പൂജാമുറിയില്‍ മന്ത്രങ്ങള്‍ മാറ്റൊലികൊണ്ടിരുന്നു .
ഭക്തിസാന്ദ്രമായ അന്തരീക്ഷം പൂജാമുറിയില്‍ ആകമാനം നിറഞ്ഞുനിന്നു
ആത്മാവ് പ്രപഞ്ചത്തില്‍ ആര്‍ത്തട്ടഹസിച്ചു
മോക്ഷം ലഭിക്കാതെ അലയുന്ന ആത്മാവിനെ
വരുതിയിലാക്കുവാന്‍ മന്ത്രവാദി
ഹോമകുണ്ഡത്തിലെ അഗ്നിയെ
അധികരിപ്പിച്ചു കൊണ്ടിരിക്കുന്നു
നീചനായിരുന്ന കുടുംബനാഥന്‍റെ
നീച കര്‍മ്മങ്ങള്‍ നിമിത്തം
നീച കര്‍മ്മങ്ങള്‍ നിമിത്തം
ആത്മാവ് ഗതികിട്ടാതെ പ്രപഞ്ചമാകെ
അലഞ്ഞുതിരിയുകയാണ്
അലഞ്ഞുതിരിയുകയാണ്
മന്ത്രവാദി തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു
ആത്മാവ് പ്രപഞ്ചത്തില്‍ രൌദ്രഭാവത്താല്‍
നടനമാടി തിമര്‍ത്തുകൊണ്ടുമിരുന്നു
ഗതിക്കിട്ടാതെ അലയുന്ന ആത്മാവിനെ പാലമരത്തിൽ
ആവാഹിപ്പിക്കുവാനുള്ള മന്ത്രവാദിയുടെ ശ്രമം
പതിവു പോലെ വിഫലമായി കൊണ്ടേയിരുന്നു.
നീച പ്രവര്‍ത്തികളുടെ പരിണിതഫലം
ആത്മാവിന് നിത്യശാന്തി ലഭിക്കാതെ പോയി
ആത്മാവിന് മോക്ഷം ലഭിക്കാതെ അലയാനുള്ള
ആത്മാവിന് മോക്ഷം ലഭിക്കാതെ അലയാനുള്ള
പ്രപഞ്ച സൃഷ്ടാവിന്‍റെ വിധിയെ തിരുത്തുവാന്‍
മന്ത്രവാദി ആഹോരാത്രം ശ്രമിച്ചുകൊണ്ടിരിന്നു .
ഞൊടിയിടയില്‍ അട്ടഹാസമായി പരിണമിച്ചും കൊണ്ടിരുന്നു
ആത്മാവിന്‍റെ മോക്ഷത്തിനായുള്ള
മന്ത്രവാദി യുടെ ശ്രമം
ആത്മാവിന്‍റെ ശക്തി കൂട്ടി കൊണ്ടേയിരുന്നു .
ശ്രമം പരാജയ പെടുന്നു എന്ന തിരിച്ചറിവ്
ആത്മാവിനെ ഗൃഹപ്രവേശനമെങ്കിലും നിഷിദ്ധമാക്കുവാന്‍
മന്ത്രവാദിയുടെ കല്പനകള്‍ പ്രാവര്‍ത്തികമാക്കാന്‍
ചെറുനാരങ്ങകള്‍ ഇരുമ്പാണികള്‍ തറച്ച് ഇറയത്ത് കെട്ടി തൂക്കി
ചെമ്പ് തകിടുകളില്‍ മന്ത്രങ്ങള്‍ എഴുതി കുപ്പികളില്‍
ആവാഹിപ്പിച്ച് ചവിട്ടുപടിയുടെ താഴെ കുഴിച്ചുമൂടി
വീണ്ടും വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു .
വലിയൊരു ഇരുമ്പാണി മന്ത്രോച്ചാരണത്താല്‍
പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
മന്ത്രവാദി ശക്തിയോടെ തറയ്ക്കുവാന്‍ ആരംഭിച്ചു
മരം ശക്തമായ കാറ്റിനാല്‍ ആടിയുലഞ്ഞു
പ്രപഞ്ചം മുഴുവന്‍ ഭീതി നിഴലിച്ചിരുന്നു
മന്ത്രവാദി ഇരുമ്പാണി പൂര്‍വ്വാധികം ശക്തിയോടെ
പാല മരത്തില്‍ തറച്ചു കൊണ്ടേയിരുന്നു
ഇരുമ്പാണി തറയ്ക്കുന്ന ദ്വാരത്തില്‍ നിന്നും പൊടുന്നനെ
രക്തം പുറത്തേക്ക് പ്രഹരിക്കുവാന്‍ തുടങ്ങി
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി
മന്ത്രവാദിയുടെ കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി
മന്ത്രവാദിയുടെ കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
മരത്തിന്‍റെ രോദനം പ്രപഞ്ചമാകെ മാറ്റൊലികൊണ്ട്
കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ പൊഴിച്ചു
മന്ത്രവാദി ശക്തിയോടെ ഇരുമ്പാണി പാലമരത്തിന്‍റെ
ഹൃദയത്തില്‍ നിഷ്കരുണം തറച്ചു കൊണ്ടിരുന്നു
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും
മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ രോദനം
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു
പൂര്‍വാധികം ശക്തിയോടെ
ഹൃദയത്തില്‍ നിഷ്കരുണം തറച്ചു കൊണ്ടിരുന്നു
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും
മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ രോദനം
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു
പൂര്‍വാധികം ശക്തിയോടെ
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com