ചിന്താക്രാന്തൻ

4 March 2012

ചെറു കഥ , നിനച്ചിരിക്കാതെ ഒരു നാള്‍

                                                                

                        സമയം വൈകീട്ട് അഞ്ചു  മണിയോടടുത്തിട്ടുണ്ടാവും. കാര്‍   മേഘം സൂര്യനെ മൂടിയത് കൊണ്ട് പതിവിലും  നേരത്തെ തന്നെ ഇരുട്ട് വീണിരിക്കുന്നു . ശക്തമായ കാറ്റ് വീശുവാന്‍ തുടങ്ങിയപ്പോള്‍ , അയനിക്കല്‍ തറവാട്ടിലെ അടുക്കളയിലെ ജനല്‍  പാളികള്‍ ധൃതിയില്‍ അടച്ച്  മുത്തശ്ശിക്ക് കുളിക്കുവാനായുള്ള വെള്ളവും പാല്‍ കാരന്‍ കുമാരേട്ടന്‍ കൊണ്ട് വന്ന പാലും   തിളപ്പിക്കുവാന്‍  അടുപ്പില്‍ വെക്കുമ്പോള്‍ അടുക്കളയില്‍ പുതുതായി ഇട്ട മാര്‍ബിളില്‍ ഇരുന്ന് ചേമ്പ് നന്നാക്കുന്ന ഭര്‍ത്താവിന്‍റെ മുത്തശ്ശിയോട്  ധന്യലക്ഷ്മി  പറഞ്ഞു      "  എന്തൊരു കാറ്റാ ഇത് ഞാന്‍ അലക്കി ഇട്ട വസ്ത്രങ്ങള്‍ എടുത്ത് മടക്കി വെച്ച് ഇപ്പോള്‍ വരാട്ടോ മുത്തശ്ശി അടുപ്പിലെ പാല്‍ തിളച്ചു പൊങ്ങുന്നത് ശ്രദ്ധിച്ചേക്കണം ",     അപ്പോഴാണ്‌ മുത്തശ്ശി പലകയിടാതെ നിലത്തിരിക്കുന്നത്  ധന്യലക്ഷ്മിയുടെ കണ്ണില്‍ പെട്ടത് .  അപ്പോള്‍ ധന്യലക്ഷ്മി   മുത്തശ്ശിയോട് പറഞ്ഞു         "മാര്‍ബിളില്‍ ഇരുന്നാല്‍ വാതത്തിന്‍റെ അസ്ഥിരത ഉണ്ടാകും എന്ന്  എത്ര പറഞ്ഞാലും ഈ മുത്തശ്ശി അനുസരിക്കില്ലാന്നു വെച്ചാല്‍ എന്താ ചെയ്യുക. തണുപ്പ് കാലമാണ് സൂക്ഷിച്ചില്ലാ എങ്കില്‍ അസുഖം വന്നു കിടക്കേണ്ടി വരും "      കുറച്ചു ദൂരത്ത് കിടന്നിരുന്ന പലക എടുത്ത് മുത്തശ്ശിക്ക് ഇരിക്കാനായി കൊടുത്ത് ..  അടുക്കളയില്‍ നിന്നും  പുറത്തേക്ക് പോകുവാന്‍ തുടങ്ങുമ്പോള്‍ . മുത്തശ്ശി അവളോടായി പറഞ്ഞു            "മോളെ ഇരുട്ടാകുവാന്‍ തുടങ്ങിയിരിക്കുന്നു മക്കള്‍ കളി കഴിഞ്ഞു  അകത്തേക്ക് കയറിയോ എന്ന് നോക്കു ".                മക്കളെ നോക്കാനായി പോകുമ്പോള്‍ അവള്‍ മുത്തശ്ശി യോട് പറഞ്ഞു ,     ''അവരുടെ കളിയെങ്ങാനും കഴിയുമോ മുത്തശ്ശി ...എത്ര കളിച്ചാലും അവര്‍ക്ക് മതിയാവില്ലാ, പെണ്‍കുട്ടികള്‍ ആണെന്ന വല്ല വിചാരവും അവര്‍ക്കുണ്ടോ സന്ധ്യ ആയാലും പറയാതെ അവര്‍ അകത്ത് കയറില്ലാ .  പഠിക്കുന്നതിന് ഈ ഉത്സാഹം ഒട്ടും കാണുന്നുമില്ലാ ഇനി പഠിക്കുവാന്‍  ഇരിക്കാന്‍ പറഞ്ഞാല്‍ കാണാം രണ്ടിന്‍ന്‍റെയും തനി സ്യഭാവം ,.


                                അടുക്കളയില്‍ നിന്നും മക്കളെ വിളിക്കുവാന്‍ വീടിന് മുന്‍ വശത്തേക്ക് പോകുമ്പോള്‍ തന്നെ ധന്യലക്ഷ്മി മക്കളുടെ പേരുകള്‍ നീട്ടി വിളിച്ചു ,"പൂര്‍ണിമാ .....നന്ദിനീ......നേരം ഇരുട്ടിയത് കണ്ടില്ലേ രണ്ടാളും  കളി മതിയാക്കി പോയി കുളിച്ച് പൂജാമുറിയിലേക്ക് ചെല്ലൂ ,"  മക്കള്‍ രണ്ടു പേരും അകത്തേക്ക് കയറി എന്ന് ഉറപ്പ് വരുത്തി ധന്യലക്ഷ്മി  ഉണക്കുവാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളുടെ അരികില്‍ എത്തിയപ്പോള്‍ അയലില്‍     നിന്നും പകുതിയില്‍ കൂടുതല്‍ വസ്ത്രങ്ങളും താഴെ വീണു കിടക്കുകയായിരുന്നു ,വസ്ത്രങ്ങള്‍ എല്ലാം പറുക്കിഎടുത്ത് അയലിലെ അവശേഷിച്ച വസ്തങ്ങളും എടുത്ത് തിരികെ പോരുമ്പോള്‍  ധന്യലക്ഷ്മി മനസ്സില്‍ പറഞ്ഞു. എന്തോരു കാറ്റാ  ഇത് ,
              ധന്യലക്ഷ്മി  പുറകു വശത്തെ വാതിലിലൂടെ അകത്തേക്ക് കയറുമ്പോള്‍ പൂജാ മുറിയില്‍ നിന്നും ഭര്‍ത്താവിന്‍റെ അമ്മ  സന്ധ്യാനാമം ജപിക്കുന്നത് കേള്‍ക്കാമായിരുന്നു .അടുക്കള വാതിലിനരികില്‍  എത്തിയപ്പോള്‍ തിളക്കുവാന്‍ വെച്ച പാല്‍ മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി വസ്ത്രങ്ങളുമായി കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മക്കള്‍ രണ്ടു പേരും കിടപ്പ് മുറിയോടു ചേര്‍ന്നുള്ള  കുളിപുരയുടെ വാതില്‍ തുറന്നു വെച്ച്  കുളിക്കുന്നത് കണ്ടപ്പോള്‍ രോഷത്തോടെ വാതിലടച്ച്  മക്കളോടായി പറഞ്ഞു .''വാതില്‍ അടച്ചിട്ടു കുളിക്കണം എന്ന് എത്ര വട്ടം പറഞ്ഞാലും അനുസരിക്കാന്‍ പറ്റില്ലേ എന്‍റെ മക്കള്‍ക്ക്‌ ഇത് കണ്ടില്ലേ വെള്ളം അകത്തേക്ക് തെറിച്ചിരിക്കുന്നത് രണ്ടാളും വേഗം കുളിച്ച് വസ്ത്രം മാറി പൂജാ മുറിയിലേക്ക് ചെല്ലു അമ്മ നാമം ജപിച്ചു തുടങ്ങി ട്ടോ."

                                           തോളിലും കൈകളിലും ഉള്ള വസ്ത്രങ്ങള്‍ കട്ടിലിലേക്ക് ഇട്ട് ഓരോന്നായി മടക്കി വെച്ചു.  മക്കള്‍ക്ക്‌ കുളിച്ച് വന്നാല്‍ മാറാനുള്ള വസ്ത്രങ്ങള്‍ കട്ടിലില്‍ തന്നെ വെച്ച്, ധന്യലക്ഷ്മിയുടേയും മക്കളുടേയും വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ വെച്ച്  മുത്തശ്ശിയുടേയും അമ്മയുടേയു ഭര്‍ത്താവിന്‍റെ കലാലയത്തില്‍ പഠിക്കുന്ന  സഹോദരി മീനൂ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷി യുടേയും വസ്ത്രങ്ങള്‍ എടുത്ത് ആദ്യം മുത്തശ്ശിയുടേയും അമ്മയുടേയും വസ്ത്രങ്ങള്‍ അവരുടെ മുറിയിലെ അലമാരയില്‍ വെച്ചു . മുത്തശ്ശിയും അമ്മയും ഒരുമുറിയില്‍ ആണ് കിടക്കുന്നത് അധികം വിസ്താരം ഇല്ലാത്ത മുറി ആയത് കൊണ്ട് രണ്ടു ഭാഗത്തായി രണ്ടു ചെറിയ കട്ടില്‍ ഇട്ടിരിക്കുന്നു ,മീനുവിന്‍റെ വസ്ത്രങ്ങള്‍ വെക്കുവാനായി അവളുടെ  മുറിയിലേക്ക്  ധന്യലക്ഷ്മി കയറിചെന്നപ്പോള്‍ തിടുക്കത്തില്‍ എന്തോ  അവള്‍ തന്നില്‍ നിന്നും  ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ , ധന്യലക്ഷ്മി മീനുവിന്‍റെ അരികില്‍  ചെന്ന് ചോദിച്ചു, ? എന്താ മീനു മേശയിലേക്ക് എടുത്ത് വെച്ചത് അതിങ്ങു തരു "പ്രതീക്ഷിക്കാതെയുള്ള ധന്യലെക്ഷ്മിയുടെ മുറിയിലേക്കുള്ള വരവ് മീനുവില്‍ പരിഭ്രാന്തി ഉളവാക്കി.മീനു ഒളിപ്പിച്ചുവെച്ചത് കൊടുക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍  ധന്യലക്ഷ്മി  ബലമായി മേശയുടെ വലിപ്പ് തുറന്നു നോക്കിയപ്പോള്‍ ഒരു പൈങ്കിളി വാരിക കണ്ടു .അത് എടുത്ത് നോക്കി ധന്യലക്ഷ്മി മീനുവിന്‍റെ ചെവിയില്‍ നുള്ളി കൊണ്ട്  പറഞ്ഞു ,                               ""അടുക്കളയില്‍ എന്നെ സഹായിക്കാതെ പരീക്ഷയാണ് വരുവാന്‍ പോകുന്നത് എനിക്ക് ഒരുപാട് പഠിക്കുവാന്‍ ഉണ്ട് ഏട്ടത്തി  എന്ന് പറഞ്ഞ് പഠിക്കുവാന്‍ വന്നയാള് പൈങ്കിളി കഥകള്‍ വായിച്ചു രസിക്കുകയാണോ . നിന്‍റെ ഏട്ടന് ഇങ്ങിനെ യുള്ള പൈങ്കിളി കഥകള്‍ വായിക്കുന്നത് ഒന്നും ഇഷ്ടമില്ലാ എന്ന് അറിഞ്ഞു കൂടെ കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ ഇതുപോലെയുള്ള പുസ്തകം വായിക്കുന്നത് കണ്ടപ്പോള്‍ വഴക്ക് കേട്ടതൊക്കെയും മറന്നോ എന്‍റെ കുട്ടി  കഷ്ടായിപ്പോയിട്ടോ ഏട്ടന്‍ എത്ര കഷ്ടപെട്ടിട്ടാണ് നിന്നെ പഠിപ്പിക്കുന്നത്‌ അതൊക്കെയും അറിഞ്ഞു കൊണ്ട് പഠിക്കുന്ന സമയത്ത് പഠിക്കാതെ ഇത് പോലെയുള്ള പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നത് ശെരിയാണ് എന്ന് തോന്നുന്നുണ്ടോ എന്‍റെ കുട്ടിക്ക്‌ ഏട്ടന്‍ ഇന്നു വിളിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ് കൊടുക്കുന്നുണ്ട് അനിയത്തിയുടെ പൈങ്കിളി കഥകള്‍ വായിക്കുന്നതിനെ പറ്റി .ഇത് ഇപ്പൊ എവിടന്നാ കിട്ടിയത് ? ആ രഞ്ജിനി തന്നതാവും ആ കുട്ടിയോട് കൂട്ട് കൂടരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ലാ എന്‍റെ കുട്ടി "ധന്യലക്ഷ്മി സംസാരം നിറുത്തുന്ന ലക്ഷണം  കാണുന്നില്ലാ എന്ന് കണ്ടപ്പോള്‍ അവള്‍ ഇടയില്‍ കയറി പറഞ്ഞു.''' എന്‍റെ പോന്നു ഏട്ടത്തി അല്ലെ ഇത്തവണത്തേക്ക് ക്ഷമിക്ക് നാളെ രാവിലെ തന്നെ ഈ പുസ്തകം ഞാന്‍ രഞ്ജിനിക്ക് കൊടുത്തോളാം ഏട്ടന്‍ വിളിക്കുമ്പോള്‍ പറഞ്ഞേക്കല്ലേ ഞാന്‍ ഒരു പാവമല്ലേ ...ഏട്ടത്തി  ""മീനുവിന്‍റെ   വാക്കുകള്‍ കേട്ടപ്പോള്‍ ചിരിച്ചു കൊണ്ട് ,സോപ്പിടാന്‍ നല്ല മിടുക്കാണ് ''എന്ന് പറഞ്ഞ് രഞ്ജിനി വസ്ത്രങ്ങള്‍  അലമാരയില്‍ വെച്ച് അടുക്കളയിലേക്ക്    നടന്നു , അപ്പോള്‍ മക്കളും അമ്മയും പൂജാമുറിയില്‍ നിന്നും ഉച്ചത്തില്‍ നാമം ജപിക്കുന്നത് കേള്‍ക്കാമായിരുന്നു . 
                                        
