ചിന്താക്രാന്തൻ

3 June 2014

ലേഖനം .ജീവിതാവകാശം നിഷേധിക്കപ്പെട്ട കുരുന്നുകള്‍

http://rasheedthozhiyoor.blogspot.com

ഇന്ത്യന്‍  ജനതയുടെ  ജീവിക്കുവാനുള്ള  അവകാശം  സംസ്ഥാനങ്ങളില്‍  മാത്രമോ ? ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ ഉടനീളം സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമില്ലെ .അന്യ സംസ്ഥാനങ്ങളില്‍ നിന്നും അനാഥാലയത്തിലേക്ക് കൊണ്ടു വന്ന  കുട്ടികളെ കുറിച്ച് സമഗ്രമായ അന്വേഷണം‍ ഉണ്ടാവേണ്ടത് തന്നെയാണ് .പക്ഷെ കുട്ടികളുടെ ഇന്ത്യയില്‍ എവിടേയും  ജീവിക്കുവാനുള്ള അവകാശത്തെ ഉന്മൂലനം ചെയ്തുകൊണ്ടാവരുത് എന്ന് മാത്രം . ഒരു നേരത്തെ ആഹാരത്തിനു വകയുള്ള,  മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ സാമ്പത്തിക ഭദ്രതയുള്ള ,മക്കള്‍ക്ക്‌ നല്ല വസ്ത്രങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള ,ഒരു മാതാപിതാക്കളും മക്കളെ അനാഥാലയത്തിലേക്ക് അയക്കുവാന്‍ തയ്യാറാവുകയില്ല .ജീവിക്കുവാന്‍ നിത്യവൃത്തിക്ക് പണമില്ലാത്ത പാവപെട്ടവരുടെ മക്കള്‍ മാത്രമാണ് അനാഥാലയങ്ങളില്‍ വസിക്കുന്നത് എന്നതാണ് പരമസത്യം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്മുടെ കേരളത്തില്‍ ജാതിഭേദമന്യേ നന്മയുള്ള മനസ്സിനുടമകള്‍  നടത്തുന്ന അനാഥാലയങ്ങള്‍ ധാരാളമുണ്ട് .അവിടെയെല്ലാം പഠിക്കുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കുന്നുണ്ട് .

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാതെ നിജസ്ഥിതി മനസ്സിലാക്കി .സല്‍ പ്രവര്‍ത്തിയുടെ ഭാഗമായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നെതെങ്കില്‍ ആ കുട്ടികളെ കേരളത്തില്‍ ജീവിക്കുവാനുള്ള അവസരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അധിപന്മാര്‍ പ്രാവര്‍ത്തികമാക്കേണ്ടത് .മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നവര്‍ പറയട്ടെ എന്തിനുവേണ്ടി കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നു ?.ബാലവേലയ്ക്കായി അയല്‍  സംസ്ഥാനങ്ങളില്‍ നിന്നും   പണ്ടൊക്കെ കുട്ടികളെ കുണ്ടുവന്നിരുന്നു.പക്ഷെ ആ പ്രവര്‍ത്തി ഈ കാലഘട്ടത്തില്‍ നിലവിലില്ല .കാരണം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബാലവേലചെയ്യിപ്പിക്കുന്നവരെ കണ്ടെത്തി വേണ്ടപെട്ടവരെ ധരിപ്പിക്കുകയും വേണ്ടുന്ന ശിക്ഷാ  നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാണ്.

കുട്ടികളെ വില്‍പനയ്ക്കോ,അവയവങ്ങള്‍ കടത്താനോ ,ലൈംഗീക ചൂഷണത്തിനോ ഒന്നുമല്ല കൊണ്ടുവന്നത് എന്നിരിക്കെ .എന്തുകൊണ്ടാണ് അധികൃതര്‍ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് .ഇപ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസീക അവസ്ത വേദനാജനകമാണ് .അനാഥാലയങ്ങളില്‍ ക്രമക്കേടു നടക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനു മുന്‍പാകെ തുറന്നുകാട്ടാന്‍ നമ്മുടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് .കേരളത്തില്‍ മതപരമായ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒരിക്കലും അതിന് അനുവദിച്ചുകൂടാ .

ഇപ്പോള്‍ കേരളത്തില്‍ എത്തിയ കുട്ടികള്‍ മുന്‍പ് എവിടെയായിരുന്നു എന്ന് അന്യാഷണ വിധേയമാക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും .കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കുട്ടികള്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു എന്ന് അനാഥാലയത്തിലെ ഉത്തരവാദിത്വമുള്ളവര്‍ പറഞ്ഞതായി പത്ര കുറിപ്പില്‍ കാണുവാന്‍ ഇടയായി .അങ്ങിനെയാണെങ്കില്‍ .ആ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഒരിക്കലും ഹാനിക്കാതെ അവര്‍ക്ക് തുടര്‍ന്നു പഠിക്കുവാനുള്ള സാഹചര്യം വേണ്ടപെട്ടവരില്‍ നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു  . മുക്കം അനാഥാലയത്തില്‍ ഈ കുട്ടികള്‍ക്ക് ജീവിക്കുവാനും പഠിക്കുവാനും  സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് ആ കുട്ടികള്‍ക്ക് അവിടെ ജീവിച്ചുകൂടാ?

 ഈ വിഷയത്തില്‍ അവസാനമായി ലഭിച്ച വാര്‍ത്ത . കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നത്ആശ്വാസകരമാണ് .    അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍വെ നടത്തുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞതിനെ നമുക്ക് സ്വാഗതം അരുളാം  പക്ഷെ  അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. എന്ന് അദ്ദേഹം പറഞ്ഞതിനോട് നമുക്ക് യോജിക്കുവാനാവുമോ ? സത്യവും ധര്‍മ്മവും  ജയിക്കട്ടെ  അധര്‍മ്മവും അസത്യങ്ങളും ഇല്ലാതെയാവട്ടെ .കുട്ടികളുടെ  ഭാവിക്ക് ഉതകുന്ന നല്ല തീരുമാനങ്ങള്‍ അതികൃതരില്‍ നിന്നും ഉണ്ടാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം .

                                                                                ശുഭം 

23 May 2014

ചെറുകഥ . പ്രതീക്ഷാ നിര്‍ഭരം

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
           ക്ഷുരകന്‍ അലിയുടെ സുന്ദരിയായ മകള്‍ ഫാസിലയ്ക്ക്  ലഭിച്ച വിവാഹബന്ധം അവള്‍ക്ക് അര്‍ഹിക്കാത്തതായിരുന്നു.പത്താംതരത്തില്‍ തോറ്റ ഫാസില  വീണ്ടും പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല .അലി വീണ്ടും മകളെ  പഠിപ്പിക്കുവാന്‍  നിര്‍ബന്ധിച്ചുവെങ്കിലും  അവള്‍ക്ക് തയ്യല്‍ പഠിക്കുവാനായിരുന്നു ആഗ്രഹം .മകളുടെ ആഗ്രഹത്തിന് അലി സമ്മതം നല്‍കി.തയ്യല്‍ പഠിക്കുവാന്‍ പോകുമ്പോഴാണ് വിദേശത്ത് നിന്നും  അവധിക്ക് വന്ന  ഗ്രാമത്തിലെ സമ്പന്ന തറവാട്ടിലെ ഷംസുദ്ദീനുമായി സംസാരിക്കുവാന്‍ ഇടയായത്  .സുന്ദരിയായ  ഫാസിലയോട് പല യുവാക്കളും പ്രണയാഭ്യര്‍ത്ഥനയുമായി  സമീപിച്ചിരുന്നുവെങ്കിലും  അവയെല്ലാം  അവള്‍ നിരസിക്കുകയാണ് പതിവ് .ഒരു ദിവസ്സം  തയ്യല്‍ പഠനം കഴിഞ്ഞ് തനിയെ വീട്ടിലേക്ക്  തിരികെ പോരുമ്പോള്‍ വാഹനം അരികില്‍ നിറുത്തി ഷംസുദ്ദീന്‍ ചോദിച്ചു ?

,,എന്നെ പരിചയപെടുത്തേണ്ടതില്ലല്ലോ   .നമുക്ക് രണ്ടുപേര്‍ക്കും പരസ്പരം അറിയാം .അതുകൊണ്ട് വളച്ചുകെട്ടാതെ കാര്യം പറയാം .   ഞാന്‍ ഫാസിലയെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.മൂന്ന് മാസത്തെ അവധിക്കാണ് ഞാന്‍ വന്നിട്ടുള്ളത് .ഫാസീലയ്ക്ക് എന്നെ ഇഷ്ടമാകുമെങ്കില്‍ നമ്മുടെ വിവാഹം ഉടനെ നടത്തേണം .പണ്ട് ഓത്തുപള്ളിയില്‍ നിന്നും തിരികെ പോരുമ്പോള്‍ നടവരമ്പില്‍ നിന്നും തെന്നി വയലിലെ ചെളിയില്‍  വീണപ്പോള്‍ അവിടെ നിന്നും എഴുന്നേല്‍ക്കാന്‍ സഹായത്തിനായി ആദ്യം കൈനീട്ടിയത്  ഞാനാണ് .അന്ന് ചെളിയില്‍ കിടന്നിരുന്ന ഫാസില എന്‍റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചതാണ് എന്‍റെ പെണ്ണ് ഫാസിലയാണെന്ന്.പലപ്പോഴും ഞാന്‍ എന്‍റെ ആഗ്രഹം അറിയിക്കുവാന്‍ ഫാസിലയെ സമീപിച്ചിരുന്നു .പക്ഷെ എന്‍റെ ആഗ്രഹം പറയാന്‍ ദൈര്യം ഉണ്ടായിരുന്നില്ല എനിക്ക്  .ഇപ്പൊ എനിക്ക് ജോലിയുണ്ട് .ഫാസിലയെ പോറ്റാന്‍ എന്നെകൊണ്ട്‌ ആവും എന്ന വിശ്വാസവും ഉണ്ട്.എന്നെ ഇഷ്ടമാണോ തനിക്ക്   ,,

അപ്രതിക്ഷിതമായ അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആശ്ചര്യത്തോടെ ഫാസീല ചോദിച്ചു .

,, ഇക്കാനെപോലെയുള്ള ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത്  എന്‍റെ ഭാഗ്യം .പക്ഷെ ഒസാന്‍റെ മകളെ വിവാഹം ചെയ്യുവാന്‍ ഇക്കയുടെ വാപ്പ സമ്മതിക്കുമോ? .ഇക്കയുടെ വാപ്പ ഗള്‍ഫില്‍ നിന്നും അവധിക്ക് വരുമ്പോള്‍ തലമുടി വെട്ടികൊടുക്കുന്നത് എന്‍റെ വാപ്പയാണ് .ഇക്കയ്ക്ക് തോന്നുന്നുണ്ടോ ഇക്കയുടെ വീട്ടുകാര്‍ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് ?.,,

,, അതൊക്കെ സമ്മതിക്കും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ സമ്മതിപ്പിക്കും .വിവാഹ ബന്ധം പുലര്‍ത്തുന്നത് പുരുഷനും സ്ത്രീയുമാണ് .ഞാന്‍ പുരുഷനാണ് എന്തുകൊണ്ട് നമ്മുടെ വിവാഹം നടന്നുകൂട .എന്തേ ...ഫാസീല സ്ത്രീ അല്ലാന്നുണ്ടോ ..,,

അയാളുടെ സംസാരം കേട്ട്  ഫാസീല പൊട്ടിച്ചിരിച്ചു .മുല്ലമൊട്ടുകള്‍ പോലെയുള്ള അവളുടെ പല്ലുകള്‍ കാട്ടിയുള്ള ചിരി അയാള്‍ ആസ്വദിച്ചു .ചിരിക്കുമ്പോള്‍ നുണക്കുഴിയോടെയുള്ള അവളുടെ മുഖത്തിന് ആരേയും ത്രസിപ്പിക്കുന്ന അഴകാണ്  .  വിവാഹത്തിന്  സമ്മതമാണെന്നുള്ള ഫാസീലയുടെ മറുപടി ലഭിച്ചപ്പോള്‍ , വാപ്പ  കുഞ്ഞിമോന്‍ ഹാജിയോട് ഷംസുദ്ദീന്‍ തന്‍റെ ആഗ്രഹം അറിയിച്ചു . മകന്‍റെ വിവാഹം നടത്തുവാനായി ഗള്‍ഫില്‍ നിന്നും  നാട്ടിലെത്തിയ വാപ്പയുടെ മറുപടി അയാള്‍ പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു .

,, എന്താ എന്‍റെ ഷംസു നീ ഈ പറയണേ .നിനക്ക് തലയ്ക്ക് വെളിവില്ലാണ്ടായാ  .എടാ ...നമ്മുടെ തറവാടിന് ചേര്‍ന്നതാണോ ഈ ബന്ധം .നിനക്ക് വേറെ ആരേം കണ്ടില്ലേ .......  ഈ ഒസാന്‍ അലിയുടെ മകളെയല്ലാതെ .നീ കഴിഞ്ഞ ദിവസം പോയി കണ്ട ആ പെണ്‍കുട്ടിക്ക് എന്തിന്‍റെ കൊറവാ ഉള്ളെ .നൂറ്റമ്പതു പവന്‍ പൊന്നും ഒരു കാറും അവര് സ്ത്രീധനമായിട്ട് തരും എന്നാ കുട്ടീന്‍റെ  വാപ്പ പറഞ്ഞേക്കണേ .ഞാന്‍ ഈ കാര്യം ഉറപ്പിക്കാന്‍ പോവുകയാണ് . നീ ഈ നടക്കാത്തെ കാര്യം പറഞ്ഞോണ്ട് നിക്കാണ്ടെ മനുഷ്യന്‍റെ സമയം കളയാണ്ടെ  എന്‍റെ മുന്നീന്ന് പോയെ ,,

,, ഇല്ല വാപ്പ എനിക്ക് പൊന്നും പണ്ടോം ഒന്നും വേണ്ട .എനിക്ക് ഫസീലാനെ പണ്ടുമുതലേ ഇഷ്ടാ എനിക്ക് അവളെ കൂടാതെ ജീവിക്കാനാവില്ല വാപ്പാ  .എന്‍റെ സ്വപ്ന ലോകത്തെ റാണി അവളാ ..അവള്‍ക്ക് പകരമായി ഒരു പെണ്ണും ഈ ഭൂലോകത്ത് ഉണ്ടാവില്ല .അത്രയ്ക്ക് ഇഷ്ടാ എനിക്ക് അവളെ ,,

മകന്‍റെ സംസാരം കുഞ്ഞിമോന്‍ ഹാജിയെ ധര്‍മ്മസങ്കടത്തിലാക്കി .കുഞ്ഞിമോന്‍ ഹാജി മകനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ക്ക്‌ അതിനായില്ല
പലരെകൊണ്ടും പറഞ്ഞു നോക്കിയിട്ടും മകന്‍ തന്‍റെ ആഗ്രഹത്തില്‍ നിന്നും വ്യതിചലിക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും കുടുംബവും മകന്‍റെ ആഗ്രഹത്തിന് എതിര് പറഞ്ഞില്ല .കുഞ്ഞിമോന്‍ ഹാജിയും ഭാര്യയും മകന് പെണ്ണ് ചോദിക്കുവാനായി അലിയുടെ വീട്ടിലേക്ക് യാത്രയായി .മേല്‍കൂര ഓടിട്ട നല്ല ശുചിത്വമുള്ള  ചെറിയ വീടായിരുന്നു ഫാസീലയുടെ വീട് .
കുഞ്ഞുമോന്‍ ഹാജിയുടെ വരവ് നേരത്തെ അറിയിച്ചത് കൊണ്ട് അലി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അലി ആഗതരെ   സ്വീകരിച്ചിരുത്തി .കുഞ്ഞുമോന്‍ ഹാജി സംസാരത്തിന് തുടക്കമിട്ടു .

,,എന്‍റെ മോന് ഒരേയൊരു നിര്‍ബന്ധം ഇവടത്തെ കുട്ടീനെ കല്യാണം കഴിക്കണമെന്ന് .ജീവിതകാലം മുഴുവനും ഒരുമിച്ചു കഴിയാനായിട്ട് അവന്‍ അവന്‍റെ ഇണയെ കണ്ടെത്തി. ഇനി ഞങ്ങള് അതിന് എതിര് പറയുന്നില്ല.മക്കടെ ഇഷ്ടമല്ലെ നമ്മുടെ ഇഷ്ടം  ,,

അലിയുടെ ഇമകളില്‍  നിന്നും ആനന്ദ കണ്ണുനീര്‍ പൊഴിഞ്ഞു. അയാള്‍ ദീര്‍ഘ നിശ്വാസം  എടുത്തുക്കൊണ്ടു  പറഞ്ഞു.

,, ഫാസിലയടക്കം നാല് മക്കളാണ് എനിക്ക് .ഒരാണും മൂന്നു പെണ്ണും മൂത്തവളെ നേരത്തെ കെട്ടിച്ചയച്ചു  .രണ്ടാമത്തേത് ആണ്‍കുട്ടിയാണ് അവന്‍ ഇപ്പൊ ഗള്‍ഫിലേക്ക് പോയിട്ട് ഒരു വര്‍ഷമേ ആവുന്നുള്ളൂ .അവനിക്ക് അവിടെ അത്ര നല്ല ജോലിയൊന്നുമല്ല  .മൂന്നാമത്തെയാണ് ഫാസീല. ഫാസീലയുടെ താഴെയുള്ളത് പഠിക്കുന്നു. ഒരു രണ്ടു വര്‍ഷം കഴിഞ്ഞാല്‍ അവളേം കെട്ടിക്കാനായി .സത്യം പറഞ്ഞാല്‍ എന്‍റെ മോളെ നിങ്ങളെ ഏല്‍പ്പിക്കുമ്പോള്‍ ഒരു പത്തു പവന്‍ സ്വര്‍ണം തികച്ചു നല്‍കാന്‍ എന്നെകൊണ്ട്‌ പാകമില്ല .,,

അലിയുടെ വിഷമം കണ്ടപ്പോള്‍ കുഞ്ഞുമോന്‍ ഹാജി മന്ദഹസിച്ചു കൊണ്ട്  പറഞ്ഞു .

,, ഇവിടത്തെ അവസ്ത അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അലിയുടെ മകളെ പെണ്ണ് ചോദിക്കാന്‍ വന്നിട്ടുള്ളത് .സര്‍വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ പണവും പൊന്നും വേണ്ടുവോളം എന്‍റെ പക്കലുണ്ട്.കല്യാണ ദിവസം  .ഫാസിലയ്ക്ക് വേണ്ടുന്നതൊക്കെ  ഞങ്ങള്‍ ഇവിടെ എത്തിക്കും പോരെ. അലി സന്തോഷത്തോടെയിരിക്കു .ഞങ്ങള്‍ക്ക് നിങ്ങടെ മോളെ മാത്രം നല്‍കിയാല്‍ മതി .ചായ സല്‍ക്കാരം കഴിഞ്ഞപ്പോള്‍  കുഞ്ഞുമോന്‍ ഹാജിയും ഭാര്യയും യാത്ര പറഞ്ഞിറങ്ങി .ഫാസിലയ്ക്ക് താന്‍ സ്വപ്നം കാണുകയാണോ ഇതൊക്കെ എന്നായിരുന്നു ചിന്ത .

ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷംസുദ്ദീനും ഫാസീലയും വിവാഹിതരായി .ഷംസുദ്ദീന്‍റെ വീട്ടുകാര്‍ വളരെ സൌമ്യമായി തന്നെ ഫാസിലയോട് പെരുമാറി .  മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാസീലയെ ഷംസുദ്ദീന്‍ ഗള്‍ഫിലേക്കും  കൊണ്ടു പോയി .സ്നേഹസമ്പന്നനായ ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം ഫാസീലയ്ക്ക് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു . വര്‍ഷങ്ങള്‍ വിടവാങ്ങികൊണ്ടിരുന്നു . വര്‍ഷം ആറു കഴിഞ്ഞിട്ടും മാതാവാകാനുള്ള ഭാഗ്യം ഫാസീലയ്ക്ക് ലഭിച്ചില്ല .ഫാസീലയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഷംസുദ്ദീന്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയനായി .പക്ഷെ അയാള്‍ക്ക്‌ പിതാവാകാന്‍  യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല .തന്‍റെ കുഴപ്പം കൊണ്ടാണ് തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് എന്ന തിരിച്ചറിവ് ഫാസീലയെ മാനസീകമായി തളര്‍ത്തി .ചികിത്സാര്‍ത്ഥം ഫാസില തനിയെ നാട്ടിലേക്ക് യാത്രയായി .

വന്ധ്യതാ ചികിത്സയ്ക്ക് പേരുകേട്ട  കേരളത്തിലെ ആശുപത്രിയില്‍ ഫാസീലയെ പ്രവേശിപ്പിച്ചു .മാസങ്ങളുടെ ചികിത്സയ്ക്കും  ശാസ്ത്രക്രിയയ്ക്കും ഒടുവില്‍ ഫാസീലയുടെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് സജ്ജമാണ് എന്ന ഡോക്ടറുടെ അറിയിപ്പ് ലഭിച്ചപ്പോള്‍, ഷംസുദ്ദീന്‍ ആറു മാസത്തേക്ക് അവധിയെടുത്ത് നാട്ടിലേക്ക് പോന്നു .രണ്ടു മാസങ്ങള്‍ക്കകം ഫാസീല ഗര്‍ഭണിയായി .ഗര്‍ഭധാരണത്തിന് ശേഷം ശരീരം ഇളകുവാന്‍ പാടില്ല എന്ന ഡോക്ടറുടെ ആജ്ഞ പ്രകാരം   പത്തുമാസം ഫാസീല ആശുപത്രിയില്‍ തന്നെയായിരുന്നു. ഷംസുദ്ദീന്‍ ആറു മാസത്തെ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് പോയിരുന്നു . പ്രസവ ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷംസുദ്ദീന്‍ വീണ്ടും ഭാര്യയുടെ അരികിലേക്ക് തിരികെയെത്തി .ഫാസീല ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി .ആഗ്രഹ സഫലീകരണത്തിന്‍റെ നിര്‍വൃതിയില്‍ ഫാസിലയുടെ മനസ്സ് ആനന്ദ നടനമാടി . അരുമ   മകന് അവര്‍ ഷഹീര്‍ എന്ന് പേരിട്ടു . ഷംസുദ്ദീന്‍ ഭാര്യയുടെ പ്രസവാനന്തരം ഗള്‍ഫിലേക്ക് തിരികെ പോയി . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍    ഫാസീലയും കുഞ്ഞും   ഗള്‍ഫിലേക്ക്  വീണ്ടും  യാത്രയായി .

