ചിന്താക്രാന്തൻ

17 July 2012

കവിത, വിതുമ്പുന്ന ഹൃദയം

സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
നിന്‍റെ ചുരുണ്ട മുടി ഇഴകളിലും
കുസൃതി കണ്ണുകളിലും
നീണ്ട നാസികകളിലും
ചുവന്ന അധരങ്ങളിലും
തുടുത്ത കവിളിണകളിലും
ഞാന്‍ കണ്ടിരുന്നു
സ്നേഹത്തിന്‍ അമൃത്
എന്‍റെ ഓരോ രോമ കൂപങ്ങളിലും
നിന്നോടുള്ള സ്നേഹം
ആര്‍ത്തിരമ്പി നിന്നിരുന്നു
എന്‍റെ ഓരോ ചുടു നിശ്വാസങ്ങളും
നിനക്കുവേണ്ടിയുള്ളതായിരുന്നു
നിന്‍റെ  സ്നേഹത്തിന്‍ അമൃതേതിനായി
ഞാന്‍ എന്നും കൊതിച്ചിരുന്നു.
ലോകത്തിന്‍ സകല ചരാചരങ്ങളിലും
നിന്‍റെ സ്നേഹം തേടി
ഞാന്‍ അലഞ്ഞു
എന്‍റെ സ്നേഹത്തിന്‍ പളുങ്ക് പാത്രം
നിഷ്കരുണം നീ തട്ടിയെറിഞ്ഞു
നിന്നോടുള്ള എന്‍ പ്രണയം
എന്നെയൊരു വിഭ്രാന്തിയിലാക്കി
ഞാനടുക്കും തോറും നീയകലുന്നത്
 വേദനയോടെ   ഞാന്‍ അറിഞ്ഞു 
കണ്ണകലുമ്പോള്‍ മനസ്സകലുമെന്നത്
മിഥ്യയല്ലെന്നു ഞാനറിഞ്ഞു
തിരിച്ചു കിട്ടാത്ത സ്നേഹം
എന്‍റെ മനസ്സിന്‍ വിങ്ങലായി
പിന്നീട് എപ്പോഴോ കാലം
എന്നേയും മാറ്റിയെടുത്തു
ഇന്നും ഞാന്‍ പ്രണയിക്കുന്നു
അവിടെ നിന്‍ കുസൃതി കണ്ണുകളില്ല 
ചുവന്ന അധരങ്ങളില്ല
തുടുത്ത കവിളിണകളുമില്ല
എനിക്കു ചുറ്റും അന്ധകാരം
നൃത്തം ചവിട്ടുന്നു .
എന്‍റെ പിതൃക്കള്‍
എന്നെ മാടി വിളിക്കുന്നു .
മരണത്തിന്‍ മാസ്മര -
ഗന്ധം ഞാനറിയുന്നു 
ഞാനിന്നും പ്രണയിനിയാണ്
ഇന്നു ഞാന്‍ പ്രണയിക്കുന്നത്
മരണത്തിന്‍  മായികലോകത്തെയാണ്
അവിടേക്കു പറക്കുവാന്‍
എന്‍റെ മനം തുടിക്കുന്നു 
അതിനായി ഞാനെന്നെ 
സജ്ജമാക്കാന്‍ തുടങ്ങിയിരിക്കുന്നു. 


