ചിന്താക്രാന്തൻ

18 October 2014

ചെറുകഥ:ശരണാഗതന്‍

                            
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                      
                             

മനുഷ്യജീവിതങ്ങളുടെ   തിരക്കുപിടിച്ച  ജീവിത പ്രയാണങ്ങള്‍ തുടര്‍ന്നുകൊണ്ടിക്കുമ്പോള്‍   സ്വന്തം ജീവത നിലവാരം ഭംഗിയായി നിര്‍വഹിക്കുവാന്‍ ഓരോരുത്തരും  നെട്ടോട്ടമോടുന്നതിനിടയില്‍. സമൂഹ നന്മയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഭൂരിഭാഗം മനുഷ്യരിലും അന്യമാവുന്നു . അവരുടെ ചിന്തകളില്‍ പോലും ഈയൊരു വിഷയം കടന്നു വരികയില്ല .എന്നാലും അശരണരും,അനാഥരും ,അലംബഹീനരുമായവരുടെ രക്ഷക്കായ് ഭൂലോകത്ത് ചിലര്‍ ജന്മമെടുക്കുന്നു  .അത് പ്രകൃതിയുടെ വരദാനമാണ് .  വിശ്വാസികള്‍ക്കിടയില്‍  അദൃശ്യ ശക്തി ഭൂമിയിലേക്ക്‌ നന്മകള്‍ ചെയ്യുവാനായി നിയോഗിക്കപെട്ടവന്‍ എന്ന്  പറയപ്പെടുന്നത് പോലെ .

 ഗിരീഷ്‌ .  ഗിരീഷ്‌  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍  ജീവിത ദിനചര്യയുടെ ഭാഗമാക്കിയത് അച്ഛന്‍ പകര്‍ന്നു നല്‍കിയ  പ്രചോദനം ഒന്നുകൊണ്ടു മാത്രമാണ്  , സത്യസന്ധതയോടെ അയാൾ തന്‍റെ കര്‍മ്മം പ്രാവര്‍ത്തികമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.  ഒരു അഗതിമന്ദിരം പണിയുക,രോഗം മൂലംഅവശരായി, ചികിത്സിക്കുവാന്‍ പണമില്ലാതെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക എന്നത്  അച്ഛന്‍റെ ഏറ്റവുംവലിയ    ആഗ്രഹമായിരുന്നു.പക്ഷെ അച്ഛന്‍റെ ജീവിതത്തില്‍ അച്ഛന്‍റെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല . അച്ഛന് നിറവേറ്റാന്‍ കഴിയാതെപോയ         ആഗ്രഹങ്ങള്‍  സാക്ഷാത്ക്കരിക്കുക   എന്നതാണ്  ഗിരീഷിന്‍റെ എക്കാലത്തെയും  ജീവിത ലക്ഷ്യം .

വക്കീലായിരുന്ന അച്ഛന്‍റെ ആഗ്രഹം, തന്നെപ്പോലെ മകനും പേര് കേട്ട വക്കീലാവണം എന്നതായിരുന്നു. പക്ഷെ അച്ഛന്‍റെ ആഗ്രഹത്തോട്  വിയോജിപ്പ്‌ പ്രകടിപ്പിച്ച ഗിരീഷ്‌  തിരഞ്ഞെടുത്തത്  അദ്ധ്യാപക വൃത്തിയായിരുന്നു.വക്കീലായാല്‍ പ്രതിഭാഗത്തിനായി വാദിക്കേണ്ടി വരുമ്പോള്‍ സത്യത്തെ അസത്യമായി ചിത്രീകരിക്കേണ്ടി വരും എന്നതായിരുന്നു അയാളുടെ ഭാഷ്യം . നേടിയ അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കി രാജ്യത്തോട് പ്രതിബന്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഗിരീഷിന്‍റെ മോഹം .

അന്നൊരു ശനിയാഴ്ചയായിരുന്നു .വിദ്യാലയത്തിന്   അവധിയായിരുന്നതുകൊണ്ട് , മക്കളാല്‍ ഉപേക്ഷിക്കപെട്ട   ആസ്ത്മയുടെ അസ്ഥിരത വര്‍ദ്ധിച്ച  വൃദ്ധനേയും കൊണ്ട് താലൂക്കാശുപത്രിയില്‍ എത്തിയതാണ് ഗിരീഷ്‌.ഡോക്ടറെ കാണുവാനായി നമ്പര്‍ എടുത്ത് കാത്തിരിക്കുമ്പോള്‍ അങ്ങ് ദൂരെ കുറേയാളുകൾ  ബഹളം കൂട്ടുന്നത്‌ ഗിരീഷിന്‍റെ ശ്രദ്ധയില്‍ പെട്ടു .  വൃദ്ധനെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനുള്ള കുറിപ്പ് എഴുതി വാങ്ങിച്ച്  അദ്ദേഹത്തെ സന്ദര്‍ശകര്‍ക്കും രോഗികള്‍ക്കും ഇരിക്കുവാനുള്ള ഇരിപ്പിടത്തില്‍ ഇരുത്തി  .ഗിരീഷ്‌ ബഹളം നടക്കുന്ന  ഇടത്തേക്ക് പോയി നോക്കി   .രോഗികളെ കിടത്തി ചികിത്സിക്കുവാനായുള്ള  വാര്‍ഡിന്‍റെ ഓരം ചേര്‍ന്ന് നിലത്ത് പായയില്‍ പൊതിഞ്ഞ നിലയില്‍ ഒരു മൃതദേഹം കിടത്തിയിരിക്കുന്നു .ആ കാഴ്ച അയാളെ വല്ലാതെ നൊമ്പരപെടുത്തി . കുറേ യുവാക്കള്‍ അധികൃതരെ ചോദ്യം ചെയ്യുന്നത് കണ്ടപ്പോള്‍ ഗിരീഷ്‌ കാര്യം തിരക്കി .ഒരു യുവാവ് രോഷാകുലനായി പറഞ്ഞു.

,, എന്ത് പറയാനാ സാറേ ഇവമ്മാരുടെ അനാസ്ഥയെ ചോദ്യം ചെയ്യാന്‍‌ ആരുമില്ല ഇവിടെ. ആ .....മരണപെട്ടു കിടക്കുന്ന വൃദ്ധയെ  ഒരാഴ്ച മുന്‍പ്‌ ആരോ ഇവിടെയാക്കി പോയതാ .ഇന്നലെ പുലര്‍ച്ചെ അവര്‍ മരണപെട്ടു .ഈ നേരംവരെ മൃതദേഹം  മോര്‍ച്ചറിയിലേക്ക് മാറ്റുവാന്‍ ഇവന്മാര്‍ക്ക് കഴിഞ്ഞില്ല .അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റതെയിരുക്കുന്നതിനു പറയുന്ന ന്യായം ,ശീതീകരണ യന്ത്രം പ്രവര്‍ത്തിക്കുന്നില്ല എന്നാണ് .മൃതദേഹം അവിഞ്ഞു തുടങ്ങിയിരിക്കുന്നു ,നാറ്റവും വരുന്നുണ്ട് .ഇവിടെ രോഗികള്‍ കിടക്കുന്ന സ്ഥലമല്ലേ ,,

കട്ടിലില്‍ കിടക്കുന്ന വൃദ്ധനെ ചൂണ്ടികൊണ്ട്‌ യുവാവ് തുടര്‍ന്നു

,, എന്‍റെ അച്ഛനാ ആ കട്ടിലില്‍ കിടക്കുന്നത് ഈ മൃതദേഹം ഇവിടെ കിടത്തിയിരിക്കുന്നത്കൊണ്ട്. ഒരുപോള കണ്ണടച്ചിട്ടില്ല ഇന്നലെ .അനാഥ മൃതദേഹമാണെങ്കില്‍ ഇവന്മാര്‍ക്ക് ഈ മൃതദേഹം കൊണ്ടു പോയി മറയാടിക്കൂടെ ,,

യുവാവിന്‍റെ രോഷം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല . അയാള്‍ വീണ്ടും അധികൃതരോട് കയര്‍ത്തുകൊണ്ടിരുന്നു .ഗിരീഷ്‌ തിരികെപോയി താലൂക്കാശുപത്രിയുടെ അധീനതയിലുള്ള മരുന്നുകള്‍ സൌജ്യന്യമായി നല്‍കുന്ന ഇടത്ത്  മരുന്നുകള്‍ വാങ്ങുവാനായി നീണ്ട  നിരയില്‍ നിന്നു .പലരും ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നുകള്‍ ലഭിക്കാതെ രോഷാകുലരായി പിറുപിറുത്തു തിരികെ പോകുന്നു .ഒരുപാടുനേരത്തെ തിക്കുംതിരക്കുകള്‍ക്കൊടുവില്‍ ഗിരീഷിന്‍റെ ഊഴമെത്തി .ഫാര്‍മസിസ്റ്റിന്   കുറിപ്പ് സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് മൊഴിഞ്ഞു .

,, ഇതില്‍ എട്ടു തരം മരുന്നുകള്‍ ഡോക്ടര്‍ കുറിച്ചിട്ടുണ്ട് .ഇതില്‍ ഒരു തരം മരുന്നേ ഇവിടെ സ്റ്റൊക്കുള്ളൂ .ബാക്കിയുള്ള മരുന്നുകള്‍  നിങ്ങള്‍ പുറത്തുനിന്നും വാങ്ങിക്കേണം . ,,

ഫാര്‍മസിസ്റ്റിന്‍റെ സംസാരം കെട്ടപ്പോള്‍ ഗിരീഷിന്‍റെ പുറകില്‍ നിന്നയാൾ പറഞ്ഞു .

,, ഇത് ഇവടത്തെ സ്ഥിരം ഏര്‍പ്പാടാ സാറേ ....പാവപെട്ടവര്‍ക്ക് സൌജ്യന്യമായി നല്‍കേണ്ടുന്ന  മരുന്നുകള്‍ ഇവന്മാര് മറിച്ചുവില്‍ക്കുകയാണ് പതിവ്  .ഇതൊന്നും ചോദ്യം ചെയ്യുവാന്‍ ആണൊരുത്തനായി ആരും തന്നെയില്ല ഇവിടെ .,,

,, ഫാര്‍മസിസ്റ്റ് സംസാരിച്ചയാളെ   കോപത്തോടെ തുറിച്ചുനോക്കി .ഗിരീഷ്‌ ലഭിച്ച മരുന്നും  കുറിപ്പും  വാങ്ങിച്ച്  കാത്തുനിന്നിരുന്ന ഓട്ടോറിക്ഷയില്‍   വൃദ്ധനേയും കയറ്റി അല്‍പമകലെയുള്ള സ്വകാര്യ മരുന്ന് ഷോപ്പില്‍ പോയി മരുന്നുകള്‍ വാങ്ങിച്ചു   .വൃദ്ധന്‍ മരുന്നുകള്‍ വാങ്ങുമ്പോള്‍  കൃതജ്ഞതയോടെ  ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നുകൊണ്ട് പറഞ്ഞു .

,, ആരോരുമില്ലാതെ ജീവിക്കുന്ന എനിക്ക് ഭക്ഷണവും മരുന്നും നല്‍കുന്ന മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും .ഈ കിളവന് മോന് വേണ്ടി പ്രാര്‍ഥിക്കുവാന്‍ മാത്രമേ കഴിയൂ .ചെയ്തു തരുന്ന ഉപകാരങ്ങള്‍ മറക്കില്ലൊരിക്കലും ,,

അപ്പോള്‍  വൃദ്ധന്‍റെ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .ഗിരീഷ്‌ വൃദ്ധന്‍റെ പുറത്ത് സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു .ഓട്ടോറിക്ഷക്കാരനോട് തന്നെ   താലൂക്കാശുപത്രിയില്‍ ഇറക്കുവാന്‍ പറഞ്ഞ് വൃദ്ധനെ അദ്ദേഹത്തിന്‍റെ വസതിയില്‍ സുരക്ഷിതമായി എത്തിക്കുവാന്‍ ഏൽ‌പ്പിച്ച് ഓട്ടോറിക്ഷയുടെ കൂലിയും നല്‍കി .താലൂക്കാശുപത്രിയില്‍ തന്നെ തിരികെയെത്തിയ ഗിരീഷ്‌ അവിടത്തെ  അധികൃതരുമായി കൂടികാഴ്ച നടത്തി .മൃതദേഹം സംസ്കരിച്ചതിന് ശേഷം  അതിനുള്ള  തെളിവ് ഹാജരാക്കാം എന്ന വ്യവസ്ഥയില്‍       അനാഥമായി കിടക്കുന്ന മൃതദേഹം സംസ്കരിക്കുവാനുള്ള അനുമതി വാങ്ങി . മൃതദേഹത്തിന് അരികില്‍ കൂടി നിന്നിരുന്ന യുവാക്കളോടായി പറഞ്ഞു .

,, ഈ മരണ പെട്ടുകിടക്കുന്ന  അമ്മയുടെ സ്വദേശമോ ബന്ധുക്കളെ കുറിച്ചോ ആശുപത്രി   അധികൃതര്‍ക്ക് അറിയില്ല .അതുകൊണ്ട് ഞാന്‍ ഈ അമ്മയെ വൈദ്യുതി ശ്മശാനത്തില്‍  സംസ്കരിക്കുവാന്‍ കൊണ്ടുപോകുകയാണ് .എന്നെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍റെ കൂടെ കൂടാം  ,,

ഗിരീഷിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കൂട്ടംകൂടി നിന്നിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ പിരിഞ്ഞുപോയി .മൃതദേഹം സംസ്കരിക്കുവാന്‍ സന്നദ്ധരായ രണ്ടുയുവാക്കളുടെ സഹായത്താല്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി .ആശുപത്രി ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന സ്ത്രീകളെ കൊണ്ട് മൃതദേഹം കുളിപ്പിച്ചതിനു ശേഷം  ,ലൈഫ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍ മൃതദേഹം വൈദ്യുതി ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്കരിക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  .ആശുപത്രി അന്തേവാസികള്‍ക്ക് ശല്ല്യമായ ദുര്‍ഗന്ധം വമിക്കുന്ന    മൃതദേഹം ഏതാനും സമയംകൊണ്ട് ചാരമായി തീര്‍ന്നു .കൂടെ സഹായത്തിനായി ഉണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഗിരീഷിന്‍റെ കൈത്തലം നുകര്‍ന്നു കൊണ്ട് പറഞ്ഞു .

,,താങ്കളെപോലെയുള്ളവരെയാണ് നമ്മുടെ രാജ്യത്തിന്‌ ആവശ്യം . താങ്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ച്ചെയ്യുന്ന ആളാണെന്ന് താങ്കളുടെ ഈയൊരു കര്‍മ്മം കൊണ്ട് ഞങ്ങള്‍ക്ക് മനസ്സിലായി .ഈയൊരു കര്‍മ്മത്തില്‍ താങ്കളുടെ കൂടെ കൂടിയപ്പോള്‍ ഒരു നന്മ ചെയ്തതിന്‍റെ സംതൃപ്തി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ഇനി എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കുവാന്‍ മടിക്കരുത് ,,

യുവാക്കള്‍ മൊബൈല്‍ഫോണ്‍  നമ്പരുകള്‍ കൈമാറിയതിന്  ശേഷം യാത്രപറഞ്ഞിറങ്ങി .ഗിരീഷ്‌ മണിക്കൂറുകള്‍ക്ക് ശേഷം ചിതാഭസ്മവും ,മൃതദേഹം സംസ്കരിച്ചതിനുള്ള തെളിവായ കുറിപ്പും വാങ്ങിയാണ് മടങ്ങിയത്. അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു .ഉച്ചയൂണ് കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പ്‌ അയാള്‍ക്ക്‌ അനുഭവപെട്ടു .കുറിപ്പ് അടുത്ത ദിവസം ആശുപത്രി  അധികൃതര്‍ക്ക് കൈമാറാം എന്ന ചിന്തയില്‍ അയാള്‍ തന്‍റെ വീട് ലക്ഷ്യമാക്കി യാത്രയായി .വീടിന്‍റെ  പടിപ്പുര കടന്നപ്പോള്‍ തന്നെ അയാള്‍ അമ്മയും സഹോദരിയും തന്‍റെ വരവും കാത്ത് ചാരുപടിയില്‍ ഇരിക്കുന്നത് കണ്ടു .കിണ്ടിയിലെ ജലംകൊണ്ട് അയാള്‍ പാദങ്ങള്‍ കഴുകുമ്പോള്‍ അമ്മ പറഞ്ഞു .

,,ഉച്ചയൂണിന് മോന്‍ എത്തുമെന്ന് പറഞ്ഞുപോയിട്ട് എവിടെയായിരുന്നു ഇതുവരെ .ഇന്ന് ആരെ സഹായിക്കുവാനാണ് പോയത് . അവധി ദിവസ്സമെങ്കിലും വീട്ടില്‍ കഴിഞ്ഞൂടെ  .,,

അമ്മയുടെ പരിഭവം പറിച്ചില്‍ കേട്ടപ്പോള്‍ ഗിരീഷ്‌ അമ്മയുടെ കവിളില്‍ നുള്ളികൊണ്ട്‌ പറഞ്ഞു .

,, അമ്മ പാചകം ചെയ്യുന്ന രുചി പുറത്തു നിന്നും കഴിച്ചാല്‍ ലഭിക്കാത്തത് കൊണ്ട് ഞാന്‍ ഊണ് കഴിച്ചിട്ടില്ല .എനിക്ക് വിശന്നിട്ട് കുടല്‍ കരിയുന്നു .അമ്മ ഭക്ഷണം എടുത്ത് വെയ്ക്കൂ.... ഞാനൊന്ന് കുളിച്ചിട്ടു വരാം ,,

അയാള്‍ ചിതാഭസ്മം അമ്മയുടെ നേര്‍ക്ക്‌ നീട്ടി ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു .ഭക്ഷണം കഴിച്ചതിനു ശേഷം ഗിരീഷ്‌ വീണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്യേണ്ടുന്ന സല്‍കര്‍മ്മങ്ങള്‍ ചെയ്യുവാനായി പോയി .തിരികെ എത്തുമ്പോള്‍ രാത്രി പത്തുമണി കഴിഞ്ഞിരുന്നു . അടുത്ത ദിവസ്സം മൃതദേഹം സംസകരിച്ചതിനുള്ള തെളിവായ കുറിപ്പുമായി ഗിരീഷ്‌ താലൂക്കാശുപത്രിയിലേക്ക് യാത്രയായി .കുറിപ്പ് കൈമാറി തിരികെ പോരുവാന്‍ നേരം ശുദ്ധീകരണ ജോലികള്‍ ചെയ്യുന്ന ഒരു പ്രായമായ  സ്ത്രീ അയാളുടെ അരികില്‍ വന്നു പറഞ്ഞു .