സന്തോഷപ്രദമായ ജീവിതം തുടര്‍ന്നുകൊണ്ടേയിരിന്നു .ഷംസുദ്ദീന്‍റെ വാപ്പ  പൊടുന്നനെ നിര്യാതനായി  .അധികംതാമാസിക്കാതെ കുടുംബ സ്വത്തുക്കള്‍  സ്വത്തുക്കള്‍ വീതംവച്ചു .ഷംസുദ്ദീന് ആറു ഏക്കറില്‍ കൂടുതല്‍ ഭൂമി ലഭിച്ചു .ലഭിച്ച ഭൂമിയില്‍ ഒരു ഇരുനില മാളിക പണിതു .വീടുപണി കഴിഞ്ഞ് ഷഹീര്‍ പത്താംതരം വിജയിച്ചപ്പോള്‍ ഫാസീലയും ഷഹീറും  ഗള്‍ഫിനോട് വിടപറഞ്ഞു .ഷഹീറിനെ പതിനൊന്നാം തരത്തില്‍ നാട്ടിലെ വിദ്യാലയത്തില്‍ ചേര്‍ത്തു .ലാളനയോടെ വളര്‍ത്തുന്ന മകന്‍റെ ജീവിതത്തിന്‍റെ താളം തെറ്റുന്നതിന്‍റെ തുടക്കമായിരുന്നു പിറന്ന മണ്ണിലേക്കുള്ള ആ മാതാവിന്‍റെയും മകന്‍റെയും യാത്ര .ഗള്‍ഫിലെ വിദ്യാലയത്തില്‍ നിന്നും എപ്പോഴും മകന്‍റെ ക്രൂരമായ വിനോദങ്ങളെ കുറിച്ച് അധികൃതരില്‍ നിന്നും പരാതികള്‍ പതിവായിരുന്നു .പക്ഷെ അതൊന്നും ഷംസുദ്ദീനും ഫാസീലയും കാര്യമായെടുത്തില്ല . പഠിക്കുവാന്‍ മകന്‍ മിടുക്കനായിരുന്നു . ഇപ്പോള്‍ നാട്ടിലെ വിദ്യാലയത്തിലെ അധികൃതരില്‍ നിന്നും പരാതികള്‍ പതിവായി ഫാസീലയെ തേടിയെത്തി . മറ്റുള്ളവരെ ഉപദ്രവിച്ച് അവരുടെ വേദന കാണുമ്പോള്‍ സന്തോഷിക്കുന്ന പ്രകൃതമായിരുന്നു ഷഹീറിന്‍റെ .

കലാലയ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ ഫാസീലയുടെ മുന്‍പാകെ ഷഹീര്‍ പുകവലി തുടങ്ങിയിരുന്നു .ഇരുചക്ര വാഹനത്തിനായി മുറവിളികൂട്ടിയപ്പോള്‍ ഫാസീല ഭര്‍ത്താവിന്‍റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ പുതിയ വാഹനം  വാങ്ങിച്ചു നല്‍കി .ചോദിക്കുന്ന രൂപ നല്‍കിയില്ലെങ്കില്‍  വീട്ടിലെ സാദനങ്ങള്‍ മുഴുവനും മകന്‍ നശിപ്പിക്കുവാന്‍  തുടങ്ങിയപ്പോള്‍ ഫാസീല മകനെയോര്‍ത്ത് സങ്കടപെട്ടു .മകന്‍ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയത് ആ പാവം സ്ത്രീ അറിയുന്നുണ്ടായിരുന്നില്ല .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഷഹീര്‍  മദ്യപാനവും ആരംഭിച്ചു .കൂട്ടുകാരുമായി വീട്ടില്‍ വരികയും  മുകള്‍ നിലയിലെ മകന്‍റെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും മറ്റുമാണ് ഇപ്പോഴത്തെ മകന്‍റെ വിനോദം .ഫാസീല മകനെ നേര്‍വഴിക്കു ജീവിപ്പിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മകനില്‍ നിന്നും അവര്‍ക്ക്  ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു .ഫാസീല മകന്‍റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് ഭര്‍ത്താവിനെ ധരിപ്പിച്ചു . ഷംസുദ്ദീന്‍ മകനെ നേര്‍വഴിക്ക് നയിക്കാന്‍ ഗള്‍ഫിലെ ജോലി അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോന്നു .

ഷഹീറിനെ നല്ല നടപ്പ് നടത്താന്‍ അഹോരാത്രം ഷംസുദ്ദീന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ  അയാളെകൊണ്ട് അതിന്   കഴിഞ്ഞില്ല .പാതിവഴിയില്‍ ഷഹീറിന്‍റെ  കലാലയ വിദ്യാഭ്യാസം മുടങ്ങി .പുതിയ കാറ് വാങ്ങാനായി വീട്ടില്‍ വഴക്ക് പതിവായപ്പോള്‍ ഗത്യന്തരമില്ലാതെ  ഷംസുദ്ദീന്‍ മകന് പുതിയ  കാറ് വാങ്ങി നല്‍കി .മകന് വാഹനങ്ങളോടായിരുന്നു ഭ്രമം . ഷഹീര്‍ പുതിയ ബിസിനസ് ആരംഭിച്ചു . റൂട്ട് ബസുകള്‍ വാങ്ങിക്കുവാന്‍ വേണ്ടി അയാള്‍  ഏറെക്കുറെ ഭൂമി ഷംസുദ്ദീനെ കൊണ്ട്  വില്പന ചെയ്യിപ്പിച്ചു . .മകന്‍ എന്ത് പറഞ്ഞാലും അത് അനുസരിക്കുവാനെ ഷംസുദ്ദീന് നിര്‍വാഹ മുണ്ടായിരുന്നുള്ളൂ .എതിര്‍പ്പ് പറഞ്ഞാല്‍ മദ്യപിച്ച് ലക്കുകെട്ട്  ഭ്രാന്തനെ പോലെ അയാള്‍  അലറും .

ഏതാനും വര്‍ഷങ്ങള്‍ കൂടി വിടവാങ്ങി .മകന്‍റെ വഴിവിട്ട ജീവിതം മൂലം ഷംസുദ്ദീന്‍ മാനസീകമായി ആകപ്പാടെ  തകര്‍ന്നിരുന്നു . അവശേഷിച്ച ഭൂമി മകന്‍റെ പേരിലേക്ക് എഴുതി നല്‍കണം എന്ന ആവശ്യം ഷംസുദ്ദീന്‍ നിരസിച്ചപ്പോള്‍ ,വാപ്പയും മകനും കൂടി മല്‍പിടുത്തമായി .ഷംസുദ്ദീന്‍ ദേഹാസ്വാസ്ഥ്യം മൂലം നിലത്ത്  തളര്‍ന്നിരുന്നു .ആശുപത്രിയില്‍ എത്തിയ നാലാം ദിവസം അയാള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു .വാപ്പയുടെ മരണം മകനില്‍ യാതൊരുവിധ കുറ്റബോധവും ഉളവാക്കിയില്ല .അവന്‍  മയക്കുമരുന്ന് കൂടാതെ ജീവിക്കുവാന്‍ കഴിയാത്ത അവസ്തയിലേക്ക് പരിണമിച്ചു .ഷംസുദ്ദീന്‍ മരണപെട്ട് നാല്പതാം നാള്‍ മകന്‍ നീട്ടിയ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട്‌ ഫാസീല  വീടിന്‍റെ പടികളിറങ്ങി  ഒസാന്‍ അലിയുടെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി .പത്തുമാസം നൊന്തു പ്രസവിച്ച മകന്‍റെ ഇപ്പോഴത്തെ അവസ്തയെ കുറിച്ചോര്‍ത്ത് ആ മാതൃഹൃദയം വളരെയധികം  നോവുന്നുണ്ടായിരുന്നു .

വീടിന്‍റെ പടി കയറുമ്പോള്‍ വാര്‍ധക്യ സഹജമായ അസുഖം മൂലം വീട്ടില്‍ ഇരുപ്പായ അലി മകളെ കെട്ടിപിടിച്ചു തേങ്ങി .എല്ലാവരും ഫാസീലയെയാണ് കുറ്റപെടുത്തിയത് .അലി മകളോട് പറഞ്ഞു .

,, ലാളന കൂടുതല്‍ നല്‍കിയതിന്‍റെ ഫലമാണ് ഇന്ന് എന്‍റെ മോള് ഈ അനുഭവിക്കുന്നത്.എന്‍റെ മോള് മകനെ നല്ല രീതിയില്‍ വളര്‍ത്തുന്നതില്‍ തീര്‍ത്തും പരാജയപെട്ടു  ,,

വാപ്പയും തന്നെ കുറ്റപെടുത്തി സംസാരിച്ചപ്പോള്‍ ഫാസീല പറഞ്ഞു .

,, ഏതൊരു മാതാവും മകനെ വളര്‍ത്തുന്നത് പോലെയാണ് ഞാനും എന്‍റെ മോനെ വളര്‍ത്തിയിട്ടുള്ളൂ .ഒരു പാട് ആഗ്രഹിച്ച് ലഭിച്ച മകനായത്‌ കൊണ്ട് അല്പം ലാളിച്ചു വളര്‍ത്തി എന്നത് സത്യം തന്നെ .പക്ഷെ എന്‍റെ മോന്‍ ഇങ്ങനെയൊക്കെ ആവും എന്ന് ഞാന്‍ എന്‍റെ സ്വപനത്തില്‍ പോലും കരുതിയില്ല . ഗള്‍ഫില്‍ സുഖമായി ജീവിച്ചിരുന്ന അവന്‍റെ വാപ്പാനെ വിളിച്ചുവരുത്തി കൊലയ്ക്കു കൊടുത്തതിലാണ് എന്‍റെ ദുഃഖം . ഞാനിതെങ്ങിനെ സഹിക്കും  വാപ്പാ  ,,

അത് പറയുമ്പോള്‍ കുഞ്ഞുങ്ങളെ പോലെ  ഫാസീല കരയുകയായിരുന്നു  .മകളെ ആശ്വസിപ്പിച്ചു കൊണ്ട് അലി പറഞ്ഞു .

,, ഓന് പോകാനുള്ള സമയമായിട്ടുണ്ടാകും അല്ലാണ്ടെ ഞാനിപ്പോ എന്താ പറയാ .സമയമായാല്‍ പോകാണ്ടിരിക്കാനാവില്ലല്ലോ .ഈ ദുനിയാവില്‍ നിന്നും എല്ലാരും പോകും ഓന് കുറച്ച് നേരത്തെ പോയീന്നേയുള്ളൂ . ഒരു പെണ്ണ് അവന്‍റെ ജീവിതത്തിലേക്ക് വന്നാല്‍ ഒരു പക്ഷെ അവന്‍റെ സ്വഭാവം മാറിയേനെ .നമുക്ക് അങ്ങിനെയൊന്ന് പരീക്ഷിച്ചാലോ .ഷഹീറിനെകൊണ്ട് നമുക്ക് ഉടനെ ഒരു വിവാഹം കഴിപ്പിക്കാം   ,,

,, വാപ്പയ്ക്ക്‌ തോന്നുന്നുണ്ടോ എന്‍റെ മോന് ഈ ഭൂലോകത്ത് നിന്നും   ആരെങ്കിലും പെണ്ണ് കൊടുക്കുമെന്ന്.ഓന്‍റെ  കള്ളുകുടിയും മയക്കുമരുന്ന് ഉപയോഗവും  .നമ്മുടെ നാട്ടില്‍ ആര്‍ക്കാ അറിയാത്തത് . അവനൊരു മനുഷ്യനായി ജീവിക്കുന്നത് കണ്ടാല്‍ മാത്രം  മതി എനിക്ക് . എന്ത് സ്നേഹമുണ്ടായിരുന്ന മോനാ ....അവന്‍റെ കൂട്ടുകെട്ടാണ് അവനെ ഇന്ന് ഈ നിലയിലേക്ക് എത്തിച്ചത് ,,

ഫാസീലയുടെ സഹോദരന്‍റെ മകള്‍  മുഹസിനയെ  വലുതായാല്‍ ഷഹീറിനെ കൊണ്ട് വിവാഹം കഴിപ്പിക്കേണം എന്ന് ഇപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്ന സഹോദരന്‍ ഫാസീലയോട് പറയുമായിരുന്നു .ഫാസീലയ്ക്കും അത് തന്നെയായിരുന്നു ആഗ്രഹവും .പക്ഷെ മകന്‍ ദുസ്വഭാവിയായത് കൊണ്ട് ഫാസീല ആ തീരുമാനം മാറ്റുകയായിരുന്നു .മുഹസിന  എന്തെങ്കിലും വാപ്പയോട് ആവശ്യപെടുമ്പോള്‍ അവളെ ദേഷ്യം പിടിപ്പിക്കാനായി  അയാള്‍ പറയും,, നീ നിന്‍റെ കെട്ടാന്‍ പോകുന്ന ഷഹീറിനോട് പറയു അവന്‍ നിനക്ക് വേണ്ടതൊക്കെ വാങ്ങിച്ചു തരും  എന്ന്. സത്യത്തില്‍ മുഹസിന ഷഹീറിനെ മനസില്‍ കുടിയിരുത്തിയിട്ട് വര്‍ഷങ്ങള്‍ കുറെയായി .മുഹസിന ഇപ്പോള്‍ വക്കീലാണ് പഠനം കഴിഞ്ഞ് കോടതിയിലേക്ക് പോകുവാന്‍ തുടങ്ങിയിട്ട് മാസങ്ങളെ ആവുന്നുള്ളൂ .ആരേയും ഭയപെടാത്ത പ്രകൃതമായിരുന്നു മുഹസിനയുടേത്. മുഹസിന ഫാസീലയുടെ അരികില്‍ വന്നു പറഞ്ഞു .

,, അമ്മായി ആര്‍ക്കാ പെണ്ണ് അന്യഷിക്കുന്നത് .അമ്മായി എന്നെ മറന്നോ .ഷഹീര്‍ ഇക്ക എനിക്ക് ഉള്ളതാണെന്ന്  പറഞ്ഞിട്ട് ഇപ്പൊ വാക്ക് മാറുകയാണോ ,,

ആശ്ചര്യത്തോടെ ഫാസീല മുഹസിനയെ നോക്കിക്കൊണ്ട് പറഞ്ഞു .

,, എന്‍റെ മോളുടെ ജീവിതം കുരുതി കൊടുക്കാന്‍ അമ്മായിയെകൊണ്ട്  ആവില്ല മോളെ  .അവനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ എങ്ങിനെ നിനക്ക് മനസ്സ് വന്നു  ,,

,,കുഞ്ഞുനാള്‍ മുതല്‍ എല്ലാവരുംകൂടി പറഞ്ഞു മോഹിപ്പിച്ചതല്ലേ എന്നെ. എനിക്ക്   വേണം ഷഹീര്‍ ഇക്കയെ . ഈ നിലയില്‍ ഷഹീര്‍ ഇക്കയെ വിട്ടാല്‍ നമുക്ക് പിന്നീട് ഒരിക്കലും ഇക്കയെ തിരികെ ലഭിക്കില്ല. അതിനുമാത്രം  മയക്കുമരുന്ന് ഷഹീര്‍ ഇക്ക ഉപയോഗിക്കുന്നുണ്ട് .എനിക്ക് ഉറപ്പുണ്ട് ഈ ദുശീലങ്ങള്‍ എല്ലാം ഇക്ക ഉപേക്ഷിക്കുമെന്ന്  .സ്നേഹത്തിന് മുന്‍പില്‍ ഇക്കയ്ക്ക് അതൊക്കെ ഉപേക്ഷിക്കേണ്ടി വരും തീര്‍ച്ച .,,

ഫാസീല മുഹസിനയെ കെട്ടി പിടിച്ച് നെറുകയില്‍ ചുംബനം നല്‍കി  .മുഹസിന ഇമകളില്‍ നിന്നും ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ തന്‍റെ ഷാള് കൊണ്ട് തുടച്ചുനീക്കി . മുഹസിന  തന്‍റെ കിടപ്പറയില്‍ പോയി കതകടച്ച്  മെത്തയില്‍ ചാഞ്ഞ് പൊട്ടി കരഞ്ഞു .ബലിയര്‍പ്പണത്തിന്‍റെ  വരും നാളുകളിലെ ഭീമാകാരമായ കാഴ്ചകള്‍ അവളുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .ഒരു കുടുംബത്തെ രക്ഷിക്കാന്‍ തന്‍റെ  ജീവിതം പരീക്ഷണത്തിനായി സമര്‍പിച്ചു കൊണ്ട് മനസ്സില്‍ അവള്‍ പ്രതിജ്ഞയെടുത്തു .വരും നല്ല നാളുകള്‍ക്കായുള്ള  ശുഭാപ്തിവിശ്വാസത്തോടെ .
                                                             
                                                              ശുഭം
rasheedthozhiyoor@gmail.com                                             rasheedthozhiyoor.blogspot.com 
     







     







19 May 2014

ചെറുകഥ.കലപ്പ


             ഗ്രാമത്തിലെ  കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളും ഇടതൂര്‍ന്നുനില്‍ക്കുന്ന  തെങ്ങിന്‍ തോപ്പുകളും, തെങ്ങിന്‍ തോപ്പുകളിലെ ഇടവിളകളും ഗ്രാമത്തിലെ ചേതോഹരമായ കാഴ്ചകളാണ് .പ്രതാപം അന്യം നിന്നു പോകാത്ത പേരുകേട്ട മേക്കാട്ട്‌ മനയുടെ  അധീനതയിലുള്ള പാടശേഖരങ്ങളിലും, മറ്റു കൃഷിയിടങ്ങളിലും  ഇപ്പോഴും  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് കലപ്പയാണ്. മേല്‍മണ്ണ്   ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും .മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴവ്ന്നത്. കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്.ഗ്രാമത്തില്‍ മറ്റു കൃഷിക്കാര്‍  ട്രാക്ടറുകള്‍ ഉപയോഗിക്കുമ്പോഴും മേക്കാട്ട്‌ മനക്കാര്‍ കലപ്പ ഉപയോഗിച്ചു ഉഴവ്ന്നതിന്‍റെ പ്രധാനകാരണം ഗ്രാമത്തിലെ പരാധീനതകള്‍ വേണ്ടുവോളം അനുഭവിക്കുന്ന  കണാരന്‍ ഈ തൊഴിലില്‍ തുടര്‍ന്നുപോരുന്നത് കൊണ്ടാണ് .കണാരന്‍റെ അച്ഛനും മനയിലെ ഉഴവ് തൊഴിലാളിയായിരുന്നു .

പാരമ്പര്യമായി ലഭിച്ചതാണ് കണാരന് ഉഴവ്  തൊഴില്‍ .പാടശേഖരങ്ങളുടെ ഓരത്ത് മേക്കാട്ട്‌ മനയില്‍ നിന്നും ഇഷ്ടധാനം ലഭിച്ച പത്തുസെന്‍റെ് ഭൂമിയിലെ ഓലപ്പുരയിലാണ് കണാരനും,അമ്മയും , ഭാര്യയും ,മൂന്ന്‍ പെണ്മക്കളും   താമസിക്കുന്നത് .മൂത്തമകളുടെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിന്‍റെ അമ്മയുമായി സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ മകളും മരുമകനും മക്കളും കണാരന്‍റെ വീട്ടില്‍ തന്നെയാണ് താമസം . കണാരന്‍ കാളകളെ തൊഴുത്തില്‍ നിന്നും ഇറക്കി കാളകള്‍ക്ക് കാടിവെള്ളം നല്‍കി കലപ്പ തോളിലേറ്റി വയല്‍ ലക്ഷ്യമാക്കി നടന്നു .മുന്‍പില്‍ പോകുന്ന കണാരന്‍റെ പുറകെ അനുസരണയോടെ  കാളകളും .ദിനചര്യയെന്നോണം ഒരു കുപ്പി നാടന്‍ കള്ള്  പോകുന്ന പോക്കില്‍ അയാള്‍  അകത്താക്കിയത്തിനു ശേഷമാണ് തൊഴിലില്‍ ഏര്‍പ്പെടുകയുള്ളൂ .തിരികെ പോരുമ്പോഴും ഒരു കുപ്പി കള്ള് കുടിക്കും . വള്ളി ട്രവുസറും ട്രവുസറിന് മുകളില്‍ മടക്കിക്കുത്തിയ കള്ളിമുണ്ടും തോളിലൊരു തോര്‍ത്തുമുണ്ടുമാണ്  കണാരന്‍റെ വേഷം .കുപ്പായം ധരിക്കുന്ന പതിവ് കാണാരനില്ല .കഴിഞ്ഞ ദിവസ്സം  ദൂര ദേശത്തുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക്  പോകുമ്പോള്‍ ഭാര്യ കാര്‍ത്തു പതിവായി പറയുന്നത് അന്നും പറഞ്ഞു  .

