ഭർത്താവിനെ വധിക്കാൻ ഗൂഢാലോചനയോ? | ചുറ്റിക ആക്രമണക്കേസിൽ ഭാര്യ ജിസ്മി റിമാൻഡിൽ | പുതുക്കാട് Crime News

 ജിംനു മുന്നിലെ ചുറ്റിക ആക്രമണം; പരിക്കേറ്റ യുവാവിന്റെ ഭാര്യ അറസ്റ്റിൽ

പുതുക്കാട്: ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഭാര്യ റിമാൻഡിൽ. ഗുരുതരമായി പരിക്കേറ്റ 37 വയസ്സുകാരൻ ഡീനസ് ഡേവിസിന്റെ ഭാര്യയായ 30 വയസ്സുകാരി ജിസ്മി തെരേസ് ജോഷിയെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തത്.
തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ജിസ്മി. മറ്റത്തൂർകുന്ന് സ്വദേശിനിയായ ജിസ്മിക്കെതിരെ നേരത്തെ തന്നെ അന്വേഷണം പുരോഗമിച്ചിരുന്നു.
കേസിൽ പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി ഡീനസ് ഡേവിസിനാണ്. കഴിഞ്ഞ മേയ് 8-ന് രാത്രി വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്ന് പുറത്തിറങ്ങിയ ഡീനസിനെ ഒളിച്ചിരുന്ന പ്രതി 36 വയസ്സുകാരൻ സിറിൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ പ്രത്യേക അന്വേഷണ സംഘം സംഭവത്തിന് പിന്നാലെ 24 മണിക്കൂറിനകം പിടികൂടിയിരുന്നു.
ഡീനസിന്റെ ഭാര്യയായ ജിസ്മിയും ഒന്നാം പ്രതിയായ സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഒരുമിച്ച് ജീവിക്കുന്നതിനായി ഡീനസിനെ വധിക്കാൻ ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ജിസ്മി കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും രണ്ടിടത്തും ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജൂൺ 23-ന് ജിസ്മി പുതുക്കാട് പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.
റിപ്പോർട്ടർ:റഷീദ് തൊഴിയൂർ
Fusion Flicks Media
crime news, kerala crime news, thrissur crime news, pudukkad crime news, latest crime news, breaking crime news, police investigation, arrest news, kerala police, crime update

Post a Comment

0 Comments