,, ഇന്നലെ മോന്‍  ഇവിടെ നിന്നും കൊണ്ടുപോയ ആ അമ്മയുടെ ഒരു ഭാണ്ഡകെട്ട് ഇവിടെ ഇരിപ്പുണ്ട്. ഞാന്‍ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് .അത് ഞാന്‍ എടുത്ത് തരട്ടെ .ഞാന്‍ അത് തുറന്നു നോക്കിയിട്ടൊന്നുമില്ല .ഇവിടെയുള്ളവരോട് ആരോടും ഞാന്‍ ഈ വിവരം പറഞ്ഞിട്ടുമില്ല .എന്തോ എനിക്ക് അവരെ കണ്ടപ്പോള്‍ ഏതോ തറവാട്ടില്‍ ജനിച്ച സ്ത്രീയെ പോലെ തോന്നി. എന്ത് തേജസ്സായിരുന്നു അവരുടെ മുഖത്തിന് . ഒരു പക്ഷെ അവകാശികളെ കണ്ടെത്തുവാന്‍ കഴിഞ്ഞങ്കിലോ .അവര്‍ മരണപെടുന്നത് വരെ  ആ  ഭാണ്ഡകെട്ട് തുറന്നു നോക്കുവാന്‍ ആരേയും അനുവധിച്ചിരുന്നില്ല .,,

മുഷിഞ്ഞ ഭാണ്ഡകെട്ടുമായി അയാള്‍ തിടുക്കത്തില്‍ തന്‍റെ വീട്ടിലേക്ക് യാത്രയായി .വീട്ടില്‍ എത്തിയ ഗിരീഷ്‌  ജിജ്ഞാസയോടെ  ഭാണ്ഡകെട്ട് തുറന്നുനോക്കി .ഭിക്ഷാടനം ചെയ്താണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .എഴുതിയ കുറേ നോട്ടുപുസ്തകങ്ങള്‍ , കുറെയേറെ ചില്ലറ പൈസകളും, നോട്ടുകളും ഒരു പ്ലാസ്റ്റിക് കവറില്‍ കെട്ടി വെച്ചിരിക്കുന്നു .പുസ്തകങ്ങളില്‍ മുഴുവനും കവിതകള്‍ ,പല കവിതകളിലും അമ്മയാകുവാന്‍ കഴിയാത്തതിലുള്ള ദുഃഖം നിഴലിക്കുന്നു  .മനോഹരമായ കയ്യക്ഷരത്തിനുടമ  ഇന്നലെ വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയ സ്ത്രീയുടെതാവും എന്ന് അയാള്‍ ഊഹിച്ചു . ഒരു നോട്ടുബൂക്കില്‍ കുറേ കണക്കുകള്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അത് വായിച്ചു നോക്കി  .ഓരോ ദിവസത്തെ അവരുടെ വരുമാനം കുറിച്ച് വെച്ചിരിക്കുന്നു .അവ മാസാമാസം ഏതോ ഒരു അനാഥാലയത്തിലേക്ക്  അയച്ചു കൊടുത്ത കണക്കായിരുന്നു പുസ്തകം നിറയെ .പിന്നെ കുറെയേറെ  പ്രമാണങ്ങള്‍ . എല്ലാംതന്നെ അനാഥാലയത്തിന് തീറെഴുതിവെച്ചതായിരുന്നു .  ഗിരീഷ്‌ തിടുക്കത്തില്‍ ആര്‍ക്കാണ് രൂപ അയക്കുന്നത് എന്ന് അറിയാന്‍ ഭാണ്ഡകെട്ട് മുഴുവന്‍ പരതി .ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ തപാല്‍ വഴി രൂപ അയച്ച കണക്കുകള്‍ കണ്ട് ഗിരീഷ്‌ അത്ഭുതന്ത്രനായി . ഒരു തുണിയില്‍ കെട്ടിവെച്ച നിലയില്‍ ഒരു ഫോട്ടോ ഫ്രെയിം അയാളുടെ കയ്യില്‍ ഉടക്കി .കെട്ട് അഴിച്ചു നോക്കിയപ്പോള്‍ ഒരു പഴയ വിവാഹ ഫോട്ടോ  .

മരണമടഞ്ഞു പോയ ആ അമ്മയുടെ യൌവ്വനകാലത്തെ ഫോട്ടോയാകും എന്ന് ഗിരീഷ്‌  ഊഹിച്ചു. നല്ല ഐശ്വര്യമുള്ള രണ്ടു മുഖങ്ങള്‍ .അവരുടെ   ജീവിതത്തില്‍ അവര്‍ക്ക് അഭിമൂകരിക്കേണ്ടി വന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരുപാടുണ്ടാവും ,ഗിരീഷ്‌ അവരെ കുറിച്ച്  കൂടുതലറിയുവാന്‍  ജിജ്ഞാസനായി .ഭാണ്ഡകെട്ട് മുഴുവനും അരിച്ചുപെറുക്കിയിട്ടും അവരുടെ ദേശത്തെ കുറിച്ചോ ,കുടുംബത്തെ കുറിച്ചോ ,ഒന്നും തന്നെ അറിയുവാന്‍ കഴിഞ്ഞില്ല .ആകെകൂടി കന്യാകുമാരിയിലെ എതോ ഒരു അനാഥാലയത്തിന്‍റെ അഡ്രസ്സ് മാത്രം .ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ വിളിച്ചു നോക്കാം എന്ന് കരുതി നമ്പറിനായി പരതിയെങ്കിലും നിരാശയായിരുന്നു ഫലം .അനാഥാലയവുമായി അവര്‍ക്ക് അടുത്ത ബന്ധമായിരുന്നുവെന്ന്  ഭാണ്ഡകെട്ട് പരിശോധനയില്‍ നിന്നും ഗിരീഷിന് മനസ്സിലായി .  ആ രാത്രി ഉറങ്ങുവാന്‍ കഴിയാതെ ഗിരീഷ്‌ തിരിഞ്ഞും മറിഞ്ഞും കിടന്നു .

അവധിക്കുള്ള അപേക്ഷ  എഴുതി വിദ്യാലയത്തില്‍ കൊണ്ടുക്കൊടുക്കുവാനായി സഹോദരിയെ    ഏല്‍പ്പിച്ച് ,  നേരം പുലരുന്നതിനു മുന്‍പ് തന്നെ ഗിരീഷ്‌ അനാഥാലയത്തില്‍ ഏല്‍പ്പിക്കേണ്ടുന്നതെല്ലാം തന്‍റെ ബാഗിലാക്കി   യാത്രയായി .  നീണ്ട യാത്രക്കൊടുവില്‍ അയാള്‍  അനാഥാലയം സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ ബസ്സിറങ്ങി അടുത്തുള്ള മുറുക്കാന്‍ കടയില്‍ വഴി ചോദിച്ചപ്പോള്‍ കടക്കാരന്‍ വായില്‍നിന്ന്  മുറുക്കാന്‍ രണ്ടു വിരലുകള്‍ ചുണ്ടില്‍ ചേര്‍ത്തു വെച്ച് പുറത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞു കൊണ്ട് ചോദിച്ചു   .

,, എവിടെ നിന്നും വരുന്നു ? അനാഥാലയത്തിലേക്ക് ഇവിടെ നിന്നും രണ്ടു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട് .ഓട്ടോറിക്ഷയില്‍ പോകുന്നതാകും ഉചിതം. അങ്ങിനെയാവുമ്പോള്‍ വഴി തെറ്റാതെ അവിടെ എത്തി ചേരുവാന്‍ കഴിയും ,, 

കവലയില്‍  കുറേനേരം കാത്തുനിന്നതിനു ശേഷമാണ് ഓട്ടോറിക്ഷ ലഭിച്ചത് .അനാഥാലയത്തില്‍ എത്തിയപ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു .  ഒരു ഇരുനില  വീട് അനാഥാലയമാക്കിയ നിലയിലായിരുന്നു . ഗിരീഷ്‌ പൂമുഖത്തേക്ക്‌ കയറിയപ്പോള്‍ അയാളുടെ കണ്ണുകള്‍  ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ചില്ലിട്ട ചിത്രങ്ങളില്‍ പതിഞ്ഞു . ഭാണ്ഡകെട്ടില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ കണ്ട അതേ മുഖങ്ങളായിരുന്നു  ചിത്രങ്ങളില്‍ അധികവും . ഗിരീഷിനെ  കണ്ടപ്പോള്‍ അകത്തു നിന്നും ഒരു മദ്ധ്യവയസ്കന്‍ ഗിരീഷിന്‍റെ അരികില്‍ വന്നു ചോദിച്ചു .

,, ആരാണാവോ ..മനസ്സിലായില്ല... എന്താണാവോ വന്ന ഉദ്ദേശം ,,

,, ഞാന്‍ ഗിരീഷ്‌ ഒരുപാട് ദൂരെ നിന്നും വരുന്നു ,,

ഗിരീഷ്‌ തന്‍റെ ബാഗില്‍ നിന്നും ചിത്രം പുറത്തെടുത്ത് അയാള്‍ക്ക്‌ കാട്ടിക്കൊണ്ട്  തുടര്‍ന്നു .

,, ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ കഴിഞ്ഞ ദിവസ്സം നിര്യാതയായി ഇവരെ കുറിച്ച് അറിയാനാണ് ഞാന്‍ വന്നത്  ,,

സ്ത്രീയുടെ മരണവിവരം അറിഞ്ഞതും മദ്ധ്യവയസ്കന്‍

,, ചതിച്ചൂലോ  എന്‍റെ ഈശ്വരാ ..  ,, എന്ന് പറഞ്ഞ് നെഞ്ചില്‍ കൈ വെച്ചു .
ഗിരീഷ്‌ അയാളുടെ അനുഭവങ്ങള്‍ മദ്ധ്യവയസ്കന് വിവരിച്ചുകൊടുത്തു .
മദ്ധ്യവയസ്കന്‍ കസേരയില്‍ ഇരുന്നതിനു ശേഷം അടുത്ത് കിടക്കുന്ന കസേരയില്‍ ഗിരീഷിനോട് ഇരിക്കുവാന്‍ പറഞ്ഞ് മേശയില്‍ ഇരിക്കുന്ന മണ്‍ കൂജയില്‍ നിന്നും വെള്ളം ഗ്ലാസിലേക്കു പകര്‍ന്നു കുടിച്ചു കൊണ്ട്.പറഞ്ഞു .

,,അവരുടെ പേര് ദേവകി അന്തര്‍ജ്ജനം  .ഈ അനാഥാലയത്തിലെ അന്തേവാസികളുടെ രക്ഷക . ഈ വീടും വസ്തു വഹകളും  അവരുടേതാണ് .പേരു കേട്ട നമ്പൂതിരി  തറവാട്ടില്‍ പിറന്ന അവരുടെത്  പ്രണയ വിവാഹമായിരുന്നു. കീഴ്‌ ജാതിക്കാരനെ വിവാഹം  ചെയ്തതോടെ അവരെ  കുടുംബക്കാർ  പടിയടച്ച് പിണ്ഡം വെച്ചു.അദ്ധ്യാപകരായ ദമ്പതികളുടെ പ്രയത്നം കൊണ്ട് പണിതുയര്‍ത്തിയതാണ് ഈ വീട്. ഈശ്വരന്‍ അവര്‍ക്ക് സന്താനഭാഗ്യം നല്‍കിയില്ല .ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മരണമടഞ്ഞു പോയത് കൊണ്ട് അവര്‍ തികച്ചും ഒറ്റപെട്ടു പോയി .അവരുടെ ആഗ്രഹപ്രകാരം ഈ വീട് അനാഥാലയമാക്കി .ഇവിടെ  അന്തേവാസികള്‍ കൂടിയപ്പോള്‍ ,നിത്യ വൃത്തിക്ക് സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവപെടാന്‍ തുടങ്ങി  .ഒരു ദിവസം    അന്തര്‍ജ്ജനത്തെ കാണാതെയായി .പക്ഷെ മാസാമാസം അവരുടെ പണം ഇവിടെ എത്തിയിരുന്നു .ഞങ്ങള്‍ അവരെ തേടാത്ത ഇടങ്ങളില്ല .എവിടെയായിരുന്നു അന്തര്‍ജ്ജനം  ഈ കാലം വരെ ?,,

ഗിരീഷ്‌ വ്യക്തമായ മറുപടി നല്‍കിയില്ല .ഭിക്ഷാടനമായിരുന്നു അവരുടെ തൊഴിലെന്ന് അയാള്‍ക്ക് പറയുവാന്‍ തോന്നിയില്ല  .അന്തര്‍ജ്ജനത്തെ കുറിച്ച് കൂടുതലറിഞ്ഞപ്പോള്‍  ഗിരീഷിന് അവരോട് അഭിമാനം തോന്നി .അനാഥാലയത്തിലെ അന്തേവാസികളായ കുഞ്ഞുങ്ങള്‍ അപ്പോള്‍ വിദ്യാലയങ്ങളിലായിരുന്നു .കുഞ്ഞുങ്ങള്‍ വന്നതിനുശേഷം യാത്ര ആവാം എന്ന ചിന്തയാല്‍ ഗിരീഷ്‌ അനാഥാലയത്തില്‍ തന്നെ ഇരുന്നു . ഏതാണ്ട് നാലരയോടെ കുഞ്ഞുങ്ങളെല്ലാം അനാഥാലയത്തില്‍   തിരികെയെത്തി .ഏതാണ്ട് അന്‍പതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ അവിടെ അന്തേവാസികളായി  ഉണ്ടായിരുന്നു .മൂന്നു പരിചാരകരും,  പരിചാരകര്‍ മൂന്നുപേരും സൗജന്യമായാണ് അവിടെ ജോലി നോക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ .മൂന്ന്  മനുഷ്യ സ്നേഹികളുടെ മുഖമാണ് അയാള്‍ക്ക്‌ അവിടെ  കാണുവാന്‍ കഴിഞ്ഞത്  .പരിചാരകരില്‍ പ്രധാനിയായ ആളാണ്‌ ഗിരിഷിനെയായി സംസാരിച്ചുകൊണ്ടിരുന്നത് .ഇനിയങ്ങോട്ടുള്ള അനാഥാലയത്തിന്‍റെ നടത്തിപ്പ് എങ്ങിനെയെന്ന് അയാള്‍ക്ക് യാതോരുനിശ്ചയവും ഇല്ലാ എന്ന് അയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. 

ഗിരീഷ്‌ അവിടെത്തെ  ഒരു മാസത്തെ ചിലവുകള്‍ക്ക് എത്ര രൂപ  വരും എന്ന് ചോദിച്ചറിഞ്ഞു .   ഏതാനും സമയം കുഞ്ഞുങ്ങളുമായി ചിലവഴിച്ച ഗിരീഷ്‌ അവിടെ എല്‍പ്പിക്കേണ്ടുന്ന വസ്തുക്കള്‍ നല്‍കുന്നതിനോടൊപ്പം അയാളുടെ കൈവശം ഉണ്ടായിരുന്ന കുറേ രൂപയും നല്‍കി   അവിടെ നിന്നും യാത്രപറഞ്ഞിറങ്ങി .ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യ മാക്കി നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തുപോയി  ഇങ്ങിനെയൊരു ഇടത്തേക്ക് താന്‍ എത്തിപ്പെട്ടത് എന്തിനാകും ? അച്ഛന്‍റെ സഫലമാകാത്ത ആഗ്രഹം സഫലമാക്കുവാനാണോ? .ഇനിയുള്ള കാലം അനാഥാലയത്തിനായി പ്രവര്‍ത്തിക്കണം .അതിനുള്ള സാമ്പത്തിക ശ്രോതസ്സ് കണ്ടെത്തുവാന്‍ എങ്ങിനെ തനിക്കാവും എന്ന ചിന്തയില്‍ ബസ്‌ സ്റ്റോപ്പ് ലക്ഷ്യമാക്കി ധൃതഗതിയില്‍ നടന്നു . അപ്പോള്‍ അയാള്‍ക്ക്  ശരണാഗതന്‍റെ മുഖഭാവമായിരുന്നു .
                                                                ശുഭം
rasheedthozhiyoor@gmail.com

11 October 2014

ചെറുകഥ .അപ്രതീക്ഷിതം


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ കൃഷ്ണ പ്രിയയ്ക്ക് ജോലി ലഭിച്ചിട്ട് രണ്ടു വര്‍ഷം കഴിയുന്നു .കൂടെ ജോലി നോക്കുന്ന മറ്റ് മൂന്നു യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ തന്നെ വാടകവീട്ടിലാണ് കൃഷ്ണ പ്രിയയുടെ താമസം .കോട്ടയം ജില്ലയിലെ മേലുകാവിലെ സ്വന്തം വീട്ടിലേക്ക് തുടര്‍ച്ചയായി നാലില്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കൃഷ്ണ പ്രിയ പോകാറുള്ളൂ .വീട്ടില്‍ അമ്മയും രണ്ടാനച്ഛനും അമ്മയ്ക്ക് രണ്ടാനച്ഛനില്‍ ഉണ്ടായ രണ്ട് അനുജന്മാരുമാണ് ഉള്ളത്. കൃഷ്ണ പ്രിയയുടെ അച്ഛന്‍ കൃഷ്ണ പ്രിയയുടെ രണ്ടാം വയസ്സില്‍ സര്‍പ്പവിഷം തീണ്ടി മരണപെടുകയായിരുന്നു .വൈദ്യുതി കാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥരാണ് അമ്മയും   രണ്ടാനച്ഛനും ,അച്ഛന്‍റെ മരണശേഷം രണ്ടാനച്ഛന്‍ അമ്മയെ വശീകരിച്ച് വിവാഹം ചെയ്യുകയായിരുന്നു . രണ്ടാനച്ഛന്‍  മുഴുനീള മദ്യപാനിയായത് കൊണ്ട് അയാളെ അവള്‍ക്ക് ഭയമാണ് .പ്രായപൂര്‍ത്തിയായതില്‍ പിന്നെ രണ്ടാനച്ഛന്‍റെ അര്‍ത്ഥംവെച്ചുള്ള  നോട്ടവും സംസാരവും  മകളെ നോക്കുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ അല്ല .വീട്ടില്‍ അമ്മ പുറത്തുപോയ സമയങ്ങളില്‍ പലപ്പോഴും കുളിക്കുമ്പോള്‍ കുളിപ്പുരയുടെ കിടിക്കിയിലൂടെ  അയാള്‍ ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകുന്നത് അവള്‍ ഇഷ്ടപെട്ടിരുന്നില്ല . കൊച്ചിയില്‍ ജോലി ലഭിച്ചപ്പോള്‍ രണ്ടാനച്ഛനില്‍ നിന്നും രക്ഷപെട്ടതില്‍  അവള്‍ ഒരു പാട് അഹ്ലാദിച്ചു .

ജോലിയില്‍ നിന്നും ലഭിക്കുന്ന വേതനം  അമ്മയുടെ നിര്‍ദേശ പ്രകാരം അവള്‍ സ്വന്തം പേരില്‍ നിക്ഷേപിക്കുകയാണ് പതിവ്.ആദ്യ ശമ്പളം ലഭിച്ച വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ അന്ന്  പറഞ്ഞു .

,, എന്‍റെ മോള് ശമ്പളം ലഭിച്ച തുക മോളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചോളൂ .അത് മോളുടെ വിവാഹ സമയത്ത് വിവാഹ ചിലവുകള്‍ക്ക് എടുക്കാം ഞങ്ങള്‍ ഇവിടെ ഇതുവരെ ജീവിച്ചത് പോലെ ജീവിച്ചോളാം .അച്ഛന്‍റെ കയ്യില്‍ എത്ര രൂപ കിട്ടിയാലും അങ്ങേര്‍ അത് കുടിച്ചു നശിപ്പിക്കും ,,

കൊച്ചിയിലെ കൃഷ്ണ പ്രിയയുടെ   ജീവിതം സന്തോഷപ്രദമായിരുന്നു .  കൂടെ ജോലി  ചെയ്യുന്ന  ജലാല്‍ അഹമ്മദ് ഇന്ന് അവളുടെ എല്ലാമാണ്  .അപ്രതീക്ഷിതമായി കൃഷ്ണ പ്രിയയുടെ ജീവിതത്തിലേക്ക് കടന്നുവന്ന അയാള്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു .   ജോലി ലഭിച്ച ആദ്യമാസം പനിപിടിച്ച് കിടപ്പിലായ  കൃഷ്ണ പ്രിയയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍  വാടക വീട്ടിലേക്ക് സ്ഥാപനത്തില്‍ നിന്നും പറഞ്ഞയച്ചത് അയാളെയായിരുന്നു .തന്‍റെ ദീനം അയാളെ വല്ലാതെ വ്യാകുലനാക്കി എന്ന് അന്ന് അയാളുടെ സംസാരത്തില്‍ നിന്നും നോട്ടത്തില്‍ നിന്നും അവള്‍ മനസ്സിലാക്കി .അന്നുമുതല്‍ അവളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവളോടൊപ്പം അയാളുണ്ട് .കൃഷ്ണ പ്രിയ ഇടയ്ക്കൊക്കെ അയാളുടെ കൂടെ പുറത്ത് പോകുകയും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു .കഴിഞ്ഞ ആഴ്ചയില്‍ അയാളോടൊപ്പം കൃഷ്ണ പ്രിയ സിനിമയ്ക്ക് പോകുമ്പോള്‍ പ്രതീക്ഷിക്കാത്ത സംസാരം അയാളില്‍ നിന്നും ഉണ്ടായി .

