സര്‍വശക്തിയും  എടുത്ത് മൂന്നു പേരേയും മാറിമാറി ഇരുമ്പ് വടികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു  അയാള്‍ . അപ്പോള്‍ അയാള്‍ക്ക്‌ ഒരു യുവാവിന്‍റെ കരുത്തര്‍ജിക്കുന്നത് പോലെ അനുഭവപെട്ടു .ദിവ്യ മോളുടെ മുഖമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍. യുദ്ധം ചെയ്യുന്ന യോദ്ധാവിനെപ്പോലെ അയാള്‍ അയാളുടെ കര്‍ത്തവ്യം നിഷ്പ്രയാസം നിര്‍വഹിച്ച് തെങ്ങില്‍ കെട്ടിയിരുന്ന കയറഴിച്ച് ഭാണ്ഡക്കെട്ടില്‍  വെച്ച്  ഇരുമ്പ് വടിയും എടുത്ത്   കോരു മാമന്‍റെ കടയില്‍ വെച്ചിരുന്ന ഊന്നുവടിയും എടുത്ത്  ആത്മ    നിര്‍വൃതിയോടെ  നിലാവിന്‍റെ വെട്ടത്തില്‍ പാതയിലൂടെ തിടുക്കത്തില്‍ നടന്നു . അപ്പോള്‍  പ്രകൃതിയില്‍ നിന്നും ചാറ്റല്‍മഴ പോഴിയുവാന്‍ തുടങ്ങി  .
                                                                    ശുഭം 
rasheedthozhiyoor@gmail.com 

13 April 2012

ചെറു കഥ . ദൃഷ്ടാന്തം

      
ചെറു കഥ . ദൃഷ്ടാന്തം, ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
          വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും, ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പക്ഷെ ജീവിത സാഹചര്യത്തില്‍ അങ്ങിനെ ഒന്ന് സംഭവിക്കാനായിരുന്നു വിധി. അല്ലെങ്കിലും വിധിയെ തടുക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലല്ലോ.

നിര്‍ത്താതെയുള്ള ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ മാളു പറഞ്ഞു.
ഞാന്‍ ഇതാവരുന്നു അമ്മിണിക്കുട്ടി, എന്തൊരു കരച്ചിലാണ് ഇത്. മഴ ആയത് കൊണ്ടല്ലേ നിന്നെ ഞാന്‍ കൂട്ടില്‍ നിന്നും പുറത്ത് ഇറക്കാതെ ഇരുന്നത്. ഈ ചോറ് ഊറ്റി വെച്ചിട്ട് ഞാന്‍ ഇപ്പോള്‍ വരാട്ടോ.
അത്താഴത്തിനുള്ള ചോറ് തിടുക്കത്തില്‍ ഊറ്റി വെച്ച് മാളു പുറത്തേക്ക് ഇറങ്ങി. ആകാശത്തെക്കുനോക്കിയപ്പോള്‍, ആകാശം മേഘാവൃതമായിരിക്കുന്നു. രാവിലെ മഴയായിരുന്നതുകൊണ്ട് അമ്മിണിക്കുട്ടിയെ പുല്ല് തീറ്റിക്കാന്‍ പാടത്തേക്ക് കൊണ്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ലായിരുന്നു. മഴയെ ശപിച്ചുക്കൊണ്ട് മാളു മുള്ളുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ആട്ടിന്‍ കൂടിന്റെ വാതില്‍ തുറന്ന് ആടിനെ പുറത്ത് ഇറക്കി. ആട്ടിന്‍കുട്ടിയെ കെട്ടിയിരുന്ന കയറിന്റെ ഒരറ്റം പിടിച്ച് പാടത്തേക്ക് ലക്ഷ്യമാക്കി നടന്നു. പാടത്ത് പോയാല്‍ നല്ല ഇളം പുല്ല് കിട്ടും. വരമ്പിലൂടെ നടക്കുമ്പോള്‍ അമ്മിണി കുട്ടി ആര്‍ത്തിയോടെ ഇളം പുല്ല് തിന്നുന്നത് കണ്ടപ്പോള്‍ മാളു പറഞ്ഞു.
എന്തൊരു കൊതിയാ എന്റെ അമ്മിണിക്കുട്ടിക്ക്’
അപ്പോഴാണ് തൊടിയില്‍ നിന്ന് മാളുവിന്റെ അച്ഛന്‍ രാഘവന്റെ വിളി കേട്ടത്. മാളു തിടുക്കത്തില്‍ മുന്നേ തറച്ചിട്ടിരുന്ന കുറ്റിയില്‍ കയറിന്റെ ഒരറ്റം കെട്ടിയിട്ട് വീട്ടിലേക്ക് തിരികെ നടന്നു. മാളുവിന്റെ അച്ഛന്‍, മാരാരാണ്. ഉത്സവങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ നാടന്‍ പണിക്ക് അയാള്‍ പോകുമായിരുന്നു. ഇന്ന് പാടത്ത് മരുന്ന് തെളിക്കലായിരുന്നു പണി. ഉച്ചയ്ക്ക് തന്നെ പണി കഴിഞ്ഞുവന്ന് ഉച്ചയൂണും, ഉറക്കവും കഴിഞ്ഞ് അടുത്തുള്ള കവലയിലേക്ക് പോയതായിരുന്നു രാഘവന്‍. കയ്യില്‍ തൂക്കി പിടിച്ച സഞ്ചി മാളുവിന്റെ നേര്‍ക്ക് നീട്ടി കൊണ്ട് രാഘവന്‍ പറഞ്ഞു,
രണ്ടു ദിവസത്തേക്ക് ഉള്ള അരിയും ചില്ലാനവും, അമ്മിണിക്കുട്ടിക്ക് ഉള്ള പിണ്ണാക്കും ഉണ്ട് ഇത് അങ്ങ് അകത്ത് കൊണ്ട് പോയി വെച്ചേക്കു
മാളു സഞ്ചിയും ആയി അകത്തേക്ക് പോകുവാന്‍ തുനിഞ്ഞപ്പോള്‍ രാഘവന്‍ പറഞ്ഞു.
