ചിന്താക്രാന്തൻ

17 January 2012

ചെറു കഥ .ജീവിത യാതനകള്‍. .. .


(ഇരിപ്പിടം ഓണ്‍ലൈന്‍ വീക്കിലി ബ്ലോഗര്‍മാര്‍ക്കായി   സംഘടിപ്പിച്ച ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥ

                 അദ്ദേഹം അങ്ങിനെയാണ് ,വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ, ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ലക്ഷ്യസ്ഥാനത്തെത്താന്‍, അദ്ദേഹം വേഗത്തില്‍ നടന്നു, ഇരമ്പിപാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളേയും, അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവര്‍ത്തിയുടേയും ശുഭസൂചകമാണെന്ന ആത്മ വിശ്യാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍.., ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നുകൂടി ഒരു നിമിഷം ചിന്തിച്ചത് സ്യാഭാവികം.
              നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍,ആവശ്യത്തിനു മാത്രം സംഭാഷണം. .ഇതുപോലെ ഒരു വ്യക്തി ഗ്രാമത്തില്‍ വേറേയില്ലെന്ന്  പലരും പറയാറുണ്ട്‌. പ്രത്യേകിച്ച്,ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ. അയാളുടെ ഒരു കാല് മുട്ടിന് താഴെ നെഷ്ട പെട്ടിട്ട് അധികം കാല മൊന്നും ആയിട്ടില്ല .ഗ്രാമത്തിലെ ഒരു അന്യം നിന്ന് പോവുന്ന തറവാട്ടിലെ. അംഗമായിരുന്നു അയാള്‍, ബാല്യകാലത്ത് തന്നെ അച്ഛനെ നെഷ്ടപെട്ട അയാള്‍ക്ക് കൂട്ടിന് അമ്മ മാത്രം, അച്ഛനപ്പൂപ്പന്മാരായി ഒരു പാട് ഭൂമിവഹകള്‍ വാങ്ങി കൂട്ടിയത്‌ കൊണ്ട്,.അയാള്‍ക്കും അമ്മയ്ക്കും,ജീവിക്കാന്‍ യാതൊരുവിധ സാമ്പത്തീക പരാധീനതകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല,
                    ബാല്യകാലത്ത് തൊടിയില്‍ നിന്നുള്ള വരുമാനം കൊണ്ട് അയാളുടേയും അമ്മയുടേയും നിത്യവൃത്തി കഴിഞ്ഞ്..മിച്ചം വരുന്ന സമ്പത്ത്.തപാലാഫീസിലെ സ്ഥിരവരുമാന പദ്ധതിയില്‍നിക്ഷേപിക്കാറാണ് പതിവ്,നല്ല അടുക്കും ചിട്ടയോടും കൂടിയാണ്.അയാളെ അമ്മ വളര്‍ത്തി വലുതാക്കിയത്,പഠിക്കുന്ന കാലത്ത് കായിക ഇനങ്ങളില്‍   നല്ല നിലവാരം പുലര്‍ത്തിയിരുന്ന അയാള്‍,   കലാലയ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍പട്ടാളത്തില്‍ ചേരണം എന്ന് കരുതിയത്‌ സ്യാഭാവികം മാത്രം ,
                             പട്ടാളത്തില്‍ ചേരാനുള്ള അപേക്ഷ തയ്യാറാക്കി അയക്കുമ്പോള്‍, വിവരം അയാള്‍ അമ്മയെ അറിയിച്ചിരുന്നില്ല . കാരണം അമ്മ ഒരിക്കലും അമ്മയെ പിരിഞ്ഞ് ദൂരസ്ഥലങ്ങളില്‍ പോയി ഉദ്ദ്യോഗം ചെയ്യാന്‍ അനുവദിക്കില്ല എന്ന് അയാള്‍ക്ക്‌ നല്ല നിശ്ചയം ഉണ്ടായിരുന്നു, അയാളുടെ ജീവിതത്തില്‍ അമ്മ അറിയാതെ ആദ്യമായി ചെയ്യുന്ന പ്രവര്‍ത്തിയും അതായിരുന്നു, നീണ്ട കാത്തിരിപ്പിനൊടുവില്‍., പട്ടാള അധൃകൃതരുടെ കൂടി കാഴ്ചയ്ക്കായുള്ള മറുപടി കത്ത് അയാളുടെ കൈകളില്‍ ലഭിച്ചപ്പോള്‍, അമ്മയോട് വിവരം എങ്ങിനെ പറയും എന്നതായിരുന്നു അയാളുടെ മനസ്സിലെ ആധി, ഒരു വിധം അമ്മയോട് കാര്യം പറഞ്ഞപ്പോള്‍  അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ യാണ് അമ്മ പ്രതികരിച്ചത്.

" എന്‍റെ ജീവനുള്ള കാലം ഞാന്‍ സമ്മതിക്കില്ല  എന്നെ പിരിഞ്ഞ് വേറെ സ്ഥലത്ത് പോയി ഉദ്ദ്യോഗം നോക്കാന്‍, അതും പട്ടാളത്തില്‍,വേറെ ഒരിടവും കണ്ടില്ലെ  ഉദ്ദ്യോഗം നോക്കാന്‍ എന്‍റെ കുട്ടിക്ക് ,എനിക്ക് നീ മാത്ര മല്ലെ ഉള്ളു .അല്ലെങ്കില്‍  എന്തിന്‍റെ കുറവാ ഞാന്‍ എന്‍റെ കുട്ടിക്ക് ഇവിടെ വരുത്തിയിട്ടുള്ളത്,ഉദ്ദ്യോഗത്തിന് പോവണം എന്ന് നിര്‍മ്പന്തമാണ് എന്നുണ്ടെങ്കില്‍ അതിന് അമ്മ എതിരുനില്‍ക്കില്ല. പക്ഷെ അത് എന്നും ഉദ്ദ്യോഗം കഴിഞ്ഞ് വീട്ടില്‍ എത്താം എന്നുണ്ടെങ്കില്‍ മാത്രം ''

അമ്മ വീണ്ടു പട്ടാളത്തില്‍ ചേരാന്‍ പോവുന്ന മകന്‍റെ ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍.. ശ്രമിച്ചു, പക്ഷെ അമ്മയുടെ വാക്കുകള്‍ കൊണ്ടൊന്നും അയാളുടെ മനസ്സിലെ ആഗ്രഹത്തില്‍ നിന്നും അയാള്‍ക്ക്‌ പിന്തിരിയാന്‍ കഴിഞ്ഞില്ല ..
 കൂടി കാഴ്ച്ചയ്‌ക്കായി പട്ടാള പാളയത്തില്‍ എത്തിയ. ബലിഷ്ഠവും ഒത്ത ശരീരത്തിനും ഉടമയായ അയാളില്‍ ഒരു കുറവും പട്ടാള ഉദ്ദ്യോഗസ്ഥര്‍ കണ്ടില്ല,പട്ടാള ഉദ്ദ്യോഗസ്ഥരുടെ എല്ലാ പരീക്ഷണങ്ങളിലും അയാള്‍ വിജയിച്ചു,അങ്ങിനെ അയാളുടെ ആഗ്രഹം സഫലമായി. അയാള്‍ ഒരു പട്ടാള കാരനായി,പട്ടാള നിയമപ്രകാരമുള്ള അവധികാലത്ത്.അയാള്‍ അമ്മയുടെ അരികില്‍ എത്തും.അയാളെ പിരിഞ്ഞിരിക്കുമ്പോള്‍ അമ്മയുടെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു,ഒരു അവധിക്കാലത്ത് അമ്മ അയാളോട് പറഞ്ഞു.

"നമ്മുടെ ദല്ലാള് വാസു ഒരു വിവാഹാലോചന കൊണ്ട് വന്നിട്ടുണ്ട്. കേട്ടിട്ട് നല്ല കാര്യമാണെന്ന് തോന്നുന്നു,സുധാമണി എന്നാണ് കുട്ടിയുടെ പേര് രണ്ടു പെണ്‍ മക്കളില്‍ ഇളയവളാണ് സുധാമണി. മൂത്തവള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് വിദേശത്താണെത്രെ. അധികം ദൂര മൊന്നും ഇല്ല,അടുത്ത ഗ്രാമത്തിലാണ്വീട്.വീടിന്അടുത്തുള്ള സ്കൂളില്‍ അധ്യാപികയാണ് സുധാമണി . എന്ത്കൊണ്ടും നമുക്ക് ചേരുന്ന ബന്ധമാണ് ഇത്. എത്ര നാളാന്നു വെച്ച ഞാന്‍ ഇങ്ങിനെ തനിയെ കഴിയുന്നത്''

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി.അടുത്ത ദിവസം.പെണ്ണ് കാണാന്‍ വാസു വിന്‍റെ കൂടെ  അയാള്‍ യാത്രയായി .ഒപ്പം അമ്മയും അയാളുടെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.പോയവര്‍ക്ക് എല്ലാവര്‍ക്കും സുധാമണിയെ ഇഷ്ട മായി. പക്ഷെ പട്ടാള കാരനായത് കൊണ്ട് സുധാമണിയുടെ അമ്മയ്ക്ക് എന്തോ അയാളെ അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല. പക്ഷെ അതാണ്‌ കാരണം എന്ന് അവര്‍ പറഞ്ഞില്ല. ഞങ്ങള്‍ വിവരം അറിയിക്കാം എന്നവര്‍ പറഞ്ഞു.   അടുത്ത ദിവസം വാസു വന്ന് വിവരം പറഞ്ഞു.

" ഇന്ന് അവര്‍ കുറച്ചു പേര്‍ ഇവിടേക്ക് വരുന്നുണ്ട്.അവര്‍ക്ക് ഏതാണ്ട്‌ ഈ ബന്ധം ബോധിച്ചു ന്നാ....തോന്നണെ........ഒന്നുകൂടി അങ്ങുന്നിനെ അവര്‍ക്ക് കാണണോന്ന് കണ്ടതിനുശേഷം  അവര്‍ വിവരം പറയും ന്നാ പറഞ്ഞേ .

ഉച്ച കഴിഞ്ഞ് സുധാമണിയുടെ അച്ഛനും കൂടെ കുറച്ച് ബന്ധുക്കളും കൂടി അയാളുടെ വീട്ടിലേക്ക് വന്നു. അവര്‍ക്ക് വീടും പരിസരവും അയാളേയും ഇഷ്ടമായി.അയാള്‍ അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍ വിവാഹം നടത്താം എന്ന് തീരുമാനമായി  . ഏതാനും ദിവസ്സം കഴിഞ്ഞപ്പോള്‍ അയാള്‍ അവധികഴിഞ്ഞ് തിരികെ പോയി. പിന്നീട് അയാള്‍ക്ക്‌ കാത്തിരിപ്പിന്‍റെ ദിവസങ്ങളായിരുന്നു. അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍, പതിവില്‍ കൂടുതല്‍ അവധി എഴുതി വാങ്ങിയാണ് അയാള്‍ നാട്ടിലേക്ക് പോന്നത്,ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,അയാള്‍ സുധാമണിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പിന്നീട് അവരുടെ ജീവിതം സന്തോഷപ്രദമായിരുന്നു. അങ്ങിനെ ഒരു പാട് അവധികാലം കഴിഞ്ഞിട്ടും അവര്‍ക്ക്,ഒരു കുഞ്ഞ്,പിറന്നില്ല. പിന്നീട് ഒരു പാട് കാലത്തിനും ചികിത്സക്കും ഒടുവില്‍ അവര്‍ക്ക് ഒരു പെണ്‍ കുഞ്ഞ് പിറന്നു. അവര്‍ കുഞ്ഞിന് രേണുക എന്ന് പേരിട്ടു. പിന്നീട് യഥാസുഖം അവര്‍ ജീവിച്ചു. പക്ഷെ രേണുകയ്ക്ക് പത്താം വയസ്സ് തികഞ്ഞ ദിവസ്സം,അവരുടെ ജീവിതത്തിലേക്ക്, അത്യഹിതം കടന്നു വന്നു. അയാളുടെ ജീവിതത്തില്‍ ഇങ്ങിനെ ഒരു അത്യഹിതം ഉണ്ടാവും എന്ന് ആരുംതന്നെ കരുതിയിരുന്നില്ല. വിധിയെ ആര്‍ക്കും തടുക്കുവാന്‍ ആവില്ലാ എന്നാണല്ലോ ചൊല്ല്...    
                                     രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന താത്കാലിക പാര്‍പ്പിടത്തിലേക്ക് അന്ന് ഒരു രഹസ്യ സന്ദേശം .പട്ടാളത്തില്‍ കമാന്‍ഡര്‍ ആയ. അയാളെ തേടി എത്തി,രാജ്യത്തിന് എതിരായി,പ്രവര്‍ത്തിക്കുന്ന,തീവ്രവാദ സംഘം അടുത്തുള്ള മലയില്‍  തമ്പടിച്ചിരിക്കുന്നു. വിശ്യസിനിയമായ സന്ദേശം കിട്ടിയ ഉടനെ. സൈന്യത്തെ സജ്ജീകരിച്ച് സൈനീക നീക്കത്തിന്‌ തയ്യാറായി, അയാളും സൈന്യവും .യുദ്ധ സാമഗ്രികളും ആയി വാഹനങ്ങളില്‍ തീവ്രവാദ സംഘത്തെ ലക്ഷ്യംവെച്ച്  യാത്രയായി. പക്ഷെ മലയുടെ അടിവാരം വരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞൊളളു. അയാളും സൈന്യവും മല മുകളിലേക്ക് ചെങ്കുത്തായ ദുര്‍ഘടമായ പാഥയിലൂടെ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഒരേ ഒരു ലക്ഷ്യം ,രാജ്യത്തെ ശിതിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘത്തെ കീഴ്പെടുത്തുക
                             
                                            അതിസാഹസികമായി അയാളും സൈന്യവും,തീവ്രവാദികള്‍ തമ്പടിചിരിക്കുന്നതിന്.ഏതാനും അകലെ എത്തി. ത്രീവ്രവാദികള്‍ക്ക് എതിരായി ആക്രമണം ആരംഭിച്ചു. യന്ത്രത്തോക്ക് കൊണ്ടുള്ളതായിരുന്നു പരസപര ആക്രമണം. ഒരു പാട് രക്തച്ചൊരിച്ചിലിന് ഒടുവില്‍,അയാള്‍ക്കും സൈന്യത്തിനും ആയിരുന്നു വിജയം. അയാളുടെ സേവനത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ന്നു, ജീവനോടെ കിട്ടിയ തീവ്രവാദികളേയും കൊണ്ട് തിരികെ താത്കാലിക പാര്‍പ്പിടത്തിലേക്ക് മലയിറങ്ങുമ്പോള്‍,അപ്രതീക്ഷിതമായി എവിടെയോ ഒളിച്ചിരുന്ന തിവ്രവാദികള്‍,എറിഞ്ഞ ബോംബ് ഏറില്‍, മുന്നില്‍ നടന്നിരുന്ന രണ്ട് സൈകരുടെ ശരീരം തത്സമയം ചിന്നഭിന്നമായി ...
                                      ബോംബ് സ്ഫോടനത്തില്‍ അയാള്‍ക്ക്‌ നെഷ്ടപെട്ടത്‌ അയാളുടെ ഇടത് കാല്‍ മുട്ടിന് താഴെയാണ് . .രാജ്യത്തിനുവേണ്ടി അയാളുടെ കാല്‍മുട്ടിന് താഴെ നെഷ്ട പെട്ടതില്‍ അയാള്‍ക്ക്‌ മനോവിഷമം ഒരിക്കലും തോന്നിയിട്ടില്ല, മറിച്ച് രാജ്യത്തിന് വേണ്ടി ഇനിയും പോരാടുവാന്‍ അയാള്‍ക്ക്‌ കഴിയില്ലാ എന്നതായിരുന്നു അയാളുടെ വിഷമം, പക്ഷെ അയാളെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയിരുന്നത്,മാസങ്ങളുടെ ചികിത്സക്കൊടുവില്‍,അയാള്‍ സ്വയം വിരമിച്ച് അയാളുടെ വീട്ടിലേക്ക് തിരികെയെത്തി. പട്ടാള വാഹനത്തില്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍, അമ്മയ്ക്കും സുധാമണിക്കും രേണുകയ്‌ക്കും കണ്ട്‌ നിന്ന പരിസര വാസികള്‍ക്കും, ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു അത്. പ്രിയപെട്ടവരുടെ  കൂടെ വീണ്ടും ജീവിക്കുവാന്‍  അവസരം ലഭിച്ച  സന്തോഷത്താല്‍  കുടുബത്തോടൊപ്പം അയാളുടെ പുതിയ ജീവിതം അരംഭിച്ചു,                           
                                 അമ്മയ്ക്ക് വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങള്‍ ഉള്ളത് കൊണ്ട് തൊടിയിലേയും വയലിലേയും കൃഷി കുറച്ച് കാലമായി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അയാളാണ് എല്ലാ പണികളും ചെയ്യിപ്പിക്കുന്നത്. സാഹചര്യം അയാളെ ഒരു മുഴുനീള കൃഷി കാരനാക്കി മാറ്റി. ഒരു കാല്‍ മുട്ടിന് താഴെ നെഷ്ട പെട്ടു എന്ന് വെച്ച്, വീട്ടില്‍ ഒതുങ്ങിക്കൂടിഇരിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. വീട്ടിലെ കറവപശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ,കൂട്ടത്തില്‍ , നല്ല ഇനം ആടുകളും മുയലുകളും കോഴിയും താറാവും കാടപക്ഷികളും അയാളുടെ പച്ച കറി കൃഷിയുടെ കൂട്ടത്തില്‍ കൃഷി ചെയ്യുവാന്‍ തുടങ്ങി .വീട്ടില്‍ വെറുതെ ഇരിക്കുക എന്നത് അയാള്‍ക്ക്‌ അസാധ്യമായിരുന്നു .                              
                               അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്കൂളില്‍നിന്ന് അയാളുടെ മകള്‍ എത്തേണ്ട സമയം കഴിഞ്ഞിരുന്നത് കൊണ്ട് അവള്‍ വീട്ടില്‍ തിരികെയെത്തിയിട്ടുണ്ടാകും  എന്ന വിശ്യാസത്തോടെ. അയാളുടെ ലക്ഷ്യ സ്ഥാനമായ കൃഷിഭവനിലെത്തി . ചവിട്ട് പടി കയറാന്‍ തുടങ്ങുന്നതിന് മുന്നെ തന്നെ കൃഷിഭവനിലെ ഉദ്ദ്യോഗസ്ഥന്‍ അയാളെ കണ്ട് ബഹുമാനപൂര്‍വ്വം അയാളുടെ കൈ പിടിച്ച് പടികള്‍ കയറുവാന്‍ സഹായിച്ചുകൊണ്ട്‌  ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

,,ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ , ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നില്ലെ ,,

 ,എന്തിനാ സാര്‍ ഇത്രയും ദൂരം നടന്ന് വന്നത് . ഞാന്‍ ഇന്ന് ജോലി കഴിഞ്ഞ് പോവുമ്പോള്‍ സാറിന്‍റെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു . പുതിയ ഇനം വിത്തുകള്‍ ഇന്ന് രാവിലെ ഇവിടെ എത്തിയിടുണ്ട് അത് സാറിന് എത്തിച്ച് തരാം എന്ന് വിചാരിച്ചിരിക്കുമ്പോഴാ ...സാറിന്‍റെ വരവ് ,, 

അത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു.