,,കൃഷ്ണ പ്രിയ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നോട് പിണങ്ങുമോ ?,,

,, ജലാല്‍ പറഞ്ഞോളൂ ഞാന്‍ പിണങ്ങില്ല പിണങ്ങാവുന്ന ഒരു കാര്യവും ജലാല്‍ എന്നോട് പറയില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്‌ അതുകൊണ്ടല്ലേ സമയവും കാലവും  നോക്കാതെ ഞാന്‍ ഇയാളുടെ കൂടെ വിളിക്കുമ്പോഴൊക്കെ ഇറങ്ങിപോരുന്നത്  ,,

,, പക്ഷെ ഇത് നമ്മുടെ ജീവിത പ്രശ്നമാണ് ഞാന്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ,,

,, ജീവിത പ്രശ്നമോ അത് എന്ത് പ്രശ്നം ? ജലാല്‍ കാര്യം പറയൂ ,,

,, ഞാന്‍ ...ഞാന്‍ ഇയാളെ വിവാഹംകഴിച്ചോട്ടെ ,,

ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അയാളുടെ വാക്കുകള്‍. നഗരപാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്ന കാഴ്ചകള്‍ നോക്കി മറുപടി പറയാതെ അവള്‍ അയാളുടെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ഇരുന്നു .ജലാലിനെ പോലെ ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത് ഏതൊരു സ്ത്രീയുടെയും ഭാഗ്യമായിരിക്കും .പക്ഷെ വിത്യസ്തരായ മതവിശ്വാസികള്‍ .വിവാഹിതരായാല്‍ സമൂഹം അംഗീകരിക്കാത്ത ബന്ധമാവില്ലെ എന്നതായിരുന്നു കൃഷ്ണ പ്രിയയുടെ ചിന്ത . അല്പം കഴിഞ്ഞപ്പോള്‍ കൃഷ്ണ പ്രിയ അയാളുടെ മുഖത്തേക്ക് നോക്കി ജലാലിന്‍റെ  മുഖം അപ്പോള്‍ വിളറിയിരുന്നു .ഇതുവരെ കാണാത്ത അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു .

,,എന്താടൊ താന്‍ ഈ പറയുന്നെ ഞാന്‍ ഒരു പാവം ഹിന്ദു പെണ്‍കുട്ടി ഇയാളോ പേരുകേട്ട സമ്പന്നമായ  തറവാട്ടിലെ ഹാജിയാരുടെ മകന്‍. ഇയാള്‍  എന്നെ കല്യാണം കഴിച്ചാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും  ഒറ്റപെടും അത് വേണ്ടടോ നമുക്ക് എന്നും നല്ല സുഹൃത്തുക്കളായിരിക്കാം .,,

,,   കൃഷ്ണ പ്രിയ ഞാന്‍ വെറുതെ പറഞ്ഞതല്ല എനിക്ക് വേണം തന്നെ നമുക്ക് രണ്ടു പേര്‍ക്കും ജോലിയുണ്ട് നമുക്ക്  ജീവിക്കാന്‍ ആരുടേയും ഔദാര്യം വേണ്ട ഇപ്പോള്‍ തത്കാലം നമുക്ക് ബംഗ്ലൂര്‍ക്ക് പോകാം അവിടെ നമുക്ക് എന്‍റെ ഒരു സുഹൃത്ത് ജോലി തരപെടുത്തിതരാം എന്ന് പറഞ്ഞിട്ടുണ്ട് .ഇവിടെ നിന്നും ലഭിക്കുന്ന വേതനത്തെക്കാള്‍ ഇരട്ടി വേതനം നമുക്ക് അവിടെ ലഭിക്കുകയും ചെയ്യും   .മനസ്സില്‍ ഇഷ്ടം തോന്നിയ ആളുടെ കൂടെ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവുംവലിയ മഹാഭാഗ്യം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍  ,,

ജലാലിന്‍റെ വാക്കുകള്‍ കൃഷ്ണ പ്രിയയുടെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിപ്പിച്ചു .മനസ്സിന് അസ്വസ്ഥത തോന്നിയപ്പോള്‍ കൃഷ്ണ പ്രിയ പറഞ്ഞു. 

,, ജലാല്‍ നമുക്ക് തിരികെ പോകാം ഇന്ന് ഇനി സിനിമയ്ക്ക് പോയാല്‍ ശെരിയാവില്ല മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു  .,, 

ജലാല്‍ വാഹനം തിരിച്ചുവിട്ടു .താമസസ്ഥലം എത്താറായപ്പോള്‍   കൃഷ്ണ പ്രിയ ചോദിച്ചു .

,, ഞാന്‍ വിവാഹത്തിന് സമ്മതിച്ചാല്‍ എന്നെ ഇയാള് എന്‍റെ ഈ കണ്ണുകള്‍ എന്നേയ്ക്കുമായി അടയുന്നത് വരെ സംരക്ഷിക്കുമോ ?,,

അയാള്‍ ഇടതു കരം  കൊണ്ട് അവളുടെ കരം നുകര്‍ന്ന് അയാളുടെ ഹൃദയത്തോട് ചെര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു .

,, എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത്  കൃഷ്ണ പ്രിയയുടെ മടിയില്‍ കിടന്നുകൊണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം .,,

അപ്പോള്‍ രണ്ടുപേരുടെയും ഇമകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊഴിഞ്ഞു .പിന്നീട് തീരുമാനങ്ങള്‍ പെടുന്നനെയായിരുന്നു .ജലാലും  കൃഷ്ണ പ്രിയയും ബംഗ്ലൂര്‍ക്ക് പോകുവാന്‍ തീരുമാനിച്ചു .അവിടെ പോയി ജോലി ലഭിച്ചതിനു ശേഷം വിവാഹിതരാവാം എന്നായിരുന്നു അവരുടെ തീരുമാനം .തത്കാലം ഇപ്പോള്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും രണ്ടുപേരും മൂന്നുമാസത്തേക്ക് അവധിയെടുത്ത്  ജലാലിന്‍റെ വാഹനത്തില്‍ ബംഗ്ലൂര്‍ക്ക് രണ്ടുപേരും യാത്രയായി .മൈസൂര്‍ വഴിയാണ് യാത്ര വഴിക്കടവ് കഴിഞ്ഞപ്പോള്‍  നാട്ടിന്‍പുറത്തിന്‍റെ ശാലീനതയില്‍ നിന്നും വന്യതയിലെക്കുള്ള മാറ്റം കൃഷ്ണ പ്രിയയില്‍ കൌതുകം തോന്നിപ്പിച്ചു .ജലാല്‍ പലവട്ടം ബംഗ്ലൂര്‍ക്ക് യാത്ര ചെയ്തതുകൊണ്ട് അയാള്‍ക്ക്‌ വഴി സുപരിചിതമായിരുന്നു.

വനത്തിലെ  പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍‍  വന്യജീവികളെ  പല സ്ഥലങ്ങളിലും കാണുമ്പോള്‍ കൃഷ്ണ പ്രിയ ഭയത്തോടെ ജലാലിന് അരികിലേക്ക് ചേര്‍ന്നിരുന്നു .കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു വാഹനം തങ്ങളുടെ വാഹനത്തെ പിന്തുടരുന്നതായി ജലാലിന് തോന്നി .വാഹനത്തിന് മറികടന്ന് പോകുവാന്‍ പലവട്ടം  അവസരം കൊടുത്തപ്പോള്‍ ആ വാഹനം മറികടന്നു   പോയില്ല .കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ വാഹനത്തില്‍ അഞ്ചു യുവാക്കളെ അയാള്‍ കണ്ടു .പാട്ടും കൂത്തുമായി അഹ്ലാദത്തോടെ തങ്ങളുടെ വാഹനത്തെ പിന്തുടരുന്ന യുവാക്കളുടെ ചെയ്തികള്‍ ജലാലിനേയും കൃഷ്ണ പ്രിയയേയും അസ്വസ്ഥരാക്കി . വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ പുറകെ വന്നിരുന്ന വാഹനം വേഗതയില്‍ ജലാലിന്‍റെ വാഹനത്തെ മറികടന്ന് മുന്‍വശത്തേക്ക് വന്ന് ബ്രൈക്കിട്ടു .ജലാലിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാതയില്‍ നിന്നും വാഹനം തെന്നിമാറി വനത്തിലേക്ക് പ്രവേശിച്ച് മരത്തില്‍ ഇടിച്ചു നിന്നു .

ജലാല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പാതയരികില്‍ നിറുത്തിയ യുവാക്കളുടെ വാഹനത്തിന്  അരികിലേക്ക് പാഞ്ഞു .വാഹനം ഓടിച്ചിരുന്നയാളെ ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ട് പോതിരിരെ മര്‍ദ്ദിച്ചു  .ഞൊടിയിടയില്‍ മറ്റു നാല് യുവാക്കളും ജലാലിനെ നേരിട്ടു .അഞ്ചു പേരും കൂടി ജലാനിനെ പൊതിരെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു  .നീണ്ട പോരാട്ടത്തിനൊടുവില്‍ .ജലാല്‍ അവശനായി നിലംപതിച്ചു .  കൃഷ്ണ പ്രിയ അലമുറയിട്ട് ജലാലിനെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .യുവാക്കള്‍  കൃഷ്ണ പ്രിയയെ എടുത്ത് അവരുടെ വാഹനത്തില്‍ കയറ്റി യാത്രയായി .ജലാല്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ നിസഹായനായി കിടന്നു  .

വാഹനം അമിതവേഗത്തില്‍ ചീറിപ്പാഞ്ഞു. കൃഷ്ണ പ്രിയ പ്രാണരക്ഷാര്‍ഥം അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ കന്നഡ സംസാരിക്കുന്ന  യുവാക്കള്‍   കൃഷ്ണ പ്രിയയുടെ  രണ്ടു കൈകളും പുറകിലേക്ക് കൂട്ടികെട്ടിയാതിനോടൊപ്പം അവളുടെ  ഷാള്‍  എടുത്ത് വായില്‍ കുത്തിത്തിരുകി നിശബ്ദയാക്കി  .യുവാക്കള്‍ മദ്യപിച്ചുകൊണ്ടിരുന്നു. ഒപ്പം യുവാക്കളുടെ കരങ്ങള്‍     കൃഷ്ണ പ്രിയയുടെ രഹസ്യ ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങി. നിസഹായതയോടെ കൃഷ്ണ പ്രിയ ഇമകള്‍ ഇറുക്കിയടച്ചു .പാതയിലൂടെ വേറെ വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തിന്‍റെ ഗ്ലാസുകളില്‍ കൂളിംഗ് പെയ്പേര്‍ ഒട്ടിച്ചിരുന്നതിനാല്‍ വാഹനത്തിന് അകത്ത് നടക്കുന്നത് ഒന്നും തന്നെ  ആരുടേയും കണ്ണില്‍ പെട്ടില്ല .അപ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു .


വാഹനം  കുറേ ദൂരം പിന്നിട്ടപ്പോള്‍  ഒരു പോലീസ്‌ വാഹനം  കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു .അവസരം ലഭിച്ചപ്പോള്‍ പോലീസ്‌ വാഹനം കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ മറികടന്നുകൊണ്ട്‌ കുറുകേ നിറുത്തി. കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തില്‍ നിന്നും യുവാക്കള്‍ ഇറങ്ങി വനത്തിലേക്ക് ഓടി മറഞ്ഞു .മൂന്ന് .പോലീസ്‌കാര്‍ പോലീസ്‌ വാഹനത്തില്‍ നിന്നും ഇറങ്ങി വന്നു ഒപ്പം ജലാലും , ജലാലിനെ വഴിയാത്രക്കാര്‍ രക്ഷിച്ച് അടുത്ത പോലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു .കൃഷ്ണ പ്രിയയുടെ വായില്‍നിന്ന് തുണി എടുത്തുമാറ്റിയ  ജലാല്‍ കൈകളിലെ കെട്ട് അഴിച്ചുമാറ്റിയതിന് ശേഷം കൃഷ്ണ പ്രിയയെ ജലാല്‍ തന്‍റെ മാറോടു ചേര്‍ത്തു പിടിച്ച് കരഞ്ഞു .കന്നഡ സംസാരിക്കുന്ന പോലീസ്‌ക്കാരില്‍ ഇംഗ്ലിഷ് സംസാരിക്കുവാന്‍ അറിയാവുന്നയാള്‍ അവരോട് തത്കാലം ഇന്ന് പോലീസ്‌ സ്റ്റെഷനില്‍ കഴിഞ്ഞതിനു ശേഷം നാളെ വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്ത്‌ യാത്രയാവാം എന്ന് പറഞ്ഞു .വനത്തില്‍ മറ്റ് ഒന്നും ചെയ്യുവാന്‍ ഇല്ലാത്തതിനാലും  വന്യജീവികളുടെ ആക്രമണത്തെ ഭയന്നും   ജലാലും   കൃഷ്ണ പ്രിയയും പോലീസ്‌ വാഹനത്തില്‍ കയറിയിരുന്നു  .

വാഹനം തിരികെ  വന്ന വഴിയെ യാത്രയായി പക്ഷെ പ്രധാന പാതയുടെ ഓരത്തുള്ള  പോലീസ്‌ സ്റ്റേഷനിലേക്ക് പോകാതെ പോലീസ്‌ വാഹനം നേരെ പോകുന്നത് കണ്ടപ്പോള്‍ അത് ജലാല്‍ ചോദ്യംചെയ്തു .വാഹനം അല്പദൂരം മുന്നോട്ടുപോയി  പ്രധാന  പാതയില്‍ നിന്നും    ഇടുങ്ങിയ ചെമ്മണ്‍പാതയിലേക്ക് പ്രവേശിച്ച്  വീണ്ടും യാത്ര തുടര്‍ന്നു .ഇടുങ്ങിയ ചെമ്മണ്‍പാതയുടെ ഇരുവശങ്ങളിലും വലിയ മരങ്ങളായിരുന്നു .ആ കാഴ്ച ജലാലിനേയും കൃഷ്ണ പ്രിയയെയും ഭയാകുലരാക്കി .ജനവാസമില്ലാത്ത അവിടെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കുവാന്‍ ഉണ്ടായിരുന്നില്ല . യാത്ര അവസാനിച്ചത്‌ വനാന്തരത്തിലെ  ഒരു  ഏറുമാടത്തിന് അരികിലായിരുന്നു .പൌരന്മാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജലാല്‍ അത് ചോദ്യംചെയ്തു .ഒരു  പോലീസ്‌കാരന്‍ ഏറുമാടത്തിലേക്ക് ചൂണ്ടിക്കാട്ടി  പറഞ്ഞു . ഇന്ന് നമ്മള്‍ ഇവിടെ തങ്ങും .നിങ്ങള്‍ സഹകരിക്കുകയാണെങ്കില്‍  രാവിലെ നിങ്ങളെ വാഹനം നേരെയാക്കി പോകുവാന്‍ അനുവദിക്കാം . ട്ടോര്‍ ച്ചിന്‍റെ വെട്ടത്തില്‍  പോലിസ്കാരന്‍   വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ എടുക്കുന്നത് കണ്ടപ്പോള്‍ ജലാല്‍  പോലീസ്‌കാരോട് പറഞ്ഞു .

,, സര്‍ ഞങ്ങളെ ഞങ്ങളുടെ വാഹനത്തിന് അരികിലേക്ക് കൊണ്ടാക്കി തായോ.ഞങ്ങള്‍ ഇന്ന് ഞങ്ങളുടെ വാഹനത്തില്‍ കഴിഞ്ഞോളാം    ,,

പോലീസ്‌കാരന്‍ മിണ്ടാതെയിരുന്നില്ലെങ്കില്‍ കൊന്നുകളയും എന്ന് ജലാലിനെ ഭീഷണിപെടുത്തി .രണ്ടു പോലീസുകാര്‍ ഏറുമാടത്തിലേക്ക്‌ കയറിപോയി റാന്തല്‍ തെളിയിച്ചു . പിന്നെ ഉണ്ടായത് പ്രതീക്ഷിക്കാത്തതായിരുന്നു അവശേഷിച്ച പോലീസുകാരന്‍ കൃഷ്ണ പ്രിയയെ തൂക്കിയെടുത്ത് ഏറുമാടത്തിലേക്ക്‌ കയറി പോകുവാന്‍ തുനിഞ്ഞു     കൃഷ്ണ പ്രിയ ഭയാകുലയായി ജലാലിനെ  അലറിവിളിച്ചു .പോലീസുകാരന്‍  കൃഷ്ണ പ്രിയയേയുമായി ഏറുമാടത്തിലേക്ക്‌ കയറി ഒപ്പം ജലാലും ഏറുമാടത്തില്‍ കയറിയ പോലീസുകാരന്‍     കൃഷ്ണ പ്രിയയെ ഏറുമാടത്തിലേക്ക്‌ ഇട്ടു .കൃഷ്ണ പ്രിയയെ രക്ഷിക്കുവാനായി കയറി വന്ന ജലാലിനെ പോലീസുകാരന്‍ ബൂട്ട്  കൊണ്ട് ആഞ്ഞു ചവിട്ടി. ഒരു ആര്‍ത്തനാദത്തോടെ ഉയരത്തില്‍നിന്നും ജലാല്‍ നിലംപതിച്ചു .എറുമാടത്തിന്‍റെ ഓരം ചേര്‍ന്ന്  നിസഹായയി കൃഷ്ണ പ്രിയ ഭയത്തോടെയിരുന്നു .സിംഹക്കൂട്ടില്‍ തനിയെ അകപെട്ട പ്രതീതിയാണ് അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക് അനുഭവപെട്ടത്‌. ഏറുമാടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ കൃഷ്ണ പ്രിയ ശ്രമിച്ചുകൊണ്ടിരിക്കന്നു . പക്ഷെ ആ ശ്രമം പോലീസുകാര്‍ വിഫലമാക്കി .മദ്യപാനം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ കൃഷ്ണ പ്രിയയെ ബലമായി കിടത്തി. മറ്റേ പോലീസുകാരന്‍ കൃഷ്ണ പ്രിയയുടെ ശരീരത്തില്‍ നിന്നും  വസ്ത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തു .അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക്  ആര്‍ത്തവക്കാലമായിരുന്നു .കൃഷ്ണ പ്രിയ ആ വിവരം പോലീസുകാരോട് കരഞ്ഞു പറഞ്ഞെങ്കിലും പോലീസുകാര്‍ അത് കേട്ടതായി ഭാവിച്ചില്ല .

മദ്യലഹരിയില്‍  ആര്‍ത്തിയോടെ പോലീസുകാര്‍  ഓരോരുത്തരായി  കൃഷ്ണ പ്രിയയെ ഭോഗിച്ചുകൊണ്ടിരുന്നു  .മണിക്കൂറുകളോളം നീണ്ടുനിന്ന പോലീസുകാരുടെ  പലവര്‍ത്തി ഭോഗനത്തിനിടയില്‍  രക്തസ്രാവം കൂടിയ കൃഷ്ണ പ്രിയ അബോധാവസ്ഥയിലായി . പിന്നെ ഒന്നും കൃഷ്ണ പ്രിയയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .

ബോധം തെളിയുമ്പോള്‍ കൃഷ്ണ പ്രിയ ഗോത്രവംശത്തിന്‍റെ അധീനതയിലായിരുന്ന .അവള്‍ ജലാലിനെ വിളിച്ച് കരഞ്ഞു .മരത്തടിയില്‍ തീര്‍ത്ത കട്ടിലിനു ചുറ്റും ആദിവാസി സ്ത്രീകള്‍  കൂട്ടമായി  നില്‍ക്കുന്നുണ്ടായിരുന്നു . കൃഷ്ണ പ്രിയ പറയുന്നത് കൂടി  നില്‍ക്കുന്ന സ്ത്രീകള്‍ക്കോ സ്ത്രീകള്‍ പറയുന്നത് കൃഷ്ണ പ്രിയയ്ക്കോ മനസ്സിലായില്ല. ദേഹമാസകലം മുറിവുകള്‍ പറ്റിയയിടത്ത് പച്ചമരുന്നുകള്‍ വെച്ച് കെട്ടിയിരുന്നു .ജലാലിനെ കുറിച്ച് അറിയാതെ കൃഷ്ണ പ്രിയ സങ്കടപെട്ടു .കൃഷ്ണ പ്രിയയെ രക്ഷിച്ചവര്‍ നല്ലവരായിരുന്നു .പുറംലോകം എന്തെന്ന് അറിയാത്ത കുറേ പച്ചയായ മനുഷ്യര്‍ ,അവര്‍ അവള്‍ക്ക് വിശപ്പകറ്റാന്‍  ഭക്ഷണവും നാണം മറയ്ക്കാന്‍ വസ്ത്രങ്ങളും നല്‍കി .ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു . കൃഷ്ണ പ്രിയ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .കൃഷ്ണ പ്രിയയുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തി കൊണ്ടിരുന്നു .തന്‍റെ ജീവിതം ശിഥിലമാക്കിയ രക്ഷ നല്‍കേണ്ടുന്ന നിയമപാലകരായ ആ മൂന്നു മൃഗ തുല്ല്യരായ  പോലീസുകാരുടെ മുഖം കൃഷ്ണ പ്രിയയുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു  .