ഞാന്‍ കവലയില്‍ വെച്ച് കൃഷ്ണന്‍കുട്ടി മാരാരെ കണ്ടിരുന്നു. അകലെ എവിടെയോ ഇന്നും, നാളെയും ഉത്സവം ഉണ്ടത്രെ. അച്ഛന്‍ ഇന്ന് പോയാല്‍ മറ്റന്നാളെ വരികയുള്ളു, മോള്‍ക്ക്കൂട്ടിന് ഭാര്‍ഗവിയമ്മയോട് വന്നുകിടക്കാന്‍ പറയാം. അച്ഛന്‍ പോകുമ്പോള്‍ അതുവഴി പോകാം.
ഭാര്‍ഗവിയമ്മയുടെ വീട് രാഘവന്റെ വീട്ടില്‍ നിന്നാല്‍ കാണാം. രാഘവന്റെ ഒരു അകന്ന ബന്ധു ആണ് ഭാര്‍ഗവിയമ്മ. ഭാര്‍ഗവിയമ്മയുടെ കൂടെ മകളുടെ മകന്‍ ഉണ്ണികൃഷ്ണനും താമസിക്കുന്നുണ്ട്. അവന്‍ അടുത്തുള്ള വിദ്യാലയത്തില്‍ പ്ലസ്ടുവിന് പഠിക്കുന്നു. ഉണ്ണിയുടെ അമ്മയ്ക്ക് ഉണ്ണി കൂടാതെ നാലു മക്കള്‍ വേറേയും ഉണ്ട് മക്കളില്‍ നാലാമത്തെയാണ് ഉണ്ണി. ഭാര്‍ഗവിയമ്മക്ക് ഉണ്ണിയുടെ അമ്മ കൂടാതെ ഒരു മകന്‍ കൂടി ഉണ്ട് അയാള്‍ക്ക് ആസാമിലെ ഒരു സ്ഥാപനത്തിലാണ് ജോലി. അയാള്‍ ആസാം കാരിയെ വിവാഹം ചെയ്ത് മക്കളുമൊത്ത് ആസാമില്‍ തന്നെ കഴിയുന്നു. ഉണ്ണി ചെറുപ്പംമുതല്‍ ഭാര്‍ഗവിയമ്മയുടെ കൂടെ തന്നെയാണ് താമസം. രാഘവന്‍ ഉത്സവത്തിന് പോകാറുള്ള ദിവസം ഭാര്‍ഗവിയമ്മയും, ഉണ്ണിയുമാണ് മാളുവിന് കൂട്ട് കിടക്കാറ് പതിവ്.
രാഘവന്‍ മാളുവില്‍ നിന്നും ചായ വാങ്ങി കുടിച്ച് ചെണ്ട എടുത്ത് പൊടി തട്ടി തിടുക്കത്തില്‍ നടന്നു. രാഘവന്‍ നടവരമ്പിലൂടെ നടന്ന് പോകുന്നത് കണ്ടപ്പോള്‍ മാളു ഓര്‍ക്കുകയായിരുന്നു.
അമ്മ മരണപെട്ടിട്ട് നാലു വര്‍ഷം തികയുന്നു. അമ്മ മരണപെടുമ്പോള്‍ താന്‍ പത്താംതരത്തില്‍ പഠിക്കുക്കയായിരുന്നു. അച്ഛന് എന്ത് സ്‌നേഹമായിരുന്നു അമ്മയോട്, പണി കഴിഞ്ഞു വന്നാല്‍ പിന്നെ അച്ഛന്‍ എങ്ങും പോവില്ല. അമ്മയെ വീട്ടിലെ പണികള്‍ ചെയ്യുവാന്‍ സഹായിച്ച്, അമ്മയുടെ നിഴലായി കൂടെ എപ്പോഴും ഉണ്ടാകും അച്ഛന്‍. അമ്മ അച്ഛന്റെ മടിയില്‍ കിടന്നു മരണപെടുമ്പോള്‍ ഒന്ന് മാത്രമേ അമ്മയ്ക്ക് പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ. അച്ചനോട് വേറെയൊരു വിവാഹം കഴിക്കണം എന്നും തന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തികൊടുക്കണം എന്നും. പക്ഷെ അച്ഛന് വേറെയൊരു വിവാഹത്തിന് സമ്മതം ആയിരുന്നില്ലാ. തന്റെ വിവാഹം എത്രയുംവേഗം നടത്തണം എന്നേ അച്ഛന് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വാത്സല്യം നല്‍കിയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയിരുന്നത്. താന്‍ എത്രയോ ആള്‍ക്കാരുടെ മുന്‍പില്‍ ചമഞ്ഞൊരുങ്ങി നിന്നിരിക്കുന്നു. കാണുവാന്‍ വരുന്നവര്‍ക്ക് തന്നെ ഇഷ്ടപെടും. പക്ഷെ ജാതക കുറിപ്പ് കൊണ്ട് പോയാല്‍ പിന്നെ ആരുടേയും ഒരു വിവരവും ഉണ്ടാവില്ല. അല്ലെങ്കില്‍ തന്നെ ചൊവ്വാദോഷം ഉള്ള തന്നെ ആരാണ് വിവാഹം കഴിക്കാന്‍ തയ്യാറാവുക മംഗല്യത്തിനുള്ള ഭാഗ്യം ഇല്ലാ എന്ന് തനിക്ക് എന്നേ അറിയാം. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന് അകാലമരണം ഉറപ്പ് ജാതകത്തില്‍ ഇങ്ങിനെയൊരു കുറിപ്പ് കണ്ടാല്‍ പിന്നെ ആരാണ് തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാവുക?
എന്താ മാളു ഓര്‍ത്തുകൊണ്ട് നില്‍ക്കുന്നത് ?
ഉണ്ണിയുടെ ചോദ്യം കേട്ടാണ് മാളു ചിന്തകളില്‍ നിന്നും ഉണര്‍ന്നത്.
ഹേയ് ഒന്നുമില്ല വെറുതെ ഓരോന്ന് ചിന്തിച്ചു പോയി. ഉണ്ണി പഠിപ്പ് കഴിഞ്ഞ് വരുന്ന വഴിയാണോ? എന്താ ഉണ്ണി ക്ലാസ്സ് കഴിഞ്ഞ് വരുവാന്‍ വൈകിയത്?
ഇന്ന് എനിക്ക് സ്‌പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നു മാളു
ഉണ്ണിയുടെ അച്ഛനും അമ്മയും പെങ്ങളും വന്നിട്ടുണ്ട്.

