ചിന്താക്രാന്തൻ

17 January 2014

കവിത ,പ്രകൃതിയുടെ വിലാപം

ചിത്രം ,കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


  വ്യതിയാനം അവസ്ഥകള്‍  മാറുന്നു നാള്‍ക്കുനാള്‍ 
മനുഷ്യരാല്‍ പ്രകൃതിക്ക് ഹാനീ -
ചെയ്തികള്‍ ചെയ്തീടിനാല്‍   
മാനവരൊക്കെയും ഉയര്‍ത്തുന്നു ഭൂമിയില്‍ 
രംമ്യ സൗധങ്ങള്‍  മത്സര ബുദ്ധിയാല്‍ 
മാനവരൊക്കെയും ഭൂമിയില്‍  വാഴുന്നീടുന്നത്- 
  സുഖലോലുപതാലല്ലയോ 

പ്രകൃതിയുടെ വരദാനങ്ങളില്‍ ഏറിയ പങ്കും 
 ഉന്മൂലനം ചെയ്തീടുന്നു മാനവര്‍
 കാരണങ്ങള്‍ പലതും പറഞ്ഞുകൊണ്ടേ  
മലകള്‍ നിരത്തുന്നു ,മരങ്ങള്‍ മുറിക്കുന്നു 
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍  നിറവേറ്റിടാനായ് 
ഹരിതാഭമായൊരു മല പോലും കാണുന്നില്ലതെങ്ങുമീ  
മണ്ണെടുത്ത് വികൃതമായ മലകള്‍ അല്ലാതെയെങ്ങുമേ    
 ഹരിതാഭമായൊരു വനം കണ്‍ കുളിര്‍ക്കെ 
 കാണുവാന്‍ കഴിയുന്നില്ലതെങ്ങുമീ  
വരണ്ടുണങ്ങിയ വനാന്തരങ്ങളല്ലാതെയെങ്ങുമേ  

മനുഷ്യനാല്‍ ഊറ്റുന്ന മണലിനാല്‍ പുഴയുടെ-
 വിരിമാറില്‍ ഗര്‍ത്തങ്ങള്‍ രൂപന്തരപെടുന്നു  
പുഴയുടെ തനതായ ഭംഗിയെ അഭംഗിയാക്കുവാന്‍ -
ഹേതുവാകുന്നവരൊക്കെയും മാനവരല്ലയോ      
പുഴയില്‍ തിളങ്ങുന്ന മണല്‍ത്തരികളൊക്കെയും 
മാനവരുടെ സൗദങ്ങളില്‍ ബന്ധസ്ഥരായിടുന്നിതേ   
പുഴയുടെ ഒഴുക്കിന് വിഗ്നങ്ങള്‍ തീര്‍ക്കുന്നതോ  
മാനവരാശിയില്‍ പെട്ടവരൊക്കെയുമല്ലയോ
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളെ  
കാണുന്നില്ലതെങ്ങുമീ - 
വറ്റിവരണ്ടുണങ്ങിയ പുഴകളല്ലാതെ     

മര്‍ത്ത്യ  സുഖ സൗകര്യങ്ങള്‍ -
അധികരിപ്പിച്ചു കൊണ്ടിരിക്കുംമ്പോഴൊക്കയും 
വിണ്ണിന്‍റെ സൗന്ദര്യം വികൃതമായികൊണ്ടേയിരിക്കുന്നു    
ഹരിതഭംഗി കാണുന്നില്ലതീ കാഴചയില്‍ എങ്ങുമീ 
വരണ്ടുണങ്ങിയ കാഴ്ചകള്‍ അല്ലാതെയെങ്ങുമേ 

 വേനലില്‍ ജലക്ഷാമം ഇല്ലാതെയിരിക്കുവാന്‍ 
ഭൂമിയുടെ കരുതല്‍ ജല ശ്രോതസ്  മാനവര്‍  ഊറ്റിടുന്നതോ 
  ഭൂമിയുടെ  അടിത്തട്ടില്‍ നിന്നുമാകയാല്‍  
വരള്‍ച്ചയേറിടുന്നു  ഭൂലോകമൊക്കെയും നാള്‍ക്കുനാള്‍