                                                            അടുക്കളയില്‍ എത്തിയപ്പോള്‍ മുത്തശ്ശി പാല്‍  അടുപ്പില്‍ നിന്നും ഇറക്കി ചേമ്പ് പുഴുക്ക് ഉണ്ടാക്കുവാനുള്ള ഒരുക്കത്തിലായിരുന്നു .തിളപ്പിക്കുവാന്‍ വെച്ച വെള്ളം എടുത്ത് അടുക്കള വരാന്തയോട് ചേര്‍ന്നുള്ള കുളിപുരയില്‍ കൊണ്ട് വെച്ച് കുളിക്കുവാനുള്ള  പാകത്തിന് പകര്‍ത്തി വെച്ച് തിരികെയെത്തി അവള്‍  പറഞ്ഞു  '''വെള്ളം ചൂടാറുന്നതിന്  മു   മുമ്പ് മുത്തശ്ശി പോയി കുളിച്ചോളു  പുഴുക്ക് ഞാന്‍ ഉണ്ടാക്കാം '''വേണ്ട മോള് പോയി കുളിച്ചോളൂ. രാവിലെ തുടങ്ങിയതല്ലേ  മോളുടെ പണികള്‍ ഇനി മക്കളെ പഠിപ്പിക്കുവാന്‍ ഇരിക്കേണ്ടതല്ലേ.   സന്തോഷ്‌ മോന്‍ വിളിക്കുമ്പോള്‍ സംസാരിക്കുവാന്‍ മോളെ കിട്ടിയില്ലാ എങ്കില്‍ അതു മതി സന്തോഷ്‌ മോന്  ദേഷ്യം പിടിക്കുവാന്‍ അവന്‍ വിളിക്കുമ്പോള്‍ കുളി പുരയില്‍ ആവേണ്ട പുഴുക്ക് ഏതാണ്ട് വെന്തു കഴിഞ്ഞു ഇതൊന്ന് കടുക് വറുക്കുകയെ  വേണ്ടു ഇത് കഴിഞ്ഞ് ഞാന്‍ കുളിച്ചോളാം'''

                                                കുളി കഴിഞ്ഞ് മക്കളെ പഠിപ്പിക്കുവാന്‍ മീനുവിന്‍റെ  മുറിയില്‍  ഇരിക്കുമ്പോള്‍  പൂമുഖത്ത് ഇരിക്കുന്ന ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടപ്പോള്‍ അവളുടെ മനമൊന്നു കുളിര്‍ത്തു,. സന്തോഷേട്ടനാവും . എന്നും സന്തോഷേട്ടന്‍  വീട്ടിലേക്ക് വിളിക്കും   ആദ്യം അമ്മയ്ക്കാണ് വിളിക്കുക .പിന്നെ മുത്തശ്ശിയുമായി സംസാരിക്കും മീനുവിനെ ആയി ആഴ്ചയില്‍ ഒരിക്കലെ സംസാരിക്കുകയുള്ളൂ .അമ്മയുമായുള്ള സംസാരം കഴിഞ്ഞപ്പോള്‍  മുത്തശ്ശിയുടെ സംസാരം ഉച്ചത്തില്‍ കേള്‍ക്കാം ""എനിക്ക് സുഖമാണ് ഉണ്ണി കാലിലെ വേദനക്ക് കുറവുണ്ട് തൈലം തേച്ച് തന്നെയാണ് കുളി .മുത്തശ്ശിയുടെ സംസാരം കഴിയാറായി എന്ന് തോന്നിയപ്പോള്‍ .മക്കളെ പഠിപ്പിക്കുവാന്‍ മീനുവിനെ ഏല്‍പ്പിച്ച് അവള്‍ അവളുടെ മുറിയിലേക്ക് നടന്നു മുറിയിലേക്ക് കടക്കുന്നതിന് മുന്നെ തന്നെഅവളുടെ   മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു.സന്തോഷ്‌  കഴിഞ്ഞ തവണ നാട്ടില്‍ വരുമ്പോള്‍ കൊണ്ട് വന്നതാണ് അവള്‍ക്കായി ഒരു മൊബൈല്‍ഫോണ്‍   അതിനുള്ള കാരണം വീട്ടിലെ ഫോണില്‍ വിളിക്കുമ്പോള്‍ ആരെങ്കിലും ഒക്കെ അരികില്‍ ഉണ്ടാവും അവരുടേതായ കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലാ , ഫോണ്‍ എടുത്തപ്പോള്‍ സന്തോഷിന്‍റെ ശബ്ദം'' 
                  ''ഹലോ  എന്താണ് വിശേഷങ്ങള്‍ ''അവരുടെ  സംസാരം നീണ്ടു പോയി അവള്‍ക്ക് ഏറ്റവും ആകാംക്ഷ അയാളുടെ വരവിനെ കുറിച്ചറിയുവാന്‍ ആണ് .എന്‍റെ പൊന്നെ ഞാന്‍ അവധിക്കുള്ള കത്ത് കൊടുത്തതാണ്. ഇവിടെനിന്നും അത്യാവശ്യമായി  ഒരു ആള്‍ മൂന്നു മാസത്തെ അവധിക്ക് നാട്ടില്‍ പോയത് കാരണം .അയാള്‍ വന്നതിനു ശേഷമേ എനിക്ക് വരുവാന്‍ കഴിയുകയുള്ളൂ ,ഇതൊരു ചെറിയ സ്ഥാപനം അല്ലെ എന്‍റെ പൊന്നെ ഇനി ഒരു മൂന്നു മാസം കൂടി നമുക്ക് കാത്തിരിക്കാം '''ഏട്ടന്‍   നാട്ടില്‍ വന്നു പോയിട്ട് രണ്ടു വര്‍ഷവും നാല് മാസവും കഴിഞ്ഞില്ലേ ... മക്കള്‍ക്ക് എപ്പോഴും ചോദിക്കുവാന്‍ ഒന്നേ ഉള്ളു അച്ഛന്‍ എന്താ വരാത്തെ എന്ന് '''അയാളുമായുള്ള    സംസാരം കഴിഞ്ഞപ്പോള്‍ അവളുടെ സന്തോഷം പാടേ ഇല്ലാതെ ആയി.   നാട്ടില്‍ വരുന്ന കാര്യം ഇന്ന് തീരുമാനം ആവും എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ഇനിയും മൂന്ന് മാസം ,.മനസ്സില്‍ അവള്‍ പറഞ്ഞു'' എന്‍റെ ഈശ്യരാ എന്തൊരു ജീവിതമാണ് ഇത്...

                                                  സന്തോഷുമായി സംസാരിച്ചു കഴിഞ്ഞ ശേഷം അവള്‍ മീനുവിന്‍റെ  മുറിയിലേക്ക് ചെന്നപ്പോള്‍. . മക്കള്‍ മീനുവുമായി കളിച്ചിരിക്കുന്നതാണ് കണ്ടത്. പഠിക്കാത്തതില്‍ മക്കളെ വഴക്ക് പറയുമ്പോള്‍ മീനു അവളോട്‌  ചോദിച്ചു  '''ഇന്ന് എന്താ രണ്ടാളും വഴക്ക് കൂടിയോ ഇപ്പൊ ഏട്ടത്തിയുടെ മുഖം കടുന്നല്‍ കുത്തി വീര്‍ത്തത്പോലെയുണ്ട്  കാണാന്‍ .ഞാന്‍ ആഴ്ചപതിപ്പ്  വായിച്ച കാര്യം പറഞ്ഞോ ഏട്ടത്തി '''ഇല്ലാ എന്‍റെ കുട്ട്യേ വഴക്കുണ്ടായതോന്നും അല്ലാ കാര്യം നിന്‍റെ ഏട്ടന്‍ നാട്ടില്‍ വരുവാന്‍ മൂന്നു മാസം കൂടി കഴിയുമെത്രേ ''.........മക്കളെ പഠിപ്പിച്ചു കഴിഞ്ഞ്  പേരിന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി .മക്കളുമായി ഉറങ്ങുവാനായി മുറിയിലേക്ക് പോയി .

                                                                അവളും മക്കളും ഉറങ്ങാന്‍ കിടന്നു നന്ദിനി മോളുടെ മുടി ഇഴകളിലൂടെ കൈ വിരലുകള്‍  ഓടിച്ചാലെ അവള്‍ ഉറങ്ങുകയുള്ളൂ.   കുഞ്ഞു നാളില്‍ മുതലുള്ള ശീല മാണ് ഇപ്പോള്‍ ഒന്‍പത് വയസ്സ് കഴിഞ്ഞിട്ടും ആ ശീലത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല ..നന്ദിനി മോള്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തി .അവള്‍ നിവര്‍ന്നു കിടന്നു .ഉറക്കം തീരെ വരുന്നില്ലാ .മനസ്സിനെ കഴിഞ്ഞ കാലത്തിലേക്ക് ആരോ കൊണ്ട് പോകുന്നത് പോലെ .അവള്‍ കലാലയത്തില്‍ പഠിക്കുന്ന കാലത്താണ് സന്തോഷിനെ ആദ്യമായി  കാണുന്നത് . അവള്‍ കലാലയത്തിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവര്‍ ആയിരുന്നു സന്തോഷ്‌ ഒരു ദിവസം ബസ്സ്‌ കയറാന്‍ വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ ലക്ഷ്യംവെച്ച് വീട്ടിന് അതികം ധൂര മല്ലാത്ത ഇടവഴിയില്‍ സന്തോഷ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്ചര്യം ആണ് തോന്നിയത് .എന്നും കാണുന്ന ആളല്ലേ എന്ന് കരുതി ഒന്ന് ചിരിച്ച് അയാളെ മറികടക്കാന്‍  ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ''ഞാന്‍ ഇയാളുടെ വീട് കണ്ടു പിടിക്കാന്‍ വന്നതാ എനിക്ക് ഇയാളെ ഒരു പാട് ഇഷ്ടമായി. ഞാന്‍ ഇയാളെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചു എന്‍റെ ചില ബന്ധുക്കള്‍ ഇയാളുടെ വീട്ടില്‍ വിവാഹലോചനയുമായി  വരും എന്നെ ഇഷ്ട മില്ലാ എന്ന് പറഞ്ഞു കളഞേക്കരുത് .അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്ചര്യം ഉളവാക്കി .എന്നും കാണുന്നയാളാ ഇന്നേ വരെ ഒരു ഇഷ്ടത്തോടെയുള്ള നോട്ടം അങ്ങിനെയാണ് ഉണ്ടായിട്ടില്ലാ ..,