ഉവ്വോ എന്നാല്‍ ഞാന്‍ പോകുന്നു
ഉണ്ണി തിടുക്കത്തില്‍ പോകുവാന്‍ തുടങ്ങിയപ്പോള്‍ മാളു പറഞ്ഞു.
ഉണ്ണി അച്ഛന്‍ ഉത്സവത്തിന് പോയിരിക്കുകയാണ് മുത്തശ്ശിയോട് എനിക്ക് കൂട്ട് കിടക്കാന്‍ വരുവാന്‍ പറയണം.

പറയാം.
എന്ന് പറഞ്ഞ് ഉണ്ണി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു.
മാളു ഓര്‍ത്തു പ്ലസ്സ്ടൂവിനു പോകുവാന്‍ തുടങ്ങിയപ്പോള്‍ ഉണ്ണി ആകെ മാറിയിരിക്കുന്നു. മുണ്ടിനു പകരം പാന്റ് ആയിരിക്കുന്നു അവന്റെ വേഷം. തന്നേക്കാളും രണ്ടു വയസ്സിന് താഴെയാണ് ഉണ്ണി. താന്‍ മുന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഉണ്ണിയെ അതേ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നുമുതല്‍ പത്താംക്ലാസില്‍ തോറ്റു വിദ്യാലയത്തിന്റെ പടി ഇറങ്ങുന്നത് വരെ ഉണ്ണിയുമൊത്താണ് വിദ്യാലയത്തിലേക്ക് പോകുന്നതും വരുന്നതും. ആദ്യമൊക്കെ മാളു ചേച്ചി എന്നാണ് തന്നെ വിളിച്ചിരുന്നത് ഇപ്പോള്‍ ആ വിളിയിലും മാറ്റംവരുത്തിയിരിക്കുന്നു. ഇപ്പോള്‍ മാളു എന്നാണ് വിളിക്കുന്നത്. പത്താംതരം തോറ്റപ്പോള്‍ മാളു പഠനം നിറുത്തിയിരുന്നു. ഉണ്ണി പഠിക്കാന്‍ മിടുക്കനായിരുന്നു അതുകൊണ്ടുതന്നെ നല്ല മാര്‍ക്കോട് കൂടി പത്താംതരം വിജയിക്കുകയും ചെയ്തു.
മാളു ആട്ടിന്‍ കുട്ടിയെ പാടത്ത് നിന്നും അഴിച്ചുകൊണ്ട് വന്നു കഞ്ഞി വെള്ളം കൊടുത്തു കെട്ടിയപ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. മാളു റാന്തല്‍ കത്തിക്കുമ്പോഴാണ് ഉണ്ണി കയറി വന്നത്. മാളു ചോദിച്ചു,
എവിടെ ഉണ്ണി. മുത്തശ്ശി?
മുത്തശ്ശി വന്നില്ലാ അമ്മയുമായി വര്‍ത്തമാനത്തിലാണ്. എന്നോട് മാളുവിന് കൂട്ട് കിടക്കുവാന്‍ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യുവാന്‍ തുടങ്ങി. കുറെ സമയം മാളുവും ഉണ്ണിയും സംസാരിച്ചിരുന്നു സംസാരത്തിന് ഇടയില്‍ ഉണ്ണി പറഞ്ഞു,
എന്തൊരു മഴയാ ഇത് എനിക്ക് കുളിരുന്നു.
എന്നാല്‍ ഞാന്‍ ഊണ് വിളമ്പാം.
ഉണ്ണിക്ക് ഊണ് കൊടുത്തിട്ട് പുറത്തുള്ള രാഘവന്റെ മുറിയില്‍ പായ വിരിച്ച് മാളു പറഞ്ഞു.
ഉണ്ണി കിടന്നോളു ഞാന്‍ അച്ഛന്റെ മുറിയില്‍ ഉണ്ണിക്ക് പായ വിരിച്ചിട്ടുണ്ട്.
ഉണ്ണി കിടന്നപ്പോള്‍ മാളു അടുക്കളയില്‍ പോയി ഊണ് കഴിച്ച് പാത്രങ്ങള്‍ എല്ലാം കഴുകി വെച്ച് മാളുവിന്റെ മുറിയില്‍ വന്ന് ഉറക്കമായപ്പോഴാണ് ഉണ്ണിയുടെ വിളി കേട്ടത്.
ഇവിടെ എല്ലാം ചോരുന്നു മാളു.
അപ്പോള്‍ മാളു പറഞ്ഞു
എന്നാല്‍ ഇവിടെ അകത്ത് വന്ന് കിടന്നോളു ഉണ്ണീ
മാളു രാഘവന്റെ മുറിയില്‍ പോയി പായ എടുത്ത് കൊണ്ട് വന്ന് നടോകത്ത് ഉണ്ണിക്കായി പായ വിരിച്ചു. മുന്‍വശത്തെ കതകടച്ച് സാക്ഷ ഇട്ട് തിരിഞ്ഞപ്പോള്‍, ഉണ്ണി മാളുവിന്റെ മാറിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് കിടക്കുവാന്‍ നേരം അഴിച്ചു വെച്ച ധാവണിയെ കുറിച്ച് മാളു ഓര്‍ത്തത്. ധാവണി എടുക്കുവാനായി മാളു തുനിഞ്ഞപ്പോള്‍ ഉണ്ണി മാളുവിന്റെ കൈ കടന്നു പിടിച്ചു.
എന്താ ഉണ്ണീ ഈ കാണിക്കുന്നത് ?
മാളു കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണി മാളുവിനെ മാറോട് ചേര്‍ത്ത് തുരു തുരാ ഉമ്മ വെച്ചു, അപ്പോള്‍ മാളു കരഞ്ഞു കൊണ്ട് ശക്തിയോടെ ഉണ്ണിയെ തള്ളിയപ്പോള്‍ അയാള്‍ നിലത്തേക്ക് വീണു. അപ്പോഴൊക്കെ രണ്ടു പേരും വിറക്കുന്നുണ്ടായിരുന്നു
അരുത് ഉണ്ണി ഇങ്ങിനെയൊന്നും പാടില്ല
മാളു തിടുക്കത്തില്‍. മാളു കിടന്നിരുന്ന മുറിയില്‍ കയറി കതകടച്ച് സാക്ഷയിട്ടു ഉറങ്ങുവാന്‍ കിടന്നു. എത്ര ശ്രമിച്ചിട്ടും മാളുവിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. ഇങ്ങിനെയൊരു പ്രവര്‍ത്തി ഉണ്ണിയില്‍ നിന്നും മാളു പ്രതീക്ഷിച്ചിരുന്നില്ലായിരുന്നു.