,,  വിത്തുകള്‍ വന്ന വിവരം  എനിക്ക്  കിട്ടി താങ്കള്‍ അത് കൊണ്ടന്നു തരാന്‍ വീട്ടിലേക്ക് വരും എന്നും എനിക്കറിയാം .എന്‍റെ ഒരു കാല്‍ മുട്ടിനു താഴെ ഇല്ലാത്തത് കൊണ്ടല്ലെ താങ്കള്‍ എന്നോട് സഹതാപം കാണിക്കുന്നത് ദേ ഇപ്പോള്‍ എനിക്ക് കൃത്തിമ കാല് കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ നടക്കാം. എന്തായാലും എന്നോട് കാണിക്കുന്ന സ്നേഹത്തിന്ന്ദിയുണ്ട് തങ്കളുടെ ഉപദേശമാണ് എന്നെ ഒരു മുഴുനീള കര്‍ഷകനാക്കി മാറ്റിയത്

കുറച്ച് നേരം അവിടെ ഇരുന്ന് ചില സംശയങ്ങള്‍ തീര്‍ത്ത് വിത്തും വാങ്ങി അയാള്‍ തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു ....
                                        തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ മകളുടെ മുഖമായിരുന്നു . കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമുള്ള അയാള്‍ക്കും സുധാമണിക്കും, രണ്ടാമതൊരു കുഞ്ഞ് ഉണ്ടായില്ല, അത് കൊണ്ട് തന്നെ അയാളും സുധാമണിയും മകളെ ഒന്നിനും ഒരു കുറവും വരുത്താതെ  ഒരുപാട്  വാത്സല്യം നല്‍കിയാണ്  വളര്‍ത്തുന്നത്. എന്തിലും ഏതിലും ഒരു പട്ടാള ചിട്ട കാണിക്കാറുള്ള അയാള്‍, പക്ഷെ മകളുടെ അരികില്‍ മാത്രം  ഒരു പട്ടാള ചിട്ടയും കാണിക്കാറില്ല .അയാള്‍ ഓര്‍ത്തുപോയി,രേണുകയ്ക്ക് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞിരിക്കുന്നു , സൂക്ഷിക്കേണ്ട പ്രായമാണ് ,പത്രങ്ങളില്‍ ദിവസേനയെന്നോണം വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പേടി തോന്നാറുണ്ട് ,മനുഷ്യര്‍ക്ക്‌ മനസ്സാക്ഷി എന്നത് തീരെയില്ലാതെ യായിരിക്കുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോയാല്‍ പിന്നെ തിരികെയെത്തുന്നതുവരെ എല്ലാ രക്ഷിതാക്കളുടെയും മനസ്സില്‍ ആധിയാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. ഇപ്പോള്‍ അടുത്ത കാലം വരെ രേണുക കൂട്ടുകാരിയുടെ കൂടെ നടന്നിട്ടാണ് സ്കൂളിലേക്ക് പോയികൊണ്ടിരുന്നത് . കൂട്ടുകാരിയുടെ രക്ഷിതാക്കള്‍, കൂട്ടുകാരിക്ക് ഒരു പുതിയ സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു. അതില്‍ പിന്നെ രേണുകയ്ക്ക് സൈക്കിള്‍ വേണം എന്ന് പറഞ്ഞ് പിടിവാശി ആയിരുന്നു .അയാള്‍ക്ക്‌ സൈക്കളില്‍ നിന്ന് എങ്ങാനും മോള് വീണാലോ എന്ന ഭയം മൂലം രേണുക സൈക്കളിനെ കുറിച്ച് പറയുമ്പോള്‍ , അയാള്‍ അത് കേട്ട ഭാവം നടിക്കാറില്ല...

                                               പിന്നെ പിന്നെ രേണുക ഭക്ഷണം കഴിക്കാതെയുള്ള സമര മുറ തുടങ്ങിയപ്പോള്‍ ,നിവര്‍ത്തിയില്ലാതെ ഒരു പുതിയ സൈക്കിള്‍ , വാങ്ങിച്ചു. വീട്ടുമുറ്റത്ത് ആയിരുന്നു സൈക്കിള്‍ ചവിട്ടി പരിശീലിച്ചിരുന്നത് . സുധാമാണിയായിരുന്നു, മോളെ പരിശീലിപ്പിച്ചിരുന്നത്. അയാള്‍ക്ക്‌ അത് നോക്കിയിരിക്കാനെ നിര്‍വാഹ മുണ്ടായിരുന്നുളളു , ഇപ്പോള്‍ രേണുക സൈക്കിളിലാണ് സ്കൂളിലേക്ക് പോവുന്നത്. അത് കൊണ്ട് തന്നെ മോള് സ്കൂളില്‍ പോയി വരുന്നത് വരെ അയാളുടെ മനസ്സില്‍ ആധിയാണ് , ട്ടാറിട്ട പാതയില്‍ നിന്നും അയാള്‍ ഊന്ന് വടിയുടെ സഹായത്താല്‍ വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ , അയാള്‍ക്ക്‌ കഴിയുന്ന അത്രയും വേഗതയില്‍ നടന്നു . ചെമ്മണ്‍ പാത തുടങ്ങുന്നത് മുതല്‍ അയാള്‍ക്ക്‌ അവകാശപെട്ട ഭൂമിയാണ്. പടിപ്പുരയുടെ അരികില്‍ എത്തിയപ്പോള്‍ ,അയാള്‍ ആകാംക്ഷയോടെ രേണുകയെ നോക്കി. അയാള്‍ പുറത്ത് പോയാല്‍ തിരികെ വരുന്നത് വരെ രേണുക ഉമ്മറത്ത് ഇരുന്ന് ദൂരെ നിന്നും, അയാള്‍ വരുന്നത് കണ്ടാല്‍ , പടിപ്പുരയിലേക്ക് അവള്‍ ഓടിവരാറാണ് പതിവ് .           അവള്‍ക്ക് അറിയാം അച്ഛന്‍ പുറത്ത് പോയി വരുമ്പോള്‍ അവള്‍ക്ക് ഇഷ്ട മുള്ള പലഹാരം കൊണ്ട് വരും എന്ന് .,

ഇന്ന് എന്തേ രേണുകയെ കാണാത്തത് എന്ന ആദിയോടെ അയാള്‍ തിടുക്കത്തില്‍ ,പടിപ്പുര കടന്ന് ,ഉമ്മറത്തേക്ക് നോക്കി . മുന്‍വശത്തെ വാതില്‍ താഴിട്ടു പൂട്ടിയിരിക്കുന്നു പൂട്ടിനോട് ചേര്‍ത്ത് തിരികിയ നിലയില്‍ ഒരു കത്തും കണ്ടു .അമ്മയും സുധാമണിയും രേണുകയും തന്നോട് പറയാതെ പുറത്ത് പോവുന്ന പതിവ് ഇല്ലല്ലൊ എന്ന് ഓര്‍ത്ത്. കത്ത് എടുത്ത് വായിച്ച അയാളുടെ കയ്യില്‍ നിന്നും ഊന്ന് വടിയും ഒപ്പം പലഹാര പൊതിയും വിത്തുകളുടെ പൊതിയും നിലത്ത് വീണു ....       കത്തില്‍ സുധാമണി എഴുതിയിരിക്കുന്നു .


". രേണുക മോള്‍ക്ക്‌ ഒരു അപകടം സംഭവിച്ചു ഞാനും അമ്മയും ആശുപത്രിയിലേക്ക് പോവുന്നു ഏട്ടന്‍ ഉടനെ ആശുപത്രിയിലേക്ക് വരിക വീടിന്‍റെ താക്കോല്‍ മൂന്നാമത്തെ തൂണിന് മുകളില്‍ വെച്ചിട്ടുണ്ട് "

കത്ത് വായിച്ച അയാളുടെ ശരീരം വിറയ്ക്കുന്നത് പോലെ അയാള്‍ക്ക്‌  അനുഭവപ്പെട്ടു . താഴെ വീണ് കിടക്കുന്ന ഊന്ന് വടി വിറയാര്‍ന്ന കൈകള്‍ കൊണ്ട് എടുത്ത് .തൂണിന് മുകളില്‍ നിന്നും താക്കോല്‍ എടുത്ത് തിടുക്കത്തില്‍ .പൂട്ടും കതകും തുറന്ന്. ടെലഫോണിനടുത്തുള്ള ടെലഫോണ്‍ നമ്പര്‍ എഴുതിയ പുസ്തകത്തില്‍ നോക്കി .ടാക്സിക്കായി അറിയാവുന്ന ഡ്രൈവറുടെ മുബൈല്‍ നമ്പറിലേക്ക്‌ വിളിച്ചു.ഡ്രൈവര്‍ ഉടനെ വാഹനവുമായി എത്താം എന്നു പറഞ്ഞപ്പോള്‍ .കതകടച്ച് താഴിട്ടുപൂട്ടി. അയാള്‍ അക്ഷമനായി ഉമ്മറത്തിണ്ണയില്‍ വാഹനത്തിനായി കാത്തിരികുമ്പോള്‍ .മനസിന്‍റെ ബലം ചോര്‍ന്ന്‍ പോവുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .
                                            പട്ടാളത്തിലായിരുന്നപ്പോള്‍ .ശത്രുക്കള്‍ക്കെതിരെ പോരാടുമ്പോള്‍ പോലും .അയാളുടെ ആത്മബലം ചോര്‍ന്ന് പോയിരുന്നില്ല. വാഹനം വീട്ടുമുറ്റത്ത് വന്നു നിന്നപ്പോള്‍ .ഊന്ന് വടിയുടെ സഹായത്താല്‍ തിടുക്കത്തില്‍ അയാള്‍ വാഹനത്തില്‍ കയറി. ഡ്രൈവറോട് ഗ്രാമത്തില്‍ ഉള്ള ഒരേയൊരു ആശുപത്രിയിലേക്ക് പോകുവാന്‍ പറഞ്ഞു .അപ്പോഴൊക്കെയും എന്‍റെ മോള്‍ക്ക്‌ ഒരാപത്തും വരുത്തല്ലെ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അയാളുടെ മനസ്സില്‍ .
                                   ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ വാഹനം നിന്നപ്പോള്‍ . അയാള്‍ ഊന്ന് വടിയെടുത്ത് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തിടുക്കത്തില്‍ അന്യഷണങ്ങള്‍ എന്ന് എഴുതിയ ഇടത്തേക്ക് നടക്കുമ്പോള്‍ .അയാളുടെ അയല്‍വാസിയായ കുട്ടേട്ടന്‍ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .

"ഞാന്‍ സാറിനെ കാത്ത്നില്‍ക്കുകയായിരുന്നു .മോള്‍ക്ക്‌ അപകടം പറ്റുമ്പോള്‍ ഞാന്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു .പ്രധാന വഴിയില്‍ നിന്നും സാറിന്‍റെ വിട്ടിലേക്ക് തിരിയുന്ന വഴിയുടെ നൂറ് വാര അകലെയാണ് അപകടം നടന്നത് . ഞാന്‍ കവലയില്‍ പോയി വരികയായിരുന്നു .സാറിന്‍റെ മകളുടെ തെറ്റല്ല, വാഹനം ഓടിച്ചിരുന്നയാളിന്‍റെ അശ്രദ്ധയാണ് അപകടം വരുത്തി വെച്ചത് .ഞാനും വാഹനമോടിച്ചിരുന്നയാളും കൂടി മോളെയും കൊണ്ട് വീട്ടില്‍ പോയി, .സാറിന്‍റെ ഭാര്യയേയും അമ്മയേയും കൂട്ടിയാണ് ആശുപത്രിയിലേക്ക് പോന്നത് .പേടിക്കാനൊന്നും ഇല്ല .നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട് . പിന്നെ ഇടത് കൈയ്യിലെ എല്ലിന് ചെറിയ പൊട്ടലുണ്ട് . മോളുടെ ഇടത് കൈ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട് നാളെ വീട്ടിലേക്ക് പോവാം എന്ന് ഡോക്ടര്‍ പറഞ്ഞു . നില്‍ക്കുന്നയാളാണ് വാഹനം ഓടിച്ചിരുന്നത് ."

കുറച്ച് ദൂരെ നില്‍ക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി കുട്ടേട്ടന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ .ചെറുപ്പക്കാരന്‍ . അവരുടെ അരികിലേക്ക് വന്നു .കുട്ടേട്ടന്‍ അയാളെ ചെറുപ്പക്കാരന് പരിചയപെടുത്തി .
"ഇത് രേണുകയുടെ അച്ഛനാണ് "
അപ്പോള്‍ ചെറുപ്പക്കാരന്‍ കുറ്റ ബോധത്തോടെ പറഞ്ഞു .
"സാര്‍ എന്നോട് ക്ഷമിക്കണം .ഒരു പൂച്ച വാഹനത്തിന് കുറുകെ ചാടിയപ്പോള്‍ . പൂച്ചയെ രേക്ഷിക്കാന്‍ വേണ്ടി വാഹനം ഒന്ന് വെട്ടിച്ചപ്പോള്‍ സാറിന്‍റെ മകള്‍ സൈക്കിളില്‍ പുറകില്‍ നിന്നും വരുന്നത് എന്‍റെ കണ്ണില്‍ പെട്ടില്ല .വാഹനം ചെറുതായൊന്ന് സൈക്കിളില്‍ തട്ടിയെയുളളു .പക്ഷെ "
                                                ബാക്കി പറയുന്നതിന് മുന്നെ അയാള്‍ ചെറുപ്പക്കാരനോട് പറഞ്ഞു .''"എനിക്ക് എന്‍റെ മോളെ ഒന്ന് കാണണം,,
 .എന്നിട്ട് അയാള്‍ കുട്ടേട്ടനോട് ചോദിച്ചു?.
" ഏത് റൂമിലാണ് മോള് കിടക്കുന്നത് "
അയാളുടെ ചോദ്യം കേട്ടപ്പോള്‍ത്തന്നെ .
"വരൂ"എന്ന് പറഞ്ഞ് കുട്ടേട്ടന്‍ .അയാളുടെ മകള്‍ കിടക്കുന്ന റൂം ലക്ഷ്യംവെച്ച് നടന്നു ,പുറകില്‍ മകളെ കാണാനുള്ളൂ തിടുക്കത്തില്‍ അയാളും. രണ്ടു പേരും നടക്കാന്‍ തുടങ്ങിയപ്പോള്‍ .ചെറുപ്പക്കാരനും അവരുടെ പുറകെ നടന്നു .രേണുക കിടക്കുന്ന റൂമിനരികില്‍ എത്തിയപ്പോള്‍ കുട്ടേട്ടന്‍ പറഞ്ഞു.