വയലുകള്‍ വരണ്ടുണങ്ങിക്കിടക്കുന്ന കാഴ്ചകളല്ലാതെ 
കാണുന്നില്ലതീ ജലാംശം ഉള്ള വയലുകള്‍ എങ്ങുമേ 
വേഴാമ്പലുകള്‍ കൂട്ടമായ് പാറി  പറന്നിടുന്നു എങ്ങുമീ-  
ദാഹ  ജലത്തിനായ്‌   അങ്ങോളമിങ്ങോളം വാനിതില്‍ 

പ്രകൃതിക്ക്  അനുയോജ്യമാം വിധം 
 ജീവിതം നയിച്ചിരുന്നൊരു മുന്‍ഗാമികള്‍
 ജീവിച്ചു തീര്‍ത്ത  ജീവിത  രീതികള്‍ 
 ഓര്‍ക്കാതെയുള്ളൊരു ജീവിതം നയിക്കുന്ന മാനവര്‍
ഓര്‍ക്കുന്നില്ലതീ  വരും തലമുറയ്ക്കായ് കരുതി വെയ്ക്കുവാന്‍
 ജലസ്രോതസുകളോ ഹരിത ഭംഗിയോ 
തിരികെവരുവാന്‍  ഇടയില്ലാ എന്ന നഗ്നമായ സത്യങ്ങളും  

 പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാം ഭൂമിയിലേക്ക്
  വിരുന്നുകാരനാം  യാത്രികരായ  മാനവര്‍ ഓര്‍ത്തീടുക 
ശാശ്വതമായൊരു ജീവിതം ലഭിക്കില്ലയീ ഭൂമിയിലെന്നത് 
മാനവരാശിയുടെ ഉന്മൂലനത്തിന് ഹേതുവാകാതെ 
ജീവിക്കുക മാനവാ ..പ്രകൃതിക്ക് ഹാനീകരമാം 
ചെയ്തീകള്‍ ചെയ്തീടാതെ എന്നുമേ 

പാകുക  വിത്തുകള്‍ മണ്ണിന്‍റെ വിരിമാറില്‍  
നടുക നട്ടു നനച്ചു വളര്‍ത്തുക  തൈകളെ 
ഭൂമിയുടെ മനം കുളിര്‍ക്കെ 
 ഭൂമിയ്ക്ക്  തണലെകുവാനായി  
കുറയട്ടെ താപതയുടെ 
  അസ്വസ്ഥതകള്‍ വാനിതില്‍ 
പൊഴിയട്ടെ മഴ ഭൂമിയിലേക്ക്‌ 
 മണ്ണിന്‍റെ ദാഹം തീരുവാനായി 
ഭൂമിയെ സ്നേഹിച്ചീടുവിന്‍
 പ്രകൃതിയെ സ്നേഹിച്ചീടുവിന്‍ 
ജീവജാലങ്ങളെ സ്നേഹിച്ചീടുവിന്‍ 
 സ്വന്തം ജീവനു തുല്ല്യമാം  

                             ശുഭം 

rasheedthozhiyoor@gmail.com       rasheedthozhiyoor.blogspot.com
          

   






11 January 2014

ഗദ്യ കവിത . മോക്ഷം

മോക്ഷം
   
പൂജാമുറിയില്‍  മന്ത്രങ്ങള്‍ മാറ്റൊലികൊണ്ടിരുന്നു . 
ഭക്തിസാന്ദ്രമായ അന്തരീക്ഷം  
പൂജാമുറിയില്‍  ആകമാനം  നിറഞ്ഞുനിന്നു  
ആത്മാവ്  പ്രപഞ്ചത്തില്‍  ആര്‍ത്തട്ടഹസിച്ചു 
മോക്ഷം ലഭിക്കാതെ അലയുന്ന ആത്മാവിനെ
വരുതിയിലാക്കുവാന്‍ മന്ത്രവാദി
ഹോമകുണ്ഡത്തിലെ    അഗ്നിയെ
 അധികരിപ്പിച്ചു  കൊണ്ടിരിക്കുന്നു 

നീചനായിരുന്ന  കുടുംബനാഥന്‍റെ 
നീച കര്‍മ്മങ്ങള്‍ നിമിത്തം
ആത്മാവ് ഗതികിട്ടാതെ പ്രപഞ്ചമാകെ 
അലഞ്ഞുതിരിയുകയാണ്