കുഞ്ഞുനാള്‍ മുതല്‍ അച്ഛന്‍ ഉത്സവങ്ങള്‍ക്ക് പോകുമ്പോഴൊക്കെ മാളുവിനും അമ്മയ്ക്കും കൂട്ട് കിടക്കുവാന്‍ ഭാര്‍ഗവിയമ്മയുടെ കൂടെ ഉണ്ണി വന്നാല്‍ ഉണ്ണിയും മാളുവും ഒരു പായയിലാണ് ഉറങ്ങുവാന്‍ കിടക്കാറ് പതിവ്. അതില്‍നിന്നും മാറ്റം വന്നത് മാളു വലിയ പെണ്‍കുട്ടി ആയതിന് ശേഷമാണ്. ഒരു ദിവസം മാളു പ്രായപൂര്‍ത്തിയായചടങ്ങുകള്‍ കഴിഞ്ഞ ശേഷം, രാഘവന്‍ ഉത്സവത്തിന് പോയ ദിവസ്സം ഭാര്‍ഗവിയമ്മയുടെ കൂടെ ഉണ്ണി കൂട്ട് കിടക്കാന്‍ വന്നപ്പോള്‍ ഭാര്‍ഗവിയമ്മ തന്നെയാണ് ഉണ്ണിയോട് പറഞ്ഞത്,
ഉണ്ണി ഇനി മുതല്‍ അകത്ത് കിടക്കുവാന്‍ പാടില്ലാട്ടോ. മാളു ചേച്ചി ഇപ്പോള്‍ വലിയ പെണ്‍കുട്ടിയായി. ഇനി മുതല്‍ എന്റെ കുട്ടി പുറത്തെ മുറിയില്‍ കിടന്നാല്‍ മതീട്ടോ.
ഭാര്‍ഗവിയമ്മ പുറത്തെ മുറിയില്‍ ഉണ്ണിക്ക് പായ വിരിച്ചു കൊടുക്കുമ്പോള്‍ ഉണ്ണിയുടെ മുഖത്ത് അങ്കലാപ്പായിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ മാളു മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, ഉണ്ണി നേരത്തെ തന്നെ പോയിരുന്നു. പിന്നീട് എപ്പോഴും ഒരു അകല്‍ച്ച ഉണ്ണിയില്‍ നിന്നും മാളുവിന് നേരിടേണ്ടിവന്നു. വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞു പോയി. മാളുവിന്റെ വിവാഹം നടന്നില്ല. കലാലയ വിദ്യാഭ്യാസം കഴിഞ്ഞ് ഉണ്ണി അടുത്തുള്ളൊരു വിദ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ പോകുന്നുണ്ട്. മാളുവിന് ഇരുപത്തിയഞ്ച് വയസ്സും ഉണ്ണിക്ക് ഇരുപത്തി മൂന്ന് വയസും കഴിഞ്ഞിരിക്കുന്നു.
പതിവുപോലെ രാഘവന്‍ ഉത്സവത്തിന് പോയ ദിവസ്സം. ഭാര്‍ഗവിയമ്മക്ക് പെട്ടന്ന് തലക്കറക്കം അനുഭവപെട്ടു. ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ രണ്ടു ദിവസം അവിടെ കിടത്തി ചികിത്സിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു. ഉണ്ണിയുടെ അമ്മ ഭാര്‍ഗവിയമ്മയുടെ അരികില്‍ എത്തിയപ്പോള്‍ ഭാര്‍ഗവിയമ്മ ഉണ്ണിയോട് പറഞ്ഞു.
ഇരുട്ടായി തുടങ്ങിയിരിക്കുന്നു .മാളു അവിടെ തനിച്ചാണ്, പാവം അവള് ഇപ്പോള്‍ ശെരിക്കും പേടിച്ചിട്ടുണ്ടാവും. എന്റെ കുട്ടി പൊയ്‌ക്കോളു
ആശുപത്രിയില്‍ നിന്നും ഉണ്ണി നേരെ മാളുവിന്റെ അരികിലേക്കാണ് പോയത് .കവലയില്‍ ബസ്സിറങ്ങി കുറച്ചു ദൂരം നടന്നപ്പോള്‍. ഇടിയോടുകൂടിയ മഴ പെയ്യുവാന്‍ തുടങ്ങി. ഇരുട്ടില്‍ നടവരമ്പിലൂടെ നടക്കുമ്പോള്‍ ഉണ്ണി മഴ കൊണ്ട് ശരീരമാസകലം നനഞ്ഞിരുന്നു. വീടിന്റെ വരാന്തയില്‍ കയറി കതകില്‍ തട്ടി കൊണ്ട് ഉണ്ണി മാളുവിനെ ഉച്ചത്തില്‍ വിളിച്ചു.
മാളു കതക് തുറക്കു ഞാന്‍ ഉണ്ണിയാണ്
നിറുത്താതെ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ അകത്തെ കുളിപ്പുരയുടെ കതക് തുറന്ന് മാളു വിളിച്ചു പറഞ്ഞു.
ആരാ ഉണ്ണിയാണോ ? ഞാന്‍ കുളിക്കുകയാണ് ഉണ്ണി.. കഴിയാറായി ഇപ്പോള്‍ വരാട്ടോ
തിടുക്കത്തില്‍ കുളിച്ച് വസ്ത്രം മാറി മാളു കതക് തുറന്നപ്പോള്‍, ഉണ്ണി കതകിന് മുന്‍പില്‍ തന്നെ നില്‍ക്കുകയായിരുന്നു. ശരീരമാസകലം നനഞ്ഞു നില്‍ക്കുന്ന ഉണ്ണിയെ കണ്ടപ്പോള്‍ മാളു പറഞ്ഞു.
എന്താ ഉണ്ണി ഇത് ആശുപത്രിയില്‍ പോകുമ്പോള്‍ കുട എടുക്കാതെയാണോ പോയത് ?
