ചിന്താക്രാന്തൻ

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

26 December 2014

ലേഖനം ,മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്ന കാലം


മതങ്ങള്‍ വ്യാപാര വല്‍ക്കരിക്കുന്നതില്‍ ഒരു മതവും പിന്നിലല്ല .എല്ലാവരും വിശ്വസിക്കുന്ന അദൃശ്യ ശക്തിക്ക് ഒരു നയാപൈസയുടെ ആവശ്യമില്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും അറിയാം .ചില ആരാധനാലയങ്ങളില്‍ മാസവരുമാനം ലക്ഷക്കണക്കിന്‌ രൂപയാണ്. ആരാധനാലയങ്ങളില്‍ സ്വരൂപിക്കുന്ന രൂപ അത്രയും പട്ടിണി പ്പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ലോകത്തൊരിടത്തും ദാരിദ്ര്യമുണ്ടാവില്ല .സ്വരൂപിക്കുന്ന രൂപ അത്രയും കെട്ടിടങ്ങളും മറ്റും നിര്‍മിക്കുവാനാണ് ഉപയോഗിക്കുന്നത് . 

 പ്രാര്‍ഥനകള്‍ ദൈവത്തോട് നേരിട്ടല്ലാതെ  ബ്രാഞ്ചുകളിലെ മനുഷ്യരാല്‍ നിര്‍മിതമായ പലവക ദൈവങ്ങളെ വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതലും .ആരാധന വഴിമാറി പ്പോകുന്ന പ്രവണതയാണ് കൂടുതലും കാണുവാന്‍ കഴിയുന്നത്‌ .മനുഷ്യരുടെ ഇടയില്‍ പലവക മതങ്ങള്‍ ഉണ്ടായതാണ് സ്വസ്ഥമായ ജീവിതം മനുഷ്യര്‍ക്ക്‌ അന്യമായി പോകുന്നത് .മതങ്ങള്‍ ഏതായാലും സാഹോദര്യത്തോടെ ജീവിക്കുവാന്‍ കഴിയാതെ പോകുന്നതാണ് ആപല്‍ക്കരം .എല്ലാമതങ്ങളും നന്മയുടെ സന്ദേശമാണ് നമ്മെ പഠിപ്പിക്കുന്നത്‌ എന്നിട്ടും എന്തിനാണ് മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ പോരടിക്കുന്നത് .

മനുഷ്യരില്‍ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കണം അത് മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം എന്നുമാത്രം .പക്ഷെ ലോകമാസകലം മതങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്ന കാഴ്ചകളാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  എല്ലാ മതങ്ങളിലുമുള്ള മതത്തെ അന്ധമായി വിശ്വസിക്കുന്ന ചിലരില്‍ മറ്റുമതസ്ഥരെ അവരുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതകള്‍ കാണുവാനാവുന്നുണ്ട് .എല്ലാ മതങ്ങളും പറയുന്നു ഞങ്ങളുടെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന് അങ്ങിനെയാണെങ്കില്‍ എല്ലാ മതങ്ങള്‍ക്കുമുണ്ട് ഓരോരോ ദൈവങ്ങള്‍ .ഏതാണ് യാഥാര്‍ഥ്യം എന്ന് സ്ഥിതീകരിക്കുവാന്‍ ഒരു ശാസ്ത്രത്തിനും  കഴിഞ്ഞിട്ടുമില്ല കഴിയുകയുമില്ല . 

 തലമുറകളായി വിശ്വസിച്ചുപോരുന്ന വിശ്വാസങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നവര്‍ അവരവരുടെ വിശ്വാസങ്ങളുമായി ജീവിക്കുവാന്‍ മറ്റു മതസ്ഥര്‍ അനുവദിച്ചാല്‍ .എല്ലാ മനുഷ്യരുടേയും ജീവിതത്തിലും മനസ്സമാധാനമുണ്ടാവും .എന്തിനീ മതപരിവര്‍ത്തനങ്ങള്‍ .മതപരിവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നവര്‍ എന്ത് നേടുന്നു അവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവം ആയുസ്സ് വര്‍ദ്ധിപ്പിച്ചു നല്‍കുമോ അല്ലെങ്കില്‍ സമ്പത്ത് വര്‍ദ്ധിപ്പിച്ചു നല്‍കുമോ .ശരാശരി മനുഷ്യ ആയുസ്സ് എത്രയാണെന്ന് നമുക്കൊക്കെ അറിയാം ഭൂമിയില്‍ ജീവിക്കുവാനാവുന്ന കാലമത്രയും ജാതിമതഭേദമന്യേ സാഹോദര്യത്തോടെ ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് .വിശ്വാസമാകാം പക്ഷെ അന്ധവിശ്വാസമാകരുത്.

13 June 2014

പുസ്തക പ്രകാശനം.ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

http://rasheedthozhiyoor.blogspot.com

ഞാനെഴുതിയ മുപ്പതില്‍ പരം കഥകളില്‍ നിന്നും തിരഞ്ഞെടുത്ത പത്തുകഥകള്‍ ഉള്‍പെടുത്തിയ, ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി , കഥാസമാഹാരം .എന്ന പുസ്തകം .ക്യൂ മലയാളത്തിന്റെ സര്‍ഗ്ഗ സായാഹ്നം 2014എന്ന വാര്‍ഷിക പരിപാടിയില്‍ വെച്ച്.( 20.ജൂണ്‍ 2014 )ശ്രീമാന്‍ .ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ശ്രീമതി രജീന സലിമിന് നല്‍കിക്കൊണ്ട് പ്രകാശനകര്‍മ്മം നിര്‍വഹിക്കപെടും എന്ന സന്തോഷകരമായ വാര്‍ത്ത എന്‍റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു .ഈ പരിപാടിയിലേക്ക് എല്ലാവരേയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു.പ്രോത്സാഹനമാണ് എഴുതുവാനുള്ള പ്രചോദനം എല്ലാവരുടേയും പ്രോത്സാഹനം സാദരം പ്രതീക്ഷിച്ചുകൊണ്ട് .റഷീദ്തൊഴിയൂര്‍


ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി .ശ്രീമാന്‍ ചന്തുനായരുടെ അവതാരിക