,,മനുഷ്യാ ഒരു കുപ്പായം തുന്നിപ്പിച്ചൂടെ നിങ്ങക്ക് .കാലം മാറി പണ്ടത്തെ അടിയാന്‍മാരുടെ സമ്പ്രദായം നിങ്ങള് മാത്രാ ഇപ്പോഴും പിന്തുടരുന്നത് .,,
,, എടീ കാര്‍ത്തൂ കൊല്ലം കൊറേ ആയില്ലെ നീയെന്നെ കുപ്പായം ഇടീപ്പിക്കാന്‍ നോക്കണേ. ഞാനിപ്പോഴും അടിയാന്‍ തന്നെയാടീ .മനയിലെ തിരുമേനി  തരുന്ന കാശുകൊണ്ട് തന്നയാടീ ഞാനും നിയ്യും പിള്ളേരും പട്ടിണി കൂടാണ്ടെ കഴിയണേ.,,
,, അതിന് നിങ്ങക്ക് ഓശാരം തരുന്ന കാശോന്നുമാല്ലല്ലോ എല്ലുമുറിയെ പണിയെടുത്തിട്ടല്ലേ ,,
,, ഒരുമ്പെട്ടോളെ നന്ദികേട്‌ പറയുന്നോ .ഉണ്ടായിരുന്ന കിടപ്പാടം ബാങ്ക് കാര് ജപ്തി ചെയ്തപ്പോള്‍  അന്തിയുറങ്ങാന്‍ ഇടമില്ലാണ്ടായി പെരുവഴിയിലായപ്പോള്‍  വീട് പണിയാന്‍ തിരുമേനി  സ്ഥലം നല്‍കിയത് നിന്‍റെ അച്ഛന്‍ തന്ന  കാശ് കൊടുത്തിട്ടാണോടീ .സൗജന്യമായി ഈ വസ്തു നമുക്ക് നല്‍കിയതിന് തിരുമേനിയുടെ മക്കള്‍ എല്ലാരും ചേര്‍ന്ന് തിരുമേനിയെ കുറ്റ പെടുത്തുകയാണ് ഉണ്ടായത് .ആ മക്കളിളില്‍ നിന്നും നമുക്ക് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല എനിക്ക് അത് ഉറപ്പാ ..... എനിക്ക് വലിയ തിരുമേനി  ഈ ഭൂമീലെ കാണപെട്ട ദൈവാ ,,

കണാരന്‍ വയലിലെ  ചെളിയില്‍ കലപ്പ  ശക്തിയായി അമര്‍ത്തി  പിടിച്ചു കൊണ്ടിരുന്നൂ. കാളകളുടെ വേഗത കൂട്ടാന്‍ ചാട്ടവാര്‍ കൊണ്ട് ട്ര്‍ ട്ര്‍ ശബ്ദമുണ്ടാക്കി കാളകളെ  അടിച്ചു കൊണ്ടിരുന്നു .ഒരു കണ്ടം ഉഴുതുമറിച്ച് കഴിഞ്ഞപ്പോള്‍ കാളകളെ അടുത്ത കണ്ടത്തില്‍ നിറുത്തി .ഉഴുതു കഴിഞ്ഞ കണ്ടത്തിലേക്ക്‌ തിരികെപോയി കൈ കുമ്പിളില്‍ ചെളിയെടുത്ത് പരിശോധിച്ച് വിത്ത്‌ വിതയ്ക്കാന്‍ പാകമായ ചെളിയുടെ മണം വേണ്ടുവോളം ആസ്വദിച്ചു . അയാള്‍ക്ക്‌  വിത്ത് വിതക്കോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറായാല്‍ അവിടമാകെ നിറഞ്ഞു നില്‍ക്കുന്ന മണ്ണിന്‍റെ മണം വല്ലാത്തൊരു അനുഭൂതി ഉളവാക്കും .അപ്പോഴൊക്കെയും അയാളുടെ സിരകളില്‍ പ്രഹരിക്കുന്ന രക്തത്തില്‍  ഊര്‍ജ്ജം നിറഞ്ഞ്  വാര്ദ്ധക്യത്തിന്‍റെ ക്ഷീണം മാറി ഊര്‍ജ്ജസ്വലത കൈവരിക്കും. പിന്നീടങ്ങോട്ട് വിശ്രമം ഇല്ലാതെ  സന്ധ്യമയങ്ങും വരെ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു കൊണ്ടേയിരിക്കും .

സമയം ഏതാണ്ട് മൂന്ന് മണി കഴിഞ്ഞപ്പോള്‍  മനയിലെ വലിയ തിരുമേനിയും കാര്യസ്ഥന്‍ കൈമളും നടവരമ്പിലൂടെ വരുന്നത് കണാരന്‍ കണ്ടു .ഊന്നുവടിയുടെ സഹായത്താലാണ് തിരുമേനിയുടെ നടത്തം .തിരുമേനി നടക്കുവാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു . പ്രായം ഏതാണ്ട് തൊണ്ണൂറ് കഴിഞ്ഞുകാണും .പറമ്പിലും വയലിലുമുള്ള നടത്തം അദ്ദേഹത്തിന്‍റെ ദിനചര്യയുടെ ഭാഗമാണ്.കണാരന്‍ മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചിട്ട് തോളിലെ തോര്‍ത്തുമുണ്ട് കയ്യില്‍ പിടിച്ച് ഓച്ഛാനിച്ച്  നടവരമ്പിന്‍റെ അരികില്‍    നിന്നു .തിരുമേനി കണാരന്‍റെ അരികില്‍ എത്തിയപ്പോള്‍ പറഞ്ഞു .

,, അടുത്ത ആഴ്ചയോടു കൂടി വയലില്‍ വിത്ത്‌ വിതക്കാലോ അല്ലെ കണാരാ .. ,,

,, ഉവ്വ് തിരുമേനി അടിയന്‍ നേരം ഇരുട്ടുന്നത് വരെ ഉഴവ്ന്നുണ്ട്,,

,, എന്‍റെ മൂന്നാമത്തെ സന്താനം ഇശ്ശി നാളായിട്ട് പറയണൂ കണാരന്‍റെ കാളകള് പത്ത് ദിവസ്സം കൊണ്ട്  ചെയ്യുന്ന ജോലി ട്രാക്ടര്‍ ഒരു ദിവസ്സം കൊണ്ട് ചെയ്യുമെന്ന് .എന്‍റെ കാലശേഷം എന്‍റെ സന്താനങ്ങള്‍ ഈ കൃഷികള്‍ തന്നെ തുടരുമോ എന്ന് എനിക്ക് ഒരു നിശ്ചയവും  ഇല്ല .അടുത്ത മാസം മനയും മനയോട്ചേര്‍ന്നുള്ള  ഒരേക്കര്‍ പറമ്പും ക്ഷേത്രവും എന്‍റെയും അന്തര്‍ജനത്തിന്‍റെയും പേരില്‍ നിലനിര്‍ത്തി ,ഭാക്കിയുള്ള വസ്തുക്കള്‍ എന്‍റെ ആറു സന്താനങ്ങള്‍ക്ക് ഭാഗം വെച്ചു കൊടുക്കുവാന്‍ പോകുന്നു .എന്‍റെ അതീനതയില്‍ നിന്നും സ്വത്തുക്കള്‍ പോയാല്‍ എന്‍റെ സന്താനങ്ങള്‍ കൃഷി പാടെ ഉപേക്ഷിക്കുമെന്ന് നോം മനസ്സിലാക്കിയത് കൊണ്ടാ ഈ കാലം വരെ സ്വത്തുക്കള്‍ വീതംവച്ചു നല്കാതെയിരുന്നത്.ഇപ്പൊ മനസ്സ് പറയുന്നു എല്ലാത്തിനും നേരമായി എന്ന് .സന്താനങ്ങളുടെ പേരില്‍ പ്രമാണം എഴുതുന്നതിന് മുന്നെതന്നെ വസ്തു വില്പനക്കായി ആളുകളെ കൊണ്ടുവരുവാന്‍ തുടങ്ങിയിരിക്കുന്നു .ഇനിയെല്ലാം ഈശ്വര നിശ്ചയം പോലെ നടക്കട്ടെ .കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ .
വലിയ തിരുമേനിയുടെ വാക്കുകള്‍ കണാരനില്‍ നടുക്കം ഉളവാക്കി .അയാള്‍ക്ക്‌ അറിയാമായിരുന്നു തിരുമേനിയുടെ മക്കള്‍ ടാക്ടര്‍ കൊണ്ട് കാര്യം സാധിപ്പിക്കുമെന്ന് .ആശങ്കയോടെ അയാള്‍ പറഞ്ഞു .

,, തിരുമേനി അടിയന് ഈ പണിയെല്ലാണ്ടെ വേറെ ഒരു പണിയും അറിയില്ലാട്ടോ .തിരുമേനി മക്കളോട് പറയണം ഈ കണാരന്‍ ചെയ്യുന്ന പണി കണാരന് തന്നെ നല്‍കണമെന്ന് .കണാരന് മനയിലെ പണിയില്ലാണ്ടായാല്‍ പിന്നെ എന്‍റെ കുടുംബം പട്ടിണിയിലാവും . കൈക്കോട്ട് പണിക്ക് പോകാന്നു വച്ചാല്‍‌ ഈ വയസാന്‍ കാലത്ത് ഇനി എന്നെക്കൊണ്ട് അതിന് കഴിയുമെന്ന് തോന്നണില്ല. എന്‍റെ കാളകളെ ഞാന്‍ എന്ത് ചെയ്യും  ,,

കണാരന്‍ ദൂരെ നില്‍ക്കുന്ന കാളകളെ നോക്കി തുടര്‍ന്നു .

,,ആ മിണ്ടാപ്രാണികള്‍ക്ക് പിണ്ണാക്ക് വാങ്ങി കൊടുക്കാന്‍ പോലും എന്നെകൊണ്ടാവില്ലല്ലോ ഈശ്വരാ ,,

കണാരനെ ആശ്വസിപ്പിച്ചുകൊണ്ട് തിരുമേനിയും കാര്യസ്ഥനും നടന്നകന്നു .കണാരന് ആകപ്പാടെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു .നേരം സന്ധ്യയാകുന്നത് വരെ ഒരു വിതം കണാരന്‍ തന്‍റെ കര്‍ത്തവ്യം തുടര്‍ന്നു .കണാരന്‍റെ ഊര്‍ജസ്വലത നഷ്ടമായതോടെ കാളകളുടെയും അവസ്ത കണാരനെ പോലെ തന്നെയായിരുന്നു .തിരികെ വീട്ടിലേക്ക് പോകും നേരം കണാരന്‍  പതിവില്‍ കൂടുതല്‍ കള്ളുകുടിച്ചു .നിലത്ത് പാദം ഉറക്കാത്ത അയാള്‍ കലപ്പയുമായി നടക്കാന്‍ നന്നേ പാടുപെട്ടു .വീടിന് അടുത്തെത്തിയപ്പോള്‍ .കാര്‍ത്തു അയാള്‍ക്ക്‌ അരികിലേക്ക് ഓടി വന്ന് കലപ്പ താങ്ങിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

,, നിങ്ങക്ക് ഇത് എന്നാ പറ്റി മനുഷ്യാ .നിങ്ങക്ക് ഇന്ന് സന്തോഷമാണോ അതോ സങ്കടമാണോ .ഈ രണ്ടും ഉണ്ടാകുമ്പോഴാണല്ലോ നിങ്ങള് നാല് കാലേല് വരുന്ന പതിവ് ,,

,, എനിക്ക് ഇന്ന് സങ്കടമാടീ ...മനയിലെ സ്വത്തുക്കള്‍   ഭാഗം വെക്കാന്‍ പോകുകയാണെന്ന് തിരുമേനി പറഞ്ഞു .,,

,, അതിന് നിങ്ങക്കെന്താ മനുഷ്യാ .നാട്ടിലൊക്കെ പാട്ടാ വലിയ തിരുമേനി മക്കള്‍ക്ക്  സ്വത്തുക്കള്‍ വീതംവച്ചു കൊടുക്കാതെ സ്വന്തമായി അനുഭവിക്കുകയാണെന്ന് .ഇപ്പഴെങ്കിലും അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നിയതില്‍ നമ്മ സന്തോഷിക്കയല്ലേ വേണ്ടത് ,,

,, നീ എന്തൊക്കെയാണ് ഈ പുലമ്പുന്നത് .മനയ്ക്കലെ പറമ്പിലും വയലിലും കൃഷി ചെയ്യാത്ത കാലം ഉണ്ടായിട്ടുണ്ടോടി .തിരുമേനിയുടെ മക്കള്‍  കൃഷികള്‍ പാടെ ഉപേക്ഷിക്കും .പട്ടണത്തില്‍ താമസിക്കുന്ന തിരുമേനിയുടെ മക്കള്‍  ഇവിടത്തെ വസ്തുക്കള്‍ വില്‍ക്കുവാനാണ് ശ്രമിക്കുന്നത് .ഞാനും ഈ മിണ്ടാപ്രാണികളും ഇനി എന്ത് ചെയ്യുമെടി .,,

കണാരന്‍ പുലമ്പിക്കൊണ്ട് ഉമ്മറത്തിണ്ണയില്‍ കയറി കിടന്നു .കാര്‍ത്തു കാടിവള്ളം നല്‍കി കാളകളെ തെങ്ങില്‍ കെട്ടിയിട്ടു .

മാസങ്ങള്‍ വര്‍ഷത്തിന് വഴിമാറി കൊടുത്തു .മനയിലെ സ്വത്തുക്കള്‍ തിരുമേനി സന്താനങ്ങള്‍ക്ക് വീതംവച്ചു നല്‍കി .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുമേനി പക്ഷാഘാതം പിടിപ്പെട്ട് കിടപ്പിലായി .തിരുമേനിയുടെ സന്താനങ്ങളില്‍ ചിലര്‍ വസ്തു കച്ചവടക്കാര്‍ക്ക് വസ്തുക്കള്‍ വില്പന ചെയ്തു .കച്ചവടക്കാര്‍ വസുക്കള്‍ ചെറിയ പ്ലോട്ടുകളായി തരം തിരിച്ച് വീടുകള്‍ പണിത് വില്പന ആരംഭിച്ചു .ഗ്രാമത്തിന്‍റെ തനതായ ഭംഗിക്ക് വിഘ്നം    സംഭവിച്ചുകൊണ്ടിരിന്നു .വയലുകളില്‍ കൃഷി നിശ്ചലമായി .കണാരനെ ഉഴവ്നായി ആരും വിളിക്കാതെയായി .കെട്ടുപ്രായം കഴിഞ്ഞ കണാരന്‍റെ രണ്ടു പെണ്മക്കളില്‍ ഇളയവള്‍ തിരുമേനിയുടെ സന്താനങ്ങള്‍ വില്പന ചെയ്ത വസ്തുവില്‍ വീട് പണിക്ക് വന്ന ഗുജറാത്ത് സ്വദേശിയായ കെട്ടിടം തൊഴിലാളിയുടെ കൂടെ ഒളിച്ചോടി പോയി .കണാരനും കുടുംബവും മാനസീകമായി ആകപ്പാടെ തകര്‍ന്നു .

സാമ്പത്തിക പരാധീനതകള്‍ മൂലം കണാരന്‍ കള്ളുകുടി പാടെ ഉപേക്ഷിച്ചു .കാളകള്‍ക്ക് പച്ച പുല്ലും വള്ളവുമായി ഭക്ഷണം .കാളകള്‍ക്ക് ക്ഷീണം പിടിപെട്ടപ്പോള്‍ കാര്‍ത്തു കണാരനോട് പറഞ്ഞു .

,, ഈ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് കൊല്ലാതെ ഇവറ്റകളെ ആര്‍ക്കെങ്കിലും വിറ്റൂടെ ,,

,, ആര് വാങ്ങും ഈ കാളകളെ കശാപ്പുകാര്‍ക്ക് ഞാന്‍ ഇവറ്റകളെ കൊടിക്കില്ല .എന്നെകൊണ്ട്‌ അതിന് ആവില്ലാ ,,

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ .കണാരന്‍ ചൂണ്ടയും എടുത്ത് ദൂരെയുള്ള കുളക്കടവിലേക്ക് പോയനേരം കാര്‍ത്തു കാളകളെ കശാപ്പുകാരന് വില്പന ചെയുതു .തിരികെ വന്ന കണാരന്‍ കാളകളെ കാണാതെ ബഹളം വച്ചു .കാര്‍ത്തു കണാരന് ഒരു കെട്ടു  രൂപ നല്‍കിക്കൊണ്ട് പറഞ്ഞു .

,, ഞാന്‍ കാളകളെ വില്പന ചെയ്തു .അവറ്റകള്‍ക്ക് നല്ലത് പോലെ തീറ്റ കൊടുക്കാന്‍ നമ്മെക്കൊണ്ട് കഴിയുന്നുണ്ടോ . വിശന്നിട്ട് ഏതു നേരവും അവറ്റകള്‍ കിടന്ന് അലറുകയാണ് ,,

,, ആര്‍ക്കാ നീ അവറ്റകളെ കൊടുത്തത് ,,

,, കശാപ്പുകാരന്‍ ബക്കറിന് അല്ലാണ്ടെ അര് വാങ്ങാനാ അവറ്റകളെ ,,

കാര്‍ത്തു വാക്കുകള്‍ മുഴുവിപ്പിക്കുന്നതിന് മുന്നെ കാര്‍ത്തുവിന്‍റെ കവിളില്‍ കണാരന്ന്‍റെ കൈത്തലം പതിച്ചു. കാര്‍ത്തു അടിയുടെ ശക്തിയാല്‍ നിലംപതിച്ചു .കാര്‍ത്തു നല്‍കിയ പണവുമായി കണാരന്‍ ഭ്രാന്തനെ പോലെ കശാപ്പുകാരന്‍ ബക്കറിന്‍റെ അറവുശാല ലക്ഷ്യമാക്കി  നട വരമ്പിലൂടെ ഓടി . അപ്പോള്‍ ശിരസ്സ് അറ്റുപോയ നിലയില്‍ പിടയുന്ന കാളകളുടെ ചിത്രം കണാരന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നൂ .

                                                                             ശുഭം

rasheedthozhiyoor@gmail.com                                                         rasheedthozhiyoor.blogspot.com










      

17 May 2014

ചെറുകഥ.പൊയ്മുഖം

http://rasheedthozhiyoor.blogspot.com

സാഹിത്യത്തില്‍ ബിരുദത്തിനുടമയായ അയാള്‍. അറിയപെടുന്ന പ്രാസംഗികനാണ് . തന്നയുമല്ല സാഹിത്യ നിരൂപകന്‍ , എഴുത്തുകാരന്‍ സാമൂഹിക പ്രവര്‍ത്തകര്‍,പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍  ,എന്നിവയിലും അദ്ദേഹം തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു.ദിനേനെയെന്നോണം അയാള്‍ സദസ്സിനു മുന്‍പാകെ പ്രസംഗിക്കും .  പതിവുപോലെ ഇന്നും അയാള്‍ സദസ്സിനു മുന്‍പാകെ പ്രസംഗിച്ചു .വിഷയം മദ്യത്തിനാല്‍ ശിഥിലമാകുന്ന കുടുംബങ്ങള്‍ .പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു .

,, മദ്യമാണ് നമ്മുടെ രാജ്യത്തിന്‍റെ  ഏറ്റവുംവലിയ  വിപത്ത്. മദ്യപാനം മൂലം നമ്മുടെ രാജ്യത്ത് ദിനംപ്രതി എത്രയോ കുടുംബങ്ങള്‍ ശിഥിലമാകുന്നു .മദ്യപാനികള്‍ സംസ്കാര ശൂന്യരാവുന്നു .നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ അദ്ധ്വാനിച്ചു ലഭിക്കുന്ന രൂപയില്‍   ഏറിയപങ്കും മദ്യപാനത്തിനായി ചിലവഴിക്കുന്നു .ഇക്കൂട്ടര്‍ ഒരിക്കലും ഓര്‍ക്കുന്നില്ല മദ്യപാനം മൂലം ഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്ന അസുഖങ്ങളെ കുറിച്ച് .നാം ഈ വിപത്തിനെതിരെ ജനങ്ങളെ  ബോധവല്‍ക്കരിക്കെണ്ടിയിരിക്കുന്നു .മദ്യ വിമുക്ത രാജ്യത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം,,

അയാളുടെ പ്രസംഗം തുടര്‍ന്നുകൊണ്ടേയിരിന്നു .  സദസ്സ് ഒന്നടങ്കം അയാളുടെ പ്രസംഗം ശ്രദ്ധയോടെ ശ്രവിച്ചിരുന്നു .ഇന്ന് വേറെയും രണ്ടു വേദികളില്‍ കൂടി അയാള്‍ക്ക്‌ പ്രസംഗം ഉണ്ടായിരുന്നു .രണ്ടാമത്തെ അയാളുടെ പ്രസംഗവേദി ബ്ലോഗെഴുത്തുകാരുടെ കൂട്ടായ്മയുടെ വാര്‍ഷിക സംഗമത്തിലായിരുന്നു .ബ്ലോഗേഴുത്തുക്കാരെ അയാള്‍ വാനോളം പുകഴ്ത്തിക്കൊണ്ട്‌ പ്രസംഗിച്ചു .

,, ബ്ലോഗ്‌ നിലവില്‍ വന്നതോട് കൂടി നമ്മുടെ രാജ്യത്ത് അനേകം എഴുത്തുകാര്‍ പിറവിയെടുത്തു എന്നതാണ് വാസ്തവം .മുഖ്യധാരാ എഴുത്തുകാരേക്കാളും പ്രഗല്‍ഭരായ എഴുത്തുകാര്‍ ബ്ലോഗെഴുത്തുകാരിലുണ്ട് പക്ഷെ ഈ എഴുത്തുകാരൊന്നും .അറിയപെടാതെ പോകുന്നത് എന്തുക്കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .ഒരു പക്ഷെ ഈയൊരു പ്രതിഭാസം ഉണ്ടാകുന്നതിന്‍റെ പ്രധാനകാരണം വായനക്കാരുടെ ശ്രദ്ധയില്‍ ബ്ലോഗെഴുത്ത് എത്തിപെടാത്തത് കൊണ്ടാകാം .ബ്ലോഗെഴുത്തുകാരുടെ കൃതികള്‍ അച്ചടിച്ച്‌ പുസ്തകമാകേണ്ടിയിരിക്കുന്നു .അതിന് കൂട്ടായ ശ്രമമാണ് ഉണ്ടാകേണ്ടത് .അങ്ങിനെയൊരു കൂട്ടായ്മ ഉണ്ടായാല്‍ ഞാന്‍ ഉണ്ടാകും ആ കൂട്ടായ്മയില്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു ,, 

അയാളുടെ പ്രസംഗം തുടര്‍ന്നുകൊണ്ടേയിരുന്നു .പ്രസംഗത്തിനു ശേഷം ഭാരവാഹികളുമായി കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു യുവാവ് അയാളെ കാണുവാന്‍ വന്നു .