മുടിയില്‍ കെട്ടി വെച്ചിരുന്ന തോര്‍ത്ത് തിടുക്കത്തി ല്‍ അഴിച്ചെടുത്ത് മാളു ഉണ്ണിയുടെ തല തോര്‍ത്തുവാന്‍ തുടങ്ങി അപ്പോള്‍
ഉണ്ണി മഴ നനഞ്ഞ് തണുത്ത് വിറക്കുന്നുണ്ടായിരുന്നു. തോര്‍ത്തി കൊടുക്കുമ്പോള്‍ ഉണ്ണിയുടെ ശ്വാസം മാളുവിന്റെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ തോര്‍ത്ത് മാളുവിന്റെ കൈകളില്‍ നിന്നും താഴെ വീഴുന്നത് കണ്ടപ്പോള്‍ പെട്ട ന്ന് ഉണ്ണി തോര്‍ത്ത് പിടിക്കാനായി കുനിഞ്ഞതും, ഉണ്ണിയുടെ മുഖം മാളുവിന്റെ മാറില്‍ തട്ടി. പിന്നെ ഉണ്ണി
മാളൂ ….എനിക്ക് നീ ഇല്ലാതെ ജീവിക്കുവാന്‍ കഴിയില്ലാ
മാളുവിനെ ഉണ്ണി മാറോട് ചേര്‍ത്തു. ഉണ്ണിയുടെ ബലിഷ്ഠമായ കൈകളില്‍ നിന്നും മാളുവിന് തെന്നി മാറുവാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ അന്നേവരെ അറിയാത്ത ഒരു പുതിയ സുഖത്തിലേക്ക് വഴുതി വീഴുകയായിരുന്നു അപ്പോഴവര്‍. പിന്നെ എല്ലാം മറക്കുയായിരുന്നു മാളു. പതുക്കെപ്പതുക്കെ മാളുവിന്റെ കൈകള്‍ ഉണ്ണിയെ വരിഞ്ഞു മുറുക്കി.
പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ട് കൊണ്ടാണ് മാളു ഉറക്കം ഉണര്‍ന്നത്. അപ്പോള്‍ മാളുവിന്റെ ശരീരത്തോട് ചേര്‍ന്ന് സുഖനിദ്രയില്‍ ആയിരുന്നു ഉണ്ണി. മാളു ഓര്‍ക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷം കാത്തു സൂക്ഷിച്ച തന്റെ ചാരിത്ര്യം ഒരു രാത്രികൊണ്ട് ഉണ്ണി കവര്‍ന്നെടുത്തിരിക്കുന്നു. മാളു വസ്ത്രങ്ങള്‍ നേരെയാക്കി പതുക്കെ ഉണ്ണിയെ വിളിച്ചു . ഉണ്ണിക്ക് അപ്പോള്‍ കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ. ഉണ്ണി ഇടറുന്ന സ്വരത്തില്‍ പറഞ്ഞു,
എനിക്ക് തെറ്റ് പറ്റി പോയി മാളൂ. ഇനി ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല.
മാളു ഉണ്ണിയുടെ മുടി ഇഴകളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു
എന്തിനാ ഉണ്ണി വിഷമിക്കുന്നത്. എന്റെ കൂടി തെറ്റല്ലെ ഇന്നലെ അങ്ങിനെയൊക്കെ സംഭവിച്ചത്, ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു ഉണ്ണീ …. വിവാഹം, ഭര്‍ത്താവ്, മക്കള്‍ എല്ലാം എന്റെ നഷ്ട സ്വപ്നങ്ങളാണ്. മംഗല്യഭാഗ്യം എനിക്ക് ഇല്ലാ എന്ന് എനിക്കറിയാം. എന്നാലും ഞാന്‍ അതെല്ലാം ആഗ്രഹിച്ചുപോകുന്നു. ഇനി ഉണ്ണി എന്റെ എല്ലാമാണ് ഉണ്ണിയുടെ ഈ സ്‌നേഹം എനിക്ക് എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും മറക്കാന്‍ ആവുകയില്ല.
അപ്പോള്‍ മാളുവിന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. മാളു ഉണ്ണിയെ കെട്ടിപിടിച്ചു കരഞ്ഞു. ഉണ്ണിക്ക് മാളുവിനെ സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
നേരംപുലര്‍ന്നപ്പോള്‍ ഉണ്ണി വീട്ടിലേക്കു പോയി പ്രഭാതകൃത്ത്യങ്ങള്‍ നിര്‍വഹിച്ചു ആശുപത്രിയിലേക്ക് യാത്രയായി. അന്നു രാത്രിയും ഉണ്ണിയാണ് മാളുവിന് കൂട്ടു കിടക്കാന്‍ വന്നത്.ഊണ് കഴിഞ്ഞപ്പോള്‍ ഉണ്ണി മാളുവിനോട് പറഞ്ഞു
എനിക്ക് അച്ഛന്റെ മുറിയില്‍ പായ വിരിച്ചോളു,ഞാന്‍ അവിടെ കിടക്കാം.
അപ്പോള്‍ മാളു പറഞ്ഞു
ഉണ്ണിക്ക് എന്റെ മുറിയില്‍ പായ വിരിച്ചിട്ടുണ്ട് ഞാന്‍ ഇതാ വരുന്നു
മാളു തിടുക്കത്തില്‍ പാത്രങ്ങള്‍ കഴുകി വെച്ച് ഉണ്ണിയുടെ അരികിലേക്ക് ഒരു ഗ്ലാസ് പാലുമായി ചെന്നു. അന്നു രണ്ടു പേര്‍ക്കും കൂടി ഒരു പായയാണ് മാളു വിരിച്ചിരുന്നത്. പുതു മണവാട്ടിയുടെ ഭാവ മായിരുന്നു അപ്പോള്‍ മാളുവിന്റെ മുഖത്ത്. കയ്യിലെ പാല് മാളു ഉണ്ണിയുടെ നേര്‍ക്ക് നീട്ടിയപ്പോള്‍ ഉണ്ണി ഗ്ലാസിലെ പാല് പകുതി കുടിച്ച് മാളുവിനെ അരികിലിരുത്തി ഗ്ലാസിലെ അവശേഷിക്കുന്ന പാല് കുടിപ്പിച്ചു. ആഗ്രഹങ്ങളുടെ നവ്യാനുഭൂതിയിലേക്ക് രണ്ടു പേരും വഴുതി വീണു. അപ്പോള്‍ പുറത്ത് മഴ ആര്‍ത്തിരമ്പി പെയ്യുന്നുണ്ടായിരുന്നു.