"ഞങ്ങള്‍ ഇതു വരെ മോളുടെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ നില്‍ക്കാം. സാറ് പോയി മോളെ കണ്ടോളു "

ശെരിഎന്നഭാവത്തില്‍ അയാള്‍ തല യാട്ടി മോളെ കാണാനുള്ള തിടുക്കത്തില്‍ .കതക്‌ തുറന്ന് റൂമിലേക്ക്‌ പ്രവേശിച്ചു,അയാളെ കണ്ടതും കട്ടിലില്‍ രേണുകയുടെ തലയണക്കരികില്‍ ഇരുന്നിരുന്ന സുധാമണി. എഴുന്നേറ്റ് കൊണ്ട് പറഞ്ഞു'

                                         "നമ്മുടെ മോള്‍,,......അപ്പോള്‍   സുധാമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു ,റൂമില്‍ കസേരയില്‍ അയാളുടെ അമ്മയും സങ്കടപെട്ട് ഇരിക്കുന്നുണ്ടായിരുന്നു .അയാള്‍ ഊന്ന് വടി സുധാമണിയുടെ കൈയ്യില്‍ കൊടുത്ത് പതുക്കെ രേണുകയുടെ തലയണക്കരികില്‍ ഇരുന്ന്. രേണുകയുടെ നെറുകയില്‍ ഒരു ചുമ്പനം നെല്‍കികൊണ്ട് അയാള്‍ ചോദിച്ചു.
"എന്‍റെ മോള്‍ക്ക്‌ നന്നായി വേദനിക്കുന്നുണ്ടോ" .
അപ്പോള്‍ രേണുക പറഞ്ഞു.
"അച്ഛന്‍ സൈക്കിള്‍ വാങ്ങികേണ്ട എന്ന് പലവട്ടം പറഞ്ഞിട്ടും .ഞാന്‍ വാശി പിടിച്ച് വാങ്ങിപ്പിച്ചതിന്‍റെ ശിക്ഷ യാണ് എനിക്ക് കിട്ടിയത്".
രേണുകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു .
"ദൈവഹിതം അങ്ങിനെ കരുതിയാല്‍ മതി .അപകടം നടന്ന് പോകുമ്പോഴും സംഭവിച്ചുകൂടായ്കയില്ലല്ലൊ."
അവരുടെ സംസാരം നീണ്ടു ഏതാനും സമയം കഴിഞ്ഞപ്പോള്‍       റൂമിലെ കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ സുധാമണി കതക്‌ തുറന്നു .അപ്പോള്‍ കുട്ടേട്ടനും ചെറുപ്പക്കാരനും .റൂമിലേക്ക്‌ കയറി കുട്ടേട്ടന്‍ പറഞ്ഞു .

"സാര്‍ ഞാന്‍ പോവുന്നു .കവലയില്‍ പോയി വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതാണ്.ഇപ്പോള്‍ നേരം ഒരുപാടായി .,,
അപ്പോള്‍ ചെറുപ്പകാരന്‍ പറഞ്ഞു.
,,സാര്‍ ഞാനും പോവുന്നു ഞാന്‍ നാളെ വരാം .മോള്‍ക്ക്‌ ആശുപത്രിയില്‍ വരുന്ന ചിലവുകള്‍ എല്ലാം ഞാന്‍ കൊടുത്തോളാം.ഇതു വരെയുള്ള ചിലവുകള്‍ ഞാന്‍ അടച്ചിട്ടുണ്ട്.,,
ചെറുപ്പക്കാരന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ,അയാള്‍ പറഞ്ഞു .

"ബില്ല് അടയ്ക്കാന്‍ വേണ്ടി നാളെ വരണം എന്നില്ല ഇയാള്‍ കരുതിക്കൂട്ടി ചെയതതോന്നുമല്ലല്ലോ അപകടം ആരുടെ കയ്യില്‍നിന്നുംസംഭാവിക്കാവുന്നതല്ലേ   ."

                                                   കുട്ടേട്ടനും ചെറുപ്പക്കാരനും യാത്ര പറഞ്ഞിറങ്ങി .കുറേ നേരം കഴിഞ്ഞപ്പോള്‍ .സുധാമണി നിര്‍ബന്ധിച്ച്  അയാളേയും അമ്മയേയും വീട്ടിലേക്ക് പറഞ്ഞയച്ചു ,വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുടേയും പച്ചക്കറികളുടേയും പരിപാലനത്തിനായി ഒരു തമിഴനെ പണിക്ക് നിര്‍ത്തിയിട്ടുണ്ട് .കൂടുതല്‍ പണികള്‍ക്കായി ഗ്രാമത്തിലെ പണിക്കാരെ വിളിക്കാറാണ് പതിവ് .അമ്മയും അയാളും വീട്ടില്‍ എത്തിയപ്പോള്‍ തമിഴ് ബാലന്‍ അവരുടെ അരികില്‍ എത്തി ,രേണുകയുടെ വിവരം അറിയാനാണ് തമിഴന്‍ തിടുക്കത്തില്‍ വന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .രേണുകയുടെ വിവരങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ കൃഷിയിടത്തിലെ വിവരങ്ങളും തിരക്കാന്‍ അയാള്‍ മറന്നില്ല .
                                     നേരം പുലര്‍ന്നപ്പോള്‍ .പതിവ് പോലെ കൃഷിയിടത്തില്‍ ഊന്ന് വടിയുടെ സഹായത്താല്‍ നടന്ന് .വീട്ടില്‍ തിരികെയെത്തി അമ്മ ഉണ്ടാക്കിയ പ്രഭാതഭക്ഷണവും കഴിഞ്ഞ് ഊന്ന് വടിയും എടുത്ത് അമ്മയോട് യാത്ര പറഞ്ഞ് ആശുപത്രിയില്‍ എത്താനായി കവലയിലേക്ക് നടന്നു, കവലയില്‍ എത്തി ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തി .ആശുപത്രിയില്‍ എത്തിയപ്പോള്‍ .സുധാമണി .പറഞ്ഞു.

"മോളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട് ഏട്ടന്‍ മോളുടെ അരികില്‍ ഇരിക്കു .ഞാന്‍ പോയി ബില്‍ ശേരിയായിട്ടുണ്ടോ എന്ന് നോക്കിയിട്ട് വരാം "

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുധാമണി ബില്ലുകളും ആയി വന്നു ,ബില്ല് അടച്ചതിനുശേഷം അവര്‍ അവിടെ നിന്നും വീട്ടിലേക്ക് ആശുപത്രിയുടെ പരിസരത്ത് നിന്നും ടാക്സി വിളിച്ച് വീട്ടില്‍ എത്തി .
                                       അപ്പോള്‍ തന്നെ അയാള്‍ തമിഴനെ വിളിച്ച് അപകടം നടന്ന സ്ഥലത്തിന് അടുത്തുള്ള വീട്ടില്‍ കുട്ടേട്ടന്‍ എടുത്ത്‌ വെച്ച മോളുടെ സൈക്കിള്‍, സൈക്കിള്‍ കടയില്‍ പോയി കേടുപാടുകള്‍ തീര്‍ത്ത്‌ വരാന്‍ പറഞ്ഞു .എന്നിട്ട് അയാള്‍ ചാരുകസേരയില്‍ കിടന്നു .അപ്പോള്‍ അയാളുടെ മനസ്സില്‍ പുതുതായി  തുടങ്ങുവാന്‍  പോകുന്ന മല്ത്സ്യ കൃഷിക്കായി കുളം വൃത്തിയാക്കുന്നതിനെ കുറിച്ചായിരുന്നു .
                                         കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ല, ആക്രമണം ഇല്ല ,വെടിഉണ്ട ഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി ചിന്തകള്‍ക്ക് എന്ത് പ്രസക്തി, കുടുംബം കൃഷിയിടം വീട് ഇതൊക്കെയാണ്  ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെ കണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെ ജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു.........................ശുഭം................

rasheedthozhiyoor@gmail.com

12 January 2012

ചെറു കഥ:അന്നൊരു പേമാരിയില്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
                              
കാല വര്‍ഷത്തിലെ  ശക്തമായ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .
ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി സെന്‍ട്രല്‍ജയിലിലെ കാരാഗ്രഹത്തിലെ ഇരുമ്പഴികളില്‍ മുറുകെപ്പിടിച്ച്  രാജേഷ്‌ നിന്നു . മഴ എന്നും അയാള്‍ക്ക്‌ ഇഷ്ടമായിരുന്നു ഭൂമിയില്‍  ലയിക്കുവാന്‍ തിടുക്കത്തോടെ പെയ്തിറങ്ങി വരുന്ന മഴത്തുള്ളികള്‍ എന്നും അയാള്‍ക്ക് കൌതുകമായിരുന്നു .  ജീവിത യാത്രയില്‍ അഭിമുഖരിക്കേണ്ടിവന്ന പൂര്‍വകാലം  അയാളുടെ മനസ്സിലേക്ക് ഓടിയെത്തി   ഇതുപോലെ ആര്‍ത്തിരമ്പി പെയ്യുന്ന മഴയുള്ള ഒരു ദിവസ്സമായിരുന്നു  ഒരു കൊലപാതകത്തിന്‍റെ പേരില്‍ അയാളെ കാരഗ്രഹത്തില്‍ ബന്ധസ്തനാക്കാന്‍ ഉണ്ടായ സംഭവം നടന്നത്.

                                       ഒരു ഉറുമ്പിനെപ്പോലും നോവിക്കാന്‍ കഴിയാത്ത മനസ്സാണ് അയാളുടേത്. എന്നിട്ടും വിധിയുടെ താണ്ഡവത്തിനു മുന്നില്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ഏറ്റു വാങ്ങാനായിരുന്നു അയാളുടെ ദുര്‍വിധി.ജീവിതത്തില്‍  യാതനകള്‍ എന്നും കൂട്ടിനായി അയാളോടൊപ്പം ഉണ്ടായിരുന്നു .യാതനകള്‍ ഏറ്റു വാങ്ങാന്‍ ഒരു ജന്മം അതായിരുന്നു രാജേഷിന്‍റെ ജീവിതം. വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായിരുന്ന  അയാളുടെ പിതാവ്‌ സുധാകരന്‍ , മാതാവ് വിലാസിനി , വീട്ടമ്മയും . സുധാകരനും വിലാസ്സിനിക്കും ഒരേയൊരു മകനായിരുന്നു രാജേഷ്‌ അത് കൊണ്ട് തന്നെ വാത്സല്ല്യം ഏറെ വാരി കോരി നെല്‍കിയാണ് അവര്‍ അരുമ  മകനെ വളര്‍ത്തിയത് .
                            രാജേഷിന്‍റെ ബാല്യകാലം ആഹ്ലാദത്തോടെയായിരുന്നു ജീവിച്ചിരുന്നത് .പക്ഷെ ആ ആഹ്ലാദത്തോടെയുള്ള ജീവിതം പതിനൊന്നാം വയസ്സില്‍ അയാള്‍ക്ക്‌ എന്നെന്നേക്കുമായി  നഷ്ടപെടുകയായിരുന്നു.പിന്നീടുള്ള ജീവിതത്തില്‍ എന്നും ദുഃഖങ്ങള്‍ ഏറ്റ് വാങ്ങാനായിരുന്നു അയാളുടെ വിധി .... രാജേഷി ന് പത്താമത്തെ വയസ്സ് കഴിഞ്ഞപ്പോഴാണ് വീട്ടില്‍ ഒരു കുഞ്ഞു കൂടി പിറക്കാന്‍ പോവുന്നു എന്ന വാര്‍ത്ത രാജേഷ്‌ അമ്മയില്‍ നിന്നും അറിയുന്നത്.  ഒരു പാട് നാളത്തെ ചികിത്സക്കൊടുവില്‍ അച്ഛന്‍റെയും അമ്മയുടേയും മോഹം പൂവണിയാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോള്‍ ആ കുരുന്നു മനസ്സ് ആഹ്ലാദനിര്‍ത്തം ചവിട്ടി . 

                                              അമ്മക്കായിരുന്നു ഒരു കുഞ്ഞു കൂടി ആ വീട്ടു മുറ്റത്ത് ഓടി കളിക്കുന്നത് കാണാന്‍ അതിയായ മോഹം. രാജേഷിന്‍റെ ജനനത്തിന് ശേഷം അടുത്ത ഒരു കുഞ്ഞിനായുള്ള അമ്മയുടെ കാത്തിരിപ്പ് വിഫലമാണെന്ന്  അമ്മ മനസ്സിലാക്കിയപ്പോള്‍. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി . ഗ്രാമത്തില്‍ നിന്നും അകലെയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തവരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് അച്ഛന്‍ അമ്മയെ ചികിത്സിക്കാനായി കൊണ്ട് പോവുകയായിരുന്നു. മാസ്സങ്ങളുടെ ചികിത്സക്കൊടുവില്‍ കാത്തിരിപ്പിന് അറുതിയായി ആ സന്തോഷ വാര്‍ത്ത ആ കുടുംബത്തിലേക്കെത്തി . അമ്മയുടെ ഉദരത്തില്‍ ഒരു കുഞ്ഞ്‌ ജെന്മം കൊള്ളുന്നു  .പിന്നീടുള്ള ഏതാനും മാസങ്ങള്‍ ആ വീട്ടില്‍ സന്തോഷം അല തല്ലി .എല്ലാവരുടേയും മനസ്സില്‍ സന്തോഷം ഒപ്പം പിറവിയെടുക്കാന്‍ പോവുന്ന      പുതിയ പൈതലിനെ വരവേല്‍ക്കാനായുള്ള ഒരുക്കങ്ങളും തകൃതിയായി ഒരുക്കുന്നുണ്ടായിരുന്നു.  ഏതാണ്ട് എട്ട് മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം അയാളുടെ അച്ഛന്‍ ജോലിക്ക് പോയ സമയം രാജേഷ്‌ സ്കൂളിലേക്ക് പോകുവാന്‍ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. രാജേഷിനുള്ള വസ്ത്രം എടുക്കാന്‍ തട്ടിന്‍ മുകളില്‍ പോയ അമ്മയെ കാത്ത് താഴെ രാജേഷ്‌ അക്ഷമയോടെ  നിന്നു . ഏറെനേരമായിട്ടും  അമ്മയെ കാണാതെ ആയപ്പോള്‍ രാജേഷ്‌ ഉച്ചത്തില്‍  പറഞ്ഞു


                               "അമ്മേ സമയം ഒരു പാടായി  നേരം വൈകിയാല്‍ എനിക്ക് മാഷിന്‍റെ കയ്യില്‍ നിന്നും നല്ല തല്ല് കിട്ടും "


  മകന്‍ പറയുന്നത്  കേട്ടപ്പോള്‍ അമ്മ തട്ടിന്‍പുറത്ത് നിന്നും  പറഞ്ഞു

"മോനെ അമ്മ   ദാ വരുന്നു  മോന്‍റെ വസ്ത്രം  ഇസ്തിരി ഇട്ട് കഴിയാനായി "

                .അലക്കിയ തുണികള്‍ തട്ടിന്‍പുറത്തുള്ള അലമാരയിലാണ്  വെക്കുന്ന  പതിവ് അലമാരയോട്  ചേര്‍ന്നുള്ള    മേശയിലാണ്  ഇസ്തിരി ഇടുന്നതും . ഇപ്പോള്‍ അടുത്തകാലത്തായി അച്ഛന്‍ അമ്മയോട് പതിവായി  പറയുന്നത് രാജേഷ്‌  കേള്‍ക്കാറുണ്ടായിരുന്നു .  


"ഇനി മുതല്‍ തട്ടിന്‍ പുറത്തേക്ക് കയറിയിറങ്ങേണ്ട  ഇപ്പോള്‍ നല്ല പോലെ സൂക്ഷികേണ്ട സമയമാണ് ."


പക്ഷെ അമ്മ അച്ഛന്‍റെ വാക്കുകള്‍ ചെവി   കൊള്ളാറില്ലായിരുന്നു .

പതിവുപോലെ എന്ത് ആവശ്യത്തിനും,അമ്മ തട്ടിന്‍ പുറത്തേക്ക് പോവുകതന്നെ യാണ് പതിവ്.പൂമുഖത്ത് നിന്നും തട്ടിന്‍ പുറത്തേക്ക് കോവണി പടിയുള്ള  ഓടിട്ട പഴയ വീടായിരുന്നു അവരുടേത്.കുത്തനെയുള്ള കോവണിപടികള്‍ കയറുന്നത് സുകകരമാക്കാന്‍ മുകളില്‍ നിന്നും ഒരു കയര്‍ കെട്ടിയിട്ടിരുന്നു.ആ കയറില്‍ പിടിച്ചു കോവണി പടി കയറുമ്പോള്‍ തട്ടിന്‍പുറത്ത് കയറുന്നത് ആയാസകരമാണ് .ഇസ്തിരി ഇട്ട വസ്ത്രങ്ങള്‍കായി രാജേഷ്‌ ഉമ്മറത്ത് നില്‍ക്കുമ്പോള്‍ .പൂമുഖത്ത് നിന്നും,, മോനേ.....,, എന്ന അമ്മയുടെ ഉച്ചത്തിലുള്ള  നിലവിളി കേട്ട് രാജേഷ്‌ പൂമുഖത്തേക്ക് ഓടിചെന്നപ്പോള്‍ .ഹൃദയം തകരുന്ന കാഴ്ച്ചയാണ് രാജേഷിന് അവിടെ  കാണാനായത് .കോവണി പടിയില്‍ നിന്നും വീണ് അമ്മ രക്തം വാര്‍ന്നു  കിടക്കുന്നു .ഒരു നിമിഷം ആ കുരുന്നു മനസ്സ് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു .പൊടുന്നനെ അമ്മയുടെ തലയെടുത്ത് തന്‍റെ  മടിയില്‍ വെച്ച് രാജേഷ്‌ ഉച്ചത്തില്‍ അലറിക്കരഞ്ഞു .രാജേഷിന്‍റെ നിലവിളി കേട്ട് പരിസ്സരവാസ്സികള്‍ ഓടി കൂടി .ഓടി കൂടിയവര്‍ ആ ഹൃദയഭേതകമായ  കാഴ്ച്ച കണ്ട് അല്‍പം നേരത്തേക്ക് സ്തംഭിച്ചു  നിന്നു പോയി .