,, സര്‍ ഞാന്‍ സ്ഥിരമായി ബ്ലോഗില്‍ എഴുതുന്നുണ്ട് .ഇപ്പോള്‍ ഞാനൊരു പുസ്തകം ഇറക്കുവാന്‍ പോകുന്നു പന്ത്രണ്ടു കഥകളടങ്ങിയ ഒരു  കഥാസമാഹാരം.എന്‍റെ ഈ പുസ്തകത്തിന് താങ്കള്‍ അവതാരിക എഴുതിത്തരണം ,,

അയാള്‍ യുവാവിനെ അല്പം മാറ്റി നിറുത്തി ആരും സംസാരം കേള്‍ക്കില്ല എന്ന് ഉറപ്പുവരുത്തി  പുഞ്ചിരിച്ചുകൊണ്ട്  പറഞ്ഞു .,, അനിയ ഞാന്‍ ഒരു നോവല്‍ എഴുതികൊണ്ടിരിക്കുന്നു .പ്രസാധകര്‍ തിരക്കുകൂട്ടുന്നത് കൊണ്ട് എനിക്ക് അനിയന്‍റെ കഥകള്‍ വായിക്കുവാനുള്ള സമയം ലഭിക്കുകയില്ല .എഴുതികൊണ്ടിരിക്കുന്ന നോവല്‍ എഴുതി തീര്‍ന്നാല്‍ ഉടനെതന്നെ അടുത്ത നോവല്‍ എഴുതി തുടങ്ങണം .അനിയന് എന്‍റെ അവസ്ത മനസ്സിലാകുമല്ലോ അല്ലെ.അറിയപെടുന്ന എഴുത്തുകാരുടെ പ്രയാസങ്ങള്‍ ആര്‍ക്കും മനസ്സിലാവില്ല  ,,

യുവാവ് നിരാശയോടെ യാത്ര പറഞ്ഞ് നടന്നു നീങ്ങി .    തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ സന്തതസഹചാരിയും ഡ്രൈവറുമായ രാജേഷ് മദ്യശാപ്പിന് അല്‍പമകലെ വാഹനം നിറുത്തി.പരിചയക്കാര്‍  തിരിച്ചറിയാതെയിരിക്കുവാന്‍ തോര്‍ത്തുമുണ്ടു കൊണ്ട് മുഖം മറച്ചുകൊണ്ട്‌    മദ്യശാപ്പിലേക്ക് നടന്നുപോയി . ഏതനും സമയം കഴിഞ്ഞപ്പോള്‍ ഒരു വിദേശമദ്യ കുപ്പിയുമായി അയാള്‍ തിരികെ വന്നു .രണ്ടു പേരും യാത്ര തുടര്‍ന്നു .പ്രാസംഗികന്‍ വീട്ടില്‍ അര്ധരാത്രിയിലാണ് തിരികെയെത്തിയത്.നിലത്തുറയ്ക്കാത്ത പാദങ്ങളാല്‍ അയാള്‍ കോളിംഗ് ബെല്ല് അടിച്ച് അക്ഷമയോടെ കാത്തുനിന്നു .അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉറക്കമുണര്‍ന്നു വന്ന അയാളുടെ ഭാര്യ കതക്‌ തുറന്നു .ഉടനെ പ്രാസംഗികന്‍ കുപിതനായി ചോദിച്ചു? . 

,, എന്താടീ കഴുവേറിടെ മോളെ കതക് തുറക്കാന്‍ ഇത്രേം താമസം,,

അയാളുടെ ഭാര്യ പതിവുപോലെ അയാളുടെ ശകാരം കേള്‍ക്കുവാന്‍ സജ്ജയായി നിന്നു . 

                                                               ശുഭം
rasheedthozhiyoor@gmail.com





9 May 2014

ചെറുകഥ.ചാരിത്ര്യം


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

ശവക്കോട്ടയുടെ സമീപം റെയില്‍വേയുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍  തകര ഷീറ്റും, മറ്റു പാഴ്‌വസ്തുക്കളാലും നിര്‍മിച്ച ഒരു കുടില്‍ സ്ഥിതിചെയ്യുന്നുണ്ട് .ആ കുടിലില്‍ വര്‍ഷങ്ങളായി തമിഴ് വംശജരായ  കുടുംബമാണ് താമസിക്കുന്നത് .കുടിലില്‍    മദ്ധ്യവയസ്കയായ മുനിയമ്മ എന്ന   കാഴ്ചശക്തിയില്ലാത്ത സ്ത്രീയും, പതിമൂന്നും, ഒന്‍പതും വയസ്സ് പ്രായമായ കസ്തൂരി ,സെല്‍വി എന്ന   രണ്ടു പെണ്‍കുട്ടികളുമാണ്   താമസം . കുട്ടികളുടെ മാതാവിന്‍റെ അമ്മയാണ് മുനിയമ്മ , കുട്ടികളുടെ  മാതാവ് ന്യുമോണിയ ബാധയെ തുടര്‍ന്ന്  നിര്യാതയായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു .തമിഴ്‌നാട്ടില്‍ നിന്നും കൂട്ടമായി കേരളത്തിലേക്ക് കുടിയേറിയ നാടോടികളില്‍ പെട്ടവരായിരുന്നു ഈ കുടുംബവും .പൊതുവേ  ഗ്രാമങ്ങളില്‍ പുറമ്പോക്ക് ഭൂമികളില്‍  കൂട്ടമായി കുടിലുകള്‍ കെട്ടിയാണ് നാടോടികളുടെ താമസം .പക്ഷെ ഇപ്പോള്‍ മുനിയമ്മയും മകളുടെ മക്കളും ഒറ്റപെട്ട് ജീവിക്കേണ്ടി  വന്നത് .വിധിയുടെ വികൃതിയാണ് .

ആക്രി  ക്കച്ചവടവും, കക്കൂസ് ടാങ്കുകള്‍ വൃത്തിയാക്കലുമാണ് നാടോടികളുടെ പ്രധാന   തൊഴില്‍ .വിദ്യാഭ്യാസം തീരെയില്ലാത്ത നാടോടികള്‍  കുത്തഴിഞ്ഞ ജീവിതത്തിന് ഉടമകളാണ്   .പുരുഷന്മാരും, സ്ത്രീകളില്‍ കുറെയേറെ പേരും മദ്യപാനികളാണ്  .വിവാഹപ്രായമാകുമ്പോള്‍ രക്ത ബന്ധം ഇല്ലാത്തവര്‍ തമ്മില്‍ വിവാഹിതരാകും.പരമ്പരയായി യാതൊരുവിധ ജീവിത മാറ്റങ്ങളും ഇല്ലാതെ നാടോടികള്‍ ഇപ്പോഴും പണ്ടത്തെപ്പോലെ   ജീവിക്കുന്നു .ഈ നാടോടി കൂട്ടത്തില്‍ നിന്നും .ഒളിച്ചോടിയതാണ്‌ മുനിയമ്മയും കുടുംബവും  .കൂട്ടത്തില്‍ കൊള്ളാവുന്ന ഒരുത്തന് തന്നെയാണ് മുനിയമ്മ തന്‍റെ  മകളെ വിവാഹം ചെയ്തു കൊടുത്തത് .മകള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത് വരെ പറയത്തക്ക പ്രശനങ്ങള്‍ ഒന്നുംതന്നെയില്ലാതെയാണ് മുനിയമ്മയും കുടുംബവും ജീവിച്ചിരുന്നത്  .

കക്കൂസ് ടാങ്കുകള്‍  വൃത്തിയാക്കല്‍ തൊഴിലാക്കിയിരുന്ന മരുമകനെ  വിവാഹ ശേഷം  മുനിയമ്മ ആ തൊഴിലിന് അയച്ചില്ല .പകരം മുനിയമ്മയും മകളും ചെയ്തിരുന്ന ആക്ക്രി വ്യാപാരത്തില്‍ അയാളേയും ഒപ്പം കൂട്ടുകയായിരുന്നു .വീടുവീടാന്തരം കയറിയിറങ്ങി ആക്രി  സാദനങ്ങള്‍  ചാക്കുകളില്‍ ശേഖരിച്ച് അവ തലച്ചുമടായി വില്പന കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു  മുനിയമ്മയും മകളും  ചെയ്തുപോന്നിരുന്നത്‌ ,മകളുടെ വിവാഹശേഷം  ഒരു മുച്ചക്ര സൈക്കിള്‍ റിക്ഷ വാങ്ങിച്ചു മരുമകന് നല്‍കി.പിന്നീട് മൂന്നുപേരും ഒരുമിച്ചു ആക്രിക്കച്ചവടം ആരംഭിച്ചു .മദ്യപാനിയായ മരുമകന് ഓരോ ദിവസത്തെ വേതനവും മുനിയമ്മ  കൊടുത്തു കൊണ്ടിരുന്നു .ഏതാനും വര്‍ഷങ്ങള്‍ സന്തോഷപ്രദമായ ജീവിതമായിരുന്നു അവരുടേത് . മകള്‍ ആദ്യ കുഞ്ഞിനെ പ്രസവിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോഴാണ് പ്രശനങ്ങള്‍ക്ക് നാന്ദികുറിച്ചത്‌ .

 നാടോടി കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ മുനിയമ്മയുടെ മകളെ വിവാഹം ചെയ്യുവാന്‍ അതിയായി  ആഗ്രഹിച്ചിരുന്നു .പക്ഷെ  അവള്‍ക്ക് അയാളെ ഇഷ്ടമായിരുന്നില്ല .ഒരു ദിവസ്സം സമയം ഏതാണ്ട് രാത്രി എഴുമണി കഴിഞ്ഞുകാണും .മുനിയമ്മയും മകളുടെ കുഞ്ഞും നിത്യോപയോഗ സാധനങ്ങള്‍  വാങ്ങിക്കുവാന്‍ പോയിരുന്ന നേരം  .മരുമകന്‍ നേരത്തെതന്നെ  ദിനചര്യയുടെ ഭാഗമായ മദ്യപാനത്തിനും പോയിരുന്നു  .ഇടവപ്പാതിയായത്‌ കൊണ്ട് അന്നും കനത്ത മഴ പെയ്തുകൊണ്ടിരുന്നു .മുനിയമ്മയുടെ മകളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്ന ചെറുപ്പക്കാരന്‍ കുടിലില്‍ താന്‍ ആഗ്രഹിക്കുന്ന പെണ്ണ് മാത്രമേയുള്ളൂ എന്നറിഞ്ഞപ്പോള്‍  .  അയാള്‍ കാമാസക്തനായി കുടിലിലേക്ക് കയറിച്ചെന്നു .അകത്ത് കയറിയ അയാള്‍  കതക് ശബ്ദ മുണ്ടാക്കാതെ സാക്ഷയിട്ടുക്കൊണ്ട് പറഞ്ഞു .

,, ഇന്ത അവസരത്ത്ക്കാകെ എവളോ നാളായി നാന്‍ കാത്തിരുന്തേന്‍ .   ചെല്ലം എനക്ക് നീ  ഇല്ലാമ്മല്‍ വാഴുവേ മുടിയാത് .എന്‍ കനവിലും നിനൈവിലും നീ താന്‍ . ഉന്നെ എന്നുടെ പൊണ്ടാട്ടി ആക്ക്രതുക്ക് നാന്‍  റൊമ്പ ആശ പെട്ടേന്‍  ആനാ  അന്ത ആശൈ ഇനിമേ നടക്കമാട്ടെ .ഒരു വാട്ടി എനക്ക് ഉന്നെ വേണം ,,

 അയാള്‍ അവളെ തന്‍റെ കരവലയത്തിലാക്കി. കുളിച്ച് പൌഡര്‍ ഇട്ടിരുന്ന അവളുടെ ശരീരത്തിലെ മണം   അയാളുടെ സിരകളിലെ രക്തയോട്ടത്തിന്‍റെ വേഗത അധികരിപ്പിച്ചു  .ശക്തനായ അയാളില്‍ നിന്നും കുതറിയോടാന്‍  ശ്രമിച്ചെങ്കിലും അവള്‍ക്കതിനു  കഴിഞ്ഞില്ല .ബലിഷ്ടമായ അയാളുടെ കരങ്ങള്‍ക്കുള്ളില്‍ അവള്‍ ഞെരിഞ്ഞുകൊണ്ടിരുന്നു . കുപ്പിവളകള്‍ പൊട്ടി ചിതറിവീണു .വായ പൊത്തി പിടിച്ചത് മൂലം ഉറക്കെ ഒച്ചവെയ്ക്കുവാന്‍ പോലും കഴിയാതെ അവള്‍ നിലംപതിച്ചു .യുദ്ധത്തില്‍ വിജയിച്ച യോദ്ധാവിനെ പോലെ അയാള്‍ തന്‍റെ ആഗ്രഹ സഫലീകരണത്തിനു ശേഷം എഴുനേറ്റു പോകുമ്പോള്‍ അബലയായ അവളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .അയാളില്‍ നിന്നുമുള്ള പീഡനം അവള്‍ക്ക് വീണ്ടുംവീണ്ടും ഏല്‍ക്കേണ്ടി വന്നു .പിന്നെപ്പിന്നെ ഭര്‍ത്താവിനോട് പറയും എന്ന അയാളുടെ ഭീഷണി മൂലം .മദ്യലഹരിയില്‍ ഉറങ്ങി കിടക്കുന്ന  ഭര്‍ത്താവിന്‍റെ അരികില്‍ നിന്നും അയാള്‍ പാതിരാത്രിയില്‍ വന്നു വിളിക്കുമ്പോള്‍ കുടിലുകള്‍ക്ക് അടുത്തുള്ള ആള്‍താമസം ഇല്ലാത്ത വീടിന്‍റെ വരാന്തയിലേക്ക്‌ അയാളോടൊപ്പം അവള്‍ക്ക് പലവട്ടം പോകേണ്ടിവന്നു  .

ഒരു ദിവസം പാതിരാത്രിയില്‍ മദ്യലഹരയില്‍ ഉറങ്ങി കിടന്നിരുന്ന അവളുടെ ഭര്‍ത്താവ്  ഉറക്കമുണര്‍ന്നു .ഭാര്യയുടെ സാനിദ്ധ്യം ആഗ്രഹിച്ച അയാള്‍ഇരുട്ടില്‍  കിടക്ക പായയില്‍ അവളെ പരതി .കാണാതെയായപ്പോള്‍ അയാള്‍ അവളെ വിളിച്ചു. മറുപടി ലഭിക്കാതെയായപ്പോള്‍  എഴുന്നേറ്റു  വിളക്ക് തെളിയിച്ചു നോക്കി .ഭാര്യയെ കാണാതെയായ   അയാള്‍ ആകെപ്പാടെ  അസ്വസ്ഥനായി .അയാള്‍ വിളക്കുമായി കുടിലിനു പുറത്ത് പോയിരുന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍  വിളക്ക് അണച്ച്  തിരകെ വന്നു  കിടന്നു .ആദ്യമായി അയാള്‍ക്ക്‌ ഭാര്യയുടെ ചാരിത്ര്യത്തെ കുറിച്ച്  സംശയം ഉളവാക്കി . കുറേ നേരം കഴിഞ്ഞപ്പോള്‍ അവള്‍ അയാള്‍ക്കരികില്‍ വന്നു കിടന്നു .അയാള്‍ സ്വരം താഴ്ത്തി ചോദിച്ചു .

,, നീ എങ്കെ പോയിരുന്തേ ? ,,

പ്രതീക്ഷിക്കാതെയുള്ള ഭര്‍ത്താവിന്‍റെ ചോദ്യം അവളെ നടുക്കി

,,  വയറുക്ക് നോയി നാന്‍ വെളിയില്‍ ഇരിക്ക പോയത് ,,

,, ഇവളോ സമയം വെളിക്കിരിക്ക പോയതാ ,,

.. ആമാങ്കെ ,,

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അവിഹിത ബന്ധം അയാള്‍ പിടികൂടി .നാടോടികളുടെ എല്ലാ കുടിലുകളിലും വിവരം കാട്ടുതീ പോലെ പടര്‍ന്നൂ .ഭാര്യ തന്നെ ചതിച്ചതിലുള്ള  മനോവിഷമം മൂലം അയാള്‍ പിന്നീട്  മുഴുനീള മദ്യപാനിയായി മാറി. അവള്‍ക്ക് അയാളില്‍ നിന്നും ദേഹോപദ്രവം പതിവായി ഏല്‍ക്കേണ്ടി വന്നു .അവളുടെ ജീവിതം ശിഥിലമാകുവാന്‍ ഹേതുവായ ചെറുപ്പക്കാരന്‍ അവളെ കയ്യൊഴിഞ്ഞു .അയാള്‍ക്ക്‌ പിന്നെ അവളുടെ ശരീരം വേണ്ടാതെയായി . ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  തന്‍റെ ഉദരത്തില്‍ രണ്ടാമത്തെ കുഞ്ഞ് പിറവിയെടുക്കുന്ന വിവരം അവളറിഞ്ഞു. രണ്ടുപേരുമായി ശാരീരിക ബന്ധം പുലര്‍ത്തേണ്ടി വന്നതുകൊണ്ട് . കുഞ്ഞിന്‍റെ പിതൃത്വം രണ്ടു പേരില്‍  ആരുടെയാണെന്ന്   അറിയാന്‍ കഴിയാത്ത അവസ്ത അവളെ വല്ലാതെ ധര്‍മ്മസങ്കടത്തിലാക്കി .ഭാര്യ ഗര്‍ഭണിയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിന്‍റെ മര്‍ദ്ദനം കൂടുതല്‍ അവള്‍ക്ക് ഏല്‍ക്കേണ്ടി വന്നു .ഒരു ദിവസം വഴക്കിനിടയില്‍ അടുപ്പില്‍ നിന്നും തിളച്ച വെള്ളം അയാള്‍ ഭാര്യയുടെ മുഖത്തേക്ക് ഒഴിക്കാന്‍ ശ്രമിച്ചപ്പോള്‍  അയാളെ തടുക്കാന്‍ പോയതാണ് മുനിയമ്മ .പക്ഷെ മദ്യലഹരിയിലായിരുന്ന അയാള്‍ തിളച്ച വെള്ളം മുനിയമ്മയുടെ മുഖത്തേക്ക് ഒഴിച്ചു .മുഖമാകെ പൊള്ളലേറ്റ മുനിയമ്മ ദിവസങ്ങളോളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു .അപ്പോഴേക്കും മുനിയമ്മയുടെ കാഴ്ചശക്തി ഇല്ലാതെയായി  .

ആശുപത്രിയില്‍ നിന്നും  തിരികെ  പോരുമ്പോള്‍ മുനിയമ്മ ഒരു തീരുമാനം എടുത്തിരുന്നു .മരുമകനില്‍ നിന്നും മകളേയും കുഞ്ഞിനേയും രക്ഷിക്കാനായി അയാളുടെ കണ്ണില്‍ പെടാത്ത ഏതെങ്കിലും ദൂര ദേശത്തേക്ക് പാലായനം ചെയ്യുക എന്നതായിരുന്നു ആ തീരുമാനം .അങ്ങിനെ എത്തിപ്പെട്ടതാണ് മുനിയമ്മയും കുടുംബവും ശവക്കോട്ടയുടെ മതിലുകള്‍ക്ക് ഏതാനും മീറ്ററുകള്‍ ദൂരെയുള്ള .റെയില്‍വേ യുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയില്‍ . മുനിയമ്മ ഗ്രാമത്തിലെ അറിയപെടുന്ന ക്ഷേത്ര നടയില്‍ ഭിക്ഷ യാചനയ്ക്ക് ഇരിക്കും .അമ്മയെ ക്ഷേത്ര നടയില്‍ ഇരുത്തിയ ശേഷം മകളും കുഞ്ഞും ശവക്കോട്ടയിലേക്ക്‌ പോകും .  ഏക്കര്‍ കണക്കിന് വരുന്ന  പറമ്പില്‍ കൂറ്റന്‍ മതിലുകളുള്ള ശവക്കോട്ടയില്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാറില്ല പകരം ശവക്കോട്ടയുടെ മുന്‍ഭാഗത്ത് വൈദ്യുതി  സ്മശാനം സ്ഥിതിചെയ്യുന്നു ,അവിടെ  മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ഇപ്പോഴത്തെ  പതിവ് .അനാഥ ശവങ്ങള്‍ അടക്കം ചെയ്യുവാനായി രാജ ഭരണകാലത്ത് നിര്‍മ്മിച്ച ഈ ശവക്കോട്ട ഇന്ന് പരിസരവാസികള്‍ക്ക് ശാപമാണ്. കാരണം മുനിസിപ്പാലിറ്റിയുടെ പരിതിയില്‍ നിന്നുമുള്ള മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഈ ശവക്കൊട്ടയിലാണ് .പരിസരമാകെ കൊതുകുകളുടെ ശല്ല്യം മൂലം പരിസരവാസികളില്‍ ഭൂരിഭാഗവും നിത്യ രോഗികളാണ്.ശവക്കോട്ടയില്‍ ടിപ്പര്‍  ലോറികളില്‍ കൊണ്ടുവന്ന്‌ തള്ളുന്ന മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കുകളും ഇരുമ്പും പെറുക്കിയെടുത്തു വില്‍ക്കുകയായിരുന്നു മുനിയമ്മയുടെ മകളുടെ തൊഴില്‍  .

  രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍  മുനിയമ്മയുടെ മകള്‍ മലമ്പനി പിടിപ്പെട്ട് അസുഖം കൂടി  ന്യുമോണിയ  ബാധിച്ചു മരണപെട്ടത്തില്‍ പിന്നെ മകള്‍ കസ്തൂരി ആ ജോലി ഏറ്റെടുത്തു  .കസ്തൂരിക്ക്  ഇപ്പോള്‍ വയസ്സ് പതിമൂന്നു കഴിഞ്ഞിട്ടേയുള്ളൂ . പക്ഷെ  മുതിര്‍ന്നവരുടെ ചിന്തകളും പ്രവര്‍ത്തികളുമാണ് അവള്‍ക്കിപ്പോള്‍ . വ്യക്തമായ ജീവിത കാഴ്ചപാടുകളുണ്ട് കസ്തൂരിക്ക് .അവളുടെ ഇപ്പോഴത്തെ ഏറ്റവുംവലിയ ആഗ്രഹം സഹോദരി സെല്‍വിയെ പഠിപ്പിച്ച് നല്ല നിലയിലാക്കണം എന്നതാണ് .അതുകൊണ്ടുതന്നെ ഗ്രാമവാസികളുടെ സഹായത്താല്‍ സെല്‍വിയെ വിദ്യാലയത്തില്‍ ചേര്‍ത്തു .ഇപ്പോള്‍ സെല്‍വി നാലാം തരത്തില്‍ പഠിക്കുന്നു .    മുനിയമ്മയെ അവളിപ്പോള്‍  ഭിക്ഷാടനത്തിന് അയക്കാറില്ല . മാലിന്യ കൂമ്പാരത്തില്‍ നിന്നും പെറുക്കിയെടുക്കുന്ന ആക്രി സാധനങ്ങള്‍ വില്പന ചെയ്തു ലഭിക്കുന്ന തുകയില്‍  നിന്നും നിത്യവൃത്തി വേണ്ടുന്ന തുക കഴിച്ച് മിച്ചം വരുന്ന  നല്ലൊരു തുക ബാങ്കില്‍ അവള്‍ നിക്ഷേപിക്കുന്നുണ്ട് .വലിയ പെണ്‍കുട്ടിയായി എന്ന തിരിച്ചറിവും അര്‍ത്ഥംവെച്ചുള്ള ചില പുരുഷന്മാരുടെ നോട്ടവും അവളെ സങ്കടപെടുത്തി .ഇപ്പോള്‍ അവള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ശവക്കോട്ടയുടെ കാവല്‍ക്കാരനെയാണ് .അയാളെ കാണുമ്പോഴേ ഭയപെടുത്തുന്ന പ്രകൃതമാണ്.  കൊമ്പന്‍മീശയും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഇമകളും ജടപിടിച്ച  തലമുടിയും ,താടിയും ഉള്ള അയാള്‍ ഈയിടെയായി അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .അതുകൊണ്ടുതന്നെ അവളിപ്പോള്‍ സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ തന്‍റെ ജോലി മതിയാക്കും. കസ്തൂരിയെ കൂടാതെ മറ്റുപലരും ഈ തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ട് എല്ലാവരും തമിഴ് വംശജര്‍ തന്നെയാണ് .