 നീതിന്യായ വ്യവസ്ഥയുടെ അധിപയായി  കൃഷ്ണ പ്രിയ സ്വയം അവരോധിച്ചു .മൂന്ന് പോലിസുകാര്‍ക്കുള്ള ശിക്ഷയും മനസ്സാല്‍  കൃഷ്ണ പ്രിയ പ്രഖ്യാപിച്ചു .നിഷ്കരുണം കൊല്ലുക നീചമായി കൊല്ലുക .വിധി നടപ്പാക്കുവാനായി കൃഷ്ണ പ്രിയ മനസ്സിനേയും ശരീരത്തെയും സജ്ജമാക്കിക്കൊണ്ടിരുന്നു .അവളുടെ വിശ്വാസം വിധി നടപ്പാക്കപെടും എന്ന് തന്നെയായിരുന്നു .
                                                                  ശുഭം
rasheedthozhiyoor@gmail.com





    

6 October 2014

ചെറുകഥ .കാമാത്തിപുരയിലെ നോവുകള്‍


ചുവന്ന തെരുവെന്ന്‍ ലോകമെമ്പാടും അറിയപെടുന്ന. ഇന്ത്യയുടെ സല്‍പ്പേരിനു  തന്നെ കളങ്കമേകുന്ന കുപ്രസിദ്ധമായ വേശ്യാതെരുവായ മുംബെയിലെ   കാമാത്തിപുരയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പെടുന്ന യുവതികളില്‍ ഭൂരിഭാഗംപേരും ജീവിതസാഹചര്യങ്ങളാല്‍ ഇടനിലക്കാരുടെ  കെണിയില്‍ അകപെട്ട്   വേശ്യാവൃത്തിയില്‍ ഏര്‍പെടാന്‍ വിധിക്കപെട്ടവരാണ് . പണത്തിനു വേണ്ടി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും നിഷ്കരുണം നിര്‍ബന്ധിത വേശ്യാവൃത്തി യില്‍  ഏര്‍പെടുന്ന കാമാത്തിപുരയില്‍ ഇന്ത്യയിലെ   എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ക്കുമൊപ്പം   ,നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളും ഗത്യന്തരമില്ലാതെ  നിര്‍ബന്ധിത വേശ്യാവൃത്തി യില്‍  ഏര്‍പെടുന്നു.

കാമാത്തിപുരയിലെ ഒരു ചുവന്ന തെരുവിലെ സായാഹ്നം .സൂര്യന്‍ തന്‍റെ  ഇന്നത്തെ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച്   പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുവാന്‍ തിടുക്കം കൂട്ടുന്നത്തത് പോലെ തോന്നിപ്പിച്ചു .   അസ്തമയസൂര്യന്‍റെ  പ്രകാശം തട്ടിപ്രതിഫലിക്കുന്ന വളരെ ഭംഗിയേറിയ കാഴ്ച നോക്കി അഖില പഴകിയ  കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ വരാന്തയിലെ ബഞ്ചില്‍  ഇരുന്നു .ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച  ഇരുനിലക്കെട്ടിടത്തിന്‍റെ  മുകള്‍ നിലയിലേക്കുള്ള കോവണി കയറിയാല്‍ നീണ്ട വരാന്തയാണ്.വരാന്തയുടെ തുടക്കത്തില്‍ തന്നെ വലിയൊരു ഹാള്‍ ,ഹാള്‍ കഴിഞ്ഞാല്‍ ഏഴു കിടപ്പുമുറികള്‍  .താഴത്തെ നിലയിലും സമാനമായ മുറികള്‍ തന്നെയാണ്.ഏതാണ്ട് അറുപതില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ കെട്ടിടത്തില്‍ വസിക്കുന്നു. അവരില്‍ കൂടുതലും പല ഭാഷകള്‍ സംസാരിക്കുന്ന  മുപ്പതുവയസിനു താഴെയുള്ളവര്‍ .ചുവന്ന തെരുവിലെ ഈ വേശ്യാലയത്തിന്‍റെ യദാര്‍ത്ഥ  ഉടമസ്ഥന്‍ അധോലോകത്തെ പേരുകേട്ടയാളാണ് പക്ഷെ അയാള്‍ അവിടെ വരാറില്ല .നടത്തിപ്പുകാരി  അമ്പതു വയസ്സിനു താഴെ  പ്രായമുള്ള ശര്‍ബാനി മുഖര്‍ജി ഓരോ ദിവസത്തെ വരുമാനവും അടുത്ത ദിവസ്സം  ഉടമസ്ഥന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ് .

ശര്‍ബാനി മുഖര്‍ജിയുടെ മുഖഭാവം ജീവിത  പരാജയം  ഏറ്റു വാങ്ങിയവളുടെതായിരുന്നു . എപ്പോഴും മുറുക്കി ചുവപ്പിച്ചു നടക്കുന്ന അവരെ അവരുടെ കാമുകന്‍ തന്നെയാണ് പതിനാറാം വയസ്സില്‍ ഈ ചുവന്ന തെരുവില്‍  വില്പന ചെയ്തത് .കാലംഇപ്പോള്‍   അവരെ  വേശ്യാലയത്തിന്‍റെ നടത്തിപ്പുകാരിയാക്കി.ശര്‍ബാനി മുഖര്‍ജി ഇവിടെ എത്തിപെടുമ്പോള്‍ അഞ്ചു മാസം ഗര്‍ഭണിയായിരുന്നു .അവരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അന്നത്തെ നടത്തിപ്പുകാര്‍ ആവതും പരിശ്രമിച്ചുവെങ്കിലും പരാജയ പെടുകയാണ് ഉണ്ടായത്.ശര്‍ബാനി മുഖര്‍ജി ഒരു ആണ്‍ കുഞ്ഞിന് ജന്മംനല്‍കി ഏതാണ്ട് പതിനാറു  വയസ്സ് വരെ ആ കുഞ്ഞ് അവിടെ ഉണ്ടായിരുന്നു. പിന്നീട് ആ കുഞ്ഞിനെ കാണാതെയാവുകയാണ് ഉണ്ടായത് . മുന്‍ നടത്തിപ്പുകാരിയുടെ മരണാനന്തരം വേശ്യാലയത്തിന്‍റെ നടത്തിപ്പ്   ശര്‍ബാനി മുഖര്‍ജി ഏറ്റെടുത്തിട്ട്‌ ഏതാനും വര്‍ഷങ്ങളെ ആവുന്നുള്ളൂ . ഇപ്പോഴും  ശര്‍ബാനി മുഖര്‍ജിയില്‍ നിന്നുള്ള  സുഖം  തേടി വരുന്ന കാമ ദാഹികള്‍  അനേകമാണ്.വേശ്യാലയത്തില്‍ എത്തിപെടുന്നവര്‍ക്ക് പിന്നീട് രക്ഷപെടുക എന്നത് അസാധ്യം .കെട്ടിടത്തില്‍ വേണ്ടുവോളം പുരുഷ കാവല്‍ക്കാരുണ്ട് .ചില രാഷ്ട്രീയക്കാരും ,ഉന്നതരും  ഇടപാടിനായി വേശ്യാലയത്തിലേക്ക് വരാറില്ല . പകരം അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് യുവതികളെ കാവല്‍ക്കാര്‍ എത്തിക്കുകയാണ് പതിവ് .ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ച്ചവെയ്ക്കുമ്പോള്‍ നല്ല പ്രതിഫലം ലഭിക്കും .അതുകൊണ്ടുതന്നെ ഉന്നതരെ വരുതിയിലാക്കാന്‍ കഴിവുള്ള യുവാക്കളെ സജ്ജമാക്കിയിട്ടുണ്ട് .

പ്രായ ഭേതമന്യേ  പുതുതായി വരുന്നവരെ ഉടമസ്ഥന്‍റെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന .രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാള്‍ക്ക് എത്തിക്കണം .ക്രൂരനായ അയാളുടെ ഏറ്റവുംവലിയ വിനോദം കന്യകകളെ ഭോഗിക്കുക  എന്നതാണ് . മുകള്‍ നിലയിലെ ഹാളില്‍ നിന്നും ശര്‍ബാനി മുഖര്‍ജിയുടെ   സഹായിയായ സ്ത്രീ   അഖിലയെ വിളിച്ചു .

,, അഖിലാ ഇതര്‍ ആവോ തുമാരേ മില്‍നെക്കേലിയെ ആത്മി ആയാ ഇസ്ക്കോ ദൂസര ലടിക്കീക്കോ പസന്ത് നഹീഹെ  ,,

അഖില ഹാളിലേക്ക് നടന്നു .പതിവായി തന്‍റെ അരികിലേക്ക്  വരുന്ന മധ്യവയസ്കന്‍.ഭാര്യയുമായി വേര്‍പിരിഞ്ഞ അയാള്‍ അഖിലയുമായി ബന്ധപെട്ടതിനു ശേഷം അഖിലയെ തേടി വരുവാന്‍ തുടങ്ങി   .  അഖില മറ്റ് ആരെയെങ്കിലുമായി കിടപ്പറ പങ്കിടുകയാണെങ്കില്‍ പുറത്തിറങ്ങി അടുത്ത ഊഴത്തിനായി കാത്തു നില്‍ക്കും.സഹായിയായ സ്ത്രീ  നീട്ടിയ ഗര്‍ഭനിരോധന ഉറയുമായി അഖില കിടപ്പ് മുറിയിലേക്ക് നടന്നു ഒപ്പം മധ്യവയസ്കനും . മനസറിഞ്ഞ് ആരുടേയും മുന്‍പാകെ കിടന്നു കൊടുക്കാന്‍ ഈ കാലം വരെ അഖിലയ്ക്ക് കഴിഞ്ഞിട്ടില്ല .നിവര്‍ത്തിയില്ലാത്തത് കൊണ്ട്  ജീവച്ഛവമായത് പോലെ കിടക്കും . മധ്യവയസ്കന്‍ അയാളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ് അഞ്ഞൂറ്  രൂപയുടെ ഒരു നോട്ട് അവളുടെ നേര്‍ക്ക്‌ നീട്ടി. അഖില രൂപ വാങ്ങി തലയണയുടെ കീഴെ വെച്ചു .വരുന്നവര്‍ നടത്തിപ്പുകാരിയുടെ കൈവശം പണം നല്‍കിയാണ്‌ മുറിയിലേക്ക് പ്രവേശിക്കുക ചിലര്‍ ഉപഭോഗ വസ്തുവിനും പണം നല്‍കും .അവരുടെ സന്തോഷം പണം നല്‍കി പ്രകടിപ്പിക്കും .ചില മയക്കുമരുന്ന് ഉപയോഗിക്കുന്ന  നീചര്‍  ശാരീരികമായി വേദനിപ്പിക്കും ഉപഭോഗ വസ്തു എത്രകണ്ട് വേദന സഹിക്കുന്നുവോ അത്രയ്ക്ക് അവര്‍ ആനന്ദിക്കും .  മധ്യവയസ്കന്‍ യാത്രയായപ്പോള്‍ അഖില നഗ്നമായ ശരീരത്തിലേക്ക്  പുതപ്പ് എടുത്തിട്ടു .

ഈ  മധ്യവയസ്കന്‍ വന്നുപോയാല്‍ മനസ് അറിയാതെ ഗ്രാമത്തിലേക്ക് പാലായനം ചെയ്യും. കാരണം ഇയാളുടെ അതേ മുഖച്ഛായയാണ് അമ്മയുടെ സഹോദരനായ വേണു മാമന് .ദൂരെയുള്ള അമ്മയുടെ വീട്ടില്‍ നിന്നും അമ്മാവന്‍ ആഴ്ചയില്‍ ഒരിക്കല്‍  വീട്ടിലേക്ക് വരും. വരുമ്പോള്‍ കൈ നിറയെ പലഹാര പോതികളുണ്ടാവും .ഒപ്പം അമ്മാവന്‍റെ കൃഷിയിടത്തില്‍ നിന്നും  ലഭിക്കുന്ന പച്ചക്കറികളുമുണ്ടാവും .അമ്മയ്ക്ക് രണ്ടു സഹോദരിമാര്‍ കൂടിയുണ്ട് അമ്മയ്ക്ക് അല്പം കഷ്ടതകള്‍ ഉള്ളത് കൊണ്ട് അമ്മയെ അമ്മാവന്‍ നല്ലത് പോലെ ശ്രദ്ധിക്കും .അമ്മയ്ക്ക് എപ്പൊഴും ഓരോ അസുഖങ്ങളായിരുന്നു .രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ അമ്മ തല കറങ്ങി വീഴും .അന്നൊരുദിവസം പട്ടണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയെ ഡോക്ടറെ   കാണിക്കുവാന്‍ വേണ്ടി പോയതായിരുന്നു .കൂട്ടിന് അഖില മാത്രമാണ് പോയത് .ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ചായ പീടികയില്‍ കയറി അമ്മ രണ്ടു പേര്‍ക്കും ചായയും കടിയും പറഞ്ഞു .അല്പം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ബാത്രൂമില്‍ പോകണം എന്ന് പറഞ്ഞു പോയതാണ് .അഖില ചായകുടി കഴിഞ്ഞിട്ടും അമ്മ തിരികെ വന്നില്ല .

ആശുപതി പരിസരമാകെ അഖില അമ്മയെ തിരക്കി .പന്ത്രണ്ടു  വയസ്സുകാരിക്ക് തനിയെ വീട്ടിലേക്ക് പോകുവാനും അറിയില്ലായിരുന്നു .വഴിയരികില്‍ നിന്ന് കുറേ കരഞ്ഞു .ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല .കരഞ്ഞു തളര്‍ന്നിരുന്ന അഖിലയുടെ കൈത്തലം പിടിച്ച് കൊണ്ട് മലയാളവും തമിഴും കലര്‍ന്ന ഭാഷയില്‍ ഒരു സ്ത്രീ പറഞ്ഞു .

,, എന്തിനാ അളികിയിട്ട് ഇരിക്കുന്നത് എന്നതാ ഉണ്ടായെ ,,

,, അമ്മ എന്‍റെ അമ്മയെ കാണ്മാനില്ല  എനിക്ക് വീട്ടില്‍ പോകണം ,,

,,അപ്പടിയാ നാന്‍ ഉന്നെ വീട്ടില്‍ കൊണ്ട് വിടാം ഏന്‍ കൂടെ വാങ്കോ ,,

മറിച്ചൊന്നും പറയാതെ അഖില ആ സ്ത്രീയുടെ കൂടെ നടന്നു .

ആ യാത്ര അവസാനിച്ചത്‌ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിലായിരുന്നു. ആ സ്ത്രീ വളരെ സ്നേഹത്തോടെയാണ് അഖിലയോട് പെരുമാറിയത് .അന്ന് തമിഴ് നാട്ടിലെ അവരുടെ കുടിലില്‍ അന്തിയുറങ്ങി .അടുത്ത ദിവസ്സം നേരം പുലരുന്നതിന് മുന്പ് തന്നെ ആ സ്ത്രീ അഖിലയെ വിളിച്ചുണര്‍ത്തി .അവിടെ നിന്നും വീണ്ടും യാത്രയായി ഒപ്പം പതിനാലു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു തമിഴ് ബാലികയും ഉണ്ടായിരുന്നു .മൂന്നു പേരും പട്ടണത്തില്‍ പോയി പിന്നെ യാത്രയാത് ട്രെയിനിലായിരുന്നു .നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിപെട്ടത് ഇവിടെ ഈ വീട്ടില്‍ .ഇവിടെ  എത്തിയ ഉടനെ ഭക്ഷണം കഴിക്കുവാന്‍ നല്‍കി കുറേ നേരം കഴിഞ്ഞപ്പോള്‍ .രണ്ടു സ്ത്രീകള്‍ അഖിലയെ കുളി പുരയിലേക്ക്‌ കൊണ്ടു പോയി വിവസ്ത്രയാക്കി .ശരീരമാസകലം മഞ്ഞള്‍ തേച്ചു പിടിപ്പിച്ചു. ഒരു മണിക്കൂറില്‍ കൂടുതല്‍ കുളിപ്പുരയില്‍ തന്നെ ഇരുത്തി, ഒപ്പം കൂടെ വന്ന ബാലികയും വിവസ്ത്രയാക്കപെട്ടിരുന്നു .നാണം മറക്കാനാവാതെ അഖില കരഞ്ഞുകൊണ്ടിരുന്നു .പക്ഷെ തമിഴ് ബാലികയുടെ മുഖത്ത് സന്തോഷം നിഴലിക്കുന്നത് അഖില കണ്ടു .മണിക്കൂറുകള്‍ക്ക് ശേഷം മഞ്ഞള്‍ തേച്ചു പിടിപ്പിച്ച സ്ത്രീകള്‍ തന്നെ രണ്ടു പേരെയും കുളിപ്പിച്ച് .ശരീരമാസകലം സുകന്ധ ദ്രവ്യങ്ങള്‍ പുരട്ടി, പുതുവസ്ത്രം ധരിപ്പിച്ചു .അഖില കൂടെ വന്ന സ്ത്രീയെ അവിടമാകെ പരതി പക്ഷെ അവള്‍ക്ക് പിന്നീട് അവരെ കാണുവാന്‍ കഴിഞ്ഞില്ല .

സായാഹ്നമായപ്പോള്‍ രണ്ടു പുരുഷന്മാര്‍ വന്ന് അഖിലയെ കൂട്ടികൊണ്ടുപോയി. യാത്രയ്ക്കൊടുവില്‍  വാഹനം നിന്നത് അനേകം നിലകളുള്ള കെട്ടിടസമുച്ചയത്തിലായിരുന്നു .മുകള്‍ നിലയിലെ ഏതോ ഒരു മുറിയിലേക്ക്  അഖിലയെ കൊണ്ടുപോയവര്‍ തളളി വിട്ടു  .അവളെ അവിടെ എതിരേറ്റത് ആരോഗ്യ ദൃടനായ കൊമ്പന്‍മീശയുള്ള ആളായിരുന്നു  .രണ്ടു പല്ലുകള്‍ സ്വര്‍ണം പൂശിയ അയാളുടെ മുഖം ഇന്നും അഖിലയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു .അയാള്‍ അഖിലയെ ആഡംബര മെത്തയിലേക്ക് ആനയിച്ചു .അവള്‍ ഭയത്തോടെയാണ് അയാളുടെ കൂടെ നടന്നത്. മെത്തയില്‍ ഇരുത്തിയ അഖിലയുടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിക്കപെട്ടു .വിവസ്ത്രയായ അഖിലയെ അയാള്‍ മാറോട് ചേര്‍ത്തു പിടിച്ചു .ശരീരമാകെ അയാളുടെ കൈത്തലം ഇഴയുമ്പോള്‍ അവള്‍ക്ക് അനുഭവപെട്ടത്‌ .ഉഗ്ര വിഷമുള്ള സര്‍പ്പം ശരീരത്തിലൂടെ ഇഴയുന്നത്‌ പോലെയാണ് .അഖില അലറിവിളിച്ചു .അയാള്‍ അയാളുടെ തോളില്‍ കിടന്നിരുന്ന ഷാള്‍ കൊണ്ട് അവളുടെ വായില്‍ കുത്തി തിരുകി .ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ .രണ്ടു കൈകളും കാലുകളും കട്ടിലില്‍ ബന്ധിപ്പിച്ചുകൊണ്ട് .അയാള്‍ അയാളുടെ ആവശ്യം പൂര്‍ത്തീകരിച്ചു .ഒരു വട്ടമല്ല കൊതിയോടെ പല തവണ അത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു  .വേദന സഹിക്കവയ്യാതെ   അഖില  മെത്തയില്‍ കിടന്നു പുളഞ്ഞു .രക്തം കാണുമ്പോള്‍ ആ മനുഷ്യ പിശാച് ആര്‍ത്തിയോടെ വീണ്ടും വീണ്ടും അവളെ ഭോഗിച്ചു കൊണ്ടിരുന്നു .