യമുനാജലം വിഷമയമാകനുള്ള കാരണം അതിൽ കാളിയ നാഗം വസിച്ചിരുന്നു എന്നതായിരുന്നു.ഈ കാളിയൻ ആരാണ്? ശ്രീമദ് ഭാഗവതത്തിൽ അധ്യാത്മഭാവം എപ്പോഴും ഒടുവിലാണ് വെളിപ്പെടുത്താറുള്ളത്.ശ്രീകൃഷ്ണന്‍ കാളിയ മർദ്ദനം ചെയ്ത ശേഷം കാളിയൻ തന്നെ പറയുന്നത് നോക്കാം
“വയം ഖലാ:സഹോത്പത്ത്യാ താമസാ ദീർഘമന്യവ:
സ്വഭാവോ ദുസ്ത്യജോ നാഥ ലോകനാം യദസദ്ഗ്രഹ:“
ഹേ നാഥാ ഞാൻ ജന്മനാതന്നെ ദുഷ്ടനും,തമോഗുണിയും,മഹാക്രോധിയും ആണ്. മിഥ്യാഭിനിവേശത്തെ ത്യജിക്കുക എന്നത് പ്രയാസമാകുന്നതു പോലെ എനിക്കെന്റെ സ്വഭാവവും മാറ്റാൻ കഴിയുന്നില്ലാ.”
ചുരുക്കത്തിൽ ഈ സംസാരത്തിൽ മോഹം,മിഥ്യാഭിനിവേശമാകുന്ന ദേഹാത്മഭാവത്തിൽ നിന്നും ഉണ്ടാകുന്നതാണ്.ശരീരമാണ് ഞാനെന്നു തോന്നുമ്പോൾ ശരീരത്തിന്റെ സുഖം ആത്മാവിന്റെ സുഖമായി തോന്നും.അതനുസരിച്ച് ശരീരത്തിന്റെ പരമാണുക്കളും മാറി പോകുന്നതിനാൽ, ആ സ്വഭാവത്തെ ത്യജിക്കാൻ മർത്ത്യർക്ക് പ്രയാസമായി തീരുന്നു.
ഇന്നത്തെ കാലത്ത് രാജ്യങ്ങളിൽ നിയമം ഭൂരിപക്ഷ അടിസ്ഥാനത്തിലാണല്ലോ നിർമ്മിക്കുന്നതും നടപ്പാക്കുന്നതും. ഈ ഭൂരിപക്ഷക്കാരിൽ മനോബലവും സംയമവും ഇല്ലാത്ത ദേഹാഭിമാനികളാണധികവും.അവർ പാസ്സാക്കുന്ന നിയമങ്ങൾ എല്ലാവരും സ്വീകരിക്കേണ്ടി വരുന്നു.പക്ഷേ വ്യക്തികൾ സംസ്കാര സമ്പന്നരാവാതെ സമുദായവും,രാജ്യവും പുരോഗമിക്കില്ലാ. ഉത്തമ സംസ്കാരം ഉണ്ടാകാൻ ഉത്തമ ജീവിതം നയിക്കണം. ഉത്തമജീവിതം നയിക്കാൻ മാതൃകാജിവിതം നയിക്കുന്ന ഒരാളെ(മാതാവോ,പിതാവോ,ഗുരുവോ ആരുമാകാം)ആദർശപുരുഷനായി സ്വയം സ്വീകരിക്കണം.സംസ്കാരഹീനരുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ ഉത്തമ ബുദ്ധിക്കാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
ഒരു നല്ല ചിത്രം എഴുതണമെങ്കിൽ നിർമ്മലമായ തുണിയോ,കടലാസോ ആദ്യം കരുതണം.അതുപോലെ സംസ്കാരം ഉള്ളിൽ പതിയണമെങ്കിൽ മനസ്സ് നിർമ്മലമായിരിക്കണം. പക്ഷേ ചെറു പ്രായത്തിൽ തന്നെ നീച സംസ്കാരം ഉള്ളിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ പുതിയവ പ്രാപ്തമാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്താനും. സംഘടനകളുടെ നിയമങ്ങൾ തമോഗുണികൾക്ക് പ്രയോജനകരമാണ്. സത്വഗുണികൾക്ക് അവ കൂടുതൽ ബന്ധനത്തിനിടയാക്കുന്നു. ഇന്ദ്രിയങ്ങളെ സ്വയം സംയമം ചെയ്യാൻ സാധിക്കുന്നവർക്ക്,സംയമനത്തിനു വേണ്ടി നിയമങ്ങളുടെ ആവശ്യം ഉണ്ടാകുന്നില്ലാ.
നമ്മുടെ നിയമങ്ങൾ ഇപ്പോൾ എല്ലാപേർക്കും സമാന അവകാശം കൊടുത്തിരിക്കു കയാണല്ലോ. പക്ഷേ അവകാശമെന്നാലെന്ത്, സമാനതയെന്നാൽ എന്ത്. നിയമം എന്നാൽ എന്ത്; ഇതൊക്കെ വേണ്ടപോലെ വിചാരിച്ച് നോക്കി മനുഷ്യരുടെ ആത്മ വികാസത്തിനു ഈ നിയമങ്ങൾ എത്രമാത്രം പ്രയോജനകരമാണെന്ന് ചിന്തിച്ച് നോക്കേണ്ട കാലം അതി ക്രമി ച്ചിരിക്കുന്നു.ജീവിതത്തിന്റെ ആദർശം സ്പഷ്ടമായി മനസിലാക്കാത്തത് കൊണ്ടാണ് സകലരേയും എതെങ്കിലും വിധത്തിൽ ഒരു പോലെ ആക്കി തീർത്താൽ സമാനത കൈ വന്നു എന്ന് വിചാരിക്കുന്നത്.ഇങ്ങനെ സമാനതാരൂപികളായ കഴുതകളുടെ സമുദായത്തിൽ പലർക്കും ആത്മാനന്ദം അനുഭവിക്കാൻ കഴിയില്ലാ,സാധിക്കുകയുമില്ലാ.പലരും ഒരു പോലെയുള്ള തെറ്റുകൾ ചെയ്യുന്നതായി പലപ്പോഴും കാണാം. അതുകൊണ്ട് തന്നെ ഭൂരിപക്ഷ അഭിപ്രായത്തേക്കാൾ ഒരു ഉത്തമ ബുദ്ധിക്ക് വളരെ അധികം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും.എന്നാണെന്റെ പക്ഷം.
ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത് ,വക്കീലന്മാരും,ബാരിസ്റ്റർമാരും വർദ്ധിച്ച് വന്നപ്പോൾ അനേക വിധത്തിലുള്ള കേസുകൾ വർദ്ധിക്കാൻ തുടങ്ങി. അതിൽ ഒരു ബാരിസ്റ്റർ സംയമി ആയിരുന്നതിനാൽ കള്ളക്കേസുകൾ വാദിക്കാൻ ഇഷ്ടപ്പെട്ടില്ലാ.അദ്ദേഹം ലോകത്തെ കൃത്രിമ സുഖങ്ങൾ ഉപേക്ഷിച്ച് ,ദാർദ്ര്യത്തെ സ്വയം വരിച്ചു. ഇത് ആ മഹാന്റെ ഉത്തമ ബുദ്ധികൊണ്ട് സാധിച്ചതാണ്.ആ മഹാൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മഹാത്മാ ഗാന്ധി.
അദ്ദേഹം മുതലാളികളുടെയും,ജന്മിമാരുടെയും അനീതികളെ എതിർത്തു. തൊഴിലാളിക ളുടെയും,കർഷകരുടെയും,സുസ്ഥിതിക്ക് സഹായിച്ചു.ഉത്തമമാ‍യവിധം ധന വിതരണം എങ്ങനെ സാധിക്കാമെന്ന് ദൃഷ്ടാന്തീകരിച്ച് കാണിച്ചു. എന്നാൽ തൊഴിലാളികളുടെ ശക്തിയും സമ്പത്തുംവർദ്ധിച്ചെങ്കിലും അവർക്ക് ധനഭോഗത്തിൽ സംയമ ഇല്ലാതായി തീർന്നു.ജീവന്റെ ആദർശം നമ്മൾ ഭാർതീയർക്ക് ഇനിയും മനസിലായിട്ടില്ലാ എന്നത് സങ്കടകരമായ ഒരു കാര്യമായിതീർന്നിരിക്കുന്നു.ഇപ്പോൾ എല്ലവർക്കും എങ്ങനെ പ്രഖ്യാതരാകണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ..