                                           വീട്ടുകാര്‍ക്ക്‌ അയാളെ ഇഷ്ടമായി മോള്‍ക്ക്‌ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരു തലയാട്ടല്‍ അത്ര തന്നെ .ഇഷ്ട്പെടാതെ ഇരിക്കുവാന്‍ ഒരു കുറവുകളും അവള്‍ അയാളില്‍ കണ്ടിരുന്നില്ലാ .പിന്നെ എല്ലാം പെട്ടന്നായിരുന്നു .വിവാഹം കഴിഞ്ഞ് വരുമ്പോള്‍ ഈ വീട് അല്ലായിരുന്നു മൂന്ന് ചെറിയ മുറികളും ഒരു പൂമുഖവും പുറകില്‍ ഒരു വരാന്തയും പിന്നെ ഉമ്മറവും  ഉള്ള ഒരു ചെറിയ ഓലപുര പക്ഷെ നല്ല വൃത്തിയായിരുന്നു .അവളുടെ വീടിനെക്കാളും നല്ല വീടായത് കൊണ്ട് അവള്‍ക്ക് ഒരു പരിഭവവും ഉണ്ടായിരുന്നില്ലാ .സന്തോഷും അമ്മയും മുത്തശ്ശിയും രണ്ടു പെങ്ങന്‍മാരും ആയിരുന്നു ആ വീട്ടിലെ അംഗങ്ങള്‍ സതോഷിന്‍റെ അച്ഛന്‍ രണ്ടു  വര്‍ഷങ്ങള്‍ക്ക് മുന്നെ മരണ പെട്ടിരുന്നു .ഉറങ്ങാന്‍ കിടന്നതാണ് രാവിലെ ഉറക്കമുണര്‍ന്നില്ല. മരണ കാരണം ഹൃദയസ്തംഭനം,  വീട്ടിലെ എല്ലാവരും സ്നേഹ സമ്പന്നരായിരുന്നതത് കൊണ്ട് അവളുടെ ജീവിതം സന്തോഷകരമായിമുന്നോട്ടു പോയി .മുത്തശിയുടെ സ്നേഹം പലപ്പോഴും അവളെ അത്ഭുത പെടുത്തിയിട്ടുണ്ട് എപ്പോഴും ഉണ്ടാകും അവളോടൊപ്പം  അവളെ സഹായിക്കാന്‍, അമ്മ ഒരു മുഴുനീള ഇഷ്യ്വര ഭക്ത യായിരുന്നു ഒതുങ്ങി കൂടുന്ന പ്രകൃതം ഒരു പക്ഷെ അച്ഛന്‍റെ വേര്‍പാട് ആവും അമ്മയെ അങ്ങിനെ ആക്കി തീര്‍ത്തത് ,

                 മക്കളില്‍ മൂത്ത ആളായിരുന്നു സന്തോഷ്‌ .താഴെയുള്ളത്  മാളവിക അവള്‍ക്ക് അന്ന് പതിനേഴുവയസായിരുന്നു മീനാക്ഷിക്ക് നാല് വയസും വൈകി ഉണ്ടായ  മോളാണ് മീനു .
 വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് അവരുടെ ആദ്യത്തെകണ്മണി പൂര്‍ണിമയുടെ ജനനം അവള്‍ക്ക് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം സന്തോഷ്‌ പറഞ്ഞു '''എന്‍റെ ഒരു സുഹൃത്ത് ഒമാനിലേക്ക് ഒരു വിസ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ജോലി സ്ഥലത്തേക്ക് ആളുകളെ കൊണ്ട് പോകുന്ന ബസ്സിന്‍റെ ഡ്രൈവര്‍ ആയിട്ടാണ് . നല്ല ശമ്പളം ലഭിക്കും അവനും ആ സ്ഥാപനത്തില്‍ തന്നെയാണ് ജോലി നോക്കുന്നത് അഞ്ചു വര്‍ഷം കൊണ്ട് നല്ലൊരു വീടും പണിതു അവന്‍ നല്ല രീതിയില്‍ വിവാഹവും കഴിച്ചു .നമുക്കും വേണ്ടേ നല്ലൊരു വീട് .പിന്നെ മാളവികയുടെ വിവാഹം നടത്തേണ്ടേ ..മീനുമോളും പൂര്‍ണിമയും വലുതാവുമ്പോള്‍ അവരുടെ വിവാഹത്തിനുള്ളതും കണ്ടെത്തേണ്ടെ .ഇപ്പോള്‍ നാട്ടിലെ എന്‍റെ ഈ തൊഴിലുകൊണ്ട് വീട്ടിലെ ചിലവുകള്‍ തന്നെ നടത്തുവാന്‍ കഴിയുന്നില്ലാ '''.അവള്‍ക്ക് ഒന്നും പറയുവാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ലാ കാരണം .ഉത്തരവാദിത്വം നിറവേറ്റാതെ ഇരിക്കുവാന്‍ കഴിയില്ലല്ലോ .അങ്ങിനെ സന്തോഷ്‌  മണലാരണ്യത്തിലെ ജോലിക്കായി പ്രവാസ ലോകത്തേക്ക് യാത്രയായി .,

                                    പിന്നീട് മാളവികയുടെ വിദ്യാഭ്യാസം കഴിഞ്ഞ് അവള്‍ക്ക് അധ്യാപികയായി ജോലി ലഭ്യമായതിനുശേഷം അവളുടെ വിവാഹം നടത്തി .തരക്കേടില്ലാത്ത ഒരു വാര്‍ക്ക വീട് പണിതു .വീടിന്‍റെ നിലത്തെ പണികള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആണ് കഴിഞ്ഞത് .അടുക്കളയില്‍ മാര്‍ബിള്‍ പതിച്ചു ബാക്കി സ്ഥലം ടൈല്‍സും ,വീട് പണിയുടെ കടം കുറച്ചു കൂടി വീടാനുള്ളത് കൊണ്ട് മനപൂര്‍വ്വം കാരണം ഉണ്ടാക്കി സന്തോഷ്‌ നാട്ടില്‍ വരാതെ ഇരിക്കുകയാണ് എന്ന് ധന്യലക്ഷിമിക്ക് നന്നായി അറിയാം .ഓര്‍മകളുടെ ഭാണ്ടകെട്ടു ശൂന്യമായപ്പോള്‍ രാത്രിയുടെ ഏതോ യാമത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു ,
                                                      മാസങ്ങള്‍ കൊഴിഞ്ഞു വീണു അവള്‍ കൊതിച്ചിരുന്ന ആ വാര്‍ത്ത അയാള്‍ അവളോട്‌ പറഞ്ഞു '''  ഞാന്‍ അടുത്ത ആഴ്ചയില്‍ നാട്ടില്‍ വരുന്നു. ടിക്കറ്റ് ബുക്ക്‌ ചെയ്തു കഴിഞ്ഞു.അടുത്ത പതിനഞ്ചാം തിയതി ഞാന്‍ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ വീമാനം ഇറങ്ങും .അളിയനോടും മാളവികയോടും  ഞാന്‍ വിളിച്ചു പറയാം .എല്ലാവരും കൂടി ഒരു ടെമ്പോ ട്രാവലറില്‍ വിളിക്കുവാന്‍ വന്നാല്‍ മതി   ''' സാധാരണയായി വൈക്കീട്ട് വീട്ടിലേക്ക് വിളിച്ചതിന് ശേഷം അവള്‍ക്ക് വിളിക്കാറുള്ള  അയാളുടെ നേരത്തെയുള്ള വിളി വന്നപ്പോഴേ അവള്‍ ഊഹിച്ചിരുന്നു .സംസാരം കഴിഞ്ഞ് വേഗത്തില്‍ പോയി എല്ലാവരേയും വിവരം അറിയിച്ചു .ഒരു ഞായറാഴ്ച ആയിരുന്നു പതിനഞ്ചാം തിയ്യതി .ശെനിയാഴ്ച തന്നെ മാളവികയും ഭര്‍ത്താവും മക്കളും വന്നു .അന്ന് രാത്രി നേരം ഒരുപാട് വൈകിയാണ് എല്ലാവരും ഉറങ്ങുവാന്‍ കിടന്നത് .മാളവികയുടെ ഒരു മാസത്തെ കഥകള്‍ ഒരു പാടുണ്ടായിരുന്നു  പറയാന്‍ .

                                   അടുത്ത ദിവസം എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം നല്‍കിയതിന് ശേഷം ഉച്ചയ്ക്ക്‌ ഊണിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അടുക്കളയിലേക്ക് പോകുവാന്‍ നില്‍ക്കുമ്പോള്‍ .മാളവികയുടെ ഭര്‍ത്താവ് അവളോട്‌ പറഞ്ഞു     ''    രണ്ടു മണിക്ക് വാഹനം വരും അപ്പോഴേക്കും എല്ലാവരും തയ്യാറാവേണം """  അയാള്‍ അത് പറഞ്ഞു തീരുന്നതിനു മുന്‍പ്‌ .പൂമുഖത്തിരിക്കുന്ന ഫോണ്‍ ബെല്ലടിച്ചു .അമ്മയാണ് ഫോണ്‍ എടുത്തത് .മാളവികയുടെ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു .''  ആണുങ്ങള്‍ ഇല്ലേ എന്ന് ചോദിക്കുന്നു ''' അത് കേട്ടപ്പോള്‍ അയാള്‍ റിസീവര്‍ വാങ്ങി .കാതോടടുപ്പിച്ചു .''ഹല്ലോ ഞാന്‍ ഒമാനില്‍ നിന്നുമാണ് വിളിക്കുന്നത്‌.. . സന്തോഷിന്‍റെ കൂടെ താമസിക്കുന്ന അനൂപാണ്  ''പിന്നീട് കേട്ട വാക്കുകള്‍ മുഴുവനാക്കുമ്പോഴേക്കും അയാളുടെ കയ്യില്‍ നിന്നും റിസിവര്‍  താഴെ വീണു .അയാള്‍ വിറയാര്‍ന്ന കൈകളോടെ താഴെ വീണ റിസിവര്‍ നേരെയാക്കി മുറിയിലെ കട്ടിലില്‍ പോയിരുന്നു .ഒപ്പം അമ്മ എന്താ മോനെ എന്ന് ചോദിച്ചു അയാളുടെ പുറകെ  പോയി .അയാള്‍ അമിത മായി  വിയര്‍ക്കുന്നത് കണ്ടപ്പോള്‍  മാളവിക ചോദിച്ചു     ''എന്താ എന്താ ഉണ്ടായേ ....'' അളിയന്‍ ''' അയാളുടെ വാക്കുകള്‍ മുറിഞ്ഞു '''അളിയന്‍ ഇന്നലെ ഉറങ്ങാന്‍ കിടന്നതാ അച്ഛനെ പോലെ അളിയനും '''അയാള്‍ക്ക്‌ പിന്നെ ഒന്നും പറയുവാന്‍ പറ്റുന്നില്ലായിരുന്നു. നിനച്ചിരിക്കാതെ വന്ന വാര്‍ത്ത അയാളെ തളര്‍ത്തി കളഞ്ഞു ...............കൂട്ട നിലവിളിയുടെ ആരവം അവിടം ആകെ മുഴങ്ങി .പ്രദീക്ഷകളും മോഹങ്ങളും ആ കുടുമ്പത്തില്‍ അസ്ത്മിക്കുന്ന ദിവസമായിരുന്നു ആ പതിനഞ്ചാം തിയ്യതി .അപ്പോള്‍ കാര്‍ മേഘം സൂര്യനെ മൂടി  കാറ്റ് ആഞ്ഞു വീശുവാന്‍ തുടങ്ങി യിരുന്നു ..........................

                                                          ശുഭം  

29 February 2012

പുരസ്കാരത്തിന്‍റെ അനുഭൂതി


   എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി   ഇരിപ്പിടം സംഘടിപ്പിച്ച  ബ്ലോഗര്‍മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ . ഒന്നാംസ്ഥാനക്കാരനായി  വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട് .  മറ്റ് മേഖലകളില്‍ നിന്നും എന്തുകൊണ്ടും എഴുത്ത് വേറിട്ടു നില്‍ക്കുന്നു എന്നാണ് എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് 'അതുകൊണ്ടു തന്നെ എഴുത്തിലൂടെ ഒരു പുരസ്കാരം എന്നെ തേടി  എത്തിയതില്‍ ഞാന്‍ അഭിമാനിക്കുന്നു '

 എന്‍റെ കാഴ്ചപ്പാടില്‍ ഈ പുരസ്കാരം എനിക്ക് അമൂല്യമായ വിലമതിക്കാനാവാത്ത ഒന്നാണ് 'ബാല്യകാലം മുതല്‍ ഒരു പെന്‍സിലും ഒരു കടലാസുകഷണവും എനിക്ക് ലഭ്യമായാല്‍ ആ കടലാസില്‍ എന്തെങ്കിലും ഒക്കെ എഴുതുക എന്നത് എന്‍റെ ഒരു പതിവായിരുന്നു ' ഒപ്പംതന്നെ ലഭ്യമാകുന്ന പുസ്തകങ്ങള്‍ വായിക്കുക എന്നത് ദിനചര്യയായി എന്നും  എന്നോടൊപ്പം കൂട്ടിനുണ്ടായിരുന്നു 'എഴുതിയും വായിച്ചും കളിച്ചും ചിരിച്ചും മനസ്സില്‍ യാതൊരുവിധ സംഘര്‍ഷങ്ങളും വേവലാതികളും ഇല്ലാത്ത ആ മധുരിക്കുന്ന ബാല്യകാലം' വൃക്ഷത്തില്‍ ഇല തളിര്‍ത്ത്‌  പഴുത്ത് കൊഴിയുന്ന അത്രയും ആയുസ്സേ  ഉണ്ടായിരുന്നുള്ളൂ എന്നാണ്     ആ ഭാല്യകാലത്തെ കുറിച്ച് ഇപ്പോള്‍  ഓര്‍ക്കുമ്പോള്‍ എനിക്ക്  തോന്നുന്നത് 'ജീവിതവും ഇത് പോലെ  ഒരു ചെറിയ കാലയളവ് മാത്രമേയുള്ളൂ എന്ന്  എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന   എനിക്ക്'  മ്പാല്യകാലം കഴിയുന്നതിന് മുന്നെ തന്നെ പ്രവാസിയാകുവാന്‍  ആയിരുന്നു എന്‍റെ വിധി '....

