ചിന്താക്രാന്തൻ

20 November 2015

മിനിക്കഥ .ജിഹാദികള്‍


അവര്‍ ആ യുവാവിന് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുന്ന സുഖ ജീവിതത്തെക്കുറിച്ച്  പറഞ്ഞു കൊടുത്തു.

,,സ്വര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത് സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയും കൊണ്ടാണ് . അവയ്ക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കു ന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാ ണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാ സിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായി രിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവനം ഒരിക്കലും നശി ക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.പരിശുദ്ധരായ ഇണകളെ ലഭിക്കും .അവര്‍ യുവാവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭ്യമാവുന്നത് പറഞ്ഞുകൊണ്ടേയിരുന്നു .യുവാവിന് സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ തിടുക്കമായി .

യുവാവ് ചോദിച്ചു .

,, നിങ്ങള്‍ക്ക് എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവുമോ ?,,

കൂട്ടത്തിലൊരാള്‍ പറഞ്ഞു .

ഞങ്ങള്‍ക്ക് നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവും .ഞങ്ങള്‍ ഒരുപാടുപേരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിട്ടുണ്ട് ,,

പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ എന്നവര്‍ പറഞ്ഞപ്പോള്‍ യുവാവ് ചോദിച്ചു.

,, എന്താണ് ആ മാര്‍ഗം ?,,

അവരിലൊരാള്‍ പറഞ്ഞു

,,ജിഹാദിയാവണം . ജിഹാദിയായാല്‍ ആ നിമിഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തുവാനാവും ,,

യുവാവ് പൊടുന്നനെ പറഞ്ഞു .

,, എനിക്ക് സ്വര്‍ഗ്ഗത്തില്‍ എത്രയുംവേഗം എത്തിപ്പെടണം .അവിടെയാണ് യഥാര്‍ത്ഥ ജീവിതം. ഒരു തൊഴിലിനും പോകേണ്ടതില്ല .സുഖമായി ജീവിതം ആനന്ദിച്ചു ജീവിക്കാം ,,

അവരിലൊരാള്‍ പറഞ്ഞു .

,, താങ്കളുടെ കൂടെ കൂട്ടിന് നൂറുകണക്കിന് ആളുകളേയും സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കാം ,,

യുവാവ് തലയാട്ടി .അവിടെ കൂടിനിന്നവരുടെ മുഖങ്ങളില്‍ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിഴലിച്ചു. അവര്‍ ഒരു ലോഹനിർമിതമായ ശരീരാവരണം യുവാവിനെ അണിയിച്ചു .അവര്‍ താവളത്തില്‍ നിന്നും നടന്നു . യുവാവ് അവരുടെ കൂടെ യാത്രയായി .അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയത് ജനസാന്ദ്രതയുള്ള ഇടത്തേക്കാണ് .അവിടെ ഒരു ആഘോഷം നടക്കുകയാണ് കുഞ്ഞുങ്ങളും ,സ്ത്രീകളും ,പുരുഷന്മാരും തിങ്ങിനിറഞ്ഞ ഇടത്ത് പോയി നില്കുവാന്‍  അവര്‍ യുവാവിനോട് പറഞ്ഞു .യുവാവ് തലയാട്ടിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ ജനമധ്യത്തില്‍ പോയിനിന്നു .യുവാവിനെ വാഹനത്തില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ ദൂരെയുള്ള വാഹനത്തിലിരുന്ന് അല്ലാഹു അക്ബര്‍ എന്നുരുവിട്ട് റിമോട്ടിലെ ചുമന്ന ബട്ടണില്‍ വിരലമര്‍ത്തി .ജനമധ്യത്തിലപ്പോള്‍ ഉഗ്രസ്ഫോടനമുണ്ടായി .മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി .അവിടമാകെ രോദനങ്ങളുടെ അലയൊലികള്‍ മാത്രം .യുവാവിനെ കൊണ്ടുവന്നവര്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെ ആതമസംതൃപ്തിയോടെ അല്ലാഹു അക്ബര്‍ എന്നുരുവിട്ട് ജിഹാദിനുള്ള പുതിയ ഇരയെ ലക്ഷ്യമാക്കി യാത്രതിരിച്ചു .