കാവല്‍ക്കാരന്‍ താമസിക്കുന്നത് ശ്മശാനത്തിനോട് ചേര്‍ന്നുള്ള മുറിയിലാണ് ഒരു ദിവസ്സം കാവല്‍ക്കാരന്‍ കസ്തൂരിയോട് പറഞ്ഞു .

,, കസ്തൂരി ഞാന്‍ കുറേ ആക്രി സാദനങ്ങള്‍ മുറിയില്‍ എടുത്തുവെച്ചിട്ടുണ്ട് .എല്ലാം കസ്തൂരിക്കായി എടുത്ത് വെച്ചതാണ് .എന്‍റെ കൂടെ വന്നാല്‍ ഞാന്‍ അവയെല്ലാം  എടുത്തുതരാം ,,

കസ്തൂരി ധര്‍മസങ്കടത്തിലായി .കാവല്‍ക്കാരനെ പിണക്കിയാല്‍ അയാള്‍ പിന്നെ ശവക്കോട്ടയിലേക്ക്‌ പ്രവേശിക്കുവാന്‍ തന്നെ  അനുവദിക്കില്ല എന്ന് അവള്‍ക്ക് അറിയാം . അതുക്കൊണ്ട്  അവള്‍ പറഞ്ഞു .

,, സാമി നാന്‍ ഇങ്കെ നിക്കിരേന്‍ .ഉങ്കള്‍ അന്ത സാധനങ്ങള്‍    ഇങ്കെ കൊണ്ടു വാങ്കെ ,,

,, അത് പറ്റില്ല കുറേ സാധനങ്ങളുണ്ട് അവിടെ വന്നാല്‍ .എല്ലാം ഞാന്‍ കസ്തൂരിക്ക് എടുത്ത് തരാം ,,

അവള്‍ മനസ്സില്ലാമനസ്സോടെ അയാളെ പിന്‍ തുടര്‍ന്നു .മുറിയുടെ അടുത്ത് എത്തിയപ്പോള്‍ അയാള്‍ കതക് തുറന്ന് സാധനങ്ങള്‍ കാണിച്ചുകൊടുത്തു .കുറേ ഇരുമ്പു പൈപ്പുകളും മറ്റും മുറിയുടെ ഓരം ചേര്‍ത്തു വെച്ചിരിക്കുന്നത് അവള്‍ കണ്ടു . അവള്‍ അകത്തേക്ക് കയറുവാന്‍ മടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു .

ഞാന്‍ ഇവിടെ നില്‍ക്കാം കസ്തൂരി പോയി സാധനങ്ങള്‍ എടുത്തോളൂ ,,

കസ്തൂരി ചാക്കുമായി അകത്തേക്കുപോയി. ധൃതിയില്‍ സധങ്ങള്‍ ഓരോന്നായി ചാക്കിലേക്ക് പെറുക്കിയിടുന്നതിനിടയില്‍  പൊടുന്നനെ വാതിലുകള്‍ കൊട്ടിയടക്കപെട്ടു .അവള്‍ നടുക്കത്തോടെ തിരിഞ്ഞു നോക്കി .കാമാസക്തനായ അയാളുടെ മുഖഭാവം അവളെ പേടിപ്പെടുത്തി  .മദ്യത്തിന്‍റെ ഗന്ധം   മുറിയില്‍ ആകമാനം നിറഞ്ഞു നിന്നു .അവള്‍ മുറിയില്‍ നിന്നും പുറത്തേക്ക് ഓടുവാന്‍ ശ്രമിച്ചു. ഞൊടിയിടയില്‍ അയാള്‍ അവളെ തന്‍റെ കരവലയത്തിലൊതുക്കി .ആരേയും ഭയപെടുത്തുന്ന അയാളുടെ മുഖം കസ്തൂരിയുടെ മുഖത്തോട് ചേര്‍ന്നു .അവള്‍ അയാളുടെ കവിളില്‍ സര്‍വശക്തിയും എടുത്ത് കടിച്ചു .കുതറിയോടാന്‍ ശ്രമിച്ച അവള്‍ക്ക് അതിന് കഴിയാതെയായപ്പോള്‍ .പ്രാണരക്ഷാര്‍ഥംഅയാളുടെ  കവിളിലെ  മാംസത്തിന്‍റെ ഒരു കഷണം   അവള്‍ കടിച്ച് പറിച്ചെടുത്ത് പുറത്തേക്ക് തുപ്പി .രക്തം അവളുടെ മുഖത്ത് ആകമാനം തെറിച്ചു .അയാള്‍ അസഹ്യമായ വേദനയോടെ പിടുത്തം വിട്ടു .കസ്തൂരി  കതക് തുറന്നു  കുടിലിലേക്ക് ഓടി .വായില്‍നിന്ന് അവെശേഷിച്ച രക്തവും താടി രോമങ്ങളും മാംസവും ഓട്ടത്തിനിടയില്‍ അവള്‍ തുപ്പിക്കൊണ്ടിരുന്നു .

പിന്നീടോരിക്കലുമവള്‍  ശവക്കോട്ടയിലേക്ക്‌ പോയില്ല. അടുത്ത ദിവസ്സം സെല്‍വിയെ വിദ്യാലയത്തില്‍ ചേര്‍ക്കുവാന്‍ സഹായിച്ച അദ്ധ്യാപകനെ പോയികണ്ട്  കാര്യങ്ങള്‍ ബോധിപ്പിച്ചു .എല്ലാം കേട്ടതിന് ശേഷം അദ്ധ്യാപകന്‍  പറഞ്ഞു .

,,ശവക്കോട്ടയിലെ കാവല്‍ക്കാരനെ പോലെയുള്ളവരാണ്‌ ഇപ്പോള്‍ ഈ സമൂഹത്തില്‍ കൂടുതല്‍ .അമ്മയേയും സഹോദരിയേയും മകളേയും തിരിച്ചറിയാത്ത    വര്‍ഗങ്ങള്‍ മോള് ഇനിയും ആ പുറമ്പോക്ക് ഭൂമിയില്‍ അന്തിയുറങ്ങുന്നത് ബുദ്ധിയല്ല .അയാള്‍ ഇനിയും മോളെ ശല്ല്യം ചെയ്യുവാന്‍ വരാതെയിരിക്കില്ല . എന്‍റെ സുഹൃത്തിന് താമസിക്കാനായി  വാടകയ്ക്ക് കൊടുക്കുന്ന ചെറിയ വീടുകളുണ്ട്. ആയിരത്തി അഞ്ഞൂറ് രൂപയെ മാസ വാടക കൊടുക്കേണ്ടി വരികയുള്ളു .അഡ്വാന്‍സ് തുക  കൊടുക്കാതെ അവിടെ താമസിക്കുവാനുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്യാം .,,

കസ്തൂരിക്ക് നന്ദി പറയുവാന്‍ വാക്കുകള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല .അവളുടെ ഇമകള്‍ നിറയുന്നുണ്ടായിരുന്നു .യാത്ര പറഞ്ഞ് തിരികെ നടക്കുമ്പോള്‍ പുറകില്‍ നിന്നും ,, കുട്ടി  നില്‍ക്കൂ ,, എന്ന സ്ത്രീയുടെ ശബ്ദംകേട്ട്  അവള്‍ തിരിഞ്ഞു നോക്കി .കുറച്ച് വസ്ത്രങ്ങളുമായി അവര്‍ കസ്തൂരിയുടെ അരികിലേക്ക് വന്നുപറഞ്ഞു .

,, മോളുടെ പ്രായമുള്ള എന്‍റെ മകളുടെ വസ്ത്രങ്ങളാണ് ഇത് .ഇതില്‍ നിന്നും മോള്‍ക്ക്‌ ഇഷ്ടമായ  വസ്ത്രം ധരിച്ച് ഞാന്‍ പറയുന്ന ഇടത്തേക്ക് മോള് നാളെ പോകണം. ഒരു പക്ഷെ മോള്‍ക്ക്‌ നാളെ അവിടെ ജോലി ലഭിക്കും  ,,

ആശ്ചര്യത്തോടെ കസ്തൂരി  ആ സ്ത്രീയെ നോക്കുന്നത് കണ്ടപ്പോള്‍ അദ്ധ്യാപകന്‍ അവരുടെ  അരികിലേക്ക് വന്നു  പറഞ്ഞു .

എന്താ ആശ്ചര്യത്തോടെ നോക്കുന്നെ ....ഇത് എന്‍റെ സഹധര്‍മ്മിണി .ബാങ്കില്‍ ജോലി നോക്കുന്നു .കൂടെ ജോലി നോക്കുന്ന സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നതാണ് വ്യാപാരം. ചെമ്മീന്‍ സംസ്കരണ ശാലയിലേക്ക് അവര്‍ ആളെ  തേടുന്നുണ്ട് .കുഞ്ഞിന് അവിടെ ജോലി ലഭിക്കും തീര്‍ച്ച ,,

കസ്തൂരിക്ക് ജോലി ലഭിച്ചു .ഒപ്പം തരക്കേടില്ലാത്ത വേതനവും .അവര്‍ വാടക വീട്ടിലേക്ക് താമസം മാറി .ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു .ഇപ്പോള്‍ കസ്തൂരിക്ക് പത്തൊന്‍പതും സെല്‍വിക്ക് പതിനഞ്ചും വയസ്സ്  കഴിഞ്ഞിരിക്കുന്നു .സെല്‍വി പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം അറിയാനായി കാത്തിരിക്കുന്നു . ഒരു ദിവസ്സം  ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ കസ്തൂരി വീട്ടില്‍ വന്ന അഥിതിയെ കണ്ട് നടുങ്ങി .അച്ഛന്‍റെ മുഖം ഓര്‍മ്മയില്‍ ഇല്ലെങ്കിലും അവള്‍ ആളെ  തിരിച്ചറിഞ്ഞൂ .മുനിയമ്മ മരുമകനെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞിരുന്നു  .ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പ് പറയുന്നത് പോലെയായിരുന്നു അയാളുടെ സംസാരം .അയാള്‍ തിരികെ പോകും എന്നായിരുന്നു കസ്തൂരി കരുതിയത്‌. പക്ഷെ അയാള്‍ അവിടെ നിന്നും  പോയില്ല .തന്നെയുമല്ല സന്ധ്യ ആയപ്പോള്‍ അയാള്‍ മൂക്കറ്റം മദ്യപിച്ച് വീട്ടില്‍ തിരികെയെത്തി ബഹളം വെയ്ക്കുവാന്‍ തുടങ്ങി .സെല്‍വിയെ ചൂണ്ടി കൊണ്ട് കസ്തൂരിയോടായി അയാള്‍ പറഞ്ഞു .

,, ഇന്ത പൊണ്ണ്‍  എന്നുടെയല്ലൈയ് ഉന്നുടെ  അമ്മ എന്നെ  ഏമാത്തി പുറന്ത    പെണ്ണ്, ഇന്ത പെണ്ണെ നാന്‍ വിടമാട്ടെ കൊന്നിടുവേന്‍,,

കസ്തൂരി അയാളെ ഒരു വിദം വീടിന് പുറത്താക്കി കതകടച്ച് സാക്ഷയിട്ടു .പേടിച്ച് കരഞ്ഞിരിരുന്ന  സെല്‍വിയെ അവള്‍ മാറോട് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു .കസ്തൂരിയുടെ പിതാവ് പുലമ്പിക്കൊണ്ട് ദൂരേക്ക്‌ നടന്നകന്നു .അടുത്ത ദിവസ്സം ജോലിക്ക് പോയി തിരികെ വന്ന കസ്തൂരി വീട്ടില്‍ ആരെങ്ങേറിയ സംഭവവികാസങ്ങള്‍ അറിഞ്ഞ് നടുങ്ങി നിന്നു .കസ്തൂരി ജോലിക്ക് പോയി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കസ്തൂരിയുടെ പിതാവ് വീട്ടില്‍ വന്ന് മുനിയമ്മയെ ബലമായി മുറിയില്‍ പൂട്ടിയിട്ട് സെല്‍വിയുടെ  ചാരിത്ര്യം  നശിപ്പിച്ചിരിക്കുന്നു .സഹോദരിയെ ആശ്വസിപ്പിക്കുവാന്‍ കഴിയാതെ കസ്തൂരി പൊട്ടിക്കരഞ്ഞു .തന്‍റെ അച്ഛനെന്നു പറയുന്ന ആ ദ്രോഹിയെ നേരില്‍ കണ്ടാല്‍ വെട്ടി കൊല്ലുവാനാണ്‌ അവള്‍ക്ക് അപ്പോള്‍ തോന്നിയത് .

 അടുത്ത ദിവസ്സം അവള്‍ നേരെ പോയത് പോലീസ് സ്റ്റെഷനിലെക്കാണ് .അയാളെ  ഇനിയും തടങ്കലിലാക്കിയില്ലെങ്കില്‍  ആവര്‍ത്തിച്ച അരുതാത്ത തെറ്റ് ഇനിയും ആവര്‍ത്തിക്കപെടും .പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി തിരികെ പോരും നേരം എസ് ഐ ഫോണില്‍ പത്ര മാധ്യമ പ്രവര്‍ത്തകനായ സുഹൃത്തിനെയായി  സംസാരിക്കുന്നത് കസ്തൂരി കെട്ടു .

,, എടോ ...നല്ല ചൂടുള്ള ഒന്നാംതരം വാര്‍ത്തയുണ്ട്. താന്‍ വേണമെങ്കില്‍ തന്‍റെ പത്രത്തില്‍ വാര്‍ത്ത  കൊടുത്തോ .അതെ ബലാല്‍സംഗം തന്നെയാണ് .ഇത് പക്ഷെ സ്പെഷല്‍ വാര്‍ത്തയാണ് അച്ഛന്‍ മകളെ ഹ ഹാ ഹാ ....ഞങ്ങള്‍ പോയി പുള്ളിയെ പൊക്കിയിട്ട് വരാം.അപ്പോഴേക്കും താനിങ്ങു പോരെ ഫോട്ടോ സഹിദം തനിക്ക് വാര്‍ത്ത നല്‍കാം  ,,

പോലീസ് കാരന്‍റെ അട്ടഹാസം അവിടെമാകെ മാറ്റൊലി കൊണ്ടൂ .തിരികെ പോരുമ്പോള്‍ റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോള്‍ ദൂരെ ആള്‍ക്കൂട്ടം കസ്തൂരി കണ്ടു . അവള്‍  അവിടെ പോയി വട്ടമിട്ട് കൂടി നില്‍ക്കുന്നവരുടെ ഇടയിലേക്ക് എത്തി നോക്കി. ഒരാളുടെ ശിരസ്സ് അറ്റ നിലയില്‍ കിടക്കുന്നു .ആരോ ആത്മഹത്യ ചെയ്തതാണെന്ന്  അവള്‍ക്ക് ഒറ്റനോട്ടത്തില്‍  മനസ്സിലായി റെയില്‍വേ പാളത്തിനു പുറത്ത് ഉടലും അകത്തായി ശിരസ്സും കിടക്കുന്നു . രക്തംപുരണ്ട   ശിരസ്സിലേക്ക് സൂക്ഷിച്ചു  നോക്കിയ കസ്തൂരി ഒരു നിമിഷം നടുങ്ങി നിന്നു .തന്‍റെ അച്ചന്‍റെ ശിരസ്സറ്റ മൃതദേഹം, അവള്‍ അല്‍പനേരം ആ കാഴ്ച നോക്കി നിന്നു .ജന്മം നല്‍കിയ സ്വന്തം അച്ഛന്‍റെ രക്തംപുരണ്ട ശിരസ്സ്‌ കണ്ടപ്പോള്‍ തെല്ലും മനസ്താപമുണ്ടായില്ല .പകരം മനസ്സിന് വല്ലാത്ത ആനന്ദമാണ് അനുഭവപെട്ടത്‌ .അച്ഛന്‍റെ ക്രൂരമായ മര്‍ദ്ദനം മൂലമാണ് അമ്മയ്ക്ക് ജീവന്‍ നഷ്ടമായത് എന്നവള്‍ ഓര്‍ത്തുപോയി . അല്‍പനേരം കഴിഞ്ഞപ്പോള്‍ കസ്തൂരി   തിരികെ വീട്ടിലേക്ക്  നടന്നു .ഇനിയുള്ള ജീവിതം ആരേയും ഭയക്കാതെ ജീവിതം ആസ്വദിച്ചു  ജീവിക്കാം എന്ന ശുഭ പ്രതീക്ഷയോടെ .അപ്പോള്‍ ദൂരെ നിന്നും ട്രയിന്‍ ചൂളംവിളിയോടെ   ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു .

                                                                       ശുഭം



rasheedthozhiyoor@gmail.com                rasheedthozhiyoor.blogspot.com                            


3 April 2014

-------- ചെറുകഥ.വര്‍ജ്യകാലം -----

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 




പാതയോരത്തെ പൊതു കിണറ്റിനരികില്‍ ഊണ് തയ്യാറാക്കുവാനായി അരി കഴുകികൊണ്ടിരിക്കുകയാണ് മാധവന്‍ നായര്‍. ഇപ്പോള്‍ സ്വന്തമായി വീടില്ലാത്ത അയാള്‍ക്ക് പ്രായം ഏതാണ്ട് എഴുപത് വയസ്സ് കഴിഞ്ഞുകാണും .ഈ അടുത്തകാലത്തായി മറവിയുടെ അസ്ഥിരത അയാളെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു . സമയം നട്ടുച്ച ആയതിനാല്‍ വേനല്‍ ചൂടിന്‍റെ കാഠിന്യം മൂലം അയാളുടെ ശരീരമാസകലം വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു കൊണ്ടിരുന്നു . അരിയിലെ അഴുക്ക് മുഴുവനായും പോകുവാന്‍ മൂന്നു തവണ അരി കഴുകണം എന്നാണ് അയാളുടെ അറിവ് .പക്ഷെ അയാള്‍ യാന്ത്രികമായി അരി പല തവണ കഴുകികൊണ്ടിരിന്നു .വലതു മുട്ടുകാലില്‍ തലചായ്ച്ചിരിക്കുന്ന അയാളുടെ കൈ വിരലുകളില്‍ അരി മണികള്‍ ഞെരിഞ്ഞുകൊണ്ടിരുന്നു .അയാള്‍ ചെയ്യുന്ന പ്രവര്‍ത്തി അയാളുടെ മനസ്സറിയുന്നുണ്ടായിരുന്നില്ല .ജീവിച്ചു തീര്‍ത്ത നാള്‍വഴിയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സ് നിറയെ . അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയുടെ മരണംവരെ മാധവന്‍ നായര്‍ സന്തോഷപ്രദമായ ജീവിതമായിരുന്നു നയിച്ചിരുന്നത് .സന്താനഭാഗ്യം ഉണ്ടായില്ലെങ്കിലും ഭാര്യയുടെ പവിത്രമായ സ്നേഹത്തിന് മുന്‍പില്‍ സന്താനങ്ങള്‍ ഇല്ലാത്ത ദുഃഖം അയാള്‍ അറിഞ്ഞിരുന്നില്ല .

നാട്ടിലെ ഒരു പ്രമാണിയുടെ കാര്യസ്ഥനായിരുന്ന മാധവന്‍ നായര്‍ക്ക് നിത്യ ചിലവുകള്‍ കഴിഞ്ഞ് മിച്ചം വെയ്ക്കുവാന്‍ കാര്യമായി സമ്പാദ്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം .

അന്യംനിന്നു പോയ തറവാട്ടിലെ ഏക സന്താനമായ മാധവന്‍ നായര്‍. സ്വന്തമായി അദ്ധ്വാനിച്ച്  കരസ്ഥമാക്കിയ അഞ്ചു സെന്‍റെ ഭൂമിയും വീടും ബാങ്ക് വായ്പ തിരികെ നല്‍കാത്തത് കൊണ്ട് ജപ്തി ചെയ്യപെടുകയായിരുന്നു .വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അയാളുടെ ഭാര്യയ്ക്ക് ഉണ്ടായിരുന്നെങ്കില്‍ കൂടി. ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടതു മുതലാണ് ജീവിതത്തിലെ യാതനകള്‍ അയാള്‍ അറിയുവാന്‍ തുടങ്ങിയത് .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍ ഭാര്യയുടെ അസുഖം ഭേദമാവാന്‍ ഹൃദയ ശാസ്ത്ര ക്രിയ കൂടിയേ തീരു എന്ന് വിധിയെഴുതിയപ്പോള്‍ ജീവിതത്തിനു മുന്‍പില്‍ അയാള്‍ പാകച്ചുപോയി .ശാസ്ത്ര ക്രിയക്ക് വേണ്ടുന്ന ഭീമമായ തുക കണ്ടെത്തുവാന്‍ അയാളുടെ മുന്‍പില്‍ ഒരേയൊരു പോംവഴിയെ ഉണ്ടായിരുന്നുള്ളു .ആകെയുള്ള അഞ്ചു സെന്‍റെ പുരയിടം  പണയം വയ്ക്കുക എന്നത് മാത്രം . 


പണയം വെച്ചാല്‍ പ്രമാണം എങ്ങിനെ തിരികെയെടുക്കും എന്നൊന്നും അപ്പോള്‍ അയാള്‍ ചിന്തിച്ചില്ല .ഭാര്യയെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ചിന്തകളില്‍ നിറഞ്ഞു നിന്നിരുന്നത് . ഹൃദയ ശാസ്ത്ര ക്രിയ കഴിഞ്ഞ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും .പിന്നീട് ഏതാണ്ട് ഒന്നര വര്‍ഷ കാലമേ ഭാര്യയ്ക്ക് ഈ ഭൂലോകത്ത് ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചുള്ളൂ .ഒരു ദിവസ്സം രാത്രി ഉറങ്ങുവാന്‍ കിടന്ന ഭാര്യ നേരം പുലര്‍ന്നപ്പോള്‍ ഉറക്കമുണര്‍ന്നില്ല .അവര്‍ ഉറങ്ങുകയായിരുന്നു ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവര്‍ വഴുതി വീണിരുന്നു .ഭാര്യയുടെ മരണം മാധവന്‍ നായരുടെ മനസ്സിനെ തളര്‍ത്തി .ശിഷ്ടകാലം തുണയ്ക്ക് ആരോരുമില്ലാതെ ജീവിക്കണം എന്ന തിരിച്ചറിവിനു മുന്‍പില്‍ അയാള്‍ പകച്ചുനിന്നു .