ജീവിത സാഹചര്യം പ്രിയപെട്ടവരെ പിരിഞ്ഞ് പത്തൊമ്പതാം വയസ്സില്‍ എന്‍റെ ജീവിതം സൗദിഅറേബ്യയിലേക്ക് പറിച്ചു നടപെട്ടു 'പ്രവാസജീവിതം തുടങ്ങിയതു മുതല്‍ എഴുത്തും വായനയും സാമ്പത്തിക ശ്രോതസ്സിനായുള്ള നെട്ടോട്ടത്തിനിടയില്‍ അന്യമായി പോയി  എന്നതാണ് വാസ്തവം '  പ്രവാസ ജീവിതത്തിന്‍റെ തുടക്കത്തില്‍ രണ്ടു ചെറു കഥകള്‍ രചിച്ചിരുന്നു 'ആ കഥകള്‍ വെളിച്ചം കാണാതെ എന്‍റെ ഗ്രഹത്തില്‍ ഭദ്രമായി ഇരിപ്പുണ്ട് ' 

ഇപ്പോള്‍  എഴുത്ത് വീണ്ടും തുടങ്ങുവാന്‍ ഉണ്ടായ കാരണം എന്‍റെ ചില പ്രിയപെട്ട  സുഹൃത്തുക്കളുടെ    പ്രേരണയാണ് 'എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന  എന്‍റെ പ്രിയ സുഹൃത്തുക്കളോടും  എന്‍റെ എഴുത്തിനെ  പ്രോത്സാഹിപ്പിക്കുന്നതിനായി എനിക്ക് ഒരു പുരസ്കാരം നെല്‍കിയ ഇരിപ്പിടം വീക്കിലി ഭാരവാഹികളോടും 'അകമഴിഞ്ഞ നന്ദിയും കടപ്പാടും ഞാന്‍ ഈ ചെറിയ ലേഖനത്തിലൂടെ അറിയിക്കുന്നു 'എല്ലാവരിലും നന്മ ഉണ്ടാവട്ടെ ' എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു '  

                                                                                           സ്നേഹപൂര്‍വ്വം:റഷീദ്‌തൊഴിയൂര്‍      

26 February 2012

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...:


  ഇരിപ്പിടം കഥാ മത്സരം : റഷീദും  നന്ദിനിയും വിജയികള്‍  
           
രിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ റഷീദ്‌ തൊഴിയൂര്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിപ്പിടം മുന്‍കൂട്ടി നല്‍കിയ ആശയ സൂചന അനുസരിച്ച് എഴുതിയ 'ജീവിത യാതനകള്‍ ' എന്ന കഥയാണ്‌ റഷീദിന് വിജയം സമ്മാനിച്ചത് .

 ശ്രീമതി നന്ദിനി വര്‍ഗീസിനാണ് രണ്ടാം സ്ഥാനം .നന്ദിനിയുടെ 'ആ വാതില്‍ പൂട്ടിയിരുന്നില്ല' എന്ന കഥയ്ക്കാണ് സമ്മാനം .ആയിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ കഥയ്ക്ക് പ്രശസ്തി പത്രവും ആയിരം രൂപയും ലഭിക്കും . കൂടുതല്‍ അറിയാന്‍ ഇരിപ്പിടം സന്ദര്‍ശിക്കുക.......

24 February 2012

മിനുക്കം ഒരു മിന്നാമിനുങ്ങിന്‍റെ കഥ

                                       യാദൃശ്ചികമായി കാണുവാന്‍ ഇടയായ . മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയെ ആസ്പദമാക്കി ഉമര്‍ നസീഫ് അലി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത.   " മിനുക്കം"   എന്ന പന്ത്രണ്ടു മിനിറ്റ്‌ ദൈര്‍ഘ്യ മുള്ള     ഷോര്‍ട്ട് ഫിലിം ,എന്ത്കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു .     ഒരു കുരുന്ന്‍ മനസ്സിന്‍റെ വേതനകളും വേവലാതികളും  നെടുവീര്‍പ്പുകളും ആണ് കഥയുടെ ഇതിവൃത്തം.       ഒരു സായംസന്ധ്യയില്‍ പഠിക്കുവാന്‍ ഇരിക്കുന്ന നായകനായ കുട്ടിയുടെ അരികിലേക്ക്   വരുന്ന     മിന്നാമിനുങ്ങ് അവന് ചുറ്റും വട്ടമിട്ടു പറക്കുകയും,  മിന്നാമിനുങ്ങ് പരത്തുന്ന പ്രകാശം   അവനില്‍  കൗതുകം ഉണര്‍ത്തുകയും ചെയ്യുന്നു .    പിന്നീട് ആ കുരുന്ന് മനസ്സില്‍ ആ മിന്നാമിനുങ്ങിനെ പിടികൂടുവാനുള്ള മോഹം ഉദിക്കുകയും അവന്‍ ആ മിന്നാമിനുങ്ങിനെ പിടിക്കൂടി പിന്നീട് ആ മിന്നാമിനുങ്ങിനെ ഒരു കുപ്പിയില്‍ ഇട്ട് ആ കുപ്പിയുടെ അടപ്പ് ഇടുകയും ചെയുന്നു .
                  ആ സമയം അവന്‍റെ മാതാവ് അവന്‍റെ  അരികിലേക്ക് വരികയും അപ്പോള്‍ അവന്‍ മിന്നാമിനുങ്ങുകളെ കുറിച്ച് കൂടുതല്‍ ചോദിച്ചു അറിയുകയും ചെയ്യുന്നു.     അപ്പോഴാണ് കുപ്പിയില്‍ അടപ്പിട്ടു മൂടിയ നിലയില്‍ മിന്നാമിനുങ്ങിനെ അവന്‍റെ മാതാവ് കാണുന്നത്.     തല്‍സമയം അവന്‍റെ മാതാവ് അവനോട് ചോദിക്കുന്നു,  "എന്‍റെ മോനെ  ഇതുപോലെ കുപ്പിയില്‍ ആക്കി അടപ്പിട്ടു വെച്ചിരുന്നെങ്കില്‍   എന്താ ഉണ്ടാകുക എന്ന്  ഒന്ന് ഓര്‍ത്തു നോക്കു ശാസം കിട്ടാതെ ജീവന്‍ പോവില്ലെ,"  മാതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍.! ..., അവന്‍ ഓടി പോയി അടപ്പിന് ദ്വാരം ഉണ്ടാക്കുന്നതിനായി  ആയുധം എടുത്തു വരികയും തിടുക്കത്തില്‍  കുപ്പിയുടെ അടപ്പിന് ചെറിയൊരു ദ്വാരം ഉണ്ടാക്കുകയും ,ഒപ്പം ദ്വാരത്തിലൂടെ കൃത്രിമ ശ്വാസം മിന്നാമിനുങ്ങിന് നെല്‍കുകയും ചെയ്യുന്നു  .
                         അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ മിന്നാമിനുങ്ങിനെ ഇട്ടുവെച്ച കുപ്പിയും ആയാണ് അവന്‍.! പോയത്.   ക്ലാസ്സില്‍ അവന്‍റെ  കൂട്ടുകാരിക്കും ഒപ്പം മറ്റു കൂട്ടുകാര്‍ക്കും  മിന്നാമിനുങ്ങിനെ കാണിക്കുവാനുള്ള തിടുക്കമായിരുന്നു .ആ കുരുന്ന്  മനസ്സില്‍  അപ്പോള്‍      അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ആരും കാണാതെ കൂട്ടുകാരിക്ക് മിന്നാമിനുങ്ങിനെ കാണിക്കുവാന്‍ ഒരു ശ്രമം അവന്‍ നടത്തുന്നുണ്ട് .          ഇടവേളയില്‍ അവന്‍റെ കൂട്ടുകാര്‍ക്ക് മിന്നാമിനുങ്ങിനെ കാണിക്കുകയും ,    പുസ്തകങ്ങള്‍ കുപ്പിയുടെ ചുറ്റിലും മറച്ചു പിടിച്ച് മിന്നാമിനുങ്ങിന്‍റെ    പ്രകാശം അവര്‍ ഒന്നടങ്കം ആസ്വദിക്കുകയും ചെയ്തു.    സന്തോഷവാനായി ആണ് അന്ന് സ്കൂളില്‍ നിന്നും അവന്‍  വീട്ടിലേക്ക് തിരികെ  പോന്നത്.
            അടുത്ത ദിവസ്സം ഉറക്കത്തില്‍ ഒരു സ്വപ്നം അവന്‍ കാണുന്നു .              ഒരു   കുന്നിന്‍ ചെരുവില്‍      സന്ധ്യയുടെ യാമത്തില്‍ അവനും  അവന്‍റെ കൂട്ടുകാരിയും തൂ വെള്ള വസ്ത്രം ധരിച്ച്                അനേകായിരം മിന്നാമിനുങ്ങുകളുടെ കൂട്ടത്തിലേക്ക്         അവരുടെ  കൈവശം ഉള്ള കുപ്പിയില്‍ നിന്നും അടപ്പ് തുറന്ന് മിന്നാമിനുങ്ങിനെ സ്വതന്ത്രമാക്കുന്നു .        മിന്നാമിനുങ്ങ് മറ്റു മിന്നാമിനുങ്ങുകള്‍ക്കിടയിലേക്ക്  പറന്നു പോവുന്നു .സ്വപ്നത്തില്‍ നിന്നും  ഉണര്‍ന്ന്   തിടുക്കത്തില്‍ എഴുന്നേറ്റ് പഠിക്കുവാന്‍ പതിവായി ഇരിക്കുന്ന മേശയ്ക്ക് അരികിലേക്ക് അവന്‍  ഓടി  .        തിടുക്കത്തില്‍ കുപ്പി എടുത്ത് മിന്നാമിനുങ്ങിനെ നോക്കിയ  ആ കുരുന്ന് മനസ്സില്‍ സങ്കടം സഹിക്കുവാന്‍ കഴിയുന്നില്ലായിരുന്നു ,      കാരണം ആ മിന്നാമിനുങ്ങിന്‍റെ ജീവന്‍ നിശ്ചലമായികഴിഞ്ഞിരുന്നു .    അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ അവന്‍റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു . സിനിമ  അവിടെ  അവസാനിക്കുന്നു.   ഒരു വലിയ സന്ദേശം ആണ് ഈ ചെറിയ സിനിമ നെല്‍കുന്നത്  പ്രകൃതിയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക്സ്വാതന്ത്രമായി  ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരിക്കലും നിഷേധിക്കുവാന്‍ പാടില്ലാ എന്ന സന്ദേശം നെല്‍കുന്ന ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍.  ..                                                          ശുഭം





18 February 2012

സൂപ്പര്‍ ബ്ലോഗര്‍ 2011വിജയികള്‍ക്ക് അനുമോദനങ്ങള്‍


ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍  2011 തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടു പുറകെ ചിലര്‍ വിവാദങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുണ്ട് ' എന്താണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എന്ന് കണ്ടെത്തേണ്ടി ഇരിക്കുന്നു '


എന്തിനാണ്‌ ഈ അനാവശ്യമായ വിവാദം ...ഒരു മത്സരം ആകുമ്പോള്‍ വിജയികള്‍ അനിവാര്യം അല്ലെ, .ബന്ത പെട്ട ജൂറിയുടെ തീരുമാനം അഗീകരിക്കുക. ജൂറിയെ ചോദ്യം ചെയ്യുന്ന പ്രവണത പ്രോത്സാഹിക്ക പെടരുത്,, .ബന്ത പെട്ട ജൂറിയെ അഗീകരിക്കാന്‍ കഴിയാത്തവര്‍ മത്സര ഫലം പുറത്തു വരുന്നതിനു മുന്‍പ് ബന്ത പെട്ടവരെ അറിയിക്കണ മായിരുന്നു,,


 .ഒരു മത്സരം സംഘടിപ്പിച്ചു ആ മത്സരത്തില്‍ വിജയികള്‍ ഉണ്ടായി     .ആ വിജയികളെ നമുക്ക് രണ്ടു കയ്യും നീട്ടി സീകരിക്കാം,     .അങ്ങിനെയുള്ള മാനോഭാവം ആണ് ഉണ്ടാവേണ്ടത്  വിവാദങ്ങള്‍ ഇല്ലാത്ത മത്സരങ്ങള്‍ ആണ് നമ്മുടെ സമൂഹത്തിന് അനിവാര്യം.   ഇനി  വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ മത്സര വിജയികളെ അനര്‍ഹമായവരാണ് എന്ന തിരുത്തല്‍ ഉണ്ടാകുമൊ,, .ഒരു തിരുത്തല്‍ ആണ്  വിവാദം  ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല,.. 