ഞാൻ ഇത്രയും പറഞ്ഞതു റഷീദ് തൊഴിയൂരിന്റെ പുതിയ പുസ്തകത്തിലെ കഥകളെ കുറിച്ചു പറയാനാണ്. റഷീദ് എന്ന എഴുത്തുകാരനിൽ കാണുന്ന വ്യക്തി സ്വഭാവം തന്നെയാണ് ഈ കഥകളിലെല്ലാം നിറഞ്ഞു നിൽക്കുന്നതും. ദയ,കാരുണ്യം,പരസ്പര ബഹുമാനം, ലളിത ജീവിതം, അഹങ്കാരമില്ലായ്മ ഒക്കെ അദ്ദേഹം തന്റെ രചനകളിലും വ്യക്തമായി പ്രകടമാകുന്നുണ്ട്. ‘ഹോ..അസാമാന്യം‘ എന്നൊന്നും ഈ കഥക്ക് ഞൻ അലങ്കാരം നൽകുന്നില്ലാ. പക്ഷേ കുട്ടികൾക്ക് പോലും വായിച്ച് മനസിലാക്കാനുള്ള രീതിയിൽ വളരെ ലളിതമായാണ് അദ്ദേഹം കഥകൾ എഴുതിയിരിക്കുന്നത്.
എന്ന ഈ കഥാ സമാഹാരത്തിൽ പത്ത് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖലോലുപതയുടെ പര്യവസാനംഎന്ന കഥയിൽ തന്നിഷ്ടകാരനും ദുർ നടപ്പുകാരനുമായ ഒരച്ചനും,അയാളുടെ മകളും,പിന്നെ അവളുടെ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങൾ വിഷയത്തിൽ പുതുമയില്ലെങ്കിലും മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ആ കഥ വായനക്കാരെ കൊണ്ട് പോകുന്നു. കഥാകാരനു ഗ്രാമത്തോടുള്ള തീവ്രമായ അടുപ്പം കഥയിലാകെ പ്രതിഫലിക്കുന്നു. .
നാഗബന്ധം എന്ന.രണ്ടാമത്തെ കഥയും നടക്കുന്നത് ഗ്രാമത്തിൽ തന്നെയാ.ഇത്തവണ കഥാകാരൻ സർപ്പം തുള്ളലിനെ പശ്ചാത്തലമാക്കിയിരിക്കുന്നു.നായകനും,പ്രതിനായകനും ഒക്കെ കഥയിൽ വന്നു പോകുന്നെകിലും പ്രധാന കഥാപാത്രമായ രേണുക ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കഥ ഞാനിവിടെ പറയുന്നില്ലാ... അതു വായനയുടെ രസചരട് പൊട്ടിക്കും
'കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു പറയുന്ന ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍ ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ."വ്യാകുലതകൾ” എന്ന മൂന്നാമത്തെ കഥയിലെ ഈ വാചകത്തിൽ നിന്നു തന്നെ കഥയുടെ ഏകദേശ രൂപം വായനക്കാർക്ക് കിട്ടിയിരിക്കും അല്ലേ, അതെ ഒരു പുരുഷൻ ഒരു സ്ത്രീയോടെ കൂടുതൽ അടുത്ത് പെരുമാറിയാൽ അതിൽ പ്രണയവും ,സെക്സും കാണുന്നവരാണ് നമ്മൾ.ഇവിടെ കഥാകാരൻ തന്റെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിധിയുടെ പൊയ്മുഖങ്ങൾ, ഇതും ഒരു പ്രണയ കഥ തന്നെയാണ് ആതിരയും വിഷ്ണുവും,വിഷ്ണു സംഗീതം പഠിപ്പിച്ച കുട്ടിയാണ് ആതിര. അവളെ മറ്റൊരാൾ വിവാഹം ചെയ്തു. പ്രണയം പുറത്തു പറയാതെ അവളുടെ നല്ല ജീവിതത്തിനു വേണ്ടി അയ്യാൾ എലാം ത്യജിച്ചു. പ്ന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ ലണ്ടനിൽ നിന്നും തിരിച്ചെത്തുന്നതു മുതലാണ് കഥ തുടങ്ങുന്നത്.. ഇവിടെയും കഥകാരൻ സംയമനത്തിന്റെ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതിബന്ധം എന്ന കഥയിൽ ആറുമക്കളിൽ മൂത്തവളായ സൂസന്റെ കഥ യാണ് അവിവാഹിതയായി നിന്നു കൊണ്ട് അവൾ തന്റെ സഹോദരങ്ങളെ എല്ലാം പഠിപ്പിച്ചു വലിയ നിലയിലെത്തിക്കുന്നു. ഇവിടെയും സ്നെഹത്തിന്റെ മന്ത്രണം വായനാക്കരിൽ ശ്രവ്യമാകുന്നു.
പെയ്തൊഴിയാതെ എന്നെ കഥ യിലെ ഷാഹിന എന്ന കഥാപാത്രം ഇന്നിന്റെ നേർക്കാഴ്ചയാണ്. വിവാഹിതയായ ഒരുവൾ ചാറ്റിംഗിലൂടെ വഞ്ചിക്കപ്പെടുന്നതും തുടർന്ന് അരങ്ങറുന്ന, തീവ്രമായ സംഭവങ്ങളും വായനെക്കാരെ ചിന്തിപ്പിക്കുന്നു. ചിലയിടങ്ങളിൽ കണ്ണു നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിലെ നല്ല രചനകളിലൊന്നാണിത്.
`ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി‘ ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദിക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ വിവിധ ഗ്രാമങ്ങളില്‍നിന്നും തുടച്ചു നീക്ക പെട്ടത് അനേകായിരം കുടിലുകള്‍ വെള്ളത്തിനടിയില്‍ പെട്ടു .അവരിൽ ചിലർ ഭിഷാടനത്തിനായി കേരളത്തിൽ എത്തപ്പെട്ടു.അവിടെ രക്ഷകനായി എത്തുന്ന അനൂപ് എന്നചെറുപ്പകാരനിലൂടെ വികസിക്കുന്ന ഈ കഥയിൽ നന്മയുടെ നേരോട്ടംകാണാം. നമുടെ ചെറുപ്പകാർ വായിച്ചിരിക്കേണ്ട ഒരു കഥയായി തോന്നി.
വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും,ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതും ആയിരിക്കണെ എന്നു ചിന്തിച്ച് പോകുന്ന കഥയാണു ‘ദൃഷ്ടാന്തം‘
കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ല, ആക്രമണം ഇല്ല ,വെടിഉണ്ടഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി ആ ചിന്തകള്‍ക്ക് എന്ത് പ്രസക്തി, കുടുംബം കൃഷിയിടം വീട്ഇതൊക്കെയാണ് ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെകണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെകൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു….“ജീവിത യാതനകൾ“ എന്ന കഥയിലെ അവസാനഭാഗമാണിത് അദ്യം മുതൽ വായിച്ചു പോകാൻ തോന്നുന്ന ഈ വരികളിൽ നല്ലൊരു കഥകാരന്റെ കൈയ്യൊപ്പുണ്ട്..
“ഹൃദയസ്പന്ദനം“ ഒരു അനാഥാലയത്തിന്റെ കഥ പറയുകയാണ്. സ്നേഹവും നന്മയുമായി അവിടെ എത്തുന്ന ചില നല്ല മനുഷ്യരുടെ കഥയും ഇതിൽ അനാവരണം ചെയ്യപ്പെടുന്നു.
ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയതുപോലെമാറ്റാൻ കഴിയാത്ത ദുർസ്സ്വഭാവങ്ങളെ നമ്മൾ മാറ്റുക. സ്നേഹവും ദയയും കാരുണ്യവും ഈ ലോകത്തിൽ വീണ്ടും തിരിച്ചു വരട്ടെ…അത്തരം ചിന്തകളാകെ പരന്നു കിടക്കുകയാണ് ഈ പത്ത് കഥകളിലും, ഒരു വാക്ക് കൊണ്ടോ,ഒരു വായനകൊണ്ടോ,നമ്മൂടെ നാട് ഇതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കണം എങ്കിൽ ഇത്തരം കഥകളും കൂടി നമ്മൾ വായിച്ചിരിക്കണം.വാക്കുകൾ കൊണ്ടുള്ള കസർത്തോ ദുരൂഹമായ ചിന്താധാരയോ കഥകാരൻ ഇവിടെ പ്രയോഗിച്ചിട്ടില്ല.അദ്ദേഹത്തിന്റെ മനസ്സിൽ വരുന്ന നല്ല ചിന്തകളെ കഥകളാക്കാനാണ് റഷീദ് തൊഴിയൂർ ശ്രമിച്ചിരിക്കുന്നത്.ആ കഥകളിൽ നിന്നും നമുക്ക നല്ല പാഠങ്ങൾ പഠിക്കാനുണ്ട്.അതിനായി അദ്ദേഹം ഇനിയും തൂലിക ചലിപ്പിക്കട്ടെ…എല്ലാ ആശംസകളും നേരുന്നു.