പിന്നീട് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വായ്പയായി എടുത്ത രൂപ തിരികെ അടയ്ക്കാത്തതു കൊണ്ട് പുരയിടം ജപ്തി ചെയ്യപ്പെട്ടു .അയാള്‍ എങ്ങും പോകുവാന്‍ ഇടമില്ലാതെ അലക്ഷ്യമായി പെരുവഴിയിലേക്കിറങ്ങി .ഭാര്യയുടെ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന ജോലിക്കു പോകുവാന്‍ കഴിയതെയായപ്പോള്‍ ഉണ്ടായിരുന്ന ജോലി അയാള്‍ക്ക്‌ നേരത്തെതന്നെ നഷ്ടമായിരുന്നു .വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ അപ്പോഴേക്കും മാധവന്‍ നായരേയും പിടികൂടിയിരുന്നു .രാത്രിയില്‍ പീടിക കോലായില്‍ അന്തിയുറങ്ങാനെ പിന്നീട് അയാള്‍ക്ക്‌ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .ഗ്രാമവാസികള്‍ കനിഞ്ഞു നല്‍കുന്ന ധര്‍മ്മം കൊണ്ട് പുറമ്പോക്ക് ഭൂമിയില്‍ ഭക്ഷണം പാചകം ചെയ്തു വിശപ്പ്‌ മാറ്റും .രണ്ടു തവണ വെള്ളം കോരി കൊണ്ടു പോകുമ്പോഴും കിണറിനടുത്ത് താമസിക്കുന്ന ജാനു, അയാള്‍ അരി കഴുകി കൊണ്ടിരുന്നത് തുടര്‍ന്നപ്പോള്‍ ചോദിച്ചു .

,, എന്താ മാധവന്‍ നായരെ ഈ കാണിക്കുന്നത് . ഒരുപാട് നേരമായല്ലോ അരി കഴുകുവാന്‍ തുടങ്ങിയിട്ട് ? ,,

ജാനുവിന്‍റെ ചോദ്യം അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി .അരി കഴുകി കൊണ്ടിരുന്ന പാത്രത്തില്‍ പാചകം ചെയ്യുവാനുള്ള വെള്ളവും ,കഴുകി വൃത്തിയാക്കാനായി കൊണ്ടുവന്ന വെറെയൊരു പാത്രവും തവിയും എടുത്ത് പുറമ്പോക്കില്‍ തയ്യാറാക്കിയ അടുപ്പ് ലക്ഷ്യമാക്കി അയാള്‍ നടന്നു .കാല്‍ മുട്ടിലെ തേയ്മാനം മൂല മാകാം അയാള്‍ നടക്കുവാന്‍ നന്നേ പാടുപെടുന്നുണ്ടായിരുന്നു .അല്‍പം നടന്നപ്പോള്‍ പാദം കല്ലില്‍ തട്ടി മാധവന്‍ നായര്‍ നിലംപതിച്ചു .പാത്രങ്ങളും അരിയും നിലത്ത് ചിതറിതെറിച്ചു .അയാള്‍ നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ശ്രമം വിഫലമായി .നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ പരസഹായത്തിനായി പരിസരമാകെ അയാള്‍ വീക്ഷിച്ചു .അടുത്തൊന്നും ആരേയും കാണാതെയായപ്പോള്‍ നിസഹായനായി അയാള്‍ മണ്ണില്‍ തലചായ്ച്ചു, അപ്പോള്‍ അയാളുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു .


                                                                                                               ശുഭം
rasheedthozhiyoor@gmail.com

9 March 2014

ചെറുകഥ .കാലയോഗം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

  പേമാരി പൂര്‍വാധികം ശക്തിയോടെ   രണ്ടു ദിവസമായി ശമനമില്ലാതെ   തുടര്‍ന്നുകൊണ്ടേയിരിന്നു.പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ പ്രളയ ഭീതി ഗ്രാമവാസികളെ ഒന്നടങ്കം  ഭയാകുലരാക്കി.പുഴക്കരയിലെ വീടുകളില്‍ ജലം കയറുമെന്ന ഭീതിയില്‍ പലരും ദൂര ദേശങ്ങളിലെ  ബന്ധുക്കളുടെ വീടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിന്നു.ദൂര ദേശങ്ങളില്‍ ബന്ധുക്കള്‍ ഇല്ലാത്തവര്‍ എങ്ങും പോകുവാന്‍ ഇടമില്ലാത്തത്കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നറിയാതെ അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടി.    പുഴക്കരയിലെ പുറമ്പോക്ക് ഭൂമിയിലാണ്  കുമാരന്‍റെ വീട്.കുമാരനും അവിവാഹിതരായ   മകളും മകനുമാണ് വീട്ടില്‍ താമസം. കുമാരന്‍ മദ്യപാനിയായത് കൊണ്ടും, ദേഹോപദ്രവം സഹിക്കാതെയായതു  കൊണ്ടും, മക്കള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ തന്നെ കുമാരന്‍റെ സഹധര്‍മ്മിണി,ആത്മഹത്യ ചെയ്യുകയായിരുന്നു.

കുമാരന്‍ ഇപ്പോഴും കഠിനാധ്വാനിയാണ്. പക്ഷെ തോട്ടം തൊഴില്‍ ചെയ്തു കിട്ടുന്ന വേതനം ഏറെയും മദ്യപിച്ചു തീര്‍ക്കുകയാണ് അയാളുടെ പതിവ്.മകള്‍ സുലോചനയ്ക്ക് ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞിട്ടും വിവാഹംകഴിച്ചു കൊടുക്കാത്തതില്‍ ഗ്രാമവാസികള്‍ കുമാരനെ കുറ്റപെടുത്താറുണ്ട്.പക്ഷെ  കുമാരന്‍ അതൊന്നും മുഖവിലയ്ക്ക് എടുക്കാറില്ല .  ഒരു പക്ഷെ  മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ആകാം  .അങ്ങിനെയൊരു നിലപാട് കുമാരന്‍ സ്വീകരിക്കുന്നത്. സുലോചന ,തയ്യല്‍കാരി എന്നാണ്ഗ്രാമത്തില്‍ അറിയപെടുന്നത് .  ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സൗജന്യമായി പഞ്ചായത്ത് വക തയ്യല്‍ യന്ത്രം  ലഭിച്ചപ്പോള്‍ അവള്‍  തയ്യല്‍ക്കാരിയായി പരിണമിക്കുകയായിരുന്നു . അന്നത്തിനായി   സാഹചര്യം സുലോചനയെ തയ്യല്‍ക്കാരിയാക്കി എന്ന് പറയുന്നതാവും  ശെരി .  ഗ്രാമത്തിലുള്ള യു പി വിദ്യാലയത്തില്‍ നിന്നും ഏഴാംതരം വിജയിച്ചുവെങ്കിലും തുടര്‍ന്നു പഠിക്കുവാന്‍ സുലോചനയ്ക്കായില്ല. ബാല്യകാലത്ത്  സഹോദരങ്ങള്‍ ഇല്ലാത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് തന്‍റെ ഒന്‍പതാം വയസ്സില്‍ സഹോദരന്‍ സുരേഷ് ജനിക്കുന്നത്.ഏഴാം തരം വിജയിച്ച് ഗ്രാമത്തില്‍ നിന്നും ദൂരെയുള്ള ഹൈസ്ക്കൂളില്‍ ചേര്‍ന്ന രണ്ടാം ദിവസമാണ് സുലോചനയ്ക്ക് അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത്.അപ്പോള്‍ മൂന്നു വയസ്സുള്ള തന്‍റെ സഹോദരനെ വീട്ടില്‍ തനിച്ചാക്കി വിദ്യാലയത്തിലേക്ക്‌ പോകുവാന്‍ അവള്‍ക്കു മനസ്സുവന്നില്ല.പിന്നീടുള്ള അവളുടെ ജീവിതം സഹോദരന് വേണ്ടി മാറ്റിവെച്ചു.

പഠിക്കുവാന്‍ മിടുക്കനായ  സുരേഷിപ്പോള്‍ പതിനൊന്നാം തരത്തില്‍ പഠിക്കുന്നു.തയ്യലിനോടൊപ്പം വീട്ടില്‍ താറാവ്,കോഴി,ആട് മുതലായവയെ സുലോചന  വളര്‍ത്തുന്നു.കോഴി,താറാവ്,എന്നിവയുടെ മുട്ടകളും കുഞ്ഞാടുകള്‍ വലുതാവുമ്പോള്‍ ആടുകളെ വില്‍ക്കുകയും ചെയ്യുന്ന വരുമാനമാനം കൊണ്ടാണ് സുരേഷിന്‍റെ പഠിപ്പും നിത്യവൃത്തിയും കഴിഞ്ഞുപോകുന്നത്.പുഴയുടെ അങ്ങേയറ്റം ജനവാസമില്ലാത്ത വനാന്തരങ്ങളാണ്.അവിടെ വന്യജീവികളുടെ ആവാസ കേന്ദ്രമായത് കൊണ്ട് അവിടേയ്ക്ക് ആരുംതന്നെ പോകാറില്ല.പുഴയിലൂടെ വള്ളത്തില്‍ പോകുമ്പോള്‍ ആനകള്‍ , പുലികള്‍ .കാട്ടുപോത്തുകള്‍,മറ്റു ഇതര വന്യജീവികളും ജലം കുടിക്കുന്നത് കാണാം . കുമാരന് ഒരു കൊച്ചു തോണിയുണ്ട്. തോട്ടങ്ങളില്‍ പണിയില്ലാത്ത ദിവസങ്ങളില്‍ .തോണിയില്‍ പോയി  പുഴയില്‍ വല വീശി മത്സ്യങ്ങളെ പിടിച്ച്. കവലയില്‍ കൊണ്ട് പോയി വില്‍ക്കുന്ന പതിവ് അയാള്‍ക്ക്‌ ഉണ്ടായിരുന്നു .മദ്യപാനത്തിനുള്ള രൂപ കണ്ടത്തലാണ് അയാളുടെ പ്രധാന  ലക്ഷ്യം .

അന്ന്  കുമാരന്‍ പണി അന്യേഷിച്ചു, ലഭിക്കാതെ ഉച്ചയോടെ മൂക്കറ്റം മദ്യപിച്ചാണ് വീട്ടില്‍ തിരികെയെത്തിയത് .പേമാരി അപ്പോഴും ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു.കാര്‍മേഘം സൂര്യനെ മൂടിയതിനാല്‍ പ്രപഞ്ചം ഇരുട്ട് വീണ പ്രതീതി ഉളവാക്കി.സുരേഷിന് പഠിക്കുവാന്‍ പോകുമ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ടുപോകാനായി   പാചകം ചെയ്യുന്നതിനോട് കൂടി അവള്‍ക്കും അച്ഛനും കഴിക്കുവാനുള്ള ഭക്ഷണം കൂടി ഉണ്ടാക്കുമായിരുന്നു. .സുലോചന  തയ്യല്‍ ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു . മഴയായതുകൊണ്ട് വളര്‍ത്തുജീവികളെ കൂടുകളില്‍ നിന്നും പുറത്തു വിടാത്തത്‌ കൊണ്ട് അവറ്റകള്‍ പുറത്തിറങ്ങാനായി ശബ്ദകോലാഹലങ്ങള്‍ കൂട്ടുന്നുണ്ടായിരുന്നു. സുലോചന കുടയെടുത്ത് ജീവികള്‍ക്ക് തീറ്റ നല്‍കാനായി പുറത്തിറങ്ങിയപ്പോഴാണ്.കുമാരന്‍റെ വരവ്.അയാള്‍ മഴ നനയാതെയിരിക്കുവാന്‍ തൊപ്പികുട കുട ധരിച്ചിരുന്നു.സ്ഥിരമായി കുപ്പായം ധരിക്കാത്ത അയാളുടെ ഉടുമുണ്ട് അഴിഞ്ഞു പോയപ്പോള്‍ വാരിവലിച്ചു കുത്തിയ നിലയിലായിരുന്നു.  സുലോചനയെ ദൂരെ നിന്നും കണ്ടപ്പോള്‍ കുമാരന്‍ ഉച്ചത്തില്‍ പറഞ്ഞു .

,, എടീ സുലൂ ....നീയാ വലയും പങ്കായവും ഇങ്ങോട്ട് എടുത്തേടീ ... ഈ ഒടുക്കത്തെ മഴയായത് കൊണ്ട് എനിക്കിന്ന്  തോട്ടത്തില്‍ പണിയൊന്നും കിട്ടിയില്ലേടി ....,,

മദ്യലഹരിയില്‍ നല്ലതുപോലെ നടക്കുവാന്‍ കഴിയാത്ത കുമാരനെ  കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, നേരം ഉച്ചയായിട്ടില്ല .അപ്പോഴേക്കും മൂക്കറ്റം കുടിച്ചുകൊണ്ടാണോ ഇന്നത്തെ  വരവ് . ഇത് എന്തൊരു ജന്മമാണെന്‍റെ  ഇശ്വരോ ....,,

,, എന്തോന്നാടി നിന്നു പുലമ്പുന്നേ ഒരുമ്പെട്ടോളെ  പറഞ്ഞതു കേട്ടില്ലേ ...എന്‍റെ വലയും പങ്കായവും ഇങ്ങോട്ടെടുക്കാന്‍  ,,

,, അച്ഛനിത് എന്തിനുള്ള പുറപ്പാടാ .ഇനിയും കള്ളു കുടിക്കുവാനുള്ള രൂപ ഉണ്ടാക്കാന്‍ വേണ്ടിയല്ലെ മത്സ്യം പിടിക്കുവാനയിട്ട് പുഴയിലോട്ടു പോകുന്നേ .കള്ളുകുടിക്കുവാനുള്ള   രൂപ ഞാന്‍ തരാം .അച്ഛന്‍ തലയ്ക്കു വെളിവില്ലാതെ പുഴയിലോട്ടു പോകേണ്ടാ ട്ടോ ...,,

,, ഫാ പുല്ലേ ...എനിക്ക് വേണ്ടടി നിന്‍റെ ഔദാര്യം ഈ കുമാരന്‍ ഇന്നോളം കള്ളുകുടിക്കുവാന്‍  ആരുടേം മുന്നില്‍ കൈ നീട്ടീട്ടില്ല.ഈ ജീവനുള്ള കാലം വരെ കൈ നീട്ടേം ഇല്ല .എനിക്ക് വേണ്ടടീ... നിന്‍റെ  രൂപ . .എന്നെ ഭരിക്കാന്‍ നീ വളര്‍ന്നിട്ടില്ലടീ.അവളുടെയൊരു  രൂപ  ഫൂ ......,,

അയാള്‍ കാര്‍ക്കിച്ചു തുപ്പി . സുലോചന വലയും പങ്കായവും എടുത്തു നല്‍കാതെയായപ്പോള്‍ .അയാള്‍ അസഭ്യ വാക്കുകള്‍ ഉച്ചരിച്ചു കൊണ്ട് പുരയ്ക്ക് അകത്തു വെച്ചിരുന്ന വലയും പങ്കായവും എടുത്തുക്കൊണ്ട് തോണി ലക്ഷ്യമാക്കി നടന്നു .അപ്പോള്‍  സുലോചനയുടെ ഇമകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകികൊണ്ടിരുന്നു.അവള്‍ അച്ഛന്‍ മദ്യലഹരിയില്‍ നടക്കുവാന്‍ നന്നേ പാടുപെട്ടു പോകുന്നത് നിസഹായയായി നോക്കി നിന്നു .ഇടിമിന്നലോടെ പേമാരി അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. കൂടുകളില്‍ തീറ്റ വെച്ചതിന് ശേഷം സുലോചന വീടിന് അകത്ത് കയറി കതകടച്ച് വീണ്ടും തയ്യല്‍ ജോലികളില്‍ മുഴുകിയിരുന്നു .

ഏറെനേരം കഴിഞ്ഞപ്പോള്‍  വരാന്തയില്‍  ആളനക്കം തോന്നിയപ്പോള്‍ ജാലക പാളികള്‍ തുറന്ന്  പുറത്തേക്ക് നോക്കിയ സുലോചന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി.   ഭയാകുലയായ അവള്‍ പൊടുന്നനെ  അടുക്കളയിലേക്ക് ഓടി. തിടുക്കത്തില്‍ വാക്കത്തി എടുത്ത് കതകിന് അരികില്‍ വന്നു നിന്നു .ഹൃദയ മിടിപ്പിന്‍റെ  വേഗത ശക്തി പ്രാപിച്ചുകൊണ്ടിരുന്നു .ശരീരമാസകലം  വിറയ്ക്കുവാന്‍ തുടങ്ങി.ജാലക വാതില്‍ തുറക്കുന്നത് വരെ  തണുപ്പിനാല്‍ ശരീരം വിറങ്ങലിച്ചിരുന്ന അവളുടെ ശരീരത്തില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ പൊടിയുവാന്‍ തുടങ്ങി. ഈ ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ .തന്‍റെ ശരീരത്തിലേക്ക് എപ്പോഴും കാമാസക്തതയോടെ മാത്രം  നോക്കുന്നയാള്‍   തന്‍റെ കണ്‍ മുന്നില്‍ നില്‍ക്കുന്ന കാഴ്ച സുലോചനയെ വല്ലാതെ  ഭയപെടുത്തി.  ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് അവളെ മാനഭംഗപെടുത്തുവാന്‍ അയാള്‍ തുനിഞ്ഞതാണ് അന്ന് അകത്തിരുന്ന പങ്കായം കൊണ്ട് അയാളുടെ തലയ്ക്ക്‌ അടിച്ചാണ് അവള്‍ രക്ഷപെട്ടിരുന്നത്‌ .സുബോധമില്ലാതെ നടക്കുന്ന അച്ഛനോട് അവള്‍ക്ക്  ഏല്‍ക്കേണ്ടി വന്ന ദുരാനുഭവത്തെ കുറിച്ചു പറഞ്ഞില്ല .പറഞ്ഞാല്‍ അയാളുമായി അച്ഛന്‍  വഴക്കിനു പോകുമെന്ന ഭയമായിരുന്നു അവള്‍ക്ക് . അന്നുമുതല്‍ മാനം കാക്കുവാനായി  കയ്യെത്താ ദൂരത്ത്‌ കരുതി വെച്ചതാണ് വാക്കത്തി .

കുറേനേരം കഴിഞ്ഞപ്പോള്‍ ,, മോളേ ..... സുലൂ ... ,,എന്ന സ്ത്രീയുടെ സ്വരം കെട്ടപ്പോള്‍ സുലോചാനയ്ക്ക് ആശ്വാസമായി.  അവള്‍ വാക്കത്തി അടുക്കളയില്‍ തന്നെ കൊണ്ട് വെച്ച് കതക്‌ തുറന്നുകൊടുത്തു .  അല്‍പമകലെയുള്ള വീട്ടിലെ കാര്‍ത്ത്യായനി ചേച്ചി.   അവളുടെ പരിഭ്രമത്തോടെയുള്ള മുഖഭാവം കണ്ടപ്പോള്‍ അവര്‍ ചോദിച്ചു .

,, എന്താ മോള് വല്ലാതെയിരിക്കുന്നത് .സുഖമില്ലേ നിനക്ക് ,,

,, ഒന്നുമില്ല ചേച്ചി പനിക്കുവാനുള്ള ലക്ഷണം കാണുന്നു .,,

,, മഴക്കാലത്ത്  സൂക്ഷിക്കണം, പകര്‍ച്ചവ്യാധികള്‍ നാടൊട്ടുക്കുമുണ്ട്, മോളെ വറ്റല്‍മുളക് ഇരിപ്പുണ്ടോ ഇവിടെ .ഇന്ന് കറി വെയ്ക്കാന്‍ ഒന്നും കിട്ടിയില്ല .പിള്ളേര് സ്കൂളില്‍നിന്നും ഉച്ചയൂണിന് വരാറായി. അവറ്റകള്‍ക്ക് ഇത്തിരി ചമ്മന്തി പൊടിക്കാനാ  ,,

സുലോചന വറ്റല്‍ മുളക് നല്‍കിയപ്പോള്‍    കാര്‍ത്ത്യായനി യാത്ര പറഞ്ഞിറങ്ങി . സുലോചന കതകടച്ച് സാക്ഷയിട്ട് തയ്യല്‍ ജോലിക്കായി ഇരുന്നു .പക്ഷെ ഭയം അപ്പോഴും വിട്ടകന്നു പോകാത്തത് കൊണ്ട് തയ്ക്കുവാനായി  കാലുകള്‍ ചലിപ്പിക്കുവാന്‍  നന്നേ പാടു പെട്ടു . കിടക്കുവാന്‍ കലശലായ മോഹം തോന്നിയപ്പോള്‍ തറയില്‍ പായ വിരിച്ച് അവള്‍ കിടന്നു .പിന്നീട് എപ്പോഴോ ഉച്ചമയക്കത്തിലേക്ക് അവള്‍ വഴുതി വീണു .വിദ്യാലയത്തില്‍ നിന്നും തിരികെയെത്തിയ സുരേഷിന്‍റെ വിളി കേട്ടാണ് നിദ്രയില്‍ നിന്നും സുലോചന  ഉണര്‍ന്നത് .കതക് തുറന്നുകൊടുത്തപ്പോള്‍ സുരേഷ് ചോദിച്ചു ?.

,, എത്ര നേരമായി ഞാന്‍ വിളിക്കുന്നു .എന്ത് ഉറക്കമാ ചേച്ചി  ഇത് ,,

സുരേഷിന്‍റെ വസ്ത്രങ്ങള്‍ നനഞ്ഞതു കണ്ടപ്പോള്‍ സുലോചന പറഞ്ഞു .