രാവിലെ ഉണ്ണി പോകുവാന്‍ നേരം മാളു പറഞ്ഞു.
അച്ഛന്‍ ഇന്നു വൈകീട്ട് വരും. അച്ഛന്‍ ഉറങ്ങി കഴിഞ്ഞാല്‍ ഉണ്ണി വന്ന് പുറകു വശത്തെ കതകിനു മുട്ടിയാല്‍ മതി ഞാന്‍ കാത്തിരിക്കും.
പിന്നെ ഉണ്ണിക്കും മാളുവിനെ മറക്കുവാന്‍ കഴിയുമായിരുന്നില്ല. ഉണ്ണിയുടെ സാന്നിധ്യം ഇല്ലാതെ മാളുവിനും ഉറങ്ങുവാന്‍ കഴിയാതെയായി. ഏതാനും ദിനരാത്രങ്ങള്‍ മാത്രമെ ആ ബന്ധം തുടര്‍ന്നുപോയൊളളു അവസാനം മാളു ആ നടുക്കുന്ന സത്യം അറിഞ്ഞു. താന്‍ ഗര്‍ഭിണിയാണ് ഉണ്ണിയുടെ കുഞ്ഞ് തന്റെ ഉദരത്തില്‍ ഉടലെടുക്കുന്നു. അന്ന് ഉണ്ണി അവളുടെ അരികില്‍ വന്നപ്പോള്‍ ആ നടുക്കുന്ന സത്യം മാളു ഉണ്ണിയോട് പറഞ്ഞു. ആ വാര്‍ത്ത ഉണ്ണിയെ ഭയാകുലനാക്കി. വരാന്‍ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരുന്നു ഉണ്ണിക്ക് ഭയം. പക്ഷെ മാളു ഭയന്നില്ലാ, മളുവിന്റെ മനസ്സുനിറയെ സന്തോഷമായിരുന്നു. തനിക്ക് വിവാഹത്തിലൂടെ ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ കഴിയില്ലാ എന്ന് മാളുവിന് അറിയാമായിരുന്നു. മാളു പറഞ്ഞു.
ഞാന്‍ ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകുവാന്‍ പോകുന്നുഉണ്ണി
ഉണ്ണിയുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കണ്ടപ്പോള്‍ മാളു പറഞ്ഞു.
ഉണ്ണി പേടിക്കേണ്ട ഞാന്‍ ആരോടും കുഞ്ഞിന്റെ അച്ഛന്‍ ഉണ്ണിയാണെന്നു പറയില്ല. ഉണ്ണി എന്നെ മറക്കാതെ ഇരുന്നാല്‍ മാത്രം മതി
അന്നു ഉണ്ണി തിരികെ പോകുമ്പോള്‍ മനസ്സ് നിറയെ കുറ്റ ബോധ മായിരുന്നു .
അടുത്ത ദിവസ്സം രാഘവന്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തി പുറകുവശത്തെ കതകിനു മുട്ടുമ്പോള്‍ ഉണ്ണി ഒരു ഉറച്ച തീരുമാനം മനസ്സില്‍ എടുത്തിരുന്നു. പതിവ് പോലെ മാളു കതകു തുറന്നു. ഉണ്ണി അകത്ത് കയറിയ പാടെ മാളു ഉണ്ണിയെ കെട്ടി പിടിച്ചു. മാളുവിന്റെ സന്തോഷം കണ്ടപ്പോള്‍ മനസ്സില്‍ കരുതിയ കാര്യം എങ്ങിനെ മാളുവിനോട് അവതരിപ്പിക്കും എന്നറിയാതെ അയാള്‍ വിഷമിച്ചു. തിരികെ പോരാന്‍ നേരം രണ്ടും കല്‍പിച്ചു ഉണ്ണി മാളുവിനെ മാറോട് ചേര്‍ത്തു പിടിച്ച് നെറുകയില്‍ ചുംബനം നല്‍കി കൊണ്ട് പറഞ്ഞു.
മാളു ഞാന്‍ ഒരു കാര്യം പറയട്ടെ?

പറയു ഉണ്ണി..

നമുക്ക് ഇപ്പോള്‍ ഈ കുഞ്ഞ് വേണ്ട മാളു. എനിക്ക് ഒരു സ്ഥിരമായ തൊഴില്‍ ലഭിച്ചതിനുശേഷം നമ്മുക്ക് വിവാഹിതരാവാം. ഞാന്‍ ചോദിക്കും മാളുവിന്റെ അച്ഛനോട്, എനിക്ക് മാളുവിനെ വിവാഹം ചെയ്തു തരുമോ എന്ന് അനിയത്തിയുടെ വിവാഹം കഴിയാതെ എനിക്ക് എന്റെ വിവാഹത്തെ കുറിച്ച് ഇപ്പോള്‍ വീട്ടില്‍ സംസാരിക്കുവാന്‍ കഴിയില്ല. അച്ഛന്‍ ഉത്സവത്തിന് പോയാല്‍ നമുക്ക് ഏതെങ്കിലുമൊരു ആശുപത്രിയില്‍ പോയി..
ഉണ്ണിയുടെ വാക്കുകള്‍ മുഴുവനാക്കുന്നതിനു മുന്‍പ് മാളു പരിസരം മറന്ന് കരഞ്ഞു കൊണ്ടു പറഞ്ഞു.
ഇല്ല എന്നെ വിവാഹം ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല എന്റെ ജാതകത്തില്‍ ഭര്‍ത്താവിന് അകാല മരണം ഉറപ്പാണ് എന്നാ എഴുതിയിരിക്കുന്നത് ഞാന്‍ എന്റെ ഉണ്ണിയെ കൊലയ്ക്ക് കൊടുക്കില്ല. ഞാന്‍ പറഞ്ഞില്ലെ എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ അച്ഛന്‍ ഉണ്ണിയാണെന്ന് ഞാന്‍ ആരോടും പറയില്ലാ എന്ന്, എനിയ്ക്ക് വേണം ഈ കുഞ്ഞിനെ.
