ചിന്താക്രാന്തൻ

28 February 2014

ചെറു കഥ . നാനാര്‍ത്ഥങ്ങള്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


തന്‍റെയും കുടുംബാംഗങ്ങളുടെയും    ഉന്നതിക്ക് വേണ്ടി നാടും വീടും ബന്ധുക്കളേയും   വേര്‍പിരിഞ്ഞ് സാമ്പത്തിക ശ്രോതസ് തേടിയുള്ള യാത്രയില്‍, പല ദേശങ്ങളില്‍ ,പല രാജ്യങ്ങളില്‍ എത്തിപെടുന്ന അനേകായിരം മലയാളികളില്‍ ഒരുവനാണ്  റയീസ് മുഹമ്മദ്. സല്‍സ്വഭാവിയും സ്നേഹ സമ്പന്നനുമായ റയീസ് എത്തിപെട്ടത് ഷാര്‍ജയിലെ ഏതാനും മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിലായിരുന്നു    .ഇരുപതില്‍പരം തൊഴിലാളി കളുള്ള   സ്ഥാപനത്തില്‍  അഞ്ചു വനിതകളും ഉണ്ടായിരുന്നു .സ്ഥാപനത്തിലേക്ക് ലഭിക്കുവാനുള്ള പണം പിരിക്കലും ബാങ്കില്‍ പോകലും മറ്റു ഇതര ജോലികളുമായിരുന്നു റയീസില്‍ നിക്ഷിപ്തമായിരുന്നത്  .ഭാര്യയേയും അരുമ മകളേയും മറ്റുകുടുംബാംഗങ്ങളേയും   വേര്‍പിരിഞ്ഞു മണലാരണ്യത്തില്‍ ഒറ്റപെട്ടു   ജീവിക്കേണ്ടി  വന്നതിലുള്ള  ദുഃഖം അയാളുടെ മുഖത്ത് എപ്പോഴും നിഴലിച്ചിരുന്നു .സ്ഥാപനത്തില്‍ ഉണ്ടായിരുന്ന  അഞ്ചു യുവതികളില്‍    ഒരു യുവതി സദാസമയവും  ദുഖിതയായി അധികമൊന്നും ആരോടും സംസാരിക്കാതെയിരിക്കുന്നത് കാണുമ്പോള്‍ റയീസിന് തോന്നിയിരുന്നത്  അസഹനീയമായ വിഷമങ്ങള്‍ ആ   യുവതി ജീവിതത്തില്‍ അഭിമുഖികരിക്കുന്നുണ്ടാകും  എന്നായിരുന്നു .വലിയ നയനങ്ങളുടെ ഉടമയായ അവളുടെ നാമം   സുഹാന എന്നായിരുന്നു .

    ഒരു ദിവസം  റയീസ് ജോലി സംബന്ധമായി പുറത്തു പോകുന്നതിനു മുന്‍പ് ഡോകുമന്‍റെ കണ്ട്രോളറായ സുഹാനയോട്    അത്യാവശ്യ മായി വേറൊരു സ്ഥാപനത്തിലേക്ക് സ്കാന്‍ ചെയ്തു  അയച്ചുകൊടുക്കേണ്ടുന്ന ഡോകുമെന്റുകളുടെ  വിവരം നല്‍കിയിരുന്നു .

എതാണ്ട് പതിനൊന്നു മണിയോടടുത്ത് റയീസ് പുറത്തുള്ള ജോലികളെല്ലാം തീര്‍ത്ത്‌ ഓഫീസില്‍ തിരികെയെത്തി  അയാളുടെ ഇരിപ്പിടത്തില്‍ ഇരുന്നു .
അന്ന് അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. അതിനൊരു കാരണവും ഉണ്ടായി വളരെയധികം സൂക്ഷമയോടെ വാഹനം ഓടിക്കുന്ന റയീസിന്‍റെ വാഹനം തലനാരിഴയ്ക്കാണ്അപകടത്തില്‍ നിന്നും   രക്ഷ പെട്ടത്. ആ നടുക്കം അയാളിളില്‍ നിന്നും അപ്പോഴും വിട്ടകന്നിട്ടില്ലായിരുന്നു .  അല്‍പനേരം കഴിഞ്ഞപ്പോള്‍  സ്കാന്‍ ചെയ്തു അയച്ചു കൊടുകേണ്ടുന്ന സ്ഥാപനത്തില്‍ നിന്നും അവ ലഭിച്ചില്ലാ എന്ന സന്ദേശം റയീസിനു   ലഭിച്ചു .വിവരം തിരക്കുവാനായി  അയാള്‍ സുഹാനയുടെ അരികില്‍ ചെന്നു ചോദിച്ചു ? .

,,സുഹാന ഞാന്‍ രാവിലെ പറഞ്ഞിരുന്ന  ജോലി ഇയാള്‍ തീര്‍ത്തുവോ ,,


,, റയീസിക്ക എനിക്ക് ഇന്ന്  ഒത്തിരി ജോലി തിരക്കുണ്ടായിരുന്നു  തിരക്കിനിടയില്‍   ഇക്ക പറഞ്ഞ കാര്യം ഞാന്‍ മറന്നു അയാം സോറി ,,

,, മറന്നൂന്നോ   ജോലിയില്‍  അല്‍പം  ഉത്തരവാദിത്തം വേണം ഞാന്‍ ജി എമ്മിനോട് പരാതി പറയും. അപ്പോള്‍ തനിക്ക് ഉത്തരവാദിത്തം താനേ ഉണ്ടായിക്കൊള്ളും ,,

അയാളുടെ  ശകാരം  കേട്ടപ്പോള്‍  സുഹാന തല അല്‍പം താഴ്ത്തി കരയുവാന്‍ തുടങ്ങി. കൊച്ചു കുഞ്ഞുങ്ങളെ പോലെ പരിസരബോധം ഇല്ലാതെയുള്ള അവളുടെ കരച്ചില്‍  റയീസി നെ  അസ്വസ്ഥനാക്കി .ഉയരം അധികം ഇല്ലാത്ത അവള്‍ക്ക് വലിയ  പൂച്ച  കണ്ണുകളായിരുന്നു .കണ്‍ തടങ്ങള്‍ സ്ഥിരമായി ഉറക്കമൊഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് പോലെ  അല്‍പം നിറവിത്യാസം ഉണ്ടെങ്കിലും കണ്ണുകള്‍ക്ക്‌ വല്ലാത്ത ആകര്‍ഷണ ശക്തിയുണ്ടായിരുന്നു   .

അയാള്‍ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

,, സാരില്ല്യാ... ഞാന്‍ പരാതിയൊന്നും പറയുവാന്‍ പോകുന്നില്ല. ഇയാള് വേഗം   ഡോകുമെന്റുകള്‍ സ്കാന്‍ ചെയ്ത്   അയച്ചു കൊടുക്കു ,,


ജി. എം. ഒരു മുന്‍ കോപക്കാരനാണ്  ആരെ കുറിച്ചു പരാതി ലഭിച്ചാലും പരിസരം മറന്നു ശകാരിക്കും  സുഹാനയെ ഭയപെടുത്തുവാന്‍ വേണ്ടി റയീസ്  പരാതി പറയും എന്ന്  വെറുതെ പറഞ്ഞത്  റയീസിനു വിനയായി .  സ്ത്രീകള്‍ കരയുന്നത് കണ്ടാല്‍ അയാളുടെ മനസ്സ് വല്ലാതെ സങ്കടപെടും. റയീസ് തിരികെ ഇരിപ്പിടത്തിലേക്ക്  മടങ്ങുമ്പോഴും 
  അവള്‍ തേങ്ങി തേങ്ങി കരയുന്നുണ്ടായിരുന്നു .ഇരിപ്പിടത്തില്‍ വന്നിരുന്ന അയാള്‍ ഓര്‍ത്തു .കരയുവാന്‍ മാത്രം താന്‍ സുഹാനയോട് കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ പിന്നെ എന്തിനവള്‍ കരഞ്ഞു .കരയുവാന്‍ വേണ്ടി ഒരു കാരണം ലഭിക്കുവാന്‍ കാത്തിരുന്നത് പോലെ .എന്തോ വലിയ സങ്കടം അവളുടെ മനസ്സിലുണ്ട് അതാണ്‌ ഒരു ചെറിയ ശകാരത്തിന് അവള്‍ ഒരു പാട് കരഞ്ഞത് .റയീസില്‍ പല ചിന്തകളും മിന്നിത്തെളിഞ്ഞു .പിന്നീട് അയാള്‍ക്ക്‌ അവളോട്‌ സഹതാപം തോന്നിപ്പിച്ചു .

ഏതാനും മാസ്സങ്ങള്‍ വീണ്ടും കൊഴിഞ്ഞു പൊയി .അഞ്ചു സ്ത്രീകളില്‍ രണ്ടു പേര്‍ സെയില്‍സിലായിരുന്നത്കൊണ്ട് സ്ഥാപനം അവര്‍ക്കായി  വാഹനം നല്‍കിയിരുന്നു .മറ്റു മൂന്നുപേരെ അവരവരുടെ താമസസ്ഥലത്തു നിന്നും സ്ഥാപനത്തിലേക്ക് വരുവാനും തിരികെ പോകുവാനും ഗതാഗത സൗകര്യം സ്ഥാപനം ഒരുക്കിയിരുന്നു .സ്ഥാപനത്തിലെ ഒരു ജോലിക്കാരനായിരുന്നു ആ ഉദ്യമം  ഏറ്റെടുത്തിരുന്നത്. അയാള്‍ പൊടുന്നനെ ജോലി രാജി വെച്ചു സ്വദേശത്തെക്കു മടങ്ങിയപ്പോള്‍ ആ ഉദ്യമം  റയീസിന് ഏറ്റെടുക്കേണ്ടി വന്നു .

യാത്രക്കൊടുവിലായിരുന്നു സുഹാന വാഹനത്തില്‍ നിന്നും ഇറങ്ങിയിരുന്നത്. സുഹാനയെ തനിച്ചു കിട്ടുമ്പോഴൊക്കെ  അവളുടെ സ്വകാര്യ ജീവിതത്തെകുറിച്ചറിയുവാന്‍  റയീസ് ശ്രമിച്ചുകൊണ്ടിരിന്നു .
അവള്‍ എപ്പോഴും വാഹനത്തിലെ മുന്‍ സീറ്റിലായിരുന്നു ഇരുന്നിരുന്നത് .
അത് റയീസിനും ഇഷ്ടമായിരുന്നു .

ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .സുഹനയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ റയീസ് ശ്രമിച്ചുകൊണ്ടേയിരുന്നു   .അവള്‍ വിവാഹിതയാണെന്ന് റയീസ് നേരത്തെ തന്നെ അറിഞ്ഞിരുന്നു  നിരന്തരമായുള്ള ചോദ്യത്തിന് മുന്‍പില്‍ സുഹാന അയാളുടെ മുന്‍പില്‍ ഒരു ദിവസം മനസ്സ് തുറന്നു .വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു . ഡിഗ്രീ കഴിഞ്ഞ അവള്‍ക്ക് ലഭിച്ച ഭര്‍ത്താവിന് വിദ്യാഭ്യാസം വളരെ കുറവായിരുന്നു .സികരറ്റ്‌ സ്ഥിരമായി വലിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്ക് ഇഷ്ടമായിരുന്നില്ല .ഭാര്യ ഭര്‍ത്ത് ബന്ധം അവര്‍ പുലര്‍ത്തുന്നില്ല ,സുഹാനയെക്കാളും പാതി വേതനമേ ഭര്‍ത്താവിന് ലഭിക്കുന്നുള്ളു.

 രണ്ടു പേരും  വഴക്കില്ലാത്ത ദിവസങ്ങള്‍ വളരെ കുറവായിരുന്നു  .അവളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ റയീസിന് എല്ലാം അവിശ്യാസിനിയമായി തോന്നി അയാള്‍ അവളോട്‌ പറഞ്ഞു .

,, ജീവിതം പരസ്പരം വഴക്കിട്ടു തീര്‍ക്കുവാനുള്ളതല്ല .

ഓരോ ദിവസം കൊഴിഞ്ഞു പോകുമ്പോഴും   ആയുസിന്‍റെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു .സുഹാന വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം. എന്നിട്ട് പരസ്പരം സ്നേഹിച്ചു ജീവിക്കു .ജീവിതത്തിന്‍റെ മാസ്മരികമായ അനുഭൂതി വേണ്ടുവോളം ആസ്വദിക്കു ,,

അവള്‍ മൌനിയായിരുന്നു .അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു .

,, എനിക്കയാളെ സ്നേഹിക്കുവാന്‍ കഴിയില്ല. എനിക്ക് ഇഷ്ടമില്ലാത്ത വിവാഹം എന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതാണ്‌ ,,

,, നിങ്ങളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. ഇനി ഇയാളുടെ ഭര്‍ത്താവിനെ സ്നേഹിക്കാതെയിരിക്കുവാന്‍ സുഹാനയ്ക്ക് നിര്‍വാഹമില്ല ,,

ദിവസങ്ങള്‍ വീണ്ടും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു .സുഹാന കഴിക്കുവാനുള്ള ഭക്ഷണം പാചകം ചെയ്തു കൊണ്ടു വരുന്നത് വല്ലപ്പോഴുമാണ്. ഓഫീസ് സ്റ്റാഫുകള്‍ പുറത്തു പോകുമ്പോള്‍    ഹോട്ടലില്‍നിന്നും ഭക്ഷണം  വാങ്ങിപ്പിക്കാറാണ്  പതിവ് .ചില സ്റ്റാഫുകളോട്   ഭക്ഷണം വാങ്ങികൊടുക്കുവാന്‍ പറഞ്ഞാല്‍ അവര്‍  മുഖത്ത് നോക്കി പറയും .

,, സ്ത്രീകളായാല്‍ ഭക്ഷണം പാചകം ചെയ്തു വീട്ടില്‍ നിന്നും  കൊണ്ടു വരണം .അല്ലാതെ എന്നും ഹോട്ടലിനെ ആശ്രയിക്കരുത് .ഭക്ഷണം വാങ്ങിക്കുവാന്‍ വേറെ ആളെ നോക്ക് ,,

പിന്നീട് റയീസില്‍ നിക്ഷിപ്തമായി സുഹാനയ്ക്കുള്ള ഭക്ഷണം വാങ്ങികൊടുക്കല്‍. പ്രഭാതഭക്ഷണവും ഊണും അയാള്‍ വാങ്ങി കൊടുത്ത് കൊണ്ടേയിരുന്നു .ആര്‍ഭാട പ്രിയങ്കരിയായിരുന്നു സുഹാന. വിലപിടിപ്പുള്ള വസ്ത്രങ്ങളായിരുന്നു   അവള്‍ എപ്പോഴും ധരിച്ചിരുന്നത് .റയീസിന്‍റെയും സുഹാനയുടെയും സുഹൃത്ത് ബന്ധം അനുദിനം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ജോലി കഴിഞ്ഞു പോകുമ്പോള്‍ മറ്റു രണ്ടു സ്ത്രീകളെയും അവരുടെ വാസസ്ഥലത്ത് ഇറക്കിയതിനു  ശേഷം റയീസും സുഹാനയും വഴിയരികിലെ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുവാനും സ്വകാര്യ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും സമയം കണ്ടെത്തി .

ഒരിക്കല്‍  സുഹാന വാഹനത്തില്‍ നിന്നും ഇറങ്ങി  ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ റയീസ് ചോദിച്ചു ?


,, എത്ര നാളായി ഇയാളെ ഞാന്‍ ഇവിടെ കൊണ്ടു വിടുന്നു .ഒരിക്കല്‍ പോലും എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല .,,

,, ഞങ്ങള്‍ തനിച്ചല്ലല്ലോ ഇവിടെ താമസിക്കുന്നത് അടുത്തു തന്നെ ഞങ്ങള്‍ക്ക് താമസം മാറേണ്ടി വരും. അപ്പോള്‍ ഞാന്‍ റയീസ് ഇക്കയെ വീട്ടിലേക്ക് ക്ഷണിക്കാട്ടോ ,,

റയീസ് പുഞ്ചിരിച്ചു കൊണ്ട്  ,, ഞാന്‍ ചുമ്മാ പറഞ്ഞതാ ,, എന്ന് പറഞ്ഞ്  വാസസ്ഥലം ലക്ഷ്യമാക്കി  വാഹനം  തിരിച്ചു .

   സുഹാനയും ഭര്‍ത്താവും സുഹാനയുടെ അടുത്ത ബന്ധുവിന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഫ്ലാറ്റില്‍ മുറികള്‍ പങ്കു വെച്ചായിരുന്നു താമസിച്ചിരുന്നത് .ബന്ധുവിന് വേറൊരു അറബ് രാജ്യത്ത് ഇപ്പോഴുള്ളതിനെക്കാളും നല്ല ജോലി ലഭിച്ചത് മൂലം അവര്‍  ഷാര്‍ജ വിട്ടു പോകുകയാണ് എന്നറിഞ്ഞത് മുതല്‍ സുഹാന അസ്വസ്ഥയായി .കാരണം സുഹാനയുടെയും ഭര്‍ത്താവിന്‍റെയും മുഴുവന്‍ വേതനം നല്‍കിയാലും അവര്‍ക്ക് തനിച്ച് ആ ഫ്ലാറ്റില്‍ താമസിക്കുവാന്‍ കഴിയില്ലായിരുന്നു .

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം സുഹാനയുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ റയീസ് ചോദിച്ചു ?


,, ഇന്ന് എന്താ ഇത്ര സന്തോഷം രണ്ടു ദിവസമായി മുഖത്ത് അല്‍പം പോലും സന്തോഷം കാണുവാന്‍ ഇല്ലായിരുന്നു .,,

,,സന്തോഷിക്കുവാന്‍ വകയുണ്ട് റയീസിക്കാ  താമസിക്കുവാന്‍ ഒരു ചെറിയ വീട് ശെരിയായിട്ടുണ്ട് .ഒരു ബെഡ് റൂമും ഒരു കിച്ചനും ഒരു ബാത്ത് റൂമും ഒരു ഹാളും അടങ്ങിയ ഒരു കൊച്ചു വീട്. ഞങ്ങള്‍ രണ്ടു പേര്‍ക്ക്  അത് മതി .ഇപ്പോള്‍ താമസിക്കുന്നതിന് ആയിരത്തി അഞ്ഞൂറ് ദിര്‍ഹമാണ് ഞങ്ങള്‍ കൊടുത്തിരുന്നത് .ഇനി താമസിക്കുവാന്‍ പോകുന്ന വീടിന് ഇരുന്നൂറു ദര്‍ഹം കൂടുതല്‍ കൊടുക്കേണം. അത് സാരല്ല്യാ    ഇത്ര കുറഞ്ഞ തുകയ്ക്ക് ഒരു വീട് ഒത്തു കിട്ടിയല്ലോ . രണ്ടു ദിവസായിട്ട് ഇനി എവിടെ താമസിക്കും എന്ന  ആധികൊണ്ട് ഉറങ്ങിയിട്ടില്ല ഞാന്‍ ,,

,, പുതിയ വീട് പാര്‍ക്കലിന് നല്ലൊരു പാര്‍ട്ടി പ്രതീക്ഷിക്കാമല്ലോ ,,

അവള്‍ മറുപടി പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തുകൊണ്ട്  ചെയ്തിരുന്ന ജോലിയില്‍ ശ്രദ്ധാലുവായി .