മന്ത്രവാദി  തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു  
 ആത്മാവ്  പ്രപഞ്ചത്തില്‍  രൌദ്രഭാവത്താല്‍ 
നടനമാടി  തിമര്‍ത്തുകൊണ്ടുമിരുന്നു 
ഗതിക്കിട്ടാതെ അലയുന്ന ആത്മാവിനെ പാലമരത്തിൽ
ആവാഹിപ്പിക്കുവാനുള്ള മന്ത്രവാദിയുടെ ശ്രമം
പതിവു പോലെ  വിഫലമായി കൊണ്ടേയിരുന്നു.
നീച പ്രവര്‍ത്തികളുടെ പരിണിതഫലം
 ആത്മാവിന്  നിത്യശാന്തി ലഭിക്കാതെ പോയി 
ആത്മാവിന്  മോക്ഷം ലഭിക്കാതെ  അലയാനുള്ള 
 പ്രപഞ്ച സൃഷ്ടാവിന്‍റെ  വിധിയെ തിരുത്തുവാന്‍ 
മന്ത്രവാദി ആഹോരാത്രം ശ്രമിച്ചുകൊണ്ടിരിന്നു .

ആത്മാവിന്‍റെ അട്ടഹാസം ആര്‍ത്തനാദമാകുകയും  
ഞൊടിയിടയില്‍  അട്ടഹാസമായി  പരിണമിച്ചും  കൊണ്ടിരുന്നു
ആത്മാവിന്‍റെ  മോക്ഷത്തിനായുള്ള 
മന്ത്രവാദി യുടെ   ശ്രമം 
ആത്മാവിന്‍റെ ശക്തി കൂട്ടി കൊണ്ടേയിരുന്നു .
ശ്രമം പരാജയ പെടുന്നു എന്ന തിരിച്ചറിവ്
ആത്മാവിനെ ഗൃഹപ്രവേശനമെങ്കിലും  നിഷിദ്ധമാക്കുവാന്‍
മന്ത്രവാദിയുടെ കല്പനകള്‍ പ്രാവര്‍ത്തികമാക്കാന്‍
ചെറുനാരങ്ങകള്‍ ഇരുമ്പാണികള്‍ തറച്ച് ഇറയത്ത്‌ കെട്ടി തൂക്കി
ചെമ്പ് തകിടുകളില്‍  മന്ത്രങ്ങള്‍ എഴുതി കുപ്പികളില്‍
ആവാഹിപ്പിച്ച് ചവിട്ടുപടിയുടെ താഴെ കുഴിച്ചുമൂടി

മന്ത്രോച്ചാരണത്താല്‍  പൂജാരി തന്‍റെ കര്‍മ്മം 
വീണ്ടും വീണ്ടും  തുടര്‍ന്നുകൊണ്ടിരുന്നു . 
വലിയൊരു ഇരുമ്പാണി മന്ത്രോച്ചാരണത്താല്‍
 പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
  മന്ത്രവാദി ശക്തിയോടെ   തറയ്ക്കുവാന്‍ ആരംഭിച്ചു  
മരം ശക്തമായ കാറ്റിനാല്‍ ആടിയുലഞ്ഞു
പ്രപഞ്ചം മുഴുവന്‍ ഭീതി നിഴലിച്ചിരുന്നു
 മന്ത്രവാദി    ഇരുമ്പാണി പൂര്‍വ്വാധികം  ശക്തിയോടെ
പാല മരത്തില്‍ തറച്ചു കൊണ്ടേയിരുന്നു

ഇരുമ്പാണി തറയ്ക്കുന്ന ദ്വാരത്തില്‍ നിന്നും പൊടുന്നനെ 
രക്തം പുറത്തേക്ക് പ്രഹരിക്കുവാന്‍ തുടങ്ങി 
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി   
 മന്ത്രവാദിയുടെ  കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
മരത്തിന്‍റെ രോദനം പ്രപഞ്ചമാകെ മാറ്റൊലികൊണ്ട് 
കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ പൊഴിച്ചു
മന്ത്രവാദി ശക്തിയോടെ ഇരുമ്പാണി  പാലമരത്തിന്‍റെ
 ഹൃദയത്തില്‍  നിഷ്കരുണം  തറച്ചു കൊണ്ടിരുന്നു 
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും 

മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ  രോദനം 
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു 
പൂര്‍വാധികം ശക്തിയോടെ 





                                                           ശുഭം                                                               



rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com