മാളുവിന്റെ ഉറക്കെയുള്ള സംസാരം കേട്ടു കൊണ്ടാണ് പുറത്തെ മുറിയില്‍ ഉറങ്ങിയിരുന്ന രാഘവന്‍ ഉറക്കമുണര്‍ന്നത്. അയാള്‍ പൂമുഖ വാതിലിനരികില്‍ അകത്തെ സംസാരം കേട്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ രാഘവന്‍ അലറുകയായിരുന്നു.
മാളു കതകു തുറക്കു
മാളു നിശ്ചലയായി നിന്നു. ഉണ്ണിയുടെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വീണ്ടും രാഘവന്റെ ശബ്ദം,
മാളു കതക് തുറക്കാനാ പറഞ്ഞത് അല്ലെങ്കില്‍ ഞാന്‍ കതക് ചവിട്ടി പൊളിക്കും
മാളു വിറയ്ക്കുന്ന കരങ്ങളോടെ കതക് തുറന്നു. രാഘവന്‍ അകത്ത് കടന്ന പാടെ ഉണ്ണിയുടെ കഴുത്തിനു കുത്തിപിടിച്ച് അലറി.
എടാ ദ്രോഹി നീ എന്റെ മകളെ നശിപ്പിച്ചുവല്ലേ. ഞാന്‍ നിന്നെ എന്റെ സ്വന്തം മകനെ പോലെയല്ലേ കരുതിയിരുന്നത്?
ഉണ്ണി ഒന്നും ശബ്ദിച്ചില്ല. ഉണ്ണിക്ക് പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു. ചെയ്തു പോയ വലിയ തെറ്റിന്റെ കാഠിന്ന്യം ഓര്‍ത്ത് ഉണ്ണിയുടെ മനസ്സിലെ കുറ്റബോധം അധികരിച്ചുകൊണ്ടേ ഇരുന്നു, രാഘവന്‍ അപ്പോഴും അലറുകയായിരുന്നു.
നിന്നെഞാന്‍ കൊല്ലുമെടാ ദ്രോഹി..
മാളു കരഞ്ഞു കൊണ്ട് ഉണ്ണിയുടെ കഴുത്തില്‍ നിന്നും രാഘവന്റെ കരങ്ങള്‍ വിടുവിപ്പിച്ചു കൊണ്ട് പറഞ്ഞു,
ഉണ്ണി ഒരു തെറ്റും ചെയ്തിട്ടില്ലാ എല്ലാം എന്റെ തെറ്റാണ്. ഉണ്ണി പൊയ്‌ക്കോളു
എന്തു ചെയ്യണം എന്നറിയാതെ നിന്ന ഉണ്ണിയോട് മാളു വീണ്ടും പറഞ്ഞു
ഉണ്ണിയോട് പോകുവാന പറഞ്ഞെ..
ബഹളം കേട്ട് അയല്‍പക്കക്കാര്‍ ഓടി കൂടുന്നുണ്ടായിരുന്നു. ഉണ്ണി മുറിയില്‍ നിന്നും കുറ്റ ബോധത്തോടെ അലക്ഷ്യമായി ഇറങ്ങി നടന്നു. അപ്പോള്‍ ഓടി കൂടിയവരില്‍ ആരോക്കയോ പറയുന്നുണ്ടായിരുന്നു.
ഇത്ര ചെറുപ്പത്തിലെ ചെറുക്കന്‍ പണി പറ്റിച്ചു കളഞ്ഞല്ലോ..
പിന്നീട് ആ ഗ്രാമത്തില്‍ ആരും ഉണ്ണിയെ കണ്ടില്ല. രാഘവന്‍ എല്ലാം വിധിയാണെന്നു കരുതി സമാധാനിച്ചു. മാളു ഒന്ന് ഉറച്ചു തീരുമാനിച്ചിരുന്നു. തന്റെ കുഞ്ഞിനെ പ്രസവിക്കണം, എന്ത് ത്യാഗം സഹിച്ചും തന്റെ കുഞ്ഞിനെ വളര്‍ത്തണം. ഉണ്ണിയുടെ തിരോധാനം മാളുവിനെ വല്ലാതെ ഉലച്ചിരുന്നു. ഉണ്ണി എവിടെയാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു മാളുവിന്. താന്‍ കാരണം ഉണ്ണിക്ക് കൂടപിറപ്പുകളെ വിട്ടു പിരിഞ്ഞു വിദൂരതയിലേക്ക് മറയേണ്ടി വന്നിരിക്കുന്നു. സമൂഹത്തിനു മുന്‍പില്‍ അപമാനിതനായി നാടു വിട്ടതില്‍ ഉണ്ണിയോട് മാളുവിന് സഹതാപം മാത്രമേയുള്ളൂ എവിടെ ആണെങ്കിലും ആപത്തൊന്നും വരുത്താതെ ഉണ്ണിയെ കാത്തു കൊള്ളേണമേ എന്ന പ്രാര്‍ത്ഥന എപ്പോഴും മാളുവിന്റെ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയി, മാളു അധികമൊന്നും ആളുകളുടെ മുന്‍പില്‍ പെടാതെ വീട്ടില്‍ തന്നെ ഒതുങ്ങികൂടി. രാഘവന്‍ നീറുന്ന മനസ്സുമായി ഉത്സവങ്ങള്‍ക്ക് പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി. നിത്യ വൃത്തിക്കായി ഗ്രാമത്തില്‍ ആരെങ്കിലും നാടന്‍ പണിക്ക് വിളിച്ചാല്‍ മാത്രം അയാള്‍ പോകും, മാളുവിനെ പിന്നീട് അയാള്‍ കുറ്റ പെടുത്തിയില്ല. തന്റെ മകളുടെ ജാതക കുറിപ്പിനെ അയാള്‍ ശപിച്ചു.
ഏതാനും മാസങ്ങള്‍ക്ക് ശേഷം മാളു ആട്ടിന്‍ കുട്ടിയുമായി പാടത്തേക്ക് പോകുമ്പോഴാണ്. പോസ്റ്റ് മാന്റെ വിളി കേട്ടത്.
കുട്ടിയല്ലേ മാളു? കുട്ടിക്ക് ഒരു മണിയോര്‍ഡറും എഴുത്തും ഉണ്ട് .