  .മത്സരഫലം പുറത്തു വന്നതിനു ശേഷം   വിവാദങ്ങള്‍ ഉണ്ടായ മറ്റു മത്സര ഫലങ്ങള്‍ പിന്നീട് എന്താണ് ഉണ്ടായിട്ടുള്ളത് എന്ന്... വിവാദം ഉണ്ടാക്കുന്നവര്‍ .ഒന്ന് ഓര്‍ത്താല്‍ നന്നായിരുന്നു..    .അല്ലെങ്കില്‍ത്തന്നെ എന്ത് അവകാശം ആണ് മത്സരം സംഘടിപ്പിച്ച  സഘാടകരെ ചോദ്യം ചെയ്യുവാന്‍  ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് ഉള്ളത്


  .ഇങ്ങനെയൊരു മത്സരം ഉണ്ടായതിന് ആ മത്സരം സംഘടിപ്പിച്ച സഘാടകരെ അനുമോദിക്കുന്നതിനു പകരം    .വിവാദവുമായി ഇറങ്ങി തിരിച്ചവരോട് ഒരു അപേക്ഷ ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.     നല്ല പ്രവര്‍ത്തനങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ആയി തന്നെ കാണുവാനുള്ള  മാന്‍സ്സുണ്ടാവേണം ..   ഒപ്പം ഇങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാ എന്ന തിരിച്ചറിവും  ഉണ്ടാവേണ്ടത് അനിവാര്യമായഘടകം ആണ്         .അനേകം പേര്‍ മത്സര വിജയികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ ..   ഏതാനുംപേര്‍ വിവാദങ്ങളും ആയി വരുന്നത്   ഖേദകരം ആണ് എന്നതില്‍ തര്‍ക്കം ഉണ്ടാവുകയില്ല.


 എന്നതാണ് വാസ്തവം...  വിവാദങ്ങള്‍  ഇല്ലാത്ത ബ്ലോഗേഴ്സിനായുള്ള മത്സരങ്ങള്‍ ഇനിയും ഉണ്ടാവട്ടെ...   .മനുഷ്യ രാശിക്ക് നന്മ ഉണ്ടാകുന്ന  നല്ല  രചനകള്‍ പൂര്‍വാധികം  ശക്തിയോടെ  പുനര്‍ജനിക്കട്ടെ .  ചര്‍ച്ചകള്‍  അനിവാര്യമായതാണ്.     പക്ഷെ ചര്‍ച്ചകള്‍ മറ്റുള്ളവരുടെ മനസ്സ്‌ നോവുന്ന തരത്തി ലേക്ക് പരിണമിക്കരുത് .  


എന്തിനും കുറ്റങ്ങള്‍ കണ്ടെത്താന്‍ കാണിക്കുന്ന മനോഭാവം.    അത് നമ്മുടെ സമൂഹത്തില്‍ നിന്നും  മാറേണ്ടിയിരിക്കുന്നു.        നമുക്ക് നേടാന്‍ കഴിയാത്തത് മറ്റുള്ളവര്‍  നേടി കാണുമ്പോള്‍.   ..പ്രതികാരബുദ്ധിയോടെ അവരെ   നിന്ദിക്കുന്നതിനു  പകരം ..  സ്നേഹത്തോടെ അഭിനന്ദനങ്ങള്‍  ..അര്‍പ്പിക്കുന്ന മനസ്സാണ് എഴുത്തുകാരില്‍ ഉണ്ടാവേണ്ടത് എല്ലാവരിലും നന്മ ഉണ്ടാവട്ടെ ..  
      
           സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സര വിജയികള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍......  ....

14 February 2012

എന്‍റെ അഭിനയ മോഹം പൂവണിഞ്ഞ കഥ

അഭിനയിക്കാനുള്ള മോഹം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമൊ...    ബാല്യകാലത്ത് അഭിനയമോഹവുമായി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..... അതിനായി എന്‍റെ ചില നിശ്ചലചിത്രങ്ങള്‍ ചില സംവിധായകര്‍ക്ക് ആ കാലത്ത് അയച്ച് കൊടുക്കുകയും മറുപടിക്കായി ആകാംക്ഷയോടെ  കാത്തിരിക്കുകയും പതിവായിരുന്നു .      ആഗ്രഹ സഫലീകരണം എന്നില്‍ ആ കാലത്ത് പൂവനിഞ്ഞില്ലാ എന്നതാണ്‌ വാസ്തവം.      
ഒരു സംവീധായാകാനും ആ കാലത്ത് മറുപടി നെല്‍കിയില്ല  എന്നത് മനസ്സില്‍  ഒരു നോവായി എന്നില്‍ അവശേഷിച്ചു  ..               അഭിനയ മോഹവുമായി അനേകായിരം  പേര്‍ അയക്കുന്ന എഴുത്തുകളും നിശ്ചലചിത്രങ്ങളും  അവ ലഭിക്കുന്ന സംവീധായകര്‍.. ..ചവറുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയേയുള്ളൂ എന്ന് അനുഭവങ്ങളില്‍ നിന്നും മനസ്സിലായി        അതോടെ ആ ഉദ്യമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു, 
ജീവിത പ്രരാപ്തങ്ങള്‍ .പ്രിയപെട്ടവരെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ നോക്കേണ്ടത് എന്‍റെ കടമയാണ്‌ എന്ന തിരിച്ചറിവ്‌ .പത്തൊമ്പതാം വയസ്സില്‍  എന്നെയും ഒരു പ്രവാസിയാക്കി  മാറ്റി  .സൗദിഅറേബ്യയിലെ പ്രവാസജീവിതത്തിനിടയ്ക്ക് ഇടയ്ക്കൊക്കെ അവധിക്ക് നാട്ടില്‍ വന്നു പോയി കൊണ്ടിരുന്നു..  നീണ്ട പന്ത്രണ്ടു വര്‍ഷത്തെ  സൗദിഅറേബ്യയിലെ മണലാരണ്യത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്.        നാട്ടില്‍ താമസ മായാപ്പോള്‍., സുഹൃത്തുക്കളോടോപ്പം ഒഴിവു സമയങ്ങളില്‍ നേരംപോക്കിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പതിവായിരുന്നു ..     അങ്ങിനെ ഒരു ദിവസത്തെ ചര്‍ച്ചയില്‍ .എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചു.   
      അങ്ങിനെ അഭിനയിക്കണം എന്ന എന്‍റെ മോഹം ഒരു മലയാളം വീഡിയോ ആല്‍ബത്തിലൂടെ സഫലമായി .പിന്നീട് .മിന്നുകെട്ട് എന്ന സീരിയലില്‍ എസ് ഐ ആയി ഒരു നല്ല വേഷം ചെയ്യുവാനും ഈ ഉള്ളവന്  അവസരം ലഭിച്ചു .ജീവിതത്തില്‍  മോഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത്.          എല്ലാ മോഹങ്ങളും സഫലമായവര്‍ ഉണ്ടാകുമൊ ഈ  ബൂലോകത്ത് ...ഉണ്ടാവുകയില്ലാ എന്നാണ് എന്‍റെ വിശ്യാസം ....ഒരുപാട്‌ മോഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ചിലതൊക്കെ സഫലമാകുന്നു...അനേകം മോഹങ്ങളിലെ എന്‍റെ ഒരു ചെറിയ മോഹം അതായിരുന്നു എന്‍റെ അഭിനയ മോഹം .ഇപ്പോള്‍ ഈ പ്രവാസജീവിതത്തിനിടയ്ക്ക് സമയ ലഭ്യതപോലെ എഴുതുന്നു                                                                         ശുഭം 


10 February 2012

ബ്ലോഗ്‌ @ ഖത്തര്‍: ഖത്തര്‍ മലയാളം ബ്ലോഗ് മീറ്റ് - 2012










http://qatar-bloggers.blogspot.com/


ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് 'പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം പേറിയുള്ള എന്‍റെ ഈ മണലാരണ്യത്തിലെ യാത്രയില്‍  മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി'   ആ നോവിന് ഒരു ആശ്യാസമായി ,എന്‍റെ പ്രവര്‍ത്തന മണ്ഡലത്തിന് മുതല്‍കൂട്ടായി'  എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് '. 


ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ .ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലഭ്യമായതും  സദസിനു മുന്നില്‍ സംസാരിക്കുവാന്‍  അവസരം ലഭിച്ചതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...


ഇങ്ങിനെയൊരു  മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു'  സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും  വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു  '   പിന്നീട് ഇ  മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും  മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു'   


   ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി. സുനില്‍ പെരുമ്പാവൂര്‍' നവാസ്‌ മുക്രിയകത്ത്‌'തന്സീം എന്നിവരുടെ സാനിദ്ധ്യം മീറ്റിന് മികവേകി'  പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്'     കാണുവാന്‍ കഴിഞ്ഞത്‌.. .., പരാതികള്‍ ഇല്ലാത്ത മീറ്റ്‌ 'ചെറിയവനും വലിയവനും എന്ന വ്യത്യാസം ഇല്ലാതെ ഒതുക്കത്തോടെ വളരെയധികം ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ എന്ത് കൊണ്ടും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു '  
                                                                                             ശുഭം

17 January 2012

ചെറു കഥ .ജീവിത യാതനകള്‍. .. .


(ഇരിപ്പിടം ഓണ്‍ലൈന്‍ വീക്കിലി ബ്ലോഗര്‍മാര്‍ക്കായി   സംഘടിപ്പിച്ച ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥ

                 അദ്ദേഹം അങ്ങിനെയാണ് ,വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ, ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ലക്ഷ്യസ്ഥാനത്തെത്താന്‍, അദ്ദേഹം വേഗത്തില്‍ നടന്നു, ഇരമ്പിപാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളേയും, അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവര്‍ത്തിയുടേയും ശുഭസൂചകമാണെന്ന ആത്മ വിശ്യാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍.., ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നുകൂടി ഒരു നിമിഷം ചിന്തിച്ചത് സ്യാഭാവികം.
              നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍,ആവശ്യത്തിനു മാത്രം സംഭാഷണം. .ഇതുപോലെ ഒരു വ്യക്തി ഗ്രാമത്തില്‍ വേറേയില്ലെന്ന്  പലരും പറയാറുണ്ട്‌. പ്രത്യേകിച്ച്,ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ. അയാളുടെ ഒരു കാല് മുട്ടിന് താഴെ നെഷ്ട പെട്ടിട്ട് അധികം കാല മൊന്നും ആയിട്ടില്ല .ഗ്രാമത്തിലെ ഒരു അന്യം നിന്ന് പോവുന്ന തറവാട്ടിലെ. അംഗമായിരുന്നു അയാള്‍, ബാല്യകാലത്ത് തന്നെ അച്ഛനെ നെഷ്ടപെട്ട അയാള്‍ക്ക് കൂട്ടിന് അമ്മ മാത്രം, അച്ഛനപ്പൂപ്പന്മാരായി ഒരു പാട് ഭൂമിവഹകള്‍ വാങ്ങി കൂട്ടിയത്‌ കൊണ്ട്,.അയാള്‍ക്കും അമ്മയ്ക്കും,ജീവിക്കാന്‍ യാതൊരുവിധ സാമ്പത്തീക പരാധീനതകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല,
                    ബാല്യകാലത്ത് തൊടിയില്‍ നിന്നുള്ള വരുമാനം കൊണ്ട് അയാളുടേയും അമ്മയുടേയും നിത്യവൃത്തി കഴിഞ്ഞ്..മിച്ചം വരുന്ന സമ്പത്ത്.തപാലാഫീസിലെ സ്ഥിരവരുമാന പദ്ധതിയില്‍നിക്ഷേപിക്കാറാണ് പതിവ്,നല്ല അടുക്കും ചിട്ടയോടും കൂടിയാണ്.അയാളെ അമ്മ വളര്‍ത്തി വലുതാക്കിയത്,പഠിക്കുന്ന കാലത്ത് കായിക ഇനങ്ങളില്‍   നല്ല നിലവാരം പുലര്‍ത്തിയിരുന്ന അയാള്‍,   കലാലയ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍പട്ടാളത്തില്‍ ചേരണം എന്ന് കരുതിയത്‌ സ്യാഭാവികം മാത്രം ,
                             പട്ടാളത്തില്‍ ചേരാനുള്ള അപേക്ഷ തയ്യാറാക്കി അയക്കുമ്പോള്‍, വിവരം അയാള്‍ അമ്മയെ അറിയിച്ചിരുന്നില്ല . കാരണം അമ്മ ഒരിക്കലും അമ്മയെ പിരിഞ്ഞ് ദൂരസ്ഥലങ്ങളില്‍ പോയി ഉദ്ദ്യോഗം ചെയ്യാന്‍ അനുവദിക്കില്ല എന്ന് അയാള്‍ക്ക്‌ നല്ല നിശ്ചയം ഉണ്ടായിരുന്നു, അയാളുടെ ജീവിതത്തില്‍ അമ്മ അറിയാതെ ആദ്യമായി ചെയ്യുന്ന പ്രവര്‍ത്തിയും അതായിരുന്നു, നീണ്ട കാത്തിരിപ്പിനൊടുവില്‍., പട്ടാള അധൃകൃതരുടെ കൂടി കാഴ്ചയ്ക്കായുള്ള മറുപടി കത്ത് അയാളുടെ കൈകളില്‍ ലഭിച്ചപ്പോള്‍, അമ്മയോട് വിവരം എങ്ങിനെ പറയും എന്നതായിരുന്നു അയാളുടെ മനസ്സിലെ ആധി, ഒരു വിധം അമ്മയോട് കാര്യം പറഞ്ഞപ്പോള്‍  അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ യാണ് അമ്മ പ്രതികരിച്ചത്.