അടുത്ത ദിവസ്സം പുതിയ വീട് കാണുവാനായി സുഹാന റയീസിനെ ക്ഷണിച്ചു സന്തോഷ പൂര്‍വ്വം റയീസ് ആ ക്ഷണം സ്വീകരിച്ചു .ഒരു വില്ലയുടെ മതില്‍കെട്ടിനടുത്തായി  ഓരം ചേര്‍ന്നായിരുന്നു വീട് .മേല്‍കുര ഷീറ്റ് മേഞ്ഞ നിലയിലായിരുന്നു .ഒരു വലിയ മുറിയില്‍ വേര്‍തിരിച്ചെടുത്ത നിലയിലായിരുന്നു  അടുക്കളയും ബാത്ത് റൂമും .സുഹാന റയീസിനോട് ഇരിക്കുവാന്‍ പറഞ്ഞ് വാതിലുകള്‍ ചാരി റയീസ് ഇരുന്നിരുന്നതിന്‍റെ തൊട്ടടുത്ത   കസേരയില്‍ വന്നിരുന്നു.അവളുടെ സ്പ്രേയുടെ മണം അയാളില്‍ ഒരു പുതിയ അനുഭൂതി ഉളവാക്കി  റയീസിന്  
അപ്പോള്‍  എന്തോ വല്ലായ്ക തോന്നി  ഹൃദയമിടിപ്പിന്‍റെ വേഗത കൂടിയത് പോലെ അനുഭവപെട്ടു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ ,, ഇനി നമുക്ക് പോകാം ,,എന്ന്  പറഞ്ഞ് റയീസ് വാഹനത്തിനരികിലേക്ക് നടന്നു ഒപ്പം സുഹാനയും .

    ഏതാനും ദിവസങ്ങള്‍ക്കകം സുഹാനയും ഭര്‍ത്താവും പുതിയ വാസസ്ഥലത്തേക്ക് താമസം മാറി .സുഹാനയുടെ ഭര്‍ത്താവിന് ഉച്ചയ്ക്ക് ഒരുമണി മണി മുതല്‍ രാത്രീ ഒന്‍പതു മണി വരെയായിരുന്നു ജോലി .സുഹാനയ്ക്ക് രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരേയും സുഹാന രാവിലെ ജോലിക്ക് പോരുമ്പോള്‍ ഭര്‍ത്താവ് നല്ല ഉറക്കത്തിലായിരിക്കും .അയാള്‍ ജോലി  കഴിഞ്ഞ് രാത്രീ പത്തുമണിയോടടുത്താണ് സുഹാനയുടെ അരികിലെത്തുന്നത് .അവര്‍ക്ക് സ്വന്തമായി വാഹനം ഇല്ലാത്തത് കൊണ്ട് റയീസ് സുഹാനയോട് പറഞ്ഞു .


,, നിങ്ങള്‍ക്ക് ഷോപ്പിങ്ങിനും മറ്റും പോകണം എന്നുണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി ഞാന്‍ വരാം ,,

,, അത് റയീസ്ക്കയ്ക്ക് ബുദ്ധി മുട്ടാകില്ലെ. ഞങ്ങള്‍ ഇതുവരെ ടാക്സിയിലാണ് യാത്ര പോകാറ് പതിവ്. ഇനിയും അങ്ങിനെ തന്നെ പൊയ്ക്കോളാം ,,

,, എനിക്ക് ഇപ്പോള്‍ സുഹാന എന്‍റെ ഏറ്റവും പ്രിയപെട്ടവരില്‍  ആരോ ആണ് എനിക്ക് സന്തോഷമേയുള്ളൂ നിങ്ങളുടെ കൂടെ വരാന്‍ ,,

,, എന്നാല്‍ അടുത്ത ബുധനാഴ്ച   രാത്രി ഒന്‍പതു മണിക്ക്  ബസ്സ് സ്റ്റാണ്ടില്‍  എന്‍റെ ഉപ്പ വരും. ഉപ്പയെ കൂട്ടി കൊണ്ടു വരുവാന്‍ നമുക്ക് പോകാം ,,

അപ്പോഴാണ്‌ സുഹാനയുടെ ഉപ്പ ഷാര്‍ജയില്‍ നിന്നും ഏറെ  ദൂരെയുള്ള ഏതോ സ്ഥലത്ത്  ജോലി നോക്കുന്ന വിവരം റയീസ് അറിയുന്നത് .

അന്ന് ബുധനാഴ്ച സുഹാനയെ വീട്ടില്‍ ഇറക്കിയതിന് ശേഷം തിരികെ പോരാന്‍ നേരം സുഹാന പറഞ്ഞു .


,, ഇന്നാണ് ഉപ്പ വരുന്നത്. എട്ടരയോടെ റയീസ് ഇക്ക  ഇവിടെ എത്തണം അപ്പോള്‍ ഒന്‍പതുമണിയോടെ നമുക്ക് ബസ്സ്‌ സ്റ്റാന്‍ഡണ്ടില്‍ എത്താം റയീസ് ഇക്ക  വരില്ലേ ...,,

,, പിന്നല്ലാതെ ഞാന്‍ എട്ടു മണിയോടെ തന്നെ ഇവിടെ എത്താം പോരേ ...,,

അന്ന് അയാള്‍ അവള്‍ പറഞ്ഞ സമയത്തിനു മുന്‍പ് തന്നെ അവളുടെ വീട്ടില്‍ എത്തി. രണ്ടു പേരും ഉപ്പയെ കൂട്ടി കൊണ്ട് വരുവാന്‍ ബസ്സ്‌ സ്റ്റാണ്ടിലേക്കു യാത്രയായി. വാഹനത്തിനുള്ളില്‍ അവളുടെ സ്പ്രേയുടെ മണം തിങ്ങിനിറഞ്ഞു നിന്നു. ആ മണം റയീസില്‍ ഒരു മാസ്മരിക  അനുഭൂതി  ഉളവാക്കി .അരുതാത്ത ചിന്തകളിലേക്ക് പോകുന്ന അയാളുടെ മനസ്സിനെ അയാള്‍  കൂച്ചുവിലങ്ങിട്ടു ബന്ധിപ്പിച്ചു . ബസ്സില്‍ നിന്നും ഇറങ്ങി വന്ന ഉപ്പയോട്‌ റയീസിനെ സുഹാന പരിജയപെടുത്തി .ശരീരം  വെളുത്ത്  നിറയെ  തലമുടിയും  കട്ടമീശയും ഉള്ള സുഹാനയുടെ ഉപ്പയെ കാണുവാന്‍ നല്ല ഭംഗിയായിരുന്നു .തല മുടിയും മീശയും  കറുപ്പിച്ചതാകും എന്ന് റയീസ് ഊഹിച്ചു.ഉപ്പ  റയീസിനെ കണ്ട മാത്രയില്‍ അയാളുടെ കൈത്തലം നുകര്‍ന്ന്‍     പറഞ്ഞു .


,, റയീസിനെ കുറിച്ച് മോള് ഫോണ്‍ വിളിക്കുമ്പോള്‍ ധാരാളം പറയാറുണ്ട്‌ ,,


സുഹാനയുടെ ഉപ്പയുമായുള്ള റയീസിന്‍റെ കൂടി കാഴ്ച ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കാലായിരുന്നു .പൊതു അവധി  വെള്ളിയാഴ്ച ആണെങ്കിലും ഉപ്പയ്ക്ക് അവധി വ്യാഴാഴ്ചയാണ് .എല്ലാ ബുധനാഴ്‌ചയും ജോലി കഴിഞ്ഞ് മകളുടെ അരികിലെത്തുന്ന ഉപ്പ വ്യാഴാഴ്ച രാത്രീ മടങ്ങി പോകുവാറാണ്  പതിവ് .വ്യാഴാഴ്ച സുഹാനയ്ക്ക് ജോലിയുള്ളത് കൊണ്ട്  സുഹാനയുടെ ഭര്‍ത്താവ് ജോലിക്ക് പോയാല്‍ പിന്നെ ഉപ്പ തനിച്ചാണ് വീട്ടില്‍ .
അദ്ദേഹത്തിന് നന്നായി ഭക്ഷണം  പാചകം ചെയ്യുവാന്‍ അറിയാമായിരുന്നു .
ഇടയ്ക്കൊക്കെ നല്ല വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കുവാന്‍ റയീസിനെ സുഹാനയുടെ വീട്ടിലേക്ക് ക്ഷണിക്കും .ഭക്ഷണം കഴിക്കുവാനായി പോകുന്ന റയീസ് എത്ര ജോലി തിരക്കുണ്ടായാലും ഉപ്പയുടെ കൂടെ ഒരു മണിക്കൂറില്‍ കൂടുതല്‍ സംസാരിച്ചിരുന്നതിനു ശേഷമേ  തിരികെ പോരുകയുള്ളു .പിന്നീട് സുഹാനയുമൊത്ത്  ബസ്സ്‌ സ്റ്റാണ്ടില്‍ നിന്നും  ഉപ്പയെ കൂട്ടി കൊണ്ടുവരുന്നതും തിരികെ കൊണ്ടാക്കുന്നതും റയീസില്‍ നിക്ഷിപ്തമായി .

ചില വെള്ളിയാഴ്ചകളില്‍ സുഹാനയും  ഭര്‍ത്താവുമൊത്ത് റയീസ് ഷോപ്പിങ്ങിന് പോകുമായിരുന്നു .ഷോപ്പിംഗ്‌ മാളില്‍ സുഹാനയോടുള്ള ഭര്‍ത്താവിന്‍റെ പെരുമാറ്റം  റയീസിനെ  അമ്പരപ്പിച്ചു. സുഹാന ഭര്‍ത്താവിന്‍റെ കരംപിടിച്ചു  നടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ക്ക്‌ അത് ഇഷ്ടമില്ലാത്തത് പോലെ  സുഹാനയുടെ കരങ്ങള്‍ തട്ടിമാറ്റി    തനിയെ നടക്കുവാന്‍  
ശ്രമിക്കുന്നു .
റയീസിന് അപ്പോള്‍ ഒരു കാര്യം മനസ്സിലായി സുഹാന സുഹാനയ്ക്ക് ഭര്‍ത്താവിനെ ഇഷ്ടമില്ലാ എന്ന് പറഞ്ഞത് നുണയാകാനെ സാധ്യതയുള്ളൂ .
ഭര്‍ത്താവിന് സുഹാനയെയാണ് ഇഷ്ടമില്ലാത്തത് എന്ന് അയാളുടെ സുഹാനയോടുള്ള പെരുമാറ്റരീതികള്‍ കണ്ടപ്പോള്‍ റയീസിനു  തോന്നിപിച്ചു   .
തിരികെ പോരുമ്പോള്‍ വാഹനത്തില്‍ ഇരുന്ന് രണ്ടു പേരും വഴക്കടിക്കുന്നുണ്ടായിരുന്നു .ഇടയ്ക്കൊക്കെ സുഹാനയുടെ അടക്കിപ്പിടിച്ചുള്ള തേങ്ങലും  റയീസിന് കേള്‍ക്കാമായിരുന്നു .പലപ്പോഴും ഷോപ്പിങ്ങിനും മറ്റും സുഹാനയും റയീസും തനിച്ചായിരുന്നു പോകുന്നത് ഭര്‍ത്താവിനോട് അവരുടെ കൂടെ പോരുവാന്‍ പറഞ്ഞാല്‍  ഭര്‍ത്താവ് പറയും.

 ,, നിങ്ങള്‍ പോയിട്ടു വരൂ എനിക്ക് നല്ല സുഖമില്ല ,,

 ഒരു ദിവസം  വാഹനത്തില്‍ കയറിയപ്പോള്‍  സുഹാന റയീസിനോട് പറഞ്ഞു

 ,, ചുമ്മാ കള്ളം പറയുന്നതാ സുഖമില്ലാ എന്ന്. സിനിമ കാണുന്നതാ അങ്ങേരുടെ പ്രധാന വിനോദം  രാത്രി പത്തുമണി കഴിഞ്ഞു വീട്ടില്‍ വന്നാല്‍ നേരെ കമ്പ്യൂട്ടറിന് മുന്‍പില്‍ ഒരേയൊരു ഇരുപ്പാണ്. ഒരു സിനിമ മുഴുവനായി കണ്ടതിനു ശേഷമേ കുളിക്കുക പോലും ചെയ്യുകയുള്ളൂ ,അപ്പോഴേക്കും ഒരുപാട് സികരറ്റും വലിച്ചു തീര്‍ക്കും .ഞാന്‍ നേരത്തെ കിടന്നുറങ്ങുകയും ചെയ്യും അങ്ങേര്‍ക്ക് ഉച്ചയ്ക്കുശേഷം ജോലിക്ക് പോയാല്‍ മതിയല്ലോ .എനിക്ക് ഇങ്ങിനെ ജീവിക്കണം എന്ന് തന്നെ ഇല്ലാണ്ടായിരിക്കുന്നു ,,

റയീസിന് ഒരു ദിവസ്സം പോലും സുഹാനയെ നേരില്‍ കാണാതെയിരിക്കുവാന്‍ കഴിയാതെയായി . മൊബൈല്‍ഫോണില്‍ നിരന്തരം അയാള്‍ അവളുമായി ബന്ധപെട്ടു കൊണ്ടിരുന്നു .പലപ്പോഴും റയീസ് സുഹാനയെ ഉപദേശിച്ചു .


 ,,ഭര്‍ത്താവുമൊത്ത്   പിണങ്ങാതെ ജീവിക്കുവാന്‍ ശ്രമിക്കു .ജീവിതം ആസ്വദിക്കാനുള്ളതാണ്‌ .അല്ലാതെ വഴക്കിട്ടു ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല ,,
അപ്പോഴൊക്കെ അവള്‍ക്ക് ഒരേയൊരു മറുപടിയെ ഉണ്ടായിരുന്നുള്ളു .

,, എനിക്കയാളെ ഇഷ്ടമില്ല റയീസ്ഇക്ക ഈ കാര്യം എപ്പോഴും ഇങ്ങിനെ  എന്നോട് പറഞ്ഞു കൊണ്ടിരിക്കേണ്ട ,,

ഒരിക്കല്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍  സുഹാനയുടെ തമാശകള്‍ കേട്ട് റയീസ് സുഹാനയുടെ കയ്യിലൊന്നു നുള്ളി. അപ്പോള്‍ സുഹാന പ്രതികരിച്ചുകൊണ്ട് പറഞ്ഞു .


,, എന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് എനിക്ക് ഇഷ്ടമില്ല. റയീസ് ഇക്ക മറ്റുള്ള പുരുഷന്മാരുടെ പോലെയാവരുത് .ഞാന്‍ അടുത്തിഴപഴുകിയവരില്‍ നിന്നും ഇതുപോലെയുള്ള അനുഭവം വേണ്ടുവോളം ഉണ്ടായിട്ടുണ്ട് .
അതുകൊണ്ടുതന്നെ ഞാന്‍ ആരുമായും അടുക്കാറില്ല .റയീസ് ഇക്കയില്‍ നിന്നും അരുതാത്തത് ഒന്നും തന്നെ ഉണ്ടാകരുത്  ,,

,, സുഹന എന്നോട് ക്ഷമിക്കു ,അറിയാതെ പറ്റിപോയതാണ് . ഇനി ഇത് ആവര്‍ത്തിക്കില്ല .എനിക്ക് തന്നെ ഒരുപാട്  ഇഷ്ടമാണ്  തന്നോട് സംസാരിച്ചിരിക്കുവാനും തന്‍റെ കൂടെ യാത്ര ചെയ്യുവാനും ഒക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷെ തന്‍റെ ശരീരം മോഹിച്ചു ഞാന്‍ തന്നെ ഇഷ്ടപെട്ടിട്ടില്ല . ഏതു പാതിരാത്രിയിലും തനിക്ക് എന്‍റെ കൂടെ യാത്ര ചെയ്യാം  എന്നെ വിശ്വസിക്കൂ സുഹാന ,,

,,എനിക്ക് നിങ്ങളെ വിശ്വാസമാണ് അത് കൊണ്ടല്ലെ നിങ്ങളുടെ കൂടെ സമയം നോക്കാതെ   ഞാന്‍  പോരുന്നത് .ഇന്ന് നിങ്ങള്‍ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി .പിന്നെ ചിലനേരത്ത് നിങ്ങളുടെ നോട്ടം കാണുമ്പോള്‍ എനിക്ക് പേടിയാകുന്നു .,,

,, എന്‍റെ നോട്ടം തന്നെ പേടിപെടുത്തുന്നുവോ.എന്തിനാടോ എന്നെ പേടിക്കുന്നേ ഞാനൊരു പാവമല്ലെ  ,,
അയാള്‍ ആര്‍ത്തട്ടഹസിച്ചു .
അവരുടെ സുഹൃത്ത് ബന്ധം നാള്‍ക്കുനാള്‍  പൂര്‍വാധികം ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .

ഒരു ദിവസം റയീസ് ഓഫീസിലേക്ക് കയറി ചെല്ലുമ്പോള്‍ മേശയില്‍ തല ചായ്ച്ചു  കൊണ്ട്  സുഹാന  കരയുന്നത്   കാണുവാന്‍ ഇടയായി അയാള്‍ അവളുടെ അരികില്‍ പോയി ചോദിച്ചു ?


,, എന്താ  എന്താ ഉണ്ടായെ എന്തിനാ കരയുന്നേ ,,

,, എനിക്ക്  വയറുവേദനിക്കുന്നു സഹിക്കുവാന്‍ കഴിയുന്നില്ല ,,
,, ആശുപത്രിയില്‍ പോകണോ ,,
,, വേണ്ട എനിക്ക് വീട്ടില്‍ പോയാല്‍ മതി ,,
റയീസ് മാനേജറോട് കാര്യം പറഞ്ഞ് സുഹാനയുമായി വീട്ടിലേക്ക് യാത്ര തിരിച്ചു .യാത്രയ്ക്കിടയില്‍ അയാള്‍ സുഹനയോട് ചോദിച്ചു ?

,, എന്തായിപ്പോ ഇങ്ങനെയൊരു വയറു വേദന വിശേഷം ഉണ്ടായാല്‍ ചിലര്‍ക്കൊക്കെ വയറു വേദന ഉണ്ടാവാറുണ്ട് അങ്ങിനെയെന്തെങ്കിലും ,,


അവള്‍ മൌനിയായിരുന്നു .നിരന്തരമായി അയാള്‍  ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ തല താഴ്ത്തി നാണത്തോടെ മൊഴിഞ്ഞു  .