11 July 2012

കവിത .കാത്തിരിപ്പ്

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
തോരാമഴ ശമനമില്ലാതെ
പെയ്തു കൊണ്ടേയിരിക്കുന്നു.
ജാലക വാതിലുകള്‍ തുറന്ന്
മഴ കണ്‍ കുളിരേ കണ്ടു -
കൊണ്ടിരിക്കുമ്പോള്‍ 
കാറ്റിന്  വേഗത  അധികരിച്ച്‌
കൊണ്ടേയിരുന്നു .
ശീതകാറ്റ്‌ ദേഹമാസകലം.
  കുളിര് വാരി വിതറിയശേഷം
 വീണ്ടും കാറ്റിന്‍റെ കര്‍മ്മം 
  തുടര്‍ന്നു കൊണ്ടേയിരുന്നു.
പെരു വിരല്‍ത്തുമ്പില്‍
നിന്നും ശിരസിലേക്കൊരു
മിന്നല്‍ വേഗതയില്‍ എന്തോ
ഒരു അനുഭൂതിയുടെ
പ്രയാണത്തിന്‍റെ അനന്തരഫലം
ശരീരത്തിലെ ചെറിയ രോമങ്ങളുടെ
ഉയര്‍ത്തെഴുന്നേല്‍പ്പ് ഞാന്‍ അറിഞ്ഞു .
കോരിത്തരിച്ച ശരീരവും
പ്രിയതമന്‍റെ അസാനിദ്ധ്യവും
വല്ലാതെ മനസ്സിനെ -
 നൊമ്പര പെടുത്തി  
സങ്കല്‍പത്തില്‍ എപ്പോഴും
കൂടെ യുള്ള പ്രിയ പെട്ടവന്‍റെ
സാനിദ്ധ്യം ഈ ശീതകാറ്റിന്‍റെ
ശരീരത്തിലേക്കുള്ള പ്രവാഹം
പ്രിയതമന്‍ അരികില്‍ 
ഉണ്ടായിരുന്നെങ്കില്‍
എന്ന് ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങള്‍ .
തണുപ്പകറ്റാന്‍ പുതപ്പിനാല്‍
കഴിയാതെയാകുന്ന അവസ്ഥ
സംജാതമായിട്ട് കാലമേറെയായി
വര്‍ഷകാലം പലതു  കഴിഞ്ഞിട്ടും 
പ്രിയതമന്‍റെ വരവിനായുള്ള
കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കാന്‍
മാത്രം വിധി ക്ക പെട്ട അനേകം
പേരുടെ കൂട്ടത്തിലേക്ക്
എന്‍റെ പേരും ചേര്‍ക്കപെട്ട  
നഗ്ന സത്യം  നടുക്കത്തോടെ
ഞാന്‍ അറിഞ്ഞു. ആഗ്രഹ
സഫലീകരിണത്തിനായി
കാത്തിരിപ്പിന്‍റെ നാളുകള്‍
വീണ്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .


6 July 2012

കവിത , മാതൃ സ്നേഹം

മുലപ്പാല്‍ മാത്രം കൊടുക്കാവുന്ന
 പ്രായത്തില്‍ വാവിട്ടു കരയുന്ന
 കുഞ്ഞിന്‍റെ വിശപ്പകറ്റാന്‍ 
വേറെയൊരു നിര്‍വാഹവും
 ഇല്ല എന്നതിനാല്‍  പൊട്ടിയ മുലക്കണ്ണുകള്‍
 അമ്മിഞ്ഞപ്പാല്‍  നുകരാനായി 
  കുഞ്ഞിനു നല്‍കുമ്പോള്‍ 
ആ അമ്മയുടെ കണ്ണുകള്‍
വേദന സഹിക്കുവാന്‍ കഴിയാതെ 
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു  .
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
സര്‍വശക്തന്‍റെ അനുഗ്രഹം കൊണ്ട് ലഭിച്ച
തന്‍റെ കുഞ്ഞിന്‍റെ  അമ്മിഞ്ഞപ്പാല്‍ -
ലഭിച്ചതിലുള്ള സന്തോഷത്താല്‍
ആര്‍ത്തു ചിരിക്കുന്ന മുഖം കണ്ടപ്പോള്‍
 ആ അമ്മയുടെ വേദന പാടെയില്ലാതെയായി
 അപ്പോള്‍ മാതൃ    സ്നേഹത്താല്‍ 
അമ്മയുടെ മുഖം  സന്തോഷ മൂകരിതമായി ,
 കൈകളാല്‍ എത്തി പിടിക്കുവാന്‍ 
പ്രായമായപ്പോള്‍ പിന്നെ 
പൊന്നോമനയുടെ ഇഷ്ട വിനോദം
അമ്മിഞ്ഞ പാല്‍ നുകരും നേരം
അമ്മയുടെ കാര്‍ക്കൂന്തല്‍ സര്‍വശക്തിയും
എടുത്ത്‌ വലിച്ചു ആനന്ദിക്കലായിയിരുന്നു
അപ്പോള്‍  വേദനയോടെയാണെങ്കിലും
 ആ അമ്മ പൊന്നോമനയുടെ ഇഷ്ടത്തിന്
എതിര്‍പ്പ് പ്രകടിപ്പിച്ചില്ല
നാള്‍ക്കു നാള്‍ അമ്മയെ വേദനിപ്പിക്കുന്നതില്‍
ആ പൊന്നോമന സന്തോഷം കണ്ടെത്തി
എന്നിരിന്നാലും ആ അമ്മയ്ക്ക്
തന്നുണ്ണി പൊന്നുണ്ണിതന്നെയായിരുന്നു.
കാലങ്ങള്‍ പോകുമ്പോള്‍ എല്ലാവരും
പൊന്നോമനയെ നോക്കി ചൊല്ലി
ഇവനൊരു  കുറുംമ്പനുണ്ണി ആണല്ലോ എന്ന്‍
ആ വാക്കു കേള്‍ക്കുമ്പോള്‍ മനസ്സിലെ
സങ്കടം സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല
എന്നാലും ആ അമ്മ വികൃതി കുട്ടി
എന്നു പറയുന്നവരോട്
ചിരിക്കുവാന്‍ ശ്രമിക്കുമായിരുന്നു
 പക്ഷെ ഫലം പരാജയ മായിരുന്നു ,
ഒരിക്കല്‍ വാശി പിടിച്ച പൊന്നോമനയെ
ഗൌനിക്കാതെയിരുന്നതിന്
മുന്‍പില്‍ കണ്ട കൂര്‍ത്ത മുനയുള്ള
കരിങ്കല്‍ കഷണം എടുത്തെറിഞ്ഞത്
ഉന്നം തെറ്റാതെ പതിച്ചത് ആ
 അമ്മയുടെ നെറ്റിയിലായിരുന്നു
രക്തം വാര്‍ന്നൊഴുകുന്ന നെറ്റിയിലെ
മുറിവില്‍ ഒരു കൈത്തലം കൊണ്ട്
അമര്‍ത്തി പിടിച്ച് തന്‍റെ പൊന്നോമനയെ
നോക്കി പുഞ്ചിരി തൂകുക മാത്രമാണ്  ആ
അമ്മ ചെയ്തത് .ആകെയുള്ള തന്‍റെ
പൊന്നോമനയുടെ വികൃതികള്‍ മാറി
  സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന
പോന്നോമാനയായി തീരും എന്ന
പ്രതീക്ഷയോടെ നാളുകള്‍ എണ്ണി എണ്ണി
വരുവാന്‍ പോകുന്ന സന്തോഷപ്രദമായ
 ആ നല്ല കാലത്തിനായി കാത്തിരുന്നു
പൊന്നോമനയുടെ സ്നേഹത്തിനായി
 ആ പാവം അമ്മ