                                                                          ശുഭം


rasheedthozhiyoor@gmail.com

19 November 2015

ജനിക്കേണ്ടായിരുന്നു


 വേദനാജനകമായ ജീവിതം നല്‍കുന്ന
 ഈ ലോകത്ത് ഞാന്‍  ജനിക്കേണ്ടായിരുന്നു .
ജനിച്ചില്ലായിരുന്നെങ്കില്‍ നിരപരാധികളായ
മനുഷ്യരെ നികൃഷ്ടമായി  കൊലപ്പെടുത്തുന്ന
 വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
അന്ധവിശ്വാസികള്‍ ലോകമെമ്പാടും
അവരവരുടെ വിശ്വാസങ്ങള്‍ ജനങ്ങളില്‍
അടിച്ചേല്‍പ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന ഈ
ഭൂലോകത്തെ ജീവിതം എനിക്ക് വേണ്ടായിരുന്നു .
പലതരം മതങ്ങള്‍  വിശ്വാസികളെ തിരിച്ചറിയുവാന്‍
തലയിലും, നെറ്റിയിലും, കഴുത്തിലും, നോക്കിയാല്‍  മതി
ഞാന്‍  ഈ ലോകത്ത്  ജനിച്ചില്ലായിരുന്നെങ്കില്‍
പിഞ്ചുകുഞ്ഞുങ്ങളെ  നിഷ്ഠൂരമായി
ബലാത്സംഗം ചെയ്തു  കൊലപ്പെടുത്തുന്ന
വാര്‍ത്തകള്‍  കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
മനുഷ്യരുടെ സ്വബോധം നശിപ്പിക്കുന്ന ലഹരി
പദാര്‍ത്ഥങ്ങള്‍ ഭരണകര്‍ത്താക്കളുടെ
മൌന സമ്മതത്തോടെ  ലോകമെമ്പാടും സുലഭമാണ്.
മസ്തിഷ്കത്തില്‍ ലഹരിപിടിച്ചാല്‍
മാതാവിനെയും സഹോദരിയേയും
അഭിസാരികളായി  കാണുന്ന ഈ  സമൂഹത്തിലെ
 ജീവിതം എനിക്ക് വെറുപ്പ് ഉളവാക്കുന്നു .
സ്ത്രീ  ഒരു സുഖഭോഗ വസ്തുവായി മാത്രം
കാണുന്ന ഒരു കൂട്ടം  ജനതയുടെ ഇടയിലുള്ള
 ഈ ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
രാജ്യത്തിന്‍റെ വികസനത്തിനായി
ജനങ്ങളാല്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളുടെ
അഴിമതി  നിറഞ്ഞ ഭരണത്തില്‍ പൊറുതിമുട്ടിയുള്ള
ഈ  ജീവിതം എനിക്ക് വേണ്ടായിരുന്നു .
ജീവജാലങ്ങളെ  കൊന്നുതിന്നുന്ന
മാംസഭുക്കുകളുടെ   കൂട്ടത്തിലുള്ള
 ഈ  ജീവിതം എനിക്ക്  വേണ്ടായിരുന്നു .
വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
മനസാക്ഷിയില്ലാത്ത തീവ്രവാദികളെ
ഭയന്നുള്ള  ഈ  ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
പ്രായം  വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍
മരണഭയത്തോടെയുള്ള ഈ ജീവിതം
എനിക്ക്  വേണ്ടായിരുന്നു .
ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .
                                              ശുഭം
rasheedthozhiyoor@gmail.com