ആരൊക്കയോ  ചേര്‍ന്ന് അമ്മയെ കോരിയെടുത്ത് അടുത്ത വീട്ടിലെ രാജേട്ടന്‍റെ ട്ടാക്സിയില്‍ കയറ്റിയപ്പോള്‍ രാജേഷും വാഹനത്തില്‍ കയറാന്‍ ശ്രമിച്ചു. പക്ഷെ  പരിസ്സരവാസ്സികളില്‍ ഒരാള്‍ രാജേഷിനെ തടഞ്ഞുവെച്ചു കൊണ്ട് പറഞ്ഞു 


"   മോന്‍ ഇവിടെ  നിന്നോളൂ  ഞങ്ങള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ട് പൊയ്ക്കോളാം. അച്ഛന്‍റെ അരികിലേക്ക് ആളെ വിട്ടിട്ടുണ്ട് അച്ഛന്‍ ആശുപത്രിയില്‍ എത്തിക്കോളും "


  ചീറിപാഞ്ഞു പോവുന്ന വാഹനം കണ്ണില്‍ നിന്നും മറയുന്നത് വരെ രാജേഷ്‌ വഴിയില്‍ തന്നെ നിന്നു .പരിസ്സര വാസ്സികളില്‍ കുറേപേര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അടുത്ത വീട്ടിലെ ചേച്ചി രാജേഷിന്‍റെ കൈപിടിച്ച് അകത്തേക്ക് കൂട്ടികൊണ്ടുപോയി അപ്പോഴും രാജേഷ്‌ കരഞ്ഞുകൊണ്ടേയിരുന്നു .


. അയല്‍വാസികള്‍   ആരൊക്കെയോ രാജേഷിനെ ആശ്യസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു .പക്ഷെ ആ ആശ്യാസവാക്കുകളൊന്നും ആ കുരുന്നുമനസ്സിന് ആശ്യാസമേകിയില്ല .അമ്മയുടെ വിവരങ്ങള്‍ അറിയാതെ ആ കുരുന്ന് മനസ്സ് വേദനിച്ചു .കാത്തിരിപ്പിനൊടുവില്‍  ആബുലന്‍സ്‌ വീട്ടിന് മുന്നില്‍ വന്നു നിന്നു  . രാജേഷ്‌  തിടുക്കത്തില്‍ ആബുലന്സിന്‍റെ അരികിലേക്ക് ഓടി ആബുലന്സിനകത്തേക്ക്   നോക്കിയപ്പോള്‍  നിശ്ചലമായ അമ്മയുടെ  ശരീരം കണ്ട് ഒന്നും ഉരിയാടാന്‍ കഴിയാതെ വിധിയുടെ ക്രൂരതയ്ക്ക്‌ മുന്നില്‍  രാജേഷ്‌ പകച്ചു നിന്നു  .അച്ഛന്‍ ആബുലന്സില്‍ അമ്മയുടെ അരികില്‍ തന്നെ ഒന്ന് മിണ്ടാന്‍ പോലും കഴിയാതെയിരിക്കുന്നുണ്ടായിരുന്നു .രാജേഷിനെ കണ്ടപ്പോള്‍ അച്ഛന്‍ രാജേഷിനെ ആബുലന്സിനു ള്ളിലേക്ക് ചെല്ലാന്‍ ആഗ്യം കാണിച്ചു    .രാജേഷ്‌ അലറിക്കരഞ്ഞുകൊണ്ട് ആബുലന്സിന് അകത്ത് കയറി അമ്മയുടെ മുഖത്തെ മുണ്ട് മാറ്റി അമ്മയുടെ മുഖത്ത് തുരുതുരെ ചുംബനങ്ങള്‍ നെല്‍കി . ആ രംഗം കണ്ടു  സഹിക്കുവാന്‍  കഴിയാതെ സുധാകരന്‍ മകനെ കെട്ടി പിടിച്ച്കൊണ്ട് പറഞ്ഞു.


" അമ്മ നമ്മളെ തനിച്ചാക്കി പോയി മോനെ."


 ആ  രംഗം കണ്ട്  കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു .അപ്പൊഴേക്കും പൂമുഖത്ത് അമ്മയുടെ ഭൌതിക ശരീരം  കിടത്താനുള്ള ഒരുക്കങ്ങള്‍ പരിസ്സരവാസ്സികള്‍  ഒരുക്കുന്നുണ്ടായിരുന്നു .
                       ആ അച്ഛനേയും മകനേയും എന്തുപറഞ്ഞു ആശ്യസിപ്പിക്കും എന്ന് അവിടെ കൂടിയവര്‍ക്ക്‌ ആര്‍ക്കും  തന്നെ അറിയില്ലായിരുന്നു .  മൃതദേഹം  അവിടെ കൂടി ഇരുന്നവര്‍ പൂമുഖത്തേക്ക് എടുത്തു കിടത്തി  . അപ്പോഴേക്കും നേരം സന്ധ്യമയങ്ങിയിരുന്നു .പരിസ്സരവാസ്സികള്‍ കൂടി അടുത്ത ദിവസ്സം ശവസംസ്കാരം നടത്താം എന്ന് തീരുമാനിച്ചു . അച്ഛന്‍ ആരോടും ഒന്നും ഉരിയാടാതെ മൃതദേഹ ത്തിന്   അരികെ ഇരുപ്പുറപ്പിച്ചു .. ഒപ്പം രാജേഷും   .സുധാകരന് അടുത്ത ബന്ധുക്കള്‍ എന്ന് പറയുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല .  സുധാകരന്‍റെ അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകനായിരുന്നു സുധാകരന്‍ .പട്ടാളത്തിലായിരുന്ന  അച്ഛന്‍  സുധാകരന്‍റെ ബാല്യകാലത്ത് തന്നെ  അച്ഛന്‍ വാഹന അപകടത്തില്‍ മരണ പെട്ടിരുന്നു.പിന്നെ പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം  അമ്മയായിരുന്നു . സുധാകരന്‍റെ അച്ഛന്‍റെ കുടുംബത്തില്‍ നിന്നും വീതിച്ചുകിട്ടിയ രണ്ട് ഏക്കര്‍ഭൂമിയില്‍നിന്ന് ഇപ്പോള്‍ ഉള്ള വീടും അന്പത് സെന്‍റ് പറബും ഒഴികെയുള്ള പറബ് വിറ്റ് കിട്ടിയ പണം ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അതില്‍ നിന്നുമുള്ള മാസ്സ വരുമാനം കൊണ്ടാണ് സുധാകരന്‍റെ അമ്മ സുധാകരനെ പഠിപ്പിച്ചതും വളര്‍ത്തിയതും. മകന്‍ പഠിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവണം എന്നായിരുന്നു സുധാകരന്‍റെ അമ്മയുടെ ഏറ്റവുംവലിയ ആഗ്രഹം. അമ്മയുടെ ആഗ്രഹം പോലെ സുധാകരന്‍ പഠിച്ച് വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായി  ഉദ്യോഗം കിട്ടി .

ഏതാനും മാസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വാര്ധക്ക്യസഹജമായ അസുഖങ്ങള്‍ വന്ന് സുധാകരന്‍റെ അമ്മ മരണമടഞ്ഞു .പിന്നീട് വര്‍ഷങ്ങളോളം തനിച്ചായിരുന്നു സുധാകരന്‍റെ ജീവിതം .തനിച്ചുള്ള  ജീവിതം അയാളെ  ദുഃഖത്തിലാഴ്ത്തി  കൂട്ടിന്‌ ഒരു തുണ വേണമെന്ന് അയാള്‍ ഓര്‍ത്തില്ല .പിന്നെ പിന്നെ പരിസ്സരവസ്സികളുടെയും സുഹൃത്തുക്കളുടെയും വാക്കുകള്‍ സുധാകരന്‍റെ മനസ്സില്‍ വിവാഹത്തെക്കുറിച്ച് ചിന്തിപ്പിച്ചു.
                .പിന്നീട് സുധാകരന്‍ തനിക്ക്  അനുയോജ്യമായ  ജീവിത പങ്കാളിക്കായുള്ള തിരച്ചില്‍  ആരംഭിച്ചു  .സുധാകരന്‍ ജോലിക്ക് പോവുന്ന വഴിയില്‍ ഒരു ക്രൈസ്തവ  ദേവാലയം  ഉണ്ടായിരുന്നു .ദേവാലയത്തിന്  എതിര്‍ വശത്ത് ദേവാലയത്തിന്‍റെ  തന്നെ ഉടമസ്ഥതയില്‍  സ്ത്രീകള്‍ക്കായുള്ള ഒരു അനാഥാലയവും ,അനാഥാലയത്തിലെ അന്തേവാസികള്‍ മുഖ്യധാരാ മതങ്ങളില്‍ പെട്ടവരായിരുന്നു .എല്ലാ മതങ്ങളില്‍ ഉള്ളവര്‍ക്കും അവിടെ പ്രവേശനം ലഭിച്ചിരുന്നു .ദേവാലയത്തിനോട്  ചേര്‍ന്ന്  മെഴുകുതിരി നിര്മ്മാമാണ ശാലയും വസ്ത്രനിര്‍മ്മാണ ശാലയും ഉണ്ടായിരുന്നു .പഠിക്കുവാന്‍ പോകാത്ത പെണ്‍കുട്ടികള്‍ക്ക് മെഴുകുതിരി നിര്മ്മാണവും വസ്ത്ര നിര്‍മ്മാണവും ആയിരുന്നു തൊഴില്‍ .വീട്ടില്‍ നിന്നും അധികം ദൂരമില്ലാത്ത വില്ലേജ്‌ ഓഫീസിലേക്ക് സുധാകരന്‍ സൈക്കിളിലാണ് പതിവായി  പോവുന്നത് .വില്ലേജ്‌ ഓഫീസിലേക്കുള്ള യാത്രയില്‍ പലപ്പോഴും അനാഥാലയത്തിലെ അന്തേവാസികള്‍ സുധാകരന്‍ അതുവഴി പോവുന്ന സമയത്തായിരുന്നു ദേവാലയത്തിനോടു  ചേര്‍ന്നുള്ള നിര്‍മ്മാണ ശാലയിലേക്ക് പോയിരുന്നത് .കൂട്ട മായി പോവുന്ന പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം വിഷാദം തളംകെട്ടിയ പോലെ സുധാകരന് തോന്നി .അതുകൊണ്ടു തന്നെ അവളെ സുധാകരന്‍  പതിവായി  ശ്രദ്ധിക്കുവാന്‍  തുടങ്ങി .'മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും എന്തൊക്കെയോ പ്രത്യേകതകള്‍ സുധാകരന്‍ അവളുടെ മുഖത്ത് കണ്ടു.പിന്നെ പ്പിന്നെ വിഷാദം തളംകെട്ടിയ അവളുടെ മുഖം അയാളുടെ മനസ്സില്‍ നിന്നും മായാതെയായി.സുധാകരന് അന്ന് വരെ ആരോടും തോന്നാത്ത  ഇഷ്ടം അവളോട്‌ തോന്നി . അതൊരു പ്രണയത്തിന്‍റെ തുടക്കംമായിരുന്നു.  പ്രണയത്തിന്‍റെ  അനര്‍വചനീയമായ മാസ്മരികത അയാള്‍ അവളെ കുറിച്ചോര്‍ക്കുമ്പോള്‍  അറിയുവാന്‍ തുടങ്ങി യപ്പോള്‍  മനസ്സില്‍ പറഞ്ഞു ഇവളാണ് എന്‍റെ പെണ്ണ് എനിക്കായി സര്‍വഷക്തന്‍ ജെന്മം നെല്‍കിയപെണ്ണ് .

      .പരിസ്സരവാസ്സികളില്‍  കാര്‍ന്നവന്മാരോടും പിന്നെ സുധാകരനോട്  അടുപ്പമുള്ള സുഹൃത്തുക്കളോടും അയാള്‍ അയാളുടെ മനസ്സിലെ ആഗ്രഹം അറീയിച്ചു .ആഗ്രഹം കേട്ടവര്‍ ഒന്നടങ്കം പറഞ്ഞു 

,,നന്നായി നല്ല  തീരുമാനമാണ് ഇത്     അനാഥ പെണ്‍കുട്ടിക്ക്  ജീവിതം നെല്‍കിയാല്‍ പുണ്യം ലെഭിക്കും .സന്മനസ്സുള്ളവര്‍ക്കെ ഇങ്ങനെയൊക്കെ തോന്നുകയുള്ളൂ  ,,


അങ്ങിനെ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി സുധാകരന്‍റെ ഏതാനും  സുഹൃത്തുക്കളും അയല്‍വാസികളില്‍  ഏതാനും പേരും  കൂടി അനാഥാലയത്തിലെ ഉത്തരവാദിത്വം ഉള്ളവരോട് വിവരം പറയുക ...അങ്ങിനെയൊരുദിവസ്സം സുധാകരനും സുഹൃത്തുക്കളും ഏതാനും അയല്‍വാസികളും  കൂടി അനാഥാലയത്തില്‍ ചെന്ന് വിവരം പറഞ്ഞു .            മെത്രാനച്ചനായിരുന്നു അനാഥാലയത്തിലെ  അധിപന്‍  വിവരം അറിഞ്ഞ അദ്ദേഹം സുധാകരനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു .

'' ഇങ്ങിനെ മനസ്സുള്ള ചെറുപ്പകാരെയാണ് ഇ സമൂഹത്തിന് ആവശ്യം ''


   സുധാകരന്‍ ഇഷ്ട പെടുന്ന കുട്ടിയെ കുറിച്ച്  മെത്രാനച്ചന്‍ വിശദീകരിച്ചു 


''വിലാസിനി എന്നാണ് ആ കുട്ടിയുടെ പേര് വിലാസിനിയുടെ അമ്മ നലുവര്‍ഷങ്ങല്‍ക്കുമുന്നെ  മരണ പെട്ടു. അമ്മയുടെ മരണശേഷമാണ് വിലാസിനി ഇവിടെ അന്തേവാസി ആയി എത്തിയത് .'വിലാസിനി കുഞ്ഞായിരിക്കുമ്പോള്‍ വിലാസിനിയുടെ അച്ഛന്‍ മരണ പെട്ടിരുന്നു.പിന്നെ വിലാസിനിയുടെ അമ്മ  വീടുകളിലെ ജോലികള്‍ ചെയ്തു  ലഭിക്കുന്ന  വരുമാനം കൊണ്ടാണ് വിലാസിനിയെ പഠിപ്പിച്ചതും വളര്‍ത്തിയതും .അഞ്ചു സെന്‍റ് ഭൂമിയും ഒരു വീടും അവര്‍ക്ക് ഉണ്ടായിരുന്നു വീട് ഒരു ഓല പുരയായിരുന്നു ആ വീട് ഇപ്പോള്‍ ഇല്ല . അത് നശിച്ചു പോയി. അഞ്ചു സെന്‍റ് ഭൂമിയുടെ പ്രമാണം വിലാസിനിയുടെ അമ്മയുടെ പേരില്‍ നിന്നും വിലാസിനിയുടെ പേരിലേക്ക് മാറ്റി ആ പ്രമാണം ഇവിടെ ഉണ്ട് .പിന്നെ ഇവിടത്തെ ഭരണ സമിതിയുടെ നിയമം ഇവിടത്തെ അന്തേവാസികളില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരുന്നവരുടെ വിലാസ്സവും വിവാഹം കഴിക്കാന്‍ വരുന്നവരുടെ എല്ലാ വിവരങ്ങളും എഴുതിയ അപേക്ഷ ഇവിടെ സമര്‍പ്പിക്കണം എന്നതാണ്   അപേക്ഷ സമര്‍പ്പിച്ചാല്‍.  ഉടനെ തന്നെ ഭരണ സമിതിയുടെ യോഗം വിളിച്ചു കൂട്ടും .യോഗത്തില്‍ അഞ്ചു ഭരണ സമിതി അങ്കങ്ങളെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആളുടെ വീടിനു പരിസരത്ത് പോയി വിവരങ്ങള്‍ ശേഖരിക്കും.വരന്‍ സല്‍സ്വഭാവിയും കുടുംബം പോറ്റുവാന്‍ പ്രാപ്തിയുള്ളവനും ആണെന്ന് ബോദ്യമായാല്‍    വീണ്ടും ഭരണസമിതി യോഗം കൂടി തീരുമാനിക്കും.     പ്രാപ്തനാണ് എന്നുണ്ടെങ്കില്‍ അപേക്ഷ നെല്‍കിയ ആളെ വിവരം അറിയിക്കും .. പിന്നീട് ഇവിടെ വെച്ച് ഒരു പെണ്ണ് കാണല്‍ ചടങ്ങ് .ആ ചടങ്ങില്‍ വെച്ച് വിവാഹ തിയ്യതി തീരുമാനിക്കും വിവാഹം ഏത് മതത്തില്‍പ്പെട്ടവരാണോ അവരുടെ മതാചാരപ്രകാരം ആയിരിക്കും വിവാഹം  നടക്കുക."