" എന്‍റെ ജീവനുള്ള കാലം ഞാന്‍ സമ്മതിക്കില്ല  എന്നെ പിരിഞ്ഞ് വേറെ സ്ഥലത്ത് പോയി ഉദ്ദ്യോഗം നോക്കാന്‍, അതും പട്ടാളത്തില്‍,വേറെ ഒരിടവും കണ്ടില്ലെ  ഉദ്ദ്യോഗം നോക്കാന്‍ എന്‍റെ കുട്ടിക്ക് ,എനിക്ക് നീ മാത്ര മല്ലെ ഉള്ളു .അല്ലെങ്കില്‍  എന്തിന്‍റെ കുറവാ ഞാന്‍ എന്‍റെ കുട്ടിക്ക് ഇവിടെ വരുത്തിയിട്ടുള്ളത്,ഉദ്ദ്യോഗത്തിന് പോവണം എന്ന് നിര്‍മ്പന്തമാണ് എന്നുണ്ടെങ്കില്‍ അതിന് അമ്മ എതിരുനില്‍ക്കില്ല. പക്ഷെ അത് എന്നും ഉദ്ദ്യോഗം കഴിഞ്ഞ് വീട്ടില്‍ എത്താം എന്നുണ്ടെങ്കില്‍ മാത്രം ''

അമ്മ വീണ്ടു പട്ടാളത്തില്‍ ചേരാന്‍ പോവുന്ന മകന്‍റെ ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍.. ശ്രമിച്ചു, പക്ഷെ അമ്മയുടെ വാക്കുകള്‍ കൊണ്ടൊന്നും അയാളുടെ മനസ്സിലെ ആഗ്രഹത്തില്‍ നിന്നും അയാള്‍ക്ക്‌ പിന്തിരിയാന്‍ കഴിഞ്ഞില്ല ..
 കൂടി കാഴ്ച്ചയ്‌ക്കായി പട്ടാള പാളയത്തില്‍ എത്തിയ. ബലിഷ്ഠവും ഒത്ത ശരീരത്തിനും ഉടമയായ അയാളില്‍ ഒരു കുറവും പട്ടാള ഉദ്ദ്യോഗസ്ഥര്‍ കണ്ടില്ല,പട്ടാള ഉദ്ദ്യോഗസ്ഥരുടെ എല്ലാ പരീക്ഷണങ്ങളിലും അയാള്‍ വിജയിച്ചു,അങ്ങിനെ അയാളുടെ ആഗ്രഹം സഫലമായി. അയാള്‍ ഒരു പട്ടാള കാരനായി,പട്ടാള നിയമപ്രകാരമുള്ള അവധികാലത്ത്.അയാള്‍ അമ്മയുടെ അരികില്‍ എത്തും.അയാളെ പിരിഞ്ഞിരിക്കുമ്പോള്‍ അമ്മയുടെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു,ഒരു അവധിക്കാലത്ത് അമ്മ അയാളോട് പറഞ്ഞു.

"നമ്മുടെ ദല്ലാള് വാസു ഒരു വിവാഹാലോചന കൊണ്ട് വന്നിട്ടുണ്ട്. കേട്ടിട്ട് നല്ല കാര്യമാണെന്ന് തോന്നുന്നു,സുധാമണി എന്നാണ് കുട്ടിയുടെ പേര് രണ്ടു പെണ്‍ മക്കളില്‍ ഇളയവളാണ് സുധാമണി. മൂത്തവള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് വിദേശത്താണെത്രെ. അധികം ദൂര മൊന്നും ഇല്ല,അടുത്ത ഗ്രാമത്തിലാണ്വീട്.വീടിന്അടുത്തുള്ള സ്കൂളില്‍ അധ്യാപികയാണ് സുധാമണി . എന്ത്കൊണ്ടും നമുക്ക് ചേരുന്ന ബന്ധമാണ് ഇത്. എത്ര നാളാന്നു വെച്ച ഞാന്‍ ഇങ്ങിനെ തനിയെ കഴിയുന്നത്''

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി.അടുത്ത ദിവസം.പെണ്ണ് കാണാന്‍ വാസു വിന്‍റെ കൂടെ  അയാള്‍ യാത്രയായി .ഒപ്പം അമ്മയും അയാളുടെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.പോയവര്‍ക്ക് എല്ലാവര്‍ക്കും സുധാമണിയെ ഇഷ്ട മായി. പക്ഷെ പട്ടാള കാരനായത് കൊണ്ട് സുധാമണിയുടെ അമ്മയ്ക്ക് എന്തോ അയാളെ അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല. പക്ഷെ അതാണ്‌ കാരണം എന്ന് അവര്‍ പറഞ്ഞില്ല. ഞങ്ങള്‍ വിവരം അറിയിക്കാം എന്നവര്‍ പറഞ്ഞു.   അടുത്ത ദിവസം വാസു വന്ന് വിവരം പറഞ്ഞു.

" ഇന്ന് അവര്‍ കുറച്ചു പേര്‍ ഇവിടേക്ക് വരുന്നുണ്ട്.അവര്‍ക്ക് ഏതാണ്ട്‌ ഈ ബന്ധം ബോധിച്ചു ന്നാ....തോന്നണെ........ഒന്നുകൂടി അങ്ങുന്നിനെ അവര്‍ക്ക് കാണണോന്ന് കണ്ടതിനുശേഷം  അവര്‍ വിവരം പറയും ന്നാ പറഞ്ഞേ .

ഉച്ച കഴിഞ്ഞ് സുധാമണിയുടെ അച്ഛനും കൂടെ കുറച്ച് ബന്ധുക്കളും കൂടി അയാളുടെ വീട്ടിലേക്ക് വന്നു. അവര്‍ക്ക് വീടും പരിസരവും അയാളേയും ഇഷ്ടമായി.അയാള്‍ അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍ വിവാഹം നടത്താം എന്ന് തീരുമാനമായി  . ഏതാനും ദിവസ്സം കഴിഞ്ഞപ്പോള്‍ അയാള്‍ അവധികഴിഞ്ഞ് തിരികെ പോയി. പിന്നീട് അയാള്‍ക്ക്‌ കാത്തിരിപ്പിന്‍റെ ദിവസങ്ങളായിരുന്നു. അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍, പതിവില്‍ കൂടുതല്‍ അവധി എഴുതി വാങ്ങിയാണ് അയാള്‍ നാട്ടിലേക്ക് പോന്നത്,ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,അയാള്‍ സുധാമണിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പിന്നീട് അവരുടെ ജീവിതം സന്തോഷപ്രദമായിരുന്നു. അങ്ങിനെ ഒരു പാട് അവധികാലം കഴിഞ്ഞിട്ടും അവര്‍ക്ക്,ഒരു കുഞ്ഞ്,പിറന്നില്ല. പിന്നീട് ഒരു പാട് കാലത്തിനും ചികിത്സക്കും ഒടുവില്‍ അവര്‍ക്ക് ഒരു പെണ്‍ കുഞ്ഞ് പിറന്നു. അവര്‍ കുഞ്ഞിന് രേണുക എന്ന് പേരിട്ടു. പിന്നീട് യഥാസുഖം അവര്‍ ജീവിച്ചു. പക്ഷെ രേണുകയ്ക്ക് പത്താം വയസ്സ് തികഞ്ഞ ദിവസ്സം,അവരുടെ ജീവിതത്തിലേക്ക്, അത്യഹിതം കടന്നു വന്നു. അയാളുടെ ജീവിതത്തില്‍ ഇങ്ങിനെ ഒരു അത്യഹിതം ഉണ്ടാവും എന്ന് ആരുംതന്നെ കരുതിയിരുന്നില്ല. വിധിയെ ആര്‍ക്കും തടുക്കുവാന്‍ ആവില്ലാ എന്നാണല്ലോ ചൊല്ല്...    
                                     രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന താത്കാലിക പാര്‍പ്പിടത്തിലേക്ക് അന്ന് ഒരു രഹസ്യ സന്ദേശം .പട്ടാളത്തില്‍ കമാന്‍ഡര്‍ ആയ. അയാളെ തേടി എത്തി,രാജ്യത്തിന് എതിരായി,പ്രവര്‍ത്തിക്കുന്ന,തീവ്രവാദ സംഘം അടുത്തുള്ള മലയില്‍  തമ്പടിച്ചിരിക്കുന്നു. വിശ്യസിനിയമായ സന്ദേശം കിട്ടിയ ഉടനെ. സൈന്യത്തെ സജ്ജീകരിച്ച് സൈനീക നീക്കത്തിന്‌ തയ്യാറായി, അയാളും സൈന്യവും .യുദ്ധ സാമഗ്രികളും ആയി വാഹനങ്ങളില്‍ തീവ്രവാദ സംഘത്തെ ലക്ഷ്യംവെച്ച്  യാത്രയായി. പക്ഷെ മലയുടെ അടിവാരം വരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞൊളളു. അയാളും സൈന്യവും മല മുകളിലേക്ക് ചെങ്കുത്തായ ദുര്‍ഘടമായ പാഥയിലൂടെ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഒരേ ഒരു ലക്ഷ്യം ,രാജ്യത്തെ ശിതിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘത്തെ കീഴ്പെടുത്തുക
                             
                                            അതിസാഹസികമായി അയാളും സൈന്യവും,തീവ്രവാദികള്‍ തമ്പടിചിരിക്കുന്നതിന്.ഏതാനും അകലെ എത്തി. ത്രീവ്രവാദികള്‍ക്ക് എതിരായി ആക്രമണം ആരംഭിച്ചു. യന്ത്രത്തോക്ക് കൊണ്ടുള്ളതായിരുന്നു പരസപര ആക്രമണം. ഒരു പാട് രക്തച്ചൊരിച്ചിലിന് ഒടുവില്‍,അയാള്‍ക്കും സൈന്യത്തിനും ആയിരുന്നു വിജയം. അയാളുടെ സേവനത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ന്നു, ജീവനോടെ കിട്ടിയ തീവ്രവാദികളേയും കൊണ്ട് തിരികെ താത്കാലിക പാര്‍പ്പിടത്തിലേക്ക് മലയിറങ്ങുമ്പോള്‍,അപ്രതീക്ഷിതമായി എവിടെയോ ഒളിച്ചിരുന്ന തിവ്രവാദികള്‍,എറിഞ്ഞ ബോംബ് ഏറില്‍, മുന്നില്‍ നടന്നിരുന്ന രണ്ട് സൈകരുടെ ശരീരം തത്സമയം ചിന്നഭിന്നമായി ...
                                      ബോംബ് സ്ഫോടനത്തില്‍ അയാള്‍ക്ക്‌ നെഷ്ടപെട്ടത്‌ അയാളുടെ ഇടത് കാല്‍ മുട്ടിന് താഴെയാണ് . .രാജ്യത്തിനുവേണ്ടി അയാളുടെ കാല്‍മുട്ടിന് താഴെ നെഷ്ട പെട്ടതില്‍ അയാള്‍ക്ക്‌ മനോവിഷമം ഒരിക്കലും തോന്നിയിട്ടില്ല, മറിച്ച് രാജ്യത്തിന് വേണ്ടി ഇനിയും പോരാടുവാന്‍ അയാള്‍ക്ക്‌ കഴിയില്ലാ എന്നതായിരുന്നു അയാളുടെ വിഷമം, പക്ഷെ അയാളെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയിരുന്നത്,മാസങ്ങളുടെ ചികിത്സക്കൊടുവില്‍,അയാള്‍ സ്വയം വിരമിച്ച് അയാളുടെ വീട്ടിലേക്ക് തിരികെയെത്തി. പട്ടാള വാഹനത്തില്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍, അമ്മയ്ക്കും സുധാമണിക്കും രേണുകയ്‌ക്കും കണ്ട്‌ നിന്ന പരിസര വാസികള്‍ക്കും, ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു അത്. പ്രിയപെട്ടവരുടെ  കൂടെ വീണ്ടും ജീവിക്കുവാന്‍  അവസരം ലഭിച്ച  സന്തോഷത്താല്‍  കുടുബത്തോടൊപ്പം അയാളുടെ പുതിയ ജീവിതം അരംഭിച്ചു,                           
                                 അമ്മയ്ക്ക് വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങള്‍ ഉള്ളത് കൊണ്ട് തൊടിയിലേയും വയലിലേയും കൃഷി കുറച്ച് കാലമായി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അയാളാണ് എല്ലാ പണികളും ചെയ്യിപ്പിക്കുന്നത്. സാഹചര്യം അയാളെ ഒരു മുഴുനീള കൃഷി കാരനാക്കി മാറ്റി. ഒരു കാല്‍ മുട്ടിന് താഴെ നെഷ്ട പെട്ടു എന്ന് വെച്ച്, വീട്ടില്‍ ഒതുങ്ങിക്കൂടിഇരിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. വീട്ടിലെ കറവപശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ,കൂട്ടത്തില്‍ , നല്ല ഇനം ആടുകളും മുയലുകളും കോഴിയും താറാവും കാടപക്ഷികളും അയാളുടെ പച്ച കറി കൃഷിയുടെ കൂട്ടത്തില്‍ കൃഷി ചെയ്യുവാന്‍ തുടങ്ങി .വീട്ടില്‍ വെറുതെ ഇരിക്കുക എന്നത് അയാള്‍ക്ക്‌ അസാധ്യമായിരുന്നു .                              
                               അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്കൂളില്‍നിന്ന് അയാളുടെ മകള്‍ എത്തേണ്ട സമയം കഴിഞ്ഞിരുന്നത് കൊണ്ട് അവള്‍ വീട്ടില്‍ തിരികെയെത്തിയിട്ടുണ്ടാകും  എന്ന വിശ്യാസത്തോടെ. അയാളുടെ ലക്ഷ്യ സ്ഥാനമായ കൃഷിഭവനിലെത്തി . ചവിട്ട് പടി കയറാന്‍ തുടങ്ങുന്നതിന് മുന്നെ തന്നെ കൃഷിഭവനിലെ ഉദ്ദ്യോഗസ്ഥന്‍ അയാളെ കണ്ട് ബഹുമാനപൂര്‍വ്വം അയാളുടെ കൈ പിടിച്ച് പടികള്‍ കയറുവാന്‍ സഹായിച്ചുകൊണ്ട്‌  ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