4 July 2012

കവിത . തെറ്റിന്‍റെ അനന്തര ഫലം

ചിത്രം കടപ്പാട്.ആര്‍ട്ട്ഓഫ് ഡ്രോയിംഗ് 
കലാലയത്തിലെ സഹപാഠിയായിരുന്നവന്‍
നിരന്തരം  സ്നേഹത്തിനായി-
എന്‍റെ  പുറകെ കൂടിയപ്പോള്‍
പ്രിയപെട്ടവരുടെ വിലക്കിനതീതമായി
 അവന്‍ എന്‍റെ പ്രിയപെട്ടവാനായി
 മാറുവാന്‍ ഉണ്ടായ കാരണം
എന്തെന്ന് ഉത്തരം ലഭിക്കാത്ത ചോദ്യമായി-
ഇപ്പോഴും എന്നില്‍  അവശേഷിക്കുന്നു  .
അറിവിനാദ്യാക്ഷരം കുറിക്കുന്ന നാള്‍ തൊട്ടേ
അമ്മ ചൊല്ലിതന്ന നല്ല വാക്യങ്ങളെല്ലാം
ഒരു നീര്‍ കുമിളയായി സ്നേഹത്തിനു-
മുന്‍പില്‍ പൊട്ടി തകരുന്നത്    
 ഹൃദയ വേദനയോടെ ഞാനറിഞ്ഞു 
കാപട്യ സ്നേഹത്തിന്‍ അനന്തര ഫലം
 ഇത്രയും കാഠിന്യമാകുമെന്ന്
 അറിഞ്ഞിരുന്നെങ്കില്‍ എന്നില്‍ ഒരിക്കലും-
തെറ്റുകള്‍ ആ വര്‍ത്തിക്കുമായിരുന്നില്ല .
സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ലെന്ന
 അവന്‍റെ വാക്യത്തിനോട് യോജിച്ചതിന്-
 എനിക്ക്  ലഭിച്ച സമ്മാനമായിരുന്നു അവന്‍റെ 
ബീജം എന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമായത്  -
അരുത്‌ എന്നൊന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നെങ്കില്‍ 
ഇങ്ങനെയൊരു അവസ്ഥ വന്നു ഭവിക്കില്ലായിരുന്നു-
സ്നേഹത്തിന്‍റെ സമാപ്തി ,നാള്‍ ഇതുവരെ 
കാത്തു സൂക്ഷിച്ഛതൊക്കെ അവനു-
 മുന്‍പില്‍ അര്‍പ്പികേണ്ടി വരും എന്ന്
 ഒരിക്കലും  നിനച്ചിരുന്നില്ല -
 മരണംവരെ ഞാന്‍ ഉണ്ട് നിന്‍റെ കൂടെ
 എന്ന അവന്‍റെ വാക്ക് വിശ്വസിച്ചതിന്‍റെ-
  അനന്തര ഫലം ,പിഴച്ചവള്‍ എന്ന
 പുതിയ നാമം നേടി തന്നിരിക്കുന്നു -
പ്രിയ പെട്ടവന്‍ എന്ന് ആത്മാര്‍ത്ഥമായി
മനസ്സില്‍ കൊണ്ടു നടന്നിരുന്നവന്‍ -
ഒരു നാള്‍ അപ്രത്യക്ഷമായപ്പോള്‍
ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചിരുന്ന-
 അവന്‍റെ ബീജത്തെ ഉന്മൂലനം 
ചെയ്യുവാനുള്ള പ്രിയ പെട്ടവരുടെ-
കല്‍പ്പനയെ മറുവാക്കൊന്നും
 ഉരിയാടാതെ അനുസരിച്ച് -
വീടിന്‍ പടികളിറങ്ങുമ്പോള്‍
അരുതേയെന്ന ഉദരത്തില്‍ നിന്നുള്ള-
 ഭ്രൂണത്തിന്‍റെ ആര്‍ത്തനാദം കേട്ട്
 നിസഹായയായി ഉദരത്തില്‍ രണ്ടു-
 കൈകളാല്‍ അമര്‍ത്തി പിടിക്കുവാനെ 
 എനിക്ക് കഴിഞ്ഞുള്ളൂ -
ഗര്‍ഭ പാത്രത്തിലെ ഭ്രൂണത്തെ ചുമക്കുന്നവര്‍ക്ക്
മാത്രം കേള്‍ക്കുന്ന ജന്മം കൊള്ളുന്ന -
കുരുന്നിന്‍റെ  രോദനം പതുക്കെപ്പതുക്കെ
എന്നെന്നേക്കുമായി ഇല്ലാതെയാവുന്നത്-
ഹൃദയ വേദനയോടെ ഞാന്‍  തിരിച്ചറിഞ്ഞു 
ചെയ്തു പോയ തെറ്റിന്‍റെ ശിക്ഷ -
ശിഷ്ടകാലത്ത് അനുഭവിച്ചു 
തീര്‍ക്കുവാനുള്ള ആത്മ ബലത്തിനായി-
ദൈവത്തിന്‍റെ മുന്‍പില്‍ ശിരസ്സ്
നമിച്ചു ഇരു കൈകളും കൂപ്പി-
 പ്രാര്‍ത്ഥനയാല്‍  ഞാന്‍  നിന്നു.