,, ഈ മഴയത്ത് ഇന്ന് പഠിക്കുവാന്‍ പോകേണ്ടാ എന്ന് പറഞ്ഞതല്ലേ വേഗം കുളിച്ചിട്ടു വാ.... ഞാന്‍ ചായ ഉണ്ടാക്കി വെയ്ക്കാം ,,
  
സുരേഷ് വസ്ത്രം മാറി തോര്‍ത്തുമുണ്ട് എടുത്ത്  സോപ്പുപെട്ടിയുമായി   കുളിക്കുവാനായി പുഴക്കരയിലേക്ക് നടന്നു .ഒപ്പം സുലോചന അടുക്കളയിലേക്കും .നേരം സന്ധ്യയോടടുത്തിട്ടും മത്സ്യബന്ധനത്തിന് പോയ അച്ഛനെ കാണാതെയായപ്പോള്‍ സുരേഷിനേം കൂട്ടി അവള്‍ പുഴക്കരയിലേക്ക് നടന്നു .കുട ചൂടീട്ടും ശീത കാറ്റിനാല്‍ രണ്ടു പേരുടേയും  ശരീരമാസകലം ന്നനഞ്ഞു കൊണ്ടിരുന്നു.ആകാശം    മേഘാവൃതമായാത് കൊണ്ട് പ്രപഞ്ചമാകെ ഇരുട്ട് പരന്നിരുന്നു .പറവകള്‍ അന്നത്തെ അന്നം തേടിയുള്ള യാത്ര മതിയാക്കി അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി കൂട്ടത്തോടെ പറന്നു പോകുന്നുണ്ടായിരുന്നു .കലശലായ കുളിര് അനുഭവപെട്ടപ്പോള്‍ സുരേഷ് പറഞ്ഞു .

,,എനിക്ക്  കുളിരുന്നു ചേച്ചി ,നമുക്ക് വീട്ടിലേക്ക് പോകാം .അച്ഛന്‍ തോണി ദൂരെയെവിടെയെങ്കിലും കരയ്ക്കടുപ്പിച്ച് കള്ളു കുടിക്കാനായി  കവലയിലേക്ക് പോയിട്ടുണ്ടാവും ,,

,, അച്ഛന്‍ തോണി വേറെ എവിടേയ്ക്കും കൊണ്ടുപോയി കരയ്ക്ക്‌ അടുപ്പിക്കില്ല .ഇവിടേയ്ക്ക് തന്നെ വരികയുള്ളു .എനിക്ക് പേടിയാവുന്നു.അച്ഛന് എന്തെങ്കിലും അപകടം പിണഞ്ഞോ ആവോ ,,

,, എന്തിനാ ചേച്ചി ഇങ്ങിനെ സങ്കടപെടുന്നത് .എന്നും മദ്യപിച്ചു നടക്കുന്ന അച്ഛന്‍ നമ്മുടെ കാര്യങ്ങള്‍ നോക്കുന്നുണ്ടോ .സ്നേഹത്തോടെ എന്തെങ്കിലും ഒരു വാക്ക് ഈ കാലം വരെ നമ്മളോട് പറഞ്ഞിട്ടുണ്ടോ.എന്നേം ചെച്ചിനേം തല്ലാനല്ലേ അച്ഛന് ആകെ കൂടെ അറിയൂ .അച്ഛന്‍  എവിടെയെങ്കിലും പോയി തുലയട്ടെ.നമുക്ക് സമാധാമായി ജീവിക്കാമല്ലോ , ചേച്ചി വാ നമുക്ക് വീട്ടിലേക്ക്   പോകാം  ,,

,, ഇങ്ങനെയൊന്നും പറയരുത് .കുരുത്തക്കേടു ലഭിക്കും . എന്തുതന്നെയായാലും അച്ഛന്‍ അച്ചനാവാതെയിരിക്കില്ലല്ലോ.കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില ആര്‍ക്കുംതന്നെ അറിയില്ല .കാഴ്ച ഇല്ലാണ്ടായാലെ അത് അറിയൂ  ,,

സുരേഷ് നടന്നപ്പോള്‍ അവള്‍ മനസ്സില്ലാ മനസ്സോടെ അവനു പുറകെ നടന്നു .
വീട്ടില്‍ കയറിയ സുരേഷ് അകത്ത്  റാന്തല്‍ വിളക്കിന്‍റെ വെട്ടത്തില്‍ പഠിക്കുവാനായി ഇരുന്നു.   സുലോചന ഉമ്മറത്ത് എത്തി  അച്ഛനേയും നോക്കിയിരുന്നു .രാത്രി ഒന്‍പതു മണി കഴിഞ്ഞിട്ടും കുമാരനെ കാണാതെയായപ്പോള്‍ .സുലോചന  പരിഭ്രമിച്ചു ,അവള്‍  പരിസരവാസികളെ  വിവരമറിയിച്ചു .അപ്പോഴൊക്കെ അവളുടെ ഇമകള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു .പേമാരി അപ്പോഴും തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .പരിസരവാസികളില്‍ ചിലര്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് കുമാരനെ തിരയുവാനായി തോണിയുമായി പോയി .കുമാരനെ കാണാതെ  തിരച്ചിലുകള്‍ക്ക് വിരാമമിട്ട് അര്‍ദ്ധരാത്രിയോട് കൂടി എല്ലാവരും തിരികെയെത്തി .എല്ലാവരും പിരിഞ്ഞുപോയപ്പോള്‍ സുരേഷും സുലോചനയും കതകടച്ച് അകത്തിരുന്നു .പിന്നീട് എപ്പോഴോ സുരേഷ് നിദ്രയിലാണ്ടൂ .നേരം പുലരാനായപ്പോള്‍ സുലോചനയും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു . മഴയുടെ ആരവത്തിനോടൊപ്പം ചിവിടുകളുടെ ശബ്ദവും പ്രപഞ്ചത്തില്‍ മാറ്റൊലി കൊണ്ടിരുന്നു.

പുലര്‍ച്ചെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടുകുണ്ടാണ് സുലോചനയും സുരേഷും ഉറക്കമുണര്‍ന്നത് .സുലോചന ജാലക പാളികള്‍ തുറന്ന് നോക്കിയപ്പോള്‍ .അയല്‍വാസി അശോകേട്ടനെ കണ്ടു. അവള്‍ കതക് തുറന്നു.പരിഭ്രമം നിറഞ്ഞ അയാളെ കണ്ടപ്പോള്‍ സുലോചന  ചോദിച്ചു ?.

,, എന്താ അശോകേട്ടാ ...അച്ഛനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ ,,

,, ആ മോളേ ..അച്ഛന്‍ .....അച്ഛന്‍റെ തോണി മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ല .അച്ഛന് അപകടം പറ്റിയിട്ടുണ്ട് എന്നത് തീര്‍ച്ചയാണ് ,,

അയാളുടെ വാക്കുകള്‍ കേട്ടപ്പോള്‍  സുലോചന ,നിയന്ത്രണം വെടിഞ്ഞ്  തോണി മറിഞ്ഞു കിടക്കുന്ന ഇടത്തേക്ക് ലക്ഷ്യമാക്കി ഓടി..... ഒപ്പം സുരേഷും .കരയോട് അടുത്ത് തോണി മറിഞ്ഞ നിലയില്‍  കിടക്കുന്നു.അടുത്തായി പങ്കായവും അച്ഛന്‍റെ തൊപ്പി കുടയും .പോലീസും ഗ്രാമവാസികളും കുമാരന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചു .സുലോച ഓര്‍ത്തുപോയി . സ്നേഹം വാരിക്കോരി നല്‍കിയില്ലെങ്കിലും അച്ഛന്‍ സുലോചനയ്ക്ക് തുണയായിരുന്നു. എത്ര മദ്യപിച്ചാലും .സന്ധ്യയാകുന്നതിനു മുന്‍പ് തന്നെ കുമാരന്‍  വീട്ടില്‍ എത്തുന്ന പതിവ്  ഉണ്ടായിരുന്നു .മദ്യം അകത്തു ചെന്നാല്‍ പിന്നെ അച്ഛന്‍ നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടിക്കൊണ്ടിരിക്കും .മദ്യപിക്കാത്ത സമയത്ത് അച്ഛന്‍ ആരോടും അധികമൊന്നും സംസാരിക്കാറില്ല .പക്ഷെ അച്ഛനെ മദ്യപിക്കാതെ കാണുവാന്‍ കഴിയുന്നത്‌ രാവിലെയാണെന്നുമാത്രം . സ്നേഹം പ്രകടിപ്പിക്കുവാന്‍ അച്ഛന് കഴിഞ്ഞിരുന്നില്ലെങ്കിലും സുലോചാനയ്ക്ക് അറിയാമായിരുന്നു .തന്നെയും സഹോദരനേയും അച്ഛന് ജീവനാണെന്ന് . ഗ്രാമവാസികളും പോലീസും ഒന്നടങ്കം തിരഞ്ഞിട്ടും. കുമാരനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല . . ദിവസങ്ങളായി പെയ്തുകൊണ്ടിരുന്ന പേമാരി ശമാനമായതോടെ  സുലോചന പ്രത്യാശയോടെ അച്ഛന്‍റെ തിരിച്ചുവരവും പ്രതീക്ഷിച്ചിരുന്നു.................
                                                           ശുഭം
rasheedthozhiyoor@gmail.com     

3 March 2014

കഥ .അത്യന്തസംയോഗം

ചിത്രം കടപ്പാട് ആര്‍ട്ടിസ്റ്റ് ishaq.v.p 

വേണുഗോപാലിന്‍റെ തൊടിയിലെ നാളികേരം ശേഖരിക്കാനായുള്ള ഒറ്റ മുറി പുരയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്നുരാമനാഥനും വേണുഗോപാലും.വേണുഗോപാല്‍ ഗ്രാമത്തിലെ ജന്മിയുടെ മകനും,  രാമനാഥന്‍ വേണുഗോപാലിന്‍റെ കുടികിടപ്പവകാശ ഭൂമിയില്‍  താമസിക്കുന്നവനുമാണ് , രണ്ടുപേരും കുഞ്ഞുനാള്‍ മുതലുള്ള സുഹൃത്തുക്കളാണ്,  ഇപ്പോള്‍ പ്രായം അറുപത് പിന്നിട്ടിരിക്കുന്നു. രാമനാഥന് മൂന്നു പെണ്മക്കളും,  വേണുഗോപാലിന് ഒരു മകനും ഒരു മകളും. രണ്ടുപേരുടെയും മക്കള്‍ വിവാഹിതര്‍ .രണ്ടു പേരും ഒരുമിച്ചു പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ .രാമനാഥന്‍ എട്ടാംക്ലാസ് വിജയിച്ചപ്പോള്‍ കുടുംബ പ്രാരാബ്ദങ്ങളാല്‍ പഠിപ്പ് അവസാനിപ്പിച്ചുകൊണ്ട് അച്ഛന്‍റെ കൂടെ തോട്ടം തൊഴിലാളിയായി  പോകുവാന്‍ തുനിഞ്ഞതാണ്  .പക്ഷെ വേണുഗോപാല്‍ രാമനാഥന്‍റെ പഠിപ്പ് മുടക്കുവാന്‍ സമ്മതിച്ചില്ല.അയാള്‍ തന്‍റെ പിതാവിനെ നിർബ്ബദ്ധിപ്പിച്ച്  കൊണ്ട്, രാമനാഥനെപഠിപ്പിച്ചു.          പിന്നിട്ട ജീവിതംആത്മ സംതൃപ്തിയേകിക്കൊണ്ട്   രണ്ടുപേരും ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച് ഗൃഹഭരണം നടത്തുന്നു . രാമനാഥന്‍റെ വീട്ടില്‍ ഇപ്പോള്‍ അയാളുടെ ഭാര്യ മാത്രമേ കൂട്ടിനുള്ളൂ .മക്കള്‍ പേരിന്  എപ്പോഴെങ്കിലും ഒക്കെ വന്നു പോകും അത്രതന്നെ .വേണുഗോപാലിന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞിട്ട്‌ രണ്ടു വര്‍ഷം കഴിയുന്നു .മകനും,മകളും  കുടുംബവും,   അമേരിക്കയിലാണ് . മകനാണ് ആദ്യം അമേരിക്കയിലേക്ക് പോയത് അവിടെനിന്നും പരിചയപെട്ട മകന്‍റെ  സുഹൃത്ത് മകളുമായുള്ള വിവാഹാലോചന വന്നപ്പോള്‍ വേണുഗോപാല്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു .രണ്ടു വാല്യകാരികളും ഒരു വാല്യകാരനുമാണ് വേണുഗോപാലിനോടൊപ്പം  അയാളുടെ ബംഗ്ലാവില്‍ ഇപ്പോള്‍  താമസിക്കുന്നത് .

രണ്ടുപേരും ഈ കാലം വരെ  ഒരു ദിവസം  പോലും നേരില്‍ കാണാതെയിരുന്നിട്ടില്ല  കൂടപ്പിറപ്പുകളെക്കാളും കൂടുതല്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചു .വേണുഗോപാലിനെ കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്ക് കൊണ്ട് പോകുവാന്‍ മക്കള്‍  ശ്രമിച്ചെങ്കിലും,വേണുഗോപാല്‍ അതിന് വിസമ്മതിച്ചു .രാമനെ പിരിഞ്ഞ് ഞാന്‍ എങ്ങോട്ടുമില്ല എന്നായിരുന്നു വേണുഗോപാലിന്‍റെ ഭാഷ്യം .പണക്കാരുടെ മക്കളില്‍ കാണുന്ന ചില ദുശീലങ്ങള്‍ കുഞ്ഞുനാള്‍ തൊട്ടേ വേണുഗോപാലിലുമുണ്ട് .പരസ്ത്രീ ബന്ധങ്ങള്‍, മദ്യപാനം മുതലായവയില്‍ നിന്നും സുഹൃത്തിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമത്തില്‍  രാമനാഥന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .രാമനാഥന് വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഈശ്വരവിശ്വാസവും .തെറ്റുകള്‍ അയാള്‍ ചെയ്തിട്ടില്ലെങ്കിലും   സുഹൃത്തിന്‍റെ ചെയ്തികള്‍ക്ക് പലപ്പോഴും  അയാള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് .                                                 ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  ഒരു ദിവസ്സം വേണുഗോപാല്‍ നൂറു രൂപയുടെ ഒരു നോട്ട് രാമനാഥന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ടു പറഞ്ഞു .

,, രാമാ എനിയ്ക്ക് ഇത്തിരി പനംകള്ള് കുടിക്കണം . തൊടിയില്‍ ചെത്താന്‍ വരുന്നയാളോട് നീ വേണം കള്ള് മേടിക്കുവാന്‍. രാമന്‍റെ അയല്‍വാസി സ്ഥിരമായി ഷാപ്പില്‍ പോയി കള്ള് കുടിക്കുന്നയാളല്ലേ ,
അയാള്‍ക്കാണെന്ന് പറഞ്ഞാല്‍ മതി ,,

,, ഈശ്വരാ... എന്താ വേണു ഈ പറയുന്നേ..... ഇത്ര ചെറു പ്രായത്തില്‍ മദ്യപാനം പാടില്ലാട്ടോ ...വീട്ടിലെങ്ങാനും അറിഞ്ഞാല്‍ നമ്മളെ രണ്ടാളേം തല്ലികൊല്ലും ,,

,, എന്‍റെ രാമനല്ലേ നീ ....എന്‍റെ ആഗ്രഹം നീ  നിറവേറ്റി തരില്ലേ..... ,,

മനസ്സില്ലാമനസ്സോടെ രാമനാഥന്‍ ചെറിയ  മണ്‍കുടവുമായി   വൈകീട്ട് ചെത്തുകാരന്‍റെ അരികില്‍ പോയി നിന്നു.  വേണുഗോപാല്‍ ദൂരെ ചെത്തുകാരന്‍റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചു നിന്നു .ചെത്തുകാരന്‍  പനയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാമനാഥന്‍ അയാളുടെ നേര്‍ക്ക്‌ രൂപ നീട്ടികൊണ്ടു പറഞ്ഞു .

,, കള്ള് വേണം ,,

,,  ഒന്നു പോട ചെറുക്കാ ...മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും കുടിയും തുടങ്ങിയോ? ഞാന്‍ നിന്‍റെ അച്ഛനെ കാണുമ്പോള്‍ പറയുന്നുണ്ട് ,,

,,അയ്യോ  എനിയ്ക്കല്ല ചേട്ടാ  ... എന്‍റെ അയല്‍വാസിക്കാ ,,

ചെത്തുകാരന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍  രൂപ വാങ്ങി കീശയിലിട്ട്‌ മദ്യം കുടത്തിലേക്ക് പകര്‍ന്നുനല്‍കി. .ദൃഷ്ടിയില്‍ നിന്നും ചെത്തുകാരന്‍ മറഞ്ഞപ്പോള്‍, വേണുഗോപാല്‍ ഓടി രാമനാഥന്‍റെ അരികില്‍ എത്തി .കുടം വാങ്ങി നാളികേര ശേഖരണ പുര ലക്ഷ്യമാക്കി നടന്നു ,ഒപ്പം രാമനാഥനും .
കയ്യില്‍  കരുതിയിരുന്ന കോഴി വറുത്തതും കൂട്ടി ഒരു ചെറുകുടം കള്ള് മുഴുവനും ആര്‍ത്തിയോടെ  വേണുഗോപാല്‍ ഒറ്റയ്ക്ക്  അകത്താക്കി .രാമനാഥന് വേണോ എന്ന ചോദ്യം വേണുഗോപാലില്‍ നിന്നും ഉണ്ടായില്ല .ഒരിക്കല്‍ മദ്യം അകത്താക്കുമ്പോള്‍ അയാള്‍ രാമനാഥനോട് പറയുകയും ചെയ്തിരുന്നു  .

,, രാമാ .... നീ കുടിയ്ക്കണ്ടാട്ടോ. നീ നല്ല കുട്ടിയായി വളരണം .പക്ഷെ ഞാന്‍ എന്‍റെ ഈ ചങ്ങാതിയില്ലാതെ കുടിക്കില്ല. നിന്നെ കണ്ടുകൊണ്ടു വേണം എനിയ്ക്ക് മദ്യപിക്കുവാന്‍,,

  അന്ന് തുടങ്ങിയ മദ്യപാനം വേണുഗോപാല്‍ തുടര്‍ന്നുകൊണ്ടേയിരിന്നു  .മദ്യം പതിവായി പകര്‍ന്നുനല്‍കുന്നത് രാമനാഥനാണ് .എന്നുവെച്ച് ഈ കാലംവരെ മദ്യത്തിന്‍റെ രുചിയെന്താണെന്ന് രാമനാഥന്‍ അറിഞ്ഞിട്ടുപോലുമില്ല  .രാമനാഥന്‍ പതിവായി  ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഒപ്പം വേണുഗോപാല്‍ പോകുമായിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തേക്ക് വേണുഗോപാല്‍ പോകുമായിരുന്നില്ല .രാമനാഥന്‍ കൂടുതലും ചങ്ങാതിയുടെ സ്വഭാവം നന്നാകുവാനും ദീര്‍ഘായൂസിനും വേണ്ടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്.പക്ഷെ നാളിതുവരെ ചങ്ങാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല .നാളികേര പുരയ്ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍ .വിവാഹിതനായിട്ടും   പരസ്ത്രീ ബന്ധങ്ങള്‍  വേണുഗോപാല്‍ തുടര്‍ന്നു പോന്നു .പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ഏര്‍പ്പെടുന്നത് നാളികേര പുരയ്ക്ക് അകത്തു വെച്ചാണ്  .  നാളികേര പുരയ്ക്ക് അടുത്തൊന്നും ജനവാസം ഉണ്ടായിരുന്നില്ല . പിന്നീട് അതില്‍ നിന്നും മാറ്റമുണ്ടായത് സഹപ്രവര്‍ത്തകയായ   ലക്ഷ്മിയെ പരിജയപെട്ടതിനു ശേഷമാണ് .ഒരു പെണ്ണിനെ കണ്ട് ഇഷ്ടമായാല്‍പിന്നെ അവളെ തന്‍റെ ആഗ്രഹസാഫല്യത്തിന് ലഭിക്കും വരെ അയാള്‍ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കും .പക്ഷെ ലക്ഷ്മി വേണുഗോപാലിന്‍റെ ഇംഗിതത്തിന് വഴങ്ങിയിരുന്നില്ല .നിരന്തരമായ അയാളുടെ ആവശ്യപെടല്‍ കേട്ടു  സഹികെട്ടപ്പോള്‍  ഒരു ദിവസ്സം ലക്ഷ്മി പറഞ്ഞു .

,, പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്‍റെ വിവാഹം ഞാന്‍ മറന്നു .ഞാനും എന്‍റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത് .എന്‍റെ പിതാവ് മരണപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . എനിയ്ക്ക് താഴെ നാല് സഹോദരിമാരും, രണ്ടു സഹോദരന്മാരുമുണ്ട്. . ഒരു സഹോദരിയുടെ വിവാഹമേ നടന്നിട്ടുള്ളൂ . നിങ്ങള്‍ വിവാഹിതനാണെന്ന് എനിയ്ക്ക് അറിയാം .നിങ്ങള്‍ക്ക് വേണ്ടുവോളം പണമുണ്ട്. എനിയ്ക്ക് വേണ്ടത് പണമാണ്. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്യുവാന്‍ കഴിയുമോ ? .അവകാശം ചോദിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീട്ടിലേക്കോ ഭാര്യയുടെ അരികിലേക്കോ ഞാന്‍ വരില്ല .എന്‍റെ പേരില്‍ അല്‍പം വസ്തുവും ഒരു വീടും വാങ്ങിച്ചു നല്‍കണം .ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി എന്‍റെ കഴുത്തില്‍ ഒരു താലി ചാര്‍ത്തണം .മറ്റാരേയും ബോധ്യപെടുത്തുവാനല്ല ,
എനിയ്ക്ക് എന്‍റെ മനസ്സിനെ തൃപ്തിപെടുത്തുവാനാണ് . രജിസ്റ്റര്‍ വിവാഹം വേണമെന്നൊന്നും ഞാന്‍ പറയില്ല  .പക്ഷെ എനിയ്ക്ക് ഒരു നിബന്ധനയുണ്ട് എന്നെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഞാനും നിങ്ങളുടെ ഭാര്യയും മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ ,,

വേണുഗോപാല്‍ ലക്ഷ്മി ഗര്‍ഭം ധരിക്കുവാന്‍ പാടില്ല എന്ന   നിബന്ധനയോടെ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി .വിവാഹത്തിനു മുന്‍പ് തന്നെ ലക്ഷ്മിയുടെ നിബന്ധനകള്‍ വേണുഗോപാല്‍ അംഗീകരിച്ചു .ലക്ഷ്മിയും കുടുംബാംഗങ്ങള്‍  പുതിയ വീട്ടിലേക്ക് താമസം മാറ്റി . പിന്നീട് ഇടയ്ക്കൊക്കെ വേണുഗോപാല്‍ ലക്ഷ്മിയുടെ അരികില്‍ പോയികൊണ്ടിരുന്നു .ഈ വിവരങ്ങള്‍ രാമനാഥന് മാത്രമേ അറിയുകയുള്ളൂ ..ലക്ഷ്മിയുമായുള്ള  വിവാഹത്തില്‍ നിന്നും വേണുഗോപാലിനെ  പിന്തിരിപ്പിക്കുവാന്‍ രാമനാഥന്‍ ശ്രമിച്ചതാണ്. പക്ഷെ രാമനാഥന്‍റെ വാക്കുകള്‍ വേണുഗോപാല്‍ കേട്ടില്ല.