,, എനിക്ക് മാസമുറ നാലോ അഞ്ചോ മാസം കൂടുമ്പോഴാണ് വരുന്നത് അതിന്‍റെയാണ് ഈ വേദന  അല്ലാതെ റയീസ് ഇക്ക നിനയ്ക്കുന്ന പോലെ  വിശേഷം ഉണ്ടായതൊന്നുമല്ല .  ,,

,, എടോ ആര്‍ത്തവം ക്രമം അല്ലാ എങ്കില്‍ തനിക്ക്  കുഞ്ഞുങ്ങള്‍ ഉണ്ടാകുകയില്ല താന്‍ എന്തേ ഈ കാലം വരെ ചികിത്സിക്കാതെയിരുന്നത് . നമുക്ക് ഡോക്ടറുടെ അടുത്തേക്ക്‌ പോകാം. തന്‍റെ ഭര്‍ത്താവിനോട് അവധിയെടുത്ത് വരുവാന്‍ പറയു  ഞാന്‍ ജോലി കഴിഞ്ഞു വരാം ,,

അല്‍പനേരം അവള്‍  വിദൂരതയിലേക്ക് നോക്കിയിരുന്നു .
അപ്പോള്‍   സൂര്യാസ്തമയത്തിന്‍റെ നേരമായത് കൊണ്ട്  പ്രപഞ്ചത്തില്‍ ഇരുട്ട്  വീഴുവാന്‍ തുടങ്ങിയിരുന്നു  .കാര്‍മേഖങ്ങള്‍ക്കിടയില്‍ പടിഞ്ഞാറു നിന്നു മാത്രം വിദൂരതയിലേക്ക്  മറഞ്ഞുകൊണ്ടിരിക്കുന്ന  സ്വര്‍ണ  വര്‍ണ്ണത്താലെയുള്ള     സൂര്യപ്രകാശം കാണാം .അപ്പോള്‍   അവളുടെ കണ്ണുകള്‍ നിറയുന്നത് റയീസ് കണ്ടു  അവള്‍ കരഞ്ഞു കൊണ്ടു പറഞ്ഞു .

,, എന്തിനാ എന്നെക്കുറിച്ച് ഇത്രയും വേവലാതി പെടുന്നത് ,എന്തിനാ    എന്‍റെ കാര്യങ്ങള്‍ നോക്കുവാന്‍ വരുന്നത് ,എന്തിനാ എന്‍റെ ഭര്‍ത്താവിനില്ലാത്ത സ്നേഹം എന്നോട് കാണിക്കുന്നത്. ,,


അവള്‍ കരഞ്ഞു കൊണ്ടേയിരുന്നു .അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ തുടര്‍ന്നു .


,, എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് തന്നെ ഇഷ്ട പെടുന്നതിനെക്കാളും ഞാന്‍ തന്‍റെ ഉപ്പയെ ഇഷ്ടപെടുന്നു .ഉപ്പയുടെ സ്നേഹം ലഭിക്കാത്ത എനിക്ക് തന്‍റെ ഉപ്പ ഒരുപാട് സ്നേഹം തരുന്നു. തന്‍റെ ഉപ്പ എന്നെ മോനേ എന്നാണ് വിളിക്കുന്നത്‌ ആ ഉപ്പയുടെ മകളെ നോക്കുവാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് എന്നു കരുതിയാല്‍ മാത്രം മതി .സുഹൃത്തിന് ആപത്തു വരുമ്പോള്‍ കൂടെ നില്‍ക്കുന്നവനല്ലേ  ആത്മാര്‍ത്ഥ  സുഹൃത്ത്  ,,


,, ഡോക്ടറുടെ അരികില്‍ പോകുവാന്‍ നയാ പൈസയില്ല എന്‍റെ കയ്യില്‍ ,,

,, തന്‍റെ ഭര്‍ത്താവിന്‍റെ കൈവശം ഉണ്ടാകും ,,

,, ഭര്‍ത്താവിന് ലഭിക്കുന്ന ശമ്പളം ഉടനെതന്നെ അങ്ങേരുടെ വീട്ടിലേക്ക് അയച്ചു കൊടുക്കും .എനിക്ക് ലഭിക്കുന്ന ശമ്പളം കൊണ്ടാണ് കഷ്ടിച്ച് വീടിന്‍റെ വാടകയും മറ്റു ചിലവുകളും നിര്‍വഹിക്കുന്നത് ,,

,, താന്‍ വിഷമിക്കേണ്ട വീട്ടിലേക്ക് അയക്കുവാന്‍ കരുതിയ പണം എന്‍റെ പക്കലുണ്ട്തനിക്ക്  ശമ്പളം ലഭിക്കുമ്പോള്‍ എനിക്ക്  തന്നാല്‍ മതി ,,

അവള്‍ ഒന്നും ഉരിയാടാതെ മൌനിയായിരുന്നു .വീടിനരികില്‍ എത്തിയപ്പോള്‍ ഒരു കൈത്തലം വയറില്‍ അമര്‍ത്തി പിടിച്ചുകൊണ്ട് വാഹനത്തില്‍ നിന്നും സുഹാന ഇറങ്ങി പോയി .


റയീസ് റൂമിലെത്തി കുറേ കഴിഞ്ഞപ്പോള്‍ സുഹാനയുടെ കാള്‍ റയീസിനെ തേടിയെത്തി. അങ്ങേത്തലയ്ക്കല്‍ സുഹാനയുടെ വേദന സഹിക്കുവാന്‍ പറ്റാതെയുള്ള അടക്കിപ്പിടിച്ച സംസാരം .


,, റയീസ് ഇക്ക ഇവിടെവരെ വരാമോ. എനിക്ക് വയറു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. ഡോക്ടറുടെ അരികില്‍ പോകണം .എന്‍റെ ഭര്‍ത്താവിന് അവധി കിട്ടില്ലത്രെ റയീസ് ഇക്കയുടെ കൂടെ എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു .,,


,, ഞാന്‍ വരാം ഇപ്പോള്‍ തന്നെ വാരാം .താന്‍ വിഷമിക്കാതെയിരിക്കു ,,

റയീസ് സുഹാനയെ ഗൈനക്കോളജിസ്സ്റ്റായ ഡോക്ടറുടെ  അരികില്‍ കൊണ്ടു പോയി .ഡോക്ടര്‍  മരുന്നുകള്‍ കുറിച്ചു നല്‍കുന്നതിനോടൊപ്പം സ്കാന്‍ ചെയ്യുവാനും ഒപ്പം  രക്തം പരിശോധിക്കുവാനും കുറിച്ചു നല്‍കി .

സ്കാനിങ്ങും രക്തം പരിശോദനയും അവിടെ സൗകര്യം ഉണ്ടായിരുന്നില്ല .
കുറേ ദൂരയുള്ള ക്ലിനിക്കില്‍ പോയി സ്കാനിങ്ങും രക്ത പരിശോദനയും നിര്‍വഹിച്ചു .അടുത്ത ദിവസമേ റിസള്‍ട്ട് ലഭിക്കുകയുള്ളു എന്നറിഞ്ഞപ്പോള്‍ റയീസ് സുഹാനയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി .അടുത്ത ദിവസം സുഹാന ഓഫീസില്‍ വന്നില്ല .വൈകീട്ട് റയീസ് തന്‍റെ ജോലികളെല്ലാം തീര്‍ത്ത്‌ റിസള്‍ട്ടുകള്‍ വാങ്ങി സുഹാനയെ ഡോക്ടറുടെ അരികിലേക്ക്  വീണ്ടും കൊണ്ടു പോയി .ഓഫീസില്‍ റയീസും സുഹാനയും തമ്മില്‍ വഴിവിട്ട ബന്ധമാണെന്ന് കിംവദന്തി ഇതിനകം പരന്നിരുന്നു .കിംവദന്തി പ്രചരിപ്പിച്ച ആള്‍ സുഹാനയുടെ നാട്ടുകാരനായിരുന്നു .അയാളുടെ ശുപാര്‍ശയിലാണ് സുഹാനയ്ക്ക് സ്ഥാപനത്തില്‍ ജോലി ലഭിച്ചത് .റയീസുമായി  സുഹാന അടുക്കുന്നതിനു മുന്‍പ് വരെ സുഹാന അയാളുമായി നല്ല സൌഹൃദമായിരുന്നു .മുന്‍പ് അയാളേയും സുഹാനയേയും ചേര്‍ത്ത് ചില അബസ്വരങ്ങള്‍ ഓഫീസില്‍ നില നിന്നിരുന്നു .

ഒരു യാത്രയില്‍ റയീസ് സുഹാനയോട് ചോദിച്ചു ?


,, ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ ,,

,, അതെന്താ ഇങ്ങിനെ ചോദിക്കുന്നെ ഇതുവരെ ഞാന്‍ കള്ളമാണോ പറഞ്ഞിട്ടുള്ളത് ,,

,, തനിക്കെത്ര വയസായി ,,

,,എന്നെ  കണ്ടാല്‍ എത്ര തോന്നിപ്പിക്കും ,,

,, ഒരു ഇരുപത്തി നാല് ,,

അവള്‍ ചിരിച്ചുകൊണ്ട് ഒന്നു മൂളുക മാത്രം ചെയ്തു
പിന്നീട് സുഹാനയുടെ  പാസ്പോര്‍ട്ട് കോപ്പി കാണുവാന്‍ ഇടയായ റയീസ് അവളുടെ യദാര്‍ത്ഥ വയസ്സറിഞ്ഞു അമ്പരന്നുപോയി. സുഹാനയ്ക്ക് മുപ്പത്തൊന്നു വയസ്സ് കഴിഞ്ഞിരിക്കുന്നു .
അയാള്‍ ഓര്‍ത്തു സുഹാനയുടെ ഭര്‍ത്താവിനെ കണ്ടാല്‍ ഏതാണ്ട് ഒരു ഇരുപത്താറു വയസ്സേ തോന്നിപ്പിക്കുകയുള്ളൂ .

ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി കൊടുത്തു .ഒരു ദിവസ്സം സുഹാന റയീസിനോട്  പറഞ്ഞു .


,, ഉപ്പയ്ക്ക് വയസ്സ് അധികമായി എന്ന് പറഞ്ഞ് കമ്പനി വിസ പുതുക്കി നല്‍കിയില്ല .ഉപ്പ അടുത്ത ആഴ്ചയില്‍ ജോലിയില്‍ നിന്നും വിരമിക്കും .ഉടനെ തന്നെ നാട്ടിലേക്ക് പോകുകയും ചെയ്യും .,,


അവള്‍ കരയുന്നുണ്ടായിരുന്നു അപ്പോള്‍

 ഒരു ദിവസ്സം  ഒരുപാട് ദൂരെയുള്ള  ഉപ്പയുടെ താമസസ്ഥലത്തു നിന്നും അദ്ദേഹത്തിന്‍റെ സാദനങ്ങള്‍ എടുക്കുവാന്‍ സുഹാനയുടെ കൂടെ റയീസ്  പോയി ഒപ്പം സുഹാനയുടെ ഭര്‍ത്താവും ഉണ്ടായിരുന്നു .തിരികെ ഉപ്പയും സുഹാനയുടെ  വീട്ടിലേക്കു പോന്നു .വീട്ടിലെത്തുമ്പോള്‍   പുലര്‍ച്ചെ  രണ്ടുമണി കഴിഞ്ഞിരുന്നു .    ഉപ്പ നാട്ടിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഒരാഴ്ച സുഹാനയുടെ അരികില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഉപ്പയ്ക്ക് നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള സാദനങ്ങള്‍ വാങ്ങുവാനം മറ്റും റയീസ് അദ്ദേഹത്തെ  സഹായിച്ചു .  ഉപ്പ നാട്ടിലേക്ക് പോകുന്ന അന്ന് സുഹാന ഓഫീസില്‍ വന്നിരുന്നു .രാവിലെ റയീസിനെ കണ്ടപ്പോള്‍ സുഹാന പറഞ്ഞു .

,, ഇന്ന്  രാത്രി ഒന്‍പതു മണിക്ക് ഉപ്പ യാത്ര തിരിക്കും .
ഞാന്‍ ഉച്ചയ്ക്കുശേഷം അവധിയെടുക്കും. റയീസ് ഇക്കാട് ഉപ്പ വീട്ടിലേക്ക് ചെല്ലുവാന്‍ പറഞ്ഞു ,,

,, എനിക്ക് ഇന്ന് കാര്യമായ ജോലിയൊന്നും ഇല്ല. ഞാന്‍ ഇപ്പോള്‍ തന്നെ ഉപ്പയുടെ അരികിലേക്ക് പോകാം ,,

റയീസ് നേരെ ഉപ്പയുടെ അരികില്‍ പോയി സാദനങ്ങള്‍ പാക്ക് ചെയ്യുവാനും മറ്റും സഹായിച്ചു .സന്തോഷകരമല്ലാത്ത  മകളുടെ ജീവിതത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്  ആധി  . ഇടയ്ക്ക് ഉപ്പ സുഹാനയുടെ ഭര്‍ത്താവിനെ പറ്റി റയീസിനോട്  പറഞ്ഞു .


,,ഞാന്‍ പോയാല്‍ എന്‍റെ മോളുടെ കാര്യം കഷ്ടമാകും .ഞാന്‍ ഇവിടെ ഉണ്ടായിട്ടു പോലും എന്‍റെ മോളെ അവന്‍ ഉപദ്രവിക്കും . എന്‍റെ മോള്‍ക്ക്‌ ഒട്ടും ചെരുന്നവനല്ല അവന്‍. ചേരിയില്‍ വളര്‍ന്നവനാ അവന്‍ . എപ്പോഴും എന്‍റെ മോളുമായി വഴക്കിടുവാനെ അവന് നേരമുള്ളൂ .കാ കാശിനു വകയില്ലാത്തവനാ അവന്‍. മോളുടെ വിവാഹ സമയം വാടക വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത് .ഉമ്മയും  വിവാഹ മോചിതയായ ഒരു പെങ്ങളുമാണ് അവനുള്ളത്  .ഇപ്പോള്‍ ഞാന്‍ വാങ്ങിച്ചു നല്‍കിയ ഫ്ലാറ്റിലാണ് ഉമ്മയും മകളും താമസിക്കുന്നത് .,,


റയീസ്  അപ്പോള്‍   ഓര്‍ത്തുപോയി. ചേരിയില്‍ വളര്‍ന്നവന് എന്തിനാണ് തന്‍റെ മകളെ അദ്ദേം വിവാഹംകഴിച്ചുകൊടുത്തിട്ടുണ്ടാവുക .അങ്ങിനെയാണെങ്കില്‍ സുഹാനയ്ക്ക് എന്തെങ്കിലും കാര്യമായ തകരാറ് ഉണ്ടാകുകയില്ലേ .തന്നോട് പറയുവാന്‍ പറ്റാത്ത എന്തോ രഹസ്യം സുഹാനയില്‍ നിക്ഷിപ്തമായിരിക്കും എന്ന് അയാള്‍ക്ക്‌ മനസ്സില്‍ തോന്നിപ്പിച്ചു  .


ഉപ്പ അന്ന്  മീന്‍ ബിരിയാണി ഉണ്ടാക്കി റയീസിനു നല്‍കി. ഭക്ഷണ ശേഷം റയീസ് സുഹാനയെ ഓഫീസില്‍ നിന്നും കൂട്ടി കൊണ്ടു വന്നു .സുഹാന വസ്ത്രം മാറി മെക്സി ധരിച്ചുവന്നു .തല മറയ്ക്കാത്ത സുഹാനയെ റയീസ് ആദ്യമായി കാണുകയായിരുന്നു .അവള്‍ക്ക് ഒന്നുകൂടി ഭംഗി അധികരിച്ചത് പോലെ റയീസിനു തോന്നി . കുറേ കഴിഞ്ഞപ്പോള്‍ ഉപ്പ ഉറങ്ങുവാനായി കിടപ്പ് മുറിയിലേക്ക് പോയി ഹാളില്‍ ഉപ്പയ്ക്ക്  ബാക്കി കൊണ്ടു പോകുവാന്‍  ഉണ്ടായിരുന്ന   സാദനങ്ങള്‍ സുഹാനയും റയീസും കൂടി പാക്ക് ചെയ്തു .

ജോലികള്‍ എല്ലാം തീര്‍ന്നപ്പോള്‍ റയീസ്  കസേരയില്‍ പോയിരുന്നു .സുഹാന അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും കുറേ പഴവര്‍‍ഗങ്ങളുമായി വന്ന് റയീസിന്  അരികില്‍ വന്നിരുന്നു .രണ്ടു പേര്‍ക്കും എന്തൊക്കയോ പറയണം എന്നുണ്ടായിരുന്നു .പക്ഷെ വാക്കുകള്‍ രണ്ടു പേര്‍ക്കും പുറത്തു വരുന്നുണ്ടായിരുന്നില്ല .ഒന്നും ഉരിയാടാതെ ഇടയ്ക്കൊക്കെ പരസ്പരം കണ്ണുകളിലേക്ക് നോക്കിക്കൊണ്ട്‌ ഒരുപാട് നേരം അവര്‍ ആ ഇരുപ്പ് തുടര്‍ന്നു . ഉപ്പയെ എയര്‍പ്പോര്‍ട്ടില്‍ കൊണ്ടാക്കുവാന്‍ ഓഫീസില്‍ തന്നെയുള്ള സുഹാനയുടെ നാട്ടുകാരന്‍ വരും എന്നറിഞ്ഞപ്പോള്‍ അഞ്ചു മണിയോട് കൂടി റയീസ് തിരികെ പോരുവാന്‍ ഒരുങ്ങി . യാത്ര പറഞ്ഞിറങ്ങുവാന്‍ നേരം .  ഉപ്പ റയീസിനെ   കെട്ടി പിടിച്ചു കരഞ്ഞ്കൊണ്ട് പറഞ്ഞു .

,, ഇനി ഞാന്‍ എന്‍റെ  ശേഷിക്കുന്ന  ജീവിതത്തില്‍  മോനെ നേരില്‍ കാണുമോ എന്ന് എനിക്കറിയില്ല .മോനെ പോലെ ഒരാളെ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല .മോന്‍ ഇവിടെ ഉള്ള ദൈര്യത്തിലാണ് ഞാന്‍ പോകുന്നത് . എന്‍റെ മോളെ ശ്രദ്ധിക്കണം ,,


,, ഞാന്‍ വിളിക്കും ഉപ്പാക്ക് ഞാന്‍ എപ്പോഴും വിളിക്കും ,,

അപ്പോള്‍ റയീസിന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു  .അവരുടെ സ്നേഹ പ്രകടനങ്ങള്‍ കണ്ടപ്പോള്‍   സുഹാനയുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അവള്‍ക്കായില്ല . മുഖം പൊത്തി നിയന്ത്രണം വെടിഞ്ഞു സുഹാന പൊട്ടിക്കരഞ്ഞു  .

പിന്നീട് എപ്പോഴും റയീസ് നാട്ടിലേക്ക് ഉപ്പയ്ക്ക് വിളിക്കുമായിരുന്നു .

ആ ഇടയ്ക്ക് സുഹാനയുടെ നെറ്റ് കണക്ഷന്‍ ലഭിക്കുന്ന മൊബൈല്‍ഫോണ്‍ കേടായി പകരം ഭര്‍ത്താവിന്‍റെ രണ്ടു മൊബൈല്‍ഫോണില്‍ നിന്നും നെറ്റ് കണക്ഷന്‍ ലഭിക്കുന്ന ഒരു മൊബൈല്‍ഫോണ്‍ സുഹാന  തല്‍ക്കാലം ഉപയോഗിക്കുവാന്‍ വാങ്ങി . സുഹാന സമയം ലഭിക്കുമ്പോള്‍ എപ്പൊഴു ചാറ്റ് ചെയ്തു കൊണ്ടിരിക്കുമായിരുന്നു .ചാറ്റ് ചെയ്യലായിരുന്നു അവളുടെ പ്രാധാന വിനോദം ഒരിക്കല്‍ റയീസ് ചോദിക്കുകയും ചെയ്തു .