  വികാരി അച്ഛന്‍റെ വിവരണങ്ങള്‍ കേട്ടതിനു ശേഷം അപേക്ഷ എഴുതി തയ്യാറാക്കി അപേക്ഷ സമര്‍പിച്ച ശേഷം സുധാകരനും കൂടെയുള്ളവരും തിരികെ പോന്നു .
                    സുധാകരന് പിന്നീട് കാത്തിരിപ്പിന്‍റെ ദിവസ്സങ്ങളായിരുന്നു .. സുധാകരന്‍റെ വിവാഹത്തിനുള്ള അപേക്ഷ അനാഥാലയത്തിന്‍റെ ഭാരവാഹികള്‍ അംഗീകരിച്ചു .അനാഥാലയത്തില്‍ വെച്ച് പെണ്ണ് കാണല്‍ ചടങ്ങ് നടക്കുന്ന ദിവസ്സം വിലാസിനിയുടെ മുഖത്ത് വിഷാദം തെല്ലും ഉണ്ടായിരുന്നില്ല പകരം സന്തോഷമായിരുന്നു ആ മുഖത്ത് നിറയെ .ഒരു പുതു ജീവിതം കിട്ടാന്‍ പോവുന്നതിന്‍റെ സന്തോഷം വിലാസിനിയുടെ മുഖത്ത് അലതല്ലുന്നത് സുധാകരന്‍ കണ്ടു .പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞ് അഞ്ചാം നാള്‍ സുധാകരനും വിലസിനിയും വിവാഹിതരായി .രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്ത് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി താലി കെട്ടി ,വിവാഹ സദ്യ ഒരുക്കിയിരുന്നത് അനാഥാലയത്തിലായിരുന്നു .സദ്യ കഴിഞ്ഞ് സുധാകരനും വിലാസിനിയും സുധാകരന്‍റെ സുഹൃത്തുക്കളും പരിസ്സരവാസ്സികളും സുധാകരന്‍റെ ഗ്രഹത്തിലേക്ക്‌ മടങ്ങി .അന്നുമുതല്‍ ഒരു ദിവസ്സം പോലും സുധാകരനും വിലാസ്സിനിയും പിരിഞ്ഞു ജീവിച്ചിട്ടില്ല , ഇപ്പോള്‍ എന്നെന്നേക്കുമായി വിലാസിനി സുധാകരനേയും രാജേഷിനേയും പിരിഞ്ഞ് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു .
വിലാസിനിയുടെ ഭൌതികശരീരത്തിനരികെ സുധാകരനും രാജേഷും വിങ്ങുന്ന മനസ്സുമായി ഇരിന്നു പാതിരാത്രി ആയപ്പോള്‍ പരിസ്സര വാസികളില്‍ അതികവും രാവിലെ തിരികെയെത്താം എന്ന് പറഞ്ഞ് അവരവരുടെ വീടുകളിലേക്ക് പോയി .അടുത്ത ദിവസ്സം വിലാസിനിയുടെ ഭൌതികശരീരം ആചാര പ്രകാരം മറയാടി . പിന്നീട് സുധാകരന് രാജേഷും രാജേഷിന്‌ സുധാകരനും മാത്ര മായിരുന്നു കൂട്ട് .പലരും സുധാകരനോട് ഒരു പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു . സുധാകരന്‍ ആ വാക്കുകള്‍ ചെവി കൊണ്ടില്ല .സുധാകരന്‍ രാജേഷിന് ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തി .ജോലിക്ക് പോകുന്നതിന് മുന്നേ സുധാകരന്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും പാചകം ചെയ്ത് പ്രഭാതഭക്ഷണം അച്ഛനും മകനും ഒരുമിച്ചിരുന്ന് കഴിച്ച് ,ഉച്ചയൂണ് രണ്ടു പേരും കൊണ്ടു പോകാറാണ് പതിവ് . അങ്ങിനെ സുധാകരന്‍റെയും രാജേഷിന്‍റെയും ജീവിതം ദിവസ്സങ്ങളും മാസങ്ങളും വര്‍ഷങ്ങളും താണ്ടി കൊണ്ടേയിരുന്നു .
വിലാസിനി .ഇഹലോകവാസം വെടിഞ്ഞ് ഏതാണ്ട് ഒന്പതാം വര്‍ഷം വീണ്ടും അസഹിനിയമായ ദുഃഖം അപ്രത്ത്യക്ഷമായി രാജേഷിനെ തേടി എത്തി .എതോരു അച്ഛനും ആഗ്രഹിക്കുന്നത് പോലെ ആയിരുന്നു രാജേഷിന്‍റെ ജീവിതം.അച്ഛന്റെ മനസ്സ് വെദനിക്കുന്ന ഒരു പ്രവര്‍ത്തിയും രാജേഷ്‌ പ്രവര്‍ത്തിക്കാറില്ലായിരുന്നു .രണ്ടു പേര്‍ക്കും ഒഴിവുള്ള ദിവസ്സങ്ങളില്‍ സുധാകരന്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയാല്‍ മാത്രം രാജേഷ്‌ അടുത്തുള്ള വായനശാലയില്‍ പോയി സുഹൃത്തുക്കളോടൊപ്പം കുറച്ചു നേരം ചിലവഴിക്കും .രാജേഷ്‌ കലാലയ വിദ്യാഭ്യാസം കഴിഞ്ഞ് ഉദ്യോഗത്തിനായി ശ്രമിക്കുന്ന കാലം .സുധാകരന്‍ ഉദ്യോഗത്തിനു പോയാല്‍പിന്നെ രാജേഷ്‌ അച്ഛന്‍റെ കൃഷി യിടം പരിപാലിച്ച് വീട്ടില്‍ തന്നെ ഒതുങ്ങി കൂടാറാണ് പതിവ് . വീട്ടിലെ ഉപയോകത്തിന് ആവശ്യ മുള്ള പച്ചക്കറികള്‍ എടുത്ത് ബാക്കിയുള്ള പച്ചക്കറികള്‍ അടുത്തുള്ള കവലയിലെ പച്ചകറികടയില്‍ കൊണ്ട് പോയി വില്‍ക്കും .മാണ്ണിനോട് വല്ലാത്തൊരു . ഇഷ്ടമായിരുന്നു സുധാകരന് . അത് കൊണ്ട് തന്നെ ഒഴിവുള്ള ദിവസ്സങ്ങളില്‍ സ്യന്തം ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നതാണ് സുധാകരന്‍റെ ഇഷ്ട വിനോദം സഹായി ആയി രാജേഷും ഒപ്പം ഉണ്ടാവും .
ഒരു ദിവസ്സം സുധാകരന്‍ ഉദ്യോഗം കഴിഞ്ഞ് വന്നപ്പോള്‍ . കൃഷിഭവനില്‍ നിന്നും കിട്ടിയ പുതിയ ഇനം പടവലങ്ങയുടെ വിത്തും കയ്യില്‍ ഉണ്ടായിരുന്നു. അത് രാജേഷിന്‍റെ നേര്‍ക്ക്‌ നീട്ടി അയാള്‍ പറഞ്ഞു

"മോനെ ഈ വിത്തുകള്‍ കുറച്ച് ചാണകവെള്ളത്തില്‍ ഇട്ട് വെച്ചോളൂ.നാളെ രാവിലെ ഇ വിത്തുകള്‍ നമുക്ക് പാകാം  ,,


സുധാകരന്‍  രാജേഷിന്‍റെ കൈയ്യില്‍ വിത്തുകളുടെ പൊതി നല്‍കി  അകത്ത് പോയി   ലുങ്കി എടുത്ത് തലയില്‍ ഒരു തോര്‍ത്തും കെട്ടി, തൂമ്പയും എടുത്ത് പടവലങ്ങയുടെ വിത്ത് പാവാനുള്ള തടം എടുക്കാനായി  കൃഷിയിടത്തിലേക്ക് ഇറങ്ങി . രാജേഷ്‌ അച്ഛന്‍ പറഞ്ഞത് പോലെ വിത്തുകള്‍ ചാണകവെള്ളത്തില്‍ ഇട്ട് വെച്ച് തൂമ്പയും എടുത്ത് അച്ഛന്‍റെ   അരികിലേക്ക് ചെന്നു. സുധാകരന്‍ അപ്പോഴേക്കും രണ്ട് തടം വെട്ടിതീര്‍ത്തിരുന്നു  .രാജേഷും തടം വെട്ടാന്‍ തുടങ്ങിയപ്പോള്‍"  മോനേ.... ""  എന്നുള്ള അച്ഛന്‍റെ വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ . അച്ഛന്‍ നിലത്ത് ഇരിക്കാന്‍ വേണ്ടി ശ്രമിക്കുന്നതാണ് കണ്ടത് രാജേഷ്‌   ഓടി ചെന്ന് അച്ഛനെ താങ്ങി കൊണ്ട് ചോദിച്ചു  .


,,  എന്ത് പറ്റി അച്ഛന്,, 


   സുധാകരന് വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല . സുധാകരന്‍ അമിതമായി  വിയര്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍ .സുധാകരന്‍ രണ്ടു കൈപത്തിയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്നു .
രാജേഷ്‌ ഒരു  വിധം സുധാകരനെ തങ്ങിപിടിച്ച് ഉമ്മറത്തുള്ള ചാരു കസേരയില്‍ കിടത്തി.  വാഹനത്തിനായി റോഡിലേക്ക് ഓടി  അത് വഴി പോവുന്ന വാഹനങ്ങള്‍ക്ക് കൈക്കാട്ടി കൊണ്ടേ ഇരുന്നു .അധികവും സ്യകാര്യവാഹനങ്ങള്‍ ആയിരുന്നു അപ്പോള്‍ അതുവഴി പോയികൊണ്ടിരുന്നത് .നാലഞ്ചു വാഹനങ്ങള്‍ക്ക് ശേഷം ഒരു ടാക്സി രാജേഷിന്‍റെ അരികില്‍ നിറുത്തി .ടാക്സി ഡ്രൈവറോട്‌ വിവരം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ രാജേഷിനേയും വാഹനത്തില്‍ കയറ്റി വാഹനം തിരിച്ച് സുധാകരന്‍റെ അരികില്‍ എത്തി .രാജേഷും ഡ്രൈവറും കൂടി സുധാകരനെ വാഹനത്തില്‍ കയറ്റി ,ആശുപത്രി  ലക്ഷ്യംവെച്ച് വാഹനം ചീറിപാഞ്ഞു . അപ്പോഴൊക്കെ അസഹിയമായ നെഞ്ചുവേദനക്കൊണ്ട് സുധാകരന്‍ പുളയുന്നുണ്ടായിരുന്നു . ആശുപത്രിയില്‍ എത്തിയ ഉടനെ സുധാകരനെ അത്ത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .

സുധാകരനെ  പരിശോധിച്ച് അടിയന്തിര മായി   നല്‍കേണ്ട ശുശ്രൂഷ  നല്‍കിയ ശേഷം ഡോക്ടര്‍ അത്ത്യാഹിത വിഭാഗ മുറിയില്‍ നിന്ന്  പുറത്ത് വന്ന് അച്ഛന്‍റെ അസുഖ വിവരമറിയാന്‍ അക്ഷമനായി കാത്തുനിന്നിരുന്ന രാജേഷിനോട് പറഞ്ഞു .


,, അച്ഛന് ഹൃദയ  സംബന്ധ മായ അസുഖമാണ് ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്‌ കഴിഞ്ഞിരിക്കുന്നു ഒരു ഓപ്പറേഷന്‍ വേണ്ടി വരും തല്‍ക്കാലം കുറച്ചുനാളത്തേക്ക് മരുന്ന് കഴിച്ചാല്‍ മതി .ഒരാഴ്ച്ചത്തേക്ക് ഇവിടെ കിടക്കേണ്ടി വരും .,,


ഡോക്ടറുടെ സംസാരം കേട്ട് രാജേഷ്‌ സ്തംഭിച്ചു നിന്നു. അച്ഛന്‍റെ അവസ്ഥയോര്‍ത്ത് അയാളുടെ നെഞ്ച് ഇടറി .രണ്ടു ദിവസ്സം സുധാകരനെ അത്ത്യാഹിത വിഭാഗത്തില്‍ തന്നെ കിടത്തിച്ചികിത്സിച്ചു ,ആറാം പക്കം സുധാകരനും രാജേഷും വീട്ടിലേക്ക് തിരികെ പോന്നു .സുധാകരന്‍ നീണ്ട അവധിയെടുത്ത്‌ വിശ്രമിച്ചു .രാജേഷ്‌ പിന്നെ വീട്ടിലെ ഒരു ജോലിയും എടുക്കാന്‍ സുധാകരനെ അനുവദിച്ചില്ല.പിന്നെ രാജേഷിന്‍റെ ചിന്ത എത്രയും പെട്ടന്ന് അച്ഛന്‍റെ ഓപ്പറേഷന്‍ ചെയ്യണം എന്നതായിരുന്നു .മൂന്ന്‍ മാസം കഴിഞ്ഞ് അച്ഛന്‍റെ ആരോഗ്യ സ്ഥിതി കുറച്ചുകൂടി വീണ്ടെടുത്തതിനു ശേഷം ഓപ്പറേഷന്‍ ചെയ്യണം എന്ന് രാജേഷ്‌ തീരുമാനിച്ചു  .രാജേഷ്‌  സുധാകരന് മരുന്നുകള്‍ എടുത്ത്‌ കൊടുക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞു .
,,   ജീവിതം ഇങ്ങിനെ സന്തോഷത്തെക്കാളും കൂടുതല്‍ ദുഃഖം ഏറ്റ് വങ്ങാനുള്ളതാണ് . ജീവിതത്തില്‍ ഒരു പാട് ദുഃഖങ്ങള്‍ ഏറ്റ് വാങ്ങാന്‍ വിധിക്കപെട്ടവനാണ് എന്‍റെ മോന്‍ .അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ മോന്‍ സങ്കടപെടരുത്‌ ,,

    അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  രാജേഷ്‌ പറഞ്ഞു .


,,  അച്ഛന് ഒന്നും സംഭവിക്കില്ല വെറുതെ ഓരോന്നും പറയാതെ ഈ മരുന്ന് കഴിക്കു ,,


   ദിവസ്സങ്ങള്‍ വീണ്ടും കൊഴിഞ്ഞുപോയി . ഒരുദിവസം പ്രഭാതം ആഗാതമായി   വാനില്‍ പ്രഭാതകിരണങ്ങള്‍ തെളിഞ്ഞു പതിവായി   എഴുനേല്‍ക്കുന്ന സമയം ആയിട്ടും സുധാകരന്‍ എഴുന്നെല്‍ക്കാതെയായപ്പോള്‍ രാജേഷ്‌ സുധാകരനെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു .


,,  എന്ത് ഉറക്കമാ ഇത് ,അച്ഛന്‍ എഴുനേല്‍ക്കു  ചായ എടുത്ത് വെച്ചിട്ടുണ്ട് അത് തണുക്കും,,


    പക്ഷെ സുധാകരന്‍ ഏഴുനേറ്റില്ല അയാള്‍ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു .
രാജേഷ്‌ പിന്നെ തനിച്ചായി. അച്ഛന്‍റെ വേര്‍പാട് അയാള്‍ക്ക്‌ തങ്ങാവുന്നതിലും അധികമായിരുന്നു .കുറെക്കാലം കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ ഉദ്യോഗം രാജേഷിന് ലഭിച്ചു   ഉദ്യോഗത്തില്‍ പ്രവേശിച്ച ദിവസ്സം രാജേഷിന് കിട്ടിയ ഇരിപ്പിടം സുധാകരന്‍ ഇരിന്നിരുന്നതായിരുന്നു .ആ ഇരിപ്പിടത്തിലേക്ക് ഇരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .കുറെക്കാലം കഴിഞ്ഞപ്പോള്‍ കൂട്ടിന് ഒരു തുണ വേണം എന്ന് തോന്നി തുടങ്ങിയപ്പോള്‍ അയാളുടെ മനസ്സിലേക്ക് ഓടി വന്ന മുഖം ഉണ്ണി മായയുടെതായിരുന്നു .രാജേഷിന്‍റെ അച്ഛനും അമ്മയും ഉള്ളകാലം അനാഥാലയത്തില്‍ ഇടക്കൊക്കെ പോവുകയും അവിടെ കുറേ സമയം ചിലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു.വിലാസിനിയുടെ വിവാഹം കഴിഞ്ഞത് മുതല്‍ വൈപാട് പോലെ മാസംതോറും അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി പോന്നിരുന്നു . വിലാസിനിയുടെ മരണ ശേഷം സുധാകരന്‍ ആ പതിവ് മുടക്കിയിരുന്നില്ല .സുധാകരന്‍റെ മരണശേഷം രാജേഷും ആ പതിവ് മുടക്കിയില്ല .അനാഥാലയത്തിലെ അന്തേവാസിയായ ഉണ്ണി മായയോട് വല്ലാത്തൊരു സ്നേഹം അയാളുടെ മനസ്സില്‍ പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു.ഒരു ദിവസ്സം അയാളുടെ ആഗ്രഹം ഉണ്ണി മായയോട് പറഞ്ഞു അവള്‍ അയാളില്‍ നിന്നും അങ്ങിനെ ഒരു വാക്കിനായി പലപ്പോഴും കൊതിച്ചിരുന്നു. അങ്ങിനെ ഉണ്ണി മായ രാജേഷിന്‍റെ ജീവിത സഖിയായി.
.രാജേഷ്‌ ആഗ്രഹിച്ചിരുന്നതിനെകാളും ഒരു പാട് സ്നേഹംകൊണ്ട് രാജേഷിന്‍റെ ജീവിതം  ഉണ്ണിമായ സന്തോഷകരമാക്കി .പക്ഷെ ആ സന്തോഷം അതിക നാള്‍ നീണ്ടു നിന്നില്ല .ഒരു പേമാരിയുള്ള ദിവസ്സം രാവിലെ മുതല്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു .എട്ട് മണി കഴിഞ്ഞിട്ടും മഴയുടെ തോത് കുറഞ്ഞില്ല ,അന്ന് അവധി  എടുത്താലോ എന്ന് രാജേഷ്‌ കരുതി പക്ഷെ അത്ത്യാവശ്യമായി ചെയ്തു തീര്‍ക്കാനുള്ള  ജോലി ഉള്ളത് കൊണ്ട് അയാള്‍ ജോലിക്ക് പോയി .ഉച്ചയായിട്ടും മഴ കുറയുന്നില്ല എന്ന് കണ്ടപ്പോള്‍ ഉണ്ണി മായ തനിയെ ഇരുന്ന് പേടിക്കുന്നുണ്ടാവും എന്ന് കരുതി   അവധി എഴുതി വെച്ച് മേലാതികാരിയോടു പറഞ്ഞ്  രാജേഷ്‌ വീട്ടിലേക്ക് പോന്നു .പടി കടന്ന് ഉച്ചത്തില്‍ ,,ഉണ്ണി മായേ ,,എന്ന് ഉച്ചത്തില്‍ വിളിച്ച് അകത്തേക്ക് കയറി .ഉമ്മറത്തും പൂമുഖത്തും ഉണ്ണി മായയെ കാണാതെയായപ്പോള്‍ നേരെ അടുക്കളയിലേക്ക് ചെന്നു കയറിയ അയാള്‍ അവിടത്തെ രംഗം കണ്ട് ഒരു നിമിഷം പകച്ചു നിന്നു .അയാളുടെ കണ്ണുകളെ അയാള്‍ക്ക്‌ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .ഒരാള്‍ തറയില്‍ കഴുത്തറ്റ് ചുറ്റിലും രക്തം തളം കെട്ടി കിടക്കുന്നു അപ്പുറത്ത് ചുമരില്‍ ചാരി കീറി പറിഞ്ഞ വസ്ത്രങ്ങളുമായി ഉണ്ണി മായ പേടിച്ചിരിക്കുന്നു .,,ആരാണ് ഇയാള്‍ ? ,,എന്ന രാജേഷിന്‍റെ ചോദ്യത്തിന് ഉണ്ണിമായ പറഞ്ഞു .

,,എനിക്കറിയില്ല .തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്ത് കയറി എന്നെ,,


ബാക്കി പറയാന്‍ ഉണ്ണി മയക്ക് കഴിയുന്നുണ്ടായിരുന്നില്ല ..ഉണ്ണി മായയെ എഴുനേല്‍പിച്ച് നിറുത്തി രാജേഷ്‌ ഉണ്ണി മായയുടെ നെറുകയില്‍  ചുംബിച്ചുകൊണ്ട് താഴെ കിടക്കുന്ന വെട്ടു കത്തി എടുത്ത്  രാജേഷ്‌ പറഞ്ഞു .


,,എന്‍റെ ഉണ്ണിമായ  കൊലപാതകി യല്ല  എന്‍റെ  ഉണ്ണിമായ  ആരേയും  കൊന്നിട്ടില്ലാ.ഞാനാണ് ഇയാളെ കൊന്നത് ,,


അപ്പോഴൊക്കെ ഉണ്ണിമായ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു 


,,ഇല്ല ഞാന്‍ എന്‍റെ ഏട്ടനെ കൊലപാതകി ആക്കില്ല ,,


ഉണ്ണിമായയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ..അര്‍ദ്ധ നഗ്നയായ    ഉണ്ണി മായയോട് കീറി യ  വസ്ത്രം മാറി പുതിയവസ്ത്രം മാറി വരാന്‍ രാജേഷ്‌പറഞ്ഞു .കരഞ്ഞു കൊണ്ട് വസ്ത്രം മാറി വന്ന ഉണ്ണി മായയുടെ കൈ പിടിച്ച് കോരി ചൊരിയുന്ന മഴയിലേക്ക് അനാഥാലയം ലക്‌ഷ്യം വെച്ച് രാജേഷ്‌  വേഗത്തില്‍ നടന്നു .അനാഥാലയത്തില്‍ എത്തി മെത്രാനച്ചനെ  ഉണ്ണി മായയെ ഏല്‍പ്പിച്ച്  രാജേഷ്‌ മെത്രാനച്ചനോട് പറഞ്ഞു ,


,,ഞാന്‍ ഒരാളെ കൊന്നു .എന്‍റെ ഉണ്ണിമായക്ക്  ഇനി ആരും ഇല്ല, ഞാന്‍ കീഴടങ്ങാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുന്നു അച്ഛന്‍ എന്‍റെ ഉണ്ണിമായയെ നോക്കണം ,,


 രാജേഷിന്‍റെ വാക്കുകള്‍ കേട്ട് മെത്രാനച്ചന്‍ സ്തംഭിച്ചുപോയി..രാജേഷ്‌  വീണ്ടും കോരി ചൊരിയുന്ന മഴയിലൂടെ അടുത്തുള്ള പോലീസ്‌സ്റ്റേഷന്‍ ലക്ഷ്യംവെച്ച് നടന്നു .തിരികെ ഉണ്ണി മായയുടെ അരികിലേക്ക് എത്താം എന്ന ശുഭാപ്തി വിശ്യസത്തോടെ . അപ്പോഴും പകൃതിയുടെ താണ്ഡവം പെമാരി പൂര്‍വാതീകം ശക്തി യോടെ തിമര്‍ത്ത്‌ നടനമാടുന്നുണ്ടായിരുന്നു ..........................................................................ശുഭം .............................


rasheedthozhiyoor@gmail.com                                               rasheedthozhiyoor.blogspot.com

28 December 2011

ചെറുകഥ. ആത്മനൊമ്പരം

ചെറു കഥ ആത്മനൊമ്പരം
                   തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും  നല്ല ഭാവിക്കായുള്ള  സാമ്പത്തീക ശ്രോതസ്സിനുവേണ്ടി  തന്‍റെ പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജീവിക്കുന്ന  അനേകായിരം പ്രവാസികളെ പോലെ അയാളുമൊരു  പ്രവാസിയായി    അറേബ്യയിലൊരു  മണലാരണ്യത്തില്‍ ജീവിക്കുന്നു. അയാളൊരിക്കലുമൊരു. പ്രവാസിയാകുവാന്‍  ആഗ്രഹിച്ചിരുന്നയാളല്ല .    ജീവിത സാഹചര്യം അയാളേയുമൊരു  പ്രവാസിയാക്കി  മാറ്റി .  പ്രിയപെട്ടവരുടെ സുഖവിവരങ്ങളറിയാന്‍  വെള്ളിയാഴ്‌ചകളിലാണ്  അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറ് പതിവ് .     പതിവ് പോലെ   ആ വെള്ളിയാഴ്ചയും  അയാളുടെ വീട്ടിലേക്കയാള്‍ ഫോണ്‍ ചെയ്ത് 
  വീട്ടിലെ പ്രിയപെട്ടവരുമായി  സംസാരിച്ചുകൊണ്ടിരുന്നു.അമ്മയുമായി സംസാരിച്ചതിനുശേഷം     . അടുത്ത ഊഴം അയാളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമായിട്ടായിരുന്നു.പതിവ് പോലെ അന്നും  അയാളുടെ മകന്‍റെ ആദ്യ ചോദ്യം 
''പപ്പ എന്നാ പപ്പയുടെ മോന്‍റെ അരികിലേക്ക് വരിക " 
 പതിവ് പോലെ അയാള്‍ അന്നും  പറഞ്ഞു. 
''കുറച്ച്‌ ദിവസ്സങ്ങള്‍ കഴിഞ്ഞാല്‍ പപ്പ പപ്പയുടെ പോന്നു മോന്‍റെ അരികിലേക്ക് വരും. " 
അപ്പോള്‍ മകന്‍ പറഞ്ഞു 
"     എത്ര കാലമായി പപ്പ പറയുവാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും, കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും എന്ന് ,  
 പപ്പ വരും എന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ.എന്നും എന്നെ പറഞ്ഞു പറ്റിക്കുകയല്ലേ ......  .പാപ്പയ്ക്ക് അറിയുമൊ ?എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ കൂട്ടുകാരുടെ  എല്ലാവരുടേയും പാപ്പാമാര്‍ നാട്ടിലാണ് ജോലി ചെയ്യുന്നത് ,  എന്‍റെ പപ്പ മാത്രം ഇ മോന്‍റെ അരികിലില്ല ,  എല്ലാവരുടേയും പാപ്പാമാര്‍ അവരെയൊക്കെ  വിളിക്കുവാനായി ഇടയ്ക്കൊക്കെ  സ്കൂളിലേക്ക് വരും.     എന്‍റെ പപ്പ മാത്രം എന്നെ വിളിക്കാന്‍ വരില്ല . പിന്നെ എന്‍റെ ക്ലാസ്സില്‍ എന്‍റെ അരികില്‍ ഇരിക്കുന്ന ഷിജുവിന്‍റെ പപ്പയും മമ്മയും അനിയത്തിയും കൂടെ      സ്കൂള്‍ ഇല്ലാത്ത ദിവസ്സങ്ങളില്‍ .  ഇടക്കൊക്കെ പാര്‍ക്കിലും ബീച്ചിലും സിനിമ കാണാനും ഒക്കെ പോകും.   എന്നെ പാര്‍ക്കിലും ബീച്ചിലും സിനിമകാണിക്കാനുമൊക്കെ കൊണ്ടുപോകുവാന്‍ ആരുമില്ല  . മമ്മയോട് പറഞ്ഞാല്‍ മമ്മ പറയും പപ്പ വന്നിട്ട് പോവാം എന്ന്.  
             മകന്‍റെ സംസാരം കേട്ടിട്ട് അയാളുടെ മനസ്സ് വല്ലാതെയായി.    മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ  പരിഭവം പറഞ്ഞ് കൊണ്ടേയിരുന്നു.  മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ വിഷയത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ .  അയാള്‍ പറഞ്ഞു   
"ന്‍റെ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കുവാന്‍  വേണ്ടി യല്ലെ  പപ്പ ഇവിടെ കഷ്ടപെടുന്നത് .  പപ്പ കുറച്ച്‌ നാളുകള്‍ കൂടി കഴിഞ്ഞാല്‍ നാട്ടില്‍ വരാം .    എന്നിട്ട് എന്‍റെ  മോന് പോകുവാന്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒക്കെ പപ്പകൊണ്ട് പോവാം . പപ്പ വരുന്നത് വരെ എന്‍റെ മോന്‍  മമ്മ പറയുന്നത് അനുസരിച്ച് നന്നായി പഠിക്കണം,, 
    അയാള്‍  മകനെ അശ്യസിപ്പിക്കാന്‍ പറയുന്നതോന്നും ആ കുരുന്ന് മനസ്സ് ചെവികൊണ്ടില്ല.സംസാരത്തിനിടയില്‍ മകന്‍ പറഞ്ഞു 
       '' പപ്പ ഞാന്‍ ഇപ്പൊ വരാം പപ്പ ഫോണ്‍ വെച്ച് പോവല്ലെ.ഞാനൊരു സാധനം എടുത്തിട്ട് വരാം  ,, 
 ഫോണ്‍ വെക്കില്ലാ എന്ന് അയാളില്‍ നിന്നും ഉറപ്പ് കിട്ടിയപ്പോള്‍    മകന്‍ ഓടി പോകുന്ന ശബ്ദം  അയാള്‍ ഫോണിലൂടെ കേട്ടു.    ഉടനെ തന്നെ മകന്‍ തിരികെ  വരികയും ചെയ്തു .   എന്നിട്ട് എന്തോ  കിലുക്കി കൊണ്ട്  അയാളോട് പറഞ്ഞു 
"പപ്പ  കാശ് ഇല്ലാത്തത് കൊണ്ടല്ലെ നാട്ടില്‍ വരാത്തത്. പപ്പയുടെ മോന്‍റെ കയ്യില്‍ ഒത്തിരി കാശുണ്ട് .... അതെ പപ്പ  ഇ കാശ് കുടുക്ക നിറയെ കാശാണ്    .മമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അമ്മൂമയും അമ്മാവന്മാരും  അമ്മായിമാരുമൊക്കെ  തരുന്ന കാശാണ്. ആ കാശൊക്കെ ഞാന്‍ ഇ കാശ് കുടുക്കയില്‍ ഇട്ടുവേച്ചതാ. പപ്പ കാശില്ലാത്തത്  കൊണ്ടാ നാട്ടില്‍ വരാത്തത് എന്ന് എപ്പോഴും പറയാറില്ലെ.  അത് കൊണ്ടാ ഞാന്‍ കാശ്കുടുക്കയില്‍ കാശിട്ടു  വെക്കാന്‍  തുടങ്ങിയത് .ഇപ്പൊ ഇ കാശ് കുടുക്ക നിറഞ്ഞു പപ്പ ......   ഇനി എന്‍റെ പപ്പ നാളെ വരുമോ?..... "''
                  മകന്‍റെ അരികില്‍ നിന്നും അയാളുടെ ഭാര്യ മകനോട്‌ പറയുന്നത് അയാള്‍ കേട്ടു 
'' എന്‍റെ കുട്ടി എന്താ പപ്പോയോട് ഈ പറയുന്നത് .  ഇ കാശ് കുടുക്കയിലെ കാശ്കൊണ്ട് ഒരു കിലോ അരി പോലും കിട്ടില്ലാ  . അതും ഇതും പറഞ്ഞ് പപ്പയുടെ മനസ്സ് വിഷമിപ്പിക്കല്ലെ .  ഉണ്ണി ആ റിസീവര്‍ ഇങ്ങു തരു ....." 
'പിന്നെ അയാളോട്  ഭാര്യയാണ് സംസാരിച്ചത്.ഭാര്യയുമായി സംസാരിക്കുമ്പോള്‍ .     മകന്‍റെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ .  ഭാര്യയുമായി സംസാരിച്ചതിനു ശേഷം നീറുന്ന മനസ്സുമായി  അയാള്‍ അയാളുടെ റൂമിലെത്തി ,ഒരു ചില്ലറ വില്പനശാലയിലാണ്  അയാള്‍ക്ക്‌ ജോലി .  ദിവസ്സം പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണം.കഷ്ടപ്പാടുള്ള ജോലിയായിട്ടും  അയാള്‍ ജോലി നോക്കുന്നത്  മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും  , പ്രിയപെട്ടവരുടെ നല്ല ജീവിതത്തിനും വേണ്ടിയാണ്  . എത്ര വിഷമമുള്ള  ജോലി ചെയ്യുമ്പോഴും  പ്രിയപെട്ടവരെ ഓര്‍ക്കുമ്പോള്‍ മനസിലെ വിഷമങ്ങളെല്ലാം   അകന്നുപോകുകയും തുടര്‍ന്നും   ജോലികള്‍ ചെയ്തു തീര്‍ക്കുവാനയാള്‍  പ്രാപ്തനാകുകയും ചെയ്യും .
              വെള്ളിയാഴ്‌ചകളില്‍ രാവിലെ പത്തുമണിമുതല്‍ വൈകീട്ട് രണ്ടു മണി വരെ ഒഴിവുണ്ട്.   ആ ഒഴിവു സമയത്താണ്  അയാള്‍ പതിവായി അയാളുടെ വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ .റൂമില്‍ എത്തിയ അയാള്‍  വാച്ചില്‍ സമയം നോക്കി    ഇനിയും  ഒന്നര മണിക്കൂര്‍ ബാക്കിയുണ്ട്  ജോലിക്ക് പോകുവാന്‍ .  ഇത്തിരി നേരം ഉറങ്ങാം  എന്ന് കരുതി അയാള്‍ അയാളുടെ കട്ടിലിലെ  മെത്തയില്‍ കിടന്നു .  സാധാരണ  ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ ഉറങ്ങുന്ന ശീലമാണ്‌ അയാള്‍ക്കുള്ളത്   .അന്ന് പക്ഷെ അയാള്‍ക്കുറങ്ങുവാനായില്ല  .  മനസ്സ് നിറയെ മകന്‍റെ സംസാരമായിരുന്നു .  ആ കുരുന്ന് മനസ്സ് എന്ത് മാത്രം ആഗ്രഹിക്കുന്നു തന്‍റെ സാനിധ്യം 
      ഈ ഇടെയായി   എപ്പോള്‍ വീട്ടിലേക് വിളിച്ചാലും മകനുമായി  സംസാരിക്കുമ്പോള്‍  അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ പരിഭവം മാത്രമാണ്  മകന് പറയുവാനുണ്ടായിരുന്നുളളു .അയാള്‍ ഓര്‍ത്തു താന്‍ നാട്ടില്‍ പോയി വന്നിട്ട് മൂന്നു വര്‍ഷം തികയാന്‍ പോവുന്നു. ഇനി എന്നാണ് നാട്ടിലേക്ക് തിരികെ  പോകുവാന്‍ കഴിയുക .ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും  രണ്ട് വര്‍ഷത്തില്‍   നാട്ടില്‍ പോയി വരുവാനുള്ള വിമാന  ട്ടിക്കറ്റ് ലഭിക്കുന്നതാണ്. എന്നിട്ടും അയാള്‍ക്ക്‌ നാട്ടില്‍ പോയി വരുവാനാവുന്നില്ല. കാരണം വീട് പണി കഴിപ്പിച്ച കടം ഇതു വരെ വീട്ടിയിട്ടില്ല .വീട് പണിയുവാനായി  വസ്തുവിന്‍റെ  പ്രമാണം ബാങ്കില്‍ പണയപെടുത്തിയത്  ഇതു വരെ തിരികെയെടുക്കുവാനായിട്ടില്ല   നാട്ടില്‍  പോയി നില്‍ക്കുന്ന മൂന്നു മാസം ബാങ്കിലെ അടവ്‌ തെറ്റിയാല്‍ പലിശ പലിശയുടെ പലിശയായി അധികരിക്കും  എന്ന് ഭയന്നാണ്  നാട്ടില്‍ പോവുന്നത് മാറ്റി  വെയ്ക്കുന്നത്.  ഇവിടെ നിന്നും കിട്ടുന്ന വേതനം  കഷ്ട്ടിച്ച് വീട്ടിലെ അത്യാവശ്യം  ചിലവുകള്‍ക്കും, ബാങ്കിലെ  അടവും, മക്കളുടെ സ്കൂള്‍ ഫീസും, മക്കള്‍ സ്കൂളില്‍ പോകുന്ന വാഹനത്തിന്‍റെ വാടകയും കൊടുത്ത് കഴിഞ്ഞാല്‍ മിച്ചം വെക്കാന്‍ പിന്നെ  ഒന്നും കാണില്ല .
                   തന്നെയുമല്ല  അപ്രതീക്ഷിതമായി  വരുന്ന  മറ്റു ചിലവുകള്‍ക്ക് ഭാര്യയുടെ കെട്ടു താലി പണയം വെക്കുകയെ  നിര്‍വാഹമുള്ളൂ  പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ അയാള്‍ എന്ത് മാത്രം ആഗ്രഹിക്കുന്നു .ഇനി എന്ന് തന്‍റെ പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ കഴിയും എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി    അയാളില്‍ അവശേഷിക്കുന്നു. അയാളോടൊപ്പം താമസിക്കുന്നവര്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍   അയാളും എഴുന്നേറ്റ് ജോലിക്ക് പോകുവാനായി  മുറിയില്‍ നിന്നും  ഇറങ്ങിയപ്പോള്‍  അയാള്‍ ഓര്‍ത്തു.
             പതിനാറു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇ പ്രവാസ ജീവിതം തുടങ്ങിയിട്ട്.  ഇനിയും എത്ര കാലം ഇ പ്രവാസ്സ ജീവിതം തുടരേണ്ടിവരും . ഉത്തരം കണ്ടെത്താന്‍ എത്ര ശ്രമിച്ചിട്ടും  ഉത്തരം കണ്ടെത്തുവാനായാള്‍ക്കായില്ല  .അപ്പോള്‍ ഏതോ പുസ്തകതാളില്‍   വായിച്ച ആ വരികള്‍ അയാളുടെ മനസ്സിലേക്ക് ഓടി യെത്തി . കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയാണ് പ്രവാസ്സിയുടെ അവസ്ഥ  . അതെ തന്‍റെയും ജീവിത സാഹചര്യം  കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയിലേക്ക്   പരിണമിച്ചു കഴിഞ്ഞു  . എത്ര കത്തി തീര്‍ന്നുകഴിഞ്ഞു തന്‍റെ ഈ ജീവിതം .ഇനി എത്ര കത്തി തീരാന്‍ ബാക്കി യുണ്ട് ഈ ജീവിതം.  പ്രിയപെട്ടവരെ വേര്‍ പിരിഞ്ഞ് പ്രവാസജീവിതം ഇഷ്ട പെടുന്ന  ആരെങ്കിലുമുണ്ടാകുമോ   ഈ ഭൂലോകത്ത് . പ്രവാസജീവിതം തുടങ്ങി കഴിഞ്ഞാല്‍പ്പിന്നെ അത് ഒഴിയാബാധയായി  തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .പ്രവാസലോകത്ത്‌  നില്‍ക്കാന്‍ ശരീരം അനുവാതിക്കാതെ യാവുന്നത് വരെ  .  പ്രവാസജീവിതം അവസാനിപ്പിച്ച് 
തിരികെ സ്വന്തം  മണ്ണില്‍  പ്രിയപെട്ടവരുമായി  ജീവിക്കുവാന്‍  തുടങ്ങുമ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നുമുണ്ടാവും അവന് കൂട്ടായി .പ്രാവസിയുടെ ജീവിത  യാത്രയില്‍ സന്തോഷത്തെക്കാള്‍ കൂടുതല്‍ ദുഃഖം ഏറ്റു വാങ്ങാനാണ് വിധി .എല്ലാം വിധിയാണ് എന്ന് കരുതി  ആശ്വാസം  കണ്ടത്താന്‍  ശ്രമിക്കുമ്പോള്‍  .മനസിന്‍റെ ഉള്ളിന്‍റെ യുള്ളില്‍ നിന്നും ഉദ്ഭവിക്കുന്ന മാനസീകമായ സങ്കര്‍ഷം കൊടുങ്കാറ്റിന്‍റെ  വേഗതയില്‍   ശിരസ്സിലേക്ക്  പ്രവഹിക്കുന്നു  . 
                                      ...........ശുഭം ............