ചന്തുനായർ

ശുഭം

21 February 2014

ലേഖനം . ആരോപണങ്ങളും നിജസ്ഥിതി അറിയാത്ത സമൂഹവും

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

സമൂഹത്തിലെ കാപട്യരായാവരെ  എഴുത്തിലൂടെ അധിക്ഷേപിക്കുകയും അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയും വേണം എന്നത് സമൂഹ  നന്മ ആഗ്രഹിക്കുന്ന ഏതൊരു എഴുത്തുകാരന്‍റെയും പ്രതിബന്ധതയാണ്  . ചില ആശ്രമങ്ങള്‍ അന്വേക്ഷണ വിധേയമാക്കിയപ്പോള്‍  ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നാളിതുവരെ പുറത്ത് വന്നിട്ടുള്ളത് .എല്ലാ മതങ്ങളിലുമുണ്ട് അന്ധവിശ്വാസികളും മതത്തിന്‍റെ നന്മകളെ ഉന്മൂലനം ചെയ്തുകൊണ്ട് വ്യക്തിതാല്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമായി മതത്തെ  വ്യാപാര വല്‍ക്കരിക്കുന്ന പ്രവണതകള്‍ .അങ്ങിനെയുള്ളവര്‍ ഒരിക്കലും സമൂഹ നന്മകള്‍ ആഗ്രഹിക്കുന്നില്ല .മറിച്ച് സാമ്പത്തിക ശ്രോതസ്സും ആര്‍ഭാട ജീവിതവുമാണ് ലക്ഷ്യം കാണുന്നത്. 

അന്ധവിശ്വാസികളുടെ ആള്‍ ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടെങ്കില്‍ ആള്‍ ദൈവങ്ങള്‍ അവര്‍ക്ക് എതിരെ പറയുന്നവരേയും  അവരുടെ യഥാര്‍ത്ഥ സ്വഭാവവും ലക്ഷ്യങ്ങളും സമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിക്കുന്നവരേയും      ശപിച്ചു ഭസ്മ മാക്കട്ടെ . അല്ലാതെ പണവും രാഷ്ട്രീയ  സ്വാധീനവും ഉപയോഗിച്ച്      പോലീസിനെ കൊണ്ട്  അന്ധവിശ്വാസങ്ങള്‍ക്കും മതം കച്ചവടമാക്കി സമ്പാദിക്കുന്നവര്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നവരെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഭീഷണി പെടുത്തുകയുമല്ല വേണ്ടത് .

മന്ത്രോച്ചാരണത്താല്‍ മനുഷ്യന്‍റെ നെറുകയില്‍ തലോടിയാല്‍ എല്ലാ അസുഖങ്ങളും ഭേതമാക്കുവാന്‍ കഴിവുള്ള ആള്‍ ദൈവങ്ങള്‍ എന്തിനാണ് സമ്പന്നരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കുന്നത്? ...              സമൂഹ നന്മയ്ക്കും പാവപെട്ടവരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനും  പകരം ഇക്കൂട്ടര്‍ സമ്പന്നരുടെ മക്കളെ മാത്രം ലക്ഷ്യമാക്കികൊണ്ടാണ് ഇംഗ്ലീഷ്‌ മീഡിയംസ്‌കൂളുകള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും തുടങ്ങിയിരിക്കുന്നത് .ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന കാപട്യം നിറഞ്ഞ ആള്‍ ദൈവങ്ങള്‍ എന്തുകൊണ്ടാണ് രാജ്യത്ത് തഴച്ചുവളരുന്നത്.ആള്‍ ദൈവങ്ങളുടെ ദുഷ്  ചെയ്തികള്‍ ചോദ്യം ചെയ്യപെടുന്നില്ല എന്നതാണ് വാസ്തവം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ നന്മയ്ക്ക്   അഗതി മന്ദിരങ്ങളും, അനാഥാലയങ്ങളും , അതിന്‍റെ പ്രവര്‍ത്തന ശുദ്ധിയോടെ പ്രാവര്‍ത്തികമാക്കുന്നവരെ. നമ്മള്‍ അംഗീകരിക്കുകയും  അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ നമുക്ക് കഴിയുന്നത്‌ പോലെ സഹായിക്കുകയും.   ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ് .പക്ഷെ മതങ്ങള്‍ നിഷ്കര്‍ഷിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അധീതമായി  മതം സ്വന്തം വ്യക്തിതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും  അനുവദിച്ചുകൂടാ.മനുഷ്യ സ്നേഹികള്‍ ഒന്നടങ്കം ഈ ദുഷ് കരങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം .

ആരോപണങ്ങള്‍ക്ക് വിധേയമാക്കുന്നവരെ കുറിച്ച്അന്വേക്ഷിക്കുകയും, നിജസ്ഥിതി പുറത്തുകൊണ്ടുവരികയും എന്നത്  നമ്മുടെ സര്‍ക്കാരിന്‍റെ  ബാദ്ധ്യതയാണ് . പക്ഷെ മാതാ അമൃതാനന്ദമയിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ആരോപണങ്ങളുമായി പുറത്തിറങ്ങിയ പഴയ ശിഷ്യയുടെ പുസ്തകം ഉയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് അന്വേക്ഷിക്കുവാൻ എന്ത് കൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല ?     ആത്മീയ വ്യക്തിത്വം എന്ന നിലയില്‍ അറിയപെടുന്ന മാതാ അമൃതാനന്ദമയിയുടെ വ്യാജ പ്രതിച്ഛായയാണെന്നും അവരുടെ ശിഷ്യരില്‍ പ്രധാനി ലൈംഗീകമായി തന്നെ പീഡിപ്പിച്ചുവെന്നുമാണ് ഗായത്രി എന്ന   ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം .വിശ്വാസികള്‍ക്കിടയില്‍ അമ്മ എന്ന് അറിയപെടുന്ന അമൃതാനന്ദമയിയുടെ ആത്മീയ പരിവേഷം വെറും വ്യാജ പ്രതിച്ഛായയാണെന്നും ഭൗതീക സ്വത്തുക്കളോട് അവര്‍ക്കു ആര്‍ത്തിയാണെന്നും. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള അവരുടെ ധനശേഖരം സ്വീറ്റ്സര്‍ലണ്ടിലെ ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നുമുള്ള ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം നമുക്ക് നിസാരവല്‍ക്കരിക്കുവാന്‍ കഴിയുമോ? കാരണം പതിഞ്ചു വര്‍ഷകാലം   അമൃതാനന്ദമയിയുടെ വിശ്യസ്ഥ സന്തതസഹചാരിയായിരുന്നു ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ .

സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിനിന്നു ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം എന്നത് പത്രമാധ്യമങ്ങളുടെ ധര്‍മ്മത്തിന് ഏറ്റ കളങ്കമാണ് .ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്‍റെ  പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇത്തരം പ്രചരണം നടത്തിയവരില്‍ പ്രവാസികളും ഉണ്ട്.ഒരു പക്ഷെ  സോഷ്യല്‍ മീഡിയയില്‍ മഠത്തിന് എതിരെ  പ്രചരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം ഇത്ര കണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല .സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മ മാത്രമാണ് എന്നതാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ഒരു മതത്തേയും നിന്ദിക്കുന്നില്ല മറിച്ച് ആത്മീയതയുടെ പേരില്‍ പാവപെട്ടവര്‍ക്കായി നല്‍കപെടുന്ന  രൂപ പാവപെട്ടവര്‍ക്ക് നല്‍കാതെ   വ്യക്തികള്‍ ധൂര്‍ത്തടിക്കുന്നതിലാണ് ജനരോഷം .
മഠത്തിനും മാതാ  അമൃതാനന്ദമയിക്കുമെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ക്കെതിരെ പോലിസ് കേസ് എടുക്കും എന്ന പ്രചരണം ഉണ്ടായിട്ടുപോലും ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ആ ഉദ്ധ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.പോലിസിനെ കൊണ്ട് ഭയപെടുത്തിയാല്‍ ഇല്ലാതെയാകുന്നതല്ല തിന്മയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്നത് ആരോപണം വന്നതില്‍പിന്നെ ഉണ്ടായ ജനരോഷം കണ്ടാല്‍ ആര്‍ക്കുംതന്നെ മനസ്സിലാകും . ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.അമൃതാനന്ദമയീ മഠം ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.മൌനം ഭേദിച്ചുകൊണ്ട്    സര്‍ക്കാര്‍ മാതാഅമൃതാനന്ദമയിക്കും മഠത്തിനും എതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാന്‍ പോലിസ്  അന്വേഷണത്തിന്    ഉത്തരവിടട്ടെയെന്നും   .മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .
                                                          ശുഭം 
rasheedthozhiyoor@gmail.com                                        rasheedthozhiyoor.blogspot.com

16 February 2014

ലേഖനം . പ്രതിബന്ധതയില്ലാത്ത സമൂഹവും ഭരണകര്‍ത്താക്കളും

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

         മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടേയും ഉപഭോഗം  ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍  നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു പൂര്‍വാധികം ശക്തിയോടെ .സര്‍ക്കാരിന്‍റെ സഹായം വേണ്ടുവോളം മദ്യപാനികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് ,മദ്യപാനികളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും  അധികാരത്തിലിരിക്കുവാനും സുഖലോലുപരായി ജീവിക്കുവാനും അധികാരവര്‍ഗ്ഗത്തിന് ആവില്ലല്ലോ .നമ്മുടെ നാട്ടിലെ കുടുംബിനികളും, അമ്മമാരും ,സഹോദരികളും,മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കായി മണിക്കൂറുകളോളം നീണ്ട നിരകളില്‍  നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ മദ്യ ഉപഭോക്താക്കള്‍    ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ മണിക്കൂറുകളോളം മദ്യം വാങ്ങുവാനായി കാത്തു നില്‍ക്കുന്നു .സമൂഹത്തില്‍ മാന്യന്മാരായവര്‍ പോലും ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ പൊരിവെയിലില്‍ സര്‍ക്കാരിന്‍റെ സഹായ  മദ്യം വാങ്ങുവാനായി ഒരു ഉളുപ്പും അപമാനവും ഇല്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കേരളത്തിന്‍റെ നാനാഭാഗത്തും നമുക്ക് കാണുവാന്‍ കഴിയും .മദ്യപാനികള്‍  വഴിയോരങ്ങളില്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥായില്‍   ഉടുതുണി പോലും ഇല്ലാതെ കിടക്കുന്ന കാഴ്ചകള്‍ ധാരാളം നമുക്ക് കാണേണ്ടി വരുന്നു .ഇതാണോ നാം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യം. 

  ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂലിപ്പണിക്ക്  പോകുന്നവര്‍ക്ക് പോലും അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നു .നിത്യവൃത്തിക്കായി  പാവപെട്ട കുടുംബിനികള്‍ കല്ലും മണ്ണും ചുമന്ന്   പൊരിവെയിലില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നു രൂപ പോലും വഴക്കടിച്ചു വാങ്ങിച്ച് ഇക്കൂട്ടര്‍ മദ്യപിക്കാനായി ചിലവഴിക്കുന്നു .   ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന  മനുഷ്യരുടെ സിരകളില്‍ രക്തം ഉറഞ്ഞുതുള്ളുന്നതിനാല്‍ ,അവരുടെ   സ്വബോധം നഷ്ടമാകുന്നതിന്‍റെ  പരിണിതഫലമായ്  മനുഷ്യര്‍ മൃഗതുല്ല്യരായി  അധംപതിക്കുന്നു  .ക്രോധം, ആക്രോശം,അധര്‍മ്മം ,   കാമം എന്നിവ മാത്രം ഇങ്ങനെയുള്ളവരുടെ   ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍,ആസക്തിയുടെ ശമനത്തിനായി ഇകൂട്ടര്‍ അഹോരാത്രം  പരിശ്രമിക്കുന്നു . കാമാസക്തിക്ക് മുന്നില്‍   നൊന്ത് പ്രസവിച്ച മാതാവെന്നോ , സഹോദരിയെന്നോ മകളെന്നോ  ബന്ധങ്ങള്‍  ഒന്നുമില്ലാതെയാകുന്നു . 