നാളികേര പുരയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന വേണുഗോപാലിനോടായി രാമനാഥന്‍ പറഞ്ഞു .

,, വേണു താന്‍ മക്കളുടെ അരികിലേക്ക് കുറച്ചുനാളത്തേക്ക് പൊയ്ക്കോളൂ .തന്‍റെ  മോന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു .ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നാ മോന്‍ പറയുന്നേ

,, എനിയ്ക്ക് ഈ നാടും, തന്നേം വിട്ടുപോകുവാന്‍ ഒട്ടും താല്‍പര്യമില്ലാ ..അത് എന്‍റെ മക്കള്‍ക്ക്‌ അറിയുകയും ചെയ്യാം. പിന്നെ എന്തിനാണാവോ മക്കള്‍ ഇങ്ങിനെ നിര്‍ബന്ധിക്കുന്നത് .ഇനി എന്നെ അവര്‍ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ താനും എന്‍റെ കൂടെ പോരോ ...അങ്ങിനെയാണെങ്കില്‍ ആലോചിക്കാം ,,

രാമനാഥന്‍ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു

,,  എന്താടോ  താനീ പറയുന്നേ..... എന്‍റെ കെട്ട്യോള് തനിച്ചാവില്ലേ ? തന്നെ പിരിഞ്ഞിരിക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നേ .മക്കളുടെ ആഗ്രഹാങ്ങള്‍ക്കല്ലേ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് .,,

,, എന്നാല്‍ ഇനി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഒരക്ഷരം താന്‍ എന്നോട് പറയരുത്..... .രാമാ താന്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ ..,,

പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചത് കൊണ്ട് അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു  .രാമനാഥന്‍ പറഞ്ഞു .

,, മദ്യപിച്ചത്   മതി .ഇന്ന് താന്‍ കണക്കൊക്കെ തെറ്റിച്ചിരിക്കുന്നു. സന്ധ്യയായി ഇനി നമുക്ക് പോകാം ,,

ബാക്കിയായ  വിദേശ മദ്യക്കുപ്പി നാളികേര പുരയുടെ അകത്ത് വെച്ച് ,കതക് താഴിട്ടു പൂട്ടി രാമനാഥന്‍ വേണുഗോപാലിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു .നടക്കുവാന്‍ നന്നേ പാടുപെടുന്ന വേണുഗോപാലിനെ രാമനാഥന്‍ താങ്ങി നടന്നു  .നടത്തത്തിനിടയില്‍  വേണുഗോപാല്‍ പുലമ്പിക്കൊണ്ടിരുന്നു .

,,എന്‍റെ ഈ ചങ്ങാതിയുടെ സ്നേഹമാണ് എനിയ്ക്ക് ജീവിക്കുവാനുള്ള പ്രേരണ .അവള് എന്നെ വിട്ടു പോയില്ലേ ......എന്‍റെ മക്കളും എന്നെ തനിച്ചാക്കി അമേരിക്കയിലേക്ക് പോയില്ലേ..... .എനിയ്ക്ക് നീ മാത്രമേയുള്ളൂ...... നീ മാത്രം. നിന്നെ വിട്ട് ഞാന്‍ എങ്ങും പോകില്ല ,,  

രാമനാഥന്‍ വേണുഗോപാലിനെ ബംഗ്ലാവിലാക്കി അയാളുടെ വീട്ടിലേക്കു നടന്നു.പടിപ്പുര കടന്നപ്പോള്‍ പൂമുഖത്തിരുന്ന്  ഭാര്യ നാമം ജപിക്കുന്നത് അയാള്‍ കണ്ടു .രാമനാഥന്‍ ചവിട്ടുപടിയില്‍ ഇരുന്നിരുന്ന കിണ്ടിയിലെ ജലം കൊണ്ട് പാദങ്ങള്‍ കഴുകി വൃത്തിയാക്കി  .  പൂമുഖത്തെ ചാരുകസേരയില്‍ കിടന്നു .വേണുഗോപാലിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഒരു സുഹൃത്തിന് ചെയ്യാവുന്നതില്‍ എത്രയോ മടങ്ങ്‌ കൂടുതല്‍  തനിക്കായി  വേണു ചെയ്തിരിക്കുന്നു .ആകെയുള്ള പത്തു സെന്‍റെ് പുരയിടത്തിനു ചുറ്റുമുള്ള അര ഏക്കര്‍ ഭൂമി തനിക്കായി സൗജന്യമായി നല്‍കി, തരക്കേടില്ലാത്ത ഒരു വീട് പണിതു നല്‍കി,മൂന്ന് പെണ്മക്കളേയും വിവാഹംകഴിച്ചയക്കുവാന്‍ സഹായിച്ചു .അയാള്‍ ജീവിതത്തില്‍  പിന്നിട്ട നാള്‍വഴികളെ കുറിച്ചു ചിന്തിച്ചു കിടന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ നാമജപം കഴിഞ്ഞു  അയാളുടെ അരികില്‍ വന്നിരുന്നു പറഞ്ഞു .

,, ചായ എടുക്കട്ടെ ?,എന്താ ഇന്ന് ദുഖിതനായിരിക്കുന്നത്? .സുഹൃത്തിനെയായി വഴക്കിട്ടോ ?,,

,,വഴക്കൊന്നും കൂടിയില്ല . വേണുവിനോട് മക്കളുടെ അരികിലേക്ക് പോകുവാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല .അയാള്‍ എന്നെ വിട്ടു പോകില്ലാന്നു പറയുന്നു.  താനൊരു ചായ എടുത്തിട്ടു വരൂ ...ഇത്തിരി കടുപ്പം ഉണ്ടായിക്കോട്ടെ ,,

ഭാര്യ അടുക്കളയിലേക്കു പോയപ്പോള്‍ രാമനാഥന്‍റെ മനസ്സ്  വീണ്ടും പിന്നിട്ട നാള്‍വഴിയിലേക്ക് സഞ്ചരിച്ചു .

അടുത്തദിവസം ഒരു ഉറച്ച തീരുമാനം രാമനാഥന്‍ എടുത്തിരുന്നു .നാളികേര ശേഖരണ പുരയുടെ വരാന്തയിലിരുന്ന് ഗ്ലാസിലേക്കു  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ രാമനാഥന്‍ വേണുഗോപാലിനോട് പറഞ്ഞു .

,,  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ താന്‍ ദേശ്യ പെടുമോ ?,,
വേണുഗോപാല്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, രാമനാഥന്‍ തുടര്‍ന്നു .
,, ഇനി ലക്ഷ്മിയെ ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ട് വന്നൂടെ .അവളുടെ ജീവിതം തനിക്കായി നീക്കി വെച്ചവളാണ് 
വേണുഗോപാല്‍ അല്‍പനേരം മൌനിയായിരുന്നത്തിനു ശേഷം ഗ്ലാസ്സിലെ അവശേഷിച്ച മദ്യം അകത്താക്കിയത്തിനു ശേഷം  പറഞ്ഞു.

,, താന്‍ ഒരു പെഗ്ഗ്  ഒഴിച്ചേ .ഇനി അതൊന്നും ശെരിയാവില്ലടോ മക്കള്‍ അതൊന്നും അംഗീകരിക്കില്ല ,,

വേണുഗോപാല്‍  പകര്‍ന്നുനല്‍കിയ മദ്യം അതേ പടി അകത്താകിയത്തിനു ശേഷം ഗ്ലാസ്സ്‌ വീണ്ടും മദ്യം പകരാനായി രാമനാഥന്‍റെ മുന്‍പിലേക്ക്  നീക്കി വെച്ചു .രാമനാഥന്‍ തുടര്‍ന്നു .

,, ജീവിതം നമ്മള്‍ തരണം ചെയ്യുക തന്നെ വേണം. ശേഷിക്കുന്ന തന്‍റെ ജീവിതത്തില്‍ തനിക്കൊരു തുണ ഉണ്ടായേ പറ്റൂ. ഞാന്‍ തന്‍റെ മക്കളോട് സംസാരിക്കുവാന്‍ പോകുകയാണ്. ഇന്ന് രാത്രി ഞാന്‍ അവരുമായി ഫോണില്‍ സംസാരിക്കും .അവര്‍ക്കു ഇഷ്ടമല്ലാ എന്ന് പറയുകയാണെങ്കില്‍ നമുക്ക് വേണ്ടായെന്നു വെയ്ക്കാം ,,

അന്നും  പതിവില്‍ കൂടുതല്‍ വേണുഗോപാല്‍  മദ്യപിച്ചു .രാമനാഥന്‍ താങ്ങിയാണ്  വേണുഗോപാലിനെ വീട്ടിലേക്ക് എത്തിച്ചത് .രാത്രി രാമനാഥന്‍ വേണുഗോപാലിന്‍റെ മക്കളുമായി സംസാരിച്ചു .മകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല പക്ഷെ മകള്‍ നീരസം അറിയിച്ചു .ഒരു വിധം മകളുടേയും സമ്മതം രാമനാഥന്‍ വാങ്ങി .അടുത്ത ദിവസ്സം ലക്ഷ്മിയെ ബംഗ്ലാവിലേക്ക് വേണുഗോപാലും രാമനാഥനും കൂട്ടി കൊണ്ടു പോന്നു .സായാഹ്നത്തില്‍ നാളികേര പുരയിലേക്ക്‌ പോകണം എന്ന് വേണുഗോപാല്‍ പറഞ്ഞെങ്കിലും രാമനാഥന്‍ അതിന് വിസമ്മതിച്ചു .രാമനാഥന്‍ നേരത്തെതന്നെ തന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .അന്നു രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വേണുഗോപാല്‍ ലക്ഷ്മിയെ ആദ്യമേ വിവാഹം ചെയ്തിരുന്നു എന്ന വിവരം രാമനാഥന്‍ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം തോന്നി. ഭാര്യ പറഞ്ഞു .

,,  ഭഗവാനേ എന്താ ഈ കേള്‍ക്കുന്നേ!!!!! .ഇതൊക്കെ അറിഞ്ഞിട്ടും.... എല്ലാം എന്നോട് പറയുന്ന അങ്ങ് ഇതുമാത്രം എന്തേ എന്നോട് പറയാതെയിരുന്നത്? ,,

രാമനാഥന്‍ മറുപടി പറഞ്ഞില്ല .അയാള്‍ക്ക്‌ ഇന്ന് സന്തോഷത്തിന്‍റെ ദിവസ്സമായിരുന്നു . സുഹൃത്ത് ഇനി തനിച്ചാകില്ലല്ലോ എന്ന ആത്മസംതൃപതിയോടെ അയാള്‍ നിദ്രയിലേക്ക് വഴുതി വീണു . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം നാളികേര ശേഖരണ പുരയുടെ വരാന്തയില്‍ പതിവുപോലെ രാമനാഥന്‍ വേണുഗോപാലിന്  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ ,വേണുഗോപാലിന് കലശലായ ചുമ അനുഭവപെട്ടു .എത്ര ശ്രമിച്ചിട്ടും ചുമയെ നിയന്ത്രിക്കുവാന്‍ അയാള്‍ക്കായില്ല .ചുമ കൂടിക്കൂടി അയാള്‍ രക്തം ചര്‍ദ്ദിച്ചു .രാമാ.. എന്ന വിളിയോടെ അയാള്‍ രാമനാഥനുമേല്‍ ചാഞ്ഞു .രാമനാഥന്‍ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് വരാന്തയില്‍ കിടത്തിയതിനു ശേഷം  ബംഗ്ലാവിലേക്ക് പാഞ്ഞു .ബംഗ്ലാവില്‍ എത്തിയ രാമനാഥന്‍   ഡ്രൈവറേയും വല്യകാരനേയും കൂട്ടി വാഹനത്തില്‍ തിരികെയെത്തി .പക്ഷെ വാഹനം  നാളികേര പുരയുടെ അരികിലേക്ക് എത്തുവാനാവില്ലായിരുന്നു .ദൂരെ റോഡില്‍ നിറുത്തിയ വാഹനത്തിലേക്ക് .രാമനാഥനും , ഡ്രൈവറും ,വാല്യകാരനും കൂടി  വേണുഗോപാലിനെ എടുത്തുക്കൊണ്ടു പോയികിടത്തി .ഉടനെ തന്നെ   ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വേണുഗോപാല്‍ ശ്വാസം എടുക്കാന്‍ നന്നേ പാടുപെടുന്നത് കണ്ടപ്പോള്‍ രാമനാഥന്‍റെ ഇമകള്‍ നിറഞ്ഞൊഴുകി .രാമനാഥന്‍ വേണുഗോപാലിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .

,, സമാധാമായി കിടന്നോളൂ നിനക്ക് ഒന്നും സംഭവിക്കില്ല .ഞാനില്ലേ നിന്‍റെ കൂടെ ,,

ഇടയ്ക്കൊക്കെ വേണുഗോപാലിന്‍റെ വായില്‍നിന്നും വരുന്ന രക്തം രാമനാഥന്‍ തന്‍റെ  തുവാല കൊണ്ട് തുടച്ചുനീക്കി കൊണ്ടിരുന്നു .അയാള്‍ വാഹനത്തിന്‍റെ വേഗത കൂട്ടുവാന്‍ നിരന്തരം ഡ്രൈവറോട് പറഞ്ഞു .രാമനാഥന്‍ അന്നേവരെ അനുഭവിക്കാത്ത മാനസീക സങ്കര്‍ഷമായിരുന്നു അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത് .

അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപെട്ട വേണുഗോപാലിനെകുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ രാമനാഥന്‍ വ്യാകുലപ്പെട്ടൂ ,മണിക്കൂറുകള്‍ക്കു ശേഷം  പരിശോധിച്ച ഡോക്ടര്‍മാരില്‍ പ്രധാന ഡോക്ടര്‍  രാമനാഥനോട് പറഞ്ഞു .

,,നിരന്തരമായ മദ്യപാനം മൂലം അദ്ദേഹത്തിന്‍റെ കരളിന് കാര്യമായ കേട് പറ്റിയിട്ടുണ്ട് ഉടനെതന്നെ കരളിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വെയ്ക്കണം .ചേരുന്ന ദാതാവിനെ കണ്ടെത്തേണം ദാതാവിന് മുറിച്ചു മാറ്റുന്ന കരള്‍ ക്രമേണ വളര്‍ന്നു വരും  .പക്ഷെ കരള്‍ മുറിച്ചു മാറ്റിവെയ്ക്കുന്ന സര്‍ജ്ജറി ഈ ആശുപത്രിയിലില്ല. അതിന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്രയുംവേഗം കൊണ്ടുപോകണം .അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെയധികം ഗുരുതരമാണ് ഇപ്പോള്‍  ,,

,, എന്‍റെ കരള്‍ മുറിച്ചു മാറ്റി വച്ചോളൂ   എന്‍റെ വേണുഗോപാലിനെ രക്ഷിക്കണം ഡോക്ടര്‍ ,,

,,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകു .അവിടെ താങ്കളെ  പരിശോധിച്ച് അവര്‍ തീരുമാനിക്കും അദ്ദേഹത്തിന് ചേരുന്നതാണോ താങ്കളുടെ കരള്‍ എന്ന് ,,

അമേരിക്കയിലേക്ക് വിളിച്ച്  മക്കളെ അച്ഛന്‍റെ  അസുഖവിവരം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലേക്ക് എത്താം എന്ന് രാമനാഥനോട് പറഞ്ഞു .രാമനാഥന്‍ ബാങ്കില്‍ പോയി ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച രൂപയില്‍ നിന്നും കുറെയേറെ രൂപ പിന്‍വലിച്ചു .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വേണുഗോപാലിനെയായി യാത്രയായി.  അയാളുടെ ഭാര്യയേയും ,ലക്ഷ്മിയേയും ഒപ്പം കൂട്ടി .ആംബുലന്‍സില്‍ രാമനാഥന്‍റെ മടിയില്‍ തലചായ്ച്ച് വേണുഗോപാല്‍ കിടന്നു .  വേണുഗോപാലിന്‍റെ  മുഖത്ത് തെല്ലും ഭയം നിഴലിച്ചിരുന്നില്ല  ,ജീവിതം ആസ്വദിച്ചു ജീവിച്ചു എന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാളുടേത് .  കൂട്ടുകാരന്‍റെ അവസ്തയെ കുറിച്ച് ഓര്‍ത്ത് രാമനാഥന്‍ വല്ലാതെ സങ്കടപെട്ടു.  .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനയില്‍ രാമനാഥന്‍റെ കരള്‍ വേണുഗോപാലിന് ചേരുന്നതാണെന്നുള്ള അറിയിപ്പ് വന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ജ്ജറിക്കായി രണ്ടു പേരേയും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി .രണ്ടുപേരെയും അടുത്തടുത്ത് കിടത്തിയപ്പോള്‍ വേണുഗോപാല്‍ രാമനാഥന്‍റെ കൈത്തലം നുകര്‍ന്ന് തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോള്‍ വേണുഗോപാലിന്‍റെ  ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .രാമനാഥന്‍ ആദ്യമായി അയാള്‍ കരയുന്നത്  കാണുകയായിരുന്നു .

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി .ആദ്യം അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത് .രാമനാഥനായിരുന്നു .അയാള്‍ പ്രിയ സുഹൃത്ത് ഉണരുന്നതും കാത്തു വേദന സഹിച്ചുകിടന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഗ്രാമത്തില്‍ തിരികെയെത്തി . മാസങ്ങളുടെ വിശ്രമവും മരുന്ന് കഴിക്കലുകള്‍ക്കും ഒടുവില്‍. രണ്ടു പേരും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .വേണുഗോപാലിന്‍റെ മക്കള്‍ അമേരിക്കയിലേക്ക് തിരികെ പോയി . ഒരു ദിവസ്സം വേണുഗോപാല്‍ പറഞ്ഞു.

,, നമുക്ക് ഇന്ന് സായാഹ്നത്തില്‍ നാളികേര ശേഖരണ പുരയിലേക്ക്‌ പോയാലോ ,,

,, ഞാന്‍ പറയുവാനിരിക്കുകയായിരുന്നു. ഒരു പാട് കാലമായില്ലേ ... നമ്മള്‍ അവിടേക്ക് പോയിട്ട് ,,

സായാഹ്നത്തില്‍ രണ്ടു പേരും നാളികേര ശേഖരണ പുരയില്‍ എത്തി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വാല്യകാരന്‍ അവിടെ വന്ന് ഒരു സഞ്ചി വേണുഗോപാലിന് നല്‍കി തിരികെ പോയി .വേണുഗോപാല്‍ സഞ്ചിയില്‍ നിന്നും വിദേശ മദ്യ കുപ്പിയും ഗ്ലാസ്സും വെള്ളകുപ്പിയും പുറത്തെടുക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ ആക്രോശിച്ചു കൊണ്ടു പറഞ്ഞു .

,,മതിയായില്ലേ നിനക്ക്, ഈ കാലമത്രയും കുടിച്ച് കരള്‍ നശിപ്പിച്ചിട്ടും ഇനി ഞാന്‍ നല്‍കിയ കരള്‍ കൂടി നശിപ്പിക്കണോ നിനക്ക്  ,,

രാമനാഥന്‍ ബലംപ്രയോഗിച്ച് മദ്യക്കുപ്പി വാങ്ങി അടപ്പ് തുറന്ന് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു .വേണുഗോപാല്‍ അയാളുടെ പ്രവര്‍ത്തി കണ്ട് നിശ്ചലമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍  വീണ്ടും തുടര്‍ന്നു .

,,ഇനി ഒരു തുള്ളി മദ്യം നിന്‍റെ ശരീരത്തില്‍ പ്രവേശിക്കപെട്ടു എന്ന് ഞാന്‍ അറിഞ്ഞാല്‍. അന്ന് അവസാനിക്കും നമ്മള്‍ തമ്മിലുള്ള ബന്ധം .എനിക്ക് വേണം നിന്നെ .എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത് വരെ എനിക്ക് കാണണം നിന്നെ ആരോഗ്യത്തോടെ തന്നെ ,,

ആദ്യമായാണ് രാമനാഥന്‍ വേണുഗോപാലിനോട് അത്രയും   ദേഷ്യത്തില്‍  . സംസാരിക്കുന്നത്. അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റുനിന്ന് ചുമരില്‍ തല ചേര്‍ത്തുപിടിച്ചു കുഞ്ഞുങ്ങളെ പോലെ തേങ്ങി കരയുവാന്‍ തുടങ്ങി .അല്‍പ നേരം കഴിഞ്ഞപ്പോള്‍ രാമനാഥന്‍ അയാളുടെ തോളില്‍ കൈത്തലം വെച്ചു .അപ്പോള്‍ വേണുഗോപാല്‍ നിയന്ത്രണം വിട്ട് അയാളെ കെട്ടിപിടിച്ച്  കരഞ്ഞു  കൊണ്ടു പറഞ്ഞു .

 ,,ഞാന്‍ എന്ത് സുകൃതം ചെയ്തിട്ടാണ് നിന്നെ എനിയ്ക്ക് സുഹൃത്തായി ലഭിച്ചത് .എനിയ്ക്ക് ഒന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും തന്നെ എനിയ്ക്ക് വേണ്ട .എന്നോട് ക്ഷമിക്കൂ രാമാ ...... ,,

രണ്ടു പേരും പരസ്പരം കരഞ്ഞുകൊണ്ട്‌ ആ നില്‍പ്പ്ഏറെനേരം  നിന്നു .അപ്പോള്‍  സായാഹ്നം വിടവാങ്ങിയ അറിയിപ്പെന്നോണം സൂര്യന്‍ പാതി അസ്തമിച്ചിരുന്നു .ആകാശമാകെ സ്വര്‍ണ്ണനിറം വാരി വിതറിയ പ്രതീതി പ്രപഞ്ചമാകെ ഉളവാക്കി . ആകാശത്ത്‌ പറവകള്‍ അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി ശബ്ദ കോലാഹലങ്ങളോടെ  പറന്നുപോയികൊണ്ടിരുന്നു .  നാളത്തെ പുതുപുലരിയെ പ്രതീക്ഷിച്ചുകൊണ്ട്  .
                                                                      ശുഭം
rasheedthozhiyoor@gmail.com