മാളുവിന് അത്ഭുതമായിരുന്നു, തനിക്ക് ആരാണ് എഴുത്തും മണിയോര്‍ഡറും അയക്കാന്‍? വിറയാര്‍ന്ന കൈകളോടെ എഴുത്തും മണിയോര്‍ഡറും മാളു കൈപ്പറ്റി.മാളുവിന് തിടുക്കമായിരുന്നു എഴുത്ത് വായിക്കുവാന്‍. ആകാംക്ഷയോടെ മാളു എഴുത്ത് തുറന്നു നോക്കി.
പ്രിയപ്പെട്ട എന്റെ മാളുവിന് ഉണ്ണി എഴുതുന്നത്. മാളുവിന് സുഖമാണെന്നു വിശ്വസിക്കുന്നു. നാടു വിട്ടു പോന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു നല്ല തൊഴിലിനായുള്ള അലച്ചിലായിരുന്നുഇതുവരെ. കഴിഞ്ഞ മാസം എനിക്ക് തരക്കേടില്ലാത്ത ഒരു തൊഴില്‍ കിട്ടി. ആദ്യത്തെ ശമ്പളം കിട്ടിയ അന്നു തന്നെ എനിയ്ക്ക് അത്യാവശ്യം ചിലവുകള്‍ക്കായി കുറച്ചു രൂപ വെച്ച് ബാക്കി മാളുവിന് അയക്കുന്നു ഇനി അങ്ങോട്ട് ചിലവുകള്‍ കൂടുകയല്ലേ. മാസാമാസം ആശുപത്രിയില്‍ പോയി ചെക്കപ്പ് ചെയ്യണം. ഞാന്‍ ഈ എഴുത്ത് എഴുതുന്നത്. ന്യൂ ഡല്‍ഹിയില്‍ നിന്നുമാണ്. നമ്മളെ പിടിക്കപെട്ട അന്ന് എന്തു ചെയ്യണം എന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. ഓടികൂടിയവരുടെ പരിഹാസവാക്കുകള്‍ എന്നെ തളര്‍ത്തി കളഞ്ഞു ആത്മഹത്യ ചെയ്താലോ എന്നു പോലും എനിയ്ക്ക് തോന്നി പോയി. ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്റെ മാളുവിനും നമുക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനും പിന്നെ ആരാണ് ഉള്ളത് എന്ന് ഓര്‍ത്തപ്പോള്‍ ആ ചിന്ത ഉപേക്ഷിച്ചു. സ്‌നേഹം എന്തെന്ന് അറിയാന്‍ തുടങ്ങിയത് മുതല്‍ മാളുവിനോടുള്ള എന്റെ ഇഷ്ടം ഞാന്‍ മനസ്സില്‍ സുക്ഷിച്ചിരുന്നു. ജാതക ദോഷത്തിന്റെ പേരില്‍ മാളുവിന്റെ വിവാഹം മുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ആശ്വാസമായിരുന്നു. മാളുവിനെ ഞാന്‍ വിവാഹംചെയ്താല്‍ എന്റെ മരണം സംഭവിക്കുകയാണെങ്കില്‍, ആ മരണത്തെ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അന്ധവിശ്വാസങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ വരും എന്റെ മാളുവിന്റെ കഴുത്തില്‍ മിന്നു കെട്ടാന്‍ നമ്മള്‍ ജീവിക്കും സന്തോഷത്തോടെ തന്നെ. അച്ഛനോട് പറയണം എന്നെ ശപിക്കരുത് എന്ന് എഴുത്ത് കിട്ടിയാല്‍ ഉടനെ തന്നെ താഴെയുള്ള അഡ്രസ്സില്‍ മറുപടി അയക്കണം സ്‌നേഹാശംസകളോടെ മാളുവിന്റെ സ്വന്തം. ഉണ്ണി
ആട്ടിന്‍കുട്ടിയെ കൂട്ടില്‍ കെട്ടി പുറകു വശത്തെ വാതിലിലൂടെ അകത്ത് കയറി പൂമുഖത്ത് മാളു എത്തിയപ്പോള്‍ രാഘവന്‍ പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. മാളു എഴുത്തും രൂപയും രാഘവന്റെ നേര്‍ക്കു നീട്ടി ”എന്താ ഇത് ” എന്ന് ചോദിച്ച് രൂപയും എഴുത്തും അയാള്‍ വാങ്ങി. എഴുത്ത് വായിച്ച രാഘവന്റെ മുഖത്ത് പ്രതീക്ഷകളുടെ നിഴലാട്ടം മാളു കണ്ടു.
പക്ഷെ മാളുവിന്റെ മനസ്സില്‍ ജാതക കുറിപ്പിലെ വാക്കുകള്‍. ഒരു മിന്നല്‍ പോലെ കടന്നു വന്നു. വിവാഹിതയയാല്‍ ഭര്‍ത്താവിന് അകാല മരണം ഉറപ്പ്. അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ മാളുവിന് ഉറങ്ങുവാന്‍ കഴിഞ്ഞില്ല. വിശ്വാസങ്ങള്‍ക്ക് അധീധമായി ഒരു തീരുമാനത്തില്‍ എത്താന്‍ മനസ്സിനെ പാകപെടുത്തി എടുക്കുവാന്‍ ആ നാട്ടിന്‍പുറത്തുകാരിക്ക് കഴിയുന്നില്ലായിരുന്നു. ജാതകദോഷത്തിന്റെ പ്രതിവിധികള്‍ക്കായി അവളുടെ മനം കൊതിച്ചു. സന്ധ്യയുടെ ഏതോ യാമത്തില്‍ ഉത്തരം ലഭിക്കാത്ത ചോദ്യവുമായി അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോള്‍ അവളുടെ വലതു കൈ ഉദരത്തിലായിരുന്നു ഉദരത്തില്‍ പിറവി കൊള്ളുന്ന കുഞ്ഞ് അപ്പോള്‍ അമ്മയുടെ കൈ എത്തി പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ടാവാം.
അപ്പോള്‍ പുറത്ത് പാടശേഖരങ്ങള്‍ നിലാവിന്റെ വെളിച്ചത്തില്‍ ഹരിത വര്‍ണ്ണ ങ്ങളാല്‍ ചേതോഹരമായിരുന്നു …. ശുഭം

rasheedthozhiyoor@gmail.com