7 November 2015

മിനിക്കഥ.നിദ്ര

പുലര്‍കാലം ഒരു ദാരുണമായ  സംഭവത്തിനു മുന്നോടിയായി  
 നിദ്ര അയാളെ  പിടിക്കൂടി . വാഹനത്തിന്‍റെ  വളയം
അയാളുടെ കൈകളിലാണ് . അയാളെ കൂടാതെ ഏഴ് ജീവനുകള്‍
അപ്പോള്‍  അയാളുടെ സംരക്ഷണത്തിലാണ് .
ശ്രദ്ധയൊന്നു വ്യതിചലിച്ചാല്‍ പൊലിഞ്ഞുപോകുന്ന ജീവനുകള്‍ .
അയാള്‍ ഉള്‍പ്പെടെ എട്ടു ജീവനുകളുണ്ട് വാഹനത്തില്‍
പ്രവാസലോകത്ത്‌ വര്‍ഷങ്ങളോളം  തന്‍റെ  കുടുംബത്തിന് വേണ്ടി
 പൊരിവെയിലില്‍ തൊഴില്‍ ചെയ്തു ഹരിതാഭമായ തന്‍റെ ജന്മനാടും
പ്രിയപ്പെട്ടവരെയും കണ്‍ കുളിര്‍ക്കെ  കാണുവാന്‍ കൊതിയോടെ
 വന്നതാണ് കൂട്ടത്തിലൊരു ജീവന്‍ .ജന്മനാട്ടില്‍ നിന്നും ഉപജീവനത്തിനായി 
അന്യനാട്ടില്‍ പോയ ആ ജീവനെ സമൂഹം നേരത്തെതന്നെ
 പ്രവാസിയെന്ന് മുദ്രകുത്തിയിരുന്നു.  ആ ജീവന്‍റെ രക്തത്തില്‍ നിന്നും
പിറവിയെടുത്ത രണ്ട്  കുരുന്നുകളുമുണ്ട് കൂട്ടത്തില്‍ .
 ആ കുരുന്നുകളെ പത്തുമാസം  ഉദരത്തില്‍ പേറി നൊന്തുപ്രസവിച്ച
 മതാവുമുണ്ട് കൂട്ടത്തില്‍ . പ്രവാസിയുടെ മാതാപിതാക്കളും
ഭാര്യ സഹോദരൻ എന്നിവരുമുണ്ട്.  പുലർകാലേ വിധിയുടെ താണ്ഡവം
നിദ്രയിലൂടെയാണ് ആഗതമായത് . ചാറ്റല്‍മഴയില്‍ നിന്നും നനുത്തൊരു
കാറ്റ് വളയം നിയന്ത്രിക്കുന്നയാളെ  തഴുകിപ്പോയി. അയാളറിയാതെ
 അയാളുടെ  ഇമകള്‍  അടഞ്ഞു. വാഹനത്തിന്‍റെ നിയന്ത്രണം
 അയാളില്‍ നിന്നും അന്യമായി.നിയന്ത്രണംവിട്ട  വാഹനം 
  ചതുപ്പിലെ വെള്ളക്കെട്ടിലെ അഗാധതയിലേക്ക്‌,  വേഗത്തില്‍ പതിച്ചു.
ആരുടേയും ആര്‍ത്തനാദങ്ങള്‍ ആരുംതന്നെ കേട്ടില്ല .ജലത്തില്‍
 ശ്വാസംമുട്ടി എട്ട്  ജീവനുകളും പിടഞ്ഞുകൊണ്ടിരുന്നു . 
എട്ട്  ജീവനുകളില്‍  ഒരു ജീവന്‍ മാത്രം ക്രൂരനായ മരണത്തിന് പിടികൊടുക്കാതെ ജീവിതം
 ജീവിച്ചു തീര്‍ക്കുവാനായി  ഉയര്‍ത്തെഴുന്നേറ്റു .
ഒരു പോറല്‍ പോലും ഏല്ക്കാതെ
ആ ബാലന്‍ ആശുപത്രിയില്‍ അവന്‍റെ
 കൂടെ യാത്ര ചെയ്തിരുന്നവരെ തിരക്കിക്കൊണ്ടിരുന്നു .
പൊലിഞ്ഞുപോയ ഏഴ് ജീവനുകളെ ക്കുറിച്ച്
 പറയുവാന്‍ ആര്‍ക്കുംതന്നെ കഴിയുന്നുണ്ടായിരുന്നില്ല .
ദൈവം ജീവനുകള്‍ അപഹരിച്ചാല്‍
കൃത്യമായി അപഹരിക്കപ്പെട്ട
ജീവനുകളെ കുറിച്ച് പുസ്തകത്തില്‍
അടയാളപ്പെടുത്തും .
ദൈവത്തിന്‍റെ വികൃതികള്‍ എഴുതുന്ന താളിലാണ്
  ദൈവം ഈ ഏഴ്  ജീവനുകള്‍ അപഹരിച്ച കണക്ക്  എഴുതിച്ചേർത്തത്
                                                          ശുഭം
rasheedthozhiyoor@gmail.com                       rasheedthozhiyoor.blogspot.qa