23 December 2011

ചെറു കഥ : പ്രണയതുടിപ്പ്

                      
                          പതിവ് പോലെ കൂട്ട്കാരോടോത്ത് ഒത്തുചേരാറുള്ള വായനശാലയിലേക്ക്  ലക്ഷ്യം വെച്ച് പോവുമ്പോഴാണ്. വഴിയില്‍ യാദ്രിശ്ചികമായി അയാള്‍ അവളെ കണ്ടു മുട്ടിയത്‌ . ആദ്യത്തെ നോട്ടത്തില്‍ തന്നെ ആരിലും ഇല്ലാത്ത എന്തൊക്കയോ പ്രത്യേകതകള്‍ അയാള്‍ അവളില്‍ കണ്ടു.       വശ്യമനോഹരമായ  നയനങ്ങളും. നീണ്ട് ഇടതൂര്‍ന്ന  കാര്‍കൂന്തലും. അവളുടെ ഭംഗിക്ക്  മാറ്റുകൂട്ടുന്നു.  അവളുടെ മുഖത്തെക്കുള്ള നോട്ടം  എത്ര ശ്രമിച്ചിട്ടും പിന്‍ വലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല ഇന്നേവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം അയാള്‍ക്ക്‌ അവളോട്‌ തോന്നി .   ഒരു കാന്തിക ശക്തി അവളുടെ നയനങ്ങളില്‍ നിന്നും അയാളിലേക്ക് പ്രവഹിക്കുന്നത് പോലെ. ഹൃദയത്തിന്‍റെ മിടിപ്പിന് വേഗത കൂടുന്നത് പോലെ .ഇത് വരെ അനുഭവിക്കാത്ത ഒരു തരം അനുഭൂതിയാണ് അയാള്‍ക്ക്‌ അപ്പോള്‍ തോന്നിയത് .അവള്‍ അയാളുടെ മുന്നിലൂടെ കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങി.   അവളുടേയും കൂട്ടുകാരികളുടെയും വേഷവിധാനം കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അവര്‍ പഠിക്കാന്‍ പോവുന്നവരാണെന്ന്,അവര്‍ കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളെ തന്നെ നോക്കി നിന്നു.  അന്ന് അയാളുടെ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു  ജീവിതത്തില്‍ ഇന്നേവരെ ആരോടും തോന്നിയിട്ടില്ല ഇങ്ങിനെയൊരു ഇഷ്ടം , 

                            രാത്രി ഉറങ്ങുവാന്‍ കിടന്നപ്പോഴും അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഉറങ്ങാന്‍ കിടന്നിട്ടും ഉറങ്ങാന്‍ കഴിയാതെ അവളുടെ ഓര്‍മകളുമായി  രാത്രിയുടെ ഏതോ യാമത്തില്‍ അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷെ  ഉറക്കത്തില്‍ സ്വപ്നങ്ങളുടെ ഒരു പ്രവാഹമായിരുന്നു അയാളെ എതിരേറ്റത് .സുഖമുള്ള    സ്വപ്നങ്ങളുടെ  ആലസ്യത്തില്‍ നിന്നും പതിവിലും വൈകിയാണ് അടുത്ത ദിവസ്സം രാവിലെ  അയാള്‍ ഉറക്കം ഉണര്‍ന്നത് ..പ്രഭാത  കൃത്യ ങ്ങള്‍  തിടുക്കത്തില്‍ നിര്‍വഹിച്ച്. പ്രഭാതഭക്ഷണം പേരിന് കഴിച്ചു എന്ന് വരുത്തി . വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുവാന്‍ തയ്യാറായി നില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍.  അയാളുടെ  മുത്തശ്ശി ചോദിച്ചു?   .


"എവിടേക്ക എന്‍റെ കുട്ടി ഇത്ര നേരത്തെ  പോവുന്നെ,,

 "ഞാനിപ്പോള്‍ വരാം മുത്തശ്ശി " 
എന്ന് പറഞ്ഞ് അയാള്‍  അവളേയും പ്രദീക്ഷിച്ച് വേഗത്തില്‍ നടന്ന് , ആകാംക്ഷയോടെ വയലിന് കുറുകെയുള്ള ട്ടാറിടാത്ത റോഡിന്‍റെ അരികിലുള്ള ഓല   പുരയില്‍  ഇരുന്നു. അവിടെ ഇരുന്നാല്‍ അയാള്‍ക്ക്‌ ദൂരെ നിന്നും അവള്‍ വരുന്നത് കാണാം .ആ ഗ്രാമത്തിലെ ഏറ്റവും പ്രക്യതി രമണിയമായ പ്രദേശമാണ് അവിടം .നോക്കിയാല്‍ ദൂര കാഴ്ച കാണാന്‍ പറ്റാത്ത അത്ര ദൂരമുണ്ട് ആ വയലിന് ..


                              വയലിന് കുറുകെയുള്ള റോഡ്‌ വയലിന്‍റെ ഒരത്തോട് കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്,  പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അപ്പോള്‍ അത് വഴി പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല .    കുണ്ടും കുഴിയും ഉള്ള റോഡിലൂടെ ഇടകൊക്കെ വാഹനങ്ങള്‍ പോവുന്നുണ്ട് . വയലില്‍ കൃഷി ചെയ്യാന്‍ പോവുന്ന കൃഷി തൊഴിലാളികള്‍ അത് വഴി പോകുവാന്‍ തുടങ്ങിയപ്പോള്‍ .  അയാള്‍  ഓര്‍ത്തു " സമയം എട്ട് മണി കഴിഞ്ഞു കാണും ഇനിയും ഒരു മണികൂര്‍ കഴിഞ്ഞാലെ പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അത് വഴി പോകുവാന്‍ തുടങ്ങുകയുള്ളൂ .

                                           കാത്തിരിപ്പിന്‍റെ ദൈര്‍ഗ്യം കൂടും തോറും സമയത്തിന് ഒച്ചിന്‍റെ വേകതയെ ഉള്ളു എന്നാണ് അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത് .    സമയത്തിന് ഇത്തിരി വേഗത കൂടിയെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ആഗ്രഹിച്ചു . കയ്യില്‍ ഒരു വാച്ച് ഉണ്ടായിരുന്നെങ്ങില്‍ എന്ന് അന്ന് അയാള്‍ ആദ്യമായി മോഹിച്ചു .  വാച്ച് കെട്ടാന്‍ അയാള്‍ക്ക്‌ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല   തൊഴിലൊന്നും ഇല്ലാത്ത അയാള്‍ക്ക്  ഒരു വാച്ച് വാങ്ങിക്കുക എന്നത് അസാധ്യ മായിരുന്നു .          പ്രധാപം നശിച്ചുപോയ ഒരു കുടുംമ്പത്തിലെ അംഗമയിരുന്നു അയാള്‍  .


                                 അയാളുടെ മുത്തശ്ശി ഇടക്കൊക്കെ അയാളോട് പറയുമായിരുന്നു 
" എങ്ങിനെ കഴിയേണ്ട ആളാ എന്‍റെ കുട്ടി   എത്ര ഏക്കര്‍ പറബും വയലും ഉണ്ടായിരുന്ന തറവാട ഇത്    ഒക്കെ വിറ്റ് നശിപ്പിച്ചില്ലെ കര്ന്നവന്മാര്‍ . നിന്‍റെ മുത്തശ്ശന്‍ പകുതിയില്‍ കൂടുതല്‍ വസ്തു വിറ്റ് നശിപ്പിച്ചു. മുത്തശ്ശന്‍റെ കണ്ണടഞ്ഞതിനുശേഷം നിന്‍റെ അച്ഛന്‍ ഇ പുരയും പുരയിടവും ഒഴികെ ഭാക്കി ഉള്ള മറ്റ് വസ്തു വകകള്‍ എല്ലാം വിറ്റ് നശിപ്പിച്ചു.  അത് അങ്ങിനെ തന്നെ അല്ലെ ഉണ്ടാവു അച്ഛന്‍റെ അല്ലെ മകന്‍ . മുന്‍ജന്മ പാപം അല്ലാണ്ട് എന്താ പറയ ,,


    അയാള്‍ക്ക്‌ ഒത്തിരി ഇഷ്ടമാണ് അയാളുടെ മുത്തശ്ശിയെ . മുത്തശ്ശിക്ക് തിരിച്ചും അത് പോലെ തന്നെ .അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയിരുന്നു.  ഇനി ഭാവി എന്ത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി അയാളില്‍ അവശേഷിക്കുന്നു .        ഗ്രാമത്തില്‍ വെല്ല കൂലി പണിക്കും പോവാം എന്ന് വെച്ചാല്‍   തറവാട്ട്‌ മഹിമ അയാളെ അതിന് അനുവതിച്ചില്ല.


                                   സ്കൂളില്‍ പോവുന്ന കാലത്ത് നല്ല അടി പ്രയോകം അയാള്‍ക്ക്‌ ഏല്‍ക്കേണ്ടി വന്നിരുന്നു . അത് തന്നെയാണ്, അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങാന്‍ ഉണ്ടായ കാരണവും .  അധ്യാപകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ അയാള്‍ക്ക്‌ അധികവും കഴിഞ്ഞിരുന്നില്ല .  എത്ര പഠിച്ചാലും അത് മനപാഠമാക്കാന്‍  എ ത്ര ശ്രമിച്ചാലും അയാള്‍ക്ക്‌ അതിന് കഴിഞ്ഞിരുന്നില്ല . സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ ആരും അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കാറില്ലായിരുന്നു .  പിന്നെ പിന്നെ അടി പ്രയോകത്തില്‍ നിന്നും ഏത്തം ഇടീക്കലും ഒറ്റ കാലില്‍ നിര്‍ത്തലും ഒക്കെ ആയി അത് പരിണമിച്ചിരുന്നു. 