,, ആരുമായാണ് ഏതു സമയവും ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത് ,,


,, എന്‍റെ കൂട്ടുകാരിയുടെ കൂടെ അല്ലാതെ ഞാന്‍ ആരെയായി ചാറ്റ് ചെയ്യാന്‍ ,,

അന്ന് സുഹാനയെ കൊണ്ടാക്കുവാന്‍ പോയപ്പോള്‍ യാത്രക്കൊടുവില്‍ സുഹാനയില്‍ നിന്നും കേട്ട വാക്കുകള്‍ അയാളെ നടുക്കി. കൈവിരലിലെ മോതിരം റയീസിനെ കാണിച്ചുകൊടുത്തുകൊണ്ടവള്‍ പറഞ്ഞു .

,, ഇത് കണ്ടോ ഇത് ഞാന്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നയാള്‍ എന്‍റെ വിരലില്‍ അണിഞ്ഞു തന്നതാണ് ,,

,, ആ ആളെ എനിക്കറിയാം ഇയാളുടെ ഭര്‍ത്താവല്ലേ ,,

 ,, അല്ല ഞാന്‍ സ്നേഹിച്ചിരുന്നയാള്‍ ,,

,,  സ്നേഹിചിരുന്നയാളോ ... എന്താ ഇയാള് ഈ പറയുന്നേ ,,

,, ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നത് അയാളെയാണ് അയാളെ മാത്രം ,,

,, അയാള്‍ ഇപ്പോള്‍ വിവാഹിതനായിട്ടുണ്ടാവില്ലേ ,,

,,  ഇല്ല അദ്ദേഹം ഇപ്പോഴും അവിഹിതനായി ജീവിക്കുന്നു ,,

റയീസ് മനസ്സില്‍ ഓര്‍ത്തു .എന്തൊക്കയോ നിഗൂഢമായ ജീവിത രഹസ്യങ്ങള്‍ സുഹാനയില്‍ നിക്ഷിപ്തമാണ് .ഇപ്പോള്‍ സുഹാനയില്‍ നിന്നും കേട്ട വാക്കുകള്‍ അസത്യമാകണേ എന്ന് മനസ്സില്‍ അപ്പോള്‍ അയാള്‍   പ്രാര്‍ഥിച്ചു .  

ദിവസങ്ങള്‍ മാസങ്ങല്‍ക്കായി വഴി മാറി കൊടുത്തു കൊണ്ടേയിരുന്നു .


 . ഒരുനാള്‍ ഷോപ്പിങ്ങിനും മറ്റും സുഹാനയുമായി പോയ റയീസ് രാത്രി പതിനൊന്നു മണിക്കു ശേഷമാണ് സുഹാനയെ റയീസ് വീട്ടില്‍ ഇറക്കിയത് അന്നത്തെ യാത്ര റയീസിന് അതുവരെ ഇല്ലാത്ത അനുഭവമായിരുന്നു കാരണം അന്ന് സുഹാന റയീസുമായി കൂടുതല്‍  അടുപ്പം കാട്ടിയിരുന്നു .റൂമില്‍ തിരികെയെത്തിയപ്പോള്‍ സുഹാനയുടെ ഓര്‍മ്മകള്‍ അയാളില്‍ തങ്ങി നിന്നു .മൊബൈല്‍ഫോണ്‍ എടുത്ത് അയാള്‍ അവള്‍ക്ക് മിസ്സ്‌ യു എന്നൊരു സന്ദേശം അയച്ചു .അതിനുള്ള മറുപടിയും അയാള്‍ക്ക്‌ ലഭിച്ചു .കിടന്നു ഉറങ്ങുവാന്‍ നോക്കു നാളെ കാണാം .പതിവായി എല്ലാ വെള്ളിയാഴച്ചയും റയീസ് സുഹാനയ്ക്ക് ജുമാ നമസ്കാരം കഴിഞ്ഞാല്‍ വിശേഷങ്ങള്‍ അറിയാന്‍ വിളിക്കുന്ന പതിവുണ്ടായിരുന്നു .എവിടെയെങ്കിലും പോകുവാന്‍ ഉണ്ടോയെന്ന് തിരക്കല്‍ കൂടിയായിരുന്നു ആ വിളിയുടെ ഉദ്ദേശം .

അന്ന് ആ വെള്ളിയാഴ്ച  പതിവുപോലെ സുഹാനയ്ക്ക് റയീസ്  വിളിച്ചു .പക്ഷെ അന്ന്  സ്ത്രീയുടെ തനി സ്വഭാവം തിരിച്ചറിഞ്ഞ ദിവസ്സം. റയീസിന്‍റെ ജീവിതത്തില്‍ അന്നേവരെ അനുഭവിച്ചറിയാത്ത  അനുഭവത്തിന്‍റെ തുടക്കം കുറിച്ച നാള്‍ .സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പെണ്‍ പീഡകനായി  മുദ്രകുത്താന്‍ ഹേതുവായ ദിവസത്തിന്‍റെ തുടക്കമായിരുന്നു ആ വെള്ളിയാഴ്ച


,, ഹലോ എന്താ വിശേഷം ഇന്ന് എന്താ പരിപാടി ,,


,, നിങ്ങള്‍ ഇനി മുതല്‍ എനിക്ക് വിളിക്കരുത്. നിങ്ങളുമായി ഇനി മുതല്‍ ഒരു ബന്ധവും അരുത് എന്നാണ് എന്‍റെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളത് .ഇപ്പോള്‍ നിങ്ങളുമായി ഞാന്‍ സംസാരിച്ചു എന്ന് എന്‍റെ ഭര്‍ത്താവ് അറിഞ്ഞാല്‍ എന്നെ കൊന്നുകളയും അദ്ദേഹം ,,

മനസ്താപം തെല്ലുമില്ലാതെയുള്ള   സുഹാനയുടെ വാക്കുകള്‍ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല റയീസിന്


,,അതിനു മാത്രം എന്തു തെറ്റാ ഞാന്‍ സുഹാനയോട് ചെയ്തത് എന്ന് കൂടി എനിക്ക് അറിയണം ,,

,, എനിക്ക് പുതിയ മൊബൈല്‍ഫോണ്‍ വാങ്ങിയപ്പോള്‍ എന്‍റെ ഭര്‍ത്താവിന്‍റെ മൊബൈല്‍ഫോണ്‍ ഞാന്‍ തിരികെ നല്‍കി .നിങ്ങള്‍ എനിക്ക് അയച്ച സന്ദേശങ്ങള്‍ അദ്ദേഹം കണ്ടു. കൂട്ടത്തില്‍ മിസ്സ്‌ യു എന്ന നിങ്ങളുടെ സന്ദേശം ആ സന്ദേശം അദ്ദേഹത്തിനു നമ്മുടെ ബന്ധത്തില്‍ സംശയം ഉളവാക്കിയിരിക്കുന്നു .നേരില്‍ പോലും നിങ്ങളോട് സംസാരിക്കുവാന്‍ പാടില്ലാ എന്നാണ് അദ്ദേഹത്തിന്‍റെ കല്‍പന   ,,

,, മിസ്സ്‌ യു എന്ന സന്ദേശം കാമുകിമാര്‍ക്ക് മാത്രം അയക്കുവാനുള്ളതാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ,,

അവള്‍ മറുപടി ഉരിയാടാതെ  കാള്‍ കട്ടുചെയ്തു.


 അയാള്‍ പല തവണ അവള്‍ക്ക് വിളിച്ചു പക്ഷെ അവള്‍ കാള്‍ എടുത്തില്ല. അയാള്‍ നിരന്തരം വിളിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ മൊബൈല്‍ഫോണ്‍ സ്വീച്ചോഫ് ചെയ്തു .റയീസിന് അയാളുടെ സമനില തെറ്റുന്നത് പോലെ തോന്നി .

മനസ്സിലെ വിങ്ങല്‍ നിയന്ത്രിക്കാന്‍ അയാള്‍ നന്നെപാടുപെടുന്നുണ്ടായിരുന്നു .
സുഹാനയില്‍ നിന്നും ഇങ്ങിനെയൊരു പ്രതികരണം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല .അടുത്ത ദിവസ്സം സുഹാന റയീസിന്‍റെ മുഖത്തേക്കു പോലും നോക്കുന്നുണ്ടായിരുന്നില്ല .സുഹാനയുടെ പ്രവര്‍ത്തികള്‍ അയാളെ വല്ലാതെ സങ്കടത്തിലാക്കി .സുഹാനയെ കൊണ്ടാക്കുവാന്‍ പോകുമ്പോള്‍ സുഹാനയെ ആയി സംസാരിക്കാം എന്ന് അയാള്‍ മനസ്സില്‍ കരുതി പക്ഷെ അയാളുടെ കണക്കുകൂട്ടല്‍ അവള്‍ തെറ്റിച്ചു .അന്ന് അവള്‍ അവളുടെ നാട്ടുകാരന്‍റെ വാഹനത്തിലാണ് വീട്ടിലേക്ക് പോയത് .അയാള്‍ ഓര്‍ത്തു സുഹാനയുടെ ഭര്‍ത്താവിന് തന്നെ സംശയിക്കാം പക്ഷെ സുഹാന സുഹാനയ്ക്ക് അറിയാമല്ലോ താന്‍ അരുതാത്ത തെറ്റുകള്‍ ഒന്നും തന്നെ അവളോട്‌ ചെയ്തിട്ടില്ലാ എന്ന് .പിന്നെ അവള്‍ എന്തിനു തന്നോട് ഇങ്ങിനെ പ്രതികരിക്കുന്നു .

പിന്നീടുള്ള ദിവസ്സങ്ങളില്‍ സുഹന നാട്ടുകാരന്‍റെ കൂടെയായി പോക്കുവരവ് .റയീസിന്‍റെ ചോദ്യങ്ങള്‍ക്ക് അവള്‍ ഉത്തരം നല്‍കിയില്ല .സുഹാനയുമായുള്ള നല്ല നാളുകളിലെ ഓര്‍മ്മകള്‍ അയാളിലേക്ക് എത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറയും .അയാള്‍ അവളുടെ മൊബൈല്‍ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു .സന്ദേശങ്ങള്‍ അവളുടെ ഭര്‍ത്താവ് കാണും എന്നൊന്നും റയീസ് ചിന്തിക്കുന്നുണ്ടായിരുന്നില്ല .അയാള്‍ക്ക്‌ പഴയതു പോലെ സുഹാനയെ വേണം അതായിരുന്നു സന്ദേശങ്ങളില്‍ അയാള്‍ ആവശ്യപെട്ടുകൊണ്ടിരുന്നത് .നിരന്തരമായി സന്ദേശങ്ങള്‍ അയക്കുവാന്‍ തുടങ്ങിയപ്പോള്‍ ഒരു സന്ദേശം അയാള്‍ക്ക്‌ തിരികെ ലഭിച്ചു .

, ഇനിയും നിങ്ങള്‍ എന്‍റെ മൊബൈല്‍ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ കമ്പനിയുടെ മാനേജ്മെന്‍റെിനോട് ഞാന്‍ പരാതി പറയും. ഒപ്പം പോലീസിലും  .,
അവളുടെ സന്ദേശം വായിച്ചപ്പോള്‍ ദേഹമാസകലം വിറയല്‍ അനുഭവപെട്ടു റയീസിന് .

ഓഫീസില്‍ റയീസും സുഹാനയും പിണക്കത്തിലാണ് എന്ന് എല്ലാവരും അറിഞ്ഞു.സുഹാന റയീസിനെ ആയി അടുക്കുന്നതിനു മുന്‍പ് നാട്ടുകാരനായ സഹപ്രവര്‍ത്തകനുമായി വഴിവിട്ട ബന്ധമാണെന്ന് ഓഫീസില്‍ ഒരു കിംവദന്തി മുന്‍പ് ഉണ്ടായിരുന്നു .റയീസും സുഹാനയും പിണങ്ങിയ  വിവരം മാനേജറുടെ ചെവിയിലും എത്തി . മാനേജറുടെ മുറിയുടെ മുന്‍ വശത്തുകൂടി പോയാലെ റയീസിനു തന്‍റെ ഇരിപ്പിടത്തില്‍ എത്തുവാന്‍ കഴിയുകയുള്ളൂ

ഒരു ദിവസ്സം പുറത്തു പോയി വന്ന റയീസ്  മാനേജറുടെ മുറിയില്‍ ഇരിക്കുന്ന സുഹാനയേയുംസുഹാനയുടെ   നാട്ടുകാരനേയും കണ്ടപ്പോള്‍ തെല്ലൊന്നു ഭയന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ അവര്‍ മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി പോയി .ഉടനെ തന്നെ റയീസിനെ മാനേജര്‍ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു .റയീസിന്‍റെ തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക് അപ്പോള്‍ അനുഭവ പെട്ടു .താനെന്തിനു ഭയക്കണം താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അയാള്‍ മാനേജറുടെ അരികിലേക്ക് ചെന്നു .മാനേജര്‍ റയീസിനോട് ഇരിക്കുവാന്‍ പറഞ്ഞു .

,,     റയീസും  സുഹാനയും തമ്മില്‍ എന്താ പ്രശ്നം എന്തിനാ അവളുടെ മൊബൈല്‍ഫോണിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയക്കുന്നത് .,,


തെല്ലെന്നു ആലോചിച്ചുകൊണ്ട് റയീസ്  അതുവരെയും ഉണ്ടായ കാര്യങ്ങള്‍ സത്യസന്ധമായി മാനേജറോട്  പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം മാനേജര്‍ പറഞ്ഞു .

,,കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി മുതല്‍ ഒരു സന്ദേശം പോലും സുഹാനയുടെ മൊബൈല്‍ഫോണിലെക്ക് റയീസ് അയക്കരുത് .ഇനിയും ഇത് ആവര്‍ത്തിക്കപെട്ടിട്ടുണ്ടെങ്കില്‍ കമ്പനിക്ക്‌ നിങ്ങളുടെ പേരില്‍ എക്ഷന്‍ എടുക്കേണ്ടി വരും  ,,

റയീസ് തകര്‍ന്ന മനസ്സുമായി ഒന്നും ഉരിയാടാതെ മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി പോന്നു  .ഓഫീസില്‍ ഞൊടിയിടയില്‍ എല്ലാവരും വിവരങ്ങള്‍  അറിഞ്ഞു.പിന്നീട് സഹപ്രവര്‍ത്തകരുടെ അയാളോടുള്ള നോട്ടം അര്‍ത്ഥംവെച്ചുള്ളതായിരുന്നു .തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവന്‍റെ വേദന ആദ്യമായി റയീസ് അറിഞ്ഞു .സുഹാന തന്നോടിങ്ങനെയൊക്കെ എന്തിനു ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും റയീസിന് മനസ്സിലായില്ല .


തകര്‍ന്ന മനസ്സുമായി സങ്കടത്തോടെ മേശയില്‍ തലചായ്ച്ചിരിക്കുന്ന   റയീസിന്‍റെ  ചുമലില്‍ സഹപ്രവര്‍ത്തകന്‍ വന്നു തട്ടിയപ്പോള്‍ റയീസ് തിരിഞ്ഞു നോക്കി സഹപ്രവര്‍ത്തകന്‍ റയീസിനോടു പറഞ്ഞു .


,, റയീസ് വരൂ നമുക്കൊന്നു പുറത്തു പോയി വരാം ,,

റയീസിനെ സഹപ്രവര്‍ത്തകന്‍  അയാളുടെ വാഹനത്തിലെക്കാണ് കൂട്ടിക്കൊണ്ടു പോയത് .അയാള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എസി പ്രവര്‍ത്തിപിച്ചുകൊണ്ട്‌ പറഞ്ഞു .

,, വിവരങ്ങള്‍ ഞാനറിഞ്ഞു ,ഞാനെന്നല്ല ഓഫീസില്‍ എല്ലാവരും അറിഞ്ഞു എന്ന് പറയുന്നതാവും ശെരി .താങ്കള്‍ സുഹാനയോട് മോശമായി പെരുമാറി എന്നാണ് മൊത്തത്തിലുള്ള സംസാരം .പക്ഷെ ഞാനത് വിശ്യസിക്കുന്നില്ല .

കാരണം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനു മുന്‍പ് സുഹാന റയീസിനോട്  എങ്ങിനെയാണ് പെരുമാറിയിരുന്നത് എന്ന് എനിക്കറിയാം .പെണ്ണെന്ന വര്‍ഗത്തിനെ വിശ്യസിക്കുവാന്‍ കഴിയില്ല .എന്ത് കാര്യമുണ്ട് നിങ്ങള്‍ക്ക് അവളെ സ്നേഹിക്കുവാന്‍ .അവളുടെ രണ്ടാമത്തെ വിവാഹവും തകരും എന്നായപ്പോള്‍ നിങ്ങള്‍ അവളോട്‌ മോശമായി പെരുമാറി എന്ന് അവള്‍ക്ക്  വരുത്തി  തീര്‍ക്കേണ്ടി വന്നു .,,

അയാളുടെ വാക്കുകള്‍ റയീസില്‍  ഞെട്ടലുളവാക്കി.

,, എന്ത് എന്താ നിങ്ങള്‍ പറഞ്ഞത് രണ്ടാമത്തെ വിവാഹമോ ,,

,, അതെ അതാണ്‌ സത്യം ഇപ്പോഴത്തെ അവളുടെ ഭര്‍ത്താവിന് അവളെക്കാളും മൂന്നു വയസിനു ഇളയതാണ്  .,,

,, അപ്പോള്‍ അവളുടെ ആദ്യവിവാഹ ജീവിതം  എങ്ങിനെ തകര്‍ന്നു .,,

,, അതൊന്നും എനിക്കറിയില്ല അവളുടെ നാട്ടുകാരനില്‍ നിന്നും മുന്‍പ് ഞാന്‍ അറിഞ്ഞ വിവരമാണ് ഇത് ,,

,, എല്ലാം തുറന്നു പറഞ്ഞിരുന്ന അവള്‍ എന്തിന് ഈ കാര്യം മാത്രം എന്നോട്  പറയാതെയിരുന്നു.,,

,, റയീസിന്‍റെ സ്നേഹം അവള്‍ ആഗ്രഹിച്ചിരുന്നിരിക്കാം ഈ വിവരം അറിഞ്ഞാല്‍ നിങ്ങള്‍ക്ക് അവളോടുള്ള സ്നേഹം ഇല്ലതെയാകുമോ എന്ന് അവള്‍ ഭയന്നിരിക്കും ,,

,, എനിക്ക് ഇതൊന്നും വിശ്യസിക്കുവാന്‍ കഴിയുന്നില്ല ,,

,,ആര്‍ക്കും ആരേയും വിശ്യസിക്കുവാനാവില്ല .എന്നുവെച്ച് സത്യം അസത്യമാകില്ല ,,

സഹപ്രവര്‍ത്തകരുടെ മുന്‍പില്‍  പീഢകന്‍ എന്ന പുതിയൊരു  നാമം കൂടി റയീസിന് നേടി കൊടുത്തുവെങ്കിലും സുഹാനയോട് അയാള്‍ക്ക്‌ അല്‍പം പോലും വെറുപ്പ് ഉളവാക്കിയില്ല .അടുത്ത ദിവസ്സം ഓഫീസില്‍ റയീസ് ഒട്ടും നിനയ്ക്കാത്ത അനിഷ്ട സംഭവങ്ങളാണ് അരങ്ങേറിയത് .രാവിലെ നേരത്തെതന്നെ ജോലി സംബന്ധമായി പുറത്തു പോയ റയീസ് ഉച്ചതിരിഞ്ഞ് ഏതാണ്ട് മൂന്ന്‍ മണിയോടടുത്താണ് ഓഫീസില്‍ തിരികെയെത്തിയത് .റയീസ് തന്‍റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു പോകുമ്പോള്‍ സുഹാന അയാളെ പുറകില്‍ നിന്നും വിളിച്ചു .അയാള്‍ തിരിഞ്ഞു നോക്കി .

കരഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു അപ്പോള്‍ അവളുടേത്‌ കരഞ്ഞു കൊണ്ട് അവള്‍ അയാളുടെ നേര്‍ക്ക്‌ ഒരു പ്രിന്‍റ് ചെയ്ത നോട്ടീസ്  നീട്ടി .

,, എന്താ ഇത് ,,

,,  എന്നെ ഈ സ്ഥാപനത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി പുറത്താക്കിയ ഉത്തരവ് ,,

,,പുറത്താക്കുകയൊ എന്തിന് തന്നെ ഇവിടെ നിന്നും പുറത്താക്കണം ,,

,, നിങ്ങളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ .ഇതിനു മാത്രം എന്തു തെറ്റാ ഞാന്‍ നിങ്ങളോട് ചെയ്തത് ,,

,, ഇവിടെയുള്ളവരുടെ മുന്‍പില്‍    ഞാനല്ലെ തെറ്റുകാരന്‍ അപ്പോള്‍ എന്നെയല്ലെ ആദ്യം പുറത്താകേണ്ടത് ,,

റയീസ് സുഹാനയില്‍ നിന്നും നോട്ടീസ് വാങ്ങി വായിച്ചു .സ്ഥാപനത്തില്‍ നിന്നും പുറത്താക്കുവാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് .
ജോലിയിലുള്ള അനാസ്ഥയും സഹപ്രവര്‍ത്തകരേയും സ്ഥാപനത്തിലെ വഹാനവും സ്വന്തം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചു എന്നതുമായിരുന്നു .
വിറയാര്‍ന്ന കൈ പാദങ്ങളില്‍ നിന്നും നോട്ടീസ് അയാളില്‍ നിന്നും താഴെ വീണു താഴെ വീണ നോട്ടീസ് എടുത്ത് സുഹാനയ്ക്ക് നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു .
,, എനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല  എന്നെ വിശ്വസിക്കു ,, 

റയീസ് നേരെ പോയത് മാനേജറുടെ മുറിയിലേക്കായിരുന്നു .


,, സര്‍ ഞാന്‍ കാരണമാണ് സുഹാനയെ ഈ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നതെങ്കില്‍ ദയവായി സുഹാനയെ തിരികെ എടുക്കണം എന്‍റെ ഭാഗത്തു നിന്നും ഇനി ഒന്നും തന്നെയുണ്ടാവില്ല .,,

,, റയീസും സുഹാനയെ  പുറത്താക്കലും കൂടി യാതൊരുവിധ ബന്ധവുമില്ല .ഇത് മാനേജിംഗ് ഡയറക്ടറുടെ നിര്‍ദ്ദേശമാണ് എനിക്ക് ഇതില്‍ ഒന്നും ചെയ്യുവാനില്ല .സുഹാനയ്ക്ക് മാത്രമല്ല സുഹാനയുടെ നാട്ടുകാരനും താക്കീത് നോട്ടീസ് നല്‍കിയിട്ടുണ്ട് ,,

റയീസ് മാനേജറുടെ മുറിയില്‍ നിന്നും ഇറങ്ങി  തന്‍റെ ഇരിപ്പിടത്തില്‍ രണ്ടു കൈത്തലം കൊണ്ട് മുഖം പൊത്തി  മൂകനായിരുന്നു .മനസ്സു നിറയെ ആധിയായിരുന്നു അയാളിലപ്പോള്‍ .മാനേജറുടെ വാക്കുകളെ  അയാള്‍ക്ക് വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .അയാള്‍  കാരണ മാണ് സുഹാനയെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയത് എന്ന് അയാള്‍ വിശ്യസിച്ചു .

അഞ്ചു മണിയായപ്പോള്‍ സ്ത്രീ സഹപ്രവര്‍ത്തകരെ റയീസ് പതിവ് പോലെ  കൊണ്ടാക്കി ഏതാണ്ട് ആറുമണിക്ക് റയീസ്  ഓഫീസില്‍  തിരികെയെത്തി. അപ്പോഴും സുഹാന പോയിട്ടുണ്ടായിരുന്നില്ല .   സുഹാന ഈ ഇടെയായി  നാട്ടുകാരന്‍റെ കൂടെ പോകുന്നത് കൊണ്ട് സുഹാന അയാളുടെ കൂടെ പോയിരിക്കും എന്നാണ് റയീസ് കരുതിയത്‌ .ഓഫീസില്‍ എഴുമണി വരെ ആളുണ്ടാവും ജോലിയുടെ ഭാഗമായി എപ്പോഴും പുറത്തു പോകുന്ന സുഹാനയുടെ നാട്ടുകാരന്‍ ആ സമയമായിട്ടും സുഹാനയെ കൊണ്ടു പോകുവാന്‍ വന്നിരുന്നില്ല .കരഞ്ഞു കലങ്ങിയ കണ്ണുകളാലെയിരിക്കുന്ന സുഹാനയെ കണ്ടപ്പോള്‍ റയീസിന് അവളോട്‌ സഹതാപം തോന്നി .അയാള്‍ അവളോട്‌ ചോദിച്ചു .


,, സുഹാന എന്തെ ഇതു വരെ പോകുവാതെയിരുന്നത് ,,

മറുപടി പറയാതെ  അവള്‍ മൌനിയായിരുന്നപ്പോള്‍ അയാള്‍ തുടര്‍ന്നു .

,, വരൂ ഞാന്‍ വീട്ടില്‍ കൊണ്ടു വിടാം ,,

അവള്‍ അനുസരണയുള്ള കുഞ്ഞിനെ പോലെ അവളുടെ ഹാന്‍ഡ്‌ ബാഗ്‌ എടുത്ത് അയാളുടെ കൂടെ നടന്നു .വാഹനത്തില്‍ കയറിയിരുന്നപ്പോള്‍  റയീസ് സുഹാനയോട്  ചോദിച്ചു ?

,, എന്തിനാടോ ഇത്രയം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് ,,

അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും അവള്‍ ഉത്തരം നല്‍കിയില്ല മനസ്സ്  നിര്‍ജ്ജീവമായ  അവസ്ഥ അവളുടെ മുഖത്ത് നിഴലിച്ചിരുന്നു .യാത്രയ്ക്കിടയില്‍ അയാള്‍ പറഞ്ഞു .

,, ഇയാളെ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കിയത് നമ്മള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലമല്ല എന്നാണ് മാനേജര്‍ പറഞ്ഞത് .ഇയാള് ദൈര്യമായിരിക്കു .ഇയാളെ സ്ഥാപനത്തില്‍ തിരികേയെടുക്കുവാന്‍ എന്നാല്‍ കഴിയും വിധം ഞാന്‍ പ്രയത്നിക്കും .  ഒന്നും ഉരിയാടാതെ മൌനിയായി വീടെത്തും വരെ അവള്‍ ഇരുന്നു .  സുഹാനയെ കൊണ്ടാക്കി തിരികെ പോരുമ്പോള്‍ റയീസിന് വല്ലാതെ അസ്വസ്ഥ അനുഭവപെട്ടു .

അടുത്ത ദിവസ്സം ഓഫീസില്‍ സുഹാന വന്നുവെങ്കിലും അവളെ മാനേജര്‍ വീട്ടിലേക്കു തന്നെ തിരികെ പറഞ്ഞയച്ചു .ഏതാണ്ട് മൂന്നു മണി കഴിഞ്ഞപ്പോള്‍ റയീസിന്‍റെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു നമ്പര്‍ നോക്കിയപ്പോള്‍ സുഹാനയുടെയായിരുന്നു ആ കാള്‍ .അയാള്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു .അങ്ങേത്തലയ്ക്കല്‍ സുഹനയുടെ ശബ്ദം അവള്‍ കരഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയത് .


,,  ഞാന്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചിട്ട് ആരും ഫോണ്‍ എടുക്കുന്നില്ല .എന്നെ അവര്‍ നാട്ടിലേക്ക് പറഞ്ഞയക്കും .അങ്ങിനെ സംഭവിച്ചാല്‍ പിന്നെ ഞാന്‍ ഈ ഭൂലോകത്ത് ജീവിച്ചിരിക്കില്ല .നാട്ടിലേക്ക് പോകുവാന്‍ പറ്റിയ അവസ്തയല്ല  എനിക്ക് ഇപ്പോള്‍ ഉള്ളത് .എനിക്ക് ഉറപ്പാ നിങ്ങളുമായുള്ള പ്രശ്നത്തിന്‍റെ പേരിലാ ഇങ്ങിനെയൊക്കെ സംഭവിച്ചത് ,,

റയീസ് ധര്‍മസങ്കടത്തിലായി നീണ്ട പതിനാലു ദിവസങ്ങളുടെ റയീസിന്‍റെ ശ്രമഫലമായി സുഹാനയെ ചില നിബന്ധനകളാലെ സ്ഥാപനത്തില്‍ തിരികെയെടുത്തു .പക്ഷെ സുഹാന ധരിച്ചിരുന്നത് മറ്റുചിലരുടെ പ്രയത്നം മൂലമാണ് സുഹാനയെ സ്ഥാപനത്തില്‍ തിരികെയെടുത്തത് എന്നായിരുന്നു .

റയീസിനോടുള്ള  സുഹാനയുടെ ഗോപം ഉച്ചസ്ഥായിയില്‍    എത്തിയിരുന്നു .വീണ്ടും ഓഫീസില്‍ തിരികെയെത്തിയ സുഹാനയെ ആദ്യമായി കണ്ട നിമിഷം റയീസിന് തന്‍റെ കണ്ണുകളെ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .പൈശാചികമായ സുഹാനയുടെ നോട്ടത്തിനു മുന്‍പില്‍ റയീസിനു തന്‍റെ സുഹാനയുടെ മുഖത്തെക്കുള്ള നോട്ടം പിന്‍വലിക്കേണ്ടി വന്നു .തന്‍റെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു നീങ്ങുവാന്‍ ശ്രമിച്ച റയീസിനെ സുഹാന വിളിച്ചു .

,, ഹേയ് മിസ്റ്റ്ര്‍ ഒന്നു നിന്നേ ..പതിനാലു ദിവസത്തെ എന്‍റെ വേതനം താങ്കള്‍ മൂലം എനിക്ക് നഷ്ടമായി .നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ .....നിങ്ങളുടെ അധപ്പതനത്തിന്‍റെ നാളുകള്‍ അടുത്തിരിക്കുന്നു .ഞാനിപ്പോള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ വെറുക്കുന്നയാള്‍ നിങ്ങളാണ് നിങ്ങള്‍ മാത്രം ,,

നഷ്ടമായ ജോലി തിരികെ ലഭിക്കുവാന്‍ താന്‍ പ്രയത്നിച്ചത്‌ മൂലം  നന്ദിയോടെയുള്ള സുഹാനയുടെ  നോട്ടം പ്രതീക്ഷിച്ച റയീസ് സുഹാനയുടെ രൌദ്രഭാവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു .തകര്‍ന്ന മനസ്സുമായി തന്‍റെ ഇരിപ്പിടത്തിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു .താന്‍ എന്ത് തെറ്റാണ് സുഹാനയോട് ചെയ്തത് ആത്മാര്‍ത്ഥമായി കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചതോ ഇനി താന്‍ സുഹാനയുടെ ഉപ്പയ്ക്ക് എങ്ങിനെ വിളിക്കും ആരെങ്ങേറിയ സംഭവങ്ങള്‍ സുഹാന ഉപ്പയോട്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹം ശപിക്കില്ലേ .സുഹാനയില്‍ നിന്നും നേരിടേണ്ടി വരുന്ന പകപോക്കലിനെ കുറിച്ചോര്‍ത്തപ്പോള്‍ റയീസ് ഭയാകുലനായി. അപ്പോള്‍ ഭാര്യയുടേയും തന്‍റെ അരുമ മകളുടേയും മുഖം അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു .കണ്ണുകള്‍ ഇറുകെയടച്ച് അയാള്‍ തന്‍റെ ഇരിപ്പിടത്തില്‍ തലചായ്ച്ചിരുന്നു .അപ്പോള്‍ ഉദയസൂര്യനില്‍ നിന്നുള്ള താപം ഓഫീസിനു പുറത്ത് അതീവ രൂക്ഷതരമാകുന്നുണ്ടായിരുന്നു .വേനല്‍ ചൂടിന്‍റെ കാഠിന്യം   പൂര്‍വാധികം ശക്തിയോടെ പ്രപഞ്ചമാകെ പ്രാപിക്കുന്നുണ്ടായിരുന്നു .


                                                               ശുഭം 


rasheedthozhiyoor@gmail.com                                                 rasheedthozhiyoor.blogspot.com 

   






    









   





21 February 2014

ലേഖനം . ആരോപണങ്ങളും നിജസ്ഥിതി അറിയാത്ത സമൂഹവും

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

സമൂഹത്തിലെ കാപട്യരായാവരെ  എഴുത്തിലൂടെ അധിക്ഷേപിക്കുകയും അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയും വേണം എന്നത് സമൂഹ  നന്മ ആഗ്രഹിക്കുന്ന ഏതൊരു എഴുത്തുകാരന്‍റെയും പ്രതിബന്ധതയാണ്  . ചില ആശ്രമങ്ങള്‍ അന്വേക്ഷണ വിധേയമാക്കിയപ്പോള്‍  ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നാളിതുവരെ പുറത്ത് വന്നിട്ടുള്ളത് .എല്ലാ മതങ്ങളിലുമുണ്ട് അന്ധവിശ്വാസികളും മതത്തിന്‍റെ നന്മകളെ ഉന്മൂലനം ചെയ്തുകൊണ്ട് വ്യക്തിതാല്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമായി മതത്തെ  വ്യാപാര വല്‍ക്കരിക്കുന്ന പ്രവണതകള്‍ .അങ്ങിനെയുള്ളവര്‍ ഒരിക്കലും സമൂഹ നന്മകള്‍ ആഗ്രഹിക്കുന്നില്ല .മറിച്ച് സാമ്പത്തിക ശ്രോതസ്സും ആര്‍ഭാട ജീവിതവുമാണ് ലക്ഷ്യം കാണുന്നത്. 

അന്ധവിശ്വാസികളുടെ ആള്‍ ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടെങ്കില്‍ ആള്‍ ദൈവങ്ങള്‍ അവര്‍ക്ക് എതിരെ പറയുന്നവരേയും  അവരുടെ യഥാര്‍ത്ഥ സ്വഭാവവും ലക്ഷ്യങ്ങളും സമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിക്കുന്നവരേയും      ശപിച്ചു ഭസ്മ മാക്കട്ടെ . അല്ലാതെ പണവും രാഷ്ട്രീയ  സ്വാധീനവും ഉപയോഗിച്ച്      പോലീസിനെ കൊണ്ട്  അന്ധവിശ്വാസങ്ങള്‍ക്കും മതം കച്ചവടമാക്കി സമ്പാദിക്കുന്നവര്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നവരെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഭീഷണി പെടുത്തുകയുമല്ല വേണ്ടത് .

മന്ത്രോച്ചാരണത്താല്‍ മനുഷ്യന്‍റെ നെറുകയില്‍ തലോടിയാല്‍ എല്ലാ അസുഖങ്ങളും ഭേതമാക്കുവാന്‍ കഴിവുള്ള ആള്‍ ദൈവങ്ങള്‍ എന്തിനാണ് സമ്പന്നരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കുന്നത്? ...              സമൂഹ നന്മയ്ക്കും പാവപെട്ടവരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനും  പകരം ഇക്കൂട്ടര്‍ സമ്പന്നരുടെ മക്കളെ മാത്രം ലക്ഷ്യമാക്കികൊണ്ടാണ് ഇംഗ്ലീഷ്‌ മീഡിയംസ്‌കൂളുകള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും തുടങ്ങിയിരിക്കുന്നത് .ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന കാപട്യം നിറഞ്ഞ ആള്‍ ദൈവങ്ങള്‍ എന്തുകൊണ്ടാണ് രാജ്യത്ത് തഴച്ചുവളരുന്നത്.ആള്‍ ദൈവങ്ങളുടെ ദുഷ്  ചെയ്തികള്‍ ചോദ്യം ചെയ്യപെടുന്നില്ല എന്നതാണ് വാസ്തവം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ നന്മയ്ക്ക്   അഗതി മന്ദിരങ്ങളും, അനാഥാലയങ്ങളും , അതിന്‍റെ പ്രവര്‍ത്തന ശുദ്ധിയോടെ പ്രാവര്‍ത്തികമാക്കുന്നവരെ. നമ്മള്‍ അംഗീകരിക്കുകയും  അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ നമുക്ക് കഴിയുന്നത്‌ പോലെ സഹായിക്കുകയും.   ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ് .പക്ഷെ മതങ്ങള്‍ നിഷ്കര്‍ഷിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അധീതമായി  മതം സ്വന്തം വ്യക്തിതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും  അനുവദിച്ചുകൂടാ.മനുഷ്യ സ്നേഹികള്‍ ഒന്നടങ്കം ഈ ദുഷ് കരങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം .

ആരോപണങ്ങള്‍ക്ക് വിധേയമാക്കുന്നവരെ കുറിച്ച്അന്വേക്ഷിക്കുകയും, നിജസ്ഥിതി പുറത്തുകൊണ്ടുവരികയും എന്നത്  നമ്മുടെ സര്‍ക്കാരിന്‍റെ  ബാദ്ധ്യതയാണ് . പക്ഷെ മാതാ അമൃതാനന്ദമയിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ആരോപണങ്ങളുമായി പുറത്തിറങ്ങിയ പഴയ ശിഷ്യയുടെ പുസ്തകം ഉയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് അന്വേക്ഷിക്കുവാൻ എന്ത് കൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല ?     ആത്മീയ വ്യക്തിത്വം എന്ന നിലയില്‍ അറിയപെടുന്ന മാതാ അമൃതാനന്ദമയിയുടെ വ്യാജ പ്രതിച്ഛായയാണെന്നും അവരുടെ ശിഷ്യരില്‍ പ്രധാനി ലൈംഗീകമായി തന്നെ പീഡിപ്പിച്ചുവെന്നുമാണ് ഗായത്രി എന്ന   ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം .വിശ്വാസികള്‍ക്കിടയില്‍ അമ്മ എന്ന് അറിയപെടുന്ന അമൃതാനന്ദമയിയുടെ ആത്മീയ പരിവേഷം വെറും വ്യാജ പ്രതിച്ഛായയാണെന്നും ഭൗതീക സ്വത്തുക്കളോട് അവര്‍ക്കു ആര്‍ത്തിയാണെന്നും. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള അവരുടെ ധനശേഖരം സ്വീറ്റ്സര്‍ലണ്ടിലെ ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നുമുള്ള ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം നമുക്ക് നിസാരവല്‍ക്കരിക്കുവാന്‍ കഴിയുമോ? കാരണം പതിഞ്ചു വര്‍ഷകാലം   അമൃതാനന്ദമയിയുടെ വിശ്യസ്ഥ സന്തതസഹചാരിയായിരുന്നു ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ .

സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിനിന്നു ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം എന്നത് പത്രമാധ്യമങ്ങളുടെ ധര്‍മ്മത്തിന് ഏറ്റ കളങ്കമാണ് .ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്‍റെ  പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇത്തരം പ്രചരണം നടത്തിയവരില്‍ പ്രവാസികളും ഉണ്ട്.ഒരു പക്ഷെ  സോഷ്യല്‍ മീഡിയയില്‍ മഠത്തിന് എതിരെ  പ്രചരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം ഇത്ര കണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല .സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മ മാത്രമാണ് എന്നതാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ഒരു മതത്തേയും നിന്ദിക്കുന്നില്ല മറിച്ച് ആത്മീയതയുടെ പേരില്‍ പാവപെട്ടവര്‍ക്കായി നല്‍കപെടുന്ന  രൂപ പാവപെട്ടവര്‍ക്ക് നല്‍കാതെ   വ്യക്തികള്‍ ധൂര്‍ത്തടിക്കുന്നതിലാണ് ജനരോഷം .
മഠത്തിനും മാതാ  അമൃതാനന്ദമയിക്കുമെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ക്കെതിരെ പോലിസ് കേസ് എടുക്കും എന്ന പ്രചരണം ഉണ്ടായിട്ടുപോലും ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ആ ഉദ്ധ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.പോലിസിനെ കൊണ്ട് ഭയപെടുത്തിയാല്‍ ഇല്ലാതെയാകുന്നതല്ല തിന്മയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്നത് ആരോപണം വന്നതില്‍പിന്നെ ഉണ്ടായ ജനരോഷം കണ്ടാല്‍ ആര്‍ക്കുംതന്നെ മനസ്സിലാകും . ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.അമൃതാനന്ദമയീ മഠം ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.മൌനം ഭേദിച്ചുകൊണ്ട്    സര്‍ക്കാര്‍ മാതാഅമൃതാനന്ദമയിക്കും മഠത്തിനും എതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാന്‍ പോലിസ്  അന്വേഷണത്തിന്    ഉത്തരവിടട്ടെയെന്നും   .മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .
                                                          ശുഭം 
rasheedthozhiyoor@gmail.com                                        rasheedthozhiyoor.blogspot.com

16 February 2014

ലേഖനം . പ്രതിബന്ധതയില്ലാത്ത സമൂഹവും ഭരണകര്‍ത്താക്കളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

         മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടേയും ഉപഭോഗം  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍  നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു പൂര്‍വാധികം ശക്തിയോടെ .സര്‍ക്കാരിന്‍റെ സഹായം വേണ്ടുവോളം മദ്യപാനികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് ,മദ്യപാനികളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും  അധികാരത്തിലിരിക്കുവാനും സുഖലോലുപരായി ജീവിക്കുവാനും അധികാരവര്‍ഗ്ഗത്തിന് ആവില്ലല്ലോ .നമ്മുടെ നാട്ടിലെ കുടുംബിനികളും, അമ്മമാരും ,സഹോദരികളും,മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കായി മണിക്കൂറുകളോളം നീണ്ട നിരകളില്‍  നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ മദ്യ ഉപഭോക്താക്കള്‍    ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ മണിക്കൂറുകളോളം മദ്യം വാങ്ങുവാനായി കാത്തു നില്‍ക്കുന്നു .സമൂഹത്തില്‍ മാന്യന്മാരായവര്‍ പോലും ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ പൊരിവെയിലില്‍ സര്‍ക്കാരിന്‍റെ സഹായ  മദ്യം വാങ്ങുവാനായി ഒരു ഉളുപ്പും അപമാനവും ഇല്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കേരളത്തിന്‍റെ നാനാഭാഗത്തും നമുക്ക് കാണുവാന്‍ കഴിയും .മദ്യപാനികള്‍  വഴിയോരങ്ങളില്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥായില്‍   ഉടുതുണി പോലും ഇല്ലാതെ കിടക്കുന്ന കാഴ്ചകള്‍ ധാരാളം നമുക്ക് കാണേണ്ടി വരുന്നു .ഇതാണോ നാം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യം. 

  ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂലിപ്പണിക്ക്  പോകുന്നവര്‍ക്ക് പോലും അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നു .നിത്യവൃത്തിക്കായി  പാവപെട്ട കുടുംബിനികള്‍ കല്ലും മണ്ണും ചുമന്ന്   പൊരിവെയിലില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നു രൂപ പോലും വഴക്കടിച്ചു വാങ്ങിച്ച് ഇക്കൂട്ടര്‍ മദ്യപിക്കാനായി ചിലവഴിക്കുന്നു .   ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന  മനുഷ്യരുടെ സിരകളില്‍ രക്തം ഉറഞ്ഞുതുള്ളുന്നതിനാല്‍ ,അവരുടെ   സ്വബോധം നഷ്ടമാകുന്നതിന്‍റെ  പരിണിതഫലമായ്  മനുഷ്യര്‍ മൃഗതുല്ല്യരായി  അധംപതിക്കുന്നു  .ക്രോധം, ആക്രോശം,അധര്‍മ്മം ,   കാമം എന്നിവ മാത്രം ഇങ്ങനെയുള്ളവരുടെ   ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍,ആസക്തിയുടെ ശമനത്തിനായി ഇകൂട്ടര്‍ അഹോരാത്രം  പരിശ്രമിക്കുന്നു . കാമാസക്തിക്ക് മുന്നില്‍   നൊന്ത് പ്രസവിച്ച മാതാവെന്നോ , സഹോദരിയെന്നോ മകളെന്നോ  ബന്ധങ്ങള്‍  ഒന്നുമില്ലാതെയാകുന്നു . 

മദ്യപാനികളുടെ  മസ്തിഷ്കത്തില്‍ ശൂന്യത .... ശൂന്യത മാത്രം . കാഴ്ചയില്‍ എല്ലാ സ്ത്രീകളും    ഒരുപോലെ   തോന്നിപ്പിക്കുന്നതിനാല്‍ കാമാസക്തരാകുന്നവര്‍     അല്‍പ നേരത്തെ  ശാരീരിക സുഖത്തിനുവേണ്ടി  പിച്ചി ചീന്തുന്നു സ്ത്രീ ശരീരങ്ങള്‍ .ലഹരിക്കടിമയാകുന്നവര്‍ മാതാവെന്നോ സഹോദരിയെന്നോ വേര്‍തിരിവുകള്‍ ഇല്ലാതെ മൃഗതുല്ല്യരാകുന്നു .മൃഗങ്ങള്‍ പക്ഷെ ഭോഗം കഴിഞ്ഞാല്‍പ്പിന്നെ ഭോഗത്തിന് ഇരയായ മൃഗത്തെ  പരിക്കുകള്‍ ഏല്‍പ്പിക്കാതെ സ്വതന്ത്രരാക്കുന്നു    .മറിച്ച്  മനുഷ്യന്‍ പരിക്കുകള്‍ ഉണ്ടാക്കി നിഷ്കരുണം പച്ചമാംസത്തില്‍ നിന്നും ഊര്‍ന്നുവരുന്ന രക്തം കണ്ട് ആസ്വദിച്ച് , ലഹരിയാല്‍  ആനന്ദ നൃത്തം ചവിട്ടി നടനമാടുന്നു . ലഹരിക്കടിമയാകുന്ന   മനുഷ്യന്‍റെ  രൌദ്രഭാവം  കാണുന്നവരിലെല്ലാം ഭയാനകം ഉളവാക്കുന്നു. ദാക്ഷിണ്യം ഇല്ലാതെ നിഷ്കരുണം കൊലപാതകങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ലഹരിക്കടിമയായവരിലാണധികവും എന്നതാണ് വാസ്തവം .

മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും,  സാഹോദര്യമില്ലായ്മയും  എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തമാണ്എന്നത് നാം ഏവര്‍ക്കും അറിയാവുന്ന നഗ്നമായ സത്യമാണ് . പത്ര,ദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളുടെ വാര്‍ത്തകളാണ് നാള്‍ക്കുനാള്‍ അധികവും വായിക്കുവാനും കാണുവാനും ശ്രവിക്കുവാനും  നമുക്ക് മുന്‍പിലേക്ക് എത്തുന്നത് .മനുഷ്യന്‍റെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെയാകുന്നത് വളരെയധികം ഖേദകരമായകാര്യമാണ് .അധികാരവര്‍ഗ്ഗത്തിനും നീതിന്യായ വര്‍ഗ്ഗത്തിനും മനുഷ്യനെ സംരക്ഷികേണ്ടുന്ന എല്ലാവര്‍ക്കും തന്നെ ഈ വിപത്ത് നന്നായിട്ടറിയാം .എന്നിട്ടും എല്ലാവരും മൌനരാകുന്ന കാഴ്ചകള്‍ അസഹനിയം  തന്നെ .

രാഷ്ട്രീയക്കാര്‍ക്കും മറ്റും  യാതൊരുവിധ സാമൂഹിക  പ്രതിബന്ധതയും ഇല്ലെ . ഈ   കാര്യത്തില്‍ .മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ട് നമ്മുടെ ഈ ഭൂലോകത്ത് .ആ രാജ്യങ്ങളിലെ പൌരന്മാര്‍  ഒക്കെയും  തന്നെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് നാം ഏവര്‍ക്കും അറിയാം .എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി കോടികളുടെ മദ്യം വില്‍ക്കപെടുന്നത് ? മദ്യപാനികളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?

നമ്മുടെ കേരളത്തില്‍ സമരങ്ങള്‍ക്കൊടുവില്‍ ചാരായം നിരോധിച്ചത് പോലെ മദ്യവും ലഹരി വസ്തുക്കളും നിരോധിക്കുവാനാവില്ലേ ? .ഉത്തരവാദിത്തപെട്ടവര്‍ ഇവയെല്ലാം നിരോധിക്കണം എന്ന് വെച്ചാല്‍ നിരോധിക്കാവുന്നതെയുള്ളൂ. പക്ഷെ അങ്ങിനെയൊന്ന് ഉണ്ടാവുന്നില്ല എന്നത്  വളരെയധികം  ഖേദകരമാണ്.മദ്യം രാജ്യത്ത് നിന്നും മുക്തമാക്കിയാല്‍ സര്‍ക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്നത് കൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മദ്യം നിരോധിക്കുവാന്‍ സന്നദ്ധരാകാത്തത് എന്ന് എല്ലാവര്‍ക്കും അറിയാം .പക്ഷെ മദ്യ നിരോധനത്തിനായി ഒരു രാഷ്ട്രീയ പ്രസ്താനവും ശബ്ദമുയര്‍ത്തുന്നില്ല എന്നതല്ലെ വാസ്‌തവം 

. പണ്ടുകാലത്ത് കലര്‍പ്പില്ലാത്ത നാടന്‍ തെങ്ങിന്‍ കളളും നാടന്‍ പനം കള്ളും ഉപയോഗിച്ചിരുന്നു .അവയൊന്നും വിഷം കലര്‍പ്പില്ലാത്തതായിരുന്നു .പക്ഷെ ഇന്നേയുടെ അവസ്ത അതല്ല .മദ്യങ്ങളില്‍  എല്ലാം തന്നെ  വിഷം ............. സര്‍വത്ര വിഷം .അറിഞ്ഞുകൊണ്ട് തന്നെ മനുഷ്യന്‍ ആരോഗ്യത്തിന്‌ ഹാനികരമായ മദ്യം സന്തോഷവും ദുഃഖവും വേര്‍തിരിവുകള്‍ ഇല്ലാതെ എന്തിനും ഏതിനും കുടിച്ചു കൂത്താടി തിന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു  . ഇന്ത്യയെ മദ്യ മുക്തമാക്കുക എന്നത്    പ്രാവര്‍ത്തികമാക്കാന്‍  ഒരു രാഷ്ട്രീയ പ്രസ്താനവും തയ്യാറാവില്ല എന്ന് അറിയാമെങ്കിലും .മദ്യ മുക്തമായ ഇന്ത്യ എന്ന ആഗ്രഹം പേറി നടക്കുന്ന കോടാനുകോടി ജനങ്ങളില്‍ ഞാനും ഉള്‍പെടുന്നു .
ഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്......., 
അക്രമരഹിതമായ ഇന്ത്യക്കായ്. 
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് .

                                                               ശുഭം 
rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com
 
















8 February 2014

ചെറുകഥ ,ശിഷ്ടകാലം

                                         
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

ഹാരിസിന്‍റെ  അരുമ മകളുടെ ഒന്നാം ജന്മ വാര്‍ഷികത്തിന് ഇനി ഏതാനും ദിവസങ്ങളെ  ബാക്കിയുള്ളൂ   .   വര്‍ഷങ്ങളോളം കുഞ്ഞുങ്ങള്‍ ഇല്ലാതെയിരുന്ന ഹാരിസും  ഫരീദയും  കുഞ്ഞ് ജനിച്ചതില്‍ പിന്നെ വളരെയധികം  സന്തോഷത്തോടെയാണ്  ജീവിക്കുന്നത്  . തന്നെയുമല്ല പതിനഞ്ചു വര്‍ഷത്തോളം പ്രവാസിയായിരുന്ന ഹാരിസിന്   പ്രവാസ ജീവിതത്തിനിടയില്‍  കാര്യമായി  സമ്പാദിക്കുവാന്‍  കഴിഞ്ഞിരുന്നില്ല .വിവാഹം കഴിഞ്ഞ് പത്തുവര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടാവാതെയായപ്പോള്‍ .ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹാരിസ് മണലാരണ്യത്തിലെ ജീവിതം അവസാനിപ്പിച്ച്‌   നാട്ടില്‍ സ്ഥിരതാമസമാക്കിയത് .നാട്ടില്‍ വന്നതിനു ശേഷം തുടങ്ങിയ വസ്തു വ്യാപാരം കാര്യമായ പുരോഗതി നേടുവാനായില്ല  .ഉള്ള സമ്പാദ്യം  കൊണ്ട്   വ്യാപാരത്തിനായി നാട്ടിന്‍പുറത്ത്  വാങ്ങിയ  പുരയിടം വില്‍ക്കുവാന്‍ കഴിയാതെ സാമ്പത്തീകമായി അയാള്‍ പരാധീനതകള്‍ അനുഭവിച്ചിരുന്നു   .അത്ഭുതം പോലെ മകള്‍ ഈ ഭൂമിയിലേക്ക്‌ പിറന്ന അന്ന് പ്രതീക്ഷിച്ചതിനേക്കാളും കൂടിയ തുകയ്ക്ക് ആ പുരയിടം വില്പന ചെയ്യുകയും പിന്നീട് ഈ ഒരു വര്‍ഷ കാലയളവില്‍ .ഒരുപാട് വസ്തുവഹകള്‍ വാങ്ങുകയും വില്‍ക്കുകയും തരക്കേടില്ലാത്ത നിലയില്‍ സമ്പാദിക്കുവാനും അയാള്‍ക്കായി .മകളുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ  ഒന്നടങ്കം വിളിച്ച് ആഘോഷമാക്കണം എന്നതായിരുന്നു ഹാരിസിന്‍റെ ആഗ്രഹം .  കിടപ്പ് മുറിയിലെ മെത്തയില്‍ തന്‍റെ അരികില്‍ കിടക്കുന്ന ഫരീദയോട്   എങ്ങിനെയൊക്കെ ആഘോഷങ്ങളെ പൊലിപ്പിക്കാം  എന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍  ഫരീദ പറഞ്ഞു .

 ,,ഹാരിസിക്ക നമുക്കൊന്നു മാറി ചിന്തിച്ചുകൂടെ , സാധാരണയായി ഈ ലോകത്ത് എവിടെ തന്നെയാലും. കുഞ്ഞുങ്ങളുടെ ജന്മദിനങ്ങളില്‍ എല്ലാവരും പണം ധൂര്‍ത്തടിക്കുന്ന കാഴ്ചകളല്ലേ നമുക്ക് കാണുവാന്‍ കഴിയുന്നത്‌  .മോളുടെ പിറന്നാളിന് നമ്മള്‍ ക്ഷണിക്കുവാന്‍  പോകുന്നവര്‍  ഭക്ഷണത്തിന്  ബുദ്ധിമുട്ടുന്നവരല്ല .എത്രയോപേര്‍ ഒരു നേരത്തെ ഭക്ഷണത്തിനും അണിയാന്‍ വസ്ത്രങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്നു . നമുക്ക് അങ്ങിനെയുള്ളവരെ സഹായിച്ചു കൂടെ . നമ്മളാല്‍ കഴിയുന്നതുപോലെ.അങ്ങിനെയാവുമ്പോള്‍ അതൊരു പുണ്ണ്യ കര്‍മ്മമാകും  ,,

,,നല്ലകാര്യം  എന്നാല്‍ നമുക്ക് ഏതെങ്കിലുംമൊരു അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷം നല്‍കാം ,,

,, ഇക്ക  അതിനേക്കാളും നല്ലത് തെരുവുകളില്‍ അന്തിയുറങ്ങുന്ന ഭിക്ഷാടനം ഉപജീവനമാര്‍ഗ്ഗമാക്കിയ  വയോവൃദ്ധരായവര്‍ക്ക് നല്‍കുന്നതല്ലേ ,,

ഹാരിസ് മെത്തയില്‍ നീണ്ടു നിവര്‍ന്നു കിടന്നു .അയാള്‍ ഓര്‍ത്തു എത്രയോപേര്‍ ഭക്ഷണം കഴിക്കുവാന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്നു .അങ്ങിനെയുള്ളവര്‍ക്ക് ഒരുനേരമെങ്കിലും ഭക്ഷണം നല്‍കുവാന്‍ കഴിഞ്ഞാല്‍ അതല്ലെ നല്ലത് .  ഭാര്യ കുറെയേറെ പണം പതിവായി  പേഴ്സില്‍ നിന്നും എടുത്തിരുന്നു.ആദ്യമൊക്കെ എന്തിനാണ് ഇവള്‍ക്ക് ഇത്രയധികം പണം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .പക്ഷെ എടുക്കുന്ന പണം മുഴുവനും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ അവളോട്‌ ബഹുമാനമാണ് അയാള്‍ക്ക്‌  തോന്നിയിരുന്നത് .മകളുടെ പിറന്നാള്‍ ദിനം . മോളെ ഉറക്കുവാനായി തൊട്ടില്‍ ആട്ടികൊണ്ടിരുന്ന  ഹാരിസ്. തൊട്ടിലില്‍ കിടക്കുന്ന തന്‍റെ  മോള് ഉറങ്ങിയെന്നു ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ നിന്നും മുറ്റത്തേക്ക് ഇറങ്ങി  ആകാശത്തേക്ക് നോക്കി.   പ്രപഞ്ചം തെളിഞ്ഞുകാണപെട്ടപ്പോള്‍   അയാള്‍ക്ക്  സമാധാനമായി   . അല്‍പം നേരത്തെ മലക്കറി പീടികയില്‍ പോയിവരുമ്പോള്‍ ആകാശം മേഘാവൃതമായിരുന്നു .മഴ പെയ്താല്‍ ഇന്നു നല്‍കുവാന്‍ പോകുന്ന അന്നദാനം അവതാളത്തിലാവും എന്നതായിരുന്നു അയാളുടെ ആധി .ഹാരിസ് അടുക്കളയിലേക്ക് ചെന്നു നോക്കി .ഭക്ഷണ പൊതികള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു  ഫരീദ .കോഴിബിരിയാണി ഇലയും, പത്ര കടലാസും ഉപയോഗിച്ചാണ് പൊതിയുന്നത്  .ഫരീദയെ സഹായിക്കുവാന്‍ അയല്‍പക്കത്തെ രണ്ടു സ്ത്രീകളുമുണ്ട് .ഹാരിസിനെ കണ്ടപ്പോള്‍ ഫരീദ പറഞ്ഞു .