മദ്യപാനികളുടെ  മസ്തിഷ്കത്തില്‍ ശൂന്യത .... ശൂന്യത മാത്രം . കാഴ്ചയില്‍ എല്ലാ സ്ത്രീകളും    ഒരുപോലെ   തോന്നിപ്പിക്കുന്നതിനാല്‍ കാമാസക്തരാകുന്നവര്‍     അല്‍പ നേരത്തെ  ശാരീരിക സുഖത്തിനുവേണ്ടി  പിച്ചി ചീന്തുന്നു സ്ത്രീ ശരീരങ്ങള്‍ .ലഹരിക്കടിമയാകുന്നവര്‍ മാതാവെന്നോ സഹോദരിയെന്നോ വേര്‍തിരിവുകള്‍ ഇല്ലാതെ മൃഗതുല്ല്യരാകുന്നു .മൃഗങ്ങള്‍ പക്ഷെ ഭോഗം കഴിഞ്ഞാല്‍പ്പിന്നെ ഭോഗത്തിന് ഇരയായ മൃഗത്തെ  പരിക്കുകള്‍ ഏല്‍പ്പിക്കാതെ സ്വതന്ത്രരാക്കുന്നു    .മറിച്ച്  മനുഷ്യന്‍ പരിക്കുകള്‍ ഉണ്ടാക്കി നിഷ്കരുണം പച്ചമാംസത്തില്‍ നിന്നും ഊര്‍ന്നുവരുന്ന രക്തം കണ്ട് ആസ്വദിച്ച് , ലഹരിയാല്‍  ആനന്ദ നൃത്തം ചവിട്ടി നടനമാടുന്നു . ലഹരിക്കടിമയാകുന്ന   മനുഷ്യന്‍റെ  രൌദ്രഭാവം  കാണുന്നവരിലെല്ലാം ഭയാനകം ഉളവാക്കുന്നു. ദാക്ഷിണ്യം ഇല്ലാതെ നിഷ്കരുണം കൊലപാതകങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ലഹരിക്കടിമയായവരിലാണധികവും എന്നതാണ് വാസ്തവം .

മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും,  സാഹോദര്യമില്ലായ്മയും  എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തമാണ്എന്നത് നാം ഏവര്‍ക്കും അറിയാവുന്ന നഗ്നമായ സത്യമാണ് . പത്ര,ദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളുടെ വാര്‍ത്തകളാണ് നാള്‍ക്കുനാള്‍ അധികവും വായിക്കുവാനും കാണുവാനും ശ്രവിക്കുവാനും  നമുക്ക് മുന്‍പിലേക്ക് എത്തുന്നത് .മനുഷ്യന്‍റെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെയാകുന്നത് വളരെയധികം ഖേദകരമായകാര്യമാണ് .അധികാരവര്‍ഗ്ഗത്തിനും നീതിന്യായ വര്‍ഗ്ഗത്തിനും മനുഷ്യനെ സംരക്ഷികേണ്ടുന്ന എല്ലാവര്‍ക്കും തന്നെ ഈ വിപത്ത് നന്നായിട്ടറിയാം .എന്നിട്ടും എല്ലാവരും മൌനരാകുന്ന കാഴ്ചകള്‍ അസഹനിയം  തന്നെ .

രാഷ്ട്രീയക്കാര്‍ക്കും മറ്റും  യാതൊരുവിധ സാമൂഹിക  പ്രതിബന്ധതയും ഇല്ലെ . ഈ   കാര്യത്തില്‍ .മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ട് നമ്മുടെ ഈ ഭൂലോകത്ത് .ആ രാജ്യങ്ങളിലെ പൌരന്മാര്‍  ഒക്കെയും  തന്നെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് നാം ഏവര്‍ക്കും അറിയാം .എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി കോടികളുടെ മദ്യം വില്‍ക്കപെടുന്നത് ? മദ്യപാനികളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?

നമ്മുടെ കേരളത്തില്‍ സമരങ്ങള്‍ക്കൊടുവില്‍ ചാരായം നിരോധിച്ചത് പോലെ മദ്യവും ലഹരി വസ്തുക്കളും നിരോധിക്കുവാനാവില്ലേ ? .ഉത്തരവാദിത്തപെട്ടവര്‍ ഇവയെല്ലാം നിരോധിക്കണം എന്ന് വെച്ചാല്‍ നിരോധിക്കാവുന്നതെയുള്ളൂ. പക്ഷെ അങ്ങിനെയൊന്ന് ഉണ്ടാവുന്നില്ല എന്നത്  വളരെയധികം  ഖേദകരമാണ്.മദ്യം രാജ്യത്ത് നിന്നും മുക്തമാക്കിയാല്‍ സര്‍ക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്നത് കൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മദ്യം നിരോധിക്കുവാന്‍ സന്നദ്ധരാകാത്തത് എന്ന് എല്ലാവര്‍ക്കും അറിയാം .പക്ഷെ മദ്യ നിരോധനത്തിനായി ഒരു രാഷ്ട്രീയ പ്രസ്താനവും ശബ്ദമുയര്‍ത്തുന്നില്ല എന്നതല്ലെ വാസ്‌തവം 

. പണ്ടുകാലത്ത് കലര്‍പ്പില്ലാത്ത നാടന്‍ തെങ്ങിന്‍ കളളും നാടന്‍ പനം കള്ളും ഉപയോഗിച്ചിരുന്നു .അവയൊന്നും വിഷം കലര്‍പ്പില്ലാത്തതായിരുന്നു .പക്ഷെ ഇന്നേയുടെ അവസ്ത അതല്ല .മദ്യങ്ങളില്‍  എല്ലാം തന്നെ  വിഷം ............. സര്‍വത്ര വിഷം .അറിഞ്ഞുകൊണ്ട് തന്നെ മനുഷ്യന്‍ ആരോഗ്യത്തിന്‌ ഹാനികരമായ മദ്യം സന്തോഷവും ദുഃഖവും വേര്‍തിരിവുകള്‍ ഇല്ലാതെ എന്തിനും ഏതിനും കുടിച്ചു കൂത്താടി തിന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു  . ഇന്ത്യയെ മദ്യ മുക്തമാക്കുക എന്നത്    പ്രാവര്‍ത്തികമാക്കാന്‍  ഒരു രാഷ്ട്രീയ പ്രസ്താനവും തയ്യാറാവില്ല എന്ന് അറിയാമെങ്കിലും .മദ്യ മുക്തമായ ഇന്ത്യ എന്ന ആഗ്രഹം പേറി നടക്കുന്ന കോടാനുകോടി ജനങ്ങളില്‍ ഞാനും ഉള്‍പെടുന്നു .
ഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്......., 
അക്രമരഹിതമായ ഇന്ത്യക്കായ്. 
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് .