2 July 2012

കവിത . പരാജിതന്‍റെ രോദനം



ഹൃദ്യമാം ഭൂലോക പാതയില്‍
അല്‍പനേരം വ്യാകുലതകള്‍ ഇല്ലാതെ
 നടക്കുവാന്‍ മോഹം
സഫലമാകാത്ത ഈ
വ്യാമോഹവും പേറി -ഞാന്‍
 അലയുവാന്‍ തുടങ്ങിയിട്ട്
കാലമേറെയായി.
 ഒരിക്കലും സഫല മാവില്ലാ - 
ആഗ്രഹം എന്നറിയുമ്പോള്‍
അറിയാതെ മനസ്സില്‍നിന്നും
പുറത്തേക്ക് ഉത്ഭവിക്കുന്ന
മനോവിഷമം.
 അറിഞ്ഞുകൊണ്ട്
ആശ്വാസ വാക്കുകള്‍ ഉരുവിടാനില്ല 
എന്നിലാരും എന്നാ നഗ്നസത്യം
ജീവിക്കുവാനുള്ള എന്‍റെ
പ്രേരണ ചോര്‍ന്നു പോകുന്നത്
സത്യമാണെന്ന സത്യം
അറിയുന്നു ഞാന്‍ ഹൃദയ
വേദനയോടെ
അവസാന തുള്ളി രക്തവും
വാര്‍ന്നുപോയി മൃതിയടയും നേരം
അരുതേ എന്ന വാക്ക് കേള്‍ക്കുവാന്‍
ഉണ്ടാകുമോ ഈ ഹതഭാഗ്യന് യോഗം
ജന്മംകൊണ്ടു സമ്പന്നതയുടെ
മടിത്തട്ടില്‍ ജനിക്കുവാന്‍
കഴിയാത്തത് ഞാന്‍
ചെയ്ത മുന്‍ജന്മ പാപമോ
ഈ ദുര്‍ഘടമാം ജീവിത പാത
താണ്ടുവാന്‍ ആകാതെ പാതി -
പാതയില്‍ പൊലിയുവാന്‍ വിധി -
എന്നില്‍ നിക്ഷിപ്തമായത്
ഞാന്‍  ആഗ്രഹിക്കാത്തതായിരുന്നു .
വിധിയാണെന്ന ആശ്വാസ  വാക്കുകള്‍ എനിക്ക് -
ഇഷ്ടപെടാത്ത വാക്കുകളായി   എന്‍റെ -
കാതുകളില്‍ തിരമാലകളുടെ ശബ്ദ
മൂകരിതമായി അലയടിച്ചു
ആര്‍ത്തട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു.


റഷീദ്‌ തൊഴിയൂര്‍  

17 June 2012

വി .എ .എന്ന ബാബുരാജ്.ലേഖനം

തമിഴ്നാടിന്‍റെ  പ്രാന്തങ്ങളില്‍   നിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂര്‍വ്വികരായ കുറേ കുടുംബക്കാര്‍ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തന്‍’ മകന്‍ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരന്‍. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) വി .എ .എന്ന ബാബുരാജ്  .ഇപ്പോഴും പതിനാറ് വയസ്സുകാരന്‍റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി. - ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വര്‍ണ്ണങ്ങളുമായി ജീവിതം ‘ആര്‍ട്സി’നൊപ്പം നീങ്ങിയപ്പോള്‍, പേരിന്‍റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേര്‍ന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസം. - സൗദിയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി  . രണ്ടുമക്കള്‍ - ഒരാള്‍ എന്‍ജിനീയറായി അതേജോലിയുള്ള ഭര്‍ത്താവുമൊത്ത് വിദേശത്ത്. ഇളയമകള്‍ ‌- ടബിംഗ് ആര്‍ട്ടിസ്റ്റായി  , രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്  കഴിയുന്നു .


   ശ്രീ .വി .എ .എന്ന ബാബുരാജിനെ കുറിച്ചുള്ള ചെറു വിവരണമാണ് ഞാന്‍ എന്‍റെ പ്രിയ വായനക്കാര്‍ക്കായി നല്‍കിയത് ശ്രീ വി .എ .യെ കുറിച്ചുള്ള ഈ ചെറിയ ലേഖനം എഴുതുവാനുള്ള എന്‍റെ പ്രചോദനം അദ്ദേഹം ഒരു നന്മയുള്ള മനസിന്‍റെ ഉടമയാണ് എന്നത് കൊണ്ടു മാത്രമാണ് .ഞാനും,  അറുപതു വയസ്സ് പിന്നിട്ട  ശ്രീ .വി .എ .യും പരിചയ പെട്ടിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. ഇരിപ്പിടം ഓണ്‍ ലൈന്‍ വീക്കിലിയുടെ അമരക്കാരിലൊരാളായ ശ്രീ .വി .എ .സൗദിയിലെ റിയാദില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന എനിക്ക് വിളിക്കുവാന്‍ കാരണം ഇരിപ്പിടം നടത്തിയ ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച  തുക എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് .പിന്നീട്   ഞങ്ങള്‍ പരസ്പരം വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും പതിവായിരുന്നു .മെയ്‌ ഒന്നാം തിയ്യതി (2012)ഞാന്‍ അവധിക്ക് നാട്ടില്‍ പോന്നതിനു ശേഷം  ,ജൂണ്‍ പതിനഞ്ചാം തിയ്യതി വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍  ഒന്നും തന്നെ  ഞാന്‍ അറിഞ്ഞിരുന്നില്ല .