,, ഇക്ക ഇനി ഒരു മുപ്പത് പൊതി കൂടെ  പോതിയാനേയുള്ളൂ .മൊത്തം നൂറു പൊതികളുണ്ട് .  പന്ത്രണ്ടു മണിക്ക് തന്നെ ഭക്ഷണ പൊതികള്‍  കൊണ്ടു കൊടുക്കുവാന്‍ പൊയ്ക്കോളൂ ,,

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി .സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു .ഹാരിസ്  മനസ്സിലോര്‍ത്തു  നൂറ് ഭിക്ഷക്കാരെ കണ്ടെത്തേണം  അവര്‍ക്കെല്ലാം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യണം .ഇത്രയും ഭിക്ഷ ക്കാരെ പട്ടണത്തില്‍ പോയാല്‍ കണ്ടെത്തുവാന്‍ കഴിയുമോ എന്നതായിരുന്നു അയാളുടെ സംശയം .ഫരീദ പറഞ്ഞപ്പോള്‍ ഒരു ആവേശത്തിന് സമ്മതിക്കുകയും ചെയ്തു .അയാള്‍ കിടപ്പ് മുറിയിലേക്ക് തന്നെ തിരികെ  പോന്ന് തൊട്ടിലിലേക്ക് നോക്കി .മകള്‍ നല്ല ഉറക്കത്തിലാണ് .ഹാരിസ് കുനിഞ്ഞുനിന്ന്‌ തൊട്ടിലില്‍ കിടക്കുന്ന മകളുടെ നെറ്റിയില്‍ ഒരു മുത്തം നല്കിക്കൊണ്ട് പൂമുഖത്ത് പോയിരുന്നു .പന്ത്രണ്ടു മണിയായപ്പോള്‍ ഭക്ഷണ പൊതികളുമായി തന്‍റെ കാറില്‍ പട്ടണം ലക്ഷ്യമാക്കി  യാത്രയായി .വീടിന്‍റെ കവാടം കഴിഞ്ഞ് അല്‍പം ദൂരം പിന്നിട്ടപ്പോള്‍ ഭിക്ഷാടകരായ  രണ്ടു വൃദ്ധ  ദമ്പതികളെ അയാള്‍  കണ്ടു .അവരുടെയരികെ വാഹനം നിര്‍ത്തി രണ്ടു പേര്‍ക്കുള്ള  ഭക്ഷണ പൊതി അവരുടെ നേര്‍ക്ക്  നീട്ടികൊണ്ട്  പറഞ്ഞു .

,, ഇന്ന് എന്‍റെ മോളുടെ പിറന്നാളാണ് ഈ ഭക്ഷണം നിങ്ങള്‍ക്കുള്ളതാണ് ,,

അവര്‍ ഭക്ഷണ പൊതികള്‍ വാങ്ങി ആശ്ചര്യത്തോടെ ഹാരിസിനെ നോക്കി .  ദമ്പതികളില്‍ വൃദ്ധന്‍   പറഞ്ഞു .

,, റൊമ്പ നട്രീ തമ്പി .വീട്ടില്‍ പോയി സാപ്പാട് കേട്ടാല്‍ കൂടൈ ആരുമൈയ് സാപ്പാട് കൊടുപ്പതില്ലൈയ് .ഉങ്കള്‍ റൊമ്പ നല്ല മനുജന്‍ .ആണ്ടവന്‍ ഉങ്കളൈ കാപ്പാത്തും ,,

വൃദ്ധ  ദമ്പതികളുടെ സന്തോഷം കണ്ടപ്പോള്‍ തന്‍റെ ഭാര്യയോട് അയാള്‍ക്ക്‌ അഭിമാനം തോന്നി .ഒരു കിലോമീറ്റര്‍ ദൂരമുള്ള   കവലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പതിനാറു  ഭക്ഷണ പൊതികള്‍ കൂടി    കാലിയായി .ആറു കിലോമീറ്റര്‍ ദൂരമുള്ള പട്ടണത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ പകുതിയില്‍ കൂടുതല്‍ ഭക്ഷണ പൊതികള്‍ കാലിയായിരുന്നു  .ഭിക്ഷക്കാരില്‍ ഭൂരിഭാഗവും അന്യ സംസ്ഥാനക്കാരാണ് .മലയാളികളും വിരളമല്ല, പക്ഷെ മലയാളികളില്‍ അധികവും സ്ത്രീകളാണ് .ഭിക്ഷാടകരില്‍ ഒരു മുഖം അയാളുടെ മനസ്സില്‍ നിറഞ്ഞു നിന്നു . ബസ്‌ സ്റ്റാന്റിലെ    ഇരുപ്പിടത്തില്‍ ഇരിക്കുകയായിരുന്ന അവര്‍ക്ക്  ഏതാണ്ട് എഴുപത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിപ്പിക്കും  .തലമുടി മുഴുവനും നരച്ച അവരുടെ നെറ്റിയില്‍ ചന്ദന കുറി ഇട്ടിരുന്നു. വസ്ത്രങ്ങള്‍ അധികമൊന്നും മുഷിഞ്ഞിട്ടില്ല .നല്ല ഐശ്വര്യമുള്ള മുഖം . കണ്ടാല്‍ അറിയാം ഏതോ തറവാട്ടില്‍ പിറന്ന ആരോ ആണെന്ന്. ഭക്ഷണ പൊതി അവരുടെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ ഇത് എന്താണ് എന്ന ഭാവത്തില്‍  സ്ത്രീ  ഹാരിസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ അയാള്‍  പറഞ്ഞു .

,, ഇന്ന് എന്‍റെ മോളുടെ പിറന്നാളാണ് ഇത് അല്‍പം ഭക്ഷണമാണ് ,,

കയ്യിലുള്ള ഊന്നുവടി ഇരുപ്പിടത്തില്‍ ചാരിവെച്ച് ,ഭക്ഷണ പൊതി അവര്‍   രണ്ടു കയ്യുംനീട്ടി  വാങ്ങിയപ്പോള്‍. ഹാരിസ് ബാക്കിയുള്ള ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുവാനായി  നടന്നു നീങ്ങി . പൊതി തുറന്നു നോക്കിയ അവര്‍  നടന്നു നീങ്ങിയ ഹാരിസിനെ തിരികെ വിളിച്ചു .

,, മോന് എന്നോട് പരിഭവം അരുത് .ഞാന്‍ മാംസാഹാരം  കഴിക്കില്ല .ഇത് മറ്റ് ആര്‍ക്കെങ്കിലും കൊടുത്തോളൂ ,,

ഭാക്കിയുള്ള ഭക്ഷണം കൊടുത്തു തീര്‍ക്കുവാനുള്ളത് കൊണ്ട് ഹാരിസ് അവരുമായി അധികം സംസാരിക്കുവാന്‍ തുനിഞ്ഞില്ല .തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നുരണ്ടു വട്ടം ആ സ്ത്രീയെ അയാള്‍ തിരിഞ്ഞു നോക്കി എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി അയാള്‍ക്ക്‌ .ശേഷിച്ച ഭക്ഷണ  പൊതികള്‍ ബസ്‌ സ്റ്റാന്റിലെ  ഭിക്ഷക്കാര്‍ക്ക് വിതരണം ചെയ്തു . ഭക്ഷണ വിതരണം കഴിഞ്ഞു മടങ്ങുമ്പോള്‍ ഭക്ഷണം നല്‍കിയവരില്‍ ഒരാള്‍ മാത്രം ഭക്ഷണം കഴിക്കതെയിരുന്നതില്‍ അയാള്‍ക്ക്‌ വിഷമം തോന്നി . ആ സ്ത്രീക്ക് ഹോട്ടലില്‍ നിന്നും സദ്യ വാങ്ങി കൊടുക്കാത്തതില്‍    കുറ്റബോധം തോന്നിയതുകൊണ്ട്  .  പാതി വഴി പിന്നിട്ടപ്പോള്‍  അയാള്‍ വാഹനം തിരിച്ച് ബസ്‌ സ്റ്റാന്റിലേക്ക്‌   തന്നെ തിരികെ  പോയി .ആ സ്ത്രീ ഇരുന്നിടത്ത് പോയി നോക്കിയപ്പോള്‍ അവരെ അവിടെ കണ്ടില്ല  .ഹാരിസ് അവരെ തിരഞ്ഞു നടന്നു .ബസ്‌ സ്റ്റാന്റിന്റെ   പുറകുവശത്ത് നോക്കിയപ്പോള്‍ ഒരു ജൂസ് പീടികയുടെ മുന്‍പില്‍ അവര്‍ നില്‍ക്കുന്നത് ദൂരെ നിന്നും അയാള്‍ കണ്ടു .ഹാരിസ് അവരുടെ അരികിലേക്ക് ചെന്നു .അവര്‍ അപ്പോള്‍ പീടികയില്‍ നിന്നും പച്ചവെള്ളം വാങ്ങി കുടിക്കുകയായിരുന്നു .ഹാരിസ് വാച്ചിലേക്ക് നോക്കി സമയം മൂന്നു മണി കഴിഞ്ഞിരിക്കുന്നു .അയാള്‍ ആ സ്ത്രീയുടെ അരികില്‍ പോയി ചോദിച്ചു .

,, അമ്മ ഭക്ഷണം കഴിച്ചുവോ ,,

അമ്മ എന്ന അയാളുടെ വിളി കേട്ടത് കൊണ്ടോ എന്തോ അവരുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു  .അവര്‍ ഇല്ല.. എന്ന ഭാവത്തില്‍ തലയാട്ടിക്കൊണ്ട്  ഹാരിസിനെ വാത്സല്യത്തോടെ നോക്കി .

,, അമ്മ എന്‍റെ കൂടെ ഹോട്ടലിലേക്ക് പോരാമോ. നമുക്ക് ഭക്ഷണം കഴിക്കാം ഹോട്ടലില്‍ നല്ല സദ്യ ലഭിക്കും ,,

അവര്‍ വരാം എന്ന ഭാവത്തില്‍ തലയാട്ടി.ജൂസ് കടയുടെ ഓരം ചേര്‍ത്തു വെച്ചിരുന്ന ഊന്നുവടി ഹാരിസ് എടുത്ത് അവര്‍ക്കു നല്‍കി . അയാള്‍ ഭക്ഷണ ശാല ലക്ഷ്യമാക്കി നടന്നു ഒപ്പം ഊന്നുവടിയുടെ സഹായത്താല്‍   സ്ത്രീയും അയാള്‍ക്കൊപ്പം നടന്നു .
മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ അയാള്‍ കാള്‍ എടുത്തു അങ്ങേത്തലയ്ക്കല്‍  ഫാരിദയുടെ ശബ്ദം

,,ഇക്ക ഞാന്‍  ഭക്ഷണം എടുത്ത് വെച്ച് കഴിക്കുവാനായി കാത്തിരിക്കുകയാണ് ഇക്ക വന്നതിനു ശേഷമേ ഞാന്‍ കഴിക്കു .ഇക്ക എന്താ വരുവാന്‍ ഇത്ര വൈകുന്നേ ,,

,, ഞാന്‍ വരാന്‍ അല്‍പം വൈകും, മോളു ഭക്ഷണം കഴിച്ചോളൂ ,,

അയാള്‍ മറുപടിക്ക് കാതോര്‍ക്കാതെ കാള്‍ കട്ട് ചെയ്തു . ബസ്‌ സ്റ്റാന്റിന്റെ    അല്പമകലെയുള്ള ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള  ഹോട്ടലിലേക്കാണ് അയാള്‍ ആ സ്ത്രീയെ കൂട്ടി കൊണ്ട് പോയത് . ഹോട്ടലില്‍ പോയി രണ്ടു സദ്യ ആവശ്യപെട്ടപ്പോള്‍   വൈറ്റര്‍ ഒരു സദ്യ മാത്രമേ  ഭാക്കിയുള്ളൂ എന്ന് അറിയിച്ചു  .അയാള്‍ സ്ത്രീക്കായ്  സദ്യയും അയാള്‍ക്കായ്    ച പ്പാത്തിയും വിജിറ്റബിള്‍ കുറുമയും ഓര്‍ഡര്‍ നല്‍കി .അല്പം കഴിഞ്ഞപ്പോള്‍ ഭക്ഷണം തീന്മേശയില്‍ എത്തി .സ്ത്രീ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത്‌ കണ്ടപ്പോള്‍ ഹാരിസ് ഓര്‍ത്തു .അവര്‍ ഭക്ഷണം കഴിച്ചിട്ട് ഒന്നുരണ്ടു ദിവസം കഴിഞ്ഞു കാണുമെന്ന് .കഴിക്കുന്നതിനിടയില്‍ ഹാരിസ് സ്ത്രീയെ കുറിച്ച് തിരക്കി .ബോബയില്‍ ജോലി നോക്കുന്ന ഒരേയൊരു  മകന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്  അവിടെനിന്നും ഒരു മറാട്ടി പെണ്‍കുട്ടിയെ  പ്രണയിച്ചു വിവാഹം ചെയ്തു കൊണ്ടു വന്നു  .പിന്നീട് മകനും ഭാര്യയും നാട്ടില്‍ സ്ഥിരതാമസമാക്കി  മകന്‍റെയും ഭാര്യയുടേയും ദേഹോപദ്രവം അസഹനീയമായപ്പോള്‍  അവര്‍ നാടുവിട്ടുപോന്നതാണ് , അവരുടെ ലക്ഷ്യസ്ഥാനം ഗുരുവായൂര്‍ ക്ഷേത്രമാണ് .ശിഷ്ടകാലം അവിടെ ജീവിച്ചു മരിക്കണം എന്നാണ് അവരുടെ ആഗ്രഹം .

ഗുരുവായൂര്‍ക്കുള്ള  ബസില്‍ സ്ത്രീയെ കയറ്റി .  തിരികെ പോരുവാന്‍ നേരം അയാള്‍ കുറേ രൂപയെടുത്ത്‌ അവരുടെ നേര്‍ക്ക്‌ നീട്ടി .അപ്പോള്‍ അവരുടെ ഇമകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .ബസ്‌ തന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ആ സ്ത്രീ അയാളെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു .അവര്‍ പോയപ്പോള്‍ വേര്‍പാടിന്‍റെ വേദന ഹാരിസ് അറിഞ്ഞു. ഏതാനും മണിക്കൂറുകള്‍ മാത്രമുള്ള ബന്ധം എന്നിട്ടും യുഗാന്തരങ്ങളായി  അവരുമായി ബന്ധമുള്ളത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .തന്‍റെ മണ്മറഞ്ഞു പോയ വാത്സല്യത്തിന്‍റെ പ്രതീകമായ  മാതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളുടെ മനസ്സിലേക്ക് പൊടുന്നനെ  ഓടിയെത്തി .മാതാവിനോടൊപ്പം ജീവിച്ചു കൊതിതീരാത്ത   അയാളുടെ ഇമകളില്‍ നിന്നും  കണ്ണുനീര്‍ തുള്ളികള്‍ ഉതിര്‍ന്നുവീഴുന്നുണ്ടായിരുന്നു അപ്പോള്‍ .

വാഹനം  വീടിന്‍റെ ഗെയ്റ്റ് കടന്നപ്പോള്‍ ഹാരിസ്  ഫരീദ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു .വാഹനം ഷെഡില്‍ നിര്‍ത്തി അയാള്‍ ഭാര്യയുടെ അരികില്‍ ചെന്നു പറഞ്ഞു .

,, തിരികെ വരാന്‍ അല്‍പം വൈകിയാല്‍  എന്തിനാടോ എന്നേയും കാത്ത് ഇങ്ങിനെ ഈ ഉമ്മറത്ത്  ഇരിക്കുന്നത് .ഊണ് കഴിഞ്ഞാല്‍ അല്‍പനേരം ഉറങ്ങികൂടെ ,,

,,നല്ല കാര്യായി എന്നിട്ട് വേണം എന്‍റെ തടി കൂടാന്‍ .ഇക്ക ഭക്ഷണം കഴിച്ചുവോ,,

,, ഞാന്‍ പേരിന് അല്‍പം കഴിച്ചു, മോളു കഴിച്ചില്ലേ ,,

,, ഇല്ല ഞാന്‍ കഴിച്ചില്ല ,,

,, മോളു എന്‍റെ കയ്യില്‍ നിന്നും നല്ല അടിമേടിക്കും .വാ എനിക്കും വേണം അല്‍പം ബിരിയാണി ,,

അയാള്‍ നേരെ  കിടപ്പ് മുറിയിലേക്ക് പോയി തൊട്ടിലിലേക്ക് നോക്കി .അപ്പോഴും മോള് ഉറങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ ഉച്ചത്തില്‍ ചോദിച്ചു .

,, ഫരീദ മോള് ഞാന്‍ പോകുമ്പോള്‍ മുതല്‍  കിടന്നുറങ്ങുന്നതാണോ ,,

,, അല്ല, ഇക്ക പോയപ്പോള്‍ തന്നെ മോള് ഉണര്‍ന്നിരുന്നു .ഞാന്‍ പാല് കൊടുത്ത് മോളെ ഉറക്കിയിട്ട്‌ അലപനെരമേ ആയുള്ളൂ .ഇക്ക മോളെ ഉണര്‍ത്തേണ്ടട്ടോ  ,,

അയാള്‍ മകളുടെ നെറ്റിയില്‍ ഉമ്മ നല്‍കി തീന്‍ മേശയില്‍ വന്നിരുന്നു . ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഫരീദയെ അയാളുടെ അരികില്‍ വിളിച്ചിരുത്തി പറഞ്ഞു .

,, ഇന്ന് ഒത്തിരി സന്തോഷം തോന്നുന്നു .വിശപ്പടക്കാന്‍ അന്നം ലഭിച്ച നൂറില്‍ പരം പേരുടെ സന്തോഷം എനിക്ക് നേരില്‍ കാണുവാന്‍ കഴിഞ്ഞു .മോളു പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു ഭക്ഷണ വിതരണം ഉണ്ടാകുമായിരുന്നില്ല .ഭക്ഷണം ലഭിക്കാതെ വിശപ്പും സഹിച്ചു ജീവിക്കുന്ന എത്രയോപേരുണ്ട്  നമ്മുടെ രാജ്യത്ത് .ഭക്ഷണ പൊതി കൊടുക്കുമ്പോള്‍ ഒട്ടുമിക്കരും നമുക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നുണ്ടായിരുന്നു.ഞാന്‍ പറഞ്ഞതുപോലെ മോള്‍ടെ പിറന്നാള്‍ ആഘോഷിച്ചിരുന്നെകില്‍.നമുക്കും മോള്‍ക്കും ഈ പ്രാര്‍ത്ഥനകള്‍  ലഭിക്കുമായിരുന്നോ .,,

ഹാരിസ് ഒരുമിച്ചു ഭക്ഷണം കഴിച്ച സ്ത്രീയെ കുറിച്ചു ഫരീദയോട്   പറഞ്ഞപ്പോള്‍ ഫരീദ പറഞ്ഞു .