                                                               ശുഭം 
rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com
 
















24 January 2014

ലേഖനം, രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 



മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന   നാമൊന്നും കാണുവാനോ കേള്‍ക്കുവാനോ ആഗ്രഹിക്കാത്ത   നീചമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നാം  കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.മനുഷ്യജന്മങ്ങളില്‍ കരുണയുടെ അംശം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നു എന്നതാണ്  വാസ്‌തവം . മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമയാകുന്ന                                            കാമഭ്രാന്തന്‍മാരായ നീചര്‍   അല്‍പനേരത്തെ ശാരീരിക സുഖത്തിനു വേണ്ടി പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന പിഞ്ചുകിഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്തു കൊലപെടുത്തുന്നു  .                                                                        വ്യക്തി  സ്വാതന്ത്ര്യത്തെ  ഇല്ലാതെയാക്കിക്കൊണ്ട് യുവതികളും വയോവൃദ്ധകള്‍ പോലും നിഷ്കരുണം പീഡിപ്പിക്കപെട്ട് അവരുടെയൊക്കെ  ജീവന്‍ തന്നെ നഷ്ടമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നു  .                                                                                                           നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള  പീഡനങ്ങള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു .                                                                                      സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലും കാമം തീര്‍ക്കുവാന്‍  ചില  മനസാക്ഷി യില്ലാത്ത  മനുഷ്യമൃഗങ്ങള്‍  ഉപയോഗിക്കുന്നുണ്ട്  എന്നത് വളരെയധികം ഖേദകരമാണ് .                                                                                 കുറ്റകൃത്യങ്ങള്‍ക്ക്  അര്‍ഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടല്ലെ  നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് .                                                     നീതിന്യായ വ്യവസ്ഥകള്‍ തന്നെ  മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചെയ്തികളല്ലെ  നമുക്ക് ചുറ്റും  ഉണ്ടായിക്കൊണ്ടിരിക്കുന്നത്  .   മനുഷ്യരുടേയും നാടിന്‍റെയും പുരോഗതിക്കായി  രൂപാന്തരം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നേയുടെ അവസതകള്‍ എന്താണ് ?                                     ജനങ്ങളുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിക്കേണ്ടവര്‍  സ്വന്തം  സാമ്പത്തീക നേട്ടങ്ങള്‍ക്ക്  പ്രാധാന്യം നല്‍കുന്ന കാഴ്ചകളല്ലെ  നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  തന്നെയുമല്ല   രാഷ്ട്രീയക്കാര്‍ അവരുടെ പ്രസ്ഥാനത്തേയും  നീച ചെയ്തികളേയും ചോദ്യം ചെയ്യുന്നവരെ പോലും  എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യിപ്പിക്കുന്ന  കാഴ്ചകളും  നാം  കാണുന്നു  എന്നതാണ് വാസ്തവം  .                                                                                                                                കാരണവും മനുഷ്യന്‍റെ  അവസ്തയും  മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രമാകുന്നു ചിലരുടെയൊക്കെ ലക്‌ഷ്യം എന്നതല്ലെ നമുക്ക്  മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .                                                                                          എന്തിന്‍റെ പേരിലായാലും ജീവന്‍ ഉന്മൂലനം ചെയ്യപെടുന്ന അവസ്തകള്‍  മാറേണ്ടിയിരിക്കുന്നു .                                                                                             കൊലപാതകങ്ങളില്‍  കൂടുതലും രാഷ്ട്രീയ വൈരാഗ്യം മൂലം ഉത്ഭവിക്കുന്നതാണ് എന്നത്  പരമസത്യം .                                                                             മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുകയാണെങ്കില്‍ സ്നേഹവും സാഹോദര്യവും എങ്ങും നിറഞ്ഞു നില്‍ക്കും.                                                                       മതം മനുഷ്യനില്‍  നന്മയാണ്  ലക്ഷ്യം കാണുന്നത് പക്ഷെ മതത്തിന്‍റെ പേരില്‍ കൊല്ലും കൊലവിളിയുമാണ്‌ ഇന്നേയുടെ അവസ്ത 