രാത്രിയുടെ എതോയാമത്തില്‍ അഖില വീണ്ടും ഇരുനില കെട്ടിടത്തില്‍ എത്തപെട്ടു .രക്തസ്രാവം അധികരിച്ചപ്പോള്‍ .അവിടേക്ക് ഒരു ഡോക്ടര്‍ വന്ന് മരുന്ന് നല്‍കി ആ ഡോക്ടര്‍ പിന്നീട് പുതിയ കുട്ടികള്‍ വരുമ്പോഴൊക്കെയും .അവിടെ വരുന്നത് അഖില കാണാറുണ്ട്‌ .അന്ന് തുടങ്ങിയതാണ്‌ ഈ നരകയാതന പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു .കൂടപ്പിറപ്പുകളെ ഓര്‍മ്മ വരുമ്പോള്‍ ആരും കാണാതെ കരയും .രക്ഷ പെടുവാന്‍ ശ്രമിച്ചില്ല .പവിത്രമായതൊക്കെ തനിക്ക് നഷ്ടമായിരിക്കുന്നു .ജീവന്‍റെ തുടിപ്പ് നിശ്ചലമായെങ്കിലെന്ന്‍ അവള്‍ ആഗ്രഹിക്കും .അമ്മാവന്‍റെ മകന്‍ ഉണ്ണിയേട്ടന് ഉള്ളതാണ് താന്‍ എന്ന് അമ്മാവന്‍ എപ്പൊഴും പറയുമായിരുന്നു .തന്നെക്കാള്‍ അഞ്ചു വയസിന് മൂത്തതാണ് ഉണ്ണിയേട്ടന്‍ .ഇനിയിപ്പോ ഇവിടെ നിന്നും രക്ഷപെട്ടാലും പിഴച്ചുപോയ എന്നെ ഉണ്ണിയേട്ടന്‍ ഒരിക്കലും സ്വീകരിക്കില്ല എന്ന് അവള്‍ക്ക് അറിയാം .അതുകൊണ്ട് തന്നെ തിരികെ പോകുവാന്‍ അവള്‍ ആഗ്രഹിച്ചില്ല .ശര്‍ബാനി മുഖര്‍ജിയുടെ സഹായിയുടെ വിളി കേട്ടാണ് അഖില ചിന്തയില്‍ നിന്നും ഉണര്‍ന്നത് .

,, അഖില തയ്യാര്‍ കരോ കസ്റ്റമര്‍  ആയാ ,,

അഖില ഓര്‍ത്തു ഇന്ന് ഈ പകല്‍ മാത്രം പതിനൊന്നു പേര്‍ വന്നുപോയിരിക്കുന്നു .അഖിലയ്ക്ക് നല്ല ക്ഷീണം അനുഭവപെട്ടു .അവള്‍ പുതപ്പ് കൊണ്ട് തന്നെ ശരീരം മറച്ച് ബാത്രൂമില്‍ പോയി വൃത്തിയായി വന്ന് അല്പസമയം കൊണ്ട് വിവസ്ത്രയാകേണ്ടുന്ന വസ്ത്രങ്ങള്‍ വീണ്ടും  ധരിച്ചു . പിന്നെ കയറിവന്നത് ഒരു കറുത്ത് തടിച്ച തമിഴനായിരുന്നു .മൂക്കറ്റം മദ്യപിച്ചു വന്ന അയാള്‍ നടക്കുവാന്‍ നന്നെപാടുപെടുന്നുണ്ടായിരുന്നു .മദ്യത്തിന്‍റെ മണം മുറിയിലാകെ നിറഞ്ഞു .മനം മട്ടുന്ന ആ ഗന്ധം അവളെ വല്ലാതെ അസ്വസ്ഥയാക്കി .വീണ്ടും വിവസ്ത്രയാക്കപെട്ട അവള്‍ക്ക് അയാളുടെ ശരീര ഭാരം താങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .അമ്മേ .....എന്ന അവളുടെ  ആര്‍ത്തനാദം ആരും കേട്ടതായി ഭാവിച്ചില്ല .

അന്ന് വീണ്ടുംവീണ്ടും പലരും വന്നുപോയികൊണ്ടിരുന്നു .രാത്രി ഒരുമണി കഴിഞ്ഞപ്പോള്‍ ശര്‍ബാനി മുഖര്‍ജി വന്ന് പറഞ്ഞു .

,, അഖില തുമാര ആജ്ക്ക ഡ്യൂട്ടി കത്തം ഒഗയാ .തും നീച്ചെ ജാക്കെ സോജാവോ,,

ഉറങ്ങുവാനുള്ള ഇടം താഴെയാണ് ഒരു വലിയ ഹാളില്‍ ഇരുമ്പ് ഇരുനില കട്ടിലുകളിലാണ് ഉറങ്ങേണ്ടത് .കട്ടിലിന്‍റെ മുകള്‍ നിലയിലാണ് അഖിലയുടെ ഉറങ്ങുവാനുള്ള ഇടം .വേറെ നാല് മലയാളികള്‍ കൂടിയുണ്ട് ഈ കേന്ദ്രത്തില്‍ രണ്ടുപേര്‍ കാമുകന്മാരുടെ ചതിയില്‍ പെട്ടവരാണ്, മറ്റു രണ്ടു പേര്‍ വസ്ത്ര നിര്മ്മാണ കേന്ദ്രത്തിലേക്ക് തൊഴില്‍ തേടി വന്നവര്‍ .അവരെ കൊണ്ടു വന്നവര്‍ വസ്ത്ര നിര്‍മ്മാണ കേന്ദ്രം കാണിക്കുക പോലും ഉണ്ടായില്ല .ഇപ്പോള്‍ പുതുതായി ഒരു പെണ്‍കുട്ടി കൂടി വന്നിട്ടുണ്ട് ഒരു പതിനാറു വയസ്സ് പ്രായം തോന്നിപ്പിക്കും .കണ്ടപ്പോള്‍ മലയാളിയാണെന്ന് അഖിലയ്ക്ക് തോന്നി .വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു .പരസ്പരം സംസാരിക്കുവാന്‍ അനുവാദം ഇല്ലാത്തത് കൊണ്ട് അഖില ആ സാഹസത്തിന് മുതിര്‍ന്നില്ല .കാമ ഭ്രാന്തന്‍ രാഷ്ട്രീയ കാരന്‍ വിദേശ പര്യാടനത്തില്‍ ആയതുകൊണ്ട് അവള്‍ക്ക് ഇതുവരെ യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല .മെലിഞ്ഞ ശരീരമുള്ള  അവള്‍ക്ക് നല്ല ഭക്ഷണം നല്‍കി ശരീരം പുഷ്ടിപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ്  
ശര്‍ബാനി മുഖര്‍ജി .അവര്‍ക്ക് അവരുടെ മകനെ കാണാതെയായതില്‍ തെല്ലും സങ്കടം അവരുടെ മുഖത്ത് നിഴലിക്കാത്തതില്‍ അഖില ഐശ്ചാര്യം കൊണ്ടു .അഖില കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു കിടന്നതെ ഓര്‍മ്മയുള്ളൂ .ക്ഷീണം മൂലം പെടുന്നനെ ഉറങ്ങി പോയി .

നേരം പുലര്‍ന്നിട്ടില്ല അപ്പോഴേക്കും  ശര്‍ബാനി മുഖര്‍ജിയുടെ സഹായി അഖിലയെ വിളിച്ചുണര്‍ത്തി .

,, ഉട്ടോ ഉട്ടോ കസ്റ്റമര്‍ ആയാ ,,

അഖില ബ്രഷ് ചെയ്ത് മുകളിലെ കിടപ്പ് മുറിയിലേക്ക് ചെന്നു .ഒരു മറാട്ടി കിളവന്‍ അവളേയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു .വിവസ്ത്രയാക്കപെട്ട അവള്‍ മെത്തയില്‍ നീണ്ടുനിവര്‍ന്നു കിടന്നു .കിളവന്‍ അയാളുടെ ഉദ്ധ്യമം തുടര്‍ന്നു കൊണ്ടിരുന്നു .അഖില ഉറക്കത്തിലേക്ക് വഴുതിവീണൂ .കവിളില്‍ ഉഗ്ര ശബ്ദത്തില്‍ അടി വീണപ്പോള്‍ അസഹ്യമായ വേദനയോടെ അഖില കണ്ണുകള്‍ തുറന്നു .കിളവന്‍ പുലമ്പികൊണ്ടിരുന്നു .

,,അം ബലാശ്മെ നഹി ആയാ അം ദോ അസാര്‍ ദിയാ അംക്കൊ മസാ ദേതോ ..,,

കിളവനെ താഴേക്ക് തള്ളിയിട്ട് നാഭിക്ക് ഒരു തോഴി കൊടുക്കുവാനാണ് അഖിലയ്ക്ക് തോന്നിയത് .പക്ഷെ കിളവന്‍ താഴെ പോയി  ശര്‍ബാനി മുഖര്‍ജിയോട് പരാതി പറഞ്ഞാല്‍ ഉണ്ടാവുന്ന പീഡനം ഓര്‍ത്തപ്പോള്‍ അഖില കിളവനുമായി സഹകരിച്ചു .അബലയായ തന്‍റെ വിധിയെ ഓര്‍ത്ത്‌ അവള്‍ നെടു വീര്‍പ്പിട്ടു .ദിവസങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു ദിവസ്സം പുതുതായി വന്ന പെണ്‍കുട്ടിയെ കാറില്‍ കാവല്‍ക്കാര്‍ കൂട്ടി കൊണ്ടുപോയി .അന്ന് രാത്രി ശര്‍ബാനി മുഖര്‍ജിയെ തേടിയെത്തിയത് പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് .കാമ ഭ്രാന്തന്‍ രാഷ്ട്രീയ കാരന്‍ മരണ പെട്ടു മര്‍മ്മം നോക്കി  പുതുതായി വന്ന പെണ്‍കുട്ടി തോഴി കൊടുത്തു .അതാണ്‌ മരണ കാരണം .അഖില ഓര്‍ത്തുപോയി അന്ന് തനിക്ക് എന്താ ഇങ്ങിനെ തോന്നാതെയിരുന്നത് .അന്ന് ഒന്ന് പ്രതികരിക്കുവാന്‍ പോലും തന്നെകൊണ്ട് ആയില്ല .അല്ലെങ്കിലും പന്ത്രണ്ടു കാരിക്ക് അങ്ങിനെയൊരു ബുദ്ധി തോന്നില്ലല്ലോ .പിന്നെ പുതുതായി വന്ന പെണ്‍കുട്ടിയെ വേശ്യാലയത്തില്‍ ആരും കണ്ടില്ല .ചിലരൊക്കെ പറയുന്നത് കേട്ടൂ പോലീസ്‌ ആ കുട്ടിയെ അറസ്റ്റുചെയ്തുവെന്ന് .അഖിലയ്ക്ക് ആ കൂട്ടിയെ ഓര്‍ത്ത്‌ അഭിമാനം തോന്നി .ജയിലില്‍ കിടക്കേണ്ടി വന്നാലും ആ കുട്ടിയുടെ മാനം പോയില്ലല്ലോ .അവളുടെ പവിത്രമായത് അവളില്‍ ഇപ്പോഴും നിക്ഷിപ്തമാകും .അവസരം ലഭിച്ചാല്‍ അവളെ ജയിലില്‍  പോയി കാണണം എന്ന് അഖില ആഗ്രഹിച്ചു .

വീണ്ടും ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഏതാണ്ട് ആറു മാസം കഴിഞ്ഞു കാണും ഒരു ദിവസം രാവിലെ ഇരു നില കെട്ടിടത്തിനു മുന്‍പില്‍ നാല് പോലീസ്‌ വാഹനങ്ങള്‍ വന്നു നിന്നു .പോലീസ്‌ വാഹനങ്ങളില്‍ നിന്നും കമ്മീഷണര്‍ അടക്കം പോലീസ്‌ ഉദ്ദ്യോഗസ്ഥര്‍  പുറത്തിറങ്ങി .അഖില പുറത്തെ ബഹളംകേട്ട് തന്‍റെ ശരീരത്തിന് മുകളില്‍ കിടന്നിരുന്നയാളെ തളളി താഴെയിട്ട് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി .തന്നെ വീണ്ടും ബോഗിക്കാന്‍ വരുന്നയാളോട് അവള്‍ പറഞ്ഞു .

,, സാലെ നീച്ചെ പോലീസ്‌ ആയാ ബാഗോ ഇതര്‍സെ ബാഗോ ,,

ഭയാകുലനായ അയാള്‍ വസ്ത്രം ധരിക്കുന്നതിനൊപ്പം അഖിലയും വസ്ത്രം ധരിച്ച് പുറത്തിറങ്ങി .കാരുണ്യ പ്രവര്‍ത്തകരും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും  പോലീസിന്‍റെ കൂടെ ഉണ്ടായിരുന്നു .     സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരില്‍ പ്രധാന ഭാരവാഹി മലയാളിയായിരുന്നു .അഖില നിനച്ചിരിക്കാതെ അവിടെ നിന്നും രക്ഷപെട്ടു .രക്ഷ പെടുന്നവര്‍ക്ക് രക്ഷ പെടാം എന്ന് മലയാളി പറഞ്ഞപ്പോള്‍ അഖില രക്ഷ പെടുവാന്‍ മുതിര്‍ന്നില്ല .മലയാളി അഖിലയുടെ  അരികില്‍ വന്നു പറഞ്ഞു .

,,കുട്ടി രക്ഷ പെടുന്നില്ലെ രക്ഷ പെടുവാന്‍ അവസരം ലഭിച്ചിട്ട് മലയാളിയായ കുട്ടി എന്ത് കൊണ്ട് രക്ഷ പെടുന്നില്ല .ഈ ചുവന്ന തെരുവ് ഇല്ലാതെയാക്കാന്‍ ഞങ്ങളെ കൊണ്ട് ഇപ്പോള്‍ തത്കാലം  ആവില്ല .ഞങ്ങളുടെ തീരുമാനം എല്ലാ വേശ്യാലയങ്ങളും റൈഡ് ചെയ്ത് രക്ഷ പെടുവാന്‍ താത്പര്യം ഉള്ളവരെ രക്ഷ പെടുത്തുക എന്ന ഉദ്ധ്യമ മാണ് ഞങ്ങള്‍   തിരഞ്ഞെടുത്തിട്ടുള്ളത്  .അതിന്‍റെ ആദ്യ പടിയാണ് ഇവിടത്തെ റൈഡ് .അതിന്‌ കാരണം ഇവിടെ നിന്നും ഈ അടുത്ത കാലത്ത് ജയിലിലായ പെണ്‍കുട്ടിയാണ് .ജയില്‍ സന്ദര്‍ശനത്തിനു പോയ എന്നോട് അവളാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും പറഞ്ഞത് ,,

,, ഞാന്‍ എവിടെ പോകുവാനാണ് സാറെ .പന്ത്രണ്ടു വര്‍ഷത്തോളം പതിനായിരക്കണക്കിനു പേര്‍ എന്നെ ബോഗിച്ചിട്ടുണ്ടാവും അങ്ങിനെയുള്ള എനിക്ക് ഇനി എന്ത് ജീവിതം ,,

,, അങ്ങിനെ പറയരുത് ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗം വേണ്ടാ എന്ന് വെച്ചാണ് ഈ  സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് എന്നോടൊപ്പം അനേകം പേരുണ്ട് കുട്ടിക്ക് നാട്ടില്‍ പോകേണ്ടാ എന്നാണെങ്കില്‍ ഞങ്ങളുടെ കൂടെ പോരാം ,,

പിന്നെ മറിച്ചൊന്നും ഉരിയാടാതെ അഖില വാഹനത്തില്‍ കയറിയിരുന്നു .അയാള്‍ അവള്‍ക്ക് കഴിക്കാന്‍  ആഹാരം നല്‍കി .അണിയാന്‍ വസ്ത്രം നല്‍കി .കിടക്കാന്‍ ഇടവും നല്‍കി .അവള്‍ അയാള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കുമൊപ്പം സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി .ഒരു ദിവസം അയാള്‍ പറഞ്ഞു .

,, അവിടത്തെ  ശര്‍ബാനി മുഖര്‍ജിയുടെ മകന്‍ ഞങ്ങളുടെ കൂടെയുണ്ട് ഞങ്ങളില്‍ പെട്ടവരാണ് അവനെ ഇവിടെ നിന്നും കൊണ്ട് പോയത് .രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ അവന്‍ ഈ സിറ്റിയിലെ പോലിസ് കമ്മീഷണറാകും അവന്‍ പഠിക്കുവാന്‍ മിടുക്കനായിരുന്നു .അവന് അവന്‍റെ അമ്മയെ വെറുപ്പാണ് തന്നെയുമല്ല   വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരെയൊക്കെ അവന് വെറുപ്പാണ് .അവനോട് പണ്ട് ഞങ്ങള്‍ ചോദിച്ചു പഠിച്ച് നിനക്ക് ആരാകണം എന്ന് അന്ന് അവന്‍ പറഞ്ഞത് ഈ ചുവന്ന തെരുവ് ഇല്ലാതെയാക്കുവാന്‍ കഴിവുള്ള  ഉദ്യോഗസ്ഥന്‍ ആവണം എന്ന് .ഞങ്ങള്‍ക്ക് അവനില്‍ പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക് അവനിലൂടെ ഇന്ത്യയുടെ ശാപമായ ആ ചുവന്ന തെരുവ് എന്നെന്നേക്കുമായി ഇല്ലാതെയാക്കുവാന്‍ കഴിയും അതിന്‌ വേണ്ടി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം ,,

അയാളുടെ വാക്കുകള്‍ അഖില ആശ്ചര്യത്തോടെ കേട്ടു നിന്നു .അവള്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു ചുവന്ന തെരുവ് നിര്‍മാര്‍ജനം  ചെയ്യുവാന്‍ തന്നാല്‍ ആവും വിധം താന്‍ പ്രയത്നിക്കുമെന്ന് .അപ്പോള്‍  സൂര്യന്‍ തന്‍റെ  ഇന്നത്തെ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച്   പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുവാന്‍ തിടുക്കം കൂട്ടുന്നത്തത് പോലെ തോന്നിപ്പിച്ചു .   അസ്തമയസൂര്യന്‍റെ  പ്രകാശം തട്ടിപ്രതിഫലിക്കുന്ന വളരെ ഭംഗിയേറിയ കാഴ്ച നോക്കി അഖില അയാളുടെ പുറകെ നടന്നു നീങ്ങി .
                                                 
                                                        ശുഭം
rasheedthozhiyoor@gmail.com




        

5 October 2014

ചെറുകഥ .ഭര്‍ത്തൃഹീന

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്‍റെ  അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്‍റെ  അടിസ്ഥാനം.ബി.സി. ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയില്‍  ഉദയം കൊണ്ട ഈ സമ്പ്രദായത്തിന് ഇന്ത്യയിൽ ഇന്നും വളരെ പ്രചാരമുണ്ട്. ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍  സാധാരണമാണ്. വാനനിരീക്ഷണത്തിന്‍റെ  അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത്. പ്രാചീന       ജ്യോതിശാസ്ത്രമായി ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്.

നേരം പുലര്‍ന്നിട്ടില്ല മകരമാസത്തിലെ തണുത്ത കാറ്റ് ജാലകത്തിന്‍റെ മുകള്‍ ഭാഗത്തെ മറയില്ലാത്ത ഭാഗത്ത് കൂടി കിടപ്പ് മുറിയിലേക്ക് പ്രവേഷിക്കുന്നതിനാല്‍ അസഹ്യമായ തണുപ്പിനാല്‍ അര്‍ഷ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .അമ്മ ശ്രീദേവി കുളികഴിഞ്ഞു വന്ന് മകളെ വിളിച്ചുണര്‍ത്തി .