,, ഇക്കയ്ക്ക് അവരെ ഇങ്ങോട്ടെയ്ക്ക് കൊണ്ടു വരാമായിരുന്നില്ലേ .പാവം ആ അമ്മ അവര്‍ നമ്മുടെയൊക്കെ പ്രായത്തില്‍ എന്തു മാത്രം സന്തോഷത്തോടെ ജീവിച്ചിരിക്കും .അവരുടെ ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെകില്‍ അവര്‍ക്ക് വീട് വിട്ടു പോരേണ്ടി വരുമായിരുന്നോ  .പ്രായമായാല്‍ പിന്നെ പ്രായ മായവരെ  ആര്‍ക്കുംതന്നെ  വേണ്ട .എല്ലാവര്‍ക്കും ആ അമ്മയുടെ അവസതകള്‍ ഉണ്ടാകുന്നില്ലാ എങ്കിലും ഒരുപാട് പേര്‍ ദുരിദങ്ങള്‍  അനുഭവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഇനിയും നമുക്ക് കഴിയാവുന്നത്പോലെ ഭക്ഷണം വിതരണം ചെയ്യണം ,,

,, എനിക്ക് ഇപ്പോള്‍ നല്ല ആഗ്രഹം തോന്നുന്നു. നമുക്ക് കഴിയാവുന്നത് പോലെ ആ അമ്മയെപോലെ ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്നവരെ .അവരുടെയൊക്കെ  ശിഷ്ടകാലം ജീവിക്കുവാന്‍ ഒരിടം ഒരുക്കുക എന്ന് .വൃദ്ധസദനം നമ്മുടെ രാജ്യത്ത്  ഉണ്ടാകുവാന്‍ പാടില്ല .പക്ഷെ നാള്‍ക്കുനാള്‍ പ്രായമായവര്‍ തെരുവുകളിലേക്ക്‌ ഉപേക്ഷിക്കപെടുന്നത് കൊണ്ട് അവര്‍ക്ക് തുണയാകുവാന്‍ സന്മനസ്സുള്ളവര്‍ അവര്‍ക്ക് ജീവിക്കുവാന്‍ ഒരിടം ഒരുക്കിയല്ലേ പറ്റൂ ,,

ഹാരിസിന്‍റെ ആ ആഗ്രഹം. സര്‍വശക്തന്‍റെ നിയോഗം പോലെ
നന്മയുടെ   വാതായനം തുറക്കപെടുവാനുള്ളതായിരുന്നു.ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്ന വയോവൃദ്ധരായവരെ പരിപാലിക്കാനുള്ള നാന്ദികുറിക്കലായിരുന്നു ഹാരിസിന്‍റെ ആ ആഗ്രഹം .നാട്ടിലെ സമ്പന്നരായവരെ ഹാരിസ് പോയി നേരില്‍ക്കണ്ട് അയാളുടെ ആഗ്രഹം പറഞ്ഞു .എല്ലാവരും അയാളെ അകമഴിഞ്ഞു സഹായിക്കുകയും പ്രശംസിക്കുകയും ചെയ്തു .നാട്ടിലെ ചെറുപ്പക്കാര്‍ അയാളെ സഹായിക്കുവാന്‍ സന്നദ്ധരായി അയാളോടൊപ്പം കൂടി .ഹാരിസിനെ അത്ഭുതപെടുത്തി കൊണ്ട് അയല്‍ ഗ്രാമത്തില്‍ നിന്നും പ്രമുഖ വ്യവസായി ഹാരിസിന്‍റെ കര്‍ത്തവ്യത്തെ അറിഞ്ഞുകൊണ്ട് ഹാരിസിനെ കാണുവാന്‍ അയാളുടെ വീട്ടില്‍ എത്തി.ആഡംബര വാഹനം വീടിന്‍റെ മുറ്റത്ത് വന്നു നിന്നപ്പോള്‍ ഹാരിസ് അയാളുടെ അരികിലേക്ക് ചെന്നു.ഏതാണ്ട് അറുപതു വയസില്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന അയാളുടെ വേഷം മുണ്ടും ജുബ്ബയുമായിരുന്നു .നല്ല കട്ടിയുള്ള ഫ്രൈമോട് കൂടിയ സ്വര്‍ണ നിറത്തിലുള്ള കണ്ണട അയാളുടെ മുഖത്തിന് നല്ല ചേര്‍ച്ച തോന്നിപ്പിച്ചു .കുലീനത്തമുള്ള അയാളോട്  അകത്തേക്ക് കയറിയിരിക്കുവാന്‍ ഹാരിസ് പറഞ്ഞപ്പോള്‍ .അയാള്‍  ഹാരിസിനോടൊപ്പം അകത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു .

,, ശ്രീ ഹാരിസ് ,,

,, ഞാനാണ് ഹാരിസ് ,,

,, എന്‍റെ പേര് ഗംഗാധരകുറുപ്പ് .താങ്കളെ കുറിച്ചും താങ്കള്‍ തുടങ്ങുവാന്‍ പോകുന്ന വൃദ്ധസദനത്തേകുറിച്ചും ഞാന്‍ കേട്ടറിഞ്ഞു.എന്‍റെ സഹധര്‍മ്മിണിയുടെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു  ഒരു  വൃദ്ധസദനം തുടങ്ങണം എന്നത്  ,പക്ഷെ ആ ആഗ്രഹം പൂവണിയും മുന്‍പേ അവള് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ ലോകത്തോട്‌ വിടപറഞ്ഞു  .എനിക്ക്   വൃദ്ധസദനം തുടങ്ങുവാന്‍ എന്‍റെ ഇപ്പോഴത്തെ അവസ്തയില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ തുടങ്ങുന്നതിനല്ല പ്രയാസം .അത് നല്ല രീതിയില്‍ നടത്തി കൊണ്ട് പോകുക എന്നതാണ് ശ്രമകരം . താങ്കള്‍ക്ക് അതിന് കഴിയും .ഞാന്‍ എന്‍റെ ഗ്രാമത്തില്‍ ഭാര്യയുടെ പേരിലുള്ള ഒരു ഏക്കര്‍ വസ്തുവും ഇരുപത്തഞ്ചു ലക്ഷം രൂപയും തരാം... ബാക്കിയുള്ള രൂപ നിങ്ങളും മറ്റു സഹപ്രവര്‍ത്തകരും കൂടി കണ്ടെത്തേണം .,,

ഗംഗാധര കുറുപ്പിന്‍റെ വാക്കുകളെ ഹാരിസിന് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .ഹാരിസ്  എഴുനേറ്റു നിന്നുകൊണ്ട് അയാളുടെ കരം പിടിച്ചുകൊണ്ട് പറഞ്ഞു

,, നന്ദിയുണ്ട് ഞാന്‍ ആഗ്രഹിച്ചതിനെക്കാളും വലിയോരു സംരഭം എനിക്ക് തുടങ്ങുവാന്‍ കഴിയും .തുടക്കത്തില്‍ നമുക്ക് ഇരുനൂറു  പേര്‍ക്ക് താമസിക്കുവാന്‍ വേണ്ടുന്ന കെട്ടിടം പണിയണം ,,

,, ഇനിയെല്ലാം താങ്കളുടെ ഇഷ്ടം . ഒരാഴ്ചയ്ക്ക് മുന്നെ പ്രമാണം എഴുതിതരാം ,അടുത്ത ദിവസ്സം തന്നെ രൂപയും .ഞാന്‍ വിളിക്കുമ്പോള്‍ പട്ടണത്തിലുള്ള എന്‍റെ സ്ഥാപനത്തില്‍ വന്നാല്‍ മതി ,,

ഗംഗാധരകുറുപ്പ് ഹാരിസിന്‍റെ മൊബൈല്‍ഫോണ്‍ നമ്പരും വാങ്ങി   യാത്ര പറഞ്ഞിറങ്ങിയപ്പോള്‍  .ഹാരിസ്  ഫരീദയുടെ അരികിലേക്ക് ചെന്നു പറഞ്ഞു .

,,മോളൂ അദ്ദേഹം പറഞ്ഞിട്ട് പോയത് കേട്ടോ .എനിക്ക് വിശ്വാസിക്കുവാന്‍ കഴിയുന്നില്ല .നമ്മള്‍ പ്രതീക്ഷിച്ചതിനെക്കാളും എത്രയോ വലിയ സംരഭമാകുവാന്‍ പോകുകയാണെന്ന് അറിയാമോ നമ്മുടെ ഈ ശ്രമം .കെട്ടിടം പണിതുയര്‍ത്താന്‍ ഏതാണ്ട് മുന്നോ,നാലോ മാസം എന്തായാലും ആവും .ഇപ്പൊ തല്‍ക്കാലം ഒരു വീട് വാടകയ്ക്ക് എടുത്ത് എത്രയുംവേഗം നമുക്ക് ഈ ഉദ്ദ്യമത്തിന് തുടക്കമിടണം ,,

ഗ്രാമത്തില്‍ തന്നെയുള്ള ആള്‍താമസം ഇല്ലാത്ത ഇരുനിലക്കെട്ടിടം വാടകയ്ക്ക് ലഭിക്കുമോ എന്ന  അന്യാഷണം ഫലം കണ്ടു .ആ കെട്ടിടത്തിന്‍റെ ഉടമസ്ഥനും കുടുംബവും അമേരിക്കയില്‍ സ്ഥിരതാമസകാരായിരുന്നു . അദ്ദേഹത്തിന്‍റെ സഹോദരന്‍ മുഖാന്തിരം  അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായത് കൊണ്ട് സൗജന്യമായി കെട്ടിടം ഒരു വര്‍ഷത്തേക്ക് നല്‍കാം എന്ന് അദ്ദേഹം പറഞ്ഞു .ഹാരിസിന്‍റെ അനുഭവങ്ങളില്‍ നിന്നും ഒരു കാര്യം അയാള്‍ക്ക്‌ മനസ്സിലായി . ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ അതിനായി തുടക്കമിടുവാനാണ് അധികം  ആള്‍ക്കാര്‍ക്കും കഴിയാതെ പോകുന്നത് .അതിനായി സമയം കണ്ടെത്തുവാന്‍ കഴിയുന്നില്ല എന്നതാണ് വാസ്‌തവം .

കെട്ടിടം ദ്രുതഗതിയിൽ   ഹാരിസും ഗ്രാമവാസികളും ചേര്‍ന്ന് വൃത്തിയാക്കി വെള്ളപൂശി.സ്നേഹാലയം എന്ന്  സംരംഭത്തിന് നാമകരണം  നല്‍കി .ആദ്യ അന്തേവാസിയെ തേടി ഹാരിസും ഫരീദയും കൂടി ഗുരുവായൂര്‍ക്ക്   യാത്രയായി .കാരണം അന്ന് ഭക്ഷണ വിതരണത്തിന് പോയപ്പോള്‍ കണ്ട ആ അമ്മയെ കണ്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ  ഇങ്ങനെയൊരു ഉദ്യമത്തെ കുറിച്ചു തന്നെ ഹാരിസ് ചിന്തിക്കുമായിരുന്നില്ല .അന്യാഷണങ്ങള്‍ക്കൊടുവില്‍ ഗുരുവായൂരില്‍ നിന്നും ആ അമ്മയെ അവര്‍ കണ്ടെത്തി .അവര്‍ തുടങ്ങുവാന്‍ പോകുന്ന ഉദ്യമത്തെ കുറിച്ചു പറഞ്ഞപ്പോള്‍ .അവര്‍ ഗുരുവായൂരില്‍ നിന്നും പരിചയപെട്ട  മൂന്നു പേരെ കൂടി കൂട്ടാമോയെന്നു  ചോദിച്ചു .അങ്ങിനെ ,ഒരു അന്തേവാസിയെ തേടിപോയ ഹാരിസിനും ഫരീദയ്ക്കും നാലുപേരെയായി മടങ്ങേണ്ടി  വന്നു .സ്നേഹാലയം ഉദ്ഘാടനം ചെയ്യപെട്ടു .ആദ്യ അന്തേവാസിയായ അമ്മയായിരുന്നു ഉദ്ഘാടക.അന്തേവാസികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുവാനും കെട്ടിടം   വൃത്തിയാക്കുവാനുമായി രണ്ടു സ്ത്രീകളേയും ഒരു പുരുഷനേയും നിയമിച്ചു .

ബന്ധുക്കാളാല്‍ ഉപേക്ഷിക്കപെടുന്നവരും  അല്ലാത്തവരും സ്നേഹാലയത്തില്‍   അന്തേവാസികളായി  .മാസങ്ങള്‍ കൊഴിഞ്ഞുപോയി .സ്നേഹാലയത്തില്‍ അഭയംതേടി സ്ത്രീപുരുഷ ഭേതമന്യേ അനവധി പേര്‍ വന്നുകൊണ്ടിരിന്നു .പക്ഷെ കെട്ടിടത്തില്‍ മുപ്പത് പേരില്‍ കൂടുതല്‍ പേര്‍ക്ക് താമസിക്കുവാന്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് സൗജന്യമായി ലഭിച്ച വേറെയൊരു കെട്ടിടത്തിലേക്ക് കൂടി സ്നേഹാലയം വ്യാപിപ്പിച്ചു  .സ്നേഹാലയത്തില്‍ ഭക്ഷണത്തിനോ വസ്ത്രങ്ങള്‍ക്കോ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ലെങ്കിലും  .പലരുടേയും മനസ്സില്‍ അവരുടെ മക്കളും പേര കുട്ടികളും ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം പലരിലും  ഫരീദ കണ്ടു .ഫരീതയുടെ ആശയ പ്രകാരം  സ്നേഹാലയത്തില്‍  കൌണ്‍സിലിംഗ്  ആരംഭിച്ചു .അന്തേവാസികളുടെ വീടുകളില്‍ പോയി .മാതാപിതാക്കളെ സ്നേഹിക്കേണ്ട കടമകളെ കുറിച്ചും . കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എല്ലാവര്‍ക്കും  പ്രായമാകുമെന്നും  ,അപ്പോള്‍ ഇങ്ങനെയൊരു അവസ്തകള്‍ അവര്‍ക്ക് ഉണ്ടായാല്‍ എങ്ങിനെ മനസ്സ് വേദനിക്കുമെന്നും ,സ്നേഹത്തിന് അതീധമായി ഈ ഭൂലോകത്ത് ഒന്നുംതന്നെയില്ല   എന്ന യാഥാര്‍ത്യങ്ങള്‍ ബന്ധുക്കളെ പറഞ്ഞുമനസ്സിലാക്കിയപ്പോള്‍ . പലരുടേയും മുഖങ്ങളില്‍ ദുഃഖം നിഴലിക്കുന്നതിനോടൊപ്പം   ഇമകളും  നിറയുന്നുണ്ടായിരുന്നു .ചെയ്തുപോയ തെറ്റിന്‍റെ കാഠിന്യം തിരിച്ചറിയുമ്പോള്‍ പല മനസ്സുകളും നിയന്ത്രണം വിട്ട്   പൊട്ടിക്കരയുന്ന കാഴ്ചകളും കൌണ്‍സിലിങ്ങിനു പോയവര്‍ക്ക് കാണേണ്ടി വന്നു .

 കൌണ്‍സിലിംഗ് വളരെയധികം ഉപകാരപ്രദമായി .ഒരുപാട് മാതാപിതാക്കള്‍ക്ക് അവരുടെയൊക്കെ ഇഷ്ടപ്രകാരമുള്ള ജീവിതം സ്നേഹാലയം മൂലം തിരികെ കിട്ടി .പുതിയ കെട്ടിടത്തിന്‍റെ പണികള്‍ ദ്രുതഗതിയില്‍ അവസാനിച്ചു .പുതിയ കെട്ടിടത്തിലേക്ക് അന്തേവാസികള്‍ താമസം മാറ്റി .സ്നേഹാലയത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ച കുറേ പേരെ സ്നേഹാലയത്തിലേക്ക്  പ്രവേശിപ്പിച്ചു .ഇപ്പോള്‍ ഇരുനൂറിലധികം അന്തേവാസികളുണ്ട്  സ്നേഹാലയത്തില്‍ .സന്മനസ്സുള്ളവരുടെ സഹായംകൊണ്ട്, സാമ്പത്തീക മായി യാതൊരു പ്രയാസങ്ങളും സ്നേഹാലയത്തിന് നേരിടേണ്ടി വന്നില്ല .അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാനായി   സ്നേഹാലയത്തിന്‍റെ കീഴില്‍ പുതിയൊരു സംരംഭം കൂടി ആരംഭിച്ചു .ഹാരിസും ഫരീദയും സ്നേഹാലയത്തിനു വേണ്ടി മുഴുവന്‍ സമയവും നീക്കിവെച്ചു .അസുഖം മൂലം ചികിത്സിക്കുവാന്‍ സാമ്പത്തീകമായി കഷ്ടത അനുഭവിക്കുന്നവരെ സൗജന്യമായി ചികിത്സിക്കുവാനായി  വലിയൊരു ആശുപത്രി  തുടങ്ങണം എന്ന ഫരീദയുടെ ആഗ്രഹം സഫലീകരിക്കാനായി .ഹാരിസ് പ്രയത്നം ആരംഭിച്ചുകഴിഞ്ഞു .ആശുപത്രിയുടെ നിര്‍മാണത്തിനായുള്ള പത്രപരസ്യം കണ്ട് ജനങ്ങള്‍ സ്നേഹാലയത്തിലേക്ക് സംഭാവനകള്‍ അയക്കുവാന്‍ തുടങ്ങി .

സ്നേഹാലയത്തിലെ അന്തേവാസികളുടെ ബന്ധുക്കളുടെ  അരികിലേക്ക് കൌണ്‍സിലിങ്ങിന് സ്നേഹാലയത്തില്‍ നിന്നും ബന്ധപെട്ടവര്‍  പോയിരുന്നുവെങ്കിലും   .സ്നേഹാലയത്തിന് തുടക്കം കുറിക്കുവാന്‍ ഹേതുവായ ആ അമ്മയുടെ ബന്ധുക്കളുടെ  അരികിലേക്ക് കൌണ്‍സിലിങ്ങിനു പോകുന്നവരെ ഹാരിസ് പറഞ്ഞയച്ചില്ല .ആ അമ്മയ്ക്ക് നൊന്തു പ്രസവിച്ച മകനെക്കാളും പ്രിയങ്കരനായി മാറിയിരുന്നു ഹാരിസ് .ഇഹലോകവാസം വെടിഞ്ഞ തന്‍റെ മാതാവിനെ ആ അമ്മയിലൂടെ ഹാരിസും കാണുവാന്‍ തുടങ്ങിയിരുന്നു .കുഞ്ഞിനേയുമായി  രാവിലെ തന്നെ സ്നേഹാലയത്തില്‍ എത്തുന്ന ഹാരിസും ഫരീദയും കുഞ്ഞിനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിക്കും .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാളേയുടെ വാഗ്ദാനം സ്നേഹാലയത്തിലെ അന്തേവാസികളായ    ഒരുപാട് മുത്തശ്ശിമാരുടെ സ്നേഹ ലാളന ഏറ്റുകൊണ്ട്  വളരുവാന്‍ തുടങ്ങി .ഒരു പക്ഷെ പ്രപഞ്ച സൃഷ്ടാ വിന്‍റെ നിയോഗ മാകാം ഹരിസിലും ഫരീദയിലും കുഞ്ഞിലും നിക്ഷിപ്തമായിരിക്കുന്നത്  .
                                                   ------------------- ശുഭം ----------------

rasheedthozhiyoor@gmail.com          rasheedthozhiyoor.blogspot.com