അദ്ദേഹം     ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന്     തിരുവനന്ത പുരത്ത് തിരുമല എന്ന സ്ഥലത്തെ വീട്ടില്‍ വിശ്രമിക്കുകയാണ്  എന്ന സന്ദേശം എന്നെ മാനസികമായി തളര്‍ത്തി .ആദ്ദേഹത്തിന്  എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു .അദ്ദേഹത്തെ അറിയാവുന്ന  പ്രിയ     സുഹൃത്തുക്കള്‍ക്കായി   അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ കുറിക്കുന്നു :  0091- 8943688771(Mob)

20 May 2012

കാക്കപ്പുള്ളി എഴുത്തുകൂട്ടം

2012,  മെയ്‌ 19,20,  തിയ്യതികളില്‍ തൃശ്ശൂരിലെ  ഒരുകൂട്ടം  യുവ  എഴുത്തുക്കാരുടെ പ്രയത്നം കൊണ്ടു മാത്രം കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്ത്‌. ''കാലഹരണപ്പെടാത്ത നിശബ്ദ സത്യം ''  എന്ന മുദ്രാവാക്യത്തോടെ   നടത്തപെട്ട കാക്കപ്പുള്ളി എഴുത്തുകൂട്ടം  സംസ്ഥാന സാഹിത്യ ക്യാമ്പ് പുതിയ എഴുത്തുക്കാര്‍ക്ക് എന്തുകൊണ്ടും ഉപകാരപ്രദമായിരുന്നു എന്ന്  ക്യാമ്പില്‍ പങ്കെടുത്ത ആളെന്ന നിലയ്ക്ക് എനിയ്ക്ക് പറയുവാന്‍ കഴിയും .അനേകം യുവ എഴുത്തുക്കാരുടെ രണ്ടു ദിവസത്തെ, താമസം, ഭക്ഷണം ,ഉള്‍പ്പടെ   എല്ലാ വിധ ചിലവുകളും കാക്കപ്പുള്ളി എഴുത്തുകൂട്ടം സംഘാടകരാണ് വഹിച്ചത് ,19 ന് രാവിലെ  തന്നെ  ശ്രീമാന്‍ പി.സുരേന്ദ്രന്‍ സാര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു  ,അദ്ദേഹത്തിന്‍റെ പ്രസംഗവും  സംവാദവും ഏറെനേരം നീണ്ടു നീന്നു .    തുടര്‍ന്ന് ദേശിയ പുരസ്കാര ജേതാവ് ശ്രീമാന്‍ പ്രിയനന്ദനന്‍ സാറിന്‍റെ   പ്രസംഗവും  സംവാദവും  ഉണ്ടായിരുന്നു .തുടര്‍ന്ന് തൃത്താല നിയോജകമണ്ഡലം MLA ശ്രീമാന്‍ .വി.ടി.ബല്‍റാം,താനൂര്‍ നിയോജകമണ്ഡലം MLA ശ്രീമാന്‍ .കെ.ടി.ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യം ക്യാമ്പിന് മികവേകി. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞാന്‍ കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്തു നിന്നും തിരികെ  പോന്നത് , പോരുമ്പോള്‍ അടുത്തു തന്നെ വയനാട്ടില്‍ വെച്ചു നടത്തുവാന്‍ പോകുന്ന നാല് ദിവസത്തെ ക്യാമ്പിലേക്കുള്ള ക്ഷണം  സംഘാടകരില്‍ നിന്നും എനിയ്ക്ക് ലഭിച്ചു .   


MLA.കെ .ടി.ജലീല്‍
പി .സുരേന്ദ്രന്‍

സലാം കക്കേരി

റഷീദ്‌തൊഴിയൂര്‍ 














































ഭാരതപ്പുഴ
ഭാരതപ്പുഴ
    rasheedthozhiyoor@gmail.com                                                                              ശുഭം