,, മോളെ എഴുന്നേല്‍ക്ക് എന്നും അമ്മ വിളിച്ചുണര്‍ത്തണം അല്ലെ പെണ്‍കുട്ടികളായാല്‍ ഇങ്ങിനെ മടിപിടിച്ച് കിടന്നുറങ്ങിയാല്‍ വീട്ടിലെ ഐശ്വര്യം ഇല്ലാണ്ടാവും വേഗം പോയി കുളിച്ച് പൂജാമുറിയിലേക്ക് വാ ,,

അമ്മ പൂജാമുറിയിലേക്ക് പ്രവേശിച്ചപ്പോള്‍   അര്‍ഷ  നീണ്ടുനിവര്‍ന്നു കിടന്നു . ഇനി പ്രാര്‍ത്ഥന കഴിഞ്ഞേ അമ്മ പൂജാമുറിയില്‍ നിന്നും പുറത്തേക്ക് വരികയുള്ളൂ എന്ന് അവള്‍ക്ക് അറിയാവുന്നത് കൊണ്ട് അവള്‍ മെത്തയില്‍ തന്നെ അല്പനേരം കിടക്കുവാന്‍ തീരുമാനിച്ചു .അമ്മയുടെ പ്രാര്‍ത്ഥന തനിക്കു വേണ്ടിയുള്ളതാണെന്ന് അവള്‍ക്കറിയാം .ഇരുപത്തിനാലു വയസ്സ് കഴിഞ്ഞിട്ടും വിവാഹിതയാവാത്ത  ചൊവ്വാദോഷകാരിയായ  മകളുടെ വിവാഹം എത്രയുംവേഗം നടക്കുവാനായുള്ള അമ്മയുടെ പ്രാര്‍ത്ഥന തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിരിക്കുന്നു .മണലാരണ്യത്തില്‍ എണ്ണ കമ്പനിയിലെ ഉദ്യോഗസ്ഥനായ ഗോവിന്ദന്‍ കുട്ടിക്കും ശ്രീദേവിക്കും   വിവാഹിതരായതില്‍ പിന്നെ കുഞ്ഞുങ്ങള്‍ ഇല്ലാതെ ഏറെ വിഷമിക്കേണ്ടി വന്നിട്ടുണ്ട് .പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ഒടുവില്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി ഇരട്ടക്കുട്ടികളെ  പ്രസവിച്ചത് .കാത്തിരിപ്പിനൊടുവില്‍ ലഭിച്ച രണ്ടു പെണ്‍കുട്ടികളേയും അവര്‍ വാത്സല്യത്തോടെ വളര്‍ത്തി .ഇരട്ടക്കുട്ടികളാണെങ്കിലും രണ്ടു മക്കളുടെയും മുഖവും നിറവും വിത്യസ്തമായിരുന്നു .ഭൂമിയിലേക്ക്‌ ആദ്യം പിറന്ന അര്‍ഷ അച്ഛനെപോലെ ഇരുണ്ട നിറവും രണ്ടാമത് പിറന്ന തുളസി അമ്മയെ പോലെ വെളുത്തിട്ടുമായിരുന്നു .

തുളസിയുടെ വിവാഹം പത്തൊന്‍പതാം വയസ്സില്‍ കഴിഞ്ഞു . അവള്‍ ഇപ്പോള്‍ ഭര്‍ത്താവും രണ്ടു മക്കളുമായി ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു .അര്‍ഷ ഇരുണ്ട നിറമാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖമാണ് അവളുടേത്‌ .അര്‍ഷയ്ക്കായി വിവാഹാലോചനകള്‍ അവളുടെ പതിനെട്ടാമത്തെ വയസ്സില്‍ തുടങ്ങിയതാണ്‌ .വിവാഹാലോചനയായി വരുന്നവരില്‍ അവളെ ഇഷ്ടപെടുന്നവര്‍ ജാതകക്കുറിപ്പുകള്‍ കൊണ്ടുപോയി ഒത്തു നോക്കിയാല്‍ ജാതകത്തിലെ  ചൊവ്വാദോഷം മൂലം  എല്ലാ വിവാഹാലോചനകളും മുടങ്ങുകയാണ് പതിവ് .വിവാഹം മുടങ്ങിയത് കൊണ്ട് അര്‍ഷ പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എം ബി എ  കഴിഞ്ഞ ഉടനെ അവള്‍ക്ക് ടെലഫോണ്‍ കമ്പനിയില്‍ ജോലി തരപെട്ടു .ഇരുപത് കിലോമീറ്റര്‍ ദൂരമുള്ള ഓഫീസില്‍ ആഴ്ചയില്‍ ആറു ദിവസ്സവം അവള്‍ ബസില്‍ പോയി പൊന്നു .വിവാഹം, കുഞ്ഞുങ്ങള്‍ അവളുടെ സ്വപ്നങ്ങളില്‍ മാത്രമായി അവശേഷിച്ചു .

ഇനിയും കിടന്നാല്‍ അമ്മയില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട്  അര്‍ഷ ഉറക്കത്തിന്‍റെ ആലസ്യത്തോടെ മെത്തയില്‍ നിന്നും എഴുനേറ്റ് ബാത്രൂമിലേക്ക് നടന്നു .അമ്മയെ അവള്‍ക്ക് ജീവനാണ് സ്നേഹിക്കുവാന്‍ മാത്രം അറിയാവുന്ന അമ്മയുടെ മകളായി ജനിച്ചതില്‍ അവള്‍ ഏറെ സന്തോഷിച്ചു .മാസാമാസം കൃത്യമായി ആഗതമാകുന്ന മാസമുറയുടെ സമയങ്ങളില്‍ അമ്മ അവളെ നേരത്തെ വിളിച്ചുണര്‍ത്താറില്ല .ആ സമയങ്ങളില്‍ പൂജാമുറിയിലേക്ക് പ്രവേശനം ഇല്ലാത്തത് തന്നെയാണ് അതിന്‍റെ പ്രധാന കാരണം .അസഹ്യമായ വയറുവേദന ആ സമയങ്ങളില്‍ ഉണ്ടാവാറുണ്ടെങ്കിലും ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ അടുത്ത ദിവസ്സം നേരത്തെ എഴുനെല്‍ക്കേണ്ടത് ഇല്ലാ എന്നത് കൊണ്ട് അവള്‍ സന്തോഷിക്കുകയാണ് പതിവ് .ആ സമയങ്ങളില്‍ എട്ടുമണിക്ക് എഴുന്നേല്‍ക്കുകയും കുളിയും പ്രാതലും   കഴിഞ്ഞ് ഒന്പതു മണിക്ക് വീട്ടില്‍ നിന്നും യാത്രയാവുകയുമാണ് പതിവ് .കുളികഴിഞ്ഞ് വസ്ത്രം മാറി പൂജാമുറിയിലേക്ക് പ്രവേശിച്ചപ്പോള്‍ അമ്മ അപ്പോഴും നാമജപത്തിലായിരുന്നു .

പൂജാമുറിയിലെ വിഗ്രഹത്തിനു മുന്‍പില്‍ അവള്‍ പ്രാര്‍ഥനയോടെ ഇരുന്നു .ആ ഇരുത്തം അവളുടെ അഭിനയമായിരുന്നു അമ്മയെ തൃപ്തി പെടുത്തുവാനുള്ള അഭിനയം മാത്രം .അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാത്ത ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത തനിക്ക്ജാതകത്തില്‍   ചൊവ്വാദോഷം നല്‍കിയ ദൈവം എന്ന അദൃശ്യ  ശക്തിയെ   എന്തുകൊണ്ടോ മനസറിഞ്ഞ്   ആരാധിക്കുവാന്‍ അവള്‍ക്കായില്ല .അണിഞ്ഞൊരുങ്ങി പെണ്ണുകാണാന്‍ വരുന്നവരുടെ മുന്‍പാകെ നില്‍ക്കേണ്ടി വരുന്ന ദിവസങ്ങളില്‍ ആദ്യമാദ്യം അവള്‍ സന്തോശോഷിച്ചിരുന്നു .പ്രതീക്ഷകള്‍ക്ക് വിഗ്നം സംഭവിക്കുന്നത്‌ പതിവായപ്പോള്‍ പിന്നെ ആ അണിഞ്ഞൊരുങ്ങി നിന്നു കൊടുക്കേണ്ടത് അവള്‍ക്ക് വെറുപ്പായി. അമ്മയുടെ കണ്ണുനീര്‍ പൊഴിയുന്നത് കാണുവാന്‍ ആഗ്രഹിക്കാത്തത് കൊണ്ട്  ആ ഉദ്യമം അവള്‍ തുടര്‍ന്നു പൊന്നു .നാളെയാണ് ഞാറാഴ്ച നാളെ തന്നെ പെണ്ണ്  കാണുവാന്‍  രണ്ടു കൂട്ടര്‍ വരുന്നുണ്ട് എന്ന് അമ്മ നേരത്തെ വിവരം നല്‍കിയിരുന്നു .ഒരു കൂട്ടര്‍ രാവിലെ വരും മറ്റു കൂട്ടര്‍ വൈകീട്ടും .വിവാഹ ദല്ലാള്‍ മാധവ കുറുപ്പ് ഓരോ തവണയും അമ്മയോട് പറയും .

,, ഇനി കുഞ്ഞിനെ കാണുവാന്‍ വരുന്നവര്‍ അവിടത്തെ പേര് കേട്ട തറവാട്ടുകാരാ .എന്‍റെ മനസുപറയുന്നു ഈ വിവാഹം നടക്കും എന്ന് .നിങ്ങള് സമാദാനമായി ഇരുന്നോ ഈ മാധവ കുറുപ്പാണ് പറയുന്നത് ,,
പെണ്ണ് കാണുവാനായി വരുന്നവരോട് തന്‍റെ ജാതകത്തില്‍   ചൊവ്വാദോഷം ഉണ്ട് എന്ന  സൂചന പോലും അയാള്‍ വരുന്നവരോട് പറഞ്ഞിട്ടുണ്ടാവില്ല .ഓരോ തവണയും അയാള്‍ അമ്മയുടെ കയ്യില്‍ നിന്നും പണം മുടക്കമില്ലാതെ വാങ്ങുകയും ചെയ്യും .അമ്മ പൂജാമുറിയില്‍ നിന്നും അടുക്കളയിലേക്ക് പോയപ്പോള്‍ അര്‍ഷയും എഴുനേറ്റ് ഉമ്മറത്തേക്ക് നടന്നു .അവള്‍ ദൂരത്തേക്കു നോക്കി നിന്നു .തണുത്ത കാറ്റ് അവളുടെ ദേഹമാസകലം തഴുകിയപ്പോള്‍ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റ് നില്‍ക്കുന്നത് അവള്‍ അറിഞ്ഞു .ഈ ഇടെ ആയി തന്‍റെ ശരീരം എന്തൊക്കയാ ആഗ്രഹിക്കുന്നതായി അവള്‍ക്ക് അനുഭവപെടുന്നുണ്ടായിരുന്നു .അപ്പോഴൊക്കെയും അവള്‍ക്ക് ദാഹം അധികരിച്ചു കൊണ്ടിരുന്നു .സൂര്യകിരണങ്ങള്‍ ഭൂമിക്ക് പ്രകാശമേകാന്‍ തിടുക്കം കൂട്ടുന്ന കാഴ്ച  അവള്‍ അല്‍പനേരം നോക്കി നിന്നു .പത്രവുമായി വന്ന ചെറുക്കന്‍ സൈക്കിളില്‍ നിന്നും ഇറങ്ങാതെ തന്നെ ഇരുമ്പു ഗൈറ്റ്‌ തളളി തുറന്ന് വന്ന് ഉമ്മറത്തേക്ക് പത്രം എറിഞ്ഞ് തിടുക്കത്തില്‍ തിരികെ പോയി .പത്രം എടുത്തു മറിച്ച്‌ വാര്‍ത്തകള്‍ നോക്കിയ അവളുടെ മനസ് വല്ലാതെ അസ്വസ്ഥമായി .നാലു വയസ്സുള്ള ബാലികയെ രണ്ടു യുവാക്കള്‍ പീഡിപ്പിച്ച് കൊലപെടുത്തി ,എണ്‍പത് വയസ്സുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്ത്‌ തലയ്ക്കു ഗുരുതരമായി പരിക്ക് ഏല്പിച്ചു ,ബസ് കാത്തു നിന്നിരുന്ന സ്ത്രീയുടെ താലി മാല പൊട്ടിച്ച് യുവാക്കള്‍ മുങ്ങി ,കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ,തലവാചകങ്ങള്‍ വായിച്ചപ്പോള്‍ തുടര്‍ന്ന് പത്രം വായിക്കുവാന്‍ അവള്‍ക്കായില്ല .അവള്‍ തിരിഞ്ഞു നടന്നപ്പോള്‍ അമ്മ അടുക്കളയില്‍ നിന്നും പറയുന്നുണ്ടായിരുന്നു .

,, മോളെ ഇവിടെ വന്ന് ഈ കാപ്പി എടുത്ത് കുടിക്കൂ ,,

അവള്‍ അടുക്കളയില്‍ പോയി കാപ്പി എടുത്തുകൊണ്ട് കിടപ്പ് മുറിയിലേക്ക് തന്നെ നടന്നു .അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന പതിവൊന്നും അവള്‍ക്ക് ഇല്ലായിരുന്നു .പ്രാതല്‍ കഴിച്ച് ജോലിക്ക് പോകുവാന്‍ സമയമായപ്പോള്‍ അമ്മയോട് യാത്ര പറഞ്ഞ് അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു .ബസില്‍ ഇന്നും അയാള്‍ ഉണ്ടായിരുന്നു .കുറെയേറെ നാളുകളായി അയാള്‍ തന്നെ പിന്തുടരുന്നുണ്ട് .അവള്‍ ജോലി നോക്കുന്ന സ്ഥാപനത്തിന് അടുത്ത് തന്നെയാണ് അയാളും ജോലി നോക്കുന്നത് .അയാള്‍ക്ക്‌ തന്നോട് എന്തൊക്കയോ പറയുവാനുണ്ട് എന്ന് അയാളുടെ നോട്ടത്തില്‍ നിന്നും അവള്‍ മനസിലാക്കി അതുകൊണ്ടുതന്നെ അവള്‍ അയാളില്‍ നിന്നും ഒഴിഞ്ഞുമാറി നടന്നു .ബസ്‌ ഇറങ്ങി തിടുക്കത്തില്‍ നടക്കുമ്പോള്‍ അയാളും തിടുക്കത്തില്‍ അവളുടെ പുറകെ നടന്നു .അവളുടെ മുന്‍പിലേക്ക് തിടുക്കത്തില്‍ നടന്നുകൊണ്ട് അയാള്‍ പറഞ്ഞു .

,,എനിക്ക് അല്പം സംസാരിക്കണം ദയവുചെയ്ത് നില്‍ക്കൂ ,,

അവള്‍ മറുപടി പറയാതെ അയാളെ നോക്കി ആറടിയോളം ഉയരമുള്ള വെളുത്ത സുമുഖനായ ചെറുപ്പക്കാരന്‍ .അവള്‍ നടത്തം സാവധാനമാക്കി 

,, ഞാന്‍ റോയി മാത്യു ഇയാളെ കുറിച്ചൊക്കെ എനിക്ക് അറിയാം ,,

അയാള്‍ ഒരു തുണ്ട് കടലാസ് അവളുടെ നേര്‍ക്ക്‌ നീട്ടികൊണ്ട് പറഞ്ഞു .

,, ഇത് എന്‍റെ മൊബൈല്‍ നമ്പര്‍ സമയം ലഭിക്കുമ്പോള്‍ എനിക്ക് വിളിക്കൂ എനിക്ക് പറയുവാനുള്ളത് ഞാന്‍ അപ്പോള്‍ പറയാം ,,

അവള്‍ ആ തുണ്ട് കടലാസ് വാങ്ങി ഹാന്‍ഡ്  ബാഗില്‍ നിക്ഷേപിച്ചു .

അവളുടെ മനസ് അസ്വസ്ഥമായി കൊണ്ടിരുന്നു ജോലിയിലൊന്നും ശ്രദ്ധിക്കുവാന്‍ അവള്‍ക്കായിരുന്നില്ല .അന്യമതസ്ഥനായ അയാള്‍ക്ക്‌ എന്താവും തന്നോട് പറയുവാന്‍ ഉണ്ടാവുക എന്നറിയുവാന്‍ അവള്‍ ആകാംക്ഷാഭരിതയായി. ഒന്നുരണ്ടു വട്ടം മൊബൈല്‍ ഫോണ്‍ എടുത്ത് അയാള്‍ക്ക്‌ വിളിച്ചു നോക്കുവാന്‍ മുതിര്‍ന്നതാണ് അപ്പോഴൊക്കെയും അവളുടെ ഹൃദയ മിടിപ്പിന്‍റെ വേഗത അധികരിക്കുന്നത് അവള്‍ അറിഞ്ഞു ഒപ്പം അവളുടെ കൈകള്‍ക്ക് വിറയലും അനുഭവപെട്ടു കൊണ്ടിരുന്നു .അന്ന് അവള്‍ അയാള്‍ക്ക്‌ വിളിച്ചില്ല .അടുത്ത ദിവസം രണ്ടു കൂട്ടരും പെണ്ണ് കാണുവാന്‍ വന്നു .പതിവുപോലെ ജാതക കുറിപ്പുമായി പോയി അമ്മ വരുടെ മറുപടിക്കായി ആകാക്ഷയോടെ കാത്തിരുന്നു .അവള്‍ക്ക് അറിയാമായിരുന്നു വന്ന വിവാഹാലോചനകള്‍ രണ്ടും പ്രാവര്‍ത്തികമാകാന്‍ പോകുന്നില്ല എന്ന് ജാതകത്തില്‍  ചൊവ്വാദോഷം ഉള്ളവള്‍  വിവാഹിതയായാല്‍ ഭര്‍ത്താവിന് മരണം തന്നെ സംഭവിക്കാം .തന്നയുമല്ല ചെന്ന് കയറുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാവില്ല .ചൊവ്വാദോഷം ഉള്ള ജാതകത്തിന്   പൊരുത്തമുള്ള ജാതകം ഒത്തുകിട്ടുക എന്നത് അസാദ്യ മാണ് .അവള്‍ ഒത്തിരി നേരം കരഞ്ഞു തന്‍റെ ജീവിതം വിവാഹിതയാവാതെ ഒടുങ്ങും എന്ന ചിന്ത അവളെ അസ്വസ്ഥമാക്കി .

അത്താഴത്തിനുള്ള ഭക്ഷണം പാചകം ചെയ്യുവാന്‍ അമ്മ അടുക്കളയിലേക്ക് പോയപ്പോള്‍ അവള്‍ അയാള്‍ക്ക്‌ വിറയാര്‍ന്ന കൈകളാല്‍ വിളിച്ചു .മറുതലയ്ക്കല്‍ അയാളുടെ ശബ്ദം .

,, ഞാന്‍ ഇന്നലെ വിളിക്കുമെന്ന് പ്രതീക്ഷിച്ചു എന്താ ഇന്നലെ വിളിക്കാതെയിരുന്നത് ,,

,, ഇന്നലെ വിളിക്കുവാന്‍ അവസരം ലഭിച്ചില്ല അമ്മ ഉണ്ടായിരുന്നു കൂടെ ,, 

,, ഞാന്‍ ഇയാളെ വീക്ഷിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി ഇയാളെ കുറിച്ച് എനിക്ക് ഇപ്പോള്‍ എല്ലാം അറിയാം .ഞാന്‍ ഇയാളുടെ സൌഹൃദം ആഗ്രഹിക്കുന്നു .വിരോധം ഇല്ലാ എങ്കില്‍ ഞാന്‍ ഇടയ്ക്കൊക്കെ വിളിക്കാം ,,

അവര്‍ അന്ന് ഒരുപാട് നേരം സംസാരിച്ചു അത് ഒരു പുതിയ ബന്ധത്തിന്നുള്ള നാന്ദികുറിക്കലായിരുന്നു .വിശ്വാസങ്ങള്‍ക്ക്  അതീതമായി ആഗ്രഹ സഫലീകരണത്തിനായുള്ള നേരെചൊവ്വേ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത ജീവിതം അന്യമാകുന്ന നിസഹായതയോടെ ജീവിക്കേണ്ടിവരുന്നവരില്‍ സംജാതമാകുന്ന വിധിയുടെ വേറൊരു മുഖം   അന്ധവിശ്വാസങ്ങളും പേറി ജീവിക്കുവാന്‍ വിധിക്കപെടുന്ന അനേകം പേരില്‍ ജീവിത സാഹചര്യങ്ങളില്‍ വന്നുഭവിക്കുന്ന നേര്‍കാഴ്ചകള്‍ .