ഒരു മതവും അന്യമതസ്ഥരെ ശത്രുവായി കാണുവാന്‍ ആഹ്വാനം ചെയ്യുന്നില്ല മറിച്ച്    സ്നേഹവും  സാഹോദര്യവും അധികരിപ്പിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത് .                                                                                                                                     ഭൂമിയില്‍  പിറവിയെടുത്ത എല്ലാ ജീവജാലങ്ങളും  ഒരിക്കല്‍ ഇഹലോകവാസം വെടിയെണ്ടിവരും എന്ന നഗ്നമായ സത്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ .മരണം ഒരു നാള്‍ നമ്മേ  തേടിയെത്തും എന്ന പരമസത്യം  ഓര്‍ക്കുവാന്‍ പോലും മനുഷ്യന്  നേരമില്ല .                                                                  അകത്തേക്ക് എടുക്കുന്ന ശ്വാസം   പുറത്തേക്ക് വിടുവാന്‍  കഴിയാതെയായാല്‍   നിശ്ചലമാകുന്നതാണ് ഹൃദയം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടോ ഈ ഭൂലോകത്ത് ?                                                                                                             എങ്ങിനെയൊക്കെ സമ്പത്ത് അധികരിപ്പിക്കുവാനും ,മണിമാളികകള്‍ പടുത്തുയര്‍ത്തുവാനും, സുഖലോലുപരായി   കഴിയാം  എന്നതാണ് മനുഷ്യന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് .                                                           വൃദ്ധസദനങ്ങളില്‍ അന്തേവാസികള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു . മനുഷ്യര്‍  പത്തുമാസം ഉദരത്തില്‍പേറി   നൊന്തു   പ്രസവിച്ച   മാതാവിനെ മറക്കുന്നു .പൊരിവെയിലില്‍ ജോലി ചെയ്ത് പഠിപ്പിച്ചു  വലിയവനാക്കിയ പിതാവിനെ മറക്കുന്നു .സ്നേഹത്തിന് യാതൊരുവിധ വിലയും കല്പിക്കാതെയായിരിക്കുന്നു .
ജനാധിപത്യരാഷ്ട്രം ,ജനാധിപത്യ വ്യവസ്തകള്‍ ,എല്ലാം നല്ലത് തന്നെ .പക്ഷെ ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍  . ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകര്‍ത്താക്കളുടെ ഭരണം  മുന്‍പത്തെ രാജഭരണവും തമ്മിലുള്ള അന്തരം അധികമൊന്നും മാറ്റമില്ലതെയായിരിക്കുന്നു .ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാത്ത ഒരു ഭരണകര്‍ത്താവിനെ ചൂണ്ടി കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല .രാജഭരണ കാലത്ത് പ്രജകള്‍ അദ്വാനിച്ചു തന്നെയാണ് ജീവിച്ചു പോന്നിരുന്നത്. അന്ന് പക്ഷെ സ്വന്തം രാജ്യത്ത് പണിയെടുത്തു ജീവിക്കുവാന്‍ പ്രജകള്‍ക്ക്  കഴിഞ്ഞിരുന്നു ,ഇന്നേയുടെ അവസ്ഥ എന്താണ്?                                                                                                                       സ്വന്തം രാജ്യത്ത് ജീവിക്കുവാന്‍ നിര്‍വാഹമില്ലാത്ത അനേകലക്ഷം ഇന്ത്യന്‍ പൌരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത്  ലഭിക്കുന്ന വേതനം കൊണ്ട് തന്‍റെ കുടുംബാങ്കങ്ങളെ പോറ്റുന്നു .അങ്ങിനെയുള്ളവരെ സമൂഹം പ്രവാസിയെന്ന പേരുനല്‍കി ആദരിക്കുന്നു .എന്താണ് ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസിയുടെ അവസ്ത ?
 പ്രവാസി സത്യത്തില്‍ ജീവിക്കുന്നുണ്ടോ? 
ഏതാണ്ട് എല്ലാ പ്രവാസികളും ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ പ്രവാസിയാകുന്നു .പ്രാരാപ്തങ്ങളുടെ കയത്തില്‍ അകപെടുന്ന പ്രവാസി വിവാഹിതനാകുന്നത് ഇരുപത്തെട്ടോ മുപ്പത്തിരണ്ടോ വയസിനിടയിലാണ്. വിവാഹശേഷം ഒന്നോരണ്ടോ മാസത്തെ ദാമ്പത്യ ജീവിതം   ലഭിക്കുന്ന പ്രവാസി പ്രാരാപ്തങ്ങളുടെ ഭാണ്ഡവും പേറി വീണ്ടും   പ്രവാസത്തിന്‍റെ ഊഷരതയില്‍ എത്തിപെടുന്നു .പിന്നീട് രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്‍റെ പ്രിയപെട്ടവരുടെ അരികിലേക്ക് ഒന്നോരണ്ടോ മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നു .ഈ അവസ്ത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .
ഇതിനിടയില്‍ മക്കള്‍ ഉണ്ടാകുന്നു ,പിന്നീട് മക്കളെ വലിയ നിലയില്‍ പടിപ്പിക്കുവാനായി എന്ത് ത്യാഗവും സഹിച്ച് പ്രവാസികള്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .ഇതിനിടയില്‍ അസുഖങ്ങള്‍ പ്രവാസിയെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിട്ടുണ്ടാവും .പ്രമേഹം ,കൊളസ്ട്രോള്‍ .രക്തസമ്മര്‍ദ്ദം ,മൂത്രത്തില്‍ കല്ല്‌ അങ്ങിനെ നീണ്ടു പോകുന്നു അസുഖങ്ങളുടെ നീണ്ട പട്ടിക .വര്‍ഷങ്ങള്‍ പോയതറിയാതെ ചര്‍മ്മം ചുളിഞ്ഞ് മുടിയെല്ലാം നരച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കഷ്ടത അനുഭവിച്ച് പ്രവാസി ജീവിക്കുന്നു .അങ്ങിനെയിരിക്കെ  പ്രായാതിക്യം മൂലം മുന്‍പ് തൊഴില്‍ ചെയ്തിരുന്നത് പോലെ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് തൊഴിലുടമയോ ബന്ധപ്പെട്ടവരോ മനസ്സിലാക്കുന്നതോടെ പ്രവാസിക്ക് തൊഴില്‍ നഷ്ടമാകുന്നു .
പ്രവാസി സ്വദേശത്തെക്കു മടങ്ങുവാന്‍ നിര്‍ബന്ധിതനാവുന്നു .  യവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി     പ്രവാസികള്‍  തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?
ഏതൊരു പൌരന്മാരുടെയും ആഗ്രഹം സ്വന്തം രാജ്യത്ത് നല്ല വേദനം ലഭിക്കുന്ന തൊഴിലെടുത്ത് തന്‍റെ പ്രിയപെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം എന്നത്  തന്നെയാണ് .ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ തൊഴിലെടുത്ത് കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്ന കാലം ഉണ്ടാകുമോ ?
അല്ലലില്ലാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കുവാന്‍ രാഷ്ട്രീയക്കാരന്‍ ആവുക എന്നതാണ് .എന്നാല്‍ പിന്നെ സസുഖം സുഖലോലുപനായി ജീവിതാവസാനംവരെ ജീവിക്കാം .പക്ഷെ അതിന് എല്ലാവര്‍ക്കും തൊലിക്കട്ടിയും ഉളുപ്പ്  ഇല്ലായ്മയും ഇല്ലല്ലോ  . 
മദ്യപാനം നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു വിപത്താണ് .മദ്യപാനം മൂലം  രാജ്യത്ത്  കുറ്റകൃത്യങ്ങള്‍ കൂടുന്നു  എന്നത് അധികാര വര്‍ഗ്ഗങ്ങള്‍ക്ക് നല്ലപോലെ അറിയാം .അധികാരത്തിലിരിക്കുന്ന ആരെങ്കിലും രാജ്യത്തെ മദ്യമുക്തമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ ?
പൌരന്മാരുടെ അല്ലലില്ലതെയുള്ള ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോഴും നാടിന്‍റെ മറ്റൊരു വിപത്താണ് മനുഷ്യരാല്‍ പ്രകൃതിയോട് യാതൊരുവിധ ദാക്ഷിണ്യം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലം പ്രകൃതിയുടെ അവസ്തകള്‍ തന്നെ മാറിയിരിക്കുന്നു .രമ്മ്യ സൌദങ്ങള്‍ പണിതുയര്‍ത്താന്‍ വേണ്ടി    പ്രകൃതിയുടെ സമ്പത്ത് , പുഴയില്‍ നിന്നും മണല്‍  ഊറ്റുന്നതിനാല്‍ വരള്‍ച്ച നാള്‍ക്കുനാള്‍ അധികരിക്കുന്നു .മരങ്ങള്‍ വെട്ടി നിരത്തുന്നതിനാല്‍പ്രകൃതിക്ക് ആവശ്യമുള്ള   മഴ ലഭിക്കാതെ പോകുന്നു .വയലുകളില്‍ നെല്‍ കൃഷി ഇല്ലാതെയായിരിക്കുന്നു .പകരം മലകളും കുന്നുകളും നിരത്തി വയലുകള്‍ നികത്തുന്നു .എല്ലാംതന്നെ പ്രകൃതിയെ സ്നേഹിക്കാത്ത നീച മനസ്സുകളുടെ സാമ്പത്തീക നേട്ടത്തിന് വേണ്ടിയാണ് .
ഒരുപാട് തലമുറകള്‍ ജീവിച്ചു മണ്മറഞ്ഞു പോയ നമ്മുടെ നാട് നാള്‍ക്കുനാള്‍ വികൃതമാക്കി കൊണ്ടേയിരിക്കുന്നു .ഇനിയും ഈ അവസ്തകള്‍ മാറിയില്ലാ എങ്കില്‍ .ഇനി വരും തലമുറകള്‍ക്ക് കൈമാറുവാന്‍    മോട്ടകുന്നുകളും വറ്റിവരണ്ട പുഴയും തരിശായ വനങ്ങളും   മണ്ണിട്ടുമൂടിയ പാടശേഖരങ്ങളും ആവശ്യാനുസരണം മഴ ലഭിക്കാത്ത ഭൂമിയുമാകും ബാക്കി .മാറേണ്ടിയിരിക്കുന്നു ജീവിത രീതികളും ഭരണ വ്യവസ്ഥകളും    നീതിന്യായ വ്യവസ്ഥകളും   
                                                        ശുഭം 
rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com