  എത്ര അടി കിട്ടിയാലും അത് അയാള്‍ സഹിക്കുമായിരുന്നു .പക്ഷെ സഹപാഠികളുടെ പരിഹാസം അത് അയാള്‍ക്ക്‌ ഒരിക്കലും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല .  ഒരു ദിവസ്സം മലയാളം ആധ്യാപകനില്‍ നിന്നുള്ള ഒരു വാക്ക് അയാളുടെ വിദ്യാഭ്യാസം എന്നെന്നേക്കുമായി    അവസാനിപ്പിക്കെണ്ടി വന്നു .    ഒരു ദിവസ്സം അയാളോട് അദ്ധ്യാപകന്‍ പറഞ്ഞു


 ,,നാളെ പഠിക്കാനുള്ളത് പഠിച്ച് വന്നില്ലാ എങ്കില്‍ ഇന്നു കിട്ടിയ അടിയും ഒറ്റ കാലില്‍ നിര്‍ത്തലും ആയിരിക്കില്ല ഇനി ഉണ്ടാവുക . തല ക്കീഴായി നിര്‍ത്തും എത്ര പറഞ്ഞു തന്നാലും അത് പഠിപഠിക്കില്ല എന്ന് വെച്ചാല്‍  പിന്നെ എന്താ ഞാന്‍ ചെയ്യുക. ഇങ്ങിനെ ഒരു പഠിക്കാത്ത കുട്ടിയെ ഞാന്‍ എന്‍റെ അദ്ധ്യാപനകാലത്ത്  ഇത് വരെ കണ്ടിട്ടില്ല .കഷ്ടംതന്നെ,,


                                     അദ്ധ്യാപകന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹപാഠികള്‍ എല്ലാവരും ഒരു പോലെ പരിഹാസ പൂര്‍വം ചിരിക്കുന്നുണ്ടായിരുന്നു പരിഹാസനായിട്ടാണ് അന്ന് സ്കൂളില്‍നിന്നു  അയാള്‍ തിരകെ പോന്നത് . അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ആല്‍പമാര്‍തഥമായി അയാള്‍ പഠിക്കാന്‍ ശ്രമിച്ചു .പക്ഷെ എത്ര ശ്രമിച്ചിട്ടും പഠിക്കുന്നത് ഒന്നും അയാളുടെ മനസ്സില്‍ നിന്നില്ല   .   പഠിക്കാത്തത് കൊണ്ട് തല കീഴായി നില്‍ക്കേണ്ടി വരുമല്ലോ എന്ന് ഓര്‍ത്ത്‌ .സഹ   പാഠികളുടെ പരിഹാസപാത്രമായി മാറേണ്ടി  വരുമല്ലൊ എന്ന് ഓര്‍ത്ത്‌. അയാള്‍ പിന്നീട് സ്കൂളില്‍ പോയില്ല  .  എന്നും  സ്കൂളിലേക്കാണെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നും  ഇറങ്ങും .പക്ഷെ അയാള്‍ സ്കൂളിലേക്ക് പോവുന്ന വഴിയുടെ അടുത്തുള്ള മോന്ത കാട്ടില്‍ ഒളിച്ചിരിക്കാറാണ് പതിവ്‌ .കൊച്ചിയിലെ ഏതോ  ഒരു  സേട്ടുവിന്‍റെ നോട്ടമില്ലാത്ത വസ്തു  കാട് പിടിച്ച് കിടക്കുന്നത് ഒളിച്ചിരിക്കാന്‍ അയാള്‍ക്ക്‌ അനുഗ്രഹമായി,   പിന്നീട് അയാളെ സ്കൂളിലേക്ക് കാണാതെ ആയപ്പോള്‍ എന്താണ് അയാള്‍ സ്കൂളിലേക്ക് വരാത്തത് എന്ന് അറിയാന്‍.      അയാളുടെ സഹപാഠികളില്‍ രണ്ടു പേരെ അയാളുടെ വീട്ടിലേക്കു അയച്ചപോഴാണ് അയാളുടെ വീട്ടുകാര്‍ അയാള്‍ സ്കൂളില്‍ പോയിരുന്നില്ലാ എന്ന് അറിയുന്നത് .  സ്കൂളില്‍ പോവാത്തതിന്‍റെ പേരില്‍ പിന്നീട് അയാള്‍ക്ക്‌ ഒരു പാട് ശിക്ഷ ഏല്‍ക്കേണ്ടി വന്നു .    പക്ഷെ ആ ശിക്ഷ കൊണ്ടൊന്നും അയാളുടെ ആ കുഞ്ഞു മനസ്സിനെ മാറ്റി എടുക്കുവാന്‍  അയാളുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞില്ല .


                               അതോടെ എന്നെന്നേക്കുമായി അയാളുടെ പഠനം മുടങ്ങി .ബാല്യകാലത്ത് പഠനം  മുടങ്ങിയതില്‍   അയാള്‍ക്ക്‌ കുറ്റബോധം തെല്ലുപോലും തോന്നിയില്ല .പിന്നെ പിന്നെ പ്രായം കൂടും തോറും . വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയതില്‍ .അയാളുടെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു,   വിദൂരതയിലേക്ക് കണ്ണും നട്ട് അവളേയും പ്രദീക്ഷിചിരിക്കുമ്പോള്‍ .    സൈക്കളില്‍ കല്‍പണിക്ക്   പോവുന്ന  അയാളുടെ വീടിന് അടുത്തുള്ള യുവാവ്. സൈക്കിള്‍ അയാളുടെ അരികില്‍ നിര്‍ത്തി അയാളോട് ചോതിച്ചു
,,   എന്താ രാവിലെതന്നെ ഇവിടെ വന്നിരിക്കുന്നത് ,,
,,വെറുതെ ഇരുന്നതാ ,,
എന്ന് പറഞ്ഞ് അയാള്‍ യുവാവിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷെ   യുവാവ് പിന്നെയും അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു . 


 അയാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും അയാള്‍ ആകാംക്ഷയോടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടേ ഇരുന്നു .   യുവാവ് പോവുന്ന ലക്ഷണം കാണുന്നില്ലാ എന്ന് കണ്ടപ്പോള്‍ .   മനസ്സില്‍ യുവാവ് ഒന്നു പോയിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു .   അയാളുടെ കാത്തിരിപ്പിനൊടുവില്‍  അങ്ങ് ദൂരെ നിന്നും അവള്‍ വരുന്നത് അയാള്‍ കണ്ടു.     അവള്‍ അയാളുടെ അടുത്തേക്ക്‌ എത്തും തോറും  അയാളുടെ ഹൃദയ മിടിപ്പ് കൂടി കൊണ്ടേ ഇരുന്നു. അവളെ നേരില്‍ കാണുമ്പോള്‍ നവ്യമായ ഒരു  അനുഭൂതിയാണ് അയാള്‍ക്ക്‌ അനുഭവപെട്ടിരുന്നത് .ജീവിതത്തില്‍ ഇങ്ങിനെ ഒരു അനുഭവം അയാള്‍ക്ക്‌ ആദ്യമായാണ് അനുഭവപ്പെടുന്നത്, 


                             അവളുടെ കൂടെ വേറെ മൂന്ന് പെണ്‍ കൂട്ടികള്‍ കൂടി ഉണ്ടായിരുന്നു .   അവള്‍ മൂന്നു പേരുടേയും പുറകില്‍ കൂട്ടു കാരികള്‍ സംസാരിക്കുന്നതും ശ്രദ്ധിച്ച് വരുന്നു .അപ്പോഴും  യുവാവ് അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു .യുവാവ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ അലക്ഷ്യമായി മറുപടി പറഞ്ഞു കൊണ്ടേ ഇരുന്നു .   അവളും കൂട്ടുകാരികളും അയാളുടെ അടുത്ത് എത്തിയപ്പോള്‍ അവള്‍ അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന്   അയാള്‍       ആഗ്രഹിച്ചു . പക്ഷെ അവള്‍ പരിസരം ഒന്നും വീക്ഷിക്കുന്നുണ്ടായിരുന്നില്ല .   അവര്‍ അയാളുടെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളേയും നോക്കി ഇരുന്നു .    അപ്പോഴൊക്കെ അയാള്‍ ആഗ്രഹിച്ചു അവള്‍ ഒന്ന് തിരിഞ്ഞ് അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന് . പക്ഷെ അവള്‍ തിരഞ്ഞു നോക്കിയില്ല .കുറച്ച് സമയം കൂടി അയാള്‍ അവിടെ തന്നെ ഇരുന്നു   യുവാവ് യാത്രയായപ്പോള്‍., അയാള്‍ അയാളുടെ കൂട്ടു കാരുടെ അടുത്തേക്ക്‌ യാത്ര തിരിച്ചു.   കൂട്ടുകാരുടെ അടുത്തെത്തി കൂട്ടുകാരുമായി സംസാരിക്കുമ്പോഴും   അയാളുടെ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിയിരുന്നു .


                           അവള്‍ തിരികെ എത്തുന്നസമയം ഒന്ന് വേകം ആയിരുന്നെങ്കില്‍ എന്ന് അയാള്‍ മനസ്സില്‍ ആഗ്രഹിച്ചു.  പിന്നെ പിന്നെ  അയാള്‍ക്ക്‌ അവളെ കാണാതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവളോടുള്ള ഇഷ്ടം പരിണമിച്ചിരുന്നു. അവള്‍ പോവുന്ന വഴിയില്‍ അയാള്‍ അവളേയും കാത്തുനില്‍ക്കുന്നത്  പിന്നെ പതിവായി . തന്‍റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുക അതായിരുന്നു അയാളുടെ ലക്ഷ്യം.  മനസ്സില്‍ അന്നേവരെ ആരോടും തോന്നാത്ത എന്തൊക്കയോ അയാള്‍ക്ക്‌ അവളോട്‌ തോന്നി തുടങ്ങിയപ്പോള്‍ . അയാള്‍ ആ സത്യം തിരിച്ചറിഞ്ഞു. അവളെ അയാള്‍ പ്രണയിക്കുന്നു . പിന്നെ അവള്‍ക്ക് അയാളെ ഇഷ്ടമാണോ എന്ന് അറിയാതെ . ആല്‍പമാര്‍തഥമായി അയാള്‍ അവളെ പ്രണയിച്ചു. ഇവളാണ് നിന്‍റെ പെണ്ണ് എന്ന്  അയാളുടെ മനസ്സ് അയാളോട് മന്ത്രിക്കുന്നത്  പോലെ അയാള്‍ക്ക്‌ തോന്നി .     അവള്‍ക്ക് പഠിപ്പ് ഇല്ലാത്ത ദിവസ്സങ്ങളില്‍ അയാള്‍ അവളെ കാണാതെ വല്ലാതെ സങ്കടപെട്ടു.ദിവസ്സവും ഒരു നോക്ക് അവളെ കാണാന്‍ കഴിഞ്ഞില്ലാ എങ്കില്‍...  അയാളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.  ദിവസ്സങ്ങളും മാസങ്ങളും പോയി  കൊണ്ടേയിരുന്നു,  എന്നും അവള്‍ അയാളുടെ മുന്നിലൂടെ പോവുമ്പോഴും  ഇഷ്ടത്തോടെ ഒരു നോട്ടം അയാള്‍ക്ക്‌ അവളില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് അയാളെ വല്ലെതെ സങ്കടപെടുത്തിയിരുന്നു.  പിന്നീട് അയാള്‍ ഒരു നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു . 


                          വര്‍ശവസാനത്തെ പരീക്ഷ തുടങ്ങാന്‍ പോവുന്നു.   പരീക്ഷ കഴിഞ്ഞാല്‍ അയാള്‍ക്ക്‌ അവളെ രണ്ടു മാസത്തില്‍ കൂടുതല്‍ കാണാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ .  അയാള്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തു ..അവധി തുടങ്ങുന്നതിനു മുന്നേ . അയാള്‍ക്ക്‌ അവളോടുള്ള ഇഷ്ടം അവളോട്‌ തുറന്നു പറയാന്‍ അയാള്‍  തീരുമാനിച്ചു.    അതിനു മുന്നെ അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിച്ചു. പിന്നീട് അവളെ കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ ശേഖരിക്കാന്‍ തുടങ്ങി . അവളെ കുറിച്ച് അറിഞ്ഞപ്പോള്‍.   അയാളുടെ മനസ്സ് പ്രക്ഷുബ്ധ മായ കടല്‍ തിരമാലകളെന്നപോലെ ആയിരുന്നു.      അയാളുടെ മനസ്സ് തകര്‍ന്നു പോയി.കാരണം     ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാട്ടിലെ സാമ്പത്തീക ശ്രോതസ് വേണ്ടു വോളം ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവള്‍ .   അയാള്‍ക്ക്‌ അവളുമായി ഒരു തരത്തിലും ചേരാത്ത ബന്ധം ആണെന്നുള്ള .അയാളുടെ തിരിച്ചറിവ് .അന്നേ വരെ അവളെ കുറിച്ച് കണ്ട  സ്യപനങ്ങള്‍ എല്ലാം പാഴ് സ്യപങ്ങള്‍ ആണെന്ന് അയാള്‍ക്ക്‌ തോന്നി .   അയാളെ കുറിച്ച് അയാള്‍ സ്യയം ചിന്തിച്ചു .  തനിക്ക് എന്ത്‌ അര്‍ഹാതയാണ് അവളെ പ്രണയിക്കാന്‍ ഉള്ളത്. കാല്‍ കാശിന് വകയില്ലാത്തവാന്‍ .  തറവാട്ട്‌ മഹിമ അന്യം നിന്ന് പോയിരിക്കുന്നു.   വിദ്യാഭ്യാസവും സാമ്പത്തീക ശ്രോതസ്സും  ഒട്ടും  ഇല്ല പോരാത്തതിന് ഒരു തൊഴിലും ഇല്ലാത്തവന്‍. 


                  അവളോട്‌ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍ .  അയാളെ കുറിച്ച് അവള്‍ അറിഞ്ഞാല്‍  ..അവള്‍ എന്നല്ല ഇ ലോകത്ത് ഒരു പെണ്ണും . അയാളെ ഇഷ്ട പെടില്ല എന്ന് അയാള്‍ വിശ്യസിച്ചു .  കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ അയാള്‍ക്ക്‌ ഒരേ   ഒരു ഉത്തരമേ കിട്ടിയുള്ളൂ. അര്‍ഹത ഉള്ളതെ ആഗ്രഹിക്കുവാന്‍ പാടുള്ളൂ എന്നാ യാഥാര്‍ത്യം അതാണ്‌ അയാള്‍ക്ക്‌ കിട്ടിയ ഉത്തരം .നീറുന്ന മനസ്സോടെ അയാള്‍ ആ തീരുമാനം അയാളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.   അവള്‍ തന്‍റെ ആരുമല്ല എന്ന് .    കാരണം അയാള്‍ അവളെ അത്രയ്ക്ക് പ്രണയിച്ചിരുന്നു . അവളുടെ നല്ല ഭാവി നശിപ്പിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു .  ഒരു പക്ഷെ അയാള്‍ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍ . അവള്‍ക്ക് അയാളെയും ഇഷ്ട മാണെന്ന് പറഞ്ഞാല്‍ .   രാജാകുമാരിയെ പോലെ കഴിയെണ്ടവള്‍ ദാരിദ്ര്യവുംപേറി കഴിയുന്ന അയാളുടെ കുടുംമ്പത്തിലെ അങ്കമാവേണ്ടി വന്നാല്‍   അത് തുടര്‍ന്നുള്ള ജീവിതത്തെ സാരമായി ഭാധിക്കും എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു , അയാളുടെ കന്നി പ്രണയം അയാള്‍ക്ക്‌ നെല്‍കിയ മനോവിഷമം അയാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.  നെഷ്ട പ്രണയത്തിന്‍റെ വേതനിക്കുന്ന ഓര്‍മകളുമായി .പൂവണിയാത്ത മോഹങ്ങളും പേറി . ഇനിയെന്താണ്                                                                                             തന്‍റെ ഭാവി   എന്ന് അറിയാതെ അയാള്‍ .വിധിയുടെ ക്രൂരതയ്ക്കു മുന്നില്‍ പകച്ചു നിന്നു.


                                                  ഇപ്പോള്‍ അയാളുടെ മനസ്സില്‍  വയലിന് കുറുകെ യുള്ള ടാറിടാത്ത   റോഡില്‍ ഒരു ഗര്‍ത്തം രൂപാന്തരം കൊണ്ടു,. ആ ഗര്‍ത്തത്തിലേക്ക്  വീണ്... വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഇല്ലാതെ എന്നെന്നേക്കുമായി.ജീവന്‍റെ തുടിപ്പ്  നിലച്ചിരുന്നെങ്കില്‍, .അടുത്ത ജെന്മത്തില്‍ .പ്രിയപെട്ടവളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാനുള്ള എല്ലാ പ്രാപ്തിയും ഉള്ളവനായി ജെനിക്കുവാനുള്ള വ്യാമോഹം ആയിരുന്നു ,.അവള്‍ അയാളുടെ അല്ലാത്ത ഈ ജെന്മം പാഴ് ജെന്മം അതായിരുന്നു അയാളുടെ കാഴ്ചപാട് .പിന്നീട് അയാളുടെ ജീവിതത്തില്‍ വീണ്ടും ഒരു പ്രണയ തുടിപ്പ് രൂപന്തരപെട്ടിട്ടുണ്ടായിരുന്നില്ല .        അപ്പോള്‍ അനേകായിരം പൂവണിയാത്ത പ്രണയ കഥയിലേക്ക്‌ ഒരു അദ്ധ്യായം കൂടി എഴുതി  ചേര്‍ക്കപെടുകയായിരുന്നു.
...................................................ശുഭം .............................................