                                                                              ശുഭം
rasheedthozhiyoor@gmail.com




6 September 2014

ചെറുകഥ .അകാരുണ്യം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
ഗ്രാമത്തിലെ പേര് കേട്ട നായര്‍ തറവാട്ടിലെ അംഗമാണ്  ചന്ദ്രമതി .പുരാതനമായ ഓടിട്ട മാളികയുടെ അല്പമകലെയായി അച്ഛന്‍ പണിതു നല്‍കിയ ഇരുനില വാര്‍ക്ക വീട്ടിലാണ് ഇപ്പോള്‍ ചന്ദ്രമതിയും ഒന്‍പതു വയസ്സുള്ള മകന്‍ ഹരിയും താമസിക്കുന്നത്.ഇഷ്ടമില്ലാത്ത വിവാഹത്തിന് രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്ന  അവളുടെ വിവാഹബന്ധത്തിന് നാല് വര്‍ഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . പരമ്പരാഗതമായി  മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന അനേകം  നായര്‍ തറവാട്ടുകാര്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ ചന്ദ്രമതിയുടെ വിവാഹ ശേഷം ഭര്‍ത്താവ് അരവിന്ദന്‍ നായര് ചന്ദ്രമതിയുടെ വീട്ടിലായിരുന്നു താമസം .ഏതുനേരവും മുറുക്കി തുപ്പി യാതൊരു തൊഴിലും ചെയ്യാതെ   നടക്കുന്ന ഈശ്വര ഭക്തനായ  അരവിന്ദന്‍ നായരുടെ ചെയ്തികള്‍ ചന്ദ്രമതിക്ക് ഇഷ്ടമല്ലായിരുന്നു .വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ . ഭൂസ്വത്തിന് ഉടമയായ ചന്ദ്രമതിയുടെ അച്ഛന്‍ പണിതു നല്‍കിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ ചന്ദ്രമതി ഗര്‍ഭിണിയായിരുന്നു.

ചന്ദ്രമതിക്ക് അരവിന്ദന്‍ നായരെ ഇഷ്ടപെടാതെയിരിക്കുവാന്‍ പ്രധാനകാരണം . അവള്‍ പ്രാണനെ പോലെ സ്നേഹിക്കുന്ന  പ്രതാപനായിരുന്നു .പിഴച്ചു പെറ്റ സന്തതിയെന്നു ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതാപനെ വിളിക്കുമ്പോഴും അവള്‍ക്ക്  അറിയാം പ്രതാപന്‍ തന്‍റെ സ്വന്തം  അമ്മാവന്‍റെ മകനാണ് എന്നത് .അതുകൊണ്ട് തന്നെയാണ് അവള്‍ പ്രാതാപനെ ഇഷ്ടപെടുവാന്‍ തുടങ്ങിയതും .തറവാട്ടില്‍ അടുക്കള പണികള്‍ ചെയ്യുവാന്‍ വന്നിരുന്ന വേലക്കാരിയുടെ മകളെ പ്രണയിച്ച് വിവാഹംകഴിക്കാം എന്ന് മോഹിപ്പിച്ച് നേടേണ്ടത് എല്ലാം നേടി അവസാനം അവള്‍ ഗര്‍ഭിണിയായി എന്ന് അറിഞ്ഞപ്പോള്‍ നാടുവിട്ടുപോയ അമ്മാവനെ അവള്‍ക്ക് എന്നും പുച്ഛമായിരുന്നു .നേരില്‍ കാണാത്ത ആ അമ്മാവനെ കുറിച്ചുള്ള കഥകള്‍ ഗ്രാമത്തില്‍ മുഴുവനും ഇപ്പോഴും പാട്ടാണ് .അമ്മാവന്‍ പ്രതാപന്‍റെ അമ്മയെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്നും കുടുംബം ഒന്നടങ്കം ആ ബന്ധത്തെ എതിര്‍ത്തപ്പോള്‍ നാട് വിട്ടതാണ് എന്നും .തന്നെ അമ്മാവന്‍ ആ ബന്ധത്തില്‍ നിന്നും പിന്തിരിയാതെ ആയപ്പോള്‍ അമ്മാവനെ അപായപെടുത്തിയതാണ് എന്നൊക്കെ ഗ്രാമത്തില്‍ സംസാരമുണ്ട് .

പ്രതാപന്‍ ഒരിക്കല്‍ പോലും തറവാട്ടില്‍ അവകാശം സ്ഥാപിക്കുവാന്‍ വരികയോ ചന്ദ്രമതിയുടെ സ്നേഹം കണ്ടതായോ നടിച്ചിരുന്നില്ല .എന്നാലും ചന്ദ്രമതി അവളുടെ അയാളോടുള്ള പ്രണയം മനസ്സില്‍ സ്വകാര്യമായി സൂക്ഷിച്ചു . വിവാഹം ഉറപ്പിച്ചപ്പോള്‍ അവളുടെ ഇഷ്ടം വീട്ടില്‍ അറിയിച്ച നേരം  അച്ഛന്‍  പറഞ്ഞ വാക്കുകള്‍ അവളെ നടുക്കി .

,, പ്പെ എരണം കെട്ടവളെ പിഴച്ചു പെറ്റ ആ തോന്നിവാസിയെ മാത്രേ കണ്ടുള്ളൂ പ്രണയിക്കാന്‍ .ഒരുത്തന്‍ തറവാട്ടിന് വരുത്തി വെച്ച അപമാനം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല .ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തി വലുതാക്കിയതിന്‍റെ അഹങ്കാരാ ഈ പറയുന്നതൊക്കെ .ഉറപ്പിച്ച വിവാഹത്തിന് തടസ്സം നിന്നാലുണ്ടല്ലോ കൊന്നു കുഴിച്ചുമൂടും ഞാന്‍ ,,

വീട്ടുകാരുടെ സമ്മതം ലഭിക്കുകയില്ല  എന്നറിഞ്ഞപ്പോള്‍ .  പ്രതാപനെ അയാളുടെ വീട്ടില്‍ പോയി  നേരില്‍ക്കണ്ട് അവള്‍ തന്‍റെ ആഗ്രഹം അറിയിച്ചു  .

,, എനിക്ക് ഇഷ്ടമാണ് പ്രതാപനെ. കുഞ്ഞുനാള്‍ തൊട്ടേ ഞാന്‍ പ്രതാപനെ പ്രണയിക്കുന്നു .എന്‍റെ ഇഷ്ടം അറിയിക്കുവാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ വാക്കുകള്‍ കേള്‍ക്കാതെ എന്നില്‍ നിന്നും പ്രതാപന്‍ അകലാന്‍ ശ്രമിക്കുന്നു .എന്നെ ഉപേക്ഷിക്കരുത്.എന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു .എന്‍റെ മനസ്സ് അറിയാതെ പോകരുത് ,,

പ്രതാപന്‍ ഉമ്മറത്തിണ്ണയില്‍ നിന്നും ഒന്നും ഉരിയാടാതെ ദൂരേയ്ക്ക് നടന്നു നീങ്ങി .പ്രതാപന്‍റെ അമ്മ പുറത്തെ സംസാരം കേട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങിവന്ന് ചന്ദ്രമതിയുടെ ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുടച്ചുനീക്കി പറഞ്ഞു .

,, എന്‍റെ മോള് എന്‍റെ മരുമകളായാല്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും .പക്ഷെ മോളുടെ വീട്ടുകാരുടെ സമ്മതത്തോടെ ഒരിക്കലും നിങ്ങള്‍ക്ക് ഒന്നാവാന്‍ ആവില്ല .പ്രതാപന് എന്‍റെ മോളെ ഇഷ്ടമല്ലാതെയല്ല അവന്‍ ഒന്നും പറയാതെ ഇവിടെ നിന്നും ഇറങ്ങി പോയത് .മോളുടെ കുടുംബം അംഗീകരിക്കാത്ത ബന്ധം കൂട്ടി യോജിപ്പിക്കുവാന്‍ മോള് ശ്രമിക്കരുത് .അങ്ങിനെയുണ്ടായാല്‍ നിങ്ങളുടെ ജീവന്‍ തന്നെ അപായപെടും .ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നത്‌ തന്നെ എന്‍റെ മോന് വേണ്ടിയ .അവനെ കുരുതി കൊടുക്കരുത് .നിസഹായയായ ഒരു അമ്മയുടെ അപേക്ഷയാണ് ,,

 അവള്‍ പോട്ടികരഞ്ഞുകൊണ്ട് വീട്ടിലേക്കും നടന്നു .വിവാഹ ദിവസ്സം വരെ അവള്‍ പ്രതീക്ഷയോടെ അവനെ കാത്തിരുന്നു .തന്‍റെടത്തോടെ വീട്ടില്‍ വന്ന് തന്‍റെ കൈ പിടിച്ച് ഇറക്കി കൊണ്ട് പോകും എന്നവള്‍ ആശിച്ചു .പക്ഷെ അങ്ങിനെയൊന്ന് ഉണ്ടായില്ല .കരഞ്ഞുകലങ്ങിയ കണ്ണുകളോടെ  കതിര്‍മണ്ഡപത്തില്‍   അരവിന്ദന്‍ നായരുടെ മുന്നില്‍ താലി ചാര്‍ത്തുവാനായി അവള്‍ക്ക് കഴുത്ത് നീട്ടേണ്ടി വന്നു .ഭാര്യയുടെ കര്‍ത്തവ്യങ്ങള്‍   മനസ്സറിഞ്ഞ് പ്രാവര്‍ത്തികമാക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല  .അവളുടെ ശരീരത്തിന്‍റെ ചൂട് അയാള്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ ഒഴിഞ്ഞു മാറികൊണ്ടിരിന്നു .അയാളുടെ വികാരങ്ങളെ അയാള്‍ക്ക്‌ നിയന്ത്രിക്കുവാന്‍ കഴിയാതെ ആകുമ്പോള്‍ അയാള്‍ അവളെ ബലംപ്രയോഗിച്ച് കീഴ്പെടുത്തും . പുതിയ വീട്ടിലേക്ക് താമസ്സം മാറിയതില്‍ പിന്നെ അടുക്കള പണികള്‍ക്കായി ഒരു സ്ത്രീ വന്നിരുന്നു .ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപെട്ട അവള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു .

ചന്ദ്രമതിയുടെ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ അമ്മയുമായി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ ചന്ദ്രമതി മകനെ തറവാട്ടില്‍ അമ്മയെ ഏല്പിച്ചു വീട്ടിലേക്ക് നടന്നു .ഉമ്മറത്ത് എത്തിയപ്പോള്‍ പുറകുവശത്തെ പൈപ്പിലെ വെള്ളം ഒഴികി പോകുന്നത് കണ്ടപ്പോള്‍ പൈപ്പ് പൂട്ടുവാനായി പുറകുവശത്തെക്ക് നടന്നു .കിടപ്പ് മുറിയുടെ അരികില്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും അടക്കം പറച്ചില്‍ കേട്ടപ്പോള്‍ ഒരു നിമിഷം അവള്‍ അവിടെ തന്നെ നിന്നു .തുറന്നു കിടക്കുന്ന ജാലകത്തിലൂടെ നോക്കിയ അവളുടെ കണ്ണുകളെ അവള്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .കിടപ്പ് മുറിയില്‍ ഭര്‍ത്താവും വേലക്കാരിയും അര്‍ദ്ധ നഗ്നരായി ശാരീരിക ബന്ധം പുലര്‍ത്തുന്നു . തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് അവള്‍ക്ക് അപ്പോള്‍ തീര്‍ത്താല്‍ തീരാത്ത പകയാണ് തോന്നിയത് .പിന്നെ ഞൊടിയിടയില്‍ അകത്ത് പോയി കതകിന്‍റെ സാക്ഷ പുറത്ത് നിന്നും പൂട്ടി ഒച്ച വെച്ച് ആളെ കൂട്ടി .അയല്‍പക്കക്കാര്‍ ഓടി കൂടിയപ്പോള്‍ അവള്‍ പൂട്ടിയ സാക്ഷ നീക്കി കതക് തുറന്നു .അകത്തെ കാഴ്ച കണ്ട് ഓടി കൂടിയവര്‍ സ്തംഭിച്ചു നിന്നു .വസ്ത്രം ധരിച്ചു പുറത്തിറങ്ങിയ അരവിന്ദന്‍ നായര്‍ ഒന്നും ഉരിയാടാതെ പുറത്തേക്ക് ഇറങ്ങി നടന്നു .അയാള്‍ വിദൂരതയിലേക്ക് നടന്നകന്നു .പിന്നെ അരവിന്ദന്‍ നായരെ ആരും തന്നെ ആ ഗ്രാമത്തില്‍ കണ്ടില്ല .

 ആറു  വര്‍ഷങ്ങള്‍ക്ക്  ശേഷം. നേരം പുലര്‍ന്ന് സമയം ഏതാണ്ട്  എഴുമണി കഴിഞ്ഞു കാണും. തറവാട്ടില്‍ ഒരു വാഹനം വരുന്നത് കണ്ടപ്പോള്‍ ചന്ദ്രമതിക്ക് രാത്രിയില്‍ കൂട്ട് കിടക്കാന്‍ വന്ന അമ്മ അടുക്കളയിലുള്ള മകളോട് വിളിച്ചു പറഞ്ഞു .

,,മോളെ വീട്ടില്‍ ആരോ വന്നിരിക്കുന്നു അമ്മ പോവുന്നു ,,

,, ആരാ അമ്മേ ഈ പുലര്‍ച്ചെ തന്നെ വിരുന്നുകാര്‍ ,,

,, അറിയില്ല മോളെ അമ്മ പോയി നോക്കട്ടെ ,,

അമ്മ പോയപ്പോള്‍ ചന്ദ്രമതിയും പിറകെ തിടുക്കത്തില്‍ തറവാട്ടിലേക്ക് നടന്നു .വാഹനത്തില്‍ നിന്നും  ഒരു മദ്ധ്യവയസ്കന്‍  ഇറങ്ങി വരാന്തയിലേക്ക്‌ കയറി നിന്നു .ഏതാണ്ട് ആറടിയോളം നീളം തോന്നിപ്പിക്കുന്ന അയാളുടെ വേഷം കാവി ജുബ്ബയും  മുണ്ടുമായിരുന്നു . നീട്ടി വളര്‍ത്തിയ നരച്ച  തലമുടിയും താടിയുമുള്ള അയാളെ കണ്ടാല്‍ സന്യാസിയാണെന്ന് തോന്നിപ്പിക്കും .ചന്ദ്രമതി അവിടേക്ക് എത്തുമ്പോഴേക്കും വന്നയാളും അമ്മയും കെട്ടിപിടിച്ച് നില്‍ക്കുന്ന കാഴ്ചയാണ് അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞത് .വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗ്രാമം വിട്ടുപോയ അമ്മയുടെ സഹോദരനാണ് തിരികെയെത്തിയിരിക്കുന്നത് എന്ന് ചന്ദ്രമതി വൈകാതെ അറിഞ്ഞു .  വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ദേശാടനം മൂലം അമ്മാവന്‍ ക്ഷീണിതനായിരുന്നു .വിശേഷങ്ങള്‍ അറിയുവാന്‍ എല്ലാവര്‍ക്കും തിടുക്കമായിരുന്നു .പക്ഷെ ചന്ദ്രമതിക്ക് അറിയേണ്ടിയിരുന്നത് .പ്രതാപന്‍റെ പിതൃത്വമായിരുന്നു .അമ്മാവന്‍ ഗ്രാമം വിട്ട് പോയിട്ടും വിവാഹിതയാവാതെ ഈ കാലം വരെ ജീവിച്ച പ്രതാപന്‍റെ അമ്മയുമായുള്ള അമ്മാവന്‍റെ മുന്‍കാല ബന്ധത്തെക്കുറിച്ചും എന്തിന് ഈ ഗ്രാമം വിട്ട് അമ്മാവന്‍  പോയി എന്നതുമൊക്കെയായിരുന്നു .അവള്‍ അവസരത്തിന് വേണ്ടി കാത്തിരുന്നു .

ഗ്രാമവാസികളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കുവാന്‍ വന്നുകൊണ്ടിരുന്നു .ഒരിക്കലും കാണുവാന്‍ കഴിയുകയില്ല എന്ന് കരുതിയിരുന്ന ആളെ നേരില്‍ കണ്ടപ്പോഴുള്ള ആശ്ചര്യം വരുന്നവരുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നത് ചന്ദ്രമതി കണ്ടു .അത്താഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ചന്ദ്രമതിക്ക് കൂട്ടിന് ആരും ഇല്ലാത്തതിനാല്‍ അമ്മാവന്‍ അവിടെ താമസിക്കട്ടെ എന്ന തീരുമാനമാണ് ഉണ്ടായത് .അവളും അതാണ്‌ ആഗ്രഹിച്ചിരുന്നത് .അമ്മാവന്‍ തന്‍റെ കൂടെ താമസിക്കട്ടെ എന്ന് പറയുവാന്‍ തുടങ്ങുമ്പോഴാണ് അമ്മയുടെ മൂത്ത സഹോദരന്‍ ഈ കാര്യം പറഞ്ഞത് .ചന്ദ്രമതിയും അമ്മാവനും അമ്മയും മകനും  കൂടി ചന്ദ്രമതിയുടെ വീട്ടിലേക്ക് പൊന്നു .അമ്മാവന് കിടക്കുവാനുള്ള മെത്തയില്‍ വിരിപ്പ് വിരിച്ച് ഹാളിലേക്ക് പോയപ്പോള്‍ അമ്മാവന്‍  സോഫയില്‍   ചാരിക്കിടന്നു ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു .  അവള്‍ അടുത്ത് ചെന്നിരുന്നു പറഞ്ഞു .

,, അമ്മാവന് വിരോധം ഇല്ലെങ്കില്‍  എനിക്ക് ചിലതൊക്കെ അറിയാനുണ്ട് ,,

അയാള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സജ്ജമായി എന്ന വിധത്തില്‍ സോഫയില്‍ നിവര്‍ന്നിരുന്ന് കാതോര്‍ത്തു .