,,ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ , ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നില്ലെ ,,

 ,എന്തിനാ സാര്‍ ഇത്രയും ദൂരം നടന്ന് വന്നത് . ഞാന്‍ ഇന്ന് ജോലി കഴിഞ്ഞ് പോവുമ്പോള്‍ സാറിന്‍റെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു . പുതിയ ഇനം വിത്തുകള്‍ ഇന്ന് രാവിലെ ഇവിടെ എത്തിയിടുണ്ട് അത് സാറിന് എത്തിച്ച് തരാം എന്ന് വിചാരിച്ചിരിക്കുമ്പോഴാ ...സാറിന്‍റെ വരവ് ,, 

അത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു.

,,  വിത്തുകള്‍ വന്ന വിവരം  എനിക്ക്  കിട്ടി താങ്കള്‍ അത് കൊണ്ടന്നു തരാന്‍ വീട്ടിലേക്ക് വരും എന്നും എനിക്കറിയാം .എന്‍റെ ഒരു കാല്‍ മുട്ടിനു താഴെ ഇല്ലാത്തത് കൊണ്ടല്ലെ താങ്കള്‍ എന്നോട് സഹതാപം കാണിക്കുന്നത് ദേ ഇപ്പോള്‍ എനിക്ക് കൃത്തിമ കാല് കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ നടക്കാം. എന്തായാലും എന്നോട് കാണിക്കുന്ന സ്നേഹത്തിന്ന്ദിയുണ്ട് തങ്കളുടെ ഉപദേശമാണ് എന്നെ ഒരു മുഴുനീള കര്‍ഷകനാക്കി മാറ്റിയത്

കുറച്ച് നേരം അവിടെ ഇരുന്ന് ചില സംശയങ്ങള്‍ തീര്‍ത്ത് വിത്തും വാങ്ങി അയാള്‍ തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു ....
                                        തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ മകളുടെ മുഖമായിരുന്നു . കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമുള്ള അയാള്‍ക്കും സുധാമണിക്കും, രണ്ടാമതൊരു കുഞ്ഞ് ഉണ്ടായില്ല, അത് കൊണ്ട് തന്നെ അയാളും സുധാമണിയും മകളെ ഒന്നിനും ഒരു കുറവും വരുത്താതെ  ഒരുപാട്  വാത്സല്യം നല്‍കിയാണ്  വളര്‍ത്തുന്നത്. എന്തിലും ഏതിലും ഒരു പട്ടാള ചിട്ട കാണിക്കാറുള്ള അയാള്‍, പക്ഷെ മകളുടെ അരികില്‍ മാത്രം  ഒരു പട്ടാള ചിട്ടയും കാണിക്കാറില്ല .അയാള്‍ ഓര്‍ത്തുപോയി,രേണുകയ്ക്ക് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞിരിക്കുന്നു , സൂക്ഷിക്കേണ്ട പ്രായമാണ് ,പത്രങ്ങളില്‍ ദിവസേനയെന്നോണം വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പേടി തോന്നാറുണ്ട് ,മനുഷ്യര്‍ക്ക്‌ മനസ്സാക്ഷി എന്നത് തീരെയില്ലാതെ യായിരിക്കുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോയാല്‍ പിന്നെ തിരികെയെത്തുന്നതുവരെ എല്ലാ രക്ഷിതാക്കളുടെയും മനസ്സില്‍ ആധിയാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. ഇപ്പോള്‍ അടുത്ത കാലം വരെ രേണുക കൂട്ടുകാരിയുടെ കൂടെ നടന്നിട്ടാണ് സ്കൂളിലേക്ക് പോയികൊണ്ടിരുന്നത് . കൂട്ടുകാരിയുടെ രക്ഷിതാക്കള്‍, കൂട്ടുകാരിക്ക് ഒരു പുതിയ സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു. അതില്‍ പിന്നെ രേണുകയ്ക്ക് സൈക്കിള്‍ വേണം എന്ന് പറഞ്ഞ് പിടിവാശി ആയിരുന്നു .അയാള്‍ക്ക്‌ സൈക്കളില്‍ നിന്ന് എങ്ങാനും മോള് വീണാലോ എന്ന ഭയം മൂലം രേണുക സൈക്കളിനെ കുറിച്ച് പറയുമ്പോള്‍ , അയാള്‍ അത് കേട്ട ഭാവം നടിക്കാറില്ല...

                                               പിന്നെ പിന്നെ രേണുക ഭക്ഷണം കഴിക്കാതെയുള്ള സമര മുറ തുടങ്ങിയപ്പോള്‍ ,നിവര്‍ത്തിയില്ലാതെ ഒരു പുതിയ സൈക്കിള്‍ , വാങ്ങിച്ചു. വീട്ടുമുറ്റത്ത് ആയിരുന്നു സൈക്കിള്‍ ചവിട്ടി പരിശീലിച്ചിരുന്നത് . സുധാമാണിയായിരുന്നു, മോളെ പരിശീലിപ്പിച്ചിരുന്നത്. അയാള്‍ക്ക്‌ അത് നോക്കിയിരിക്കാനെ നിര്‍വാഹ മുണ്ടായിരുന്നുളളു , ഇപ്പോള്‍ രേണുക സൈക്കിളിലാണ് സ്കൂളിലേക്ക് പോവുന്നത്. അത് കൊണ്ട് തന്നെ മോള് സ്കൂളില്‍ പോയി വരുന്നത് വരെ അയാളുടെ മനസ്സില്‍ ആധിയാണ് , ട്ടാറിട്ട പാതയില്‍ നിന്നും അയാള്‍ ഊന്ന് വടിയുടെ സഹായത്താല്‍ വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ , അയാള്‍ക്ക്‌ കഴിയുന്ന അത്രയും വേഗതയില്‍ നടന്നു . ചെമ്മണ്‍ പാത തുടങ്ങുന്നത് മുതല്‍ അയാള്‍ക്ക്‌ അവകാശപെട്ട ഭൂമിയാണ്. പടിപ്പുരയുടെ അരികില്‍ എത്തിയപ്പോള്‍ ,അയാള്‍ ആകാംക്ഷയോടെ രേണുകയെ നോക്കി. അയാള്‍ പുറത്ത് പോയാല്‍ തിരികെ വരുന്നത് വരെ രേണുക ഉമ്മറത്ത് ഇരുന്ന് ദൂരെ നിന്നും, അയാള്‍ വരുന്നത് കണ്ടാല്‍ , പടിപ്പുരയിലേക്ക് അവള്‍ ഓടിവരാറാണ് പതിവ് .           അവള്‍ക്ക് അറിയാം അച്ഛന്‍ പുറത്ത് പോയി വരുമ്പോള്‍ അവള്‍ക്ക് ഇഷ്ട മുള്ള പലഹാരം കൊണ്ട് വരും എന്ന് .,

ഇന്ന് എന്തേ രേണുകയെ കാണാത്തത് എന്ന ആദിയോടെ അയാള്‍ തിടുക്കത്തില്‍ ,പടിപ്പുര കടന്ന് ,ഉമ്മറത്തേക്ക് നോക്കി . മുന്‍വശത്തെ വാതില്‍ താഴിട്ടു പൂട്ടിയിരിക്കുന്നു പൂട്ടിനോട് ചേര്‍ത്ത് തിരികിയ നിലയില്‍ ഒരു കത്തും കണ്ടു .അമ്മയും സുധാമണിയും രേണുകയും തന്നോട് പറയാതെ പുറത്ത് പോവുന്ന പതിവ് ഇല്ലല്ലൊ എന്ന് ഓര്‍ത്ത്. കത്ത് എടുത്ത് വായിച്ച അയാളുടെ കയ്യില്‍ നിന്നും ഊന്ന് വടിയും ഒപ്പം പലഹാര പൊതിയും വിത്തുകളുടെ പൊതിയും നിലത്ത് വീണു ....       കത്തില്‍ സുധാമണി എഴുതിയിരിക്കുന്നു .


". രേണുക മോള്‍ക്ക്‌ ഒരു അപകടം സംഭവിച്ചു ഞാനും അമ്മയും ആശുപത്രിയിലേക്ക് പോവുന്നു ഏട്ടന്‍ ഉടനെ ആശുപത്രിയിലേക്ക് വരിക വീടിന്‍റെ താക്കോല്‍ മൂന്നാമത്തെ തൂണിന് മുകളില്‍ വെച്ചിട്ടുണ്ട് "

കത്ത് വായിച്ച അയാളുടെ ശരീരം വിറയ്ക്കുന്നത് പോലെ അയാള്‍ക്ക്‌  അനുഭവപ്പെട്ടു . താഴെ വീണ് കിടക്കുന്ന ഊന്ന് വടി വിറയാര്‍ന്ന കൈകള്‍ കൊണ്ട് എടുത്ത് .തൂണിന് മുകളില്‍ നിന്നും താക്കോല്‍ എടുത്ത് തിടുക്കത്തില്‍ .പൂട്ടും കതകും തുറന്ന്. ടെലഫോണിനടുത്തുള്ള ടെലഫോണ്‍ നമ്പര്‍ എഴുതിയ പുസ്തകത്തില്‍ നോക്കി .ടാക്സിക്കായി അറിയാവുന്ന ഡ്രൈവറുടെ മുബൈല്‍ നമ്പറിലേക്ക്‌ വിളിച്ചു.ഡ്രൈവര്‍ ഉടനെ വാഹനവുമായി എത്താം എന്നു പറഞ്ഞപ്പോള്‍ .കതകടച്ച് താഴിട്ടുപൂട്ടി. അയാള്‍ അക്ഷമനായി ഉമ്മറത്തിണ്ണയില്‍ വാഹനത്തിനായി കാത്തിരികുമ്പോള്‍ .മനസിന്‍റെ ബലം ചോര്‍ന്ന്‍ പോവുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .
                                            പട്ടാളത്തിലായിരുന്നപ്പോള്‍ .ശത്രുക്കള്‍ക്കെതിരെ പോരാടുമ്പോള്‍ പോലും .അയാളുടെ ആത്മബലം ചോര്‍ന്ന് പോയിരുന്നില്ല. വാഹനം വീട്ടുമുറ്റത്ത് വന്നു നിന്നപ്പോള്‍ .ഊന്ന് വടിയുടെ സഹായത്താല്‍ തിടുക്കത്തില്‍ അയാള്‍ വാഹനത്തില്‍ കയറി. ഡ്രൈവറോട് ഗ്രാമത്തില്‍ ഉള്ള ഒരേയൊരു ആശുപത്രിയിലേക്ക് പോകുവാന്‍ പറഞ്ഞു .അപ്പോഴൊക്കെയും എന്‍റെ മോള്‍ക്ക്‌ ഒരാപത്തും വരുത്തല്ലെ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അയാളുടെ മനസ്സില്‍ .
                                   ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ വാഹനം നിന്നപ്പോള്‍ . അയാള്‍ ഊന്ന് വടിയെടുത്ത് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തിടുക്കത്തില്‍ അന്യഷണങ്ങള്‍ എന്ന് എഴുതിയ ഇടത്തേക്ക് നടക്കുമ്പോള്‍ .അയാളുടെ അയല്‍വാസിയായ കുട്ടേട്ടന്‍ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .

"ഞാന്‍ സാറിനെ കാത്ത്നില്‍ക്കുകയായിരുന്നു .മോള്‍ക്ക്‌ അപകടം പറ്റുമ്പോള്‍ ഞാന്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു .പ്രധാന വഴിയില്‍ നിന്നും സാറിന്‍റെ വിട്ടിലേക്ക് തിരിയുന്ന വഴിയുടെ നൂറ് വാര അകലെയാണ് അപകടം നടന്നത് . ഞാന്‍ കവലയില്‍ പോയി വരികയായിരുന്നു .സാറിന്‍റെ മകളുടെ തെറ്റല്ല, വാഹനം ഓടിച്ചിരുന്നയാളിന്‍റെ അശ്രദ്ധയാണ് അപകടം വരുത്തി വെച്ചത് .ഞാനും വാഹനമോടിച്ചിരുന്നയാളും കൂടി മോളെയും കൊണ്ട് വീട്ടില്‍ പോയി, .സാറിന്‍റെ ഭാര്യയേയും അമ്മയേയും കൂട്ടിയാണ് ആശുപത്രിയിലേക്ക് പോന്നത് .പേടിക്കാനൊന്നും ഇല്ല .നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട് . പിന്നെ ഇടത് കൈയ്യിലെ എല്ലിന് ചെറിയ പൊട്ടലുണ്ട് . മോളുടെ ഇടത് കൈ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട് നാളെ വീട്ടിലേക്ക് പോവാം എന്ന് ഡോക്ടര്‍ പറഞ്ഞു . നില്‍ക്കുന്നയാളാണ് വാഹനം ഓടിച്ചിരുന്നത് ."

കുറച്ച് ദൂരെ നില്‍ക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി കുട്ടേട്ടന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ .ചെറുപ്പക്കാരന്‍ . അവരുടെ അരികിലേക്ക് വന്നു .കുട്ടേട്ടന്‍ അയാളെ ചെറുപ്പക്കാരന് പരിചയപെടുത്തി .
"ഇത് രേണുകയുടെ അച്ഛനാണ് "
അപ്പോള്‍ ചെറുപ്പക്കാരന്‍ കുറ്റ ബോധത്തോടെ പറഞ്ഞു .
"സാര്‍ എന്നോട് ക്ഷമിക്കണം .ഒരു പൂച്ച വാഹനത്തിന് കുറുകെ ചാടിയപ്പോള്‍ . പൂച്ചയെ രേക്ഷിക്കാന്‍ വേണ്ടി വാഹനം ഒന്ന് വെട്ടിച്ചപ്പോള്‍ സാറിന്‍റെ മകള്‍ സൈക്കിളില്‍ പുറകില്‍ നിന്നും വരുന്നത് എന്‍റെ കണ്ണില്‍ പെട്ടില്ല .വാഹനം ചെറുതായൊന്ന് സൈക്കിളില്‍ തട്ടിയെയുളളു .പക്ഷെ "
                                                ബാക്കി പറയുന്നതിന് മുന്നെ അയാള്‍ ചെറുപ്പക്കാരനോട് പറഞ്ഞു .''"എനിക്ക് എന്‍റെ മോളെ ഒന്ന് കാണണം,,
 .എന്നിട്ട് അയാള്‍ കുട്ടേട്ടനോട് ചോദിച്ചു?.
" ഏത് റൂമിലാണ് മോള് കിടക്കുന്നത് "
അയാളുടെ ചോദ്യം കേട്ടപ്പോള്‍ത്തന്നെ .
"വരൂ"എന്ന് പറഞ്ഞ് കുട്ടേട്ടന്‍ .അയാളുടെ മകള്‍ കിടക്കുന്ന റൂം ലക്ഷ്യംവെച്ച് നടന്നു ,പുറകില്‍ മകളെ കാണാനുള്ളൂ തിടുക്കത്തില്‍ അയാളും. രണ്ടു പേരും നടക്കാന്‍ തുടങ്ങിയപ്പോള്‍ .ചെറുപ്പക്കാരനും അവരുടെ പുറകെ നടന്നു .രേണുക കിടക്കുന്ന റൂമിനരികില്‍ എത്തിയപ്പോള്‍ കുട്ടേട്ടന്‍ പറഞ്ഞു.

"ഞങ്ങള്‍ ഇതു വരെ മോളുടെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ നില്‍ക്കാം. സാറ് പോയി മോളെ കണ്ടോളു "

ശെരിഎന്നഭാവത്തില്‍ അയാള്‍ തല യാട്ടി മോളെ കാണാനുള്ള തിടുക്കത്തില്‍ .കതക്‌ തുറന്ന് റൂമിലേക്ക്‌ പ്രവേശിച്ചു,അയാളെ കണ്ടതും കട്ടിലില്‍ രേണുകയുടെ തലയണക്കരികില്‍ ഇരുന്നിരുന്ന സുധാമണി. എഴുന്നേറ്റ് കൊണ്ട് പറഞ്ഞു'

                                         "നമ്മുടെ മോള്‍,,......അപ്പോള്‍   സുധാമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു ,റൂമില്‍ കസേരയില്‍ അയാളുടെ അമ്മയും സങ്കടപെട്ട് ഇരിക്കുന്നുണ്ടായിരുന്നു .അയാള്‍ ഊന്ന് വടി സുധാമണിയുടെ കൈയ്യില്‍ കൊടുത്ത് പതുക്കെ രേണുകയുടെ തലയണക്കരികില്‍ ഇരുന്ന്. രേണുകയുടെ നെറുകയില്‍ ഒരു ചുമ്പനം നെല്‍കികൊണ്ട് അയാള്‍ ചോദിച്ചു.
"എന്‍റെ മോള്‍ക്ക്‌ നന്നായി വേദനിക്കുന്നുണ്ടോ" .
അപ്പോള്‍ രേണുക പറഞ്ഞു.
"അച്ഛന്‍ സൈക്കിള്‍ വാങ്ങികേണ്ട എന്ന് പലവട്ടം പറഞ്ഞിട്ടും .ഞാന്‍ വാശി പിടിച്ച് വാങ്ങിപ്പിച്ചതിന്‍റെ ശിക്ഷ യാണ് എനിക്ക് കിട്ടിയത്".
രേണുകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു .
"ദൈവഹിതം അങ്ങിനെ കരുതിയാല്‍ മതി .അപകടം നടന്ന് പോകുമ്പോഴും സംഭവിച്ചുകൂടായ്കയില്ലല്ലൊ."
അവരുടെ സംസാരം നീണ്ടു ഏതാനും സമയം കഴിഞ്ഞപ്പോള്‍       റൂമിലെ കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ സുധാമണി കതക്‌ തുറന്നു .അപ്പോള്‍ കുട്ടേട്ടനും ചെറുപ്പക്കാരനും .റൂമിലേക്ക്‌ കയറി കുട്ടേട്ടന്‍ പറഞ്ഞു .

"സാര്‍ ഞാന്‍ പോവുന്നു .കവലയില്‍ പോയി വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതാണ്.ഇപ്പോള്‍ നേരം ഒരുപാടായി .,,
അപ്പോള്‍ ചെറുപ്പകാരന്‍ പറഞ്ഞു.
,,സാര്‍ ഞാനും പോവുന്നു ഞാന്‍ നാളെ വരാം .മോള്‍ക്ക്‌ ആശുപത്രിയില്‍ വരുന്ന ചിലവുകള്‍ എല്ലാം ഞാന്‍ കൊടുത്തോളാം.ഇതു വരെയുള്ള ചിലവുകള്‍ ഞാന്‍ അടച്ചിട്ടുണ്ട്.,,
ചെറുപ്പക്കാരന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ,അയാള്‍ പറഞ്ഞു .

"ബില്ല് അടയ്ക്കാന്‍ വേണ്ടി നാളെ വരണം എന്നില്ല ഇയാള്‍ കരുതിക്കൂട്ടി ചെയതതോന്നുമല്ലല്ലോ അപകടം ആരുടെ കയ്യില്‍നിന്നുംസംഭാവിക്കാവുന്നതല്ലേ   ."

                                                   കുട്ടേട്ടനും ചെറുപ്പക്കാരനും യാത്ര പറഞ്ഞിറങ്ങി .കുറേ നേരം കഴിഞ്ഞപ്പോള്‍ .സുധാമണി നിര്‍ബന്ധിച്ച്  അയാളേയും അമ്മയേയും വീട്ടിലേക്ക് പറഞ്ഞയച്ചു ,വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുടേയും പച്ചക്കറികളുടേയും പരിപാലനത്തിനായി ഒരു തമിഴനെ പണിക്ക് നിര്‍ത്തിയിട്ടുണ്ട് .കൂടുതല്‍ പണികള്‍ക്കായി ഗ്രാമത്തിലെ പണിക്കാരെ വിളിക്കാറാണ് പതിവ് .അമ്മയും അയാളും വീട്ടില്‍ എത്തിയപ്പോള്‍ തമിഴ് ബാലന്‍ അവരുടെ അരികില്‍ എത്തി ,രേണുകയുടെ വിവരം അറിയാനാണ് തമിഴന്‍ തിടുക്കത്തില്‍ വന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .രേണുകയുടെ വിവരങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ കൃഷിയിടത്തിലെ വിവരങ്ങളും തിരക്കാന്‍ അയാള്‍ മറന്നില്ല .
                                     നേരം പുലര്‍ന്നപ്പോള്‍ .പതിവ് പോലെ കൃഷിയിടത്തില്‍ ഊന്ന് വടിയുടെ സഹായത്താല്‍ നടന്ന് .വീട്ടില്‍ തിരികെയെത്തി അമ്മ ഉണ്ടാക്കിയ പ്രഭാതഭക്ഷണവും കഴിഞ്ഞ് ഊന്ന് വടിയും എടുത്ത് അമ്മയോട് യാത്ര പറഞ്ഞ് ആശുപത്രിയില്‍ എത്താനായി കവലയിലേക്ക് നടന്നു, കവലയില്‍ എത്തി ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തി .ആശുപത്രിയില്‍ എത്തിയപ്പോള്‍ .സുധാമണി .പറഞ്ഞു.

"മോളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട് ഏട്ടന്‍ മോളുടെ അരികില്‍ ഇരിക്കു .ഞാന്‍ പോയി ബില്‍ ശേരിയായിട്ടുണ്ടോ എന്ന് നോക്കിയിട്ട് വരാം "

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുധാമണി ബില്ലുകളും ആയി വന്നു ,ബില്ല് അടച്ചതിനുശേഷം അവര്‍ അവിടെ നിന്നും വീട്ടിലേക്ക് ആശുപത്രിയുടെ പരിസരത്ത് നിന്നും ടാക്സി വിളിച്ച് വീട്ടില്‍ എത്തി .
                                       അപ്പോള്‍ തന്നെ അയാള്‍ തമിഴനെ വിളിച്ച് അപകടം നടന്ന സ്ഥലത്തിന് അടുത്തുള്ള വീട്ടില്‍ കുട്ടേട്ടന്‍ എടുത്ത്‌ വെച്ച മോളുടെ സൈക്കിള്‍, സൈക്കിള്‍ കടയില്‍ പോയി കേടുപാടുകള്‍ തീര്‍ത്ത്‌ വരാന്‍ പറഞ്ഞു .എന്നിട്ട് അയാള്‍ ചാരുകസേരയില്‍ കിടന്നു .അപ്പോള്‍ അയാളുടെ മനസ്സില്‍ പുതുതായി  തുടങ്ങുവാന്‍  പോകുന്ന മല്ത്സ്യ കൃഷിക്കായി കുളം വൃത്തിയാക്കുന്നതിനെ കുറിച്ചായിരുന്നു .
                                         കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ല, ആക്രമണം ഇല്ല ,വെടിഉണ്ട ഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി ചിന്തകള്‍ക്ക് എന്ത് പ്രസക്തി, കുടുംബം കൃഷിയിടം വീട് ഇതൊക്കെയാണ്  ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെ കണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെ ജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു.........................ശുഭം................

rasheedthozhiyoor@gmail.com