,, അമ്മാവന്‍ ഇവിടം വിട്ടുപോകുവാന്‍ ഉണ്ടായ കാരണം കുറേയൊക്കെ എനിക്ക് അറിയാം .സത്യം പറഞ്ഞാല്‍ ഗര്‍ഭണിയായ കാമുകിയെ ഉപേക്ഷിച്ചു പോയ അമ്മാവനോട് എനിക്ക് വെറുപ്പായിരുന്നു .ആ സ്ത്രീ അനുഭവിച്ച വേദനകള്‍ എന്തുമാത്രമാകും .പട്ടിണി കിടക്കേണ്ടി വന്നാല്‍ അത് സഹിക്കാം. പക്ഷെ പിഴച്ചവള്‍ എന്ന് സമൂഹം ഒന്നടങ്കം പറയുമ്പോള്‍ ആ വാക്കുകള്‍  ഒരു സ്ത്രീക്കും സഹിക്കുവാന്‍ കഴിയില്ല .എന്തിനായിരുന്നു അമ്മാവന്‍ ആ സ്ത്രീയെ വഞ്ചിച്ചത്   .എന്നിട്ട് അമ്മാവന്‍ എന്ത് നേടി ,,

അയാള്‍ അല്പനേരം മൂകനായിരുന്നു .അവളുടെ  ചോദ്യം അയാളില്‍ അസ്വസ്ഥത ഉളവാക്കിയത്  പോലെ   നെടുവീര്‍പ്പിട്ടുക്കൊണ്ട് അയാള്‍ പറഞ്ഞു

,,ഉം വഞ്ചകന്‍   അന്ന്  എല്ലാവരും എന്നെ വഞ്ചകന്‍ എന്ന് വിളിച്ചു. ഇപ്പോള്‍ മോളും എന്നെ അങ്ങിനെ തന്നെ വിളിക്കുന്നു .പക്ഷെ ഞാന്‍ ആരേയും ചതിച്ചിട്ടില്ല .അവളെ എനിക്ക് ജീവനായിരുന്നു .അല്ലെങ്കിലും പ്രണയത്തിന് ജാതിയും ,മതവും,ദരിദ്രരും,പണക്കാരും   എന്ന വേര്‍ തിരിവ് ഉണ്ടോ .ഞാനവളെ പ്രണയിച്ചത് ആത്മാര്‍ത്ഥമായി തന്നെ ആയിരുന്നു .അവളെ വിവാഹം കഴിക്കണം എന്ന് ഞാന്‍ കുടുംബത്തില്‍ അറിയിച്ചപ്പോള്‍ ഞാന്‍ അനുഭവിക്കേണ്ടി വന്ന മാനസീകമായ പീഡനം അത് മോള്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ല .എല്ലാ എതിര്‍പ്പുകളേയും മറികടന്ന് ഞങ്ങള്‍  രഹസ്യമായി വിവാഹം രജിസ്റ്റര്‍  ചെയ്തു .നാട് വിട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് മനസുവന്നില്ല .അതിനുള്ള ദൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം . അവളും അമ്മയും തനിച്ചു ജീവിക്കുന്ന അവളുടെ വീട്ടില്‍ രഹസ്യമായി രാത്രിയില്‍ ഞാന്‍ പോയി പൊന്നു .രണ്ടു മാസം രണ്ടുമാസമെ ഞങ്ങള്‍ക്ക് ആ ബന്ധം തുടരാനായുള്ളൂ .കുടുംബത്തില്‍ വിവരം അറിഞ്ഞപ്പോള്‍ .ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ നിന്നും പുലര്‍ച്ചെ പോരുമ്പോള്‍ .ഞാന്‍ കരുതിയിരുന്ന സ്നേഹസമ്പന്നരും എന്‍റെ പ്രിയപെട്ടവരുമായ എന്‍റെ മിത്രങ്ങള്‍ എന്നെ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലി .അബോധാവസ്ഥയില്‍ ആയ എന്നെ അവര്‍ കായലില്‍ കൊണ്ടിട്ടു .കൊണ്ടിടുന്നത്‌ കണ്ട ആരോ എന്നെ കരയ്ക്കടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് എനിക്ക് മോളുടെ മുന്‍പാകെ സംസാരിക്കുവാന്‍ ആവില്ലായിരുന്നു ,,

ഇത്രയും പറഞ്ഞപ്പോഴേക്കും അയാള്‍ അമിതമായി കിതച്ചുക്കൊണ്ടിരുന്നു .അസ്വസ്ഥതയോടെ അയാള്‍ അയാളുടെ കഴുത്തിന് താഴെ തടവിക്കൊണ്ടിരുന്നു.

,, ഇവിടെ നിന്നും ഒളിച്ചോടി പോകുമ്പോള്‍ അവരെ കൂടെ അമ്മാവന് ഒപ്പം  കൂട്ടാമായിരുന്നില്ലേ,,

,,അയാള്‍ ചോദ്യത്തിന് ഉത്തരം നല്‍കാതെ പറഞ്ഞു .വെള്ളം എനിക്ക് അല്പം വെള്ളം കുടിക്കുവാന്‍ തരൂ മോളെ ,,

ചന്ദ്രമതി അടുക്കളയില്‍ പോയി  ഫ്രിഡ്ജ് തുറന്ന് തണുത്ത ജലം എടുത്ത് അയാള്‍ക്ക്‌ കുടിക്കുവാനായി നല്‍കി .ആര്‍ത്തിയോടെ കുറെയേറെ ജലം കുടിച്ചതിന് ശേഷം അയാള്‍ തുടര്‍ന്നു .

,, ഒരു തൊഴിലും അറിയാത്ത എനിക്ക് അവളെ കൂടെ കൂട്ടുവാന്‍  ദൈര്യം വന്നില്ല .ഇവിടെനിന്നും പോയതില്‍ പിന്നെ ക്ഷേത്രങ്ങളിലേക്ക് തീര്‍ഥാടനമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന ഭക്ഷണം കൊണ്ട് ജീവന്‍ നില നിര്‍ത്തി.ഇപ്പോള്‍ ഈ തിരിച്ചുവരവ്‌ പ്രതികാരം ചെയ്യാനോ കണക്ക് തീര്‍ക്കാനോ അല്ല .അല്ലെങ്കില്‍ തന്നെ ആരോഗ്യം ക്ഷയിച്ച ഈ കിളവനെ കൊണ്ട് ഇനി അതിനൊന്നും ആവില്ല . ഞാന്‍ പോകുമ്പോള്‍ അവള്‍ ഗര്‍ഭണിയായിരുന്നു .എനിക്ക് എന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണണം. മാപ്പ് ചോദിക്കണം .അവര്‍ എന്നെ സ്വീകരിക്കുമെങ്കില്‍ ശിഷ്ടകാലം അവരുടെ കൂടെ ജീവിക്കണം .അവര്‍ക്ക് ഈ കിളവനെ സ്വീകരിക്കുവാന്‍ ആവില്ലാ എങ്കില്‍ വീണ്ടും തീര്‍ത്ഥാടനം തന്നെ ശരണം   ,,

,, എന്താ അമ്മാവന്‍ ഈ പറയുന്നെ .അവര്‍ക്ക് ഒരിക്കലും  അമ്മാവനെ വേണ്ടാതെയാവില്ല .അമ്മാവനെ നേരില്‍ കാണുമ്പോള്‍ അവര്‍ ഒരുപാട് സന്തോഷിക്കും . എല്ലാവരും അവരെ പിഴച്ചവള്‍ എന്ന് മുദ്രകുത്തിയെങ്കിലും എല്ലാ അപമാനവും സഹിച്ച് അവര്‍ പ്രസവിച്ചു ഒരാണ്‍ കുഞ്ഞിനെ .പാടത്തും പറമ്പിലും എല്ല് മുറിയെ പണിയെടുത്ത് അവര്‍ ആ കുഞ്ഞിനെ പഠിപ്പിച്ചു വലുതാക്കി .അമ്മാവന്‍റെ മകനിപ്പോള്‍ അദ്ധ്യാപകനായി തൊഴില്‍ ചെയ്ത് അമ്മയെ പോറ്റുന്നു.ആ അമ്മയും മകനും സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നത്  ,,

ചന്ദ്രമതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം സന്തോഷത്താല്‍ പ്രസന്നമായി .ആശ്ചര്യത്തോടെ തന്‍റെ പ്രിയപെട്ടവരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ അയാള്‍ കാതോര്‍ത്തിരുന്നു .

,, അമ്മാവന്‍ ഇപ്പോള്‍ സ്വസ്ഥമായി ഉറങ്ങിക്കോളൂ .നമുക്ക് നേരം പുലര്‍ന്നാല്‍ അവരുടെ അരികിലേക്ക് പോകാം .ഇനിയിപ്പോ എതിര്‍പ്പുകള്‍ ഒന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല .അന്ന് അമ്മാവനെ അപായ പെടുത്തുവാന്‍ ശ്രമിച്ചവരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ എന്തായാലും  അന്നത്തെ ആ ചെയ്തിയെ ഓര്‍ത്ത്‌ ദുഃഖിക്കുന്നുണ്ടാവും .

ഉറങ്ങുവാന്‍ കിടന്ന അയാള്‍ക്ക്‌ ഉറങ്ങുവാനായില്ല .തിരിഞ്ഞും മറിഞ്ഞും അയാള്‍ കിടന്നു .മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് പോലെ അയാള്‍ക്ക്‌ അനുഭവപെട്ടു .ഒരു ഭീരുവിനെ പോലെ ഒളിച്ചോടി ഇനിയൊരു തുണയില്ലാതെ തന്‍റെ പ്രയാണം തുടരാനാവില്ല എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ തിരികെ വന്ന തന്‍റെ നിസഹായാതെ ഓര്‍ത്ത്‌ അയാള്‍ വിലപിച്ചു .നാളെ ഒരുപക്ഷെ തന്‍റെ മകന്‍ അച്ഛന്‍ ഇത്രയും കാലം എവിടെയായിരുന്നു .ഇത്രയുംകാലം ഞങ്ങളെ കുറിച്ച് ഓര്‍ക്കാത്ത അച്ഛനെ ഇനി ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് തന്‍റെ മകന്‍ പറഞ്ഞാല്‍ .എല്ലാം നഷ്ടപെട്ടവനെ പോലെ ഇനിയും ആരും തുണയില്ലാതെ ശിഷ്ടകാലം ജീവിക്കേണ്ടി വരില്ലേ എന്ന ചിന്തകള്‍ അയാളെ ഏറെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു .വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് തുറന്നിട്ട ജാലകത്തിലൂടെ അയാളെ തഴുകി കൊണ്ടിരുന്നെങ്കിലും അയാളുടെ ശരീരമാകെ വിയര്‍പ്പുകണങ്ങളാല്‍ വസ്ത്രങ്ങള്‍ നനവാര്‍ന്നു കൊണ്ടിരുന്നു .

അടുത്ത ദിവസ്സം ചന്ദ്രമതി മകനെ അമ്മയുടെ പക്കല്‍ ഏല്പിച്ച് അമ്മാവനേയും കൂട്ടി പ്രതാപന്‍റെ വീട്ടിലേക്ക് യാത്രയായി .പാടശേഖരങ്ങളിലൂടെ നടന്ന് പെരുംതോട് പാലം കടന്ന് തെങ്ങിന്‍ തോപ്പുകളിലെ  ഇടവഴിയിലൂടെ നടന്നാല്‍ എളുപ്പത്തില്‍ പ്രതാപന്‍റെ വീട്ടിലേക്ക് എത്താം .വഴിയിലൂടെ നടക്കുമ്പോള്‍ പലരും ആശ്ചര്യത്തോടെ അയാളെ നോക്കുന്നുണ്ടായിരുന്നു .മുള്ള് വേലിയുടെ വാതില്‍ തുറന്ന് ചന്ദ്രമതി കുടികിടപ്പിലേക്ക് പ്രവേശിച്ചപ്പോള്‍ അമ്മാവന്‍ അല്പം ശങ്കയോടെ വഴിയില്‍ തന്നെ നിന്നു .അപ്പോള്‍ ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് നടന്നു .അപ്പോള്‍ വീടിന്‍റെ ഉമ്മറത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല .ചന്ദ്രമതി അടച്ചിട്ട വാതില്‍ തള്ളി നോക്കിയപ്പോള്‍ സാക്ഷയിടാത്ത വാതില്‍ മലര്‍ക്കെ തുറന്നു .അയാള്‍ വരാന്തയിലേക്ക്‌ കയറാതെ മുറ്റത്ത് തന്നെ നിന്നു .ചന്ദ്രമതി അടുക്കളയിലേക്ക് ചെന്നപ്പോള്‍ പ്രതാപന്‍റെ അമ്മ കളിമണ്ണ്‍ കൊണ്ട് മെഴുകിയ അടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു .അവള്‍ പറഞ്ഞു

,, അമ്മായി അമ്മായിയെ കാണുവാന്‍ ഒരാള്‍ വന്നിട്ടുണ്ട് .ഒന്ന് വേഗം പുറത്തേക്ക് വാ ,,

അമ്മായി എന്ന വിളി അവരെ ആശ്ചര്യപെടുത്തി. അവര്‍ കതകില്‍ തൂക്കിയിട്ടിരുന്ന തോര്‍ത്ത് മുണ്ട് എടുത്ത് തോളിലിട്ട്‌ ചന്ദ്രമതിയുടെ പുറകെ നടന്നു .ഉമ്മറത്ത് എത്തിയ അവര്‍ മുറ്റത്ത്  നില്‍ക്കുന്ന ആളെ തിരിച്ചറിഞ്ഞതും അവര്‍ ഈശ്വരാ എന്ന് പറഞ്ഞ് കതകിന് പുറകിലേക്ക് മറഞ്ഞു .അപ്പോഴൊക്കെയും അവരുടെ  ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങുന്നുണ്ടായിരുന്നു .ചന്ദ്രമതി അമ്മാവന്‍റെ കൈ പിടിച്ച് അവരുടെ അരികിലേക്ക് ആനയിച്ച ശേഷം പുറത്തേക്ക് ഇറങ്ങി മുള്ള് വേലിക്കരികില്‍ പോയി നിന്നു .അകത്ത് കയറിയ അയാള്‍ ഒന്നും ഉരിയാടാനാവാതെ നിന്നു .പ്രതാപന്‍റെ അമ്മ അയാളുടെ അരികിലേക്ക് ചേര്‍ന്ന് നിന്ന് പറഞ്ഞു .

,, ഈശ്വരാ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ ആവുന്നില്ല ,,

അവരുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ സര്‍വ നിയന്ത്രണവും അയാളില്‍ നിന്നും അന്യമായിരുന്നു .അയാള്‍ അവരെ തന്‍റെ മാറോട് ചെര്‍ത്തുവെച്ചൂ കൊണ്ട് പറഞ്ഞു .

,, എന്നോട് ക്ഷമിക്കൂ തന്‍റെ നല്ല ജീവിതം ശിതിലമാക്കിയ ഈ മഹാപാപിയോട് ക്ഷമിക്കൂ ,,

അയാളുടെ വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്പ് അവര്‍ അയാളുടെ വായ്‌ പോത്തിപിടിച്ചു .പ്രതാപന്‍ അപ്പോള്‍ വിദ്യാലയത്തിലേക്ക് പോയിരിക്കുകയായിരുന്നു .പ്രതാപന്‍റെ അമ്മയും ചന്ദ്രമതിയും കൂടി ഉച്ചയ്ക്ക് സദ്യ ഒരുക്കി .വൈകുന്നേരം അഞ്ചു മണിയോട് കൂടി പ്രതാപന്‍ വീട്ടില്‍ തിരികെയെത്തി .പ്രതാപന്‍റെ പ്രതികരണം എന്താകും എന്ന് അറിയുവാന്‍ എല്ലാവരും ആകാംക്ഷയോടെയാണ് അയാളെ കാത്തിരുന്നത് .ഉമ്മറത്ത് ഇരിക്കുന്ന അപരിചിതനെ കണ്ടപ്പോള്‍ അയാള്‍ കൈ കൂപ്പി ഉമ്മറത്തേക്ക് കയറി നിന്നു .ആരും ഒന്നും ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ ചന്ദ്രമതി പറഞ്ഞു .

,, പ്രതാപെട്ടാ ഇത് അച്ഛനാണ് പ്രതപെട്ടന്‍റെ അച്ഛന്‍ ,,

പ്രതാപന്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു .എഴുനേറ്റ് നിന്ന അച്ചനെ അയാള്‍ കെട്ടിപിടിച്ച് ചോദിച്ചു .

,, അച്ചാ എവിടെ ആയിരുന്നു ഈ കാലം വരെ. ഓര്‍മ വെച്ച കാലം തൊട്ട് ഞാന്‍ തിരയുന്നു എന്‍റെ അച്ചനെ ഒരു നോക്ക് കാണുവാന്‍.ഞങ്ങളെ പിരിഞ്ഞു പോകുവാന്‍ അച്ചന് എങ്ങിനെ കഴിഞ്ഞൂ ,,

എല്ലാവരുടേയും ഇമകള്‍ അപ്പോള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.സ്നേഹപ്രകടനങ്ങള്‍ക്കും ഏറെനേരത്തെ സംസാരത്തിനും ഒടുവില്‍   .ചന്ദ്രമതി എല്ലാവരേയും തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു അപ്പോള്‍  പ്രതാപന്‍ പറഞ്ഞു.

,, വേണ്ട ചന്ദ്രൂ തന്‍റെ നല്ല മനസ്സിന് നന്ദി .അച്ഛന്‍ ഇനി എങ്ങും പോകില്ല .അച്ഛന്‍ ഞങ്ങളുടെ കൂടെ ജീവിക്കട്ടെ .എല്ലാവരും അറിയട്ടെ ഞാന്‍ തന്ത ഇല്ലാത്തവനല്ല എന്ന്.തന്‍റെ മകന്‍ തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും .ഞാന്‍ തന്നെ വീട്ടില്‍ കൊണ്ടാക്കാം ,,

 അപ്പോള്‍ നേരം ഇരുട്ടിയിരുന്നു  ചന്ദ്രമതി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ .വൃദ്ധ ദമ്പതികള്‍ അവളെ  യാത്രയാക്കാന്‍ മുള്ള് വെയിലി വരെ വന്നൂ .ഇടവഴിയോലൂടെ പ്രതാപന്‍റെ പുറകെ ചന്ദ്രമതി നടന്നു .അയാള്‍ കൂടുതലൊന്നും സംസാരിച്ചില്ല .ഇടയ്ക്ക് മകന്‍റെ വിശേഷങ്ങള്‍ മാത്രം തിരക്കി .വീട്ടില്‍ എത്തിയപ്പോള്‍ .അമ്മയും മകനും വീട്ടില്‍ ഉണ്ടായിരുന്നു .ഇരുമ്പ് ഗെയിറ്റ് തളളി തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചന്ദ്രമതിയുടെ മകന്‍ ഗെയിറ്റിന് അരികിലേക്ക് ഓടി വന്ന് ചന്ദ്രമതിയെ കേട്ടിപിടിച്ചു .അപ്പോള്‍ പ്രതാപന്‍ കുഞ്ഞിന്‍റെ ശിരസില്‍ തലോടി .അയാളോട് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ പിന്നീട് ആവാം എന്ന് പറഞ്ഞ് തിരികെ നടന്നു അപ്പോള്‍ ചന്ദ്രമതിയുടെ അമ്മ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .

,, മോന്‍ ഇനി ഇടയ്ക്കൊക്കെ വരണം ,,

അയാള്‍ ഒന്ന് മൂളുക മാത്രം ചെയ്ത് തിരികെ നടന്നു .അല്പം നടന്ന് അയാള്‍ തിരിഞ്ഞ് നിന്ന് ചന്ദ്രമതിയെ വിളിച്ചു .

,, ചന്ദ്രൂ ഒന്ന് ഇവിടം വരെ വരൂ ,,

അവള്‍ അനുസരണയുള്ള കുഞ്ഞിനെപോലെ അയാളുടെ അരികില്‍ വന്നു നിന്നു അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു .

,,ഞാന്‍ വരുന്നുണ്ട് തറവാട്ടിലേക്ക് അച്ഛന്‍റെ അവകാശം ചോദിക്കാന്‍.  അത് സ്വത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല .എനിക്ക് നഷ്ട്ടപ്പെട്ട രക്തബന്ധങ്ങളുടെ സ്നേഹം പലിശ സഹിതം തിരികെ ലഭിക്കാന്‍ മാത്രം .അന്ന് താന്‍ തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് കരഞ്ഞ ദിവസ്സം എനിക്ക് മറക്കുവാനാവില്ല .എനിക്ക് അന്ന് തന്‍റെ വാക്കുകള്‍ അംഗീകരിക്കുവാന്‍ ആവില്ലായിരുന്നു കാരണം അന്ന് ഞാന്‍ പിഴച്ചു പെറ്റവനായിരുന്നു .എനിക്ക് തന്നെ ഇഷ്ടമായിരുന്നു  ആ ഇഷ്ടം ഇന്നും ഞാന്‍ എന്‍റെ മനസ്സില്‍ സൂക്ഷിക്കുന്നു .ചന്ദ്രമതിയുടെ ഇമകള്‍ നിറഞ്ഞു അവള്‍ അയാളെ തന്നെ നോക്കി നിന്നു .അയാള്‍ യാത്ര പറഞ്ഞ് നടന്നു നീങ്ങി അയാള്‍ ഇരുളില്‍ മറയുന്നത് വരെ ചന്ദ്രമതി അയാളെ തന്നെ നോക്കി നിന്നു .അപ്പോള്‍    വൃശ്ചിക മാസത്തിലെ തണുത്ത കാറ്റ് അവളെ തഴുകിയത് മൂലം അവളുടെ ശരീരമാകെ കുളിരണിഞ്ഞു .
                                               ശുഭം
rasheedthozhiyoor@gmail.com



8 August 2014

ചെറുകഥ .കങ്കണരേഖ

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ .വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനാം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,

അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ. ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട്  പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com